Showing posts with label sreekumar pothuval. Show all posts
Showing posts with label sreekumar pothuval. Show all posts

22 Mar 2014

നീരയുടെ ശാസ്ത്രീയ സംസ്കരണം

ശ്രീകുമാർ പൊതുവാൾ
പ്രോസസിംങ്ങ്‌ എൻജിനിയർ, സിഡിബി ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജി, വാഴക്കുളം, ആലുവ

തെങ്ങിന്റെ വിടരാത്ത പൂങ്കുല ചെത്തുമ്പോൾ ഊറിവരുന്ന മധുര പാനീയമാണ്‌ നീര. പൂങ്കുലയ്ക്കുള്ളിലെ കോശങ്ങളാണ്‌ ഈ മധുര പാനീയം ഉത്പ്പാദിപ്പിക്കുന്നത്‌. എന്നാൽ വെറുതെ പൂങ്കുല മുറിച്ച്‌ പാത്രം വച്ചാൽ നീര ലഭിക്കില്ല. അതിന്‌ സമർത്ഥമായ ചില സാങ്കേതിക വിദ്യകൾ ആവശ്യമാണ്‌.  തെങ്ങിൽ നിന്ന്‌ നീര ടാപ്പ്‌ ചെയ്യുന്ന ഈ വിദഗ്ധ തൊഴിൽ വിവിധ രാജ്യങ്ങളിൽ വിവിധ രീതിയിലാണ്‌.  ഒരേ രാജ്യത്തു തന്നെ വിവിധ പ്രദേശങ്ങളിൽ നീര ടാപ്പിങ്ങിനു വിവിധ രീതികൾ ഉണ്ട്‌.  കേരളത്തിൽ പരമ്പരാഗതമായ ഒരു രീതിയുണ്ട്‌. ആദ്യം കൂമ്പ്‌ മെല്ലെ തല്ലണം.  അതിനുള്ളിലെ കോശങ്ങൾ പൊട്ടി നീര സുഗമമായി വരാനാണിത്‌. ഒരേ തെങ്ങിൽ നിന്നു തന്നെ ഓരോ ദിവസവും ലഭിക്കുന്ന നീരയുടെ അളവിൽ പോലും വ്യതിയാനങ്ങൾ ഉണ്ടാവാം. വിരിയാത്ത പൂങ്കുലയുടെ അടിഭാഗത്ത്‌ ഉള്ളിൽ വളരുന്ന വെള്ളക്ക മൂലമുണ്ടാകുന്ന മുഴകൾ പുറമെ ദൃശ്യമാകുന്നതാണ്‌ കൂമ്പ്‌  ചെത്താൻ പാകമാകുന്ന കണക്ക്‌.  ഈ സമയത്ത്‌ പൂങ്കുല പരമാവധി വലിപ്പത്തിലും നീളത്തിലും വളർന്നിരിക്കും.  ഈ മുഴകൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻ കൂമ്പ്‌ ചെത്താൻ പാകമായി എന്ന്‌ മനസിലാക്കാം. ഈ സമയത്ത്‌ ചെത്തി തുടങ്ങിയാൽ മാത്രമെ പരമാവധി നീര പൂങ്കുലയിൽ നിന്നു ലഭ്യമാവുകയുള്ളു.  ഓരോ കൂമ്പിൽ നിന്നുമുള്ള നീരയുടെ അളവ്‌ ക്രമാനുഗതമായി വർധിച്ച്‌ അതിന്റെ പരമാവധി അളവിൽ എത്തിയ ശേഷം പിന്നെ കുറയാൻ തുടങ്ങും. ദിവസവും രണ്ടു നേരം നീര ശേഖരിക്കാം.  ഒരു കൂമ്പ്‌ ഒരു മാസമോ അതിലധികമോ ചെത്താം. അപ്പോഴേയ്ക്കും അടുത്ത കൂമ്പ്‌ ചെത്താനുള്ള വളർച്ചയെത്തിയിരിക്കും. ഇങ്ങനെ ഒരു തെങ്ങിൽ നിന്ന്‌ ആറു മാസത്തോളം തുടർച്ചയായി നീര ടാപ്പ്‌ ചെയ്യാം. ഇതിനിടെ രണ്ടോ മൂന്നോ പൂങ്കുലകൾ ചെത്താൻ സാധിക്കും. തെങ്ങു ചെത്താൻ ആരംഭിച്ചാൽ മൂന്നാം മാസത്തിലായിരിക്കും ഏറ്റവും കൂടുതൽ നീര ലഭിക്കുക.

നീരയിൽ ഏറ്റവും കൂടുതലുള്ളത്‌ കാർബോ ഹൈഡ്രേറ്റ്‌ ആണ്‌. മറ്റു പോഷക ഘടകങ്ങൾ - ഖരപദാർത്ഥം (ഗ്രാം/ മില്ലി ലിറ്ററിൽ) : 15.2 - 19.7,  സുർക്കോസ്‌ (ഗ്രാം/ മില്ലി ലിറ്ററിൽ) : 12.3 - 17.4, മൊത്തം കാർബൺ  (ഗ്രാം/ മില്ലി ലിറ്ററിൽ) : 0.11 -0.41, പ്രോട്ടീൻ (ഗ്രാം/ മില്ലി ലിറ്ററിൽ) :0.23 - 0.32, അബ്സോർബിക്‌ ആസിഡ്‌ (ഗ്രാം/ മില്ലി ലിറ്ററിൽ) : 16 -30 എന്നിങ്ങനെയാണ്‌.

നീരയുടെ ശേഖരണവും സംസ്കരണവും വളരെ സൂക്ഷ്മതയോടെ, കൃത്യമായ സാങ്കേതിക വിദ്യയനുസരിച്ച്‌ വേണം നടത്താൻ. കാരണം മധുരപാനീയമായതിനാൽ സാധാരണ ഊഷ്മാവിൽ പുളിക്കാനുള്ള സാധ്യത നീരയ്ക്ക്‌ വളരെ കൂടുതലാണ്‌. നീര സംസ്കരിക്കാൻ വിവിധ സാങ്കേതിക വിദ്യകൾ ഇന്ന്‌ ലഭ്യമാണ്‌. 

