19 Jul 2015

ഭാവിയുടെ വാഗ്ദാനങ്ങളായ ഉത്പന്നങ്ങളുണ്ടാവട്ടെ നാളികേര മേഖലയിൽ നിന്നും


ടി.കെ. ജോസ്‌ .ഐ . എ .എസ് 
ചെയർമാൻ , നാളികേര  വികസന  ബോർഡ്

സാന്ദർഭികമായാണ്‌ ഡൽഹിയിലെ ഒരു ഇടത്തരം സൂപ്പർമാർക്കറ്റിൽ, തായ്‌ലന്റിൽ നിന്ന്‌ ഇറക്കുമതി ചെയ്ത 60 ലേറെ നാളികേര ഉത്പന്നങ്ങൾ, കാണാനായത്‌. തേങ്ങാപ്പാലിൽ നിന്നു മാത്രം 20 തരം ഉത്പന്നങ്ങൾ അവിടെ കണ്ടു. സ്വാഭാവികമായും, ഇത്തരം ഉത്പന്നങ്ങൾക്ക്‌ ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ആവശ്യക്കാരുണ്ടോ എന്ന്‌ അന്വേഷിച്ചപ്പോൾ  ലഭിച്ച മറുപടി,  സാധനങ്ങൾ തികയുന്നില്ല എന്നായിരുന്നു. തായ്‌ലന്റിൽ നിന്നുള്ള നാളികേരോൽപ്പന്നങ്ങൾ മാസത്തിലൊരിക്കലാണ്‌ വരുന്നത്‌. പക്ഷേ, ഉൽപ്പന്നങ്ങൾ മുഴുവൻ രണ്ടാഴ്ചക്കുള്ളിൽ തന്നെ വിറ്റു പോകുമത്രെ. നാളികേര കൃഷിയുടെ ഭൂവിസ്തൃതിയിൽ കോഴിക്കോട്‌, മലപ്പുറം ജില്ലകൾ കൂടിയാൽ തായ്‌ലന്റിനേക്കാൾ വരും. കോഴിക്കോട് മലപ്പുറം ജില്ലകളിലെ നാളികേര ഉത്പാദനം കൂട്ടിയാലും തായ്‌ലന്റിന്റെ ഉത്പാദനത്തിന്റെ ഒന്നര മടങ്ങ്‌ വരും. ഉത്പാദനക്ഷമതയിലും ഈ ജില്ലകളുടെ സ്ഥിതി തായ്‌ലന്റിനേക്കാൾ മുന്നിലാണ്‌. കേരളത്തിനാകട്ടെ, തായ്‌ലന്റിന്റെ ആറു മടങ്ങ്‌ തെങ്ങുകൃഷിയുടെ വിസ്തൃതി; പത്തു മടങ്ങ്‌ ഉത്പാദനം. എന്നിട്ടുമെന്തേ നാളികേര ഉത്പാദനം കുറഞ്ഞ ആ രാജ്യം പോലും ഇത്രയേറെ വൈവിധ്യമാർന്ന മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച്‌ ഇന്ത്യൻ വിപണിയിൽ​‍്‌ എത്തിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള ഒരു നാളികേര മൂല്യ വർദ്ധിത ഉത്പന്നവും ഡൽഹിയിലെത്താത്തത്‌? എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌?
