Showing posts with label 38. Show all posts
Showing posts with label 38. Show all posts

25 Feb 2014

malayalasameeksha/ feb 15- mar 15/2014

 reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE


 ഉള്ളടക്കം

ലേഖനം



വാങ്മുഖം
എം.തോമസ് മാത്യു 



വാക്കുകളിൽ മഴവില്ല്‌ വിരിയിച്ച വിനയൻ
സക്കറിയ 


സഫലമാകട്ടെ യാത്രകൾ
സ്വാമി സന്ദീപാനന്ദഗിരി


ഒട്ടും ചൊറിയാതിരിക്കാൻ എന്താ വഴി?
സി.രാധാകൃഷ്ണൻ 


ജനകീയ സംഗീതസംവിധായകനായ രാഘൻമാഷ്‌
പ്രഭാവർമ്മ


ആത്മാവിന്റെ അനശ്വരലാവണ്യം
സ്വാമി അവ്യയാനന്ദ


ആർക്ക്‌ വോട്ടുചെയ്യണം? അഥവാ ആരാണ്‌ ജനപ്രതിനിധി
അമ്പാട്ട്‌ സുകുമാരൻനായർ


മുളങ്ങ് ഗ്രാമം സമരച്ചൂടിലാണ്
ശ്രീജിത്ത് മൂത്തേടത്ത്


വിവാഹവും വിവാഹനിശ്ചയവും
സി.പി.രാജശേഖരൻ


നാലുകെട്ടിലൊരു നക്ഷത്രം കാത്തിരിക്കുന്നു
ശ്രീപാർവ്വതി


ഗ്രാന്റ് ട്രങ്ക് എക്സ്പ്രസ്സ്
സുനിൽ എം എസ്



കൃഷി
ഇളനീർ വിളവെടുപ്പിലൂടെ നേടാം അധിക വരുമാനം
ടി. കെ. ജോസ്‌  ഐ എ എസ്


കരിക്കിന്റെ ലഘു സംസ്ക്കരണ രീതി
ശ്രീകുമാർ പൊതുവാൾ


നിധി
ദീപ്തി നായർ.എസ്‌


ഇളനീർ: ശീതളപാനീയ വിപണിയിലെ പുത്തൻ താരോദയം
ഡോ. ജോസ്‌ ജോസഫ്‌


മഡൂർ: ഇന്ത്യയിലെ കരിക്കിന്റെ തലസ്ഥാനം
ആബെ ജേക്കബ്‌


കരിക്കിന്റെ വിളവെടുപ്പ്‌ പാകം
സുദർശന റാവു, റോയി സ്റ്റീഫൻ, ജയപ്രകാശ് നായിക്‌, എം.പി ഗിരിധരൻ, പി.ആർ സുരേഷ്‌, എം ഗോവിന്ദൻ


കവിത
ശിക്ഷ
സന്തോഷ് പാലാ


പാദുകം 
ഷീലാലാൽ

രാവും പകലും
ടി. കെ. ഉണ്ണി 


അവസ്ഥാന്തരം
രാധാമണി പരമേശ്വരൻ


ഉല്ട്ട പുല്ട്ട
ഡോ.കെ.ജി.ബാലകൃഷ്ണൻ 


പ്രയാണം
ഇന്ദിരാ ബാലൻ


വംശഭേതം
ധർമ്മരാജ് മടപ്പള്ളി


സത്യങ്ങള്‍
ശ്രീദേവിനായര്‍


ചില കാക്കകള്‍
ജയചന്ദ്രന്‍ പൂക്കരത്തറ


മണം
ശ്രീകൃഷ്ണദാസ് മാത്തൂര്‍ 


ആകാശപ്രവാസത്തിന് പോയവർ തിരിച്ച് വരുമ്പോൾ
ഗീത മുന്നൂർക്കോട്


സത്യങ്ങള്‍
ശ്രീദേവിനായര്‍


ശവരുചികളുടെ പാചകശാസ്ത്രം
നിദർശ് രാജ്


മുപ്പത്തിരണ്ട് പല്ലും മുളക്കാത്തവർ
രാജൂ കാഞ്ഞിരങ്ങാട്

മരണം
ജവഹർ മാളിയേക്കൽ



കഥ

The Hues 
Greeshma Mathews
ചലനം
ഗിരീഷ് വർമ്മ ബാലുശ്ശേരി

വീണാലെന്താ ദർശനസുഖം കിട്ടിയല്ലോ
അച്ചാമ്മ തോമസ്‌ പൈനാൽ



നോവൽ-18
കുലപതികൾ 


സണ്ണി തായങ്കരി 

 

 നവാദ്വൈതം/എഡിറ്ററുടെ കോളം
സൗന്ദര്യനിർമ്മാണത്തിൽ അവ്യവസ്ഥാപിതമായ ചില ചിന്തകൾ
എം.കെ.ഹരികുമാർ

24 Aug 2013

നാട്ടുവിശേഷങ്ങൾ


എം.കെ.ജനാർദ്ദനൻ

വിദേശത്തിരുന്നുകൊണ്ട്‌ അരാഷ്ട്രീയക്കാരനായ സുഹൃത്ത്‌ ഫോണിലൂടെ നാടിന്റെ ക്ഷേമകാര്യങ്ങൾ തിരക്കി. ദേശക്കാരന്റെ മറുപടി വന്നു. "ഉന്നതാധികാര സമിതിക്കു പ്രശ്നം കൈമാറിയിരിക്കുന്നു. സ്റ്റേറ്റ്‌ പ്രതിപക്ഷം ഒന്നടങ്കം അധികാരപക്ഷത്തെ താഴെയിറക്കാനുള്ള തെരുവുയുദ്ധത്തിലാണുള്ളത്‌ പ്രകടനം, കല്ലേറ്‌ കോലംകത്തിക്കൽ പോലീസിന്റെ വാട്ടർ പീരങ്കിയിൽ വെള്ളം ചീറ്റൽ. പിന്നെ പുകബോംബു പൊട്ടിക്കൽ. എതിരാളി നേതാവിന്റെ തലയിൽ കാപ്പിവടികൊണ്ട്‌ ഉറിയടി. രക്തംചീന്തൽ. ചോര ചീന്തിച്ച ഗുണ്ടായ്ക്കിട്ട്‌ തലയിൽ വെട്ടുകത്തി പ്രയോഗം. എട്ടിലധികം സ്റ്റിച്ചുകൾ. അക്രമത്തിനു രോഗശയ്യയിൽ  താത്ക്കാലിക അവധി.
"നേര്‌ തന്നെയോ ഇതെല്ലാം?"
"അതെ ഈ വകയൊക്കെ അരങ്ങേറുന്ന സഭയുടെ പേരാണ്‌ അസംബ്ലി."
"എന്താണവിടെ നടക്കുന്നത്‌ സുഹൃത്തെ?"
അതേന്നെ. പാലം കുലുങ്ങിയിട്ടും അഴിമതിക്കാരായ കേളന്മാർ കുലുങ്ങാത്ത ഭരണം"
ഇതെന്തൊരു വൈപരീത്യം? ഇതെന്തു കഥ.?
"അതെ കൊള്ള സങ്കേതങ്ങളും കൊലയാളി സംഘങ്ങളും തമ്മിലുള്ള കടിപിടിതന്നെ. രാഷ്ട്രീയ അധോലോകങ്ങളുടെ ഏറ്റുമുട്ടൽ. എല്ലാ മുദ്രാവാക്യങ്ങളും ഒന്നു തന്നെ. സത്യം ധർമ്മം ശാന്തി പക്ഷേ- എട്ടിലെ പശു പുല്ലുതിന്നില്ലെന്നുമാത്രം. എല്ലാം ഏകമയം കർമ്മം, അനീതി, അധികാര ദുർവ്വിനിയോഗം. ഫലം ജനദുരിതം വിലക്കയറ്റം-മരണം, ആത്മഹത്യകൾ.
കേൾക്കട്ടെ പറയടോ നാട്ടുവിശേഷങ്ങൾ?
പറയാം കേട്ടോളൂ.
'മുഖ്യരും സഖ്യന്മാരും തമ്മിൽ അനിഷ്ടം. പ്രശ്നം ഒന്നല്ല, പത്തല്ല, അതിനും അപ്പുറം. പെൺ വിഷയം തന്നെ മുഖ്യം. അമ്പുതറയ്ക്കാത്തവരില്ല ഗുരുക്കളിൽ...ഫ്രോയ്ഡിന്റെ 'ഇദും, ഈദും' കാമമനഃശാസ്ത്രം വായിച്ചിട്ടില്ലേ? 'ഇദ്ദ്‌' എന്നാൽ സ്ത്രീയോട്‌ പ്രഥമദൃഷ്ടിയിൽ ഉദിക്കുന്ന പ്രാകൃതകാമം 'ഇദാ'കട്ടെ പ്രാകൃതത്തെ ഉള്ളിൽ മർദ്ദിച്ച്‌ ഒതുക്കുന്ന വിവേക വിചാരവും നിയന്ത്രിക്കലും. ആദ്യത്തേതാണിക്കാലത്ത്‌ വിജയം കൊയ്യുന്നത്‌. പ്രാകൃതകാമം"
"പെൺവിഷയം തന്നോ പ്രശ്നം?"
അതിന്റെ പീക്ക്‌ പോയന്റിനെ മുതലെടുത്ത 200 കോടിരൂപയുടെ തട്ടിപ്പ്‌ നടന്നു. മുഖ്യരുടെ അറിവോടെ. പാവം വോട്ടുകൊടുത്ത ജനം. വഞ്ചിക്കപ്പെട്ടിരിക്കുന്നു."
"എതിരാളികൾ നടുത്തളത്തിലിറങ്ങി ഭരണം സ്തംഭിപ്പിച്ചു. സ്തംഭനം തുടരുന്നു"
"അരി വെറുതെ കൊടുക്കുന്നെന്നു കേട്ടു."
അതെ ഒരു രൂപാ അരി കരിഞ്ചന്തക്കാർക്കു 10 രൂപനിരക്കിൽ റേഷൻകടക്കാർ നേരിട്ട്‌ ലോഡ്‌ മറിച്ചു നൽകുന്നു. വ്യാപാരികൾ ലാഭം കൊയ്യുന്നു. റേഷൻകട നടത്തുകാർ പുതിയ പ്ലോട്ടുകൾ വാങ്ങി വീടുവച്ച്‌ വിൽക്കുന്നു, സമ്പാദിക്കുന്നു."
"ഭരണക്കാർക്കിതിലെന്തു ലാഭം. കമ്മീഷൻ കോടികൾ കിട്ടുമത്രെ. കോടികളിട്ടു കളിക്കുന്ന അരി മുതലാളിയിൽ നിന്നുതന്നെ"
"അപ്പോൾ പാവം ബി.പി.എൽ കാർ?"
"വെറും പാവങ്ങൾ. 20 കിലോ കൊണ്ട്‌ ഒരുമാസം ഉണ്ണുന്നവർ. ഇതിന്റെ പേർ റേഷൻ തട്ടിപ്പ്‌."
"റോഡുകളുടെ സ്ഥിതിയെന്ത്‌? യാത്ര സുഖമാണോ?
റോഡുനിറയെ കുണ്ടും കുഴിയും. കിടങ്ങുകളുമാണ്‌. അത്‌ നന്നാക്കാനാരുമില്ല. ജനസംഖ്യയെക്കാൾ വളരെ പുറകിലുള്ള മരണസംഖ്യകളുടെ 'യു.എസ്‌.എഗു, ലസാഗു' കണക്കുകൾ താരതമ്യപ്പെടുംവരെ റോഡ്‌ മരണം കൂടും.
അതിനിടയിൽ വർഷാന്ത്യത്തിൽ ബില്ലുമാറാനായി മാത്രം റോഡിൽ അൽപം കല്ലിട്ട്‌ ടാർ ഉരുക്കി പൗഡർ പോലെ പൂശി ഗ്രാവലിടുന്നു. ലക്ഷങ്ങളുടെ ബിൽ തുക മാറ്റിയെടുക്കുന്നു. ഇതിനെല്ലാമിടയിൽ ആളുകൾ റോഡപകടങ്ങളിൽ നിത്യവും മരിക്കുന്നു. ഒരു മരണവീട്ടിൽ 'ഒരു റീത്ത്‌' ഒപ്പം മന്ത്രിയുടെ ഒരു ശോകനാട്യം. തീർന്നു ഭരണവീഥിയുടെ കടമ. കൂടെ ടി.എ, ഡി.എ ലക്ഷങ്ങൾ തട്ടിക്കുന്ന കണക്കുകൾ കൈപ്പറ്റലും. വെള്ളപ്പൊക്കത്തിനു നടുവിൽ ചാകാനിടമില്ലാത്തവർ. ചങ്ങാടം കെട്ടി മണ്ണിട്ടു ശവദാഹപ്പെട്ടിയിൽ ദഹിപ്പിക്കുന്നു. അതിനിടയിലേക്കു ഡങ്കിപ്പനിയും പട്ടിണിയും പ്രളയത്തിനു മീതെ കുടിനീർക്ഷാമവും, സംഹാരമാടുന്നു. പിന്നെന്തു വിശേഷം കൂട്ടുകാരാ നാട്ടിൽ?
ആദിവാസി പട്ടിണിമരണങ്ങൾ. കുട്ടികളുടെ പോഷക ശൂന്യമായപ്പിറവികൾ! ശിശുമരണങ്ങൾ!
പിന്നെന്തു വിശേഷം?
പിന്നയല്ലേ വിശേഷം ഒറിജിനൽ. വിലക്കയറ്റ വിശേഷം. ഒരു കിലോ ചെറിയ ഉള്ളി നൂറു രൂപ. അരി നല്ലയിനം 10 കി. 574. പരിപ്പ്‌-70, പയറ്‌- 80 .... പെട്രോൾ വില, മാസംതോറും രണ്ടു രൂപ വർദ്ധന. കോർപ്പറേറ്റുകളുടെ സെലിബ്രേഷൻ ഓഫ്‌ ക്യാപിറ്റൽ ഇംക്രീസ്‌. വിലവർദ്ധനയുടം 5000-10000 കോടികളുടെ വിഹിതം സർക്കാരിന്‌. അതിൽനിന്നും സൗജന്യറേഷൻ. മന്ത്രിതല ബിനാമി സ്വത്തുക്കൾ. പോരെ സുഹൃത്തെ നാട്ടുവിശേഷങ്ങൾ. തീരുന്നില്ല കേട്ടോ.
"ഓ ഗോഡ്‌," എല്ലാറ്റിനും ഒരു പരിഹാരം കാണാനായില്ലെങ്കിൽ ഇങ്ങിനെപോയാൽ നാടില്ലാതാകും അല്ലേ?"
"ഒരു തമാശ കാട്ടിത്തരാം സുഹൃത്തെ- ഞാനി ഫോൺ റിസീവർ സൂര്യതട്ടിപ്പു കേസിലെ ലോക്കപ്പ്‌ പ്രതികളുടെ ഉടുവസ്ത്രത്തിൽ ചേർത്തുവയ്ക്കുമ്പോൾ താങ്കൾ 5000/10000 റിയാൽ വിലയുള്ള അതിവിശിഷ്ട സുഗന്ധം നുകരും. 100 കോടി തട്ടിച്ച കേസ്സിലെ ഫീമെയിൽ കോൺവിക്റ്റുകളുടെ വി.ഐ.പി വേഷത്തിൽ നിന്നാണത്‌. ജയിലിലവർക്കു ആഭ്യന്തരന്റെ അനുമതിയോടെ കിടക്കയും, കട്ടിലും പുതപ്പും ലഭ്യം. ആട്ടിറച്ചി മീൽസും ലഭ്യം. വീട്ടിൽ പോലുമില്ലാത്ത സുഖവാസം. എങ്ങിനെയുണ്ട്‌ നാട്ടുവിശേഷം. വീണ്ടും പറയാം. സർക്കാരുകളുടെ മാനവും ചാരിത്ര്യവും നശിച്ചു.
മൂട്ടിൽ ഒരാൽമരം ആൾപൊക്കത്തിലും മീതെ കാണാനില്ലേ?
ഇനിയെന്തു പരിഹാരം.
ഒക്കെ 'ഹയിക്ക-മണ്ടു' തീരുമാനിക്കും. ജനം 'ഹൈക്ക-മണ്ടിൽ' പ്രതീക്ഷ കയറ്റിവച്ചു. ഒടുവിൽ ഹൈയിക്കമണ്ടു'തീർപ്പെടുത്തി. നേതൃമാറ്റം ഇല്ല. ശൈലി-നയമാറ്റങ്ങൾ ഇത്‌ തന്നെ ധാരാളം. എങ്ങിനെയുണ്ട്‌ സ്നേഹിതാ തീരുമാനം? ഷേയിം ഛെ-ഇല്ലത്തെ ഭരണം തുടരും, ശ്രേഷ്ഠ ഭാഷാ ഭരണം. ശ്രേഷ്ഠ കേരള ഭരണം.
മറുവശത്ത്‌ ഫോൺ കട്ടായി.

