Showing posts with label geetha munnorcode. Show all posts
Showing posts with label geetha munnorcode. Show all posts

21 Aug 2014

വൃത്തം, GOSSIPS

        ഗീത മുന്നൂർക്കോട്

ടീച്ചറുടെ വിരൽച്ചാതുരിയിലൊരു
കറുപ്പിൽ തെളിഞ്ഞ വൃത്തം

നാൽപ്പത്തിയാറിണക്കണ്ണുകളാണാ
വലയത്തിലൊരു നിമിഷം
ഉടക്കിയത്
അത്രയും കാഴ്ച്ചവട്ടങ്ങളെ
കുരുക്കിയിടാതെ
ആ വട്ടം വലുതായി വന്നു.
ഞങ്ങളുടേതായ വട്ടങ്ങളെയും
അതിലൊതുക്കാൻ

അപ്പു കണ്ടത്
വട്ടപ്പിഞ്ഞാണത്തിലെ
തുമ്പപ്പൂച്ചോറെങ്കിൽ
അമ്മിണിക്കൊച്ചിന്റെ മനസ്സ്
പൊള്ളിച്ചത്
നെടുവട്ടപപ്പടത്തെ
പൊള്ളിച്ച് നോവിച്ച
വട്ടച്ചട്ടിയിലെ തിളയെണ്ണ!

ഒരുത്തിക്ക്
പരത്തിനിരത്തി
വട്ടം വയ്ക്കാത്ത
ദോശകൾശ്ശീന്ന്
കല്ലിനെ പഴിക്കുന്നതും കേട്ട്
സോമുവിനുറക്കം നിഷേധിക്കുന്ന
ടിക്ക് ടിക്ക്ക്ലോക്ക് മുഖം

മറ്റൊരുത്തന്
അച്ഛനിരിക്കുന്ന ബാങ്കിലെ
ടോക്കൺ വലിപ്പങ്ങളും
നാണയക്കലമ്പലുകളും
കാതുകൾ ചൊറിഞ്ഞു

മഴയിടിച്ചിലിൽ
വട്ടമറ്റിറങ്ങിയ മുറ്റക്കിണറും
നടവഴികളിൽ വിരിയുന്ന
പ്രണയപ്പൂക്കളും
അമ്മവട്ടങ്ങളിൽ പൊരിയുന്ന
നാനാവിധ അപ്പക്കൂട്ടങ്ങളും
പൂരപ്പറമ്പിലൊരു
കൌതുകക്കാരന്റെ
മരണക്കിണർ വേഗതകളും

ഇനിയുമുണ്ട്

ചികഞ്ഞ് കാഞ്ഞ് വന്ന്
ബുദ്ധികളിൽ
ഫ്രെന്റ്ഷിപ്പ് സർക്കിളുകൾ
ചില ഒളികണ്ണുകളിൽ
ഒളിച്ചും പതുങ്ങിയും
വട്ടക്കണ്ണുകളും വട്ടപ്പൊട്ടുകളും

ഒരു വൃത്തനിമിഷത്തിന്റെ
നാൽപ്പത്തിയാറു സാദ്ധ്യതകളിൽ
ഉള്ളകങ്ങൾ കണ്ടെന്ന പോലെ
തന്റെ വൃത്തത്തിന്റെ
ജാമിതീയ സ്വഭാവങ്ങളെയടച്ചു വച്ച്
വൃത്തഗവേഷണത്തിന്റെ
അനന്ത സാദ്ധ്യതകളിലേക്ക്
ടീച്ചർ ഞങ്ങൾക്കൊപ്പം
കൈകോർത്തതും
വലിയൊരു വിസ്മയ വൃത്തം!

Gossips


It’s my instinct
That sniffs
Something rotten

It’s for sure
Spurted out
Unevenly
Just spreading

Smitten by mere envy
Out of rhythmic slots
Without an after thought
Flaming up fume-clad
Blurring the in- sight

This gossiping garbage
Bound to pollute my very being
What not thrown at me
With highly energetic fury

I do recognize the hands aiming
Rerouting the enraged agony
Yes
That does flare up

But, it isn’t just a myth
My inner self often gathers
Musters all the brilliant resources
Adequate to quash
The drifting dirt

The time isn’t much away
For certain,
The filth accumulated
Would ashen in my inner glow
I foresee, that does drown down
Yes, in the ‘morrow to come
A veiled shame will cross my way.