നാളികേര വിപണിയിലെ പ്രധാന ഉത്പന്നങ്ങളുടെ വില  വിവരങ്ങളും വ്യതിയാനങ്ങളുമെല്ലാം നാളികേര വികസന ബോർഡിന്റെ സ്റ്റാറ്റിറ്റിക്സ്‌ വിഭാഗത്തിൽ സൂക്ഷിക്കുന്നുണ്ട്‌. സ്റ്റാറ്റിറ്റിക്സ്‌ വിഭാഗത്തോട്‌ ഇക്കഴിഞ്ഞ 3 ദശാബ്ദക്കാലത്തെ നാളികേര ഉത്പന്നങ്ങളുടെ അളവും വിലയും അപഗ്രഥിച്ച്‌ അതിന്റെ ചരിത്രപരമായ പങ്കെന്തായിരുന്നുവേന്നും, വിലയും ഉത്പന്ന ലഭ്യതയും എങ്ങോട്ടാണ്‌ നീങ്ങുന്നതെന്നും, ഭാവിയിൽ നാം എന്ത്‌ പ്രതീക്ഷിക്കണമെന്നും ഇന്ത്യൻ നാളികേര ജേണലിൽ തന്നെ പ്രസിദ്ധീകരിക്കണമെന്ന്‌ ആവശ്യപ്പെടുകയുണ്ടായി. അതോടൊപ്പം  വിവിധ ഇന്ത്യൻ നഗരങ്ങളിലെ നാളികേര മൂല്യ വർധിത ഉത്പന്നങ്ങളുടെ നിലവിലുള്ള സ്ഥിതി, ഏതെല്ലാം ഉത്പന്നങ്ങളാണ്‌ വിപണിയിൽ ഉള്ളത്‌, അവയുടെ ലഭ്യത, ഏതെല്ലാം രാജ്യങ്ങളിൽ നിന്നാണ്‌ അവ വരുന്നത്‌,  മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവ ഏതെല്ലാം തുടങ്ങിയ കാര്യങ്ങളും  ഈ ലക്കം മാസികയിലൂടെ കേരളത്തിലെ നാളികേര കർഷകരുടേയും ഉത്പാദക കമ്പനികളുടേയും അറിവിലേയ്ക്കായി പ്രസിദ്ധീകരിക്കുകയാണ്‌.

 ഇനിയുള്ള കാലമെങ്കിലും നാളികേര വിപണിയെ അറിഞ്ഞു കൊണ്ടുള്ള കൃഷിയാവട്ടെ ; അതിനുള്ളതാവട്ടെ നാം നടുന്ന തെങ്ങിൻ തൈകൾ.  പൂർവ്വികർ നട്ടു നനച്ചു പരിപാലിച്ച തെങ്ങുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ അന്നത്തെ കാലഘട്ടത്തിനു വേണ്ടിയുള്ളതായിരുന്നു. നാളികേര വിപണിയിലെ മുഖ്യ ഉത്പന്നങ്ങൾ കൊപ്രയും, വെളിച്ചെണ്ണയുമായിരുന്ന കാലഘട്ടത്തിന്‌ യോജിച്ച കൃഷിയായിരുന്നു അന്ന്‌. പക്ഷേ, കാലം മാറി, ഉപഭോക്തൃ താൽപര്യങ്ങൾ മാറി. അതനുസരിച്ച്‌ പുതിയ പുതിയ ഉത്പന്നങ്ങൾ  വന്നു. ആ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ അര നൂറ്റാണ്ടിനു മുമ്പു നട്ടു വളർത്തിയ തെങ്ങിനങ്ങളുടെ നാളികേരം അനുയോജ്യമാണോ അല്ലയോ എന്നതാണ്‌ കാതലായ ചോദ്യം. ചരിത്രത്തിലൂടെ കടന്ന് ,​‍ വർത്തമാനത്തിലൂടെ നടന്ന്‌, ഭാവിയിലേക്ക്‌ കണ്ണോടിക്കുമ്പോൾ നമുക്ക്‌ കൃത്യമായി മനസ്സിലാകും കഴിഞ്ഞ മുപ്പത്‌ വർഷക്കാലം വെളിച്ചെണ്ണയും കൊപ്രയുമായിരുന്നു നാളികേരവിപണിയേയും, കേര കർഷകരുടെ ഭാഗ്യ നിർഭാഗ്യങ്ങളേയും നിയന്ത്രിച്ചിരുന്നതെന്ന്‌. പക്ഷെ,  വരും കാലങ്ങളിൽ അങ്ങനെയാവില്ല. വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലകൾക്ക്‌  ഒരു വഴിക്കും നാളികേരത്തിനു വിലസ്ഥിരത പിടിച്ചു നിർത്താൻ കഴിയില്ലെന്ന്‌ കഴിഞ്ഞകാല അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ആകെ നാളികേരത്തിന്റെ എട്ടു ശതമാനം മാത്രമാണ്‌ ഇപ്പോൾ കൊപ്രയും വെളിച്ചെണ്ണയും ഒഴികെയുള്ള മൂല്യ വർധിത ഉത്പന്നങ്ങളായി മാറുന്നത്‌. ഈ എട്ടു  ശതമാനത്തെ 25 ശതമാനമാക്കി ഉയർത്താൻ  നമുക്ക്‌ കഴിഞ്ഞാൽ നാളികേരത്തിന്റെ വിലയെ പൂർണ്ണമായും കൊപ്ര-വെളിച്ചെണ്ണ വിലകളുടെ പിടിയിൽ നിന്ന്‌ വിമുക്തമാക്കി മാന്യവും ആദായകരവും സ്ഥിരതയുള്ളതുമായ നിലവാരത്തിൽ എത്തിക്കാൻ കഴിയും. അതിനുള്ള തീവ്ര പരിശ്രമങ്ങളാണിനി നടത്തേണ്ടത്‌.