ഡിഫൻസ്‌ റിസേർച്ച്‌ ഡവലപ്‌മന്റ്‌ ഓർഗനൈസേഷൻ പ്രകൃതിദത്തമായ നീര സംസ്കരണ സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്‌. നീരയിലെ പഞ്ചസാര, ജീവകങ്ങൾ മറ്റ്‌ ആരോഗ്യ പോഷകങ്ങൾ എല്ലാം നിലനിർത്തിക്കൊണ്ടു തന്നെ സംസ്കരണം സാധിക്കുന്ന സാങ്കേതിക വിദ്യയാണിത്‌.  95 ഡിഗ്രിയിൽ  ചൂടാക്കി വേണം ഈ സംസ്കരണം നടത്താൻ. ഈ രീതിയിലുള്ള സംസ്കരണത്തിനു ശേഷം വെളിച്ചത്തെ പ്രതിരോധിക്കുന്ന പെറ്റ്‌- അലുമിനിയം ഫോയിൽ പായ്ക്കിംങ്ങാണ്‌ കൂടുതൽ അഭികാമ്യം. സംസ്കരണത്തിനിടെ നീരയിലെ സൂക്ഷ്മ തരികളെ നീക്കം ചെയ്യണം.  ഇപ്രകാരം സംസ്കരിച്ച്‌ പായ്ക്ക്‌ ചെയ്താൽ 30 ദിവസം വരെ സാധാരണ ഊഷ്മാവിലും മൂന്നു മാസം വരെ റഫ്രിജറേറ്ററിലും നീര സൂക്ഷിക്കാനാവും.

കേരള കാർഷിക സർവകലാശാലയും നീരയുടെ സംസ്കരണത്തിനായി പ്രത്യേക സാങ്കേതിക വിദ്യ കണ്ടു പിടിച്ചിട്ടുണ്ട്‌. പ്ലാസ്റ്റിക്‌ ക്യാനുകളിൽ ശേഖരിക്കുന്ന നീര ഐസ്‌ പെട്ടികളിലാക്കി തണുപ്പിച്ച്‌ കൊണ്ടുവന്ന്‌, ഐസ്‌ അറകളിൽ സൂക്ഷിക്കുന്നു. ഇത്‌ അരിച്ച്‌  ചില പ്രിസർവേറ്റീവുകളുടെ സഹായത്തോടെ സംസ്കരിച്ച്‌ പെറ്റ്‌ ബോട്ടിലുകളിലാക്കി വിപണിയിൽ എത്തിക്കുന്നു. റഫ്രിജറേറ്ററിൽ  രണ്ടാഴ്ച്ചയാണ്‌ ഇതിന്റെ സൂക്ഷിപ്പു കാലം.

ശുചിത്വത്തിനു ഒന്നാം സ്ഥാനം നൽകുന്നതാണ്‌ നാളികേര വികസന ബോർഡ്‌ വികസിപ്പിച്ച്‌ എടുത്തിരിക്കുന്ന നീര സംസ്കരണ സാങ്കേതിക വിദ്യ. ചുണ്ണാമ്പു പോലുള്ള പദാർത്ഥങ്ങൾ ഒന്നും ഈ പ്രക്രിയയിൽ ഉപയോഗിക്കുന്നില്ല. തുടക്കം മുതൽ വൃത്തിയും ശുചിത്വവുമാണ്‌ ഈ സാങ്കേതിക വിദ്യയുടെ മുഖമുദ്ര. കൂമ്പ്‌ ഒരുക്കുന്നതിനു മുമ്പ്‌ തന്നെ അത്‌ ശുദ്ധജലത്തിൽ നന്നായി കഴുകുന്നു. നീര ശേഖരിക്കുന്നതു പോലും വളരെ വൃത്തിയായി കഴുകി അണുവിമുക്തമാക്കിയ പ്ലാസ്റ്റിക്‌ ക്യാനുകളിലാണ്‌. നീര ശേഖരിക്കുന്നതിനു മുമ്പു തന്നെ ക്യാനുകളിൽ പുളിക്കൽ പ്രക്രിയയെ തടയുന്നതിനുള്ള  ആന്റി ഫെർമന്റിംങ്ങ്‌ ഏജന്റ്‌ രണ്ടു മൂന്നു തുള്ളി ഒഴിക്കുന്നു.  ശേഖരിച്ച്‌ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുന്നതു വരെ നീര പുളിക്കാതിരിക്കാൻ സഹായിക്കുന്നത്‌ ഈ ആന്റി ഫെർമന്റിംങ്ങ്‌ ഏജന്റ്‌ ആണ്‌. പുളിച്ചുപോയാൽ  നീര പിന്നീട്‌ ഒരു തരത്തിലും സംസ്കരിക്കാനാവില്ല. അതിനാണ്‌ ആന്റി ഫെർമന്റിംങ്ങ്‌ ഏജന്റ്‌ ഉപയോഗിക്കുന്നത്‌. തുടർന്നുള്ള നീരയുടെ സംസ്കരണം ഇനി പറയുന്ന രീതിയിലാണ്‌.

* ആന്റി ഫെർമന്റിംങ്ങ്‌ ഏജന്റ്‌ ഉപയോഗിച്ച്‌ നീര ശേഖരിക്കുന്നു
* അരിയ്ക്കുന്നു. അനുവദനീയമായ പ്രിസർവേറ്റീവ്സ്‌ ചേർക്കുന്നു, നാല്‌  ഡിഗ്രി സെൽഷ്യസിൽ തണുപ്പിക്കുന്നു.
* ആക്ടിവേറ്റഡ്‌ കാർബൺ ഉപയോഗിച്ച്‌ ഗന്ധം നീക്കുന്നു.

* 80 ഡിഗ്രി സെന്റിഗ്രേഡിൽ  പാശ്ച്യുറൈസ്‌ ചെയ്യുന്നു.
* 55 ഡിഗ്രി സെൽഷ്യസിൽ വീണ്ടും തണുപ്പിക്കുന്നു.
* കുപ്പികളിൽ നിറയ്ക്കുന്നു
* സീൽ ചെയ്യുന്നു
ഇത്തരത്തിൽ സംസ്കരിക്കുന്ന നീര ആറുമാസം വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാം.മൂന്നു മാസം വരെ സാധാരണ അന്തരീക്ഷ ഊഷ്മാവിൽ കേടാകാതെ വയ്ക്കാം.

