Showing posts with label sujaya. Show all posts
Showing posts with label sujaya. Show all posts

29 Mar 2016

അവള്‍ പറയുന്നത് /നോവൽ




- സുജയ

അവള്‍  പറയുന്നതെല്ലാം അയാളെ പേടിപ്പിച്ചു തുടങ്ങിയത് ഈയടുത്ത

കാലത്താണ്. മക്കള്‍ പഠിച്ചു മിടുക്കരായി വലിയ പദവികളിലെത്തണമെന്ന്

എല്ലാ അച്ഛനമ്മമാരേക്കാളും കുറച്ച ധികം തന്നെ അയാള്‍ ആഗ്രഹിച്ചു.

നീലിമയുടെ അച്ഛന്‍, നീരദിന്റെ അച്ഛന്‍ എന്ന് തന്നെ എല്ലാവരും

പറയുന്നതായിരുന്നു എഞ്ചിനീയര്‍ സച്ചിദാനന്ദന്‍ എന്ന്

പറയുന്നതിനേക്കാള്‍ ഏറെയിഷ്ടം. സ്വന്തം പേര് പറയുമ്പോഴും

കേള്‍ക്കുമ്പോഴും അയാള്‍ക്ക് ഉള്ളില്‍ എന്തിനെന്ന റിയാതെ വല്ലാത്തൊരു

ജാള്യത അനുഭവപ്പെട്ടു.

ഇപ്പോള്‍ അവള്‍ പറയുന്നതെന്നല്ല, മിണ്ടാതിരിയ്ക്കുന്നതും, ഫോണില്‍

സംസാരിയ്ക്കുന്നതും, ചിരിയ്ക്കുന്നതും, കരയുന്നതും, അല്പം

ക്ഷീണത്തോടെയിരിയ്ക്കുന്നതുമൊക്കെ അയാളെ പേടി പ്പിയ്ക്കുകയാണ്.

പി.ടി.എ മീറ്റിങ്ങിനു പോയപ്പോള്‍ നീലിമ പല ദിവസവും ലേയ്റ്റ് ആയിട്ടാ ണ്

സ്കൂളില്‍ വരുന്നത് ,ശ്രദ്ധയും കുറവാണ് എന്ന് ക്ലാസ് ടീച്ചര്‍

പറഞ്ഞതോടെയാണ് അയാള്‍ക്കീ പേടി തുടങ്ങിയത്. അവളുടെ ഓരോ നീക്കങ്ങളും

അയാള്‍ നിരീക്ഷിയ്ക്കുകയും അവളുടെ ഓരോ ചലനം പോലും അയാളെ വല്ലാതെ

ഭയപ്പെടുത്തുകയും ചെയ്തു തുടങ്ങിയതും അന്ന് മുതല്‍ക്കാണ്.

“അമ്മമാരാണ് പെണ്മക്കളുടെ  കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടത് ”  -ഒരു ദിവസം

യാതൊരു മുഖവു രയും കൂടാതെ അയാള്‍ പറഞ്ഞപ്പോള്‍ സുഗന്ധി അമ്പരന്നു.

“ഞാനവളെ കൃത്യായി യോഗാ ക്ലാ സ്സിലും ,സ്കൂളിലും, ഡാന്‍സ്‌ ക്ലാസ്സിലും

പറഞ്ഞയയ്ക്ക്ണ് ണ്ട്, ബ്യൂട്ടിപാര്‍ലറില് കൊണ്ടുപോ യി  മുടി വെട്ടിയ്ക്ക്ണ്

ണ്ട്, പുത്യ ഫാഷനിലുള്ള ഉടുപ്പ് മേടിച്ചു കൊടുക്ക്ണ് ണ്ട്, പിന്നെ ഇന്നാ ളു

വനിതേല് ഡോക്ടര്‍ എഴുതിയ സമീകൃത ആഹാരോം കൊടുക്ക്ണ് ണ്ട് . ഇനിപ്പോ

എന്താ ചെയ്യണ്ട് ?” സുഗന്ധി അയാള്‍ പറയുന്നതൊക്കെ

അനുസരിയ്ക്കാറുണ്ടെങ്കിലും അയാള്‍ക്കൊ രിയ്ക്കലും  അധികാരഭാവത്തോടെ

അവളോടു സംസാരിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. “പഠിത്തത്തി ന്റെ കാര്യാച്ചാ

നിയ്ക്കൊന്ന്വറീല്യാന്ന് നിങ്ങക്കറിഞ്ഞൂടെ  . നിങ്ങളല്ലേ എഞ്ചിനീയറ്  .

നിങ്ങള് പഠിപ്പിച്ചാലേ ശര്യാവൂ” എന്ന് വിനയത്തോടെ സുഗന്ധി

കയ്യൊഴിഞ്ഞു. “എഞ്ചിനീയര് ! ഞാന്‍ നല്ല മാര്‍ക്കോടെ പത്താം ക്ലാസ്

ജയിച്ചു. നീയ് അണിഞ്ഞൊരുങ്ങി വര്‍ത്താനോം പറഞ്ഞു നടന്ന് പത്താം

ക്ലാസ് തോറ്റു. അത്രേ ള്ളൂ വ്യത്യാസം” എന്നയാള്‍ മനസ്സില്‍ പറഞ്ഞു.

സിവില്‍ എഞ്ചിനീയറിങ്ങില്‍ എം.ടെക്കും സ്വന്തമായി  കണ്‍സ്ട്രക്ഷന്‍

കമ്പനിയുമുള്ള എഞ്ചിനീയര്‍  സുകുമാരന്‍ തരം കിട്ടുമ്പോഴൊക്കെ

അത്യദ്ധ്വാനവും അനുഭവപരിചയവും കൊണ്ടു മാത്രം സല്‍പ്പേരും

പ്രശസ്തിയുമുള്ള തന്നെ അവഹേളിയ്ക്കാറുള്ളത് അയാള്‍ അസ്വസ്ഥതയോടെ

ഓര്‍ത്തു. പത്താം ക്ലാസ് കഴിഞ്ഞു പഠിയ്ക്കാന്‍ നിവൃത്തിയില്ലാതെ

വിഷമിച്ചു നടക്കുമ്പോഴാണ് അമ്മ ജനാര്‍ദ്ദനന്‍ കോണ്‍ട്രാക്ടറുടെ  കാലു

പിടിച്ച് അവിടെയൊരു ജോലി വാങ്ങിത്തന്നത്. മിക്ക സമയവും കുടിച്ച്

തലയ്ക്കു വെളിവില്ലായിരുന്നെങ്കിലും സത്യസന്ധതയും ജോലിയിലുള്ള

പ്രാഗത്ഭ്യവും അദ്ദേഹത്തിന് നല്ല പേരുണ്ടാക്കി കൊടുത്തിരുന്നു. തന്റെ

കഴിവും അദ്ധ്വാനശീല വും മനസ്സിലാക്കി മുതലാളി പതുക്കെപ്പതുക്കെ

സ്വയം ചെയ്യേണ്ട കാര്യങ്ങളൊക്കെയും ഇങ്ങോ ട്ടേല്പിച്ചു തുടങ്ങി.

അങ്ങനെയിരിയ്ക്കെ ഒരു ദിവസം തന്നെ വിളിച്ച് വളരെ സങ്കടത്തോടെഇട

യ്ക്കിടെ തേങ്ങിക്കൊണ്ട് പറഞ്ഞു “സച്ചിദാനന്ദാ നീയെന്നെ രക്ഷിയ്ക്കണം,

എന്റെ സുഗന്ധി അപ്പറത്തെ തെക്കന്‍ വര്‍ഗീസിന്റെ മകന്‍

തോമസുകുട്ടിയുമായി  ഇഷ്ടത്തിലാണ്. നസ്രാണി യ്ക്ക് കൊടുക്കാന്‍ വയ്യ.

ആരോടും പറയാനും വയ്യ. നെനക്കവളെ കെട്ടിക്കൂടെ? എന്റെ മുഴു വന്‍ സ്വത്തും

അവള്‍ക്കുള്ളതാ. അവളൊരു പാവാ. എന്നെ രക്ഷിയ്ക്കാന്‍ നീയല്ലാതെ മറ്റാരൂ

ല്യ.” മുതലാളി കരയുന്നത് കണ്ടപ്പോള്‍ എതിര്‍ത്തൊന്നും പറയാന്‍

തോന്നിയില്ല. മനസ്സില്ലാമന സ്സോടെ  സമ്മതിച്ചു.

സുഗന്ധിയും സുമയും ഇടയ്ക്കിടെ കാണുകയും എന്തൊക്കെയോ അടക്കം

പറഞ്ഞു ചിരിയ്ക്കു ന്നതുമൊക്കെ കണ്ടപ്പോള്‍ അതിശയം തോന്നി.