19 Jul 2013

The prejudiced grip.



     Geetha munnurcode
                                                    
A check, a cross or a band of cunning cops
What’s that standing and posing upright?
Casting shadows, grim and faint…..
In my paths of serene solidarity..…….?
Why am I pushed back?
And shunted
By an unseen force……..?

A prejudiced shrewdness
Seems to echo from nowhere,
Just to gulp my very existence.
Nay…! It’s my catch!
You would better grab not –

How serenely I had built up
Fineries in my deeds and dealings!
Now crushed and crackled
By an unexpected engine hand……!

Yes, I do grudge apologies
To my inner self, that
I could have foreseen
The things change colors often
And a man’s moods
Would change the entropy
Over turning and grounding
What comes his way!
Where the self is the only beneficiary!

21 Jun 2013

നീര - സമീപനത്തിൽ സമഗ്ര മാറ്റം അനിവാര്യം


രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി

വരദായിനിയാണ്‌ കൽപവൃക്ഷമെന്ന്‌ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. മനുഷ്യരാശിക്കു വേണ്ടുന്നതെന്തും കനിഞ്ഞരുളുന്ന കൽപവൃക്ഷം. എന്നിട്ടും സംരക്ഷിക്കുന്നവർക്ക്‌ പകർന്നു നൽകാൻ ഈ കൽപവൃക്ഷം കരുതി വച്ചിരിക്കുന്ന നീര മാത്രമെന്തേ ഇങ്ങനെ ഊരാക്കുടുക്കിൽപ്പെട്ടുഴലുന്നു? നീരയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളും സന്ദേഹങ്ങളും ഈ ഉൽപന്നത്തെ അടുത്തറിയാവുന്നവരെ ചിന്താക്കുഴപ്പത്തിലാക്കുന്നു. കാരണം മറ്റൊന്നുമല്ല, മദ്യവൽക്കരണം മരണതുല്യമെന്നു കണ്ട മഹാത്മജിപോലും ഗ്രാമീണജനതയുടെ ദുരിതങ്ങൾക്കറുതി വരുത്താൻ കഴിയുന്ന ഒരു മറുമരുന്നെന്ന്‌ വിശേഷിപ്പിച്ച മഹത്തായ ഉൽപന്നമാണ്‌ നീര. അദ്ദേഹത്തിന്റെ വാക്കുകൾ ദാരിദ്രനിർമ്മാർജ്ജനം നീരയിൽക്കൂടി സാധ്യമാകുമെന്നായിരുന്നു. 1939ൽ മഹാത്മജി ഇങ്ങനെ പ്രവചിച്ചിട്ട്‌ 74 വർഷം കഴിഞ്ഞിട്ടും നമ്മുടെ മനസ്സാക്ഷി ഉണർന്നില്ല. കാരണം ലഹരി നുരയുന്ന പാനീയത്തെ ഇതിനകം മനസ്സാ വരിച്ചു കഴിഞ്ഞു ജനങ്ങളിൽ ഏറിയപങ്കും. എന്നാൽ ഇനിയും വൈകിയിട്ടില്ല. ഇത്തരം കീറാമുട്ടി ന്യായവാദങ്ങൾക്കൊരറുതി വരുത്തി കേരളത്തിന്റെ, നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സാക്കി നീര വ്യവസായം എങ്ങനെ വളർത്തിക്കൊണ്ടു വരാമെന്നു ഏവരും ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
നീര - എന്ത്‌, എന്തിന്‌?
വിരിയാത്ത തെങ്ങിന്റെ പൂങ്കുലയിൽ നിന്നാണ്‌ നീര ചെത്തിയെടുക്കുന്നത്‌. വിരിയുമ്പോൾ അത്യാകർഷകമായ, ആൺപൂക്കളും പെൺപൂക്കളും പ്രത്യേകം പ്രത്യേകം ഒരേ കുലയിൽ കാണുന്ന തെങ്ങിന്റെ പൂക്കുല, ഈ വൃക്ഷവിളപോലെ തന്നെ അനേകം നിഗോ‍ൂഢതകൾ ഉൾക്കൊള്ളുന്ന സസ്യഭാഗമാണ്‌.
ആരോഗ്യമുള്ള ഓരോ തെങ്ങിൻ ഓലക്കവിളിലും ഓരോ പൂങ്കുല വിരിയും. ജാനസ്സ്‌, സംരക്ഷണം, സ്ഥലകാല വ്യത്യാസങ്ങൾ എന്നിവയ്ക്കനുസരിച്ച്‌ ഓലകളെപ്പോലെത്തന്നെ പൂക്കുലകളുടെ ഉത്പാദനത്തിലും വ്യത്യാസങ്ങൾ കാണാം. ചില പ്രതികൂല സാഹചര്യങ്ങളിൽ പൂക്കുലകൾ വിടരാതെയുമിരിക്കും. പൂക്കുല പ്രത്യക്ഷപ്പെടുന്നതിന്‌ ഏകദേശം 32 മാസങ്ങൾക്കുമുൻപുതന്നെ അതിന്റെ ആദ്യകുല (primordium) രൂപം കൊണ്ടിരിക്കും. പൂക്കുലയുണ്ടാകുന്നത്‌ ബലമുള്ളതും ഇരട്ട ഉറയുള്ളതുമായ കൊതുമ്പ്‌  എന്ന ആവരണത്തിലുള്ളിലാണ്‌. പൂർണ്ണവളർച്ചയെത്തിയ ഒരു കൊതുമ്പിന്‌ 1-1.2 മീറ്റർ വരെ നീളവും മദ്ധ്യഭാഗത്തിന്‌ 4-16 സെ.മീ. വരെ വ്യാസവും ഉണ്ടായിരിക്കും. പൂക്കുല പ്രത്യക്ഷപ്പെട്ട്‌ 75-90 ദിവസങ്ങൾക്കുശേഷം കൊതുമ്പിന്റെ കീഴ്ഭാഗം പൊട്ടി പൂക്കുല പുറത്തുവരുന്നു.
ഓരോ പൂക്കുലയിലും 30-35വരെ ശാഖോപശാഖകളായി പിരിഞ്ഞ കണ്ണികളും (spikelets) അവയുടെ അഗ്രഭാഗത്തേയ്ക്ക്‌ അടുക്കിയിരിയ്ക്കുന്ന ആൺപൂക്കളും കാണാം. ഓരോ കണ്ണിയിലും 250-300 വരെയും ഓരോ പൂക്കുലയിലും 8000-10,000 വരെയും ആൺപൂക്കൾ ഉണ്ടായിരിക്കും.
ചൊട്ട വിരിയുന്നതിനുമുമ്പ്‌ കെട്ടിപരുവപ്പെടുത്തി അഗ്രം ചെത്തിയാണ്‌ ഊറിവരുന്ന നീര ശേഖരിക്കുന്നത്‌. പൂങ്കുലകൾ തമ്മിലും തെങ്ങുകൾ തമ്മിലും സീസൺ അനുസരിച്ചും നീരയുടെ അളവിൽ ഏറ്റക്കുറച്ചിലുണ്ടായിരിക്കും. ശരാശരി ഒരു തെങ്ങ്‌ 2.1 ലിറ്റർ നീര ഉത്പാദിപ്പിക്കുമെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്‌ 4.5 ലിറ്റർ മുതൽ 5 ലിറ്റർ വരെ ലഭിക്കുന്ന തെങ്ങുകളുമുണ്ട്‌.
ആരോഗ്യരംഗം ഉറ്റുനോക്കുന്ന നാളെയുടെ പാനീയം
മദ്യാംശം തീരെയില്ലാത്ത പ്രകൃതിദത്ത ജ്യൂസ്‌ ആണ്‌ നീര. അമിനോ അമ്ലങ്ങളുടേയും, വിറ്റാമിൻ, കാത്സ്യം, ഇരുമ്പ്‌ തുടങ്ങിയ ധാതുക്കളുടേയും കലവറ. കൂടാതെ കാർബോളിക്‌ അമ്ലമായ ഫിനോളുകളും. ഏറ്റവും കുറഞ്ഞ ഗ്ലൈസെമിക്‌ ഇൻഡക്സും (GI 35) നീരയുടെ പ്രത്യേകതയാണ്‌. ഇത്തരം ഉയർന്ന പോഷകമൂല്യം നീരയെ നല്ല ആരോഗ്യപാനിയമെന്ന ഗണത്തിലുൾപ്പെടുത്തുന്നു. ഒരു സമ്പൂർണ്ണ ശീതള പാനീയമായും- വിറ്റാമിൻ, ഇരുമ്പ്‌ എന്നിവയുടെ അഭാവം പരിഹരിക്കുന്നതിന്‌ ശുപാർശ ചെയ്യുന്ന ഫുഡ്‌ സപ്ലിമന്റ്‌ ആയും, ആസ്ത്മ, ക്ഷയം, ശ്വാസംമുട്ടൽ, അർശ്ശസ്‌ എന്നീ അസുഖങ്ങൾക്ക്‌ ഔഷധമായും നീര ശുപാർശ ചെയ്യപ്പെടുന്നു. മൂത്രതടസ്സത്തിനും മഞ്ഞപ്പിത്തത്തിനും നീര ഔഷധമാണെന്ന്‌ പറയപ്പെടുന്നു. ശരീരത്തിലെ പ്രോട്ടീൻ നിർമ്മാണത്തിന്‌ സഹായിക്കുന്ന ഗ്ലൂട്ടാമിക്‌ ആസിഡ്‌ എന്ന അമിനോ ആസിഡ്‌ ഉയർന്ന അളവിൽ നീരയിൽ അടങ്ങിയിരിക്കുതായി കണ്ടിട്ടുണ്ട്‌.
നൂറു മില്ലിലിറ്റർ നീരയിൽ 0.15മി.ഗ്രാം ഇരുമ്പും 7.50 മി. ഗ്രാം ഫോസ്ഫറസും 16-30 മി.ഗ്രാം അസ്കോർബിക്‌ ആസിഡും, 0.23-0.32 ഗ്രാം പ്രോട്ടീനുമടങ്ങിയിരിക്കും.
പ്രമേഹരോഗികളുടെ എണ്ണം മറ്റെന്തിനേക്കാളും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പ്രമേഹരോഗികൾക്കും കഴിക്കാവുന്ന കുറഞ്ഞ ഗ്ലൈസെമിക്‌ ഇൻഡക്സുള്ള പഞ്ചസാരയെന്നാൽ അതിന്റെ സ്വീകാര്യത പ്രതീക്ഷക്കുമപ്പുറമായിരിക്കും, തീർച്ചയായും ആരോഗ്യരംഗം ഉറ്റുനോക്കുന്ന നാളെയുടെ ഉൽപന്നമാകാം നീര.

