Showing posts with label 4. Show all posts
Showing posts with label 4. Show all posts

29 Mar 2016

ഒരു സ്വപ്നം പോലെ../കഥ

            --ബാബു ആലപ്പുഴ.
-------            ----------------------------------------    --------------------------

     അപ്രതീക്ഷിതമായി വീടിനു മുന്നില്‍ ഒരു  വെള്ളകാര്‍ വന്നു നിന്നപ്പോള്‍ വരാന്തയില്‍ നിലത്തു കുത്തിയിരിക്കുകയായിരുന്നു രമണി.  മെലിഞ്ഞുണങ്ങിയ കൈകള്‍ക്കുള്ളില്‍ പൂഴ്ത്തി വച്ചിരുന്ന തല ഉയര്‍ത്തി നിസ്സംഗതയോടെ ദൂരേയ്ക്ക് നോക്കി.  ഇടിഞ്ഞു നിലംപൊത്തി കിടന്നിരുന്ന മതിലുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ വെളുത്ത് സുമുഖനായ ഒരു യുവാവ് നടന്നു വരുന്നു!? 
     യുവാവ് വരാന്തയില്‍ കയറിയപ്പോള്‍ രമണി ആയാസപ്പെട്ട്‌ എഴുന്നേറ്റു. എണ്ണമയമില്ലാതെ, വികൃതമായി പാറിപ്പറന്നു കിടന്നിരുന്ന തലമുടി ഒതുക്കിവച്ചു.
“...ആരാ..?..മനസ്സിലായില്ലല്ലോ..?”
രമണിയുടെ ചോദ്യത്തിനുത്തരമായി യുവാവ്‌ അവരെ ദീര്‍ഘനേരം നോക്കിനിന്നു.  നെടുവീര്‍പ്പിട്ടു.
“ചേച്ചിക്കെന്നെ മനസ്സിലായില്ല..അല്ലേ..?...ഇത് ഞാനാ....ബഷീര്‍..വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരും കാണാതെ അടുത്തിരുത്തി വയര്‍ നിറയേ ചോറും കറീം വിളംമ്പിത്തന്നിരുന്നില്ലേ ഈ ചേച്ചി എനിക്ക്..?...എല്ലാരും “കള്ളന്‍” എന്ന് വിളിച്ചപ്പോഴും അതൊന്നും വിശ്വസിക്കാതെ എന്നെ കൂടുതല്‍ സ്നേഹിക്കുകയല്ലേ ഈ ചേച്ചി ചെയ്തത്?...ആ ബഷീറാ ചേച്ചീ ഈ ഞാന്‍..”
“...ആ പഴയ ബഷീറാണോ ഇത്..!?...നിന്നെ എനിക്ക് മനസ്സിലായില്ല കേട്ടോ!”
“പണ്ടു പന്ത്രണ്ടാം വയസ്സില്‍ വീട് വിട്ടുപോയ ഞാന്‍ എവിടെല്ലാം അലഞ്ഞു നടന്നു.  അവസാനം മുംബയിലെത്തി.  സ്വന്തമായി ബിസ്സിനസ്സ് ചെയ്തു കാശുണ്ടാക്കി. അനുജത്തി റസിയയെ കെട്ടിച്ചുവിടാനുള്ള പണവുമായിട്ടാണ് ഞാനീ നാട്ടില്‍ തിരിച്ചെത്തിയത്‌...പക്ഷെ ഞെട്ടിക്കുന്ന ദുരന്തവാര്ത്തകളാണ് ഞാന്‍ കേട്ടത്...റസിയയെ അരോ ഒരുത്തന്‍ ചതിച്ചു ഗര്‍ഭിണിയാക്കി കടന്നു കളഞ്ഞു.  ആ ദു:ഖത്താല്‍ അവള്‍ ആല്‍മഹത്യ ചെയ്തു.  പിന്നീട് ബാപ്പയും മയ്യത്തായി.  ഇപ്പൊ വീട്ടില്‍ ഉമ്മ ഒരു മാനസികരോഗിയെപ്പോലെ കഴിയുന്നു...”
“സാരമില്ല ബഷീറെ.. ഇത് ജീവിതമല്ലേ..?  ദു:ഖങ്ങളൊക്കെ നാം സഹിച്ചേ പറ്റൂ..?”
“...ചേച്ചിയുടെ ദു:ഖങ്ങളെല്ലാം ഞാനറിഞ്ഞു.  രോഗം വന്നു അമ്മ മരിച്ചതും, പിന്നാലെ ആകസ്മികമായ അച്ചന്റെ മരണവും.  അച്ചന്‍ നടത്തിക്കൊണ്ടിരുന്ന പലചരക്കുകട പിന്നീട് ചേച്ചിയുടെ ഭര്‍ത്താവ് ഏറ്റെടുത്തു നടത്തിയതും. പിന്നെ അദ്ധേഹത്തിന്റെ മരണവും....അല്ലാ..ചേച്ചിയുടെ കുട്ടികള്‍ എവിടെ..?”
“കളിക്കുകയാവും..ഞാന്‍ വിളിച്ചോണ്ട് വരാം..”
     രമണി പുറത്തേക്കു പോയപ്പോള്‍ ബഷീര്‍ ആ വീടിന്റെ ദയനീയാവസ്ഥ ശ്രദ്ധിക്കുകയായിരുന്നു.  തകര്‍ന്നടിഞ്ഞ മനസ്സ് പോലെ  മേല്‍ക്കൂര അവിടവിടെ പഴകി ദ്രവിച്ചു ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു!  ഓടുകള്‍ പലതും പൊട്ടിത്തകര്‍ന്നിരിക്കുന്നു.  ആ വിടവുകളില്‍ കൂടി ആകാശം കാണാം.  ജനാലകളും കതകുകളും ദ്രവിച്ചു തുടങ്ങി.  ചേച്ചിയുടെ മനസ്സിനും വീടിനും ഒരേ അവസ്ഥ..!?
     മെലിഞ്ഞു വിളറിയ രണ്ടു പെണ്‍കുട്ടികള്‍ ചേച്ചിക്കൊപ്പം നടന്നു വന്നു.  പഴകി മുഷിഞ്ഞ വസ്ത്രങ്ങള്‍!  ബഷീര്‍ രണ്ടു പൊതികള്‍ കുട്ടികള്‍ക്ക് കൊടുത്തു. പോതികള്‍ അമ്മയെ ഏല്‍പ്പിച്ചു അവര്‍ വീണ്ടും കളിക്കാനോടി.
“ചേച്ചി വളരെയധികം ബുദ്ധിമുട്ടിലാണെന്ന് ഞാനറിഞ്ഞു. മെയിന്‍ റോഡില്‍ അച്ഛന്റെ വക നാല്മുറിക്കട ഇപ്പോഴും ചേച്ചിക്കവകാശപ്പെട്ടതാണല്ലോ?  പലചരക്കുകട നടത്തിക്കൊണ്ടിരുന്ന മുറി ഇപ്പോഴും അടച്ചിട്ടിരിക്കുന്നു!  ബാക്കി മൂന്ന് മുറിക്കാരും ചേച്ചിയുടെ ഭര്‍ത്താവ് മരിച്ച ശേഷം വാടകയും തരുന്നില്ല അല്ലെ?  ഞാനവരെ കണ്ടു സംസാരിച്ചു. അല്‍പ്പം ഭീക്ഷണിയും മുഴക്കീട്ടുണ്ട്.. ഏതായാലും അടുത്ത മാസം മുതല്‍ അവര്‍ വാടക തരാമെന്നു ഏറ്റിട്ടുണ്ട്. ആ വാടക കിട്ടിയാല്‍പ്പോലും ജീവിക്കാന്‍ പറ്റില്ലല്ലോ ചേച്ചീ?  കുട്ടികള്‍ക്ക് നല്ല ആഹാരം കൊടുക്കണം.  വസ്ത്രം വേണം.  അവരെ പഠിപ്പിക്കണം...ഞാനൊരു കാര്യം പറയാം.  അടച്ചിട്ടിരിക്കുന്ന ആ മുറി തുറന്നു ചേച്ചി ഒരു പലചരക്കുകട തുടങ്ങണം.  അതിനുള്ള ധൈര്യം ചേച്ചി വീണ്ടെടുക്കണം.  ഇങ്ങനെ ഇരുന്നാല്‍ പറ്റില്ല.  എന്റെ പെങ്ങളെ കെട്ടിക്കാന്‍ കൊണ്ടുവന്ന പണം ചേച്ചിക്ക് വേണ്ടി ചെലവഴിക്കാനാ എന്റെ തീരുമാനം.  നാളെത്തന്നെ കട തുടുങ്ങാന്‍ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഞാനേര്‍പ്പാട് ചെയ്യാം.  അടുത്ത ആഴ്ച തന്നെ കട തുടങ്ങണം.   പിന്നെ ചേച്ചി ഇത് വച്ചോളൂ.  ഇതില്‍ കുറച്ചു രൂപയുണ്ട്.  ഇതുകൊണ്ട് ഈ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണം.  ചേച്ചിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ അറിയിക്കണം.  ദാ ഇതാണ് എന്റെ ഫോണ്‍ നമ്പര്‍.. അടുത്ത മാസം തന്നെ ഞാന്‍ മടങ്ങിപ്പോകും.  കൂടെ ഉമ്മയേയും കൊണ്ടുപോകും.. പോകുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി ഞാന്‍ വരാം..  ഞാനിറങ്ങട്ടെ ചേച്ചീ...?”
“അല്ലാ...ഞാനൊരു കാര്യം മറന്നു...ബഷീറിനു ചായ...”
“വേണ്ട ചേച്ചീ..ചേച്ചീടെ ഈ സ്നേഹം മാത്രം മതി എനിക്ക്..”
     ബഷീര്‍ പടികടന്നു നേരെ കാറിനടുത്തേയ്ക്ക് നടന്നു.  കാറ് ദൃഷ്ടിയില്‍ നിന്ന് മെല്ലെ മെല്ലെ മറഞ്ഞുകൊണ്ടിരുന്നപ്പോള്‍ രമണിയുടെ മുന്നിലൂടെ ഒരു മെലിഞ്ഞ ബാലന്‍ നടന്നു വരികയായിരുന്നു.....
     അവന്‍ വീടിനു ചുറ്റും അവിടവിടെ വീണുകിടന്നിരുന്ന കുപ്പികളും പ്ലാസ്റ്റിക്‌ ഡപ്പികളും പാട്ടകളുമൊക്കെ തിരഞ്ഞു പെറുക്കി കൂട്ടിവയ്ക്കുന്നതിനിടയില്‍ തലയുയര്‍ത്തി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കും.  ആരുമില്ലെന്ന് കണ്ടാല്‍ വീണ്ടും തന്റെ ജോലി തുടരും.  ആരുടെയെങ്കിലും തലവെട്ടം കണ്ടാല്‍ ഉടന്‍ ജോലി നിര്‍ത്തി തല ചൊറിഞ്ഞ്--
“ഞാനിതൊക്കെ പെറുക്കി എടുത്തോട്ടേ..?”
“..ങ്ങാ.. ശരി..പെട്ടെന്ന് സ്ഥലം വിട്ടോണം..”
     പാവം പയ്യന്‍ തല ചൊറിഞ്ഞുകൊണ്ട് പിന്‍വാങ്ങും.  പെറുക്കിക്കൂട്ടിയതൊക്കെ ചാക്കിലാക്കി പേടിച്ചു സ്ഥലം വിടും.
      ഇടനാഴിയുടെ അഴികള്‍ക്കിടയിലൂടെ രമണി ആ ബാലനെ ശ്രദ്ധിക്കുമായിരുന്നു.  ഒരിക്കല്‍ പറമ്പില്‍ പെറുക്കിനടക്കുമ്പോള്‍ രമണി അവനെ മാടി വിളിച്ചു.  അവന്‍ പേടിച്ചു വിറച്ചു പതുക്കെ അടുത്ത് വന്നു.
“നിന്റെ പേരെന്താ?”
“...ബഷീര്‍..”
“നിനക്കാരൊക്കെയുണ്ട്?”
“ഉമ്മ..ബാപ്പ..പിന്നെ അനിയത്തി റസിയ..”
“ബഷീര്‍ പഠിക്കുന്നില്ലേ?”
“ഇല്ല ചേച്ചീ..അഞ്ചാം ക്ലാസ് വരെ പഠിച്ചു... പിന്നെ വീട്ടിലെ ബുദ്ധിമുട്ട് കാരണം ഈ തോഴിലിനിറങ്ങി..”
“ബാപ്പയ്ക്കെന്താ തൊഴില്‍?”
“ഇറച്ചിവെട്ടു..”
“റസിയ പഠിക്കുന്നുണ്ടോ?”
“ഇല്ല ചേച്ചീ..ഞങ്ങള് പാവങ്ങളാ..ബാപ്പയ്ക്ക് കിട്ടുന്ന കാശു കൊണ്ട് ഒരു നേരം വല്ലോം വയ്ക്കാനേ തികയൂ..ഞാനീ പണിക്കിറങ്ങിയപ്പോ ഒരു നേരം കൂടി വയ്മെക്കാന്നായി..”
“ബഷീര്‍ രാവിലെ എന്താ കഴിച്ചേ..?”
“...ഒന്നും കഴിച്ചില്ല ചേച്ചീ..ഒരു ഗ്ലാസ്‌ കട്ടന്‍ കാപ്പി കുടിച്ചോണ്ടാ ഞാനിറങ്ങിയത്..”
     രമണി അടുക്കളയിലേക്കോടി.  മടങ്ങിവന്ന് –
“ബഷീര്‍ ഇത് കഴിച്ചോളൂ..”
     ഒരു പാത്രത്തില്‍ കുറച്ചു ദോശയും ചമ്മന്തിയും.  പാവം ബഷീര്‍ വിശപ്പുകൊണ്ട് അതെല്ലാം വാരിവലിച്ചു തിന്നു.  അവര്‍ക്കിടയില്‍ ഒരു സൗഹൃദം വളരുകയായിരുന്നു.
     പിന്ന്ട് പലപ്പോഴും ബഷീര്‍ ഇടനാഴിയുടെ അഴികളിലെത്തും.  രമണിയോടു വിശേഷങ്ങള്‍ പറയും.  ആഹാരം കഴിക്കും.
     ഒരിക്കല്‍ അച്ഛന്‍ ഇത് കണ്ടുപിടിച്ചു.
“അശ്രീകരങ്ങള്...തരം കിട്ടയാല്‍ കയ്യില്‍ കിട്ടുന്ന വിലപിടിച്ചതൊക്കെ ഇവറ്റകള്‍ എടുത്തോണ്ട് പോകും..പോടാ..ഇനി ഇവിടെ കണ്ടുപോകരുത്...”
     അച്ഛന്‍ അവനെ ആട്ടിഓടിച്ചു.  പാവം ചാക്കുകെട്ടുമെടുത്ത് ഓടി രക്ഷപെട്ടു.  പിന്നീട് അച്ചന്‍ വീട്ടിലില്ലെന്നു ബോധ്യപ്പെട്ടാലേ അവന്‍ വന്നിരുന്നുള്ളൂ.  ഒളിച്ചും പാത്തും എത്തുന്ന അവനു പലഹാരമോ ഊണോ കൊടുക്കാന്‍ രമണി മറക്കാറില്ല.
     ഒരിക്കലവന്‍ പറഞ്ഞു:  “ഈ തോഴിലിനിനി ഞാനില്ല ചേച്ചീ....എല്ലാരും എന്നെ കള്ളനെന്നാ വിളിക്കുന്നേ...ഞാന്‍ കള്ളനാണോ ചേച്ചീ..?  എന്നെ ദൂരെ കണ്ടാല്‍ പോലും എല്ലാരും ആട്ടി ഓടിക്കും.  ഒരു അറപ്പുള്ള ജീവിയെപ്പോലാ എല്ലാരും എന്നെ കാണുന്നേ...ചേച്ചി മാത്രം എന്നെ സ്നേഹിക്കുന്നു...ചേച്ചീ..ഞാനിവിടം വിട്ടു പോകയാണ്...ദൂരെ എവിടെങ്കിലും പോയി മറ്റെന്തെങ്കിലും തൊഴില് ചെയ്തു ജീവിക്കണം. ഞാന്‍ പോണു ചേച്ചീ..”
     ആ ബഷീറാണ് വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ മുന്നില്‍ ഒരു രക്ഷകനായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  നന്ദി ബഷീറേ...നിനക്ക് ഒരുപാട് നന്ദി......
                          *************

1 Mar 2016

കാക്ക

സതീശൻ ഒ പി

കാക്കകളിൽ നിന്ന് പഠിക്കാനുണ്ട് ,
നിശബ്ദത മരണമെന്നു 
പഠിപ്പിക്കുന്നത് കൊണ്ട് മാത്രമല്ല .
കൂടിനു നേരെ ഒരു കല്ല് വന്നാൽ 
നീയെന്നോ ഞാനെന്നോ 
നോക്കാതെ 
പ്രതിഷേധിക്കുന്നത് കൊണ്ട് .

കാക്കകളിൽ നിന്ന് പഠിക്കാനുണ്ട് ,
കണ്ണും കാതും കൂർപ്പിച്ചു 
സദാ ജാഗരൂരരാവുന്നത് 
കൊണ്ട് മാത്രമല്ല .
തെറ്റാലിയോ കല്ലോ
അങ്ങനെ എന്തുമാവട്ടെ -
നിലനില്പ്പിനു നേരെ ഉയരുന്ന 
അക്രമങ്ങളെ 
ഒന്ന് ചെരിഞ്ഞു പറന്നു ,
ഒറ്റയായും കൂട്ടമായും 
അതിജീവിക്കുന്നത് കൊണ്ട് .

കാക്കകളുടെ രാജ്യത്തെങ്കിലും 
നിശബ്ദത മരണമാണ് .
വിളിച്ചു പറയൽ അവകാശമാണ് .
പ്രതിഷേധം 
ജീവന്റെ അടയാളപ്പെടുത്തൽ ആണ് .