പ്രതിഷേധവും വെറുപ്പും കരച്ചിലുമൊക്കെയാ ണല്ലോ

പ്രതീക്ഷിച്ചിരുന്നത്. ഇതെന്താണിതിങ്ങനെ!  സുഗന്ധിയുടെ മുഖത്തേയ്ക്ക്

നോക്കാന്‍ പോലും മടിയായിരുന്നു. ഒരു ദിവസം സുമ ഒറ്റയ്ക്കായിരുന്ന

സമയത്ത് , പെങ്ങളോടു ചോദി യ്ക്കാമല്ലോ എന്ന ധൈര്യത്തോടെ , ഒരിത്തിരി

ഗൌരവത്തോടെ ചോദിച്ചു “ എന്താ ഈയി ടെയായി മുമ്പൊന്നൂല്യാത്ത ഒരു

കൂട്ടുകെട്ടും വര്‍ത്താനോം?”  “ഇപ്പഴല്ലേ കൂട്ടുകൂടാന്‍ പറ്റൂ കല്യാ ണം

കഴിഞ്ഞാ പിന്നെ നാത്തൂന്‍ പോരല്ലേ?” എന്ന് പറഞ്ഞു ചിരിച്ച് അവളാ

ഗൌരവം മുഴു വന്‍ കലക്കിക്കളഞ്ഞു.

“ഞാനും തോമസൂട്ടിയും കുട്ടിക്കാലം തൊട്ടേ കളിച്ചു വളര്‍ന്നതാ. അന്ന്

മതിലിന്‍റടുത്ത്ള്ള പേര മരക്കൊമ്പിലിരുന്നായിരുന്നു ഞങ്ങളുടെ സ്കൂള്‍

വിശേഷം പറയല്. അപ്പഴേ അച്ഛനതിഷ്ടല്ലാ യിരുന്നു. ഇന്നാളൊരിയ്ക്കല്  

നല്ല വല്യൊരു പേരയ്ക്ക പഴുത്തങ്ങനെ നില്‍ക്കുന്നത് കണ്ട പ്പോള്‍ ഞാന്‍

തോമസൂട്ടിയോടു ചോദിച്ചു. എന്റെ കൊതി അറിയാവുന്നത് കൊണ്ട് അവനത്

പറിച്ചു തന്നു. അതച്ഛന്‍ കണ്ടു. അത്രേണ്ടായിട്ടുള്ളൂ. അല്ലാതെ അച്ഛന്‍

വിചാരിയ്ക്കും പോലെ ഞങ്ങള് ഇഷ്ടത്തിലൊന്ന്വായിരുന്നില്ല്യാന്നേ.

തോമസൂട്ടിയ്ക്ക് ഇപ്പറത്ത് മാത്രല്ലലോ അപ്പറ ത്തൂല്യേ വീട്, അവനാ

മാത്തച്ചന്റെ മോള് മേഴ്സിക്കുട്ടിയുമായി ഇഷ്ടത്തിലാ”. കല്യാണം കഴിഞ്ഞ്

അവളാദ്യം തന്നോടു പറഞ്ഞതാ പ്രണയകഥയാണ്‌. “എന്നാപ്പിന്നെ

കുട്ടിയ്ക്കതച്ഛ നോടു പറയായിരുന്നില്യേ? ന്ന്ട്ട് നല്ലൊരാളെ കല്യാണം

കഴിയ്ക്കായിര്ന്നില്യേ , എന്തിനാ ഈ ദരിദ്രവാസ്യെ കെട്ടീത് ?”

ഒരമ്പരപ്പോടെ താന്‍ ചോദിച്ചപ്പോള്‍ ഒരു കള്ളച്ചിരിയോടെ അവള്‍ പറഞ്ഞു

“ അയിന് നിയ്ക്ക് സച്ച്യേട്ടനെ മുമ്പേ ഇഷ്ടായിരുന്നു. പറയാന്‍ പേടിച്ചങ്ങ

നെ ഇരിയ്ക്കുമ്പോ ദൈവായിട്ട് ഒക്കെ  ശര്യാക്കീതാ. ഇനി തോമസൂട്ടി മേഴ്സ്യെ

കെട്ടുമ്പോ അച്ഛനൊക്കെ മനസ്സിലായ്ക്കോളും. സച്ച്യേട്ടന്‍ അച്ഛന്‍

തന്ന പൈസെട്ത്ത് സുമടെ കല്യാ ണം നടത്താന്‍ നോക്കൂ.” എന്ന്  അവളൊരു

ആശ്വാസത്തോടെയും സന്തോഷത്തോടെയും പറഞ്ഞു. “അപ്പൊ ഇത്രേം ദിവസം

കുട്ടീം സുമേം കൂടി സംസാരിച്ചീരുന്നത് ഇതായിരുന്ന്വോ?” എന്നയാളൊരു

വല്ലായ്മയോടെ ചോദിച്ചപ്പോള്‍ “അല്ലാണ്ടെ പിന്നെ ? സുമയ്ക്കൊക്കെ

അറിയാം, അമ്മയ്ക്കും അറിയാം ന്നാ തോന്നണ് ” എന്നായിരുന്നു സുഗന്ധിയുടെ

മറുപടി. അമ്മയും പെങ്ങളും ഭാര്യയും കൂടി തന്നെ പറ്റിച്ചതോര്‍ത്തപ്പോള്‍ 

അന്നയാള്‍ക്ക് ചിരി വന്നു. പക്ഷേ ഇന്ന് മകള്‍ തന്നെ പറ്റിയ്ക്കുന്നുണ്ടോ

എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ചിരിയ്ക്കാന്‍ കഴിഞ്ഞില്ല. 

‘മകളെ ഒന്ന് ശ്രദ്ധിയ്ക്കുന്നത് നന്ന് ’  എന്നു പറഞ്ഞ ജലജട്ടീച്ചറോടയാള്‍ക്ക്

ദേഷ്യമാണാദ്യം തോന്നിയത്. പക്ഷേ അല്പമൊന്നു ശ്രദ്ധിച്ചതോടെ

അയാളുടെയുള്ളില്‍ വലിയൊരാധി വളര്‍ന്നു തുടങ്ങി. അവളുടെ വല്ലാത്ത

ദേഷ്യവും അനുസരണക്കേടുമാണ് ആദ്യം അയാളുടെ ദൃഷ്ടിയില്‍ പെട്ടത്. രാവിലെ

സുഗന്ധി ദോശയും ചമ്മന്തിയും ഡൈനിങ് ടേബിളില്‍ കൊണ്ട് വെച്ചപ്പോള്‍

നീലിമ അവളുടെ പ്ലേറ്റ് തട്ടി മാറ്റി മുഖം വീര്‍പ്പിച്ചു കൊണ്ട് എഴുനേറ്റു

പോയി. ഉടനെ സുഗന്ധി കുറച്ചു ഫ്രൈഡ് റൈസ് ഉണ്ടാക്കി “നാടന്‍

പലഹാരങ്ങളൊന്നും കുട്ടികള്‍ക്കിഷ്ടാവ്ണില്യ . ഇതാവുമ്പോ ഇഷ്ടാണ്.

പച്ചക്കറ്യൊക്കെ അകത്തു പെട്വേം ചെയ്യൂലോ” എന്നു പറഞ്ഞ് അവളുടെ

മുറിയിലേയ്ക്ക് കൊണ്ടു പോയി കൊടുത്തു. പലപ്പോഴും അവള്‍ ഭക്ഷണം

കഴിയ്ക്കു ന്നത് അവളുടെ റൂമിലിരുന്നാണ്. മുമ്പൊക്കെ സ്കൂളില്‍ നിന്ന്

വന്നാല്‍ അവള്‍ സ്കൂളിലെ വിശേഷങ്ങള്‍ വിസ്തരിച്ചു പറഞ്ഞു

കേള്പ്പിയ്ക്കാറുണ്ടായിരുന്നു. കുറച്ചായി ആ പതിവ് നിര്‍ത്തിയിരിയ്ക്കുന്നു.

അവളുടെ ക്ലാസ്, ടീച്ചര്‍മാര്‍,  കൂട്ടുകാര്‍ - യാതൊന്നും തനിയ്ക്കറിയില്ല

ല്ലോ എന്നയാള്‍ ഓര്‍ത്തു. ദിവസവും ഒരു നേരമെങ്കിലും ഒന്നിച്ചിരുന്നു
ഭക്ഷണം കഴിയ്ക്കണ മെന്നും സ്കൂളിലെ വിശേഷങ്ങളൊക്കെ പറയണമെന്നും

അയാള്‍ മകളോട് സൌമ്യമായൊ ന്നു പറഞ്ഞു നോക്കി . “വൈ?  ഐ ഡോണ്ട്

ലൈക് ദീസ് കൈന്ഡ് ഓഫ് ഫോര്‍മാലിറ്റീസ്.  ഡാഡ് യു നോ നത്തിങ് . പ്ലീസ്

ഡോണ്ട്  ഡിസ്റ്റേബ്  മീ . ഓകെ”   അവള്‍ വെറുപ്പ്‌ കലര്‍ന്ന ദേഷ്യത്തോടെ

പറഞ്ഞു. ഒന്നും കഴിയ്ക്കാതെ റൂമിലേയ്ക്ക് പോയ അവളുടെ പിറകെ സുഗ ന്ധി

ഭക്ഷണവും കൊണ്ട് പോകുന്നത് കണ്ടു. അച്ഛനോട് അങ്ങനെയൊന്നും

പറയരുതെന്ന് അവള്‍ ഉപദേശിച്ചു കാണും. ഉറക്കെയുള്ള കലഹത്തിന്റെ ശബ്ദം

അയാളുടെ കാതുകളിലേ യ്ക്കെത്തി. അതിനു ശേഷം നീലിമ സ്വന്തം റൂമിലിരുന്നേ

ഭക്ഷണം കഴിച്ചിട്ടുള്ളൂ.

