14 Sept 2011

മുഖക്കുറിപ്പ്/september 2011







ഓരോ മാസവും നൂറ് എഴുത്തുകാർ

എല്ലാ മാസവും 15 നു പുറത്തിറങ്ങുന്നു

സെപ്റ്റംബർ 15-ഒക്ടോബർ 15 ലക്കം
 ഇവിടെ വായിക്കാം  click here

മലയാളസമീക്ഷയുടെ മൂന്നാം  ലക്കമാണിത്.
വായനക്കാരുടെയും എഴുത്തുകാരുടെയും
പിന്തുണ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേടാനായത്
കൂടുതൽ പ്രവർത്തിക്കാനുള്ള പ്രചോദനമാണ്.
മലയാളത്തിലെ എല്ലാ എഴുത്തുകാരെയും ഇന്റർനെറ്റിൽ
കൊണ്ടുവരുകയാണ് ഞങ്ങളുടെ ലക്ഷ്യം.
എഴുത്തുകാരുടെ രചനകളോടൊപ്പം അവരുടെ ചിത്രങ്ങളും നെറ്റിൽ ലഭ്യമാകണം.
മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ
എഴുത്തുകാരുടെ കൃതികൾ മാസംതോറും പ്രസിദ്ധീകരിക്കുന്നത് മലയാളസമീക്ഷയാണ്.
പല അച്ചടി മാസികകളിലും ഇന്ന് ഇടം കുറവാണ്.
സാഹിത്യത്തിനുള്ള ഇടം മറ്റു വിഷയങ്ങൾ കൊണ്ടുപോകുന്നു.
പത്രങ്ങളാകട്ടെ, സാംസ്കാരിക വാർത്തകൾ പ്രാദേശിക
 താളുകളിൽപ്പോലും കൊടുക്കാൻ മടികാണിക്കുന്നു.
ഇതു തീർച്ചയായും തെറ്റായ സന്ദേശമാവും നൽകുക.
മലയാളം എല്ലാ ക്ലാസ്സുകളിലും പഠിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് നന്നായി.
എന്നാൽ നമ്മുടെ ഭാഷയോടുള്ള മനോഭാവം മാറുന്നില്ല.
അതാണ് ഇനി മാറേണ്ടത്.
ഒരു സാംസ്കാരിക വികാരം ഇനിയും ശക്തിപ്പെട്ടിട്ടില്ല.
എഡിറ്റർ

മലയാളസമീക്ഷ /സെപ്റ്റംബർ15- ഒക്ടോബർ15


ഉള്ളടക്കം
font problem?please download /click here



ഈ ലക്കം സ്പെഷൽ:എന്റെ ഭാഷയെ തിരിച്ചുതരിക

ഒ.വി.വിജയൻ



ലേഖനം

എം. ലീലാവതി

സി.പി.രാജശേഖരൻ

തുമ്പമൺ തോമസ്


ഡോ.എം.എസ്.പോൾ


രാംമോഹൻ പാലിയത്ത്


ചിത്രകാരൻ


അഭിമുഖം


ഷാജി എൻ. കരുൺ/ധർമ്മരാജ് മടപ്പള്ളി


 കുരീപ്പുഴ ശ്രീകുമാർ/ മണർകാട് ശശികുമാർ


കവിത: ഭാഗം ഒന്ന്


പഴവിള രമേശൻ

വേണു വി ദേശം

വി.ജയദേവ്

ജിജോ അഗസ്റ്റിൻ [തച്ചൻ]

പി.എ.അനീഷ്

സനൽ ശശിധരൻ

മണർകാട് ശശികുമാർ

ജയചന്ദ്രൻ പൂക്കരത്തറ

സംവിദാനന്ദ്


കവിത: ഭാഗം രണ്ട്


ആർ മനു

മേരിലില്ലി

സന്തോഷ് പാലാ

ശ്രീകൃഷ്ണദാസ് മാത്തൂർ

ടി.പി.സക്കറിയ

മേലൂർ വാസുദേവൻ

ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ

അലിഫ് ഷാ

ഹണി ഭാസ്കരൻ

ബക്കർ മേത്തല

സാംജി ചെട്ടിക്കാട്


കവിത: ഭാഗം മൂന്ന്


വിൽസൺ ജോസഫ്


നന്ദനൻ മുള്ളമ്പത്ത്


ശ്രീദേവിനായർ


രാജേഷ്ശിവ

ഡോ.കെ.ജി.ബാലകൃഷ്ണൻ

എസ്സാർശ്രീകുമാർ

ഇന്ദിരാ ബാലൻ

മേതിൽ വേണുഗോപാലൻ

ഐൻസ്റ്റീൻ വാലത്ത്

ജമാൽ മൂക്കുതല


കവിത: ഭാഗം നാല്


മഹർഷി

എം.എൻ.പ്രസന്നകുമാർ


ടി.എ.ശശി

കാവാലം ശശികുമാർ

കെ.വി.സുമിത്ര

ഗിരീഷ് വർമ്മ ബാലുശ്ശേരി

ശ്രീധരൻ എൻ ബല്ല

ചന്ദ്രൻ നായർ

നിഷാ ജി

കവിത :ഭാഗം അഞ്ച്

ആനന്ദവല്ലി ചന്ദ്രൻ

ലീല എം. ചന്ദ്രൻ

രാജു കാഞ്ഞിരങ്ങാട്

അനിൽ കുറ്റിച്ചിറ

എം. ആർ. മാടപ്പള്ളി

മാത്യൂ നെല്ലിക്കുന്ന്

രഹ്‌നാ രാജേഷ്


കവിത: ഭാഗം ആറ്


ശ്രീജിത്ത് അരിയല്ലൂർ

സുരേഷ് ഗംഗാധർ

കെ.എസ്.ചാർവ്വാകൻ

ബി ഷിഹാബ്

സജീവ്  വി കിഴക്കേപ്പറമ്പിൽ


ഹരിദാസ് വളമംഗലം

എം.ആർ.വിപിൻ

കുഞ്ഞൂസ്

 നോവൽ സമ്പൂർണ്ണം

ഊരുഭംഗം:  എം.കെ.ഖരീം


പരിഭാഷ

വി രവികുമാർ


  യാത്ര 

നിരക്ഷരൻ


കഥ  :ഭാഗം ഒന്ന്

എം.കെ.ചന്ദ്രശേഖരൻ

ടി.കെ.ശങ്കരനാരായണൻ

ജനാർദ്ദനൻ വല്ലത്തേരി

ഉമ്മാച്ചു

സത്യൻ താന്നിപ്പുഴ

സണ്ണി തായങ്കരി

മലയാമ്പള്ളം ശങ്കരൻകുട്ടി


കഥ :  ഭാഗം രണ്ട്


സാജിത അബ്ദുൾ റഹ്‌മാൻ

മനോരാജ് കെ.ആർ

സരിജ എൻ.എസ്

പ്രേംജി

ഷാജഹാൻ നന്മണ്ട

റീജ പനക്കാട്

ബി.ജോസ്കുട്ടി

സിബി പടിയറ

തോമസ് പി.കൊടിയൻ


കഥ : ഭാഗം മൂന്ന്


രശീദ് പുന്നശ്ശേരി


ശ്രീജിത്ത് മൂത്തേടത്ത്

ഷെമീർ പട്ടരുമഠം


കഥ : ഭാഗം നാല്


ബഷീർ മേച്ചേരി

ദേവേന്ദു ദാസ്

സലാം പൊട്ടേംകൽ

സത്യജിത്ത്


ലൈംഗികത

സുധാകരൻ ചന്തവിള


നാടകം

ആന്റണി ബോബൻ


മൈക്രോകവിതകൾ

എം.പി.ശശിധരൻ

 കാലം

അജീഷ്ചന്ദ്രൻ


കാർട്ടൂൺ കവിതകൾ

ജി.ഹരി നീലഗിരി


പുസ്തകാനുഭവം

സുകുമാർ അഴീക്കോട്

ദേശമംഗലം രാമകൃഷ്ണൻ

നീലമ്പേരൂർ മധുസൂദനൻനായർ

ഡോ.ഷാജി ഷണ്മുഖം


മിത്ത്

ഡോ.ശശിധരൻ ക്ലാരി


കാർട്ടൂൺ

വി.സി.അഭിലാഷ്


സിനിമ

എം.സി.രാജനാരായണൻ


വായന: മലയാളസമീക്ഷ കഴിഞ്ഞ ലക്കം

എ.എസ്.ഹരിദാസ്

നവാദ്വൈതം

എഡിറ്ററുടെ കോളം

ബാല്യകാലം



ശ്രീദേവിനായര്‍

കെട്ടിപ്പിടിച്ചു നടന്നുഞാനെന്നുടെ,
അമ്മതന്‍ കാതില്‍ മൊഴിഞ്ഞകാര്യം
പള്ളിക്കൂടവാതില്‍ കാത്തിരുന്നേരവും,
ഓര്‍ത്തിരുന്നമ്മയെന്‍ കാലൊച്ചകേള്‍ക്കാന്‍


ഞാനില്ലയങ്ങോട്ടുഞാനില്ലയങ്ങോട്ട്,
അമ്മയെവിട്ടു ഞാനെങ്ങുമില്ല,
പള്ളിക്കൂടംവേണ്ട,പൊന്നുടുപ്പും വേണ്ടാ,
അമ്മതന്‍ നെഞ്ചിലെച്ചൂടുമതി.

കാലം കഴിഞ്ഞൂ ഞാനെത്രമാറി,
കോലാഹലങ്ങള്‍ കണ്ടു നിന്നൂ.
കണ്ണീരണിഞ്ഞൊരെന്‍ പൊന്നമ്മനല്‍കിയ
തേന്മുത്തമിന്നും ഞാനോര്‍ത്തുപോയി.

അമ്മതന്‍ സ്നേഹത്തിന്‍ ആഴക്കടലില്‍,
ഇന്നുമൊരായിരം വൈഡൂര്യങ്ങള്‍
സ്നേഹത്തിന്‍ പാലാഴിതന്നില്‍ ഞാന്‍ തേടുന്നു,
വീണ്ടുമൊരിക്കലെന്‍ ബാല്യകാലം!

13 Sept 2011

അവള്‍


ദേവേന്ദുദാസ്‌

രാഹുല്‍ മുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു
. അന്ന്
പൊന്തക്കാട്ടിലേക്ക്‌ തെറിച്ചുപോയ പന്തെടുക്കാന്‍ അവന്‍ പോയി. ഏതോ
അത്യുഗ്രന്‍ പാമ്പിന്‍റെ കടിയേറ്റ്‌ നിലവിളിച്ച അവനെ വീട്ടുകാര്‍
ആശുപത്രിയില്‍ കൊണ്ടുപോയി. പിറ്റേന്ന് പകല്‍ അവന്‍ മരിച്ചു. നല്ല
തേജസ്വിയായ കുരുന്നു ബാലന്‍. അമ്മയുടേയും അച്ഛന്‍റെയും പുന്നാരമുത്ത്‌.
നാട്ടുകാരും വീട്ടുകാരും അവന്‍ പഠിക്കുന്ന സ്ക്കൂളിലെ അദ്ധ്യാപകരും
വന്നുപോയ ആ ശവസംസ്കാരചടങ്ങില്‍ എല്ലാവരും അവളെ കുറ്റം പറഞ്ഞു. വാതിലിന്‌
പിന്നില്‍ മറഞ്ഞു നിന്ന അവള്‍ കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകളേറ്റ്‌
മനോവ്യഥയാല്‍ പിടഞ്ഞു,. കനത്ത വിങ്ങുന്ന മനസ്സോടെയാണ്‌ അന്നവള്‍ അവിടെ
നിന്നിറങ്ങി നടന്നത്‌. അവള്‍.....? അവള്‍...?


അവള്‍...'വിധി'യായിരുന്നു.

നവദമ്പതിമാര്‍ - ഇരുപത്തി
യേഴു വയസുള്ള സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായ
യുവാവും, ഇരുപത്തിരണ്ടു വയസുള്ള യുവതിയും ബന്ധുവീട്ടില്‍ വിരുന്നു
പോകുന്നതിനായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന ലോറിയുമായി
കൂട്ടിമുട്ടിയുണ്ടായ അപ
കടത്തില്‍ യുവതി തല്‍ക്ഷണം മരിക്കുന്നു. അയാള്‍
പരിക്കുകളോടെ ആശുപത്രിയില്‍. ആശുപത്രിയുടെ മരുന്നുമണങ്ങള്‍ക്കിടയില്‍ ,
തിരക്കിട്ട്‌ നടക്കുന്ന നേഴ്‌സുമാര്‍ക്കും, ഡോക്‌ടര്‍മാര്‍ക്കുമിടയില്‍ ,
നെടുവീര്‍പ്പുകള്‍ക്കിടയില്‍, ബോധമുണര്‍ന്ന അയാളോട്‌ എങ്ങനെ വിവരം
പറയുമെന്നറിയാതെ വേദനിക്കുന്ന ബന്ധുക്കള്‍ അവര്‍ അത്രമേല്‍ പരസ്‌പരം
സ്നേഹിച്ചിരുന്നു. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലെ വിവാഹം.
മധുവിധുവിന്‍റെ അഞ്ചാംനാള്‍. വെറും അഞ്ചു ദിവസം. എല്ലാവരും പറഞ്ഞു' വിധി
എത്ര ക്രൂരമാണ്‌'
അതു കേട്ട്‌ പാവം വിധിയുടെ മനസ്സ്‌ വേദനിച്ചു.


ഒന്നേകാല്‍ വയസ്സുള്ള കിങ്ങിണിക്ക്‌ അമ്മ ലത ഒക്കത്തിരുത്തി ചോറു
കൊടുക്കുകയായിരുന്നു. ' ദാ കാക്ക ങ്ങ കാക്ക പറന്നുപോയി. .. എങ്ങനാ കാക്ക
ചോറുണ്ണുന്നേ....ആ....ആ' അമ്മയും മോളും അവരുടെ കുഞ്ഞുലോകവും. ലത
നിന്നിരുന്നത്‌ കിണറിനരികിലായിരുന്നു. ആഹാരത്തോടു വിമുഖത കാട്ടി കുഞ്ഞു
കിങ്ങിണി കുതിക്കുമെന്നോ
, ഏതെങ്കിലും കാരണവശാല്‍ അവള്‍ തന്‍റെ കൈകളില്‍
നിന്ന് വഴുതിപ്പോകുമെന്നോ ലത കരുതിയില്ല. കിണറിന്‍റെ അഗാധയിലേക്ക്‌
താഴ്‌ന്ന് പോയത്‌ തന്‍റെ ജീവിതം തന്നെയെന്ന അറിവില്‍ ബോധമണ്ഡലത്തിലേക്ക്‌
പടര്‍ന്നു കയറിയ ഇരുട്ടിലേക്ക്‌ അലര്‍ച്ചയോടെ പതിച്ച അമ്മ.വീടിനുള്ളില്‍
നിന്നിറങ്ങിവന്നവര്‍ക്ക്‌ വാവയുടെ ചിതറിയ ചോറുപാത്രവും അമ്മയുടെ കിടപ്പും
കണ്ട്‌ കാര്യം മനസ്സിലായി. അവരുടെ അലര്‍ച്ചക്കൊപ്പം ഓടിക്കൂടിയ
അയല്‍ക്കാര്‍, പിന്നെ നാട്ടുകാര്‍.


ആരോ ഒരാള്‍ കുഞ്ഞിനെ തപ്പാന്‍ കിണറ്റിലിറങ്ങി. ആകാംക്ഷയുടെ നിമിഷങ്ങള്‍.
കുഞ്ഞിനെ കിട്ടി അത്ഭുതക്കാഴ്ചയായി. കുഞ്ഞു ചിരിച്ചുകൊണ്ട്‌ അയാളുടെ
കൈകളില്‍. അയാള്‍ക്ക്‌ സഹായത്തിന്‌ ഒരാള്‍ കൂടി ഇറങ്ങി. അവര്‍ കുഞ്ഞിനെ
മുകളിലെത്തിച്ചപ്പോള്‍ കൂടിനിന്നവരെ വിസ്മയിപ്പിച്ചുകൊണ്ട്‌
പരിക്കുകളില്ലാതെ ചിരിച്ചുകൊണ്ടിരുന്നു കുഞ്ഞ്‌. സമീപവാസിയായ ഡോക്ടര്‍
ഓടിയെത്തി പരിശോധിച്ചു. ഉള്ളില്‍ കയറിയ വെള്ളം അല്‍പ്പം കളഞ്ഞു.
മറ്റെല്ലാക്കാര്യത്തിലും കുഞ്ഞു
നോര്‍മല്‍. അവള്‍, വിധി, മാറി നിന്ന്
പുഞ്ചിരിച്ചു. കിണറിന്‍റെ ആഴങ്ങളിലിരുന്നു തന്‍റെ കൈകളുടെ ചൂടു പറ്റിയ
ഓമനക്കുഞ്ഞിനെ ദൂരെ നിന്ന് നോക്കി ആഹ്ളാദിച്ചു. അവിടെ
കൂടിനില്‍ക്കുന്നവര്‍ ഇപ്പോള്‍ തന്നെ അഭിനന്ദിക്കുകയാവും. ആഹ്ളാദത്താല്‍
പൂത്തുലഞ്ഞ്‌ അങ്ങിനെ നില്‍ക്കുമ്പോള്‍ തന്നെക്കുറിച്ച്‌ അവര്‍ എന്താവും
പറയുന്നതെന്നറിയാന്‍ ആകാംക്ഷ തോന്നി. ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ കയറി
നടന്ന അവള്‍ നടുങ്ങി. ..ഹതാശയായി.... അവര്‍ വാഴ്‌ത്തുന്നത്‌ തന്നെയല്ല.
തന്‍റെ കൂട്ടുകാരി" ഭാഗ്യത്തെ"യാണ്‌.