25 Feb 2014

കരിക്കിന്റെ ലഘു സംസ്ക്കരണ രീതി



ശ്രീകുമാർ പൊതുവാൾ
പ്രോസസ്സിംഗ്‌ എഞ്ചിനീയർ, നാളികേര വികസന ബോർഡ്‌, കൊച്ചി

പ്രകൃതിയുടെ അമൂല്യവരദാനമാണ്‌  പോഷക സമ്പൂർണ്ണമായ കരിക്കിൻ വെള്ളം. അനവധി ഔഷധഗുണങ്ങളുള്ള കരിക്കിൻവെള്ളം ആരോഗ്യദായക പാനീയമെന്ന നിലയിൽ അതിവേഗം ജനപ്രീതിയാർജ്ജിച്ചുവരുന്നു. ലോകമെമ്പാടും തന്നെ ലഘുപാനീയ വിപണിയുടെ ഗണ്യമായൊരു ഭാഗം കരിക്കിൻവെള്ളം കയ്യടക്കി കഴിഞ്ഞു.

നാളികേരം ഉണ്ടായി ആറു മാസം കഴിയുമ്പോഴാണ്‌ അത്‌ കരിക്കു പാകമാകുന്നത്‌. ആ സമയത്ത്‌ കരിക്കിനുള്ളിൽ നിറയെ മധുരമൂരുന്ന തെളിനീർ  കാണുന്നു. ഇതിനെ ഫ്ലൂയിഡ്‌ ഓഫ്‌ ലൈഫ്‌ എന്നാണ്‌ ഇംഗ്ലീഷിൽ പറയുക. അത്രയ്ക്കും പോഷകാംശമുള്ള പാനീയമാണിത്‌. 

കരിക്കിൻ വെള്ളത്തിൽ അവശ്യ ഇലക്ട്രൊലൈറ്റുകളും  പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതിനാൽ സ്പോർട്ട്സ്‌ ഡ്രിങ്ക്‌ എന്ന നിലയിലും പ്രിയമേറി വരികയാണ്‌. കാത്സ്യം, സോഡിയം, മഗ്നീഷ്യം, മാംഗനീസ്‌ തുടങ്ങിയ നിരവധി ധാതുക്കളും കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. നിർജ്ജലീകരണത്തിനുള്ള ചികിത്സയിൽ കരിക്കിൻ വെള്ളം അതീവ ഫലപ്രദമാണ്‌. 

കരിക്കിൻവെള്ളം ണല്ലോരു ആരോഗ്യദായക പാനീയമായതിനാൽ അതിന്റെ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെടാതെ തന്നെ ലഘുവായ തോതിൽ സംസ്ക്കരിച്ച്‌ വിപണിയിലെത്തിച്ചാൽ രാജ്യത്തിനകത്തും പുറത്തും ണല്ലോരു വിപണി കണ്ടെത്താവുന്നതാണ്‌. ലഘുവായി സംസ്ക്കരിച്ച കരിക്കിന്റെ ഉത്പാദനത്തിലേർപ്പെടുക വഴി കർഷകന്റെ വരുമാനത്തിലും ഗണ്യമായ വർദ്ധനയുണ്ടാക്കാൻ കഴിയും.

ലഘുവായി സംസ്ക്കരിച്ച കരിക്ക്‌ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ഭാഗികമായി തൊണ്ട്‌ നീക്കം ചെയ്ത കരിക്കാണ്‌. കരിക്കിന്റെ തൊണ്ട്‌ ആകർഷകമായ രൂപം ലഭിക്കത്തക്കവിധം നീക്കം ചെയ്യുന്നു. അതിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടാതെയിരിക്കാൻ പ്രത്യേക സംരക്ഷക ലായിനിയിൽ മുക്കിയെടുക്കുന്നു. പിന്നീട്‌, ഫുഡ്‌ ഗ്രേഡ്‌ ആവരണം കൊണ്ട്‌ പൊതിഞ്ഞ്‌ ലേബൽ നൽകി വിപണനം ചെയ്യുന്നു.

ഇടത്തരം വലിപ്പമുള്ള കരിക്ക്‌ തെങ്ങിൽ നിന്ന്‌ ക്ഷതമൊന്നുമേൽക്കാത്ത രീതിയിൽ വിളവെടുക്കുന്നു. കരിക്ക്‌ കൈകാര്യം ചെയ്യുന്നതിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌. കരിക്കിൽ പൊട്ടലോ ചതവോ മറ്റോ സംഭവിച്ചാൽ തൊണ്ട്‌ നീക്കം ചെയ്യുമ്പോൾ തവിട്ട്‌ നിറമുള്ള മുറിപ്പാടുകൾ അതിന്മേൽ ഉണ്ടാകുന്നതാണ്‌. അത്തരം കരിക്കുകൾ ലഘുസംസ്ക്കരത്തിന്‌ അനുയോജ്യമല്ല.

7-8 മാസം പ്രായമുള്ള കരിക്കുകളാണ്‌ തെരഞ്ഞെടുക്കേണ്ടത്‌. നല്ല വായുസഞ്ചാരമുള്ള സ്ഥലത്തായിരിക്കണം ഇവ സൂക്ഷിക്കേണ്ടത്‌. തെരഞ്ഞെടുത്ത കരിക്കുകൾ ആവശ്യമുള്ള ആകൃതിയിൽ ചെത്തിയൊരുക്കുന്നു.
പിന്നീട്‌, പ്രത്യേകം തയ്യാറാക്കിയ ലായിനിയിൽ ചുരുങ്ങിയത്‌ 10 മിനിട്ടെങ്കിലും കരിക്ക്‌ മുക്കിവെയ്ക്കുന്നു. 15 മിനുട്ടിൽ കൂടുതൽ ലായനിയിൽ മുക്കിവെയ്ക്കരുത്‌. ലായനിയിൽ നിന്നും പുറത്തെടുത്ത കരിക്ക്‌ വായുവിൽ തുറന്നുവെച്ച്‌ ഈർപ്പമകറ്റിയെടുക്കണം. ചെറിയ ദ്വാരങ്ങളുള്ള സ്റ്റീൽ ട്രേ ഇതിനായി ഉപയോഗിക്കാം. പിന്നീട്‌, കരിക്ക്‌ നേരിയ ആവരണം കൊണ്ട്‌ പൊതിയുന്നു. നിറത്തിൽ മാറ്റം വല്ലതും വന്നിട്ടുണ്ടോ എന്ന്‌ പരിശോധിച്ചാണ്‌ ഗുണനിലവാരം നിശ്ചയിക്കുന്നത്‌. പൊതിഞ്ഞ നാളികേരം കാർട്ടണുകളിൽ പായ്ക്ക്‌ ചെയ്ത്‌ ക്ഷതമേൽക്കാത്തവിധം സൂക്ഷിക്കുന്നു. 10 ഡിഗ്രി സെന്റിഗ്രേഡ്‌ മുതൽ 12 ഡിഗ്രി സെന്റിഗ്രേഡ്‌ വരെ ശീതികരിച്ച അന്തരീക്ഷത്തിൽവേണം കരിക്ക്‌ സൂക്ഷിക്കേണ്ടത്‌.  കരിക്ക്‌ വിപണന കേന്ദ്രങ്ങളിലേക്ക്‌ കൊണ്ടുപോകുമ്പോഴും അതേ താപനിലയിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വളരെ വൃത്തിയായും ശുചിയായും    കരിക്ക്‌ കൈകാര്യം ചെയ്യണം.ഇങ്ങനെ  സംസ്ക്കരിച്ച കരിക്ക്‌ അന്തരീക്ഷ താപനിലയിൽ 6 മുതൽ 8 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം, ശീതികരിച്ച അവസ്ഥയിൽ 30 മുതൽ 45 ദിവസം വരേയും.