മകളുടെ പിറന്നാളിന് പുതിയ ഉടുപ്പ് വാങ്ങാനൊരുങ്ങിയപ്പോള്‍  അവള്‍

പറഞ്ഞു “ആരും കൂടെ വരണ്ട. ഞാനെന്റെ ഫ്രന്‍സിന്റെ കൂടെ പോയി

വാങ്ങിക്കോളാം” . അവള്‍ വാങ്ങിക്കൊണ്ടു വന്ന ഇറുകിക്കിടക്കുന്ന ജീന്‍സും

ടീഷര്‍ട്ടും കണ്ടു അയാള്‍ക്കറപ്പു തോന്നി. സുഗന്ധി “ഇതൊ ക്കെയാണത്രേ

ഇപ്പോഴത്തെ ഫാഷന്‍ . ടീവീലോക്കെ കാണുന്നില്ലേ” എന്ന് തന്റെ വിഷമം

മറച്ചു വെച്ച് കൊണ്ട് പതിയെ പറഞ്ഞു. ഈ വേഷത്തില്‍ അവളെ മറ്റുള്ളവര്‍

എങ്ങനെ കാണുമെന്നോര്‍ത്ത് അയാള്‍ നടുങ്ങിപ്പോയി. “ വൈകുന്നേരത്തെ

പാര്‍ട്ടിയ്ക്കിടാന്‍ മോള്‍ക്ക്  അച്ഛനൊരു ചുരിദാര്‍ വാങ്ങിത്തരാമെന്ന് അയാള്‍

പറഞ്ഞപ്പോള്‍  “വൈകുന്നേരത്തെ പാര്‍ട്ടിയോ? ഇനിയും, ആള്‍ക്കാരെ

വിളിച്ചു കൂട്ടി അച്ഛന്റേയും അമ്മയുടേയും നടുക്ക് നിന്ന് കെയ്ക്ക് മുറിച്ച്

ബര്‍ത്ത് ഡേ ആഘോഷിയ്ക്കാന്‍ ഞാനെന്താ ചെറിയ കുട്ടിയാണോ ? മീ & യു

മാളിലെ ഹോള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഞാനും എന്റെ ഫ്രന്‍സും മാത്രം”. അവളുടെ

ഉറച്ച സ്വരത്തെ പ്രതിരോധിയ്ക്കാന്‍ തന്റെ ദുര്‍ബ്ബല

ശബ്ദത്തിനാകില്ലെന്ന് അയാള്‍ക്ക് മനസ്സി ലായി. സന്ധ്യ മയങ്ങിയ

സമയത്ത് പാര്‍ട്ടി കഴിഞ്ഞു തിരിച്ചെത്തിയ മകളുടെ അടുത്ത് അയാള്‍ കുറച്ചു

സമയം ചുറ്റിപ്പറ്റി നിന്നു. പ്രത്യേകിച്ച് ഗന്ധമൊന്നുമില്ലെന്ന് അയാള്‍

വലിയൊ രു സമാധാനത്തോടെ വിലയിരുത്തി. പക്ഷേ ഗന്ധമൊന്നുമില്ലാത്ത

മദ്യമുണ്ടാകുമോ എന്നൊ രു വേവലാതിയിലേയ്ക്ക് അയാളുടെ മനസ്സ്

ഇടയ്ക്കിടെ ഇടറി വീണു. 

“ഹായ് , സുദിന്‍ ,അയാം നീല്‍ ” എന്ന് പരിചയപ്പെടുത്തിക്കൊണ്ട്

അവളൊരിയ്ക്കല്‍ ഫോണില്‍ സംസാരിയ്ക്കുന്നത് അയാള്‍  കേട്ടു. താനേറെ

ആഗ്രഹിച്ചിട്ട പേര് അംഗവൈകല്യ ത്തോടെ മുന്നില്‍ നില്‍ക്കുന്നതായി

തോന്നി അയാള്‍ക്ക്. ഈ സുദിന്‍ ആരായിരിയ്ക്കും എന്ന സംശയം അതിലേറെ

അയാളെ വിഹ്വലനാക്കി.  നേരിട്ട് ചോദിയ്ക്കാന്‍ ധൈര്യം വരുന്നുമി ല്ലല്ലോ

എന്നയാള്‍ പരിതപിച്ചു.
മക്കളുടെ  അടിപിടി അവസാനിപ്പിയ്ക്കാനാണ് രണ്ടുപേര്‍ക്കും വെവ്വേറെ

കമ്പ്യൂട്ടര്‍ അയാള്‍ വാങ്ങിക്കൊടുത്തത്. രാത്രി മകളുടെ റൂമിന്റെ വാതിലിന്റെ

അടിയിലൂടെ കാണുന്ന വെളിച്ചം     അയാളെ കണക്കറ്റ് പേടിപ്പിച്ചു. ഇത്രയും

വൈകി അവളെന്തു ചെയ്യുകയായിരിയ്ക്കും? പഠി യ്ക്കുകയാണോ, അതോ

ആരോടെങ്കിലും ചാറ്റ് ചെയ്യുകയായിരിയ്ക്കുമോ ? – ആ വെളിച്ച ത്തിന്റെ

പിറകെ പോയാല്‍ മറ്റെന്തെങ്കിലും വെളിച്ചത്തു വരുമോ എന്നയാള്‍ ഭയന്നു.

മകള്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ മറന്ന് ഉറങ്ങുകയായിരിയ്ക്കുമെന്നൊന്നും

ചിന്തിയ്ക്കാന്‍ അയാള്‍ക്ക് തോന്നിയതേയില്ല. അവളുടെ കമ്പ്യൂട്ടറും, സ്റ്റഡി

ടേബിളും , അലമാരയും, ബുക്കുമെല്ലാം അവളറിയാതെ പരിശോധിയ്ക്കണമെന്ന്

അയാളാഗ്രഹിച്ചു. പക്ഷേ മകളറിഞ്ഞാല്‍ താന്‍ അവളുടെ കണ്ണില്‍ വളരെ

മോശക്കാരനാകുമോ എന്നോര്‍ത്ത് അയാള്‍ പിന്മാറി. തളര്‍ന്നു റങ്ങുന്ന

സുഗന്ധിയോട് ഒന്നും പറയാന്‍ അയാള്‍ക്ക് മനസ്സ് വന്നില്ല.

“ഈ മാര്യേജ് എന്ന ഇന്‍സ്റ്റിറ്റ്യൂഷനോടു തന്നെ എനിയ്ക്ക് മടുപ്പാണ്.

ഭര്‍ത്താവ്, ഇന്‍ ലോസ്, കുട്ടികള്‍ - ദ സേയ്മ് ഓള്‍ഡ്‌ റിപ്പീറ്റിഷന്‍ . ലിവിങ്

റ്റുഗെതര്‍  ആണ് ഞാന്‍ പ്രിഫര്‍ ചെയ്യുന്ന ത് .” ടി.വി.യില്‍ ഒരു ചര്‍ച്ചയില്‍

ഒരു പെണ്‍കുട്ടി ആവേശത്തോടെ പറഞ്ഞതു കേട്ട് നീലിമ മുമ്പൊരിയ്ക്കല്‍

കയ്യടിച്ചതോര്‍ത്ത്  അയാളിപ്പോള്‍   അസ്വസ്ഥനായി.

തന്റെ പ്രശ്നങ്ങള്‍ക്കൊരു പരിഹാരം ആരോടെങ്കിലും എല്ലാം തുറന്നു

പറഞ്ഞുകൊണ്ട് തേടണ മെന്ന് അയാള്‍ക്ക് തോന്നി. പക്ഷേ ആരോടു പറയും?

