Showing posts with label babu alappuzha. Show all posts
Showing posts with label babu alappuzha. Show all posts

1 Mar 2016

ക്യൂ...പിന്നെയും ക്യൂ...?


  --ബാബു ആലപ്പുഴ. (ഫോണ്‍:7736460750)

    അന്ന്  ഓഫീസ്സില്‍ പിടിപ്പത് ജോലി ഉണ്ടായിരുന്നു.  ഏതാണ്ട് ആറു മണിക്ക് ശേഷമാണ് ഓഫീസ്സില്‍ നിന്നിറങ്ങിയത്.  ബിവറേജിനു മുന്നില്‍ ബൈക്ക് നിര്‍ത്തി ക്യൂവില്‍ കയറി.  ഒരു പയിന്‍റ് വാങ്ങി പുറത്തിറങ്ങി. വീണ്ടും യാത്ര.  പോകുന്ന വഴിയില്‍ വിജനമായ ഒരിടം കണ്ടെത്തി ബൈക്ക് നിര്‍ത്തി.  പയിന്‍റ് പൊട്ടിച്ചു സീറ്റിനടിയില്‍ കരുതിയിരുന്ന കാലികുപ്പിയിലേക്ക് പകുതി ഒഴിച്ച് മാറ്റി വച്ചു.  സോഡക്കുപ്പി പൊട്ടിച്ചു മിക്സ് ചെയ്തു.  പതിയെ സിപ്പ് ചെയ്തുകൊണ്ടിരുന്നു.  നല്ല തണുത്ത കാറ്റ്.  ലഹരി ശരീരം മുഴുവന്‍ പടര്‍ന്നു കയറി.  ഫിനിഷ് ചെയ്തു കുപ്പി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.
    ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു.
“...ദുഖങ്ങള്‍ക്കിന്നു ഞാന്‍...അവധി കൊടുത്തൂ...
സ്വര്‍ഗത്തില്‍ ഞാനൊരു...മുറി..യെടുത്തു...”
    ആ പഴയ യേശുദാസ് ഗാനം മനസ്സ് മൂളിക്കൊണ്ടിരുന്നു.
    ഒരു വളവു തിരിയുമ്പോള്‍..
    ഒരു ചരക്ക് ലോറി പാഞ്ഞു വരുന്നു...!?
    പിന്നെ ഒന്നും ഓര്‍മ്മയില്ല.
    ഓര്‍മ്മ മടങ്ങി വന്നപ്പോള്‍--
    അയാള്‍ ക്യൂവിലാണ്..!?
    ബിവറേജ് ക്യൂവാണോ?  അല്ല.  ഇത് മറ്റേതോ ക്യൂവാണ്..?
    ക്യൂവിലൂടെ അയാള്‍ നടന്നു.  ഒരു കൌണ്ടറിനു മുന്നിലെത്തി.  ശരീരത്തിലൂടെ ഒരു സ്ക്രീനിംഗ് മെഷീന്‍ ഇഴഞ്ഞു നടന്നു.  പെട്ടെന്നാണയാളുടെ ശരീരം മുഴുവന്‍ പച്ചനിറമായി മാറിയത്!!?
    അടുത്ത ക്യൂവിലേക്കു പോകുംമുമ്പ് അയാള്‍ തിരിഞ്ഞു നോക്കി.  ചിലരുടെ ശരീരം ചുവപ്പ് നിറം! ചിലര്‍ക്ക് പച്ച നിറം!  കൂടുതല്‍പേരും  ചുവപ്പ് നിറക്കാര്‍!!?
    അയാള്‍ പച്ച നിറമടിച്ച കൌണ്ടറിനു മുന്നിലെത്തി.  അവിടെനിന്നും ഒരു കാര്‍ഡ്  കിട്ടി.  എ.പി.എല്‍. കാര്‍ഡ്!  ഭൂമിയില്‍ റേഷന്‍ കാര്‍ഡ് എ.പി.എല്‍. ആണ്.  അതുകൊണ്ടാണോ ഈ കാര്‍ഡ്‌ തന്നത്? അറിയില്ല. ചുവപ്പു നിറക്കാര്‍ക്കു ബി.പി.എല്‍. കാര്‍ഡാണ് നല്‍കുന്നത്. എ.പി.എല്‍., ബി.പി.എല്‍. ഇവയുടെ മുഴുവന്‍ പേരറിയാന്‍ അയാള്‍ ബോര്‍ഡ് പരത്തി. എ.പി.എല്‍. എന്നാല്‍ എബൌ പരലോകം (Above Para Lokam)..ബി.പി.എല്‍. എന്നാല്‍ ബിലോ പരലോകം (Below Para Lokam)...  ഓ. സംശയം തീര്‍ന്നു.
    എന്താ തനിക്കു ഈ എ.പി.എല്‍ കാര്‍ഡ്‌ കിട്ടിയത് എന്ന് അല്‍ഭു- തപ്പെടുകയായിരുന്നു അയാള്‍.  ഭൂമിയില്‍ വച്ച് കൊച്ചുകൊച്ചു കുരുത്തക്കേടുകളും അരുതായ്മകളും ചെയ്തിട്ടുണ്ട്.  എന്നിട്ടും?  ഒരു പക്ഷെ നിസ്സാരമായ ആ തെറ്റുകള്‍ പൊറുത്തുകാണും?
    അയാള്‍ മുന്നോട്ടു നടന്നു.  ആ ക്യൂ രണ്ടായി മാറി.  ഇടത്തേയ്ക്കുള്ള ക്യൂ എ.പി.എല്‍. കാര്‍ക്കും വലത്തേയ്ക്കുള്ളത് ബി.പി.എല്‍ കാര്‍ക്കും.  അയാള്‍ ഇടത്തേയ്ക്ക് നടന്നു.  വളരെ കുറച്ചു പേരേയുള്ളൂ ക്യൂവില്‍!  മൂന്നോ നാലോ പേര്‍ മാത്രം!!
