Showing posts with label k r narayanan. Show all posts
Showing posts with label k r narayanan. Show all posts

22 Feb 2013

അശുദ്ധനായ ബ്രാഹ്മണന്‍

കെ ആര്‍ നാരായണന്‍ 

ഇന്ത്യയുടെ സ്വാതന്ത്ര സമരത്തില്‍, പുറം ലോകം അധികം അറിയാത്ത വളരെ ധാരാളം ത്യാഗികളും, മഹാത്മാക്കളും നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. ചരിത്ര രേഖകളില് കാണാന്‍ സാധിക്കാത്ത ‍ ഇവരെ കുറിച്ച് പലര്‍ക്കും ഒന്നും അറിയാന്‍ വഴിയില്ല. സ്വന്തം വസ്തു വഹകളും,സ്ഥാന-മാനങ്ങളും രാഷ്ട്രത്തിനു വേണ്ടി ത്യാഗം ചെയ്തത് കൂടാതെ സ്വന്തം സമുദായത്തില്‍ നിന്നു വരെ പുറം തള്ളപ്പെട്ട ഒരു ഉന്നത കുലജാതനായ കേരളത്തിലെ ഒരു ബ്രാഹ്മണ വക്കീലിനെ കുറിച്ച് വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ അറിയാവൂ.

അന്ന് ബ്രിട്ടീശ് മലബാറില്‍ പെട്ട തൃപ്രയാര്‍ സ്വദേശി ആയിരുന്ന ഇദ്ദേഹം, ജീവിതത്തിന്റെ അധിക ഭാഗവും,പാലക്കാട്, കോഴിക്കോട്, ഒലവക്കോട് എന്നീ സ്ഥലങ്ങളില് ആയിരുന്നു കഴിച്ചു കൂട്ടിയത്. പ്രശസ്ത്ത വക്കീല്‍ ആയിരുന്ന ഇദ്ദേഹം, പിന്നീട്, ഗാന്ധിജിയുടെ ആവശ്യ പ്രകാരം ഒലവക്കോട് ഭാഗത്ത് അവര്‍ണ്ണര്‍ക്ക് വേണ്ടി "ശബരി ആശ്രം" എന്ന പേരില്‍ ‍ ഒരു ആശ്രമവും സ്ഥാപിച്ചു.


തൃപ്രയാര്‍ രാമസ്വാമി അയ്യര്‍ കൃഷ്ണസ്വാമി അയ്യര് (30.4.1891 - 20.4.1935)എന്ന അഡ്വക്കേറ്റ്  ടീ. ആര്‍. കൃഷ്ണസ്വാമി ആയ്യര്‍ ആയിരുന്നു അത്. അദ്ദേഹത്തെ നമ്മുടെ തലമുറയിലെ ആളുകള്‍ അറിയുന്നത് തന്നെ, 1980 കളില്‍ അദ്ദേഹത്തിന്റെ പൌത്രി 'സ്വതന്ത്രാ' എന്ന ഡോ.സുധാ കുഞ്ചിതപാദം, മലയേഷിയയിലെ കോലാലംപൂരില്‍ പ്രസിദ്ധപ്പെടുത്തിയ "തൊട്ടു കൂടാത്ത ബ്രാഹ്മണന്‍" (The Untouchable Brahmin) എന്ന ഇങ്ങ്ലീഷ്‌ പുസ്തകത്തില്‍ നിന്നാണ്. പിന്നീട്, രണ്ടു ദശകങ്ങള്‍ക്ക് ശേഷം, 2012ല് കേരള ഭാഷാ ഇന്സ്ടിട്യൂറ്റ് പ്രസിദ്ധപ്പെടുത്തിയ ഡോ.ഗോപാല കൃഷ്ണന്‍ നായരുടെ "ടി.ആര്‍. കൃഷ്ണസ്വാമി" എന്ന പുസ്തകമാണ് ഈ ദേശ സ്നേഹിയെ കുറിച്ച് ചരിത്രപരമായ വിവരങ്ങള്‍ നല്‍കുന്നത്.
അവര്‍ണ്ണന്മാര്‍ക്ക് താമസിക്കുവാനും , അവരുടെ കുട്ടികള്‍ക്ക് പഠിക്കുവാനും മറ്റും ആയി ഒലവക്കോടില്‍ ഇദ്ദേഹം സ്ഥാപിച്ച ആദ്യത്തെ ഈ ആശ്രമം (ശബരി ആശ്രമം) പിന്നീടു കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ഉണ്ടായത്.

