23 May 2015

ഇത്..കവടിയാര്‍കൊട്ടാരം

                                                 
അന്‍വര്‍ ഷാ ഉമയനല്ലൂര്‍



വേര്‍പെട്ട നിലയിലായിരുന്നു-രഥചക്രങ്ങള്‍

ചേര്‍ത്തിട്ടിരിപ്പക,ന്നൊരു ശൂന്യശാലയില്‍

ആമുഗ്ദ്ധഹാസം പൊഴിച്ചുകൊണ്ടതിചരിത-

ഛായാപടങ്ങള്‍ തൂങ്ങുന്നകഭിത്തിമേല്‍.

സ്മരണകളിരമ്പു,ന്നെങ്കിലും; വിരഹിപോല്‍

വദനപ്രസാദമില്ലാതിടയ്‌ക്കൊരു പകല്‍

ശിരസ്സുയര്‍ത്തിത്തന്നെനില്‍പ്പു,തൃപ്രൗഢിയോ-

ടരികെ,ക്കവടിയാറന്തഃപുരമതില്‍.

നാലഞ്ചുസേവകരങ്ങിങ്ങുനി,ന്നെളിയ-

കര്‍മ്മങ്ങള്‍ ചെയ്തിടുന്നിളവെയില്‍തോഴരായ്

സ്മൃതികുടീരങ്ങള്‍ക്കുമകലെയിപ്പാരിതി-

ലതിശ്രേഷ്ഠര്‍ പാര്‍ത്തിരുന്നാനന്ദലീനരായ്.

അരമനമുറ്റത്തൊരിത്തിരിനേരംകൂടി

നമസ്കരിച്ചേന്‍നിന്നുപോയി-സമാദരം!

സിരകളിലൂര്‍ജ്ജപ്രവാഹമായ്, സുകൃതമായ്

ധന്യസാന്നിധ്യേക സാക്ഷിയായ് തിരുപുരം.

ഉദയാര്‍ക്കസാമ്യ,മഴല്‍നീക്കി മലയാള-

മണ്ണിന്‍വെളിച്ചമായ് വാണിരുന്നെങ്കിലും

അമരുലകുപോലിവിടെ നില്‍ക്കുമീ, സൗധമി-

ന്നര്‍ദ്ധമോദത്തിന്‍ നിഴലാണു നിശ്ചയം!

പിന്നിലേയ്ക്കുരുളുന്നു ത്വരിതം: മനോരഥ-

മറിയുന്നിടനെഞ്ചു പൊടിയുന്നയുള്‍വ്യഥ

നേര്‍പ്പിച്ചുതന്നുടന്‍ കാവ്യസിദ്ധൗഷധം

തീര്‍പ്പാക്കവേയോര്‍ത്തിടയ്ക്കു-നരജീവിതം.

* * * *

മുക്തി-ലഭിച്ചവിളംബിതം: സദസ്സിതില്‍*

ഭക്തിയോടൊന്നായുണര്‍ന്നരചദീപങ്ങള്‍

വ്യതിരിക്ത ശ്രുതിമീട്ടിടുന്നിടയ്‌ക്കിമ്പമോ-

ടിരവകലെയെന്നാശ്വസിക്കുന്ന മുകിലുകള്‍.

നവപുസ്തകത്തിന്‍ പ്രമുക്തികര്‍മ്മത്തിനേ-

നാഗതന്‍ ഡര്‍ബാറിലേയ്ക്കു നിമന്ത്രിതന്‍

യോഗ്യനല്ലെങ്കിലും-ഭാഗധേയനിവന്‍

കാലമേ; കാലൂന്നിടാന്‍ കൃപയേകിയോന്‍.

കവടിനിരത്തിപ്പറയുവാന്‍ കഴിയാത്ത-

പുതുചിന്തകള്‍ക്കുയരെയിന്നു,ഞാനെങ്കിലും

ഇല്ല! താരങ്ങള്‍ക്കുമൊരുപൂര്‍ണ്ണ സുസ്മിതം;

തേടുന്നിടയ്ക്കുനിന്‍ കനിവാര്‍ന്ന-ഹൃത്തടം.

കരുണാമയനേ!യടിയങ്ങള്‍ക്കൊരുപോലെ-

തിരുമുന്നിലെത്തുവാനിടയാക്കുമെങ്കിലേന്‍

കൃപയാലെയിപ്പാരിനൊരു പരിവര്‍ത്തനം                        

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...