Showing posts with label p anithakumari. Show all posts
Showing posts with label p anithakumari. Show all posts

22 Dec 2012

പച്ചിലവിരിപ്പിട്ട തെങ്ങിൻ തടങ്ങൾ


പി. അനിതകുമാരി

ഞങ്ങളുടെ സാറിന്റെ വീട്ടിലേക്കുള്ള യാത്രകൾ രസകരമായ പഠനാവസരമായിരുന്നു. പച്ചത്തലപ്പുറ്റ തെങ്ങുകളും നിറയെ ഇടവിളകളും കിളികളും പൂമ്പാറ്റകളും കുളിരും കാറ്റും മണ്ണിന്റെ നനുത്ത സ്പർശവും ഒക്കെ ഈ പറമ്പിന്റെ പ്രത്യേകതകളാണ്‌. സാറ്‌ എപ്പോഴും കൃഷിപ്പണിയിൽ തന്നെയാകുമെന്ന്‌ അറിയുന്നതിനാൽ നേരെ പറമ്പിലേക്ക്‌ വച്ചുപിടിച്ചു. കൈക്കോട്ട്‌ കൊണ്ട്‌ മഞ്ഞളിന്‌ ചിക്കി വളമിടുന്ന സാറിനെ കണ്ടു. ഞങ്ങളുടെ ശബ്ദം കേട്ടതും സാറ്‌ കൈയൊക്കെ തട്ടിക്കുടഞ്ഞ്‌ ചിരിയൊടെ വന്നു.
"ഹായ്‌, ഇതെന്ത്‌ രസമാണ്‌! പച്ചപ്പട്ട്‌ വിരിച്ചതു പോലെയുണ്ടല്ലോ തെങ്ങിൻ തടങ്ങൾ", ഞങ്ങളറിയാതെ പറഞ്ഞുപോയി.
"എടോ പയ്യന്മാരേ, നമ്മുടെ മണ്ണിന്റെ ഓരോ തരിയിലും ഒളിഞ്ഞുകിടപ്പുണ്ട്‌ ഒരു ഹരിത വിരിപ്പിന്റെ ഊർജ്ജം അറിയാമോ?"
തോപ്പിലെ ഹരിതഭംഗികൾ തെങ്ങിൻ ചുവടുകളിലും നിറഞ്ഞത്‌ ആഹ്ലാദകരമായിരുന്നു.
"മറ്റൊരു കാര്യത്തിനാണ്‌ വന്നത്തെങ്കിലും ഈ പച്ചിലപ്പട്ടിന്റെ കാര്യം ഒന്നു വിശദമാക്കൂ സാറേ", ഞങ്ങൾ ഒറ്റ സ്വരത്തിലഭ്യർത്ഥിച്ചു.
"ഇത്‌ വളരെ ലളിതം, എന്നാലും ഞാൻ ചില്ലറ ചോദ്യങ്ങളൊക്കെ ചോദിക്കും. സമ്മതമാണല്ലോ?"
എന്റെ കൂട്ടുകാരൻ പതുക്കെ എന്നെ തോണ്ടി അടക്കം പറഞ്ഞു. "ഇത്‌ പണ്ടേയുള്ള ഏർപ്പാടല്ലേ, എങ്ങിനെ മാറാനാ ആ ശീലം, ല്ലേ?"
"എന്താ രണ്ടുപേരും കൂടി കുശുകുശുക്കുന്നത്‌?" '
'സാറിന്റെ വാക്കിന്‌ എതിർവാക്കില്ലല്ലോ എന്നു പറയുകയായിരുന്നു."
"കൊള്ളാം, കൊള്ളാം. എനിക്കറിയില്ലേ രണ്ടു പേരെയും. ആ അതു പോട്ടേ, എവിടെയാണ്‌ ഈ പച്ചിലപ്പട്ട്‌ കാണുന്നത്‌?"
"തെങ്ങിൻ തടങ്ങളിൽ?. "ഇതോണോ ചാദ്യം".
"ചോദ്യങ്ങൾ പുറകേ വരും" "എന്തിനാണ്‌ തെങ്ങിന്‌ തടങ്ങൾ? അതിന്റെ ഗുണങ്ങൾ എന്തെല്ലാമാണ്‌? തടമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്‌?" ഒറ്റവിർപ്പിൽ സാറ്‌ ചോദ്യങ്ങളുടെ ശരങ്ങളെയ്തു.
"ഇത്‌ പറ്റില്ല സാറേ, ചില്ലറ ചോദ്യങ്ങൾ എന്നു പറഞ്ഞിട്ട്‌ ഒരു പ്രബന്ധത്തിനുള്ള വകയാണല്ലോ ചോദിക്കുന്നത്‌.? "എങ്കിലും പറയട്ടെ. തെങ്ങിന്റെ ചുറ്റും പണ്ട്‌ കാലം മുതലേയുള്ളതാണ്‌ തടമെടുപ്പ്‌. അതിൽ വളവും വെള്ളവും ചേർക്കും, പിന്നെ വീട്ടിലെ വേസ്റ്റെല്ലാം കൊണ്ടു തട്ടുന്ന സ്ഥലം കൂടിയാണിപ്പോൾ. ആളെ കിട്ടാത്തതുകൊണ്ട്‌ ഇപ്പോൾ വല്ലപ്പോഴുമേ തടമെടുക്കാറുള്ളൂ. ഇതിലെന്താ ഇത്ര വലിയ കാര്യങ്ങളുള്ളത്‌?? ഞങ്ങളുടെ അറിവുകൾ ഇങ്ങനെ കുടഞ്ഞിട്ടു.
"നല്ല ഒന്നാന്തരം ചിന്തകൾ തന്നെ. സമ്മതിച്ചിരിക്കുന്നു. കൃഷിയാണെങ്കിലും മറ്റെന്തു കാര്യങ്ങളാണെങ്കിലും എന്ത്‌? എങ്ങിനെ? എവിടെ എന്നതിനേക്കാളും എന്തുകൊണ്ട്‌? എന്തുകൊണ്ട്‌? എന്നാണ്‌ ചോദിക്കേണ്ടതും ചികഞ്ഞു മിനക്കെടേണ്ടതും. അപ്പോൾ നമുക്ക്‌ എന്തൊക്കെ എന്തിന്‌ വേണ്ടി എങ്ങനെ ചെയ്യണം അഥവാ ചെയ്യേണ്ട എന്ന്‌ തീരുമാനിക്കുകയുമാവാം. ആട്ടെ കൃഷിക്കാരെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്താ??
ഇത്‌ ശരിയാവില്ല................ ഞങ്ങൾ പരസ്പരം മന്ത്രിച്ചു പിന്നെ സാറിനോടായി പറഞ്ഞു നമ്മുടെയൊക്കെ അന്നദാതാക്കൾ, നാടിന്റെ നട്ടെല്ലായ കൃഷി ചെയ്യുന്നവർ പിന്നെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പ്രധാന കണ്ണികൾ?.............
ഭേഷ്‌! ഭേഷ്‌! ഏത്‌ പ്രസംഗമത്സരത്തിൽ പഠിച്ചതാടാ മക്കളെ ഇതൊക്കെ? ഏതൊരു നല്ല കൃഷിക്കാരനും ണല്ലോരു മാനേജരാണ്‌, ഗവേഷണകുതുകിയാണ്‌, സർവ്വോപരി പ്രായോഗിക ജ്ഞാനത്തിന്റെയും അനുഭവങ്ങളുടെയും കലവറകളുമാണ്‌. കൃഷിയ്ക്ക്‌ ദേഹാധ്വാനം മാത്രമല്ല ഒത്തിരി വിജ്ഞാനവും അറിവും പ്രായോഗികതയും ഒത്തൊരുമിപ്പിക്കേണ്ടതുണ്ട്‌. കാലാവസ്ഥ വ്യതിയാനം മുതൽ അന്താരാഷ്ട്ര വിപണിയും നയരൂപീകരണവും വരെ. അതുകൊണ്ട്‌ എനിക്കൊന്നേ പറയാനുള്ളൂ പേനയും മൊബെയിൽ ഫോണും മൗസും പിടിക്കുന്ന കൈകളിൽ തൂമ്പയും കൂന്താലിയും ഒക്കെ പിടിക്കാനും പഠിക്കണം. അല്ലെങ്കിലേ ചോറുണ്ടാവില്ല. ചേറിൽ പുതയുന്ന കൈകൾക്കേ ചോറിൽ പുതയാനുള്ള അവകാശമുള്ളൂ എന്ന്‌ കേട്ടിട്ടില്ലേ? നമ്മുടെ രാഷ്ട്ര പിതാവും ഇത്‌ പറഞ്ഞിട്ടുണ്ട്‌. സാറ്‌, വിഷയം മറന്നു തെങ്ങിൻ തടങ്ങളെക്കുറിച്ച്‌ പറഞ്ഞു തീർന്നിട്ടില്ല. ഞങ്ങളോർമിപ്പിച്ചു.
തെങ്ങിൻ തടങ്ങൾ - കാലത്തെ അതിജീവിച്ച കൃഷിരീതി
സാറ്‌ തുടർന്നു ?ശരിയാ തെങ്ങിന്റെ തടം തുറന്ന്‌ വളവും ചവറും ഉപ്പും മറ്റുമിടുമ്പോൾ തെങ്ങുകളുടെയൊരു സന്തോഷം കണ്ടിട്ടില്ലേ??
പിന്നെ സാറിന്‌ പ്രത്യേകം കണ്ണല്ലേ അത്‌ കാണാൻ!? ഞങ്ങളുടെ ധിക്കാരം ഒരു ചെവിപിടിക്കലിൽ ഒതുങ്ങി.
അതേ കണ്ണുണ്ടായാൽ പോരാ, കാണണം. ഓരോ ജീവജാലങ്ങൾക്കും (തെങ്ങിനും) നമ്മോടും നമുക്കും സംസാരിക്കാം കാണാം, പരസ്പരം പങ്കുവയ്ക്കാം...... അതൊക്കെ എങ്ങിനെയാ? ടിവിയും കമ്പ്യൂട്ടറും കണ്ട്‌ കണ്ട്‌ നിന്റെയൊക്കെ കാഴ്ചകൾ ?ഠ? വട്ടത്തിലായില്ലേ??