    ക്യൂ അവസാനിച്ചത്‌ ഒരു വലിയ സ്വര്‍ണ്ണകവാടത്തിനു മുന്നില്‍!  വാതില്‍ തുറക്കപ്പെട്ടു.  അയാള്‍ അകത്തു കയറി.  വാതില്‍ അടഞ്ഞു.
    പച്ച നിറമുള്ള കുറെ രൂപങ്ങള്‍ അയാള്‍ക്ക്‌ ചുറ്റും കൂടി.  അവര്‍ അയാളെ സ്വീകരിച്ചു.
“ആരൊക്കെയാ? എനിക്ക് മനസ്സിലായില്ലല്ലോ?”
“ഞാന്‍ നിന്റെ അമ്മെയാ മോനേ..”
    അമ്മ അയാളെ കെട്ടിപ്പിടിച്ചു സന്തോഷിച്ചു.
“അഛനെവിടെ അമ്മേ..?” അയാള്‍ ചോദിച്ചു.
“അഛന്‍ ബി.പി.എല്‍. കാരനാ..ഇപ്പൊ വേറൊരു ലോകത്താ..”
“ഞാന്‍ നിന്റെ മൂത്ത ചേട്ടന്‍ ദിനമണി..”
“ചേട്ടാ..അവസാനം നമ്മള്‍ കണ്ടുമുട്ടിയല്ലോ..?”
“ഇതാരാ..?” അടുത്തുനിന്ന മറ്റൊരു രൂപത്തെ നോക്കി അയാള്‍ ചോദിച്ചു.
“എടാ..ഇത് ഞാനാ..എബി എബ്രഹാം.  നിന്റെ ഉറ്റ കൂട്ടുകാരന്‍..”
“എടാ എബ്രഹാമേ..”  രണ്ടുപേരും കെട്ടിപ്പിടിച്ചു സന്തോഷിച്ചു.
“ഇനി സമയം കളയേണ്ട.. നമുക്ക് പോകാം..”
“എങ്ങോട്ട്..?”
“കൊട്ടാരത്തിലേക്ക്.  അവിടെയാ നമ്മുടെ താമസം.”
    ദൂരെ സ്വര്‍ണനിറത്തില്‍ തിളങ്ങുന്ന ഒരു  കൊട്ടാരം!!   മുത്തശ്ശികഥകളിലെ രാജകൊട്ടാരം പോലെ?
    കൊട്ടാരത്തിന് മുന്നിലെത്തി. സ്വര്‍ഗീയ സംഗീതവും സുഗന്ധവും ഒഴുകി വന്നു.  അവര്‍ അകത്തേയ്ക്ക് കയറി.
    ഉള്ളിലെ കാഴ്ചകള്‍ കണ്ടു അയാള്‍ അന്തംവിട്ട്‌ നിന്നു!
”ഇത് സ്വര്‍ഗ്ഗമോ?”
“അതെ. സ്വര്‍ഗ്ഗം തന്നെ.  ഇനിയുള്ള നമ്മുടെ ജീവിതം ഈ സ്വര്‍ഗ്ഗത്തിലായിരിക്കും.  ഇനി ഒരിക്കലും നമ്മള്‍ എങ്ങോട്ടും മടങ്ങി പോവില്ല.  അതാ ഇവിടുത്തെ നിയമം.”
“അപ്പൊ ബി.പി.എല്‍. കാര്‍ക്കോ?”
“അത് നരകമാ.  അവിടെ ഉള്ളവര്‍ക്ക് എപ്പോഴും ഭയങ്കര വിശപ്പും ദാഹവുമാ.  24 മണിക്കൂറും കഷ്ട്പ്പെടനം.  എന്നാലും ചാട്ടവാര് കൊണ്ട് അടി കിട്ടും.  കിങ്കരന്മാര്‍ അടിച്ചു പരത്തും.  പോറോട്ടക്ക് മാവ് കുഴയ്ക്കും പോലെ. തിളച്ച എണ്ണ കുടിപ്പിക്കും.  പാമ്പുകളെ കൊണ്ട് കടിപ്പിക്കും.  അങ്ങനെ പലപല കഠിന ശിക്ഷകളും ഉണ്ടെന്നാ കേക്കുന്നെ..”
“ഇവിടെയോ?”
“ഇവിടെ നമുക്ക് പരമാനന്ദ സുഖമല്ലേ?  വിശപ്പും ദാഹവുമില്ല.  ഒരു പണിയും ചെയ്യണ്ടാ.  ചുമ്മാ കാഴ്ചകള്‍ കണ്ടു സന്തോഷിച്ചു നടന്നാല്‍ മതി.”
“നമുക്ക് ഇവിടുന്നു എപ്പോഴെങ്കിലും മടങ്ങി പോകണോ ഭൂമിയിലേക്ക്‌?”
“വേണ്ട.  ജീവിതകാലം മുഴുവന്‍ ഇവിടെ കഴിഞ്ഞാല്‍ മതി.  എന്നാല്‍ ബി.പി.എല്‍. കാര്‍ക്ക് അങ്ങനെയല്ല. അവര്‍ക്ക്  ഭൂമിയിലെക്കു തിരിച്ചു പോകേണ്ടതുണ്ട്. ഓരോ ബി.പി.എല്‍. കാര്‍ക്കും ഓരോരോ ശിക്ഷാകാലാവധി ഉണ്ട്.  ശിക്ഷാകാലം കഴിയുമ്പോള്‍ ആ ചുവന്ന രൂപത്തെ ഒരു കംപ്യൂട്ടറൈസ് മെഷീനിലേക്കിടും.  മെഷീന്‍ ആ രൂപത്തെ ഒരു “കുഞ്ഞാക്കി” മാറ്റും. ആ കുഞ്ഞ് അടുത്ത നിമിഷം ഭൂമിയില്‍ എവിടെങ്കിലും ഏതെങ്കിലും ഒരമ്മയുടെ ഉദരത്തില്‍ പ്രവേശിക്കും.  പിന്നെ പ്രസവം....അതിനു ശേഷം ആ കുഞ്ഞിന്റെ ജീവിതം... അവസാനം.... മരണം.....പിന്നെ പരലോകത്തേയ്ക്കുള്ള മടക്കയാത്ര...ഈ യാത്ര അനന്തമായി അങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും.....പച്ച എ.പി.എല്‍. കാര്‍ഡ് കിട്ടുന്നത് വരെ....”