ഉണരാൻ വൈകിയ കേരളം
ഇന്ത്യയിൽ മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്‌, ആൻഡമാൻ ദ്വീപ്‌ സമൂഹത്തിലും നീര ടാപ്പിംഗ്‌ അനുവദനീയമാണ്‌. കർണ്ണാടകത്തിൽ ഹോർട്ടികൾച്ചർ വകുപ്പ്‌ പരീക്ഷണാടിസ്ഥാനത്തിൽ നീര ഉത്പാദനം തുടങ്ങിയിട്ടുണ്ട്‌. കേരളത്തിൽ യുക്തിരഹിതമായ നിയമങ്ങളും, ഈ രംഗത്തെ നിക്ഷിപ്ത താൽപര്യക്കാർ പ്രകടിപ്പിക്കുന്ന അടിസ്ഥാന രഹിതമായ ആശങ്കകളും പ്രസ്താവനകളും കൃഷിക്കാരെ ഈ രംഗത്തേക്ക്‌ കടന്നുവരാൻ അനുവദിക്കുന്നില്ല.
കേരളത്തിലെ 18 കോടി തെങ്ങുകളിലെ 10 ശതമാനമെങ്കിലും നീര ചെത്താൻ ഉപയോഗിച്ചാൽ പത്ത്‌ ലക്ഷത്തോളം പേർക്ക്‌ നേരിട്ട്‌ പുതിയ തൊഴിലവസരങ്ങളുണ്ടാകും. കർഷകർക്ക്‌ ഒരു തെങ്ങിൽ നിന്ന്‌ പ്രതിമാസം കുറഞ്ഞത്‌ 1200 രൂപ വരുമാനവും. ഒരു വർഷം തെങ്ങിലുണ്ടാകുന്ന പന്ത്രണ്ടു പൂക്കുലകളിൽ മൂന്നു പൂക്കുലകൾ നീര ടാപ്പു ചെയ്യുവാൻ ഉപയോഗിച്ചാൽ പ്രതിവർഷം ഒരു ഹെക്ടറിൽ നിന്നുള്ള അധികവരുമാനം 3.6 ലക്ഷം രൂപയാണ്‌. ഒരു ഹെക്ടറിലെ 175 തെങ്ങുകളിൽ 80 എണ്ണം ചെത്തുകയും പ്രതിദിനം ഒരു ലിറ്റർ നീര ഉത്പാദനം ലഭിക്കുകയും ചെയ്യുമ്പോഴാണ്‌ ഈ വരുമാനം. ദിവസം തെങ്ങോന്നിന്‌ മൂന്ന്‌ ലിറ്റർ ഉത്പാദനം ലഭിച്ചാൽ, ഇത്‌ 10.8 ലക്ഷം രൂപവരെ പോകാം. ഒരു ലിറ്റർ നീര ലഭിക്കുകയും അതു പാം ഷുഗറായി മാറ്റുകയും ചെയ്താൽ ലഭ്യമാകുന്നത്‌ 9 ലക്ഷം രൂപയുടെ അധികവരുമാനമാണ്‌. നല്ല പരിചരണം ലഭിക്കുന്ന തെങ്ങുകൾ 3.00-4.5 ലിറ്റർ വരെ നീര നൽകും. ഐടി പാർക്കുകൾക്കുപോലും നൽകാൻ കഴിയാത്ത സംഭാവനയാണിത്‌. കർഷകന്റെ ഉടമസ്ഥതയിലുള്ള തെങ്ങ്‌  നീര ടെക്നീഷ്യന്മാരുടെ സഹായത്തോടെ ചെത്തിയെടുക്കുമ്പോൾ ഒരു നിശ്ചിത അനുപാതത്തിൽ വരുമാനം കർഷകരും ടെക്നീഷ്യന്മാരും പങ്കിട്ടെടുക്കുന്ന ഒരു ഉത്പാദന മാതൃകയാണ്‌ ഇന്തോനേഷ്യയിൽ പിൻതുടരുന്നത്‌, കേരളത്തിനും ഈ മാതൃക അനുവർത്തിക്കാം.
ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌, തായ്‌ലന്റ്‌, മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ നീര ഉത്പാദനത്തിലും വിപണനത്തിലും അതുവഴി വിദേശനാണ്യം നേടിയെടുക്കുന്നതിലും മുൻപന്തിയിലാണ്‌. വൻതോതിൽ നീര ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ അമേരിക്ക, കാനഡ,നോർവേ, ഫ്രാൻസ്‌, ഗൾഫ്‌ രാജ്യങ്ങൾ, തെക്കൻ കൊറിയ, ജപ്പാൻ, ആസ്ത്രേലിയ, ന്യൂസിലാന്റ്‌ എന്നിവയാണ്‌.
ഇന്തോനേഷ്യ 2006ൽ കേവലം 11.5 മെട്രിക്‌ ടൺ പാം ഷുഗർ ഉത്പാദിപ്പിച്ചുകൊണ്ട്‌ തുടങ്ങി, 2011ൽ ആറ്‌ ലക്ഷം മെട്രിക്‌ ടൺ പാം ഷുഗർ ഉത്പാദിപ്പിച്ചു. 2012ൽ ഇത്‌ 10 ലക്ഷം മെട്രിക്‌ ടൺ കടന്നിരിക്കുന്നു എന്നാണ്‌ സൊ‍ാചനകൾ. ഇൻഡോഫുഡ്‌, യൂണിലിവർ തുടങ്ങിയ കമ്പനികൾ അവരുടെ സോയാസോസ്‌ ഉൽപന്നത്തിന്‌ ചേരുവയായി 30,000 മെട്രിക്‌ ടൺ വീതം ഉൽപന്നമാണ്‌ ഇവരിൽ നിന്നും വാങ്ങുന്നത്‌.
അബ്കാരി നിയമത്തിലെ ചില വ്യവസ്ഥകളാണ്‌ ഇന്ന്‌ ഈ രംഗത്ത്‌ നിലനിൽക്കുന്ന തടസ്സം. അബ്കാരി നിയമത്തിൽ, "വൈൻ, ചാരായം, കള്ള്‌, ബിയർ എന്നിങ്ങനെ ആൽക്കഹോൾ അടങ്ങിയിരിക്കുന്ന എല്ലാ ദ്രാവകങ്ങളും" മദ്യത്തിന്റെ നിർവ്വചനത്തിൽപ്പെടുന്നു.
തെങ്ങ്‌, പന, ഈന്തപ്പന എന്നീ ജാനസ്സുകളിൽപ്പെട്ട വൃക്ഷങ്ങളുടെ പൂങ്കുലയിൽ നിന്നും ഉത്പാദിപ്പിക്കുന്ന പുളിച്ചതും പുളിയ്ക്കാത്തതുമായ എല്ലാ പാനീയങ്ങളും കള്ളിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതായത്‌ മദ്യാംശം ഇല്ലാത്ത പുളിക്കാത്ത ദ്രാവകവും കള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
നീര തെങ്ങിന്റെ പൂങ്കുലയിൽ നിന്നും ടാപ്‌ ചെയ്തെടുക്കുന്ന പുളിക്കാത്ത ജ്യൂസ്‌ ആണ്‌. പുളിക്കാത്ത ജ്യൂസ്‌ ആയ നീരയെ കള്ളിന്റെ ഗ്രൂപ്പിൽപ്പെടുത്തി തെറ്റായ നിർവ്വചനം നൽകിയിരിക്കുകയാണ്‌. ആയതിനാൽ അബ്കാരി നിയമത്തിന്‌ കീഴിൽ ലൈസൻസുള്ള അംഗീകൃത ചെത്തുതൊഴിലാളികൾക്ക്‌ മാത്രമേ ഇന്നത്തെ നിലയിൽ നീര ചെത്തുവാൻ അനുവാദമുള്ളൂ. ഇത്‌ ന്യായീകരിക്കാനാവില്ല.
അബ്കാരി നിയമം ഭേദഗതി ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ കേരകർഷകരുടേയും കാർഷിക സമ്പട്‌ വ്യവസ്ഥയുടെയും സുസ്ഥിര വികസനത്തിന്‌ ഈ നിയമതടസ്സങ്ങൾ  മാറ്റിയെഴുതേണ്ടത്‌ ആവശ്യമാണ്‌. ഇന്നു കേവലം അഞ്ചുലക്ഷം തെങ്ങുകൾ മാത്രമേ  കള്ള്‌ ചെത്തിന്‌ ഉപയോഗപ്പെടുത്തുന്നുള്ളൂ. ഇത്‌ ഗണ്യമായുയർത്തണം.
നീര ചെത്ത്‌ അനുവദിച്ചാൽ കള്ള്‌ വ്യവസായം തകരുമെന്ന ധാരണ അസ്ഥാനത്താണെന്ന്‌ തെളിയിക്കണം. ചെത്ത്‌ തൊഴിലാളികൾക്ക്‌ കൂടുതൽ അവസരങ്ങൾക്കുള്ള സാദ്ധ്യതയുണ്ടെന്ന്‌ തിരിച്ചറിയണം.
കർഷക കൂട്ടായ്മ തെളിച്ച വഴിയേ....
ചിന്നിചിതറിക്കിടക്കുന്ന ചെറുകിട, നാമമാത്ര കേരകർഷകരുടെ കൂട്ടായ്മകൾ രുപീകരിച്ചു വരികയാണ്‌ ബോർഡ്‌. 40 മുതൽ 100 വരെ കർഷകരടങ്ങുന്ന നാളികേര ഉത്പാദക സംഘങ്ങളും 15 മുതൽ 25 വരെ സംഘങ്ങൾ ചേർന്ന്‌ ഫെഡറേഷനുകളും 10 ഫെഡറേഷനുകൾ ചേർന്ന്‌ ഉത്പാദക കമ്പനികളുമാണ്‌ നാളികേര ബോർഡ്‌ ലക്ഷ്യമിടുന്നത്‌. നീര ശേഖരണം ഉത്പാദക സംഘങ്ങൾ വഴിയും പ്രാഥമിക സംസ്ക്കരണം ഫെഡറേഷനുകൾ വഴിയും, കൂടുതൽ മൂല്യവർദ്ധനവും മാർക്കറ്റിംഗും ഉത്പാദക കമ്പനികളും ഏറ്റെടുക്കണം.
ഇതിനകം 3013 ഉത്പാദക സംഘങ്ങളും അവയുടെ 103 ഫെഡറേഷനുകളും നിലവിൽ വന്നു (പട്ടിക-1). നീര ഉത്പാദനം ഈ ഫെഡറേഷനുകളെ ഏൽപിക്കാവുന്നതാണ്‌. ഉത്പാദിപ്പിക്കുന്ന നീര സംസ്ക്കരിക്കുന്നതിനും പായ്ക്ക്‌ ചെയ്യുന്നതിനുമെല്ലാം വിവിധ തലങ്ങളിൽ സൗകര്യമൊരുക്കേണ്ടതുണ്ട്‌. ടെക്നീഷ്യൻമാരെ പരിശീലിപ്പിക്കുക; ഉത്പാദനമേഖല കേന്ദ്രീകരിച്ച്‌ സംഭരണ കേന്ദ്രങ്ങൾ തുടങ്ങുക; ജില്ലാ അടിസ്ഥാനത്തിൽ വിപുലമായ സജ്ജീകരണങ്ങൾ സൃഷ്ടിക്കുക. ഇങ്ങനെ തൊഴിലവസരങ്ങൾ നിരവധിയാണ്‌. ഗ്രാമീണ ജനതയുടെ ജീവിതനിലവാരം തന്നെ മാറ്റിയെഴുതാൻ നീരവ്യവസായത്തിനു കഴിയും.
നാളികേര ബോർഡും കേരള കാർഷിക സർവ്വകലാശാലയും നീര ഉത്പാദനത്തിനുള്ള സാങ്കേതിക പരിജ്ഞാനവും പരിശീലനവും നൽകും. നീര ഉത്പാദനം മാത്രമല്ല, അതിന്റെ സംസ്ക്കരണവും, സംഭരണവും, മൂല്യവർദ്ധിത ഉൽപന്ന നിർമ്മാണവുമെല്ലാം പ്രായോഗികമാക്കുന്നതിന്‌ ബോർഡ്‌ സാങ്കേതികവിദ്യകൾ ലഭ്യമാക്കും. ബോർഡിന്റെ നാളികേര ടെക്നോളജി മിഷൻ പദ്ധതി പ്രകാരം ഇത്തരം യൂണിറ്റുകൾക്ക്‌ 25 ശതമാനം സാമ്പത്തിക സഹായം നൽകാനും സാധിക്കും.
കേരളത്തിനകത്തും പുറത്തും വിദേശത്തും വിപണന സാദ്ധ്യതയേറെയുള്ള ഉൽപന്നമാണ്‌ നീരയെന്ന്‌ മറ്റ്‌ നീരയുത്പാദക രാജ്യങ്ങളുടെ അനുഭവം വ്യക്തമാക്കുന്നുണ്ട്‌. കരിക്കിൻ വെള്ളത്തിന്‌ ആരോഗ്യപാനീയമെന്ന നിലയ്ക്ക്‌ അടുത്തിടെ ലഭിച്ച അംഗീകാരത്തേക്കാൾ കൂടുതൽ പ്രചാരം നീരക്കും ലഭ്യമാകുമെന്നതിൽ ആശങ്കവേണ്ട. കൂടുതൽ സ്വാദിഷ്ടമായ പോഷക പാനീയമെന്ന നിലയ്ക്ക്‌ നീരയുടെ സ്വീകാര്യത ഏറിയിരിക്കും.
2014 ഏപ്രിൽ ഒന്നു മുതൽ ആസിയാൻ രാജ്യങ്ങളിലെ കാർഷിക ഉൽപന്നങ്ങളും നമ്മുടെ വിപണിയിലേക്ക്‌ എത്തിതുടങ്ങും. നീര മാത്രമല്ല, എല്ലാ കാർഷികോൽപന്നങ്ങളും അവയുടെ മൂല്യവർദ്ധിതോൽപന്നങ്ങളും ഇറക്കുമതിച്ചുങ്കമില്ലാതെയായിരിക്കും നമ്മുടെ വിപണികളിൽ ലഭ്യമാകുക. നീരയുൽപന്നങ്ങളും ഇതേരീതിയിൽ നമ്മുടെ വിപണിയിൽ നിരന്നുകഴിഞ്ഞാൽ നമ്മുടെ സംസ്ഥാനത്തിന്റെ നീരയുത്പാദന സാദ്ധ്യതയ്ക്ക്‌ മങ്ങലേൽക്കുകയാണ്‌ ചെയ്യുന്നത്‌.
നേട്ടങ്ങൾ വേറെയും!
തെങ്ങോന്നിന്‌ ഒരു ലിറ്റർ നീര ലഭിക്കുകയും ഉപഭോക്തൃ വിലയുടെ 50 ശതമാനം കർഷകനും, 25 ശതമാനം നീര ടെക്നീഷ്യൻമാർക്കും, ബാക്കി 25 ശതമാനം സംസ്ക്കരണത്തിനും വിപണനത്തിനുമെന്നു കരുതാം.കേരളത്തിലെ സാമ്പത്തിക നിലയിൽ ആശാവഹമായ ഉയർച്ച ഇതുവഴി ഉണ്ടാകും.
സംസ്ഥാനത്തെ 10 ശതമാനം തെങ്ങുകളിൽ നിന്നും നീര ടാപ്പ്‌ ചെയ്ത്‌ ലിറ്ററിന്‌ നൂറു രൂപ വച്ച്‌ കണക്കാക്കിയാൽ സംസ്ഥാനത്തിന്‌ ലഭ്യമാകുന്ന പ്രതിവർഷ വരുമാനം 54,000 കോടി രൂപയാണെന്നു കണക്കാക്കുന്നു. ഇതിൽ കർഷകന്‌ ലഭിക്കുന്നത്‌ 27,000 കോടിയും ടെക്നീഷ്യൻസിന്‌ 13,500 കോടിയും സംസ്ഥാനത്തിന്‌ അധിക നികുതി വരുമാനമായി 4,050 കോടിയും കണക്കാക്കാം. നീരയുത്പാദനത്തിൽ നിന്നും കർഷകർക്ക്‌ ലഭിക്കുന്ന വരുമാനം സംസ്ഥാനത്തിന്റെ ജി.ഡി.പിയിലേക്കു മുതൽക്കൂട്ടാകുന്നു. കർഷകരുടെ സാമ്പത്തിക നേട്ടത്തിനുപുറമേ ഗ്രാമീണ പുരോഗതിയും സാമൂഹ്യനേട്ടങ്ങളും ഒപ്പമുണ്ടാകും. സുസ്ഥിര കാർഷികാദായവും അതുവഴി ജീവിതനിലവാര ഉയർച്ചയും നമ്മുടെ കൃഷിക്കാരേയും തൊഴിലാളികളേയും തേടിയെത്തും.
കേരളത്തിലാകെയുള്ളത്‌ മുപ്പതിനായിരത്തിൽ താഴെ മാത്രം കള്ള്‌ ചെത്തുതൊഴിലാളികളാണ്‌. ചെത്താൻ പെർമിറ്റുള്ള തെങ്ങുകൾ 5 ലക്ഷം മാത്രവും. ഇവിടുത്തെ ചെത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുമെന്നുള്ള ആശങ്ക അസ്ഥാനത്താണ്‌. 10 ശതമാനം തെങ്ങുകളിൽ നീര ഉത്പാദനത്തിന്‌ 10 ലക്ഷം തൊഴിലാളികളെ ആവശ്യമുണ്ട്‌. എന്നാൽ ഇന്നുള്ളത്‌ കേവലം 29500 തൊഴിലാളികൾ മാത്രമാണ്‌. മാത്രമല്ല ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങൾ നീരയിലൂടെ പുതിയതായി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
ആരോഗ്യരംഗത്തെ മെച്ചപ്പെട്ടൊരു മുന്നേറ്റത്തിനും നീര വഴിയൊരുക്കും. കൊച്ചുകുട്ടികൾ തുടങ്ങി, ഏതുപ്രായക്കാരിലും ആരോഗ്യപാനീയമെന്ന നിലയിലും, ആരോഗ്യ സംരക്ഷണ വസ്തുക്കളെന്നനിലയിലും പരിഗണിക്കപ്പെടുമ്പോൾ, മാറുന്നത്‌ നമ്മുടെ സാമൂഹ്യരംഗം അപ്പാടെയാണ്‌. സാമൂഹ്യവളർച്ചയ്ക്ക്‌ നാന്ദികുറിക്കാനുതകുന്ന ഭക്ഷ്യസംരക്ഷണവും ആരോഗ്യ സുരക്ഷയുമല്ലേ നമുക്കുവേണ്ടത്‌? ഗ്രാമീണ ജനതയുടെ സാമ്പത്തികസ്ഥിതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാൻ പ്രാപ്തിയുള്ള ഒരു ഭക്ഷ്യ സംസ്ക്കരണ  വ്യവസായമെന്ന നിലയിൽ നീരയെ ഏവരും കാണണം.
വരാനിരിക്കുന്നത്‌ സമൃദ്ധിയുടെ നാളുകൾ എന്ന്‌ തിരിച്ചറിഞ്ഞ്‌, സമീപനത്തിൽ സമഗ്രമാറ്റം വരുത്തി നീര സ്വപ്നം നമുക്ക്‌ സാക്ഷാത്ക്കരിക്കാം.