സാറൊരു പഴഞ്ചൻ തന്നെയെന്ന്‌ ഞങ്ങൾ നോട്ടത്തിലൂടെ അഭിപ്രായപ്പെട്ടു.
കുറച്ചു നിമിഷങ്ങൾ നിശബ്ദമായിരിക്കൂ.... പുതിയ കാഴ്ചകളും കേൾവികളും അറിയാം......
ശരിയാണ്‌ നമ്മിൽ നിറയുന്ന ഒരു ഹരിതാനുഭവം! എത്ര സൗമ്യവും ദീപ്തവുമാണത്‌.
സാറിന്റെ വാക്കുകൾ ശ്രദ്ധയൊടെ കേൾക്കാൻ ഞങ്ങൾ മനസ്സു പാകപെടുത്തി.
"ഒറ്റത്തടി വൃക്ഷവിളയായ തെങ്ങിന്റെ പരിപാലനത്തിനുള്ള അടിസ്ഥാന ഘടകമാണ്‌ തെങ്ങിൻ തടങ്ങൾ. തെങ്ങിന്റെ കടയ്ക്കൽ നിന്നും ഏകദേശം ആറടി (1.8 മീറ്റർ) ചുറ്റുവട്ടത്തിലാണ്‌ പരമ്പരാഗതമായി തടം തുറക്കാറ്‌. അതുതന്നെയാണ്‌ ശാസ്ത്രീയമായി ശുപാർശ ചെയ്തിട്ടുള്ളതും. തെങ്ങോലകളിൽ നിന്നൂര്ർന്നു വീഴുന്ന മഴവെള്ളം തടങ്ങളിൽ തന്നെ വീഴണമെന്നാണത്രേ പഴമകണക്ക്‌."
"തെങ്ങിൻ തടങ്ങളെക്കുറിച്ചറിയാവുന്ന കാര്യങ്ങൾ അക്കമിട്ടിനി പറയാം. കേട്ടോളൂ. ഒന്ന്‌, തെങ്ങിൻ തടങ്ങൾ പരമ്പരാഗത മഴക്കുഴികൾ കൂടിയാണെന്ന്‌ കാണാം. മഴയും മണ്ണും ഒലിച്ചുപോകാതെ സഹായിക്കുന്നു. രണ്ട്‌, വളങ്ങൾ, വെള്ളം ഇവയ്ക്കൊക്കെ സംഭരണിയായി വർത്തിക്കുന്നു. ഓരോ തെങ്ങിനും പോഷക പരിപാലനം ഉറപ്പാക്കാൻ നാമറിയാതെ കാരണമാകുന്നു. മൂന്ന്‌. സാധാരണ കർഷകരുടെ അഭിപ്രായത്തിൽ തെങ്ങിൻ തടങ്ങളിലെ മണ്ണ്‌ കോരി വട്ടത്തിൽ തിട്ടപിടിക്കുന്നത്‌ ഭൂരിപക്ഷം വേരുകളുടേയും അഗ്രഭാഗത്തിന്‌ ഒരു മൺപുതയൊരുക്കി സംരക്ഷിക്കുന്നു. നാല്‌, പൊറ്റവേരുകളും മറ്റും നീക്കി പുതിയ വേരുകൾ പൊട്ടാനും തെങ്ങ്‌ ഊർജ്ജസ്വലമാകാനും തടമെടുപ്പ്‌ ഉപകരിക്കും."
?ഒരു തടമെടുപ്പിൽ ഇത്രയൊക്കെ കാര്യങ്ങളുണ്ടല്ലേ!? ഒന്നിനെയും നിസ്സാരമായി കാണാതെ സാരമായി പഠിക്കണം. എന്നൊരു പാഠം കൂടി സാറ്‌ തന്നു.
?എനിക്ക്‌ സന്തോഷമായി കേട്ടോ. എന്റെ അനുഭവത്തിൽ ഞാനിതും കൂടി പറയാം." വീണു കിടക്കുന്ന രണ്ടു തേങ്ങ എടുത്തു കുലുക്കി നോക്കിക്കൊണ്ട്‌ അദ്ദേഹം തുടർന്നു. "തടങ്ങൾക്ക്‌ താഴ്ചയേക്കാൾ പ്രാധാന്യം വിസ്താരത്തിനാണ്‌. തെങ്ങിൻ കടയിൽ നിന്നും രണ്ടടി വിട്ട്‌ ചുറ്റും 4-5 അടി വിസ്താരത്തിലാണ്‌ തടം കോരുക. തടത്തിന്‌ കൂടിയത്‌ ഒരടി ആഴം മതി. അതിന്‌ മുൻപ്‌ ഇളം വേര്‌ കണ്ടാൽ താഴ്ച അത്രയും മതി. തടത്തിലെ മണ്ണ്‌ പുറത്തേക്ക്‌ മറിച്ച്‌ തിട്ടപിടിക്കുക. പിന്നീട്‌ വളങ്ങളും മറ്റുമിട്ട്‌ പരത്തിയ ശേഷം കടയ്ക്കൽ നിർത്തിയിട്ടുള്ള തിണ്ട്‌ ചരിച്ച്‌ ചെത്തിയിറക്കി വളം മൂടുക. പുറം തിണ്ട്‌ അങ്ങിനെ തന്നെയിരിക്കണം. എന്റെയച്ഛൻ തടമെടുക്കാൻ പഠിപ്പിച്ചിരുന്നത്‌ ഇങ്ങനെയായിരുന്നു. ചെയ്ത്‌ പഠിച്ചതിനാൽ അതിന്നും മറന്നിട്ടില്ല. ഇപ്പോൾ ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടാവുമോ? കുറവാകാനാണ്‌ സാധ്യത. തെങ്ങിനും വയസ്സായവരുടെ ഗതിയായി. എവിടെയും ഒരു സ്ഥാനവുമില്ല!?. സാറ്‌ നെടുവീർപ്പിട്ടു.
?സാറ്‌ അങ്ങിനെ നിരാശനാകരുതേ. എല്ലാറ്റിനുമുണ്ടാവും നല്ലതും ചീത്തക്കാലവും. സ്വന്തം വീട്ടിലെ തെങ്ങിന്റെ തടങ്ങൾ ഞങ്ങൾ തന്നെയിനിയെടുക്കും. ഇത്‌ സാറിനുള്ള ഒരു ദക്ഷിണ കൂടിയാണെന്ന്‌ കരുതിക്കോളൂ.?
?നല്ലത്‌?. ?സന്തോഷമായി. തെങ്ങിനെ മറക്കരുത്‌, ഉപേക്ഷിക്കുകയുമരുത്‌. എത്രയോ തലമുറകൾക്ക്‌ ജീവിതവും, ജീവനും കൊടുത്തത്താണീ കൽപവൃക്ഷം. നമുക്കെന്തെല്ലാം നൽകികൊണ്ട്‌ ക്ഷമയോടെ നിസ്സംഗമായി വീടിന്റെ സമീപത്ത്‌ നിൽക്കുന്നതാണീ കൽപതരുക്കൾ, ഈ ഐശ്വര്യം തല്ലിക്കെടുത്തരുത്‌.?
തുടക്കം കർഷകരിൽ, പൂർണ്ണത ഗവേഷകരിൽ
തടങ്ങളിലെ പച്ചിലപ്പുതപ്പുകൾ കണ്ട്‌ കൊതി തീരുന്നില്ല. ?ഇനി ഈ പച്ചിലയുടെ കാര്യങ്ങൾ പറയൂ! ഞങ്ങൾ സാറിനെ പ്രേരിപ്പിച്ചു.?
അപ്പോഴാണ്‌ ടീച്ചർ വലിയ ഗ്ലാസ്സുകളിൽ സ്ക്വാഷുമായി വന്നത്‌. ?കുടിച്ച്‌ നോക്കിയിട്ട്‌ പറയൂ. എന്താണെന്ന്‌?? ടീച്ചർ പറഞ്ഞു.
ഞങ്ങൾ പാനീയം കുടിച്ചു. ?നല്ല സ്വാദ്‌, നല്ല ഉന്മേഷം. ടീച്ചർ തന്നെ പറയൂ. ഞങ്ങൾ കഴിക്കാൻ മാത്രമേ വിദഗ്ദരാകൂ, പാചകത്തിലില്ല.?
?അമ്മ വിളമ്പും ചക്കിയുണ്ണും, ല്ലേ? ?ഇത്‌ തേങ്ങാവെള്ളത്തിന്റെ സ്ക്വാഷാണ്‌. നല്ല പോഷകഗുണമുള്ള പ്രകൃതിദത്ത പാനീയമാണ്‌ തേങ്ങാവെള്ളം.?
ടീച്ചറിനോട്‌ കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കണമെന്ന്‌ മനസ്സിലുറപ്പിച്ചപ്പോഴേക്കും സാറ്‌ വീണ്ടും തുടർന്നു. ?തെങ്ങുകൾക്ക്‌ വളരെ യോജിച്ചതാണ്‌ ഇലവളങ്ങളെന്ന്‌ കേരകർഷകർ അനുഭവത്തിലൂടെ ഉറപ്പിച്ചിട്ടുള്ളതാണ്‌. തെങ്ങിൻ തോപ്പുകളിലും മറ്റുമുള്ള വട്ട, പൂവരശ്ശ്‌, ശീമക്കൊന്ന തുടങ്ങിയവയുടെ ഇലകൾ കോതി മഴസമയത്ത്‌ തടം തുറന്ന്‌ ചേർക്കാറുണ്ട്‌. ഇതിനോക്കെയുള്ള ഉത്സാഹം പല കാരണങ്ങൾ കൊണ്ട്‌ കുറവായി വരുന്നു. പിന്നെ ഇത്തരം വൃക്ഷവിളകൾ ചെറു പുരയിടങ്ങളിൽ കുറവുമാണ്‌. തടങ്ങളിലെ ഈ ഇല വള വിദ്യയ്ക്ക്‌ ബുദ്ധിമുട്ടുകൾ കുറവാണല്ലോ.?
തൈതെങ്ങുകളുടെ നാമ്പോലക്കവിളുകളിൽ ഉപ്പും ചാരവും ചേർന്ന മിശ്രിതം നിറയ്ക്കാൻ ഞങ്ങളും  കൂടി.
