Showing posts with label s sujathan. Show all posts
Showing posts with label s sujathan. Show all posts

23 Feb 2013

മനസ്സ്


വിവ: എസ്‌.സുജാതൻ





ആയൂർവേദത്തിന്റെ ഒരു നിർമ്മല ശ്വാസം
ശ്രീ.ശ്രീ.രവിശങ്കർ


    ജീവന്‌ നാല്‌ വിശേഷവിധിയാണുള്ളത്‌.  പ്രാണാധാരം, പുഷ്ടിപ്പെടൽ, പ്രകാശനം, വിലയംപ്രാപിക്കൽ.  ഇതിനുവേണ്ടി പഞ്ചഭൂതങ്ങളെ ജീവൻ ആശ്രയിക്കുന്നു. ഭൂമി, ജലം, അഗ്നി, വായു, ആകാശം. ഇവ യഥാക്രമം അഞ്ച്‌ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: ഗന്ധം, രുചി, കാഴ്ച, സ്പർശം, ശബ്ദം.
    ആയൂർവേദം ജീവനെക്കുറിച്ചുള്ള പഠനമാണ്‌. വേദം എന്നാൽ ?അറിയേണ്ടത്‌?, ആയൂർ എന്നാൽ ?ജീവൻ?.  ആയൂർവേദപ്രകാരം ജീവൻ അഥവാ പ്രാണൻ ഒരു ഉറച്ച വസ്തുവിന്റെ ഭാഗമാകുന്നില്ല.  അതൊരു രമ്യതയാർന്ന ഒഴുക്കാണ്‌.  പഞ്ചഭൂതങ്ങൾപോലും ഒരു നിശ്ചിത പദാർത്ഥത്തിന്റെ ഞെരുങ്ങിയ രൂപമാകുന്നില്ല.  അത്‌ ഒന്നിൽനിന്ന്‌ മറ്റൊന്നിലേക്ക്‌ മാറിക്കൊണ്ടിരിക്കുന്നു.  ഓരോ ഭൂതത്തിലും മറ്റ്‌ നാലെണ്ണം അടങ്ങിയിരിക്കുന്നു.  അതിനാൽ ജീവനുനേർക്കുള്ള ആയൂർവേദത്തിന്റെ സമീപനം ആത്മീയതയിൽ അധിഷ്ഠിതമാണ്‌.
    നമ്മിലെ സൂക്ഷ്മമായ മൂലഘടകം (Element) ആകാശമാണ്‌.  അതിൽ നിന്നാണ്‌ മനസ്സ്‌ നിർമ്മിതമായിട്ടുള്ളത്‌.  ഏറ്റവും സ്ഥൂലമായ മൂലഘടകം ഭൂമിയും. എല്ലും, ത്വക്കും, ശരീരാവയവങ്ങളും അതിൽ നിന്നും നിർമ്മിക്കപ്പെട്ടിരിക്കുന്നു.  ശരീരത്തിന്റെ ലക്ഷണവും സവിശേഷതയും, അത്‌ മനസ്സിനുമേൽ ഉണ്ടാക്കുന്ന പ്രതിധ്വനി ഇവയെക്കുറിച്ച്‌ മനസ്സിലാക്കാൻ ശരീരശാസ്ത്രത്തിൽ, മനുഷ്യശരീരത്തെ ത്രിദോഷങ്ങളായി വിഭജിച്ചിരിക്കുന്നു; അഥവാ വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥകളായി തരംതിരിച്ചിരിക്കുന്നു.
    ഒരസുഖം ജനിക്കുന്നത്‌ ആദ്യം ചിന്തയുടെ രൂപത്തിലാണ്‌.  അത്‌ അതിസൂക്ഷ്മഭാവത്തിലുള്ള രോഗാവസ്ഥയാകുന്നു.  പിന്നീട്‌ ശബ്ദരൂപത്തിലാകുന്നു.  തുടർന്ന്‌ പ്രകാശരൂപത്തിലും. അങ്ങനെ പ്രകാശവലയത്തിൽ (Aura) രോഗം ദൃശ്യമാകുന്നു.  ഇതിനെല്ലാം ശേഷം മാത്രമാണ്‌ രോഗം ശരീരത്തിൽ പ്രവേശിക്കുന്നത്‌.  അപ്പോഴേക്കും ശരീരദ്രാവകത്തിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.  അതിനുംശേഷമാണ്‌ സ്ഥൂലാവസ്ഥയിൽ രോഗം അറിയുന്നത്‌.  അപ്പോൾ ചികിത്സ ആവശ്യമായിവരുന്നു.  അരോമതെറാപ്പിയിൽ ഒരു അസുഖം ഭേദമാക്കാൻ കേവലം പരിമള ചികിത്സയിലൂടെ (ഘ്രാണ തർപ്പണം) സാധ്യമാകുന്നു.  ഇതു പ്രധാനമായും പ്രതിരോധഭാവത്തെ കേന്ദ്രീകരിച്ചാണ്‌.
    ആയൂർവേദത്തിന്റെ പവിത്രമായ സമീപനത്തിൽ യോഗാസന, പ്രാണായാമം, ധ്യാനം ഇവ ഉൾപ്പെട്ടിരിക്കുന്നു.  ശ്വാസം ജീവന്‌ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്‌.  ഒരാൾ ശ്വസിക്കുന്നില്ലെങ്കിൽ അതിന്റെ സൊ‍ാചന ജീവനില്ല എന്നാണ്‌ നാം പ്രായോഗികമായി മനസ്സിലാക്കുന്നത്‌.
    ശ്വാസവും ത്രിദോഷങ്ങളും തമ്മിലുള്ള ബന്ധം വളരെ രസകരമാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.  ഈ ദോഷങ്ങൾ ചില അവയവങ്ങളെ മറ്റു ചിലതിനേക്കാൾ കൂടുതൽ ബാധിക്കുന്നു.  ഉദാഹരണമായി വാതദോഷം ശരീരത്തിന്റെ കീഴ്ഭാഗത്തെ കൂടുതലായി ബാധിക്കുന്നു.  വയർ, കുടൽ തുടങ്ങിയവയെ. ഗ്യാസ്ട്രബിൾ, സന്ധിവേദന മുതലായ അസുഖങ്ങൾ ഇതുമൂലമുണ്ടാകുന്നു.  കഫദോഷം ശരീരത്തിന്റെ മധ്യഭാഗത്തെ പ്രബലമായി ബാധിക്കുന്നു.  ചുമ പ്രധാനമായും ഈ ദോഷത്തിന്റെ ഫലം കൊണ്ട്‌ ഉണ്ടാകുന്നതാണ്‌.  പിത്തം ശരീരത്തിന്റെ മുകൾഭാഗത്തെയാണ്‌ ബാധിക്കുന്നത്‌ - അതായത്‌ തലയിൽ.  തലവേദനയും മുൻദേഷ്യവും പിത്തദോഷത്തിന്റെ ഒരു അടയാളമാണ്‌. 
മൂന്നുപടികളിലുള്ള (three stages) പ്രാണായാമം ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥ മാറ്റാൻ സഹായിക്കുന്നു.  വിവിധ ശ്വസനപ്രക്രിയകളിൽ ചില പ്രത്യേകതരം പ്രാണായാമങ്ങൾ ശരീരത്തിന്റെ കീഴ്ഭാഗത്തിനുവേണ്ടിയും, മധ്യഭാഗത്തിനുവേണ്ടിയും, മുകൾഭാഗത്തിനുവേണ്ടിയും പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു.  മൂന്നു തട്ടുകളിലുള്ള പ്രാണായാമം കഴിയുമ്പോൾ ത്രിദോഷങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങൾ നമുക്ക്‌ അനുഭവവേദ്യമാകും.  ശരീരത്തിൽ എന്തോ ചില മാറ്റങ്ങൾ സംഭവിക്കുന്നു. നിങ്ങൾക്ക്‌ കൂടുതൽ സന്തുലിതാവസ്ഥ അനുഭവപ്പെടുന്നു.  ഈ പ്രാണായാമം ശരീരത്തിൽ സന്തുലിതാവസ്ഥ കൊണ്ടുവരികയാണ്‌.  ഒരിക്കൽ നിങ്ങൾക്ക്‌ പ്രാണായാമത്തിന്റെ ലയം ലഭിച്ചുകഴിഞ്ഞാൽ ശരീരം സന്തുലിതാവസ്ഥയിൽ ഉറയ്ക്കുന്നത്‌ കണ്ടെത്താനാകും.  നിശ്ചിത പ്രാണലയം അഥവാ പ്രാണായാമരീതികൾ ത്രിദോഷങ്ങളെ തിരുത്തുകയും അതുമായി ബന്ധിക്കുന്ന ശരീരാവയവങ്ങളെ സന്തുലിതാവസ്ഥയിലേക്കു കൊണ്ടുവരികയും ചെയ്യുന്നു.  ത്രിദോഷങ്ങളെ നമ്മുടെ വിരലിലൂടെയും നാഡി അഗ്രങ്ങളിലൂടെയും അറിയാൻ കഴിയുന്നു.  ഉദാഹരണത്തിന്‌ ചൂണ്ടുവിരൽ കഫം, മധ്യവിരൽ വാതം, മോതിരവിരൽ പിത്തം. ശരീരത്തിലോടുന്ന ദോഷങ്ങൾ ചിലരിൽ ഈ വിരലുകളുടെ ആകൃതിയിലൂടെ ദർശിക്കാവുന്നതാണ്‌.  കൈവിരലുകളിലെ നാഡി അഗ്രങ്ങൾ സൂക്ഷ്മഭാവത്തിൽ മൃദുവായി അമർത്തിക്കൊണ്ട്‌ ?ഉജ്ജയ്‌ ശ്വാസ-മുദ്രപ്രാണായാമം? ചെയ്യുമ്പോഴും ശരീരത്തിലെ ത്രിദോഷങ്ങൾ സന്തുലിതാവസ്ഥയിലെത്തുന്നു.
എങ്ങനെയാണ്‌ നമ്മുടെ ശരീരത്തിന്‌ നല്ല ആരോഗ്യം കൊണ്ടുവരുന്നത്‌?  ആദ്യം നമ്മിലെ പഞ്ചഭൂതങ്ങളിൽ ആകാശഘടകത്തെ ശ്രദ്ധിക്കുക.  മനസ്സ്‌ അവിടെയാണ്‌.  നിങ്ങളുടെ മനസ്സ്‌ ധാരാളം മുദ്രണങ്ങൾകൊണ്ടും ചിന്തകൾകൊണ്ടും മൂടപ്പെട്ടതാണെങ്കിൽ നിങ്ങളുടെ പ്രതിരോധശക്തിയെ അത്‌ ചോർത്തിക്കളയുകയും നിങ്ങളുടെ ശരീരം അസുഖങ്ങൾക്കുവേണ്ടി തയ്യാറാവുകയും ചെയ്യുന്നു.  മനസ്സ്‌ ശാന്തവും സ്വച്ഛവും സന്തുഷ്ടവും ജാഗരൂകവുമാണെങ്കിൽ ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിക്കുന്നു.  ഇത്‌ രോഗം ശരീരത്തിൽ കടക്കാൻ അനുവദിക്കുന്നില്ല.  അതിനാൽ ആദ്യപ്രതിവിധി ആകാശനിർമ്മിതമായ മനസ്സ്‌ ശാന്തമാക്കുക എന്നതാണ്‌.  ഇനി അടുത്ത ഘടകമായ വായുവിലേക്കു വരാം; ശ്വസനം.  അരോമ തെറാപ്പി, പഞ്ചഭൂതങ്ങളിൽ വായുവിനെ ആശ്രയിച്ചിരിക്കുന്നു.  അടുത്തത്‌ പ്രകാശമാണ്‌; അഗ്നി - വർണ്ണ തെറാപ്പി.  രോഗം ശരീരത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്‌ നിങ്ങൾക്ക്‌ ഒരാളുടെ പ്രകാശവലയത്തിൽ രോഗത്തെ ദർശിക്കാവുന്നതാണ്‌.  ചില ഡോക്ടർമാർ പ്രകാശവലയ ഫോട്ടോഗ്രാഫിയിൽ ഗവേഷണം നടത്തിയിട്ടുണ്ട്‌.  പ്രത്യേകിച്ചും അൾസർ, കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളിൽ.  ഈ രോഗം ശരീരത്തിൽ വ്യക്തമാകുന്നതിനു ആറുമാസം മുമ്പ്‌ അവർ ഫോട്ടോഗ്രാഫ്‌ എടുക്കുകയും അതിൽ ചില പുള്ളികൾ കാണപ്പെടുകയും ചെയ്തിട്ടുണ്ട്‌.  നമ്മുടെ ശരീരവ്യൂഹത്തെ പ്രാണൻകൊണ്ട്‌ ഊർജ്ജം കൊടുക്കുമ്പോൾ - ജൈവ ഊർജ്ജം അഥവാ ശ്വസനം - നമ്മുടെ പ്രകാശവലയം സ്വച്ഛമാകുകയും രോഗം കടന്നുവരുന്നത്‌ തടയുകയും ചെയ്യുന്നു.  അതാണ്‌ യോഗ ചെയ്യുന്നത്‌.  യോഗസൂത്രത്തിൽ പതഞ്ജലി പറയുന്നു, ?യോഗയുടെ ഉദ്ദേശ്യം ദു:ഖം ജനിക്കുന്നതിനുമുമ്പുതന്നെ നിർത്തുക എന്നതാണ്‌. ഇനി പഞ്ചഭൂതങ്ങളിൽ ജലത്തിലേക്കു വരാം.  ജലം കുടിച്ച്‌ ഉപവസിക്കുന്നത്‌ നമ്മുടെ ശരീരവ്യൂഹത്തെ ശുദ്ധീകരിച്ച്‌ സന്തുലിതാവസ്ഥയിലെത്തിക്കുന്നു.
  അവസാനത്തേത്‌ ഭൂമി.  വിവിധതരം പച്ചിലമരുന്നുകൾ, ഔഷധങ്ങൾ, ശസ്ത്രക്രിയകൾ തുടങ്ങിയവ ഭൂമിഘടകത്തിൽ വേണ്ടിവരുന്നു.  മുകളിൽ പറഞ്ഞവയിൽ നാം തോൽക്കുമ്പോൾ അഥവാ അവയെ അവഗണിക്കുമ്പോൾ ഔഷധസേവയും മറ്റും അനിവാര്യമായിവരുന്നു.
നമ്മുടെ ശ്വാസത്തിന്‌ ധാരാളം രഹസ്യങ്ങൾ നമുക്കുവേണ്ടി സമ്മാനിക്കാനുണ്ട്‌.  ഓരോ വ്യത്യസ്ത വികാരങ്ങൾക്കും സമസ്ഥാനീയമായ ശ്വസനതാളമാണുണ്ടാകുന്നത്‌.  ഓരോ വ്യത്യസ്ത ശ്വസനതാളവും ശരീരത്തിലെ ചില ഭാഗങ്ങളെ ഭൗതികമായി ബാധിക്കുന്നു.  വികാരങ്ങളുടെയും ശ്വസനങ്ങളുടേയും ഈ അത്ഭുതകരമായ പരസ്പരബന്ധം നിരീക്ഷിക്കുന്നതിലൂടെ ശരീരനിലയും മനസ്സിന്റെ ഭാവവും ധ്യാനാവസ്ഥയിലെത്തുന്നു!
നിങ്ങളെ ആരെങ്കിലും പ്രകീർത്തിക്കുമ്പോഴുണ്ടാകുന്ന സംവേദനങ്ങൾ നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ?  ഒരു സൂര്യാസ്തമനം കാണുമ്പോഴോ, ഏറ്റവും വേണ്ടപ്പെട്ട പ്രിയപ്പെട്ട ഒരാളെ കാണുമ്പോഴോ നിങ്ങൾക്ക്‌ സന്തോഷം അനുഭവപ്പെടുന്നില്ലേ?  നിങ്ങൾ അപ്പോൾ അനുഭവിക്കുന്നത്‌ മനസ്സിന്റെ വികാസമാണ്‌; ബോധത്തിന്റെ വികാസം.  എന്നിരുന്നാലും നമുക്ക്‌ അനുഭവപ്പെടുന്ന സന്തോഷവും സംവേദനവും തമ്മിലുള്ള ബന്ധം ശ്രദ്ധിക്കുന്നതിൽ നാം പരാജിതരാകുന്നു.  എന്തെന്നാൽ നമ്മുടെ പരിപൂർണ്ണശ്രദ്ധയും ആ വസ്തുവിൽ മാത്രമായി ചുരുങ്ങുന്നു.  സംവേദനത്തിൽ ശ്രദ്ധ തിരിയുന്നില്ല.  ദുരിതമനുഭവിക്കുന്ന വേളയിൽ ചുരുങ്ങിപ്പോകലിന്റെ സംവേദനം നിങ്ങൾ അനുഭവിക്കുന്നു. ഉള്ളിലെവിടെയോ മുറുക്കവും വീർപ്പുമുട്ടലും!  ബോധത്തിന്റെ ചുരുങ്ങൽ അവിടെ സംഭവിക്കുന്നു.  -  അതാണ്‌ ദുരിതം, ദു:ഖം.  നമ്മിലെ വികാസത്തെ അറിയുന്നതാണ്‌ അറിവ്‌.  എന്താണ്‌ നമ്മുടെ ശരീരത്തിൽ ചിലത്‌ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നത്‌?  ഏതാണ്‌ നമുക്ക്‌ സന്തോഷവും ദു:ഖവും അനുഭവപ്പെടുത്തുന്നത്‌? ഏതാണ്‌ പ്രകടിതമാകുന്നത്‌? ഏതാണ്‌ അനുഭവവേദ്യമാകുന്നത്‌?  ഏതാണ്‌ വെളിപ്പെടുന്നത്‌?  ഏതാണ്‌ സംഭവങ്ങളിലൂടെ ചലിക്കുന്നത്‌?  ഈ അറിവ്‌, ഈ അന്വേഷണമാണ്‌ ബോധത്തെക്കുറിച്ചുള്ള പഠനം.  ജീവനെക്കുറിച്ച്‌, പ്രാണനെക്കുറിച്ച്‌, ആയൂർവ്വേദത്തെക്കുറിച്ചുള്ള പഠനം.
ശ്വസനമാണ്‌ ജീവന്റെ ആദ്യകർമ്മം.  ജീവന്റെ അവസാന കർമ്മവും ശ്വസനമാണ്‌.  ഇതിനു രണ്ടിനുമിടയിൽ നാം ശ്വാസം ഉള്ളിലേക്കെടുക്കുകയും പുറത്തേക്ക്‌ വിടുകയും നിരന്തരം ചെയ്തുകൊണ്ടേയിരിക്കുന്നു.  എന്നാൽ നാം ശ്വാസത്തിൽ ശ്രദ്ധ വെക്കുന്നില്ല.  ശ്വാസത്തെ ശ്രദ്ധിച്ചാൽ ഒരു മിനുട്ടിൽ 16 മുതൽ 17 പ്രാവശ്യം നമ്മൾ ശ്വാസോച്ഛ്വാസം ചെയ്യുന്നുവേന്ന്‌ കണ്ടെത്താൻ കഴിയും.  നിങ്ങൾ നിരാശയിലാണെങ്കിൽ ഇത്‌ 20 പ്രാവശ്യമായി ഉയരും.  നിങ്ങൾ വളരെ പിരിമുറുക്കത്തിലും ദേഷ്യത്തിലുമാണെങ്കിൽ ഒരു മിനുട്ടിൽ 25 പ്രാവശ്യവുമാകാം.  എന്നാൽ ശാന്തവും സന്തോഷവുമാണെങ്കിൽ പത്തുപ്രാവശ്യം മാത്രം ശ്വസിക്കുന്നു.  നിങ്ങൾ ആഴ്‌ന്ന ധ്യാനത്തിലാണെങ്കിൽ രണ്ട്‌ ശ്വാസം അല്ലെങ്കിൽ മൂന്ന്‌!
നിങ്ങൾ ഒരു ശിശുവിനെ നിരീക്ഷിച്ചാൽ അതിന്റെ ശ്വസനക്രമം എത്ര വിസ്മയകരം!  എത്ര സന്തുലിതമാണ്‌ അതിന്റെ ശ്വസനം.  ശിശുവിന്റെ ശ്വസനം ശരീരത്തിന്റെ മൂന്നു ഭാഗങ്ങളിൽനിന്നും നടക്കുന്നു.  അവരുടെ ശ്വാസം വളരെ ആഴമുള്ളതാണ്‌.  അവർ ശ്വാസം എടുക്കുമ്പോൾ വയർ പുറത്തേക്ക്‌ വരുന്നു,  ശ്വാസം വിടുമ്പോൾ വയർ അകത്തേക്കു പോകുന്നു.  എന്നാൽ കൂടുതൽ പിരിമുറുക്കത്തിലാണ്‌ നിങ്ങളെങ്കിൽ നിങ്ങൾക്ക്‌ നേരെ മറിച്ചാവും സംഭവിക്കുക.  നിങ്ങൾ സ്കൂളിൽനിന്നോ മറ്റുള്ളവരിൽനിന്നോ ഇതു പഠിക്കുന്നില്ല.  നിങ്ങളുടെ മനസ്സിൽ തീക്ഷ്ണതയും സൂക്ഷ്മതയും ഉണ്ടെങ്കിൽ നിങ്ങൾ വളരെ കൂടുതൽ പഠിക്കുന്നു.  കേവലം നിങ്ങൾക്കു ചുറ്റുമുള്ള കുട്ടികളെ, ജനങ്ങളെ, പ്രകൃതിയെ നിരീക്ഷിക്കുന്നതിലൂടെ. എന്നാൽ, നമ്മുടെ മനസ്സ്‌ നമ്മുടേതായ ചില നിർണ്ണയങ്ങളും അഭിപ്രായങ്ങളും മുദ്രണങ്ങളും കൊണ്ട്‌ നേരത്തെ നിറഞ്ഞു കവിഞ്ഞിരുന്നാൽ നമുക്ക്‌ പ്രകൃതിയിലെ സംശുദ്ധമായ, സംസ്കൃതമായ കാര്യങ്ങളെ നിരീക്ഷിക്കാനും ഗ്രഹിക്കാനും കഴിയാതെ പോകുന്നു.