16 Jan 2016

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

Once for us/M K Harikumar 
Geetha Ravindran
...................
At certain times
We should tell
Nothing to anyone.
Some silence,
In the pretense that
Nothing remains
to understand,
Will ridicule our life
Uncessantly.
Often we get
all the meanings
Similarly at some point
We lose all the clues.
Either we are not
a reality at all
As others do define us,
pretend to acknowledge
that we exist,
And then eleminate us



BACK TO HOME

26 Dec 2015

അക്കരെ വീട്ടിലെ കണ്ണീർമഴ/കവിത

രാജു കാഞ്ഞിരങ്ങാട്

( സമർപ്പണം: ചെന്നൈ നിവാസി കൾക്ക് )
മഴയരങ്ങിലേക്ക് മിഴിയും നട്ടു ഞാനിരുന്നു
പഴമൊഴികൾ പലതും മൊഴിഞ്ഞു
മിഴിയാഴവും കടന്ന് ജലം പെരുകി
പെരുകി വന്നു
പടിക്കെട്ടുകൾ കടന്ന് അകത്തളത്തി
ലേക്കെത്തി നോക്കി
ഭ്രാന്തൻ മഴയുടെ ഉറഞ്ഞാടലിൽ
നാടും നഗരവും നദീമുഖമായി
ഗ്രാമത്തിലെപ്പോഴും സന്ധ്യാസമയ മാ ണ്
പാവമൊരപ്പന് മാനത്ത് കണ്ണാണ്
മണ്ണ്, നനഞ്ഞവളം, മലിന പരിസരം
തൊഴുത്തിൽ കിടന്ന പശുപുഴമെ ത്തയിൽ
കാലിട്ടടിക്കുന്നു
വിഭ്രാന്തമനസ്സിൽ ഒരപ്പൻ കരയുന്നു:
സ്ത്രീകൾക്ക് തന്നെ വയലിൽ വളം
പരത്താൻ കഴിയുമോ!
വിത്തും,കോപ്പുകളുംഎവിടെയാണ്?!!
പ്രളയ നദിയിൽ ഒരു ചങ്ങാടക്കു ഴൽ വിളി
ജലപ്പരപ്പിലൊഴുകി ചുമരിൽ തട്ടി
പ്രതിധ്വനിക്കുന്നു.
ജലത്തിനു നടുവിൽ ജലത്തിനായ്
കേഴുന്നവർ
ഒരു നേരത്തെയാഹാരത്തിന് ആർത്തി
പിടിച്ചിരിക്കുന്നു
അക്കരെ വീട്ടിലെ കണ്ണീർമഴയിൽ ഞാൻ
കൂലംകുത്തിയൊഴുകുന്നു
ഒരു കൈ സഹായത്തിന് നാടാകെ
കേഴുന്നു

26 Nov 2015

ദില്ലി അങ്ങ് വളര്‍ന്നു./കവിത


ശ്രീകൃഷ്ണദാസ്  മാത്തൂർ
നീയങ്ങു വളര്‍ന്നു പോയല്ലോ,
എന്ന് ഞാന്‍  പറയുന്നില്ല, ദില്ലീ.
താഴെ, സ്വകാര്യ ബസ്സില്‍ നിന്നു
വീണു നീ മയങ്ങി കിടക്കവേ.
ചേരിയുടെ വിരിനെഞ്ചില്‍
വിമാന നിഴലാരുടെ
വിരല്‍ പോലെ പടര്‍ന്നു കയറവെ.
യമുനയാം കരിഞ്ചേലയില്‍
കാളിയന്‍ ദശഫണം നീര്‍ത്തവേ.
വാത്സ്യായനെ പോലെ മെട്രോ
ലൂപ്പുകള്‍ തിലക് നഗര്‍ ചുറ്റുമ്പോള്‍.
നിഗംബോധിലിപ്പോഴും സമയം
പുതച്ചു കിടന്നു്, തമ്മില്‍ കെട്ടിയ
തണുത്ത കാലാട്ടുമ്പോള്‍.
ഒരു ചുരുള്‍ മീഠാപാന്‍, പൊടിതട്ടിയ
തമ്പാക്കൂ, ഓരോ ശ്വാസത്തിലും
ഒരു ഫോക്ലോര്‍ "ബഹന്‍ചൂത്ത്".
ഒഹ്, തെരെ, സാലാ ...
ചൊട്ടയിലെ ശീലം, ചുടല വരെയെ-
ന്നുച്ചത്തിലാര്‍ക്കുന്ന നേരം.
തൊലി ചുളുങ്ങിയ പഴയ
ലക്ഷ്മി നഗര്‍, ജന്മം നനയ്ക്കാനിട്ട
അലക്കുകാരിയെപ്പോലെ
യമുനാതീരത്ത് കൈകുത്തിയിരിക്കവേ......
എങ്കിലും , നീയേറെ മാറിയെങ്കിലും,
നീയൊട്ടും മാറിയില്ലെന്ന സത്യം.
നീയങ്ങു വളര്‍ന്നു പോയല്ലോ എന്ന്‍
ഞാന്‍ പറയുകില്ല, ദില്ലീ...
നിന്നെ വിട്ടോരെയെല്ലാം നീ വീണ്ടും
വശീകരിച്ചു തിരിച്ചു വിളിക്കവേ
.

26 Oct 2015

കടൽക്കിളി


          സലോമി ജോണ്‍  വത്സൻ
കാലത്തിൻറെ  കൽക്കോട്ടയിൽ
കാതോർത്തിരിക്കുന്ന സ്വപ്നങ്ങൾ..
കടൽക്കിഴവന്റെ
കാൽക്കീഴിൽ
കരഞ്ഞുറങ്ങുന്ന ഈറൻ തീരം.
കാറ്റും കടലും
കലിതുള്ളിയിരമ്പി
കൽപാന്തകാലമായ് കേഴുന്നു...

പകലിന്റെ നെഞ്ചിൽ
കാലത്തിന്റെ ആരക്കാൽ
ആഴ്ന്നിറങ്ങുന്നു.
കോടാനുകോടി യുഗങ്ങളുടെ
കണക്കു തീർക്കുവാൻ
കടലിടുക്കുകളിൽ
കുഴഞ്ഞു വീഴുന്ന തിരകൾ....

പ്രാകൃതമായ ഇരുട്ടിന്റെ
ഈറ്റില്ലത്തിൽ
ഇറുന്നു വീണ ചിറകിൽ
പ്രത്യാശയുടെ
അഴുകിയ തൂവൽ
കൊത്തി മിനുക്കി
കടൽക്കിളി
യുഗാന്ത്യങ്ങളുടെ
കഥ പറയാൻ
ആരെയോ കാത്തിരിക്കുന്നു ...

പിന്നെയൊരു
പകലറുതിയിൽ,
 ചേക്കേറാൻ
എവിടെയ്ക്കോ
ചിറകടിച്ചുയർന്ന
കിളിയുടെ കിളുന്നു നെഞ്ചിൽ
പുളഞ്ഞിറങ്ങിയ
കൂരമ്പിലൂടിറ്റുവീണ
നിണമേറ്റ് നനഞ്ഞുലഞ്ഞ
ഭൂമി.......
ചുഴിപ്പാതകളിൽ
ദുഃഖച്ചുമടുകൾ  ഇറക്കി
തലമുറകളിൽ
തീപ്പന്തമായ് പുളയുന്നു..

28 Sept 2015

മാലിന്യങ്ങൾ നിക്ഷേപിക്കരുത്‌

എം.തോമസ്‌ മാത്യു
കേരളത്തിലെ നഗരങ്ങളും നഗരമോ ഗ്രാമമോ എന്ന്‌ തീർച്ചപ്പെടുത്താനാവാത്ത ഇടങ്ങളും ഒരുപോലെ തെരുവു നായ്ക്കളെക്കൊണ്ട്‌ നിറഞ്ഞിരിക്കുന്നുവേന്നും മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയായിരിക്കുമെന്നും വാർത്ത പരക്കുന്നു. നായ്കടിയേറ്റ്‌ ആശുപത്രികളെ ശരണം പ്രാപിച്ചവരെക്കുറിച്ചും അവർക്ക്‌ അവിടെ വേണ്ട പരിചരണവും ചികിത്സയും കിട്ടാത്തതിനെപ്പറ്റിയുള്ള വാർത്തകളും പരാതികളും അച്ചടിക്കാൻ മാത്രമായി പത്രങ്ങൾ താളുകൾ നീക്കിവയ്ക്കുന്നു. ദൃശ്യമാധ്യമങ്ങൾ വിദ്വൽ ജനങ്ങളെ നിരത്തി ആഘോഷപൂർവ്വം ചർച്ചകൾ നടത്തുന്നു; എന്തൊരുണർവ്വ്വ്‌, എന്തൊരു ജാഗ്രത. നാട്ടിലെമ്പാടും നായ്പേടി ഒരു പുതിയ തരംഗമായി അടിച്ചു കയറുന്നു!!
    എവിടെ നിന്ന്‌ എങ്ങനെയെത്തി ഈ തെരുവു നായ്ക്കൾ എന്നു വിദഗ്ധ വിശകലനങ്ങൾക്കൊടുവിൽ എത്തിച്ചേർന്നിരിക്കുന്ന ഒരു നിഗമനം നാട്ടിലെമ്പാടും കുമിഞ്ഞു കൂടുന്ന എച്ചിൽ ശേഖരമാണ്‌ ഇത്രയേറെ നായ്ക്കളെ ഇവിടെ എത്തിച്ചിരിക്കുന്നതെന്നാണ്‌. ഏറെക്കുറെ സത്യമാകാൻ ഇടയുണ്ട്‌ ആ നിഗമനം. നമ്മുടെ നാട്ടിൽ എവിടെ നോക്കിയാലും മാലിന്യങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാൻ കഴിയും. പൊതുനിരത്തോരങ്ങളെ അലങ്കരിക്കുന്ന പ്ലാസ്റ്റിക്‌ സഞ്ചികളുടെ ഉള്ളടക്കം മാന്യന്മാർ ഒതുക്കത്തിൽ കൊണ്ടു വന്നിടുന്ന മാലിന്യശേഖരമാണ്‌. കേരളീയരെക്കുറിച്ച്‌ നാം ഏറെ അഭിമാനത്തോടും അതിലേറെ പൊങ്ങച്ചത്തോടും പറയാറുള്ളത്‌ അവരുടെ-നമ്മുടെ-ശുചിത്വബോധത്തെ
ക്കുറിച്ചാണ്‌. രണ്ടുനേരം കുളിക്കുകയും രണ്ടുനേരം മുറ്റം അടിച്ചുവാരുകയും ചെയ്യുക മാത്രമല്ല, വീടും പരിസരവും ഭംഗിയായി, വൃത്തിയായി സൂക്ഷിക്കണമെന്ന്‌ നിഷ്ഠയുള്ളവരുമാണ്‌ നമ്മൾ. മുറ്റത്തെ പ്ലാവിൽ നിന്ന്‌ ഒരില കൊഴിഞ്ഞു വീണാൽ ആ നിമിഷം അത്‌ എടുത്തുമാറ്റി പരിസരത്തിന്റെ ചന്തം നിലനിർത്താൻ നാം ജാഗ്രത കൊള്ളുന്നു. എല്ലാ വർഷവും ആചാരനിഷ്ഠയോടെ ജ്യേഷ്ഠാ ഭഗവതിയെ പുറത്താക്കി ശ്രീദേവിയെ കുടിയിരുത്തുന്നു. ഇതൊക്കെ നല്ലകാര്യം തന്നെ. എന്നാൽ, സ്വന്തം ഭവനവും പരിസരവും ഭംഗിയായും ശുചിയായും ഇരിക്കണമെന്ന്‌ വാശിയോടടുത്ത നിഷ്ഠ കാണിക്കുന്ന നമ്മൾ അയൽവാസിയുടെ പറമ്പിലേക്ക്‌ വലിച്ചെറിയാൻ യാതൊരു മടിയും കാണിക്കുന്നില്ല. പൊതുസ്ഥലങ്ങൾ, നിരത്തും മൈതാനങ്ങളും ഗ്രാമചത്വരങ്ങളും എല്ലാവരുടേതുമാകയാൽ ആരുടെയുമല്ലാത്തതിനാൽ വീട്ടിൽ വേണ്ടാത്തതെല്ലാം കൊണ്ടുവന്നിടാനുള്ള സ്ഥലങ്ങളായി മാറുന്നു. നമ്മൾ പരിഷ്കൃതചിത്തരും സംസ്ക്കാരസമ്പന്നരുമാകയാൽ അവിടങ്ങളിലൊക്കെ ചപ്പുചവറുകൾ ഇടരുതെന്നല്ല മാലിന്യങ്ങൾ നിക്ഷേപിക്കരുത്‌ എന്നു തന്നെ എഴുതിവയ്ക്കാൻ ശ്രദ്ധിക്കുന്നു. ഈ ബോർഡു തൂക്കണമെന്നല്ലാതെ 'വേസ്റ്റ്‌ മാനേജ്‌മന്റ്‌' എന്ന്‌ ഒരു ശാസ്ത്രശാഖ പരിഷ്കൃത രാജ്യങ്ങൾ വികസിപ്പിച്ചു നടപ്പിലാക്കുന്ന കാര്യം നഗരപാലകരോ നിയമപാലകരോ ഓർക്കുന്നുമില്ല. മാലിന്യങ്ങൾ കൊണ്ടുവന്നിടാനുള്ള ക്ഷണപത്രമായി ഈ ബോർഡുകളെ ഹാസ്യബോധമുള്ള പൗരന്മാർ കണക്കാക്കുകയും ചെയ്യുന്നു!
    ഈ എച്ചിൽക്കൂമ്പാരങ്ങളിലേക്ക്‌ തെരുവുനായ്ക്കൾ ആകർഷിക്കപ്പെടരുതെന്നോ ഇത്രയും അനുകൂലമായ സാഹചര്യം ഉള്ളപ്പോൾ അവ കർശനമായ ജനസംഖ്യാ നിയന്ത്രണം പാലിക്കണമെന്നോ പറയുന്നതിൽ അർത്ഥമുണ്ടോ?
    ഇതിനേക്കാൾ പ്രധാനമായ കാര്യം എച്ചിലിനെ ആശ്രയിച്ചു ജീവിക്കുന്ന നായ്ക്കൾ മനുഷ്യരെ ശത്രുവായി കാണുന്നതിലോ അവരെ വിരട്ടിയോടിക്കാൻ അഹിംസയുടെ മാർഗ്ഗംവിട്ടു പെരുമാറുന്നതിലോ അത്ഭുതമില്ലെന്നതാണ്‌. കേറി അക്രമിക്കുന്നതാണ്‌ ഏറ്റവും ഫലപ്രദമായ പ്രതിരോധം എന്ന്‌ കുറേക്കാലം മനുഷ്യരോടിടപെട്ടു ജീവിച്ചവരെന്ന നിലയ്ക്ക്‌ നായ്ക്കൾ അറിഞ്ഞിരിക്കാൻ ഇടയുണ്ട്‌; അതാണ്‌ സ്വാഭാവികം. നായ്ക്കളുടെ ആക്രമണങ്ങൾക്കു പിന്നിൽ മനുഷ്യന്റെ യുദ്ധതന്ത്രമാണ്‌ ഉള്ളത്‌. മനുഷ്യനോട്‌ ആദ്യം ഇണങ്ങി അവന്റെ വേട്ടയ്ക്കു സഹായിയും വീടിനു കാവലുമായി അനേകയുഗങ്ങൾ ഒന്നിച്ചു കഴിഞ്ഞ ഈ ജീവി ഇത്രയെങ്കിലും മനുഷ്യനിൽ നിന്നു പഠിച്ചില്ലെങ്കിൽ അതിന്റെ ബുദ്ധിയെക്കുറിച്ച്‌ എന്തുമതിപ്പാണ്‌ തോന്നുക?
    ഉച്ഛിഷ്ടത്തിൽ ഉപജീവനം തേടുന്ന നായക്കൾ എന്തിനാണ്‌ മനുഷ്യനെ ശത്രുവായി കാണുന്നത്‌?
    ഉത്തരം ലളിതം. ഉച്ഛിഷ്ടത്തിൽ അഭിമാനം കൊള്ളുകയും അതു കൂട്ടിവയ്ക്കുന്നതാണ്‌ ജീവിതത്തിന്റെ സാർത്ഥകത എന്ന്‌ വിചാരിക്കുകയും ചെയ്യുന്ന ഏക ജീവിയാണ്‌ മനുഷ്യൻ. സിംഹം ഇരപിടിച്ചാൽ സംഘത്തിൽ എല്ലാവരും തിന്നു തൃപ്തരായാൽ ബാക്കി ഉപേക്ഷിച്ച്‌ നടന്നു നീങ്ങുന്നു. കഴുകനും കഴുതപ്പുലിയും അതിന്മേൽ അവകാശം സ്ഥാപിക്കുന്നു. അവയുടെ മത്സരത്തിലോ ജയത്തിലോ സിംഹത്തിനു താത്പര്യമില്ല. അത്‌ എവിടെയെങ്കിലും സ്വസ്ഥമായി കിടന്നുറങ്ങും. വീണ്ടും വിശപ്പു വന്നു വിളിക്കുന്നതു വരെ അവ ഒന്നിലും ഇടപെടുകയില്ല. സിംഹം മാൻകുട്ടിയായിത്തീരുന്ന വേള ഇതാണ്‌. ഏതു മൃഗത്തിന്റെയും കാര്യമിതാണ്‌. അടുത്ത നേരത്തെ അന്നം എവിടെയാണ്‌ ഒരുങ്ങിയിരിക്കുന്നതെന്ന്‌ അവ വേവലാതിപ്പെടുന്നില്ല. അത്‌ എവിടെയെങ്കിലും ഉണ്ടാകും എന്ന്‌ അവയ്ക്കറിയാം. വാ കീറിയവൻ ഇരയേയും ഒരുക്കിയിട്ടുണ്ടാകും എന്ന്‌ വരരുചിയേക്കാൾ നിശ്ചയമുണ്ട്‌ അവയ്ക്ക്‌. വിശപ്പടക്കിയാൽ ഒരു വറ്റ്‌ അകത്താക്കാൻ അവ കൂട്ടാക്കുകയുമില്ല. മനുഷ്യൻ മാത്രം അങ്ങനെയല്ല. വിശപ്പില്ലെങ്കിലും ഭക്ഷിക്കുന്നവനും വിശപ്പുണ്ടാക്കാൻ ഉത്തേജകങ്ങൾ തേടുന്നവനുമാണ്‌ അവൻ. ഈ സ്വഭാവംകൊണ്ട്‌ എത്ര ഉള്ളിൽ ചെലുത്തിക്കഴിഞ്ഞാലും ബാക്കിവരുന്നത്‌ വിട്ടുകൊടുക്കാൻ അവൻ ഒരുക്കമല്ല. എത്ര മിച്ചമുണ്ട്‌ എന്ന്‌ നോക്കിയാണ്‌ മനുഷ്യനെ മതിക്കുക. നിരുപയോഗമായ സമ്പാദ്യം മനുഷ്യന്റെ മാത്രം അഭിമാനം. നിരുപയോഗം മാത്രമല്ല ഉപദ്രവകരവുമാണ്‌ അവ മിക്കപ്പോഴും എന്നാലും വിടുകയില്ല.
    മരുഭൂപ്രയാണ വേളയിൽ ദൈവം മന്ന വർഷിച്ചപ്പോൾ വച്ച വ്യവസ്ഥ അവനവന്‌ അന്നന്നത്തേക്കു വേണ്ടതു മാത്രമേ വാരിയെടുക്കാവൂ എന്നാണ്‌. നാളെ ദൈവം വീണ്ടും നൽകും എന്നു വിശ്വാസമില്ലാഞ്ഞിട്ടല്ല. മനുഷ്യ സ്വഭാവത്തിന്റെ പ്രേരണ കൊണ്ടാണ്‌ അവർ കൂടുതൽ ശേഖരിച്ച്‌ ചീഞ്ഞുനാറാൻ സൂക്ഷിച്ചതു!
    ഈ മനുഷ്യനെ ശത്രുവായി കാണാതിരിക്കാൻ നായ്ക്കൾക്കു കഴിയുമോ? അവ മനുഷ്യ സ്വഭാവം നന്നായി അറിഞ്ഞിരിക്കുന്നു. മനുഷ്യനാകട്ടെ സ്വഭാവം മാറ്റാനല്ല, ഈ ഉച്ഛിഷ്ടത്തെ മിച്ച മൂല്യം എന്നൊക്കെ വലിയ പേർ വിളിച്ച്‌ ഗൗരവപ്പെടുത്തുന്നു. സ്വന്തം അൽപത്തങ്ങളും സ്വഭാവ വൈകല്യങ്ങളും മറച്ചു പിടിക്കാൻ മനുഷ്യനെടുക്കുന്ന അടവുകളിലൊന്നാണല്ലോ ഈ ഭാഷാ വക്രത! ഈ പുറംമിനുക്കത്തിനടിയിൽ നായ്ക്കളോടു മത്സരിക്കുന്ന ഒരു ഭാവം ഒളിഞ്ഞിരിക്കുന്നു എന്ന സത്യത്തെ ആർ അംഗീകരിക്കും?

