22 Dec 2012

MALAYALASAMEEKSHA DEC 15-JAN 15 2013

ഉള്ളടക്കം/2013
ലേഖനം
ദൈവവും ഭയവും
കെ.എൽ.മോഹനവർമ്മ

ഗുരുവന്ദനം
അമ്പാട്ട്‌ സുകുമാരൻനായർ
രാഗസ്മൃതി :എപ്പടി പാടിനാരോ
പി.രവികുമാർ

ദർശനത്തിന്റെ നവനീതം
.ഫാ.ഡോ കെ.എം.ജോർജ്
ഗുരുവിനെ ജാതി-മത ബന്ധനങ്ങളിൽ നിന്ന്‌ മോചിപ്പിക്കാനൊരു പ്രാർത്ഥന
മഹേഷ്കുമാർ .എസ്‌

ആത്മാവ് നഷ്ടമാവുന്ന ആദിവാസി വൈദ്യം
സ്മിത പി കുമാർ

 പംക്തികൾ
എഴുത്തുകാരന്റെ ഡയറി
ഒരു നവംബറിൽ തീരുന്ന മലയാളം
സി.പി.രാജശേഖരൻ
ചരിത്രരേഖകൾ
ഈഴവർ ഹിന്ദുക്കളല്ല, സ്വതന്ത്രസമുദായം 
ഡോ.എം.എസ്‌.ജയപ്രകാശ്‌ 
 വിചിന്തനങ്ങൾ
ചലച്ചിത്രോത്സവത്തിനുശേഷം
സുധാകരൻ ചന്തവിള
 മഷിനോട്ടം
ആതുര സേവന മേഖലയിലെ വേട്ടക്കാര്‍
ഫൈസൽബാവ
നിലാവിന്റെ വഴി
പ്രിയ ഡിസംബര്‍
ശ്രീപാർവ്വതി
അക്ഷരരേഖ
ആക്രമണോത്സുകം
ആർ.ശ്രീലതാവർമ്മ
  
കൃഷി
നാളികേര രംഗത്ത്‌ നവീന മാതൃകകൾ കേരകർഷകരുടെ ഭാവി സുരക്ഷയ്ക്കായ്‌
ടി. കെ. ജോസ്‌  ഐ എ എസ്

സംയോജിത തെങ്ങുകൃഷി
രമണി ഗോപാലകൃഷ്ണൻ
ചൊരിമണലിലെ കൃഷി വിജയംടി.എസ്.വിശ്വൻ
പച്ചിലവിരിപ്പിട്ട തെങ്ങിൻ തടങ്ങൾ
പി. അനിതകുമാരി

ഉത്പാദക സംഘങ്ങൾക്ക്‌ മാതൃകയായി പൊരുന്തമൺ കൈരളി നാളികേരോത്പാദക സംഘം
നിഷ ജി. 

ആരാണ്‌, എന്താണ്‌ ?
സമ്പാദകൻ: ചെമ്മനം ചാക്കോ

ബഹുവിള കൃഷി സമ്പ്രദായം
ടി.വി.തോമസ്
അറിഞ്ഞോ, വെളിച്ചെണ്ണ നിങ്ങളുടെ തലച്ചോറിന്‌ നല്ലതാണ്‌
കെജെ
നൂതന കാർഷികതന്ത്രങ്ങൾ
വി കൃഷ്ണകുമാർ
കവിത
 ഹൃദയശാലയിലെ എഴുത്തച്ഛന്‍
പി .കെ .ഗോപി

 വഴികൾ 
ഡോ .കെ.ജി.ബാലകൃഷ്ണന്‍
ഓണം ഇപ്പോൾ പരിധിക്കകത്താണ്.
സന്തോഷ് പാലാ 
പ്രണയ തുള്ളികള്‍!!
ഗീതരാജൻ 

പുഴുക്കൾ
ടി.കെ. ഉണ്ണി

ഇരകളുടെ വിലാപം
സൈനുദ്ധീന്‍ ഖുറൈഷി.

നിനക്കായ്  
സലില മുല്ലൻ
കലമ്പുന്നത് കവിത
രാജു കാഞ്ഞിരങ്ങാട് 

നിലവിളീക്കുന്ന ഒരു...
രശ്മി കെ.എം
ചൂട് (*)
ശ്രീകൃഷ്ണദാസ് മാത്തൂർ

ചോറിലെ കല്ല്‌
രമേശ്‌ കുടമാളൂര്‍

യുദ്ധനീതി
സ്മിത പി കുമാർ

ഇതളുകള്‍
ലക്ഷ്മി ചന്ദ്രൻ

ബോധി
ജയചന്ദ്രന്‍ പൂക്കരത്തറ
ഒറ്റമരം
എം.എൻ.പ്രസന്നകുമാർ
ചുരുട്ടുകള്‍
ശിവശങ്കരൻ കാരാവിൽ

അമ്മ
അഷ്റഫ് കടന്നപ്പള്ളി

സ്ത്രീ
ശ്രീജാ വേണുഗോപാൽ

മഴവില്ല്..
ഷാജഹാൻ നന്മണ്ട

വഴിമാറാത്ത നിഴൽ
മഹർഷി
മൃതിസംക്രമണം 
എം.കെ.ജനാർദ്ദനൻ  



ഭാഗം രണ്ട്
 
സ്നേഹിത
സി.വി.പി.നമ്പൂതിരി

എന്റെ നന്മ മരം
പ്രിയാസയൂജ്

പിരാന്തുതുണ്ടുകളുടെ കൊളാഷ്
ഗീത മുന്നൂര്‍ക്കോട്

കല്ല്യാണി
ഇസ്ഹാക്ക് പുഴക്കലകത്ത്.

ഒരു കാത്തിരിപ്പ്‌
അരുണ്‍ ഗാന്ധിഗ്രാം

ചുടലമരം.
ഇസ്ഹാക്ക് പുഴക്കലകത്ത്.

തേടുകയായിരുന്നു.ഉണ്ണിമായ
സ്വപ്നം
മായാ ഷാജി  
ഒരു ദൈവപുത്രന്റെ യാത്ര
ജയ ശ്രീരാഗം
പ്രിയ ഡിസംബര്‍കിരൺ വി ആർ
വയറിന്റെ പിഴ
ശ്രീദേവിനായർ

മഞ്ഞുതള്ളീയുടെ ദുഃഖം
ഗീതാനന്ദൻ നാരായണരു
പുലയാടിമക്കൾ
 ദേവൻ തറപ്പിൽ
തേടുകയായിരുന്നു
ഉണ്ണിമായ
പ്രകൃതി
മാധവ് കെ വാസുദേവ്

കടുത്ത കണക്കെടുപ്പ്
ഫസൽ റഹ് മാൻ
യാത്ര
പ്രവീൺ
വിലപേശലിന്റെ അർത്ഥവ്യത്യാസങ്ങൾ
ഗോപകുമാർ
പ്രണയം
ലിജേഷ് തെറയിൽ

കാനനക്കാഴ്ചകൾ
ബോബൻ ജോസഫ് കെ
മലയാളനാട്വി.കെ.നസ്സിം ഇസ്സു
അമ്മ
അസിഫ് വയനാട്
 സാക്ഷകൾ
അനീഷ് പുതുവലിൽ
 വൈകിയെത്തിയ സൂര്യൻ
രാജീവ് ഇലന്തൂർ
നഗരക്കഴുകൻസ്നേഹിതൻ അഭി
അമ്മാ
സ്വപ്നാനായർ
ശാസ്ത്രം
ലോകം എങ്ങനെ അവസാനിക്കാം?
ജെയിംസ് ബ്രൈറ്റ്
അഭിമുഖം
ഞാൻ മാധവിക്കുട്ടിതന്നെ : ആഭി അയ്യങ്കാർ
കാമറകണ്ണൻ
കഥ
താക്കോൽ
സാജു പുല്ലൻ

 ഗുരു തന്നെയെഴുത്തെല്ലാം
തോമസ് പി കൊടിയൻ
 സന്ദർശനം
അശോകൻ അഞ്ചത്ത്‌

ചാത്തൻമുത്തപ്പൻ,കള്ള്, ബീഡി
സുനിൽ എം.എസ്
ദൈവത്തിരുമകൾ 
പുതുക്കോടൻ
തിന്മയുടെ ബീജം
അച്ചാമ്മ തോമസ്‌ 