ഗാന്ധിജിയുടെ ദര്‍ശനങ്ങളെ അന്യാദ്ര് ശ മായ അത്മാര്‌ ഥ തയോടെ സ്വീകരിച്ചു സ്വജീവിതം മുഴുവന്‍ മട്ടുല്ലര്‍വര്‍ക്ക് വേണ്ടി ജീവിച്ച ശ്രീ കൃഷ്ണസ്വാമി അയ്യരെ പോലെ മറ്റൊരു മഹാന്‍ കേരളത്തില്‍ ഇല്ലെന്നു ആണ് ഡോ. ഗോപാലകൃഷ്ണന്‍ നായര്‍ തന്റെ ഗ്രന് ഥ ത്തില് ‍ പറയുന്നത്. ‍

24 Jan 2013

ഹെപ്തനേഷ്യ മുതല്‍ മുംബൈ വരെ

കെ.ആര്‍.നാരായണന്‍ 


ബ്രിട്ടീഷു ഭരണക്കാലത്ത്, ദക്ഷിണേന്ത്യയിലെ കാര്‍വാര്‍ മുതല്‍ ‍ഇന്ത്യന്‍ ഉപഖണ്ടത്തിന്റെ വടക്ക് പടിഞ്ഞാറേ അറ്റത്തു പാക്കിസ്ഥാനിലെ സിന്ധു നദീ തീരം വരെ (ബോംബയിലെ ബ്രിട്ടീഷു ഗവർണ്ണര്‍ക്ക് താഴെ) വിസ്തരിച്ചു കിടന്നിരുന്ന വളരെ വലിയ ഒരു പ്രവിശ്യ ആയിരുന്നു "ബോംബെ പ്രസിഡൻസി". പതിനേഴാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചതാണ് ഈ വന്‍ പ്രവിശ്യ. ഇന്നത്തെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയും, യെമനിലെ ബ്രിട്ടീഷ് പ്രദേശമായ ഏഡനും, ഇന്ത്യയുടെ ഗുജറാത്ത് സംസ്ഥാനം, മഹാരാഷ്ട്ര സംസ്ഥനത്തിന്റെ മുക്കാല്‍ ഭാഗവും, കൊങ്കണ്‍ പ്രദേശവും, ഉത്തര കര്‍ണ്ണാടകവും എല്ലാം ഈ പ്രസിഡന്സിയില്‍ ‍ ഉള്‍പ്പെട്ടിരുന്നു. ഭൂമിശാസ്ത്രപരമായി പോര്‍ട്ടുഗീസുകാരുടെ ഗോവ, ദാമന്‍, ഡ്യൂ തുടങ്ങിയ പ്രദേശങ്ങളും, ഗുജറാത്തിലെ ബറോഡ , സൌരഷ്ട്ര (സൌരാഷ്ട്രാ) ഉപഖണ്ടത്തിന്റെ നൂറില്‍പരം നാട്ട് രാജ്യങ്ങളും, പഴയ കച്ചു സംസ്ഥാനവും മറ്റും ഇതില്‍പ്പെടും ആയിരുന്നെങ്കിലും, പ്രസിടെന്സിയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ അല്ലായിരുന്നു.ഈ പ്രസിഡന്സിയുടെ വിസ്തീര്‍ണ്ണം (അതിലെ നാട്ടു രാജ്യങ്ങള്‍ ഉള്‍പ്പടെ) ഉദ്ദേശം രണ്ടു ലക്ഷം ചതുരശ്ര മൈലോളം വരുമായിരുന്നുവത്രേ.

ഇത്ര വലിയ ഒരു ബ്രിട്ടീഷ് പ്രവിശ്യയുടെ തലസ്ഥാന നഗരമായിരുന്ന ഇന്നത്തെ "മുംബൈ"ക്ക് ഒരു വലിയ വിപുലവും പ്രാധാന്യം ഉള്ളതുമായ ഒരു ചരിത്രം ഉണ്ട്.