ലഘുവായി സംസ്ക്കരിച്ച കരിക്കിന്‌ നല്ല വിപണിയുണ്ട്‌. സൂപ്പർ മാളുകൾ, കേറ്ററിംഗ്‌ ഏജൻസികൾ, മുന്തിയ ഹോട്ടലുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ, ആശുപത്രികൾ തുടങ്ങിയവിടങ്ങളിലേക്കെല്ലാം ഇതിന്‌ വിപണന സാദ്ധ്യതയുണ്ട്‌. കേരളത്തിൽ പക്ഷേ, വളരെക്കുറച്ച്‌ യൂണിറ്റുകൾ മാത്രമേ കരിക്കിന്റെ ലഘുസംസ്കരണം നടത്തുന്നുള്ളു.

നാളികേര വികസന ബോർഡ്‌ ലഘുവായി സംസ്ക്കരിച്ച കരിക്ക്‌ ഉത്പാദനത്തിനുള്ള സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും നൽകുന്നുണ്ട്‌. ആലുവയിൽ വാഴക്കുളത്തുള്ള ബോർഡിന്റെ സാങ്കേതികവിദ്യ വികസന കേന്ദ്രത്തിൽ ലഘുവായി സംസ്ക്കരിച്ച കരിക്ക്‌ ഉത്പാദിപ്പിക്കുന്നതിന്‌ പരിശീലനം നൽകി വരുന്നു.