പ്രിയനഗരത്തിലെക്കുള്ള യാത്ര...
ഷാജഹാൻ നന്മണ്ട

ഒരു മഴക്കാല ഓർമ്മയ്ക്ക്
നിഹാസ് വളവുപച്ച
കാമത്തിന്റെ തിര മഴിനോട്ടം
മോഹൻ ചെറായി
എന്റമ്മേ കള്ളൻ!
ഇന്ദുശേഖർ എം.എസ്
ഓഫർ ലെറ്റർ
ഖലീൽ ആർ എം
ലിംഗമാറ്റം
ബിജോയ്കൈലാസ്
അശാന്തം
ജവഹർ കെ.എഞ്ചിനീയർ
അവസ്ഥാന്തരങ്ങൾ
റെയിനിഡ്രീംസ്
യാത്ര
ഹരിദ്വാർ പുനസന്ദർശനം -ത്രിവേണീസംഗമസ്നാനം
പ്രഫുല്ലൻ  തൃപ്പൂണിത്തുറ
വെണ്മണിക്കുടിയിലേക്കൊരു തീർഥയാത്ര
വെട്ടത്തൻ
പ്രതികരണം
നോട്ടം
ബി.ഗോപാലകൃഷ്ണൻ

നോവൽ
കുലപതികൾ
സണ്ണി തായങ്കരി  
 ആഭിജാത്യം
ശ്രീദേവിനായർ

സാങ്കേതികം
ചീറിപ്പായും റോബോട്ട്
സറീന വഹാബ്
ട്വിറ്ററും ഫേസ്ബുക്കും ലൈംഗിക ജീവിതം തകർക്കും?
അഞ്ജുദേവിമേനോൻ
കമ്പ്യൂട്ടർ: ചില ആരോഗ്യപ്രശ്നങ്ങൾ
ജാസിർ ജവാസ്
സമകാലികം
 ബ്ലെസിയെ വിമർശിക്കുന്നവർ ഓർക്കുക
ഷാജി തലോറ
ഹർത്താലും, ലാസ്റ്റ്‌ ലഞ്ചും പിന്നെ 'എമർജിംഗ്‌ കേരള'യും
ടി.ജി. വിജയകുമാർ
സ്ത്രീത്വം പിച്ചിചീന്തുന്ന നമ്മുടെ നാട്
ഷൈജുധമനി
 പുനർവായന
പൊറ്റെക്കാടിന്റെ സ്ത്രീ കഥാപാത്രങ്ങൾ പ്രണയത്തിന്റെ ബലിപീഠങ്ങളിൽ
മീരാകൃഷ്ണ
ഇങ്ങനെയും ഒരു നോവലെഴുതാനാകുമോ?
ഡോ.ഖദീജാമുംതാസ്
ഇംഗ്ലീഷ് വിഭാഗം
The slipping
Dr. k g balakrishnan
Waited for you
Nish G
The prejudiced  grip
Geetha munnurcode
Dog building
Premji
സിനിമ
ചോദ്യങ്ങൾ ഉയർത്തുന്ന പ്രഭുവിന്റെ മക്കൾ
കുരീപ്പുഴ ശ്രീകുമാർ
ടാ തടിയാ കണ്ടപ്പോൾ
ലാൽജി കാട്ടിപ്പറമ്പൻ
പിയത്ത കണ്ടപ്പോൾ
കണക്കൂർ ആർ സുരേഷ്കുമാർ
നവാദ്വൈതം/എഡിറ്ററുടെ പേജ്
പക്ഷികളുടെ ഇഷ്ടം
എം.കെ.ഹരികുമാർ

ബോധി


ജയചന്ദ്രന്‍ പൂക്കരത്തറ
9744283321


പാഠശാലയില്‍ പോകണമിപ്പോഴും
പാഠമൊക്കെ പഠിച്ചു തീര്‍ത്തീടണം
തമ്മില്‍ തള്ളി നിരങ്ങിയുരസിയ
കാലു വേറിട്ട ബെഞ്ചിലിരിക്കണം.
മുന്നിലെ ബെഞ്ചി,ലോര്‍മ്മിച്ചെടുക്കുവാന്
ചെന്നിയില്‍ വിരലോടിച്ച പെണ്‍വിരല്‍
തൊട്ടെടുക്കുമറിവിന്നുറവിലേ-
യ്ക്കെത്തി നോക്കി പകര്‍ത്തിയെടുക്കുവാന്‍
ദീര്‍ഘകാലം ശ്രമിച്ചു, പരീക്ഷകള്‍
നല്കിവെച്ച പരാജയത്തൂവലാല്‍
തീര്‍ത്തു നല്ല കിരീടങ്ങള്‍,വേനലില്‍
വേര്‍ത്തു ചീര്‍ത്തതാം മെയ് മാസനാളുകള്‍.

വീണ്ടും മൂത്തു നരച്ചതാം കൂട്ടുകാര്‍-
ക്കണ്ണ, നായി പിടഞ്ഞു പിന്‍ ബെഞ്ചിലായ്
കാലമേറെ കഴിഞ്ഞ കുടുംബത്തില്‍
കാത്തു വെച്ച വസന്തമായന്നൊരാള്‍
എന്‍ വിരല്‍ പിടി,ച്ചാല്‍മരച്ചോട്ടിലെ
പൊന്തി നില്ക്കുന്ന വേരിലിരുത്തി കൊ-
ണ്ടെന്റെ കണ്‍കളില്‍ നോക്കിയൊരിത്തിരി
കണ്ണുനീരു പൊഴിച്ചു കടന്നുപോയ്.

പിന്നെയെങ്ങും തിരഞ്ഞു ഞാനാമിഴി-
ക്കോണില്‍ നിന്നുമുറന്ന പൊന്‍താരകം
പിന്നെയെങ്ങും തിരഞ്ഞു ഞാനാ മൃദു-
പ്പൊന്‍വിരല്‍ സ്പര്‍ശമാകാന്‍ കൊതിച്ചുപോയ്
പിന്‍തിരിഞ്ഞു ഞാന്‍ നോക്കിയില്ലാ, മുകില്‍
വന്‍കരകള്‍ മുഴുക്കെ നിറഞ്ഞുവോ ?

മഴവില്ല്..






ഷാജഹാൻ നന്മണ്ട
നിന്റെ ചിരിയുടെ
വസന്തത്തെ
ഇല്ലാതാക്കാന്‍
പൊള്ളുന്ന ഒരു
വാക്കിനുമാവില്ല
കവിളിലെ വര്‍ണ്ണങ്ങള്‍
കെടുത്താന്‍
നീറുന്ന ഒരു
കനവിനുമാവില്ല
പകര്‍ന്നു തരേണ്ടത്
മധു
ചേര്‍ന്ന് നില്‍ക്കേണ്ടത്
ഉടല്‍
പരസ്പരം ചേര്‍ന്ന്
നില്‍ക്കുമ്പോഴത്രേ
പ്രകൃതിയിലെ
ചരാചരങ്ങള്‍
ഒരേ ദിശയില്‍
പ്രത്യക്ഷപ്പെടുന്നത്
പുഞ്ചിരി
സൂര്യനാവുന്നു
മഴവില്ല് കവിളിലെ
വര്‍ണ്ണങ്ങളും
നോക്കൂ സഖീ
ആര്‍ത്തലക്കുന്ന
തിരമാലകളെ
നിശബ്ദയാക്കിയത്
പ്രണയമായിരുന്നു.

