Showing posts with label dr k g balakrishnan. Show all posts
Showing posts with label dr k g balakrishnan. Show all posts

20 Jul 2015

The Show, വെളിച്ചം



-
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------- 
"People from a planet without flowers would think we must be mad with joy the whole time to have such things about us."

~ Iris Murdoch

കണ്ണുള്ളവന് കാണാൻ 
(അതെ,കാണാൻ)
മുന്നിൽ 
പിന്നിൽ 
ഉള്ളിനുള്ളിൽ-
അകംപൊരുളിൽ
പൂക്കളുണ്ടാകും.

*ആകാശത്ത്
ആദിത്യനുണ്ടാകും.

കച്ച് കുച്ചടിക്കും 
ഇരുൾപ്പരപ്പിൽ
ഒരു തിരിയെരിയും 
മണ്‍ചിരാതുണ്ടാകും.

ഇരുമിഴി നിറയും 
നറുനിലാവുണ്ടാകും.

ഒരു കുഞ്ഞുതാരകം
അറിവ് കിനിയും 
മിഴിചിമ്മിത്തുറന്ന്,
പൂവിരൽ തുമ്പിനാൽ 
പൊൻനൂലിഴകളിൽ 
മൃദുവായ് 
മധുരമായ് 
ഈണമിടും
നാദവീചി,
അലസമായ്
നിൻ തിരു-
നെറ്റിത്തടത്തിലേയ്ക്കുതിരും 
അളകാവലി ലോലമായ്‌ 
തഴുകു-
മിളംകാറ്റിൻ 
കവിത-
ഒഴുകിയെത്തുന്നതിൻ
കുളിരിൽ,
അലിഞ്ഞലിഞ്ഞ്‌,
കനിവിൻ
കൂമ്പാരമുൾത്തുടിപ്പായി
ഉണർത്തും,
അഞ്ചറിവിൻ 
ഒളി തെളിയും 
വിളക്കുണ്ടാകും!

(2.)
1  നീ പറഞ്ഞു: 
വെളിച്ചമേ, നയിച്ചാലും!
2  നീ തന്നെ പറഞ്ഞു:
അത് വെളിച്ചം!
ആധുനിക-പൌരാണിക-
ശാസ്ത്രം 
അടിവരയിട്ടു:
അത് 
വെളിച്ചപ്പൊട്ടുകൾ തൻ 
തീരാധാരയുടെ
തെളിച്ചം! 
പണ്ടെ ഋഷി പറഞ്ഞു:
അത് തെളിവാണ്;
അത് വെളിവാണ്;
3 നീയാണ്. 
------------------------------------------------------   
കുറിപ്പ് -
*ആകാശം= Space, In-space(7th Sense) 
1 നീ = ക്രിസ്തുദേവൻ
2 നീ = ഗുരുദേവൻ 
 3 നീ = ഉണ്മ
-----------------------------------------------------------------------
dr.k.g.balakrishnan - 9447320801
drbalakrishnankg@gmail.com
----------------------------------------------------------------------
 
 
The Show
------------------------------
--------------

It is a Mirage- the Sunset-
It is the magic feel; says the Scientist;
But
As Life, it is the conjuring True-untrue;
The lie; as the Time; the bolt from the blue;
Yes;
Rotating the Earth;
To sculpture the Moment;
Rather the tiny measureless Measure the Quantum;
The Wave waving to the past;
To be the jubilant Future;
Echoing to the Conundrum;
To be the spelling Continuum;
The Wheel wheeling with nil momentum;
The pace always always cent percent uniform.

How much clever;
The Sun is!
Just pretending;
Dawning,setting;
And moving!

Fooling my Eye;
Confusing my Know;
Reigning the System;
Ordering the Season;
What an amazing Show!

Rotating the Globe;
To spin the Time;
To mark rather;
Not to frame.

The Time,
The Eternal;
It is There;
Here n Everywhere!
---------------------------------------------
Bhaaratheeyakavitha-66-7-7-2-15
The Show
dr.k.g.balakrishnan
Poet from Bhaaratham,the Ancient Land.
-------------------------------------------------------  

 

24 Jun 2015

ജൂണ്‍ കവിതകൾ


ഡോ കെ ജി ബാലകൃഷ്ണൻ 


കോഴി കൂവും വരെ

മൊഴിയും
മിഴിയും
കേൾവിയും
ഒരുമിച്ച് തിരുനടനം;
കോഴി കൂവും വരെ.

2.
അന്തിച്ചോപ്പായി
അകം;
നേരംപോയ് മറയും നേരം.

3.
വാരിവിതറിയ തുടി-
ആയിരത്തൊന്ന് പറവകൾ
ആകാശനീലിമയിൽ
അലിയുന്നത്.

4.
പൂവായ പൂവൊക്കെ
കണ്‍ചിമ്മുന്നത്;
നൂറായിരം
പൂമിഴി മിന്നുന്നത്.

5.
കാലച്ചിറകൊലിയായി
കാറ്റിന്റെ
കാൽപ്പെരുമാറ്റം
കാതിൽ.

6.
ഋക്കുരുവിടുന്നത്
മാരുതനോ,
മധുപനോ,
മക്ഷികമോ?
കിളിയോ,
കവിയാമെന്നുൾവിളിയോ?

