22 Apr 2015

മൂന്നു രംഗങ്ങൾ


ജയശങ്കർ.എ.എസ്‌


രംഗം ഒന്ന്
ദൈവങ്ങൾ മരണത്തിനു
കീഴടങ്ങിയതും
മതങ്ങൾ ആത്മാർത്ഥമായി
പെഴപ്പിച്ചു തുടങ്ങി
മനുഷ്യനെ മണ്ണിനെ

ചോദ്യങ്ങളില്ലാത്തതിനാൽ
വിശ്വാസം
പല പേരുകളിൽ
പാതയോരങ്ങളിലും
മാളുകളിലും
ഹായ്
ആരുടെയോ
കൈത്തഴക്കത്തിൽ
ശിവകാശി കളണ്ടറിലെ
മേനിക്കടലാസിലേക്ക്
മനുഷ്യരൂപം കൊണ്ട്
നഗ്നരല്ലാത്ത സവർണ ദൈവങ്ങൾ
ജീവിതത്തിൽ
കറുപ്പിക്കപ്പെട്ടവരെ നോക്കി
വെളുക്കെ ചിരിച്ചുകൊണ്ടിരിക്കുന്നു

രംഗം രണ്ട്

മലവെള്ളം
തച്ചുടച്ചെത്തിയപ്പോൾ
ദേവാലയങ്ങളിലെ
സിംഹാസനങ്ങളിൽ നിന്ന്
നിങ്ങളെല്ലാം
ഓടിപ്പോയത്
എങ്ങോട്ടാണ്.
 ഒരിക്കലും
ദുരിതക്കാഴ്ചകളിലേക്ക്
തുറന്നിട്ടില്ലാത്ത
കൺപോളകൾ
ബലപ്പെടുത്തി
ശവങ്ങൾ പുതഞ്ഞ
മണ്ണിൽ നിന്ന്
നിങ്ങളെല്ലാം
എന്തിനാണ്
സ്ഥലം കാലിയാക്കിയത്

രംഗം മൂന്ന്
തകർന്നടിഞ്ഞ
ശിഷ്ടസ്വപ്നങ്ങൾക്ക് മുകളിൽ
ദേവാലയങ്ങൾ
കെട്ടിയുയർത്തി
വാഴ്ത്തിയിരുത്തുമ്പോൾ
വിശ്വാസികളെ രക്ഷിക്കാമെന്ന
വാക്ക്
ജനതയുടെ
ഏമ്പക്കത്തിൽ
കുഴഞ്ഞു വീഴുന്നു




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...