പുഴുക്കൾ

ടി.കെ. ഉണ്ണി

 നാറുന്ന നഗരനരകങ്ങളെമ്പാടുമയ്യോ..
അതിലേറെ നാറ്റമുള്ള നൃപന്മാരും -
ചേർന്നു തോല്പിക്കും നരക പാതാളങ്ങളെ
നാണമാകുന്നോ, ഹാ കഷ്ടം,
സൃഷ്ടി സ്ഥിതി സംഹാരകാ.!
കുപ്പയും കുഴിയും കുറുനരികളും ചേർന്ന്
ചോരയും ചലവുമൊഴുക്കുന്ന വീഥികൾ
പുഴയിലും കുളത്തിലും വിഷംകലക്കി
വിളവുവിറ്റു വിത്തരായവരും
കൊമ്പും കുഴലും കൂത്തുമായെന്നും
ഉന്മത്തരാകുന്ന തമ്പുരാക്കന്മാരും
കൊല്ലും കൊലയും കൈത്തൊഴിലാക്കിയ
രാഷ്ട്രീയ വേതാള ഷണ്ഡന്മാരും
അവരുടെയഷ്ടിക്ക് വൃഷ്ടിയൊരുക്കുന്ന
മൂഷികരും സാരമേയങ്ങളും, പിന്നെ
അടിത്തട്ടുമിടത്തട്ടുമേൽത്തട്ടുമെല്ലാം.!
വിശ്വചലനങ്ങളെന്റെ തീർപ്പിലല്ലോയെന്ന്
കടിപിടി കൂടുന്ന തീർപ്പേമാന്മാരും പിന്നെ
കുലപതികളും കൊലപാതകികളും പണച്ചാക്കുകളും
കുപ്പത്തൊട്ടികളാക്കി മാറ്റിത്തീർത്ത
ഈ പാതാളനരകങ്ങളിലെ, നമ്മുടെ നാട്ടിലെ
പുഴുക്കൾക്ക് (കഴുതജന്മങ്ങൾക്ക്)

ഇനിയും ചിറകുമുളക്കാത്തതെന്തേ.??



നോവൽ/ആഭിജാത്യം


 ശ്രീദേവിനായർ

അധികം ദിവസം അവിടെ നില്‍ക്കാനുള്ള  മനസ്സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല.
എന്തായാലും അദ്ദേഹത്തിന്റെ തീരുമാനത്തിനു മുങ്കൈയ്യെടുക്കാതെ തന്നെ
കോവിലകത്തേയ്ക്ക് തിരിച്ചു വരാന്‍ കഴിഞ്ഞതില്‍ തെല്ലൊരാശ്വാസം തോന്നി.
മാളികയിലെ ജീവിതവും ജീവിത സൌകര്യവുമൊക്കെ ഒരുകാലം വിട്ടുപോകുന്ന
താണെന്ന യാഥാര്‍ത്ഥ്യം പകലുപോലെ മുന്നില്‍ തെളിഞ്ഞു കൊണ്ടേയിരുന്ന
രാത്രികള്‍   .......

അപ്പുവും അച്ചുവും ഇന്ന് തന്റെ സ്വന്തം മക്കള്‍ തന്നെയാണെന്ന് മനസ്സ് പറഞ്ഞു
കൊണ്ടേയിരുന്നു.സ്വയം വിധിയ്ക്ക് കീഴ്പ്പ്പെട്ടു ജീവിക്കാന്‍ മനസ്സിനെ പറഞ്ഞു
മനസ്സിലാക്കി ക്കഴിഞ്ഞിരിക്കുന്നു.......


നേരം പുലരുന്നതും അസ്തമിക്കുന്നതും കണ്ടു ഒരുതരം നിര്‍വ്വികാരതയില്‍ ഇരിക്കാന്‍
മാത്രം കഴിയുന്നതായി അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ എവിടെയോ
ആരോടൊക്കെയോ പ്രതികാരം ചെയ്യാന്‍ മനസ്സ് വെമ്പി.പക്ഷേ.......


പെണ്‍കുട്ടിയല്ല താനിന്ന് ....ഒരു പാകത വന്ന സ്ത്രീയായി  മാറിക്കഴിഞ്ഞിരിക്കുന്നു.
ആരോടാണ് ..എന്തിനോടാണ്  പ്രതികാരം ചെയ്യേണ്ടത്?
തന്നെ ആശ്രയിക്കാന്‍ തയ്യാറായി നില്‍ക്കുന്ന രണ്ടു കുട്ടികള്‍  .....
തന്നെ ഉറ്റുനോക്കുന്ന ബന്ധുക്കള്‍ ......
എല്ലാം നിസ്സാരമായി ക്കാണുന്ന ഭര്‍ത്താവ്....
ഇതുവരെയും മനസ്സിലാക്കാന്‍ കഴിയാത്ത  മനസ്സുള്ള അമ്മായിയമ്മ....

രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ ഞാനുണര്‍ന്നു.എന്തോ ഒരു ശബ്ദം ?
അതു കരച്ചിലായിരുന്നില്ല.എന്നാല്‍ തേങ്ങലോടു കൂടിയ ആശബ്ദം ഞാന്‍ വ്യക്തമായിക്കേട്ടു.
ഇരുട്ടില്‍ ഒന്നും കാണാന്‍ വയ്യായിരുന്നു.വഴിയരികിലെ  പോസ്റ്റിലെ വെളിച്ചം തീരെ മങ്ങിയതായിരുന്നു.
രണ്ടാം നിലയിലെ ഞങ്ങളുടെ മുറിയില്‍ അന്ന് ഞാന്‍ തനിച്ചായിരുന്നു.തൊട്ടപ്പുറം മുറിയില്‍ അപ്പുവും അച്ചുവും
സുഖമായി ഉറങ്ങുന്നു.തലയണ ക്കീഴില്‍ നിന്നും റ്റോര്‍ച്ച്ലൈറ്റെടുത്ത് ഞാന്‍ മെല്ലെ മുറിയില്‍നിന്നും
പുറത്തേയ്ക്കിറങ്ങി.എവിടെനിന്നോ ധൈര്യം കിട്ടിയതുപോലെ ഞാന്‍ ഇടനാഴിയിലേയ്ക്കിറങ്ങി

താഴെ മുറ്റത്ത് ഒരു കാറില്‍ നിന്നും രവിയേട്ടന്‍ ഇറങ്ങുന്നതും ആരോടോ യാത്രപറയുന്നതും കാണാമായിരുന്നു.
എന്നാല്‍ കാറിനകത്ത് നല്ല വെളിച്ചമുണ്ടായിരുന്നു.കാറിനകത്

ത് ഡ്രൈവറെ ക്കൂടാതെ ഒരു സ്ത്രീയും ഉണ്ടായിരുന്നത്
നല്ലപോലെ കാണാമായിരുന്നു.എന്നാല്‍ അതിലിത്ര തെറ്റ് പറയാനില്ലല്ലോ എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.
ഞാന്‍ തിരികെ വന്ന് ഒന്നുമറിയാത്തതുപോലെ  കട്ടിലില്‍ കിടന്ന് പുതപ്പു വലിച്ചുമൂടി ഉറക്കം അഭിനയിച്ചുകിടന്നു.

എപ്പോഴോ താന്‍ ഉറങ്ങിപ്പോയതും നേരം പുലര്‍ന്നതും അറിഞ്ഞത്  കുട്ടികള്‍ വന്ന് വിളിച്ചപ്പോഴാണ്
കുറ്റബോധവും സങ്കടവും കൊണ്ട് എന്തുപറയണമെന്നറിയാതെ    കട്ടിലില്‍ തന്നെ ഇരുന്ന്പോയി.
അപ്പോള്‍    , ഭര്‍ത്താവ് സ്വന്തം മുറിയില്‍ എത്തിയിട്ടില്ല,തന്നെയും കുട്ടികളെയും കണ്ടിട്ടുമില്ല.....
എല്ലാം സഹിക്കാന്‍ കഴിയണെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു.......

തന്റെ മുഖം കണ്ടിട്ടാകണം   അമ്മ   സംസാരിക്കാനുള്ള ഭാവത്തില്‍ പതിയെ അടുക്കല്‍ വന്നു.
സകല നിയന്ത്രണവും തെറ്റി താന്‍ ഒന്നു നോക്കി അമ്മയോട് ചോദിച്ചു..
അമ്മേ..രവിയേട്ടന്‍ ഇന്നലെ രാത്രി വന്നിരുന്നോ?
അമ്മയുടെ പരുങ്ങലും പതര്‍ച്ചയും കണ്ടു നില്‍ക്കാതെ തിരിഞ്ഞു നടന്നു.
അത് എന്തോ അത്യാവശ്യത്തിനു വന്നതാ..ഉടനെപ്പോയി......
അവന്‍ പറഞ്ന്നിരുന്നില്ലേ?
മറുപടി അമ്മയും പ്രതീക്ഷിച്ചുകാണില്ല എന്ന് മനസ്സിലായി..
അടുത്ത രണ്ടാഴ്ച്ചയും അദ്ദേഹത്തിനു ബിസിനസ്സ് ടൂറ് ആയിരുന്നു.
ഒന്നു ഫോണ്‍ ചെയ്യാനുള്ള സാവകാശം പോലും ഇല്ലാത്ത  തിരക്കിലാണെന്ന് സ്വയംവിശ്വസിക്കാന്‍  ശ്രമം
നടത്തിക്കൊണ്ട് ഞാന്‍ എന്നെത്തന്നെ ശിക്ഷിക്കുകയായിരുന്നു.
സ്വയം നിശബ്ദയാക്കപ്പെട്ട ഒരു പെണ്ണിന്റെ ജീവിതം ,സമ്പന്നതയുടെ നടുവിലും സദാദുഃഖമയം....