7.
ഓർമയിൽ,
പൊരുളെഴാതെ
പിറുപിറുക്കുന്നത്,
വാനിടം പിളരുമാറ്
കതിനവെടി മുഴക്കുന്നത്
മേലേക്കുന്തിക്കയറ്റിയതൊക്കെ
താഴെക്കുരുട്ടി
ആർത്ത് ചിരിക്കുവതാര്?

8.
നിലക്കാത്ത
കൂർക്കംവലി
ആരുടെ?

9.
ഈ നിറച്ചാർത്ത്
മുഴുവൻ
ഓതുവതെളുതല്ലെന്ന
മുഴുമിഴിവ്.

10.
മൊഴിയും മിഴിയും കേൾവിയും
ഒരുമിച്ച് തിരുനടനം;
കോഴി കൂവുന്നത് വരെ.



2.-------------------------------------------
The Golden Deer
------------------------------
-------------
My mind often;
Tranquilized;
By Illusion;
And Delusion;
As the Magic Sky;
To be mesmerized.

Forgetting the Truth;
I go behind the Maya;
The Mirage;
The Golden Deer.

But the Self;
The Omnipresent;
The Omnipotent.
The Nitya-
The Eternal;
Is there;
In my innermost In;
As the sanctum Feel;
The Protector;
The King;
The Great Warrior.

Thus the Golden Deer;
The Pivot; 
Of the Great Epic;
Conjured by the Rishi;
The First Poet;
To exemplify;
The Moha-
The Desire.

Note-
Great Epic= Ramayana(Adikavya)
Rishi=Valmiki
First Poet= Adikavi
Please Ref. Indian Mythology      drkgbalakrishnankandangath
agnigeetham.blogspot.in
http://www.amazon.com/Dr-K.G-Balakrishnan-Kandangath/e/B00F5G5K86


THE WHY?-(5oo+English Poems-750+Pages-) AGNIGEETHAM-2Vols(270 Malayalam Poems-International Edition)-publisher Create Space,Amazon Books- by Global Poet- Dr K.G Balakrishnan
Kandangath- printed &shipped from USA.Available globally from all book sellers-
Poems published on www.poetry.com(USA)
Poet dr.k.g.balakrishnan kandangath is winner of Distinguished Poet Award & Topmost Poet All-time Award www. poetry.com(USA).

23 May 2015

രണ്ടു കവിതകൾ




dr.k.g.balakrishnan
-----------------------------------------------------
------------------------------------------------------

The Seeker, the Seeking,
The Sought;
The Seer, the Seeing,
The Sight;
The Thinker, the Thinking,
The Thought;
The Great Triad- Thriputi;
The Lotus;
The unique Console;
Of Bharatheeyachintha-
The Great Thought of Bharatham-
The Ancient Land.

The Rishi;
The Explorer;
The Tiller;
To the astonishing secrets;
Enjoyed the happiness;
Of the Thought;
The Knowledge Ultimate;
Of the Oneness bright;
And paved;
The Path;
To the Sanctum Sanctorum.

Me the Poet
Singing;
To sip the Ambrosia-
Like the bee
Humming;
To kiss the fragrance
Like the breeze;
Breezing.
----- ------ ---

കിളി ചിലയ്ക്കുന്നു:
ഷെയ്ക്സ്പിയർ പറഞ്ഞത്
------------------------------

------------------

എന്നും
ബ്രാഹ്മമുഹൂർത്തത്തിൽ
മുറ്റത്തെ മൂവാണ്ടനിൽ
കിളി ഉണരും.
ചിലക്കും; പിന്നെയും പിന്നെയും:
"ഒരിക്കൽ വഞ്ചിച്ചവരെ
പിന്നെ
വിശ്വസിക്കരുത്."

കിളി
ചിലച്ചുകൊണ്ടെയിരിക്കും;
പിന്നെ,
നാടുണരുമ്പോൾ,
കിളി,
എങ്ങോട്ടോ പറന്നു പോകും.

ഇര തേടി ?
നേരമെന്ന നുണയുടെ
നേര് തേടി ?
ഉദയസൂര്യന്റെ
അരികിലേക്ക്‌,
അരുണിമയുടെ
മധുരം തേടി ?

പൂ വിരിയുന്നതിന്റെ
സാരം തേടി ?
ഇല കൊഴിയുനതിന്റെ
പൊരുൾ തേടി ?

കിനാവിന്റെ
നിറം തേടി ?
മണം തേടി ?

നിമിഷത്തിന്റെ
നൈർമല്യം തേടി ?
പുഴയുടെ
കാകളിയുടെ,
ഒഴുക്ക് തേടി ?

ഇളംകാറ്റിന്റെ
കുളിര് തേടി ?
ആകാശത്തിന്റെ
അറ്റം തേടി ?

അറിവ് തേടി ?

അറിവിന്റെ
മറുപുറം തേടി ?
കരളിലെ  നൊമ്പരത്തിന്റെ
ഉറവിടം തേടി ?

ആശ്വാസത്തിൻറെ
തലോടൽ തേടി ?

ജീവിതത്തിന്റെ
അതിര് തേടി ?

മഴയുടെ
ആരവം തേടി ?

മാമലയുടെ
എകരം തേടി ?

പുല്ലാംകുഴലിന്റെ
പാട്ട് തേടി ?
പാട്ടിന്റെ
ശ്രുതിയും
താളവും തേടി ?