പറഞ്ഞാല്‍ അവരത് രഹസ്യമാക്കി വെയ്ക്കുകയൊന്നുമില്ലല്ലോ. ഒരു നല്ല

കൌണ്‍സിലിങ് കൊടുത്താല്‍ അവളുടെ സ്വഭാവത്തില്‍ മാറ്റം

കണ്ടേയ്ക്കുമെന്നൊരു വിചാരത്തോടെ അയാള്‍  കൌണ്‍സെലര്‍മാരെ

അന്വേഷിച്ചു. പ്രശസ്തരായ രണ്ടുപേരെ കണ്ടെത്തി. അതിലൊരാള്‍

പുരുഷനാണ്. അയാളുടെ അടുക്കലേ യ്ക്ക് മകളെ അയയ്ക്കാന്‍ ആ അച്ഛന്

മനസ്സ് വന്നില്ല. മറ്റെയാള്‍ സ്ത്രീയാണെങ്കിലും അന്വേ ഷിച്ചപ്പോഴാണ്

അവര്‍ സുകുമാരന്റെ ഭാര്യയുടെ അനുജത്തിയാണെന്നറിഞ്ഞത്. ഒരു തീരുമാ

നമെടുക്കാന്‍ കഴിയാതെ അയാള്‍ കുഴങ്ങി.

വലിയ  ദേഷ്യമൊന്നും വേണ്ട, ഒരു ചെറിയ നീരസത്തോടെ താനോ സുഗന്ധിയോ

ഒന്ന് നോക്കിയാല്‍ മതി, ഏറെ നേരം തേങ്ങിത്തേങ്ങിക്കരയുമായിരുന്നു നീലിമ .

എപ്പോഴാണ് അവ ളിങ്ങനെ മാറിയതെന്ന് ,എവിടെയാണ് താളം പിഴച്ചതെന്ന്

എത്ര ആലോചിച്ചിട്ടും അയാള്‍ക്ക്  കണ്ടെത്താനായില്ല. മക്കള്‍ രണ്ടുപേരും

ഒരുമുറിയില്‍ ത്തന്നെ കിടക്കട്ടെ എന്ന് അയാള്‍ പറ ഞ്ഞത് എ.സി.യുടെ

ഉപയോഗം കുറയ്ക്കാനാണെന്നു പറഞ്ഞു മക്കള്‍ പരിഹസിച്ചുവെങ്കിലും

അവരെപ്പോഴും ഒന്നിച്ച് സ്നേഹത്തോടെ ജീവിയ്ക്കട്ടെ എന്നായിരുന്നു

മനസ്സില്‍. പക്ഷേ ഒരു രാത്രി നീലിമ അനുജനെ മുറിയില്‍ നിന്നും പുറത്താക്കി

വാതിലടച്ചു, മേലില്‍ അങ്ങോട്ട്‌ കയറരുതെന്ന് വിലക്കുകയും ചെയ്തു.

അതവളുടെ സ്വാര്‍ത്ഥതയായേ അന്നയാള്‍ക്ക് തോന്നി യുള്ളൂ. പക്ഷേ

ഇപ്പോഴയാള്‍ക്ക് അതോര്‍ത്ത് ഭയം തോന്നുകയാണ്. അവനെന്തെങ്കിലും അരു

താത്ത പ്രവൃത്തി... അങ്ങനെ ആലോചിയ്ക്കാന്‍ പോലും കഴിയാതെ അയാള്‍

വിറച്ചു. നീരദ് നീലിമയെ ആക്രമിയ്ക്കുന്ന കാഴ്ച ,അപ്പോള്‍ അവന്റെ

കുട്ടിത്തം വിടാത്ത മുഖത്ത് തെളിഞ്ഞ പൌരുഷത്തിന്റെ പുതിയ നീചഭാവങ്ങള്‍

അയാളുടെ സ്വപ്നത്തില്‍ ആവര്‍ത്തിച്ചു വന്നു.

ഓല മെടഞ്ഞ തട്ടിക കൊണ്ട് ആകെയുണ്ടായിരുന്ന ചെറിയ മുറിയില്‍ ഒരു മുറി

കൂടി പണിത് അനുജത്തിയ്ക്ക് ഉറങ്ങാനും ഉടുപ്പ് മാറ്റാനും

പ്രൈവസിയുണ്ടാക്കി കൊടുത്ത് ഒരാങ്ങളയുടെ കടമ നിറവേറ്റിയ

ചാരിതാര്‍ത്ഥ്യത്തോടെ  കഴിഞ്ഞ കാലം പിന്നിട്ട് ദൂരം കുറെ കഴിഞ്ഞിരി

യ്ക്കുന്നു. അടച്ചുറപ്പില്ലാത്ത ആ  വീട്ടില്‍ കഴിയുമ്പോഴുണ്ടായിരുന്ന 

സുരക്ഷിതത്വബോധം പോലും ആവശ്യത്തിലധികം വലിപ്പവും ഉറപ്പുമുള്ള ഈ

വീട്ടില് കിട്ടുന്നില്ലല്ലോ എന്നയാള്‍ സങ്കടപ്പെട്ടു. ജനാര്‍ദ്ദനന്‍

മുതലാളിയുടെ സത്യസന്ധതയായിരുന്നു അയാളുടെ ഉയര്‍ച്ചയുടെ അടിത്തറ.

അയാളുടെ വിദ്യാഭ്യാസയോഗ്യത നോക്കിയല്ല, തട്ടിപ്പും

വെട്ടിപ്പുമില്ലാതെ കൃത്യമായി ജോലി ചെയ്യുന്ന ആത്മാര്‍ത്ഥത

കണക്കിലെടുത്താണ്  ആളുകള്‍ സ്ഥിരമായി പണിയേല്പിച്ചു കൊണ്ടിരുന്നത്.

കൂറ്റന്‍ ഷോപ്പിങ് കോംപ്ലക്സുകള്‍ മാത്രമല്ല, ചെലവു കുറഞ്ഞ , ഉറപ്പും

ഭംഗിയു മുള്ള കൊച്ചു വീടുകളും അയാള്‍ പണിതു കൊടുത്തു. അതാണയാളെ  സദാ

തിരക്കുള്ള എഞ്ചി നീയര്‍ സച്ചിദാനന്ദനാക്കി മാറിയത്. പക്ഷേ താന്‍

പണിതുയര്‍ത്തിയ സ്വപ്നസൌധം അടി ത്തറയോളം വിള്ളല്‍ വീണു തകര്‍ന്നു

വീഴാനൊരുങ്ങുന്ന കാഴ്ച ഒരു ദീര്‍ഘദര്‍ശിയെപ്പോലെ അയാളറിഞ്ഞു.

മറ്റെല്ലാ ഭാവങ്ങളും പോയിപ്പോയി ഭയം എന്ന ഒരൊറ്റ ഭാവത്തിലേയ്ക്ക്

താനൊതുങ്ങുന്നതായി അയാള്‍ക്ക് തോന്നി. 

നീലിമയും നീരദും കൂടി കലഹിയ്ക്കുന്ന ശബ്ദം കേട്ടാണ് ഒരു ദിവസം അയാള്‍

മുകളിലേയ്ക്ക് കയറിച്ചെന്നത്. സുമയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന്

കൊണ്ടുവന്നു കൊടുത്ത ടാബ് കിട്ടാനാ ണ്‌ വഴക്ക്. “യൂ ഡോണ്ട് തിങ്ക്‌ ദാറ്റ്‌

അയാം  എ ഫൂള്‍ , ഐ നോ എവരി തിങ് , ഞാന്‍ അച്ഛ നോട് പറയും” അവന്റെ

ഭീഷണിയ്ക്കു മുന്നില്‍ നിവൃത്തിയില്ലാതെ താഴ്ന്ന് അവളാ ടാബ് അവ നു

കൊടുത്ത് വാതില്‍ വലിച്ചടച്ച് തന്റെ പ്രതിഷേധമറിയിച്ചു. എന്തു

പറഞ്ഞാണ് നീരദ് അവ ളെ ഭീഷണിപ്പെടുത്തിയത്?
 അയാള്‍  അവനെ അടുത്ത്
വിളിച്ച് വളരെ സൌമ്യമായിത്തന്നെ കാര്യം തിരക്കി. “നതിങ് ഡാഡ്” അവന്‍

ചുമലുകളിളക്കിക്കാണിച്ച് അയാളുടെ മുഖത്തേ യ്ക്കൊന്നു നോക്കുക പോലും

ചെയ്യാതെ സ്ഥലം വിട്ടു. 

ബില്‍ഡിങ് മെററീരിയല്‍സ്, ഇന്റീരിയര്‍ ഡെക്കറേഷന്‍,കണ്‍സ്ട്രക്ഷന്‍ -

ഇവയെക്കുറിച്ച റിവു തരുന്ന സൈറ്റുകള്‍ ,  മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ

സുഹൃത്തുക്കളുമായി  ഇ മെയില്‍  ബന്ധം – ഇവയിലൊതുങ്ങുന്നു അയാളുടെ

കമ്പ്യൂട്ടര്‍  പരിജ്ഞാനം. കൌമാരപ്രായക്കാരുടെ ലീലാവിലാസങ്ങള്‍ വീഡിയോ

അടക്കമുള്ള അശ്ലീല വെബ്സൈറ്റുകളെപ്പറ്റി അയാള്‍ കേട്ടിട്ടു ണ്ട്. പക്ഷേ

എങ്ങനെ അവിടെ എത്തിച്ചേരുമെന്ന് അയാള്‍ക്കറിയില്ലായിരുന്നു. ആരോടും

ചോദിച്ചു മനസ്സിലാക്കാന്‍ അഭിമാനം അയാളെ സമ്മതിച്ചതുമില്ല.