എന്തോ മനസ്സിലാക്കിയതുപോലെ കോവിലകത്തെ അമ്മ ഒരു ദിവസം തനിയ്ക്കുവേണ്ടി  എന്നപോലെ
രഹസ്യങ്ങളുടെ കലവറ  തുറക്കാന്‍ തയ്യാറായി അടുക്കലെത്തി......
അതൊരു തുടക്കമായിരുന്നുവെന്നോ ഒടുക്കമായിരുന്നുവെന്നോ ഇന്നുമെനിയ്ക്ക് അറിയാന്‍ കഴിയുന്നില്ലാ
എന്നാല്‍  അത് തന്റെ തീരുമാനങ്ങളുടെ അതിശക്തമായ  പ്രതിരോധവും ഭാവിയുടെ ഉറച്ച കാഴ്ച്ചപ്പാടുമായിരുന്നു
വെന്ന് ഓര്‍ക്കുമ്പോള്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കാന്‍ കഴിയുന്നു.കത്തിയമര്‍ന്ന ഒരായിരം സ്വപ്നങ്ങളുടെ
ശവപറമ്പില്‍ ഉള്ളുപിടയുമ്പോഴും ഏറ്റെടുത്ത ദൌത്യം നിര്‍വ്വഹിച്ചുകഴിഞ്ഞ ഒരു പെണ്ണിന്റെ  ചാരിതാര്‍ത്ഥ്യം!

അത് ഇങ്ങനെയായിരുന്നു....

ദേവി.....
താന്‍ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി...
നീ രവിയുടെ  ഭാര്യയല്ലേ?
നിനക്ക് അറിയാത്ത കാര്യങ്ങള്‍ അവനോട് ചോദിക്കണം..
അമ്മയുടെ മുഖത്തു നോക്കി മിണ്ടാതിരുന്നു.....
ഉള്ളില്‍ ഒരായിരം ഉത്തരമുണ്ടങ്കിലും മൌനമാണ് നല്ലതെന്ന് തോന്നി.
പിടിച്ചു നിര്‍ത്താനാവാതെ അമ്മ വാതോരാതെ സംസാരിച്ചുകൊണ്ടേയിരിന്നു.
കാരണമില്ലാതെ ഇത്രയും അസ്വസ്തയായി അമ്മയെ ഇതുവരെകണ്ടിട്ടില്ല.
താന്‍ വെറുമൊരു ഭാര്യമാത്രണെന്ന് അറിയാമെങ്കിലും ഇന്ന് തന്റെ സാന്നിദ്ധ്യം കോവിലകത്ത്
അത്യാവശ്യമാണെന്ന് അമ്മ ആഗ്രഹിക്കുന്നതുപോലെ!
പുരുഷന് സ്ത്രീയുമായിയുള്ള ബന്ധം ഏതാണ്ടൊക്കെ അറിയുന്ന താന്‍ ഇന്ന്  അമ്മയുടെ മുന്നില്‍
ശ്രദ്ധയോടെ എല്ലാം കേട്ടിരിക്കുന്നതായി ഭാവിച്ചു.
രവിയേട്ടനെപ്പോലെ പ്രായമുള്ള ഒരാള്‍ക്ക് താന്‍ ഒരിക്കലും ചേര്‍ന്ന ഭാര്യയല്ലേന്ന് താന്‍
ഇതിനോടകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്
നു.ഒപ്പം..അമ്മയും?
എന്തും വരട്ടെയെന്ന ഭാവത്തില്‍ അമ്മയോട് ചോദിച്ചു.
അമ്മേ....ആകുട്ടികള്‍ ആരാണ്?
അമ്മ ഒന്നു ഞെട്ടി....
എന്നാല്‍ പിന്നീടുള്ള സംസാരത്തില്‍ താന്‍ ആയിരുന്നു  തകര്‍ന്നുപോയത്....
ദേവി.....അത് എന്റെ സ്വന്തം തെറ്റുതന്നെയാണ്....
അവരുടെ അമ്മ  യോ അഛനോ ആരെന്ന് ആര്‍ക്കുമറിയില്ല...
രവി അവരെ  സ്വയം ഏറ്റെടുക്കുകയായിരുന്നു.
എന്നോടുള്ള പ്രതികാരം അവന്‍ അങ്ങനെ തീര്‍ക്കുകയായിരുന്നു.
ഒരിക്കല്‍ അവന്‍ സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയെ എന്റെ എതിര്‍പ്പുമറികടന്ന്
അവന് വിവാഹം കഴിക്കാന്‍ കഴിഞ്ഞില്ല.
പിന്നെ വര്‍ഷങ്ങല്ള്‍കഴിഞ്ഞ് ഞാന്‍ അനുവദിച്ചെങ്കിലും  പിന്നെ അതിനെപ്പറ്റിഅവന്‍ ഒന്നും
പറഞ്ഞിരുന്നില്ല.

എന്നാല്‍ വിദേശവാസം കഴിഞ്ഞ് തിരിച്ചു വന്ന അവന്‍ എന്നോട് ആവശ്യപ്പെട്ടത്
ഈകുട്ടികള കൂടെക്കൂട്ടാന്‍ മാത്രമായിരുന്നു.
ആരാണെന്ന് ഇന്നുമറിയില്ല.
എല്ലാപേരോടുംസ്വന്തം മക്കളാണെന്ന് അവകാശപ്പെടുന്ന  അവര്‍  അവ്ന്റെ വളര്‍ത്തു
മക്കളാണെന്ന് കോവിലകത്തുള്ളവര്‍ക്ക് മാത്രമേ അറിയൂ.
കൂടുതല്‍ ചോദിക്കാന്‍ അവന്‍  നിന്നു തരാറുമില്ല.....


മനസ്സ് പെരുമ്പറകൊട്ടുന്നത് അറിയായിരുന്നു.
അപ്പോള്‍?വല്യമ്മ പറ്ഞ്ഞത്?
എല്ലാപേരാലും തെറ്റിദ്ധരിപ്പിക്കപ്പെട്ട  ജീവിതമോ  രവിയേട്ടന്റേത്?
ഇതെല്ലാമെന്തിനു വേണ്ടിയായിരുന്നു?
കോവിലകത്തിന്റെ ഏക ആണ്‍ തരിയുടെ  തലവര....!
ആശ്വാസംതോന്നി......തന്റെ തലവരയേക്കാളും മോശമോ?
ഈശ്വരന്റെ കളികളാണിതെല്ലാ മെന്ന് ആശ്വസിച്ചു.


അന്ന് രാത്രി ഉറക്കം വന്നതേയില്ല.
പാതിരാത്രി യായപ്പോള്‍ കാറിന്റെ ശബ്ദം കേട്ടു.
കാല്‍പ്പെരുമാറ്റംകേട്ടു.അത് അദ്ദേഹം തന്നെയായിരുന്നു.
ദേവി....
ഉറക്കമുണര്‍ന്നതുപോലെ  എഴുനേറ്റു.
കിടന്നോളു..
രാവിലെ കാണാം....
തലയണയില്‍ മുഖമമര്‍ത്തി വീണ്ടും കിടന്നു.
എന്തു പറയണമെന്ന് അറിയില്ല.എല്ലാം ഒരു സ്വപ്നമ്പോലെ....
കാരണം താന്‍  അദ്ദേഹത്ത സ്നേഹിച്ചിരുന്നുവോ?
ഇല്ലയെന്ന് പറയുന്നതാവും ശരി..
ഒരു തരം ബഹുമാനം അതു തന്നെയായിരുന്നില്ലേ അദ്ദേഹത്തിനോട് തനിയ്ക്കുള്ള വികാരം?