ഈ ഋണം ഏതിനത്തില്‍ പെടും?

തുമ്പമണ്‍ തോമസ്‌




ആയിരത്തിതൊള്ളായിരത്തി അറുപത്താറ്‌ കെ.എസ്‌.യു.വിന്‍റെ ഒന്‍പതാം
സംസ്ഥാനസമ്മേളനം . എറണാംകുളത്തെ ചാക്കോപ്പിള്ള ,പൈലിപ്പിള്ള,
ബില്‍ഡിംഗ്‌സില്‍ വെച്ച്‌ . മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നത്‌.
തിരുവനന്തപു
രത്തെ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാണ്‌ ദീപശിഖ
കൊണ്ടുപോകുന്നത്‌. മലബാറില്‍ നിന്ന് നീലപ്പതാകയും. ദീപശിഖയും
നീലപ്പതാകയും എറണാകു
ളത്തെത്തുമ്പോള്‍ സംസ്ഥാന സമ്മേളനത്തിന്‌ തുടക്കം
കുറിക്കുന്നു. അന്നത്തെ പകലും രാവും കൊച്ചിയിലെ കളിക്കളങ്ങളില്‍ കായിക
മത്സരങ്ങള്‍ നടക്കുന്നു. കലാമത്സരങ്ങളും.

രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ദീപശിഖ കൊളുത്തി പി.സി. ചാക്കോ, എം.എം.
ഹസ്സന്‍ , തു
മ്പമണ്‍ തോമസ്‌ എന്നിവരെ മുന്‍മന്ത്രി ആര്‍ ശങ്കര്‍
ഏല്‍പ്പിക്കുന്നു.

തിരുവനതപുരം ഡി.സി.സി.യുടെ ജീപ്പാണ്‌ ദീപശിഖാവാഹനം. വാഹകരായ ഞങ്ങള്‍
മൂവരും ജീപ്പിന്‍റെ മുന്‍സീറ്റില്‍ ഡ്രൈവറോടൊപ്പം
ഞെങ്ങിഞ്ഞെരുങ്ങിയിരി
ക്കുന്നു. ജീപ്പ്‌, ഞങ്ങളുടെ ഞെരുക്കം കണ്ട്‌
അല്‍പ്പാല്‍പ്പം കനിവും കാട്ടും. പിറകില്‍ കത്തുന്ന ദീപശിഖയുടെ തീയുടേയും
പുകയുടേയും
ഇടയില്‍ നിന്നും മുന്‍പിലത്തെ ഞങ്ങളുടെ ഇരിപ്പിന്‍റെ
തിക്കുമുട്ടലില്‍ നിന്നും അല്‍പ്പം ആശ്വാസം കിട്ടിക്കൊള്ളട്ടെയെന്നു
കരുതി ജീപ്പ്‌ ഇടക്കിടക്ക്‌ കിതച്ചു കിതച്ചു നില്‍ക്കും. ആശ്വാസത്തോടെ
ഞങ്ങള്‍ പുറത്തിറങ്ങും.

ആളു കൂടി നില്‍ക്കുന്നിടമാണെങ്കില്‍ ' വീണിടം വിഷ്‌ണുലോകം' എന്ന
നിലയില്‍ കേരള വിദ്യാര്‍ത്ഥി
യൂണിയനെപറ്റി , നീലപ്പതാകയെപറ്റി,
ദുഷിച്ചുനാറിയ വര്‍ത്തമാന കാല വിദ്യാഭ്യാസത്തെപറ്റിയുള്ള ആവേശോജ്ജ്വലമായ
പ്രസംഗം. ഏ.കെ.ആന്‍റ്‍ണി പോലും തൊണ്ട പൊട്ടി മാലപ്പടക്കം പൊട്ടുന്നതുപോലെ
പ്രസംഗിക്കുന്ന കാലം

. പക്ഷേ, വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്ക്‌ ഉപയോഗിക്കാന്‍
പോലീസ്‌ അനുമതിയില്ല. അതൊട്ടറിയുകയുമില്ല. ഏതാണ്ട്‌ നാലു നാലര
പതിറ്റാണ്ടിനു മുമ്പുള്ള കാലം. തോന്നക്കല്‍ ആശാന്‍ സ്മാരകത്തിനു
തൊട്ടുമുമ്പുള്ള വളവില്‍വെ
ച്ച്‌ ദീപശിഖാ വാഹനത്തെ പോലീസ്‌ തടയുന്നു.
മൈക്ക്‌ ഉപയോഗിക്കുന്നതിനുള്ള അനുമതി പത്രം അവരാവശ്യപ്പെട്ടു. അപ്പോഴാണ്‌
സഞ്ചരിക്കുന്ന വാഹനത്തില്‍ മൈക്ക്‌ ഉപയോഗിക്കുന്നതിന്‌ പോലീസിന്‍റെ
അനുമതി വേണമെന്നറിയുന്നതു തന്നെ. ഞങ്ങള്‍ ഒരു നിമിഷം പരുങ്ങി. പെട്ടെന്ന്
ധൈര്യം വീണ്ടെടുത്ത്‌ , സി.ഐ.റാങ്കിലുള്ള പോലീസ്‌ ഓഫീസറെ കണ്ടു. വിവരം
പറഞ്ഞു. അദ്ദേഹത്തിന്‍റെ മുഖം തെളിയുന്നതു കണ്ടു. എന്നിട്ടു
പറഞ്ഞു'ശങ്കര്‍ സാര്‍ കൊളുത്തിത്തന്ന ദീപശിഖയല്ലേ . കെടാതെ
സൂക്ഷിച്ചുകൊണ്ടു പൊയ്‌ക്കൊള്ളു. ' തോളത്തു തട്ടി ഞങ്ങളെ യാത്രയയച്ചു.

ഇടക്കിടക്കു സ്വീകരണങ്ങള്‍ പ്രസംഗങ്ങള്‍ കൊല്ലത്തെത്തി.
കെ.എസ്‌.യു.വിന്‍റെ
സ്ഥാപകനേതാക്കളിലൊരാളായിരുന്ന , കര്‍മ്മശേഷിയുടെ
കതിരാക്കമായിരുന്ന, അകാലത്തില്‍ വിധി ഞങ്ങളില്‍ നിന്നു തട്ടിയെടുത്ത
സി.കെ. തങ്കപ്പന്‍റെ അന്ത്യ വിശ്രമസ്ഥാനത്തേക്ക്‌. ഒപ്പം, ഇന്നു
നമ്മോടൊപ്പമില്ലാത്ത കൊട്ടറ ഗോപാലകൃഷ്‌ണനും കൂട്ടരും ഞങ്ങളോടൊപ്പം
ചേര്‍ന്നു. പുഷ്‌പാര്‍ച്ചനക്കു ശേഷം ടി.കെ.എം. ഫാത്തിമാ മാതാ എസ്‌.എന്‍
കോളേജുകളിലെ സ്വീകരണങ്ങളേറ്റു വാങ്ങി മുന്നോട്ടു നീങ്ങി.

പകലറുതിക്കു ഇനി ഒത്തിരി സമയമില്ല. വാഹനം മുന്നോട്ട്‌. വിശപ്പും ദാഹവും
. ഭക്ഷണം രാവിലെപോലും കഴിച്ചിട്ടില്ല. കൊല്ലം ഞങ്ങളെ കയ്യൊഴിഞ്ഞിരുന്നു.
ഇനി ആലപ്പുഴിയിലാണ്‌ പ്രതീക്ഷ. അവിടെ ചെന്നിട്ടറിയാം വല്ലതും കഴിക്കാന്‍
കിട്ടുമോയെന്ന്. അ
ന്നത്തെ വിദ്യാര്‍ത്ഥിരാഷ്‌ട്രീയത്തിന്‍
റെ സ്ഥിതി!
ഇങ്ങനെ വിശപ്പുമൂലം വയറെരിയുന്ന മൂന്നു നേതാക്കളും ,ഡ്റൈവറും മൈക്ക്‌
ഓപ്പറേറ്ററും
ഹൈവേയിലെ കാറ്റു മുറിച്ചുനീങ്ങുന്നു.


നേരം ഇരുട്ടി നന്നേ ഇരുട്ടി. അപ്പോഴതാ അവുന്നത്ര ഉച്ചത്തില്‍ എട്ടു
ദിക്കും പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളികളുമായി ഒരു കൂട്ടം
കുട്ടികള്‍ ദീപശിഖക്കു മുന്നില്‍. ഞങ്ങളാകെ ഉണര്‍ന്നു. ഇത്ര
ഇരുട്ടിയിട്ടും ദീപശിഖ വരുന്നതുവരെ കാത്തുനില്‍ക്കാന്‍ പ്രതിബദ്ധതയുള്ള
ആവേശമുള്ള വി
ദ്യാര്‍ത്ഥികളോ? നങ്ങ്യാര്‍ക്കുളങ്ങര റ്റി.കെ. എം
കോളേജിലേക്ക്‌ തിരിയുന്നിടത്താണ്‌ അവര്‍ കൂട്ടം കൂടി
കാത്തുനിന്നിരുന്നത്‌. മുദ്രാവാക്യത്തിന്‍റെ ശബ്‌ദശക്തി കൂടുന്നു.
കെ.എസ്‌. യു. പ്രസ്ഥാനത്തോടു പ്രതിബദ്ധതയുള്ളവര്‍ കരുത്തുകാട്ടുന്ന
സ്വീകരണം.

അന്നതിന്‌ നേതൃത്വം നല്‍കിയ സോളമനോട്‌ പിന്നീട്‌ അന്വേഷിച്ചു.
ഇന്നവരൊക്കെ എവിടെ? എന്തു ചെയ്യുന്നു?അപ്പോളാണറിയുന്നത്‌ മിക്കവരും
മണലാരണ്യങ്ങളിലെ ബിസിനസ്സുകാര്‍ ചിലര്‍ ഉദ്യോഗസ്ഥര്‍ കുറച്ചു പേര്‍
നാട്ടില്‍. ഏതാണ്ട്‌ ഒത്തിരി
ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ ആലപ്പുഴയില്‍
എത്തി. വഴിയോരങ്ങളിലെ സ്ക്കൂളുകള്‍ കോളേജുകള്‍ അവര്‍ നല്‍കിയ
സ്വീകരണങ്ങള്‍ അവരുടെ മുദ്രാവാക്യം വിളികള്‍/ഞങ്ങളുടെ പ്രസംഗങ്ങള്‍
ഇന്നത്തെ ഒന്നാംകിട രാഷ്‌ട്രീയക്കാരുടെ പ്രസംഗങ്ങളെ വെല്ലുന്ന
വിദ്യാര്‍ത്ഥികളുടെ അനൌണ്‍സ്‌മെന്‍റുകള്‍ പുഷ്‌പഹാരങ്ങള്‍ സ്വീകരണങ്ങള്‍
ഒക്കെക്കഴിഞ്ഞു ഞങ്ങള്‍ എറണാംകുളത്തെത്തി.

ദീപശിഖ അന്നത്തെ കെ.എസ്‌.യു പ്രസിഡണ്ട്‌ ശ്രീ എ കെ. ആന്‍റ്‍ണി ഞങ്ങളില്‍
നിന്ന് ഏറ്റുവാങ്ങി. ഏ സി . ജോ
ര്‍ജ്ജ്‌ മിസ്‌റ്റര്‍ ആന്‍ഡ്‌ മിസിസ്‌ ഏ സി
ജോസ്‌ വയലാര്‍ രവി തോപ്പില്‍ രവി ഉമ്മന്‍ചാണ്ടി ഇംബായി അങ്ങനെ
ഒത്തിരിപ്പേരുണ്ട്‌. ക്ഷീണം കൊണ്ട്‌ രാത്രി ചാക്കോപ്പിള്ള -പൈലിപ്പിള്ള
ബില്‍ഡിംഗ്‌സിലെ ഹാളില്‍ വീണുറങ്ങി.
രാവിലത്തെ പ്രഭാതകര്‍മ്മങ്ങള്‍. വെസ്‌റ്റേണ്‍ ക്ളോസറ്റുകള്‍ ആര്‍ക്കും
അത്ര തൃപ്‌തി തോന്നിയില്ല. പരിചയക്കുറവുകൊണ്ടാകാം.
പത്തു മണിക്കു ഹാളില്‍ യോഗം. പ്രസംഗം പ്രമേയം ചര്‍ച്ച. കോണ്‍ഗ്രസ്സിനൊരു
വിദ്യാര്‍ത്ഥിപ്രസ്ഥാനമുണ്ടാക്
കാന്‍ കെ.പി.സി.സി. സെക്രട്ടറി ഏ വി
ഉദയഭാനു ഉള്‍പ്പെടെയുള്ളവരോടാവശ്യപ്പെട്
ടതു മുതലുള്ള ചരിത്രം.
ലോകത്തിലേക്കുള്ള വാതായനമായി നമ്മുടെ വിദ്യാഭ്യാസരംഗത്തെ
മാറ്റിയെടുക്കാന്‍ പൊരുതേണ്ട പ്രസ്ഥാനമായി കെ.എസ്‌.യു.വിനെ
മാറ്റിയെടുക്കണം. മത- സാമുദായി
ക സംഘടനകളുടെ
കൈപ്പിടിയിലൊതുങ്ങിയിരിക്കുന്ന വിദ്യാഭ്യാസരംഗത്തെ മോചിപ്പിക്കാനുള്ള
ചാവേറ്‍പ്പടയാകണം. നാളത്തെ പൌരന്‍മാരെ രാഷ്‌ട്രത്തോടും രാഷ്‌ട്രീയത്തോടും
പ്രതിബദ്ധതള്ളവരാകാനുള്ള പൊരിഞ്ഞ പോരാട്ടം നടത്തേണ്ടിയിരിക്കുന്നു.
മണ്ണിന്‍റെ മണമുള്ള പാഠ്യക്രമമുണ്ടാകണം. ബോധനാഭാഷയില്‍ മാറ്റം വരണം. പഠന
-പരീക്ഷാസമ്പ്രദായങ്ങള്‍ അഴിച്ചു പണിയണം. 'സിലക്ഷനും സീറ്റെന്‍ഷനും '
അവസാനിപ്പിക്കണം. യൂണി; ഭരണസമിതികളില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യം
ഉറപ്പു വരുത്തണം. പ്രമേയം ദീര്‍ഘചര്‍ച്ചകള്‍ക്കുശേഷം പാസ്സ്സാക്കുന്നു.

കോണ്‍ഗ്രസ്സ്‌ നേതാക്കളില്‍ പലരുടേയും നെറ്റിചുളിയുന്നു. പത്രങ്ങള്‍
വാര്‍ത്തകള്‍ തമസ്‌ക്കരിക്കുന്നു.

മൂനാം ദിവസം പ്രതിനിധി സമ്മേളനം. തെരഞ്ഞെടുപ്പ്‌. ഏ .കെ. ആന്‍റ്‍ണി
മാറുന്നു. ഉമ്മന്‍ ചാണ്ടി പ്രസിഡണ്ടാകുന്നു. വൈകുന്നേരം പ്രകടനം. മുന്തിയ
പ്രകടനം. ഇന്നുമോര്‍ക്കുന്നു. വി.എം. സുധീരന്‍റെ ഉല്‍സാഹത്തില്‍
തൃശൂരില്‍ നിന്ന് ബസ്സില്‍ വന്നിറങ്ങിയ പ്രവര്‍ത്തകരുടെ നിറസാന്നിദ്ധ്യം.
ധനുവച്ചപുരം എം. ജി. കോളേജു മുതല്‍ കാസര്‍ഗോട്ടെ ഗവ;
കോളേജുവരെയുള്ളിടത്തു നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ കരുത്തു തെളിയിച്ച
പ്രകടനം.!

സമാപന സമ്മേളനം രാജേന്ദ്ര മൈതാനത്തു നടന്നു. പനമ്പള്ളി ഗോവിന്ദമേനോന്‍
വൈകി എത്തിയതോര്‍ക്കുന്നു. ദീപശിഖ കൊണ്ടുവന്ന ജീപ്പ്‌, ദൌത്യം
നിര്‍വ്വഹിച്ചു മടങ്ങിയിരിക്കുന്നു. പ്രവര്‍ത്തകരുടെ ജാഥാംഗങ്ങളും.
എല്ലാം. പിറ്റെ ദിവസം. സംസ്ഥാനകമ്മിറ്റിയിലേക്കു
തെരെഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ യോഗം കഴിഞ്ഞിട്ടാവാം മടങ്ങിപ്പോക്കെന്നു
പുതിയ പ്രസിഡണ്ടിന്‍റെ നിര്‍ദ്ദേശം. ദീപശിഖാ വാഹകരായ ഞങ്ങള്‍ക്കും
എറണാംകുളത്തു തങ്ങേണ്ടി വന്നു. ആദ്യം സ്റ്റേറ്റ്‌ എക്സിക്യൂട്ടീവില്‍
പങ്കെടുക്കാന്‍.