നാളികേരത്തെ ലോകം മാറിക്കണ്ടു തുടങ്ങി. നാളികേരത്തിന്റെ നിലവിലുള്ള അന്താരാഷ്ട്ര താരങ്ങൾ ആരൊക്കെയാണ്‌ എന്നു നാം പഠിക്കേണ്ടതുണ്ട്‌. വരുന്ന 20 - 25 വർഷത്തേക്ക്‌ ഇന്ത്യൻ നാളികേര വിപണിയിലും നാളികേര മൂല്യ വർധിത ഉത്പന്ന വിപണിയിലും എന്താണ്‌ സംഭവിക്കാൻ പോകുന്നത്‌ എന്ന്‌ കൃത്യമായി അന്വേഷിക്കേണ്ടതുമുണ്ട്‌. വിദേശ നാളികേര ഉത്പന്ന വിപണിയിൽ ഏത്‌ ദിശയിലേക്കാണ്‌ മാറുന്നത്‌ എന്നും ഗൗരവമായി പഠിക്കേണ്ടതുണ്ട്‌. തായ്‌ലന്റിലെ ഇപ്പോഴത്തെ പ്രശ്നം ആവശ്യത്തിന്‌ നാളികേരം ലഭ്യമല്ല എന്നതാണ്‌. ലോകത്തിൽ ഏറ്റവും കൂടുതൽ  നാളികേര ഉത്പന്നങ്ങൾ നിർമ്മിക്കുന്ന തായ്‌ലന്റിലെ സി.പി. ഗ്രൂപ്പ്‌ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അവിടുത്തെ ഇന്ത്യൻ എംബസിയിൽ എത്തി അംബാസിഡറോട്‌ ഇന്ത്യൻ നാളികേര വിപണിയുമായി  സഹകരിക്കുന്നതിനും, കേരളത്തിൽ നിന്ന്‌ നാളികേരം വാങ്ങുന്നതിനും കേരളത്തിൽ വന്ന്‌  നാളികേരത്തിന്റെ മൂല്യ വർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും എന്താണു മാർഗ്ഗം എന്നും മറ്റും  അന്വേഷിക്കുകയുണ്ടായി. ഇന്ത്യൻ എംബസി ഈ വിവരങ്ങൾ നാളികേര വികസന ബോർഡിനേയും കേന്ദ്ര കൃഷി മന്ത്രാലയത്തേയും അറിയിച്ച്‌ കത്ത്‌ അയക്കുകയും ചെയ്തു. ലോകത്തിൽ  60 ലേറെ രാജ്യങ്ങളിൽ  ഉത്പന്നങ്ങൾ വിൽക്കുന്ന ബിസിനസ്സ്‌ കൺഗ്ലോമറേറ്റ്‌ ആണ്‌ സി.പി. ഗ്രൂപ്പ്‌.  സ്വന്തം രാജ്യത്ത്‌ സംസ്ക്കരണത്തിനു വേണ്ട നാളികേരം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ്‌ ഇന്ത്യയിലേയ്ക്ക്‌ അവരുടെ ശ്രദ്ധ തിരിയുന്നത്‌. അതെ, ലോകത്തിൽ നാളികേര ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഒന്നാം സ്ഥാനത്ത്‌  ഇന്ത്യയാണ.