24 May 2013

O My Love!,The pilgrimage





dr k  g balakrishnan 

O My Love!
In thy silence eternal, I sip;



The soft harmonious tune-clip;



The voice perfumed mute;



The pleasant appealing cute!



O my lovely delightful sweet,



The tuneful You are, how me suit!



O my intangible, blooming incessant,



Embrace me to the ecstatic empowerment!
 The Pilgrimage

               My eternal mission, 
               To assimilate unto you; 
               O my immaculate hue, 
               The Ultimate un-spelled; 
               The Ocean, the Mount, 
               The deepening Haunt, 
               The hallucinating vision! 
  
               Tracking the tricky path; 
               Stepping up the pinnacle; 
               Stringing the bluish note; 
              Dreaming the wondrous truth! 
  
              The earth drawing circles, 
              Since the time dinging one; 
              Till the clock drumming last; 
              Which is the dusking beat? 
  
             O the automatic, the self-driven! 
              Lead me to the right; 
              Permeate me to your might; 
              Nebulize me to the ecstatic heaven! 
              ===========================

27 Apr 2013

THE TORCH

DR.K.G.BALAKRISHNAN 
  
                 For the next dawn I long 
                 To sip the nectar of the song 
                  Lovely hymning by the newborn 
                  Moment twinkling for a twinkle lone 
                  This weaves the long to the longer tone 
                  The never-ending elastic tale told on an’ on. 
  
                  The swinging fine the Time so clever 
                   The naughty kid playing the top ever 
                   Spinning swaying levering leveling 
                   Churning running waving an’ withering! 
  
                    Resurrecting to the Next, and to the Next 
                    The Ever-rolling wonder the bewildering text! 
                     The Tune playing the collage the fusion concert 
                      The ring tone spectrum decorating the scene perfect! 
                         ================================== 