22 Apr 2014

കട്ടെഴുത്തിന്


ഗീത മുന്നൂർക്കോട്

ഇനിയൊരാഴ്ച്ച.
ഡാഇനീം തൊടങ്ങീല്ലേ.‘
കൊല്ലപ്പരീക്ഷയാ.
ഒരു കുത്തൽ..

കൈവിരലുകൾ മുറുക്കി
അക്ഷരങ്ങളെയിറുക്കി
വാക്യങ്ങളെക്കുറുക്കി
തുണ്ടുകളിൽ തിരുകിക്കേറ്റണം.
ഉത്തരങ്ങളെ ചികഞ്ഞു പിരിച്ച്
ചുരുട്ടണം
കുപ്പായത്തിലെ
കാണാച്ചുളിവുകളിലേക്ക്
ഒളിയാത്ര ചെയ്യിക്കണം
നടവഴികളിൽ
ചോരാനാകാ വിധം
ഉറച്ച ഒട്ടലുകളിൽ
പതിച്ചിരിക്കണം..

ചുറ്റുവട്ടച്ചങ്ങാതിമാരുടെ
വിരുതു പത്രങ്ങളിൽ
പരസ്പരം സംവദിക്കാൻ
ചതുരംഗച്ചുറ്റളവ് ഗണിക്കണം

കണ്ണ്, മൂക്ക്, വിരലാംഗ്യങ്ങൾക്ക്
വ്യംഗ്യം ഭാഷ ചുരുക്കി
കൽപ്പിച്ചഭ്യസിക്കണം.
കൂട്ടരെ അഭ്യസിപ്പിക്കണം..

പരീക്ഷാഹാളിലെത്താനിടയുള്ള
പ്രാപ്പിടിയൻ
ഇൻവിജിലേഷൻ തിരു നേത്രങ്ങളെ
നിശ്ചിത സമയങ്ങളിൽ
ലെഫ്റ്റ് ടേർൺറൈറ്റ് ടേർൺ
എബൌട്ട് ടേർൺചെയ്യിക്കാ
ടൈം ടേബിൾ ഉണ്ടാക്കണം

എല്ലാമൊരുക്കിയുറപ്പിച്ചാലും
ഉത്തരക്കടലാസുകൾ
പൊടുന്നനെ നിറയുന്ന
അത്ഭുതത്തിലെങ്ങാൻ
ഒരതിസൂക്ഷ്മത വന്ന്
തൊണ്ടി കണ്ടെത്തിയാൽ
തുണ്ടുകളിൽ കൊരുത്തു വച്ച
പ്രയാസങ്ങളെ
മൊത്തമായി
ആമാശയത്തിലേക്ക്
വിഴുങ്ങണം

എന്നിട്ടാകണം
മാർക്കുകൾ
നിർല്ലോഭം വീണു കിട്ടുന്ന
സ്വപ്നങ്ങൾ മെനയുന്നത്

ഹോ !
ഒരാണ്ടുകാലത്തെ മുഴുവൻ
ചില്ലറ നാളുകളിലേക്ക്
സമവാക്യങ്ങളാക്കുമ്പോൾ
നീയേ ബുദ്ധിരാക്ഷസൻ
എന്ന്
സത്യാത്മാക്കൾ
എന്തേ അറിഞ്ഞ്
സമ്മതിക്കാത്തത്?

21 Jan 2014

തെരുവോരത്തെ നിലവിളിക്കുഞ്ഞ്


ഗീത മുന്നൂർക്കോട്

അന്നത്തെ പകൽ മുഴുവൻ
മുത്തശ്ശി മുറുമുറുത്ത്
പഴംനാളിലൊരു
വാഴക്കൈയ്യിലിരുന്ന്
അന്തിയോളം വിരുന്നു വിളിച്ച
കാക്കയുടെ ദാർഷ്ട്യത്തിൽ കോപിച്ച്
മൂന്നും കൂട്ടി മുറുക്കി
തുപ്പുന്നത് കണ്ടിരുന്നു
അതെങ്ങാൻ തിളച്ചുവറ്റി
കരിഞ്ഞ പോലെ

പാത്തു സൂക്ഷിച്ച
പൊന്മകളുടെ ചാരിത്ര്യം
വീടുപെട്ടിയുടെ താഴുടച്ച്
ചാടിക്കുതിച്ചതറിയാത്ത
അമ്മയുടെ തളർച്ചയുറക്കം
രുണ്ടങ്ങനെ..