21 Aug 2015

ചിങ്ങപ്പെണ്ണ്‌



മേട്ടുംപുറത്ത്‌  മനോജ്

ചിങ്ങപ്പെണ്ണ് ചിരിച്ചു,തൊടിയിൽ പലവർണ്ണപ്പൂക്കൾ വിരിഞ്ഞു
പൂക്കളിറുക്കാൻ കുട്ടികൾവന്നുപൂമ്പാറ്റകളെപ്പോലെ
തെച്ചിപ്പൂവുംചേമന്ദീയും വട്ടികൾനീളെനിറച്ചു
നന്ത്യാർവട്ടംചിണുങ്ങിനിന്നുനാണങ്കുണുങ്ങിയെപ്പോലെ
തുമ്പപ്പൂവും പിച്ചിപ്പൂവും ഓരോവരികൾതീർത്തു
കൃഷ്ണതുളസി ഗർവ്വ്വ്നടിച്ചു ഔഷധരാജ്ഞിയെന്നോർത്ത്‌
ചിങ്ങത്തുമ്പിചിത്തിരത്തുമ്പി എങ്ങോട്ടാണീയാത്രാ
അമ്പലക്കുളത്തിലെത്താമരപ്പെണ്ണിന്റെപൊന്നുംകുടത്തിന്‌ ചോറൂണ്‌
അമ്പലക്കുളവുംആൽത്തറയും ഇനിയൊരു പഴങ്കഥയാവും
മുത്തശ്ശിയമ്മപറഞ്ഞുകൊടുക്കുംകുട്ടികൾകേട്ടുചിരിയ്ക്കും
പുത്തനുടുപ്പുംപൂവടയുംഇന്നെന്തൊരുസുന്ദരസ്വപ്നം
പട്ടിണിമരണംപതിവാക്കിയത്കേരളമാണെന്നോർക്കേണം
കുഞ്ഞിച്ചുണ്ടിൽവിരിഞ്ഞീടുംപുഞ്ചിരിപ്പൂക്കളെകാക്കേണം
കുഞ്ഞുങ്ങൾക്കുതുണയാകാൻനാംഓരൊനാളുംഒരുങ്ങേണം
നാളെനമുക്ക്കണികാണാൻ ഈ പൂക്കൾ ബാക്കിയാകേണം.

19 Jul 2015

ഭാവിയുടെ വാഗ്ദാനങ്ങളായ ഉത്പന്നങ്ങളുണ്ടാവട്ടെ നാളികേര മേഖലയിൽ നിന്നും


ടി.കെ. ജോസ്‌ .ഐ . എ .എസ് 
ചെയർമാൻ , നാളികേര  വികസന  ബോർഡ്

സാന്ദർഭികമായാണ്‌ ഡൽഹിയിലെ ഒരു ഇടത്തരം സൂപ്പർമാർക്കറ്റിൽ, തായ്‌ലന്റിൽ നിന്ന്‌ ഇറക്കുമതി ചെയ്ത 60 ലേറെ നാളികേര ഉത്പന്നങ്ങൾ, കാണാനായത്‌. തേങ്ങാപ്പാലിൽ നിന്നു മാത്രം 20 തരം ഉത്പന്നങ്ങൾ അവിടെ കണ്ടു. സ്വാഭാവികമായും, ഇത്തരം ഉത്പന്നങ്ങൾക്ക്‌ ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ആവശ്യക്കാരുണ്ടോ എന്ന്‌ അന്വേഷിച്ചപ്പോൾ  ലഭിച്ച മറുപടി,  സാധനങ്ങൾ തികയുന്നില്ല എന്നായിരുന്നു. തായ്‌ലന്റിൽ നിന്നുള്ള നാളികേരോൽപ്പന്നങ്ങൾ മാസത്തിലൊരിക്കലാണ്‌ വരുന്നത്‌. പക്ഷേ, ഉൽപ്പന്നങ്ങൾ മുഴുവൻ രണ്ടാഴ്ചക്കുള്ളിൽ തന്നെ വിറ്റു പോകുമത്രെ. നാളികേര കൃഷിയുടെ ഭൂവിസ്തൃതിയിൽ കോഴിക്കോട്‌, മലപ്പുറം ജില്ലകൾ കൂടിയാൽ തായ്‌ലന്റിനേക്കാൾ വരും. കോഴിക്കോട് മലപ്പുറം ജില്ലകളിലെ നാളികേര ഉത്പാദനം കൂട്ടിയാലും തായ്‌ലന്റിന്റെ ഉത്പാദനത്തിന്റെ ഒന്നര മടങ്ങ്‌ വരും. ഉത്പാദനക്ഷമതയിലും ഈ ജില്ലകളുടെ സ്ഥിതി തായ്‌ലന്റിനേക്കാൾ മുന്നിലാണ്‌. കേരളത്തിനാകട്ടെ, തായ്‌ലന്റിന്റെ ആറു മടങ്ങ്‌ തെങ്ങുകൃഷിയുടെ വിസ്തൃതി; പത്തു മടങ്ങ്‌ ഉത്പാദനം. എന്നിട്ടുമെന്തേ നാളികേര ഉത്പാദനം കുറഞ്ഞ ആ രാജ്യം പോലും ഇത്രയേറെ വൈവിധ്യമാർന്ന മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച്‌ ഇന്ത്യൻ വിപണിയിൽ​‍്‌ എത്തിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള ഒരു നാളികേര മൂല്യ വർദ്ധിത ഉത്പന്നവും ഡൽഹിയിലെത്താത്തത്‌? എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌?
നാളികേര വിപണിയിലെ പ്രധാന ഉത്പന്നങ്ങളുടെ വില  വിവരങ്ങളും വ്യതിയാനങ്ങളുമെല്ലാം നാളികേര വികസന ബോർഡിന്റെ സ്റ്റാറ്റിറ്റിക്സ്‌ വിഭാഗത്തിൽ സൂക്ഷിക്കുന്നുണ്ട്‌. സ്റ്റാറ്റിറ്റിക്സ്‌ വിഭാഗത്തോട്‌ ഇക്കഴിഞ്ഞ 3 ദശാബ്ദക്കാലത്തെ നാളികേര ഉത്പന്നങ്ങളുടെ അളവും വിലയും അപഗ്രഥിച്ച്‌ അതിന്റെ ചരിത്രപരമായ പങ്കെന്തായിരുന്നുവേന്നും, വിലയും ഉത്പന്ന ലഭ്യതയും എങ്ങോട്ടാണ്‌ നീങ്ങുന്നതെന്നും, ഭാവിയിൽ നാം എന്ത്‌ പ്രതീക്ഷിക്കണമെന്നും ഇന്ത്യൻ നാളികേര ജേണലിൽ തന്നെ പ്രസിദ്ധീകരിക്കണമെന്ന്‌ ആവശ്യപ്പെടുകയുണ്ടായി. അതോടൊപ്പം  വിവിധ ഇന്ത്യൻ നഗരങ്ങളിലെ നാളികേര മൂല്യ വർധിത ഉത്പന്നങ്ങളുടെ നിലവിലുള്ള സ്ഥിതി, ഏതെല്ലാം ഉത്പന്നങ്ങളാണ്‌ വിപണിയിൽ ഉള്ളത്‌, അവയുടെ ലഭ്യത, ഏതെല്ലാം രാജ്യങ്ങളിൽ നിന്നാണ്‌ അവ വരുന്നത്‌,  മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവ ഏതെല്ലാം തുടങ്ങിയ കാര്യങ്ങളും  ഈ ലക്കം മാസികയിലൂടെ കേരളത്തിലെ നാളികേര കർഷകരുടേയും ഉത്പാദക കമ്പനികളുടേയും അറിവിലേയ്ക്കായി പ്രസിദ്ധീകരിക്കുകയാണ്‌.