കണ്ണുകളുടെ കറുപ്പ് തേടി ?
സത്യത്തിന്റെ വെണ്മ തേടി ?
ആനന്ദത്തിന്റെ മലർച്ചിന്ത് തേടി ?
അനുരാഗത്തിന്റെ തണൽ തേടി ?

നാളയെത്തേടി ?

കിളി ചിലക്കുന്നു :
ഷേക്സ്പിയർ പറഞ്ഞത്.








--------------

22 Apr 2015

The Celestial Breath




dr.k.g.balakrishnan
------------------------------

The Mystic Fire- Agni-;
Is blazing;
Since the Big Bang;
The Inspiration;
The Creation;
The Expansion to the Infinite.

Inhaling the Air-
Absorbing Oxygen;
Expiring CO2; the Exchange Great;
The Expiration.

Defining the Scientist
The breathing thus;
The inspire-expire Continuum-
The Action-Reaction-
Equal and Opposite;
The First Law;
Of the Conundrum.

The Plant does the same;
Saying the Botanist;
In the opposite direction;
Setting the Reaction;
As Action;
For the blossoming Creation.

Thus;
The wheeling Time;
The Action-Reaction;
Smiles the Rishi;
Proclaims the Scientist;
Sings the Poet;
The tranquilizing Ecstasy;
The Celestial Breath;
The Knowing;
The JNANA. 
------------------------------------------
Bharatheeyakavitha-

15 Jan 2015

വാല്മീകി



ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------

1.
എൻറെ ഉള്ളിനുള്ളിൽ
ഒരിഴപ്പെരുക്കം;
നിർന്നിമേഷതയുടെ
ഒരീണക്കറക്കം.

2.
ഒരില നിലം പതിക്കുന്ന
നേരച്ചുരുക്കം;
ഒരു കണ്‍പീലിത്തിളക്കം ;
ഒരിഷ്ടത്തിൻറെ
മുറുമുറുക്കം.

3.
ആകാശത്തിന്റെ മറുകരനിന്ന്
ആരുടെ പൂവമ്പെയ്ത്ത് ?
പ്രേമത്തിൻറെ ഉൽസവപ്പെയ്ത്ത്?
വീരാളിപ്പട്ടുനെയ്ത്ത്?

4.
അകലെനിന്ന്
നാടൻപാട്ട് മൂളിയെത്തുന്ന
ഇളംകാറ്റിന്
അനുരാഗപ്പൊലിമയുടെ
നറുമണം;
നിനവിന്
പച്ചപ്പട്ടാടയുടെ
നാട്ടുചന്തം;
- നിലാവിനും.
മഴ വരുന്നെന്ന്
തെക്കുപടിഞ്ഞാറൻ
കുളുർകാറ്റ്.
പാട്ട് പഠിപ്പ് കഴിഞ്ഞ്
കുരുവിക്കുഞ്ഞിന്റെ
അരങ്ങേറ്റം
പുത്തിലഞ്ഞിച്ചില്ലയു്ടെ
പച്ചത്തഴപ്പിൽ.

5.
അന്തിമയങ്ങും നേരം
കൂടണയുവാൻ
പറവകളുടെ
കൂട്ടപ്പറക്കൽ.

6.
ഇവിടെ
ഞാൻ മാത്രം
ഒരു കുഞ്ഞുവീർപ്പിന്,
ഒരിറ്റ് കുടിനീരിന്,
ഒരു വറ്റ് കനിവിന്,
ഇരന്ന്.

7.
കീശ തപ്പുന്നു ഭോഷൻ;
കാലി -
ഓട്ടക്കൈകളിൽ
നിരാശയുടെ
ഇരുൾനിഴൽ -
ഒന്നുമില്ലായ്മ.

8.
ഇനിയുടെ നേരെ
ഒരിരവ് നോട്ടം;
തള്ളവിരലും
ചൂണ്ടാണി വിരലും
ഒത്തൊരുമിച്ച്,
തിടുക്കത്തിൽ,
ന്യൂനമുദ്രയായി
അവതരിച്ച്.

9.
മരണത്തിന്റെ ക്ഷണം;
അകലെ
എവിടെയോ,
കാലൻകോഴി കൂവുന്നെന്ന
നെഞ്ഞിടിപ്പ്-
പൊടുന്നനെ
നചികേതസ്സിന്റെ
ഉയിർപ്പ്.

നീയാരെന്ന് മൃത്യു;
കവിയെന്ന്
ഉള്ളുണർവിന്റെ
ഉത്തരം;
ശരവേഗമാർന്ന്.

10.
അതെ,
വാല്മീകിയുടെ
പുതുപ്പിറവി.

18 Dec 2014

എന്റെ വീട് എലികൾ തുരന്നുകൊണ്ടിരിക്കുന്നു


ഡോ കെ ജി ബാലകൃഷ്ണൻ
1.
ആ ആഗസ്ത് പതിനഞ്ചിന്
എന്റെ വീടിൻറെ
കുറ്റൂശ
ആയിരുന്നല്ലോ!
അന്നത്തെ
പാലടയുടെ
രുചി-
ജനഗനമനയുടെ
മധുരം-
സാരേ ജഹാംസേ അച്ചാ!