?ശ്രദ്ധിച്ച്‌, തൈകൾക്ക്‌ ബുദ്ധിമുട്ടുണ്ടാവരുത്ത്‌, അരുമയായി ചെയ്യുക. എന്റെയറിവ്‌ ശരിയാണെങ്കിൽ സി.പി.സി.ആർ.ഐയുടെ ഇപ്പോഴത്തെ ഡയറക്ടർ ഡോ. ജോർജ്ജ്‌ വി. തോമസ്സിന്റെ തേതൃത്വത്തിലാണ്‌ ഇക്കാര്യത്തിൽ ധാരാളം പഠനങ്ങൾ നടന്നിട്ടുള്ളത്‌. അവയിൽ നിന്നുമാണ്‌ ഇത്തരം ശുപാർശകൾ രൂപപ്പെടുവാനിടയായതും."
?ഞങ്ങൾ ഇന്ന്‌ തന്നെ ഇത്‌ ചെയ്യണമെന്ന്‌ വിചാരിക്കുന്നു. പ്രായോഗികമായി ഒന്ന്‌ വിശദീകരിച്ച്‌ തരാമോ??.
?ശ്രദ്ധിച്ചു കേട്ടോളൂ. മഴത്തുടക്കത്തിൽ (ഏപ്രിൽ-മേയ്‌) തെങ്ങിൻ തടങ്ങളിലോ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുണ്ടെങ്കിൽ തടത്തിനു പുറത്തോ പുരയിടമാകെയോ. പയരുവർഗ്ഗത്തിൽ പെട്ട തോട്ടപ്പയർ, മൈമോസ അഥവാ മുള്ളില്ലം തൊട്ടാവാടി, വൻപയർ, ചെറുപയർ, ഡെയ്ഞ്ച, കിലുക്കി തുടങ്ങിയവയേതെങ്കിലും വിതയ്ക്കാം. ഇവ വളർന്ന്‌ പൂക്കാൻ തുടങ്ങുമ്പോൾ, (സെപ്തംബർ-ഒക്ടോബർ) പിഴുത്‌ മണ്ണിൽ ചേർക്കാം. ഉഴവ്‌ നടത്തി ചേർത്താലും മതി."
"ഇപ്പറഞ്ഞവയിൽ വൻപയർ വിതയ്ക്കാം. ഉടനെ ചെയ്യാം. എളുപ്പം കിട്ടുമല്ലോ?? "മറ്റുള്ളവയെ അപേക്ഷിച്ച്‌ ഇതിൽ നിന്നും എത്രമാത്രം പച്ചിലവളം കിട്ടും?"
"ഒരു തടത്തിലേക്ക്‌ ഏകദേശം 15-25 കിലോ ജൈവവസ്തുക്കൾ ഇപ്രകാരം കിട്ടും. അതുവഴി 100-200 ഗ്രാം പാക്യജനകം മണ്ണിൽ ലഭ്യമാകുന്നതായി കേന്ദ്രതോട്ടവിള ഗവേഷണാലയത്തിലെ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്‌. പിന്നെ നിങ്ങൾക്കിഷ്ടപ്പെട്ട വൻപയർ വളർത്തി ചേർത്താൽ 135 ഗ്രാം പാക്യജനകം, 12 ഗ്രാം ഭാവഹം, 115 ഗ്രാം ക്ഷാരം എന്നിവ കിട്ടുന്നതായി കായംകുളത്തെ ഗവേഷണ കേന്ദ്രത്തിലെ പഠനറിപ്പോർട്ടുകളിൽ ഞാൻ വായിച്ചിട്ടുണ്ട്‌. ഇത്‌ ചില്ലറക്കാര്യമല്ല കേട്ടോ. തെങ്ങിന്‌ ആകെ ശുപാർശ ചെയ്യുന്ന പോഷകങ്ങളിൽ 27 ശതമാനം പാക്യജനകം, 3.5 ശതമാനം ഭാവഹം, 12 ശതമാനം ക്ഷാരം എന്നിവ ഇങ്ങനെ കിട്ടും. പണത്തിന്റെ തോതിൽ ഒന്നു കണക്കു കൂട്ടി നോക്കൂ. അപ്പോഴേ വിലയറിയൂ.?
അതിനെന്താ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണം. അവനവനോടും എല്ലാറ്റിനോടും അപ്പോൾ ഒരു പിടി ഉത്തരങ്ങളും അറിവുകളും നമുക്കു കിട്ടും. മനസ്സും ബുദ്ധിയും വളരും. വായിക്കാനും തിരഞ്ഞ്‌ കണ്ടെത്താനും പ്രേരകമാകും. അല്ലാതെ ഗവേഷണം ആരുടേയും കുത്തകയൊന്നുമല്ല. പഴയ കർഷകർ ഒന്നാന്തരം ഗവേഷകരും കൂടിയായിരുന്നു. വിശകലനം ചെയ്തു നോക്കുക...... ആ ഇപ്രകാരം ചെയ്യുന്നതുകൊണ്ട്‌ കിട്ടുന്ന മെച്ചങ്ങളെന്താണ്‌?
ഇതിനും അൽപം പറയാനുണ്ട്‌. മെച്ചമെന്നാൽ ഉടനെ കാണുന്നതും കൈയിൽ വരുന്നതും മാത്രമാണെന്ന്‌ ചിന്തിച്ചാൽ കൃഷിയിൽ കണക്കു തെറ്റും. എന്നു വച്ചാൽ ഏക്കാളത്തേയും വിളവിലാണ്‌ കണ്ണ്‌ വയ്ക്കേണ്ടത്‌. തൽക്കാലത്തെ വിളവിലല്ല. തെങ്ങുകളുടെ വേരോടാൻ വായുസഞ്ചാരവും ഇളക്കവുമുള്ള മണ്ണാണ്‌ വേണ്ടതെന്ന്‌ അറിയാമല്ലോ. ഇത്തരം ഇലവളങ്ങൾ മണ്ണിലെ ജൈവാംശത്തിന്റെ അളവ്‌ കൂട്ടി മണ്ണിന്റെ പ്രകൃതവും വീര്യവും അണു ജീവികൾക്ക്‌ വളരുന്നതിനുള്ള സാധ്യതകളും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മണ്ണ്‌ നന്നായാലേ വിളയും നന്നാകൂ. ഇത്തിരി പുരയിടങ്ങളിൽ എണ്ണം പറഞ്ഞ തെങ്ങുകൾ ഉള്ളവർക്ക്‌ തടം തുറക്കുന്നതും ഇലവളം ചെയ്യുന്നതും ഒരു വ്യായാമവും ഉത്സാഹവുമായിരിക്കും. ഒരു ദിവസം ഒരു തെങ്ങിന്‌ ചെയ്താൽ മതി, എന്നെപ്പോലെ?.
ശരിയാണ്‌ സാറേ. ഇത്‌ കണ്ടെങ്കിലും ഇത്രയും കാര്യങ്ങൾ ഉള്ളിൽ തോന്നിയില്ല. ജീവനുള്ള ഈ വളച്ചെടികളും പോഷകദായനികൾ തന്നെ. വീട്ടുമുറ്റത്തെ തെങ്ങുകൾക്ക്‌ നമുക്കാവുന്നതെങ്കിലും ചെയ്യാതിരിക്കുന്നതിന്‌ ഒരു ന്യായീകരണവും ഇല്ലെന്ന്‌ തോന്നുന്നു. ലളിതമായ ഇത്തരം പ്രയോഗങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.?
ദേ ഇതു കണ്ടോ, മണ്ണിന്റെ ഇളക്കം ഒന്ന്‌ വാരി നോക്കിക്കേ, അതിന്റെ ഗന്ധവും ഒന്നാസ്വദിക്കൂ ജീവനുള്ള മണ്ണാണ്‌ കൃഷിയുടെയും ജീവൻ.? ?വരൂ കുറെ നേരമായി ഇങ്ങനെ നടക്കുന്നു. വീട്ടിൽ കയറി അൽപമിരിക്കാം. കൈ കഴുകി സാറിരുന്നു.
അപ്പോഴേക്കും ടീച്ചർ അവലും നാളികേരവും കരുപ്പെട്ടിയും ചേർത്ത്‌ നനച്ചതു കൊണ്ടുവന്നു. വായിൽ വെള്ളമൂറുന്ന ഗന്ധം!
കഴിച്ചോളൂ..? എന്ന്‌ ടീച്ചർ പ്രേരിപ്പിക്കേണ്ട താമസം, ഞങ്ങളതിൽ ഒരുമിച്ച്‌ കൈവച്ചു. നാളികേരത്തിന്റെ സ്നിഗ്ദ്ധമായ രുചിയും കരുപ്പെട്ടിയുടെ മധുരവും ചേർന്ന വൈകുന്നേരത്തിന്‌ ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.
അപ്പോഴാണ്‌ സാറ്‌ തിരക്കിയത്‌ രണ്ടുപേരും കൂടി വന്ന കാര്യം പറഞ്ഞില്ലല്ലോ എന്ന്‌.
സാറിനെ കണ്ട്‌ കൃഷി കാര്യങ്ങൾ പഠിക്കാനും പിന്നെ എല്ലാവരേയും പോലെ ടീച്ചറിന്റെ സൽക്കാരങ്ങൾ കിട്ടാനും തന്നെ. ഞങ്ങളുടെ കാർഷിക ക്ലബ്ബിന്റെ വാർഷികത്തിന്‌ സാറിനെ ക്ഷണിക്കാനാണ്‌ വന്നത്‌. സാറ്‌ തീർച്ചയായും വരണം."
"പിന്നില്ലേ! നിങ്ങളുടെ ഉത്സാഹമല്ലേ ഭാവിയിലെ കൃഷിയുടെ വളം. തെങ്ങിൻ ചുവട്ടിലെ ഹരിതവളം മറക്കണ്ട കേട്ടോ?.
സീനിയർ ശയന്റിസ്റ്റ്‌, (വിജ്ഞാന വ്യാപനം), കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം, കായംകുളം - 690533
ഇമെയിൽ:anithacpcri@gmail.com