​‍്‌ എന്നാൽ  ഈ വിവരം അറിയാവുന്നവർ ഇന്ത്യയിലും കേരളത്തിലും ചുരുക്കം. പക്ഷേ, അന്താരാഷ്ട്ര വ്യവസായ വിദഗ്ധർ അഞ്ചു  കൊല്ലം മുമ്പേ ഇത്‌ മനസ്സിലാക്കി കഴിഞ്ഞു.  നാളികേര മൂല്യവർദ്ധിത ഉത്പാദന രംഗത്തുള്ള കമ്പനികൾക്ക്‌  ഇത്തരം ഏജൻസികൾ കൊടുക്കുന്ന ഉപദേശം ഇന്ത്യയിലേക്ക്‌,  പ്രത്യേകിച്ച്‌ മികച്ച ഗുണമേന്മയുള്ള നാളികേരം ലഭിക്കുന്ന ദക്ഷിണേന്ത്യയിലേക്കു പോകാനാണ്‌. അതിൽ തന്നെ കേരളത്തിലെ നാളികേരത്തിനേയും അന്തരാഷ്ട്ര വിദഗ്ധർ തിരിച്ചറിഞ്ഞു കഴിഞ്ഞു. പക്ഷെ, നാം എന്നാണ്‌ ഇത്‌ തിരിച്ചറിയുക? ഓസ്ട്രേലിയയിലെ 'കോയോ' കമ്പനി, മറ്റ്‌ രാജ്യങ്ങളിൽ നിന്ന്‌ ഇറക്കുമതി ചെയ്ത തേങ്ങാപ്പാൽ ഉപയോഗിച്ച്‌ നിർമ്മിക്കുന്ന ഐസ്ക്രീമും നാളികേര ഉത്പന്നങ്ങളും ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങളിലേക്ക്‌ കയറ്റി അയക്കുന്നു. അമേരിക്കയിലെ  'സോ ഡെലീഷ്യസ്‌ ഡയറി ഫ്രീ' കമ്പനി തേങ്ങാപ്പാലിൽ നിന്നുമാത്രം 64 ലേറെ വിഭവങ്ങൾ നിർമ്മിച്ച്‌ അമേരിക്കയിലെങ്ങും വിത്പന നടത്തുകയും യൂറോപ്പിലേക്ക്‌ കയറ്റി അയക്കുകയും ചെയ്യുന്നു.  ലോകത്തിലെ ഏറ്റവും വലിയ  നാളികേര പഞ്ചസാര ഉത്പാദകരായ ' ബിഗ്ട്രീ ഫാംസ്‌' ഇന്തോനേഷ്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ നീര പഞ്ചസാര കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനിയാണ്‌. അതിന്റെ സ്ഥാപക എം.ഡി.യും  ഇന്ത്യ സന്ദർശിക്കാൻ താത്പര്യംപ്രകടിപ്പിച്ചു കഴിഞ്ഞു.
