Showing posts with label ummachu. Show all posts
Showing posts with label ummachu. Show all posts

14 Dec 2011

രണ്ടു കവിതകൾ



ഉമ്മാച്ചു


1. പിച്ചച്ചട്ടിയിൽ നക്കുന്നവർ


നെടുനാട്യക്കോമരം മുകേഷും
കൂട്ടരും കൂടിയാൽ
കാരുണ്യത്തിൽ-
എത്ര പറ കോടികൾ
അളന്നുചൊരിയാം!
അങ്ങനെയൊരു സാർത്ഥകമായ
സത്യത്തിൻ പൊൻവെട്ടം കാണെ
അർബുദമെന്നും വൃക്കയെന്നും
ഹൃദയമെന്നും പദം പറഞ്ഞ്‌
വഷളൻ ചിരിച്ചിരിച്ച്‌
നിഷ്ഠൂരനായ്‌ 'കാരുണ്യം' പറഞ്ഞ്‌
തടിച്ച്‌ നടിച്ച്‌
പാവങ്ങളിൽ പാവങ്ങളായ
പാവങ്ങളുടെ പിച്ചച്ചട്ടിയിൽ
നക്കുന്നതെന്തിന്‌?


2. കൂപ്പുകൈ (കുട്ടിക്കവിത)
ഉമ്മാച്ചു

എന്റെയൊരുദീർഘനിശ്വാസം
തൊട്ടാവാടിത്തയ്യ്‌ കൈകൂപ്പി നന്ദിപറഞ്ഞു
നിമിഷങ്ങൾകഴിഞ്ഞ്‌, അവൾമുഖംവിടർത്തി
നെടുതായൊന്നു നിശ്വസിച്ചു
-ജീവവായുതന്നതിന്ന്‌
ഞാൻ കൈകൂപ്പി നന്ദിപറഞ്ഞു.

13 Sept 2011

ഓർമ്മ








ഉമ്മാച്ചു



ഡിംണ്ടിം...ഢിംണ്ടിം...
ഗ്രന്ഥശാലതല വായനാ മത്സരം കഴിഞ്ഞതിൽപ്പിന്നെ ആദ്യത്തെ സ്കൂൾ ദിനമായിരുന്നു. മൊട്ടേമ്മൽക്കാരി അശ്വതിടീച്ചർ പ്രവസവാവധി കഴിഞ്ഞ്‌ ആദ്യമായി ക്ലാസിലെത്തുകയുമായിരുന്നു.
 സ്റ്റാഫ്‌ർറൂമിന്റെ വരാന്തയിലെവിടെയോ അശ്വതി ടീച്ചറിന്റെ തലവെട്ടം കണ്ട ശിഷ്യഗണങ്ങളിൽ ചിലർ ഢകകകആ യിൽ പാഞ്ഞെത്തി. ഗൗരവമേറിയ ചിന്തയും ചർച്ചയുമാണ്‌. അശ്വതി ടീച്ചറിന്റെ പൊൻകുഞ്ഞ്‌ ആൺപിള്ളയോ അതോ പെൺകുടമോ? തങ്കക്കുടത്തിന്‌ ടീച്ചർ പേരെന്ത്‌ വിളിച്ചിരിക്കുന്നു? അശ്വതിയെന്നാണോ അതോ വിശ്വനാഥനെന്നോ?