2.
നിമിഷം
പലപ്പോഴും
മധുരം
വിളമ്പുന്നു;
പിന്നെ, അത്
(അമൃതമാകിലും)
പഴകി-
കാകോളമാകുന്നു.
(അപ്പോൾ
പരിസ്ഥിതിക്കാർ,
സത്യാന്വേഷികൾ,
മുറവിളി കൂട്ടുന്നു.)

3.
മാലിന്യം
കുന്നുകൂടുന്നിടത്ത്
എലികളുണ്ടാകും;
ധാന്യപ്പുര
മൂഷികന്ന്
താവളം.

4.
സുഹൃത്തേ,
എലിപ്പത്തായം
എവിടെ?
===========================

22 Nov 2014

വെള്ളപ്പട



ഡോ കെ ജി ബാലകൃഷ്ണൻ*
-----------------------------------------------
1.
അമ്മേ,
നിൻ
അടിമലർ
വണങ്ങാൻ
വെള്ളപ്പട;
വെള്ളമടിപ്പട;
ചൊടിയിലെപ്പൊഴും
ജനഗണമന.

2.
ഏഴ് നിറങ്ങളുമിണങ്ങി
വാഴുവത് നിന്നിൽ-
നൂറുനിറമാർന്ന് തിളങ്ങി
പൂവാക പൂത്തരുണ-
രാഗം വിളങ്ങി.

3.

അമ്മേ,
"തങ്ങളെത്തങ്ങളാൽ
തങ്ങൾ ഭരിക്കുന്ന
മംഗല്യമാർന്ന
ഭരണകൂടം"
തങ്ങളുടെ  കൈ-
വെള്ളയിലൊതുക്കി
വെള്ളപ്പട;
ഞങ്ങളെ വെള്ളം
കുടിപ്പിച്ചിടും പട.

4.
അമ്മേ,
നിൻ
കണ്‍കളിലെപ്പൊഴും
വെണ്മ പടർത്തുമെ-
ന്നാണയിടും പട;
കാതുകളിൽ
"മഥുര"-
വന്ദേമാതരമുണർത്തും
മന്ത്രിപ്പട.

5.

ഉള്ളവും വെള്ളവും
മണ്ണും മലയും
വിളയും
സകലവും
വിറ്റുതുലയ്ക്കും
കൊള്ളപ്പട.

6.
അമ്മേ,
നാട്ടിലും റോട്ടിലും
മേട്ടിലും കാട്ടിലും
വീട്ടിലും
മാമരച്ചോട്ടിലും
തുള്ളിച്ചാടിക്കളിക്കും
മർക്കടപ്പട.

7.
അറിവുകേടും
നെറിവുകേടും
വാരിക്കോരിച്ചൊരിയും
വിതറും
ഓരിപ്പട;
അമ്മേ,
നിന്നടിമലർ പണിയും
തൂ-
വെള്ളപ്പട.

19 Oct 2014

മിണ്ടാവാതല്ല മിണ്ടാപ്രാണികളുടെ ഇണ്ടൽ

19 Sept 2014

ലോഫ്ടിൽ എലികൾ ചിരിക്കുന്നു


ഡോ കെ ജി ബാലകൃഷ്ണൻ
==========================
തട്ടിൻ മുകളിൽ
ഒരു പെരക്കം
പിന്നെ,കിലുക്കം.
ഉത്തരത്തിൽ
ചത്തിരിക്കുന്നത്-
കിക്കിലുക്കം
കിലുകിലുക്കത്തിന് ശേഷം.
അതെ, അത്
നേരായ നേരിൻ
ഒടുക്കം-
അന്ത്യമെന്നും
അവസാനമെന്നും
പ്രളയമെന്നും ഒക്കെ.
കൂലം കുത്തി യൊഴുകുന്നത്
പ്രവാഹം;
അതെ;അതുതന്നെ-
ചതി-
പോരിന് കാരണം.
ചോരയുടെ കുത്തൊഴുക്ക്
ശകുനിയുടെ
കള്ളക്കളിയുടെ കഥ;
-മുനിയന്നെ
പറഞ്ഞത്.
-നൂറ്റൊന്ന്
ആവർത്തിച്ചത്-
(ക്ഷീരബലയെന്ന്
ആയുർവ്വേദം.)

2.
ഇറാക്കിലും
ഗാസയിലും
തേര്
ഉരുളുന്നത്;
ഇവിടെ,
ഭൂമിയുടെ
തട്ടിൻപുറത്ത്-
ഒരു പെരപെരക്കം.

3.
ഇരുളുന്നു ആകാശം-
മഴ വരാനെന്നത് മൌഡ്യം;
 വരാനിരിക്കുന്നത്
പേമാരി;
മഹാമാരി;
തീരാ, തോരാമഴ;
മഴമഴ;മഹാമഴ;
കോരിച്ചൊരിഞ്ഞ്;
ഊരും പാരും നിറഞ്ഞ്;
അങ്ങനെ,അങ്ങനെ;
ലോകാവസാനം.

അതെ,
എല്ലാ കഥകളും തീരുന്നത്
ഒരേപോലെ-
സകല പടഹധ്വനികളും
അടങ്ങി-
മൂകം,ശാന്തം;
തുടക്കം
ഒടുക്കം
ഒന്നായുറഞ്ഞ്.