 ഇനിയുള്ള കാലമെങ്കിലും നാളികേര വിപണിയെ അറിഞ്ഞു കൊണ്ടുള്ള കൃഷിയാവട്ടെ ; അതിനുള്ളതാവട്ടെ നാം നടുന്ന തെങ്ങിൻ തൈകൾ.  പൂർവ്വികർ നട്ടു നനച്ചു പരിപാലിച്ച തെങ്ങുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ അന്നത്തെ കാലഘട്ടത്തിനു വേണ്ടിയുള്ളതായിരുന്നു. നാളികേര വിപണിയിലെ മുഖ്യ ഉത്പന്നങ്ങൾ കൊപ്രയും, വെളിച്ചെണ്ണയുമായിരുന്ന കാലഘട്ടത്തിന്‌ യോജിച്ച കൃഷിയായിരുന്നു അന്ന്‌. പക്ഷേ, കാലം മാറി, ഉപഭോക്തൃ താൽപര്യങ്ങൾ മാറി. അതനുസരിച്ച്‌ പുതിയ പുതിയ ഉത്പന്നങ്ങൾ  വന്നു. ആ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ അര നൂറ്റാണ്ടിനു മുമ്പു നട്ടു വളർത്തിയ തെങ്ങിനങ്ങളുടെ നാളികേരം അനുയോജ്യമാണോ അല്ലയോ എന്നതാണ്‌ കാതലായ ചോദ്യം. ചരിത്രത്തിലൂടെ കടന്ന് ,​‍ വർത്തമാനത്തിലൂടെ നടന്ന്‌, ഭാവിയിലേക്ക്‌ കണ്ണോടിക്കുമ്പോൾ നമുക്ക്‌ കൃത്യമായി മനസ്സിലാകും കഴിഞ്ഞ മുപ്പത്‌ വർഷക്കാലം വെളിച്ചെണ്ണയും കൊപ്രയുമായിരുന്നു നാളികേരവിപണിയേയും, കേര കർഷകരുടെ ഭാഗ്യ നിർഭാഗ്യങ്ങളേയും നിയന്ത്രിച്ചിരുന്നതെന്ന്‌. പക്ഷെ,  വരും കാലങ്ങളിൽ അങ്ങനെയാവില്ല. വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലകൾക്ക്‌  ഒരു വഴിക്കും നാളികേരത്തിനു വിലസ്ഥിരത പിടിച്ചു നിർത്താൻ കഴിയില്ലെന്ന്‌ കഴിഞ്ഞകാല അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ആകെ നാളികേരത്തിന്റെ എട്ടു ശതമാനം മാത്രമാണ്‌ ഇപ്പോൾ കൊപ്രയും വെളിച്ചെണ്ണയും ഒഴികെയുള്ള മൂല്യ വർധിത ഉത്പന്നങ്ങളായി മാറുന്നത്‌. ഈ എട്ടു  ശതമാനത്തെ 25 ശതമാനമാക്കി ഉയർത്താൻ  നമുക്ക്‌ കഴിഞ്ഞാൽ നാളികേരത്തിന്റെ വിലയെ പൂർണ്ണമായും കൊപ്ര-വെളിച്ചെണ്ണ വിലകളുടെ പിടിയിൽ നിന്ന്‌ വിമുക്തമാക്കി മാന്യവും ആദായകരവും സ്ഥിരതയുള്ളതുമായ നിലവാരത്തിൽ എത്തിക്കാൻ കഴിയും. അതിനുള്ള തീവ്ര പരിശ്രമങ്ങളാണിനി നടത്തേണ്ടത്‌.
നാളികേരത്തെ ലോകം മാറിക്കണ്ടു തുടങ്ങി. നാളികേരത്തിന്റെ നിലവിലുള്ള അന്താരാഷ്ട്ര താരങ്ങൾ ആരൊക്കെയാണ്‌ എന്നു നാം പഠിക്കേണ്ടതുണ്ട്‌. വരുന്ന 20 - 25 വർഷത്തേക്ക്‌ ഇന്ത്യൻ നാളികേര വിപണിയിലും നാളികേര മൂല്യ വർധിത ഉത്പന്ന വിപണിയിലും എന്താണ്‌ സംഭവിക്കാൻ പോകുന്നത്‌ എന്ന്‌ കൃത്യമായി അന്വേഷിക്കേണ്ടതുമുണ്ട്‌. വിദേശ നാളികേര ഉത്പന്ന വിപണിയിൽ ഏത്‌ ദിശയിലേക്കാണ്‌ മാറുന്നത്‌ എന്നും ഗൗരവമായി പഠിക്കേണ്ടതുണ്ട്‌. തായ്‌ലന്റിലെ ഇപ്പോഴത്തെ പ്രശ്നം ആവശ്യത്തിന്‌ നാളികേരം ലഭ്യമല്ല എന്നതാണ്‌. ലോകത്തിൽ ഏറ്റവും കൂടുതൽ  നാളികേര ഉത്പന്നങ്ങൾ നിർമ്മിക്കുന്ന തായ്‌ലന്റിലെ സി.പി. ഗ്രൂപ്പ്‌ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അവിടുത്തെ ഇന്ത്യൻ എംബസിയിൽ എത്തി അംബാസിഡറോട്‌ ഇന്ത്യൻ നാളികേര വിപണിയുമായി  സഹകരിക്കുന്നതിനും, കേരളത്തിൽ നിന്ന്‌ നാളികേരം വാങ്ങുന്നതിനും കേരളത്തിൽ വന്ന്‌  നാളികേരത്തിന്റെ മൂല്യ വർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും എന്താണു മാർഗ്ഗം എന്നും മറ്റും  അന്വേഷിക്കുകയുണ്ടായി. ഇന്ത്യൻ എംബസി ഈ വിവരങ്ങൾ നാളികേര വികസന ബോർഡിനേയും കേന്ദ്ര കൃഷി മന്ത്രാലയത്തേയും അറിയിച്ച്‌ കത്ത്‌ അയക്കുകയും ചെയ്തു. ലോകത്തിൽ  60 ലേറെ രാജ്യങ്ങളിൽ  ഉത്പന്നങ്ങൾ വിൽക്കുന്ന ബിസിനസ്സ്‌ കൺഗ്ലോമറേറ്റ്‌ ആണ്‌ സി.പി. ഗ്രൂപ്പ്‌.  സ്വന്തം രാജ്യത്ത്‌ സംസ്ക്കരണത്തിനു വേണ്ട നാളികേരം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ്‌ ഇന്ത്യയിലേയ്ക്ക്‌ അവരുടെ ശ്രദ്ധ തിരിയുന്നത്‌. അതെ, ലോകത്തിൽ നാളികേര ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഒന്നാം സ്ഥാനത്ത്‌  ഇന്ത്യയാണ.​‍്‌ എന്നാൽ  ഈ വിവരം അറിയാവുന്നവർ ഇന്ത്യയിലും കേരളത്തിലും ചുരുക്കം. പക്ഷേ, അന്താരാഷ്ട്ര വ്യവസായ വിദഗ്ധർ അഞ്ചു  കൊല്ലം മുമ്പേ ഇത്‌ മനസ്സിലാക്കി കഴിഞ്ഞു.  നാളികേര മൂല്യവർദ്ധിത ഉത്പാദന രംഗത്തുള്ള കമ്പനികൾക്ക്‌  ഇത്തരം ഏജൻസികൾ കൊടുക്കുന്ന ഉപദേശം ഇന്ത്യയിലേക്ക്‌,  പ്രത്യേകിച്ച്‌ മികച്ച ഗുണമേന്മയുള്ള നാളികേരം ലഭിക്കുന്ന ദക്ഷിണേന്ത്യയിലേക്കു പോകാനാണ്‌. അതിൽ തന്നെ കേരളത്തിലെ നാളികേരത്തിനേയും അന്തരാഷ്ട്ര വിദഗ്ധർ തിരിച്ചറിഞ്ഞു കഴിഞ്ഞു. പക്ഷെ, നാം എന്നാണ്‌ ഇത്‌ തിരിച്ചറിയുക? ഓസ്ട്രേലിയയിലെ 'കോയോ' കമ്പനി, മറ്റ്‌ രാജ്യങ്ങളിൽ നിന്ന്‌ ഇറക്കുമതി ചെയ്ത തേങ്ങാപ്പാൽ ഉപയോഗിച്ച്‌ നിർമ്മിക്കുന്ന ഐസ്ക്രീമും നാളികേര ഉത്പന്നങ്ങളും ഇന്ത്യയുൾപ്പെടെയുള്ള ലോക രാജ്യങ്ങളിലേക്ക്‌ കയറ്റി അയക്കുന്നു. അമേരിക്കയിലെ  'സോ ഡെലീഷ്യസ്‌ ഡയറി ഫ്രീ' കമ്പനി തേങ്ങാപ്പാലിൽ നിന്നുമാത്രം 64 ലേറെ വിഭവങ്ങൾ നിർമ്മിച്ച്‌ അമേരിക്കയിലെങ്ങും വിത്പന നടത്തുകയും യൂറോപ്പിലേക്ക്‌ കയറ്റി അയക്കുകയും ചെയ്യുന്നു.  ലോകത്തിലെ ഏറ്റവും വലിയ  നാളികേര പഞ്ചസാര ഉത്പാദകരായ ' ബിഗ്ട്രീ ഫാംസ്‌' ഇന്തോനേഷ്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ നീര പഞ്ചസാര കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനിയാണ്‌. അതിന്റെ സ്ഥാപക എം.ഡി.യും  ഇന്ത്യ സന്ദർശിക്കാൻ താത്പര്യംപ്രകടിപ്പിച്ചു കഴിഞ്ഞു.
നാളികേര മേഖലയിൽ നിന്ന്‌ വെളിച്ചെണ്ണയും കൊപ്രയും മുഖ്യധാരയിൽനിന്നു പിൻവാങ്ങുകയും പുതിയ താരങ്ങൾ ഉദയം ചെയ്യുകയുമാണ്‌ . ഒരു ദശാബ്ദത്തിലേറെയായി കരിക്കും കരിക്കിൻവെള്ളവും ഇന്ത്യയിലും ലോകവിപണിയിലും ശക്തമായ വളർച്ച നേടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി തെങ്ങിൻ നീരയിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന പഞ്ചസാരയുടെ അമേരിക്കൻ വിപണി നൂറുശതമാനത്തിലേറെ പ്രതിവർഷം വളരുകയാണ്‌. കഴിഞ്ഞ പന്ത്രണ്ട്‌ വർഷമായി അമേരിക്കയിലെ കരിക്കിൻ വെള്ള വിപണിയുടെ വളർച്ച പ്രതിവർഷം നൂറുശതമാനമായി നിലനിൽക്കുന്നു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തെ മിന്നും താരം വെർജിൻ വെളിച്ചെണ്ണയാണ്‌. നാനൂറ്‌ ശതമാനത്തിലേറെ തലേവർഷത്തെ അപേക്ഷിച്ച്‌ കയറ്റുമതി മൂല്യത്തിൽ വർദ്ധനവ്‌ ഉണ്ടാക്കിയ ഏക ഇന്ത്യൻ ഉത്പന്നം വെർജിൻ കോക്കനട്ട്‌ ഓയിലാണ്‌. എന്തേ നാമിതു കാണാതെ പോകുന്നത്‌? തെങ്ങ്‌ വളരാത്ത അമേരിക്കയിലെ ഒരു കമ്പനി തേങ്ങാപ്പാലിൽ നിന്ന്‌ 64 ഇനം ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നുവേങ്കിൽ ദിവസവും തേങ്ങാപ്പാൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ കർഷകർക്ക്‌ അവരുടെ കൂട്ടായ്മകൾ വഴി  ഈ രംഗത്തേക്ക്‌ കടക്കുന്നതിന്‌ എന്താണ്‌ തടസ്സം? നമ്മുടെ മുൻപിൽ വിശാലമായ അവസരങ്ങൾ തുറന്നുകിടക്കുന്നു.
പലപ്പോഴും സ്വന്തം ശക്തിയും അവസരങ്ങളും തിരിച്ചറിയാത്ത അവസ്ഥയിലാണ്‌ നമ്മുടെ കർഷക കൂട്ടായ്മകൾ. ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന്‌  നാളികേര ഉത്പാദക കമ്പനികളും ഫെഡറേഷനുകളും ഉത്പാദക സംഘങ്ങളും  എന്തുചെയ്യണമെന്ന്‌ കൂലങ്കഷമായ ചർച്ചകളും പഠനങ്ങളും നടക്കണം. ഓരോ ഉത്പാദക കമ്പനിയും നാളികേര ഉത്പന്നങ്ങളുടെ ഒരു പ്രോഡക്ട്‌ ബാസ്ക്കറ്റ്‌ ഇന്ത്യൻ വിപണിക്കുവേണ്ടിയും വിദേശവിപണിക്കു വേണ്ടിയും പഠിച്ച്‌ തയ്യാറാക്കേണ്ടതുണ്ട്‌. ഇതിനു നിങ്ങളെ സഹായിക്കുന്നതിനു വേണ്ടി തന്നെയാണ്‌ നാളികേര വികസന ബോർഡ്‌ നൂതനമായ മാർക്കറ്റിംഗ്‌ തന്ത്രങ്ങൾ (ശി​‍ി​‍ീ​‍്മശേ​‍്ല ​‍ാമൃസലശ്ഴ ​‍െ​‍്മലേഴശല​‍െ) രൂപപ്പെടുത്തിയിരിക്കുന്നത്‌.
ലോകജനസംഖ്യയിൽ ഒന്നാംസ്ഥാനത്തുള്ള  ചൈനയും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയും കഴിഞ്ഞാൽ മൂന്നാമത്‌  യു.എസ്‌.എ യാണ്‌. യു.എസ്‌.എയുടെ ആകെ ജനസംഖ്യയെക്കാൾ കൂടുതലാണ്‌ നഗര ഇന്ത്യയുടെ (​‍ൗ​‍ൃയമി കിറശമ) ജനസംഖ്യ. നഗര ജനസംഖ്യയിൽ മികച്ച ക്രയശേഷിയുള്ള (​‍ു​‍ൗ​‍ൃരവമശ്ഴ ​‍ു​‍ീംലൃ) എഴുപത്തഞ്ച്‌ ശതമാനം ആളുകളെ പരിഗണിച്ചാൽ, അമേരിക്കൻ വിപണിയെക്കാൾ വലിയ വിപണി  ഇന്ത്യൻ നഗരങ്ങളിൽ തന്നെയുണ്ട്‌. ഈ ഇന്ത്യൻ നഗര വിപണിയുടെ 78 ശതമാനവും 63 വലിയ പട്ടണങ്ങളിലാണ്‌. ജനറം പട്ടണങ്ങൾ എന്നറിയപ്പെടുന്ന ഇവയിൽ നമ്മുടെ എല്ലാ നാളികേര  ഉത്പന്നങ്ങളും എത്തിക്കുക,  പരിചയപ്പെടുത്തുക, വിപണനം നടത്തുക എന്നുള്ളതാണ്‌ മുഖ്യ ലക്ഷ്യം. ഇവിടെ കർഷകരുടെ പങ്ക്‌ എന്തായിരിക്കണം? നാം  ഇനി നടുന്ന ഓരോ തെങ്ങിൻ തൈകളും ഭാവിയിലെ ഇത്തരം ഉത്പന്നങ്ങൾക്കു വേണ്ടി കരുതലുള്ള തെങ്ങുകളാവേണ്ട?
കേരളത്തിലെങ്കിലും തൃത്താല പഞ്ചായത്തുകൾക്ക്‌ നാളികേരത്തിന്റെ വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്‌ നല്ല പ്രോജക്ടുകൾ വഴി നാളികേര കർഷക കൂട്ടായ്മകളുമായി കൈകോർത്ത്‌ മുമ്പോട്ടു കൊണ്ടുപോകാൻ കഴിയും. പല ഗ്രാമപഞ്ചായത്തുകളും  ബ്ലോക്കു പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും ഇത്തരം  മാതൃകകൾ മുമ്പോട്ടു വച്ചിട്ടുമുണ്ട്‌.  നല്ല നടീൽ വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനുള്ള കർഷക കൂട്ടായ്മകളുടെ ശ്രമങ്ങൾക്കു തൃത്താല പഞ്ചായത്തുകൾ കൈത്താങ്ങാകട്ടെ. നാളികേര ഉത്പാദക സംഘങ്ങളെയും ഫെഡറേഷനുകളെയും തൃത്താല പഞ്ചായത്തുകളുടെ കാർഷിക പദ്ധതി നിർവ്വഹണ ഏജൻസികളായി 2012-ൽ തന്നെ സംസ്ഥാന ഗവണ്‍മന്റ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. 2015 മാർച്ച്‌ മാസത്തിൽ തൃത്താല പഞ്ചായത്തുകളുടെ പദ്ധതികളിൽ നീരയുടെ വിപണന മേഖലയിൽ  വേണ്ട സഹായങ്ങൾ ചെയ്യുന്നതിനു കോർഡിനേഷൻ കമ്മറ്റിയും അനുവാദം നൽകിയിട്ടുണ്ട്‌. ഇത്തരം അവസരങ്ങൾ എല്ലാ കർഷക കൂട്ടായ്മകളും പ്രയോജനപ്പെടുത്തേണ്ടതാണ്‌. ദേശസാത്കൃത ബാങ്കുകളെക്കാൾ രണ്ടുശതമാനം പലിശ കുറച്ച്‌ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ അഞ്ച്‌ നാളികേര ഉത്പാദക കമ്പനികൾക്ക്‌ വായ്പ നൽകിക്കഴിഞ്ഞു. എന്നിട്ടും പത്തിൽ താഴെ കമ്പനികൾ മാത്രമേ കെ.എഫ്‌.സി യെ ഇതുവരെ സമീപിച്ചിട്ടുള്ളൂ. ഇക്കാര്യത്തിലും നമ്മുടെ ഉത്പാദക കമ്പനികളുടെ  നേതൃത്വം വേഗത്തിൽ ഉണർന്നു പ്രവർത്തിക്കണം. അതിനുവേണ്ടിയാണ്‌ കമ്പനികളുടെ  ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്ക്‌ നേതൃത്വ പരിശീലനം നൽകുന്നത്‌. പരിശീലനത്തിൽ പങ്കെടുത്താൽ അറിവും കഴിവും നേടാം എന്നതുവിട്ട്‌ അതിൽ നിന്ന്‌ എങ്ങനെ ഒഴിവാകാം എന്നു ചിന്തിക്കുന്ന, ഒഴിവാകുന്നതാണ്‌ കഴിവ്‌ എന്നു ചിന്തിക്കുന്ന, നേതൃത്വമുള്ള കമ്പനികളുമുണ്ട്‌. സഹസ്രാബ്ദങ്ങൾക്കു മുമ്പ്‌ ഭഗവാൻ ശ്രീബുദ്ധൻ പറഞ്ഞ കാര്യം വളരെ പ്രസക്തമാണ്‌. അജ്ഞത കുറ്റമല്ല. പക്ഷേ അജ്ഞതയെ അഹന്തകൊണ്ട്‌ ഗുണിക്കുന്നിടത്ത്‌ അപരിഹാര്യമായ നഷ്ടമാണ്‌ ഉണ്ടാവുക. എല്ലാകാര്യത്തിലും അറിവുള്ളവരല്ല നാം. പക്ഷേ അതിനുള്ള അവസരങ്ങൾ തട്ടിമാറ്റി, എല്ലാം അറിയാം എന്ന ഭാവത്തിലിരിക്കുന്നവരാണ്‌ വികസനത്തിന്‌  തടസ്സം സൃഷ്ടിക്കുന്നവർ.
വിപണി മുന്നിൽ കണ്ട്‌, കരുതലോടെയുള്ള  ഉത്പന്ന നിർമ്മാണത്തിലേയ്ക്കും അതിന്‌ ഉപയുക്തമായ കാർഷിക  സമീപനത്തിലേക്കും നാം മാറേണ്ടതുണ്ട്‌. ഉത്പാദകനും ഉപഭോക്താക്കൾക്കുമിടയിൽ നിരവധി തലങ്ങളാണ്‌ ഇന്ത്യയിലുള്ളത്‌. നമ്മുടെ നാട്ടിലെ കാർഷിക മേഖലയുടെ തീരാ ശാപവും ഇതാണ്‌. നാളികേരം മാത്രമല്ല ഏതു കാർഷിക ഉത്പന്നമായാലും ഉത്പാദകനിൽ നിന്ന്‌ ഉപഭോക്താവിലേക്ക്‌ നേരിട്ട്‌ എത്തിക്കുന്നതിന്‌ ഏറ്റവും എളുപ്പമുള്ള കാലഘട്ടമാണിത്‌. ഉത്പാദകകൂട്ടായ്മകളിലൂടെ ഉപഭോക്താവിലേക്ക്‌ നേരിട്ട്‌ എത്തുന്നതിനുള്ള ആധുനിക സംവിധാനങ്ങളിലേക്ക്‌ നമുക്കും നമ്മുടെ ഉത്പാദക കമ്പനികൾക്കും വാതിൽ തുറക്കാം. ആയിരം കോക്കനട്ട്‌ പോയിന്റുകൾ വഴി കേരളത്തിലുടനീളം എല്ലാ നാളികേര ഉത്പന്നങ്ങളും വിൽക്കുന്നതിനേക്കുറിച്ച്‌ ചർച്ച ചെയ്തു തുടങ്ങിയിട്ട്‌ രണ്ടുമൂന്നു വർഷങ്ങളായി.  പക്ഷേ ഇന്നും അത്‌ രണ്ടക്കത്തിൽ ഒതുങ്ങി നിൽക്കുകയാണ്‌. ഇത്തരം ആധുനിക വിപണന സങ്കേതങ്ങളിലേക്ക്‌ നമ്മുടെ ഉത്പാദക കമ്പനികൾ നൂതനമായ മാനേജ്‌മന്റ്‌ അറിവുകൾ ഉൾക്കൊണ്ട്‌ കടന്നു വരണം എന്നു കൂടി അഭ്യർത്ഥിക്കുന്നു. അങ്ങനെ വിപണിയെ മനസ്സിലാക്കിക്കൊണ്ടുള്ള ഉത്പാദനരീതിയിലേക്കും അത്തരം ഉത്പന്നങ്ങളുടെ നിർമ്മാണത്തിനാവശ്യമായ കൃഷി രീതിയിലേക്കും നാം കടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും അവസരങ്ങൾ നഷ്ടപ്പെടുത്താതെ നമുക്ക്‌ ഉണർന്നെഴുന്നേൽക്കാം.

24 Jun 2015

ജൂണ്‍ കവിതകൾ


ഡോ കെ ജി ബാലകൃഷ്ണൻ 


കോഴി കൂവും വരെ

മൊഴിയും
മിഴിയും
കേൾവിയും
ഒരുമിച്ച് തിരുനടനം;
കോഴി കൂവും വരെ.

2.
അന്തിച്ചോപ്പായി
അകം;
നേരംപോയ് മറയും നേരം.

3.
വാരിവിതറിയ തുടി-
ആയിരത്തൊന്ന് പറവകൾ
ആകാശനീലിമയിൽ
അലിയുന്നത്.

4.
പൂവായ പൂവൊക്കെ
കണ്‍ചിമ്മുന്നത്;
നൂറായിരം
പൂമിഴി മിന്നുന്നത്.

5.
കാലച്ചിറകൊലിയായി
കാറ്റിന്റെ
കാൽപ്പെരുമാറ്റം
കാതിൽ.

6.
ഋക്കുരുവിടുന്നത്
മാരുതനോ,
മധുപനോ,
മക്ഷികമോ?
കിളിയോ,
കവിയാമെന്നുൾവിളിയോ?

7.
ഓർമയിൽ,
പൊരുളെഴാതെ
പിറുപിറുക്കുന്നത്,
വാനിടം പിളരുമാറ്
കതിനവെടി മുഴക്കുന്നത്
മേലേക്കുന്തിക്കയറ്റിയതൊക്കെ
താഴെക്കുരുട്ടി
ആർത്ത് ചിരിക്കുവതാര്?

8.
നിലക്കാത്ത
കൂർക്കംവലി
ആരുടെ?

9.
ഈ നിറച്ചാർത്ത്
മുഴുവൻ
ഓതുവതെളുതല്ലെന്ന
മുഴുമിഴിവ്.

10.
മൊഴിയും മിഴിയും കേൾവിയും
ഒരുമിച്ച് തിരുനടനം;
കോഴി കൂവുന്നത് വരെ.



2.-------------------------------------------
The Golden Deer
------------------------------
-------------
My mind often;
Tranquilized;
By Illusion;
And Delusion;
As the Magic Sky;
To be mesmerized.

Forgetting the Truth;
I go behind the Maya;
The Mirage;
The Golden Deer.

But the Self;
The Omnipresent;
The Omnipotent.
The Nitya-
The Eternal;
Is there;
In my innermost In;
As the sanctum Feel;
The Protector;
The King;
The Great Warrior.

Thus the Golden Deer;
The Pivot; 
Of the Great Epic;
Conjured by the Rishi;
The First Poet;
To exemplify;
The Moha-
The Desire.

Note-
Great Epic= Ramayana(Adikavya)
Rishi=Valmiki
First Poet= Adikavi
Please Ref. Indian Mythology      drkgbalakrishnankandangath
agnigeetham.blogspot.in
http://www.amazon.com/Dr-K.G-Balakrishnan-Kandangath/e/B00F5G5K86


THE WHY?-(5oo+English Poems-750+Pages-) AGNIGEETHAM-2Vols(270 Malayalam Poems-International Edition)-publisher Create Space,Amazon Books- by Global Poet- Dr K.G Balakrishnan
Kandangath- printed &shipped from USA.Available globally from all book sellers-
Poems published on www.poetry.com(USA)
Poet dr.k.g.balakrishnan kandangath is winner of Distinguished Poet Award & Topmost Poet All-time Award www. poetry.com(USA).

24 May 2015

ഛത്തിസ്ഗഡിന്റെ നാളികേര തൈ ഉത്പാദന പ്രദർശന തോട്ടം

22 Apr 2015

ഒടുവിൽ ടോമസ് ട്രാൻസ്ട്രോമർ വിട പറഞ്ഞു


സലോമി ജോൺ വൽസൻ


‘’Whatever the poets pretend, it is plain they give immortality to
none but themselves; It is Homer and Virgil we reverence and admire
not Achilles or Eneas.’’  Swift.
‘‘Poets utter great and wise things which they do not themselves
understand’’. Plato.

മൂന്നു പതിറ്റാണ്ട് രോഗവുമായി മല്ലിട്ട് ഒടുവിൽ ടോമസ് ട്രാൻസ്ട്രോമർ എന്ന
സ്വീഡിഷ് കവി ഈ ലോകത്തോട് വിട പറഞ്ഞു.  . ഇക്കഴിഞ്ഞ മാർച് ഇരുപത്താറിനു.
വിവേകിയായ മനുഷ്യൻ കൃത ഹസ്തനാണ്. ധീരനായവനെ ഏവരും ശ്ലാഘിക്കും. അക്ഷരങ്ങൾ
 കൊണ്ട് ആശയങ്ങളുടെ അപാരമായ അത്ഭുത ലോകം നമുക്ക് കാഴ്ച വെയ്ക്കുന്ന
വ്യക്തിയാകട്ടെ അനശ്വരതയുടെ ഗാഥകൾ രചിച്ചു മാനവകുലത്തിൽ
കാലാതീതനാകുന്നു.. കവിയും, കലാകാരനും സാഹിത്യകാരനും ഈ സൗഭാഗ്യം
അനുഭവിക്കുന്നു. ...മരണം അവർക്ക് നഷ്ട സ്മരണ ഒരുക്കുന്നില്ല. മറിച്ചു
ഓര്മകളുടെ പവിഴപ്പുറ്റുകൾ  സൃഷ്ടിക്കുന്നു.

യൈറ്റ്സ് , എലിയറ്റ് തുടങ്ങിയ വിശ്വ കവികൾക്ക് സമാനൻ എന്ന് പാശ്ചാത്യ
നിരൂപകർ വിലയിരുത്തിയ ട്രാൻസ്ട്രോമർ 2011 ഇൽ സാഹിത്യത്തിനുള്ള നൊബേൽ
സമ്മാനത്തിനു അർഹനായപ്പോൾ  അദ്ദേഹത്തെ  അംഗീകരിക്കാൻ യുറോപ്യൻ നിരൂപകരിൽ
പലരും മടിച്ചു. സ്കാന്ടിനെവ്യൻ കവികളോട്  യു . കെയിലും വലിയ
മതിപ്പുണ്ടായിരുന്നില്ല. ടോമസ് ട്രൻസ്ട്രോമർ എന്ന കവിയും ഇതിനു
അതീതനായില്ല……
അസ്തിത്വ സമസ്യകൾ  ഏതൊരു  കവിയും തന്റെ രചനയുടെ മെറ്റീരിയൽ ആയി
സ്വാംശീകരിക്കുന്നു. പ്രകൃതിയും മാനവീകതയും എല്ലാം തന്റെ സർഗ രചനയിൽ ജീവൻ
പ്രാപിച്ചു കൊണ്ട് കവിയുടെ ജീവിതത്തിൽ അതി സുന്ദരങ്ങളായ കോട്ടകൾ
പണിയുകയാണ്. അവിടെ അയാൾ താനറിയാത്ത ഒരു അപര വ്യക്തിത്വം
സ്വാംശീകരിക്കുന്നു.
 അൻപത്തി ഒൻപതാം വയസ്സിൽ പൂർണ ആരോഗ്യവാനായിരിക്കെ പക്ഷാഘാതത്തിൽ
ശരീരത്തിൻറെ താളം തെറ്റി. വലതു ഭാഗം തളർന്നു. ഹൃദയം പറഞ്ഞത് പകർത്താൻ
തളർന്നു പോയ കൈകൾക്കാവതില്ലാതായി.
ടോമസിനു ജീവിതം നൽകിയ താളപ്പിഴ താങ്ങാനായത് ഒരുപക്ഷെ അദ്ദേഹത്തിലെ
മനശാസ്ത്രകാരൻ  ഉണര്ന്നു  പ്രവര്ത്തിച്ചത്കൊണ്ടായി രിക്കണം.

