22 Apr 2015

തിരിച്ചറിവുകൾക്കപ്പുറം





ദിപു ശശി തത്തപ്പിള്ളി

നിലാവിന്റെ സംഗീതം,

ചീവീടുകളുടെ മുരൾച്ചയായിരുന്നു

ജാലകങ്ങൾക്കക്കരെ ചാഞ്ഞുവീഴുന്ന

മഴനാരുകൾ;

പറയാതടക്കിപ്പിടിച്ച സ്വപ്നങ്ങളുടെ

വിങ്ങലുകളും..............

പകുത്തു നൽകിയ ഹൃദയം,

വലിച്ചെറിയപ്പെടുമ്പോൾ

ഞാൻ മാത്രം എന്തിനു ചിരിക്കാതിരിക്കണം?

പറയാൻ കാത്തു വെച്ചതും,

എഴുതാൻ മറന്നു പോയതും,

ഊഴം തേടിയലയുമ്പോൾ;

പങ്കുവെയ്ക്കപ്പെടാതെ പോയ സ്നേഹം

ചിതലരിച്ച പാതിഹൃദയത്തിൽ,

നഖമുനകളാഴ്ത്തി പിടയുന്നിപ്പോഴും.......

ഉണങ്ങി വരണ്ട സൗഹൃദങ്ങൾക്കും,

ക്ളാവു പിടിച്ച ബന്ധക്കണ്ണികൾക്കും,

തിരിച്ചറിവുകളിൽ സ്ഥാന ഭ്രംശം

പെയ്തൊഴിഞ്ഞ സായന്തനങ്ങൾക്കും,

സ്വപ്നങ്ങൾ ചിറകു വിടർത്തിയ നിശായാമങ്ങൾക്കും

അറിഞ്ഞു, മറിയാതെയും നെയ്ത പ്രണയ കാവ്യങ്ങൾക്കും

തിരിച്ചറിവുകൾക്കപ്പുറമൊരു യാത്രയുണ്ടാവുമോ?!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...