നാളികേര മേഖലയിൽ നിന്ന്‌ വെളിച്ചെണ്ണയും കൊപ്രയും മുഖ്യധാരയിൽനിന്നു പിൻവാങ്ങുകയും പുതിയ താരങ്ങൾ ഉദയം ചെയ്യുകയുമാണ്‌ . ഒരു ദശാബ്ദത്തിലേറെയായി കരിക്കും കരിക്കിൻവെള്ളവും ഇന്ത്യയിലും ലോകവിപണിയിലും ശക്തമായ വളർച്ച നേടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി തെങ്ങിൻ നീരയിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന പഞ്ചസാരയുടെ അമേരിക്കൻ വിപണി നൂറുശതമാനത്തിലേറെ പ്രതിവർഷം വളരുകയാണ്‌. കഴിഞ്ഞ പന്ത്രണ്ട്‌ വർഷമായി അമേരിക്കയിലെ കരിക്കിൻ വെള്ള വിപണിയുടെ വളർച്ച പ്രതിവർഷം നൂറുശതമാനമായി നിലനിൽക്കുന്നു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തെ മിന്നും താരം വെർജിൻ വെളിച്ചെണ്ണയാണ്‌. നാനൂറ്‌ ശതമാനത്തിലേറെ തലേവർഷത്തെ അപേക്ഷിച്ച്‌ കയറ്റുമതി മൂല്യത്തിൽ വർദ്ധനവ്‌ ഉണ്ടാക്കിയ ഏക ഇന്ത്യൻ ഉത്പന്നം വെർജിൻ കോക്കനട്ട്‌ ഓയിലാണ്‌. എന്തേ നാമിതു കാണാതെ പോകുന്നത്‌? തെങ്ങ്‌ വളരാത്ത അമേരിക്കയിലെ ഒരു കമ്പനി തേങ്ങാപ്പാലിൽ നിന്ന്‌ 64 ഇനം ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നുവേങ്കിൽ ദിവസവും തേങ്ങാപ്പാൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ കർഷകർക്ക്‌ അവരുടെ കൂട്ടായ്മകൾ വഴി  ഈ രംഗത്തേക്ക്‌ കടക്കുന്നതിന്‌ എന്താണ്‌ തടസ്സം? നമ്മുടെ മുൻപിൽ വിശാലമായ അവസരങ്ങൾ തുറന്നുകിടക്കുന്നു.
പലപ്പോഴും സ്വന്തം ശക്തിയും അവസരങ്ങളും തിരിച്ചറിയാത്ത അവസ്ഥയിലാണ്‌ നമ്മുടെ കർഷക കൂട്ടായ്മകൾ. ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന്‌  നാളികേര ഉത്പാദക കമ്പനികളും ഫെഡറേഷനുകളും ഉത്പാദക സംഘങ്ങളും  എന്തുചെയ്യണമെന്ന്‌ കൂലങ്കഷമായ ചർച്ചകളും പഠനങ്ങളും നടക്കണം. ഓരോ ഉത്പാദക കമ്പനിയും നാളികേര ഉത്പന്നങ്ങളുടെ ഒരു പ്രോഡക്ട്‌ ബാസ്ക്കറ്റ്‌ ഇന്ത്യൻ വിപണിക്കുവേണ്ടിയും വിദേശവിപണിക്കു വേണ്ടിയും പഠിച്ച്‌ തയ്യാറാക്കേണ്ടതുണ്ട്‌. ഇതിനു നിങ്ങളെ സഹായിക്കുന്നതിനു വേണ്ടി തന്നെയാണ്‌ നാളികേര വികസന ബോർഡ്‌ നൂതനമായ മാർക്കറ്റിംഗ്‌ തന്ത്രങ്ങൾ (ശി​‍ി​‍ീ​‍്മശേ​‍്ല ​‍ാമൃസലശ്ഴ ​‍െ​‍്മലേഴശല​‍െ) രൂപപ്പെടുത്തിയിരിക്കുന്നത്‌.
ലോകജനസംഖ്യയിൽ ഒന്നാംസ്ഥാനത്തുള്ള  ചൈനയും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയും കഴിഞ്ഞാൽ മൂന്നാമത്‌  യു.എസ്‌.എ യാണ്‌. യു.എസ്‌.എയുടെ ആകെ ജനസംഖ്യയെക്കാൾ കൂടുതലാണ്‌ നഗര ഇന്ത്യയുടെ (​‍ൗ​‍ൃയമി കിറശമ) ജനസംഖ്യ. നഗര ജനസംഖ്യയിൽ മികച്ച ക്രയശേഷിയുള്ള (​‍ു​‍ൗ​‍ൃരവമശ്ഴ ​‍ു​‍ീംലൃ) എഴുപത്തഞ്ച്‌ ശതമാനം ആളുകളെ പരിഗണിച്ചാൽ, അമേരിക്കൻ വിപണിയെക്കാൾ വലിയ വിപണി  ഇന്ത്യൻ നഗരങ്ങളിൽ തന്നെയുണ്ട്‌. ഈ ഇന്ത്യൻ നഗര വിപണിയുടെ 78 ശതമാനവും 63 വലിയ പട്ടണങ്ങളിലാണ്‌. ജനറം പട്ടണങ്ങൾ എന്നറിയപ്പെടുന്ന ഇവയിൽ നമ്മുടെ എല്ലാ നാളികേര  ഉത്പന്നങ്ങളും എത്തിക്കുക,  പരിചയപ്പെടുത്തുക, വിപണനം നടത്തുക എന്നുള്ളതാണ്‌ മുഖ്യ ലക്ഷ്യം. ഇവിടെ കർഷകരുടെ പങ്ക്‌ എന്തായിരിക്കണം? നാം  ഇനി നടുന്ന ഓരോ തെങ്ങിൻ തൈകളും ഭാവിയിലെ ഇത്തരം ഉത്പന്നങ്ങൾക്കു വേണ്ടി കരുതലുള്ള തെങ്ങുകളാവേണ്ട?
