Showing posts with label daya pachalam. Show all posts
Showing posts with label daya pachalam. Show all posts

22 Apr 2015

കട(ത്തു)കാക്കുന്നവൻ



ദയ പച്ചാളം

ഇത്‌,
കെട്ടിയിടപ്പെട്ടവഞ്ചി, കേവഞ്ചി,
മണലിൽകുറ്റിയിൽ.
ജലമില്ലെങ്കിൽ നദിയെന്നെങ്ങനെപറയും?
കെട്ടിയില്ലെങ്കിലും വഞ്ചിയൊരുകുവതെങ്ങനെ?
എങ്കിലും കെട്ടിയിട്ടിരിക്കുന്നു.
കുത്തൊഴുക്കിലേപ്പോഴെങ്കിലും
ഒരുമലവെള്ളം പാഞ്ഞെത്തിയാലോ?
കിഴക്ക്‌ 'മൊട്ടകുന്നി'ൻ ചരിവിൽനിന്നും
ഇപ്പോൾ കടത്തുകാരൻ
മുട്ടവിൽപനയ്ക്ക്‌ കടവി(?)ലെത്തിച്ചേരും;
'നദി'മുറിച്ച്‌-
അക്കരയ്ക്കു നടന്നുപോകുന്ന യാത്രക്കാരെയും പ്രതീക്ഷിച്ച്‌.

കാനൽജലത്തിലെ
മണലോളങ്ങളിൽ
ചലനമറ്റകടത്തുവഞ്ചിയായിമുട്ടക്
കട!
കനിവിൽ, കടക്കാരനെനോക്കി
അക്കരെ തീരത്ത്‌
ഒരുതെളിഞ്ഞവരപോൽ
നിശ്ശബ്ദം കണ്ണുനീർ ഒഴുകുന്നു...

11 Mar 2015

കുമിഴികൾ


ദയ പച്ചാളം
(സുഹൃത്ത്‌ രമാകാന്തൻ മകൾ മിന്നുവിനായ്‌)

ഊത്തിലൂടൊരു കുഞ്ഞു
കുഴലിൽനിന്നുമെല്ലെ
ഉതിർത്തു കുമിളകൾ
സോപ്പുലായനിമേലേ
തൊടിയിൽ മാവിൻചോട്ടിൽ
അച്ഛനും മകളുമായ്‌
തെറ്റാതെപറപ്പിച്ചു
നിർമ്മലംനീർപ്പോളകൾ
കുമിഴുകയായ്‌ വീണ്ടും
പൊങ്ങിയും താഴ്‌ന്നുംപയ്യെ
കുട്ടികൈവീശി, തുള്ളി-
ക്കളിച്ചു രസമോടെ
ഒന്നുമാത്രമുയർന്നു
പിടിതരാതെനീണ്ടു!
വന്നിളംതെന്നൽ മൂളി-
ക്കൊണ്ടുപോയ്‌ ബുദ്ബുദങ്ങൾ
വീണുടൻ മാവിലയിൽ
തകർന്നു; നിരാശയായ്‌!
വായുഗതിവിഗതി
ക്ഷണികം സ്വാഭാവികം
വാസമീയുലകിതിൽ
പോളകളിത്രമാത്രം.
ഏഴുനിറങ്ങൾമിന്നും
ആലോലമാടിത്തെന്നും
ഏതേനും നിമിഷങ്ങൾ
കാണുവാനാനന്ദിപ്പാൻ,
'തൊട്ടുതലോടീടാനും
ഒന്നുതാലോലിക്കാനും
തരമില്ലല്ലോമോളെ
പോളഗോളങ്ങളേതും...
അന്തരമില്ല; നാമും
നീർപ്പോളചലനവും
അനന്തരമന്ത്യത്തിൽ
അന്തരീക്ഷത്തിൽ ശൂന്യം!
​‍്നമ്മളും വർണ്ണങ്ങളും
ഭാവനാലോകങ്ങളും
നന്മകൾ വിടർത്തണം
ഉള്ളനാളെമ്പാടുമായ്‌!
ഞാനെന്നഭാവമേറും
നാശകവാഴ്ചമുറ്റും
ഞാലുകായാണുചുറ്റും
ഖഡ്ഗങ്ങൾ തലയ്ക്കുമേൽ.
കുരുടായ്‌ മുന്നേറൊല്ല
ഈവിധമൊരിക്കലും
കുമിഴികളല്ലൊനാം
ജീവിതംസ്മരിക്കിലും...'

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...