കണ്ണുകളിൽ
പൊന്ന് അടയിരിക്കാത്ത
ആൺകരങ്ങളെത്തേടി
പരക്കം പാഞ്ഞടങ്ങിയ
അച്ഛന്റെ ഹൃദയം
പണയപ്പെട്ടുടഞ്ഞ
കറുത്ത വാവിൻ രാവു പോലെ..

കാത്തിരുന്ന്
രാത്രിയ്ക്കൊപ്പമെത്തിയ
വിരുന്നുകരനെയൂട്ടാതെ
അവനൊപ്പം
ഉരുപ്പടിയുരുവങ്ങളെടുക്കാൻ മറന്ന
ഒളിച്ചോട്ടത്തിന്റെ ശിക്ഷയായി
പട്ടിണിപ്പകപ്പെന്ന
അന്ധപത്രത്തിൽ
ഇവനൊരു ശിഷ്ടചിത്രം

കുഞ്ഞു വയറ്റിലെ വിശപ്പുനാളം
പിഴച്ചു പെറ്റ വയറിനോട്
പൊരിഞ്ഞു കയർക്കുന്നുണ്ട്.

ഇവൻ
വായുവിലേയ്ക്കെറിയുന്ന
ചവിട്ടുകളിൽ
അൽപപ്രണയങ്ങളോടുള്ള
വെല്ലുവിളിയുണ്ട്.

ഗർഭനാളിയിൽ തന്നെ
ഇറുകി മുറുക്കപ്പെടാത്ത
ഒടിവുള്ള കഴുത്തുമായി
കലഹിക്കുന്നിവന്റെ
ദാഹനീലമുറഞ്ഞ കണ്ഠം

ഇവന്റെ ക്ഷോഭക്കണ്ണുകളിൽ നിന്ന്
നാളെയുടെ പ്രക്ഷോഭങ്ങൾക്ക്
തീ പിടിക്കുന്നുമുണ്ട്

24 Nov 2013

ഇന്നിന്റെ ദൈവച്ചിരി



ഗീത മുന്നൂർക്കോട്



ക്ഷേത്രക്കെട്ടിലെ

ശ്രീകോവിൽ ഭദ്രതയിലെ

നിലത്തൊരു കുഞ്ഞു പീഠത്തിൽ

നീ എപ്പോഴും

ചിരിച്ചു കൊണ്ടിരിക്കുന്നു, ദേവീ



ഗൂഢമോ ബാഹ്യമോ ആയ

അർത്ഥങ്ങളില്ലാത്ത ചിരി

ഭക്തർ പറയുന്ന നാനാർത്ഥങ്ങളുള്ള ചിരി



കൂപ്പും കൈകളിൽ നോക്കാതെ

കാണിക്ക കിലുങ്ങുന്നോ ഇല്ലയോ എന്ന് കാണാതെ

മുൻപിലുള്ള മുഖങ്ങളിൽ തെളിയുന്ന

അഭിനവ ഭക്ത്യാദരങ്ങൾ

ഹൃദയങ്ങളിൽ തെരയാതെ

മുന്നിൽ കുടഞ്ഞു വീഴുന്ന പരാതികൾ

കേട്ടിട്ടോ കേൾക്കാതെയോ

ആക്ഷേപങ്ങളും അപേക്ഷകളും

ഏറ്റെടുക്കുകയോ നിരാകരിക്കുകയോ ചെയ്യാതെ

ഏറ്റുപറച്ചിലുകൾ

ഏതെന്നോ എന്തിനെന്നോ അറിയാതെ

നീ ചിരിക്കുന്നു



നിന്റെ ആശീർവ്വാദം

ഭക്തർ സങ്കല്പിച്ചെടുക്കുന്നതോടെ

ആപേക്ഷികമാകുമ്പോൾ

നിന്റെയീ ചിരി

നിക്ഷ്പക്ഷനിശ്ചലതയാകുന്നു



കണ്ടു പഠിക്കണം
ഈ ഇന്നിന്റെ ചിരി.

I Wish…


Geetha Munnurcode

You've
Lent the life and lust
Of your eyes
To look at things
Penetrate, dig out
Assimilate and absorb
Then reflect into a stream
May as a brilliance it spread!