സുഖ ഭക്ഷണം,വിശ്രമം,വസ്ത്രം, പിന്നെ ഭാര്യാപദവി...
ഇതു തനിയ്ക്ക്  തരാന്‍ അദ്ദേഹം മടികാണിച്ചിരുന്നില്ലല്ലോ?
കൂടുതല്‍ പ്രതീക്ഷിക്കുവാനുള്ള അവകാശം തനിയ്ക്ക് ഇല്ലെയെന്ന് ആദ്യമേ മനസ്സില്ലായതുമാണല്ല്ലോ?
കണ്ണുപൂട്ടിക്കിടന്ന് ഉറക്കത്തെ സ്വപ്നം കണ്ട്...   ഉറങ്ങുവാന്‍ ശ്രമിച്ചു....

(അവസാനിച്ചു.)

ഇരകളുടെ വിലാപം

സൈനുദ്ധീന്‍ ഖുറൈഷി.
ജീവശ്ചവങ്ങള്‍തന്‍ ശവപ്പറമ്പാകുമീ-
കശുമാവിന്‍ തോപ്പിലൊരു മാത്ര നില്‍ക്കാം,

കണ്ണീരിലുയിരിട്ട, കരള്‍ പൊട്ടി ചാലിട്ട-

കളിചിരികള്‍ കുഴിച്ചിട്ട ഖബറുകള്‍ കാണാം.


ഒരു മൂട്‌ കപ്പയിലൊരു കപ്പ്‌ ചായയില്‍

ദശാബ്ദങ്ങളായെത്ര സ്വര്‍ഗ്ഗങ്ങള്‍ തീര്‍ത്തവര്‍.!!

ചിരിക്കുവാനരുതാതെ, കരയുവാനാവാതെ

അസ്ഥികള്‍ പൊട്ടുന്ന വേദനകള്‍ താങ്ങാതെ..!!

ഉള്ളില്‍ നെരിപ്പോടിന്‍ തീക്ഷ്ണമാം നീറ്റല്‍

തൊണ്ടയില്‍ പിടയുന്ന വാക്കിന്‍ പെരുപ്പം..

ഓടാന്‍ കൊതിക്കുന്ന കാലിന്‍ കുതിപ്പുകള്‍..,

കാണാന്‍ വിതുമ്പുന്ന കണ്ണിന്‍റെ ദാഹങ്ങള്‍..,

ഒരു ചാണ്‍ വയറിന്‍ വിശപ്പിന്നു പകരമായ്

എന്തിനീ..കൊച്ചു കിനാക്കള്‍ കരിച്ചു നീ…?


കുരുക്ഷേത്രമദ്ധ്യെ അപഹരിച്ചനിച്ചത്

കവചകുണ്ഡലമല്ല; മാനവകുലത്തിന്‍

സഹജസ്നേഹ സ്നിഗ്ദ്ധ വൈഡൂര്യം!!

ആണിപ്പഴുതിലംഗുലിയാല്‍ നേടിയത്

ആര്‍ത്തിയിലേക്കുള്ള ദശരഥചക്രങ്ങളും.!!

ചരിത്രമുരുണ്ടതു,മുരുളുന്നതും തഥാ-

ചാരിത്ര്യരഹിതമാം കാലത്തിനിരുട്ടിലേക്ക്!!

ഡോളറുകളിലരിച്ച പുഴുക്കളോടൊപ്പം

കരിച്ചതും കൊന്നതും കൊല്ലാതെ കൊന്നതും

പാതിപ്രാണനായ്, ചത്ത പുഴുക്കള്‍ക്കൊപ്പം

പുഴുവായ് പിന്നെയുമിഴയും മര്‍ത്ത്യജന്മങ്ങള്‍.

കോടിയ രൂപങ്ങള്‍തന്‍ ശപ്ത വൈരൂപ്യങ്ങളാല്‍

കോടികള്‍ കൊയ്യുന്നു.. ദൃശ്യസം‌വേദനം..!!

ആഗോളവിപണികളില്‍ ആര്‍ത്തിയുടെ ഗര്‍ജ്ജനം

അഴലിന്‍റെ പുരികളില്‍ ആതുരരോദനം..!!


മലര്‍ക്കെ പറക്കും ലോഹച്ചിറകുള്ള കാക്കകള്‍

മരണം വിതച്ചു, മഹാമാരിയും പെയ്യിച്ചു

മറക്കാവതല്ലിരോഷിമയും നാഗസാക്കിയും

മാറിയിട്ടില്ലിന്നും ഭോപ്പാലിന്‍ തലവരയും.


ആര്‍ക്കെതിരെ നിങ്ങളീ സമരമുഖങ്ങളില്‍..???

വാരിക്കുന്തങ്ങള്‍ മുന കൂര്‍പ്പിച്ച് വെയ്ക്കാം

വാത്മീകം പൊളിച്ച് വെളിപാട് നല്‍കാം

പട്ടിണി പൂഴ്ത്തിയ പാവം ജന്മിയുടെ

പത്തായം പൊളിച്ച് കമ്മ്യൂണിസ്റ്റാവാനല്ല;

പണാധിപതികളാം അധിനിവേശകന്‍റെയും

വെള്ളിക്കാശ് കിലുക്കുമൊറ്റുകാരന്‍റേയും
നെഞ്ച് തുരന്ന് പ്രതിക്രിയ ചെയ്യുവാന്‍.


തേടുകയായിരുന്നു.



ഉണ്ണിമായ

സ്നേഹസാഗരമേ നിന്‍
ചിലബോലികള്‍ ഞാന്‍
തേടുകയായിരുന്നു..
എങ്ങനെന്നറിയാത്തൊരു
ജന്മകല്പനയില്‍ ഞാന്‍
അലയുകയായിരുന്നു ഇത്ര നാള്‍
നിന്‍ നിഴല്‍ തേടുകയായിരുന്നു..

കനവുകള്‍ വാടാത്ത
ഇതളുകള്‍ അടരാത്ത
സ്വപ്നവീചികളില്‍
എന്തേ നീ ഒളിച്ചിരുന്നു

എന്‍ നയനങ്ങളില്‍
നീ മറഞ്ഞു നിന്നു

ഇനിയും തുറക്കാത്ത
ജാലക വാതില്‍ ഞാന്‍
നിനക്കായ്‌ തുറന്നുതരാം
സങ്കല്പവീണയില്‍
ഉതിരും ഗാനമാകാം


യുദ്ധനീതി


            സ്മിത പി കുമാർ


ഓരോ തവണയും ,
വലിച്ചു പറിച്ചെടുത്തു വേരിന്‍റെ
നീളം അളെന്നെടുത്താണ്
നിന്നിലേക്ക്‌ പടര്‍ന്ന ആഴങ്ങളെ
നീ ഗണിച്ചെടുത്തത് .

അടരുകള്‍ പൊളിച്ചെടുത്താണ്
അകം പൊള്ളയല്ലെന്നു തൊട്ടറിഞ്ഞതും.

ഉരുക്കിയെടുത്തച്ചില്‍ ഒഴിച്ചുറപ്പിച്ചു നീ
എന്നെ നല്ല മറു പാതിയാക്കുന്നതും.

ഓരോ തവണയും
നീ നിരായുധനും,
സംശയരഹിതനുമാവുമ്പോള്‍
ഞാന്‍ അറിയുന്നു ...
നീയെനിക്ക് പോരാടാനുള്ള
ഒരു 'ഇര' പോലുമാകുന്നില്ലെന്ന്.

വേട്ടയും യുദ്ധവും
രണ്ടും ,രണ്ടാണ് .

പ്രണയം

ലിജേഷ് തെറയിൽ
എന്‍ പ്രണയത്തെ കുഴിച്ചു
മൂടാന്‍ ഞാന്‍ ഭയക്കുന്നു
അവളുടെ കണ്ണുനീര്‍ വീണു
എന്‍ പ്രണയം വീണ്ടും
തളിര്‍ത്താല്ലോ...
എന്‍ പ്രണയത്തെ ചന്ദനമുട്ടി
കൊണ്ട് ദഹിപ്പിക്കാന്‍
ആണെനിക്കിഷ്ട്ടം
പ്രണയത്തിന്‍ സുഗന്ധം ചന്ദനതിന്‍ ഗന്ധമായി
ആരും അറിയില്ലല്ലോ...
പിന്നെ ഒരു പിടി ചാരമായി
എന്തിനോ വളമായി എന്‍ പ്രണയം മാറിടും...!!