19 Jul 2013

കരിക്കിന്റെ ലഘു സംസ്ക്കരണം - പ്രകൃത്യാലുള്ള പായ്ക്കിംഗ്‌


ശ്രീകുമാർ പൊതുവാൾ
പ്രോസസ്സിംഗ്‌ എഞ്ചിനീയർ, നാളികേര വികസന ബോർഡ്‌, കൊച്ചി

പ്രകൃതിയുടെ അമൂല്യവരദാനമാണ്‌  പോഷക സമ്പൂർണ്ണമായ കരിക്കിൻ വെള്ളം. അനവധി ഔഷധഗുണങ്ങളുള്ള കരിക്കിൻവെള്ളം ആരോഗ്യദായക പാനീയമെന്ന നിലയിൽ അതിവേഗം ജനപ്രീതിയാർജ്ജിച്ചുവരുന്നു. ലോകമെമ്പാടും തന്നെ ലഘുപാനീയ വിപണിയുടെ ഗണ്യമായൊരു ഭാഗം കരിക്കിൻവെള്ളം കയ്യടക്കി കഴിഞ്ഞു.
കരിക്കിൻ വെള്ളത്തിൽ അവശ്യ ഇലക്ട്രൊലൈറ്റുകളും ഉയർന്ന തോതിൽ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതിനാൽ സ്പോർട്ട്സ്‌ ഡ്രിങ്ക്‌ എന്ന നിലയിലും പ്രിയമേറി വരികയാണ്‌. കാത്സ്യം, സോഡിയം, മഗ്നീഷ്യം, മാംഗനീസ്‌ തുടങ്ങിയ നിരവധി ധാതുക്കളും കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. നിർജ്ജലീകരണത്തിനുള്ള ചികിത്സയിൽ കരിക്കിൻ വെള്ളം അതീവ ഫലപ്രദമാണ്‌.
കരിക്കിൻവെള്ളം നല്ലൊരു ആരോഗ്യദായക പാനീയമായതിനാൽ അതിന്റെ പ്രകൃത്യാലുള്ള രൂപത്തിൽതന്നെ ലഘുവായ തോതിൽ സംസ്ക്കരിച്ച്‌ വിപണിയിലെത്തിച്ചാൽ രാജ്യത്തിനകത്തും പുറത്തും ണല്ലോരു വിപണി കണ്ടെത്താവുന്നതാണ്‌. ലഘുവായി സംസ്ക്കരിച്ച കരിക്കിന്റെ ഉത്പാദനത്തിലേർപ്പെടുക വഴി കർഷകന്‌ വരുമാനത്തിലും ഗണ്യമായ വർദ്ധനയുണ്ടാക്കാൻ കഴിയും.
ലഘുവായി സംസ്ക്കരിച്ച കരിക്ക്‌ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ഭാഗികമായി തൊണ്ട്‌ നീക്കം ചെയ്ത കരിക്കാണ്‌. കരിക്കിന്റെ തൊണ്ട്‌ ആകർഷകമായ രൂപം ലഭിക്കത്തക്കവിധം നീക്കം ചെയ്യുന്നു. അതിന്റെ പ്രകൃത്യാലുള്ള നിറം നഷ്ടപ്പെടാതെയിരിക്കാൻ പ്രത്യേക സംരക്ഷക ലായിനിയിൽ മുക്കിയെടുക്കുന്നു. പിന്നീട്‌, ഫുഡ്‌ ഗ്രേഡ്‌ ആവരണം കൊണ്ട്‌ പൊതിഞ്ഞ്‌ ലേബൽ നൽകി വിപണനം ചെയ്യുന്നു.
സംസ്ക്കരണ രീതി
ഇടത്തരം വലിപ്പമുള്ള കരിക്ക്‌ തെങ്ങിൽ നിന്ന്‌ ക്ഷതമൊന്നുമേൽക്കാത്ത രീതിയിൽ വിളവെടുക്കുന്നു. കരിക്ക്‌ കൈകാര്യം ചെയ്യുന്നതിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌. കരിക്കിൽ പൊട്ടലോ ചതവോ മറ്റോ ഏറ്റാൽ തൊണ്ട്‌ നീക്കം ചെയ്യുമ്പോൾ തവിട്ട്‌ നിറമുള്ള മുറിപ്പാടുകൾ അതിന്മേൽ കാണപ്പെടുന്നതാണ്‌. അത്തരം കരിക്കുകൾ ലഘുസംസ്ക്കരത്തിന്‌ അനുയോജ്യമല്ല.
7-8 മാസം പ്രായമുള്ള കരിക്കുകളാണ്‌ തെരഞ്ഞെടുക്കേണ്ടത്‌. നല്ല വായുസഞ്ചാരമുള്ള സ്ഥലത്തായിരിക്കണം ഇവ സൂക്ഷിക്കേണ്ടത്‌. തെരഞ്ഞെടുത്ത കരിക്കുകൾ ആവശ്യമുള്ള ആകൃതിയിൽ ചെത്തിയൊരുക്കുന്നു.
പിന്നീട്‌, പ്രത്യേകം തയ്യാറാക്കിയ ലായിനിയിൽ ചുരുങ്ങിയത്‌ 10 മിനിട്ടെങ്കിലും കരിക്ക്‌ മുക്കിവെയ്ക്കുന്നു. 15 മിനിട്ടിൽ കൂടുതൽ ലായനിയിൽ മുക്കിവെയ്ക്കരുത്‌. ലായനിയിൽ നിന്നും പുറത്തെടുത്ത കരിക്ക്‌ വായുവിൽ തുറന്നുവെച്ച്‌ ഈർപ്പമകറ്റിയെടുക്കണം. ചെറിയ ദ്വാരങ്ങളുള്ള സ്റ്റീൽ ട്രേ ഇതിനായി ഉപയോഗിക്കാം. പിന്നീട്‌, കരിക്ക്‌ നേരിയ ആവരണം കൊണ്ട്‌ പൊതിയുന്നു. നിറത്തിൽ മാറ്റം വല്ലതും വന്നിട്ടുണ്ടോ എന്ന്‌ പരിശോധിച്ചാണ്‌ ഗുണനിലവാരം നിശ്ചയിക്കുന്നത്‌. പൊതിഞ്ഞ നാളികേരം കാർട്ടണുകളിൽ പായ്ക്ക്‌ ചെയ്ത്‌ ക്ഷതമേൽക്കാത്തവിധം സൂക്ഷിക്കുന്നു. 10 ഡിഗ്രി സെന്റിഗ്രേഡ്‌ മുതൽ 12 ഡിഗ്രി സെന്റിഗ്രേഡ്‌ വരെ ശീതികരിച്ച അന്തരീക്ഷത്തിൽവേണം കരിക്ക്‌ സൂക്ഷിക്കേണ്ടത്‌.  കരിക്ക്‌ വിപണന കേന്ദ്രങ്ങളിലേക്ക്‌ കൊണ്ടുപോകുമ്പോഴും അതേ താപനിലയിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വളരെ വൃത്തിയും ശുചിത്വവുമുള്ള രീതിയിൽ വേണം കരിക്ക്‌ കൈകാര്യം ചെയ്യേണ്ടത്‌. പ്രസ്തുത രീതിയിൽ സംസ്ക്കരിച്ച കരിക്ക്‌ അന്തരീക്ഷ താപനിലയിൽ 6 മുതൽ 8 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം, ശീതികരിച്ച അവസ്ഥയിൽ 30 മുതൽ 45 ദിവസം വരേയും.
ഘുവായി സംസ്ക്കരിച്ച കരിക്കിന്‌ നല്ല വിപണിയുണ്ട്‌. സൂപ്പർ മാളുകൾ, കേറ്ററിംഗ്‌ ഏജൻസികൾ, മുന്തിയ ഹോട്ടലുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ, ആശുപത്രികൾ തുടങ്ങിയയിടങ്ങളിലെല്ലാം ഇതിന്‌ വിപണന സാദ്ധ്യതയുണ്ട്‌. കേരളത്തിൽ പക്ഷേ, വളരെക്കുറച്ച്‌ യൂണിറ്റുകൾ മാത്രമേ ലഘുവായി സംസ്ക്കരിച്ച കരിക്ക്‌ ഉത്പാദിപ്പിക്കുന്നുള്ളൂ.
നാളികേര വികസന ബോർഡ്‌ ലഘുവായി സംസ്ക്കരിച്ച കരിക്ക്‌ ഉത്പാദനത്തിനുള്ള സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും നൽകുന്നുണ്ട്‌. ആലുവയിൽ വാഴക്കുളത്തുള്ള ബോർഡിന്റെ സാങ്കേതികവിദ്യ വികസന കേന്ദ്രത്തിൽ ലഘുവായി സംസ്ക്കരിച്ച കരിക്ക്‌ ഉത്പാദിപ്പിക്കുന്നതിന്‌ പരിശീലനം നൽകി വരുന്നു. കൂടുതൽ വിവരങ്ങൾക്ക്‌ 0484 2679680 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടുക.

24 May 2013

സാങ്കേതിക വിദ്യ പ്രദർശനവും പരിശീലനവും


ശ്രീകുമാർ പൊതുവാൾ
പ്രോസസ്സിംഗ്‌ എഞ്ചിനിയർ, നാളികേര വികസന ബോർഡ്‌, കൊച്ചി

കർഷക തലത്തിലെ നാളികേര സംസ്ക്കരണത്തിനും നാളികേരാധിഷ്ഠിത വ്യവസായങ്ങൾക്കും നമ്മുടെ രാജ്യത്ത്‌ അനന്ത സാദ്ധ്യതകളാണുള്ളത്‌. പക്ഷേ, നാളികേര സംസ്ക്കരണത്തിലും മൂല്യ വർദ്ധിത ഉൽപന്ന നിർമ്മാണത്തിലും മറ്റ്‌ പ്രമുഖ നാളികേരോത്പാദക രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യ തുലോം പിന്നിലാണ്‌. നാളികേരം ശേഖരിച്ച്‌ സൂക്ഷിക്കുമ്പോൾ ഗുണമേന്മയിൽ വരുന്ന കുറവ്‌ മൂലം, ഉണ്ടാകുന്ന ഉൽപന്ന നഷ്ടം, കൈകാര്യം ചെയ്യുന്നതിലെ പോരായ്മകൾ, കാര്യക്ഷമമല്ലാത്ത സംസ്ക്കരണം, ഗുണമേന്മയും ശുചിത്വവും പുലർത്തുന്നതിലുള്ള അശ്രദ്ധ, മോശമായ പായ്ക്കേജിംഗ്‌ രീതികൾ എന്നീ കാരണങ്ങളാണ്‌ നാളികേരാധിഷ്ഠിത വ്യവസായത്തിന്റെ വളർച്ചയ്ക്ക്‌ വിഘാതമാകുന്നത്‌.