20 Sept 2012

നിങ്ങളാണ്‌ എല്ലാ പ്രതിഭാസങ്ങളുടേയും പശ്ചാത്തലം/ശ്രീ ശ്രീ രവിശങ്കർ


വിവ: എസ്‌.സുജാതൻ



മനസ്സിന്‌ രണ്ട്‌ കഴിവുകളാണുള്ളത്‌.
1.      മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക.
2.      വികാസം കൈവരിച്ച്‌ വിശ്രാന്തിയിലെത്തുക.
നിങ്ങൾ ശൂന്യമായ ആകാശത്തേയ്ക്കു നോക്കുമ്പോൾ മനസ്സിന്‌ വികാസം
സംഭവിക്കുകയാണ്‌.  എന്നാൽ നിങ്ങൾ ഒരു സൂചിയിലൂടെ നൂല്‌ കോർക്കുകയാണെങ്കിൽ
അവിടെ മനസ്സ്‌ ഏകത്ര കേന്ദ്രീകരിക്കുന്നു.  കേന്ദ്രീകരിക്കാനും വികാസം
പ്രാപിക്കാനുമുള്ള മനസ്സിന്റെ ഈ കഴിവുകൾ ബോധത്തിൽ ഏകകാലത്തുതന്നെ
വന്നെത്തുകയാണ്‌-എല്ലാ ആകുലതകളുടേയും ഇടയ്ക്ക്‌.
നിങ്ങളുടെ കർമ്മമെന്താണോ അത്‌ നിങ്ങൾ തുടർന്നു കൊണ്ടിരിക്കുക.  അതോടൊപ്പം
നിങ്ങളുടെ മനസ്സിൽ നിങ്ങൾ ശാന്തരാകുക.  എന്തും വന്നുകൊള്ളട്ടെ.
നിങ്ങളുടെ മനസ്സിലെ എല്ലാ ക്ലേശങ്ങളും വിഷമതകളും ദൂരെക്കളയൂ.  അതൊന്നും
ഒന്നുമേയല്ല.  അതെല്ലാം ഉപേക്ഷിക്കുമ്പോൾ നിങ്ങൾ തന്നെ ശാന്തത്തയാണെന്ന
സത്യത്തെ നിങ്ങൾ തിരിച്ചറിയുന്നു.  നിങ്ങൾ ശാന്തത്തയാണെന്ന അറിവിനെ
തടഞ്ഞു നിറുത്തുന്നതെന്താണ്‌? ആ നിഷേധ വികാരങ്ങളോടൊപ്പം പോകേണ്ടവരല്ല
നിങ്ങൾ. അതിനാൽ അവ പോയ്ക്കൊള്ളട്ടെ.
ആകാശത്തെ നിരീക്ഷിച്ചുകൊണ്ട്‌ നിങ്ങൾ സഞ്ചരിക്കുമ്പോൾ ആ സമയം സൂര്യനും
നിങ്ങളോടൊപ്പം സഞ്ചരിക്കുകയാണെന്നുതോന്നും.  ചിലപ്പോൾ ചന്ദ്രൻ ആകാശത്ത്‌
ചലിക്കുന്നതായി തോന്നാറില്ലേ? എന്നാൽ യഥാർത്ഥത്തിൽ മേഘങ്ങളാണ്‌
ചലിക്കുന്നത്‌.  ഈ മായ നിങ്ങൾക്ക്‌ അനുഭവപ്പെട്ടിട്ടില്ലേ?
നിങ്ങളാണ്‌ എല്ലാ പ്രതിഭാസങ്ങളുടേയും പശ്ചാത്തലം.  ചലച്ചിത്രയവനിക
പോലെയാണത്‌- എന്തുതന്നെ പ്രകാശം യവനികയിൽ വന്നു വീണാലും, യവനികയിൽ
തെളിയുന്ന ചലച്ചിത്രത്തിൽ എന്തുതന്നെ സംഭവിച്ചാലും യവനികയുടെ
പശ്ചാത്തലത്തെ അതൊന്നും സ്പർശിക്കുന്നേയില്ല.  അതിനാൽ നിങ്ങളാകുന്ന
പശ്ചാത്തലത്തിൽ പല പ്രതിഭാസങ്ങളും ചലിച്ചുകൊണ്ടിരിക്കുകയാണ്‌ - അത്‌
വരുന്നു; ഇല്ലാതാകുന്നു!