26 Mar 2013

വലുതും ചെറുതുമായ പാമ്പുകൾ


ഡോ.വേണു തോന്നയ്ക്കൽ

പാമ്പുകൾ പത്ത്‌ സെന്റീമീറ്റർ മുതൽ ഒമ്പത്‌ മീറ്റർ വരെ പല വലിപ്പത്തിലുണ്ട്‌. ദക്ഷിണ അമേരിയ്ക്കയിൽ കാണുന്ന അനകൊണ്ടകളാണ്‌ പാമ്പുകളിൽ ഏറ്റവും വലിപ്പമുള്ളത്‌. ഇവ വിഷമില്ലാത്ത പാമ്പുകളാണ്‌. ആമസോൺ നദിയ്ക്ക്‌ ഇരുകരകളിലേയും വനഗർഭങ്ങളിൽ അനകൊണ്ടകൾ സ്വന്തം വലിപ്പത്തിന്റെ അഹങ്കാരത്തിൽ ഇഴഞ്ഞു നടക്കുന്നു. ഒമ്പത്‌ മീറ്റർ നീളമുള്ള അനക്കൊണ്ടകളുണ്ട്‌. ഇവയ്ക്ക്‌ ഒരു മാനിനെ വളരെ ലാഘവത്തോടെ വിഴുങ്ങാനാവുന്നു. വിഷമുള്ള പാമ്പുകളിൽ ഏറ്റവും വലുത്‌ രാജവെമ്പാലയാണ്‌. കിംഗ്‌ കോബ്ര. ഒഫിയോഫാഗസ്‌ ഹന്ന എന്നാണ്‌ ശാസ്ത്രനാമം. 5.6 മീറ്റർ നീളം വരും.
    ഇന്ത്യയിലെ പാമ്പുകളിൽ ഏറ്റവും വലുത്‌ റെറ്റിക്കുലേറ്റഡ്‌ പിതൺ ആണ്‌. ഇതാണ്‌ പെരുമ്പാമ്പ്‌. വിഷമില്ലാത്ത ജാതിയാണ്‌. ഇവയെക്കുറിച്ച്‌ ഇന്നും നമ്മുടെ നാട്ടിൽ ധാരാളം അന്ധവിശ്വാസങ്ങൾ പ്രചരിക്കുന്നുണ്ട്‌. കാട്ടിൽ മരം വെട്ടാൻ പോയവരായിരുന്നു ഇത്തരം കഥകളുടെ സൃഷ്ടാക്കൾ.
    ആഫ്രിക്കയിലെ ഏറ്റവും വലിയ പാമ്പാണ്‌ ബ്ലാക്ക്‌ മംബ  Dendroaspis polylepis എന്ന്‌ ശാസ്ത്രനാമം. ഇത്‌ വിഷപാമ്പാണ്‌. വിഷപാമ്പുകളിൽ ലോകത്തൊന്നാമൻ രാജവെമ്പാലയെങ്കിൽ ഇവൻ രണ്ടാമനാണ്‌. നീളം നാലര മീറ്റർ (4.5 മീ) വരും. ഏകദേശം 1.6 കിലോഗ്രാം ഭാരം വരും. ഈ പാമ്പാണ്‌ വലിപ്പത്തിൽ ഒന്നാമനെന്ന്‌ ചില ശാസ്ത്രഗ്രന്ഥകാരന്മാർ എഴുതി കണ്ടിട്ടുണ്ട്‌. അത്‌ ശരിയല്ല. എന്നാൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്ന ഒരു പാമ്പാണിത്‌. മണിക്കൂറിൽ 16 കി.മീ മുതൽ 20 കി.മീറ്ററാണ്‌ വേഗത. ഈ പാമ്പിന്‌ ഒരാളെ കടിയ്ക്കണമെന്നു നിനച്ചാൽ ഓടി രക്ഷപ്പെടാനാകില്ല.
    ഇവരാരുമല്ല നാഗരാജാവ്‌. അത്‌ TITANOBA എന്നയിനം പാമ്പാണ്‌. അതിന്‌ നീളം 15 മീറ്റർ. അതായത്‌ 49 അടി. മനുഷ്യന്റെ ഉയരം 6 അടി എന്നതാണ്‌ കണക്കാക്കുന്നത്‌. ഈ പാമ്പ്‌ ഇന്ന്‌ ജീവിച്ചിരിപ്പില്ല. ഈ പാമ്പിന്റെ ഫോസിൽ കണ്ടെത്തിയിരിക്കുന്നു. മരിച്ച്‌ മണ്ണടിഞ്ഞ നാഗരാജാവിന്‌ സ്തുതി.
    ഏറ്റവും ചെറിയ പാമ്പ്‌ ടൈനി വേം സ്നേക്ക്‌ ആണ്‌. ഒരു മണ്ണിരയുടെ വലിപ്പം. തിളങ്ങുന്ന പച്ചയോ മങ്ങിയ തവിട്ടുനിറമോ ആണ്‌. മരങ്ങളിലും മണ്ണിനടിയിലും സമുദ്രങ്ങളിലും കഴിയാനുള്ള അനുകൂലനങ്ങളും പ്രാപ്തിയുമുണ്ട്‌. എലികൾ, പക്ഷികൾ, മത്സ്യങ്ങൾ, മറ്റ്‌ പാമ്പുകൾ എന്നിവ ഇവയെ ആഹാരമാക്കുന്നു.
    കെരറ്റനിൽ തീർത്ത പരുക്കൻ ശൽക്കങ്ങൾ കൊണ്ടാണ്‌ പാമ്പിന്റെ ചർമ്മമുണ്ടാക്കിയിരിക്കുന്നത്‌. ശരീരത്തിനടിവശത്തുള്ള ശൽക്കങ്ങളുടെ ഘടന പാമ്പിന്റെ സഞ്ചാരത്തിന്‌ സഹായിക്കുന്നു. നടക്കാൻ കാലുകളില്ലാത്തതിനാൽ ശൽക്കങ്ങളാണ്‌ യാത്രയ്ക്ക്‌ സഹായിക്കുന്നത്‌. പാമ്പുകൾ നിരന്തരം വളർന്നു കൊണ്ടേയിരിക്കുന്നു. ശരീരവളർച്ചയ്ക്കനുസരിച്ച്‌ ചർമ്മം വളരുന്നില്ല. അതിനാൽ ചർമ്മം യൂറിഞ്ഞു കളയുന്നു. അതാണ്‌ പടം പൊഴിച്ചിൽ അഥവ മോൾട്ടിംഗ്‌. പാമ്പിന്റെ കീഴ്ച്ചുണ്ടിൽ നിന്നുമാണ്‌ പടം പൊഴിച്ചിൽ ആരംഭിക്കുന്നത്‌. അത്‌ വാലറ്റംവരെ നീളുന്നു.
    ഒരു കൊച്ചുതല ശരീരവലിപ്പം വച്ചു നോക്കുമ്പോൾ തീരെ ചെറിയ മസ്തിഷ്കം. ഒട്ടും പരിണാമമില്ലാത്ത ജൈവപിണ്ഡം. ശ്രവണേന്ദ്രിയമില്ല. അന്തരകർണ്ണമുണ്ട്‌. അതിനാൽ വായുവിൽ കൂടി വരുന്ന ശബ്ദം കേൾക്കാനാവില്ല. എന്നാൽ തറയിൽ ഉണ്ടാവുന്ന ചെറിയ ശബ്ദം പോലും അറിയാനാവുന്നു. കൺപോളകളില്ലാത്ത കണ്ണുകൾ. നിശ്ചല രൂപത്തേക്കാൾ ചലിക്കുന്ന ദൃശ്യങ്ങളാണ്‌ കണ്ണുകളിൽ നന്നായി തെളിയുന്നത്‌. അതാണ്‌ മുൻ ലേഖനത്തിൽ പാമ്പാട്ടിയുടെ മകുടിയ്ക്കൊത്ത്‌ പാമ്പ്‌ ആടുന്നതിന്റെ രഹസ്യം. പാമ്പിന്‌ ശ്വാസകോശങ്ങളിലൂടെ ചിലതരം ശബ്ദങ്ങൾ അറിയാവുന്നതാണ്‌.
    പാമ്പിനെ ശ്രദ്ധിക്കുക. വെറുതെയിരിക്കുമ്പോഴും അഗ്രം പിളർന്ന നാവ്‌ പുറത്തേയ്ക്കിട്ട്‌ അനക്കുന്നത്‌ കാണാം. ഗന്ധമറിയാനും ഇരതേടാനും ഇത്‌ സഹായിക്കുന്നു. കീഴ്താടി പിളർന്നാണ്‌ നാവ്‌ പുറത്തേയ്ക്ക്‌ നീളുന്നത്‌.
    മാംസഭോജിയാണ്‌. തരത്തിനു കിട്ടിയാൽ ചെറിയ ജീവികളെ പിടിച്ചു വിഴുങ്ങും. തവളയോ എലിയോ തരംപോലെ. നമ്മുടെ ആഹാരശീലംപോലെ മൂന്നു നേരമൊന്നും വേണ്ട. വേണ്ടിവന്നാൽ മാസങ്ങളോളം ആഹാരമില്ലാതെ കഴിയാനും റെഡി. അവയ്ക്ക്‌ ചവയ്ക്കാനാവില്ല. ഇരയെ മൊത്തത്തിൽ വിഴുങ്ങുകയാണ്‌. ജീവിയുടെ വലിപ്പത്തിനൊത്ത്‌ വായ പൊളിയ്ക്കാൻ പാമ്പിന്‌ കഴിയുന്നു.
    ഇണചേരലിനുശേഷം മുട്ടകളിടുന്നു. ഒരേ ജാതിയിലെ പാമ്പുകൾ തമ്മിലേ ഇണചേരുകയുള്ളു. പ്രജനന കാലത്ത്‌ പെൺപാമ്പ്‌ തന്റെ ഗന്ധഗ്രന്ഥിയിൽ നിന്നും ഒരു തരം ഗന്ധം പുറപ്പെടുവിക്കുന്നു. തന്മൂലം ആൺപാമ്പുകളാൽ ആകർഷിക്കപ്പെടുന്നു. അങ്ങനെ ഒരു നാഗസുന്ദരിയ്ക്കായി ഒരുപാടു സുന്ദരന്മാർ മത്സരിച്ചെന്നും വരാം.
    വെള്ളനിറത്തിലെ മുട്ടകൾ ലെത്തർമാതിരിയോ പഞ്ഞിമാതിരിയോ ആണ്‌. മുട്ടത്തോട്‌ അത്തരത്തിലാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. കോഴിമുട്ട മാതിരി തട്ടിയാൽ പൊട്ടില്ല. അതിനാൽ മുട്ട കൂടുതൽ ഭദ്രമാണ്‌. എങ്കിലും പാമ്പിന്റെ ശത്രുക്കളായ കീരി, മോനിറ്റർ ലിസാർഡ്‌ എന്നിവയുടെ ആഹാരമാവാറുണ്ട്‌.
    അണലി, കടൽപാമ്പുകൾ, സാന്റ്‌ ബോ എന്നിവ പ്രസവിക്കുന്നവയാണ്‌. ഇത്‌ യഥാർത്ഥ പ്രസവമല്ല. അതാണ്‌ ഓവോ വിവി പാരിറ്റി. ശരീരത്തിൽ ഒരറയിൽ മുട്ടി നിക്ഷേപിയ്ക്കപ്പെടുകയും അവിടെ മുട്ടിവിരിഞ്ഞ്‌ കുഞ്ഞുങ്ങൾ പുറത്തുവരികയും ചെയ്യുന്നു. മുട്ടയിടുന്നത്‌ ഓരോപാരിറ്റിയും കുഞ്ഞുങ്ങൾ പ്രസവിയ്ക്കപ്പെടുന്നത്‌ വിവി പാരിറ്റിയുമാണ്‌.

തുടരും....

23 Feb 2013

നൂതന വിപണന തന്ത്രം കർമ്മപഥത്തിൽ




ദീപ്തിനായർ എസ്‌
.
മാർക്കറ്റിംഗ്‌ ആഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി

നാളികേര ഉൽപന്നങ്ങളെ ഇന്ത്യൻ നഗരങ്ങളിലെത്തിക്കുന്നതിനുള്ള നൂതന പദ്ധതി നടപ്പാക്കാനാരംഭിച്ചു. നാളികേര വികസന ബോർഡിന്റേയും കെഎസ്‌ഐഡിസിയുടേയും ആഭിമുഖ്യത്തിൽ നവംബർ 2ന്‌ കൊച്ചിയിലും ജനുവരി 11ന്‌ കോഴിക്കോടും സംഘടിപ്പിച്ച സംരംഭകർക്കുള്ള സെമിനാർ ഇതിന്റെ ആദ്യപടിയായിരുന്നു. കൊച്ചിയിൽ 238 പേരും കോഴിക്കോട്‌ 210ഉം സംരംഭകർ പങ്കെടുക്കുകയുണ്ടായി. നാളികേരോൽപന്നങ്ങളെ സംരംഭകർക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുന്നതി
ന്റെയൊപ്പം തന്നെ ഈ ഉൽപന്നങ്ങൾക്ക്‌ വിപണി കണ്ടെത്തുന്നതിനുമുള്ള നാളികേര വികസന ബോർഡിന്റെ പദ്ധതികളെക്കുറിച്ചും സെമിനാറിൽ വിശദീകരിച്ചു.