19 Jul 2012

വിപണിയും കേരകർഷകരും....



പി. അനിതകുമാരി

മെരുങ്ങാത്ത വിപണിയാണ്‌ കേരകർഷകർ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന
പ്രശ്നം. ഒരുപക്ഷേ; വിപണിയിലെ ചാഞ്ചാട്ടങ്ങൾ സാധാരണ ചെറുകിട കർഷകരെ,
ശാസ്ത്രീയ ശുപാർശകൾ (കൂടിവരുന്ന കൂലിച്ചിലവിൽ) അനുവർത്തിക്കുന്നതിൽ
നിന്നും കുറെയെങ്കിലും പിന്നോക്കം കൊണ്ടുപോകുന്നുണ്ടാവാം! എല്ലാറ്റിനും
വില കൂടുന്ന ഈ കാലഘട്ടത്തിൽ വിലകുറയുന്ന ചുരുക്കം ഉൽപന്നങ്ങളിലൊന്ന്‌
നാളികേരമായിരിക്കുമെന്ന്‌ ഇവർ പരിതപിക്കുന്നു! നാളികേര ഗവേഷണ
വിപണനരംഗത്ത്‌ പ്രവർത്തിക്കുന്ന ഏജൻസികൾ കർഷകർക്ക്‌ താങ്ങായും കൂട്ടായും
ഒത്തുചേരേണ്ടത്‌ അനിവാര്യമായിരിക്കുന്നു. അടിസ്ഥാന ഉൽപന്നങ്ങളായ കൊപ്ര,
കരിക്ക്‌ എന്നിവയിലൂടെ വിപണിയുടെ പ്രയോജനം ആർജ്ജിക്കുവാൻ ശ്രമിക്കുന്ന
ചില കർഷകരുടെ അനുഭവപാഠങ്ങൾ നോക്കാം.
കൊപ്ര താങ്ങുവില കർഷകന്റെ കരങ്ങളിലെത്തണം
തെങ്ങുകൃഷി പ്രധാന വരുമാനസ്രോതസ്സായി ആശ്രയിക്കുന്ന മാതൃക കർഷകനാണ്‌ ഇടവ
പഞ്ചായത്തിലെ ഓടയം വയലരികത്ത്‌ വീട്ടിൽ ശ്രീ. സജീന്ദ്രൻ നായർ.
കൊപ്രനിർമ്മാണം പാരമ്പര്യമായി ചെയ്തുപോരുന്ന കുടുംബമാണിദ്ദേഹത്തിന്റേത്‌.
15000 തേങ്ങ കൊപ്രയാക്കാനുള്ള രണ്ട്‌ പരമ്പരാഗത കൊപ്രചൂളകൾ
സ്ഥാപിച്ചിട്ടുണ്ട്‌. സ്വന്തം പുരയിടത്തിലേതുൾപ്പെട്ട നാളികേരം
കൊപ്രയാക്കി മാത്രമാണ്‌ വിൽപ്പന. കൊപ്ര തയ്യാറാക്കുന്നതിന്റെ ലളിതമായ
സാമ്പത്തിക വിശകലനം ശ്രീ സജീന്ദ്രൻ നായർ ഇങ്ങനെ പറയുന്നു "15000 തേങ്ങ
പൊതിച്ച്‌ അട്ടിയിട്ടാൽ, വേനൽക്കാലത്ത്‌ 1500-2000 ചിരട്ടകളും,
മഴക്കാലമാണെങ്കിൽ ഇരട്ടിയും, ഉണക്കാനായി വേണ്ടി വരും. കഴിഞ്ഞവർഷം ഒരു
രൂപനിരക്കിൽ വിറ്റ തൊണ്ടിന്‌ (ചകിരി) ഇക്കൊല്ലം 70 പൈസയാണ്‌ കിട്ടിയത്‌.
ചിരട്ടയ്ക്കും ഇതേ വിലയാണുള്ളത്‌. 100 തേങ്ങയിൽ നിന്നും ശരാശരി 15 കിലോ
ഗ്രാം കൊപ്രയാണ്‌ സാധാരണ കിട്ടുന്നത്‌. 2250 കിലോ ഗ്രാം കൊപ്രയിൽ നിന്നും
കിട്ടുന്ന വരുമാനം 15,000 തേങ്ങ ആറു രൂപ നിരക്കിൽ വാങ്ങിയതുമായി
തട്ടിച്ച്‌ നോക്കിയാൽ തുല്യം തന്നെ! കൊപ്രയ്ക്ക്‌ കിലോയ്ക്ക്‌ 40 രൂപ
നിരക്കിൽ മാത്രമാണ്‌ കച്ചവടക്കാർ എടുക്കുന്നത്‌. താങ്ങുവിലയായ 51 രൂപ
നിരക്കിൽ വിൽക്കാനായെങ്കിൽ കർഷകർക്ക്‌ ഏറെ ആശ്വാസമായേനെ!".
കഠിനാദ്ധ്വാനത്തിന്റെ ഫലത്തിന്‌ കേരകർഷകർക്കും അർഹതയുണ്ടല്ലോ.
വേനൽക്കാലങ്ങളിൽ 7-8 ദിവസങ്ങളും മഴക്കാലങ്ങളിൽ 10 ദിവസങ്ങളും കൊപ്ര
നിർമ്മാണത്തിനായി ചെലവിടണം. മികച്ച തെങ്ങ്‌ കർഷകനായി അഗീകാരങ്ങൾ ലഭിച്ച
ഇദ്ദേഹവും കുടുംബാംഗങ്ങളും സ്വന്തമായി അദ്ധ്വാനിച്ചാണ്‌ മിക്ക
കാര്യങ്ങളും ചെയ്യുന്നത്‌. നൂറ്‌ തേങ്ങ പൊതിക്കുന്നതിന്‌ 50 രൂപയാണ്‌
നിലവിലെ കൂലിച്ചെലവ്‌.