തലേ ദിവസം വൈകുന്നേരം മുതല്‍ ഒന്നും കഴിച്ചിട്ടില്ല. .പിറ്റെ ദിവസം
രാവിലേയും. എങ്ങനേയും തിരുവനന്തപുരത്തു മടങ്ങിയെത്തണം. വണ്ടിക്കൂലി ഇല്ല.
പുകയിലും പൊതിയുന്ന മീറ്റര്‍ഗേജ്‌ കരി എന്‍ജിന്‍ വലിച്ചുകൊണ്ടുപോകുന്ന
ട്രെയിനിന്‌ അഞ്ചര രൂപ കൊടുക്കണം. മൂന്നു പേര്‍ക്കു പതിനാറര രൂപ വേണം.
മുകളില്‍ ആകാശം . താഴെ ഭൂമി. നടുക്കു ഞങ്ങള്‍. പല ആലോചനകള്‍ക്കുശേഷം. ,
പുതിയ പ്രസിഡണ്ടിനോട്‌ ഒരു കടം ചോദിക്കാന്‍ പി. സി. ചാക്കോ മുന്നോട്ടു
വന്നു.. ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉച്ചവരെ നില്‍ക്കണം. വീട്ടില്‍ നിന്ന്
മെസ്‌ ഫീസ്‌ അയച്ചിട്ടുണ്ട്‌. പോസ്‌റ്റുമാന്‍ വരുന്നതുവരെ നില്‍ക്കണം.
നമുക്കു ശരിയാക്കാം. ഉച്ച കഴിയട്ടെ. പക്ഷേ, തലേദിവസം മുതല്‍
വിശന്നുപൊരിയുന്ന വയറുമായി നില്‍ക്കുന്ന ഞങ്ങള്‍ക്കെങ്ങനെ ഉച്ചസമയം വരെ
നില്‍ക്കാനാവും? പോസ്‌റ്റുമാന്‍ വരാന്‍ വീണ്ടും വൈകിയെങ്കിലൊ?

എന്നിരുന്നാലും പുതിയ പ്രസിഡണ്ട്‌ . ഞങ്ങളെ സഹായിക്കാനായി മാസ്‌
ഹോട്ടല്‍ ഉടമ ഇംബായിയോട്‌ ഒരു കടം വാങ്ങാനുള്ള ശ്രമം നടത്തുന്നതു
ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. ശ്രമം നീണ്ടതല്ലാതെ ഫലം കാണാനുള്ള സാധ്യത
മങ്ങുന്നതായി ഞങ്ങള്‍ക്കു തോന്നി. തൊട്ടടുത്ത്‌ വി.എം. സുധീരനും ഇതേ
സ്ഥിതിയില്‍ ആണെന്നു തോന്നി. അവിടിരിക്കുന്നുണ്ട്‌. ഞങ്ങള്‍
വെറുതെയിരിക്കേണ്ടെന്നു കരുതി ലക്ഷ്യമില്ലാതെ നടന്നു..

കുറച്ചു നടന്നപ്പോള്‍ ഒരു പരിചയമുള്ള മുഖം. അത്ര അടുത്ത
പരിചയമില്ലെന്നേയുള്ളു. മനോരമയുടെ അഖില കേരള ബാലജനസഖ്യത്തിന്‍റെ സംസ്ഥാന
പ്രസിഡണ്ടായിരുന്ന സണ്ണി കുലത്താക്കലല്ലേ? അതേ സണ്ണി തന്നെ.
പിന്നീടൊരിക്കല്‍ മനോരമയുടെ എഡിറ്റോറിയല്‍ ഡസ്‌ക്കില്‍ വച്ചും
കണ്ടതാണല്ലൊ. എന്തായാലും രണ്ടും കല്‍പ്പിച്ചു ദീര്‍ഘകാലപരിചയക്കാരെപ്പൊലെ
ചിരിച്ചു. സണ്ണിയും പി.സി ചാക്കോയേയും എം.എം ഹസ്സനേയും പരിചയപ്പെടുത്തി.
അവരും പരിചയം പുതുക്കുന്നതുപോലെ പെരുമാറി. എന്നിട്ടു കൈകൊടുത്തു
പിരിഞ്ഞു.

അല്‍പ്പം കഴിഞ്ഞാണ്‌ പി. സി. ചാക്കോ ഒരു നിര്‍ദ്ദേശം വച്ചത്‌. സണ്ണിയോട്‌
ഒരു സഹായം ചോദിച്ചാലോ? ഇരുപത്തഞ്ചു രൂപാ കടം. അന്നതൊരു വന്‍തുകയാണ്‌.
തിരുവനന്തപുരത്ത്‌ ഒരു പോസ്‌റ്റുഗ്രാജ്വേറ്റ്‌ വിദ്യാര്‍ത്ഥിക്കു
ഹോസ്‌റ്റലില്‍ താമസിച്ചു പഠിക്കുന്നതിന്‌ അറുപതോ എഴുപതോ രൂപ മതി. അന്ന്
സെക്രട്ടറിയേറ്റില്‍ ജോലിക്കു കയറുന്ന ഒരു ബിരുദധാരിക്കു കിട്ടുന്ന
ശമ്പളം നൂറു രൂപയാണ്‌. അക്കാലത്താണ്‌ ഞങ്ങളുടെ പ്രായക്കാരനായ , അത്ര
കണ്ട്‌ അടുപ്പമോ പരിചയമോ ഇല്ലാത്ത ഒരാളോട്‌ ഇരുപത്തഞ്ചു രൂപ കടം
ചോദിക്കുന്നത്‌. അതും ഒരിക്കലും തിരിച്ചുകിട്ടുകില്ലെന്നു വിചാരിച്ചു
വേണം പണം തരാന്‍. രണ്ടായാലും ചോദിക്കുകതന്നെ. മൂവരും യോജിച്ചു. മറ്റു
ഗതിയില്ലല്ലൊ. പൂച്ചക്കാരു മണികെട്ടും? പരിചയക്കൂടുതല്‍ എനിക്കാണല്ലൊ.
ഉരിയാടുന്നവന്‍ പ്ളാവില എടുക്കുക എന്നൊരു ചൊല്ലുണ്ടല്ലൊ. ശരി, രണ്ടും
കല്‍പ്പിച്ചു സണ്ണിയുടെ പിറകെ ഓടി. കാര്യം പറഞ്ഞു. . പ്രതീക്ഷിച്ചത്‌ ഒരു
ബിഗ്‌ നോ ആയിരുന്നു. പക്ഷേ സണ്ണിയുടെ മുഖം തെളിയുന്നതായാണ്‌ കണ്ടത്‌.
എന്നിട്ടൊരു ക്ഷണവും. 'വല്ലതും കഴിച്ചോ നമുക്കു ക്യാന്‍റീനിലേക്ക്‌
പോവാം. കേട്ട പാതി, കേള്‍ക്കാത്ത പാതി ഞാന്‍ അവരെ കയ്യാട്ടി വിളിച്ചു.
ക്യാന്‍റീനില്‍ നിന്ന് ഭക്ഷണം കഴിച്ചു. വിശപ്പു മൂലം വയറെരിയുന്ന
നേതാക്കള്‍.(?) ഇത്ര രുചികരമായ ഭക്ഷണം പിന്നീടെന്നെങ്കിലും കഴിച്ചു
കാണുമോ, എന്തോ(?) ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴും മടക്കയാത്രക്കുള്ള
ട്രെയിന്‍ ചാര്‍ജ്ജിന്‍റെ കാര്യമാണ്‌ മൂവരുടേയും മനസ്സില്‍. ഭക്ഷണം
കഴിഞ്ഞു. അല്‍പ്പനേരം വൈ.സി.ഏ.യുടെ മുന്നിലെ വിസിറ്റേഴ്‌സ്‌
റൂമിലിരുന്നു. എന്നിട്ട്‌ 'ഞാന്‍ വരുന്നു' എന്നു പറഞ്ഞിട്ട്‌ സണ്ണി
മുകളിലത്തെ നിലയിലേക്കു പോയി.

അപ്പോഴും ഞങ്ങള്‍ നെഞ്ചിടിപ്പിലാണ്‌. അല്‍പ്പ സമയം കഴിഞ്ഞു
മുഖപ്രസാദത്തോടു വരുന്ന സണ്ണിയെയാണ്‌ കാണുന്നത്‌' കുറച്ചു രൂപ
കയ്യിലൊതുക്കി പിടിച്ചിട്ടുണ്ട്‌. ദൈവം മരുഭൂമിയിലെ മനുഷ്യനു മന്നാ
പൊഴിക്കുന്നതുപോലെയുള്ള ഒരനുഭവം.! തിന്നു കുടിച്ചു തൃപ്‌തരായി. ഞങ്ങള്‍
യാത്ര പറഞ്ഞു. സണ്ണി കുലത്താക്കല്‍ എന്നു പറയുമ്പോള്‍ , കേള്‍ക്കുമ്പോള്‍
കാണുമ്പോള്‍ ഇപ്പോഴും ഈ ചിത്രമാണ്‌ ഓര്‍മ്മയില്‍ തെളിയുക. പഴയ
സുഹൃത്തുക്കള്‍ വീണ്ടും ഒരുമിച്ചു കണ്ടുമുട്ടുമ്പോള്‍ മിക്കപ്പോഴും
പറയുന്ന ഒരു കാര്യമുണ്ട്‌. "ആ ഇരുപത്തഞ്ചു രൂപ നമുക്കു കൊടുക്കണ്ടേ?"
ഒരാള്‍ വ്യവസായ മന്ത്രി എം.പി. . മറ്റൊരാള്‍ പ്രവാസി കാര്യമന്ത്രി എം
എല്‍ എ. വേറൊരാള്‍ യു.ജി.സി.പ്രൊഫസര്‍. എന്നിട്ടും ഋണങ്ങള്‍
ബാക്കിയിടുന്നു.

ഉപനിഷത്തു പറയുന്നു;
ഋണങ്ങള്‍ നാലാണ്‌. അതു തീര്‍ന്നു കഴിഞ്ഞിട്ടേ ജീവിതചക്രം പൂര്‍ണ്ണമാകൂ.
ദേവനോടുള്ള കടം
ഗുരുവിനോടുള്ള കടം
മാതാപിതാക്കളോടുള്ള കടം
സമൂഹത്തോടുള്ള കടം
ഈ ഋണങ്ങളില്‍ സണ്ണികുലത്താക്കലിനോടുള്ളത്‌ ഏതിനത്തില്‍ പെടും?

പ്രേമവും വിവാഹവും തന്നെ അന്നും ഇന്നും

 


എം.സി.രാജനാരായണൻ


ഹിന്ദി സിനിമാ രംഗത്ത്‌ തൃമൂർത്തികൾ (ദിലീപ്കുമാർ, രാജ്കപൂർ, ദേവാനണ്ട്‌) നിറഞ്ഞു നിന്ന കാലത്തും പിന്നീട്‌ മൾട്ടിസ്റ്റാർ സിനിമകൾ അരങ്ങു ഭരിച്ച കാലത്തും (ഷോലെ, അമർ അക്ബർ ആന്റണി) പ്രധാനപ്രമേയം പ്രേമവും വിവാഹവും അനന്തരഫലങ്ങളും പാർശ്വഫലങ്ങളും ഒക്കെയായിരുന്നതുപോലെ പുതിയ കാലത്തെ സിനിമയും ഇതിൽ നിന്ന്‌ വിമുക്തമല്ലെന്നു കാണാം. അമീർഖാനെപോലുള്ള അപൂർവ്വം അഭിനേതാസംവിധായക പ്രതിഭകൾ മാത്രമാണ്‌ വേറിട്ടവഴികളിലൂടെ സഞ്ചരിക്കുവാൻ യത്നിക്കുന്നത്‌. അമീർഖാൻ അഭിനയിച്ച ലഗാൻ മംഗൾ പാണ്ഡെ, രംഗ്‌ ദെ ബസന്ത്‌, സംവിധാനം ചെയ്തത്താരെ സമീൻപർ എന്നിവ വ്യത്യസ്തത്ത പുലർത്തിയ രചനകളാണ്‌ അദ്ദേഹം നിർമ്മിച്ച്‌ മരുമകൻ ഇമ്രാൻഖാൻ അഭിനയിച്ച 'ജാനെതുയാജാനെയ' ഒരു ന്യൂജനറേഷൻ സിനിമയുടെ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തു. 
പുതിയകാലത്തെ പ്രണയവും ജീവിതവും അത്‌ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നു. എന്നാൽ സബ്ബിർഖാൻ സംവിധാനം ചെയ്ത സജിദ്നാഡിയവാല നിർമ്മിച്ച 'കംബ്ബക്ക്ത്ത്‌ ഇഷ്ക്ക്‌' ഹിന്ദി സിനിമയെ പല കാതങ്ങൾ പുറകോട്ട്‌ നയിക്കുന്ന പടമാണ്‌. അക്ഷയ്കുമാർ കരീന കപൂർ ജോഡി പ്രധാനഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പടത്തിന്‌ യാതൊരു ലോജിക്കുമില്ലാത്ത തിരക്കഥയാണ്‌ പ്രധാന വിനയാകുന്നത്‌.

ഹിന്ദി സിനിമാരംഗത്തെ പഴക്കവും തഴക്കവും ചെന്ന നിർമ്മാതാക്കളാണ്‌ നാസിയവാലാ ഗ്രൂപ്പ്‌ (ഇപ്പോൾ ഗ്രാൻഡ്സണിൽ എത്തി നിൽക്കുന്നു) കരീനാ കപൂറിനുമുമ്പ്‌ പാരമ്പര്യം (രാജ്കപൂറിന്റെ പൗത്രി) അക്ഷയ്കുമാർ മാത്രമാണ്‌ ബുദ്ധിമുട്ടി, വൈതരണികൾ പിന്നിട്ട്‌ നായകസ്ഥാനത്തെത്തിയ നടൻ. ഒരു സംവിധായകന്‌ ആവശ്യം വേണ്ട പ്രാഥമിക കാര്യങ്ങളാണ്‌ യുക്തിയും യാഥാർത്ഥ്യബോധവും. സബ്ബീർ ഖാൻ ഇതു രണ്ടും തരിമ്പുമില്ലെന്ന്‌ 'കമ്പക്ക്ത്ത്‌ ഇഷ്ക്ക്‌' തെളിയിക്കുന്നു. പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിൽ എന്നുപോലും പറയാനാവാത്ത നിലയിൽ പഴയൊരു പ്രമേയത്തിന്റെ പഴഞ്ചൻ അവതരണമാണ്‌ പുതിയകാല ചിത്രമെന്ന വ്യാജലേബലിൽ ഇറക്കിയിരിക്കുന്നത്‌.

പോയകാലത്തും ഇക്കാലത്തും സിനിമയുടെ പ്രധാന പ്രമേയം പ്രേമവും വിവാഹവുമൊക്കെ തന്നെയെങ്കിലും അവതരണത്തിലെ പുതുമകൊണ്ട്‌ ഇത്‌ ഹൃദ്യമാക്കുവാൻ കഴിയുമെന്ന്‌ വിസ്മരിക്കുകയാണ്‌ സബ്ബിർഖാനെപോലുള്ള സംവിധായകർ. ഫ്രാങ്ക്‌ കാപ്ര സംവിധാനം ചെയ്ത അമേരിക്കൻ ക്ലാസിക്ക്‌ 'ഇറ്റ്‌ ഹാപ്പൻഡ്‌ വൺ നൈറ്റ്‌' പറഞ്ഞ പ്രേമത്തിന്റെയും ഒളിച്ചോട്ടത്തിന്റെ കഥക്ക്‌ ലോകസിനിമയിൽ ആയിരമായിരം ആവർത്തനങ്ങൾ ഉണ്ടായിട്ടും ഇന്നും അനുകരണങ്ങൾ തുടരുകതന്നെയാണ്‌. അതേ സമയം പ്രണയം അതിമനോഹരമായി, ചേതോഹരമായി ആവിഷ്ക്കരിക്കാനാകുമെന്നതിന്‌ലോകസിനിമയിൽതന്നെ അന്നും ഇന്നും നിരവധി രചനകൾ കണ്ടെത്താനാകും. ചൈനീസ്‌ സംവിധായകൻ ജാങ്ങ്‌ യി മൗ ഒരുക്കിയ 'ദി റോസ്‌ ഹോം' എന്ന ചിത്രത്തിൽ ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപകനായി ഗ്രാമത്തിലെത്തുന്ന യുവാവിനോട്‌ ഗ്രാമീണ യുവതിക്ക്‌ തോന്നുന്ന പ്രണയം വിവാഹത്തിൽ കലാശിച്ച്‌ അവർ ജീവിക്കുന്ന സാഫല്യത്തിന്റെ ജീവിതസ്മരണകൾ അവിസ്മരണീയവും അവാച്യവുമാണ്‌.


