Showing posts with label v h nishad. Show all posts
Showing posts with label v h nishad. Show all posts

19 Feb 2012

മൂന്നു കഥകൾ




വി എച്ച്‌ നിഷാദ്‌


 ഒന്ന്‍: വെയിറ്റിംഗ്‍ ഫോർ ക്യാറ്റ്‍


ഏവരും ഉറങ്ങുകയോ ആലസ്യത്തിൽ മുഴുകുകയോ ചെയ്യുന്ന നേരത്തായിരുന്നു
തട്ടിമ്പുറത്തേക്കുള്ള പൂച്ചയുടെ സവാരികൾ.
നിഗൂഢതയും കടിച്ചെടുത്തു കൊ‍്‍്‌ തട്ടിമ്പുറത്ത്‌ അത്‍ എല്ലാ
ദിവസവും കൊ‍ു വെക്കുന്നതെന്താവും എന്നറിയാൻ ആകാംക്ഷ തിരക്കു കൂട്ടി.
ഒരുനാൾ ഉറക്കം നടിച്ചു കിടന്ന്‍ പൂച്ചയെ പറ്റിച്ചു.
തട്ടിമ്പുറത്തേക്ക്‍ നുഴഞ്ഞു കയറി.
ദൈവമേ, അവിടെയതാ ഉണക്കാനിട്ടിരിക്കുന്ന നൂറു കണക്കിന്‌ ഹൃദയങ്ങൾ!
രാധേച്ചിയുടേത്‌, പുരുഷുവേട്ടന്റേത്‌, റഹീംക്കയുടേത്‌...ഞങ്ങളുടെ
ഗ്രാമത്തിലെ ഹൃദയങ്ങൾ മുഴുവൻ കളവു പോയത്‌ അന്നാണറിഞ്ഞത്‌.
ഇപ്പോൾ ഞാൻ ഉറങ്ങാറേയില്ല.
ആ മാർജ്ജാരന്റെ വരവ്‍്‌ കാത്തുകാത്തിരിക്കുന്നു.


രണ്ട്‍: മരുന്ന്‍ എന്ന പെൺകുട്ടി

ഔഷധ ചെടിത്തോട്ടം സ്ഥിരമായി നനച്ചിരുന്നത്‌ അവളാണ്‌. ചെടികൾക്ക്‍്‌
തടമെടുത്തും പൂവുകൾ നുള്ളിയും ഇലകൾ പറിച്ചെടുത്തും വൈദ്യനായ പിതാവിനെ അവൾ
സഹായിച്ചു പോന്നു. ഒരുനാൾ രാജാവിന്‌ ഒരു മാറാ രോഗം വന്നു. വൈദ്യൻ തന്റെ
ഔഷധ തോട്ടത്തിലെ ചെടികളെല്ലാം നീരാക്കി മരുന്നു നൽകിയിട്ടും രാജാവിന്റെ
നിലയിൽ മാറ്റമില്ല.
ഒടുവിൽ ഒരു കൈ നോക്കാനായി വൈദ്യപുത്രി എത്തി. അവൾ തന്റെ
കണ്ണീർത്തുള്ളികളിലൊന്നെടുത്ത്
രാജാവിന്റെ ചു‍ിലൂടെ പകർന്നു.
അൽഭുതം!  ഒരു ഉറക്കത്തിൽ നിന്നെന്ന വണ്ണം അദ്ദേഹം ഊർജ്ജസ്വലനായി
എഴുന്നേറ്റു. മകളുടെ കണ്ണീരാണ്‌ ഇത്ര നാളും തന്റെ ഔഷധത്തോട്ടത്തെ
നനച്ചിരുന്നത്‍ എന്ന തിരിച്ചറിവ്‍ വൈദ്യനെ ഈച്ചകൾ പോലെ
പൊതിഞ്ഞു.
 രാജ കൊട്ടാരത്തിൽ നിന്ന്‍ അയാൾ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു.

