Showing posts with label prem krishna. Show all posts
Showing posts with label prem krishna. Show all posts

23 Mar 2014

നിർഭയ

പ്രേം കൃഷ്ണ

ആ പെണ്‍കുട്ടിയെ 
ദേവാലയ പരിസ്സരത്ത് 
കാണുമ്പോൾ തന്നെ 
മുതിർന്നവരിൽ പലരും 
നിഷ്ക്രിയമായ ഒരസ്വസ്ഥത അനുഭവിച്ചിരുന്നു .

പള്ളിയിലിട്ട പേര് 
പുറത്ത് പറയാനിഷ്ടമില്ലാത്ത അവൾ 
ചെയ്തു പോന്നിരുന്നത് 
ഇപ്രകാരമുള്ള 
ചില കാര്യങ്ങളായിരുന്നു -

തന്റെ പോന്നുപിതാവായ കർത്താവിന് 
പെരുമഴയിൽ നനയാതിരിക്കാൻ 
വഴിവക്കിലെ കുരിശിന്മേലൊരു 
കുടചൂടി കൊടുത്തു .

അത് കണ്ടു ദേഷ്യപ്പെട്ട് 
വിയർത്തു ചുളിഞ്ഞ നെറ്റികളിൽ 
" നിങ്ങൾക്ക് പനിക്കുന്നേൽ 
ഞാൻ കൈലേസ് നനച്ചിട്ട് തരാം "
എന്ന് സങ്കടപ്പെട്ടു പറഞ്ഞു.

വടിയോങ്ങി വന്ന കൈകളിൽ നോക്കി 
ബൈബിൾ തുറന്നുകാട്ടി 
നിഷ്കളങ്കമായി ചിരിച്ചു നിന്നു .

വേദനിച്ചു മോങ്ങിയിരുന്ന 
ഒരു മുടന്തൻ നായ്ക്കുട്ടിയെ 
"അയൽക്കാരൻ "
എന്ന് പേര് വിളിച്ച് 
പള്ളിയിലെ പ്രാർഥനാ വേളയിൽ 
മടിയിൽ വച്ചോമനിച്ചു .

ആട്ടിൻപറ്റത്തെ തെളിച്ചുകൊണ്ട്  
അവയെ വിൽക്കാൻ തരില്ലെന്ന് 
ഉച്ചത്തിൽ പറഞ്ഞു നിലവിളിച്ചു .

പെരുന്നാൾ ദിനം 
പള്ളിപ്പമ്പിൽ വച്ചാണ് 
അത് സംഭവിച്ചത് -

പ്രദക്ഷിണവഴിയിൽ നിന്ന് 
അല്പ്പം മാറി നടന്ന് 
തൊട്ടുമുമ്പ്  പ്രസംഗിച്ച 
വികാരിയെ നോക്കി 
കളങ്കമില്ലാതെ ചിരിച്ച് ,
കുറച്ചു കല്ലുകൾ പെറുക്കി 
ഒരു വെള്ള കടലാസ്സിൽ 
പൊതിഞ്ഞെടുത്തുകൊണ്ടിരുന്നു .
അന്നാണ് 
അവളുടെ ആദ്യ കവിത ജനിച്ചത്‌ -
അതിന്റെ പേര് -

" കല്ല്‌ വച്ച നുണകളും 
കളങ്കമില്ലാത്ത കല്ലുകളും "
എന്നായിരുന്നു. 

24 Oct 2013

മരിക്കാത്തവർ

പ്രേം കൃഷ്ണ

മരങ്ങൾക്ക് ആത്മാവുണ്ടെന്നോ
കിളികൾക്ക് കിനാവുകളുണ്ടെന്നോ
അറിയാത്ത
മറവികൾ മാത്രമുള്ള
കുറെ കൊടും വെട്ടുകാർ
ഇന്നലെ ഇരുളിൻ മറവിൽ
ആ മരങ്ങളുമറുത്തു .