നാളികേരത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന വിവിധ മൂല്യവർദ്ധിതോൽപന്നങ്ങളിൽ നൂതന വിപണി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉൽപന്നങ്ങൾ പായ്ക്ക്‌ ചെയ്ത ഇളനീർ, നാളികേര ചിപിസ്‌, വെർജിൻ കോക്കനട്ട്‌ ഓയിൽ, തൂൾതേങ്ങ, നാളികേര പാൽ/ പാൽപൊടി/ക്രീം, ഉണ്ടക്കൊപ്ര, ശുദ്ധമായ വെളിച്ചെണ്ണ (ഭക്ഷ്യാവശ്യത്തിനും അല്ലാതെയും), പ്രകൃതിദത്ത വിനാഗിരി, കോക്കനട്ട്‌ ഐസ്ക്രീം എന്നിവയാണ്‌. പ്രസ്തുത ഉൽപന്നങ്ങൾക്കുള്ള നഗര പ്രദേശങ്ങളിലെ പ്രാദേശിക ഡിമാൻഡിനെ സംബന്ധിച്ചുള്ള പഠനമാണ്‌ അടുത്തപടി. ഇതിനായി വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന മാനേജ്‌മന്റ്‌/ മാർക്കറ്റിംഗ്‌/ പരിശീലന സ്ഥാപനങ്ങളെ സമീപിച്ച്‌ വിപണിയെക്കുറിച്ച്‌ പഠിക്കുന്നതിനുള്ള നടപടികൾ ആവിഷ്ക്കരിച്ചുവരുന്നു. തിരഞ്ഞെടുത്ത സ്ഥലത്തിന്റെ പ്രത്യേകത, നിലവിലെ വിപണികൾ, നിലവിൽ വിപണനം ചെയ്യുന്ന നാളികേരോൽപന്നങ്ങൾ, അവയുടെ വില, നൂതന വിപണന പദ്ധതിയുടെ കീഴിൽ വിപണനം ചെയ്യാനുദ്ദേശിക്കുന്ന ഉൽപന്നങ്ങളെക്കുറിച്ച്‌ ഉപഭോക്താക്കൾക്കുള്ള അവബോധം, സ്വീകാര്യത, വില, ഗുണനിലവാരം, പായ്ക്കിംഗ്‌ എന്നിങ്ങനെയുള്ള അടിസ്ഥാന വിപണി വിവരങ്ങൾ ശേഖരിച്ച്‌ ഡിമാൻഡിനെക്കുറിച്ചൊരു സമ്പൂർണ്ണ അവലോകനമാണ്‌ ഈ പഠനത്തിന്റെ ലക്ഷ്യം.
2012-13 കാലഘട്ടത്തിൽ ലക്ഷ്യമിട്ടിരിക്കുന്ന നഗരങ്ങൾ മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്‌, അഹമ്മദാബാദ്‌, പൂനെ, സൂറത്ത്‌ എന്നീ മഹാ നഗരങ്ങളാണ്‌. എന്നാൽ ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും നാളികേരോൽപന്നങ്ങൾ എത്തിക്കുക എന്ന ബൃഹദ്‌ ലക്ഷ്യത്തിനനുസൃതമായി പ്രധാന നഗരങ്ങളിലൊക്കെ വിപണിയെക്കുറിച്ച്‌ ഒരു പഠനം ലക്ഷ്യമിട്ടിരിക്കുന്നു. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 18 പട്ടണങ്ങളാണ്‌ കേരളത്തിലുള്ളത്‌. കേരളത്തിൽ ഈ പട്ടണങ്ങൾ കേന്ദ്രീകരിച്ചാകും വിപണനം നടപ്പിലാക്കുക.
ഉത്പാദകരുടെ കൺസോർഷ്യം രൂപീകരിക്കുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഉൽപന്നത്തിനനുസൃതമായിട്ടാണ്‌ ഉത്പാദക കൺസോർഷ്യം രൂപീകരിക്കുന്നത്‌. ഇതിലേക്കായി നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന നാളികേര ടെക്നോളജി മിഷൻ  എന്ന പദ്ധതിയുടെ കീഴിൽ സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള സംസ്ക്കരണയൂണിറ്റുകളുമായി കൺസോർഷ്യം എന്ന ആശയം പങ്കുവെയ്ക്കുന്നതിന്‌ നാളികേര വികസന ബോർഡ്‌ നടപടികൾ സ്വീകരിച്ചുവരുന്നു. ഇതിനെത്തുടർന്ന്‌ ബോർഡിന്റെ സാമ്പത്തിക സഹായത്തിന്റെ ആനുകൂല്യമില്ലാതെ പ്രവർത്തിക്കുന്ന യൂണിറ്റുകളെക്കൂടി ബന്ധപ്പെടുത്തി പ്രസ്തുത യൂണിറ്റുകളെ ഏകോപിപ്പിച്ച്‌ അഭിപ്രായസ്വരൂപണം നടത്താനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. കർണ്ണാടകത്തിൽ നിലവിൽ തുൾതേങ്ങ ഉത്പാദകരുടെ ഒരു അസ്സോസിയേഷൻ പ്രവർത്തിക്കുന്നു എന്നതുകൊണ്ടു തന്നെ കൺസോർ​‍്യഷ്യത്തിന്റെ രൂപീകരണത്തിനായുള്ള ആദ്യസമ്മേളനം തൂൾതേങ്ങ ഉത്പാദകരെ സംഘടിപ്പിച്ചുകൊണ്ട്‌ കർണ്ണാടകത്തിലാകും നടപ്പിലാക്കുക. കൺസോർ ഷ്യം രൂപീകരിച്ചാലുള്ള പ്രവർത്തനങ്ങളെ സംബന്ധിച്ച്‌ മാത്രമല്ല,  നൂതന വിപണി തന്ത്രങ്ങളിലൂടെ ഉരുത്തിരിയുന്ന വിപണി ആവശ്യകതയ്ക്കനുസരിച്ച്‌ നിലവിലെ യൂണിറ്റുകളുടെ സംസ്ക്കരണ ശേഷി ഉയർത്തുന്നതിനും പൂർണ്ണമായി ഉത്പാദനത്തിന്‌ വിനിയോഗിക്കുന്നതിനും കർമ്മപരിപാടിയുണ്ട്‌.
നാളികേര ചിപ്സിന്റെ നിർമ്മാണത്തിനായി നിലവിൽ തൂൾതേങ്ങ ഉത്പാദകരായ കെഎംആർ ഇൻഡസ്ട്രീസ്‌, മെയിലാടുതുറൈ നടപടികൾ എടുത്തുകഴിഞ്ഞു. ട്രയൽ റൺ കഴിഞ്ഞ്‌ പായ്ക്കിംഗും തെരഞ്ഞെടുത്ത്‌ കഴിഞ്ഞ്‌ ചിപ്സിന്‌ വിപണിയിൽ സ്വീകാര്യത കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്‌ പ്രസ്തുത ഗ്രൂപ്പ്‌. മാത്രമല്ല തമിഴ്‌നാട്ടിൽ ഇളനീർ പന്തലുകൾ സ്ഥാപിക്കുന്നതിനും കർണ്ണാടകത്തിലെ മദ്ദൂറിലുള്ളതുപോലെ ഇളനീരിന്റെ വിപണനത്തിനായി പ്രത്യേകം പൊതുമാർക്കറ്റുകൾ രൂപീകരിക്കുന്നതിനും നാളികേര വികസനബോർഡും സംസ്ഥാന കൃഷി വകുപ്പും തമ്മിൽ ധാരണയായിട്ടുണ്ട്‌. ഇളനീരിനെ 2013 ന്റെ പാനീയമായി തമിഴ്‌നാട്‌ സർക്കാർ അംഗീകരിച്ചു കഴിഞ്ഞു.
കേരളത്തിൽ ഇളനീരിനെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചതോടൊപ്പം തന്നെ നാളികേരത്തിൽ നിന്നുള്ള ഉൽപന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റുകൾക്ക്‌ നാളികേര ബോർഡിന്റെ 25 ശതമാനം സബ്സിഡിക്കുപരിയായി സംസ്ഥാനസർക്കാരിന്റെ 25ശതമാനം സബ്സിഡി കൂടി അനുവദിക്കകുകയുണ്ടായി. കേരോൽപന്നങ്ങൾക്കായി സ്ഥാപിതമാകുന്ന കേരപാർക്ക്‌ കേരോൽപന്നങ്ങളുടെ നിർമ്മാണത്തിന്‌ പ്രചോദനമേകും, കെഎസ്‌ഐഡിസിയും നാളികേര വികസന ബോർഡും സംയുക്തമായി സംരംഭകരുടെ മീറ്റ്‌ സംഘടിപ്പിച്ചതിനും പ്രതീക്ഷിച്ചതിലേറെ പങ്കാളിത്തമുണ്ടായി. നാളികേര വികസന ബോർഡിന്റെ നൂതന വിപണനതന്ത്രങ്ങൾ സംബന്ധിച്ച്‌ ബോർഡിന്റെ സൈറ്റിൽ ഒരു ബ്ലോഗ്‌ ആരംഭിക്കുകയുണ്ടായി. താൽപര്യമുള്ളവർക്ക്‌ ബ്ലോഗിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്‌.
നാളികേരോൽപന്നങ്ങളുടെ പ്രോത്സാഹനത്തിനായി ബോർഡിന്റെ മീഡിയ പ്ലാനിൽ പദ്ധതികൾ ആവിഷ്കരിച്ചുവരുന്നു.

24 Jan 2013

നോട്ടം


അച്ചാമ്മ തോമസ്

നിന്റെ നോട്ടം എന്റെ വാക്കുകൾ
ക്കപ്പുറത്തേക്കായിരുന്നു
ഞാനോ നിന്റെ മൗനങ്ങൾ
ക്കപ്പുറത്തെ നിഗൂഢതയെ
വിശകലനം ചെയ്യുന്ന
നോട്ടത്തിലായിരുന്നു

22 Dec 2012

പ്രണയ തുള്ളികള്‍!!

ഗീതരാജൻ
ഒന്ന്.
തൊടാന്‍ മടിച്ചെന്ന പോലെ
പതിഞ്ഞു വീശുന്ന കാറ്റ്!
തലോടാനെത്തിയ വെയിലിനെ
മറച്ചു പിടിക്കുന്നു കുട-
ചൂടിയെത്തിയ മേഘതുണ്ട് !!

ഉഞ്ഞാലാട്ടത്തിന്‍ താളഗതികളില്‍
പ്രണയത്തിന്റെ നനുത്ത ഒച്ച!!
കാതുകള്‍ കൂര്‍പ്പിച്ചു ഉണര്‍ന്നു 
നില്‍ക്കുന്നു കൊച്ചരി പുല്ലുകള്‍!
കൊതിച്ചെത്തിയ കിനാമഴയില്‍
നിറഞ്ഞൊഴുകുന്നു  പുഴമനസസ്!!

രണ്ടു 
നോക്കിയിരിക്കെന്നെത്ര നാള്‍
നിശ്ചലമായ്‌ ഈ നീലാകാശവും
തിരയിളകുമീ ആഴക്കടലും
കണ്ണിമയൊന്നു  ചിമ്മാതെ!

കൊതിച്ചു പോവില്ലേ
ഒരു മാത്രായെന്കികും
ഓടി ചെന്നൊന്നു പുണരുവാനും
ഉമ്മകള്‍ കൊണ്ട് പോതിഞ്ഞു
പ്രണയത്തിലേക്ക് പടര്‍ന്നു കയറുവാനും
കെട്ടുപിണഞ്ഞ കിടക്കുമീ വള്ളിപോലെ !!


23 Nov 2012

ഇതാണ് അമ്മു

ജാനകി

              ഓരോ പേരിനും അർത്ഥമെന്നപോലെ.,ചിലതിനു അർത്ഥത്തോടൊപ്പം കാരണങ്ങളും കാണും.ബ്ലോഗ് തുടങ്ങിയപ്പോൾ ഒരു പേരിനു വേണ്ടി ഞാൻ തലപുകച്ചു..എന്തു പേരിടും ..? തമാശയല്ലല്ലൊ ഇത്..എന്റെ രണ്ടു കുഞ്ഞുങ്ങൾക്ക് പേരിടേണ്ട ബുദ്ധിമുട്ട് ഞാൻ അനുഭവിക്കേണ്ടി വന്നിട്ടില്ല.രണ്ടു പേർക്കും അവരുടെ പ്രിയപ്പെട്ട  മറ്റുള്ളവരാണ് അതു നിർവ്വഹിച്ചത്..,

               കുഞ്ഞിനുള്ള ഏറ്റവും നല്ല പേരു കണ്ടുപിടിക്കാൻ  വെമ്പലോടെ നടക്കുന്ന ഒരമ്മയെ പോലെയായി ഞാൻ രണ്ടു ദിവസം..ഓരോരോ പേരുകളങ്ങിനെ മനസ്സിൽ തെളിഞ്ഞു വരും. .വെള്ളക്ക ടലാസ് എടുത്ത് നീലമഷിപ്പേനകൊണ്ട് ആ പേരുമാത്രം നല്ല വലുപ്പത്തിൽ എഴുതി നോക്കും ത്റുപ്തി വരാതെ വെട്ടും..ഒന്നു രണ്ടു ദിവസം കൊണ്ട് പത്തു പതിനഞ്ചു കടലാസ് വേസ്റ്റ് ബോക്സിൽ വീണു. പ്രിയ ഭർത്താവ് സൌദിയിൽ നിന്നും വിളിച്ചപ്പോൾ എന്റെ വിഷമസന്ധിയറിഞ്ഞ്.,സഹായ മനസ്ഥിതിയെന്നോ.ഔദാര്യമെന്നോ പറയാവുന്ന ഭാവത്തിൽ ഒരു നിർദേശം വച്ചു... “ നീ വേണേൽ എന്റെ പേരിട്ടോ..”

              “എന്ത്...!!!?“  അവിടെ നിന്നും പറഞ്ഞതിന്റെയാണൊ..,ഞാൻ കേട്ടതിന്റെയാണൊ കുഴപ്പം എന്നു പറയാൻപറ്റില്ലല്ലൊ..
                “എന്തെന്നാ.!!!!? എന്റെ പേരു നിനക്കറിഞ്ഞൂടെ..!!!!?”

                 “ ബ്ലോഗിനു രാജേഷ് എന്നൊന്നും പറ്റില്ല..”
                
                 “ ഇട്ടുനോക്ക്...”