4.
എന്റെ മുറിത്തട്ടിൽ
പെരപെരാപെരക്കം;
കിലുകിലെക്കിലുക്കം.

എലി;
നേരിനെ;
പരിഹസക്കുന്നതിൻ സ്വരം;
-അതുകേട്ട്‌ കലിതുള്ളും
കവിമനസ്സ്-
എലി പെരുകിയിട്ടുണ്ടെന്ന്
വീട്ടുകാരിയുടെ പരാതി
(- മായം ചേർക്കാത്ത
-പരിശുദ്ധ-
എലിവിഷം പോലും
കിട്ടാനില്ലാത്ത
കലികാലത്തെപ്പറ്റി
ഓർമപ്പെടുത്തൽ)
-അത് മാത്രമാണ്
ഈ പുത്തനിന്നിന്റെ
പച്ചപ്പെന്ന്
എന്റെ കമന്റ്-
എന്റെ പ്രിയതമയുടെ
മണിയൊച്ച;
-പൊട്ടിച്ചിരി-
ലോഫ്ട്ടിൽ
എലികൾ ചിരിക്കുന്നു.

21 Aug 2014

The Firefly- Dr K G Balakrishnan

27 Jun 2014

എന്റെ ഡയറിയിൽനിന്ന്


ഡോ കെ ജി ബാലകൃഷ്ണൻ
=========================
ഭാരതം,
ഒക്ടോബർ രണ്ട്, 2013

വിങ്ങും വിതുമ്പും
മനസ്സിന്റെ ദുഃഖമേ,
നിന്നിലെൻ സംഗീത-
മാതപിക്കുന്നുവോ?

പാടിപ്പറക്കും
പറവ കണക്കവേ
കൂടണയും സ്വപ്ന-
രാഗമാകാതെ നീ
മാനസപ്പൊയ്കയിൽ
നീന്തി നീരാടുന്ന
നാനാ കിനാനിര
തൂവും വെളിച്ചമേ,
സ്പർശരസഗന്ധ-
 നാദദർശങ്ങളാൽ
ഹർഷം ചൊരിയും
വിഭാതമാകാതെ നീ
കൂരുൾ തിങ്ങും
വനാന്തരാളങ്ങളിൽ
ഓരിയിടുന്ന
രാപ്പേടിയാകുന്നുവോ?

അന്ന് ഞാൻ പാടിയ
സ്വാതന്ത്ര്യഗീതികൾ
ഇന്ന് വിഴുപ്പായ്
കുമിഞ്ഞു നാറുന്നുവോ?
ഓരോ നിമേഷവും
വേവും ചുടലയിൽ
നീറായമർന്നു
തുലഞ്ഞു തീരുന്നുവോ?

2014 ജനുവരി 30

എന്റെ നിണം വീണ്
ചോന്നൊരീ മണ്ണിൽനി-
ന്നെന്ന് മിഴിയുമെൻ
സൌവർണ്ണഭാരതം?

2014 മെയ് 16

ഭാതമേ, നീയെൻ
മുളംകുഴലൂതുമോ,
നാദമേ,
നീയെൻ
അഭിരാമമാകുമോ?
നാനാത്വമേ,
ഒരേ
ധാരാപ്രവാഹമായ്
മാനവമാനസ-
സൌന്ദര്യപൂരമായ്;
ഭാരതഗംഗാ-
തരംഗ-
മുണരുമോ?

24 May 2014

നോവ്‌

 ഡോ കെ ജി ബാലകൃഷ്ണൻ.
============
ഈ ഇളംകാറ്റിന്
നിറമില്ലെന്ന്
ആർക്കാണറിഞ്ഞുകൂടാത്തത്?

ഒരുപക്ഷെ,
പുലരി,
ഉണർച്ചയുടെനാളം,
ഈ താഴുകലിന്
ഉയിരേകിയേക്കാം.

കിഴക്ക്,
മലമുകളിൽ നിന്നോ,
ഓർമയുടെ
പച്ചപ്പിൽ നിന്നോ ,
ഇന്നലെയുടെ
ഇക്കിളിയിൽ നിന്നോ,
നീ കണ്‍തുറക്കുന്നത്?

അറിയാതെ,
ഒരു മിഴിയനക്കം;
ഒരു വീർപ്പ്,
ഒരു കുഞ്ഞുകിരണത്തിന്റെ
ഉയിർപ്പ്.

തംബുരുവിനും
തോക്കിനും
തളിരിലയനക്കത്തിനും
വെവ്വേറെ
വിനാഴികപ്പകർച്ച.

സ്വരമേഴും കൂടി
ഒരുക്കും കുടമാറ്റത്തിന്
ഓരോ നേരക്കുനിപ്പും
ദൃക്ക്സാക്ഷി.

വീണ പൂവിനെപ്പറ്റി
പാടിപ്പാടി,
കൊതി തീരാതെ
കവി;
ഇക്കാണ്മതെല്ലാം
നുണയെന്ന്
ആണയിടുന്ന
സന്ന്യാസി;
അല്ല;
ഇതെല്ലാം എന്റെ
ചിറപ്പെന്നോതുന്ന
അഹങ്കാരി-
പാവം!
(അത് പഴമയെ
ഉമ്മ വയ്ക്കുന്ന
പുതുമ)

ഈ ഇളംകാറ്റിന്
നിറമുണ്ട്!
അതേതെന്ന
ഒരേ ഒരു ആംഗ്യം
ഇപ്പൊഴും
എപ്പൊഴും
എന്റെ നോവ്‌;
(പേറ്റ്നോവ്‌).