ഐറിഷ് സറ്റയറിസ്റ്റ് സ്വിഫ്റ്റ് [ 1667-1745 ] ഒരുപക്ഷെ കവികളെ
വിലയിരുത്തിയത് എക്കാലത്തും പ്രസക്തമാണ്. ഒരു മനുഷ്യന് താൻ
പറയേണ്ടതിനപ്പുറം എന്തൊക്കെയോ പ്രാപഞ്ചിക ജീവിതത്തിലുണ്ട് എന്ന സത്യം
വിടാതെ ശ്വാസം മുട്ടിക്കുമ്പോഴാണ് അയാൾ രചനാ വഴികളിലേക്ക് കടന്നു
ചെല്ലുന്നത്. . മനശാസ്ത്രത്തിൽ അവഗാഹം നേടണമെന്ന് മോഹിച്ച ചെറുപ്പക്കാരൻ.
പഠിച്ചിരുന്ന കാലത്ത് തന്നെ കവിതയിലും ഭ്രമിച്ചു. ഇരുപതാം
വയസ്സിലെത്തിയപ്പോഴേക്കും ആദ്യത്തെ കവിതാ സമാഹാരം പുറത്തു വന്നു.
തുടർന്നിങ്ങോട്ടുള്ള കാലം കവിതയും ട്രാൻസ്ട്രോമറും ഒന്നായി തീർന്നു.
ഒന്നും  രണ്ടും വര്ഷമല്ല, നീണ്ട മുപ്പതു വര്ഷം……. രോഗ പീഡകളോട്
മല്ലിട്ടുകൊണ്ടുള്ള കാവ്യ  ജീവിതം കൈ പിടിച്ചു കൊണ്ടുപോയത് അനശ്വരതയുടെ
സോപാനത്തിലേക്കായിരുന്നു.

തോമസ് ട്രാൻസ്ട്രോമർ

ഹൃദയം പണിതുയർത്തുന്ന സര്ഗ ഗോപുരങ്ങളെ നിലം പരിശാക്കാൻ അനാരോഗ്യം കൊണ്ട്
തകര്ന്നു പോയ ശരീരത്തിനു സാധ്യമല്ലെന്ന് കാഫ്കയെ പോലെ അല്ലെങ്കിൽ
മെറ്റാഫിസിക്കൽ ലോകത്തെ അതികായനായ സ്റ്റീഫൻ ഹോക്കിങ്ങ്സിനെ പോലെ ടോമസും
തെളിയിക്കുകയായിരുന്നു.
പോയട്രി പോലെ സുന്ദരമായ സ്വഭാവം എന്നാണു ടോമസിനെ അടുത്ത് അറിഞ്ഞിരുന്നവർ
പറയുന്നത്. വിനീതനായ മനുഷ്യൻ. സംസാരിക്കാൻ കഴിയാതിരുന്നിട്ടും പറ്റും
പോലെ ആശയ വിനിമയം നടത്താൻ ഭാര്യ മോണിക്ക എന്നും എപ്പോഴും തൊട്ടരികെ
ഉണ്ടായിരുന്നു. ശരീരത്തിനും ശാരീരത്തിനും താങ്ങായി ......
  സന്ദർശകരോടും സ്നേഹിതരോടും ആശയവിനിമയം നടത്താൻ മോണിക്ക അങ്ങേയറ്റം
പ്രിയപ്പെട്ടവനെ സഹായിച്ചു. ഒരുപക്ഷെ മോണിക്കയില്ലായിരുന്നെൻഗിൽ ടോമസ്
ട്രൻസ്ട്രോമർ എന്ന കവിയെ  കവിതാ ലോകത്തിനു ലഭിക്കുമായിരുന്നില്ല.
പരസഹായം കൂടാതെ നടക്കാൻ എന്നും ശ്രമിച്ചു. അതിൽ ഒരു തരം വാശി
ഉണ്ടായിരുന്നു എന്നും മോണിക്ക ഓർക്കുന്നു..അപകടം സംഭവിച്ചവരെ, പക്ഷാഘാതം
ബാധിച്ചവരെ സൈക്കോളജിസ്റ്റ് ആയിരുന്ന കാലത്ത് പരിശീലിപ്പിച്ചിരുന്നത്
തൻറെ അതെ അവസ്ഥയെ തരണം ചെയ്യാൻ സഹായിച്ചു. വേദനാകരമായ നിമിഷങ്ങളിൽ
കുട്ടിക്കാലം തൊട്ടേ അഭ്യസിച്ചിരുന്ന പിയാനോ വാദനം സാന്ദ്വനമേകി. കവിതയും
പിയാനോയും മോണിക്കയും അദ്ദേഹത്തിന് വേറിട്ട അനുഭവം ആയിരുന്നില്ല.ഇടതു കൈ
കൊണ്ട് അതി മനോഹരമായി ടോമസ് പിയാനോ വായിച്ചു. അത്രയ്ക്ക് അപാരമായിരുന്നു
അദ്ധേഹത്തിന്റെ സിദ്ധി, മനശ്ശക്തി.
1960 ഇൽ   സ്വീഡിഷ് ഭാഷയിൽ നിന്നും ടോമസിന്റെ കവിതകൾ  ഇന്ഗ്ലീഷിലേക്ക്
ആദ്യമായി തർജമ ചെയ്ത്കവിയും എഴുത്തുകാരനുമായ റോബർട്ട് ബ്ലയ് ലോകസമക്ഷം
അവതരിപ്പിച്ചു. 1975ഓടെ അമേരിക്കയിൽ  അദ്ധേഹത്തിന്റെ കവിതകൾ പ്രസിദ്ധീ
കരിച്ചു തുടങ്ങി.
നൊബേൽ സമ്മാന വേളയിൽ  അനൗണ്സ്  ചെയ്തു..
‘’ Luminous poems that show us all a new window of reality…’’  ഇങ്ങനെ.
അത് എത്രയോ വാസ്തവമാണെന്ന് അവയുടെ ലോകാന്തര പ്രശസ്തി തെളിയിച്ചു .
കവിതയുടെ   ശക്തി , സൌന്ദര്യം എവിടെയും വാഴ്ത്തപ്പെട്ടു. അറുപതിലേറെ
ലോക ഭാഷകളിലേക്ക് അവ തർജമ ചെയ്യപ്പെട്ടു. ഫ്രഞ്ച്, ജർമ്മൻ, ഡച്, , ഹീബ്രു
,ഇറ്റാലിയൻ, മാഴ്സടോനിയൻ, റൊമേനിയൻ, സ്പാനിഷ്, അറബിക്, ചൈനീസ് ,ഈജിപ്ഷ്യൻ
ഭാഷകളിലെ കവിതാ പ്രേമികൾക്ക് ടോമസ്  പ്രിയംകരനായി.
അദ്ധേഹത്തിന്റെ കവിതകള്ക്കു ഒരു കോമണ് റീദർഷിപ് ഉണ്ടായി.ജനകീയ കവിയെന്നു
ഈ രാജ്യങ്ങളിലെ നിരൂപകർ ടോമസിനെ വിലയിരുത്തി.   ,   കവിതയുടെ ആകര്ഷണീയത
കുറയുന്ന ഇന്നത്തെ ഡിജിറ്റൽ ലോകത്ത് അദ്ധേഹത്തിന്റെ കവിതകൾ ഏറെ
വായിക്കപ്പെട്ടത് അവയിലെ താത്വികതയും കാല്പനികതയും,   ഇഴ ചേര്ന്ന
സൌന്ദര്യം കൊണ്ട് തന്നെയായിരുന്നു.
സാംസ്കാരിക , വംശീയ അതിരുകൾ കടന്നു പരമ്പരാഗത സമൂഹങ്ങളിൽ ടോമസിന്റെ
കവിതകൾ ചെന്നെത്തി.      പാക്കിസ്ഥാൻ , ഇന്ത്യ , ചൈന , ലെബനൻ , ഈജിപ്ത്
തുടങ്ങിയ രാജ്യങ്ങൾ ഇന്നും കവിതയെ ആരാധിക്കുന്നു.യുറോപ്യൻ സമൂഹം കൂടുതൽ
യന്ത്രങ്ങളിലേക്ക് ജീവിതം മാറ്റി മറിച്ചപ്പോൾ കവിതയ്ക്കും മറ്റും
യുവാക്കൾക്കിടയിൽ പ്രചാരം ഇല്ലാതായി. കൈപ്പിടിയിൽ ഒതുങ്ങിയ യന്ത്രങ്ങളിൽ
അവർ മുഴുകി. അവിടെ കവിതയുടെ സ്ഥാനം പുറത്തായി.
 സ്വീഡനെ ലോകസമക്ഷം അവതരിപ്പിക്കാൻ ടോമസിന്റെ കവിതകള്ക്കു കഴിഞ്ഞു.
അങ്ങനെ ലോകം സ്വീടനിലെക്കും എത്തി. ജീവിതം, സ്നേഹം, നില നിൽപ്പ്  ഇതു
മനുഷ്യൻറെ പ്രശ്നമാണെന്ന് പറഞ്ഞ ടോമസിനു  കേംബ്രിഡ്ജ്  സർവകലാശാലയിൽ
ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു.സാഹിത്യ വിദ്യാർഥികളെ സ്വന്തം
കവിത വായിച്ചു കേൾപ്പിച്ചും വിശദീകരിച്ചും അദ്ദേഹം അവരിൽ ഒരാളായി. പൂവ്
പോലെ മൃദുല മനസ്കനായ കവി എന്ന് അദ്ധേഹത്തെ വിശേഷിപ്പിച്ചാൽ അത്
അതിശയോക്തിയാവില്ല,...അതായിരുന്
നു ആ വ്യക്തിത്വം എന്ന് പ്രിയപ്പെട്ടവർ
..
കവിത അനുഭവവും ആവിഷ്കാരവുമായി മാറ്റിയ  കവി.       ജോണ് എഫ് കെന്നഡിയുടെ
മരണത്തെ തുടർന്ന് എഴുതിയ ’’After a Death’’ എന്ന കവിത അദ്ദേഹത്തിന്
ഒത്തിരി ആരാധകരെ സമ്മാനിച്ചു. ക്രോയേഷ്യ , ഇന്തോനേഷ്യ , വിയെറ്റ്നാം
എന്നീ രാജ്യങ്ങളിലെ കോളേജുകളിൽ അക്കാലത്ത് ഈ കവിതയെക്കുറിച്ച് ധാരാളം
ടിബേറ്റുകൾ  നടന്നിരുന്നു.
അനുശാസനങ്ങൾക്കപ്പുറത്തെക്കു അയാൾ നടക്കുന്നു.അപാരതയുടെ .
നൈർമല്യം   ആവേശമായി അയാളിൽ ആവാഹിക്കപ്പെടുന്നു. ...
    മനുഷ്യൻറെ  അബോധത്തിൽ നിന്നും സുബോധത്തിലേക്ക് നടന്നു കയറുന്നവനാണ്
കവി.  അനുശാസനങ്ങൾക്കപ്പുറത്തെക്കു അയാൾ നടക്കുന്നു.അപാരതയുടെ നൈർമല്യം
ആവേശമായി അയാളിൽ ആവാഹിക്കപ്പെടുന്നു. ... മരണം ടോമസ് ട്രൻസ്ട്രോമർ എന്ന
കവിയെ അനശ്വരനാക്കുന്നു…. After a Death
Once there was a shock
that left behind a long, shimmering comet tail.
It keeps us inside. It makes the TV pictures snowy.
It settles in cold drops on the telephone wires.
One can still go slowly on skis in the winter sun
through brush where a few leaves hang on.
They resemble pages torn from old telephone directories.
Names swallowed by the cold.
It is still beautiful to hear the heart beat
but often the shadow seems more real than the body.
The samurai looks insignificant
beside his armor of black dragon scales.

11 Mar 2015

കള്ളക്കൃഷ്ണാ, കരുമാടീ

സുനിൽ എം എസ്


അഭിമാനവും അപമാനവും ഒരേ സമയം ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ?

ഉണ്ടാകാനിടയില്ല. എന്നാൽ ഞാനനുഭവിച്ചിട്ടുണ്ട്.

അതും വിവാഹം കഴിഞ്ഞയുടനെ.

ഷിംലയിലും നൈനിറ്റാളിലും പോയി മധുവിധു ആഘോഷിയ്ക്കാൻ സാമ്പത്തികസ്ഥിതി അനുവദിയ്ക്കാഞ്ഞതു കൊണ്ട് വിവാഹത്തെത്തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ മണവാളനും മണവാട്ടിയും കൂടി ഇരുകൂട്ടരുടേയും ബന്ധുജനങ്ങളുടെ വീടുകളിൽ ഹ്രസ്വസന്ദർശനം നടത്തി.

എന്റെ ബന്ധുജനങ്ങളുടെ വീടുകളിൽ അഭിമാനത്തോടെ, നെഞ്ചുവിരിച്ചാണു ഞാൻ കയറിച്ചെന്നത്. തിടമ്പേറ്റാൻ മത്സരിയ്ക്കുന്ന ഗജവീരൻ മസ്തകമുയർത്തിപ്പിടിയ്ക്കുന്നതു പോലെ. കാരണം, ശാരി അത്ര സുന്ദരിയായിരുന്നു.

അവളുടെ കണ്ണുകളിൽ നോക്കിപ്പോയാൽ നോട്ടം പിൻ‌വലിയ്ക്കാൻ തോന്നില്ല. നീലക്കൂവളപ്പൂവുകളോ, വാലിട്ടെഴുതിയ കണ്ണുകളോ, മന്മഥൻ കുലയ്ക്കും വില്ലുകളോഎന്നു കവി പാടിയത് ഇവളെ കണ്ടുകൊണ്ടാകണം.

അതിനൊക്കെപ്പുറമെ, അവളുടെ നിറമോ. തൂവെള്ള! അവളുടെ മുഖം ചുവന്നു തുടുത്തിരിയ്ക്കും. ചെമ്മീനിൽ കറുത്തമ്മയായി അഭിനയിച്ച ഷീലയെയാണ് ഞാൻ പലപ്പോഴും ഓർത്തു പോകുക. അതു പോലുള്ള നിറമാണവൾക്ക്.

ഇതു ഞാൻ നിങ്ങളോടു മാത്രമേ പറയൂ. അവൾ കേൾക്കെ ഞാനിതു പറയില്ല. സ്വന്തം നിറത്തിൽ അവൾക്ക് അഭിമാനം മാത്രമല്ല, അഹങ്കാരവുമുണ്ട്. സ്വന്തം സൌന്ദര്യത്തെപ്പറ്റി അവൾ പറയുമ്പോൾ അവൾ അഹങ്കാരത്തിനു കൈയും കാലും വച്ചതാണ് എന്നാണു നമുക്കു തോന്നിപ്പോകുക. വിനയം തൊട്ടു തെറിച്ചിട്ടില്ല. ആ യാഥാർത്ഥ്യവും ആ ദിവസങ്ങളിൽത്തന്നെയാണ് മനസ്സിലാക്കാനിടയായത്.

ഒരു സൌന്ദര്യധാമത്തിന്റെ തോളോടു തോളുരുമ്മി, “കണ്ടില്ലേ, എന്റെ സുന്ദരിയെഎന്ന മട്ടിൽ നാട്ടിലെ പെരിയാർ പുഴയോരത്തൂടെ സ്വപ്നത്തിലോ സിനിമയിലോ എന്ന പോലെ മന്ദം മന്ദം നടന്നു നീങ്ങിക്കൊണ്ടിരിയ്ക്കെ, ഞങ്ങൾ കൊച്ചുഗോവിന്ദൻ മാഷിന്റേയും കുമാരേട്ടന്റേയും മുന്നിൽച്ചെന്നു പെട്ടു.

രണ്ടു പേരും വഴിയരികിൽ നിന്നുകൊണ്ട് ലോകകാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നിരിയ്ക്കണം. വെള്ള മുണ്ടും ജുബ്ബയും ഷാളും കട്ടിയുള്ള, കറുത്ത ഫ്രെയിമുള്ള കണ്ണടയും ധരിച്ച, പഞ്ഞി പോലെ വെളുത്ത മുടിയുള്ള മാഷ് പണ്ട്, വളരെക്കാലം മുമ്പ്, ഒരദ്ധ്യാപകനായിരുന്നു. അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടില്ല. എൺപതു വയസ്സെങ്കിലും കഴിഞ്ഞ അദ്ദേഹം ആ പ്രദേശത്ത് സമാരാദ്ധ്യനായിരുന്നു. എനിയ്ക്കദ്ദേഹത്തോട് ഒരു പ്രത്യേക ആദരവുണ്ടായിരുന്നു. എന്റെ ഒരകന്ന ബന്ധു കൂടിയായിരുന്നു, മാഷ്.

കുറേക്കൂടി പ്രായം കുറഞ്ഞ കുമാരേട്ടനുമായി എനിയ്ക്ക് നേരിട്ടു ബന്ധമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഞങ്ങൾ തമ്മിൽ അടുത്ത പരിചയമുണ്ടായിരുന്നു. രണ്ടു പേർക്കും എന്നോട് പ്രത്യേകവാത്സല്യമുണ്ടായിരുന്നെന്നു ഞാനെപ്പോഴും വിശ്വസിച്ചിരുന്നു.

മാഷെക്കണ്ട പാടെ ഞാൻ തൊഴുതു. അതിനു മുമ്പൊരിയ്ക്കലും ഞാൻ മാഷെ തൊഴുതിരുന്നില്ല. അങ്ങനെയൊരു പതിവ് ഇല്ലാത്തതാണ്. പക്ഷേ ഇന്ന് അങ്ങനെയല്ലല്ലോ. കൂടെ ശാരിയുണ്ട്. വയോജനങ്ങളോട് എനിയ്ക്കുള്ള ബഹുമാനവും വിനയവും അവൾ കാണട്ടെ. ഒരാദർശപുരുഷരത്നമാണ് അവളുടെ ഭർത്താവെന്ന് അവൾ ധരിച്ചോട്ടെ. അല്പകാലത്തേയ്ക്കെങ്കിലും.