ഇത്തരം ചിത്രങ്ങളെക്കുറിച്ച്‌ സബ്ബിർ ഖാൻ കേട്ട്‌ കേൾവിപോലുമില്ലെന്ന്‌ 'കബ്ബക്ക്ത്ത്‌ ഇഷ്ക്ക്‌' കാണുമ്പോൾ മനസ്സിലാകും. രണ്ട്‌ ജോഡികളാണ്‌ പടത്തിലുള്ളത്‌ ഒരു സീനിയർ ജോഡിയും ഒരു ജൂനിയർ ജോഡിയും. ജൂനിയർ ജോഡികൾ വിവാഹിതരാകുന്ന പള്ളിയിലെത്തി വാദപ്രതിവാദങ്ങൾ നടത്തുന്ന സീനിയേഴ്സ്‌ (അക്ഷയ്കുമാർ, കരീനകപൂർ) തുടക്കം തന്നെ അസഹ്യമാകുന്നു. കരീനയുടെ വായടപ്പിക്കാൻ അക്ഷയ്‌ ഒരു ദീർഘചുംബനം നടത്തുന്നത്‌ ഹിന്ദി സിനിമയിലെ പുതിയ കാല കാഴ്ചയെന്നു പറയാം. (പണ്ട്‌ ചുണ്ടുകൾ തമ്മിലടുക്കുകയല്ലാതെയും ചുംബനം നടക്കാറില്ലല്ലോ) കുറേക്കാലമായി ഈ അവസ്ഥക്ക്‌ മാറ്റം വന്നത്‌ അക്ഷയ്കരീനമാർ ആഘോഷിക്കുകയാണ്‌. കാണികൾക്ക്‌ യാതൊരു ചലനവും സംഭവിക്കുന്നില്ലെങ്കിലും അത്‌ പ്രായദോഷം തന്നെ. സ്റ്റുഡിയോവിൽ ഡ്യൂപ്പായി നായക നടന്മാർക്കുവേണ്ടി സാഹസകൃത്യത്തിലേർപ്പെടുന്ന അക്ഷയ്‌ കഥാപാത്രത്തിന്റെ വികാസം മുരടിപ്പിച്ച്‌ പ്രേമത്തിലേക്ക്‌ വഴിതിരിച്ചു വിടുകയാണ്‌ സംവിധായകൻ.


ഹൗസ്‌ സർജൻസി പൂർത്തിയാക്കി ഡോക്ടറായി പുറത്തുവരാൻ തയ്യാറെടുക്കുന്ന കരീനയാകട്ടെ കടുത്ത പ്രേമവിരോധിയും. കരീന നടത്തുന്ന പ്രഥമ ഓപ്പറേഷൻ അക്ഷയിന്റെ ദേഹത്തു തന്നെയാകണമല്ലോ. ഗിഫ്റ്റ്‌ കിട്ടിയ വാച്ച്‌ വയറ്റിലിട്ട്‌ തുന്നികൂട്ടിയാണ്‌ ഓപ്പറേഷൻ അവസാനിപ്പിക്കുന്നത്‌. പിന്നെ ചലിക്കുന്ന, പാട്ടുപാടുന്ന വാച്ചും വയറ്റിലിട്ടാണ്‌ അക്ഷയ്‌ ആശാന്റെ ജീവിതം! അവസാനം കരീനതന്നെ വീണ്ടുമൊരു ഓപ്പറേഷൻ നടത്തി വാച്ച്‌ പുറത്തെടുക്കുന്നതോടെ പ്രണയവും പൂത്തുലയുന്നു.

യുക്തിരാഹിത്യത്തിന്റെ എല്ലാ പരിധികളും ലംഘിച്ച്‌ കാണികളെ നോക്കി കൊഞ്ഞനം കുത്തുകയാണ്‌ സംവിധായകൻ. അമേരിക്കയിലും, യൂറോപ്പിലുമായി ചിത്രീകരണം പൂർത്തിയാക്കിയ 'കമ്പക്ക്ത്ത്‌ ഇഷ്ക്കി'ന്‌ ലൊക്കേഷനുകളുടെ കാര്യത്തിൽ മാത്രമേ എന്തെങ്കിലും പുതുമയുള്ളു. ഏതാനും സീനുകളിൽ ഹോളിവുഡ്‌ ലെജന്റ്‌ സിൽവർ സ്റ്റാലിനും പ്രത്യക്ഷപ്പെടുന്നുണ്ട്‌. അതുകൊണ്ടൊന്നും പക്ഷേ ഈ നപുംസക സൃഷ്ടിക്കു രക്ഷയില്ല. ഇതിലെ 'ഇഷ്ക്കും' കഥാപാത്രങ്ങളും എല്ലാം 'നക്ക്ലി' (കൃത്രിമം) മാത്രമാണ്‌. നവാഗത സംവിധായകൻ സജി സുരേന്ദ്രന്റെ 'ഇവർ വിവാഹിതരായാൽ' പറയുന്നതും പ്രണയത്തിന്റെയും വിവാഹത്തിന്റെയും പ്രശ്നങ്ങളും പ്രതിവിധികളും തന്നെ. ഈഗോയിസ്റ്റുകളായ അച്ഛനമ്മമാരുടെ ഏക മകനും എം.ബി.എ വിദ്യാർത്ഥിയുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ജയസൂര്യയാണ്‌. കൂടെ സംവൃതയും ഭാമയുമാണുള്ളത്‌. സംവൃത കോളേജ്മേറ്റും ഭാമ ലൈഫ്മേറ്റും! മാതാപിതാക്കളായ പോയ കാല നായിക രേഖയും സിദ്ദിഖും. ഒരേ അപ്പാർട്ട്‌മന്റിലെ അടുത്തടുത്ത രണ്ട്‌ ഫ്ലാറ്റുകളിലായി കഴിയുന്ന പിരിയാതെ പിരിഞ്ഞ അച്ഛനമ്മമാരെ ഒന്നിപ്പിക്കുവാൻ വിവാഹം മാത്രമേ പോംവഴിയുള്ളുവേന്ന്‌ സീമന്തപുത്രൻ ധരിച്ചുവശമായാൽ പിന്നെ ബ്രഹ്മൻ തടുത്താലും നിൽക്കില്ലല്ലോ? അതു തന്നെയാണ്‌ സംഭവിക്കുന്നത്‌. എക്സ്‌ റേഡിയോ ജോക്കി ഭാമയുമായി വിവാഹം പിന്നെ 'കല്യാണം കളിയല്ലെന്ന്‌ സ്കൂലെ മാസ്റ്റർ പറഞ്ഞത്‌' ശരിക്ക്‌ മനസ്സിലാക്കുകയാണ്‌ ഇരുവരും.

അതിനിടക്ക്‌ കരച്ചിലും പിഴിച്ചിലും സംഘട്ടനങ്ങളുമെല്ലാം ഒരുക്കുന്നുണ്ട്‌ സംവിധായകൻ. സുഹൃത്തുക്കളുടെ അതിരുകളില്ലാത്ത പെരുമാറ്റം ഭാമയുടെ മനസ്സിൽ സംശയം ജനിപ്പിക്കുന്നതും അത്‌ വളരുന്നതും വിശദമായിത്തന്നെ പ്രതിപാദിക്കുന്നുമുണ്ട്‌. വിവാഹജീവിതം കുട്ടിക്കളിയല്ലെന്ന്‌ യുവമിഥുനങ്ങൾ ഗ്രഹിച്ചു തുടങ്ങുന്നതിൽ നിത്യജീവിത സന്ദർഭങ്ങളുടെ തിരനോട്ടമുണ്ട്‌. അതിനിടെ പണമില്ലാതെ ഭാര്യയണിയിച്ച മാല വിൽക്കലും, ബൈക്ക്‌ വിൽക്കലും, മാല തിരകെ വാങ്ങലും എല്ലാം യഥാവിധി നടക്കുന്നുണ്ട്‌. അച്ഛനോട്‌ കലഹിച്ച്‌ വീട്‌ വിട്ടിറങ്ങുമ്പോഴാണ്‌ മകൻ യഥാർത്ഥ ജീവിതത്തിന്റെ പരുക്കൻ സ്വഭാവം അറിയുന്നത്‌. രസകരമായിട്ടുണ്ട്‌. കാൽപനികതയാണ്‌ കഥയിൽ മുന്നിട്ടുനിൽക്കുന്നതെങ്കിലും പുതിയ തലമുറക്ക്‌ പാഠമാകുന്ന ചില സന്ദർഭങ്ങളും മൂഹൂർത്തങ്ങളും കഥയിൽ കോർത്തിണക്കുവാൻ സംവിധായകൻ സജി സുരേന്ദ്രന്‌ കഴിയുന്നു.

പ്രണയത്തിനു മുമ്പ്‌ ഒരു ക്ലാഷ്‌-വെർബൽ ഫൈറ്റ്‌ എന്ന സിനിമാ രീതിയും നീതിക്കും സാധുത നൽകിക്കൊണ്ട്‌ ജയസൂര്യ ഭാമമാർ ഏറ്റുമുട്ടുന്നത്‌ പരസ്പരം അറിയാതെ റേഡിയോ ജോക്കായും ശ്രോതാവും തമ്മിലുള്ള കാണായുദ്ധമെന്ന നിലയിലാണെന്നുമാത്രം. വിവാഹശേഷം അതൊരു ഭാരമായി മാറുകയും ചെയ്യുന്നു. പോരേ പൂരം. 'ഇവർ വിവാഹിതരായാൽ പ്രേക്ഷക ശ്രദ്ധ നേടുന്നത്‌ പ്രമേയത്തിന്റെ പുതുമകൊണ്ടോ യുക്തി ഭദ്രമായ അവതരണം കൊണ്ടോ അല്ല പ്രസ്തുത നായികാ നായകന്മാരുടെ കോമ്പിനേഷനും അവർക്കിടയിലെ രസതന്ത്രവും കൊണ്ടാണ്‌. തങ്ങയുടെ റോളുകൾ ഭംഗിയാക്കുവാൻ ജയസൂര്യക്കും ഭാമക്കും, സംവൃതക്കുമെല്ലാം കഴിയുന്നു. പറഞ്ഞു പഴകിയ വിഷയത്തിൽ നിന്നും രീതികളിൽ നിന്നും ചെറിയൊരു വ്യതിയാനംപോലും കാണികൾ സ്വീകരിക്കുന്നുവേന്നതിന്‌ സജി സുരേന്ദ്രന്റെ പ്രഥമ സംരംഭം തെളിവാണ്‌. ശുഭപര്യാവസായിയായ 'ഇവർ വിവാഹിതരായാൽ' വിജയം ആഘോഷിച്ച ചിത്രമാണ്‌. ജയസൂര്യാ ഭാമാ വിജയം കൂടിയാണിത്‌.

വിരുന്ന്





മേരിലില്ലി


നീയെനിക്ക് 
പ്രണയം കൊണ്ടു
വിരുന്നൊരുക്കുക
ഞാന്‍ മാത്രമായിരിക്കും
അതിഥി.

മേശ നിറയെ
തെളിച്ചു വെച്ച
മെഴുകുതിരി വെട്ടത്തില്‍
എന്‍റെ കണ്ണുകളുടെ
വശ്യതയില്‍ വിസ്മയിച്ച്
ഇനി എന്തിനീ
പാഴ്തിരികള്‍
എന്നോര്‍ത്തു നീയവ
ഒന്നുമവശേഷിക്കാതെ
ഊതി കെടുത്തും.


പുറത്തു നിലാവ്
തേങ്ങി കരയുന്നുണ്ടാവും
നക്ഷത്രങ്ങള്‍
കലമ്പല്‍ കൂട്ടും
അവരില്‍ നിന്നും
രണ്ട്  താരകങ്ങളെ
ഞാന്‍ കവര്‍ന്നെടുത്ത
കോപത്തോടെ.
ഞാനപ്പോള്‍
നിന്‍റെ നേര്‍ത്തതും 
രോമനിബിഢവുമായ
വിരലുകളില്‍ ചുംബിക്കും.


മെഴുകുതിരി കണക്കെ
ഉരുകുന്ന നിന്‍റെ
ചുണ്ടുകളെന്നെ
സ്പര്‍ശിക്കുമ്പോള്‍
ഞാനാ നക്ഷത്രങ്ങളെ
നിനക്ക് ദാനം നല്‍കും
ആകാശസുന്ദരികളുടെ
കലമ്പല്‍ ഗൗനിക്കാതെ.

ശബ്ദങ്ങൾ



ടി പി സക്കറിയ


മഴ
ഉണക്കോലകളിൽ
ഇറികിപ്പിടിച്ചൂർന്നുപോകുന്നു.
ഓട്ടുചെരിവിൽ ചെന്ന്
വഴുതിയിറങ്ങുന്നു.
സിമന്റുപ്രതലത്തിൽ നിന്ന്
കുഴലിലൂടെ ഭ്ഹൂം...

അലക്കുകല്ലിൽ തലതല്ലി-
ക്കരയുന്നു പഴന്തുണികൾ.
പുതുതുണികൾ
വാഷിങ്ങ്മെഷീനിൽ
കറങ്ങിക്കറങ്ങി
കോട്ടുവായിടുന്നു.

കൊയ്ത്തുപ്പാട്ടുകൾ
ചീവിടുകളെ തേടിയെത്തി.
നെന്മണികളെ തഴുകിയ കാറ്റ്
റോഡിലൂടെ
ടയറിലുരഞ്ഞുപായുന്നു.

ഇലത്തുമ്പിൽ നിന്ന്
താഴേക്ക് ചാടുന്ന നീർക്കരച്ചിൽ
ഒരു അടയ്ക്കാക്കുരുവി
ച്യൂവീ പീകീ പറക്കുന്നു..
ഒരു ചുറ്റിക
മരത്തെ തല്ലുന്നു..
ചുവരിലെ പല്ലി
അമറുന്നു.
കമ്പ്യൂട്ടർ
മുരളുന്നു.

ചതുരപ്പെട്ടിയിൽ നിന്ന്
ഇടവേളകളില്ലാതെ
പുറത്തു ചാടുന്നു വേതാളങ്ങൾ

പുലർച്ചെ പുറപ്പെട്ട
ഒരു നാട്ടുകോഴി
ഉച്ചനേരത്തോടെ
വാതിലിൽ മുട്ടുന്നു..


                                                                                 

മഴ




എം.എൻ.പ്രസന്നകുമാർ

കടലാസ്സു വഞ്ചിയില്‍ കലിതുള്ളി വീണോ -
രിടവക്കുളിര്‍പ്പെരുംപറയാണെന്റെ മഴ
കടലിരമ്പം പോലുയരേന്നുതിരുമ്പോള്‍
കുട നിവര്‍താനുള്ളാജ്ഞമേല്‍ കൊഞ്ഞനം കുത്തി ഞാന്‍

പുരപ്പുറചായ്‌വില്‍ നിരന്നുതിരും മഴനൂല്‍ചുവട്ടില്‍
ചിരിയുതിര്‍ത്തമ്മാനമിട്ടെന്നിളം കൈത്തലങ്ങള്‍
ചിതറിത്തെറിക്കും കൊച്ചു വെള്ളിത്തിളക്കങ്ങള്‍
ചുംബനം കൊള്ളും കവിള്‍തടത്തിലമ്മക്കൈച്ചൂടിന്നിളവേല്പും


ഇറ്റിറ്റു നില്‍ക്കും മഴത്തുള്ളിയെന്‍ കൊച്ചു മുറ്റത്തു
മൊട്ടിട്ട നീര്‍പോളയീ കണ്ണുമെന്‍ കാതും കടമെടുത്തു
ഒട്ടകലേക്കു മാറിയറ്റോരാശ്രയത്തുമ്പി -
ലൊട്ടുമാത്രയിലാത്മാവു വിട ചൊല്ലിയകലുന്നു


ഒഴിയാതെ നില്‍ക്കും മരപ്പെയ്ത്തിലീണം കൊരു-
ത്തുഴിയാനൊഴുകിയടുക്കുന്നിളം കാറ്റിനോടും
ചിതറിച്ചിലംപിച്ചികയാനിറങ്ങുമിലപ്പുള്ളിനോടും
പറയാതകന്നൊരെന്‍ മഴയോടു പരിഭവം ചൊല്ലാന്‍ പറഞ്ഞു ഞാന്‍ 


പുഴ പോലെയെന്റെ മുറ്റത്തു കളി പറഞ്ഞകലുംപോള്‍
മഴക്കുഴിശ്ശേഷിപ്പു ചിതറിയിട്ടൊളിവില്‍ നില്‍ക്കുന്നുവോ
കണ്‍വെട്ടമെന്റെ മേല്‍ കൊരുക്കുന്ന നോവില്‍
ചിന്നിച്ചിണുങ്ങി ഞാന്‍ നിന്നോട് ചേരാന്‍ കൊതിച്ചു




ഉഷ്ണ യൌവ്വനത്തിന്റെ നെറുകയില്‍ ദീര്‍ഘമായ്
തൊട്ടുഴിഞ്ഞിരുകൈ മുറുക്കും കുളിര്‍പ്പെണ്ണു നീ
മൂര്‍ദ്ധാവിലൊരു ചാലു തീര്‍ത്തെന്നാപാദ സിരകളില്‍
തീഷ്ണനുരയുതിര്‍ത്തെല്ലാം മറക്കാന്‍ പറഞ്ഞവള്‍


മുത്തു പോലെയാക്കവിള്‍ച്ചായ് വിലെ ബാഷ്പക്കുളിരില്‍
മുത്തമിടീച്ചെന്നെയെന്നില്‍ നിന്നും പറിച്ചെടുക്കുമ്പോള്‍
ഉത്തരം നല്‍കാനാവാതെയകലെയെങ്ങോ ഞാ -
നൊത്തിരി ചോദ്യശരത്തുമ്പിലാലില വിറയലായ്

കുട്ടിയും വരയും



പി എ അനിഷ്

പടംവരക്ലാസ്സില്‍
നിവര്‍ത്തിവെച്ച
ആകാശത്തില്‍
കുട്ടി വരയ്ക്കുന്നു

കുട്ടിയുടെ വര
ഒരുറപ്പുമില്ലാത്ത
ജീവിതം പോലെ

നിന്റെ വര
കൊച്ചിയില്‍ നിന്നു
കോഴിക്കോട്ടേക്കാണല്ലോ
എന്ന് മാഷ് നോക്കുമ്പോള്‍
കൊച്ചിയും കോഴിക്കോടും കഴിഞ്ഞ്
നേരമെത്രയായെന്ന മട്ടില്‍
കുട്ടി മാഷെ നോക്കുന്നു

കാറ്റിനും മരങ്ങള്‍ക്കും മുകളിലൂടെ
കുട്ടിയുടെ വരയൊരു കരിമ്പാതയാകുന്നു
അവിടെയൊരു
വീടുണ്ടായിരുന്നിടത്ത്
അച്ഛനുമമ്മയുമുണ്ടായിരുന്നിടത്ത്
ചിരിച്ചും കളിച്ചുമൂഞ്ഞാലിലിരുന്നുമാവരയെപ്പോഴോ
മാഷിന്റെ കണ്ണും മൂക്കും
കണ്ണടയും വരയ്ക്കുന്നു
മാഷ്ക്ക് വരയ്ക്കാനൊരു
ബോര്‍ഡു വരയ്ക്കുന്നു
ചായപ്പെന്‍സിലും
സ്വപ്നങ്ങളും വരയ്ക്കുന്നു
മാഷ്ക്ക്
ഇരിക്കാനൊരു
കസേര വരയ്ക്കുന്നു

മാഷാ കസേരയിലിരുന്ന്
അവനെത്തന്നെ നോക്കുന്നു

വരയപ്പോഴും
ഒരുറപ്പുമില്ലാത്ത
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു !

നാളങ്ങളുടെ കഥ പറഞ്ഞ ഓളങ്ങള്‍




 
സാജിത അബ്ദുൾ റഹ്‌മാൻ

ആളികത്തുന്ന തീനാളങ്ങളില്‍ എരിയുന്ന ശരീരം .ആളാന്‍ വെമ്പുന്ന
ഉമിത്തീയില്‍ അമര്‍ന്ന ആത്മാവ്..നശ്വരതയ്ക്കും അനശ്വരതയ്ക്കുമിടയിലെ
വിടവില്‍ എത്ര കാതത്തിന്റെ ദൂരം ..അതോ കാലത്തിന്റേയോ..വിഷ്ണു അവന്റെ
കയ്യിലെ അവനേക്കാളും നീളമുള്ള കാര വടി കൊണ്ട് ആളുന്ന ചിതയെ ഇളക്കി
മറിക്കുകയാണു.നെയ്യിന്റെ ഗന്ധം പരന്ന കാറ്റ് ഗംഗയിലെ ഓളങ്ങള്‍ക്കൊപ്പം
വിതുമ്പുന്നു.വിഷ്ണുവിന്റെ കുഴിഞ്ഞ കണ്ണുകള്‍ ആളുന്ന ചുവപ്പു നാളങ്ങളില്‍
തിളങ്ങുന്നുണ്ടായിരുന്നു.ഹരിശ്ചന്ദ്ര ഘാട്ടില്‍ സൂര്യന്‍ പൂര്‍ണമായും
ഉദിച്ചുയര്‍ന്നിരിക്കുന്നു.പ്രപഞ്ച ഊര്‍ജ സ്രോതസ്സായ ഭഗവാന്‍
സര്‍വൈശ്വൈര്യങ്ങളും നേര്‍ന്ന് തന്റെ തേരോട്ടം
തുടങ്ങിയിരിക്കുന്നു.ദിനരാത്രങ്ങളുടെ വേര്‍ തിരിവില്ലാത്ത ആ പുണ്യ
തീരത്ത് കത്തിയമരുന്ന ചിതകള്‍ക്കൊപ്പം വിഷ്ണുവും .എട്ട് വയസ്സിനിടെ
ഒരുക്കേണ്ടി വന്ന ചിതകളുടെ എണ്ണം എത്രയെന്നവനറിയില്ല. നീലയും പച്ചയും
മഞ്ഞയും ചുവപ്പുമൊക്കെയായ് അളുന്ന തീനാളങ്ങള്‍ അവനിപ്പോഴും
കൌതുകമുണര്‍ത്തുന്ന ഒരതിശയക്കാഴ്ച്ച...കത്തിയമരാന്‍ മടിക്കുന്ന ദേഹത്തെ
ഉരുട്ടി ഗംഗയുടെ മാറിടത്തിലേക്കൊഴുക്കുമ്പോഴും അവന്റെ കണ്ണില്‍
പ്രത്യാശയുടെ തിളക്കം മാത്രം .പുണ്യമാതാവായ ഗംഗയുടെ സാന്ത്വനങ്ങളില്‍
നിര്‍വൃതിയടയാനായ് അവന്‍ ആ തീരത്ത് ഇളം കാറ്റേറ്റിരുന്നു.വിഷ്ണു അവന്റെ
ജോലിയില്‍ തൃപ്തനാണ്.പിതാവ് ഗ്യാന്‍ ചൌധരിയില്‍ നിന്നണവന്‍ ഈ പണി
പഠിച്ചത്.നാലര വയസ്സും മുതല്‍ പിതാവിനെ സഹായിക്കാനെത്തിയ വിഷ്ണു ആറര
വയസ്സില്‍ ചിതയിലെ തീനാളങ്ങളോടൊപ്പം അവന്റെ സ്വകാര്യ സുഖ ദുഃഖങ്ങള്‍
പങ്കു വെക്കാന്‍ തുടങ്ങി.

ഈ കാലത്തിനിടെ സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമൊക്കെയായി ഒരു പാട്
മൃതശരീരങ്ങള്‍ ."റാം നാം സത്യഹേ "എന്ന ഉച്ചത്തിലുള്ള മന്ത്രണത്തില്‍
കയ്യില്‍ തന്റെ കാര വടിയുമായ് നദിതീരത്ത് കമഴ്ത്തിയിട്ട ഓടത്തിനു
മുകളില്‍ കാത്തിരിക്കുന്ന വിഷ്ണു ഉന്‍മത്തനാകുന്നു.അവനെ തേടി
സംഘത്തിലൊരാള്‍ എത്തുന്നതോടെ വിഷ്ണു കര്‍മനിരതനാകും.ഗംഗയുടെ മാറില്‍
മോക്ഷം നേടുന്ന ആത്മാക്കളവനെ അനുഗ്രഹിച്ചെങ്ങോ മറയുന്നു.
 .
വിഷ്ണുവിനു അവന്റെ വീട്ടില്‍ അഛനുമമ്മയും കൂടാതെ അഞ്ച് സഹോദരങ്ങള്‍
കൂടിയുണ്ട്.അവരുടെ കുലത്തൊഴിലായ ചിതയൊരുക്കലും ചാരമായാലത് നിമജ്ജനം
ചെയ്യലും അഛനോടൊപ്പം വിഷ്ണുവും സന്തോഷത്തോടെ ചെയ്തു പോരുന്നു.നാലാം
ക്ലാസ്സ് വരെ മാത്രമാണു വിഷ്ണുവിന്റെ വിദ്യഭ്യാസം .ഭായിയും
ബഹന്‍ജിയുമൊക്കെ പുസ്തക സഞ്ചികളുമായി സ്കൂളില്‍ പോകുമ്പോള്‍ വിഷ്ണു
അവന്റെ കാര വടിയുമായ് മണികര്‍ണികയുടെ പുകപടലങ്ങളെ ലക്ഷ്യമാക്കി നീങ്ങും
.അവനു കൂട്ടിനായ് ദയാലാല്‍ എന്നവന്‍ പേരിട്ട നായയുമുണ്ടാകും .


കൂരച്ച എല്ലുപൊന്തിയ നെഞ്ചിന്‍ കൂടില്‍ വിങ്ങുന്നത് വിഷ്ണുവിന്റെ കുഞ്ഞു
കുഞ്ഞു മോഹങ്ങളാണ്.കുടുംബത്തെ പരിചരിക്കാനായ് പിതാവിന്റെ ഒപ്പം ആ
കുടുംബത്തില്‍ നിന്നവന്‍ മാത്രം .പേടിപ്പെടുത്തുന്ന ആ ചുടലക്കളത്തിന്റെ
അന്തരീക്ഷത്തില്‍ വരാന്‍ പോലും മടിക്കുന്ന സ്വന്തം സഹോദരങ്ങള്‍ അവനില്‍
നിന്നും ഒരു നിശ്ചിത അകലം പാലിച്ച് കഴിയുന്നു എന്നത് വിഷ്ണു തന്റെ
സങ്കടങ്ങള്‍ ചിതയുമായ് പങ്കു വെക്കുമ്പോള്‍ ആരും കേള്‍ക്കാതെ
പറഞ്ഞത്.വിദ്യഭ്യാസത്തില്‍ വലിയ കഴമ്പില്ലെന്നും എല്ലവരും പഠിച്ച്
ഉദ്യോഗങ്ങള്‍ നേടിയാല്‍ ചിതയൊരുക്കാന്‍ ആരുണ്ടാകും എന്നുമുള്ള പിതാമഹന്റെ
വേവലാതിയെ അഛനോടുള്ള ഒരു കടമയായ് ആ ഉപദേശം ഒരു തപം പോലെ മനസ്സിലേക്കേറ്റ്
വാങ്ങി വിഷ്ണു.തന്റെ പിഞ്ചു മനസ്സിലെ ആഗ്രഹങ്ങള്‍ അവന്റെ കടമകള്‍ക്കൊരു
വിലങ്ങു തടിയാവാതിരിക്കാന്‍ ദിനരാത്രങ്ങളെ ഹരിശ്ചന്ദ്ര ഘാട്ടിലെ ചവിട്ടു
പടികളില്‍ പുതിയ ചിതയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനായ് നീക്കി
വെച്ചു.യാമങ്ങള്‍ക്കൊപ്പം നീളുന്ന തീനാളങ്ങളില്‍ അവന്‍ ചിലപ്പോഴൊക്കെ
പിടയുന്ന അഥവാ എന്തോ പറയാന്‍ വെമ്പുന്ന ആത്മാക്കളുടെ മുഖം നടുക്കത്തോടെ
ദര്‍ശിച്ചു.എരിഞ്ഞടങ്ങിയ ചാമ്പലില്‍ നിന്നും തലയോട്ടിയും
ചാരമാവാനാഗ്രഹിക്കാത്ത അസ്ഥികളും പെറുക്കി കൊച്ചു വള്ളങ്ങളില്‍ ഗംഗയുടെ
മാറിടത്തിലേക്ക് ചുരന്നു വീഴുന്ന മുലപ്പാലിനെ നുണയാന്‍ കൊതിക്കുന്ന
പൈതലിന്റെ ആവേശത്തോടെ ഓളങ്ങളിലുലഞ്ഞ് തുഴഞ്ഞ് നീങ്ങുന്നു..

കൂട്ടു കൂടാന്‍ മടിക്കുന്ന അയല്‍ പക്കത്തെ കുട്ടികള്‍ കളിക്കുന്നത്
നോക്കി വിഷ്ണു നെടു വീര്‍പ്പിടാറുണ്ട്.അപ്പോഴൊക്കെ അവാനാശ്വാസം കാണുന്നത്
അവര്‍ക്കാര്‍ക്കും ഓര്‍ക്കാന്‍ പോലുമാകാത്തവരുമായല്ലെ തന്റെ ചങ്ങാത്തം
എന്ന നിഷ്കളങ്ക ചിന്തയിലാണ്.എങ്കിലും ക്രിക്കറ്റ് കളിയെ അവനേറെ
ആരാധിക്കുന്നു.ഒരു പ്രേതാത്മാവിനെ ഭയക്കുന്ന പോലെ ഏവരും അവനുമായുള്ള
ചങ്ങാത്തത്തെ സങ്കോചത്തോടെ കണ്ടു. എല്ലാവരിലും ഭീതിയുണര്‍ത്തുന്ന ഒരാളായി
മാറിയ അവന്റെ പ്രിയപെട്ട നായകളൂം  മൃതദേഹങ്ങളും ചിതയും തീനാളങ്ങളുമല്ലാതെ
വേറൊന്നും അവനുമായി കൂട്ടു കൂടാറില്ല.

ഓട്ട് ഡബ്ബയില്‍ കൊണ്ട് വന്ന ചോളത്തിന്റെ റൊട്ടിയും ചനക്കറിയും ഉച്ച
ഭക്ഷണമായി കഴിച്ചതിനു ശേഷം നായകളുമായ് കളിക്കുകയാണ് വിഷ്ണു
.മുളന്തണ്ടില്‍ വെച്ചു കെട്ടിയ ജഡങ്ങളേന്തിയെത്തിയവര്‍  ഹരിശ്ചന്ദ്ര
ഘട്ടത്തില്‍  വിഷ്ണുവിനെ തിരയുന്നു..ബാല്യം വിടാത്ത അവന്‍ ജഡമെത്തിയതോടെ
മുഖത്ത് പൌരോഹിത്യ പരിവേഷവുമായ് തന്റെ കര്‍മങ്ങള്‍ തുടങ്ങി
.വേണ്ടപെട്ടവര്‍ മൃതദേഹത്തെ  ഗംഗയിലൊന്നു മുക്കി തടിക്കഷ്ണങ്ങള്‍ക്ക്
മീതെ വെച്ചു .വിഷ്ണു അതിനു മീതെ ചന്ദന മുട്ടികള്‍ നിരത്തി നെയ്യൊഴിച്ചു
.ചുവന്ന പട്ടിനു മീതെ ഒഴിച്ച നെയ്യിലേക്ക് ഹരിശ്ചന്ദ്ര ഘട്ടത്തില്‍
എപ്പോഴും എരിഞ്ഞു കൊണ്ടിരിക്കുന്ന കനല്‍ കട്ടകളില്‍ നിന്നും തീപകര്‍ന്ന്
കര്‍പ്പൂരം കത്തിച്ചിട്ട് ആ ആത്മാവിനെ വിഷ്ണുവിനെയേല്‍പ്പിച്ച് വന്നവര്‍
യാത്രയായി.അവന്‍ വര്‍ണങ്ങള്‍ വിടര്‍ന്ന നാളങ്ങള്‍ പരസ്പരം കൈകോര്‍ത്ത്
നൃത്തം വെക്കുന്നത് നോക്കി നിര്‍ന്നിമേഷനായ് നിന്നു.

 ഗംഗയുടെ നേര്‍ത്ത അലകളിലൂടെ ഒഴുകി വരുന്ന ആരതികളുടെ ചിരാതുകള്‍ ..
ഓളപരപ്പിനെ തഴുകുന്ന മാരുതന്റെ ചുവടുകള്‍ക്കൊപ്പമിളകിയാടുന്ന ദീപങ്ങള്‍
.കണ്ണിനു ആനന്ദം നല്‍കുന്ന ഒരു കാഴ്ച്ച.ഒരു പാട് സഞ്ചാരികള്‍ ഗംഗയുടെ
സ്പന്ദനമറിയാനായ് കൊച്ചു കൊച്ചു നൌകകളില്‍ നീങ്ങുന്നുണ്ട്
.മഹാശ്മശാനത്തിലപ്പോഴും എരിയുന്ന ചിതകളില്‍ നിന്നുയരുന്ന കറുത്ത
പുകപടലങ്ങള്‍ മണികര്‍ണ്ണികയുടെ അംബരത്തെ മറയ്ക്കുന്നു.

കൊച്ചു കുഞ്ഞുങ്ങളും മുതിര്‍ന്നവരുമായ കുറച്ച് കുടുംബങ്ങള്‍ ഘട്ടത്തിന്റെ
തീരത്ത് നിന്നും പുറപ്പെടാറായി നില്‍ക്കുന്ന തോണികളില്‍
കയറുന്നുണ്ടായിരുന്നു .ഉല്ലാസയാത്രക്കൊപ്പം തീര്‍ത്ഥാടനവുമാവാം എന്നു
കരുതിയിട്ടുണ്ടാകും.അത്രയകലെയല്ലാതെ മണല്‍ തിട്ടകളില്‍
കൌമാരപ്രായത്തിലുള്ള ആണ്‍കുട്ടികള്‍ പട്ടം
പറത്തിക്കളിക്കുന്നുണ്ട്.മേഘങ്ങള്‍ക്കൊപ്പം വാനില്‍ ഒഴുകി കളിക്കുന്ന
വിവിധ വര്‍ണങ്ങളിലുള്ള പട്ടങ്ങള്‍ ..വിഷ്ണുവിന്റെ കുരുന്നു മനസ്സും ആ
പട്ടങ്ങള്‍ക്കൊപ്പം ഒഴുകിയാടാന്‍ തുടങ്ങി.ഒരു നിമിഷം ആ പട്ടത്തെ തന്റെ
കുഞ്ഞു കരങ്ങളാല്‍ കാറ്റിന്റെ ഗതിക്കൊപ്പം തലങ്ങും വിലങ്ങും പറത്താന്‍
അവന്‍ അദമ്യമായാഗ്രഹിച്ചു കൊണ്ട് ഓടിച്ചെന്ന് അവരോട് പട്ടം കുറച്ച് നേരം
അവനും പറത്തട്ടെ എന്നു കെഞ്ചി. പക്ഷെ ആ കുട്ടികളവന്റെ അഭ്യര്‍ത്ഥനക്ക്
ചെവി കൊടുക്കാതെ അവരുടെ കളിയില്‍ വ്യാപ്രുതരായിരുന്നു..ചെറിയൊരു
പ്രതീക്ഷയോടെ അവരെ നോക്കി കുറച്ച് നേരം കൂടി നിന്നതിനു ശേഷം
നിരാശമുറ്റുന്ന മുഖവുമായ് വിഷ്ണു തിരിച്ചവന്റെ ഇരിപ്പിടത്തിലെത്തി.