പ്രകൃതി

മാധവ് കെ വാസുദേവ്

ഒരു സന്ധ്യ മെല്ലെ ചിരിച്ചു നിന്റെ
കവിളിണചാന്തിലൊളിച്ചിരുന്നു
തുളസീദളമൊന്നു വിടര്‍ന്നു നിന്റെ
ഈറന്‍ മുടിത്തുമ്പില്‍ തപസ്സിരുന്നു.

ശരറാന്തല്‍തിരിനാളമേന്തിയിന്നമ്പിളി
ആവണി സന്ധ്യയില്‍ വിരുന്നു വന്നു.
നക്ഷത്രമുത്തുകള്‍ മിന്നിത്തുടിക്കുന്നരാവിന്റെ
പൂമുഖ തിണ്ണയില്‍ കൊളുത്തി വെച്ചു.

ശിവരാത്രിപ്പൂജയ്ക്കോരുങ്ങിയ നിളയിലന്നു
ഒരായിരം ദീപങ്ങള്‍ തെളിഞ്ഞു നിന്നു.
അക്കരെയുള്ള ഇല്ലിമുളംകാട്ടിലപ്പോള്‍
രാപ്പാടി നാമ ജപം തുടങ്ങി.

ഇല്ലിമുളംകാടിന്‍ പാഴ്‌മുളം തണ്ടാ -
നാമ സങ്കീര്‍ത്തനമേറ്റു പാടി.
അങ്ങേമലയില്‍ നിന്നതിഥിയായെത്തിയ
വര്‍ണ്ണ മയുഖം പീലി നീര്‍ത്തി.

പാടുവാനൊരു രാഗമുണ്ടെന്നുള്ളില്‍
തേടുന്നു ഞാനൊരു രുദ്ര വീണ.
ഒരു തന്ത്രി നാദത്തിലുണരുമാശ്രുതിയില്‍
പാട്ടൊന്നു പാടുവാന്‍ ഞാന്‍ കൊതിച്ചു.

മായുന്ന മോഹങ്ങള്‍ മറയുന്ന സ്വപ്‌നങ്ങള്‍
താളത്തിലാക്കി ഞാന്‍ ഓര്‍ത്തു വെച്ചു.
നെഞ്ചില്‍ നിന്നുതിരുന്ന തപ്ത നിശ്വാസത്തില്‍
നെടുവീര്‍പ്പിലവയെല്ലാമലിഞ്ഞുതീര്‍ന്നു.

സ്ത്രീ

ശ്രീജാ വേണുഗോപാൽ
സ്ത്രീ

പിതൃവാത്സല്യം അല്പമാത്രം
അര്‍ഹയെങ്കിലും
നീ ഇഷ്ട പുത്രി ജാനകി

പിറന്ന മണ്ണിന്‍പ്രിയം ചോരുംമുന്നേ
പറിച്ചു നടപെടുന്നവള്‍ എങ്കിലും
നീ നാടിന്‍ പുണ്യം മൈഥിലി

പ്രിയന്‍ തന്‍ ഇഷ്ടം കാക്കുന്നവള്‍
നിഷ്ഠയുല്ലവള്‍ നീ പ്രിയത പതിവ്രത

പാര്‍വതിയാകാന്‍ തപം ചെയ്യുന്നവള്‍
പാഞ്ചാലി യാകാനും വിധിക്കപെടുന്നവള്‍
പാര്‍വണെന്ദുവിനെ കണ്ടില്ലെന്നു നടിക്കുന്നവള്‍

നിന്‍ സ്വപ്നങ്ങളെ നിന്നുള്ളില്‍തളക്കുമ്പോള്‍
നീ സര്‍വംസഹ സൗമ്യ,കുല വധു

‍ നിന്‍ മോഹങ്ങളെ മെല്ലെ ഒന്നുതലോടുമ്പോള്‍
നീ ചപല ,അബല ,അഭിസാരിക

പതിക്കായ്‌നീതി യോടുപോരാടി
മധുരയെ ചുട്ടെരിച്ച മീനാക്ഷിയും നീ

പതിയുടെ അവിശ്വസത്താല്‍
സ്വയം എരിഞ്ഞ വയ്ദേഹിയും നീ

ഇനിയും നിനക്കെത്ര എത്ര വിശേഷണങ്ങള്‍
,നിന്നെ നിനക്കുള്ളിള്‍ തളയ്ക്കുവാന്‍

പ്രിയ ഡിസംബര്‍


കിരൺ വി ആർ

നീ ഒരു വിരുന്നുകാരനായാണ്‌
ആദ്യമായി എന്നോര്‍മ്മയില്‍ എത്തുന്നത്‌
ഞാന്‍ നിന്‍റെ കുളിരേറ്റ്
നിന്‍ മുഖം കാണാതെ മയങ്ങിപോയ്യി
ആ രാത്രിയില്‍ ,
നീ വിഷാദവും അമര്‍ഷവും
നാളേക്ക് വെച്ച പകലായി വരുമ്പോള്‍
ഞാന്‍ അറിയുന്നു നിന്റെ
നഷ്ടങ്ങളുടെ ചൂട് സ്പര്‍ശങ്ങള്‍
കൊണ്ട് നീറുന്ന വെയിലില്‍ നിന്ന് ,
ഇന്ന് എന്റെ പ്രണയം
നിന്നോടാണ് ,
നിന്റെ പരിഭങ്ങള്‍ തീര്‍ക്കാന്‍
ഞാന്‍ നിന്നെ പിന്‍ തുടരുമ്പോള്‍
നീ നഷ്ട പ്രണയം
നടിച്ചു വിടവാങ്ങി തുടങ്ങിയ
നേരമാണ് എന്റെ
ഇട നെഞ്ചില്‍ ഒരു
സ്പന്ദനം വന്നു നിശ്ചലം
ആയതു , അത് പുതുവര്‍ഷം
ആന്നോ , പുനര്‍ജ്ജന്മം
ആണോ എന്ന് നീ
തന്നെ പറഞ്ഞിട്ടു , വിട വാങ്ങുക...

ചുടലമരം.




ഇസ്ഹാക്ക് പുഴക്കലകത്ത്.

പേരമരച്ചോട്ടില്‍
അടുത്ത വീട്ടിലെ കൌമാരക്കാരി
ഉഞ്ഞലാടാനെത്തിയതിനാണ്

രസം വെച്ച് അച്ഛന്‍ പേരയുണക്കിയത്.
തെരുവിലേക്ക് നീണ്ട കൊമ്പില്‍
ചുവന്നൊരു കൊടി കണ്ടപ്പോ ഴാണ്
ഇടത്‌ ഭാഗത്തേക്ക് ചായുമെന്ന് പറഞ്ഞ്
അച്ഛന്‍ ആഞ്ഞിലി മുറിച്ചൊരു
ചില്ലലമാര യുണ്ടാക്കിയത്.
കളിപ്പാട്ടങ്ങളില്ലാത്ത വീട്ടിലെ
ചില്ലലമാറയ്ക്ക് ഒരു പൂട്ട്‌ വന്നപ്പോഴാണ്
പുസ്തകങ്ങള്‍ എനിക്ക് അന്യമായത്.
മഹാഗണിയുടെ തോല് വെട്ടുന്ന
ചെക്കന്‍ പെണ്ണ് കെട്ടാതിരുന്നത്തിനാണ്,
മഹാ ഗണി മുറിച്ച് അച്ഛന്‍
രണ്ടു കട്ടിലുണ്ടാക്കിയത്.
കട്ടിലുകള്‍ രണ്ടു മുറിയിലേക്ക്
താമസം മാറിയ അന്നാണ്
പാത്രങ്ങള്‍ തട്ടുകയും മുട്ടുകയും
ചെയ്യാതെ വീടൊരു മ്യൂസിയമായത്.
വീടൊരു കാവായിരുന്നു,
വെട്ടിയും,മുറിച്ചും,ഉണക്കിയും,
ഒരു മാവ് ബാക്കിവെച്ച് അച്ഛന്‍ മരിച്ചു.
അച്ഛനെ ചുടാന്‍ ഞാനാ മാവ് മുറിക്കില്ല,
വീട്ടിലൊരു കൊമ്പെങ്കിലും വേണ്ടേ അമ്മയ്ക്ക് തൂങ്ങാന്‍.....