ഇത്തരം പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ബോർഡ്‌ സ്വാശ്രയ സംഘങ്ങൾ, കർഷക സംഘടനകൾ, സർക്കാരേതര സംഘടനകൾ, നാളികേരോത്പാദക സംഘങ്ങൾ, ഫെഡറേഷനുകൾ, സഹകരണ സംഘങ്ങൾ, വ്യക്തിഗത സംരംഭകർ തുടങ്ങിയവർക്ക്‌ ലഭ്യമായ വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി സംരംഭകത്വ വൈദഗ്ദ്യം വർദ്ധിപ്പിക്കുന്നതിനും, കാര്യക്ഷമമായ സംസ്ക്കരണ രീതികൾ അവലംബിക്കുന്നതിനും ഗുണകരമായ പായ്ക്കേജിംഗ്‌ രീതികൾ ഉപയോഗപ്പെടുത്തുന്നതിനും ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിനും ഉൽപന്നത്തിന്‌ ലക്ഷ്യമിടുന്ന ഗുണനിലവാരം പുലർത്തുന്നതിനും അവരെ പ്രാപ്തരാക്കുന്നതിന്‌ സാങ്കേതിക വിദ്യ പ്രദർശനം ഉൾപ്പെട്ട പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്‌. കൂടാതെ, നേതൃത്വഗുണം വളർത്തുക, വിപണന നിർദ്ദേശങ്ങൾ നൽകുക, ഭക്ഷ്യസംസ്ക്കരണ വ്യവസായങ്ങളിൽ അവലംബിക്കുന്ന ഗുണമേന്മ നിയന്ത്രണവും ഗുണനിലവാര നിയന്ത്രണ രീതികളും പരിചയപ്പെടുത്തുക എന്നതും പരിശീലനത്തിന്റെ ഉദ്ദേശ്യമാണ്‌.
ബോർഡിന്റെ ആലുവയിലെ വാഴക്കുളത്തുള്ള പരിശീലന കേന്ദ്രത്തിലാണ്‌ പരിശീലന പരിപാടികൾ നടത്തുന്നത്‌. ഇവിടെ പ്രധാനമായും മൂന്ന്‌ തരം പരിശീലന പരിപാടികളാണുള്ളത്‌.
1.     നാളികേരത്തിൽ നിന്ന്‌ അനായാസം തയ്യാറാക്കാവുന്ന ഭക്ഷണ (രീ​‍ി​‍്ലിശലിരല ളീ​‍ീറ​‍െ) ങ്ങളുടെ നിർമ്മാണത്തിനും കരിക്കിന്റെ ലഘു സംസ്ക്കരണത്തിനുമുള്ള ഏകദിന പരിശീലനം.
2.     തേങ്ങവെള്ളം ഉപയോഗിച്ച്‌ വിനാഗിരി നിർമ്മിക്കുന്നതിനുള്ള രണ്ടു ദിവസത്തെ പരിശീലനം.
3.     സ്വാശ്രയ സംഘങ്ങളുടേയും ക്ലസ്റ്ററുകൾ/ കർഷക സംഘടനകളുടേയും നാളികേരോത്പാദക സംഘങ്ങൾ/ ഫെഡറേഷനുകൾ/ സർക്കാരേതര സംഘടനകൾ തുടങ്ങിയവയുടെയും ഭാരവാഹികൾക്കും കൃഷി ആഫീസർമാർക്കും നാല്‌ ദിവസം ദൈർഘ്യമുള്ള പരിശീലനം.
തേങ്ങ ചിപ്സ്‌, കോക്കനട്ട്‌ ബിസ്ക്കറ്റ്‌, തേങ്ങ ബർഫി, തേങ്ങ ലഡ്ഡു, തേങ്ങ അച്ചാർ, തേങ്ങ ജാം, തേങ്ങ ചോക്ലേറ്റ്‌, തേങ്ങ വെള്ളം ഉപയോഗിച്ചുള്ള ലമണേഡ്‌, ചമ്മന്തിപ്പൊടി, ലഘുവായി സംസ്ക്കരിച്ച കരിക്ക്‌, തേങ്ങവെള്ളത്തിൽ നിന്ന്‌ വിനാഗിരി എന്നിവ നിർമ്മിക്കാനാണ്‌ പരിശീലനം നൽകുന്നത്‌.
ബോർഡിന്റെ സാങ്കേതികവിദ്യ പ്രദർശന കേന്ദ്രത്തിൽ താഴെപ്പറയുന്ന നാളികേര സംസ്ക്കരണ പരിശീലന പരിപാടികളാണ്‌ 2012-13 സാമ്പത്തിക വർഷത്തിൽ നടന്നത്‌.
നാളികേരത്തിൽ നിന്ന്‌ അനായാസം തയ്യാറാക്കാവുന്ന ഭക്ഷണ നിർമ്മാണത്തിൽ പരിശീലനം
ഒരു ദിവസത്തെ പരിശീലന പരിപാടിയിൽ നാളികേരത്തിൽ നിന്ന്‌ അനായാസം നിർമ്മിക്കാവുന്ന മൂന്ന്‌ ഭക്ഷ്യോൽപന്നങ്ങളായ നാളികേര ചിപ്സ്‌, നാളികേര ബിസ്ക്കറ്റ്‌ / നാളികേര ചോക്ലേറ്റ്‌ / നാളികേര ബർഫി/ തേങ്ങവെള്ളം ഉപയോഗിച്ച്‌ ലമണേഡ്‌ എന്നിവയുടെ ഉത്പാദന പ്രക്രിയയാണ്‌ ഉൾപ്പെടുന്നത്‌. ഭക്ഷ്യോൽപന്നങ്ങൾ പായ്ക്ക്‌ ചെയ്യുന്ന വിധവും ഗുണനിലവാര നിയന്ത്രണവും ഭക്ഷ്യ സുരക്ഷ നിയന്ത്രണ രീതികളും നാളികേരോൽപന്നങ്ങളുടെ സംസ്ക്കരണത്തിനും വിപണനത്തിനും ബോർഡ്‌ നൽകുന്ന സാങ്കേതിക, സാമ്പത്തിക സഹായവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു. ഈ വർഷം കേരളം, തമിഴ്‌നാട്‌, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള 550 പേർ പങ്കെടുത്ത 31 പരിശീലന പരിപാടികളാണ്‌ സംഘടിപ്പിച്ചതു.
നാളികേര വിനാഗിരി നിർമ്മാണത്തിൽ പരിശീലനം
രണ്ട്‌ ദിവസം ദൈർഘ്യമുള്ള പ്രസ്തുത പരിശീലന പരിപാടിയിൽ തേങ്ങവെള്ളത്തിൽ നിന്ന്‌ വിനാഗിരി നിർമ്മിക്കുന്ന പ്രക്രിയയിലാണ്‌ പരിശീലനം നൽകുന്നത്‌. ഈ പരിശീലന പരിപാടിയിലും ഭക്ഷ്യോൽപന്നങ്ങൾ പായ്ക്ക്‌ ചെയ്യുന്ന വിധവും ഗുണനിലവാര നിയന്ത്രണവും ഭക്ഷ്യ സുരക്ഷ നിയന്ത്രണ രീതികളും നാളികേരോൽപന്നങ്ങളുടെ സംസ്ക്കരണത്തിനും വിപണനത്തിനും ബോർഡ്‌ നൽകുന്ന സാങ്കേതിക, സാമ്പത്തിക സഹായങ്ങളും ഉൾപ്പെടുന്നു. 2012-13ൽ 16 പരിശീലന പരിപാടികളാണ്‌ നടന്നത്‌. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും 285 പേർ പങ്കെടുത്തു.
കരിക്കിന്റെ ലഘു സംസ്ക്കരണത്തിൽ പരിശീലനം
കരിക്കിന്റെ ലഘു സംസ്ക്കരണം ഏകദിന പരിശീലനമാണ്‌. കരിക്കിന്റെ ലഘു സംസ്ക്കരണ രീതിയിലാണ്‌ പരിശീലനം നൽകുന്നത്‌. ഗുണനിലവാര നിയന്ത്രണവും ഭക്ഷ്യസുരക്ഷ നിയന്ത്രണ രീതികളും നാളികേരോൽപന്നങ്ങളുടെ സംസ്ക്കരണത്തിനും വിപണനത്തിനും ബോർഡ്‌ നൽകുന്ന സാങ്കേതിക, സാമ്പത്തിക സഹായങ്ങളും ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 10 പരിശീലന പരിപാടികൾ നടന്നതിൽ കേരളത്തിൽ നിന്നുള്ള 45 പേർ പങ്കെടുത്തു.