"പച്ചത്തേങ്ങ കൊപ്രയാക്കാൻ സന്നദ്ധരായ കർഷകർക്ക്‌ താങ്ങാകാൻ താങ്ങുവില
പ്രഖ്യാപനം സഹായകമാകുന്നില്ല. സോസൈറ്റികളും കൊപ്ര സംഭരിക്കുന്നതിൽ
വേണ്ടത്ര താൽപര്യം കാണിക്കുന്നില്ല. 100 കിലോ കൊപ്രയിൽ, 5-6 കിലോ
കൊപ്രവരെ പല കാരണങ്ങൾ ചൂണ്ടി തൂക്കത്തിൽ കുറവ്‌ വരുത്തുന്നുമുണ്ട്‌."
ശ്രീ. സജീന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. യഥാർത്ഥ താങ്ങുവിലയ്ക്ക്‌ സംഭരണം
ഊർജ്ജിതപ്പെടുത്തിയാൽ കേരകർഷകരും, കർഷകകൂട്ടായ്മകളും കൊപ്ര
തയ്യാറാക്കുന്നതിനായി സർവ്വാത്മനാ മുന്നോട്ടു വരുമെന്നതിൽ സംശയം വേണ്ട.
തേങ്ങയൊന്നിന്‌ 1.50 - 2 രൂപയോളം മൂല്യവർദ്ധനവ്‌ ആദ്യതലത്തിൽ തന്നെ
ലഭിക്കുന്നത്‌, അനുബന്ധ മുല്യവർദ്ധനവിലൂടെയും താങ്ങുവില ലഭ്യമാക്കിയും
5-6 മടങ്ങ്‌ കൂട്ടാമെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു.
കേരവിപണിയിലെ മധുരം - കരിക്ക്‌
        "കരിക്ക്‌ വിൽപനയിലൂടെ വിളവും വരുമാനവും ഒരു പോലെ കൂടും", ഉറപ്പിച്ച്‌
പറയുന്നത്‌ ഇടവ പഞ്ചായത്തിലെ മുൻ നിര മാതൃക കർഷകരിലൊരാളായ ഗായത്രിയിൽ
ശ്രീ. രാധാകൃഷ്ണനാണ്‌. കഴിഞ്ഞ 5 വർഷത്തോളമായി കരിക്ക്‌ വിപണനത്തിലൂടെ
നേട്ടങ്ങൾ സ്വന്തമാക്കുന്നു. ടൂറിസ്റ്റ്‌ കേന്ദ്രമായ വർക്കലയുടെ സാമീപ്യം
വിപണനസാധ്യത നിലനിർത്തുന്നു. തുള്ളിനനയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കി
വിളവ്‌ കൂട്ടുന്നതിലും മാതൃകയാണ്‌ ഇദ്ദേഹം. "കച്ചവടക്കാർ തന്നെ കരിക്ക്‌
വിളവെടുത്ത്‌ കൊണ്ടു പോകുന്നുവേന്നതാണ്‌ ഏറെ ആശ്വാസകരം. 20നും
30നുമിടയ്ക്ക്‌  പ്രായമുള്ള തെങ്ങുകളാണ്‌ കച്ചവടക്കാർക്ക്‌ പഥ്യം.
കരിക്കിൻ കുലകൾ കെട്ടിയിറക്കുന്നതിനാൽ ഓലകൾ ഒടിഞ്ഞു തൂങ്ങുന്നത്‌
തെങ്ങുകൾക്ക്‌ ദോഷകരമായിട്ടാണ്‌ കാണുന്നത്‌. അയൽസംസ്ഥാനങ്ങളിൽ നിന്നും
വിലക്കുറവിൽ കരിക്കിന്റെ വരവ്‌ കൂടുമ്പോഴും; തേങ്ങയ്ക്ക്‌
വിലയിടിവുണ്ടാകുമ്പോഴും കരിക്കിന്‌ കർഷകന്‌ നൽകുന്ന വില കുറയ്ക്കുന്നത്‌
പതിവാണ്‌." ഇത്തരം ചില്ലറ ബുദ്ധിമുട്ടുകൾ പറയുമ്പോഴും കരിക്ക്‌
വിപണനത്തിന്റെ മാറ്റ്‌ ഒട്ടും തന്നെ കുറയുന്നില്ലെന്ന്‌ ശ്രീ.
രാധാകൃഷ്ണൻ. "രണ്ടാഴ്ചയിലൊരിക്കൽ 300-500 കരിക്കുകൾ വിൽക്കുന്നുണ്ട്‌. 10
രൂപ നിരക്കിൽ മാസം തോറും 6000 മുതൽ 10000 രൂപ വരെ വരുമാനം നേടുന്നു. 50
തെങ്ങുകൾ കരിക്ക്‌ വിപണനത്തിനായി മാത്രം മാറ്റിവച്ചിരിക്കയാണ്‌."

കരിക്ക്‌ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ച സംസ്ഥാനത്ത്‌ ഇത്തരം മാതൃകകൾ
വ്യാപകമാവേണ്ടതുണ്ട്‌.
കരിക്ക്‌ കർഷകരിൽ നിന്നും വിളവെടുത്ത്‌ വിപണനം ചെയ്യുന്നതിൽ ചെറുകിട
സംരംഭകനായ ശ്രീ സോമൻ മാതൃകയാണ്‌. ദേശീയപാത 47 ൽ കായംകുളത്തിനടുത്ത്‌
കരീലക്കുളങ്ങരയിൽ ഇളനീർക്കുലകളുടെ വർണ്ണഭേദങ്ങൾക്കിടയിൽ ശ്രീ സോമനും
ഭാര്യ സരളമ്മയും സജീവമായുണ്ട്‌. കഴിഞ്ഞ 12 വർഷങ്ങളായി ഒറ്റദിവസം പോലും
മുടങ്ങാതെ ഇവിടെ ഇളനീർ വിൽപ്പന നടക്കുന്നു. ശരാശരി 150-200 കരിക്കുകൾ
ദിവസേന വിൽക്കുന്നുണ്ട്‌. നാല്‌ രൂപയോളം ലാഭം കരിക്കൊന്നിന്‌
ലഭിക്കുന്നുണ്ട്‌. നാടൻ, ചാവക്കാട്‌ ഓറഞ്ച്‌, ചാവക്കാട്‌ പച്ച,
കുറിയയിനങ്ങൾ, സങ്കരയിനങ്ങൾ എന്നിവയുടെ കരിക്കുകൾ ശേഖരിച്ച്‌
വിൽക്കുന്നു. നൂറോളം കർഷകരിൽ നിന്ന്‌ കൃത്യമായ ഇടവേളകളിൽ കരിക്ക്‌
വിളവെടുത്ത്‌ വിപണനം ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നൂ ഈ പരിശ്രമശാലി.
രണ്ടുദിവസത്തിലൊരിക്കൽ വിളവെടുത്ത്‌ "ഫ്രഷ്‌ കരിക്ക്‌" ഉപഭോക്താവിന്‌
നൽകുന്നു. കയറ്റക്കാരനോടൊപ്പം കുല കെട്ടിയിറക്കുന്നതിന്‌ സോമന്റെ
അദ്ധ്വാനവും കൂടി ഉണ്ട്‌. കരിക്കിറക്കാൻ ദിവസക്കൂലി 750 രൂപയാണത്രേ!
കരിക്കിന്‌ ആവശ്യക്കാർ കൂടിവരുന്നെങ്കിലും തെങ്ങുകയറ്റക്കാരെ
കിട്ടാനില്ലാത്തതും കൂലിച്ചെലവും സോമനെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌.
കരിക്കിനൊപ്പം ശേഖരിക്കുന്ന നാടൻ കാർഷികോൽപന്നങ്ങളും സോമന്റെ 'കരിക്ക്‌
കട'യുടെ ആകർഷണങ്ങളാണ്‌. കരിക്കിന്‌ പറ്റിയ കുറിയ ഇനങ്ങളുടെ വിത്തുതേങ്ങകൾ
ശേഖരിച്ച്‌, ഒന്നാംതരം കൂടതെങ്ങിൻ തൈകൾ 40 രൂപ നിരക്കിൽ വിൽപ്പന നടത്തി
കരിക്കുത്പാദനത്തിൽ പങ്കാളിയാകുന്നു. കരിക്ക്‌ ചെത്തിയൊരുക്കി വൃത്തിയായി
ഉപഭോക്താവിന്‌ നൽകുന്നതിന്‌ ഒരു ലഘുയന്ത്രവും ഇദ്ദേഹം രൂപകൽപ്പന
ചെയ്തിട്ടുണ്ട്‌. ആയാസരഹിതമായും സുരക്ഷിതമായും കരിക്കൊരുക്കുവാൻ
വഴിയൊരുക്കുന്ന ഈ ഉപകരണം സ്ത്രീസൗഹൃദം കൂടിയാണെന്ന്‌ സരളമ്മ
സാക്ഷ്യപ്പെടുത്തുന്നു.
വിപണിയുടെ മേന്മ നാളികേരത്തിനും
ഏറ്റക്കുറച്ചിലുകൾ ഏറെയില്ലാത്ത ലാഭകരമായ വിലനിലവാരവും, വിപണിയും
തെങ്ങ്കൃഷിയുടെ വികസനത്തിനും കേരകർഷകരുടെ നിലനിൽപ്പിനും അനിവാര്യമാണ്‌.
‍ി      കൊപ്രയ്ക്ക്‌ താങ്ങുവില പ്രഖ്യാപിക്കുന്നത്‌ കർഷകർക്ക്‌
ലഭ്യമാക്കാനുള്ള സംവിധാനങ്ങളും നയങ്ങളും ഉറപ്പാക്കേണ്ടതാണ്‌
‍ി      തൊണ്ടിന്റേയും ചിരട്ടയുടേയും സംഭരണ സംവിധാനങ്ങളോടൊപ്പം ചെറുകിട
മൂല്യവർദ്ധനവും ലക്ഷ്യമാക്കണം. തേങ്ങാ വെള്ളത്തിന്റെ ശാസ്ത്രീയ ശേഖരണം,
മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്നിവയ്ക്കും ശ്രദ്ധ ആവശ്യമാണ്‌.
‍ി      കരിക്കിന്റെ വിളവെടുപ്പിന്‌ ലഘുയന്ത്രങ്ങൾ രൂപകൽപ്പന
ചെയ്യേണ്ടിയിരിക്കുന്നു. കരിക്കിന്റെ ഉപഭോക്താക്കളുടെ വലയം
വിസ്തൃതമാക്കേണ്ടിയിരിക്കുന്നു. തേങ്ങയും കരിക്കും തുല്യമായി
വിളവെടുക്കാനും കേരകർഷകരേയും വിപണിയേയും അതിന്‌ സജ്ജരാക്കുകയും വേണം.
‍ി      പരിശീലനങ്ങളും പദ്ധതികളും സംഭരണം, വിപണനം, ഗുണമേന്മ ഉറപ്പാക്കൽ,
മൂല്യവർദ്ധനവ്‌ എന്നിവയിലേക്കും സജീവമായി വ്യാപിപ്പിക്കണം
‍ി      കേരോത്പാദക സംഘങ്ങൾ  പ്രാദേശിക തലത്തിൽ ഇത്തരം ലക്ഷ്യങ്ങൾ നേടാനുള്ള
കർമ്മശേഷി വികസിപ്പിക്കണം.
‍ി      പ്രായോഗികതലത്തിൽ മാതൃക പദ്ധതികൾ നടപ്പാക്കി അനുഭവപാഠങ്ങൾ
സ്വരൂപിക്കേണ്ടതാണ്‌. പ്രശ്ന പരിഹാരങ്ങൾക്കുള്ള ഗവേഷണ വികസന പൈന്തുണകൾ
ഉറപ്പാക്കി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാം.
        നാളികേര വിപണിയിലും വാണിജ്യത്തിലും നമ്മുടെ കേരകർഷകരുടെ സ്ഥാനവും
സ്വാധീനവും കുറവാണെന്നത്‌ അർഹിക്കുന്ന ഗൗരവത്തോടെ കാണേണ്ട
യാഥാർത്ഥ്യമാണ്‌. താങ്ങുവില യഥാസമയം ലഭ്യമാക്കി സംഭരണം ഉറപ്പാക്കുമെങ്കിൽ
കൊപ്ര നിർമ്മാണവും കരിക്കിന്റെ വിപണനവും മൂല്യവർദ്ധിത ഉൽപന്നങ്ങളും
കേരകർഷകരുടെ സഹകരണത്തോടെ നടപ്പാക്കാവുന്ന വിജയകരമായ വാണിജ്യ
അവസരങ്ങളാണെന്നതിന്‌ കർഷകരുടെ അനുഭവങ്ങൾ തെളിവാണ്‌.
സീനിയർ ശയന്റിസ്റ്റ്‌, കേന്ദ്രതോട്ടവിള
ഗവേഷണ സ്ഥാപനം, കായംകുളം