നീലിമയുടെ ചിത്രങ്ങള്‍ അങ്ങനെയൊന്നും വന്നിട്ടുണ്ടാവരുതേ എന്നയാള്‍

പ്രാര്‍ഥിച്ചു . നീരദിനെ  ഒരു ഫുള്‍സ്ലീവ് ഷര്‍ട്ടിട്ടു കണ്ടാല്‍ ക്കൂടി അയാള്‍

പേടിച്ചു, കയ്യിലുള്ള പാടുകള്‍ മറയ്ക്കാനാകുമോ എന്ന്. കുത്തിവെപ്പായും

പുകയായുമുള്ള മയക്കുമരുന്നുകളെ ക്കുറിച്ചേ അയാള്‍ക്കറിയാമായിരുന്നുള്ളൂ. 

“നോക്കൂ” , ഒരു ദിവസം മൊബൈലും കയ്യില്‍ പിടിച്ച് സുഗന്ധി അയാളുടെ

അടുത്തു വന്നു. “ഇതില് വാട്സ് ആപ്പ് കിട്ട്വോ? ഇന്നലെ നമ്മള് സജീവിന്റെ

റിസപ്ഷന് പോയപ്പോ അവടെ കൊറേ പേര് എന്നോടു ചോദിച്ചു, വാട്സ്

ആപ്പിലൊന്നും കാണണില്യലോ, എടുത്തില്ലേന്ന് . ഇപ്പൊ ഫെയ്സ്

ബുക്കൊക്കെ പഴഞ്ചനായീത്രേ . ഫോട്ടോ കാണാം, ചാറ്റീയാം, പോസ്റ്റീയാം

ന്നൊക്കെ പറയണ്ണ്ടായിരുന്നു. ഇതിലൊന്ന് ശര്യാക്കിത്തര്വോ?” സുഗന്ധി

മൊബൈലും നീട്ടി മുന്നില്‍നിന്നപ്പോള്‍ അയാളവളെ പകച്ചു നോക്കി.

“എന്താ, തെരക്കാണോ? ന്നാ പിന്നെ മതി” എന്നും പറഞ്ഞ് അവള്‍ പോയി. 

വര്‍ക്ക് സൈറ്റുകളില്‍ മാറി മാറി ഓടിനടന്നു വൈകി മാത്രം

വീട്ടിലെത്തിയിരുന്നതും എല്ലാം പാവം സുഗന്ധിയെ ഒറ്റയ്ക്കേല്പിച്ചതും

ഒട്ടും കാര്‍ക്കശ്യം കാണിയ്ക്കാതിരുന്നതുമൊക്കെ വലിയ

തെറ്റായിപ്പോയെന്നയാള്‍ക്ക് തോന്നി.

 അന്നും പതിവുപോലെ വീട്ടിലെത്തിയ അയാളോട് സുഗന്ധി വല്ലാത്ത

പരിഭ്രമത്തോടെ പറഞ്ഞു, “അതേയ്, പെണ്ണ് നീം എത്തീട്ടില്യ. ഡാന്‍സ്‌

ക്ലാസ്സിലും ചെന്നിട്ടില്യാത്രേ” അയാളത് കേള്‍ക്കാത്ത ഭാവത്തില്‍

മുറിയില്‍ക്കയറി വാതിലടച്ചു. തിരക്കിട്ട് ജലജട്ടീച്ചറുടെ നമ്പറെടുത്തു.

“സര്‍, ഞാന്‍ വിളിയ്ക്കണമെന്നു വിചാരിച്ചിരിയ്ക്കുകയായിരുന്നു.

എങ്ങനെയുണ്ട് വൈഫിന്? ദിവ്യാ രമേശ്‌ ലീവ് ലെറ്റര്‍

കൊണ്ടുത്തന്നപ്പോഴാണ് വിവരമറിഞ്ഞത് . കാര്‍ഡിയാക് പ്രോബ്ല മാണല്ലേ?

തുടരും 

24 May 2014

ഞാന്‍ ഭൂമിപുത്രി


                                                                                                         
                                                                                                        - സുജയ 


സീത അയോദ്ധ്യാ രാജ്ഞിയായി, രാജമാതാവായി ജീവിയ്ക്കാന്‍ അവസരം കിട്ടിയിട്ടും അത് സ്വീകരിയ്ക്കാതിരുന്നതെന്തു കൊണ്ട് ? താന്‍ സുചരിതയാണെന്നിരിയ്ക്കെ ഒരിയ്ക്കല്‍ക്കൂടി അത് പ്രജാസമക്ഷം, പുത്രസമക്ഷം തെളിയിച്ച്  എന്തു കൊണ്ട് ആ സൌഭാഗ്യങ്ങള്‍  തിരിച്ചു നേടിയില്ല ? ശ്രീരാമനും താനും പരസ്പരാനുരാഗികളാണ്  എന്നതറിഞ്ഞു കൊണ്ട് എന്തിന് ആത്മത്യാഗം വരിച്ചു? തുടരെത്തുടരെ നേരിട്ട അപമാനങ്ങളില്‍  വ്രണിതമായ അഭിമാനം രക്ഷിയ്ക്കാന്‍  ക്ഷത്രിയവനിതയുടെ അന്തസ്സോടെ പ്രാപിച്ച ആത്മസാക്ഷാത്കാരമാണോ ആ പര്യവസാനം? ക്ഷമയും സഹനവും സ്നേഹത്തിന്റെ പര്യായങ്ങളെന്നു കരുതുന്ന സ്ത്രീകള്‍ക്ക് പ്രതിഫലം ക്രൂരനിരാസമോ? അവളുടെ അന്തഃസംഘര്‍ഷങ്ങള്‍ക്ക് എന്തെന്ത് പറയാനുണ്ടാവും ? - സീതായനത്തിലേയ്ക്ക് ഒരു സങ്കല്പയാത്ര ...

വീണ്ടുമൊരു വിളി, വിങ്ങും മുഖവുമായ്
താണ ശിരസ്സുമായ്‌  വാക്കുകളെന്മുന്നില്‍
പാതി മുഴങ്ങിച്ചിതറേ ഞാനോര്‍ക്കുന്നു
ഭാഗ്യം സനാഥരെന്നുണ്ണികള്‍ , എങ്കിലും
കാലത്തിനപ്പുറം ദൂരത്തിനപ്പുറം
എന്നോ തൊടുത്തോരപമാനമിപ്പോഴും
ക്രൂരനിശിതശരങ്ങളായ് പിന്നെയും
ഏല്ക്കണമെന്നതെന്‍ നിത്യ നിയോഗമോ !
എന്തോ... , മനസ്സൊന്നുലഞ്ഞു പോയ്‌ , എന്തിന് ?
ഒന്നുമെനിയ്ക്കിന്നവിചാരിതമല്ല.
ധീരമായ് ശാന്തമായ്  സൌമ്യമായേറ്റിടാം
എന്നേ മനസ്സില്‍ കുറിച്ചിട്ടൊരീ മാത്ര.  

പിന്നിട്ടൊരാ വഴിത്താരകളില്‍ക്കൂടി
രാജരഥമതിവേഗം ചരിയ്ക്കവേ
ഓര്‍മ്മകളോടിയകന്നെത്തിനില്‍ക്കുന്ന -
തെന്റെ ജനകരാജ്യത്തില്‍ , മിഥിലയില്‍
മുഗ്ദ്ധം മനോജ്ഞം സ്മൃതിചിത്രമെത്രയോ
മുന്നിലെത്തുന്നൂ മിഴിവാര്‍ന്നു സസ്മിതം
ലോകം മുഴുവന്‍ നടുങ്ങീ , മാഹേശ്വര
ചാപം തകര്‍ന്നൊരാ ഘോഷത്തിലെന്നാലോ
തെല്ലുച്ചലിച്ചീലെന്‍ മാനസം , ഓര്‍ത്തുപോയ്
രാമബാഹുക്കളില്‍ ഭദ്രമെന്‍ ജീവിതം .
അന്നിതേ രാജരഥത്തിലയോദ്ധ്യയില്‍
ധന്യയായി പതിഗേഹമണഞ്ഞു ഞാന്‍ .
ദീര്‍ഘമാംഗല്യം, പട്ടമഹിഷീപദം
വീരപ്രസുവിത്ഥമാശീര്‍വചസ്സുകള്‍
അന്നാരതിയുഴിഞ്ഞാനയിച്ചാരെന്നെ
സ്വച്ഛമെന്‍ ജീവിതമെന്നു നിനച്ചു ഞാന്‍ .
ശ്രീരാമവത്സലന്‍ അച്ഛന്‍  ദശരഥന്‍
മാതാക്കള്‍ മൂവരും പിന്നെ സഹജരും
എന്നും പിരിയാതെയെന്നനുജത്തിമാര്‍
സ്വര്‍ഗ്ഗമയോദ്ധ്യ , ഞാനെത്ര സുകൃതിനി !