നാളെയെന്നത്‌ മറ്റൊരു ദിവസമാണ്‌.  മറ്റൊരു പ്രഭാതമാണ്‌.  മറ്റൊരു
മദ്ധ്യാഹ്നമാണ്‌.  മറ്റൊരു സായം സന്ധ്യയാണ്‌.  മറ്റൊരു അർദ്ധരാത്രിയാണ്‌.
 അപ്പോഴേയ്ക്കും നാളെ പോയ്ക്കഴിഞ്ഞിരിക്കും.  ചില ദിവസങ്ങളിൽ നിങ്ങൾ പല
അനുഭവങ്ങളുടേയും മേന്മകളിലാകുന്നു.  ചില ദിവസങ്ങളിൽ നേരെ തിരിച്ച്‌
നിങ്ങൾ താഴേയ്ക്കു പോകുന്നു.  എന്നാൽ അവയെല്ലാം എവിടെയാണ്‌? എല്ലാം
പോയ്ക്കഴിഞ്ഞിരിക്കുന്നു!  ഈ നിമിഷംവരെ എല്ലാം പോയ്ക്കഴിഞ്ഞു.  ഇപ്പോൾ ഈ
നിമിഷം.  ഈ നിമിഷം മാത്രം. ശരിക്കും ഇക്ഷണം മാത്രം.  ഇതാണ്‌ ജാഗരൂകത.
ഇതാണ്‌ അറിവ്‌.
എന്താണ്‌ ഇപ്പോൾ നിങ്ങളുടെ മനസ്സിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌?
അനുകൂലം സൂചിപ്പിക്കുന്ന കുറെ ?ഥല​‍െ?. അല്ലെങ്കിൽ, പ്രതികൂലം
സൂചിപ്പിക്കുന്ന കുറച്ച്‌ ?ചീ?. ഇത്‌ നിങ്ങളുടെ മനസ്സിലൂടെ കടന്നു
പോകുകയാണ്‌.
?ഓഹ്‌! ഞാൻ സംതൃപ്തനാണ്‌.? അല്ലെങ്കിൽ, ?എനിക്ക്‌ ഒരു സുഖവും
തോന്നുന്നില്ല.? അതുമല്ലെങ്കിൽ, ?എനിക്ക്‌ സ്വസ്ഥമായിരിക്കാൻ
കഴിയുന്നില്ല.? ഇതുപോലുള്ള ചിന്തകളിലൂടെ നിങ്ങൾ തികച്ചും വ്യത്യസ്തങ്ങളായ
തലങ്ങളുടെ അസ്തിത്വത്തിലേയ്ക്ക്‌ മാറ്റപ്പെടുകയാണ്‌.
ചിന്തിക്കുന്നതിനേക്കാൾ, എത്രയോ ഉപരിയായി നിങ്ങൾ മാറ്റപ്പെടുന്നു.
?ഓഹ്‌! അവരും ഇവരും എന്നോട്‌ ഇങ്ങനെ പറഞ്ഞു...  മറ്റുള്ളവർ അങ്ങനെ
പറഞ്ഞു...അയാൾക്ക്‌ എന്നോട്‌ അസൂയയാണ്‌...? ഇതെല്ലാം ഉച്ഛിഷ്ടങ്ങൾ
മാത്രം.  എല്ലാ കളികളും നിങ്ങളുടെ ഉള്ളിലാണ്‌ നടക്കുന്നത്‌.  സമയം
കറങ്ങിക്കൊണ്ടിരിക്കുകയും നിങ്ങളുടെ അകത്തെ ആകാശത്തിൽ എല്ലാം
സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
മനസ്സ്‌ സമയത്തിന്റെ ഭാഗമാണ്‌.  സമയത്തിന്റെ ഒരു പ്രതിഫലനമാണ്‌ മനസ്സ്‌.
ഒന്നു കഴിയുമ്പോൾ മറ്റൊന്നു ജനിക്കുന്നു.  അതുകൊണ്ടാണ്‌ നിങ്ങൾ
സന്തോഷത്തിലായിരിക്കുമ്പോൾ സമയത്തിന്റെ അളവ്‌ വളരെ കുറവായി തോന്നുന്നത്‌.
 സമയം എങ്ങനെ കടന്നുപോയി എന്ന്‌ എപ്പോൾ നിങ്ങൾക്ക്‌ അറിയില്ലായിരുന്നുവോ
അപ്പോൾ നിങ്ങൾ ആനന്ദത്തിലായിരുന്നു.  നിങ്ങൾ അസന്തുഷ്ടരായിരിക്കുമ്പോഴും,
ആശുപത്രിയിൽ ആരെയെങ്കിലും കാത്തിരിക്കുമ്പോഴും, കേവലം അരമണിക്കൂർ പോലും
വളരെ ദൈർഘ്യമേറിയതായി അനുഭവപ്പെടാറുണ്ട്‌.  ഒരു ട്രെയിനിന്റെ വരവിനു
വേണ്ടി കാത്തിരിക്കുമ്പോഴും, വിമാനം വൈകുമ്പോഴും, നിങ്ങൾ തനിച്ചാണെങ്കിൽ
എല്ലാ പത്രങ്ങളും വായിച്ചു കഴിഞ്ഞാലും സമയം കടന്നുപോകുന്നുണ്ടാവില്ല.
നിങ്ങൾക്ക്‌ ഇത്‌ ഇന്ത്യയിൽ എല്ലായ്പ്പോഴും കാണാൻ കഴിയുന്നതാണ്‌.
ഇവിടത്തെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ കാണാൻ കഴിയുന്നതാണ്‌.
യാത്രക്കാർ പ്ലാറ്റ്ഫോമിന്റെ ഓരത്ത്‌ വന്ന്‌ ഇടയ്ക്കിടെ മുന്നോട്ട്‌
ആഞ്ഞ്‌ എത്തിനോക്കുന്നത്‌ കണ്ടിട്ടില്ലേ?, ട്രെയിൻ വരുന്നുണ്ടോ
എന്നറിയാൻ.  ഒരിക്കൽ ഒരു പ്രായമായ സ്ത്രീ പ്ലാറ്റ്‌ ഫോമിന്റെ വിളുമ്പിൽ
നിന്ന്‌ ഇങ്ങനെ നോക്കി നിൽക്കുന്നതു ഞാൻ കണ്ടു.  ഞാൻ അവരോടു പറഞ്ഞു:
?അമ്മേ, ട്രെയിൻ വളരെ വലിയൊരു വണ്ടിയാണ്‌. അത്‌ ഇതിലൂടെ കടന്നു വരുമ്പോൾ
നിങ്ങൾക്ക്‌ അത്‌ നഷ്ടപ്പെടാനിടയില്ല.  എന്നാൽ ട്രെയിനിനുവേണ്ടി
പ്ലാറ്റ്‌ ഫോമിന്റെ അരികിൽ നിന്നുകൊണ്ട്‌ ഇങ്ങനെ ആഞ്ഞ്‌ എത്തിനോക്കിയാൽ
നിങ്ങൾ അതിന്റെ മീതെ ചെന്നുവീഴും.  നിങ്ങൾ ആ ബഞ്ചിൽ പോയി ഇരുന്നു
വിശ്രമിച്ചാലും. ട്രെയിൻ വലിയൊരു ശബ്ദം ഉണ്ടാക്കിക്കൊണ്ടാണ്‌ വരാൻ
പോകുന്നത്‌.  അതൊരു ഉറുമ്പല്ലല്ലോ!?

ഒരിക്കൽ സ്കൂളിൽ ഒരു സംഭവമുണ്ടായത്‌ ഞാൻ ഓർക്കുകയാണ്‌.  സ്കൂളിൽ വീണതു
കാരണം എന്റെ സഹപാഠിയ്ക്ക്‌ നടക്കാൻ കുറച്ച്‌ പ്രയാസമായിരുന്നു.  ഞാൻ
അയാളെ കൂട്ടി വീട്ടിലേയ്ക്കു നടന്നു പോകുകയായിരുന്നു.  എന്റെ വീട്‌
എത്തുന്നതിന്‌ മുമ്പായിരുന്നു അയാളുടെ വീട്‌.  എന്നാൽ അയാളുടെ വീട്‌
എത്തുന്നതിനു ഏകദേശം നൂറു അടി മുന്നിൽ എത്തുമ്പോഴേയ്ക്കും അയാൾ എന്റെ
പിടിവിട്ട്‌ ഓടാൻ തുടങ്ങി.  ഞാൻ പറഞ്ഞു: ?നീ നിലത്തു വീഴും. ഓടരുത്‌.?
എന്നാൽ അയാൾ അതു ശ്രദ്ധിച്ചതേയില്ല.  അയാൾ ഓടിച്ചെന്ന്‌ തന്റെ വീടിന്റെ
വാതിൽപ്പടിയ്ക്കു മുന്നിൽ മറിഞ്ഞു വീണു.  ഞാൻ ഇത്രയും ദൂരം അയാളെ കൂടെ
കൊണ്ടുവന്നതിന്റെ ഒരു പ്രയോജനവുമുണ്ടായില്ല.  വീട്‌ അടുത്തെത്തിയപ്പോൾ
പിന്നെയുള്ള ചെറിയ ദൂരത്തിലേയ്ക്കുള്ള സമയം വളരെ ദൈർഘ്യമേറിയതായി
അയാൾക്ക്‌ തോന്നിയിട്ടുണ്ട്‌.  രണ്ടോ മൂന്നോ മിനിട്ടുകൂടി

19 Jul 2012

മനസ്സ്


വിവ: എസ്‌. സുജാതൻ

ത്രിഗുണങ്ങളും അഞ്ച്‌ നിയമങ്ങളും/ശ്രീ.ശ്രീ.രവിശങ്കർ

        ഒരേ കാലത്ത്‌ മൂന്നുകാര്യങ്ങൾ സംഭവിക്കുകയാണ്‌.  സത്വ, രജസ്സ്‌,
തമസ്സ്‌.  ഇതാണ്‌ ത്രിഗുണങ്ങൾ.  സത്വഗുണം മുന്നിൽ നിൽക്കുമ്പോൾ, ജാഗരൂകത,
അറിവ്‌, വിവേകം, സന്തോഷം, ആനന്ദം, ശാന്തത്ത ഇവ വർദ്ധിക്കുന്നു.  രജോഗുണം
വർദ്ധിച്ചു വരുമ്പോൾ, വിശ്രമ രാഹിത്യം, ആഗ്രഹങ്ങൾ, അത്യാർത്തി തുടങ്ങിയവ
ആരംഭിക്കുകയായി.  ശരിക്കും നിങ്ങൾക്ക്‌ അറിയാൻ കഴിയും, ഒരു ദിവസം
നിങ്ങൾക്ക്‌ വിശ്രമ രാഹിത്യം അനുഭവപ്പെട്ടാൽ അന്ന്‌ രജോഗുണം
കൂടുതലായിരിക്കുമെന്ന്‌.  രജോഗുണം ചിലപ്പോൾ ഉത്ക്കണ്ഠയും കൊണ്ടുവരുന്നു.
തമോഗുണം മേധാവിത്വമേറ്റെടുക്കുകയാണെങ്കിൽ, വിരസതയും, ഉറക്കവും, ജാഡ്യവും,
മ്ലാനതയും അനുഭവപ്പെടുന്നു.  ഇതൊക്കെയാണ്‌ തമോഗുണത്തിന്റെ പ്രകൃതി.
അതിതീവ്രമായ അഭിനിവേശവും അതിന്റെ പരിണത ഫലമായ വേദനയും ? അതാണ്‌ തമോഗുണം.
        മോഹത്തിന്റെ അർത്ഥമെന്തെന്നാൽ, ചിലതിനോട്‌ നിങ്ങൾ
സ്വാസ്ഥ്യമനുഭവപ്പെടാതിരിക്കുന്നുവേന്നാണ്‌.  അത്‌ അവിടെയുണ്ടെങ്കിലും
നിങ്ങൾ സ്വസ്ഥനാകുന്നില്ല എന്ന അവസ്ഥയാണത്‌; അത്‌ അവിടെ ഇല്ലെങ്കിലും
നിങ്ങൾ സ്വസ്ഥനാകുന്നില്ല.  ആളുകൾ സിഗരറ്റു വലിയ്ക്കുന്നതുപോലെയാണത്‌.
അവർ പുകവലിയിൽ അധികമൊന്നും ആസ്വദിക്കുന്നില്ല.  എന്നാൽ സിഗരറ്റ്‌
ഇല്ലെങ്കിൽ അവർക്ക്‌ അത്‌ വേദനയായി അനുഭവപ്പെടുന്നു.  ജീവിതത്തിൽ
സത്വ-രജോ-തമോ ഗുണങ്ങൾ കറങ്ങിക്കൊണ്ടേയിരിക്കുന്നു.
        അഞ്ച്‌ നിയമങ്ങൾ ഇതാണ്‌:
1. ശൗചം, 2. സന്തോഷം, 3. തപം, 4. സ്വാദ്ധ്യായം, 5. ഈശ്വര പ്രണിധാനം.
        നിങ്ങൾ ഒന്നുമായും ബന്ധപ്പെടാതിരിക്കുമ്പോൾ, നിങ്ങളുടെ സ്വന്തം
ശരീരത്തെക്കുറിച്ചുള്ള ചിന്ത നിങ്ങളെ അലട്ടാതിരിക്കുമ്പോൾ അത്‌ ശൗചം
ആകുന്നു.  ശൗചം എന്നാൽ ശരീരത്തെക്കുറിച്ച്‌ ബോധവാനാകുക എന്നതാണ്‌.  ഈ
ശരീരം നശിച്ചുകൊണ്ടിരിക്കുകയാണ്‌. ഇത്‌ ഒരുനാൾ ഇവിടെനിന്ന്‌
അപ്രത്യക്ഷമാകും.  അതിനാൽ ശരീരത്തിൽ ബന്ധിതരാകാൻ പാടില്ല.  നിങ്ങളുടെ
സ്വന്തം ശരീരവുമായും മറ്റ്‌ ശരീരങ്ങളുമായും ബന്ധനമില്ലാത്തത്താണ്‌ ശൗചം.
        ശൗചം സത്വശുദ്ധികൊണ്ടുവരികയാണ്‌.  ശൗചം സത്വഗുണത്തിന്റെ
പരിശുദ്ധിയാകുന്നു.  അപ്പോൾ മനസ്സ്‌ സൗമ്യവും തെളിമയുള്ളതുമാകുന്നു.
ശൗചത്തിന്റെ നേട്ടങ്ങൾ:
അകം പരിശുദ്ധി, പുറം പരിശുദ്ധി, വൃത്തി, സന്തോഷം...... സംതൃപ്തിയുടെ
അടയാളമാണ്‌ സന്തോഷം.  എന്തുംതന്നെ വന്നുകൊള്ളട്ടെ, ഞാൻ നൃത്തം ചെയ്യാൻ
പോകുകയാണ്‌ എന്ന ചിന്തയുടെ കഴിവിനെ സന്തോഷം സമ്മാനിക്കുകയാണ്‌.  ചിലർ
എന്നെ അഭിനന്ദിച്ചാലും, ചിലർ എന്നെ അധിക്ഷേപിച്ചാലും എനിക്കെന്താണ്‌? ഞാൻ
സന്തുഷ്ടനാണ്‌.  അപ്പോൾ തപം എത്തുകയായി.  അതിനർത്ഥം സഹനം അഥവാ തിതിക്ഷ
(ക്ഷമ) എന്നാണ്‌.  സംന്യാസം അതാണ്‌.
ശ്രീശ്രീ രവിശങ്കർ