14 Jan 2012

തെങ്ങ്‌ - നാം വീണ്ടും സ്വന്തമാക്കേണ്ട സമ്പത്ത്‌


പി. അനിതകുമാരി

തെങ്ങിനെക്കുറിച്ചുള്ള ഒരു പഴഞ്ചൊല്ല്‌ തന്നെ സമ്പത്തിനേയും
നിക്ഷേപത്തിനേയും കുറിച്ചാണല്ലോ. സമ്പത്ത്‌ കാലത്ത്‌ തൈ പത്ത്‌ വെച്ചാൽ
ആപത്ത്‌ കാലത്ത്‌ കായ്‌ പത്ത്‌ തിന്നാം?. ആരോഗ്യദായകമായ ശുദ്ധഭക്ഷണം
തന്നെ ഒന്നാന്തരം സമ്പത്താണ്‌. പോഷകകനി?യായ ഈ കേരഫലത്തിന്റെ
നാനാമൂല്യങ്ങൾ എത്രതലമുറകളെ ഊട്ടിവളർത്തിയെന്ന്‌ നമുക്ക്‌ നന്ദിയോടെ
സ്മരിക്കാം !

എന്നാൽ വിലയുടെ ഏറ്റക്കുറച്ചിലുകൾ, തേങ്ങയിടുന്ന തിന്റെ
ബുദ്ധിമുട്ടുകൾ, രോഗകീടബാധകൾ എന്നിങ്ങനെയുള്ള പ്രയാസങ്ങൾ നിരത്തി
(അനുഭവിച്ചും) നാം തെങ്ങിനേയും അതിന്റെ നന്മകളേയും പുറംകൈകൊണ്ട്‌
വകഞ്ഞുമാറ്റുകയാണോ? ദശലക്ഷ ക്കണക്കിന്‌ കുടുംബങ്ങളെ അന്നമൂട്ടുന്ന
വൃക്ഷവിള തന്നെയാണിന്നും തെങ്ങ്‌. കയറിന്റേയും  കയറുൽപന്നങ്ങളു ടേയും
നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഇന്നുമുണ്ടേറെ,  പ്രത്യേകിച്ച്‌
ഗ്രാമീണ സ്ത്രീകൾ. പരിസ്ഥിതിക്കും മണ്ണിനും മനസ്സിനും ഇത്രമാത്രം
അനുയോജ്യമായ ?സുവർണനാരുകൾ? മറ്റെവിടെയാണ്‌ കിട്ടുക? കോടികളുടെ
വിദേശനാണ്യം ഈ ?സുവർണനാരുകൾ? നേടിത്തന്നുകൊണ്ടിരിക്കുന്നു.
നമ്മുടെ അടുക്കളയുടെ ഗന്ധവും ശബ്ദതാളങ്ങളും രുചിഭേദങ്ങളും
നാളികേരത്തിനൊപ്പമല്ലാതെ ഓർക്കാനാവുമോ? അതിന്റെ വില ദൂരെയിരിക്കുന്ന
പ്രവാസികൾ അനുഭവിച്ചറിയുന്നുണ്ടാകും. ഒരു തെങ്ങിന്‌ വിലയിട്ടാൽ ഒരുപക്ഷേ
ജീവിതത്തോളമാകുമത്‌, നമ്മുടെ കൈകൾക്കും മുറ്റത്തെ മണ്ണിനും സുഹൃത്തായ,
പഴയ ഈർക്കിൽ ചൂലിനും ഇന്ന്‌ വിലയുണ്ട്‌.  പ്ലാസ്റ്റിക്‌ ഒഴിവാക്കുന്നതിൽ
ഈ ലളിതവിദ്യയും തന്റേതായ പങ്ക്‌ വഹിക്കുന്നില്ലേ? നമ്മുടെ അടുക്കളയിൽ തീ
പൂട്ടിയിരുന്ന ഊർജ്ജമരം തന്നെയല്ലേ തെങ്ങ്‌?

കായംകുളം സി.പി.സി.ആർ.ഐ ഗ്രാമങ്ങളിൽ നടത്തിയ പങ്കാളിത്തവിശകലനത്തിൽ വെളിവായത്‌ ഏകദേശം 29 ശതമാനം കുടുംബങ്ങളും തെങ്ങിൽ നിന്ന്‌ (പുരയിട കൃഷി) ആണ്‌ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വിറകിന്റെ ഭൂരിഭാഗവും കണ്ടെത്തുന്നത്‌ എന്നാണ്‌. 15.78
ശതമാനം കുടുംബങ്ങളും വിറകാവശ്യത്തിന്റെ 75 ശതമാനവും, 31.57 ശതമാനം
കുടുംബങ്ങൾ വിറകാവശ്യത്തിന്റെ 50 ശതമാനവും, 21 ശതമാനം കുടുംബങ്ങൾ
വിറകാവശ്യത്തിന്റെ 25 ശതമാനവും തെങ്ങിൽ നിന്നാണത്രേ
ശേഖരിച്ചുപയോഗിക്കുന്നത്‌. ഇന്നത്തെ വിലനിലവാരത്തിൽ എത്ര സമ്പത്താണ്‌
വർഷം തോറും വീട്ടുവളപ്പുകളിലെ തെങ്ങുകൾ ഗ്രാമീണഭവനങ്ങളിൽ എത്തിക്കുന്നത്‌
എന്ന്‌ നോക്കുക. ഭക്ഷണം പാകം ചെയ്യാനുള്ള ഊർജ്ജാവശ്യം ഭക്ഷ്യസുരക്ഷയിലെ
പ്രധാന ഘടകമാണ്‌. എന്തിനേറെ ജപ്പാനിലും മറ്റും പ്രചാരം
നേടിക്കൊണ്ടിരിക്കുന്ന ഗ്രാമീണ ടൂറിസത്തിൽ വിറകടുപ്പിൽ സ്വയം പാകം
ചെയ്യുന്ന ഭക്ഷണങ്ങളും, ഗ്രാമീണ ജീവിതരീതി പാക്കേജുകളും വളരുന്ന
സാമ്പത്തിക സാഹചര്യത്തിൽ കേരളത്തിലും പ്രചാരമാകില്ലെന്ന്‌ ആര്‌ കണ്ടു?


അന്ന്‌ സഹചാരിണിയായ കേരവൃക്ഷം നമുക്ക്‌ മുതൽക്കൂട്ടാകും
തെങ്ങ്‌ കൂട്ട്‌ വിളകൾക്ക്‌ തോഴൻ, സമഗ്രകൃഷിക്ക്‌ നായകൻ - ബാബുവിന്റെ ഹരിതമാതൃക
മറ്റ്‌ വിളകൾക്ക്‌ കൂട്ടായി, താങ്ങായി, സഹായിയായി മാത്രമേ നാം തെങ്ങിനെ
കരുതിയിട്ടുള്ളൂ. മറ്റു ചില ചിരസ്ഥായി വിളകളെ താരതമ്യം ചെയ്യുമ്പോൾ
തെങ്ങ്‌ മാതൃകാ സാമൂഹ്യസസ്യം   തന്നെയെന്ന്‌ ഉറപ്പിക്കാം. മണ്ണിനേയും
ജീവനേയും ഊട്ടിവളർത്തുന്ന ചെറുപരിസ്ഥിതി മാതൃകയാണ്‌ വിവിധതലങ്ങളിലെ
സൗരോർജ്ജവും പ്രകൃതിവിഭവങ്ങളും പരമാവധി ഉപയോഗപ്പെടുത്തുന്ന തെങ്ങധിഷ്ഠിത
വിള സമ്പ്രദായം. പലകോണുകളിലെ ശാസ്ത്രീയ അറിവുകൾ ക്രോഡീകരിച്ചാൽ
ആഗോളതാപനത്തിനും ഭക്ഷ്യസുരക്ഷയ്ക്കുമുള്ള ?മറുപടിമരം? തന്നെയല്ലേ
നമുക്ക്‌ പരിചിതമായ കേരവൃക്ഷം! നിത്യവരുമാനം, കൃത്യമായ ഇടവേളകളിൽ
വരുമാനം, വാർഷികമോ ബോണസോ ആയ വരുമാനം, ഇങ്ങനെ തരംതിരിച്ച്‌ വിളകളുടേയും
കാർഷികഘടകങ്ങളേയും തെരഞ്ഞെടുത്ത്‌ യോജിപ്പിച്ച്‌ നമുക്ക്‌
നേടാവുന്നതാണ്‌.