16 Jan 2016

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

Once for us/M K Harikumar 
Geetha Ravindran
...................
At certain times
We should tell
Nothing to anyone.
Some silence,
In the pretense that
Nothing remains
to understand,
Will ridicule our life
Uncessantly.
Often we get
all the meanings
Similarly at some point
We lose all the clues.
Either we are not
a reality at all
As others do define us,
pretend to acknowledge
that we exist,
And then eleminate us



BACK TO HOME

26 Dec 2015

കുട നന്നാക്കാനുണ്ടോ...കുട...?/കഥ



                                                          ബാബു ആലപ്പുഴ


     

      മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പ് ഞാന്‍ ഞങ്ങളുടെ നാട്ടിലെ ഇടവഴിയിലൂടെ അലസമായി നടക്കുകയായിരുന്നു. അപ്പോള്‍ ഒരു കാഴ്ച കണ്ടു. ഒരു വൃദ്ധന്‍ തലയില്‍ പഴയ കുറെ കുടകളുടെ അസ്ഥിപഞ്ജരങ്ങളുമേന്തി നടന്നു പോകുന്നു. കാഴ്ച്ചയില്‍ ഏതാണ്ട് എഴുപതു വയസ്സ് തോന്നിക്കും. പക്ഷെ സ്വരം ഒരു യുവവിന്റെത് പോലെ!

      “..കുട നന്നാക്കാനുണ്ടോ....കുട...?”

      ഈണത്തിലുള്ള ആ സ്വരം അന്തരീക്ഷത്തില്‍ കൂടി ഒഴുകി നടന്നു.

      ആ സ്വരം എന്നെ ബാല്യകാലത്തിലേയ്ക്ക് നടത്തിക്കൊണ്ടുപോയി.

      അന്ന് മഴക്കാലം തുടങ്ങുന്നതിനു മുമ്പായി വീടുകളില്‍ വന്നു കേടുവന്ന കുടകള്‍ കമ്പിയും ശീലയും മാറ്റി ഇവര്‍ ശരിയാക്കി കൊടുക്കും. ഇവരെ കാത്ത് ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കും.     ചിതറിപ്പോയ അസ്ഥികള്‍ പെറുക്കി കൂട്ടിച്ചേര്‍ത്തുവച്ച് “ജീവന്‍” വയ്പ്പിക്കുന്ന അത്ഭുതകരമായ ആ കാഴ്ച കാണാന്‍ അത്രയ്ക്ക് കൌതുകമായിരുന്നു ഞങ്ങള്‍ക്ക്!

      പിന്നീട് ടീവീ മാധ്യമങ്ങളുടെ അവിര്ഭാവത്തോട് കൂടി കുടക്കംപനികളുടെ പ്രവാഹമായി. അറ്റകുറ്റപ്പണികളെല്ലാം കമ്പനിക്കാര് നേരിട്ട് നടത്താന്‍ തുടങ്ങി.  അങ്ങനെ ഗ്രാമ-പട്ടണ നിവാസികളെ പുളകം കൊള്ളിച്ചിരുന്ന ആ ഈണം സ്വയം പിന്‍വലിഞ്ഞു പോയി.

      ഇപ്പോഴിതാ ആ ഈണം പുനര്‍ജെനിച്ചു കാതുകളെ പുളകം കൊള്ളിക്കുന്നു.

      “കുട നന്നാക്കാനുണ്ടോ... കുട...?”

      കോളെജ് വിദ്യാഭ്യാസം കഴിഞ്ഞു ഡിഗ്രി സര്‍ടിഭിക്കറ്റുകളും മറ്റും നോക്കി എന്നും നെടുവീര്‍പ്പിടാറുള്ള എന്‍റെ മനസ്സില്‍ പുതിയൊരു തൊഴില്‍മേഖല തെളിഞ്ഞു വന്നു: ”മനസ്സ് നന്നാക്കാനുണ്ടോ....മനസ്സ്‌...?

      വഴിയോരത്തുകൂടി ആ യുവാവ്‌ ഈണത്തില്‍ നീട്ടിവിളിച്ചു കടന്നു പോവുകയാണ്. “മനസ്സ് നന്നാക്കനുണ്ടോ...മനസ്സ്....?”

      കണ്ണീരിന്‍റെ നനവുള്ള ഒരു സ്ത്രീ ആ യുവാവിനെ തന്‍റെ ചെറ്റക്കുടിലിലേക്ക് മാടി വിളിച്ചു.

        “ആരെയാ നന്നാക്കേണ്ടത്..?”

      നിലത്ത് ഒരു കീറപ്പായില്‍ മലര്‍ന്നു കിടന്നു വായും പിളര്‍ന്ന് ഉറങ്ങുന്ന ഒരു മനുഷ്യന്‍!  അയാളുടെ കടവായില്‍ കൂടി ഉമിനീര്‍ ഒലിച്ചിറങ്ങുന്നുണ്ട്.  കാലി മദ്യക്കുപ്പികള്‍ നിലത്തു വീണു കിടപ്പുണ്ട്. സിഗററ്റു കുറ്റികളും ബീടിക്കുറ്റികളും ചുറ്റിനുമുണ്ട്. ഉടുതുണി സ്ഥാനം തെറ്റി കിടക്കുന്നു. മദ്യത്തിന്‍റെ രൂക്ഷഗന്ധം അയാളുടെ ഉച്വാസവായുവില്‍ കൂടി ആ മുറിയിലാകെ ഒഴുകി നടക്കുന്നുണ്ട്.

     യുവാവിന്റെ കണ്ണുകള്‍ അടുക്കള ഭാഗത്തേക്ക്‌ നീങ്ങി. വിശപ്പുമൂലം തളര്‍ന്നുറങ്ങുന്ന മൂന്ന് പിഞ്ച് കുഞ്ഞുങ്ങള്‍!  അടുപ്പ് ഈ അടുത്ത കാലത്തെങ്ങും കത്തിച്ച ലക്ഷണമില്ല. കാലിയായ കലങ്ങളും പാത്രങ്ങളും പൊട്ടിയ ചട്ടികളും ചിതറിക്കിടക്കുന്നു. ആ പാവം സ്ത്രീ തെങ്ങിക്കൊണ്ട് കണ്ണീരോഴുക്കുന്നു.

      “സമാധാനിക്ക്..നമുക്ക് നന്നാക്കിയെടുക്കാം..”