അവർ വഴിവിളക്കുകളുടെ
വരികളുടച്ചിരുന്നു .
കണ്ണുകളടച്ച കാവൽക്കരെയെല്ലാം
പൊയ്ക്കാലുകളാക്കി.
ആർത്തിയുള്ളവർ ചിലർ
പിടയുന്ന ചിറകുകളെ
സഞ്ചികളിൽ കുത്തി നിറച്ചു മറഞ്ഞു

പക്ഷെ മരിച്ച  കിളികളൊന്നും
വെറും തൂവലുകളായിരുന്നില്ല ,
അവർ നിറവിന്റെ കവികളായിരുന്നു .-

അവയുടെ
തുറിച്ച കണ്ണുകളിൽ
കണ്ണീരുണങ്ങാത്ത
ദേശങ്ങളുടെ കഥകൾ ......

ചിതറിയ ചിറകുകളിൽ
മുറിഞ്ഞ സ്വപ്നങ്ങളുടെ
വെള്ളക്കീറുകൾ ...

ഉടഞ്ഞ മുട്ടകളിൽ
ജീവന്റെ വറ്റിയ കടൽ ...

അതെ
ആ  മരിച്ച കിളികളും

അവരെ വരിച്ച മരങ്ങളും
കവികളായിരുന്നു ,
അവരാണ്
നമ്മോടാദ്യമായി 
വസന്തങ്ങളെ കുറിച്ച്  മൊഴിഞ്ഞത്...

നിഴൽവരകൾ
ഞാനെന്ന ഒറ്റവര
ഇടയ്ക്കിടെ ഹ്രസ്വവും ദീർഘവുമായി
പല പ്രതലങ്ങളിലും രേഖപ്പെടുത്തി
ഒപ്പം നീങ്ങാറുണ്ട് .

ഈ നിഴലുകളെല്ലാം
എവിടെ പതിയിരിക്കുന്നു
എങ്ങോട്ടു മടങ്ങുന്നു
എന്നറിയാത്തൊരു
കണ്ണാവാറുണ്ട് മനുഷ്യർ .
ഇന്നലെ പോസ്റ്റ്‌മാർട്ടം
 ചെയ്യപ്പെട്ടവന്റെ മരണകാരണം
അവന്റെ നിഴലിനറിയാമായിരുന്നു .
അത് പക വീട്ടിയത്
മറഞ്ഞിരുന്ന കൊലപാതകിയുടെ
നിഴലായി പതിഞ്ഞ്
പിടി കൂടാനെത്തിയവർക്കു മുന്നിൽ
സ്വയം തെളിഞ്ഞു കൊണ്ടായിരുന്നു .
എല്ലാ നിഴലുകളും
ഇടയ്ക്കിടെ പുറന്തള്ളുകയും
വലിച്ചെടുക്കുകയും ചെയ്യുന്ന
ഭൂമിയുടെ ശരീരം
സർവ്വസാക്ഷികളായ
നിഴലുകളുടതുമാണ് .
അതിനാൽ എല്ലാ നിഴലുകൾക്കും
മണ്ണിന്റെ മണമാണ് .

വ്യാഖ്യാനിക്കപ്പെടാത്തവൾ
ശ്രദ്ധിക്കാറുണ്ട്  പലപ്പോഴും
ഒത്തിരി ബഹളം വച്ചും ,
ഏറെ മൂകയായിരുന്നും
വിസ്മയിപ്പിക്കുന്ന അവളെ .
തിരകളാർക്കുന്ന ഹൃദയമായതിനാലാകാം
കടലിനെ നോക്കി വിസ്മയിക്കാത്തത് .
മാനം നോക്കാത്തവളായതിനാൽ
ആകാശവും അമ്പരപ്പിക്കാറില്ല .
വിശപ്പ്‌ കത്തിയാളും
ചില രാത്രികളിൽ
നഗരത്തിലെ അഴുക്കുചാലിൽ
ഒഴുകി പരന്ന ചന്ദ്രനെ നോക്കി
പൊട്ടിച്ചിരിക്കാറുണ്ട് .
ഇന്നലെയവൾ പൊളിഞ്ഞു തുടങ്ങിയൊരു
ചുവരിൽ അലസ്സമായി ഇങ്ങനെ കുറിച്ചു -
" ഞാൻ എല്ലായിടത്തും ജലാംശം കണ്ടവളെന്ന് "

23 Oct 2013

മരിക്കാത്തവർ

പ്രേം കൃഷ്ണ

മരങ്ങൾക്ക് ആത്മാവുണ്ടെന്നോ
കിളികൾക്ക് കിനാവുകളുണ്ടെന്നോ
അറിയാത്ത
മറവികൾ മാത്രമുള്ള
കുറെ കൊടും വെട്ടുകാർ
ഇന്നലെ ഇരുളിൻ മറവിൽ
ആ മരങ്ങളുമറുത്തു .