You've
Opened up, exposed
The itching diaphragm
Of your ears to
The vibrant waves a-new
Let those resonate
Into the heart, may it leap!

You've
Left what attained
To storm the brains;
But, do protect the scalp
That shelters the huge inspirations
Shacking your head,
Like a gallant black hole
 May it suck what comes on the way;
Then denser,  it may sink…!
The invisible face of nature
Be it cast on the inner screen.

You've
Revived the spirits
Let your head radiate
The luminescence into
Your tongue,
Flash those as
The words fused with
Tenderness and brilliance;
To the world to glow and rejoice!

May your hands and heels
Exhilarate, and then accelerate
With a love spilling heart
And tremendous goodwill
That would back you up.
May the imprints of your existence
Prove immortal!



19 Jul 2013

ഞങ്ങൾക്കൊഴുകിയേ മതിയാകൂ…



ഗീത മുന്നൂർക്കോട്
ഞങ്ങൾ ഓടുകയാണ്
തളരാതെ ഒഴുകുകയാണ്.
പ്രാണന്റെ നിസ്സഹായതയുമായി
മരണത്തെ തോൽപ്പിക്കാനായി
പാരാവാരത്തിന്റെ ഒഴുക്കിന്റെ
സമാന്തരങ്ങളിലൂടെ..

കൂട്ടമായും ചിലപ്പോളത് തെറ്റിച്ചും
ഭയമേഘങ്ങളുടെ നിഴലിൽ
നേരമില്ലൊന്നു നിൽക്കാൻ..

വമ്പൻ സ്രാവിന്റെ തുറന്ന വായും
കൂർത്ത ദന്തങ്ങളും ഞങ്ങൾ കാണുന്നു
ചിലപ്പോളവനു ചുറ്റും
ചുവപ്പു നീലയിൽ കലരുന്നതറിഞ്ഞും
കൂട്ടത്തിൽ എണ്ണം കുറഞ്ഞത്
കണ്ടില്ലെന്ന് നടിച്ചും
വീണ്ടും തെന്നിത്തെന്നി ഞങ്ങൾ

നീലപ്പരപ്പിലെങ്ങാനും പൊങ്ങിയാൽ
വന്നെത്തും കൂർത്ത് നീണ്ട കൊക്കുകൾ
കൊത്തിയെടുത്ത് റാഞ്ചിക്കളയും..

ശേഷിച്ചവർ ഒരു വേള
അലസരായാൽ മതി കുടുങ്ങാൻ
പൊട്ടിച്ചിരിയ്ക്കുന്ന കൊലവലയിൽ
പച്ചപ്രാണൻ പിടയ്ക്കാൻ..

ഞങ്ങൾക്കൊഴുകിയേ മതിയാകൂ
നിരന്തരം അവിശ്രമം


21 Jun 2013

The winner


Geetha Munnurcode


The modus operandi
In a molded module
Biased on a prudent base
Seeming an extempore redemption
Screwed into a pompous plot
Yes, for an unseen catastrophe.

May I dare to peep in
Crawling into the inane depths
En route the falsified faking currents
I’d dive, still I keep my breath
My self-earned pride
Yes, I am apt for the toughest.

Good riddance, I gasp as I grasp it
The deepest hair thin fibers sewn
On the labyrinth of undue goals
My righteous passions floating atop
However mystified be those designs
Yes, I’d erect there my winner’s post.


24 Jan 2013

തുള്ളി




           ഗീത മുന്നൂര്‍ക്കോട് -

   

ഇല്ലുള്‍ വലിയാനകത്തോട്ട് 

ആവിയായ് മറയാന്‍ 


കത്തും കരളിലെന്‍ 


കാരിരുമ്പുരുക്കം !



പോങ്ങുവതെങ്ങിനെ 

മൂര്‍ദ്ധാവിലെന്‍ 


സിരകള്‍ പുകയുകയല്ലോ;


ചിന്താക്കുഴപ്പം !



ഊറുവാനാകില്ല 


എന്‍ മിഴികളില്‍ 


നോട്ടപ്പകപ്പിന്‍ 


ഹരണക്കുരുക്ക് !



പടിയിറങ്ങാനാകുമോ 


വാക്കായ്, വായ്ക്കകം 


വരണ്ട നാക്കില്‍ 


ചൊറിയും ദുരന്തം !