മൂന്ന്‍: അയനം

കഥ പറഞ്ഞ്‍ കഥ പറഞ്ഞ്‍്‌ എനിക്കവളെ മടുത്തു തുടങ്ങിയിരുന്നു.
അവൾക്കെന്നേയും. നമുക്കീ വഴിയിലൂടെ നടക്കാം. പൊടിമണ്ണിന്റെ വറ്റൽ വിതറിയ
ഒരു പാത കാട്ടിക്കൊണ്ട്   ഒരു ദിവസം അവൾ പറഞ്ഞു. ഉം..
റിബൽ പോലെ നീ‍ു കിടന്ന പാത ഒരിടത്തെത്തിയപ്പോൾ രായി പിരിഞ്ഞു. ഞാൻ
വലത്തേ പാതയാണ്‌ തെരഞ്ഞെടുത്തത്‌. അവൾ ഇടത്തേ പാതയും. പിന്നെ ഏകരായി
മൗനത്തിന്റെ മാത്രം അകമ്പടിയിൽ മാസങ്ങളോളം യാത്ര നടത്തി.
ഒടുവിൽ രു വഴികളും ചേരുന്നിടത്ത്‍്‌ നാളുകൾക്കു ശേഷം ഞങ്ങൾ പരസ്പരം കു
മുട്ടി. മൗനത്തിൽ വീർപ്പുമുട്ടിയ അവൾ ഉച്ചത്തിൽ കൂവിക്കൊ
‍ിരുന്നു-'കൂയ്‌..'
'ഹോയ്‌..' ഞാനും തൊള്ള പൊട്ടിക്കൂവി.
ഞങ്ങൾ വീണ്ടും പ്രണയത്തിലാകുന്നത്‌ അങ്ങനെയാണ്‌. സമയം തെറ്റിവന്ന ഒരു
കാറ്റ്‍  മാത്രം പതുക്കെ വീശിയടിച്ച ആ സന്ധ്യയിൽ. അന്ന്‍ എനിക്ക്‍ 'നീ ' എന്നായിരുന്നു പേരെന്നോർക്കുന്നു.
നിനക്ക്‍ 'ഞാൻ' എന്നും.