അവർ വഴിവിളക്കുകളുടെ
വരികളുടച്ചിരുന്നു .
കണ്ണുകളടച്ച കാവൽക്കരെയെല്ലാം
പൊയ്ക്കാലുകളാക്കി.
ആർത്തിയുള്ളവർ ചിലർ
പിടയുന്ന ചിറകുകളെ
സഞ്ചികളിൽ കുത്തി നിറച്ചു മറഞ്ഞു

പക്ഷെ മരിച്ച  കിളികളൊന്നും
വെറും തൂവലുകളായിരുന്നില്ല ,
അവർ നിറവിന്റെ കവികളായിരുന്നു .-

അവയുടെ
തുറിച്ച കണ്ണുകളിൽ
കണ്ണീരുണങ്ങാത്ത
ദേശങ്ങളുടെ കഥകൾ ......

ചിതറിയ ചിറകുകളിൽ
മുറിഞ്ഞ സ്വപ്നങ്ങളുടെ
വെള്ളക്കീറുകൾ ...

ഉടഞ്ഞ മുട്ടകളിൽ
ജീവന്റെ വറ്റിയ കടൽ ...

അതെ
ആ  മരിച്ച കിളികളും

അവരെ വരിച്ച മരങ്ങളും
കവികളായിരുന്നു ,
അവരാണ്
നമ്മോടാദ്യമായി 
വസന്തങ്ങളെ കുറിച്ച്  മൊഴിഞ്ഞത്...

നിഴൽവരകൾ
ഞാനെന്ന ഒറ്റവര
ഇടയ്ക്കിടെ ഹ്രസ്വവും ദീർഘവുമായി
പല പ്രതലങ്ങളിലും രേഖപ്പെടുത്തി
ഒപ്പം നീങ്ങാറുണ്ട് .

ഈ നിഴലുകളെല്ലാം
എവിടെ പതിയിരിക്കുന്നു
എങ്ങോട്ടു മടങ്ങുന്നു
എന്നറിയാത്തൊരു
കണ്ണാവാറുണ്ട് മനുഷ്യർ .
ഇന്നലെ പോസ്റ്റ്‌മാർട്ടം
 ചെയ്യപ്പെട്ടവന്റെ മരണകാരണം
അവന്റെ നിഴലിനറിയാമായിരുന്നു .
അത് പക വീട്ടിയത്
മറഞ്ഞിരുന്ന കൊലപാതകിയുടെ
നിഴലായി പതിഞ്ഞ്
പിടി കൂടാനെത്തിയവർക്കു മുന്നിൽ
സ്വയം തെളിഞ്ഞു കൊണ്ടായിരുന്നു .
എല്ലാ നിഴലുകളും
ഇടയ്ക്കിടെ പുറന്തള്ളുകയും
വലിച്ചെടുക്കുകയും ചെയ്യുന്ന
ഭൂമിയുടെ ശരീരം
സർവ്വസാക്ഷികളായ
നിഴലുകളുടതുമാണ് .
അതിനാൽ എല്ലാ നിഴലുകൾക്കും
മണ്ണിന്റെ മണമാണ് .

വ്യാഖ്യാനിക്കപ്പെടാത്തവൾ
ശ്രദ്ധിക്കാറുണ്ട്  പലപ്പോഴും
ഒത്തിരി ബഹളം വച്ചും ,
ഏറെ മൂകയായിരുന്നും
വിസ്മയിപ്പിക്കുന്ന അവളെ .
തിരകളാർക്കുന്ന ഹൃദയമായതിനാലാകാം
കടലിനെ നോക്കി വിസ്മയിക്കാത്തത് .
മാനം നോക്കാത്തവളായതിനാൽ
ആകാശവും അമ്പരപ്പിക്കാറില്ല .
വിശപ്പ്‌ കത്തിയാളും
ചില രാത്രികളിൽ
നഗരത്തിലെ അഴുക്കുചാലിൽ
ഒഴുകി പരന്ന ചന്ദ്രനെ നോക്കി
പൊട്ടിച്ചിരിക്കാറുണ്ട് .
ഇന്നലെയവൾ പൊളിഞ്ഞു തുടങ്ങിയൊരു
ചുവരിൽ അലസ്സമായി ഇങ്ങനെ കുറിച്ചു -
" ഞാൻ എല്ലായിടത്തും ജലാംശം കണ്ടവളെന്ന് "

24 Aug 2013

ഹൈക്കു കവിതകൾ



പ്രേം കൃഷ്ണ


അയ്യപ്പൻ
ഓർമ്മകളിൽ തീകോരിയിട്ട്
വ്യവസ്ഥിതിയുടെ
പുറമ്പോക്കിലൂടെ
നടന്നു പോയവൻ .