        സ്വാദ്ധ്യായം അർത്ഥമാക്കുന്നത്‌ സ്വയം പഠനം എന്നാണ്‌.  ഈശ്വര പ്രണിധാനം
എന്നാൽ, ദിവ്യതയോടുള്ള ആരാധന അഥവാ പരമമായ ഭക്തി!.
        നിങ്ങൾക്ക്‌ സുഖകരമല്ലാത്ത ഏതു ദിവസങ്ങളിലും ഈ നിയമങ്ങളിലൂടെ
കടന്നുപോകുക; ഈ അഞ്ച്‌ നിയമങ്ങളിലൂടെ.  സുഖകരമായി തോന്നാത്ത ദിവസങ്ങളിൽ
ശാരീരികമായും മാനസികമായും നിങ്ങൾ ആരുമായും ബന്ധപ്പെടാതിരിക്കുക.
നിങ്ങളുടേതായ കാര്യങ്ങൾ മാത്രം നിങ്ങൾ ചെയ്തുകൊണ്ടിരിക്കുക.  അതിൽ മാത്രം
ശ്രദ്ധ കേന്ദ്രീകരിക്കുക.  തന്നിൽ മാത്രം കേന്ദ്രീകൃതമാകുക.  കുറച്ചൊക്കെ
സേവ ചെയ്യുക.  അപ്പോൾ ചിലതൊക്കെ നിങ്ങളിൽ സുകൃതം കൊണ്ടു വരികയായി.
ഇതിലൂടെ ലഭിക്കുന്ന സ്പന്ദനം നിങ്ങളുടെ മനസ്സിന്റെ വളർച്ചയ്ക്ക്‌
അത്യന്താപേക്ഷിതമാണ്‌.  നിങ്ങളുടെ ആത്മാവിന്റെ വികാസത്തിന്‌
അത്യന്താപേക്ഷിതമാണ്‌.  ഇത്‌ വളരെ പ്രധാനമാണ്‌.
        ധാരാളം വെള്ളം കുടിക്കുകയും നിങ്ങളുടെ ഒരു ശ്രദ്ധ നിങ്ങൾ കഴിക്കുന്ന
ആഹാരത്തിലുണ്ടാവുകയും ചെയ്യുന്നത്‌ നിങ്ങളെ സഹായിക്കും.  എന്നിട്ടും
നിങ്ങൾക്ക്‌ സ്വാസ്ഥ്യം അനുഭവപ്പെടുന്നില്ല എങ്കിൽ ദ്രവരൂപത്തിലുള്ള
ആഹാരങ്ങളിലേയ്ക്ക്‌ നിങ്ങൾ പോവേണ്ടിയിരിക്കുന്നു.  ജലം, പാൽ, പഴച്ചാറുകൾ
തുടങ്ങിയവ.  ഏതാനും ദിവസത്തേക്ക്‌ ഈ രീതിയിലുള്ള ആഹാരം തുടരുക.
എന്നിട്ട്‌ നോക്കുക, മനസ്സിന്‌ എങ്ങനെ അനുഭവപ്പെടുന്നുവേന്ന.​‍്‌ ഒരു
ദിവസമെങ്കിലും ദ്രവരൂപത്തിലുള്ള ആഹാരം കഴിച്ചുനോക്കുന്നത്‌ ഒരു നല്ല
തുടക്കമാണ്‌.  എന്നാൽ പൊതുവെയുള്ള പ്രവണത നമുക്ക്‌ സുഖകരമായി
അനുഭവപ്പെടാതിരിക്കുമ്പോഴും ധാരാളം ആഹാരം കഴിക്കുക എന്നതാണ്‌.  എന്നാൽ
ഇത്‌ കാര്യങ്ങളെ കൂടുതൽ വഷളാക്കാൻ പര്യാപ്തമാക്കുകയേയുള്ളൂ.  ഇത്തരം
ചിന്തകളെയാണ്‌ തിരിച്ചു വിടേണ്ടിയിരിക്കുന്നത്‌.

17 Jun 2012

നിങ്ങളാണ്‌ എല്ലാ പ്രതിഭാസങ്ങളുടേയും പശ്ചാത്തലം/ശ്രീ ശ്രീ രവിശങ്കർ


വിവ: എസ്‌.സുജാതൻ


മനസ്സിന്‌ രണ്ട്‌ കഴിവുകളാണുള്ളത്‌.
1.      മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക.
2.      വികാസം കൈവരിച്ച്‌ വിശ്രാന്തിയിലെത്തുക.
നിങ്ങൾ ശൂന്യമായ ആകാശത്തേയ്ക്കു നോക്കുമ്പോൾ മനസ്സിന്‌ വികാസം
സംഭവിക്കുകയാണ്‌.  എന്നാൽ നിങ്ങൾ ഒരു സൂചിയിലൂടെ നൂല്‌ കോർക്കുകയാണെങ്കിൽ
അവിടെ മനസ്സ്‌ ഏകത്ര കേന്ദ്രീകരിക്കുന്നു.  കേന്ദ്രീകരിക്കാനും വികാസം
പ്രാപിക്കാനുമുള്ള മനസ്സിന്റെ ഈ കഴിവുകൾ ബോധത്തിൽ ഏകകാലത്തുതന്നെ
വന്നെത്തുകയാണ്‌-എല്ലാ ആകുലതകളുടേയും ഇടയ്ക്ക്‌.
നിങ്ങളുടെ കർമ്മമെന്താണോ അത്‌ നിങ്ങൾ തുടർന്നു കൊണ്ടിരിക്കുക.  അതോടൊപ്പം
നിങ്ങളുടെ മനസ്സിൽ നിങ്ങൾ ശാന്തരാകുക.  എന്തും വന്നുകൊള്ളട്ടെ.
നിങ്ങളുടെ മനസ്സിലെ എല്ലാ ക്ലേശങ്ങളും വിഷമതകളും ദൂരെക്കളയൂ.  അതൊന്നും
ഒന്നുമേയല്ല.  അതെല്ലാം ഉപേക്ഷിക്കുമ്പോൾ നിങ്ങൾ തന്നെ ശാന്തത്തയാണെന്ന
സത്യത്തെ നിങ്ങൾ തിരിച്ചറിയുന്നു.  നിങ്ങൾ ശാന്തത്തയാണെന്ന അറിവിനെ
തടഞ്ഞു നിറുത്തുന്നതെന്താണ്‌? ആ നിഷേധ വികാരങ്ങളോടൊപ്പം പോകേണ്ടവരല്ല
നിങ്ങൾ. അതിനാൽ അവ പോയ്ക്കൊള്ളട്ടെ.
ആകാശത്തെ നിരീക്ഷിച്ചുകൊണ്ട്‌ നിങ്ങൾ സഞ്ചരിക്കുമ്പോൾ ആ സമയം സൂര്യനും
നിങ്ങളോടൊപ്പം സഞ്ചരിക്കുകയാണെന്നുതോന്നും.  ചിലപ്പോൾ ചന്ദ്രൻ ആകാശത്ത്‌
ചലിക്കുന്നതായി തോന്നാറില്ലേ? എന്നാൽ യഥാർത്ഥത്തിൽ മേഘങ്ങളാണ്‌
ചലിക്കുന്നത്‌.  ഈ മായ നിങ്ങൾക്ക്‌ അനുഭവപ്പെട്ടിട്ടില്ലേ?
നിങ്ങളാണ്‌ എല്ലാ പ്രതിഭാസങ്ങളുടേയും പശ്ചാത്തലം.  ചലച്ചിത്രയവനിക
പോലെയാണത്‌- എന്തുതന്നെ പ്രകാശം യവനികയിൽ വന്നു വീണാലും, യവനികയിൽ
തെളിയുന്ന ചലച്ചിത്രത്തിൽ എന്തുതന്നെ സംഭവിച്ചാലും യവനികയുടെ
പശ്ചാത്തലത്തെ അതൊന്നും സ്പർശിക്കുന്നേയില്ല.  അതിനാൽ നിങ്ങളാകുന്ന
പശ്ചാത്തലത്തിൽ പല പ്രതിഭാസങ്ങളും ചലിച്ചുകൊണ്ടിരിക്കുകയാണ്‌ - അത്‌
വരുന്നു; ഇല്ലാതാകുന്നു!
നാളെയെന്നത്‌ മറ്റൊരു ദിവസമാണ്‌.  മറ്റൊരു പ്രഭാതമാണ്‌.  മറ്റൊരു
മദ്ധ്യാഹ്നമാണ്‌.  മറ്റൊരു സായം സന്ധ്യയാണ്‌.  മറ്റൊരു അർദ്ധരാത്രിയാണ്‌.
 അപ്പോഴേയ്ക്കും നാളെ പോയ്ക്കഴിഞ്ഞിരിക്കും.  ചില ദിവസങ്ങളിൽ നിങ്ങൾ പല
അനുഭവങ്ങളുടേയും മേന്മകളിലാകുന്നു.  ചില ദിവസങ്ങളിൽ നേരെ തിരിച്ച്‌
നിങ്ങൾ താഴേയ്ക്കു പോകുന്നു.  എന്നാൽ അവയെല്ലാം എവിടെയാണ്‌? എല്ലാം
പോയ്ക്കഴിഞ്ഞിരിക്കുന്നു!  ഈ നിമിഷംവരെ എല്ലാം പോയ്ക്കഴിഞ്ഞു.  ഇപ്പോൾ ഈ
നിമിഷം.  ഈ നിമിഷം മാത്രം. ശരിക്കും ഇക്ഷണം മാത്രം.  ഇതാണ്‌ ജാഗരൂകത.
ഇതാണ്‌ അറിവ്‌.
എന്താണ്‌ ഇപ്പോൾ നിങ്ങളുടെ മനസ്സിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌?
അനുകൂലം സൂചിപ്പിക്കുന്ന കുറെ ?ഥല​‍െ?. അല്ലെങ്കിൽ, പ്രതികൂലം
സൂചിപ്പിക്കുന്ന കുറച്ച്‌ ?ചീ?. ഇത്‌ നിങ്ങളുടെ മനസ്സിലൂടെ കടന്നു
പോകുകയാണ്‌.
ഓഹ്‌! ഞാൻ സംതൃപ്തനാണ്‌.? അല്ലെങ്കിൽ, ?എനിക്ക്‌ ഒരു സുഖവും
തോന്നുന്നില്ല.? അതുമല്ലെങ്കിൽ, ?എനിക്ക്‌ സ്വസ്ഥമായിരിക്കാൻ
കഴിയുന്നില്ല.? ഇതുപോലുള്ള ചിന്തകളിലൂടെ നിങ്ങൾ തികച്ചും വ്യത്യസ്തങ്ങളായ
തലങ്ങളുടെ അസ്തിത്വത്തിലേയ്ക്ക്‌ മാറ്റപ്പെടുകയാണ്‌.
ചിന്തിക്കുന്നതിനേക്കാൾ, എത്രയോ ഉപരിയായി നിങ്ങൾ മാറ്റപ്പെടുന്നു.
?ഓഹ്‌! അവരും ഇവരും എന്നോട്‌ ഇങ്ങനെ പറഞ്ഞു...  മറ്റുള്ളവർ അങ്ങനെ
പറഞ്ഞു...അയാൾക്ക്‌ എന്നോട്‌ അസൂയയാണ്‌...? ഇതെല്ലാം ഉച്ഛിഷ്ടങ്ങൾ
മാത്രം.  എല്ലാ കളികളും നിങ്ങളുടെ ഉള്ളിലാണ്‌ നടക്കുന്നത്‌.  സമയം
കറങ്ങിക്കൊണ്ടിരിക്കുകയും നിങ്ങളുടെ അകത്തെ ആകാശത്തിൽ എല്ലാം
സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ശ്രീശ്രീ രവിശങ്കർ

മനസ്സ്‌ സമയത്തിന്റെ ഭാഗമാണ്‌.  സമയത്തിന്റെ ഒരു പ്രതിഫലനമാണ്‌ മനസ്സ്‌.
ഒന്നു കഴിയുമ്പോൾ മറ്റൊന്നു ജനിക്കുന്നു.  അതുകൊണ്ടാണ്‌ നിങ്ങൾ
സന്തോഷത്തിലായിരിക്കുമ്പോൾ സമയത്തിന്റെ അളവ്‌ വളരെ കുറവായി തോന്നുന്നത്‌.
 സമയം എങ്ങനെ കടന്നുപോയി എന്ന്‌ എപ്പോൾ നിങ്ങൾക്ക്‌ അറിയില്ലായിരുന്നുവോ
അപ്പോൾ നിങ്ങൾ ആനന്ദത്തിലായിരുന്നു.  നിങ്ങൾ അസന്തുഷ്ടരായിരിക്കുമ്പോഴും,
ആശുപത്രിയിൽ ആരെയെങ്കിലും കാത്തിരിക്കുമ്പോഴും, കേവലം അരമണിക്കൂർ പോലും
വളരെ ദൈർഘ്യമേറിയതായി അനുഭവപ്പെടാറുണ്ട്‌.  ഒരു ട്രെയിനിന്റെ വരവിനു
വേണ്ടി കാത്തിരിക്കുമ്പോഴും, വിമാനം വൈകുമ്പോഴും, നിങ്ങൾ തനിച്ചാണെങ്കിൽ
എല്ലാ പത്രങ്ങളും വായിച്ചു കഴിഞ്ഞാലും സമയം കടന്നുപോകുന്നുണ്ടാവില്ല.
നിങ്ങൾക്ക്‌ ഇത്‌ ഇന്ത്യയിൽ എല്ലായ്പ്പോഴും കാണാൻ കഴിയുന്നതാണ്‌.
ഇവിടത്തെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ കാണാൻ കഴിയുന്നതാണ്‌.
യാത്രക്കാർ പ്ലാറ്റ്ഫോമിന്റെ ഓരത്ത്‌ വന്ന്‌ ഇടയ്ക്കിടെ മുന്നോട്ട്‌
ആഞ്ഞ്‌ എത്തിനോക്കുന്നത്‌ കണ്ടിട്ടില്ലേ?, ട്രെയിൻ വരുന്നുണ്ടോ
എന്നറിയാൻ.  ഒരിക്കൽ ഒരു പ്രായമായ സ്ത്രീ പ്ലാറ്റ്‌ ഫോമിന്റെ വിളുമ്പിൽ
നിന്ന്‌ ഇങ്ങനെ നോക്കി നിൽക്കുന്നതു ഞാൻ കണ്ടു.  ഞാൻ അവരോടു പറഞ്ഞു:
?അമ്മേ, ട്രെയിൻ വളരെ വലിയൊരു വണ്ടിയാണ്‌. അത്‌ ഇതിലൂടെ കടന്നു വരുമ്പോൾ
നിങ്ങൾക്ക്‌ അത്‌ നഷ്ടപ്പെടാനിടയില്ല.  എന്നാൽ ട്രെയിനിനുവേണ്ടി
പ്ലാറ്റ്‌ ഫോമിന്റെ അരികിൽ നിന്നുകൊണ്ട്‌ ഇങ്ങനെ ആഞ്ഞ്‌ എത്തിനോക്കിയാൽ
നിങ്ങൾ അതിന്റെ മീതെ ചെന്നുവീഴും.  നിങ്ങൾ ആ ബഞ്ചിൽ പോയി ഇരുന്നു
വിശ്രമിച്ചാലും. ട്രെയിൻ വലിയൊരു ശബ്ദം ഉണ്ടാക്കിക്കൊണ്ടാണ്‌ വരാൻ
പോകുന്നത്‌.  അതൊരു ഉറുമ്പല്ലല്ലോ!?
ഒരിക്കൽ സ്കൂളിൽ ഒരു സംഭവമുണ്ടായത്‌ ഞാൻ ഓർക്കുകയാണ്‌.  സ്കൂളിൽ വീണതു
കാരണം എന്റെ സഹപാഠിയ്ക്ക്‌ നടക്കാൻ കുറച്ച്‌ പ്രയാസമായിരുന്നു.  ഞാൻ
അയാളെ കൂട്ടി വീട്ടിലേയ്ക്കു നടന്നു പോകുകയായിരുന്നു.  എന്റെ വീട്‌
എത്തുന്നതിന്‌ മുമ്പായിരുന്നു അയാളുടെ വീട്‌.  എന്നാൽ അയാളുടെ വീട്‌
എത്തുന്നതിനു ഏകദേശം നൂറു അടി മുന്നിൽ എത്തുമ്പോഴേയ്ക്കും അയാൾ എന്റെ
പിടിവിട്ട്‌ ഓടാൻ തുടങ്ങി.  ഞാൻ പറഞ്ഞു: ?നീ നിലത്തു വീഴും. ഓടരുത്‌.?
എന്നാൽ അയാൾ അതു ശ്രദ്ധിച്ചതേയില്ല.  അയാൾ ഓടിച്ചെന്ന്‌ തന്റെ വീടിന്റെ
വാതിൽപ്പടിയ്ക്കു മുന്നിൽ മറിഞ്ഞു വീണു.  ഞാൻ ഇത്രയും ദൂരം അയാളെ കൂടെ
കൊണ്ടുവന്നതിന്റെ ഒരു പ്രയോജനവുമുണ്ടായില്ല.  വീട്‌ അടുത്തെത്തിയപ്പോൾ
പിന്നെയുള്ള ചെറിയ ദൂരത്തിലേയ്ക്കുള്ള സമയം വളരെ ദൈർഘ്യമേറിയതായി
അയാൾക്ക്‌ തോന്നിയിട്ടുണ്ട്‌.  രണ്ടോ മൂന്നോ മിനിട്ടുകൂടി
മതിയാകുമായിരുന്നു അയാളുടെ വീട്ടിലെത്താൻ.  മനസ്സ്‌ ഇവിടെയില്ലെങ്കിൽ
സമയം വളരെ ദൈർഘ്യമേറിയതായി അനുഭപ്പെടുന്നു.