കേരളത്തിലെങ്കിലും തൃത്താല പഞ്ചായത്തുകൾക്ക്‌ നാളികേരത്തിന്റെ വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്‌ നല്ല പ്രോജക്ടുകൾ വഴി നാളികേര കർഷക കൂട്ടായ്മകളുമായി കൈകോർത്ത്‌ മുമ്പോട്ടു കൊണ്ടുപോകാൻ കഴിയും. പല ഗ്രാമപഞ്ചായത്തുകളും  ബ്ലോക്കു പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും ഇത്തരം  മാതൃകകൾ മുമ്പോട്ടു വച്ചിട്ടുമുണ്ട്‌.  നല്ല നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനുള്ള കർഷക കൂട്ടായ്മകളുടെ ശ്രമങ്ങൾക്കു തൃത്താല പഞ്ചായത്തുകൾ കൈത്താങ്ങാകട്ടെ. നാളികേര ഉത്പാദക സംഘങ്ങളെയും ഫെഡറേഷനുകളെയും തൃത്താല പഞ്ചായത്തുകളുടെ കാർഷിക പദ്ധതി നിർവ്വഹണ ഏജൻസികളായി 2012-ൽ തന്നെ സംസ്ഥാന ഗവണ്‍മന്റ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 2015 മാർച്ച്‌ മാസത്തിൽ തൃത്താല പഞ്ചായത്തുകളുടെ പദ്ധതികളിൽ നീരയുടെ വിപണന മേഖലയിൽ  വേണ്ട സഹായങ്ങൾ ചെയ്യുന്നതിനു കോർഡിനേഷൻ കമ്മറ്റിയും അനുവാദം നൽകിയിട്ടുണ്ട്‌. ഇത്തരം അവസരങ്ങൾ എല്ലാ കർഷക കൂട്ടായ്മകളും പ്രയോജനപ്പെടുത്തേണ്ടതാണ്‌. ദേശസാത്കൃത ബാങ്കുകളെക്കാൾ രണ്ടുശതമാനം പലിശ കുറച്ച്‌ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അഞ്ച്‌ നാളികേര ഉത്പാദക കമ്പനികൾക്ക്‌ വായ്പ നൽകിക്കഴിഞ്ഞു. എന്നിട്ടും പത്തിൽ താഴെ കമ്പനികൾ മാത്രമേ കെ.എഫ്‌.സി യെ ഇതുവരെ സമീപിച്ചിട്ടുള്ളൂ. ഇക്കാര്യത്തിലും നമ്മുടെ ഉത്പാദക കമ്പനികളുടെ  നേതൃത്വം വേഗത്തിൽ ഉണർന്നു പ്രവർത്തിക്കണം. അതിനുവേണ്ടിയാണ്‌ കമ്പനികളുടെ  ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്ക്‌ നേതൃത്വ പരിശീലനം നൽകുന്നത്‌. പരിശീലനത്തിൽ പങ്കെടുത്താൽ അറിവും കഴിവും നേടാം എന്നതുവിട്ട്‌ അതിൽ നിന്ന്‌ എങ്ങനെ ഒഴിവാകാം എന്നു ചിന്തിക്കുന്ന, ഒഴിവാകുന്നതാണ്‌ കഴിവ്‌ എന്നു ചിന്തിക്കുന്ന, നേതൃത്വമുള്ള കമ്പനികളുമുണ്ട്‌. സഹസ്രാബ്ദങ്ങൾക്കു മുമ്പ്‌ ഭഗവാൻ ശ്രീബുദ്ധൻ പറഞ്ഞ കാര്യം വളരെ പ്രസക്തമാണ്‌. അജ്ഞത കുറ്റമല്ല. പക്ഷേ അജ്ഞതയെ അഹന്തകൊണ്ട്‌ ഗുണിക്കുന്നിടത്ത്‌ അപരിഹാര്യമായ നഷ്ടമാണ്‌ ഉണ്ടാവുക. എല്ലാകാര്യത്തിലും അറിവുള്ളവരല്ല നാം. പക്ഷേ അതിനുള്ള അവസരങ്ങൾ തട്ടിമാറ്റി, എല്ലാം അറിയാം എന്ന ഭാവത്തിലിരിക്കുന്നവരാണ്‌ വികസനത്തിന്‌  തടസ്സം സൃഷ്ടിക്കുന്നവർ.