ഇന്നത്തെ മുംബൈ നഗരം, അറബി ക്കടലിന്റെ തീരത്ത്‌, ഖംബാത്തു ഉള്‍ക്കടലിന്നു തെക്കായി കിടന്നിരുന്ന - ടോളമി (Ptolemy) "ഹെപ്തനെഷിയ (Heptanesia) എന്ന് വിളിച്ചിരുന്ന - ഏഴു ദ്വീപുകളുടെ ഒരു സമൂഹമായിരുന്നു. മുംബൈ ദ്വീപ്, കുലാബ, ചെറിയ കുലാബ അല്ലെങ്ങില്‍ ഒമാണി ദ്വീപു, മാഹിം, മാസഗോന്‍, പരേല്‍, വര്‍ലി തുടങ്ങിയ കൊച്ചു ദ്വീപുകളായിരുന്നു ടോളമിയുടെ 'ഹെപ്തനെഷിയ ദ്വീപ് സമൂഹം". ഇവക്കു അടുത്തു കിടന്നിരുന്ന ട്രോമ്പേ, സാല്സേററു, ഗാരാപുരി (എലിഫന്ടാ) , ബുച്ചര്‍ ദ്വീപ്, ഒയിസ്ട്ടര്‍ റോക്ക്, ഈസ്റ്റ് അയലന്റ്റ് തുടങ്ങിയ ചില കൊച്ചു ദ്വീപുകളും ഹെപ്തനെഷിയ ദ്വീപ സമൂഹവു൦ ആയി കൂടി ചേര്‍ന്നായിരുന്നു ഇപ്പോള്‍ നാം കാണുന്ന മുംബൈ നഗരം ഉണ്ടായത്.

ഇന്ത്യയുടെ ഇന്നത്തെ ഈ മഹാ നഗരത്തിനു പല കാല ഘട്ടത്തിലും പല പേരുകള്‍ ഉണ്ടായിരുന്നു എന്നാണു ചരിത്രക്കാര്‍ പറയുന്നത്. ഇവിടുത്തെ ആദിമ നിവാസികള്‍ ആയിരുന്ന “കോളി” മുക്കുവ സമൂഹത്തിന്റെ കുല ദൈവം ആയിരുന്ന "മുംബാ ദേവി" യുടെ ‘മുംബയും’ അമ്മ എന്നര്‍ത്ഥം വരുന്ന "ആയി" എന്ന പദവും കൂടി ചേര്‍ന്ന "മുംബൈ" എന്നായിരുന്നുവത്രേ ഈ ദ്വീപ് സമൂഹത്തിന്റെ സാക്ഷാല്‍ പേര്. പതിനാറാം നൂറ്റാണ്ടില്‍, ഇന്നത്തെ ബസീന്‍ ("വസായി") ആസ്ഥാനമാക്കി നടന്നിരുന്ന പോര്‍ത്തു ഗീസുകാരുടെ ഭരണ കാലത്ത് അവര്‍ ഇതിനു "നല്ല ഉള്‍ക്കടല്‍ (ഗുഡ് ബേ)" എന്നര്‍ത്ഥം വരുന്ന "ബോം ബഹിയാ" എന്ന പേരാണ് കൊടുത്തത്. കാലക്രമത്തില്‍ ഇത് ബോമയീം, ബോംബയിം എന്നീ പേരുകളിലും അറിയപ്പെട്ടു. (ഇന്നും പോര്‍ത്തുഗീസു കാര്‍ മുംബൈ നഗരത്തെ അറിയുന്നത് ഈ പേരില് തന്നെ ‍ ആണത്രേ!) . പിന്നീട് ഈ പ്രദേശം പോര്‍ത്തു ഗീസു രാജകുമാരിയെ വിവാഹം കഴിച്ച ബ്രിട്ടീഷു രാജകുമാരന്നു സ്ത്രീധനമായി ലഭിച്ച ശേഷം, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു കിട്ടിയപ്പോള്‍ (1662), അവര്‍ അതിന്റെ പേര് മാറ്റി "ബോംബെ" എന്നാക്കി. അന്നുമുതല്‍ 1995 വരെ ഈ നഗരം "ബോംബെ" എന്ന പേരില്‍ തന്നെ വളര്‍ന്നു വലുതാകയും ഭാരതത്തിന്റെ വാണിജ്യ-വ്യവാസായ കേന്ദ്രമായി തീരുകയും ചെയ്തു.

