22 Apr 2015

രക്താങ്കിതം..


അൻവർഷാ ഉമയനല്ലൂർ

നീതിയുള്‍ച്ചേര്‍ത്തുണര്‍ത്തുന്നാര്‍ഷ ഭാരതം

വിനിശ്ചിതമല്ലിതൊന്നാകെ യുവരക്താങ്കിതം

ശോകാബ്‌ധിയാക്കരുതുലകിനെയിന്നീവിധം

അരുതെന്നപേക്ഷിക്കയാണിവിടെ, ജനശതം.

വരിഷ്ഠമാണുവധമെന്നു,വരുത്തേണ്ടയനുദിനം

ഹിംസയ-ല്ലഹിംസയാണേവര്‍ക്കും വിഭൂഷണം

പാരടച്ചുറങ്ങയാണെന്നു നിനയ്ക്കേണ്ട മേലിലും

ശതാംശവുമേകില്ലിഹ! നിനക്കിന്നു പിന്‍ബലം.

തുടര്‍ക്കഥയാണെങ്ങുമിന്നശരണജനനിഗ്രഹം

ഉയരുന്നകലെനിന്നൊരു ദ്രുതപെരിയരോദനം

അമര്‍ത്യവീരരാണെന്നുറച്ചുചെയ്യുന്ന പാതക-

മേകുവതെങ്ങനിവര്‍ക്കി,ന്നതിചാരിതാര്‍ത്ഥ്യം?

മൃതിപതുങ്ങും വഴികളോര്‍ത്തുനിന്നൊരുതരം

ഭീതിബാധിച്ചപോല്‍ തളര്‍ന്നുപോയ് ചിരജനം

അഴലിരവിനൊരുപുതിയ മോഹഗന്ധംനല്‍കി

നിഴലുപോല്‍ പിന്നെയും നീങ്ങുന്നു മുകിലകം.

ചതിയൊരുക്കിക്കുരുക്കുന്നവര്‍ പതിവുപോല്‍

കൊതിനുണഞ്ഞരികത്തിരിപ്പുണ്ടു,തുടരുവാന്‍

കഴിയുന്നതല്ലവര്‍ക്കൊന്നുപോല്‍ കൊല്ലുവാന്‍

തിരയുന്നു; കനിവിനായേനുമിഹ! പുലരുവാന്‍.

ദുഷ്ക്കര്‍മ്മസഞ്ചയംചെയ്‌തുകൊണ്ടെത്രനാള്‍-

ത്തുടരുവാന്‍ധരയിതില്‍ തടയുകെന്‍ സോദരാ

സല്‍പ്രജ്ഞയാല്‍മാത്രമേയുണരു ധരണിയില്‍

സ്വല്‌പമാണെങ്കിലും തെളിവാര്‍ന്നസ്‌മരണകള്‍.

മൃതിയാര്‍ക്കുമേകില്ല,സുരലോകമെന്നോര്‍ത്തേന്‍

പുതിയൊരു പരിവര്‍ത്തനം; ക്ഷിതിക്കേകുവാന്‍

ശക്തമായൊഴുകിടുന്നൊരു കവിതയായ് സ്വയം

വ്യക്തമാക്കുന്നുപരി,യൊരു സുകൃത ഹൃദ്സ്വരം.

വിധിക്കരുതപരര്‍ക്കു,മാര്‍ക്കുമിഹ! മരണത്തിന്‍

ദുരിതക്കയങ്ങള്‍ നിന്‍വികലോഷ്‌ണചിന്തയാല്‍

ഉദയാര്‍ക്കസാമ്യ-സദ്വൃത്തനായ്, ക്ഷിതിയിതില്‍-

മാറണം; മഹിതമൊരു പുലര്‍ഗീതമായ്-ക്ഷണം!!

---------------------------------------------

*മാധ്യമപ്രവര്‍ത്തകരെ കഴുത്തറുത്തുകൊന്ന

* * *

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...