19 May 2012

മനസ്സ്


വിവ: എസ്‌.സുജാതൻ


ചിന്തകളുടെ ഉറവിടം/ശ്രീ ശ്രീ രവിശങ്കർ

       മുല്ല നസ്സറുദ്ദേ‍ീനെക്കുറിച്ച്‌ ഒരു കഥയുണ്ട്‌.  അദ്ദേഹം ഒരു ദിവസം
പത്രം തലകീഴായി പിടിച്ച്‌ വായിക്കുകയായിരുന്നു.  അതു കണ്ട ചിലർ മുല്ലയോടു
പറഞ്ഞു:
?മുല്ലാ, നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന പത്രം തലകീഴായാണ്‌ പിടിച്ചിരിക്കുന്നത്‌?
മുല്ല മറുപടി പറഞ്ഞു:
?അത്‌ സാരമില്ല. എങ്ങനെ പിടിച്ചാലും ഇതിലെ വാർത്ത ഒന്നു തന്നെയാണ്‌.?
എന്തൊക്കെ വൃത്താന്തങ്ങൾ എവിടെ നിന്നു ശേഖരിച്ചുവേന്നാണ്‌
കണ്ടുപിടിക്കേണ്ടത്‌.  മനസ്സ്‌ എവിടെയാണിരിക്കുന്നെതന്നു ചോദിച്ചു
കൊണ്ടിരിക്കണം.  എവിടെ നിന്നാണ്‌ ചിന്തകൾ കടന്നു വരുന്നത്‌.  ചിന്തകളുടെ
ഉറവിടമെവിടെയാണ്‌?
       അത്‌ അന്വേഷിക്കുമ്പോൾ നിങ്ങൾക്ക്‌ കണ്ടുപിടിക്കാനാവുന്നത്‌, അത്‌ അവിടെ
ഇല്ല എന്നാണ്‌.  അപ്പോൾ ചിന്തകൾ വരുന്നില്ല.  ചില ചോദ്യങ്ങൾക്ക്‌ ഏത്‌
ഉത്തരം നൽകിയാലും അതിനർത്ഥം ഒന്നുതന്നെയായിരിക്കുമെന്നത്‌
നിങ്ങൾക്കറിയാമോ? ഉറങ്ങുന്ന ഒരാളോടു നിങ്ങൾ ചോദിക്കുകയാണ്‌: നിങ്ങൾ
ഉറങ്ങുകയാണോ? അപ്പോൾ അയാൾ ?അതെ? എന്നു പറയുകയാണെങ്കിൽ, അതിനർത്ഥം ?അല്ല?
അഥവാ ?ഉറങ്ങുന്നില്ല? എന്നാണ്‌.  എന്തുതന്നെ അയാൾ പറഞ്ഞാലും അതിനർത്ഥം
ഉറങ്ങുന്നില്ല എന്നുതന്നെയാണ്‌.
       ഒരു ബധിരനോട്‌ നിങ്ങൾ ചോദിക്കുകയാണ്‌, ?നിങ്ങൾ ബധിരനാണോ?? അയാൾ
പറയുന്നത്‌ ?അതെ? എന്നാണെങ്കിൽ അതിനർത്ഥം ?അല്ല? എന്നാണ്‌.  ഇതുപോലുള്ള
ചോദ്യങ്ങൾക്ക്‌ ഏതു ഉത്തരമായാലും അത്‌ വൃഥാവിലാകുന്നു.  ഇത്‌
നിരർത്ഥമാണ്‌.  എന്നാൽ ജനത്തിന്‌ അറിയാത്തതുകാരണം ഈ വക
കാര്യങ്ങളെക്കുറിച്ച്‌ ധാരാളം എഴുതിക്കൂട്ടുകയും മണിക്കൂറുകളോളം
പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നു.
       കൊപ്പൻഹജ്നിൽ ഞാനൊരു പ്രഭാഷണം നടത്തിക്കൊണ്ടിരുന്നപ്പോൾ സദസ്സിലിരുന്ന
മാന്യനായ ഒരാൾ എന്നോടു ചോദിക്കുകയുണ്ടായി:
       ?തന്റെ അവസാനത്തെ ഊഴവും കാത്തുകൊണ്ട്‌ ഒരു ബാർബർ ഷോപ്പിലെ വെയിറ്റിംഗ്‌
കസേരയിലിരുന്ന്‌ കരയുന്ന കഷണ്ടിക്കാരനെക്കുറിച്ച്‌ താങ്കൾ എന്തു
പറയുന്നു??
       അപ്പോൾ ഞാൻ ആ ചോദ്യത്തിന്‌ അയാൾക്ക്‌ ചില ഉത്തരങ്ങൾ കൊടുത്തു.  അയാൾ
അത്‌ കേട്ട്‌ വളരെ സന്തുഷ്ടനുമായി.  തുടർന്നുള്ള പ്രഭാഷണങ്ങളിലുടനീളം
അയാൾ സദസ്സിലിരുന്ന്‌ ഉറങ്ങുകയായിരുന്നു.
       ചില കാര്യങ്ങൾ പ്രയോജനപ്പെടുത്താനും, പ്രായോഗികമാക്കാനും
കഴിഞ്ഞില്ലെങ്കിൽ, അത്‌ ഒരു അഭിപ്രായമോ നിർദ്ദേശമോ ആകുന്നില്ല; കേവലം
കാൽപനികം മാത്രമാകുന്നു.  നിർദ്ദേശമെന്നാൽ നിങ്ങൾക്ക്‌ ചെയ്യാൻ
കഴിയുന്നുവേന്ന്‌ ചിന്തിക്കുന്നതെന്തോ അതാണ്‌; പ്രാവർത്തികമാക്കാൻ
കഴിയുന്ന ചിലത്‌.  ഒരു ചിന്തയെ പ്രവൃത്തിയായി വിവർത്തനം ചെയ്യുന്നതാണ്‌
നിർദ്ദേശം.  ഒരു ചിന്തയെ പ്രവൃത്തിയായി വിവർത്തനം ചെയ്യാനാവാത്തത്‌
എങ്ങനെ ഒരു നിർദ്ദേശമാകാനാണ്‌?

ശ്രീ ശ്രീ രവിശങ്കർ

       മനസ്സ്‌, അതിന്‌ ആവശ്യമായതിനും ആവശ്യമില്ലാത്തതിനുംവേണ്ടി സദാ
ജൽപിച്ചുകൊണ്ടിരിക്കുകയാണ്‌.  അഭിപ്രായങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നു.
അതുതന്നെ വിസ്മയകരമാണ്‌.  അതിനാൽ നിങ്ങൾ മനസ്സിനെ നിരീക്ഷിക്കുക.
മനസ്സിലേയ്ക്കു ശ്രദ്ധ കൊണ്ടുവരിക.
       നിങ്ങൾ മനസ്സിനെ നിരീക്ഷിക്കുന്ന മാത്രയിൽ നിങ്ങൾക്കു കാണാൻ കഴിയും,
ചിന്തകൾ അവിടെ ഇല്ല എന്ന്‌.  അത്‌ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കും
.
വികാരങ്ങൾ വരുമ്പോൾ അത്‌ രമ്യമായ വികാരമാണോ നിഷേധവികാരമാണോ എന്ന്‌
കണ്ടുപിടിക്കുക.  വികാരങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നു.  ഓരോ വികാരങ്ങളും
അതിന്‌ അനുയുക്തമായ സംവേദനകൾ ശരീരത്തിലുണ്ടാക്കുന്നു.

20 Apr 2012

മനസ്സ്/ശ്രീ ശ്രീ രവിശങ്കർ


 പരിഭാഷ: എസ് .സുജാതൻ

ഒരൊറ്റ ജനത:
മനുഷ്യാവകാശവും മാനുഷിക മൂല്യങ്ങളും ഇരുപത്തിയൊന്നാം  നൂറ്റാണ്ടിൽ

       എന്തൊക്കെയാണ്‌ മാനുഷിക മൂല്യങ്ങൾ? സമസൃഷ്ടി സ്നേഹം, സൗഹൃദം, സഹകരണം,
സന്തോഷം, ശാന്തമായ മനസ്സ്‌, ജീവിതത്തിലുടനീളം നിലനിൽക്കുന്ന
പുഞ്ചിരി-നമ്മിൽനിന്ന്‌ നഷ്ടപ്പെടാൻ പാടില്ലാത്ത മൂല്യങ്ങൾ
ഇതൊക്കെത്തന്നെയാണ്‌.
       ഒരു സമൂഹത്തിനുള്ളിൽപ്പോലും അനന്യത (IDENTITY)യെ
അടിസ്ഥാനമാക്കിക്കൊണ്ട്‌ നാം ഓരോരോ വിഷമഘട്ടം കണ്ടെത്തുന്നു.  അനന്യത
ഉറപ്പാക്കാനായി നാം ഗ്രൂപ്പുകൾ സൃഷ്ടിക്കുകയാണ്‌.  ഈ ഗ്രൂപ്പിസത്തിൽ,
എല്ലാം ഒന്നാണെന്ന ആ ബോധം, ആകമാനമുള്ള മനുഷ്യവർഗ്ഗത്തിൽ എവിടെയൊക്കെയോ
നഷ്ടപ്പെട്ടുപോകുന്നു.
       ഞാൻ ഹിന്ദുവാണ്‌, ഞാൻ ബുദ്ധമതക്കാരനാണ്‌, ഞാൻ ഇസ്ലാമാണ്‌, അല്ലെങ്കിൽ
ഞാൻ ക്രിസ്ത്യാനിയാണ്‌ എന്ന ചിന്തകളൊക്കെ ഇതിന്‌ ഉദാഹരണങ്ങളാണ്‌.
       ഇത്തരം പരിമിതമായ അനന്യത നിലനിറുത്താനായി ഒരു മനുഷ്യൻ തന്റെ സ്വന്തം
ജീവൻതന്നെ ഒരുപക്ഷേ ബലികഴിക്കാൻ തയ്യാറാകുന്നു.  ഇന്ന്‌ ലോകത്ത്‌
സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ഇതൊക്കെയല്ലേ?  ഒരു പ്രത്യേക
സംസ്ക്കാരത്തിന്റേയും മതത്തിന്റേയും രാഷ്ട്രത്തിന്റേയും കാര്യത്തിലും
സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ഇതൊക്കെത്തന്നെയാണ്‌.
       ഇതിനെല്ലാമുപരിയായി, നാമെല്ലാം മനുഷ്യരാണ്‌ എന്ന ചിന്തയ്ക്ക്‌ പ്രഥമവും
പരമോന്നതവുമായ പ്രാധാന്യം കൊടുക്കുമ്പോൾ സമൂഹത്തിൽ കൂടുതൽ സഹിഷ്ണുതയും
ജനങ്ങളുടെയിടയിൽ പരസ്പര ധാരണയും വളരാനിടവരുന്നു.  അവർ ജൂതന്മാരോ,
മുസ്ലീങ്ങളോ, ഹിന്ദുക്കളോ, ക്രിസ്ത്യാനികളോ ആകുന്നതിനുമപ്പുറം
മനുഷ്യരാണ്‌ എന്ന അവബോധത്തിന്റെ പ്രകാശം അവർക്ക്‌ തെളിച്ചു
കൊടുക്കേണ്ടിയിരിക്കുന്നു.
ശ്രീ ശ്രീ രവിശങ്കർ