23 Apr 2014

അവൾ


ഡോ കെ ജി ബാലകൃഷ്ണൻ 
========================== 
ആരിത് തുടികൊട്ടിപ്പാടുവോൾ 
എൻ മൌനത്തിൻ 
ഓരില മിഴിയുമീ 
പുലരിപ്പുതുചോപ്പിൽ!-
നേരിന് പുളകമായ് 
നീരിന് സുഖദമാമാം
നേരിയ കുളിർത്തുള്ളി- 
ത്തുടിപ്പായ് മധുരമായ്!
പൂനിലാവിഴയിലെ 
നീലത്തൂവെളിച്ചമായ് 
പൂങ്കിനാവിലെ രാഗമധുവിൻ 
ചിനച്ചമായ് 
പാതികൂമ്പിയ കരി-
മിഴിയിൽ തുളുമ്പുന്ന 
പ്രീതി തൻ പരിഭവ-
മുറയും കിണ്ക്കമായ്;

ജീവിതത്തിന് നിത്യ-
മാമോദ ച്ചിറപ്പായും 
ഭാവിതൻ തിരക്കോളിൽ
സാമസാന്ത്വനമായും
ആരിതെന്നകംപൊരുൾ-
ത്തുടിപ്പായ്ത്തുടിക്കുന്നു;
വാരിജമലരിതൾ-
മിനുപ്പായ് തുളിക്കുന്നു!

അവളെൻ സിരകളിൽ 
സംഗീതം പകരുവോൾ,
അവളെൻ കവിതയായ് 
ഈണമായ് 
നിറയുവോൾ!

23 Mar 2014

അഞ്ചാണ്ടൻ തിരുവാറാട്ട്



ഡോ.കെ.ജി.ബാലകൃഷ്ണൻ 
==================== 
എല്ലാറ്റിനും 
ഒരു ലിമിറ്റ് വേണമെന്ന്
നാട്ടുവഴക്കം;
കൂടാതെ,
കക്കുന്നവന് 
നിക്കാനറിയണമെന്നും.

പിന്നെ 
നടുക്കുളത്തിൽ 
ഇറങ്ങി 
ഒന്നിന് പോയാലും 
നാടറിയുമെന്നും.
നിനക്കും 
ഇതൊക്കെ 
ഓടും.
എങ്കിലും,
പലവട്ടമായാൽ 
ഒരുവട്ടം 
പെടുമെന്ന് 
സത്യമായും 
കിറുകൃത്യമായി 
ഓലത്തിളക്കം.
നീ പോഴനല്ല;
ചേകവരോളം
മെയ് വഴക്കം .
വെട്ടിന് വെട്ട്;
അടവിനടവ്;
രണ്ടിനും തട;
തച്ചോളിപ്പയറ്റ്.

ഒപ്പം 
കൊല്ലന് 
കോഴയെറിഞ്ഞ് 
കള്ളച്ചുരിക
പടയ്ക്കുവോൻ;
എകെ തോക്ക്
തലയിണച്ചോട്ടിൽ
പൊരുന്നയ്ക്ക് വയ്ക്കുവോൻ;
ശങ്കരാഭരണത്തിൽ 
പൊങ്കാലയിട്ട്
ദേവിയെ 
പ്രീതിപ്പെടുത്തുത്തുവോൻ; 
തനിക്കുള്ളതെല്ലാം 
തിരുനടയിൽ നേദിച്ച്  
പട്ട് പുതപ്പിച്ച് 
സാഷ്ടാംഗം 
പ്രണമിക്കുവോൻ.

ചിരിക്കുടുക്കകൾ പൊട്ടിച്ച് 
നീലാകാശത്തിൽ 
പൂത്തിരി;
നിറനിലാവെട്ടതിൽ
ദേവഭൂമിക്ക് 
പൊന്നാട.

2.
വരുന്നു 
അഞ്ചാണ്ടൻ
തിരുവാറാട്ട്;
പാണ്ടിമേളമെവിടെ?
പ്രാമാണിയെവിടെ? 
ചെണ്ട-കുഴൽ-തകിൽ 
ഇലത്താളമെവിടെ?
-നിന്റെ കുറുംകുഴൽ(പണം)
എവിടെ?

പഞ്ചവാദ്യമെവിടെ?
അമിട്ടും ഗുണ്ടും 
ആനയും കുടമാറ്റവും 
കൂറുമാറ്റവും
എവിടെ?
മഹാദേവാ!
അമ്മേ!
നാരായണാ!
ഒക്കെ 
എട്ടുനിലയിൽത്തന്നെ
പൊട്ടണം!
രാമാ!
അരവിന്ദനയനാ!

25 Feb 2014

ഉല്ട്ട പുല്ട്ട


ഡോ.കെ.ജി.ബാലകൃഷ്ണൻ 
=================
1.
എതിർ ദിശയിൽ 
ഫാൻ;
സ്പീഡില്ല;
കാറ്റുമില്ല.
മെക്കാനിക്ക് വന്നു.
കണ്ടു കേട്ടു മണത്തു 
തൊട്ടു സ്വദിച്ചു;
ഉരിയാടി:
"ഉല്ട്ട. "
അങ്ങനെ ഒരു കഹാനി.