അവനുമിടയ്ക്ക് ചിന്തിക്കാറുണ്ട്..വിദ്യാലയത്തില്‍ പോയി വിദ്യ അഭ്യസിക്കണം
അവന്റെ സമപ്രായക്കാരുമായ് ഇഷ്ടം പോലെ കളിക്കണമെന്നും .ബാറ്റു വീശി
ഗംഗയുടെ കാണാനാവത്ത മറുകരയിലേക്ക് ചൌക്കയും ഛക്കയുമൊക്കെ
പായിക്കണമെന്നു.അടുത്ത നിമിഷം അവന്റെയുള്ളില്‍ ഉണരുന്ന
ഉത്തരവാദിത്വത്തില്‍ ജാഗരൂകനാകും ..തന്റെ പ്രിയപെട്ട കുലത്തൊഴില്‍ ;അഛനു
കൊടുത്തിട്ടുള്ള വാഗ്ദാനം ..ദിനരാത്രങ്ങളോളം ഇടതടവില്ലാതെ പരഗതി
തേടിയെത്തുന്ന ദേഹങ്ങള്‍ ..അവയ്ക്ക് മുക്തി നല്‍കണമെങ്കില്‍ തന്റെ സഹായം
കിട്ടിയാലല്ലെ പറ്റൂ.അല്ലെങ്കില്‍ ആ ദേഹികള്‍ ദേഹങ്ങളെ വിട്ടു പോകാനാവാതെ
വിഷമിക്കില്ലെ.വിഷ്ണു തന്റെ കൊച്ചു വലിയ ചിന്തകളില്‍ മുഴുകി ദശാശ്വമേധ
ഘട്ടത്തിലെ പൂജാരികള്‍ ഉദകക്രിയകള്‍ക്ക് നേതൃത്വം കൊടുക്കുന്നതും
നോക്കിയിരുന്നു.

അശ്വിനി മാസത്തില്‍ പിതൃ പൂജക്കായ് ദൂര ദേശങ്ങളില്‍ നിന്നും
ആളുകളെത്തുന്നു.കാശിയിലെ ഗംഗയുടെ പ്രവാഹം പോലെ തന്നെ ഭക്തരുടെ പ്രവാഹവവും
ഇടതടവില്ലാതെ..ഭൂമിയിലെ തന്നെ ഏതോ മാസ്മരിക ലോകം ..എത്രയൊ പൂജാവിധികള്‍
,ഉദകക്രിയകള്‍ ,ചുടലനാളങ്ങള്‍ ,അസ്ഥികള്‍ ,മനുഷ്യ ഭസ്മങ്ങള്‍ എല്ലാം
ആത്മാവിലേറ്റി ആ പുണ്യ മാതാവ് യുഗയുഗാന്തരങ്ങളായ് നിര്‍വിഘ്നം
ഒഴുകികൊണ്ടേയിരിക്കുന്നു. .പരശ്ശതം ചേതനയറ്റ ശരീരങ്ങള്‍ പരപദം
നേടിയകലുമ്പോഴും ഒന്നും സംഭവിക്കാത്ത മട്ടില്‍ ആ പുണ്യ നദിയും തീരവും
..കാലങ്ങളെത്ര കോടി യുഗങ്ങളായവതരിച്ചിട്ടും നിര്‍വാണങ്ങളില്‍ ശാശ്വത
സമാധനം കിട്ടുമെന്ന വിശ്വാസത്തില്‍ വരാണസി.

ഗംഗയുടെ ഓളങ്ങള്‍ക്ക് മീതെ ഒഴുകി നടക്കുന്ന ജഡങ്ങള്‍ ഏതോ ഒരു
തീരത്തടിഞ്ഞിരിക്കുന്നു.നായകളും പക്ഷികളുമൊക്കെ മൃഷ്ടാന്നമാക്കുന്നതോടെ
പാപരഹിതമായൊരു ലോകത്തേക്ക് പുനര്‍ജന്മമില്ലാത്ത നിര്‍വാണവുമായ്
ആത്മാക്കള്‍ ഘോഷയാത്ര നടത്തുന്നു.ദിഗന്തരാളത്തില്‍ സന്ധ്യയുടെ ചുവപ്പു
രാശി മാഞ്ഞിരിക്കുന്നു.ചുടലക്കളത്തിലെ അഗ്നിക്ക് ചുറ്റും ഒറ്റക്കാലില്‍
നിന്നു തപം ചെയ്യുന്ന അഘോരന്‍മാര്‍ .പകല്‍ വെളിച്ചത്തില്‍ മാളങ്ങളില്‍
കഴിയുന്നവര്‍ ഇരുള്‍ പരക്കുമ്പോള്‍ ചിതകളെ
തേടിയെത്തുന്നു.മന്ത്രോച്ചാരണങ്ങള്‍ക്കിടയിലൂടെ അമ്പലമണികള്‍ കൂട്ടത്തോടെ
മുഴങ്ങുന്നുണ്ടായിരുന്നു.വിഷ്ണു ചിതയിലെ അസ്ഥികള്‍ തന്റെ വടി കൊണ്ട്
നീക്കി കൂട്ടിയിടാന്‍ തുടങ്ങി.അപ്പുറത്ത് എരിഞ്ഞടങ്ങിയ ചാമ്പലില്‍
നിന്നും വെന്ത മാംസവുമെടുത്ത് കയ്യില്‍ തലയോട്ടി കമണ്ഡലുവുമായ് ശരീരം
മുഴുവന്‍ ചുടലഭസ്മവും പൂശി ഇരുളിന്റെ മറവിലേക്ക് നീങ്ങുന്ന അഘോരന്‍
.ഇപ്പോള്‍ ആ കാഴ്ച്ചയെ വിഷ്ണുവിനു നിര്‍വികാരതയോടെ നോക്കിക്കാണാനാകും ..

ദൂരെ ഒരു തോണിയിലേക്ക് കയറ്റി വെക്കുന്ന ജഡം
.ചാരമാക്കാനിഷ്ടമില്ലാത്തവര്‍ നിത്യമോക്ഷം തേടി അമ്മയുടെ മാറില്‍ വിലയം
കൊള്ളാനാഗ്രഹിക്കുന്നവര്‍ ഓളങ്ങളുടെ അഗാധതയിലേക്ക്. നീങ്ങുന്ന തോണിയെ
നോക്കി വിഷ്ണു നെടു വീര്‍പ്പിട്ടു.ഇനിയൊരു ചിതയൊരുങ്ങുന്നതിനിടയിലെ
ഇടവേളയില്‍ ഒന്നു കറങ്ങി വരാമെന്ന് വെച്ചു അവന്‍ ചവിട്ടു പടികള്‍ കയറി
മേലെയെത്തി.
തെരുവിലെ കടകമ്പോളങ്ങളില്‍ സഞ്ചാരികളുടെ അത്യഭൂത തിരക്ക്.എന്നും ഇവിടെ
ഇങ്ങനെ തന്നെ.ഭക്തര്‍ ,യോഗികള്‍ ,വിനോദ സഞ്ചാരികള്‍ ,ഗവേഷണ
വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ നിരവധി വ്യക്തിത്വങ്ങള്‍ ..ചിലരൊക്കെ
വിഷ്ണുവുമായ് സൌഹൃദം കാണിക്കാറുണ്ട്.അവനത് വലിയ ഇഷ്ടവുമാണ്.വരണ്ട അവന്റെ
ജീവിതത്തില്‍ സ്നേഹാന്വേഷണങ്ങള്‍ നടത്തുന്നവര്‍ .അവനിഷ്ടപെട്ട ഭക്ഷണം
വാങ്ങി കൊടുക്കുന്നവര്‍ .സ്ഥല പരിചയമില്ലാത്ത സഞ്ചാരികള്‍ക്ക് അവന്‍
നല്ലൊരു വഴി കാട്ടിയും ചരിത്രഭാഷകനുമാണു.ചിലരൊക്കെ സഹതാപത്തോടെ അവനെ
തങ്ങളുടേ കൂടെ പട്ടണത്തിലേക്ക് കൂട്ടാമെന്ന്
പ്രലോഭിപ്പിച്ചിട്ടുണ്ട്.വിഷ്ണുവിനതൊന്നും ആഗ്രഹമില്ലാഞ്ഞിട്ടല്ല.പക്ഷെ
അവനതിനു കഴിയുന്നില്ല.അത്രയ്ക്കും അഭേദ്യമായൊരു ബന്ധമാണ്
ഹരിശ്ചന്ദ്രഘട്ടവുമായവനുള്ളത്.

ക്ഷേത്രകവാടത്തില്‍ ധ്യാനിരതനായ് ഒരു സന്യാസി വര്യനിരിക്കുന്നു. .തേജസ്സ്
വഴിയുന്ന ആ മുഖത്തിനു കൂടുതല്‍ ശോഭ നല്‍കുന്നു പഞ്ഞി പോലുള്ള
താടി.കണ്ണുമടച്ച് വജ്രാസനത്തിലിരിക്കുന്ന
ആ യോഗി പുറം ലോകത്തു നടക്കുന്ന ഒരു കാര്യവും അറിയുന്നില്ലായിരുന്നു.
വിഷ്ണു ഇടുങ്ങിയ ഇടവഴിയുടെ നടന്നു തുടങ്ങി.അവിടെ കണ്ട കാലഭൈരവന്റെ
വാഹനമായ നായയുടെ വിഗ്രഹത്തില്‍ കുറച്ച് നേരം തലോടി നിന്നു..ചുവപ്പും
മഞ്ഞയും ചെണ്ടു മല്ലികള്‍ കോര്‍ത്ത ഹാരമണിഞ്ഞ കാലഭൈരവന്റെ തീക്ഷ്ണ
ദൃഷ്ടിയില്‍ ഭക്തിയോടെ വിഷ്ണു തന്റെ ശിരസ്സ് നമിച്ചു.കൊമ്പന്‍
മീശക്കിടയിലൂടെ കണ്ട പുഞ്ചിരി അവനെ ആശ്വസിപ്പിക്കുന്നതായ്
തോന്നി.ചുറ്റമ്പലത്തിനുള്ളിലെ പ്രതിഷ്ടകളെ വണങ്ങി നീങ്ങുമ്പോള്‍
ദേവനാഗരിയില്‍ എഴുതപെട്ട ഭൈരവനാഥ കഥകള്‍ അവനോട് കാലത്തിനതീതമായ
ഇതിഹാസങ്ങള്‍ പറയുന്നുണ്ടായിരുന്നു.ക്ഷേത്രത്തിലെ പൂജാരി ഭക്തരുടെ
തലയില്‍ പീലികെട്ടുകള്‍ കൊണ്ട് തട്ടി അനുഗ്രഹിക്കുന്നു.ഭൈരോനാഥന്റെ ഒരു
ദര്‍ശനം മതി അതുവരെയുള്ള പാപങ്ങളില്‍ നിന്നും മോചനം കിട്ടാന്‍ .എന്നും
കാണുന്ന ഈ കാഴ്ച്ചകളില്‍ വിഷ്ണു അവന്റെ കുഞ്ഞു വിഷമങ്ങളില്‍ നിന്നും
മോചിതനാകുന്നുണ്ടോയെന്നു അവനു പോലും നിശ്ചയമില്ല.

ജീവിതത്തിലെ പ്രാരാബ്ദങ്ങളും കര്‍ത്തവ്യങ്ങളും നിറവേറ്റിയവരുടേയും,
.ജീവിത പീഠകളില്‍ നിന്നു ഒളിച്ചോടുന്നവരുടേയുമൊക്കെ ആഗ്രഹം കാശിയില്‍
അവസാന കാലം കഴിച്ച് വീണ്ടുമൊരു  ജന്മത്തിനവസരം നല്‍കാതെ നിത്യ ശാന്തിയും
മോക്ഷവും നേടി സ്വര്‍ഗവാസം തുടങ്ങാനാണു.ഇവിടെ വിഷ്ണു അവന്റെ
ജീവിതത്തിനൊരു മുക്തി തേടി ചുടലക്കനലും പകര്‍ന്ന്.ചിതകളും ഘട്ടങ്ങളും
തീരങ്ങളും തോറുമലയുന്നു.ചുറ്റിലും ഉയരുന്ന മന്ത്രോച്ചരണങ്ങളിലും
ചുടലനാളങ്ങളിലും ലയിച്ചവനിരുന്നു.ഗംഗയിലെ മറ്റൊരു ദിനത്തിന്റെ  തെളിഞ്ഞ
ഉദയത്തിനായ് .അവനെ തേടി വരുന്ന "റാം നാം സത്യഹേ "എന്ന മന്ത്രണത്തിനായ്...

പ്രതിരോധം.




ശ്രീകൃഷ്ണദാസ് മാത്തൂർ

'ഞാനും മാമ്പൂക്കളും കിളികളും
ഇടിഞ്ഞു താഴട്ടെ ഭൂമിയിലേക്ക്‌.."
മാവു പറയുന്നു.

'ജീവൻ ചുരത്തി മടുത്തിനി
കീടനാശിനി കിനിയട്ടെ ഞാൻ.'
മുല മുറുമുറുക്കുന്നു.

ഒരിടത്തു 'ചെർണ്ണോബിൽ' നിന്ന
നിൽപതേപടി, അണുവികിരണം
മാത്രമത്തിന്റെ നെഞ്ചിടിപ്പുമനക്കവും.

ഒരിടത്തു കാട്ടുപന്തലിൽ മഴ
എൻഡോസൾഫാനൊപ്പം പെയ്യുന്നു.
മനുഷ്യൻ മൃഗമായി തിരിച്ചുപോയതിൻ
വടുക്കളിൽ അർബുദം പഴുക്കുന്നു.

വയറ്റുപ്പിഴപ്പിന്റെ നേരിൽ കൂഴച്ചക്ക
തുന്നിയ്ക്കും കിളിയേ,
മുമ്പിൽ കുലം മുടിയും നേരുകണ്ട്‌
പിടഞ്ഞുവീണാലും
മനുഷ്യരെയൊന്നോടെ പ്രാകല്ലേ,

മുഷ്ടിചുരുളുന്ന കൈകളിൽ നിന്ന്
ചിതറിത്തെറിക്കുന്നുണ്ടേനിപ്പൊ
ഴും
കുറെ 'മാറ്റുവിൻ ചട്ടങ്ങളേ..'

ജീവിതത്തിന്റെ ബാന്‍ഡ് വിഡ്തില്‍ ഒരു കാക്ക.


 


 
മനോരാജ് കെ.ആർ


രണ്ട് ദിവസമായി കമലമ്മക്ക് ഒന്നിലും ശ്രദ്ധയില്ല. ആകെ ഒരു വല്ലായ്മ പോലെ.
'അമ്മയ്ക്കിതെന്താ പറ്റിയേ?'- മകന്റെ ചോദ്യം അവര്‍ കേട്ടില്ലെന്ന് നടിച്ചു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവന്‍ ഇറങ്ങി പോയി. പുറത്തേക്ക് കണ്ണുംനട്ട് വിഷണ്ണയായി ഇരിക്കുന്ന അമ്മയെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് മരുമകളും ഓഫീസിലേക്ക് യാത്രയായി .
മുറ്റത്ത് നില്‍ക്കുന്ന കൂറ്റന്‍ പേരാലില്‍ പതിവുപോലെ തന്നെ കാക്ക ഇരിപ്പുറപ്പിച്ചിട്ടുണ്ട്. കാക്കയുടെ മുഖത്ത് ഒരു വിഷാദച്ഛായയുണ്ടോ? കമലമ്മ ചിന്തിച്ചു. ഓരോന്നോര്‍ത്തിരുന്നപ്പോള്‍ കമലമ്മയുടെ കണ്ണു നിറഞ്ഞു.


തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കി. സമയം എട്ടരയോടടുക്കുന്നു. കഴിഞ്ഞ ദിവസം വരെ ക്ലോക്കില്‍ നോക്കാതെ സമയമറിയാന്‍ കമലമ്മക്ക് കഴിയുമായിരുന്നു. മിനിഞ്ഞാന്നാള്‍ പൊടുന്നനെ ഒരു കിരുകിരുപ്പോടെ വീട്ടിലെ റേഡിയോയുടെ പ്രവര്‍ത്തനം നിലക്കും വരെ സമയമറിയുക കമലമ്മക്ക് ഒരു പ്രശ്നമേയായിരുന്നില്ല. രണ്ട് മൂന്ന് ദിവസമായി ചെറിയ പൊട്ടലും ചീറ്റലുണ്ടായിരുന്നെങ്കിലും റേഡിയോ തീര്‍ത്തും പ്രവര്‍ത്തനരഹിതമായത് മിനിഞ്ഞാന്നാള്‍ മുതലാണ്‌. കൃത്യമായി പറഞ്ഞാല്‍ ജപ്പാനില്‍ വീണ്ടും സുനാമി എന്ന വാര്‍ത്ത വന്നതില്‍ പിന്നെ!!
ഒരു കാലത്ത് കമലമ്മക്ക് ഈ റേഡിയോയുടെ ശബ്ദം കേല്‍ക്കുന്നതേ അലര്‍ജ്ജിയായിരുന്നു. പ്രഭാകരകൈമളാണെങ്കില്‍ സ്റ്റേഷന്‍ തുറക്കുമ്പോള്‍ മുതല്‍ അത് തുറന്നുവെച്ചു കൊണ്ടിരിക്കുകയും ചെയ്യും.

"അതേയ്... അതിന്റെ വോളിയം അല്പം കുറച്ച് വച്ചാലെന്താ? നിങ്ങള്‍ക്ക് കേട്ടാല്‍ പോരെ? വെറുതെ ആളുകളെ കൊണ്ട് പറയിക്കണോ?"- കമലമ്മ കൈമളോട് എപ്പോഴും ചോദിക്കും.
പ്രഭാകരകൈമളുടെ റേഡിയോ ഭ്രമം പരിസരവാസികള്‍ക്കെല്ലാം അറിയാം. രാവിലെ റേഡിയോ സ്റ്റേഷന്‍ തുറക്കുമ്പോള്‍ കൃത്യമായി കൈമളുടെ റേഡിയോയും ഓണ്‍ ആയിട്ടുണ്ടാവും. അതും ചെറിയ വോളിയത്തിലൊന്നുമല്ല. പരിസരവാസികള്‍ക്ക് മുഴുവന്‍ കേള്‍ക്കത്തക്ക രീതിയിലായിരുന്നു അതിന്റെ ശബ്ദം ക്രമീകരിച്ചിരുന്നത്. ഇതെങ്ങിനെ ഇത്ര കൃത്യമായി കൈമള്‍ ആ സമയത്ത് റേഡിയോ ഓണ്‍ ചെയ്യുന്നു എന്ന് പലരും കമലമ്മയോട് കൈമള്‍ കേള്‍ക്കാതെ അടക്കം ചോദിച്ചിട്ടുണ്ട്. ആദ്യമൊക്കെ അത് കേള്‍ക്കുമ്പോള്‍ കമലമ്മക്ക് അതൊരു പരിഹാസമായി തോന്നിയിരുന്നു. പിന്നീട് അവരില്‍ പലരും അവരവരുടെ വീട്ടുപണികള്‍ വരെ ക്രമീകരിക്കുന്നത് ഈ റേഡിയോ ഭാഷണത്തിനനുസരിച്ചാണെന്ന് മനസ്സിലായപ്പോള്‍ കമലമ്മ കൈമളോട് അതേ കുറിച്ച് ഒന്നും പറയാതായി.

റേഡിയോ പ്രോഗ്രാമും കേട്ട് മറ്റൊന്നും ശ്രദ്ധിക്കാതെ ചടഞ്ഞുകൂടുന്ന ഒരാളൊന്നുമായിരുന്നില്ല കൈമള്‍. പരിപാടികള്‍ ശ്രവിക്കുന്നതോടൊപ്പം തന്നെ വീട്ടിലെ അത്യാവശ്യം ചെറിയ പുറം പണികള്‍ അദ്ദേഹം ചെയ്യുമായിരുന്നു.. കാര്യങ്ങള്‍ക്ക് അടുക്കും ചിട്ടയും കൃത്യതയും വേണമെന്നതും കൈമള്‍ക്ക് നിര്‍ബന്ധമായിരുന്നു. പ്രഭാതഭേരി കഴിഞ്ഞ് വിവിധഭാരതി തുടങ്ങുമ്പോഴേക്കും കൈമള്‍ പ്രഭാത ഭക്ഷണത്തിനായി ഇരുന്നിട്ടുണ്ടാവും. പ്രഭാതഭേരി കഴിയുമ്പോഴേക്കും കൈമളിനുള്ള ആവി പറക്കുന്ന പുട്ടും കടലയും മേശപ്പുറത്തെത്തിക്കുവാന്‍ ചില സമയങ്ങളില്‍ കമലമ്മ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. അന്നേരം ഭക്ഷണം ശരിയായിട്ടില്ലെങ്കില്‍ പിന്നീട് ഒന്‍പത് മണിയോടെ വിവിധഭാരതി കഴിയുമ്പോഴാവും ഭക്ഷണം കഴിക്കുക. വിവിധഭാരതിയുടെ സമയത്താണ്‌ സുദീര്‍ഘമായ പത്രപാരായണം. അത്രയേറെ ചിട്ടവട്ടങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നു കൈമള്‍.


ഇനിയിപ്പോള്‍ ആ ചിട്ടവട്ടങ്ങളെ പറ്റി പറഞ്ഞിട്ടെന്ത് കാര്യം. എല്ലാം കഴിഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷം രണ്ടോടടുക്കുന്നു. ഒരു ചെറിയ വയറുവേദനയായിട്ട് തുടങ്ങിയതാണ്‌. കൃത്യം ഒരു മാസക്കാലം ഹോസ്പിറ്റലില്‍. കഴിഞ്ഞ ലോകസഭാ ഇലക്ഷന്‌ വോട്ടും ചെയ്തിട്ട് ഹോസ്പിറ്റലിലേക്ക് പോയതാണ്‌. ഇലക്ഷന്‍ റിസല്‍ട്ട് വന്ന അന്ന് തിരികെ കൊണ്ട് വന്നത് കൈമളുടെ ചേതനയറ്റ ശരീരവും. കമലമ്മ ഓര്‍ക്കുകയായിരുന്നു.. ഓര്‍മ്മയുടെ കാര്യത്തില്‍ കമലമ്മ പണ്ടേ കണിശക്കാരിയാണ്‌. അന്ന് ഹോസ്പിറ്റലില്‍ മരുന്നുകളും ഡ്രിപ്പുകളുമായി ഭക്ഷണം പോലും നേരെചൊവ്വെ കഴിക്കാന്‍ കഴിയാതെ കിടക്കുമ്പോഴും ആദ്യത്തെ ഒരാഴ്ചയോളം മുടങ്ങാതെ അദ്ദേഹം റേഡിയോയിലെ പരിപാടികള്‍ ശ്രവിച്ചിരുന്നു എന്നതൊക്കെ ഓര്‍ത്ത് കമലമ്മയുടെ കണ്‍കോണുകളില്‍ വെള്ളം നിറഞ്ഞു.


പേരാലില്‍ ഇരുന്ന് കാക്ക ഒരുവട്ടം കൂടെ കരഞ്ഞു. സമയം ഒന്‍പതോടടുക്കുന്നു. വിവിധഭാരതി കഴിയുന്ന സമയം! ഇത് വരെ റേഡിയോയുടെ സ്വരം കേള്‍ക്കാത്തത് കൊണ്ടാണോ കാക്ക കരയുന്നത്? എന്തോ മനസ്സ് വല്ലാതെ വേദനിക്കുന്നു. കൈമളുടെ മരണശേഷമാണ്‌ കമലമ്മ റേഡിയോ പ്രോഗ്രാമുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് തന്നെ. അതും ആദ്യം കുറച്ച് ദിവസം റേഡിയോ ഓണ്‍ ചെയ്തപ്പോള്‍ പതിവായി മുറ്റത്തെ പേരാലില്‍ വന്നിരിക്കുന്ന കാക്കയുടെ സാമീപ്യം മനസ്സിലായത് കൊണ്ട് മാത്രം!! വളരെ യാദൃശ്ചികമായാണ്‌ കാക്ക കമലമ്മയുടെ ശ്രദ്ധയില്‍ പെട്ടത്.
കൈമളുടെ മരണശേഷം കുറേ ദിവസത്തേക്ക് വല്ലാത്ത ഒരു മൂകതയായിരുന്നു.. എന്തിനോടും ഒരു നിസ്സംഗഭാവം. കൊച്ചുമോന്റെ കളിചിരികളാണ്‌ പിന്നീട് ജിവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവന്റെ കുസൃതികളില്‍ റേഡിയോയുടെ നോബുകളില്‍ പിടിച്ച് തിരിക്കുകയും റേഡിയോ ഒച്ച വെക്കുമ്പോള്‍ കരഞ്ഞ് കൊണ്ട് പിന്നിലോളിക്കുകയും ഒക്കെ ഒരു പതിവായി. ആ കരച്ചില്‍ മാറണമെങ്കില്‍ പിന്നെ അവനെയും കൊണ്ട് തൊടിയിലേക്ക് ഇറങ്ങണം. അതിനു വേണ്ടി തന്നെയാണ്‌ കുറുമ്പന്റെ ഈ വികൃതികള്‍ എന്ന് കമലമ്മക്കും അറിയാം. അത്തരം ഒരവസരത്തിലാണ്‌ പേരാലില്‍ ഇരിക്കുന്ന കാക്ക ശ്രദ്ധയില്‍ പെട്ടത്. ഒരു കാക്ക... അതില്‍ ഇത്ര ശ്രദ്ധിക്കാനെന്തെന്ന് തോന്നാം. പക്ഷെ, തുടര്‍ച്ചയായി രണ്ട് മൂന്ന് ദിവസം ഇതേ അവസരത്തില്‍ കാക്കയെ പേരാലില്‍ കണ്ടോപ്പോള്‍ കമലമ്മക്ക് മനസ്സില്‍ എന്തോ ഒരു വീര്‍പ്പുമുട്ടല്‍.

ഒരു പരീക്ഷണമെന്ന നിലയില്‍ പിന്നെ കമലമ്മ തന്നെ റേഡിയോ ഓണ്‍ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്ത് നോക്കി. എപ്പോള്‍ റേഡിയോ ഓണ്‍ ചെയ്യുമ്പോഴും എവിടെ നിന്നെന്നറിയില്ല കാക്ക പറന്നു വന്ന് പേരാലില്‍ ഇരിക്കും. റേഡിയോ ഓഫ് ചെയ്താല്‍ കുറച്ച് സമയം അവിടെയിരുന്ന് ചിറകുകളില്‍ കൊക്കുരുമ്മി ഇടംവലം നോക്കി കരഞ്ഞ് വിളിച്ച് പറന്നുപോകും. കാ കാ എന്നാര്‍ത്തലച്ചുള്ള കരച്ചിലില്‍ 'കമലേ കമലേ' എന്ന ദയനീയമായ വിളി അവര്‍ കേട്ടു തുടങ്ങി. അങ്ങിനെയാണ്‌ കമലമ്മ റേഡിയോ ഇടതടവില്ലാതെ പ്രവര്‍ത്തിപ്പിക്കുവാനും പേരാലിലേക്ക് എപ്പോഴും ശ്രദ്ധിക്കാനും തുടങ്ങിയത്.


അതോടെ കമലമ്മയുടെയും ദിനചര്യകളില്‍ മാറ്റങ്ങള്‍ സംഭവിച്ചു. രാവിലെ റേഡിയോയും ഓണ്‍ ചെയ്ത് വരാന്തയിലെ ചാരുകസേരയില്‍ അവര്‍ വന്നിരിക്കും. കൃത്യമായി കാക്കയും പേരാലില്‍ എത്തിയിട്ടുണ്ടാവും! വാര്‍ത്തകള്‍ക്ക് കാതുകൂര്‍പ്പിച്ചിരിക്കുന്ന കാക്കയെ കാണുമ്പോള്‍ കമലമ്മയും വാര്‍ത്ത ശ്രദ്ധിക്കും. അങ്ങിനെയാണ്‌ ട്രെയിനില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി പീഢിപ്പിക്കപ്പെട്ടത് കമലമ്മ അറിഞ്ഞത്. അന്ന് വൈകുന്നേരം മരുമകളോട് ഓഫീസ് എന്ന ഒറ്റ വിചാരത്തോടെ ഇരിക്കാതെ നേരത്തും കാലത്തും വീട്ടിലെത്തണമെന്നും വീട്ടിലിരിക്കുന്നവരുടെ ആധി ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാവില്ലെന്നുമൊക്കെ സ്നേഹപൂര്‍‌വ്വം ശാസിച്ച് ഒടുവില്‍ കാലം ശരിയല്ല മോളേ എന്നൊരു ദീര്‍ഘനിശ്വാസവും വിടുമ്പോള്‍ രാവിലെ അവളുടെ കാര്യത്തില്‍ തനിക്കൊരു ശ്രദ്ധയുമില്ലെന്നും അവളാകെ കോലംകെട്ടെന്നും പറഞ്ഞ് കൈമള്‍ ദ്വേഷ്യപ്പെട്ടതും ഒടുവില്‍ ഒന്നും രണ്ടും പറഞ്ഞ് പിണക്കമായപ്പോള്‍ താന്‍ കരഞ്ഞു പോയതും പിന്നെ ആശ്വസിപ്പിച്ചതും ഒക്കെയായിരുന്നു കമലമ്മയുടെ മനസ്സില്‍. ചില ദിവസങ്ങളില്‍ വലിയ സന്തോഷത്തോടെ റേഡിയോയിലെ പാട്ടുകള്‍ക്കൊപ്പം തലയാട്ടി താളം പിടിക്കുന്ന കാക്കയെ കാണുമ്പോള്‍ കമലമ്മക്ക് ചെറിയ നാണമൊക്കെ വരും. കൈമളുടെ മുഖത്തേക്ക് നോക്കാനാവാതെ അവര്‍ നവവധുവിനെ പോലെ വ്രീളാവിവശയായി തലകുമ്പിട്ടിരിക്കും.

ഈ കൈമളിതെന്താ ഇങ്ങിനെയെന്നാവും അപ്പോള്‍ കമലമ്മ ചിന്തിക്കുക. ദിവസങ്ങള്‍ കഴിയുന്തോറും കൈമളുടെ സാന്നിദ്ധ്യം അവര്‍ വല്ലാതെ അടുത്തറിയാന്‍ തുടങ്ങിയിരുന്നു. ക്രമേണ അവരുടെ ദിനചര്യകളിലേക്ക് അവര്‍ പോലും അറിയാതെ കൈമള്‍ പരകായപ്രവേശം ചെയ്യാന്‍ തുടങ്ങി. പ്രഭാതഭേരി കഴിയുമ്പോഴേക്കും കമലമ്മക്കും പ്രഭാതഭക്ഷണം നിര്‍ബന്ധമായി. വിവിധഭാരതി സമയത്ത് പത്രപാരായണം ശീലമാക്കി. വിവിധഭാരതി കഴിയുമ്പോളേക്കും കമലമ്മയുടെ മുഖത്ത് നിരാശാഭാവം വിടരും. പിന്നെ ഉച്ചനേരത്തുള്ള ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ തുടങ്ങും വരെ അവര്‍ക്ക് വീര്‍പ്പുമുട്ടലാണ്‌.

ഇതിനിടയിലെപ്പോഴൊക്കെയോ പരാതികളും പരിഭവങ്ങളും കൂടെ പറയാന്‍ തുടങ്ങിയതോടെ ഒറ്റപ്പെട്ടു എന്ന തോന്നലില്‍ നിന്നും കമലമ്മ മെല്ലെ കരകയറി തുടങ്ങി. രാവിലെ തന്നെ ഓഫീസുകളിലേക്ക് പോകുന്ന മകനും മരുമകളും ഇതൊന്നും അറിഞ്ഞുമില്ല.
ഇതുപോലെ കാക്കയോട് എന്തൊക്കെയോ പയ്യാരം‌പറച്ചിലുമായി ഇരിക്കുമ്പോഴാണ്‌ രണ്ട് ദിവസം മുന്‍പ് പെട്ടന്ന് ഒരു പൊട്ടലും ചീറ്റലുമായി റേഡിയോയുടെ പ്രവര്‍ത്തനം നിലച്ചത്. അന്ന് കുറേ ഒച്ചവെച്ചാണ്‌ കാക്ക തിരികെ പോയത്. ഒന്നിനും ഒരു സൂക്ഷ്മതയില്ലെന്നും എല്ലാത്തിനോടും പഴയ അതേ അലസഭാവം തന്നെയാണ്‌ നിനക്കെന്നും പറഞ്ഞ് വല്ലാതെ വഴക്ക് പറഞ്ഞപോലെ കമലമ്മക്ക് തോന്നി. കുറെ നേരം ഒറ്റക്കിരുന്ന് കരഞ്ഞു. വൈകുന്നേരം മോന്‍ വന്നപ്പോള്‍ റേഡിയോക്ക് എന്തോ പറ്റിയെന്നും അതൊന്ന് നന്നാക്കി തരുമോ എന്നും ചോദിച്ചെങ്കിലും നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ അവനും അത് മറന്നെന്ന് തോന്നുന്നു. രണ്ട് ദിവസമായി രാവിലെ വന്നിട്ട് വല്ലാത്ത മനോവിഷമത്തോടെ തിരികെ പോകുന്ന കാക്കയെ കണ്ട് കമലമ്മയുടെ കണ്ണുനിറയുണ്ട്.
കൈമളും ആ റേഡിയോയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിഞ്ഞുകഴിഞ്ഞപ്പോള്‍ ആ വീട്ടിലേക്ക് ആദ്യമായി കൈമള്‍ വാങ്ങിയത് ഈ റേഡിയോ ആയിരുന്നു. അന്നൊക്കെ ടിവി അത്രക്ക് പ്രചാരമായിട്ടില്ല. അതിനേക്കാളേറെ, മാസവരുമാനക്കാരനായ ഒരു സര്‍ക്കാര്‍ ഗുമസ്തന്റെ സ്വപ്നങ്ങളിലേക്ക് ടിവിയൊന്നും എത്തിനോക്കാന്‍ മടിക്കുന്ന കാലവും. പിന്നീട് ടിവിയും ഫ്രിഡ്‌ജും ഉള്‍പ്പെടെ ഒട്ടേറെ ഇലക്ട്രോണിക്ക് സാധനങ്ങള്‍ കാലാകാലങ്ങളിലായി വീട്ടിലെ ഓരോ മുറികളിലും ഇടം പിടിച്ചപ്പോഴും സ്വന്തം കട്ടിലിനോട് ചേര്‍ത്ത് കൈയെത്താവുന്ന അകലത്തില്‍ ഈ റേഡിയോയെ കൈമള്‍ സ്ഥാപിച്ചിരുന്നു . അങ്ങിനെ കൈമള്‍ വളരെ ശ്രദ്ധയോടെ പരിപാലിച്ചിരുന്ന റേഡിയോ ആണ്‌ ഇപ്പോള്‍ രക്തയോട്ടം നിലച്ച്, വിറങ്ങലിച്ച് ഇരിക്കുന്നത്. കമലമ്മക്ക് ഓര്‍ക്കുന്തോറും വിഷമമേറി വന്നു.