                 “എനിക്കാണേൽ അവസാനം - ഷ് - വരുന്ന ഒരു പേരും ഇഷ്ടമല്ല..അനീഷ്..,രതീഷ്.., സുമേഷ്.., സുഭാഷ്....ആ വകയിലുള്ളവ..”  - ഫോണിന്റെ അങ്ങേ തലയ്ക്കൽ കുറച്ചു നേരം നിശബ്ദതയായിരുന്നു..സ്തബ്ദതയെന്നും വേണമെങ്കിൽ പറയാം..നിമിഷങ്ങൾ കഴിഞ്ഞ് ഞാൻ പറഞ്ഞതിലെ കുഴപ്പം എന്നെ തോണ്ടി വിളിച്ചപ്പോഴാണു സത്യത്തിൽ എനിക്കു ബോധമുണ്ടായത്.  പെട്ടെന്നു അദ്ദേഹം ഇടയ്ക്കു പറയാറുള്ള വാചകം എന്റെ തലയിലൊന്നു മിന്നി മറഞ്ഞു പോയി.. “ഇവിടെ ഒരു കമ്പനി മാനേജ് ചെയ്തു കൊണ്ടു പോകാൻ എനിക്കിത്ര ബുദ്ധിമുട്ടില്ല“ ആ ആൾ പക്ഷെ ഇപ്പോഴൊന്നും മിണ്ടുന്നില്ലല്ലൊ!!!

                 “അല്ല ഞാൻ പറഞ്ഞതേയ്..,പേരിന്റെ കാര്യമാണ്..,അറിയാല്ലോ  ഈ ആളെ എനിക്കെത്ര ഇഷ്ടമാണെന്ന്.. പേരിലിപ്പോൾ എന്തിരിക്കുന്നു..? അതും പറഞ്ഞ് ഇരുന്ന ഇരുപ്പിൽ കണ്ണാടി നോക്കിയപ്പോൾ എനിക്കു ദംഷ്ട്രയും.., നീണ്ടു കൂർത്തനഖവും.. കരിം കറുത്ത നിറവുമൊക്കെ വന്നിരിക്കുന്നു..പാവം ഭർത്താക്കന്മാരെ തന്റെ വഴിക്കു വരുത്താൻ  തലയിണമന്ത്രവും ഫോണ്മന്ത്രവുമൊക്കെ പ്രയോഗിക്കുന്ന ഭാര്യമാ‍രെ ആ സമയത്ത് സൂക്ഷിച്ചു നോക്കിയാൽ ഈ രൂപത്തിൽ കാണും കാര്യം നിസ്സാരമാണെങ്കിൽ പോലും.   ലോകത്തിതു വരെ ഭാര്യാ പദം അലങ്കരിച്ചിട്ടുള്ളവർ ഈ വക അലങ്കാരങ്ങൾ അണിയാതെ തീർന്നു പോയിട്ടുണ്ടാവില്ല ഉറപ്പ്...

                    
                    പേരിന്റെ കാര്യത്തിൽ ഒരു  തീരുമാനമായിട്ടില്ല..അടുത്തവരുടെ നിർദേശങ്ങൾ എനിക്കു പിടിക്കാതെ വരുന്നു..,എന്നാലെനിക്കൊട്ടു ഐഡിയ വരുന്നുമില്ല....

                    അപ്പോഴാണ് “അവൾ“ വരുന്നത്!!!!!!  ഞാൻ നോക്കുമ്പോഴുണ്ട് നായരമ്പലം ഗ്രാമത്തിലെ കുടുങ്ങാശ്ശേരി വഴിയുടെ കിഴക്ക്.,മെയിൻ റോഡിൽ നിന്നും രണ്ടാമത്തെ വീട്ടിൽ കടുംനീല പെറ്റിക്കോട്ട് ഇട്ട്..,  വലതു കയ്യിലെ പെരുവിരൽ ഈമ്പി കൊണ്ട് ഒരു പത്തു വയസ്സുകാരി!!! പക്ഷെ അവളെ കാണുന്ന എന്റെ കാഴ്ചയുടെ പരിസരങ്ങൾക്ക്  എൺപതുകളുടെ നഷ്ടസ്മരണകളുടെ  മങ്ങിയ നിറമായിരുന്നു...പകലല്ലാത്ത, രാത്രിയല്ലാത്ത ഏതൊ സമയത്ത് ലോകം നിൽക്കുന്ന പോലെ...

                       റോപ്പ് വലിച്ചു മുറുക്കി വലയിട്ട കട്ടിലിനു താഴെയുള്ള അവളുടെ നിറം മങ്ങിയ പെട്ടിയിൽ മനസ്സുകൊണ്ട് പരതിയപ്പോൾ വെളുത്ത നിറത്തിലെ ഒറ്റ പെറ്റിക്കോട്ടുപോലുമില്ല...യൂണിഫോമില്ലാത്ത സ്കൂളിൽ..,മുട്ടോളമെത്തുന്ന പാവാടയ്ക്കടിയിൽ കടും നിറത്തിലെ പെറ്റിക്കോട്ടൊളിപ്പിക്കാൻ അവളെത്ര പാടുപെട്ടു... അതു പരാജയപ്പെടുമ്പോഴൊക്കെ അവൾ പ്രതിജ്ഞയെടുത്തു  അമ്മയോടു  ഇന്നു ചോദിക്കും എന്തുകൊണ്ടെന്ന്...ചോദിക്കാൻ കുറേയേറെ ചോദ്യങ്ങൾ......അവൾക്കു അമ്മയുടെ കൂടെക്കിടന്ന ഓർമ്മയില്ല...എന്തുകൊണ്ട്..? അവൾക്കു ബാലരമയും പൂമ്പാറ്റയും വേണമായിരുന്നു., പക്ഷെ ദേശാഭിമാനി പത്രവും, വാരികയും, ചിന്തയും, മാത്റുഭൂമിയും മാത്രം അവളുടെ വായിക്കാനുള്ള അഗ്രഹത്തെ കൊണ്ടു ചുമപ്പിക്കുന്നു എന്തു കൊണ്ട്..? അനിയനുള്ള സ്വാതന്ത്രം അഛനമ്മമാരിൽ അവൾക്കില്ല എന്തുകൊണ്ട്..?ഒരുപാടു സമയമെടുത്ത് ആലോചിച്ചെഴുതിയ കുട്ടിക്കവിത  കാണിച്ചിട്ടും വായിച്ചു നോക്കാൻ സമയമുണ്ടാകുന്നില്ല്ല അവർക്ക്..എന്തുകൊണ്ട്..?

                          പക്ഷെ അവളുടെ ഈ വക ചോദ്യങ്ങൾ അമ്മയോടല്ല..,അമ്മുമ്മയോടു ചോദിച്ചു. പുസ്തകത്തിലെ സംശയങ്ങൾ ചോദിക്കുന്നതു പോലെ.. അമ്മുമ്മയതു കഥകൾ കൊണ്ടു മായ്ച്ചു കളഞ്ഞു...മുലപ്പാൽ മണത്തിന്റെ ഓർമ്മയേക്കാൾ കൂടുതൽ അമ്മുമ്മയുടെ കഞ്ഞിപ്പശ മുക്കിയ കൈത്തറി മുണ്ടിന്റെയും  ബ്ലൌസിന്റേയും വെയിലുണക്ക മണമായിരുന്നു അവൾക്കു പരിചയം...
അവൾ- അമ്മുമ്മേയെന്നു അതിരറ്റ സ്നേഹത്തോടെ വിളിച്ചു വിളിച്ച്  “അമ്മു“വെന്നു ലോപിച്ചപ്പോൾ അമ്മുമ്മയുടെ യഥാർത്ഥ പേര് അതായിരുന്നു എന്നത് യാദ്റുശ്ചികമായിരുന്നു

                           ഇരുപത് സെന്റ് വളപ്പിനകത്ത് നിറച്ചും പേര..,അമ്പഴം.., പ്ലാവ്.,കരിങ്ങോട്ട..,മാവ്.. പറങ്കിമാവ് ഈ വക മരങ്ങൾ നിറഞ്ഞ നിബിഡതയ്ക്കുള്ളിലായിരുന്നു അവളുടെ ഓടിട്ട പാവം വീട്. (ഒറ്റ അടയ്ക്കാമരം ഇല്ലായിരുന്നു)  ആ നിബിഡതയ്ക്കുള്ളിൽ കൊച്ചു നിഗൂഡമനസ്സുമായി  അമ്മുവിനെ കണ്ട്., അമ്മുവിനെ കേട്ട് ,അമ്മുവിനെ ശ്വസിച്ച്.., അവസാനം അമ്മു മാത്രമാണ് ശരിയെന്നും.., ലോകമെന്നും അവൾ വിശ്വസിച്ചു പോയിരുന്നു... വിറച്ചുലഞ്ഞ പനിരാത്രികളിൽ കഞ്ഞിപശയുരസി കവിളു വേദനിച്ചാലും അമ്മുവിന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് മറ്റേതോ ലോകത്തു കിടക്കാനാണ് അവൾ ആഗ്രഹിച്ചത്...നടത്തകൾക്കിടയിൽ കാൽതട്ടി നോവുമ്പോൾ അമ്മേ എന്നതിനു പകരം  അമ്മൂ എന്നു വിളിച്ചു തുടങ്ങിയ അവളുടെ മനസ്സിന്റെ  ആഴത്തിലേയ്ക്ക് എത്തിനോക്കാൻ ആ‍ർക്കായിരുന്നു സമയം..?

                          ഓരോ രാ‍ത്രിയിലും.ഓരോ കഥകൾ..! അതു അമ്മുവിന്റെ ജീവിതമാവാം...അമ്മുവിന്റെ അഛനായ കൊച്ചിറ്റാമന്റെയാകാം..അമ്മയായ കാവുവിന്റെയാകാം...അല്ലെങ്കിൽ ഒരു കഥ തന്നെയാകാം.  ഓർമ്മകൾ തുടങ്ങുന്നതു മുതൽ എണ്ണിയെടുക്കവുന്ന രാ‍ത്രികളിലെല്ലാം തന്നെ അമ്മു പറയുന്ന കഥകളിലൂടെയാണ് ഉറക്കം അവളിലേയ്ക്ക് ഊർന്നിറങ്ങിയത്... അങ്ങിനെയൊരു ഉറക്കത്തിൽ കണ്ട സ്വപ്നം പോലെ -പത്തൊമ്പതാം വയസ്സിൽ, ഡിസംമ്പർ നാലാം തീയതി  രാത്രി അവൾ അമ്മുവിനെ എന്നത്തേക്കാൾ കൂടുതൽ ബലത്തിൽ കെട്ടിപ്പിടിച്ചു കിടന്നു...ആ രാത്രി കഴിഞ്ഞാലുള്ള പകലിൽ അവളുടെ വിവാഹമാണ്..ഓർമ്മ വച്ചപ്പോൾ മുതലുള്ള, അമ്മുവിന്റെ കൂടെയുള്ള രാത്രികളുടെ ആവർത്തനങ്ങൾ ഇനിയില്ല...കഥകൾ ഇല്ല... എന്ന യാഥാർത്ഥ്യം അരോചകമായ സത്യം പോലെ തെളിഞ്ഞു നിന്ന്  അവളെ വിഷമിപ്പിച്ചു...


                           തന്നോളമുള്ള പേരക്കുട്ടിയെ ചുറ്റിപ്പിടിച്ച്.,മുടി തടവിയൊതുക്കി..അമ്മു., അവൾക്കു പറഞ്ഞു കൊടുക്കാനുള്ള അവസാനത്തെ കഥയും പറയാൻ തുടങ്ങി...കഥയിലെ രാജകുമാരി അമ്മുവായിരുന്നു...

                             അഞ്ചു മക്കളുള്ള.., ഭാര്യ മരിച്ചു പോയ ഒരാൾ- അവളുടെ അപ്പുപ്പൻ-അമ്മുവിനെ കല്യാണം കഴിക്കുമ്പോൾ അമ്മു പതിനാറ് വയസ്സുള്ള പെൺകുട്ടിയാണ്. തന്റെ മൂന്നു മാസം പ്രായമുള്ള ഇളയ പെൺകുഞ്ഞിനെ നോക്കിവളർത്താൻ  കല്യാണം കഴിച്ചതാണ് അമ്മൂനെ-അപ്പുപ്പൻ. അഞ്ചു മക്കളുടെ അഛന്റേയും...കന്യകയായ ഒരുവളുടെയും കല്യാണം..,അവരുടെ അപ്പൊഴത്തെ മാനസികാവസ്ഥ എന്തായിരിക്കും.!!? ആദ്യമായൊരു സ്വർണ്ണ മാല കഴുത്തിൽ കിട്ടിയ കൌതുകത്തിൽ അതു കയ്യിലെടുത്തു നോക്കുകയായിരുന്നു താനെന്ന് അമ്മു -അവളോടു- പറഞ്ഞു...

