Showing posts with label kamalalayam rajanmaster. Show all posts
Showing posts with label kamalalayam rajanmaster. Show all posts

18 Mar 2012

പഴയതുകള്‍

കമലാലയം രാജന്‍


നനഞ്ഞ പുസ്തകങ്ങള്‍ 
നെഞൊട്ടി ഉണങ്ങിയ 
നടവഴികളില്‍ ..

ആദ്യ പ്രണയത്തിന്റെ 
കാല്‍പ്പാടുകള്‍ 
ചെളിവെള്ളം നിറയാനായ്‌
കുഴിഞ്ഞു കിടന്നിരുന്നു 

കുഴികള്‍ 
മഴവെള്ളത്തെ 
അണ കെട്ടി നിര്‍ത്തിയ കാലത്ത് 
അണ തകര്‍ത്തൊഴുകിയ പ്രണയം 
പൊള്ളുന്ന ഹൃദയ ച്ചൂടില്‍ ബാഷ്പ്പീകരിച്ചു പോയി .. 

മാറോടണയ്ക്കപ്പെട്ട പുസ്തകങ്ങള്‍ 
ഉണങ്ങിയെങ്കിലും 
നനഞ്ഞ പാവാടകള്‍ 
ഉണങ്ങാതെ 
പാതിറ്റാണ്ടുകളായി ഈറന്‍ തെറിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു 

ചെമ്മണ്‍കുഴികള്‍ താര്‍ പുരണ്ട 
കല്‍ക്കഷ് ണങ്ങളാല്‍ മറയ്ക്കപ്പെട്ടു 

നനഞ്ഞ പാവാടകള്‍ 
പ്രതീക്ഷിച്ച വെളിമ്പുറങ്ങളില്‍ 
കണ്ണുകള്‍ നടന്നു തളരുന്നു ... 

പ്രൈമറി സക്കൂളിലെ കലപിലകള്‍ 
ആയുസ്സൊടങ്ങാതെ കാത്തിരിയ്ക്കുന്നത് 
കരളില്‍ കവിതകള്‍ അട വെയ്ക്കപ്പെടുന്നതു കൊണ്ടാണ് 

വിരിയുന്ന സ്വപ്ന ങ്ങള്‍ക്ക് 
പാവാടകളുടെ നനവും
നെഞൊട്ടിയുണങ്ങിയ 
പുസ്തകങ്ങളുടെ ചൂടും 
ആത്മാവാകുന്നു ...

19 Feb 2012

നെരിപ്പോട്

കമലാലയം രാജന്‍ മാസ്റ്റര്‍


നെരിപ്പോടില്‍ അടയിരിക്കാന്‍ വിധിക്കപ്പെട്ട കോഴിയാണ് ഞാന്‍.
പക്ഷെ കോഴിക്ക് തന്റെ നിയോഗം പൂര്‍ത്തിയാക്കാതെ വയ്യ.
നെരിപ്പോടില്‍ നീറുന്ന കനലുകള്‍ക്കുമുണ്ട് ഒരു നിയോഗം.
കൊതുകുകള്‍ തുരത്തപ്പെട്ടില്ലെങ്കില്‍ നെരിപ്പോടിനെന്ത് പ്രസക്തി.
നെരിപ്പോടില്ലെങ്കില്‍ പിന്നെ കനലുകള്‍ക്കെന്തു പ്രസക്തി.
കോഴിക്ക് അടയിരുന്നേ മതിയാകൂ.
പക്ഷെ ഈ നെരിപ്പോടൊഴിച്ച് മറ്റെല്ലായിടത്തുനിന്നും 
ഞാന്‍ തുരത്തപ്പെടുന്നു.
നെരിപ്പോടിനെപ്പോലെ എന്റെ ഉള്ളവും കത്തുന്നു.
നെരിപ്പോട് കുറച്ച് പുകഞ്ഞുകഴിഞ്ഞാല്‍ ചിലപ്പോള്‍ ആളുകള്‍ വെള്ളമൊഴിച്ചേക്കും.
എന്റെ ആത്മാവിന്റെ പുകച്ചില്‍ മാറ്റാന്‍,
വെള്ളവുമായി നീ എത്തുന്നതും കാത്ത് ഞാനിരിക്കുന്നു.
കാരണം, എന്റെ മുട്ടകള്‍ വിരിഞ്ഞുവരുന്ന സ്വപ്നങ്ങള്‍ക്ക് 
നിന്റെ നീല മിഴികളായിരിക്കും.
നെരിപ്പോടിനുള്ളില്‍ നിന്നും പുറത്തുവരുന്ന പുകയ്ക്കു 
പല വര്‍ണ്ണങ്ങളുണ്ട്.
കാരണം അടയിരിക്കപ്പെട്ട എന്റെ സ്വപ്നങ്ങളിലൂടെയാണത് ഉയര്‍ന്നുവരുന്നത്.
എന്റെ കണ്ണുകള്‍ പലപ്പോഴും പുകപടലത്താല്‍ മറയ്ക്കപ്പെടുന്നു.
എങ്കിലും എന്റെ അകക്കണ്ണുകള്‍ക്ക് സമസ്തലോകവും ദൃശ്യമാണ്.
കാരണം അവിടെയെല്ലാം ഞാന്‍ നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു.
ഈ നേരിപ്പോടിനു പുറത്തൊരിടം 
നീയൊരുക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
ചാരം മൂടിക്കിടക്കുന്ന നിന്റെ മനസ്സിന്റെ ഉള്ളറകളില്‍-
വയലറ്റ് നിറമുള്ള എന്റെ സ്വപ്നങ്ങള്‍ സൂക്ഷിക്കാമല്ലോ.
കാരണം; ചാരവും കോഴിക്ക് സുഖം പകരുമിടമാണ്.
അതുവരെ നെരിപ്പോടിന്റെ ചൂടും എനിക്ക് സുഖമാണ്.
നിന്നെ കാത്തിരിക്കാന്‍ കഴിയുന്നതുപോലും ഒരു ഭാഗ്യമാണ്.
കാത്തിരിപ്പും ഒറ്റപ്പെടുത്തലും എന്നെ മുഷിപ്പിക്കുന്നതേയില്ല.
നെരിപ്പോടില്‍ അടയിരിക്കാന്‍ ശീലിച്ച കോഴി 
ആരെ പേടിക്കാനാണ്.
--

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...