 കുഞ്ഞുങ്ങളുടെ ചൂടേറിയ ചർച്ചയ്ക്ക്‌, ടീച്ചറിന്റെ കൊന്നപ്പൂക്കളുടെ മഞ്ഞസാരിയിൽ പൊതിഞ്ഞ നിഷ്കളങ്കമായ ഗുഡ്മോർണിംഗ്‌ വിരാമമൊരുക്കി. പ്രിയ ശിഷ്യഗണങ്ങളെല്ലാം ടീച്ചറിന്റെ പുതുമുഖവും മഞ്ഞയും നോക്കി ചിരിച്ചുചിരിച്ച്‌ ഞെളിഞ്ഞും പിരിഞ്ഞുമിരുന്നു.
 മിനിറ്റുകൾക്കുള്ളിൽ ടീച്ചർ ഹാജർ വിളിയും കുശലാന്വേഷണവും ഹസ്സൻ മാസ്റ്റർ ചെയ്തു തീർത്ത മലയാളപാഠഭാഗം തിരിച്ചറിഞ്ഞ്‌. പുതിയ പാഠം തുടങ്ങാനായി ഏന്തോ ഓർത്ത്‌ ബ്ലാക്ക്ബോർഡിൽ എന്തിനെന്നറിയാതെ വലിയ അക്ഷരങ്ങളിൽ 'ഓർമ്മ'എന്ന്‌ എഴുതിയിട്ടു.

 അതോടെ കുട്ടികൾ ചിന്താമൂകരായി. അവർ അശ്വതിടീച്ചറിനെ ഒന്നിനൊന്ന്‌ വീക്ഷിക്കുകയും ചെയ്തു. തങ്ങൾക്ക്‌ പുസ്തകത്തിൽ 'ഓർമ്മ' എന്നൊരു പാഠം പഠിക്കാനില്ലല്ലോ. ഒരു പക്ഷേ ഇക്കഴിഞ്ഞ വായനാമാസത്തിൽ-പ്രസവ ശുശ്രൂഷാക്കാലത്ത്‌, ടീച്ചർ വായിച്ച ഏതോ ഓർമ്മപ്പുസ്തകത്തെക്കുറിച്ച്‌ പറയാനായിരിക്കും-ചില മക്കൾ അങ്ങനെയും ചിന്തിച്ചു.
 പെട്ടെന്ന്‌ ടീച്ചർ ആൺകുട്ടികൾക്കിടയിലെ 'സൂപ്പർ ബോയ്‌' ആയ സുധീഷിനെ മേശയ്ക്കരികിലേക്ക്‌ വിളിച്ച്‌ കുട്ടികൾക്കഭിമുഖമായി നിർത്തി.

"സുധീഷിന്‌ ഓർമ്മയിലിരിക്കുന്ന എന്തെങ്കിലുമൊരു കാര്യം പറയൂ"! അശ്വതി ടീച്ചർ മധുരമായൊന്ന്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. അതുകേട്ട്‌ കുട്ടികളെല്ലാവരും തീ തിന്ന മനസ്സോടെ സുധീഷിനേയും ടീച്ചറേയും മാറിമാറി നോക്കിയിരിപ്പാണ്‌.
 "ഓർമ്മ...ഓർമ്മ...ഓർമ്മ..." അവൻ അത്‌ പലവട്ടം മന്ത്രിച്ചുകൊണ്ട്‌ അഗാധമായ ചിന്തയിലാണ്ടു. അവന്റെ ചിന്തകൾ സ്കൂൾ മുറ്റവും നാടുവഴികളും പെരുവഴികളും ഭാരതപ്പുഴയും ഏഴുകടലുകളും ആകാശങ്ങളും കടന്ന്‌ അനന്തമായൊരു ദിശയിൽ ഒരു സുവർണ്ണബിന്ദുവിൽ ചെന്നു നിന്നതല്ലാതെ അവന്‌ ഒന്നും ഓർമ്മിക്കാനുണ്ടായിരുന്നില്ല. അവന്റെ ചിന്തയുടെ ഗാഢഭാവം കണ്ട്‌ അവന്റെ സഹപാഠികളെല്ലാം മിഴിച്ചിരിക്കുകയാണ്‌.