       ഒരു മനുഷ്യനെന്ന നിലയിൽ മുഴുവൻ മനുഷ്യവർഗ്ഗവും നിങ്ങളുടെ ഭാഗമാണെന്നും
അഥവാ നിങ്ങളുടെ സ്വന്തമാണെന്നും അറിയുക!
       ഇന്ന്‌ ജനങ്ങൾ തങ്ങളുടെ അനന്യത (IDENTITY)യ്ക്കുവേണ്ടി
നോക്കിയിരിക്കുകയാണ്‌.  തങ്ങളുടെ മതപരമായ മാനത്തിലൂടെ മാത്രം സഞ്ചരിച്ച്‌
അമിതമായ മത മമതയിൽ, മതഭ്രാന്തിൽ ബന്ധിതരാകുകയാണ്‌ ചെയ്യുന്നത്‌.  അവർ
അകാരണമായ മതമൗലികതയിൽ സ്വയം തളയ്ക്കപ്പെടുന്നു.
       ശരിയായ ആദ്ധ്യാത്മിക വിദ്യാഭ്യാസത്തിന്റെ അഭാവം അഥവാ,
മനുഷ്യവർഗ്ഗത്തിന്റെ ഏകത്വത്തെക്കുറിച്ചുള്ള അറിവില്ലായ്മ മൂലമാണ്‌
മനുഷ്യസമൂഹത്തിന്റെ യശസ്സിന്‌ ഗുണപ്രദമാകാതെ പോകുന്ന ഇത്തരം അവികസിത
ചിന്തകൾ ഉടലെടുക്കുന്നത്‌.
       അതിനാൽ എവിടേയും സൗഹൃദം പോഷിപ്പിക്കുക തന്നെ വേണം.  പ്രത്യേകിച്ച്‌
വിദ്യാഭ്യാസതലത്തിലെങ്കിലും. എന്തെന്നാൽ, സൗഹൃദം നമ്മുടെ നൈസർഗ്ഗിക
പ്രകൃതിയാണ്‌.  ആരോടും, എല്ലാവരോടും സൗഹാർദ്ദം സ്ഥാപിക്കാനുള്ള മാനസിക
വികാസം നമുക്കുണ്ടാകണം.
       നമ്മുടെ മനസ്സുകൾ സൃഷ്ടിച്ച മതിലുകൾക്കപ്പുറം, അതിർത്തികൾക്കപ്പുറം
നമുക്ക്‌ സ്വതന്ത്രരാകേണ്ടതുണ്ട്‌!  സുരക്ഷിതത്വത്തിന്റെ ഒരു അവബോധം
നമ്മുടെ ഉള്ളിന്റെ അഗാധതയിൽ നിന്നാണ്‌ ഉയർന്നു വരേണ്ടത്‌.  സമസൃഷ്ടി
സ്നേഹവും സുരക്ഷിത ബോധവും ഓരോരുത്തരുടേയും ഉള്ളിൽ നിന്ന്‌ ഉദിച്ചുയരണം.
       നമുക്ക്‌ എങ്ങനെയാണ്‌ ദേഷ്യപ്പെടാൻ കഴിയുന്നത്‌? അക്രമവും വിദ്വേഷവും
ജനഹൃദയങ്ങൾക്ക്‌ പുറത്ത്‌ എങ്ങനെയാണ്‌ ഉണ്ടാകുന്നത്‌? ഇന്ന്‌ നാം
അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ അക്രമവും വിദ്വേഷവുമാണ്‌.  ഇതിനുള്ള
ഉത്തരം മനഃശാസ്ത്രപരമായി നാം കണ്ടെത്തണം.  എന്നാൽ ഇതിനെതിരെയുള്ള
പ്രായോഗികമായ ചുവട്‌ വയ്പ്‌ എങ്ങനെയാണ്‌? എവിടെ നിന്നു നാം തുടങ്ങണം?
അതിനുള്ള മാർഗ്ഗം നമ്മുടെ അരികിൽത്തന്നെയുണ്ട്‌.  നമ്മുടെ ജീവന്‌
ആധാരമായി സദാ കളിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ശ്വാസം!
നിങ്ങളുടെ ശ്വാസത്തിന്റെ ശൗര്യം അറിയുക
       ശ്വാസം ശരീരത്തേയും മനസ്സിനേയും വികാരങ്ങളേയും ബന്ധിപ്പിക്കുന്ന
കണ്ണിയാണ്‌.  ക്ഷോഭിക്കുമ്പോൾ നമ്മൾ വ്യത്യസ്തമായി ശ്വസിക്കുന്നു.
നിരാശയിലാകുമ്പോഴും നാം വിഭിന്നമായാണ്‌ ശ്വസിക്കുന്നത്‌.  എന്നാൽ നിങ്ങൾ
സന്തോഷത്തിലായിരിക്കുമ്പോൾ ശ്വാസത്തിന്റെ ഗതിവിഗതികൾ
പ്രശാന്തമായിരിക്കും.
       അതിനാൽ നിങ്ങൾ ശ്വാസത്തെ നിരീക്ഷിക്കുമ്പോൾ നിങ്ങൾക്ക്‌ അറിയാൻ കഴിയും,
നിങ്ങളുടെ മനസ്സ്‌ ശാന്തത്തയിൽ വിശ്രമിക്കുകയാണെന്ന്‌!  നമ്മൾ
ദേഷ്യത്തിലാകുമ്പോൾ ആളുകൾ നമ്മെ ഉപദേശിക്കാറുണ്ട്‌:  ?ദേഷ്യപ്പെടരുത്‌,
അത്‌ നല്ലതല്ല?.  പക്ഷേ, എങ്ങനെ ദേഷ്യത്തെ നമ്മിൽനിന്ന്‌ പുറത്തു
ചാടിക്കാമെന്ന്‌ അവർ പറഞ്ഞുതരുന്നില്ല.  ശരീരത്തിൽ നിന്നും മനസ്സിൽ
നിന്നും ദേഷ്യത്തെ അകറ്റാനായി ശ്വാസം ഒരു പ്രധാന വേഷംതന്നെ
കളിക്കുകയാണ്‌. ശ്വാസം ഊർജ്ജത്തിന്റെ പ്രധാന ഉറവിടമാണെങ്കിലും അത്‌ നമ്മൾ
അവഗണിച്ചുകൊണ്ടേയിരിക്കുന്നു.  നിസ്സാരമെന്നുതോന്നുന്ന ഈ ശ്വാസം വളരെ
ശക്തിമത്തായി.  ഒരു വ്യക്തിയിലെ സ്വാഭാവികമായ വാസനയിൽപ്പോലും മാറ്റങ്ങൾ
സൃഷ്ടിക്കുകയും, വ്യക്തി ബന്ധങ്ങളേയും പരസ്പര പ്രവർത്തനങ്ങളേയും
പരിപോഷിപ്പിക്കുകയും ചെയ്യുന്നു.  സമൂഹത്തോടുള്ള ഒരാളുടെ
വീക്ഷണത്തിൽപ്പോലും മാറ്റങ്ങൾ സംഭവിക്കുകയാണ്‌.
       ജനങ്ങൾ വെറുതെ ഇരുന്നാൽ മതി, എല്ലാം വേണ്ട രീതിയിൽ എല്ലാവരേയും
എല്ലായ്പ്പോഴും ഓരോ ഭരണകൂടവും കാത്തുകൊള്ളും എന്ന പ്രതീക്ഷയല്ല വേണ്ടത്‌.
 എന്നിരുന്നാലും ലോകമെമ്പാടുമുള്ള സർക്കാരുകളുടെ ഉത്തരവാദിത്വം കൂടിയാണ്‌
ജനങ്ങളിൽ ഈ ഉത്തരവാദിത്വ ബോധത്തിന്റെ ഗുണങ്ങൾ കൊണ്ടുവരിക എന്നത്‌.
എല്ലാവരും എന്റെ സ്വന്തമാണ്‌ എന്ന അവബോധം ജനങ്ങളിലുണ്ടാവുകയും
പ്രകൃതിസഹജമായ ആ സൗഹൃദഭാവം നമ്മിൽ നിലനിൽക്കുകയും വേണം.  പല പ്രശ്നങ്ങളും
ജനങ്ങൾ തമ്മിലുള്ള സൗഹൃദബന്ധങ്ങളിലൂടെയും സൗഹൃദാന്തരീക്ഷങ്ങളിലൂടെയും
പരിഹരിക്കാൻ കഴിയാറുണ്ട്‌.
       മനുഷ്യാവകാശമെന്നത്‌ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക
എന്നുള്ളതാണ്‌.  മറ്റൊരു വ്യക്തിയെ തന്നെപ്പോലെ തന്നെ കാണുക.
മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക; അവർക്ക്‌ സുരക്ഷിതത്വം
കൊടുക്കുക.  ഇത്‌ ഒരു മനുഷ്യാവകാശമാണ്‌.  അവരും ഇവിടെ ജീവിച്ചുകൊള്ളട്ടെ.
       ആരാണ്‌ മനുഷ്യാവകാശത്തിന്‌ എതിരായി നിൽക്കുന്നത്‌? മാനുഷിക മൂല്യങ്ങൾ
ഇല്ലാത്തവരാണ്‌ അങ്ങനെ ചെയ്യുന്നത്‌.  തങ്ങളിൽ അന്തർലീനമായി കിടക്കുന്ന
മാനുഷിക മൂല്യങ്ങളെ ആദരിക്കാത്തവരാണ്‌ മറ്റുള്ളവരെ അപമാനിക്കുകയും അവരുടെ
മനുഷ്യാവകാശത്തെ എടുത്തുകളയുകയും ചെയ്യുന്നവർ.
       പ്രാപഞ്ചിക മൂല്യങ്ങൾ പ്രയാസമേറിയതല്ല.  എന്നാൽ അത്‌ വ്യക്തിപരമായ ഓരോ
കാര്യങ്ങളിലും പ്രായോഗികതയിൽ കൊണ്ടു ചെന്നെത്തിക്കുന്നതിനേക്കാൾ വളരെ
എളുപ്പമാണ്‌ അതിനെക്കുറിച്ച്‌ അസ്പഷ്ടമായി പറഞ്ഞു നടക്കുന്നത്‌.
       നിങ്ങൾ ജനിച്ചതുതന്നെ സൗഹൃദ പ്രകൃതിയുമായാണ്‌.  ഒരു കുഞ്ഞിന്റെ മുഖം
ഒന്നു ശ്രദ്ധിക്കു.  ഒരു ആഫ്രിക്കൻ കുഞ്ഞായാലും, മംഗോളിയൻ കുഞ്ഞായാലും,
ഇന്ത്യൻ കുഞ്ഞായാലും ആ മുഖത്തിന്‌ എന്തൊരു പ്രകാശമാണ്‌;  എന്തൊരു
നിഷ്ക്കളങ്കതയാണ്‌.  ആ കുഞ്ഞുമുഖങ്ങളിലെ സ്നേഹത്തിന്റെ പ്രകാശം
ശ്രദ്ധിക്കൂ.  നാം ഓരോരുത്തരും ഒരു കുഞ്ഞിനെപ്പോലെയാണ്‌.
നിഷ്ക്കളങ്കതയാണ്‌ നമ്മുടെ ശരിയായ പ്രകൃതം.  നിഷ്ക്കളങ്കതയെന്നത്‌, എവിടെ
ഇരുന്നാലും വീടിനുള്ളിലാണെന്ന സുരക്ഷിതമായ ആ അനുഭവമാണ്‌.  നിങ്ങൾ
ജനിച്ചതേ നിഷ്കളങ്കതയോടെയാണ്‌.  നിങ്ങൾതന്നെ അതാണല്ലോ.  പുറം
ലോകത്തോടുള്ള നിങ്ങളുടെ ചില ഉപാധികളിലധിഷ്ഠിതമായ സമീപനങ്ങളാണ്‌ നിങ്ങളിൽ
നിയന്ത്രണം കൊണ്ടുവന്ന്‌ നിങ്ങളിലെ നിഷ്ക്കളങ്കതയ്ക്ക്‌
മങ്ങലേൽപിക്കുന്നത്‌.  നിങ്ങളിലെ സഹജഭാവം ചോർന്നു പോകുന്നത്‌
അങ്ങനെയാണ്‌. എന്റെ മനസ്സിന്റെ അവസ്ഥയെ ഞാൻ സ്വയം പാകപ്പെടുത്തുന്നതു
മാത്രമാണ്‌ ഇതൊക്കെ എന്നറിയുമ്പോൾ നാം സ്വതന്ത്രരാകുന്നു.
       നമുക്കു സംസാരിക്കാനുള്ളതല്ല മാനുഷിക മൂല്യങ്ങൾ.  നമ്മുടെ ഉള്ളിൽത്തന്നെ
ആദ്യമെ നിർമ്മിതമാണ്‌ അവ.  പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും മാത്രമാണ്‌
അതിനെ മറച്ചുവച്ചിരിക്കുന്നത്‌.  ഈ പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും
മാറ്റേണ്ടിയിരിക്കുന്നു.  അത്രയേയുള്ളൂ!
       നാമെല്ലാം ഒരേ പ്രകാശത്തിന്റെ ഭാഗങ്ങളാണെന്ന്‌ അറിയുക.  ഈ ലോകത്തിലെ ആകെ
ജീവന്റെ ഒരംശം!

18 Mar 2012

ജീവിത രഹസ്യങ്ങൾ/ശ്രീ ശ്രീ രവിശങ്കർ


പരിഭാഷ
എസ്.സുജാതൻ

സൃഷ്ടിയുടെ ഗഹനതയിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നതാണ്‌ ശാസ്ത്രം.  ഉണ്മയുടെ
പരമരഹസ്യങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നതാണ്‌ ആദ്ധ്യാത്മികത?.
സാങ്കേതിക വിദ്യയുടെ ഉദ്ദേശ്യം മനുഷ്യസമൂഹത്തിന്റെ സുഖവും
സ്വാസ്ഥ്യവുമായിരിക്കണം.  ആത്മീയ മൂല്യങ്ങൾ അവഗണിക്കപ്പെടുകയാണെങ്കിൽ -
മാനുഷിക മൂല്യങ്ങൾ നിരസിക്കപ്പെടുകയാണെങ്കിൽ സാങ്കേതിക വിദ്യ
സ്വാസ്ഥ്യത്തിനു പകരം ഭയവും നശീകരണവുമാണ്‌ കൊണ്ടുവരുന്നത്‌.
മാനുഷിക മൂല്യങ്ങൾ കൂടാതെയുള്ള സാങ്കേതിക വിദ്യ മൃതപ്രകൃതിയായി മാത്രമേ
കാണാൻ കഴിയുകയുള്ളൂ.  പ്രകൃതിദത്തമായ ജീവിതത്തിന്‌ ശാസ്ത്രം ഒരുൾക്കാഴ്ച
തരേണ്ടതുതന്നെയാണ്‌.  അത്‌ ആദ്ധ്യാത്മിക പ്രകൃതിയ്ക്ക്‌ ജീവൻ
കൊടുക്കുന്നതുമായിരിക്കണം. ഉദാഹരണത്തിന്‌, കുട്ടികളുടെ കണ്ണുകളിൽ,
മരിച്ചതായി ഈ പ്രകൃതിയിൽ ഒന്നുംതന്നെയില്ല.  അവരുടെ കണ്ണുകളിൽ
മൃഗങ്ങൾക്കും വൃക്ഷങ്ങൾക്കും സൂര്യനും ചന്ദ്രനുമെല്ലാം ജീവനുണ്ട്‌. -
അവയ്ക്കെല്ലാം വികാരങ്ങളുണ്ട്‌, അനുഭൂതികളുമുണ്ട്‌.  എന്നാൽ അജ്ഞതയും
പിരിമുറുക്കവുമുള്ളവരുടെ കണ്ണുകളിൽ മനുഷ്യർ പോലും യന്ത്രങ്ങളായോ അഥവാ
വസ്തുക്കളായോ മാത്രമേ തോന്നുകയുള്ളൂ!