സംസ്കൃതി
നശിപ്പിക്കപ്പെടുന്ന പൂന്തോട്ടങ്ങൾ .
നശിക്കാത്തത്-
അതിൻ ഗന്ധങ്ങൾ .


രാഷ്ട്രീയം
കള്ളന്റെ സമ്പത്തിന്
പോലീസ് കാവൽ .

കഥ ഇതുവരെ
റിസർവ്വ് ബാങ്കിനു മുന്നിൽ
മരിച്ചു കിടക്കുന്ന ഭിക്ഷക്കാരൻ .


പ്രണയം
നഗ്നതയിൽ ദുഖവും
വസ്ത്രത്തിൽ അഭിനയവും...


ഇലയും മുള്ളും
കുറ്റവും ശിക്ഷയും
എന്തെന്നറിയാതെ,
പണ്ടേ അറിഞ്ഞിട്ടുണ്ട്
ആലകളിലെ മൂർച്ചകൾ...


അനന്തം
ഇന്ന് നാം കാണും
വീടിൻ വിലാസ്സങ്ങൾ
എത്ര കടലിരമ്പിയ
എത്ര കാടൊച്ച വച്ച
ഏതനന്ത വിചാരങ്ങൾ... 

19 Jul 2013

അനന്തം

പ്രേം കൃഷ്ണ

ഇന്ന് നാം കാണുമീ
മഴ പെയ്യും മരങ്ങളിൽ
എത്ര ദേശത്തിൻ കിളികൾ
നനഞ്ഞ തൂവൽ പൊഴിച്ചു.

ഇന്ന് നാം കാണുമീ
നഗരഗ്രാമ വീഥികളിൽ
എത്ര യുഗപ്പക്ഷികൾ
പറന്നു ചിറകടിച്ചു .

ഇന്ന് നാം കാണുമീ
വീടിൻ വിലാസ്സങ്ങൾ
എത്ര കടലിരമ്പിയ
എത്ര കാടൊച്ച വച്ച,
ഏതനന്ത വിചാരങ്ങൾ......

26 Mar 2013

നിഴൽ വരകൾ .


പ്രേം കൃഷ്ണ 

ഞാനെന്ന ഒറ്റവര
ഇടയ്ക്കിടെ ചെറുതും വലുതുമായി
പല പ്രതലങ്ങളിലും
രേഖപ്പെടുത്തി ഒപ്പം നീങ്ങാറുണ്ട് .

അതെവിടെ പതിയിരിക്കുന്നു
എങ്ങോട്ട് മടങ്ങുന്നു
എന്നറിയാത്തൊരു
കണ്ണാവാറുണ്ട് മനുഷ്യൻ പലപ്പോഴും .
അൽപ്പം മുൻപ്
പോസ്റ്റ്‌ മാർട്ടം ചെയ്യപ്പെട്ടവന്റെ
മരണകാരണം
അവന്റെ നിഴലിറിയാമായിരുന്നു.
അത് പക വീട്ടിയത്
പതിയിരുന്ന കൊലപാതകിയുടെ
നിഴലായ് കൂടുമാറി
പിടി കൂടാനെത്തിയവർക്ക് മുന്നിൽ
സ്വയം അടയാളപ്പെടുത്തിയായിരുന്നു .

എല്ലാ നിഴലുകളും
ഇടയ്ക്കിടെ പുറന്തള്ളുകയും
വലിച്ചെടുക്കുകയും ചെയ്യുന്ന
ഭൂമിയുടെ ശരീരം
നിഴലുകളുടെതുമാണ് .
അതിനാൽ എല്ലാ നിഴലുകൾക്കും
മണ്ണിന്റെ മണമാണ് .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...