14 Aug 2011

ഡ്യൂപ്പ്‌


വി എച്ച്‌ നിഷാദ്‌

അയാൾ സിനിമകളിൽ ഡ്യൂപ്പ്‌ വേഷങ്ങളിൽ അഭിനയിക്കുമായിരുന്നു. നായകന്റെയോ വില്ലന്റെയോ നിഴൽപാളി പോലെ വെള്ളിത്തിരയിൽ അങ്ങനെ ദൃശ്യനാവും. പക്ഷെ ആരും അയാളെ തിരിച്ചറിഞ്ഞില്ല. അല്ലെങ്കിൽ തിരിച്ചറിയരുത്‌. അതാണ്‌ അയാൾ വേദനയോടെ ആഗ്രഹിച്ചിരുന്നതും.
     എങ്കിലും ഡ്യൂപ്പുകൾക്ക്‌ ധൈര്യം ആവശ്യമാണ്‌. അയാൾക്കറിയാം അത്‌.  അഗ്നികുണ്ഠത്തിലേക്ക്‌ ചീറിപ്പായുന്ന ബൈക്കുമായി കുതിച്ചു ചാടാൻ, കടൽപ്പാലത്തിൽ നിന്നും ആർത്തിയോടെ പത്തിവിടർത്തുന്ന കടൽത്തിരകളിലേക്ക്‌ മുങ്ങാംകുഴിയിടാൻ സിരകളിലും മനസ്സിലും എപ്പോഴും അയാൾ ധൈര്യം ശേഖരിച്ചു വെച്ചു.
   രണ്ട്‌ മാസം നീണ്ടു നിന്ന ഒരു ആക്ഷൻ പടത്തിന്റെ ഷൂട്ടിംങ്ങ്‌ കഴിഞ്ഞ്‌ മടങ്ങി വരികയാണ്‌ ഇപ്പോൾ അയാൾ. ഈ കഴിഞ്ഞ നാളുകളിൽ ഒരു കഠിനാധ്വാനിയെപ്പോലെ അയാൾക്ക്‌ പണിയെടുക്കേണ്ടതുണ്ടായിരുന്നു.
 മല മുകളിലായിരുന്നു ഷൂട്ടിംങ്ങ്‌.
ക്ലൈമാക്സ്‌ രംഗത്ത്‌ വില്ലനുമായുള്ള ഫൈറ്റിനിടയിൽ ഒരു മിന്നൽ അലകുപോലെ നായകൻ പാറക്കൂട്ടങ്ങളിലേക്ക്‌ തെന്നിവീഴും.
നായകനുവേണ്ടി അയാളാണ്‌ തെന്നി വീണത്‌.
സുരക്ഷിത മാർക്ഷങ്ങൾ അവലംബിച്ചിട്ടും അയാളുടെ ശ്രദ്ധക്ക്‌ ചെറിയ പിശക്‌ പിണഞ്ഞു.
കൈ മുട്ട്‌ പൊട്ടി.
ബാൻഡേജുമായാണ്‌ അയാൾ ഇപ്പോൾ നടക്കുന്നത്‌.
കാലിന്‌ വെച്ചുപിടിപ്പിച്ച പോൽ ചെറിയ മുടന്തും കൂട്ടു വന്നിരിക്കുന്നു.
അയാളുടെ കയ്യിലെ പ്ലാസ്റ്റിക്‌ കൂടിൽ കുറച്ച്‌ ഓറഞ്ചുകളുണ്ട്‌. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളുടെ കണ്ണുകളിലെ ചിരി അയാളുടെ ഈ ഓറഞ്ചുകൾ തിരിച്ചുപിടിക്കും. ആ മുഖത്തെ പാൽ മന്ദഹാസം ഈ ഓറഞ്ചുകൾ തിരിച്ചു പിടിക്കും. അയാളുടെ നഷ്ടപ്പെട്ടു പോയ മധുര ദിനങ്ങൾ ഈ ഓറഞ്ചുകൾ തിരിച്ചുപിടിക്കും. അതിനാണ്‌ ഇത്ര കഷ്ടപ്പെട്ട്‌ നടക്കുമ്പോഴും ഓറഞ്ചുകൾക്കായി ആ ഫ്രൂട്ട്സ്‌ കടയിൽ അയാൾ സമയം ചിലവഴിച്ചതു.
അയാൾ ഇപ്പോൾ വീടിന്റെ ഗേറ്റ്‌ കടക്കുന്നു. മുറ്റത്തെ ഗാർഡനിൽ വാടിനിൽക്കുന്ന ചെടികളെ ആശങ്കയോടെ വീക്ഷിക്കുന്നു. ഓറഞ്ചു കൂട്‌ ഉദരത്തിന്റെ വലതുഭാഗത്തോട്‌ ചേർത്തു പിടിക്കുന്നു.
 കോളിംങ്ങ്‌ ബെൽ ശബ്ദിക്കുന്നില്ല.
മുൻവാതിൽ അടഞ്ഞു കിടക്കുന്നത്‌ കണ്ട്‌ അയാൾ പവർക്കട്ടിനെ ശപിച്ചു.
എല്ലാ മടങ്ങിവരവുകളും തുറന്ന വാതിലുകളിലേക്കായിരിക്കില്ല-താൻ ഡ്യൂപ്പായി അ‍ിനയിച്ച ഏതോ സിനിമയിലെ ഫിലോസഫി ഡയലോഗ്‌ ആശ്വസിക്കാനായി അയാൾ സ്വന്തം ചുണ്ടുകൾക്ക്‌ കടം കൊടുത്തു.
ഭാര്യയെ വിളിക്കാനായി അയാൾ ബെഡ്‌ർറൂമിന്റെ ജനൽപാളി വിടർത്തുകയാണ്‌.
കട്ട്‌!
ഡയറക്ടറുടെ നിർദേശം കിട്ടിയതു പോലെ തോന്നി അയാൾക്ക്‌.
പെട്ടെന്ന്‌ അയാൾ മനസാന്നിധ്യം വീണ്ടെടുത്തു. ഇല്ല, ഇത്‌ സിനിമയല്ല;ജീവിതമാണ്‌.
അഭ്രപാളി പോലെ നാലതിരുകളിൽ ഒതുങ്ങാത്ത ജീവിതത്തിൽ, അതിന്റെ ശുഭ്ര മസ്തകത്തിൽ അയാൾ കാണുന്നതെന്ത്‌?
തന്റെ തനിപ്പകർപ്പായ ഇരട്ട സഹോദരനെ കെട്ടിപ്പിടിച്ചുറങ്ങുകയാണ്‌ പൂർണ്ണ നഗ്നയായ തന്റെ ഭാര്യ
ഇല്ല, അയാൾ തളർന്നില്ല.
സിറ്റൗട്ടിലേക്ക്‌ പതുക്കെ നടന്നു.
വാതിൽപ്പടിയിൽ ഓറഞ്ചുകൾ വെച്ചു.
തിരിഞ്ഞു വന്ന വഴിയേ നടക്കുമ്പോൾ ഓറഞ്ചുകൾ ഒന്നു കൂടി നോക്കി. അവ എല്ലാം തിരിച്ചു പിടിക്കട്ടെ.
ഡ്യൂപ്പുകൾക്ക്‌ ധൈര്യം ആവശ്യമാണ്‌-അയാൾ മനസിൽ ഉരുവിട്ടു.
വേച്ചു വേച്ചു നീങ്ങുന്ന ഒരു വര പോലെ സന്ധ്യാവെളിച്ചം വരച്ചു വെച്ച അയാൾ സ്വന്തം കോളനിയിൽ കൂടി നടന്നു പോയപ്പോൾ ആരും തിരിച്ചറിഞ്ഞില്ല.
തിരിച്ചറിയരുത്‌..
അയാൾ മന്ദഹാസത്തോടെ ആഗ്രഹിച്ചു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...