ആത്മീയതയില്ലാത്ത സാങ്കേതിക വിദ്യ വിനാശകരമാണ്‌.  ആത്മീയത എന്നാൽ
ബോധത്തിലെ സാങ്കേതിക വിദ്യയാണ്‌.  ഈ ലോകം മുഴുവൻ ബോധത്തിന്റെ ലീലയും
പ്രകാശിപ്പിക്കലുമാണ്‌.  ഒരാൾ ഈ സൃഷ്ടിയുടെ പ്രൗഢിയെക്കുറിച്ച്‌
വിസ്മയിക്കാതിരിക്കുന്നുവേങ്കിൽ അയാളുടെ കണ്ണുകൾ ഇനിയും
തുറന്നിട്ടില്ലെന്നർത്ഥം.

ഈ സൃഷ്ടിയിൽ പരമരഹസ്യമല്ലാത്തത്‌ എന്താണുള്ളതെന്ന്‌ എന്നോടു പറയൂ.  ജനനം
ഒരു രഹസ്യമാണ്‌.  മരണം ഒരു രഹസ്യമാണ്‌.  അപ്പോൾ ജീവിതം തീർച്ചയായും ഒരു
വലിയ രഹസ്യമാണ്‌.  ഈ ജീവിത രഹസ്യങ്ങളിലേക്ക്‌, സൃഷ്ടിയുടെ
രഹസ്യങ്ങളിലേക്ക്‌ നമ്മൾ ആഴ്‌ന്നിറങ്ങുന്നതാണ്‌ സമാധി.  നിങ്ങളുടെ അറിവും
വിശ്വാസവും ഒരു പ്രശ്നമേയല്ല.  ഈ സൃഷ്ടി അളന്നു നിർണ്ണയിക്കാൻ
സാധ്യമല്ലാത്ത രഹസ്യമാണ്‌.  അറിവുള്ള ഒരു മനുഷ്യൻ ഒരു രഹസ്യം
മറച്ചുവെയ്ക്കാൻ പ്രയാസപ്പെടില്ല.  എന്നാൽ അയാൾക്ക്‌ രഹസ്യം
വെളിവാക്കുവാൻ യത്നിക്കേണ്ടതുമില്ല.  ഉദാഹരണത്തിന്‌, നിങ്ങൾ
ആർത്തവത്തെക്കുറിച്ചും മരണത്തെക്കുറിച്ചും മറ്റും ഒരു അഞ്ചുവയസ്സുകാരനോടു
സംസാരിക്കാറില്ല.  എന്നാൽ അവർ വളർന്നു കഴിയുമ്പോൾ ഈ രഹസ്യങ്ങളുടെ
ഗോ‍ൂഢാർത്ഥത്തെക്കുറിച്ചുള്ള സ്ഥിതി മാറുകയായി.  അത്‌ അവർക്കൊരു
സ്വാഭാവികമായൊരു അറിവായി മാറുന്നു.
അഞ്ചുതരം പവിത്രമായ രഹസ്യങ്ങൾ അതിസൂക്ഷ്മമായി മാലാഖമാരാൽ
സംരക്ഷിക്കപ്പെട്ടിരിക്കുന്നു.  അവ ഇതാണ്‌:
1. ജനനരഹസ്യം
ജനനം ഒരു രഹസ്യമാണ്‌.  എങ്ങനെയാണ്‌ ഒരു ആത്മാവ്‌ ഒരു ശരീരം
സ്വീകരിക്കുന്നത്‌.  ജന്മസ്ഥലം തെരഞ്ഞെടുക്കുന്ന മാനദണ്ഢം എന്താണ്‌.  ജനന
സമയം ഏതായിരിക്കണം.  ഏതുതരം ശരീരമായിരിക്കണം.  മാതാപിതാക്കൾ
ആരായിരിക്കണം.  തുടങ്ങിയവയെല്ലാം തന്നെ ഒരു രഹസ്യമാണ്‌.
2. മരണ രഹസ്യം
മരണം ഏറ്റവും സംരക്ഷിതമായ ഒരു രഹസ്യമാണ്‌.  മരണം എന്നും ഗഹന വിഷയമായ ഒരു
പരമരഹസ്യം തന്നെയാണ്‌.  ചേതന ശരീരത്തിൽനിന്നും പിരിഞ്ഞുമാറുന്ന
പ്രക്രിയയും ആ ചേതനയുടെ യാത്രയും ഒരു രഹസ്യമാണ്‌.
3. രാജ രഹസ്യം (ഭരണ രഹസ്യം)
പ്രകൃതിയിലുള്ളതെല്ലാം അതിന്റേതായ ധർമ്മങ്ങളിലൂടെ ചലിക്കുന്ന തത്ത്വവും
അതു നിലനിറുത്തിക്കൊണ്ട്‌ സൃഷ്ടി തുടരുന്നതും ഒരു രഹസ്യമാണ്‌.
4. പ്രകൃതി രഹസ്യം
പ്രകൃതി ഒരു നിഗൂഢതത്ത്വത്തിലാണ്‌ ചലിച്ചുകൊണ്ടിരിക്കുന്നത്‌.
പ്രകൃതിയെക്കുറിച്ച്‌ കൂടുതൽ നിങ്ങൾ അറിയാൻ ശ്രമിക്കുമ്പോൾ അതിന്റെ
നിഗോ‍ൂഢതയ്ക്ക്‌ കൂടുതൽ ആഴമുണ്ടാകുന്നു.  ഒരു ശാസ്ത്രജ്ഞൻ കൂടുതൽ അറിയാൻ
ശ്രമിക്കുന്തോറും ഇനിയും കൂടുതൽ കൂടുതൽ അറിയാനുള്ളതായി തോന്നും.
സൃഷ്ടിയുടെ കൂടുതൽ കാര്യങ്ങൾ ആഴത്തിൽ അറിയാനുള്ള മാർഗ്ഗം ശാസ്ത്രം
കാണിച്ചുതരുന്നു.  കണികകളെക്കുറിച്ചുള്ള അറിവ്‌, ബ്ലാക്ക്‌
ഹോളിനെക്കുറിച്ചുള്ള അറിവ്‌, ശൂന്യാവസ്ഥ[ vaccum  stage )
യെക്കുറിച്ചുള്ള അറിവ്‌, തരംഗങ്ങളുടെ കർത്തവ്യത്തെ (wave function]
‍ക്കുറിച്ചുള്ള അറിവ്‌ മുതലായവ പരമരഹസ്യങ്ങൾ മാത്രമാണ്‌.
5. മന്ത്രരഹസ്യം
മന്ത്രവും അതിന്റെ ശക്തിയും സ്വാധീനവും, എങ്ങനെ മന്ത്രം
പ്രവർത്തിക്കുന്നുവേന്നതും ഒരു പരമരഹസ്യമാണ്‌.  മന്ത്രങ്ങൾ ബോധത്തിന്റെ
ഒരു താളമാണ്‌; പ്രണോദനവുമാണ്‌ (impulse). അതുതന്നെ ഒരു രഹസ്യമാണ്‌.
സാധാരണയായി പാശ്ചാത്യരാജ്യങ്ങളിൽ പരമരഹസ്യമെന്നത്‌ നാണക്കേടും
അനാദരവുമാണ്‌.  എന്നാൽ കിഴക്കൻദേശങ്ങളിൽ ഇത്‌ ആദരപൂർവ്വം പ്രത്യേകം
പരിഗണിക്കുന്ന ഒരു രഹസ്യമാണ്‌.  സൃഷ്ടിയുടെ രഹസ്യം വളരെ ആഴത്തിൽ
മാത്രമാണ്‌.  ഈ പരമരഹസ്യങ്ങളിൽ സാന്ദ്രമാക്കപ്പെടുന്നതാണ്‌ ഭക്തി.
സൃഷ്ടിയുടെ ഗഹനതയിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നതാണ്‌ ശാസ്ത്രം.  നമ്മുടെ
ഉണ്മയുടെ (self) ആഴത്തിലേക്ക്‌ പോകുന്നതാണ്‌ ആദ്ധ്യാത്മികത.  രണ്ടും ഒരേ
നാണയത്തിന്റെ ഇരുവശങ്ങളാണ്‌.  ശാസ്ത്രമോ ആദ്ധ്യാത്മികതയോ ഏതെങ്കിലും
ഒന്നെങ്കിലും നിങ്ങളിൽ അത്ഭുതവും ഭക്തിയും സൃഷ്ടിക്കുന്നില്ലെങ്കിൽ
അതിനർത്ഥം നിങ്ങൾ അഗാധമായ സുഷുപ്തിയിലാണ്‌ എന്നാണ്‌.
എപ്പോഴെങ്കിലും ഒരു പ്രതിരൂപം, സ്ഥലം, സമയം, വ്യക്തി, പ്രവൃത്തി ഇവയെ
പരിപാവനമായി കരുതുന്നുവേങ്കിൽ നിങ്ങളുടെ ശ്രദ്ധ വിഘടിക്കാതെ ഒരുമിച്ചു
നിൽക്കുന്നുവേന്നർത്ഥം.  ഇല്ലെങ്കിൽ നിങ്ങൾ ജാഗരൂകതയിലല്ലാതെ
ആലസ്യത്തിലേക്ക്‌ വഴുതിപ്പോകുകയായി.  ഒരു കർമ്മം ആവർത്തിച്ച്‌
ചെയ്യുമ്പോൾ അതിന്റെ പരിപാവനത നഷ്ടപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌?  ഇത്‌
സംഭവിക്കുന്നത്‌ നിങ്ങളുടെ ഓർമ്മശക്തി നിങ്ങളുടെ ബോധത്തേക്കാൾ
പ്രബലമാകുമ്പോഴാണ്‌.  അങ്ങനെ നിങ്ങളുടെ സംവേദനക്ഷമത നഷ്ടപ്പെടുന്നു.
ഉദാഹരണത്തിന്‌, ബനാറസിൽ (വാരണാസി) ജീവിക്കുന്ന ആൾക്കാർക്ക്‌ അതൊരു
പരിപാവനമായ സ്ഥലമായി തോന്നാറില്ല.  അതിനാൽ ഈ ക്ഷണത്തിൽ ജീവിക്കുമ്പോഴും
സാധന ചെയ്യുമ്പോഴും പരിപാവനത്വം നമ്മുടെ കർമ്മങ്ങളിൽ
സംരക്ഷിക്കപ്പെടുകയായി.

നാം വിശ്രാന്തിയിലും സുഖം കണ്ടെത്തുന്നു, പ്രവൃത്തിയിലും സുഖം
കണ്ടെത്തുന്നു.  എന്നാൽ പ്രവൃത്തിയിലെ സുഖം ക്ഷണികവും, ശാരീരിക - മാനസിക
ക്ഷീണത്തിന്‌ കാരണവുമാകുന്നു.  അതേസമയം വിശ്രാന്തിയിലെ സുഖത്തിലൂടെ നാം
മഹാമനസ്കരും ഊർജ്ജസ്വലരുമാകുകയാണ്‌ ചെയ്യുന്നത്‌.  അതിനാൽ ഒരാൾ
സമാധിയിലുടെ അഥവാ വിശ്രാന്തിയിലൂടെ സുഖം നുകരുന്നതുമായി
താരതമ്യപ്പെടുത്തുമ്പോൾ പ്രവൃത്തിയിലെ സുഖം നിസ്സാരമാണ്‌.  അഗാധമായ
വിശ്രമം ലഭിക്കാൻ ഒരാൾ പ്രവൃത്തിയിലായിരിക്കുകയും വേണം.
പ്രവൃത്തിയുടേയും വിശ്രാന്തിയുടേയും ശരിയായ സന്തുലിതാവസ്ഥ
അത്യന്താപേക്ഷിതമാണ്‌.

19 Feb 2012

മനസ്സ് :നിങ്ങൾ സന്തോഷവാനാണോ?/ശ്രീ ശ്രീ രവിശങ്കർ

എസ്.സുജാതൻ

 സന്തോഷം കണ്ടെത്താനുള്ള താക്കോൽ ഈ നിമിഷത്തിൽ ജീവിക്കുക എന്നതാണ്‌?
ജീവിതത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധത എന്താണ്‌?  നിങ്ങൾ പറയുമായിരിക്കും
നിങ്ങൾക്ക്‌ സന്തോഷമാണ്‌ ആവശ്യമെന്ന്‌.  എല്ലാ ജീവനും വേണ്ടത്‌
സന്തോഷമാണ്‌.  സമ്പത്തായാലും അധികാരമായാലും സ്ത്രീപുരുഷ ആകർഷണമായാലും
അതൊക്കെ സന്തോഷത്തിലെത്താനുള്ള ഉപാധികളായി നാം കരുതുന്നു.  ചില ആൾക്കാർ
കഷ്ടപ്പാട്പോലും ആസ്വദിക്കുകയാണ്‌.  എന്തെന്നാൽ, അതവർക്ക്‌ സന്തോഷം
നൽകുന്നു!


 
സന്തോഷത്തിലെത്താൻ നാം ചിലത്‌ അന്വേഷിക്കുന്നു.  അത്‌ കിട്ടാതെ വരുമ്പോൾ
നമ്മൾ അസന്തുഷ്ടരാകും.  ഒരു സ്കൂൾ വിദ്യാർത്ഥി ചിന്തിക്കുന്നു, താൻ
കോളേജിൽ എത്തിപ്പെടുമ്പോൾ കൂടുതൽ സ്വതന്ത്രനാകുമെന്നും ആ സ്വാതന്ത്ര്യം
സന്തോഷം തരുമെന്നും.  എന്നാൽ കോളേജ്‌ വിദ്യാർത്ഥികൾ സന്തുഷ്ടരാണോ?  ഒരു
ജോലി ലഭിച്ചിരുന്നെങ്കിൽ തങ്ങൾ സന്തുഷ്ടരാണെന്നു പറയുമായിരിക്കും.
ജോലിയിലിരിക്കുന്ന ഒരാൾ തനിക്ക്‌ യോജിച്ച ഒരു ജീവിത പങ്കാളിയെ കിട്ടിയാൽ
സന്തോഷമാകും എന്നാവും പറയുക.  അങ്ങനെയൊരു പങ്കാളിയെ ലഭിച്ചാലോ, ഒരു
കുഞ്ഞിനെ കിട്ടുമ്പോൾ മാത്രമേ തങ്ങൾക്കു പൂർണ്ണത കൈവരികയുള്ളൂവേന്നു
തോന്നും.  എന്നാൽ കുട്ടികൾ ഉള്ളവർ സന്തുഷ്ടരാണോ? തങ്ങളുടെ മക്കൾ മികച്ച
വിദ്യാഭ്യാസം നേടി സ്വയം പര്യാപ്തത്തയിൽ എത്തുന്നതുവരെ അവരെങ്ങനെ ഒന്നു
വിശ്രമിക്കും? ചോദിച്ചു നോക്കൂ, അവർ ജോലിയിൽനിന്ന്‌ വിരമിച്ചു കഴിയുമ്പോൾ
സന്തുഷ്ടരാണോ എന്ന്‌.  അപ്പോൾ അവർ തങ്ങളുടെ ചെറുപ്പകാലം നഷ്ടപ്പെട്ടത്‌
ഓർത്തിരിക്കുകയായി......

