Showing posts with label shaji nayarampalam. Show all posts
Showing posts with label shaji nayarampalam. Show all posts

17 Jun 2012

എങ്ങനെ ഞാനൊന്നു മിണ്ടുമെന്റീശ്വരാ...!

ഷാജി നായരമ്പലം

എങ്ങനെ ഞാനൊന്നു മിണ്ടു,മെന്റീശ്വരാ
മര്‍മ്മങ്ങളാണല്ലോ  നാലുപാടും!
കൊല്ലും, കൊലയും നടപ്പുകാലത്തിന്റെ -
യല്ലലാണെന്നതില്‍ കണ്ണടയ്ക്കാം.
എങ്കിലും കൊല്ലുമോയിങ്ങനെ? ഞാന്‍ കവി
സങ്കടം കൊള്ളുന്നു കാത്തിടേണേ.
എങ്ങനെ ഞാനൊന്നു മിണ്ടു,മെന്റീശ്വരാ
മര്‍മ്മങ്ങളാണല്ലോ നാലുപാടും!

കൊന്നതും, കൊല്ലിച്ചതും, കൊല്ലുവാനിനി
ചുണ്ണാമ്പു തേച്ചൂഴമോര്‍ക്കുന്നതും,
വായിട്ടലച്ചാര്‍ത്തു കൂവിയാലും ശരി,
മര്‍മ്മങ്ങളാണല്ലോ നാലുപാടും!

നാരായ മൂര്‍ച്ചക്കു മങ്ങലു,ണ്ടൊട്ടുനാള്‍
നാവേറു പാടുവാനുള്ളതല്ലേ,
ഏറെത്തുരുമ്പിച്ചു; തേച്ചുരച്ചീടുവാന്‍
നീറുന്ന കാഴ്ച്ചകള്‍ കണ്ടു ഞാനി,-
ന്നെങ്കിലും മിണ്ടുന്ന,തെങ്ങനെയീശ്വരാ
മര്‍മ്മങ്ങളാണല്ലൊ നാലുപാടും.

ഇങ്ങനേ, സങ്കടത്തീക്കടല്‍ ചുറ്റി ഞാന്‍
വല്ലപാടും പാളിനോക്കി നില്‍ക്കേ,
കണ്ടൂ അരും കൊല! ശ്യാമവര്‍ണ്ണന്‍ കൃഷ്ണ-
നുണ്ടു ഹാ ! രക്തസാക്ഷിക്കു തുല്യന്‍
വെട്ടിത്തമസ്കരിച്ചാട്ടിയകറ്റി
പോല്‍
കഷ്ട!മീമട്ടില്‍ വധിച്ചിടാമോ?
തിട്ടം മുകില്‍ വര്‍ണ്ണ! രക്ഷിച്ചു നീ കുലം-
കുത്താ,തെനിക്കിന്നു പാട്ടുപാടാന്‍!

14 Dec 2011

ഭ്രഷ്ട്





പട്ടടയൊരുങ്ങിയോ?
    ചന്ദനം, മാവിന്‍ ചീളും
മെത്തപോല്‍ വിരിച്ചിട്ട
    ദര്‍ഭയു,മെള്ളും പൂവും
വേദമന്ത്രങ്ങള്‍ ചൊല്ലി-
    യമ്മയെക്കിടത്തിടും
ആതപം പൂണ്ടാ,ത്മാവി-
    താരെയോ തീരഞ്ഞിടും!

ഇന്നലെ ബന്ധുക്കളോ-
   ടമ്മ ചൊല്ലിപോല്‍ , “അവ-
നിങ്ങനെ നടപ്പോരില്‍
   മുമ്പനാണു കേള്‍ക്കുന്നു,
എങ്കിലും സദാ നേരമെ-
   ന്റെടുത്തിരുന്നവന്‍!"
സങ്കടങ്ങളെമറ-
   ന്നമ്മ സായൂജ്യം കൊണ്ടു.

തെക്കിനിത്തുലാത്തൂണില്‍
   താങ്ങിയും സമീപത്തെ
തിക്കിലും തിരക്കിലും
   കണ്ണു നട്ടിതാ,യൊരാള്‍
വന്‍മതില്‍ക്കെട്ടും,  കോട്ട -
    കൊത്തളങ്ങളും തഴ,-
ഞ്ഞുള്ളിലെയുഡുക്കളെ
   ദീപ്തമാക്കിയാള്‍, പിന്നെ
പിഞ്ഞിയ പൂണൂല്‍ക്കുരു-
   ക്കൊന്നു വേര്‍പെടുത്തിടാന്‍
തുന്നിയ നവീനമാം
   വിപ്ലവത്തീജ്ജ്വാലയില്‍
ചെന്നുപെട്ടതാണയാള്‍,
  ( വി ടി തന്‍ സഹോദരി-
ക്കന്നു വൈധവ്യം തീര്‍ത്ത-
   ചരിത്രമുഹൂര്‍ത്തത്തില്‍. )

ജ്യേഷ്ഠനോ വിധിച്ചുപോല്‍

   ഭ്രഷ്ടനാ,യിവന്‍ തീര്‍ച്ച
വേര്‍പിരിച്ചൊഴിച്ചിടാം,
  ‘ഭാഗ‘മാക്കണം വേഗം.
അന്നു പങ്കുവച്ചതാ,-
   ണമ്മയെ, അയാള്‍ക്കൊപ്പം
പോന്നവര്‍ വ്യഥാകാലം
   പങ്കുവയ്ക്കുവാന്‍ നൂനം.

താന്ത്രിക,രൊടുക്കത്തെ

   വേദമന്ത്രണം തീര്‍ത്തു,
യാത്രയാക്കുവാന്‍ കോടി
  ശീലയും പുതപ്പിച്ചു.
കാല്‍ക്കലും തലയ്ക്കലും
   മൂത്തവര്‍ പിടിച്ചതും,
വായ്ക്കരികൊടുപ്പതും
   നോക്കിനിന്നയാള്‍;  പണ്ടേ
വറ്റ,യാള്‍  നിവേദിക്കേ
  വ്യര്‍ത്ഥമാക്കാതെ,യമ്മ
അത്രയും ഭുജിച്ചതാണ-
  പ്രമേയമാം കര്‍മ്മം.

മുന്നിലെ നഭസ്സിനെ
   പൂഞ്ചായല്‍ പുതപ്പിക്കും
കര്‍മ്മരഥ്യകള്‍ നോക്കി
   നിന്നയാ‍ള്‍ , കാലം കണ്ട
കുത്തൊഴുക്കുകള്‍, തീര്‍ത്ത
   വര്‍ഗ്ഗ മുന്നേറ്റങ്ങളാല്‍

.
പുല്‍ക്കൊടിത്തുമ്പും തെഴു-
   ത്തുയര്‍ക്കാന്‍ പഠിപ്പിച്ചു.

പിന്നെയാ,ത്രൈയക്ഷരി
  മന്ത്രണ‘മീയെമ്മെസ്സാ‘യ്
വന്നു നില്‍ക്കൂന്നൂ, കാലം
  കാത്തിടുന്നഭംഗുരം!


അവലംബം : ഇ എം എസ്സിന്റെ ആത്മകഥ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...