      യുവാവ്‌ ബാഗ്‌ തുറന്നു ഹെല്‍മറ്റിന്റെ ആകൃതിയിലുള്ള ഒരു ഉപകരണം പുറത്തെടുത്തു. ആ ഉപകരണം മദ്യപാനിയുടെ തലയില്‍ ചേര്‍ത്ത് വച്ചു.ഉപകരത്തിലെ ചില ബട്ടണുകള്‍ ചലിപ്പിച്ചു. നിമിഷങ്ങള്‍ കടന്നു പോയി. പെട്ടെന്നയാള്‍ കണ്ണ് തുറന്നു. പുഞ്ചിരിച്ചു. ഭാര്യയെ നോക്കി ധ്രിഡപ്രതിഞ്ഞയോടെ പറഞ്ഞു: “ഞാനിനി മദ്യം തോടുകപോലുമില്ല..ഇത് സത്യം..സത്യം..സത്യം..”

     ഭാര്യക്ക്‌ സന്തോഷമായി. യുവാവ്‌ നടന്നകന്നു.      ഈണത്തോടെ..താളത്തോടെ...

                “..മനസ്സ് നന്നാക്കാനുണ്ടോ...മനസ്സ്...?”

     ഒരു കൂറ്റന്‍ ബംഗ്ലാവിന് മുന്നില്‍ ഒരു വൃദ്ധന്‍ നില്‍ക്കുന്നു.

         വൃദ്ധന്‍ അയാളെ അകത്തേക്ക് ക്ഷണിച്ചു.

     “ആര്‍ക്കാ കുഴപ്പം..?”

     “എന്റെ മോനേ..ഞങ്ങള്‍ക്ക് ഒരേ ഒരു മോള് ..ലാളിച്ചു വളര്‍ത്തി.. ഒരുപാടു പഠിപ്പിച്ചു..പക്ഷെ ഒന്ന് മാത്രം പഠിപ്പിച്ചില്ല..അടുക്കളജോലി.... നേരാംവണ്ണം ഒരു ചായ ഉണ്ടാക്കാന്പോലും ഇവള്‍ക്കറിഞ്ഞുകൂടാ..ഇവളെ വിവാഹം ചെയ്തുവിട്ടപ്പോള്‍ തുടങ്ങീ പ്രശ്നങ്ങള്‍..ചെറുക്കന്‍ ഒരു സല്‍സ്വഭാവി. അയാള്‍ വേലക്കാരികള്‍ ഉണ്ടാക്കുന്ന ആഹാരം ഒന്നും കഴിക്കില്ല. ഭാര്യയുടെ കൈ കൊണ്ടുണ്ടാക്കികൊടുത്താലേ ആഹാരം കഴിക്കൂ. ഇവള്‍ക്ക് പാചകം ഒട്ട് അറിയില്ലതാനും. കഴിഞ്ഞ ദിവസം അവന്‍ ഭാര്യയെ പറഞ്ഞു വിട്ടു. പാചകം പഠിച്ചിട്ടു ചെന്നാല്‍ മതിയെന്ന്. ഞങ്ങള്‍ പലവട്ടം പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇവളുടെ തലയില്‍ കേറുന്നില്ല മോനേ..”

     “ശരി..ഞാനൊന്നു നോക്കട്ടേ.”

     യുവാവ്‌ പെണ്‍കുട്ടിയുടെ തലയില്‍ ഉപകരണം ഫിറ്റ്‌ ചെയ്തു. കീകള്‍ ചലിപ്പിച്ചു.

     “ഇനി അടുക്കളയില്‍ പോയി ഞങ്ങള്‍ക്ക് ഓരോ ചായ ഇട്ടുകൊണ്ട്‌ വരൂ.”

     നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ക്കുള്ള ചായയുമായി അവള്‍ തിരിച്ചെത്തി!

     ചായ രുചിച്ചുകൊണ്ട് മൂവരുംകൂടി: “നല്ല അസ്സല് ചായ!!?”

     “ഇനി ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ടേ ഞാന്‍ പോകുന്നുള്ളൂ..വേഗം ഊണ് തയ്യാറാക്കൂ..”

     പെണ്‍കുട്ടി പുഞ്ചിരിച്ചു കൊണ്ട് അടുക്കളയിലേക്കു പോയി.

     അല്പസമയത്തിനുള്ളില്‍ വിഭവസമൃധമായ ഊണ് കഴിച്ചു മടങ്ങുമ്പോള്‍ നന്ദിപൂര്‍വ്വം അവര്‍ ഒരു കവര്‍ ആ യുവാവിനെ ഏല്‍പ്പിച്ചു.

     “മനസ്സ്‌ നന്നാക്കാനുണ്ടോ...മനസ്സ്.?” “മനസ്സ് നന്നാക്കാനുണ്ടോ..മനസ്സ്..?”

     വീണ്ടും ആ യുവാവ്‌ മുന്നോട്ടു നീങ്ങി.                  ഈണത്തോടെ..താളത്തോടെ...

       

                                                     (ഫോണ്‍ നമ്പര്‍: 7736460750)

28 Sept 2015

അവതാരം...?