ഇക്കാര്യത്തിൽ പ്രത്യക്ഷ ഉദാഹരണമാണ്‌ ദേവികുളങ്ങര
പഞ്ചായത്തിലെ ശ്രീ. ബാബുവിന്റെ കൃഷിയിടം. ഒരേക്കറിലെ തെങ്ങുകൃഷി യോടൊപ്പം
മത്സ്യക്കുളത്തിന്‌ മീതെ സ്വന്തമായി രൂപകൽപ്പനചെയ്ത താറാവിന്റെ കൂട്‌,
അതിൽ നൂറിലേറെ ചാര, ചെമ്പല്ലി ഇനത്തിലെ താറാവുകൾ, 50ഓളം നല്ല ഇനങ്ങളുടെ
മുട്ടക്കോഴി വളർത്തൽ, ഇടവിളയായി വാഴ, പച്ചക്കറി എന്നിവയ്ക്കൊപ്പം അസോള,
മണ്ണിരകമ്പോസ്റ്റ്‌, ചെറുതേനീച്ച വളർത്തൽ, കരിമീൻ  കുഞ്ഞുങ്ങളുടേയും
മറ്റ്‌ മത്സ്യങ്ങളുടേയും കുഞ്ഞുങ്ങളുടെ ഉൽപാദനവും വിപണനവും, ചിരസ്ഥായി
വിളകളായ കമുക്‌, കുരുമുളക്‌, കുടംപുളി, തടിയാവശ്യത്തിനുള്ള വൃക്ഷങ്ങൾ
എന്നിവയുടെയൊക്കെ സമഗ്രവും സമർത്ഥവുമായ മിശ്രണത്തിലൂടെയും ശാസ്ത്രീയ
അറിവുകളുടെ പിൻബലത്തോടെയും ശരാശരി മൂന്ന്‌ മൂന്നരലക്ഷം രൂപയുടെ
വാർഷികവരുമാനം നേടുന്നു, വിദ്യാ സമ്പന്നനായ ഈ കർഷകൻ.

ഒട്ടൊക്കെ ജൈവരീതികൾ മാത്രം പൈന്തുടരുന്ന കൃഷി രീതിയിൽ മക്കൾ മുതൽ വൃദ്ധയായ അമ്മവരെ കഴിയാവുന്നത്ര ഉത്സാഹപൂർവ്വം പങ്കാളികളാകുന്നുവേന്ന പ്രത്യേകത യുമുണ്ട്‌.
തരിശുപാടങ്ങളിലെ സാമൂഹ്യ ഇടപെടലുകൾ പോലെ തെങ്ങിൻ തോപ്പുകളിലും
കൂട്ടായ്മകൃഷിയിലൂടെ വരുമാനവും അന്തസ്സും കേരകൃഷിയുടെ അഭിവൃദ്ധിയും
നേടാനാകുമെന്ന്‌ നിരവധി ഗ്രൂപ്പുകൾ തെളിയിച്ചിട്ടുണ്ട്‌.

പരിചരണം ഉറപ്പാക്കി കാറ്റുവീഴ്ചയിലും നേടാൻ - തങ്കച്ചൻ ബ്രാൻഡ്​‍്‌
കാറ്റുവീഴ്ച്ച രോഗബാധ തെങ്ങിന്റെ ആരോഗ്യവും വിളവും അതിൽ നിന്നുള്ള
വരുമാനവും കുറയ്ക്കുകയും, കാലക്രമേണ പരിചരണ മാന്ദ്യത്തിലേക്ക്‌ പോവുകയും
ചെയ്യുന്നതായി പഠനങ്ങൾ കാണിക്കുന്നു. എന്നാൽ തെങ്ങുകളുടെ പരിചരണത്തിലുള്ള
ശ്രദ്ധക്കുറവും താൽപര്യമില്ലായ്മയും പ്രധാനകാരണമാണെന്നതിലേക്ക്‌
തെക്കേക്കര പഞ്ചായത്തിലെ ശ്രീ. തങ്കച്ചന്റെ അനുഭവങ്ങൾ ചൂണ്ടുപലകയാകുന്നു.



കാറ്റുവീഴ്ച രോഗം കത്തിനിൽക്കുന്ന? ആലപ്പുഴ ജില്ലയിൽ ചുറ്റുപാടുമുള്ള
കാറ്റുവീഴ്ച ബാധിത തെങ്ങുകൾക്കിടയിൽ ഒരു പച്ചത്തുരുത്തായി ഒരേക്കറിലുള്ള
70 തെങ്ങുകൾ നില നിൽക്കുന്നു. വർഷം ഏകദേശം 8000 മുതൽ 9000 വരെ നാളികേരം
വിളവെടുക്കുന്നുണ്ട്‌.  അതായത്‌ ശരാശരി നൂറ്‌ തേങ്ങയിലധികം വിളവ്‌ ഓരോ
തെങ്ങിലും. ഈ പ്രകടനത്തിന്‌ നിദാനമായ ഘടകങ്ങൾ സുപരിചിതങ്ങൾ തന്നെ.
ശ്രദ്ധയോടെ ശാസ്ത്രീയമായി ഉത്പാദിപ്പിച്ച തെങ്ങിൻ തൈകൾ (നാടൻ ഇനം)
നട്ടപ്പോൾ മുതൽ ചിട്ടയായ ശാസ്ത്രീയ പരിപാലനം, മണ്ണ്‌ പരിശോധിച്ച്‌
ശുപാർശയനുരിച്ച്‌ രാസവളപ്രയോഗം, ജലസേചനം വേനലിൽ, സമൃദ്ധമായ ജൈവവളപ്രയോഗം
(ശീമക്കൊന്ന, തെങ്ങിൻ തടങ്ങളിലെ പയർ വളർത്തലും വെട്ടിചേർക്കലും വർഷം
തോറും ചാണകം, വേപ്പിൻ പിണ്ണാക്ക്‌, എല്ലുപൊടി വർഷത്തിലൊരിക്കൽ കുമ്മായം
ചേർക്കൽ, തെങ്ങിൻ മണ്ട വൃത്തിയാക്കലും ഉപ്പുംചാരവും വേപ്പിൻ പിണ്ണാക്കും
പ്രയോഗിക്കലും, കള വളരാത്ത പുരയിടം, ഇടവിളകൾ, മിശ്രവിളകൾ, ജൈവപുതയിട്ട
(തെങ്ങോലകളും മറ്റും) തെങ്ങിൻ തടങ്ങൾ, പിന്നെ ഏറ്റവും പ്രധാനമായി
തെങ്ങ്‌ കൃഷിയോടുള്ള സ്നേഹവായ്പ്‌ - നിറകുലകളുമായി നിൽക്കുന്ന ഈ
തെങ്ങുകൾ കാറ്റുവീഴ്ചബാധിത പ്രദേശങ്ങളിൽ ശാസ്ത്രീയ പരിചരണക്കുറവിലൂടെ
നഷ്ടമാകുന്ന സമ്പത്തിനെയല്ലേ സൂചിപ്പിക്കുന്നത്‌.?

തങ്കച്ചൻ ബ്രാൻഡ്‌? തേങ്ങകൾക്ക്‌ എപ്പോഴും കമ്പോളവിലയേക്കാൾ
രണ്ടുമൂന്ന്‌ രൂപ കൂടുതലാണ്‌ ലഭിക്കുക. അതായത്‌ മികച്ച പരിചരണത്തിലൂടെ
1000 തേങ്ങകൾക്ക്‌ 3000 രൂപയുടെ മൂല്യവർദ്ധനവ്‌! മികച്ച ഗുണമേന്മയുള്ള
ഉൽപന്നത്തിന്റെ പ്രാധാന്യം കേരകർഷകൻ തിരിച്ചറിയേണ്ടത്‌ അത്യാവശ്യമാണ്‌.
?അതിഥി സത്ക്കാരത്തിന്‌ കരിക്കിനോളം ആവില്ല ഒന്നും എന്നാണ്‌ തങ്കച്ചന്റെ
മുദ്രാവാക്യം. ഇതിനായി ഗൗരീഗാത്രവും, കുറിയ പച്ചതെങ്ങും വച്ച്‌
പിടിപ്പിച്ചിട്ടുണ്ട്‌. കൊപ്ര ഡ്രയറിൽ ഉത്​‍്പാടിപ്പിക്കുന്ന ഒന്നാന്തരം
കൊപ്രയുപയോഗിച്ച്‌ വിളവിലൊരുഭാഗം വെളിച്ചെണ്ണ യാക്കിയും തേങ്ങയൊന്നിന്‌
രണ്ട്‌ രൂപയോളം മൂല്യവർദ്ധനവിന്‌ സാധ്യതയൊരുക്കിയിട്ടുണ്ട്‌ ഈ കേരകർഷകൻ.
72 വയസ്സിലും തനിക്ക്‌ ആരോഗ്യവും പൊതുസേവനപ്രവർത്തനങ്ങൾക്കുള്ള ഊർജ്ജവും
നൽകുന്നത്‌ സ്നേഹവും സമ്പത്തും നിറഞ്ഞ കേരവൃക്ഷങ്ങളാണെന്ന കാര്യത്തിൽ
ഇദ്ദേഹത്തിന്‌ സംശയമേയില്ല! അദ്ദേഹത്തിന്റെ വാക്കുകളിൽ ആവേശവും അനുഭവവും
നിറയുന്നുണ്ട്‌ ?നന്നായി നോക്കിയാൽ തെങ്ങുകൾ നമ്മെ താങ്ങിക്കൊള്ളും, അവയെ
സ്നേഹിക്കുക, പരിചരിക്കുക, വിളവെടുക്കുക! തേങ്ങയിടലും
ജൈവവളപ്രയോഗവുമല്ലാതെ മറ്റെല്ലാ പണികളും ഞാൻ തന്നെയാണ്‌ ചെയ്യാറ്‌?
നിറഞ്ഞ മനസ്സോടെ നമുക്കും ഈ വാക്കുകൾ ഏറ്റെടുക്കാം!