എത്ര നേരം വേണമെല്ലാം പൊലിയുവാന്‍
തീക്ഷ്ണാതപമേറ്റ മഞ്ഞുകണിക പോല്‍
ആരോ നിമന്ത്രിച്ച നിന്ദ്യമാം വാക്കുകള്‍
ആരോ മെനഞ്ഞ കുതന്ത്രങ്ങള്‍ തന്‍ ഫലം
പാലിയ്ക്കണം പിതൃ വാഗ്ദാനമെന്നോതി
വല്‍ക്കലം ചാര്‍ത്തുന്ന ദേവന്റെ മാനസം
കണ്ടു ഞാന്‍, ഞാന്‍ മാത്രം, നഷ്ടബോധത്തിന്റെ
കൂരിരുള്‍ വീണാകെ മങ്ങിയ മാനസം
ഒന്നുമുരച്ചീല, യാരാഞ്ഞതുമില്ല
ദേവനെവിടെ,യവിടെയീ ഞാന്‍ രാജ്ഞി
സാകേതമങ്ങെന്റെ , സായൂജ്യമങ്ങത്രേ
നഷ്ടമായൊന്നും നിനച്ചീല തെല്ലും ഞാന്‍  

മായികനിദ്രയില്‍ നിന്നുമീ ലോകത്തെ
മന്ദമുണര്‍ത്തുന്ന  മുഗ്ദ്ധ വാസന്തവും
ആകെ സൌവര്‍ണ്ണ ശോഭാഞ്ചിതമാക്കിക്കൊ -
ണ്ടത്യുഗ്രമുജ്ജ്വലിച്ചെത്തും നിദാഘവും
ഭേരീരവത്തോടെ മിന്നല്‍പ്രഭയോടെ
ഉള്‍ക്കുളിരേകി പുണരുന്ന വര്‍ഷവും
കാലമെത്തീയെന്നുര ചെയ്തിലകളെ
പാടേയടര്‍ത്തി  വീഴ്ത്തും ശരല്‍ക്കാലവും
ഒന്നിളവേല്‍ക്കാനൊരുങ്ങുകിളയെന്നു
ശീത നിശ്വാസമോടെത്തും ഹേമന്തവും
മെല്ലെത്തലോടിയലസമാം നിദ്രയില്‍ ,
ഗാഢ സമാധിയിലാഴ്ത്തും ശിശിരവും
എത്ര നിറങ്ങളാണെത്ര ഭാവങ്ങളും
എത്ര വൈവിദ്ധ്യങ്ങള്‍ , എത്ര വൈചിത്ര്യങ്ങള്‍
കണ്ടു ഞാനന്നോളം കാണാത്ത കാഴ്ചകള്‍
കേള്‍ക്കാത്ത സ്നിഗ്ദ്ധ മധുര സ്വരങ്ങളും
വിസ്മയിപ്പിച്ചൂ  പ്രകൃതിയന്നെന്നെ ഞാന്‍
വിസ്മരിച്ചൂ  വിദേഹത്തെ , സാകേതത്തെ.

രാജന്യനല്ല രാജാവുമല്ല ദേവന്‍
കേവലം സീതാനുരാഗിയാം സ്നേഹിതന്‍
ആശ്രമോപാന്തത്തില്‍  നാനാമൃഗങ്ങളും
ക്രൌര്യമില്ലാതെ , മാത്സര്യമേയില്ലാതെ
ഏകഭാവേന സസുഖം വസിയ്ക്കവേ
എന്തൊരു ശാന്തതയായിരുന്നെന്നുള്ളില്‍ !
അര്‍ത്ഥിച്ചരുതെന്ന്  ദേവനോടെന്നും ഞാന്‍
ക്രൂരം മൃഗയാവിനോദമൊരിയ്ക്കലും
ഏറ്റിടൊല്ലാ പുത്രദുഃഖമെന്‍ നാഥന്
പണ്ടു പിതാവിനു പറ്റിയ തെറ്റു പോല്‍
വളളിക്കുടിലുകള്‍ , നല്ത്തൃണശയ്യകള്‍
താമരപ്പൊയ്കകള്‍ , കേളീപുളിനങ്ങള്‍
ആശ്രമവാടങ്ങള്‍ , സല്ക്കഥാസ്ഥാനങ്ങള്‍
ജീവിതമെത്രമേല്‍  ശാന്തം , സ്നേഹാവൃതം
ആ രാക്ഷസ സോദരിയുടെ കാര്‍നിഴല്‍
വാഴ് വില്‍ പരക്കേയിരുള്‍ നിറയും വരെ.

മായാമൃഗത്തിനെ കണ്ടു മോഹിച്ചോരെന്‍
ചാപല്യമെത്ര മേല്‍ നിന്ദ്യം, അധിക്ഷിപ്തം
സാകേതത്തേക്കാള്‍ , മിഥിലാപുരിയേക്കാള്‍
മേലേയമൂല്യമോ കേവലം സ്വര്‍ണ്ണമാന്‍ !
കാമാര്‍ത്തയായ് വന്നണഞ്ഞൊരാ ദൈത്യയെ
വിസ്മയമെന്തിത്ര ചഞ്ചല ചിത്തരായ്
ഏറെ പരിഹസിച്ചും മുറിവേല്പിച്ചും
എന്തിന്നു സോദരരന്നധിക്ഷേപിച്ചു ?
ഹേതുവതല്ലയോ സര്‍വ്വാനര്‍ത്ഥങ്ങള്‍ക്കും
എന്തിനെന്‍ മോഹത്തിനെ പഴി ചാരുന്നു?
ആത്മനിന്ദാദഗ്ദ്ധമെന്നുമെന്‍ മാനസം
ആ മായികമോഹത്തെക്കുറിച്ചോര്‍ത്തല്
ആര്‍ത്തനാദം പോലെ ഭര്‍ത്തൃവിലാപം കേ -
ട്ടേറെ ചകിത ഞാന്‍ , എന്തോരവിവേകം !
ആലംബമറ്റോരബല ,യരക്ഷിത -
ബോധമാര്‍ന്നോളന്നടക്കാനരുതാതെ
എന്നും നിഴല്‍ പോലെയൊറ്റ മനസ്സു പോല്‍
എങ്ങുമനുഗമിയ്ക്കുന്നോരനുജനെ
പുത്രനായെന്നും നിനച്ചു പോന്നെന്നിട്ടും
എന്തേയരുതാത്ത വാക്കുകളോതി ഞാന്‍ ?
അക്കൊടും വാക്കുകള്‍ കേട്ടു പൊറുക്കാതെ
അക്ഷണമന്നനുജനിറങ്ങിപ്പോകെ
അപ്പോഴുമെന്‍ രക്ഷയോര്‍ത്തവനാകുലം
തീര്‍ത്തോരതിര്‍ത്തിയശ്രദ്ധമായ്  ലംഘിച്ച –
തെന്റെ ദ്വിതീയാപരാധ , മക്ഷന്തവ്യം
എന്നാലൊരു മറുവാക്കുരച്ചില്ലവന്‍ .  

സംവത്സരമൊന്നു നീണ്ടൂ ദശാനന
രാജധാനിയിലശോക വനികയില്‍
ബന്ധിതയായിക്കഴിഞ്ഞു ഞാന്‍ രാവണ -
ബന്ധുക്കള്‍ ചുറ്റിലും ഭീതിയുണര്‍ത്തവേ
യുദ്ധം കഴിഞ്ഞു ജയിച്ചരുളുന്നൊരു
ഭര്‍ത്തൃസവിധമണഞ്ഞു ഞാന്‍ സാനന്ദം .
സ്വച്ഛമെന്‍ മാനസം, സാഭിമാനം സ്വസ്ഥം
സ്പന്ദിച്ചതെന്‍  ദേവദര്‍ശനത്തിന്നത്രേ
‘ നേത്രരോഗിയ്ക്കു ദീപം പോലെ നീയെനി-
യ്ക്കേറ്റമഹിത , യസ്വീകാര്യയാണിപ്പോള്‍
ചെയ്ക നീയഗ്നിപ്രവേശം തെളിയിയ്ക്ക
ചാരിത്ര്യ’ മെന്നാര്യപുത്രനാജ്ഞാപിച്ചു !
സ്പര്‍ശിച്ചതില്ലഗ്നി എന്റെയീ ഗാത്രത്തെ
പക്ഷേയന്നു തൊട്ടണയാതെരിയുന്നൂ
ഗാഢമെന്‍ ഹൃത്തിലെന്‍ ചിന്തയില്‍  മൌനത്തില്‍
തീവ്രാപമാനത്തിന്‍ തീക്ഷ്ണാഗ്നിജ്വാലകള്‍ .