ഒരേ വഴി 


എന്റെ തൂലിക -


വിരല്‍ കൊര്‍ത്തിരിപ്പൂ 


തണുപ്പും തുള്ളിച്ചു 


കാത്തിരിപ്പൂ മഷിത്തുള്ളി !


ഉടഞ്ഞവസ്ഥാന്തരം പൂണ്ടൊരു 


കവിതയാകാം; 


സുഖദം, ശീതളം!

19 Aug 2012

Possessive…!


Geetha Munnurcode 

I stand upright as a nourished tree
Germinated out of the best of seeds,
Brought up as a cultivated breed,
Well fed by the softest nutrient soil,
Purity flowing in and out of my trunk,
On the wide spread entangled roots,
Cooled under the best of shades
Of an enormous family tree!
I grew faster competing with the times
Build up the self, gaining strength!
Now I flourish in deeper greens
All the rosy loves flowering around!
Beaming sweet faces to surround
Ripening day by day I consume
Drops of love and rays of hope!
But, I dare not to look at
Those trickling drops of time
That would turn into a current
And wash away this wealth of life.


19 Jul 2012

അവള്‍




ഗീത മുന്നൂർക്കോട്

ഇരുണ്ട രാവില്‍ മാത്ര -

മെത്തി നോക്കുന്ന

നക്ഷത്രങ്ങള്‍ക്കായി

കണ്ണിറുക്കുന്നവള്‍…..



നിലാവെളിച്ചക്കനങ്ങളില്‍ നിന്നും

നിഴല്‍ച്ചുരുളുകള്‍ പെറുക്കി

ഭയന്നോടിയവള്‍……



കറുപ്പില്‍ മിന്നിക്കുന്ന

മിന്നാമിനുങ്ങു വെട്ടങ്ങളെ

കണ്ണുകളില്‍

കോരി നിറച്ചിരുന്നവള്‍…..



മാന്‍ പേടകളുടെ

കണ്‍ തിളക്കങ്ങളെ

ദൃശ്യാര്‍ത്തിയിലൂറ്റിയവള്‍…....



കരയില്‍ത്തെറിച്ച

മത്സ്യമോഹങ്ങളെ

തണുപ്പിക്കാന്‍

കണ്ണുനീര്‍ പെയ്യിച്ചവള്‍…….

 ഗത കാലത്തിന്റെ

കലങ്ങിക്കുത്തിയൊഴുകിയ

മനക്കണക്കുകളില്‍

താളം പിടിച്ച്

നൂല്‍പ്പാലം കടന്നവള്‍……

 ഓര്‍മ്മകള്‍ മെടയുന്ന

ചോരക്കൂന്തലുകളില്‍

അവള്‍…..

കാലചക്രങ്ങള്‍ക്കിടയില്‍

കല്ലരച്ച മുളകു പോലെ….………

20 May 2012

മറുപടിയില്ലാത്ത നിലവിളികള്‍…..


       ഗീത മുന്നൂര്‍ക്കോട്
ഇരുണ്ട ബോഗികളിലൂടോടി
ഒരാങ്ങളയെ തേടി……….
മുന്നില്‍ തടസ്സം നിന്ന്
സുരക്ഷയുടെ
മറവുണ്ടാക്കുമെന്നോര്‍ത്ത്……

ചേലത്തുമ്പില്‍ വീണ
കുരുക്കില്‍ നിന്നൂരാന്‍
വാത്സല്യത്തിന്റെ വിരലുകള്‍ തേടി……..
ഒരച്ഛന്റെ ബാഹുക്കള്‍
തുണയ്ക്കണേയെന്ന് പ്രാര്‍ത്ഥിച്ച്…….

കഴുകന്‍ കൊക്കിന്റെ
ആദ്യത്തെ കൊത്തില്‍ നൊന്ത്
തൊട്ടയലത്ത് മിന്നിയ മുഖങ്ങളില്‍
ദൈവത്തെയുണറ് ത്താന്‍
വാവിട്ടു നിലവിളിച്ചു……

ഉണര്‍ന്നില്ലാരും ……
മനുഷ്യനോ ദൈവങ്ങളോ
ഒരു കൈയ്യുമുയര്‍ത്തിയില്ല……..
സഹായച്ചങ്ങലകള്‍ വലിച്ചില്ല..
നൊവിച്ചു തളര്‍ത്തിയ സിംഹം
അവളെ
മരണപ്പാതയിലേയ്ക്കെറിയും വരെ………..


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...