ഞാൻ മാഷിനെ തൊഴുന്നത് ശാരി കണ്ടെങ്കിലും എന്നെ അനുകരിയ്ക്കാനൊന്നും അവൾ തുനിഞ്ഞില്ല. അത്തരം മൃദുലവികാരങ്ങളൊന്നും അവൾക്ക് അന്നില്ലായിരുന്നു; അന്നു മാത്രമല്ല, ഇന്നുമില്ല.

ങാ, വിരുന്നു നടപ്പാണ്, അല്ലേ?” മാഷ് കണ്ടപാടെ ചോദിച്ചു.

എല്ലായിടത്തുമൊന്നു കയറിയിറങ്ങിപ്പോരാമെന്നു വച്ചു,” ഞാൻ വിനയാന്വിതനായി പറഞ്ഞു.

എത്ര ദിവസം ലീവുണ്ട്?”

ഈയാഴ്ച മുഴുവനും.

അപ്പോ, ഒന്നോടിവലത്തിട്ടു വരാം. നല്ല കാര്യം.ശാരിയുടെ നേരേ തിരിഞ്ഞ് മാഷു ചോദിച്ചു, “പണ്ട് നിന്റച്ഛൻ ഇവിടുത്തെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. അതു നിനക്കറിയോ?”

നിഷേധാർത്ഥത്തിൽ തല കുലുക്കിക്കൊണ്ട് ശാരി എന്നോടു ചോദിച്ചു, “അച്ഛൻ ചേട്ടനെ പഠിപ്പിച്ചിട്ടുണ്ടോ?”

അവളുടെ അച്ഛൻ എന്റെ നാട്ടിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത് എന്നെ പഠിപ്പിയ്ക്കാനിട വന്നിട്ടുണ്ടായിരുന്നോ എന്നറിയാനായിരുന്നു അവളുടെ ആകാംക്ഷ.

അതിന് അവനിവിടൊന്നുമല്ലല്ലോ പഠിച്ചത്,” എനിയ്ക്ക് മറുപടി പറയാൻ അവസരം കിട്ടും മുൻപ് മാഷു ഇടയിൽ കയറിപ്പറഞ്ഞു. മാഷിന് എന്റെ ചരിത്രം മുഴുവനുമറിയാം. ഞാൻ ഹെഡ്മാസ്റ്ററായിരിയ്ക്കുമ്പോ നിന്റച്ഛനിവിടെ മാഷായിരുന്നു,” മാഷ് ശാരിയോടു പറഞ്ഞു.

നിന്റച്ഛൻ എന്റെ കീഴിലായിരുന്നുഎന്നൊരു ധ്വനി മാഷുടെ വാക്കുകളിലുണ്ടായിരുന്നില്ലേ എന്ന നേരിയ സംശയം എനിയ്ക്കുണ്ടായി. എന്റെ മണവാട്ടിയുടെ അച്ഛനെ ഇടിച്ചുതാഴ്ത്താനുള്ള ശ്രമം, അത് മനഃപൂർവ്വമായിരുന്നാലും ഇല്ലെങ്കിലും ഉള്ളുകൊണ്ട് എനിയ്ക്കത്ര രുചിച്ചില്ല. എങ്കിലും ഞാനൊന്നും മിണ്ടിയില്ല. പ്രായമായവർക്ക് ചില സ്വാതന്ത്ര്യങ്ങളുണ്ട്. ചിലരത് ദുരുപയോഗപ്പെടുത്തുന്നു. കണ്ടു നിൽക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല.

അച്ചന്മാര് എവിടൊക്കെ ജോലി ചെയ്തൂന്ന് അറിഞ്ഞിരിയ്ക്കണ്ടേ,” അതുവരെ നിശ്ശബ്ദനായി നിന്നിരുന്ന കുമാരേട്ടൻ കുറ്റപ്പെടുത്തലിന്റെ ലാഞ്ഛനയോടെ പറഞ്ഞു. ശാരി ഇതൊക്കെ എങ്ങനെയറിയാൻ. എനിയ്ക്കവളോട് സഹതാപം തോന്നി. പക്ഷേ അവൾ കൂസാതെ നിന്നു. അതൊന്നും അവളെ ഏശാറില്ല’.

കുമാരേട്ടനും മകനും തമ്മിൽ അത്ര സുഖത്തിലല്ല. മകൻ അച്ഛനെ വകവയ്ക്കാത്തതു കൊണ്ട് പുതുതലമുറയോട് കുമാരേട്ടന് പൊതുവിൽ ഒരകൽച്ചയുണ്ട്. ഞാനും പുതുതലമുറയിൽപ്പെടുന്നതുകൊണ്ട് എന്നോടും കുമാരേട്ടന് അകൽച്ചയുണ്ടാകും. ആ പശ്ചാത്തലം ശാരിയ്ക്കു പിന്നീടു വിശദീകരിച്ചുകൊടുക്കണം.

അപ്പോൾ ദാ വരുന്നൂ, ഒരു ബോംബ്! ഇവനങ്ങു കറുത്തു പോയോ?”

കൊച്ചുഗോവിന്ദൻ മാഷിന്റെ ചോദ്യം കേട്ടു ഞാൻ ഞെട്ടി. ആരോപണം ശരിയാണ്, എന്റെ നിറം കറുപ്പാണ്.

ബലൂണിന്റെ കാറ്റു പോയതു പോലെ എന്റെ മസ്തകവും നെഞ്ചുമെല്ലാം ഒരേ സമയം ഇടിഞ്ഞു.

ഏയ്. അവന്റെ നെറം പണ്ടും ഇങ്ങനെ തന്നാ. അവൻ അവൾടെ അടുത്തു നിന്നിട്ടാ അങ്ങനെ തോന്നണത്,” കുമാരേട്ടൻ വിശദീകരിച്ചു.

ശാരി പൊട്ടിച്ചിരിച്ചു. എന്റെ കറുപ്പുനിറത്തെപ്പറ്റിയുള്ള പരാമർശവും അവളുടെ വെളുപ്പുനിറത്തെപ്പറ്റിയുള്ള പരോക്ഷമായ പ്രശംസയും കേട്ട് അവൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു. അവൾ എന്നെ നോക്കിക്കൊണ്ട് നിർത്താതെ ചിരിച്ചു.

ഞാൻ വിളറി. എന്റെ പ്രതാപം മുഴുവനും തകർന്നു തരിപ്പണമായി.

അവളുടെ ചിരിയ്ക്കൊരു കുഴപ്പമുണ്ട്. ഫ്ലൂ പോലെ വായുവിലൂടെ പെട്ടെന്നു പകരുന്ന ഒന്നാണത്. അവൾ പൊട്ടിച്ചിരിയ്ക്കാൻ തുടങ്ങിയാൽ അതു കാണുന്നവരെല്ലാം ആ ചിരിയിൽ സജീവമായി പങ്കു ചേരാൻ തുടങ്ങും. അവളുടെ ചിരി ഇത്ര പെട്ടെന്നു പകരുന്നത് എന്തുകൊണ്ടാണെന്ന് എനിയ്ക്കിതുവരെ മനസ്സിലായിട്ടില്ല. അവളതു മനഃപൂർവ്വം ചെയ്യുന്നതല്ല. പരിസരബോധം വെടിഞ്ഞ് അവളങ്ങു തലയറഞ്ഞു ചിരിയ്ക്കും. കണ്ടുനിൽക്കുന്നവരൊക്കെ ചിരിയിൽ പങ്കു ചേരും.

അക്കാര്യവും എനിയ്ക്കു വെളിപ്പെട്ടത് അന്നാണ്. കാരണം, അവളുടെ അട്ടഹാസം കണ്ട് കൊച്ചുഗോവിന്ദൻ മാഷ് കുമ്പ കുലുക്കിച്ചിരിച്ചു. കുമാരേട്ടൻ ചിരിച്ചു കാണാറില്ല. ചിരിയ്ക്കാത്ത കുമാരേട്ടൻ പോലും അപ്പോൾ ചിരിച്ചു പോയി.

ചിരിയുടെ മാലപ്പടക്കത്തിന് ശാരി തീകൊളുത്തിയതു കണ്ട്, ഇളിഭ്യനായി, ഞാനും ഒരു വിളറിയ ചിരി മുഖത്തു ഫിറ്റു ചെയ്തു. അല്ലാതെന്താ ചെയ്ക!

ഞങ്ങൾ നടപ്പു തുടർന്നപ്പോഴും എന്റെ നിറത്തെച്ചൊല്ലിയുള്ള നവവധുവിന്റെ ആസ്വാദനം തീർന്നിരുന്നില്ല. അവൾ ചിരിച്ചുകൊണ്ടു തന്നെ നടന്നു. എന്നെ നോക്കിക്കൊണ്ട് അവൾ ഓർത്തോർത്തു ചിരിച്ചു.

അതു മാത്രമല്ല, അവൾ എന്നെക്കൊണ്ട് അവർ രണ്ടു പേരുടേയും ഡയലോഗുകൾ അതേപടി വീണ്ടും വീണ്ടും ആവർത്തിപ്പിച്ചു. അന്യരുടെ മിമിക്രി കാണിയ്ക്കുന്ന ദുശ്ശീലം എനിയ്ക്ക് കുറെശ്ശെയുണ്ടായിരുന്നതു കൊണ്ട് ഒറിജിനലിലും നന്നായി എന്റെ ഇമിറ്റേഷൻ. അവൾ വൺസ് മോർവീണ്ടും വീണ്ടും പറഞ്ഞതനുസരിച്ച് ഞാൻ വീണ്ടും വീണ്ടും, ഇളിഭ്യതയോടെ പറഞ്ഞു കാണിച്ചു. നവവധുവിന്റെ അഭ്യർത്ഥന എങ്ങനെ തള്ളിക്കളയാൻ പറ്റും!

എന്നാലും കൊച്ചുഗോവിന്ദൻ മാഷ് ഇങ്ങനൊരു ചതി എന്നോടു ചെയ്യുമെന്നു ഞാൻ സ്വപ്നേപി വിചാരിച്ചിരുന്നതല്ല. പല നല്ല കാര്യങ്ങളും ഞാൻ അദ്ദേഹത്തിനു ചെയ്തു കൊടുത്തിട്ടുണ്ട്. എനിയ്ക്കവകാശപ്പെടാൻ പലതുമുണ്ട്.

മാഷിനു വേണ്ടി പലതും ഞാൻ എറണാകുളത്തു നിന്നു വാങ്ങിക്കൊണ്ടുവന്നു കൊടുത്തിട്ടുണ്ട്. എനിയ്ക്കു ജോലി കിട്ടിയപ്പോൾ മാഷിന് ഞാനൊരു ഹീറോ പേന വാങ്ങിക്കൊടുത്തു. മാഷിന്റെ പോക്കറ്റിൽ അതിന്റെ സ്ഥിരസാന്നിദ്ധ്യമുണ്ട്. ആർക്കുമത് കാണാവുന്നതുമാണ്.

അതിലും വലിയൊരു സേവനം ഞാൻ ചെയ്തിട്ടുണ്ട്. മാഷിന്റെ രണ്ടാമത്തെ പുത്രൻ വേണുവിന് ഇടക്കാലത്ത് വഴിയൊരല്പം തെറ്റി. നീ അവനോടൊന്നു സംസാരിയ്ക്കണം,” മാഷ് എന്നോടൊരിയ്ക്കൽ ആവശ്യപ്പെട്ടു.

ഞാൻ വേണുവുമായി സംസാരിച്ചു. ഒരു തവണയല്ല, പല തവണ. അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. കവിതയെഴുതാനുള്ള അഭിനിവേശം അവനെ പിടികൂടിയിരുന്നു. അവന്റെ ആലോചന കണ്ട് മാഷ് തെറ്റിദ്ധരിച്ചു പോയിരുന്നു. വാസ്തവത്തിൽ വേണുവിൽ നിന്ന് ഞാൻ പല കാര്യങ്ങളും പഠിയ്ക്കുകയാണുണ്ടായത്. എന്തായാലും എന്റെ വിശദീകരണത്തെത്തുടർന്ന് മാഷിന് ആശ്വാസമായി. മകനെ ഞാൻ നേർവഴിയിലേയ്ക്കു തിരികെക്കൊണ്ടുവന്നെന്ന് മാഷ് കൃതജ്ഞതയോടെ പലരോടും പറഞ്ഞതായി ഞാനറിഞ്ഞിട്ടുണ്ട്.

അങ്ങനെയുള്ള മാഷാണ് പുതുമണവാട്ടിയുടെ മുന്നിൽ വച്ച് എന്നെ നിർദ്ദയം തേജോവധം ചെയ്തു നിരപ്പാക്കിയത്! പ്രായമാകുമ്പോൾ ചിലരുടെ വിവേകം നഷ്ടപ്പെടുമെന്നു പറഞ്ഞു കേട്ടിട്ടേയുള്ളു. ഇപ്പോൾ അത് അനുഭവപ്പെടുകയും ചെയ്തു.

ഞാൻ സ്വതവേ കറുത്തയാളല്ല. ഇത്രത്തോളം കറുപ്പ് മുമ്പുണ്ടായിരുന്നില്ല.

വിവാഹത്തിനു മുമ്പുള്ള ഏതാനും വർഷം വലിയ ചെലവു കൂടാതെ, പതിവായി ടെന്നീസു കളിയ്ക്കാനുള്ള ഭാഗ്യം സിദ്ധിച്ചപ്പോൾ ഞാനതു തട്ടി നീക്കിയില്ല. പൊരിഞ്ഞ വെയിലത്തായിരുന്നു മിയ്ക്കപ്പോഴും ടെന്നീസു കളി.

ഒഴിവു ദിവസങ്ങളിൽ മൂന്നും നാലും മണിക്കൂറും കളിച്ചു. ദേശീയചാമ്പനായിരുന്ന വിജയ് അമൃത്‌രാജിനെപ്പോലെ ആയിത്തീരണമെന്ന അഭിലാഷമുണ്ടായിരുന്നതുകൊണ്ട് വെയിലൊരു പ്രശ്നമായിത്തോന്നിയിരുന്നില്ല. അധികം താമസിയാതെ ഞാൻ വിജയ് അമൃത്‌രാജിനെപ്പോലെയായിത്തീർന്നു. കളിയിലല്ല, ശരീരകാന്തിയിൽ. വിജയ് അമൃത്‌രാജിനെ കണ്ടിട്ടുള്ളവർക്ക് കാര്യം എളുപ്പം മനസ്സിലാകും. നല്ല കറുപ്പു നിറമാണ് വിജയിന്.

നീ വല്ലാണ്ട് കറുത്തു പോയല്ലോയെന്ന് അമ്മ പോലും എന്നോടു പറഞ്ഞിരുന്നു. അന്നതിന് ഒരു വിലയും കല്പിച്ചില്ല.

ഇനിയുമുണ്ട്, എന്റെ നിറത്തിനു ഹേതു.

ഞാൻ ഒരൊറ്റപ്പൂരാടനാണ്. സഹോദരങ്ങളില്ല. അച്ഛൻ നേരത്തേ തന്നെ മണ്മറഞ്ഞു പോയി. അതുകൊണ്ട് എന്റെ വിവാഹത്തിന്റെ സകലമാനകാര്യങ്ങളും ഞാൻ തന്നെയാണു കൈകാര്യം ചെയ്തത്. കുറേയേറെ വീടുകളിൽ പോയി ബന്ധുക്കളേയും സുഹൃത്തുക്കളേയും നേരിട്ടു ക്ഷണിച്ചു. പന്തൽ, വാഹനം, പാർട്ടി, ഇവയൊക്കെ ഏർപ്പാടാക്കി. ഒട്ടേറെ സാധനങ്ങൾ പലയിടങ്ങളിൽ നിന്നായി വാങ്ങിക്കൊണ്ടു വന്നു. എല്ലാം പൊരിവെയിലത്തു തന്നെ. വിവാഹമടുത്തപ്പോൾ ഓട്ടപ്പാച്ചിൽ വർദ്ധിച്ചു. നിറം വീണ്ടും ഇരുണ്ടു.

ഇതൊക്കെ കണക്കിലെടുക്കാനുള്ള സന്മനസ്സു കാണിയ്ക്കാൻ ആരും തയ്യാറാകുന്നില്ല. ബാല്യം മുതൽ എന്നെ അറിയുന്ന കൊച്ചുഗോവിന്ദൻ മാഷും കുമാരേട്ടനും ലേശം പോലും മനസ്സാക്ഷിക്കുത്തില്ലാതെ എന്നെ കളിയാക്കി. അതും നവവധുവിന്റെ മുന്നിൽ വച്ച്. നവവധുവാണെങ്കിലോ, ദയവിന്റെ കണിക പോലും കാണിയ്ക്കാതെ, അവരുടെ മുന്നിൽ വച്ചു തന്നെ അട്ടഹസിച്ചു ചിരിച്ചു, ചിരിച്ചു മറിഞ്ഞു, അവരെക്കൂടെ ചിരിപ്പിച്ചു. ആ ചിരി അവൾ തുടർന്നു കൊണ്ടുമിരിയ്ക്കുന്നു.

ഞാൻ ചിന്തിച്ചു.

വെളുത്തു ചുവന്ന ഇവളുടെ കൂടെ നടക്കുമ്പോൾ ഇനിയും പലരും എന്നെ കളിയാക്കിയെന്നു വരാം. ഇത്ര പ്രായമായവർ പോലും കളിയാക്കിക്കഴിഞ്ഞ നിലയ്ക്ക് പ്രായം കുറഞ്ഞവർ എന്തു തന്നെ പറയില്ല!

ചിലർ ശാരിയേയും കളിയാക്കിയെന്നു വരാം. അവളുടെ കൂട്ടുകാരികൾക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുക്കുകയാണെങ്കിൽ ഈ കറുമ്പനെ മാത്രമേ നിനക്കു കിട്ടിയുള്ളോ എന്ന് അവർ അവളോടു ചോദിയ്ക്കില്ലേ! ഞാനൊരു നീഗ്രോ ആണെന്ന് പത്തുപേർ പറഞ്ഞാൽ ശാരിയ്ക്കും തോന്നില്ലേ, ഞാനവൾക്കു ചേർന്നവനല്ലെന്ന്! അപ്പോഴെന്തു സംഭവിയ്ക്കും? അവൾക്കെന്നോട് അവജ്ഞ തോന്നിത്തുടങ്ങും. കറുമ്പൻ. നീഗ്രോ. അവളെന്റെ മുഖത്തു നോക്കി പറയുന്നതു പോലെ തോന്നി.

ജീവിതം പെട്ടെന്നു വഴി മുട്ടിയതു പോലെ.

അന്നു വീട്ടിൽ ചെന്ന പാടെ ഞാൻ കണ്ണാടിയിൽ മുഖം നോക്കി. ഇരുണ്ടിരിയ്ക്കുന്നു. പതിവിലും കൂടുതൽ ഇരുണ്ട പോലെ. മുഖത്തു സോപ്പു പതച്ച് നന്നായി കഴുകിത്തുടച്ചു. കണ്ണാടിയിൽ നോക്കി. വലിയ മാറ്റമില്ല. മുഖം വീണ്ടും കഴുകി. യാതൊരു പുരോഗതിയുമില്ല.