വീണ്ടുമയോദ്ധ്യയില്‍ , സൂര്യപ്രഭോജ്ജ്വലം
സിംഹാസനാരൂഢനായിരിയ്ക്കേ നൃപന്‍
ഏറ്റമഭിമതനായോരരചനെ -
ന്നുള്ളൊരാ സല്‍ക്കീര്‍ത്തി മോഹിച്ചു  വാഴുമ്പോള്‍
ഓര്‍ത്തതേയില്ലായിരിയ്ക്കാം കഴിഞ്ഞൊരാ
ദുര്‍ദ്ദിനമെല്ലാ , മെനിയ്ക്കതിനാകുമോ ?
ഏറെത്തപിയ്ക്കുമെന്നുള്ളം  കുളിര്‍പ്പിച്ചു
എത്രയോ കാലമായ്  ഞാന്‍  കാത്തിരുന്നൊരാ ,
പ്രാണങ്ങളേയഗ്നികുണ്ഡമാക്കി നിത്യം
മോഹങ്ങളേ ഹവിസ്സാക്കിയര്‍പ്പിച്ചു ഞാന്‍
എന്നുമനുഷ്ഠിച്ച പുത്രകാമേഷ്ടി തന്‍
ധന്യമാം സാഫല്യ , മെത്ര മേല്‍  സാന്ത്വനം !
‘ എന്തെന്തു മോഹമെന്‍ ദേവിയ്ക്ക് ’  ചോദിപ്പ -
തെന്തും തരുമായിരുന്നെന് പ്രിയതോഴന്‍
ഓര്‍ത്തു ഞാന്‍ താമരപ്പൊയ്ക, നികുഞ്ജങ്ങള്‍
കാനനപ്പച്ചകള്‍  വെണ്‍പുളിനങ്ങളും
മെല്ലെപ്പറയാനൊരുങ്ങവേ നാഥന്റെ
മുഗ്ദ്ധഹാസത്തിലലിഞ്ഞെന്റെ വാക്കുകള്‍ . 

ഏകയായെന്നെയയച്ചതെന്തദ്ദേഹം
സാകേതമേകിയില്ലങ്ങേയ്ക്കനുമതി
എന്നോര്‍ത്തു ഞാനാശ്വസിച്ചുവെന്നാകിലും
സാരഥ്യമെന്തിന്നനുജനേകീ രാജന്‍
അന്നാ വനമദ്ധ്യേയെന്നെ വെടിയവേ
എന്നോടോതീയവന്‍ നിത്യ നിരസ്ത ഞാന്‍ !
ആരോ അവിവേകമെന്തോ പറഞ്ഞതാ -
മാരോപണമങ്ങു വിശ്വസിച്ചീടാമോ ?
ആത്മരക്ഷാര്‍ത്ഥമൊരു പാവം ചൊല്ലിയ -
താപ്തവചനമായ് എണ്ണുന്നുവോ ഭവാന്‍ ?
ഒററ വാക്കു  പോലുമെന്നോടുരച്ചില്ല
ഒന്നും പറയാനിടയേകിയുമില്ല
എന്തേ വിദേഹത്തിലേയ്ക്കയച്ചീലെന്നെ
എന്തു ചൊല്ലും വിദേഹാധിപനോടല്ലേ ?
എന്തിനെയ്തൂ ഒളിയമ്പുകളിങ്ങനെ
എന്താണിതിന്‍ ന്യായം , രാജനീതിയിതോ?
ആത്മാഭിമാനമെനിയ്ക്കനര്‍ഹമെന്നോ
സാകേതരാജ്ഞി ഞാനിത്രയഗണ്യയോ ?

ഏറെ പരീക്ഷിതമെന്റെയീ മാനസ
മെന്നുമുലയാതെ കാത്തതെന്‍ നന്ദനര്‍
പുത്രവിയോഗത്താല്‍ ദേഹം വെടിഞ്ഞൊരാ
പൈതൃകമെന്തേ ഭവാനന്യമാകുവാന്‍
രാജനറിഞ്ഞിടാം അഗ്നി സംശുദ്ധ ഞാന്‍
എന്നിട്ടുമെന്തിനപ്പാഴ് വാക്കു വിശ്വസി -
ച്ചെന്നെയുപേക്ഷിച്ചു ? ഗര്‍ഭിണിയാമെന്നെ ?
ആദര്‍ശവാനെന്ന സല്‍ക്കീര്‍ത്തി മോഹിച്ചോ ?
രാജനീതിയോ , പ്രജാഹിതമോ അങ്ങീ
വ്യാജപ്രവൃത്തിയാലെന്തു നിറവേറി ?
കേട്ടു ഞാന്‍ അശ്വമേധാദി വൃത്താന്തങ്ങള്‍
അര്‍ദ്ധാംഗിനിയെന്റെ കാഞ്ചനബിംബമോ !
ഇന്നു ഋഷിവര്യനാത്മജരെ നൃപാ ,
കണ്മുന്നില്‍ നിര്‍ത്തവേ ഉള്ളു തുടിച്ചുവോ
നിന്ദ്യ ഞാനേറെയഹിതയാണെങ്കിലെന്‍
നന്ദനരേയിന്നങ്ങേല്‍ക്കുവതെന്തിനോ ?

ഏറെ പ്രതീക്ഷിച്ചിരുന്നൂ ഞാനീ ക്ഷണം
ഏറെ നാളുള്ളില്‍  കരുതിയോരീ ദിനം .
രാജരഥമെത്തീ, ദേവി തിരിച്ചെത്തീ
സാദരം വന്നു നിരന്നു പൌരാവലി
ആരതിയില്ലാതെ ആരവമില്ലാതെ
ആനയിയ്ക്കാനാരുമില്ലാതെയിന്നിവള്‍
എന്നുമര്‍ദ്ധാസനത്തില്‍ ഞാനിരുന്നൊരാ
രാജസഭയില്‍  നിസ്സാരയായന്യയായ്
നിന്നു ഞാന്‍ രാജസമക്ഷം , പൊടുന്നനെ
നിശ്ശബ്ദമായീ മഹാസഭ നിശ്ചലം .
കണ്ടു ഞാന്‍ ബാലാര്‍ക്കരെപ്പോലെ ശോഭിയ്ക്കു -
മെന്‍ പ്രിയപുത്രരെ രാജപാര്‍ശ്വങ്ങളില്‍
എന്തിതെന്നൊട്ടുമറിയാതെ സംഭ്രമി-
ച്ചെന്‍ നേര്‍ക്കു നോക്കുന്നോരോമല്‍ മുഖങ്ങളെ
ആര്‍ദ്രമായെന്‍ മിഴി മെല്ലെത്തലോടവേ
ആഗ്നേയമായോരാ വാക്കുകള്‍ കേട്ടു  ഞാന്‍
‘ സ്വാഗതമേകുന്നു  ദേവിയ്ക്കു സാകേതം
ആദ്യം തെളിയിയ്ക്കുകാത്മസാദ്ധ്വീപദം ’ .

ഞെട്ടിത്തരിച്ചിരിയ്ക്കുന്നൂ മഹാജനം
ഞാന്‍ രാജവക്ത്രത്തിലേയ്ക്കൊന്നു നോക്കവേ
എന്‍ നേര്‍ക്കു നോക്കുവാനാകാഞ്ഞോ കണ്ണുകള്‍
നിശ്ചഞ്ചലമായകലേയ്ക്കു നീളുന്നു
ഉള്ളിലെരിയുമെതിര്‍പ്പടക്കിപ്പിടി -
ച്ചൊന്നുമുരിയാടാനാകാതനുജന്മാര്
സന്താപം കൊണ്ട് സുമന്ത്രര്‍  വിവശനായ്‌
സ്തബ്ദ്ധരായ്  നില്പൂ പരിചാരക വൃന്ദം
അപ്പുറമേതോ തിരശ്ശീലയ്ക്കപ്പുറം
വീര്‍പ്പടക്കിത്തേങ്ങുമെന്നനുജത്തിമാര്‍
വൈധവ്യത്തിന്റെയാ ശുഭ്രമാം മൌനത്തില്‍
വിഹ്വലം ദീനം വിതുമ്പുന്നോരമ്മമാര്‍
കാണാതെ കണ്ടു ഞാന്‍ മാനസമപ്പോഴും
ക്രൂരമെരിയുമാ വാക്കുകളില്‍ തങ്ങി .