23 Nov 2012

നാളികേര സംരംഭകനാകാം ബോർഡിന്റെ പദ്ധതികളിലൂടെ


ശ്രീകുമാർ പൊതുവാൾ

ഗ്രാമീണ വികസനവും ഭക്ഷ്യസുരക്ഷയും ചെറുകിട വ്യവസായ വികസനവും ഉറപ്പാക്കുന്ന പ്രധാന മേഖലയായി നാളികേര സംസ്ക്കരണം വളർന്ന്‌ കഴിഞ്ഞു. അന്താരാഷ്ട്ര വമ്പന്മാർ മുതൽ അന്തർദേശീയ സർക്കാർ ഏജൻസികളും സർക്കാരേതര സംഘടനകളും വരെ ഇവിടെ മാറ്റുരയ്ക്കുന്നു. ബോർഡിന്റെ നാളികേര സംസ്ക്കരണ പരിശീലന പരിപാടികൾ ലക്ഷ്യം വെയ്ക്കുന്നത്‌ കർഷകരേയും വീട്ടമ്മമാരേയും ചെറുകിട സംരംഭകരേയുമാണ്‌. പല പരിശീലന പരിപാടികളും വനിതകളെ ലക്ഷ്യമിട്ടുള്ളതാണ്‌.വനിതകളെ സംബന്ധിച്ചിടത്തോളം നാളികേര സംസ്ക്കരണം വരുമാനവർദ്ധനവിനും ഭക്ഷ്യസുരക്ഷയ്ക്കും ഉതകുന്ന അനായാസ ഉപാധിയാണ്‌.


ഒട്ടധികം പേർക്കും സ്വന്തം കുടുംബത്തിന്‌ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ പാകം ചെയ്യാനും ആവശ്യമെങ്കിൽ സമീപത്തുള്ളവർക്ക്‌ വിൽപ്പന നടത്തുവാൻ പര്യാപ്തമായവിധം തയ്യാറാക്കുവാനും സാധിക്കും. പരിശീലനം വഴി ആർജ്ജിക്കുന്ന അറിവ്‌ തയ്യാറാക്കിയ ഉൽപന്നങ്ങൾ കൂടുതൽ കാലം സൂക്ഷിച്ചുവെയ്ക്കുവാനും ഭക്ഷ്യസുരക്ഷയ്ക്കാവശ്യമായ മുൻകരുതലുകൾ എടുക്കുവാനും സഹായകരമാകും. ചെറിയ സംരംഭങ്ങളിലേർപ്പെടുന്ന പലർക്കും ദൂരസ്ഥലങ്ങളിൽ വിപണനം ചെയ്യുവാനായി പായ്ക്ക്‌ ചെയ്ത ഉൽപന്നം നിർമ്മിക്കുക എന്ന ആശയം പോലും അപരിചിതമായ കാര്യമാണ്‌. അതുകൊണ്ടുതന്നെ പരിശീലനം കൊണ്ടുദ്ദേശിക്കുന്നത്‌ വ്യവസ്ഥിതമായ ഉത്പാദനവും പായ്ക്കറ്റിലാക്കലും, വിപണനം, ഉത്പാദന പ്രക്രിയയിലെ വിവിധ ഘട്ടങ്ങളിൽ മേൽനോട്ടം വഹിക്കൽ, സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുക മുതലായ പരിചയമില്ലാത്ത കാര്യങ്ങൾ പരിചയപ്പെടുത്തുക എന്നുള്ളതാണ്‌.