 
നമ്മുടെ ജീവിതകാലം മുഴുവൻ സന്തോഷം ലഭിക്കുവാനുള്ള തയ്യാറെടുപ്പിനുവേണ്ടി
ചെലവഴിച്ചുകൊണ്ടിരിക്കുന്നു;  എന്നെങ്കിലും അത്‌ ലഭിക്കുമെന്നുള്ള
പ്രതീക്ഷയിൽ.  എന്നാൽ സന്തോഷം നാം അനുഭവിക്കുന്നില്ല.  എല്ലാ രാത്രിയിലും
നാം കിടക്ക തയ്യാറാക്കുന്നതുപോലെയാണ്‌ അത്‌.  കിടക്ക
ഒരുക്കിക്കൊണ്ടേയിരിക്കുന്നു.  പക്ഷേ, ഉറങ്ങാൻ സമയമില്ല.


 
നമ്മുടെ ജീവിതം സന്തോഷകരമാക്കാൻ എത്രയെത്ര മിനിട്ടുകൾ, മണിക്കൂറുകൾ,
ദിവസങ്ങൾ നാം നമ്മിൽനിന്നുതന്നെ ചെലവഴിക്കുന്നു.  ആ നിമിഷങ്ങളിൽ മാത്രം
തന്നെയാവണം നിങ്ങൾ ശരിക്കും ജീവിതം ആസ്വദിക്കേണ്ടത്‌.  വർത്തമാന
നിമിഷത്തെ പുണരാൻ നമുക്കു സാധിക്കുമ്പോൾ നമ്മൾ സന്തോഷത്തിൽ ലയിക്കുന്നു.
സന്തോഷത്തിനുവേണ്ടി തയ്യാറാവുകയല്ല ആവശ്യം.  ഓരോ വർത്തമാന നിമിഷവുമായി
ചേർന്ന്‌ അതായിത്തീരുകയാണ്‌ വേണ്ടത്‌.


 
ഒരുവേള നാം കൊച്ചുകുഞ്ഞായിരുന്നപ്പോൾ ആ സന്തോഷത്തിലും ആനന്ദത്തിലും
ആയിരുന്നു.  ഒരു പർവ്വതത്തിന്റെ നെറുകയിൽ എത്തുമ്പോഴും, കടലോരത്തുകൂടി
നടക്കുമ്പോഴും, ജലയാത്ര ചെയ്യുമ്പോഴും, നീന്തുമ്പോഴും ചില നിമിഷങ്ങളിൽ
നാം വർത്തമാന നിമിഷവുമായി ചേർന്ന്‌ ജീവിതത്തെ ആസ്വദിക്കുന്നു.
നമുക്കു മുന്നിൽ ജീവിതത്തെ കാണാൻ രണ്ടുവഴികളുണ്ട്‌: ഒന്ന്‌, ഞാൻ
വിചാരിക്കുന്നതെന്തെന്നാൽ, ചിലതൊക്കെ ലഭിച്ചാൽ ഞാൻ സന്തുഷ്ടനാകും.
രണ്ടാമതു പറയുന്നു, എന്തുവന്നാലും ഞാൻ സന്തുഷ്ടനാണ്‌.  നിങ്ങൾക്ക്‌ ഇതിൽ
ഏതു വേണം ജീവിക്കുവാൻ?


13 Jan 2012

മനസ്സ്


പരിഭാഷ: എസ് സുജാതൻ

വിശ്രമമില്ലായ്മ/ശ്രീ ശ്രീ രവിശങ്കർ

വിശ്രമമില്ലായ്മയെക്കുറിച്ചും അതിന്റെ പ്രതിവിധിയെക്കുറിച്ചും
നമുക്കൊന്നു പരിശോധിക്കാം.  അഞ്ചുതരം വിശ്രമമില്ലായ്മയാണുള്ളത്‌.
ആദ്യത്തേത്‌ നിങ്ങൾ ഏതു സ്ഥലത്ത്‌ വർത്തിക്കുന്നു എന്നതിനെ
ആശ്രയിച്ചാണ്‌.  ആ സ്ഥലത്തുനിന്ന്‌ നിങ്ങൾ മാറുമ്പോൾ, ഒരു വീഥിയിൽ
നിന്നോ, അല്ലെങ്കിൽ ഒരു വീട്ടിൽനിന്നോ മാറുമ്പോൾ നിങ്ങൾക്ക്‌ പെട്ടെന്ന്‌
ആശ്വാസം ലഭിക്കുന്നതായി അനുഭവപ്പെട്ടേക്കാം.  ജപിക്കുമ്പോഴോ, പാടുമ്പോഴോ,
കുട്ടികൾ കളിക്കുന്നതും ചിരിക്കുന്നതും കാണുമ്പോഴോ, നിങ്ങൾക്ക്‌ ഒരു
നിശ്ചിത അന്തരീക്ഷത്തിലെ വിശ്രാന്തി അനുഭവിച്ച്‌ അറിയാനാകും. 





ശ്രീ ശ്രീ രവിശങ്കർ
 നിങ്ങൾ മന്ത്രം ചൊല്ലുമ്പോഴും പാടുമ്പോഴും ആ സ്ഥലത്തെ സ്പന്ദനം മാറുന്നു.
രണ്ടാമത്തെ വിശ്രമമില്ലായ്മ ശരീരത്തിന്റേതാണ്‌.  ശരിയല്ലാത്ത ആഹാരം,
വാതത്തെ കോപിപ്പിക്കുന്ന ആഹാര സാധനങ്ങൾ, തെറ്റായ സമയങ്ങളിലുള്ള ഭക്ഷണം,
വ്യായാമമില്ലായ്മ, കഠിനമായ പ്രയത്നം തുടങ്ങിയവയെല്ലം ശരീരത്തിന്റെ
വിശ്രമമില്ലായ്മയിലേക്കു നയിക്കുന്നു.  ഇതിനുള്ള പരിഹാരം, വ്യായാമം,
അധികരിക്കാത്ത അദ്ധ്വാന ശീലം, ഒന്നോ രണ്ടോ ദിവസമെങ്കിലും പഴച്ചാറും
സസ്യാഹാരവും ശീലിക്കൽ തുടങ്ങിയവയാണ്‌.



 
മൂന്നാമത്തേത്‌ മാനസിക വിശ്രമമില്ലായ്മയാണ്‌.  ഇതിനു കാരണം
ആഗ്രഹങ്ങളാണ്‌, പ്രബലമായ ചിന്തകളാണ്‌, ഇഷ്ടങ്ങളും അനിഷ്ടങ്ങളുമാണ്‌.
അറിവുമാത്രംമതി ഈ വിശ്രമമില്ലായ്മ ഭേദമാക്കാൻ.  ജീവിതത്തെ വിശാലമായ
കാഴ്ചപ്പാടിലൂടെ കാണുക.  സ്വന്തം ഉണ്മയെക്കുറിച്ചുള്ള ജ്ഞാനം.  ചുറ്റും
കാണുന്നതെല്ലാം മാറിക്കൊണ്ടിരിക്കുകയാണെന്ന ബോധം.  നിങ്ങൾ എന്തൊക്കെ
നേടിയാലും എന്തു വിശേഷം?  എല്ലാം നേടിക്കഴിഞ്ഞശേഷം നിങ്ങൾ മരിക്കുകയല്ലേ?
 നിങ്ങളുടെ മരണത്തെക്കുറിച്ചുള്ള അറിവ്‌. അല്ലെങ്കിൽ നിങ്ങളുടെ
ജീവിതത്തെക്കുറിച്ചുള്ള അറിവ്‌. സ്വന്തം ഉണ്മയിലുള്ള വിശ്വാസം അഥവാ
ആത്മവിശ്വാസം. ദിവ്യതയിലുള്ള വിശ്വാസം തുടങ്ങിയവയെല്ലാം നിങ്ങളുടെ മാനസിക
വിശ്രമമില്ലായ്മയെ ശമിപ്പിച്ച്‌ നിങ്ങളെ ശാന്തമാക്കുന്നു.



 
വൈകാരിക വിശ്രമമില്ലായ്മയാണ്‌ നാലാമത്തേത്‌.  അറിവിന്റെ എത്ര അളവും ഇവിടെ
നിങ്ങളെ സഹായിക്കില്ല.  എന്നാൽ സുദർശന ക്രിയ നിങ്ങളെ സഹായിക്കും; എല്ലാ
വൈകാരിക വിശ്രമമില്ലായ്മയും അപ്രത്യക്ഷമാകും.  അതുപോലെ ഗുരുവിന്റെ
സാമീപ്യം, ജ്ഞാനികളുടെ സാമീപ്യം, പുണ്യാത്മാക്കളുടെ സാമീപ്യം ഇവയെല്ലാം
നിങ്ങളുടെ വൈകാരിക വിശ്രമമില്ലായ്മയെ ശമിപ്പിക്കുന്നു.



 
അഞ്ചാമത്തെ വിശ്രമമില്ലായ്മ വളരെ അപൂർവ്വമാണ്‌.  ആത്മാവിന്റെ
സ്വാസ്ഥ്യമില്ലായ്മയാണത്‌.  ഓരോന്നും ശൂന്യവും നിരർത്ഥകമായും തോന്നുമ്പോൾ
അറിയുക, നിങ്ങൾ വളരെ ഭാഗ്യവാനാണെന്ന്‌.  ഇതിനെ അതിവർത്തിക്കുവാൻ നിങ്ങൾ
ശ്രമിക്കേണ്ടതില്ല.  ഇതിനെ ആലിംഗനം ചെയ്യുക! ആത്മാവിന്റെ ഈ
സ്വാസ്ഥ്യമില്ലായ്മ മാത്രം മതി നിങ്ങളെ ഉണ്മയിലേക്കും പ്രാർത്ഥനയിലേക്കും
കൊണ്ടുവരാൻ.  ഇത്‌ നിങ്ങൾക്ക്‌ പൂർണ്ണത കൈവരുത്തുന്നു.  സിദ്ധികളും
അത്ഭുതങ്ങളും നിങ്ങളുടെ ജീവിതത്തിൽകൊണ്ടുവരുന്നു.  





ഇത്‌ വളരെ അമുല്യമാണ്‌.  ദിവ്യതയോടുള്ള നിങ്ങളുടെ അതിയായ വാഞ്ഛയാണിത്‌.  ഒരു
ജ്ഞാനിയുമായുള്ള സമ്പർക്കം ഈ വിശ്രമമില്ലായ്മയ്ക്കു സാന്ത്വനമാകും.
ആകാശത്തിലെവിടെയെങ്കിലുമുള്ള ദിവ്യതയ്ക്കുവേണ്ടി നിങ്ങൾ നോക്കരുത്‌.
എന്നാൽ ഓരോ ജോടി കണ്ണുകളിലും നിങ്ങൾ ഈശ്വരനെ കാണുക.  പർവ്വതങ്ങളിൽ,
വൃക്ഷങ്ങളിൽ, മൃഗങ്ങളിൽ, ജലത്തിൽ എല്ലാം ഈശ്വരനെ ദർശിക്കുക.  എത്ര
സുന്ദരമാണത്‌!  നിങ്ങളുടെ ഉണ്മയിൽ ഈശ്വരനെ ദർശിച്ചാൽ മാത്രമെ നിങ്ങൾക്ക്‌
അതിന്‌ കഴിയുകയുള്ളൂ.  ഈശ്വരന്മാർക്കു മാത്രമെ ഈശ്വരന്മാരെ പൂജിക്കാൻ
കഴിയുകയുള്ളൂ.



 
ജാഗ്രത എത്ര ഉയരത്തിലാകുന്നുവോ അത്രയും നിങ്ങൾ യാഥാർത്ഥ്യത്തോട്‌
അടുത്തുവരുന്നു.  അതിലൂടെ നിങ്ങളുടെ പ്രാണൻ വർദ്ധിപ്പിക്കാൻ കഴിയുന്നു.
താഴെപ്പറയുന്ന കാര്യങ്ങളിലൂടെ ഇത്‌ ചെയ്യാൻ സാധിക്കുന്നു.
1.      ഉപവാസം, നിർമ്മലമായ ആഹാരം.
2.      പ്രാണായാമം, സുദർശനക്രിയ, ധ്യാനം.
3.      മൗനം.
4.      തണുത്ത ജലത്തിലെ കുളി.
5.      കൂടുതൽ ഉറങ്ങുന്നത്‌ അനുവദിക്കാതിരിക്കൽ.
6.      അത്യുന്നതമായ വികാരങ്ങളിൽനിന്നുള്ള മോചനം.
7.      ഗുരുവിന്റെ സാമീപ്യം.
8.      ജപവും പാട്ടും.
9.      കർത്തൃത്വബോധമില്ലാതെയുള്ള കൊടുക്കലും സേവയും.

 
       ഈ പറഞ്ഞതെല്ലാം ഒരുമിച്ച്‌ ചേർന്നതാണ്‌ യജ്ഞം.  നിങ്ങൾ ഈ പ്രപഞ്ചം
മുഴുവൻ വന്ദിക്കുമ്പോൾ പ്രപഞ്ചവുമായി നിങ്ങൾ രമ്യതയിലാകുന്നു.  അപ്പോൾ ഈ
പ്രപഞ്ചത്തിലുള്ളതൊന്നും നിങ്ങൾക്ക്‌ നിരസിക്കുവാനോ പരിത്യജിക്കുവാനോ
കഴിയില്ല.  നിങ്ങളുടെ എല്ലാ ബന്ധങ്ങളുമായി ഈ ആദരവ്‌ നിലനിർത്താൻ
കഴിയുന്നുവേങ്കിൽ നിങ്ങളുടെ സ്വന്തം ബോധം തന്നെ അത്രകണ്ട്‌
വികസിക്കുകയായി.  അപ്പോൾ ഏറ്റവും സൂക്ഷ്മമായ കാര്യങ്ങൾ പോലും വളരെ
വ്യക്തവും വലുതുമായി കാണുന്നു.  എല്ലാ ബന്ധങ്ങളിലും ഈ ആദരവ്‌ നിങ്ങൾ
കാണുന്നു.  അത്‌ ബന്ധങ്ങളെ സുരക്ഷിതമാക്കുന്നു.  ജീവിതത്തിന്റെ ഓരോ നിമിഷത്തിലും  ആദരവ്‌ വർദ്ധിപ്പിക്കുന്ന ഈ കൗശലം നിങ്ങൾക്കുണ്ടാകണം.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...