അമ്മ


അഷ്റഫ് കടന്നപ്പള്ളി

അമ്മയെ ആളുകളെല്ലാം കൂടി ചുമന്ന് കൊണ്ടുപോയപ്പോള്‍
അവനു ആശ്വാസമാണ് തോന്നിയത്..

ഇനി രാവിലെ എഴുന്നെല്‍ക്കേണ്ട, കുളിക്കുന്നതിനു -
മുമ്പ് തലയില്‍ എണ്ണ തേക്കേണ്ട,

കുളി കഴിഞ്ഞാല്‍ തല ശരിക്കും തുവര്‍ത്തേ ണ്ട ,
ചെവിക്കുള്ളില്‍ തോര്‍ത്തിന്‍ തുമ്പ് കയറ്റി വെള്ളം തുടക്കേണ്ട ..

നഖം നീട്ടി വളര്‍ത്താം..ഇനി മഴ നനയുമ്പോള്‍
പിടിച്ച് അകത്തേക്ക് വലിക്കില്ല

ചോറ് മുഴുവന്‍ തിന്നൂ എന്ന വായ്ത്താരി കേള്‍ക്കേണ്ട..

പുസ്തകം വായിക്കുമ്പോള്‍ ഉറക്കം തൂങ്ങിയാല്‍
തലക്കുള്ള കിഴുക്ക് കൊള്ളേണ്ട ..

മുറ്റത്തെ ചെളിവെള്ളം ചവിട്ടിത്തേവുമ്പൊള്‍ -
മോനേ കാലില്‍ പുണ്ണ്‍ വരും എന്ന പയ്യാരം കേള്‍ക്കേണ്ട..

...പക്ഷേ ,

രാത്രി ഉറങ്ങാന്‍ നേരം കെട്ടിപ്പിടിച്ച് ചക്കരയുമ്മ -
തരാന്‍ അമ്മ വരാതായപ്പോള്‍

... കരഞ്ഞ് കരഞ്ഞ് അവന്റെ പായ കണ്ണീരില്‍ കുതിര്‍ന്നു...

ചുരുട്ടുകള്‍

ശിവശങ്കരൻ കാരാവിൽ

ലവഴികളിലെ ചമ്മലകള്‍ക്കിടയില്‍
കാണാപ്പുറം പിടിച്ചാണ്
ചുരുട്ടുകള്‍ ഉണ്ടാവുക.

കാല്‍കുഴയുടെ ഞെരിയാണി നോക്കി
ചുറ്റിവരിയും
ചുരുട്ടുകള്‍.
കടിച്ചുവിടാതെ വലിച്ചൂറ്റും
ചുടുചോര.

ചുരുട്ടുകണ്ണില്‍ പെടാതെ
അരികുവിടവില്‍ പതിയിരിക്കും
കുരുടിയും അട്ടകളും.

അട്ട 'ചോരകുടിയാളാ'ണെങ്കിലും
ദുഷ്ടതയേ അകത്താക്കൂ.
കുരുടിക്കണ്ണിനു
കാണാനടത്തം ന്യായം.

എന്നാല്‍ ചുരുട്ടുകള്‍
ജീവനെടുത്തേ പോകൂ.

പോംവഴി ഒന്നേയുള്ളൂ -
ചമ്മലച്ചവിട്ട്
ചരലുരച്ചുകൊണ്ടാവണം.
'ചരല്‍ച്ചുറ്റ'റിയില്ല ചുരുട്ടുകള്‍ക്ക്..!

ഇതളുകള്‍


ലക്ഷ്മി ചന്ദ്രൻ

പുഞ്ചിരി തൂകികൊണ്ടേ
വരവറിയിച്ച കന്യക
യൌവനത്തിന്‍ മാദകമായ്

വണ്ടുകളെയും നയനങ്ങനളെയും
വര്ണശലഭങ്ങളെയും
മാദോന്‍മത്തരക്കി വിടും
ഇളം കാറ്റേറ്റ് ആടിയവള്‍
തന്‍ ദിവ്യഗന്ധത്തെ വമിച്ചു
വിരാജിച്ചു രാജ്ഞിയെ പോല്‍

വെയിലിന്‍ തീക്ഷണതയില്‍
ചൂടേറ്റു ഉരുകവേ
നീര് വറ്റി വരളുന്നുവോ
കവിള്‍തടങ്ങള്‍ വാടുന്നുവോ
കണ്ണുകള്‍ ചുരുങ്ങുന്നുവോ
അഴക്‌ പോയ്‌ മറയുന്നുവോ
വര്‍ണങ്ങള്‍ മങ്ങുന്നുവോ
തന്‍ ഭാരമെരുന്നുവൊ

വര്‍ണിച്ച കണ്ണുകളെവിടെ
ഗന്ധം നുകര്‍ന്ന നാസികകളോ
മധുനുകര്‍ന്ന വണ്ടുകളോ
നിന്‍ അഹമെന്ന ഭാവമോ
പൂവേ നീ വീണുടയുമ്പോള്‍
തത്വങ്ങള്‍ ഏറെ ചൊല്‍വു…
ഇത് പരമമാം സത്യമത്രേ
ആരുമില്ലാതെ പോയ്‌ പോവും
ജന്മങ്ങളത്രേ വാടിടുമ്പോള്‍ ഏവരും.....

നിലാവിന്റെ വഴി


ശ്രീപാർവ്വതി
പ്രിയ ഡിസംബര്‍ ,

നിന്നോടെനിക്ക് എന്നും പ്രിയമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തണുത്ത രാത്രിയിലായിരുന്നല്ലോ എന്‍റെ അമ്മയ്ക്ക് ഈശ്വരന്‍ എന്നെ കൊടുത്തത്. എന്‍റെ പ്രിയപ്പെട്ടവനേയും. അന്നു തൊട്ടേ തുടങ്ങിയതാവണം മഞ്ഞിനോടുള്ള എന്‍റെ അനുരാഗം. മഞ്ഞു പൊഴിയുന്ന യൂറോപ്പിലെ ചിത്രങ്ങള്‍ കണ്ട് അവിടെ ജനിക്കാന്‍ എന്തുമാത്രം കൊതിച്ചെന്നോ. 
നിന്നോടെനിക്കുള്ള ഇഷ്ടം മഞ്ഞിനോടൊപ്പം.
ഡിസംബറിലെ തണുത്ത രാവില്‍ കാലിത്തൊഴുത്തില്‍ പിറന്നു വീണ ലോകനാഥനും എന്‍റെ പ്രിയങ്ങളില്‍ എന്നുമുണ്ട്. അത്ര കരുണ വഴിയുന്ന കണ്ണുകള്‍ മറ്റൊരു ചിത്രത്തിലും ഞാന്‍ കണ്ടിട്ടില്ല. പൊള്ളുന്ന പനിയില്‍ കയ്യുയര്‍ത്തി അനുഗ്രഹം ചൊരിയുന്ന ഈശോയുടെ മുഖം സ്വപ്നമായിരുന്നോ... പക്ഷേ അതിന്നും എന്നില്‍ മായാതെയുണ്ട്. 
ഓരോ ഡിസംബറും കടന്നു പോകുമ്പോള്‍ ഞാനറിയും  പ്രിയപ്പെട്ടതെന്തൊക്കെയോ എനിക്ക് നല്‍കിയിട്ടാനല്ലോ ഇത്തവണയും നീ പോയതെന്ന്. എന്‍റെ കലാലയത്തിന്‍റെ നിറമുള്ള ഓര്‍മ്മകളില്‍ അത്തരം ഒരു ഓര്‍മ്മ എപ്പോഴും ജ്വലിച്ചു നില്‍ക്കുന്നു. 
വിറയ്ക്കുന്ന തണുപ്പില്‍ സ്വെറ്റര്‍ പോലുമില്ലാതെ കൊഡൈക്കനാലിലെ കുളിരില്‍ തണുത്ത തറയില്‍ കമ്പിളി വിരിച്ചു കിടന്ന് കൂട്ടുകാരോടൊപ്പം ഉറങ്ങിയത്. അതിരാവിലെ എഴുന്നേറ്റ് ഐസ് തണുപ്പില്‍ പച്ചവെള്ളത്തില്‍ നീരാടിയത്, പിന്നെ നനുത്ത മഞ്ഞു വീഴ്ച്ച ആസ്വദിച്ച് നിന്നിലലിഞ്ഞ് വെറുതേ നടന്നത്. ഒക്കെയും പ്രിയ ഡിസംബര്‍ തന്ന സുഖമുള്ള ഓര്‍മ്മകള്‍ .
പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഡിസംബറില്‍ മൂന്നാറിലെ തണുപ്പില്‍ പ്രിയപ്പെട്ടവനോടൊപ്പം ദൂരേ നോക്കിയാല്‍ മഞ്ഞലലതെ മറ്റൊന്നും കാണാനില്ലാത്ത ചെറിയ അരുവിയുള്ള വില്ലയില്‍ രണ്ട് ദിവസം.
"മഞ്ഞിനോടുള്ള നിന്‍റെ പ്രണയം എന്നാ തീരുക" എന്ന് ചോദിച്ചപ്പോള്‍ "ഈ മഞ്ഞല്ലേ എനിക്ക് നിന്നെയും തന്നത്" എന്ന് പറയാതെ പറഞ്ഞ മൌനം.