ബാബു ആലപ്പുഴ.
``````````````````````````````````````````````````````````````````````````````````````````````

     എന്റെ പള്ളീലിട്ട പേര് മാത്യു കെ. തോമസ്‌.  മാത്തുക്കുട്ടി എന്നും മാത്തച്ചനെന്നും  വീട്ടുകാരും കൂട്ടുകാരും വിളിച്ചു.  നാട്ടുകാര്‍ വിളിച്ചിരുന്നത്‌ റൌഡി മാത്തണെന്ന്!  കാരണം അന്തക്കാലത്ത്  ഞാന്‍ ശരിക്കും ഒരു റൌഡി ആയിരുന്നു.  കാടാറുമാസം നാടാറുമാസം എന്ന കണക്കിനല്ല്യോ ഞാന്‍ ജയിലിലും പുറത്തും കഴിഞ്ഞിരുന്നേ..?  അത് സുഖമുള്ളൊരു ജീവിതമാരുന്നു? ചോരക്കണ്ണ്‍കളും കപ്പടാമീശയും കുടവയറുമുള്ള അപ്പച്ചനെ ദൂരെവച്ച് കാണുമ്പോഴേ നാട്ടുകാര്‍ പേടിച്ചു വിറയ്ക്കുമാരുന്നു.  നാടുനീളെ ഭാര്യമാരുണ്ടാരുന്നു അപ്പച്ചന്.  ധാരാളം കുട്ടികളും.  അപ്പച്ചന്റെ വീറും വാശിയും കേഡിത്തരവും കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌.  അന്നേ മനസ്സില്‍ തീരുമാനമെടുത്തതാ അപ്പച്ചനെ കടത്തിവെട്ടുന്ന ഒരു കേഡി ആയിത്തീരണമെന്ന്.  അങ്ങനെ  പതിനാറാം വയസ്സില്‍ ഞാന്‍ റൌഡി മാത്തനായി.

      ഇരുപതാം വയസ്സില്‍ കല്യാണം കഴിച്ചു.  ഭാര്യയുള്‍പ്പടെ നാല് പേര്‍ക്ക് ചെലവിനു കൊടുക്കാന്‍ ഞാന്‍ പെട്ട പാട് ചില്ലറയൊന്നുമല്ല.  അങ്ങനെ തൊഴില്‍മേഖല വിപുലീകരിച്ച് റൌഡികളുടെ നേതാവായി.

     മക്കള് മലപോലെ വളര്‍ന്നു.  മൂത്ത മകന്‍ തോമസ്‌ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍ ഗള്‍ഫില്‍ പോയി അഞ്ചാറു കാശുണ്ടാക്കി. അവിടെ ജോലിയുള്ള ഒരു നേഴ്സിനെ കല്യാണം കഴിച്ചു. കുട്ടികളുമായി സുഖമായി വാഴുന്നു.

     രണ്ടാമന്‍ ആന്‍ഡ്രൂസ്.  അവന്‍ ആള് ബുദ്ധിമാനാ.  അവനില്ലാത്ത ബിസിനസ്സുകളില്ല.  കള്ളക്കടത്ത്, കള്ളനോട്ട്, മയക്കുമരുന്ന്, ബോംബു മരുന്ന്, വജ്രവ്യാപാരം, പെണ്‍വാണിഭം അങ്ങനെ പലതും. പിന്നെ ക്വട്ടേഷന്‍, അല്‍പ്പസ്വല്‍പ്പം രാഷ്ട്രീയം, പോലീസേമാന്മാരുമായുള്ള കൂട്ടുകെട്ട് – ഇത് മൂന്നുമില്ലെങ്കില്‍ ഒരു ബിസിനസ്സും പച്ച പിടിക്കത്തില്ലെന്നാ ആന്‍ഡ്രൂസ്സ് പറയുന്നേ.  ഒന്നാലോചിച്ചാല്‍ അപ്പറഞ്ഞത്‌ സത്യം തന്നാ...?

    അവന്‍ കല്യാണം കഴിച്ചിരിക്കുന്നത് കോട്ടയത്തെ ഒരു പണച്ചാക്കിന്റെ ഒരേയൊരു പുന്നാരമോളെയാ.  ഒരു കുട്ടിയുമുണ്ട്.  പണ്ടത്തെക്കാലത്ത് ഭാര്യക്ക് വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഉടുക്കാനെന്തേലും വാങ്ങിക്കൊടുത്താല്‍ മതിയാരുന്നു.  പക്ഷെ, ഇന്നങ്ങനാണോ?  ആഴ്ച്ചയിലൊരിക്കല്‍ പത്തിരുപതിനായിരത്തിന്റെ പട്ടുസാരിയല്ല്യോ വാങ്ങിക്കൊടുക്കേണ്ടത്?  അല്ലെങ്കില്‍ അവളുമാര് കെട്ടിയോന്റെ കൊങ്ങായ്ക്ക് കുത്തിപ്പിടിക്കും.  അതാ കാലം!? ഒരു കുഞ്ഞാണെങ്കിലും അതിനെ വളര്‍ത്തിയെടുക്കാന്‍ എന്താ ചെലവ്?  ഒന്നും പറയണ്ട.  കലികാലം!?

     എന്നാലും ഞാനാലോചിക്കാറുണ്ട്.  അവനോടു നേരിട്ട് ചോദിച്ചിട്ടുമുണ്ട്.  “എന്റെ മോനേ ആന്‍ഡ്രൂസേ..ഇത്രയൊക്കെ വാരിക്കൂട്ടാണോ?” എന്ന്.  അപ്പോഴവന്‍ പറയും “അപ്പച്ചാ..പഴേ കാലമല്ല ഇത്.  അവസരം വരുമ്പോ ഉണ്ടാക്കാവുന്നതൊക്കെ ഉണ്ടാക്കണം.  വെട്ടിപ്പിടിക്കവുന്നതൊക്കെ വെട്ടിപ്പിടിക്കണം.  അല്ലെങ്കീ  നിരാശപ്പെടെണ്ടിവരും.  ഒരുപാടുകാലം വാരിക്കൂട്ടാന്‍ പറ്റുമോ അപ്പച്ചാ നമുക്ക്..?”  ഒരു കണക്കിനു അവന്‍ പറയുന്നതും ശരിയാ അല്ല്യോ..?

