Showing posts with label aryad p mohanan. Show all posts
Showing posts with label aryad p mohanan. Show all posts

18 Mar 2012

ഗന്ധർവൻ


ആര്യാട്‌ പി.മോഹനൻ

അനശ്വര സ്വർണ്ണസ്വര പഞ്ചരം പെയ്തിറക്കിയ
ഈശ്വരകൃപയുടെ മാധുര്യ സർഗ്ഗാത്മകമേ!
അകതാരിനമൃതമായൊഴുകി നിറയുമൊരു-
സംഗീത, രത്ന, സുകൃതാനന്ദനാദബ്രഹ്മമേ!

മരണമില്ലാത്തൊരു അമര,യമല,ലയമായ്‌-
യമുനപോലൊഴുകിയാ പരിമൃത്യുരാഗ വീചികൾ!
അപൂർവ്വരിലപൂർവ്വ സിദ്ധിയാം വൈഭവം-
ലോകത്തിലെന്നുമതൊരുത്ഭുതം തീർത്തിടും!

അരനൂറ്റാണ്ടായ്‌യൊരുപോൽ നിറഞ്ഞൊഴുകുമാ-
അനുഗ്രഹപ്രവാഹ ഗുണ, മൂല്യ, രാഗ സാരസ്യം-
ലോകാഭിമാനത്തിൻ ശുക്രത്തേജോജ്വലമായ്‌-
ആ, പ്രവിരളത്താരകം പാടിത്തകർക്കട്ടെ ജീവഗീതങ്ങൾ!

സംശുദ്ധ സംഗീത പ്രണയ പ്രേമികൾക്കെന്നും-
പ്രചോദനമാണോ സംസ്ക്കാര പരിമള പത്മതീർത്ഥം!
ലോകാദരവിന്റെ പരമാനന്ദ നിർവൃതിക്കുളിർമ്മതൻ-
വിസ്മയ, സാഗരാഴത്തിൽ മുങ്ങി നാം താഴ്‌ന്നിട്ടില്ലേ...?

മൂകാബികയും, ശ്രീയുമൊരുപോലെ വിളങ്ങിച്ചേർന്ന-
ഭാഗ്യവസന്തമാണാ ഗാനഗന്ധർവ്വ കലാപൂർണ്ണിമ!
ആരേയും ചിന്തിപ്പിക്കും മകരന്ദനിലാവലപോൽ-
ആത്മസ്വർഗ്ഗീയതയാണാവശ്യ സ്പർശന, സൂഷ്മഭാവം!

അനുഗ്രഹ സമ്പന്നതയുടെ അത്യുന്നത നിലവാര-
പ്പെരുമയെ നമിക്കുന്നു, ലോകാരാദ്ധ്യജനതതികളെന്നും-
ആയിരം വാർമഴവില്ലുകൾ വിടർത്തിത്തിളങ്ങുന്ന
സൗഭഗ സുഖ, സ്വനമൊരവതാരമായിത്തീരും!

കഠിനക്കരളുമുരുകിയൊഴുകുന്നയാ ഗാനപ്പാലാഴിതൻ-
നാദധാരയാം നിയോഗത്തരംഗ പ്രയോഗങ്ങൾ-
മലരമ്പുപോൽ ഹൃദയത്തിൽ പുളകങ്ങൾ വിരിയിക്കുമാ-
സംഗീത ഹിമാലയം നമുക്കെന്നും മുതൽക്കൂട്ടാക്കിടാം!

18 Feb 2012

മഹാകവി കുമാരനാശാൻ


ആര്യാട്‌ പി.മോഹനൻ

സൂര്യനാം ഗുരുവിൻ കടാക്ഷമേന്മയാൽ-
വിശ്വവിജ്ഞാന രശ്മിയായ്‌ വന്നു!
പൂർണ്ണ ചന്ദ്രനായ്‌ ധരനിറഞ്ഞൊഴുകിയ-
ചരിത്ര സത്യമാം കുമാരമഹാകവേ!

കവിതക്കാതലാം കവിതൻ ഭാഷാപ്രയോഗം!
ഉത്തേജനരസായന മേന്മയേക്കാൾ-
ഉന്നതനിലവാരമൊ‍ാളിയസമ്പത്തായ്‌-
മനുജ മന അജ്ഞതകളും കഴുകീടുന്നു!

ഒരു വീക്ഷണ ലക്ഷ്യകാവ്യാംബുദ്ധിയായ്‌-
ലോകോത്തര ജനതയ്ക്കു ബോധാശയം തീർത്ത-
ഇരുപതാം നൂറ്റാണ്ടിൻ സംസ്ക്കാരവേദിതൻ-
അത്യുജ്വല മഹത്വമായ്‌ വാഴ്ത്തുന്നു ജനപഥം!

വിശ്വത്തിൽ മനുഷ്യജീവിതത്തെക്കുറിച്ചിത്ര-
ചിന്തിച്ചൊരു മഹാവിശിഷ്ടരത്നസിദ്ധി!
കാവ്യചരിത്രത്തിലൊരിടത്തും കാണുവാൻ-
കഴിയില്ലെന്നോതുന്നു, നിഗമനം, നിസംശയം!

കവതയിൽ മഹാഗിരി തന്നുയരത്തിലെത്തിയ-
കവന യതി കുലപതിയാം കുമാരനാശാൻ-
മരിയ്ക്കില്ലൊരിക്കലും ഒരു തേജപ്രവാഹമായ്‌-
മാനവമനക്ഷേത്ര സ്വർണ്ണധ്വജമെന്നും!

കാളിദാസ, തുഞ്ച, കുഞ്ച ക്കവിതയ്ക്കനുപമം-
ആഴമാർന്നൊഴുകുന്നു ആ ആശയ സമുദ്രവും!
അളന്നു കുറിച്ചർത്ഥവ്യാപ്തിയെ ഗണിയ്ക്കുകിൽ-
തൃപ്തിയാകില്ല നിന്നിടും ബാക്കിയായ്‌ പിന്നെയും!

ഒരു നൂറു ദേശീയ പുരസ്ക്കാരം ലഭിയ്ക്കിലും-
മതിയെന്നു തോന്നില്ലത്രയ്ക്കുശ്രേഷ്ഠമാം ദീർഘദർശനം!
ലോക സാഹിത്യപരമോന്നതയ്ക്കും മുന്നിലായ്‌ -
ആശാൻ സൃഷ്ടികൾ നക്ഷത്ര ജ്വലനങ്ങൾ !

നന്മയ്ക്കു ജന്മംകൊണ്ട മഹാശയ കർമ്മമേ!
വിസ്മയം തന്നെന്നും നിൻ വിശുദ്ധ ചിന്തനം!
ലോകോപകാരത്തിൻ ധർമ്മസാക്ഷിത്വക്ഷേമമേ!
നമിയ്ക്കുന്നു ലോകം നിൻ പാദപത്മത്തിങ്കൽ !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...