Showing posts with label 106. Show all posts
Showing posts with label 106. Show all posts

22 Feb 2013

അഹല്യാമോക്ഷം


മുട്ടം ശ്രീനി
നെഞ്ചകത്തിൽ രുദ്രവീണതൻ ലോല-
തന്ത്രിയിലുറങ്ങുന്ന രാഗവും ശ്രുതികളും
മാറോടണയ്ക്കുന്ന ഹല്യയെ ഏകീ വിധാ
താവ്‌ താപസ ഗൗതമ വരേണ്യന്‌
നല്ലിളം കുശപ്പുല്ലും ദർഭയും വിരിപ്പാ-
യൊരാശ്രമ കവാടത്തിലെത്തിയ നവോഢയ്ക്കു
വൽക്കലം നൽകീ ധൂമ മന്ത്രധ്വനികളാൽ,
ഒരു താപസ പത്നിയായ്‌ തീർന്നഹല്യയും
ഗൗതമൻ തപം ചെയ്തൊട്ടുനാളഹല്യയോ?
കാന്തനെ പൂജിച്ചുവഴിപോലെ സുമംഗലി.
ഗംഗതൻ സ്പന്ദനമിളംകാറ്റിന്റെ മന്ത്രവും
ശതാവരിപുൽകുന്ന ദേവദാരുക്കളും
അഹല്യതൻ മുന്നിലൊരു മഹാ ഹല്യയായ്‌,
ത്രികാലജ്ഞാനിയാം ഗൗതമ തപോധനൻ
സന്ധ്യതൻ മേഘക്കീറിൽ കുങ്കുമനിറക്കൂട്ടു-
ചാർത്തിയ വിഹായസ്സിൽ, ചന്ദ്രിക തുടിക്കുന്നു
കാമിദം രാവേറെയായ്‌
വൽക്കലമഴിഞ്ഞൊട്ടു പന്തൊക്കും പോർമുല
കന്ദർപ്പകേളീ ചിത്ത ലോലയായഹല്യയും
ഗംഗയേപ്പുണർന്നീറനായി തപോധനൻ
എത്തിയാപ്പർണ്ണശാലതൻ നികുജ്ഞത്തിൽ.
ആനനം തുടക്കാമ്പിൽ ചേർത്തൊരു ശിലാ-
രൂപമായ്‌ നിസ്സംഗയായിരിക്കുന്നഹല്യയും
ഇന്നുഞ്ഞാനാപരാധി മാപ്പുഞ്ഞാനർഹിക്കാത്ത
പാപിനി മൗനം പൂണ്ടൊരു ദീർഘനിശ്വാസത്താൽ
ശാപാഗ്നി ചൊരിഞ്ഞെന്റെ പങ്കിലശരീരത്തെ-
ഭസ്മമാക്കീടുവാൻ കേണു കേണപേക്ഷിച്ചു
ഞാനൊരു തപോവൃദ്ധൻ, അറിഞ്ഞില്ല ബാലേ നിന്റെ
ഇംഗിതം അറിയാത്ത ഞാനാണ്‌ ശാപഗ്രസ്തൻ
മന്വന്തരങ്ങളിലിതു പാഠമായിരിക്കട്ടെ
നിന്റെ കഥാഗതി മാറ്റി ഞാൻ കുറിക്കുന്നു
ഇന്നു നീ അഹല്യയായി, തുടിക്കട്ടെ ജീവൻ നിന്നിൽ
മോക്ഷമേകുന്നിതാ താപസൻ മഹാമുനി.

24 Jan 2013

Flinged Paps


Print all








         


 velliyodan
                                                                                 
                                                                                   
 The paps are scattered upon the road
Having slipped my feet through the breast milk
Hearing the boisterous laughter
My eyes scared into the waves of it
The teeth are red shade
A grumble beneath the seat
I groped surrounding about the groan
A clobbered human body, but a girl
Both the paps are cut
No covering cloths on her
An edge of a cross bar from the source
Hearing the boisterous laughter
Surrounding to me
A gang !
Made a great wall against  me
Shouted ! Begged ! Cried !
Lifted by the polluted hands
And thrown away beside the street
An extreme ray pierced into my eyes
I am blind ! I am blind !
But still I am
Hearing the boisterous laughter !!