     ആന്‍ഡ്രൂസ് വാരിക്കൂട്ടുന്ന പണമെല്ലാം രഹസ്യമായി പൂഴ്ത്തിവച്ചിരിക്കുന്നതു തെക്കേപറമ്പിലെ ആ പഴയ ഓലപ്പെരേലാ. ഞങ്ങള് പണ്ട് താമസിച്ചിരുന്ന പെരയാ അത്.  ആന്‍ഡ്രൂസിനു കാശുണ്ടായപ്പോ പണികഴിപ്പിച്ച ഈ മണിമാളികേലാ പിന്നീട് ഞങ്ങള് താമസം തുടങ്ങിയേ.  ആ ഓലപ്പെരയ്ക്കുള്ളില്‍ തറയ്ക്ക് താഴെ അവന്‍ രഹസ്യമായി ഒരു നിലവറ പണിതീര്‍ത്തിട്ടുണ്ട്.  ആ നെലവറേലാ കള്ളക്കടത്ത് സാധനങ്ങളും കള്ളപ്പണവും മയക്കുമരുന്നും ബോംബു മരുന്നുമെല്ലാം പൂഴ്ത്തിവച്ചിരിക്കുന്നേ.  ഇത് പരമരഹസ്യമാ?

     വല്ലാത്ത ക്ഷീണം.  പ്രായം കുറെ ആയില്ലേ?  ഒരു പെഗ്ഗടിക്കാം?  നെരേം വെളുത്തിട്ടിതേവരെ അടിച്ചത് നാല് പെഗ്ഗ് മാത്രം.  ഓരോ മണിക്കൂറിടവിട്ടു ഒരു പെഗ്ഗടിക്കുന്നതാ ശീലം. അവസാനം അടിച്ച പെഗ്ഗിന്റെ കിക്ക് മുഴുവന്‍ ചോര്‍ന്നുപോയി. അലമാര തുറന്നു ബോട്ടില്‍ പുറത്തെടുത്തു.  ഒരു പെഗ്ഗ് വായിലേയ്ക്ക് കമഴ്ത്തി.  എന്തൊക്കെയാണെങ്കിലും ആന്‍ഡ്രൂസ് നല്ലവനാ.  അവ്നല്ല്യോ ദിവസേന ഓരോ കുപ്പി വിദേശിയെ വാങ്ങിത്തരുന്നേ..?  അതുകൊണ്ടെനിക്കു സുഖമായി ദിവസം മുഴുവന്‍ കിറുങ്ങിയിരിക്കാന്‍ സാധിക്കുന്നു...?

     ഇളയവന്‍ ജോണി.  അവനൊരു മന്ദബുദ്ധിയാ.  സദാസമയവും മരുന്നടിയാ ജോലി.  മയക്കുമരുന്നേ.  അവന്‍ വീട്ടിലുള്ളതും ഇല്ലാത്തതും ഒരുപോലാ.

     കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം?  പുറത്തേയ്ക്ക് തല നീട്ടിയ എന്നോട് ആന്‍ഡ്രൂസ് പറഞ്ഞു: “അപ്പച്ചാ..ഞാന്‍ പുറത്തേയ്ക്കൊന്നു പോയിട്ട് വരാം....” എന്നിട്ട് എന്റെ നേരെ നോക്കി കൈ വീശി.

     ഏതാണ്ട് പത്തു മിനിട്ട് കഴിഞ്ഞു കാണും ഗേറ്റ് തുറന്നു ആരൊക്കെയോ ഓടി വരുന്നു!?

“....എന്താടാ കാര്യം..?”

“മാത്തുക്കുട്ടിചേട്ടാ...റോഡില്‍ ബോംബ്‌ സ്പോടനം..  ആന്‍ഡ്രൂസ് സാറിന്റെ കാറില്‍ നിന്നാ സ്പോടനം..കാറ് ചിതറിപ്പോയി..”

“എന്റെ മോനേ...”  അടുത്തുകണ്ട തൂണില്‍ കയറിപ്പിടിച്ചതുകൊണ്ട് താഴെ വീണില്ല.

     പെട്ടെന്ന് വല്ലാത്തൊരു ഭീകര ശബ്ദം!!??

     തെക്കേപറമ്പില്‍നിന്നാണല്ലോ ആ ശബ്ദം മുഴങ്ങി കേട്ടേ..?!

     പുറത്തിറങ്ങി തെക്കേപറമ്പിലേയ്ക്ക് ഞാന്‍ ഭീതിയോടെ നോക്കി.

     കുടുംബവീട് നിന്ന സ്ഥലത്ത് ഒരു ആകാശതീഗോളം നൃത്തം വയ്ക്കുന്നു!!

19 Jul 2015

സാക്ഷി..?


ബാബു ആലപ്പുഴ

     രാവിലെയുള്ള പതിവ് നടത്ത കഴിഞ്ഞെത്തിയ എന്നെ എതിരേറ്റത്‌ വീടിനു മുന്നില്‍ കാത്തു നിന്ന ഒരു മധ്യവയസ്കയും രണ്ടു പെണ്‍കുട്ടികളുമാണ്.  ഭാര്യ മുഖം വീര്‍പ്പിച്ചു വാതില്‍പ്പടിയില്‍ “കത്തി” നില്‍ക്കുന്നു!

“...ആരാ..?..എനിക്ക് മനസ്സിലായില്ലല്ലോ..?”

“..എന്റെ പേര് വസുമതി..ഇതെന്റെ മക്കള്‍..വാസുദേവന്‍സാറിന്റെ ഭാര്യയും മക്കളുമാ..”

“ഇപ്പൊ ഓര്‍മ്മ വരുന്നു..വാസുദേവന്‍സാറിനെ എനിക്ക് മറക്കാന്‍ പറ്റുമോ? ഞാന്‍ വയനാട്ടില്‍ ആദ്യമായി ജോലിക്ക് വന്നപ്പോള്‍ സാറല്ലേ എനിക്ക് എല്ലാം പഠിപ്പിച്ചു തന്നതും എല്ലാ സഹായങ്ങളും ചെയ്തു തന്നതും..?.. ക്ഷെമിക്കണം.. വസുമതിചേച്ചി കുറച്ചു തടിച്ചു..നരക്കുകേം ചെയ്തു. അതാ മനസ്സിലാകാതെ പോയത്..അല്ലാ..സാറെവിടെ? സാറെന്താ വരാഞ്ഞത്? സാറിനെ കണ്ടിട്ട് എത്ര കാലമായി..?”

     എന്റെ ചോദ്യം കേട്ടതും വസുമതി ചേച്ചിയുടെ മുഖത്ത് ഒരു വലിയ കാര്‍മേഖം ഉരുണ്ടുകൂടിക്കഴിഞ്ഞിരുന്നു. പിന്നെ ആര്ത്തലച്ച ഒരു കണ്ണീര്മഴ!  കൂടെ രണ്ടു പെണ്‍കുട്ടികളും ശരിക്കങ്ങു പെയ്തു കൂട്ടി.

