Showing posts with label payipra radhakrishna. Show all posts
Showing posts with label payipra radhakrishna. Show all posts

26 Mar 2013

നാളികേരപാകം



പായിപ്ര രാധാകൃഷ്ണൻ

കേരളത്തിന്റെ ഗ്രാമീണ നന്മകളെ പ്രകാശിപ്പിച്ചുകൊണ്ട്‌ മലയാളത്തിൽ രചിക്കപ്പെട്ട പ്രശസ്തമായൊരു കവിതയാണ്‌ കുറ്റിപ്പുറത്ത്‌ കേശവൻ നായരുടെ 'ഗ്രാമീണ കന്യക'. ഈ കവിതയിലെമ്പാടും മധുരഹൃദയനും ഹൃദയാലുവുമായ ഗ്രാമീണ ഗൃഹസ്ഥനെക്കുറിച്ച്‌ സ്വാനുഭവത്തിൽ നിന്നും നീറ്റിയെടുത്ത വരികൾ നോക്കുക.
"പുറം കഠോരം പരിശുഷ്ക്കമൊട്ടു-
ക്കുള്ളോ മൃദുസ്വാദുരസാനുവിദ്ധം
നാടൻ കൃഷിക്കാരൊരു നാളികേര-
പാകത്തിലാണിങ്ങനെ മിക്കപേരും."
ആലുവായിൽ നിന്നും പറവൂർ കാൽനടയായി പോകുമ്പോൾ അപരിചിതനായ ഒരു ഗൃഹസ്ഥന്റെ ആതിഥ്യസൽക്കാരങ്ങളും പരുക്കൻ പ്രകൃതവുമാണത്രെ ഈ കവിതയ്ക്ക്‌ പ്രേരകമായത്‌.
'മാവും പിലാവും പുളിയും കരിമ്പും
തെങ്ങും ഫലം തിങ്ങുമിളം കവുങ്ങും
നിറഞ്ഞ ഹോ! സസ്യലതാഢ്യമായ
വീടൊന്നിതാ മുന്നിൽ വിളങ്ങിടുന്നു."
എന്നിങ്ങനെയാണോ ഗ്രാമീണ ചിത്രം ആരംഭിക്കുന്നത്‌.
"പാരമുണ്ടു പല മട്ടു ജീവിതാ-
ധാരമാം പലതരുക്കളെങ്കിലും
സാരനാകിയ ഭവാന്റെ ചേർച്ചയിൽ
കേരമേ പുകളെടുത്തു കേരളം."
കേരളപ്പെരുമയെക്കുറിച്ചുള്ള വരികളും കുറ്റിപ്പുറത്തിന്റേതുതന്നെയാണ്
‌.
"നലമിയന്നൊരു തെങ്ങുകൾ മുന്നമേ
ജലമൊഴിച്ചു വളർത്തുക മൂലമായ്‌
തലയിൽ നന്മധുരോദകപൂർണ്ണമാം
ഫലഗണത്തെ വഹിപ്പതു കാൺകനാം."
എന്ന പന്തളം കേരള വർമ്മയുടെ വരികളും ഇവിടെ ചേർത്തുവെച്ച്‌ അനുസ്മരിക്കാവുന്നതാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...