22 Nov 2012

പൈതൃകും

കുസുമം.ആര്‍.പുന്നപ്ര

ആകാശ നീലിമ കണ്ടില്ല നിങ്ങള്‍
അരുണോദയത്തിന്റെ വര്‍ണ്ണവും കണ്ടില്ല
പുക്കള്‍ തന്‍ മണം നുകര്‍ന്നില്ല നിങ്ങള്‍ .
പുല്‍ ക്കൊടിത്തുമ്പിലെ മഞ്ഞിന്‍ കണത്തിന്റെ
സപ്ത വര്‍ണ്ണങ്ങളും കണ്ടില്ല നിങ്ങള്‍ !
കുയിലിന്റെ കൂകലിനൊത്തു കൂകുന്നൊരു
കുട്ടിക്കാലവുമറിഞ്ഞില്ല നിങ്ങള്‍ .
പച്ചപ്പനംതത്തചുണ്ടത്തുതേച്ചൊരു
രക്തവര്‍ണ്ണത്തിന്‍ രഹസ്യവും കണ്ടില്ല .
മുറിയടച്ചിരുന്നു പാഠംപഠിച്ചപ്പോള്‍
മുറിവേറ്റ ബാല്യം നിങ്ങളറിഞ്ഞില്ല .
പഠിച്ച പാഠങ്ങളുരുവിട്ടുനടന്നപ്പോള്‍
വിതച്ച പാടത്തിന്‍ വിളവു മറിഞ്ഞില്ല.
നെട്ടോട്ടമായ് ക്കൊണ്ടു നെടിയ ജോലിതേടി
കൂട്ടമായ് കൂടുവിട്ടകലുന്നു നിങ്ങള്‍ .
കുംപ്യുട്ടെര്‍ സ്ക്രീനിലെ ചാറ്റിങ്ങിനിടയില്‍
കണിക്കൊന്ന പൂവിട്ട നാളു മറിഞ്ഞില്ലാ ...
സായാഹ്ന വേളയും സന്ധ്യാദീപവും
മറയും യുഗത്തിലോട്ടോടുന്നുവോ നിങ്ങള്‍
പൈദാഹ ശാന്തി തേടിയലയുന്ന നിങ്ങള്‍
പൈതൃകും മറന്നീടൊല്ലൊരിയ്കലും!</div>

23 Oct 2012

സ്വാഗതം, നളന്ദയിലേയ്ക്ക്..