തേങ്ങയ്ക്ക്‌ മൂല്യവർദ്ധനവ്‌ - സുധർമ്മയ്ക്കിത്‌ നിയോഗം
കരുവാറ്റ ഗ്രാമപഞ്ചായത്തിലെ ശ്രീ. ബാബുവും സഹധർമ്മിണി ശ്രീമതി സുധർമ്മയും
ഇന്ന്‌ ഒട്ടേറെ കർഷകർക്ക്‌ മാർഗ്ഗദർശികളും പ്രചോദകരുമാണ്‌. ഇവരുടെ രണ്ട്‌
ഏക്കറിലധികമുള്ള തെങ്ങിൻ പുരയിടത്തിൽ പശുവളർത്തൽ, സിഒ-3 പുൽകൃഷി,
ഇടവിളകൾ, മിശ്രവിളകൾ, മത്സ്യകൃഷി, കോഴിവളർത്തൽ എന്നിവ
സമന്വയിപ്പിച്ചിരിക്കുന്നു. പുരയിടകൃഷിയിൽ ജൈവപുനഃചംക്രമണത്തിന്‌
നേർക്കാഴ്ചയാണ്‌ ഈ ?കുടുംബകൃഷിയിടം?. പശുക്കളുടെ ചാണകവും മൂത്രവും
ബയോഗ്യാസ്‌ ഉത്പാദനത്തിനും പുരയിടകൃഷിക്ക്‌ ജൈവവളമായും ഉപയോഗിക്കുന്നു.
കരിയിലകളും മറ്റ്‌ ജൈവവസ്തുക്കളും മൂല്യമാർന്ന മണ്ണിരകമ്പോസ്റ്റായി
മാറ്റുന്നു. ഇവിടെ മാലിന്യത്തിന്റെ ഗന്ധമല്ല, മണ്ണിലെ ജീവന്റെ മണമാണ്‌
അനുഭവിച്ചറിയാനാകുക.


തെങ്ങ്കൃഷിയിലെ മൂല്യവർദ്ധനവ്‌ കൃഷിയിടത്തിൽ കർഷകർക്ക്‌ തന്നെ
മുതലെടുക്കാവുന്ന സാധ്യതകൾ ?കരുവാറ്റ മാതൃക? തന്നെയാക്കി
സംസ്ഥാനമെമ്പാടും സന്ദേശമാക്കാൻ സുധർമ്മയുടെ പ്രവർത്തനങ്ങൾ
തുടക്കമിട്ടുവേന്ന കാര്യത്തിൽ സംശയമില്ല. വെളിച്ചെണ്ണ, വെളിച്ചെണ്ണ
ഉപയോഗിച്ച്‌ വിവിധതരം സോപ്പുകൾ, നാൽപാമര എണ്ണ, ഹെയർ ഓയിൽ. തേങ്ങാപ്പാലിൽ
നിന്നും നേരിട്ട്‌ തയ്യാറാക്കുന്ന ഉരുക്കുവെളിച്ചെണ്ണ (വെർജിൻ
കോക്കനട്ട്‌ ഓയിൽ), തേങ്ങാവെള്ളത്തിൽ നിന്നും പ്രകൃതിദത്ത വിനാഗിരി,
നാളികേര ലഡ്ഡു, ബർഫി, തേങ്ങാപ്പാൽ ചോക്ലേറ്റ്‌, തേങ്ങാമുറുക്ക്‌
എന്നിങ്ങനെ ആണ്ടിൽ ഒരുലക്ഷം രൂപയിലധികം വരുമാനം നേടുന്നു ഉത്സാഹശീലരായ
ദമ്പതിമാർ. ഒരു നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധനവ്‌ പത്ത്‌ രൂപയിലധികം
വരുമെന്ന്‌ ശ്രീമതി. സുധർമ്മ ഉറപ്പിച്ച്‌ പറയുന്നു. തെളിവായി കണക്കുകൾ
കൃത്യമായി നിരത്തുന്നു.


ഈ കർഷകഭവനത്തിലേക്ക്‌ ആരേയും സ്വാഗതം ചെയ്യുന്നത്‌ വെളിച്ചെണ്ണയുടെ
നറുമണവും സ്വാദ്‌ മുറ്റിയ കരിക്ക്‌ ലസ്സിയും, ആത്മവിശ്വാസമുള്ള
കേരകർഷകന്റെ പുഞ്ചിരിയുമാണ്‌. കേരകൃഷിയിൽ ജൈവകൃഷിക്കുള്ള സാധ്യതകൾ വളരെ
വലുതാണെന്ന്‌ അനുഭവത്തിലൂന്നിയ അഭിപ്രായമാണ്‌ ഈ
കേരസുഹൃത്തുക്കൾക്കുള്ളത്‌.  പരീക്ഷണകുതുകിയായ ഈ വീട്ടമ്മ,
വീട്ടുവളപ്പിലെ ഫലവൃക്ഷങ്ങളായ ചക്ക, ചെറി. ചാമ്പയ്ക്ക തുടങ്ങിയവയിൽ
നിന്നൊക്കെ പത്തിലധികം ഭക്ഷ്യോൽപന്നങ്ങൾ തയ്യാറാക്കി വിപണനം ചെയ്യുന്നു.
തേങ്ങാപ്പാൽ എണ്ണയായ ഉരുക്ക്‌ വെളിച്ചെണ്ണ ഉപയോഗിച്ച്‌ തയ്യാറാക്കിയ
ബേബിസോപ്പ്‌ ഒന്നാന്തരമെന്ന്‌ ഉപയോഗിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.


തേങ്ങയും ചക്കയും ചേരുവകളാക്കിയുള്ള മുറുക്ക്‌ കൂട്ടായ്മകൾക്ക്‌
പകർത്താവുന്ന ണല്ലോരുൽപന്നമാണ്‌. ഗ്രാമീണ ചെറുകൂട്ടായ്മകൾക്ക്‌ ലളിതവും
ചെലവ്‌ കുറഞ്ഞതുമായ ലഘുഉപകരണങ്ങൾ വിപണിയിൽ ലഭ്യമല്ല. കൂട്ടായ്മകൾക്ക്‌
വൻപദ്ധതികളിൽ താൽപര്യവുമുണ്ടാവില്ല. ചെറുത്‌ സുന്ദരവും? ചെറുതുകൾ ചേർന്ന
വലുതാകുന്ന തെളിവുകളും ഗ്രാമീണ വ്യവസായ സംരംഭങ്ങളിൽ നിരവധിയുണ്ട്‌. ഈ
വീട്ടമ്മ തേങ്ങാപ്പീരയിൽ നിന്നും തേങ്ങാപ്പാൽ അനായാസം പിഴിഞ്ഞെടുക്കാവുന്ന, 8000 രൂപയോളം മാത്രം വിലമതിക്കുന്ന  ഒരു ലഘുയന്ത്രം രൂപകൽപ്പന ചെയ്തത്‌ നിസ്സാരമല്ല! ആവശ്യം സൃഷ്ടിയുടെ മാതാവാണല്ലോ!

ഇതിനോക്കെപ്പുറമേ സംസ്ഥാനത്തുട നീളം കേരോൽപന്ന നിർമ്മാണത്തിനുള്ള
പരിശീലകയായി ശ്രീമതി സുധർമ്മ ഈ സാമ്പത്തിക ഉപദേശം
ആയിരങ്ങളിലെത്തിച്ചിട്ടുമുണ്ട്‌

.
കേരകൃഷിയിലൂടെ പത്ത്‌ സമ്പത്തുകൾ

കേരകൃഷി  നേരിട്ടും പരോക്ഷമായും മൂല്യവും സമ്പത്തും ഏകുന്ന
വൃക്ഷവിളയാണ്‌. കേരകൃഷിയിൽ നേരിടുന്ന പ്രശ്നങ്ങൾക്ക്‌ കൂട്ടായി പരിഹാര
നടപടികൾ ക്രമീകരിച്ച്‌ മുന്നേറാനുള്ള പരിശ്രമങ്ങൾ
ഇന്നുണ്ടായിക്കൊണ്ടിരിക്കുന്നത്‌ ശുഭോദർക്കമാണ്‌. തെങ്ങ്‌ കൃഷിയിലൂടെ
സമൂഹത്തിന്‌ നേടാവുന്ന സമ്പത്തുകൾ എത്ര വൈവിധ്യവും ഉദാത്തവും
സ്ഥായിയുമാണെന്ന്‌ നമുക്കു നോക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...