"മോനേ, നീ ആ റേഡിയോ ആരെക്കൊണ്ടെങ്കിലും ഒന്ന് നന്നാക്കി കൊണ്ടുവാടാ..അതില്ലാതായിട്ട് ആകെ..."
"അമ്മക്ക് ടീവി കണ്ടിരുന്നുകൂടെ.. ഇവിടെ നൂറൂകൂട്ടം തിരക്കുകള്‍ക്കിടയിലാ.. " മകന്‍ ദ്വേഷ്യത്തോടെയാണ്‌ ഫോണ്‍ കട്ട് ചെയ്തതെന്ന് കമലമ്മക്ക് മനസ്സിലായി. അവന്റെ തിരക്കുകള്‍ അറിയാതെയല്ല. പക്ഷെ...
"മോളേ.. നമ്മുടെ റേഡിയോ ഒന്ന് നന്നാക്കി തരുവാന്‍ നീ അവനോട് ഒന്ന് പറയ്.. ദേ, അച്ഛന്‍ ഇവിടെ വല്ലാതെ വഴക്കുണ്ടാക്കുന്നു..." മരുമകളോട് ഫോണില്‍ ഇത്രയും പറഞ്ഞപ്പോഴേക്കും കമലമ്മ കരഞ്ഞുപോയി.
"വൈകുന്നേരം ആവട്ടെ അമ്മേ... ഏട്ടന്‌ സമയം കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ കൊണ്ടുപോയി കൊടുക്കാം." കമലമ്മയുടെ സംസാരത്തില്‍ എന്തോ പന്തിക്കേട് അവള്‍ക്ക് തോന്നി. ഈയിടെയായി അമ്മയില്‍ അച്ഛന്റെ ചില മാനറിസങ്ങള്‍ അവള്‍ ശ്രദ്ധിച്ചിരുന്നതാണ്‌.
കമലമ്മക്ക് അസ്വസ്ഥത കൂടി വന്നു. റേഡിയോയുടെ നോബില്‍ പ്രതീക്ഷയോടെ അവര്‍ തിരിച്ചുകൊണ്ടിരുന്നു. റേഡിയോയില്‍ നിന്നും ചില പൊട്ടിത്തെറികള്‍ മാത്രമേ കേള്‍ക്കുന്നുണ്ടായിരുന്നുള്ളൂ..

സാരിയുടെ കോന്തലയില്‍ ആരോ പിടിച്ചു വലിക്കുന്നത് പോലെ തോന്നിയപ്പോള്‍ കമലമ്മ ഞെട്ടി.
"മോള്‌ വൈകീട്ട് കൊണ്ടുപോയി നന്നാക്കാമെന്ന് പറഞ്ഞിട്ടുണ്ട്”. അവര്‍ കൈമളോട് പറഞ്ഞു. രൂക്ഷമായി ഒന്ന് നോക്കിയിട്ട് കാക്ക ചാരുകസേരയില്‍ ഇരുപ്പുറപ്പിച്ചു. കാക്കയുടെ ഇരുപ്പിലെ ആ ഗാംഭീര്യം കൈമളുടേത് തന്നെയെന്ന് കമലമ്മക്ക് തോന്നി. അല്ല, കാക്കയല്ലല്ലോ കൈമളല്ലേ ഇരിക്കുന്നേ!! അവര്‍ കസേരയില്‍ നിന്നും മെല്ലെ എഴുന്നേറ്റു. ആ ഭാവം കമലമ്മയെ വല്ലാതെ ഭയപ്പെടുത്തി. മുന്‍പും ദ്വേഷ്യം വന്നാല്‍ കൈമള്‍ ഇങ്ങിനെയാണ്‌. പക്ഷെ.. ഇതിപ്പോള്‍..
"നിങ്ങള്‍ക്കൊന്നും പറ്റില്ലെങ്കില്‍ ഞാന്‍ കൊണ്ടുപോയി ശരിയാക്കാം. ഒരു കാര്യത്തിനും ഒരു സൂക്ഷ്മതയും ഉത്തരവാദിത്വവും ഇല്ലാതായി പോയല്ലോ നിങ്ങള്‍ക്കൊക്കെ.." വീണ്ടും വീണ്ടും കാക്ക സാരിയുടെ കോന്തലയില്‍ ചുണ്ട് ചേര്‍ത്ത് വലിക്കുവാനും ഒച്ച വെക്കുവാനും തുടങ്ങി. കമലമ്മ മുഖം കുനിച്ചു. പണ്ടേ തന്നെ അങ്ങിനെയാണ്‌. കൈമള്‍ പിണങ്ങുമ്പോള്‍ കമലമ്മ മുഖത്തേക്ക് നോക്കാറില്ല. ആ ദ്വേഷ്യം കണ്ടാല്‍ അപ്പോള്‍ കരച്ചില്‍ വരും.

"ആര്‍ക്കും ഒന്നിനും ഒരു ഉത്തരവാദിത്തമില്ല. കണ്ടില്ലേ അലമാരയൊക്കെ ആകെ അലങ്കോലമായി കിടക്കുന്നത്." റേഡിയോ ഇരിക്കുന്ന ഭിത്തിയലമാരയില്‍ അലക്ഷ്യമായി കിടക്കുന്ന വസ്ത്രങ്ങള്‍ കണ്ട് കൈമള്‍ വീണ്ടും ഒച്ചവെച്ചു തുടങ്ങി. അലമാരിയിലെ അറയില്‍ നിന്നും ഒരു ബ്രേസിയര്‍ ചുണ്ടില്‍ കൊരുക്കി കുടഞ്ഞെറിയുമ്പോള്‍ ആ കണ്ണുകള്‍ ദ്വേഷ്യം കൊണ്ട് ചുവക്കുന്നത് കമലമ്മ അറിഞ്ഞു. മകന്റെയും മരുമകളുടെയും അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ കുത്തി നിറച്ചു വച്ചിരിക്കുന്ന ഭിത്തിയലമാരയിലേക്ക് കമലമ്മയെ തട്ടിമാറ്റികൊണ്ട് കൈമള്‍ കുതിക്കുന്നത് കണ്ടപ്പോള്‍ കൈവീശി ആട്ടിപ്പോയി! പറ്റിപ്പോയതാണ്‌ !! ഒറ്റ നിമിഷത്തെ പിഴവ്!!! കുതറി പറന്നപ്പോഴേക്കും കൈപിന്‍‌വലിക്കുകയും തെറ്റേറ്റ് പറഞ്ഞ് തിരികെ വിളിക്കുകയും ചെയ്തതാണ്‌. ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ... വിഷാദത്തോടെ, നിശ്ശബ്ദമായി പറന്നകലുന്ന കാക്കയെ കണ്ട് കമലമ്മ വല്ലാതെ കരഞ്ഞ് പോയി.

പ്രവര്‍ത്തന രഹിതമായ റേഡിയോ ബിഗ് ഷോപ്പറിലാക്കി പുറത്തേക്ക് നടക്കുമ്പോള്‍ തുറന്ന് കിടക്കുന്ന വാതിലിനെ പറ്റിയോ അകത്തെ മുറിയില്‍ ഉറങ്ങിക്കിടക്കുന്ന പേരക്കുട്ടിയെ പറ്റിയോ ഒന്നും കമലമ്മ ചിന്തിച്ചില്ല. അല്ലെങ്കില്‍ അതൊന്നും കമലമ്മയില്‍ ആധിയുണ്ടാക്കിയില്ല. സാരിയുടെ കോന്തലകൊണ്ട് വിയര്‍പ്പൊപ്പി വലിഞ്ഞ് നടക്കുമ്പോള്‍ ഗെയിറ്റിന്‌ മുന്‍പില്‍ വന്ന് നിന്ന ഓട്ടോയില്‍ നിന്നും ഇറങ്ങിയ മരുമകളുടെ പിന്‍‌വിളി അവരുടെ കാതുകളില്‍ പതിച്ചുമില്ല. അവര്‍ നടത്തം തുടര്‍ന്ന് കൊണ്ടേയിരുന്നു. ഒരു കണ്ണാല്‍ തുറന്ന് കിടക്കുന്ന വാതിലിലൂടെ വീടിനകത്ത് മകനെ തിരഞ്ഞുകൊണ്ടും മറുകണ്ണാല്‍ ധൃതിയില്‍ നടന്ന് നീങ്ങുന്ന അമ്മയെ നോക്കികൊണ്ടും ഓട്ടോക്കരികില്‍ പകച്ച് നില്‍കുമ്പോള്‍ തലക്ക് മുകളിലൂടെ ഒരു കാക്ക കമലമ്മക്കരികിലേക്ക് ചിറകുവീശി പറക്കുന്നത് മരുമകള്‍ കണ്ടില്ലായിരുന്നു.


--

തോൽക്കാത്ത പെരുന്തച്ചന്മാർക്ക്


   

ആലിഫ് ഷാ

ചരിത്രങ്ങൾ അച്ചു നിരത്തിയ തച്ചനൊരാൾ? 

വെട്ടിയൊതുക്കണം തന്നേക്കാൾ വളരുമേതു ശാഖയും 

ഏതു മുറിവും മായ്ക്കും കാലം.

പതിച്ചു നൽകും ഭക്തരുടെ നാരായങ്ങൾ 

കൈപ്പിഴയുടെ കുറ്റ സമ്മതവും, 

ഇല്ലാത്ത നോവിൻ പഞ്ചാഗ്നിയും 

നിരപരാധിയുടെ തലപ്പാവും..

വെറുക്കില്ല്ലപ്പഴും എപ്പഴും ചന്ദനപ്പലകയിൽ കുഞ്ഞിക്കൈകളാൽ 
ആദിവര വരച്ചു തന്നച്ഛനേയും ഗുരുവിനേയും 

നമിച്ചിട്ടേയുള്ളൂ  അഹംബോധത്തിൻ മൂർത്തസ്വരൂപത്തെപ്പോലും 


കരിവീട്ടിയഴകും ചന്ദനഗന്ധമുള്ളോരുടലും 

കണ്ണടച്ചാലും വിരല്‍ സ്പര്‍ശത്താല്‍ 

കാതൽ അളന്നെടുക്കും മനോ ഗണിതവും

തച്ചു ശാസ്ത്രം പിഴപ്പിക്കും നവ ഗണിതങ്ങളുടെ ആത്മ ശാസ്ത്രവും

അളന്നെടുക്കും ഉൾക്കണ്ണിൻ മുഴക്കോലു കൊണ്ടേതു ഗോപുരവടിവുകളും....

അഹങ്കരിച്ചിട്ടേയുള്ളൂ

കാറ്റിൻ വിഗതികളെ അളന്നു മുറിച്ച് ഗതി തിരിച്ച് 

അണയാ കൽ വിളക്കു  നാട്ടിയ 

പെരും തച്ചനൊരാളുടെ മകനായ് പിറന്നതിൽ 

തോൽപ്പിക്കാനല്ല ഒരിക്കലും മിടുക്കനായതും

കൌശലങ്ങൾ കൊണ്ടതിജയിച്ചതും!

ദക്ഷിണയായേ നൽകിയുള്ളൂ കാലം ചാർത്തിത്തന്ന വീരമുദ്രകൾ

പെരുന്തച്ചനേക്കാൽ മിടുക്കുള്ളൊരാളല്ല

പെരുന്തച്ചന്റെ മിടുക്കിൽ പിറന്നവൻ ഞാൻ


എന്നു മുതലാണച്ചൻ മുഖത്തു നോക്കാതായതും

ചന്ദന ഗന്ധം വരാത്തത്ര അകലെയായതും...?

മരിക്കുന്നെങ്കിൽ മരം ചതിക്കണം, ഒരു ഉളിപ്പിഴവായിരിക്കണം

കല്ലുളികൽക്കിടയിലോ മരച്ചിത്രങ്ങൾക്കിടയിലോ വീണൊടുങ്ങണം....

എന്നെന്നോ മോഹിച്ചു  പോയി 

ജന്മം വെറുത്ത നാൾ മുതൽ....
ഒരു ഉളിയബദ്ധത്തിനായ് 

മുകളിൽ കഴുക്കോലു പണിയുമച്ഛന്റെ  താഴെ തപസ്സിരുന്നെപ്പഴും.

കാത്തിരുന്നു ചങ്കിലേക്കു പാഞ്ഞു വരും വീതുളിയുടെ സീൽക്കാരം... 

മരക്കുറ്റിയിൽ വെള്ളാരം കല്ലു പൊടിയുമ്പോൾ,
വീതിപ്പലകകളിൽ തീ പാറുന്ന ഘർഷണ മൂർച്ചകളിൽ

എനിക്കൊരായുധം ഒരുങ്ങുന്നുവെന്നാരോ മന്ത്രിച്ചൂ

ഓരോ  മരണ സ്വപ്നങ്ങൾക്കും പിറകേ

മോഹിച്ചേയുള്ളൂ ഉളിയാഴങ്ങളീൽ ആഞ്ഞു പതിക്കും രുധിര ചുംബനം! 


ഉറക്കമാകുമ്പോൾ, ഉണർത്താതെ തൊട്ടു വന്ദിക്കും  ഒരോ നാളും

തച്ചന്റെ, അച്ഛന്റെ,  ഗുരുവിന്റെ പാദം

നാളെ ഞാൻ ഉണ്ടാകുമോ പൂജിക്കാനെന്ന്

നിശ്ചയവും  തിട്ടവും ഇല്ലാതെ ... 


ഇന്നെന്തോ വീതുളീയെ സൂര്യൻ ചുംബിച്ചപ്പോൾ 

അച്ഛന്റെ  മുഖം ജ്വലിച്ചിരുന്നു 

ഞാനതറിഞ്ഞിരുന്നുവെന്നു  നിരൂപിച്ചുവോ

ഉൾക്കണ്ണിൽ കാലം ഗണിക്കും തച്ചൻ?

എന്തിനായിരുന്നിരിക്കണം ഇന്നെന്റെ മുഖത്തേക്ക് 

ഇത്ര നിസ്സഹായമായ് നോക്കിയത് ? മുഖാമുഖം പതിവില്ലീയിടെ

പിന്തിരിഞ്ഞു നടന്നപ്പഴും പതർച്ചയുണ്ടായിരുന്നതു പതിവുമില്ല ! 


സ്വപ്നങ്ങളിൽ ഞാൻ എവിടെയാണ് ?

ഞാനിരിക്കും ഈ മേൽക്കൂരയേതാണ് ? 

കീഴ്ക്കാം തൂക്കോ ഭൂമി... താഴെയോ വാനം?

മുകളിലച്ഛൻ.. താഴെയും അച്ഛൻ ....ഇടത്തും വലത്തുമച്ഛൻ....

ചുറ്റിലും വീതുളി വെളിച്ചം!

 കർണ്ണങ്ങളീൽ തീ പാറും, ചെവി തുളക്കും ഘർഷണ സീൽക്കാരം!

നിഴൽ പോലെ പാഞ്ഞു വരുന്നുണ്ടേതോ

വീതുളി തൻ ചുണ്ടിലൊരു ചുംബനം

 ഞാനതിനെ നമിക്കയാണ്.....


 തച്ചനൊരാൾക്ക് ഇതിഹാസം ചമയ്ക്കുമ്പോൾ

 പെരുന്തച്ചൻ മാത്രം ജയിച്ചു കയറട്ടെ!

 ചരിത്രത്തിൽ ഒറ്റയാന്മാർ മാത്രം ജ്വലിച്ചു  നിറയട്ടെ!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...