കൈകാലുകൾ സസൂക്ഷ്മം പരിശോധിച്ചു. ഇരുണ്ട നിറം. നീഗ്രോ എന്ന വാക്ക് ചെവിയിൽ മുഴങ്ങി. മുണ്ടിന്റെ മടക്കിക്കുത്ത് ഞാനഴിച്ചിട്ടു. എന്റെ കറുത്ത കാലുകൾ ശാരി കാണാതിരിയ്ക്കട്ടെ.

ഇതൊക്കെയായിട്ടും എന്റെ മനമിരുണ്ടു. ഉത്സാഹം വറ്റി.

അന്നു രാത്രി കിടക്കാറായപ്പോൾ ഞാൻ ശാരിയോടു പറഞ്ഞു, “ നാളെ നമ്മൾ എവിടേയ്ക്കും പോകുന്നില്ല.

നാളെയും കറങ്ങാനായിരുന്നല്ലോ പരിപാടി. എന്തു പറ്റി?” ശാരി ആരാഞ്ഞു.

എന്തുത്തരമാണു പറയുക. സത്യമെങ്ങനെ പറയും. ഞാനവളുടെ ചോദ്യം കേൾക്കാത്ത ഭാവം നടിച്ചു.

പക്ഷേ, അവൾ എളുപ്പം പിന്മാറുന്ന കൂട്ടത്തിലല്ലെന്ന് എനിയ്ക്കന്നു മനസ്സിലായി. എന്തോ പ്രശ്നമുണ്ടെന്നു മണത്തറിഞ്ഞ അവൾ കുത്തിക്കുത്തിച്ചോദിച്ചു. ഒടുവിൽ സഹികെട്ടു ഞാൻ പറഞ്ഞു: ഞാൻ ഇത്തിരിയൊന്നു വെളുത്തിട്ടേ ഇനി വിരുന്നിനുള്ളു. ഞാൻ കറുത്തു പോയീന്നു പറഞ്ഞ് ആളുകളെന്നെ കളിയാക്കുന്നു.എന്റെ ശബ്ദത്തിൽ പരിഭവം വ്യക്തമായിരുന്നു.

അവൾ തലയുയർത്തി ഒരു നിമിഷമെന്നെ നോക്കി നിന്നു. എന്നിട്ടവൾ പൊട്ടിച്ചിരിച്ചു.

എന്റെ വിഷണ്ണത വർദ്ധിച്ചു.

അവളടുത്തുവന്നിരുന്നു. എന്റെ കറുത്ത കൈത്തണ്ടയോട് അവളുടെ വെളുത്തു സുന്ദരമായ കൈത്തണ്ട ചേർത്തു വച്ചു. എന്നിട്ടവൾ ചോദിച്ചു, “ദാ, ചേട്ടനൊന്നു നോക്ക്. രാവും പകലും പോലെയല്ലേ?”

ഞാനൊന്നും മിണ്ടിയില്ല. മിണ്ടാനൊന്നുമുണ്ടായിരുന്നില്ല. സംഗതി സത്യമായിരുന്നു. രാവും പകലും തന്നെ. എന്റെ കൈത്തണ്ട ഇരുണ്ടത്. അവളുടേതോ തൂവെള്ള; എന്തൊരു ഭംഗിയുള്ള കൈത്തണ്ട! ഞാൻ നിർന്നിമേഷനായി ആ കൈത്തണ്ടയിൽ മിഴിയും നട്ടിരുന്നു. ഇത്ര മനോഹരമായ കൈത്തണ്ട എന്റെ സ്വന്തമായിത്തീർന്നില്ലേ. സന്തോഷം തോന്നി. എന്നാൽ എന്റെ സ്വന്തം കൈത്തണ്ടയോ. ഉടൻ സന്താപവും തോന്നി.

ഉള്ള കാര്യം ആളുകൾ പറഞ്ഞാലെന്താ കുഴപ്പം?” ശാരി ചോദിച്ചു. ചേട്ടൻ വെളുത്തതാണ് എന്നു പറഞ്ഞൂന്നു തന്നെ വെച്ചോളിൻ. എന്നാലും ചേട്ടൻ ഇങ്ങനെ കറുത്തു തന്നെയല്ലേ ഇരിയ്ക്കൂ.അവളെന്റെ കറുത്ത തൊലിയിൽ നഖം കൊണ്ടു ചുരണ്ടിക്കാണിച്ചു. “ദാ, ഈ കറുപ്പ് ഒരു കാലത്തും പോവില്ല. പോവുമോ?”

സത്യത്തിന്റെ നേരേ കണ്ണടച്ചിട്ടു കാര്യമില്ല. സത്യം മറച്ചു വയ്ക്കാനും സാദ്ധ്യമല്ല. മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിട്ട് കറുത്ത കാലുകൾ മറയ്ക്കാൻ ശ്രമിച്ചാലും അതൊക്കെ താൽക്കാലികം മാത്രം. കറുപ്പ് എന്നായാലും പുറത്തു വരും.

അപ്പോ നീ വീണ്ടും കളിയാക്കിച്ചിരിയ്ക്കുമോ?” ഞാൻ അല്പം ശങ്കയോടെ ചോദിച്ചു. അവളുടെ ഭാഗത്തു നിന്ന് ദയവു പ്രതീക്ഷിച്ചു. എന്തൊക്കെയായാലും അവളെന്റെ ഭാര്യയാണല്ലോ. അവൾ കളിയാക്കിച്ചിരിയ്ക്കില്ലെങ്കിൽ പിന്നെയൊന്നും സാരമില്ല.

പിന്നില്ലാതെ!അവളുടെ ഉത്തരം കേട്ട് ഞാൻ നടുങ്ങി. അതേയ്, ചേട്ടാ, ഞാനൊരു കാര്യം പറഞ്ഞേയ്ക്കാം.അവൾ താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു. ഞാൻ എന്റെ അച്ഛനെ വരെ കളിയാക്കിച്ചിരിച്ചിട്ടുള്ള കൂട്ടത്തിലാണ്. പറഞ്ഞില്ലെന്നു വേണ്ട.എന്റെ മനമിടിഞ്ഞു. സ്വന്തം അച്ഛനെ കളിയാക്കുന്നവളാണെങ്കിൽ ഇവളിൽ നിന്നു ദയവു പ്രതീക്ഷിച്ചിട്ടു കാര്യമില്ല. എന്റെ മുഖത്തെ നിരാശ കണ്ട് അവളെന്റെ താടി പിടിച്ചുയർത്തി. എന്റെ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കിക്കൊണ്ട് അവൾ തുടർന്നു, “ഞാൻ അച്ഛനെക്കളിയാക്കിച്ചിരിച്ചിട്ട് അച്ഛനൊരു കുഴപ്പോമില്ല. ചേട്ടനെ കളിയാക്കിച്ചിരിച്ചാൽ ചേട്ടനും കുഴപ്പമുണ്ടാകേണ്ട കാര്യമില്ല. കേട്ടില്ലേ?”

ഞാൻ അവളുടെ കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ടിരുന്നു.

എന്റെ ശിരസ്സ് മാറത്തിറുക്കിയമർത്തിക്കൊണ്ട് അവൾ പ്രഖ്യാപിച്ചു, “എനിയ്ക്കു തോന്നുമ്പോഴൊക്കെ ഞാൻ ചേട്ടനെ കളിയാക്കും, ചിരിയ്ക്കും. പ്രശ്നമുണ്ടെങ്കിൽ ഇപ്പൊത്തന്നെ പറഞ്ഞേക്കണം. പറഞ്ഞോ, പ്രശ്നമുണ്ടോ?”

എന്റെ ചുണ്ടുകൾ അവളുടെ മാറത്തമർന്നിരുന്നതു കൊണ്ട് എനിയ്ക്ക് ശബ്ദിയ്ക്കാൻ കഴിഞ്ഞില്ല. തന്നെയുമല്ല, അവളുടെ കണ്ണുകളിലെന്തോ ഒരു കാന്തശക്തിയുണ്ട്. ഒന്നു നോക്കിപ്പോയാൽ പിന്നെ കണ്ണെടുക്കാൻ തോന്നില്ല. ലോഹം കാന്തത്തിലെന്ന പോലെ തറഞ്ഞിരുന്നു പോകും. ഞാനവളുടെ കണ്ണുകളിലെ കുസൃതിയുടെ മിന്നലാട്ടം നോക്കിയിരുന്നു.

അവളുടെ മാറിൽ താടിയമർത്തിക്കൊണ്ട്, ആ ചിരിയ്ക്കുന്ന കണ്ണുകളിൽത്തന്നെ നോക്കിയിരിയ്ക്കെ എന്റെ വിഷാദം മുഴുവനും അലിഞ്ഞലിഞ്ഞില്ലാതായി. കൊച്ചുഗോവിന്ദൻ മാഷിന്റേയും കുമാരേട്ടന്റേയും ഡയലോഗുകളിൽ ഉള്ളതായി തോന്നിയിരുന്ന മുനയും എന്റെ കറുപ്പിലുള്ള അപകർഷതാബോധവുമെല്ലാം ഞാൻ മറന്നു. ഞാനവളെ ചുറ്റിവരിഞ്ഞു.

ഇവൾ കളിയാക്കുകയോ അട്ടഹസിച്ചു ചിരിയ്ക്കുകയോ എന്തു വേണമെങ്കിലും ചെയ്തോട്ടെ. ഇവളെന്നും എപ്പോഴും എന്റെ അടുത്തുണ്ടായാൽ മാത്രം മതി. ചിരിയ്ക്കുന്ന ഈ കണ്ണുകളിലേയ്ക്ക്, ഇങ്ങനെ നോക്കിയിരിയ്ക്കാൻ പറ്റണം. അതു മതി, അതു മാത്രം മതി ജീവിതത്തിൽ.

എന്റെ മുഖം പെട്ടെന്നു തെളിഞ്ഞു. അതു കണ്ടായിരിയ്ക്കണം, എന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു വച്ചുകൊണ്ടവൾ സ്നേഹമസൃണമായി, കുസൃതിയോടെ വിളിച്ചു, “എന്റെ കള്ളക്കൃഷ്ണാ, കരുമാടീ...

(ഈ കഥ തികച്ചും സാങ്കല്പികമാണ്.)