മുന്നൂറ്റി മുപ്പത്തി മൂന്നു വര്‍ഷങ്ങള്‍ (1662-1995) ഈ പേരില്‍ പിന്നിട്ട ശേഷം, 1995ൽ ബോംബെ നഗരം വീണ്ടും "മുംബൈ" ആയി തീരുകയും ചെയ്തു.




17 Jun 2012

ഏകലവ്യൻ

കെ.ആർ.നാരായണൻ


ഏകലവ്യൻ
മലയാള നോവല്‍ സാഹിത്യതിന്നു മുപ്പതോളം കൃതികള്‍ സംഭാവന ചെയ്ത ഏകലവ്യൻ മേയ് 6 ആം തിയതി തൃശ്ശൂരിലെ അമല ഹോസ്പിറ്റലില്‍ നിര്യാതനായി. പാറപ്പുറത്ത് , കോവിലന്‍, നന്ദനാര്‍, വീ.എന്‍.പീ.  നമ്പൂതിരി തുടങ്ങിയവരെ പോലെ മലയാളത്തിന്റെ പട്ടാള കഥകള്‍ക്ക് മുതല്‍കൂട്ടായ നാല്‍പ്പതോളം പുസ്തകങ്ങള്‍ സംഭാവന ചെയ്ത ഒരു എഴുത്തുകാരന്‍ ആയിരുന്നു ഏകലവ്യന്‍. 1968ൽ "മാതൃഭൂമി ആഴ്ച്ച പതിപ്പിലാണ് ഏകലവ്യന്‍ തന്റെ  ആദ്യത്തെ കൃതിയായ "രണ്ടു ലോകവും ഒരു ജീവിതവും"  പ്രസിദ്ധീകരിച്ചത്. അതിന്നു ശേഷം തുടര്‍ച്ചയായി മുപ്പത്തി മൂന്നു നോവലുകളും, മൂന്നു ചെറുകഥാ സമാഹാരങ്ങളും, ഒരു യാത്രാ വിവരണവും ഒരു ടീവീ സീരിയലിന്റെ സ്ക്രീന്‍ പ്ലേയും എഴുതിയിട്ടുണ്ട് ഏകലവ്യന്‍. ഇദ്ദേഹത്തിന്റെ അയനം, കാഞ്ചനം, മനസ്സാ വാചാ കര്‍മ്മണാ, പാപത്തിന്റെ ശമ്പളം, ഒരിറ്റു സ്നേഹത്തിന്നായി തുടങ്ങിയവ മലയാളത്തിലെ സിനിമകളായി വന്നിട്ടുണ്ട്.

1934ൽ തൃശ്ശൂരിനു അടുത്തുള്ള കുന്നം കുളത്തില്‍ കൊലാന്നൂര്‍ വീട്ടില്‍ ആണ് കെ. എം. മാത്യു എന്ന ഏകലവ്യൻ ജനിച്ചത്‌. തന്റെ പത്തൊമ്പതാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന ഇദ്ദേഹം 32 കൊല്ല സേവനതിന്നു ശേഷം സുബെധാര്‍ മേജര്‍ ആയി റിട്ടയര്‍ ചെയ്തു. കോവിലൻ, നന്ദനാര്‍, പാറപ്പുറത്ത് എന്നിവരെപോലെ തന്നെ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച് ശരിയായ പേരില്‍ അല്ല -  "ഏകലവ്യന്‍" എന്ന തൂലികാ നാമത്തില്‍ ആണ്- അദ്ദേഹം എഴുതി കൊണ്ടിരുന്നത്.     

"ഏകലവ്യന്റെ മരണത്തില്‍ മലയാളത്തിനു പഴയ തലമുറയിലെ  നല്ലൊരു പട്ടാള കഥാകാരന്‍ നഷ്ട്ടപെട്ടു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...