 അടുത്തമാത്രയിൽ അശ്വതിടീച്ചർ പെൺകുട്ടികൾക്കിടയിലെ മൂപ്പുകാരിയായ ഇതുമതിയെ വിളിച്ച്‌ സുധീഷിന്റെ ഇടതുവശം നിർത്തി ചോദ്യം ആവർത്തിച്ചു.
 ഇതുമതി ഒന്നും കൂസാതെ ടീച്ചറിനെ നോക്കിയൊന്നു പുഞ്ചിരിച്ചു. പിന്നെ കൊന്നപ്പൂക്കളുടെ തലപ്പൂക്കൾക്കിടയിലൂടെ ടീച്ചറിന്റെ ഒഴിഞ്ഞ വയറിലേക്കൊന്നു കണ്ണെറിഞ്ഞശേഷം പറഞ്ഞു."ജൂണാദ്യം ക്ലാസ്സിൽ വന്നപ്പോൾ അശ്വതി ടീച്ചർ ഗർഭിണിയായിരുന്നു."
 ഇന്ദുമതി ഇതു പറഞ്ഞതും കുട്ടികളെല്ലാം കയ്യടി പാസാക്കിക്കൊണ്ടും ഇതുമതിയെ 'ഇതുതന്നെമതി' യെന്ന്‌ മുഴുനീളെ ചിരിച്ചുകൊണ്ടും അശ്വതിടീച്ചറിന്റെ ഒഴിഞ്ഞ വയറും തെളിഞ്ഞ മുഖവും നിരീക്ഷിച്ചുകൊണ്ടിരിക്കേ, ടീച്ചറിന്റെ ആ പുതിയ മുഖത്ത്‌ ഓർമ്മകൾ നിരാശയുടെ വലകൾ പിണച്ചെടുക്കുകയായിരുന്നു...
* പ്രസവസമയത്തെ കയ്യബദ്ധമാ
യും അല്ലാതെയും ദുരിതമനുഭവിക്കുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി 'ഓർമ്മ' സമർപ്പിക്കുന്നു.

14 Aug 2011

സമ്മാനം



ഉമ്മാച്ചു



 ഗവണ്‍മന്റു ജീവനക്കാരായ ആ ദമ്പതികളിലെ ആൺപുള്ളി, വിവാഹത്തിന്റെ മൂന്നാം മാസം അച്ഛനെയും അമ്മയേയും വൃദ്ധമന്ദിരങ്ങളിൽ നിക്ഷേപിച്ച ശേഷം 'അണുകുടുംബ'ത്തിന്‌ പറ്റിയ ഒരു വാടക വീട്‌ കണ്ടെത്തിയിരുന്നു.
 ഗൃഹപ്രവേശന ദിവസം അയാളുടെയും അവളുടെയും മേൽവിലാസത്തിൽ, 'നിങ്ങൾ ഞങ്ങളിലേക്കു വരൂ, എല്ലാം ഞങ്ങളിലുണ്ട്‌" എന്ന കുറിപ്പോടെ വർണ്ണക്കടലാസിൽ പൊതിഞ്ഞ രണ്ട്‌ പുസ്തകങ്ങൾ വന്നെത്തി.
 'പുരുഷന്മാർ അറിഞ്ഞിരിക്കേണ്ടത്‌ എല്ലാം'
 "സ്ത്രീ അറിഞ്ഞിരിക്കേണ്ടത്‌ എല്ലാം" ഈ പുസ്തകങ്ങൾ 'നേർവഴി' എന്ന്‌ ഇംഗ്ലീഷിൽ പേരുള്ള ഒരു ഇന്റർനാഷണൽ കമ്പനിയുടെ സമ്മാനമായിരുന്നു. മാസങ്ങൾക്കുശേഷം, പൊതുജനങ്ങളിൽ നിന്നും തട്ടിപ്പറിച്ചെടുത്ത മൂന്നൂറുകോടിയോളം ഉറുപ്പികയുമായി 'നേർവഴി' അറബിക്കടലിൽ മുങ്ങി.
* മണിച്ചെയിൻ മാഫിയകൾക്ക്‌ ഇരകളായ അതിബുദ്ധിമാന്മാരായ പോലീസുദ്യോഗസ്ഥന്മാർക്ക്‌ 'സമ്മാനം' സമർപ്പിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...