പി.കെ നരേന്ദ്രദേവിനൊപ്പം

ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പി.കെ നരേന്ദ്രദേവിനെ കണ്ടു. അത്ഭുതം കലര്‍ന്ന ആദരവ് തോന്നിയിട്ടുള്ള ഒരു സൗഹൃദം.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ സഹോദരി സജിതയുടെ സുഹൃത്തിന് വേണ്ടിയാണ് പി.കെ എന്ന് എല്ലാവരും വിളിയ്ക്കുന്ന നരേന്ദ്രദേവിനെ തേടിപ്പോയത്. ബാലപ്രസിദ്ധീകരണങ്ങളെ പറ്റി ഗവേഷണം ചെയ്യുന്ന പട്ടാമ്പി സ്വദേശിനിയായ സ്മിതയ്ക്ക് ചില പഴയ ബാലപ്രസിദ്ധീകരണങ്ങള്‍ വേണ്ടിയിരുന്നു. അതിന് സമീപിയ്ക്കാവുന്ന ഏറ്റവും നല്ല വ്യക്തി എന്ന നിലയ്ക്കാണ് ഞങ്ങള്‍ തിരുമാറാടിയിലുള്ള നളന്ദ എന്ന പി.കെ യുടെ വീട്ടില്‍ എത്തിയത്. മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള പഴയതും പുതിയതുമായ പ്രസിദ്ധീകരണങ്ങള്‍ ഒരു നിയോഗം കണക്കെ സൂക്ഷിച്ചുവയ്ക്കുന്ന മഹാമനുഷ്യനാണ് ഇദ്ദേഹം.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ നിന്ന് വിരമിച്ച പി.കെ 1997-ല്‍ സ്വന്തം നാട്ടില്‍ ഒരു  സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. സാഹിത്യ നിരൂപകരായ പ്രൊഫ. എം തോമസ് മാത്യു, പ്രൊഫ.വി.എം വിനയകുമാര്‍, കഥാകൃത്തുക്കളായ വൈശാഖന്‍, ജോര്‍ജ് ജോസഫ് കെ തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്ത ക്യാമ്പില്‍ ഞാനും ഒരു അംഗമായിരുന്നു.
അങ്ങനെയാണ് പി.കെ നരേന്ദ്രദേവ് എന്ന മനുഷ്യനുമായുള്ള 
എന്റെ സൗഹൃദത്തിന്റെ തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെ അമൂല്യമായ മാസിക ശേഖരം പലവട്ടം കണ്ടു. അത് പലവട്ടം ഉപയോഗിച്ചു.
അതിനിടയിലാണ് ഈ അപൂര്‍വ്വ ശേഖരത്തില്‍ നിന്ന് പി.കെ കവികള്‍ എഴുതിയ കഥകള്‍ കണ്ടെടുക്കുന്നത്. ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമൊക്കെ എഴുതിയ അപൂര്‍വ്വങ്ങളായ കഥകള്‍ -കവികള്‍ എഴുതിയ കഥകള്‍ എന്ന പേരില്‍ പുറത്തു വന്നു.
പിന്നീട് എപ്പോഴോ മാധ്യമം വാരാദ്യപതിപ്പില്‍ ഞാന്‍ പി.കെ യെ പറ്റി എഴുതി. കവികള്‍ എഴുതിയ കഥകളെ പറ്റി എവിടെയോ ഒരു പുസ്തകക്കുറിപ്പും എഴുതി.
പി.കെ തന്റെ മാസികാ ശേഖരത്തിനൊപ്പം 
പിന്നെ, എഴുത്തും വായനയുമില്ലാതെ പോയ നീണ്ട കുറേ വര്‍ഷങ്ങള്‍. അതിനിടയില്‍ പി.കെ പലവട്ടം എന്നെ തേടിയെത്തി. എഴുതാന്‍ നിര്‍ബന്ധിച്ചു. ഒടുവില്‍, മെല്ലെമെല്ലെ ആ ബന്ധം അകന്നു.
നാളുകള്‍ക്ക് ശേഷം ഇന്ന്‌ വീണ്ടും അദ്ദേഹത്തെ കാണുകയായിരുന്നു. അതിനിടയില്‍ ഒരു ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിയ്ക്കുന്നു. വാര്‍ദ്ധക്യം അല്പം കൂടി അദ്ദേഹത്തെ വിവശനാക്കിയിട്ടുണ്ട്.
പക്ഷെ, അദ്ദേഹത്തിന്റെ ഹൃദയപൂര്‍വ്വമുള്ള ആതിഥേയത്വം. ചിരി. സ്‌നേഹം...എല്ലാം അതേപടി...
എന്നാല്‍ പി.കെയുടെ മാസികാശേഖരം  വീണ്ടും വളര്‍ന്നിരിയ്ക്കുന്നു. അദ്ദേഹത്തിന്റെ ഒരു കവിതാ സമാഹാരവും ഓര്‍മ്മക്കുറിപ്പുകളും പുറത്തിറങ്ങുകയും ചെയ്തിരിയ്ക്കുന്നു.
28-ന് പട്ടാമ്പിയില്‍ നടക്കുന്ന മാസികാ പ്രദര്‍ശനത്തിന് പോകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. വാര്‍ദ്ധക്യത്തിനോ രോഗത്തിനോ തളര്‍ത്താന്‍ കഴിയാത്ത ഉത്സാഹമാണ് ഈ മനുഷ്യന്റെ ഏറ്റവും വലിയ ആകര്‍ഷണം.
മഞ്ജു, സജിത, സ്മിത എന്നി ഗവേഷക വിദ്യാര്‍ത്ഥിനികള്‍ 