വളരെ കൊതിച്ച് 
ഓരോ കാലണയും കുട്ടിവച്ച്
വാങ്ങിയ പങ്ക;
യന്ത്രം-
എന്തോ-
എല്ലാം ഉല്ട്ട.

കാര്യങ്ങൾ 
ഉല്ട്ട പുല്ട്ട.

2
എന്റെ 
കണ്ണ് കാത് 
നാക്ക് മൂക്ക് 
ത്വക്ക് 
ഒക്കെ
ഉല്ട്ട.

ഞാൻ 
അന്തം വിട്ട്.
നീയാട്ടെ,
എന്റെ 
മിടിപ്പ് 
ഇരുമ്പ് വിലക്ക്
തൂക്കിവാങ്ങാൻ റെഡി.
അറവുകാരാ,
(അരവുകാരാ)
പെറാത്ത പയ്യിനെത്തന്നെ
നിനക്ക് പഥ്യം;
തുടുത്ത് കൊഴുത്തിരിക്കുമ്പോൾ
കശാപ്പിന് 
ജോർ.

മൂർച്ചയേറിയ കത്തി;
ഇറച്ചിക്ക് നല്ല വില-
പഞ്ചനക്ഷത്രങ്ങൾ
സുലഭം.

മലയിടിച്ചു 
കുളം മൂടി 
പുഴയെ 
കൊന്നുകൊൽക 
അമ്മയെ 
വറുത്ത് 
തിന്നുകൊൽക.

നാളെയിലേക്ക് 
കുതിക്കുന്നവനെ
ഇന്നലെയിലേക്ക് 
ചവിട്ടിത്താഴ്ത്തി
ഓണത്തിനൊരൂണ്-
ബോണസ്
നിന്റെ സൗജന്യം.
നെടുവീർപ്പ് 
പഴയ 
മുടിയൻ 
കാരവരുടെ
വേദാന്തം:
"എന്തു ചെയ്യാം-
എല്ലാം 
ഉല്ട്ട പുല്ട്ട-
ഒക്കെ നാളെ 
ശരിയാകും".
(മൂപ്പര് ദില്ലിയിൽ പോയിട്ടുണ്ട്;
ഇനിയും പോകും.)

21 Jan 2014

ഇരുളിടുക്കിൽ നിന്ന് ബ്രഹ്മരാഗത്തിലെക്ക് ഉൾമിഴിയാം!


ഡോ കെ ജി ബാലകൃഷ്ണൻ 


ആ ആഗസ്റ്റ്‌ പതിനഞ്ച്,
ഇരുളിടുക്കിലേക്കാണ് 
എന്നെ 
ആനയിക്കുന്നതെന്ന് 
അന്നറിഞ്ഞിരുന്നേയില്ല.

പുലരിപ്പിറവി 
വെളിച്ച്ത്തിലെക്കെന്ന്
ആശ്വസിച്ചു;
അല്ല,
ആഹ്ലാദിച്ചു(അത്യധികം)-
അത് 
നിത്യസത്യമെന്ന് നിനച്ച്,
അരക്കിട്ടുറപ്പിച്ച്
തുള്ളിച്ചാടി;
നാടാകെ 
മൂവർണക്കൊടി പാറി, 
സ്വാതന്ത്ര്യഗാഥ പാടി,
.തിമർത്തു.
(തിമർക്കുന്നു ;
ഈ നിമിഷത്തിൻറെ 
നുറുങ്ങു ചിരിയിലും)

2 .
പക്ഷെ,
കണ്‍തുറന്നപ്പോൾ
 അറിയുമറിവ് 
ഉള്ത്തുടിപ്പിലെക്ക്
ഇളവെയിൽത്തുള്ളി ഇറ്റിച്ച് 
നേരുണർത്തുന്നു
എന്നിൽ.

നീയാം മൗനത്തിലെ ചതി,
വാചാലത്തിലെ
അപശ്രുതി,
(ഉള്ളിരിപ്പെന്ന് 
പഴയ നാടൻ പറച്ചിൽ)
എനിക്ക് 
ഇന്ന് 
കരൾ വെളിയുന്നു.

3.
നീറ്റുഭസ്മം 
ഇടക്കിടെ,
(ആ ലാടനെപ്പോലെ )
നിന്റെ വൈദ്യം-
(നിന്റെ പ്രബോധനം,
പ്രസ്താവന,
ഒരു നുണത്തുണ്ടം.)
ഈ കൊടും വ്യാധിക്ക്.

 4.
എനിക്ക് 
മതിയായി 
മടുത്തു;
(മനവും മനമില്ലായ്മയും
മാനമില്ലായ്മയും)

5.
സുഹൃത്തേ,
നീ 
നിന്റെ കങ്കെട്ട് 
തുടരുന്നു;
പിന്നെ,
പുതിയ പുതിയ 
കടുംകെട്ടിട്ട്,
അഴിയാക്കുരുക്ക് തീർത്ത് 
നിയമക്കയറ്കൊണ്ട്
എന്റെ 
കാഴ്ച്ചയെ 
കേൾവിയെ 
ഉള്ളുണർവിനെ
കഴുവേറ്റുന്നു.