വിങ്ങല്‍ പൊറുക്കാതെയെന്റെ മൌനത്തിന്റെ
വല്മീകമക്ഷണം പെട്ടെന്നുടഞ്ഞു പോയ്‌
“ എന്തിന്നു ഭീതനായേറെ വിരക്തനായ്
എന്നില്‍, അങ്ങേയ്ക്കു പ്രിയപ്പെട്ട തോഴിയില്‍ ?
സാകേതത്തിന്നു സപത്നിയോയീയിവള്‍
മറ്റൊരു കൈകേയിയാകുമോ ജാനകി ?
കേവലം പത്നിയല്ലമ്മയാണിന്നു ഞാന്‍
ആവില്ലെനിയ്ക്കിനി താങ്ങാനവമതി
നാളെയീ നാടു വാഴേണ്ടവരെന്മക്കള്‍
ന്യായമറിയുന്നോര്‍ സാക്ഷിയാണോര്‍ക്കണം
അച്ഛനുമമ്മയ്ക്കുമേറ്റം പ്രിയസുത
സായൂജ്യമേകിയോള്‍ നന്ദിനി ജാനകി .
എന്നും സഹധര്‍മ്മമാചരിച്ചൂ , ഭവല്‍ -
ദുഃഖങ്ങളിലും സഹയാത്രികയായി.
അന്നു ഞാന്‍ ശാന്തമൊഴുകും തമസയി -
ലര്‍പ്പിച്ചതില്ലതി നിന്ദിതമീ ജന്മം
സൂര്യവംശാങ്കുരമേന്തിയോളമ്മ ഞാന്‍
സൂര്യവംശാധിപതിയ്ക്കനുയോജ്യരായ്
പാലിച്ചെന്‍ പുത്രരെ, മാമുനി ശിഷ്യരി –
ന്നേറെ പ്രഗത്ഭര്‍ , ചരിതാര്‍ത്ഥയായി ഞാന്‍
കര്‍മ്മങ്ങ‍ളെല്ലാമൊടുങ്ങീ , യനുചിതം
തന്നെയീ ജീവനീ വ്യര്‍ത്ഥാവരണവും
നിശ്ശങ്കമായുപേക്ഷിയ്ക്കാം വ്രണിതമാം
ദേഹത്തെ ,യേറേ മുറിവേറ്റ ദേഹിയോ?
ജന്മാന്തരങ്ങളിലേയ്ക്കും തുടര്‍ന്നിടാം
ശാപങ്ങളായെന്നും തീരാത്ത നോവായി .

ഇന്നു ഞാന്‍ ജാനകിയല്ല ,യോദ്ധ്യാ രാജ്ഞി
ശ്രീരാമപത്നിയുമല്ല ഞാനമ്മയും
വേണ്ടെനിയ്ക്കൊന്നുമീ രാജ്യവും സമ്പത്തും
രാജ്ഞീ പദവിയുമാഡംബരങ്ങളും
സീത ഞാന്‍ ഭൂമിജ ,അമ്മ വസുന്ധര
സര്‍വ്വം സഹയവള്‍ പെറ്റോരഭാഗ്യ ഞാന്‍
ശേഷിപ്പതാ പുത്രീധര്‍മ്മമാണെന്നാല-
തീ ജന്മത്തിന്‍ കര്‍മ്മമല്ല , നിയോഗവും
അല്ല പിതാവല്ല ഭര്‍ത്താവോ പുത്രരോ
അല്ലിനി കാക്കേണ്ടതീ ഹതഭാഗ്യയെ
ഏതു മഹാവ്യക്തി, യേതു സാമ്രാജ്യമി -
ന്നേതു സ്മൃതിയുണ്ടിവളെ രക്ഷിയ്ക്കുവാന്‍ ?
ഇല്ല പ്രതീക്ഷകള്‍  ഇല്ല പ്രത്യാശകള്‍
ഓര്‍മ്മകള്‍ പോലും മരിച്ചൊരീ മാനസം
നിശ്ശൂന്യമാണിന്ന് , പോകാമെനിയ്ക്കിനി
ആശങ്കയില്ലാതെ , ഭീരുത്വമില്ലാതെ
ബന്ധനമെല്ലാമുപേക്ഷിച്ചനഘ ഞാന്‍
സ്വസ്ഥയായ് വാഴുമവനീ ഹൃദയത്തില്‍
ഇന്നീ പ്രജകള്‍ക്കെ, ന്മക്കള്‍ക്കു മുന്നി -
ലൊരഗ്നി പരീക്ഷയല്ലേറ്റമഭികാമ്യം
സീത പതിവ്രതയെങ്കിലീ മാത്രയില്‍
മാതൃഗര്‍ഭമിവള്‍ക്കാശ്രയമാകട്ടെ
ഏതൊരുവള്‍ക്കുമാത്മാഭിമാനത്തോടെ
വാഴുവാനൂഴിയില്‍ മറ്റെന്തൊരാലംബം ?

സാകേതത്തിന്നു, ശ്രീരാമരാജാവിന്നു
രാജ്ഞീ പദവിയലങ്കരിയ്ക്കാനെന്നും
ഒന്നനങ്ങാത്ത , ഒന്നുമുരിയാടാത്ത
കാഞ്ചനബിംബമാണേറ്റമഭികാമ്യം
മൃണ്‍മയമീയുടല്‍ മൃത്തില്‍  ലയിയ്ക്കട്ടെ
മുക്തയാകട്ടെയിപ്പഞ്ജരം വിട്ടു ഞാന്‍
കാതോര്‍ക്കുകില്ലിനി പിന്‍വിളികള്‍ക്കായെ-
ന്നാത്മാവിന്‍ വാതായനങ്ങളടച്ചു ഞാന്‍ ”
ഏറെ പറഞ്ഞു പോയ്‌ ഞാനെന്‍ മനസ്സിന്റെ
സേതുബന്ധങ്ങള്‍ തകര്‍ന്നൊക്കെ വാര്‍ന്നുപോയ്
വാക്കുകള്‍ പോലും പറഞ്ഞുതീര്‍ന്നിപ്പോഴെന്‍
ചേതന മെല്ലേയകന്നു മായുന്നുവോ ?
തങ്ങളില്‍ തങ്ങളില്‍  നോക്കി നിശ്ശബ്ദരായ്
തിങ്ങും മനസ്സോടെ നില്‍പ്പൂ സഭാജനം
നിശ്ചലം  ദൂരേ മിഴി നട്ടിരിയ്ക്കുന്നൂ
സ്തോഭമടക്കിപ്പിടിച്ചയോദ്ധ്യാധിപന്‍ .

‘അമ്മേ’ യെന്നാത്മാവില്‍ നിന്നൊരു രോദനം
ആര്‍ത്തമായാകെ നടുക്കിയുയരവേ
കാല്‍കളിടറുമ്പോള്‍, ആകെയൊരാരവം
കാതിലലകളായാര്‍ത്തലച്ചീടുമ്പോള്
മങ്ങുന്ന കാഴ്ച്ചകള്‍ക്കപ്പുറം കണ്ടു ഞാന്‍
മ്ലാനമാമുഖമെന്‍ നേര്‍ക്കുയരുന്നു
സിംഹാസനം വിട്ടു വെമ്പലാര്‍ന്നിസ്സഭാ
മദ്ധ്യത്തിലേയ്ക്കെന്‍ പ്രിയതോഴനെത്തവേ
ആകെത്തളരുമെന്‍  ദേഹമാക്കൈകളില്‍
താങ്ങിയെന്‍ ദേവനരികത്തിരിയ്ക്കവേ
പിന് വാങ്ങുമെന്‍ ദേഹി സസ്മിതമോര്‍ക്കുന്നു
നല്ത്തൃണശയ്യകള്‍... കേളീപുളിനങ്ങള്‍...
ദേവദാരുക്കളാ മഞ്ജു നികുഞ്ജങ്ങള്‍...
ഏറെ പ്രിയംവദനായെന്റെ തോഴനും .

വീണ്ടുമക്കാലം തിരിച്ചു വന്നെത്തിടും
വീണ്ടുമീ മന്നവനെന്‍ തോഴനായിടും
ഏല്പിച്ചയോദ്ധ്യാപുരി തന്റെ പുത്രരെ
ഏറ്റു നിയതി തന്‍ നിര്‍ണ്ണയം നിശ്ചിതം
സൂര്യസമാനമിത്തപ്ത സിംഹാസനം
കോടീരമി ഛത്ര ചാമരം ചെങ്കോലും
യത്നങ്ങളെല്ലാം വെടിഞ്ഞു നിശ്ചിന്തനായ്
ആദര്‍ശഭാരമൊഴിഞ്ഞതി സ്വസ്ഥനായ് ,
നിശ്ചയമീ  ദേഹിയെന്നിലണഞ്ഞിടും
നിര്‍വ്വാര്യമീ  നിയോഗം നിതാന്തം നിത്യം .
ശാന്തഗഭീരയാമിസ്സരയൂനദി
സാക്ഷി, സാകേതം , സമസ്തലോകങ്ങളും
സംസിദ്ധമെന്‍റെ പ്രാണന്നു സംവേദ്യമാ
സത്യം ,ആത്മോദിതം സത്യം ഭവിതവ്യം  .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...