നമ്മുടെ നാട്ടിൽ സുലഭമായിട്ടുള്ള തേങ്ങ ഉപയോഗിച്ചുള്ള വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌, പ്രത്യേകിച്ച്‌ കർഷകതലത്തിൽ തന്നെ, എല്ലാത്തരത്തിലും അനുകൂലമായ സാഹചര്യങ്ങളാണ്‌ നിലവിലുള്ളത്‌. പക്ഷേ; ഈ മേഖലയിലെ സാദ്ധ്യതകളൊന്നുംതന്നെ പൂർണ്ണമായി ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന്‌ മാത്രം. വിളവെടുപ്പിന്‌ ശേഷം തേങ്ങ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വരുത്തുന്ന പിഴവുകൾ,  കാര്യക്ഷമമല്ലാത്ത സംസ്ക്കരണ രീതികൾ, ഗുണമേന്മയും ശുചിത്വവും പാലിക്കുന്നതിലുള്ള ശ്രദ്ധക്കുറവ്‌, താഴ്‌ന്ന നിലവാരത്തിലുള്ള പായ്ക്ക്‌ ചെയ്യൽ എന്നിവ നാളികേരാധിഷ്ഠിത വ്യവസായങ്ങൾ ഉയർന്ന്‌ വരുന്നതിനുള്ള പ്രതിബന്ധങ്ങളാണ്‌.
മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തുന്നതിനായി ബോർഡ്‌ വനിതകൾക്കും സ്വാശ്രയസംഘങ്ങൾക്കും സർക്കാരേതര സംഘടനകൾക്കും നാളികേരോത്പാദക സംഘങ്ങൾക്കും സംരഭകർക്കും പരിശീലനം നൽകുന്നു. ലഭ്യമായ വിഭവങ്ങൾ പരമാവധി വിനിയോഗം ചെയ്യാൻ പ്രാപ്തരാക്കുന്നവിധം അവരിലെ സംരംഭകത്വകഴിവുകൾ വികസിപ്പിക്കുക, കാര്യക്ഷമമായ സംസ്ക്കരണ രീതി അവലംബിക്കുവാനും,ചെലവ്‌ കുറഞ്ഞ പായ്ക്കിംഗ്‌ രീതികൾ ഉപയോഗിക്കുവാനും, ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുവാനും ഉൽപന്നത്തിന്‌ നിർദ്ദിഷ്ട ഗുണമേന്മ നിലവാരം പാലിക്കുവാനും പ്രാപ്തരാക്കുകയെന്നതുമാണ്‌ പരിശീലനപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്‌. നേതൃത്വഗുണങ്ങൾ വളർത്തുക, വിപണന സൂത്രങ്ങൾ പറഞ്ഞുകൊടുക്കുക, ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങളിൽ അവലംബിച്ച്‌ വരുന്ന ഗുണനിലവാര നിയന്ത്രണത്തിനും ഗുണനിലവാരപരിപാലനത്തിനുമുള്ള സംവിധാനങ്ങൾ പരിചയപ്പെടുത്തുക എന്നിവയും പരിശീലന പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്‌.
ബോർഡിന്റെ ആലുവയിൽ വാഴക്കുളത്തുള്ള പരിശീലന കേന്ദ്രത്തിൽ പ്രധാനമായും മൂന്ന്‌ തരത്തിലുള്ള പരിശീലന പരിപാടികളാണുള്ളത്‌.
​ ‍1]  തേങ്ങ ഉപയോഗിച്ച്‌ അനായാസം തയ്യാറാക്കാവുന്ന ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിലും കരിക്കിന്റെ ലഘു സംസ്ക്കരണത്തിലുമുള്ള ഏകദിന പരിശീലനം
​‍2]    തേങ്ങവെള്ളം ഉപയോഗിച്ച്‌ വിനാഗിരി നിർമ്മിക്കുന്നതിനുള്ള രണ്ട്‌ ദിവസത്തെ പരിശീലനം
​ ‍3]  സംരംഭകർക്കും സ്വാശ്രയ സംഘങ്ങളുടേയും കർഷക സംഘടനകളുടേയും കർഷക സംഘങ്ങളുടേയും ഭാരവാഹികൾക്കുമായി നാല്‌ ദിവസം ദൈർഘ്യമുള്ള പരിശീലനം.

പരിശീലന പരിപാടിയിൽ തേങ്ങചിപ്സ്‌, കോക്കനട്ട്‌ ബിസ്ക്കറ്റ്‌, തേങ്ങ ബർഫി, തേങ്ങ ലഡ്ഡു, തേങ്ങ അച്ചാർ, തേങ്ങ ജാം, തേങ്ങ ചോക്ലേറ്റ്‌, തേങ്ങവെള്ളം ഉപയോഗിച്ചുള്ള ലമണേഡ്‌, ചമ്മന്തിപ്പൊടി, ലഘുവായി സംസ്ക്കരിച്ച കരിക്ക്‌, തേങ്ങവെള്ളത്തിൽ നിന്ന്‌ വിനാഗിരി എന്നിവ നിർമ്മിക്കാനാണ്‌ പരിശീലനം നൽകുന്നത്‌.

നാളികേര വികസന ബോർഡിന്റെ പരിശീലന കേന്ദ്രത്തിൽ ഇതുവരെ 1500 പേർ ഉൾപ്പെട്ട 140 ബാച്ചുകൾക്ക്‌ പരിശീലനം നൽകികഴിഞ്ഞു. കേരളത്തിൽ നിന്നുള്ളവർക്ക്‌ പുറമേ തമിഴ്‌നാട്‌, കർണ്ണാടകം, ആന്ധ്രപ്രദേശ്‌, അസ്സം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പരിശീലനം നേടിയവരിൽ ഉൾപ്പെടുന്നു. കേരകർഷകർ അവരുടെ പരമ്പരാഗത മന:സ്ഥിതി ഉപേക്ഷിച്ച്‌ കേരസംസ്ക്കരണ രംഗത്തെ പരിശീലന പരിപാടികളിൽ പങ്കെടുത്ത്‌ കേരവ്യവസായ മേഖലയിലേക്ക്‌ ചുവട്‌വെയ്പ്‌ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത്തരമൊരു ചുവട്‌വെയ്പ്പിലൂടെ മാത്രമേ വിലയിടിവിന്‌ മുൻപിൽ പകച്ച്‌ നിൽക്കാതെ ആത്മവിശ്വാസത്തോടെ, പൂർവ്വാധികം കരുത്തോടെ നമ്മുടെ രാജ്യത്തെ,ലോക കേര വ്യവസായരംഗത്ത്‌ മുൻനിരയിലെത്തിക്കുവാനുള്ള ശ്രമത്തിൽ മുന്നണി പോരാളിയാകുവാൻ നമുക്കാവൂ.
പ്രോസ്സസിംഗ്‌ എഞ്ചിനീയർ, നാളികേര വികസന ബോർഡ്‌, കൊച്ചി-11

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...