വിപണി മുന്നിൽ കണ്ട്‌, കരുതലോടെയുള്ള  ഉത്പന്ന നിർമ്മാണത്തിലേയ്ക്കും അതിന്‌ ഉപയുക്തമായ കാർഷിക  സമീപനത്തിലേക്കും നാം മാറേണ്ടതുണ്ട്‌. ഉത്പാദകനും ഉപഭോക്താക്കൾക്കുമിടയിൽ നിരവധി തലങ്ങളാണ്‌ ഇന്ത്യയിലുള്ളത്‌. നമ്മുടെ നാട്ടിലെ കാർഷിക മേഖലയുടെ തീരാ ശാപവും ഇതാണ്‌. നാളികേരം മാത്രമല്ല ഏതു കാർഷിക ഉത്പന്നമായാലും ഉത്പാദകനിൽ നിന്ന്‌ ഉപഭോക്താവിലേക്ക്‌ നേരിട്ട്‌ എത്തിക്കുന്നതിന്‌ ഏറ്റവും എളുപ്പമുള്ള കാലഘട്ടമാണിത്‌. ഉത്പാദകകൂട്ടായ്മകളിലൂടെ ഉപഭോക്താവിലേക്ക്‌ നേരിട്ട്‌ എത്തുന്നതിനുള്ള ആധുനിക സംവിധാനങ്ങളിലേക്ക്‌ നമുക്കും നമ്മുടെ ഉത്പാദക കമ്പനികൾക്കും വാതിൽ തുറക്കാം. ആയിരം കോക്കനട്ട്‌ പോയിന്റുകൾ വഴി കേരളത്തിലുടനീളം എല്ലാ നാളികേര ഉത്പന്നങ്ങളും വിൽക്കുന്നതിനേക്കുറിച്ച്‌ ചർച്ച ചെയ്തു തുടങ്ങിയിട്ട്‌ രണ്ടുമൂന്നു വർഷങ്ങളായി.  പക്ഷേ ഇന്നും അത്‌ രണ്ടക്കത്തിൽ ഒതുങ്ങി നിൽക്കുകയാണ്‌. ഇത്തരം ആധുനിക വിപണന സങ്കേതങ്ങളിലേക്ക്‌ നമ്മുടെ ഉത്പാദക കമ്പനികൾ നൂതനമായ മാനേജ്‌മന്റ്‌ അറിവുകൾ ഉൾക്കൊണ്ട്‌ കടന്നു വരണം എന്നു കൂടി അഭ്യർത്ഥിക്കുന്നു. അങ്ങനെ വിപണിയെ മനസ്സിലാക്കിക്കൊണ്ടുള്ള ഉത്പാദനരീതിയിലേക്കും അത്തരം ഉത്പന്നങ്ങളുടെ നിർമ്മാണത്തിനാവശ്യമായ കൃഷി രീതിയിലേക്കും നാം കടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും അവസരങ്ങൾ നഷ്ടപ്പെടുത്താതെ നമുക്ക്‌ ഉണർന്നെഴുന്നേൽക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...