“..വാസുദേവന്‍സാറ് പോയി സാറേ..കഴിഞ്ഞ മാസം സാറ് മരിച്ചു..അറ്റാക്കാരുന്നു..”

“കരയാതെ..എല്ലാം വിധിയാണെന്ന് സമാധാനിക്ക് ചേച്ചീ..”

     ഞാനാ സ്ത്രീയുടെ കണ്ണീര്‍ തുടയ്ക്കാന്‍ കൈ പൊക്കി. പെട്ടെന്നാണ് വാതില്‍ക്കല്‍ “പ്ടെ..പ്ടെ..” എന്ന ശബ്ദം കേട്ടത്..! തല ഉയര്‍ത്തിയപ്പോള്‍ ഭാര്യ വാതില്‍പ്പാളി വലിച്ചടയ്ക്കുകയും തുറക്കുകയും ചെയ്യുന്നു!  കൂടെ രൂക്ഷമായ നോട്ടവും!  ഞാന്‍ ദെഹിച്ചു പോയി.

“അല്ലാ. എന്താ ചേച്ചീ ഇപ്പൊ ഇങ്ങോട്ട് വന്നേ?”

     കരച്ചിലിനും പിഴിച്ചിലിനും ഒരിടവേള കൊടുത്ത് ചേച്ചി പറഞ്ഞൊപ്പിച്ചു: “സാറിന്റെ ശവശരീരം ചിതയില്‍ വയ്ക്കുംമുംപേ എവിടെനിന്നോ ഒരു സ്ത്രീയും മകനും പ്രത്യക്ഷപ്പെട്ടു.  സാറിന്റെ മറ്റൊരു ഭാര്യയും മകനുമാണ് എന്നാ പറഞ്ഞേ.  കൂടെ അവര്‍ക്ക് വക്കാലത്ത് പറയാന്‍ കുറെ നാട്ടുകാരും ബന്ധുക്കളും.  സാറിന്റെ ആദ്യഭാര്യയാണ്‌പോലും! അതിലുള്ള മകനും!!

     ശവദാഹം കഴിഞ്ഞ് അവര്‍ രണ്ടും വീട്ടീ കേറി താമസം തുടങ്ങി.  പാവം ഞങ്ങളെന്തോ ചെയ്യും?  ഒരു വിധം ഒരു മാസം പിടിച്ചു നിന്നു,  അവസാനം ഇങ്ങോട്ട് വണ്ടി കയറി..”

“..ഇങ്ങോട്ട് വന്നതെന്തിനാ?”

“പിന്നെ ഞങ്ങളെങ്ങോട്ട്‌ പോകും..?  സാറല്ലേ ഇതിനുത്തരവാദി?”

“ഞാനോ..?! ഞാനെന്തു ചെയ്തു..?”

“ഒന്നും ചെയ്തില്ലേ..? രജിസ്റ്റരാപ്പീസീ വച്ചു ഞങ്ങടെ കല്യാണത്തിന് സാക്ഷിനിന്നതാരാ?  സാറല്ലേ..?”

“അത് ഞാനാ..”

“അപ്പൊ സാറ് തന്നെ ഇതിനുത്തരം പറയണം. സമാധാനമുണ്ടാക്കണം.”

“എന്തുതരം?..എന്ത് സമാധാനം?”

“സാറന്നു സാക്ഷി നിന്നത് കൊണ്ടല്ലേ ഞാനദദേഹത്തിന്റെ ഭാര്യയായത്‌?  ഈ പെണ്‍കുട്ടികളുണ്ടായത്?  മാത്രമല്ല അദ്ദേഹത്തിന് നിയമപ്രകാരം ഒരു ഭാര്യയും മകനും ഉണ്ടെന്ന സത്യം മറച്ചു വച്ചു എന്നെ ചതിക്കുകയായിരുന്നില്ലേ?  അതുകൊണ്ട് സാക്ഷി നിന്ന സാര് എന്നേം പിള്ളാരേം സംരക്ഷിക്കാന്‍ കടപ്പെട്ടവനാ.. ഞങ്ങളിവിടെ താമസിക്കും..”

     ഒരു മിന്നല്‍ പോലെ വസുമതിചേച്ചിയും മക്കളും കെട്ടും കിടക്കകളുമായി വീട്ടിലേക്കു കയറിപ്പോയി.  വാതില്‍ തടഞ്ഞുനിന്ന ഭാര്യ തെറിച്ചു ദൂരേയ്ക്കും..!

“എന്താ മനുഷ്യാ വടി പോലെ നിക്കുന്നെ..? അവരെ പിടിച്ചു പുറത്താക്ക്.”

ഭാര്യ എന്റെ നേരെ ചാടിക്കടിച്ചു. ഞാന്‍ കൈമലര്‍ത്തി.

“ഞാനെന്തോ ചെയ്യാനാടീ? സാക്ഷി നിന്നുപോയില്ലേ..?”

“എന്ത് സാക്ഷീ..?  ഏത്‌ സാക്ഷീ..?”

     ഭാര്യയും ഞാനും വാതില്‍പ്പടിയില്‍ കുത്തി മലച്ചിരുന്നു.

     വീട്ടിലെ ആകെയുള്ള രണ്ടു ബെഡ്റൂമുകളും അമ്മേം മക്കളും കയ്യടക്കി. അന്ന് മുതല്‍ ഭാര്യയും ഞാനും മോളും അടുക്കളയിലായി കിടപ്പ്!

     പിറ്റേ ദിവസം മനസ്സ് അസ്വസ്തമായതിനാല്‍ നടക്കാന്പോലും പോകാതെ വാതില്‍പ്പടിയില്‍ കുത്തിയിരുന്ന എന്റെ മുന്നില്‍ വസുമതി ചേച്ചി പ്രത്യക്ഷപെട്ടു.

“സാറേ..മൂത്തവള്‍ ഡിഗ്രി ഫൈനലിയറാ..ഇളയവള്‍ പ്ലസ്ടൂവിലും.  അവരെ രണ്ടിനേം ഇവിടുത്തെ കോളെജിലും സ്കൂളിലുംചേര്‍ക്കണം..”

“ങ്ങാ...” ഞാന്‍ മൂളി.

“പിന്നേ..അവര്‍ക്ക് നല്ല വസ്ത്രങ്ങളൊന്നുമില്ല. രണ്ടു മൂന്ന് ജോഡി ചുരിദാറുകള്‍ വാങ്ങണം.  എനിക്ക് രണ്ടു സാരിയും.”

“..ങ്ങാ..” ഞാന്‍ പിന്നേം മൂളി.

     അടുക്കളയില്‍ പാത്രങ്ങള്‍ വീഴുന്ന ശബ്ദം!  ഭാര്യയുടെ പ്രതിഷേധം?

“അച്ഛാ..” കരഞ്ഞുവീര്‍ത്ത മുഖവുമായി പത്തുവയസ്സുകാരി സ്വന്തം മോള്‍ അടുത്ത് വന്നു!