                                 ഇളയ കുഞ്ഞ്  “നന്ദിനി“ യെ എടുത്ത് കരച്ചിൽ മാറ്റാൻ ശ്രമിക്കുന്ന അപ്പുപ്പന്റെ അടുത്തേയ്ക്കാണ് അന്നു രാത്രി അമ്മു ചെല്ലുന്നത്...എന്തു ചെയ്യണേന്നറിയാതെ നിന്ന പെൺകുട്ടിയുടെ  കയ്യിലേയ്ക്ക് അപ്പുപ്പൻ കുഞ്ഞിനെ കൊടുത്തു.. “ നീ ഉറക്ക് “.. അത്രയും ചെറിയ കുഞ്ഞിനെ ആദ്യമായി  കയ്യിലെടുത്ത് അങ്കലാപ്പോടെ  അമ്മു മുറിയിൽ ഉലാത്താൻ തുടങ്ങി.മണ്ണെണ്ണ  വിളക്കിന്റെ വെളിച്ചത്തിൽ..,ഓലമറച്ച പുരയിലെ ഒരു മുറിയിൽ........

                               പരിചയമില്ലാത്ത ചൂടും ചൂരുമേറ്റ് കുഞ്ഞ് കരഞ്ഞു കൊണ്ടേയിരിക്കുന്നു...കുഞ്ഞ് ഉറങ്ങാത്തത് തന്റെ അയോഗ്യതയാകുമോ എന്ന ഭയത്തോടെ  അമ്മു പുതുപ്പെണ്ണിനു ചേരാത്ത വിധം ഉറക്കെ വാ...വോ..പറഞ്ഞു കൊണ്ടിരുന്നു...കുറച്ചു നേരം അതു നോക്കിയിരുന്നിട്ട്  അപ്പുപ്പൻ എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തിറങ്ങി..,ഒന്നു തിരിഞ്ഞു നോക്കിയിട്ട് അമ്മുവിനോടു പറഞ്ഞു  “നീ നിന്റെ മുല കൊടുത്തു നോക്ക്..”  അപ്പുപ്പൻ  പുറത്തെ ഇരുട്ടിലേയ്ക്ക് ഇറങ്ങിപ്പോയി.


                                നീണ്ട കുറച്ചു സമയം നടുങ്ങി നിന്ന അമ്മു...  പാവം അമ്മു.,  തന്റെ റൌക്ക  കെട്ടഴിച്ച്  ഭർത്താവിന്റെ ആജ്ഞ അനുസരിച്ചു... പതിനാ‍റു വയസ്സു മാത്രം പ്രായമുള്ള.. ആണിനെ അറിയാത്ത നിഷ്ക്കളങ്കയായ പെൺകുട്ടി തന്റെ  കല്യാണ രാത്രി  ഭർത്താവിന്റെ കുഞ്ഞിനെ മുലകൊടുത്തുറക്കി...

                                 അമ്മു പറഞ്ഞു കൊടുത്ത കഥയിൽ അവൾ നാളെ നടക്കാനിരിക്കുന്ന കല്ല്യാണത്തെ മറന്നു പോയി...ഉറക്കം ഊർന്നിറങ്ങി വരാത്ത ആദ്യത്തേയും അവസാനത്തേയും കഥയായിരുന്നു അത്.സുമംഗലിയായി വീടിന്റെ പടികളിറങ്ങുമ്പോൾ ഒരു സാധാരണ  പെൺകുട്ടിയെ പോലെ  കരയില്ല എന്ന് അഛനമ്മാ‍രോടുള്ള വാശിയിൽ  എടുത്തിരുന്ന  അവളുടെ പ്രതിജ്ഞയെ അമ്മു ആ കഥകൊണ്ട് അടിച്ചുടച്ചുകളഞ്ഞു...അവൾ കരഞ്ഞു..പക്ഷേ അത് അമ്മുവിന്റെ കാൽ തൊട്ടു വന്ദിച്ചപ്പോൾ മാത്രം....
                                   അവളെയാണു ഞാൻ കണ്ടത്..., എന്റെ ബ്ലോഗിന് പേരന്വേഷിച്ചു നടക്കുമ്പോൾ....... അഛനേയും അമ്മയേയും  കാണാൻ വീട്ടിൽ പോയി...രണ്ടുപേരും വാർദ്ധക്ക്യത്തിന്റെ  നടപ്പാതയിൽ തളർന്നിരിക്കുന്നു..വാശിയോടെയുള്ള എന്റെയൊരു നോട്ട പോലുമേൽക്കാൻ  കെല്പില്ലാതെ..    വൈകിയാണെങ്കിലും അവരെ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു..എന്റെ അഛൻ..എന്റെ അമ്മ..പാവം...ഞാൻ സഹതപിക്കാനും തുടങ്ങിയിരിക്കുന്നു..മുപ്പത്തിമൂന്നു വർഷം- ഞാൻ അവരെയാണോ  അല്ലെങ്കിൽ അവരെന്നെയാണൊ നഷ്ടപ്പെടുത്തിയത്....?

                                         പിന്നെ വരാം എന്നു പറഞ്ഞ് ഇറങ്ങിയപ്പോൾ തെക്കേമുറ്റത്ത് അമ്മുവും അപ്പുപ്പനും ദഹിച്ചു തീർന്ന സ്ഥലത്ത് പുല്ലു പിടിച്ചു കിടക്കുന്നു... വലിയൊരു മാവുണ്ടായിരുന്നു അതിനപ്പുറത്ത്  ഞാൻ ഊഞ്ഞാലാടിയിരുന്നത് .....അവിടെ മരങ്ങളുടെ നിബിഡതയൊന്നുമില്ല ഇപ്പോൾ എല്ലാ വെട്ടിമാറ്റപ്പെടുകയോ കടപുഴകി വീഴുകയോ ചെയ്തിരിക്കാം...ബാ‍ക്കിയായി കണ്ട കരിങ്ങോട്ടയുടെ ഇലകളിൽ നിറയെ മാറാല  ചുറ്റി  പൊടിനിറമയിരിക്കുന്നു...ഒന്നു ശ്രദ്ധിച്ചു അവിടെ ഇപ്പോൾ അടയ്ക്കാമരം മൂന്നാലെണ്ണമുണ്ട്.... എന്റെ ഓർമ്മകളെ  തൊട്ടുനിൽക്കാനൊരു കരിങ്ങോട്ട
മരം മാത്രം..ഇപ്പോൾ കാലമൊന്നു തിരികെ വന്നാൽ അവശേഷിച്ച തെളിവുകളായി ആ മരവും ഞാനും ഉണ്ട്...

                 എല്ലാമൊന്നുകൂടി  വിശദമായി നോക്കി  മനസ്സിലേയ്ക്കെടുത്ത് തിരിഞ്ഞപ്പോൾ.,കരിങ്ങോട്ട മറവിലാരോ....? നോക്കുമ്പോൾ അവൾ!!- കടും നിറത്തിലെ പെറ്റിക്കോട്ടിൽ...,മുടിയിലെ എണ്ണ കിനിഞ്ഞിറങ്ങിയ മുഖത്ത്  സദാ  സങ്കടഭാവം നിറഞ്ഞ കണ്ണുകളോടെ ..പെരുവിരൽ ഈമ്പിക്കൊണ്ട്  പഴയ പത്തുവയസ്സുകാരി..!!!!!  മറവിൽ നിന്നും സങ്കോചത്തോടെ പുറത്തു വന്ന് അവൾ ചോദിക്കുന്നു...

                                              “അമ്മൂനെ കണ്ടോ..?”

                                                ഞാൻ കുനിഞ്ഞ്..,ആ ഈമ്പുന്ന പെരുവിരൽ പിടിച്ചുമാറ്റി. അവൾ ഒരുപാട് ആഗ്രഹിച്ചതും .. പ്രതീക്ഷിച്ചിരുന്നിട്ടു കിട്ടാതെ പോയതുമായ  ഒരു ഉമ്മ..,എണ്ണകിനിഞ്ഞ കവിളിൽ.അങ്ങേയറ്റം വാത്സല്യത്തോടെ കൊടുത്തു...എനിക്കറിയാം.., എനിക്കേ അറിയൂ അവൾക്കത് വിശ്വസിക്കാനെ പറ്റില്ലെന്ന്...അത്ര വാത്സല്യത്തൊടെ അമ്മുവല്ലാതെ അവളെ ആരും ഉമ്മവച്ചിട്ടേയില്ലല്ലൊ....  അവളുടെ ചെവിയിൽ ഞാൻ ചുണ്ടുകൾ ചേർത്തു  സ്വകാര്യമായി വിളിച്ചു...

                         “  അമ്മൂന്റെ കുട്ടീ....... എന്റെ അമ്മൂന്റെകുട്ടീ.... എനിക്ക് ഒരു പേരു കിട്ടിയിരിക്കുന്നു..”

                                        ======================================



                               2002  മാർച്ച് 26 ന്  പറവൂരിലെ സ്വകാര്യ ആശുപത്രിയിലെ സിസേറിയൻ റ്റേബിളിൽ ഡോക്ടർ പറഞ്ഞ ദിവസത്തിനും  28 ദിവസം മുൻപ് അപകടകരമായ സാഹചര്യത്തിൽ.ഞാൻ മുറിക്കപ്പെട്ടു...മണിക്കൂറുകൾ കഴിഞ്ഞ് മുറിവിന്റെ വേദനയിലേയ്ക്കും ഭൂമിയുടെ പുതിയ അതിഥിയെ കാണുവാനുമുള്ള ആകാംക്ഷയിലേയ്ക്കും ബോധം പ്രവേശിക്കുമ്പോൾ  എന്റെ മുഖത്തിനു മുകളിൽ അമ്മയുടെ അൽഭുതം കൊണ്ടു പകച്ച മുഖം..!  മങ്ങിയുണരുന്ന ബോധത്തിലേയ്ക്ക് വെളിച്ചത്തിന്റെ കുത്തൊഴുക്കുപോലെ ഞാൻ കേട്ടു  “.പെൺകുഞ്ഞാണ്....ഇന്ന് അമ്മൂന്റെ പിറന്നാളാണ്...... അമ്മുന്റെ നക്ഷത്രം.. മകം..!!“


                              അടുത്ത നിമിഷം അമ്മയെന്ന വികാരത്തിൽ നിന്നുംഞാൻ എടുത്തെറിയപ്പെട്ടു...  എനിക്ക് അമ്മുവിനെയാണു കാണേണ്ടത്...രാജേഷിന്റെ അമ്മയുടെ കയ്യിലുറങ്ങുന്ന കുഞ്ഞിനെ ഞാൻ നോക്കി...-ജനിച്ച കുഞ്ഞിനെ., അത്രയും ആശ്രയബോധത്തോടെ.. ആ കുഞ്ഞിനേക്കാൾ ചെറുതായി ക്കിടന്ന് ആദ്യമായി കണ്ട അമ്മ ഒരു പക്ഷേ ഞാൻ മാത്രമായിരിക്കാം........

                                അതു കൊണ്ടു തന്നെ എന്റെ സ്നേഹം എന്റെ ഇഷ്ടം..ഇവ നിഷേധിക്കപ്പെടുമ്പോൾ..തിരികെ കിട്ടാതെ വരുമ്പോൾ.., എന്റെ അമ്മ -അമ്മുവെന്നു വിളിക്കുന്ന എട്ടുവയസ്സുകാരിയുടെ കൈകൾക്കുള്ളിൽ ഞാൻ അഭയം തേടുന്നു..,അവളുടെ കുഞ്ഞുടുപ്പുകളിൽ കഞ്ഞിപ്പശയുടെ മണം അന്വേഷിക്കുന്നു...., ഉറങ്ങുന്ന അവളുടെ  ഉള്ളംകൈ  കണ്ണുനീർ കൊണ്ടു നനച്ച് , മറ്റാരും കേൾക്കാതിരിക്കാൻ ബോധപൂർവ്വം ശ്രമിച്ച്.,അവളോട് അപേക്ഷിക്കുന്നു......

                                    “ഒരു കഥ പറയൂ............”

23 Oct 2012

WAITED FOR YOU

In the cradle, when I first cried
When I opened my tiny eyes,
The first person before me was you.
I grew up; your thoughts grew up with me
Daily in the eve, I waited for you.
You never came you always hided from me.
Hoped I, you never heard my call
Desperately I thought, because poor am I.
Days passed by, I was in my death bed
That eve, I lit the lovely lamp for you.
None in the house, I was all alone.
But a pussy cried loud "mew, mew"
All on a sudden soft knock at the door
You stood before me, a smile on your lips?
 I hugged you and drew you close to me,
 With all emotion, my heart bet aloud
Without a word you turned back'
I called you, but you pretended not to hear
When I heard again the 'mew' of my pussy,
Realised I this, to be a momentary dream……..
Woke up from my lost lovely dream       
Noticed I, my lips were quivering
A darkness hid my eyes, still I saw you;
I gasped for breath, my heart trembled
God, at last you came to me…
Ah! Almighty! alas! alas!
But you came to me

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...