6.
നീ 
എന്നെ 
ഈ തുരങ്കത്തിലൂടെ
ആഴക്കയത്തിലേക്ക്
കുത്തൊഴുക്കുന്നു.
പക്ഷെ, സുഹൃത്തേ,
മർദം 
കൂലം കുത്തുന്ന
അളവിൽ 
ഈ ഉരുക്ക്ഭിത്തി 
പിളരുമെന്നും 
പ്രളയത്തിൽ 
നീയും 
അമരുമെന്നും 
അറിഞ്ഞാലും!

7.
സമയമായി,
നമുക്ക്,
ഇനി,
പുതുവെളിച്ചത്തിലെക്ക് 
കണ്‍തുറക്കാം-
ഈ പുലരിപ്പാട്ടിന് 
ബ്രഹ്മ രാഗ മരുളാം!
====================

24 Dec 2013

എന്റെ മ്യാം മ്യാം ടൈഗറിൻറെ ബൗ ബൗ


ഡോ കെ ജി ബാലകൃഷണൻ


1.


അതെഈയിടെയായി
എന്റെ  പുലരികൾ 
ഇരുളിലേയ്ക്ക് 
ഉണരുന്നു.


2 .
കിഴക്ക് പൊന്നുരുക്കുന്നിടത്ത്
പൂച്ചക്ക്‌ കാര്യമില്ലെന്ന്.


അമ്മയെറിയുന്ന ചാളത്തലക്ക്
കാക്കയോടും ടൈഗറോടും 
കടിപിടികൂടി,
വടക്കേ ഉമ്മറത്ത് 
കഴിഞ്ഞാൽ മതിയെന്ന്.


എലിയെ പ്പിടിക്കേണ്ടും  നേരം 
വിളിക്കാമെന്ന്.


അമ്മ
അമോണിയച്ചാളവെള്ളം
   വാഴത്തടത്തിലൊഴി ച്ച്,
   ഒരുരൂപക്കരിക്കാടി കുടിച്ച്,
കുടി കിടന്നോളുമെന്ന്.


കുല വെട്ടാൻ രാമനെ 
 ചട്ടം കെട്ടാമെന്ന്.
ശുംഭനത് വഴിപോലെ 
അനന്തപുരിയിലോ,
“ഇന്ദ്രപ്രസ്ത”ത്തിലോ 
എത്തിച്ചുകൊള്ളുമെന്ന്.
മാതേവൻ കരയുന്നത് 
കാര്യമാക്കേണ്ടെന്ന്


 3.
നീ 
നാട്ടുകാര്യം,                                                                                
വീട്ടുകാര്യം 
പായ്യാരം പറഞ്ഞ് 
നാടോടിപ്പാട്ട് പാടി,
റോട്ടിലെ കുഴിയെണ്ണി,
നക്ഷത്രമെണ്ണി,
ബേവരെജ് ഔട്ട്ലെറ്റ്കളുടെ
നിര നീട്ടിക്കോളുമെന്ന്.


സോളാർ പ്രഭാതങ്ങൾ 
നൂറ് പൂക്കൾ 
വിരിയിച്ചു കൊള്ളുമെന്ന്.


കരിമണൽ വാരി 
ഞങ്ങൾ
തീരം വെളുപ്പിച്ചോളാമെന്ന്;
"കോൾപ്പാടം കൊയ്തോളാമെന്ന്.


നമ്മള് കൊയ്യും വയലെല്ലാം 
നമ്മുടെതാകും പൈങ്കിളിയേയെന്ന്.


നിന്റെ ചാളമുറ്റത്ത്
പുഷ്പകമിറക്കിക്കോളാമെന്ന്.


4 .
നാടായ നാടൊക്കെ രാജവീഥി തീർത്ത് 
ടോൾ പിരിച്ചോളാമെന്ന്.


നിൻറെ വേർപ്പായ വേർപ്പൊക്കെ
സ്വിസ്സ്ബാങ്കിൽ സൂക്ഷിച്ചോളാമെന്ന്.


പോന്നായ   പൊന്നൊക്കെ 
നല്ല നാളേക്ക് കരുതിക്കോളാമെന്ന്.


ഞങ്ങൾഅഞ്ചാണ്ടിൽ
വീടായ വീടിന്റെ 
പടിയായ പടിയൊക്കെ 
ശരണംവിളിച്ച് 
ചവിട്ടിക്കോളാമെന്ന്.


5 .
നീ മിണ്ടാതെ,
രണ്ടെണ്ണമടിച്ചുകിറുങ്ങി,                                                                        
ദാ
 ചാരക്കൂനയിൽ
കഴിഞ്ഞോണ്ടാൽ  മതിയെന്ന്


(വോട്ടുയന്ത്രം അവർ - 
പോലീസും പട്ടാളവും -
നിന്റെ ചൂണ്ടാണിത്തുമ്പത്ത്
എത്തിച്ചുകൊള്ളുമെന്ന്.)


6.


നീ വേണേൽ 
ഇടക്കിടെ 
ഒന്ന് മ്യാം മ്യാം 
വെച്ചോളൂ
എന്ന്.


(ടൈഗറും
നിർബാധം 
ബൗ ബൗ 
കൊരച്ചോട്ടെ-
എന്ന്)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...