“എന്താ മോളേ?..എന്ത് പറ്റി..?”

“അച്ഛാ..ആ ചേച്ചി എന്നെ തല്ലി..”

“സാരമില്ല മോളേ..ചേച്ചിയല്ലേ? ക്ഷമിച്ചുകള”

“അങ്ങനെ ക്ഷമിക്കാനൊന്നും പറ്റില്ല..വല്ലയിടത്തുനിന്നുംവലിഞ്ഞുകേറിവന്ന അവക്കെന്നാ കാര്യം എന്റെ മോളെ തല്ലാന്‍..?..ചോദിച്ചിട്ടുതന്നെ കാര്യം.”

“എന്റെ ഭാര്യേ...  നീയോന്നടങ്ങ്...  സാക്ഷി നിന്ന് പോയില്ലേ..?”

“ഓ..നിങ്ങളും ഒടുക്കത്തെ ഒരു സാക്ഷിയും!?...ശരി.  ഇപ്പൊ ഞാനടങ്ങാം.

ഇനി ഇതാവര്ത്തിച്ചാലുണ്ടല്ലോ?  എന്റെ തനി അവളറിയും.  പറഞ്ഞേക്കാം..?”  ഭാര്യ കലിതുള്ളി കടന്നു പോയി.

     പിറ്റേന്ന്—

“സാറേ..പിള്ളാര്‍ക്ക് രണ്ടിനും കഴുത്തിലും കാതിലും കയ്യിലും ഒരു തരി സ്വര്‍ണം പോലുമില്ല.  രണ്ടുപേര്‍ക്കും ഒരു ജോഡി കമ്മലെങ്കിലും വാങ്ങണം.”

“സ്വര്‍ണമോ?..എന്റെ കയ്യില്‍ കാശില്ല.”

“അത് പറഞ്ഞാല്‍ പറ്റില്ല...സാക്ഷി.”

“ശരി..വാങ്ങാം..”  അടുക്കളയില്‍ പാത്രങ്ങള്‍ വീഴുന്ന ശബ്ദം!

     മറ്റൊരു ദിവസം—

“സാറേ..പിള്ളാര്‍ക്ക് ഓരോ മൊബൈല് വേണമെന്ന്.”

“ശരി...നോക്കട്ടെ..”

    അടുക്കളയില്‍ മറ്റൊരു പാത്രം വീണു!

“മൂത്തവള് ബീ.എസ്‌സി. പാസ്സായി.  അവളെ എം.എസ്സിക്ക് ചേര്‍ക്കണം.  ഇളയവളെ ഡിഗ്രിക്കും...”

    അപ്പോഴും പാത്രം വീണു!!

     രാത്രി അടുക്കളയില്‍ നിലത്തു പായ വിരിച്ചു കിടക്കുകയാണ് ഞാന്‍.  അടുത്ത് ഭാര്യയുണ്ട്.  മോളും.  രണ്ടും നല്ല ഉറക്കം.  പല പല സാമ്പത്തിക പ്രശനങ്ങള്‍ തലയ്ക്കു പിടിച്ചത് കാരണം എനിക്കുറക്കം വന്നില്ല.  പെട്ടെന്ന് മൊബൈല്‍ കരഞ്ഞു!? 

“സാറേ..ഇത് ഞാനാ..ശുഭ.. എന്താണെന്നറിയില്ല എനിക്കുറക്കം വരുന്നില്ല സാറേ.. എന്റെ മനസ്സ് മുഴുവന്‍ സാറിന്റെ മുഖമാ..എനിക്ക് പഠിക്കാന്‍ പോലും പറ്റുന്നില്ല.  എനിക്കെന്തോ “ഒരിത്” സാറിനോട് തോന്നുന്നു..”

“നിന്റെ പ്രായമതാ കുട്ടീ ..മറ്റൊന്നും ചിന്തിക്കാതെ നീ പഠിക്കാന്‍ നോക്ക്..”

“അല്ല സാറെ..എനിക്ക് സാറിനോട് ശരിക്കും ഒരു....ലൈന്‍..”

“ഇലക്ട്രിസിറ്റി ഓഫീസില്‍ ജോലിയുള്ള എന്നോടാണോ നിന്റെ ലൈന്‍..?  നീ വേറെ ആളെ നോക്ക് കൊച്ചേ..”

“സാറങ്ങനെ പറയരുത്..സാറില്ലാത്ത ഒരു ജീവിതം എനിക്ക് സങ്കല്‍പ്പിക്കാന്‍പോലും പറ്റില്ല.  സാറിനെ ഞാന്‍ അത്രക്കിഷ്ട്പ്പെട്ടുപോയി...സാറെന്നെ കൈവിടരുത്.”

     ഞാന്‍ മൊബൈല്‍ ഓഫാക്കി.

“ആരാ?”  അടുത്തുകിടന്ന ഭാര്യ പൊട്ടിത്തെറിച്ചു.

“ആരാന്നറിയില്ല..ആരോ തെറ്റി വിളിച്ചതാ..”
“കള്ളം പറയതെന്റെ മനുഷ്യ.  ഞാന്‍ കേട്ടതല്ലേ നിങ്ങടെ സംഭാഷണം.
അല്ലേലും അവളെ എനിക്ക് നേരത്തെ സംശയമുണ്ടാരുന്നു.  അവടെ വല്ലാത്തൊരു നോട്ടവും കൊഞ്ചിക്കുഴയലും..നേരമൊന്നു വെളുത്തോട്ടെ..  കാണിച്ചുകൊടുക്കാം ഞാന്‍...”

“നീ പ്രശനമുണ്ടാക്കരുത്.  നമുക്കവളെ ഉപദേശിച്ചു നേരെയാക്കാം.  സാക്ഷി നിന്നുപോയില്ലേ...?”

“ഓ..നിങ്ങടെ ഒടുക്കത്തെ ഒരു സാക്ഷി..!?”

     ഈ പ്രശനങ്ങളില്‍ നിന്നും രെക്ഷപെടാന്‍ എന്താണൊരു മാര്‍ഗം..?

ആലോചിച്ചാലോചിച്ച് ഞാനൊരുറച്ച തീരുമാനത്തിലെത്തി.

     ആഴ്ച ഒന്ന് കഴിഞ്ഞു. വീടും പറമ്പും വസുമതിചേച്ചിക്കും മക്കള്‍ക്കും എഴുതി വച്ചു.  ദൂരെ ഒരു പട്ടിക്കാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങി.

    ഒരു വെളുപ്പാന്‍ കാലം.  ഞങ്ങള്‍ സ്ഥലം വിട്ടു.

    കാലം  “സാക്ഷി”....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...