3 Attachments
Preview attachment Copy of My photo July 2010 .jpg
Preview attachment Kallakrishna, Karumadee .docx

Preview attachment Kallakrishna, Karumadee .pdf


1.05 GB (6%) of 15 GB used
©2015 Google - Terms - Privacy
Last account activity: 2 days ago
Details


22 Feb 2015

ആത്മീയ സമുദായങ്ങൾ വേണം


നടരാജഗുരു
ഞാനിതെഴുതുന്ന അവസരം-ആഗസ്റ്റ്‌ അവസാനം-ശിശിര ഋതുവിനെ സൂചിപ്പിച്ചുകൊണ്ട്‌ വീണ്ടും മൂടൽമഞ്ഞ്‌ വീണിരിക്കുകയാണ്‌. മഞ്ഞുകാലത്തുമാത്രം വന്നെത്തുന്ന പക്ഷികളുടെ കളഗാനം ആകാശത്തെങ്ങും മുഴങ്ങിക്കേട്ടു കഴിഞ്ഞു!
    നിങ്ങൾക്ക്‌ അവിടെ മഴ നന്നെ കുറവാണെന്നും യുദ്ധം(കൊറിയ) നിമിത്തം ജീവിതവൈഷ്യമ്യങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും ഞാൻ അറിയുന്നു. ഇങ്ങനെയെല്ലാമുള്ള പ്രതികൂലാവസ്ഥ ഒഴിഞ്ഞ ഒരു കാലം ഒരിക്കലും ഉണ്ടായിരുന്നിട്ടുമില്ല. മഹത്തായ വിഷസംഭവങ്ങൾ നമ്മെ വലയം ചെയ്തു നിൽക്കുമ്പോൾ എങ്ങോട്ട്‌ പോകേണ്ടതെന്നറിയാതെ നാം എപ്പോഴും അമ്പരന്നുനിന്നുപോകുന്നു. മനുഷ്യനു അറിവുണ്ടായ കാലത്തോളം പിന്നോട്ടു പോയി നോക്കുക; സംഭ്രമജനകമോ അവ്യക്തമോ ആയ ഒരവസ്ഥയാണവിടെ ദൃശ്യമാകുന്നത്‌. ഓരോ ഋതുവിലും മാറി മാറി പൂക്കൾ വിരിയുകയും പക്ഷികൾ വന്നു പാടുകയും ചെയ്യുന്നുണ്ട്‌. എന്നാൽ മനുഷ്യജീവിതം മാത്രം ആന്തരികമായി നോക്കിയാൽ പ്രായേണ പഴയപടി നിൽക്കുന്നതായിട്ടാണ്‌ കാണപ്പെടുന്നത്‌. സോക്രട്ടീസോ ക്രിസ്തുവോ ആധുനിക ലോകജീവിതത്തെ സന്ദർശിക്കുവാൻ നമ്മുടെ ഇടയിലേക്കൊന്നു വരികയാണെന്ന്‌ വയ്ക്കുക. പുതിയ സമരായുധങ്ങളും വാർത്താ വിതരണ സമ്പ്രദായവുമൊഴിച്ച്‌ മനുഷ്യന്റെ പരസ്പരധാരണയെ സംബന്ധിച്ചിടത്തോളം വലുതായ ഒരു പുരോഗതിയുമുണ്ടായിട്ടുള്ളതായി അവർക്ക്‌ കാണുവാൻ ഉണ്ടായിരിക്കില്ല. ഇവിടെ ജീവിക്കുകയും മൺമറഞ്ഞുപോവുകയും ചെയ്ത തത്വജ്ഞാനികൾ നിരവധിയാണ്‌. എന്നാൽ മനുഷ്യരാശിയാകട്ടെ അതിന്റെ സ്വന്തം ബുദ്ധിയുടെ നേരിയ വെളിച്ചത്തിൽക്കൂടി പൊതുവായ ഏതോ നിഗോ‍ൂഢാവസ്ഥാന്തരത്തിലേക്കു അവ്യക്തമായ ഒരു സാർവത്രികതയിലേക്ക്‌ പൊയ്ക്കൊണ്ടേ ഇരിക്കുന്നതായിട്ടാണ്‌ തോന്നുക. നമ്മുടെ ഈ ക്ഷുദ്രമായ മർത്യജീവിതങ്ങൾ നാം ജീവിച്ചവസാനിപ്പിക്കുന്നത്‌ ഏതൊന്നിന്റെ മഹാഗർഭത്തിലാണോ ആ സന്നിധാനത്തിന്റെ പേരിൽ ഞാൻ നിങ്ങൾക്ക്‌ അഭിവാദനങ്ങൾ അർപ്പിച്ചുകൊള്ളുന്നു.
    കഴിഞ്ഞയാണ്ടത്തെ മഞ്ഞുകാലമെല്ലാം ഞാൻ ശാന്തമായൊരിടത്തിരുന്നുകൊണ്ട്‌ ഗുരുവിന്റെ വിവിധ കൃതികൾക്ക്‌ എഴുതിത്തുടങ്ങിയിരുന്ന ഭാഷ്യങ്ങളെ സംബന്ധിച്ചു വേണ്ടുന്ന ഗവേഷണങ്ങളും പ്രാരംഭജോലികളും നടത്തുകയായിരുന്നു. ആധുനികമായ ആംഗല ഫ്രഞ്ചു ഭാഷകളിലേക്കു വിവർത്തനം ചെയ്യാനുള്ള ശ്രമത്തിൽ ഞാൻ ഗുരുവിന്റെ കൃതികളിലെ ഓരോ പദ്യശകലവും കടന്നുപോയപ്പോൾ എനിക്കുണ്ടായ മനോവികാരം ആശ്ചര്യഭൂതമായ ഒന്നുതന്നെയായിരുന്നു. ഗുരുവിന്റെ കവനാവലിയിലും പ്രധാനകൃതികളായ ആത്മോപദേശശതകം, ദർശനമാല എന്നിവയിലും പ്രാചീനവിജ്ഞാനത്തിന്റെ ഒരു തനി സുവർണ്ണഖനി, ഇതുവരെ അറിയപ്പെട്ടിട്ടുള്ള ഏത്‌ ജ്ഞാനിക്കും കിടനിൽക്കുന്ന ഒരു വിനയാന്വിതമായ ജ്ഞാനി കരുതി സൂക്ഷിച്ചുവച്ചിരിക്കുന്നു എന്നുള്ള ഒരു ദൃഢബോധമായിരുന്നു അത്‌.
    ചരിത്രകാലത്തേയും ചരിത്രത്തേയും പുതുക്കി വില നിർണ്ണയിച്ചും സംരക്ഷിച്ചും പ്രതിനിധാനം ചെയ്യുന്ന ശുദ്ധാത്മാക്കൾ മാനവവംശഗർഭത്തിൽ നിന്നു ഇപ്പോഴും ഉദയം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്‌. ഇങ്ങനെ സ്വയം പ്രത്യക്ഷപ്പെടുന്ന ആ സുവർണ്ണലേഖകൾ യഥാർത്ഥത്തിൽ ചരിത്രഗതിയിൽ അടുക്കടുക്കായി വന്നുചേരുന്ന സംഭവപരമ്പരയിൽ ഉൾപ്പെട്ടു നിൽക്കുന്നവയേയല്ല. ഈ സുവർണ്ണജ്ഞാനലേഖകളുടെ ഉള്ളടക്കത്തെ ദൃഢമായി ധ്യാനിക്കുന്നവർ അതിൽ അധികമധികം ആകൃഷ്ടരായിത്തീരുന്നു. ദീപശിഖ കണ്ട്‌ പറന്നെത്തുന്ന ശലഭത്തെപ്പോലെ അവർ അതിന്റെ അത്യന്തവശ്യമായ രസത്തിൽ മുഴുകിപോകുന്നു. ഒടുക്കം അതിന്റെ സർവ്വാഗ്രാഹിയായ ആലിംഗനത്തിൽ അവരെ അത്‌ അമർത്തിക്കൊള്ളുന്നു... ഞാൻ അഭിമുഖീകരിക്കുന്ന കൃത്യത്തിന്റെ മഹത്വത്തെപ്പറ്റിയുള്ള ചിന്തയിൽ കൂടുതൽ കൂടുതൽ ആമഗ്നനായിത്തീർന്നിരിക്കുകയാണ്‌. എന്നാൽ അതിനെപ്പറ്റി എന്തെങ്കിലും പ്രസ്താവിക്കുകയാണെങ്കിൽ ഒരു ക്രമമില്ലാതെ അതിശയോക്തി പ്രയോഗിക്കുന്ന ഒരു മതാസക്തനെന്ന പ്രതീതി ജനിപ്പിച്ചേക്കാനിടയുണ്ട്‌. അതുകൊണ്ട്‌ അതിനിപ്പോൾ ഞാൻ മുതിരുന്നില്ല. ഒന്നു ഞാൻ പറയാം. അത്‌ എന്റെ ദൃഷ്ടിയിൽ വലിയ വിലയുള്ള ഒന്നായിത്തീർന്നുകഴിഞ്ഞിരിക്കുന്നു. അതിനെ ശരിയായി മനസ്സിലാക്കുവാനും വ്യാഖ്യാനിക്കാനുമായി എന്റെ ശേഷിച്ച ജീവിതകാലം ഞാൻ സമർപ്പിച്ചിരിക്കുന്നു. അനായാസേന നിർവഹിക്കാവുന്ന ഒരു ലഘുവായ കാര്യമല്ലിത്‌-ഇതു മഹത്തായ ഒരു ഉദ്യമമാണെന്ന്‌ പറയുന്നതെന്തെന്നോ? ഗുരുവിനെ ഒരു ദാർശനികൻ എന്ന നിലയിൽ നിന്നു വളരെ ഉയർന്ന നിലയിലാണ്‌ ഞാൻ കാണുന്നത്‌. ജീവിതയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ആത്മജ്ഞാനി, പ്രവൃത്തിനിരതനായ ഒരു യഥാർത്ഥവാദി, യുക്തിയിൽ നിന്നും വഴുതാത്ത ഒരു ആദർശവാദി ഇവയെല്ലാം ഒരാളിൽ ചേർന്നാൽ അതാണ്‌ ഗുരു.
    ഗുരുവിന്റെ പേലവകോമളമായ തത്വജ്ഞാനകൃതികളിലെ ചില സമന്വയങ്ങളിലേക്ക്‌ കടന്നു ഞാൻ നോക്കിയപ്പോൾ വിശദാംശങ്ങളൊന്നും വിടാതെയുള്ള അനാഢംബരസുന്ദരമായ ഒട്ടധികം കൈവേലകൾ ചേർത്തിരിക്കുന്നതായി ഞാനതിൽ കണ്ടു. എനിക്കു കിട്ടിയിട്ടുള്ള പ്രമാണികഗ്രന്ഥങ്ങളുടെ എല്ലാം പൈന്തുണ എനിക്കു ലഭിക്കുന്നുണ്ട്‌. ഏറ്റവും പുതിയ ചിന്താഗതിക്കാർക്കു ഇതു സ്വീകാര്യമായിരിക്കുന്നുമുണ്ട്‌. ഞാൻ ഇപ്പോഴും ഭാഷ്യരചനയിൽ തന്നെ ഏർപ്പെട്ടിരിക്കുകയാണ്‌. വീണ്ടും ഞാൻ അമേരിക്കയിലുള്ള ന്യൂജെഴ്സിയിൽ എത്തിയിരിക്കുന്നുവേന്നും മൺമറഞ്ഞുപോയ ശരത്കാലലതികകൾ വീണ്ടും മുളയിട്ടുയർന്നു വന്നിരിക്കുന്നുവേന്നുള്ള വസ്തുത എന്റെ സ്മൃതിപഥത്തിൽ പെടാതെ മറഞ്ഞുപോയിരുന്നു. അതുകൊണ്ട്‌ എനിക്കങ്ങോട്ടറിയിക്കുവാൻ രസകരമായ സംഭവങ്ങൾ വളരെയൊന്നുമില്ല. പറയാനുള്ളതിതേയുള്ളു. എനിക്കു സുഖം; നിങ്ങൾക്കും സുഖം അനുഭവമായിത്തീരട്ടെ.
    ഇപ്പോൾ ഞങ്ങൾക്കു ചുറ്റുപാടും താമസക്കാർ ഉണ്ട്‌. ഒരു പേരും ഉണ്ടായിട്ടുണ്ട്‌. ആദ്യം ഒരു സ്വതന്ത്രനായ ആദർശവാദിയുടെ സങ്കൽപം മാത്രമായിരുന്നല്ലോ അത്‌. എനിക്കിവിടെ ഒന്നാം തരം അന്നവസ്ത്രാദി ലഭിക്കുന്നുണ്ട്‌. എന്റെ പ്രവർത്തനം തുടർന്നു നടത്തുന്നതിനു എന്റെ അറിവിൽപ്പെട്ട ഉത്തമപ്രമാണഗ്രന്ഥങ്ങളെല്ലാമുള്ള ഒരു ഗ്രന്ഥശാലയോടു കൂടിയ ഗൃഹവും എനിക്ക്‌ നൽകപ്പെട്ടിട്ടുണ്ട്‌. ഇന്നു (1950 ആ.19) ആത്മോപദേശശതകത്തിലെ 88-​‍ാമതു ശ്ലോകം ഞാൻ ഭാഷ്യം ചെയ്തു കഴിഞ്ഞിരിക്കുന്നു. എല്ലാം കൂടി ഇപ്പോൾ അടുപ്പിച്ചു ടൈപ്പ്‌ ചെയ്ത്‌ അഞ്ഞൂറുവശത്തിലധികം വരുന്ന ഒരു കൈയെഴുത്തുപ്രതി ഉണ്ടായിട്ടുണ്ട്‌. ഗുരുവിന്റെ ആദർശങ്ങൾക്കുവേണ്ടി രൂപം പ്രാപിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രങ്ങളൊഴിച്ചാൽ എനിക്കു നിങ്ങൾക്കായി ചെയ്യാനുള്ളതെല്ലാം കൂടി ഇതുമാത്രമാണുള്ളത്‌.
    നമുക്ക്‌ ആത്മീയസമുദായങ്ങളുണ്ടായിരിക്കണം. മതത്തിന്റെയോ ആത്മീയകാര്യത്തിന്റെയോ പേരിൽ മനുഷ്യരാശിയെ വിഭജിക്കുന്ന ഒരേർപ്പാടും ഉണ്ടായിക്കൂടാ; നേരെമറിച്ചായിരിക്കണം പോക്ക്‌; എല്ലാവരും ഒന്നെന്നുള്ള വഴി. ഇങ്ങനെയുള്ള സമുദായങ്ങൾ അവരവരുടെ അധിവാസ കേന്ദ്രങ്ങൾ മറ്റുള്ളവർക്ക്‌ തുറന്നു തന്നെ ഇട്ടുകൊടുക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം ജനസമാന്യത്തിനുതകുന്ന ഏറ്റം ശാന്തമായ ചില നല്ല സന്ദേശങ്ങളും വികിരണം ചെയ്തുകൊടുക്കണം. അവ വളരെ ലളിതവും സുഗ്രഹവുമായിരിക്കണം. പ്രചരണവാസനക്കാർ മായം കലർത്താത്തതും രാഷ്ട്രീയമോ മതപരമോ ആയ മത്സരങ്ങളിലേർപ്പെട്ടിരിക്കുന്നവരുടെ മുഴങ്ങിക്കേൾക്കുന്ന അഹങ്കാരത്താൽ അലങ്കോലപ്പെടുത്താത്തതുമായിരിക്കണം അത്‌. ഭാവി മാനവരാശിക്ക്‌ സ്വയം സംപുഷ്ടമാകുവാനുള്ള ഉന്നതമാനവമൂല്യങ്ങൾ കായ്ക്കുന്ന തോട്ടമായിരിക്കണം അത്‌.
    ഭാവിയിലെ മനുഷ്യന്റെ ആത്മസമർപ്പണവും ശ്രദ്ധയും ഇങ്ങനെയുള്ളതായിരിക്കണം. മനുഷ്യതാൽപര്യങ്ങളെ സംഹാരത്തിൽ നിന്നു രക്ഷിച്ച്‌ കണ്ണിനു മുന്നിൽ പരന്നു കാണാവുന്ന പ്രകൃതിയുടേയും വിശ്വത്തിന്റെയും താൽപര്യവുമായി അനുരണനം ചെയ്യിക്കണം.
    ഗുരുവിന്റെ ദർശനങ്ങൾ ഒരുവിധത്തിൽ രൂപം പ്രാപിച്ചുവരികയാണ്‌. എന്നാൽ പരസ്പരധാരണയുടെ ഭാവി അസ്പഷ്ടമാണ്‌.
    അടുത്തവർഷം പാരീസിലേക്കു മടങ്ങുന്നതിനുമുമ്പ്‌ സാധ്യമാകുമെങ്കിൽ അഥവാ ആവശ്യമെന്നു തോന്നുന്നപക്ഷം താൻ ഹെയിറ്റീയിലേക്കു പോകുന്നതാണ്‌. അതിനിടയിലുള്ള സമയമെല്ലാം ഞാനിപ്പോൾ ഏർപ്പെട്ടിരിക്കുന്ന കൃത്യനിർവഹണത്തിനു മാത്രം വിനിയോഗിക്കുവാനുദ്ദേശിക്കുകയാണ്‌. ഇസ്ലാമിക സംസ്കാരവുമായി കുറേക്കൂടി ഗാഢമായി ഇടപഴകാനുള്ള ഉദ്ദേശ്യമിപ്പോൾ എനിക്കുണ്ട്‌. അതിനായി ഞാൻ ഈജിപ്റ്റിലെ അലക്സാണ്ഡ്രിയായിലേക്കു പോകുവാൻ തീർച്ചപ്പെടുത്തിയിരിക്കുകയാണ്‌. അതിനുശേഷമേ പാരീസിലേക്കു മടങ്ങുകയുള്ളൂ. പാരീസിനു അമ്പതുമെയിൽ വടക്കുപടിഞ്ഞാറായി സോം നദിയുടെ തീരത്ത്‌ ഒരു ഗുരുകുലകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഉദ്യമങ്ങൾ നടന്നുവരികയാണ്‌. പാരീസിൽ എത്തുന്നതിനുള്ളിൽത്തന്നെ ഞാൻ ഇപ്പോൾ തയ്യാർ ചെയ്തുകൊണ്ടിരിക്കുന്ന 'ഗുരുവരുൾ' എന്ന ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി പൂർത്തിയാക്കുവാൻ സാധിക്കുന്നതാണ്‌ .
എല്ലാവർക്കും വന്ദനം.

15 Jan 2015

ആഗോളീകരണ കാലത്തെ നാളികേര മേഖല


എം. എ സെബാസ്റ്റ്യൻ
സൂപ്രണ്ട്‌, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

നാളികേരത്തിന്റെയും നാളികേര ഉത്പ്പന്നങ്ങളുടെയും ഗുണനിലവാരം നിശ്ചയിക്കലാണ്‌ നാളികേര വികസന ബോർഡിന്റെ സുപ്രധാനമായ ഉത്തരവാദിത്വം. ഇത്‌ ആഗോളവത്ക്കരണത്തിന്റെയും വ്യാപാര കരാറുകളുടെയും കാലമാണ്‌. നാളികേര കർഷകർ ലോക വിപണി പിടിച്ചെടുക്കേണ്ട സമയം. കണക്കറ്റ ഗ്യാലൻ എണ്ണ സ്വന്തം രാജ്യത്ത്‌ ഭൂമിക്കടിയിൽ നിക്ഷേപമായി കിടക്കെ അറബികൾ ഈ ലോകം മുഴുവൻ അലഞ്ഞ ഒരു കാലമുണ്ടായിരുന്നു. അന്ന്‌ എണ്ണയുടെ, കറുത്ത സ്വർണ്ണത്തിന്റെ - മൂല്യം അവർക്ക്‌ അറിയില്ലായിരുന്നു. പിന്നീട്‌ ഗൾഫ്‌ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും സമ്പന്നരായി എന്നത്‌ ചരിത്രം.
ഇന്നിതാ ലോകജനത മുഴുവൻ നാളികേരത്തിന്റെയും നാളികേര ഉത്പ്പന്നങ്ങളുടെയും സാധ്യതകൾ തിരിച്ചറിഞ്ഞിരിക്കുന്നു. ആരോഗ്യത്തിന്റെ പ്രതീകമായി നാളികേരം മാറിയിരിക്കുന്നു. അതുകൊണ്ട്‌ ആഗോളീകരണ കാലത്ത്‌ നാളികേര വികസന ബോർഡും നാളികേര ഉത്പാദക കമ്പനികളും ഉത്പ്പന്നങ്ങളുടെ ഗുണമേന്മയിലും നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.
അടുത്ത കാലത്തായി ഇന്ത്യയിൽ നാളികേര കൃഷി മേഖലകൾ കേന്ദ്രീകരിച്ച്‌
രൂപീകൃതമായ നാളികേര ഉത്പാദക കമ്പനികൾ നാളികേരത്തിൽ നിന്ന്‌ വൈവിധ്യമാർന്ന മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്‌. ആഗോളവത്ക്കരണത്തിന്റെ ഫലമായി ലോക കമ്പോളം
ചുരുങ്ങി ചെറുതായിരിക്കുന്നു. തന്മൂലം
എല്ലാ മേഖലകളിലും എല്ലാ ഉത്പ്പന്നങ്ങളും മത്സരം നേരിടുകയാണ്‌. മെച്ചപ്പെട്ട
നിലവാരമുള്ള ഉത്പ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക്‌ ലഭ്യമാക്കുക എന്നതാണ്‌ ആഗോളവത്ക്കരണത്തിന്റെ ലക്ഷ്യം. ഇത്‌ കടുത്ത മത്സരത്തിന്‌ വഴിയൊരുക്കുന്നു.
ഫലമോ ഉപഭോക്താക്കൾക്ക്‌ തെരഞ്ഞെടുക്കാൻ വിപണിയിൽ വേണ്ടത്ര ഉത്പ്പന്നങ്ങൾ ഉണ്ടാകുന്നു. അപ്പോൾ ഉത്പ്പന്നങ്ങളും സേവനങ്ങളും മുൻപ്‌ ലഭിച്ചിരുന്നതിനെക്കാൾ ചുരുങ്ങിയ സമയത്തിനുള്ളിൽ, എന്നാൽ ഏറ്റവും കാര്യക്ഷമമായി ലഭിക്കാൻ അവർ ആഗ്രഹിക്കും. മികച്ച നിലവാരവും കുറഞ്ഞ വിലയുമാണ്‌ അവരും പ്രതീക്ഷിക്കുന്നത്‌.
നാളികേര ഉത്പാദക കമ്പനികളുടെ
ലക്ഷ്യവും ലോക വിപണി തന്നെ ആയിരിക്കണം. അതിന്‌ കർശനമായ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. യൂറോപ്യൻ യൂണിയന്റെ രൂപീകരണം ഒന്നിച്ചു നിൽക്കാനും സ്വന്തം വിപണി വിശാലമാക്കാനും പല രാജ്യങ്ങളെയും പ്രേരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌ ആഗോളതലത്തിൽ ചിന്തിക്കാനും ആനുകൂല്യങ്ങൾ നേടാനും നാളികേര സമൂഹം അടിയന്തരമായി മുന്നോട്ടു വരണം. എല്ലാത്തരം നാളികേര
ഉത്പ്പന്നങ്ങൾക്കും ആഗോള വിപണിയിലെ അംഗീകൃത ഗുണനിലവാരം, ഇനം, യോഗ്യതകൾ എന്നിവ നാളികേര വികസന ബോർഡ്‌ തന്നെ പരിശോധിച്ച്‌ ഉറപ്പു വരുത്തണം. സുരക്ഷിതമായ ഭക്ഷ്യസാധനങ്ങളുടെ വരവും വിതരണവും ലോകവിപണിയിൽ ഏക്കാളത്തേയും അപേക്ഷിച്ച്‌
ഇന്ന്‌ വളരെ വർധിച്ചിട്ടുണ്ട്‌. കർഷകരുടെ
സംഘങ്ങളും ഫെഡറേഷനുകളും കമ്പനികളും രൂപീകരിക്കാൻ നേതൃത്വം നൽകി കൊണ്ട്‌ നാളികേര വികസന ബോർഡ്‌ കർഷ സമൂഹത്തിലേയ്ക്ക്‌ ഇറങ്ങി കഴിഞ്ഞു. കൂട്ടായ്മകൾ രൂപീകരിച്ചുകൊണ്ട്‌ ഒന്നിച്ചു നിന്നുകൊണ്ട്‌ നേട്ടങ്ങൾ കൊയ്യാൻ, ഇടനിലക്കാരെ ഒഴിവാക്കാൻ, കാർഷിക ഉത്പ്പന്നങ്ങൾക്ക്‌ മാന്യമായ വില നേടാൻ ബോർഡ്‌ കർഷകരെ ശാക്തീകരിക്കുന്നു. ആഗ്മാർക്ക്‌ മുദ്ര, ഐഎസ്‌ഐ മുദ്ര
എന്നിവ പോലെ നാളികേര ഉത്പ്പന്നങ്ങൾക്ക്‌ കേരമാർക്കു എന്നോ മറ്റോ ഉള്ള, ആഗോളവിപണിയിൽ അംഗീകാരമുള്ള, ഒരു ഗുണമേന്മാ സാക്ഷ്യപത്രം നൽകുക എന്ന നവീന ആശയത്തെ കുറിച്ച്‌ നാളികേര വികസന ബോർഡ്‌ ചിന്തിക്കാൻ സമയമായിരിക്കുന്നു.
ബോർഡിന്റെ ഇതപര്യന്തമുള്ള പ്രവർത്തനങ്ങളെ കുറിച്ചും, ഉത്തരവാദിത്വങ്ങളെ കുറിച്ചും പുനരവലോകനം നടക്കേണ്ടതുണ്ട്‌. അതിനുള്ള ചുവടുവയ്പ്പുകൾ ബോർഡ്‌ തുടങ്ങി കഴിഞ്ഞു. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, നീര ടെക്നീഷ്യന്മാർ, എന്നീ
പരിശീന പരിപാടികൾ, കർഷക കൂട്ടായ്മകളുടെ രൂപീകരണം എന്നിവയിലൂടെ ബോർഡ്‌ കർഷക സമൂഹത്തിൽ സാന്നിദ്ധ്യം രേഖപ്പെടുത്തിയിരിക്കുന്നു. ഇവയെല്ലാം ഇപ്പോൾ ഇന്ത്യൻ നാളികേര മേഖലയുടെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്‌. നാളികേര ഉത്പ്പന്നങ്ങൾക്ക്‌ നിലവാര സാക്ഷ്യപത്രം നൽകുന്നതിനുള്ള ആധികാരിക യൂണിറ്റും, അനുബന്ധ സംവിധാനങ്ങളും കൂടി ബോർഡിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെട്ടാൽ അത്‌ മേഖലയുടെ വികസനപാതയിലെ മറ്റൊരു നാഴികക്കല്ലാകും. നളികേര കയറ്റുമതിക്കുള്ള എക്സ്പോർട്ട്‌ പ്രമോഷൻ കൗൺസിലായി ബോർഡാണ്‌ പ്രവർത്തിക്കുന്നത്‌. അതുകൊണ്ടു തന്നെയാണ്‌ മേൽപ്പറഞ്ഞ മേഖലകളിൽ കൂടി ബോർഡ്‌ നടപടികൾ സ്വീകരിക്കേണ്ടത്‌. ഈ സാക്ഷ്യപത്രമുള്ള കർഷക കമ്പനികളുടെ ഉത്പ്പന്നങ്ങൾക്ക്‌ അപ്പോൾ ആഗോള വിപണിയിൽ മത്സരിക്കാൻ സാധിക്കും. എതിരാളികൾ എത്ര ശക്തരായാലും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...