പി.കെ നരേന്ദ്രദേവിനൊപ്പം 
നളന്ദയിലെ മാസികാ ശേഖരത്തില്‍ നിന്ന് സ്മിത ഒരിക്കലും കാണാത്ത, പ്രതീഷിയ്ക്കാത്ത ബാലപ്രസിദ്ധീകരണങ്ങള്‍ കണ്ടെടുത്ത് അത്ഭുതം കൊണ്ടു. ഒപ്പമുള്ള തൃശൂര്‍ സ്വദേശിനി മഞ്ജു ആയുര്‍വേദത്തിലാണ് ഗവേഷണം എന്നറിഞ്ഞപ്പോള്‍ അദ്ദേഹം എടുത്തു കൊടുത്തത് അതുമായി ബന്ധപ്പെട്ട ഒരു താളിയോല ഗ്രന്ഥം.
വീണ്ടും പലവട്ടം വരേണ്ടി വരും ഈ അക്ഷര സമുദ്രം നീന്തിക്കടക്കാന്‍ എന്ന തിരിച്ചറിവില്‍ ഞങ്ങള്‍ എഴുന്നേറ്റു.
മടങ്ങാന്‍ നേരം അദ്ദേഹം പറഞ്ഞു.
ഇവിടേയ്ക്ക് എപ്പോള്‍ വേണമെങ്കിലും വരാം, അക്ഷരങ്ങളെ സ്‌നേഹിയ്ക്കുന്നവര്‍ക്ക്...

20 Sept 2012

പെട്ടെന്ന് പെട്ടെന്ന്

സനൽ ശശിധരൻ

പെട്ടെന്ന് മരണം എന്നെ ഓർമിച്ചു
എന്റെ പേരുവിളിച്ചു
ഞാൻ മിണ്ടിയില്ല
അടുത്തിരിപ്പുണ്ടായിരുന്നവർ
നിന്നെയാണ് നിന്നെയാണ്എന്ന്
എന്നെ തോണ്ടി
പൊലയാടിമക്കളേ എന്ന്
പല്ലിറുമ്മി ഞാൻ കുനിഞ്ഞിരുന്നു
എന്റെ പേര് ഞാൻ മറന്നുപോയി
ഞാൻ എന്നോടുതന്നെ പറഞ്ഞു
മരണം അക്ഷമനായി
ആൾക്കൂട്ടത്തിനിടയിലേയ്ക്ക്
പാഞ്ഞുകയറാൻ തുടങ്ങി
പെട്ടെന്ന് മരണത്തിന്റെ മരണം
അതിന്റെ പേരു വിളിച്ചു
മണിമുഴങ്ങി, സമയം കഴിഞ്ഞു
ഞാൻ രക്ഷപെട്ടു
പോയപോക്കിൽ മരണം
അവനെ കൊണ്ടുപോയി/അവളെക്കൊണ്ടുപോയി
അങ്ങനെ അവൻ മരിച്ചു/അവൾ മരിച്ചു
നമ്മളെല്ലാം രക്ഷപെട്ടു
പെട്ടെന്ന് ജീവിതം പൊട്ടിച്ചിരിച്ചുകൊണ്ട്
അതിന്റെമുഖമ്മൂടി അഴിച്ചുമാറ്റി
പെട്ടെന്ന്
പെട്ടെന്ന് നമ്മളെല്ലാം
മരിച്ചവരായിമാമോദീസപ്പെട്ടു...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...