പ്രിയ ഡിസംബര്‍ നീയെനിക്കു തന്നത് നിന്നെ തന്നെയായിരുന്നില്ലേ... നഷ്ടങ്ങളുടെ കണക്കുകള്‍ ബാക്കി വയ്ക്കാതെ നന്‍മയുടെ വിളക്കുമായി നിന്‍റെ യാത്ര തുടരട്ടെ. മരവിപ്പിന്‍റെ ചൂളയിലെരിയാതെ ആത്മവിശുദ്ധിയുടെ തണുപ്പ് എന്നിലേയ്ക്കിറ്റിച്ച് നീ യാത്ര തുടരുക. മഞ്ഞിലൂടെ , എന്‍റെ പിറന്നാള്‍ ദിനങ്ങളിലൂടെ , പുലരും വരെ തുടരുന്ന തിരുവാതിര രാത്രിയിലൂടെ, ഞാന്‍ നിന്നിലഞ്ഞുതീരട്ടെ...
എനിക്കുറങ്ങാന്‍ കമ്പിളിപ്പുതപ്പുകള്‍ വേണ്ട, തണുത്ത പ്രഭാതത്തിലെ ആവി പൊന്തുന്ന കോഫ്ഫീ ബൌളും വേണ്ട, മഞ്ഞായി എന്നെ പൊതിയുന്ന നിന്‍റെ നിശ്വാസങ്ങള്‍ മതി.

പ്രിയ ഡിസംബറിന്, സ്നേഹത്തോടെ...

ദൈവവും ഭയവും


              

                                                                  sI F taml\hÀ½ 


                                                                  þþþþþþþþþþþþþþþþþþþþþþþþ

              Cu Ignª Pqembn \memw XobXn bqtdm]y³ \yq¢nbÀ KthjWtI{µ¯n B[nImcnIambn lnKvkv t_mtkm¬ IWnIsb Is­¯nb hmÀ¯ h¶p. ssZh¯nsâ  ]ndIn \n¶v At±l¯nsâ {]]©kyjvSn ImWm³ \ap¡v Ahkcw \ÂIp¶p F¶mWv CtX¡pdn¨v imkv{XÚÀ ]dbp¶Xv. AsX´mbmepw ssZhIWnI F¶p t]cn« Cu {]Xn`mkw CuizchnizmknIsfbpw \ncoizcscbpw H¶pt]mse Ae«pw F¶v XoÀ¨bmWv.

              ssZhapt­m CÃtbm F¶ tNmZy¯n\v Hcp D¯cw I­p]nSn¡m³ Øqe{]]©s¯ hnhcn¡p¶ Bt]£nIXmkn²m´hpw kq£va{]]©s¯ hnhcn¡p¶ Izm­w _eX{´hpw I­p]nSn¨p Ignªt¸mtg imkv{Xw XbmsdSp¡pIbmbncp¶p. lnKvkv t_mtkm¬ Ipd¨p IqSn apt¶m«p t]mbn.

              ]s£ imkv{X¯n\v ssZhs¯ I­p ]nSn¡m³ ]äptam ?

              CÃ. Fs´¶m ssZhw A´naambn h½psS hnImcamWv. `bw F¶ hnImcw.

              Rm³ HmÀ¡pIbmWv.  

              1962 s^{_phcn 5 \v AjvS{Kl§Ä H¶n¨p IqSpw. A¶v Zpc´§fpw A]IS§fpw XoÀ¨bmWv. temIw Ahkm\n¡pw F¶p `hnjyXv hmWn h¶p. Rm³ Xte Znhkw s^{_phcn 4 \v sshIn«v a{ZmkvþUÂln UoeIvkv FIvkv{]Ên  t`m]men \n¶p IbdpIbmWv. bqWnb³ ]_vfn¡v kÀhokv I½oj³ B^okn 6 \v cmhnse sF F Fkv & AsseUv kÀhoÊknse CâvÀ hyqhmWv. 80 koäp hoXapÅ 3 t_mKnIfmWv A¡me¯v km[mcW¡mc\pw FbÀ I­oj³Uv bm{X Xcs¸Sp¯m³ ]mIambn ]pXpXmbn h¶ UoeIvkv s{Sbn\nepÅXv. 240 koäv. Rm³ Ibdnb t_mKnbn Hä bm{X¡mc³. Rm³ am{Xw. t]Sn tXm¶n. ASp¯ t_mKnbn `mKyw. c­p t]cp­v. aq¶mas¯Xn Bcpansöv Sn¡äv sN¡À ]dªp. Sn¡äv tNmZn¡m³ t]mepw sa\s¡SmsX At±lw tImdntUmdnse koän Ccp¶p. A]ISw hcpw. h¶m Xoh­n adnbpw. XoÀ¨. FSp¯p  NmSWw. 

              1962 s^{_phcn 4, 5 XobXnIÄ C´y³ dbnÂshbv¡pw hnam\¡¼\nIÄ¡pw am{XaÃ, C´ybnse hyhkmb Øm]\§Ä¡pw, hym]mcnIÄ¡pw, tkh\taJebv¡pw FÃmw hcp¯nb \jvSw Hcp C¡tWman¡v Xpemkn IW¡m¡m³ ]äm¯{X hepXmbncp¶p.

              `bw hcp¯nb \jvSw.

              H¶c amkw \o­p \n¶v ]n¶oSv sasà sasà Ipdªp h¶v  Ct¸mgpw CSnsh«pw an¶epw hcpt¼mÄ s]s«t¶mSnsb¯p¶ apÃs¸cnbmÀ `oXn hcp¯nb hcp¯nb hcp¯ns¡m­ncn¡p¶ km¼¯nI \jvSw tIcfhpw Xangv\mSpw A\p`hn¨Xpw A\p`hn¡p¶Xpw I­t¸mÄ ]gb 1962 HmÀ¯pt]mbn.

              i_cnaebnse \Shchv A¸¯n\pw ]mbk¯n\pw hne hÀ²n¸n¨n«pw

Ipdªp. ]¨¡dn Xangv\mSn Unkv{Skv skbnÂ. tIcf¯n ]¨¡dnbpsSbpw

\ntXym]tbmKkm[\§fpsSbpw hne hmWw hn« coXnbn tatem«v. Ccp `mK¯pw ]{X§Ä¡pw Nm\epIÄ¡pw t\Xm¡Ä¡pw  NmIc.

              `bw BWv Gähpw Ffp¸w hn¡m³ ]änb DXv¸¶w F¶mWv amÀ¡änwKnse KoX. 

                       am\hkaql¯nsâ XpS¡w apX CXp Xs¶bmbncp¶p ØnXn. an¶epw shÅnSnbpw Ccp«pw acWhpw DbÀ¯nb `bw ImcWamWv  BZnaa\pjy³ ssZhs¯ kyjvSn¨Xv.

              hnizmknIÄ ]dbpw. ssZhw FÃm Imcy¯nepw t\cs¯ Xs¶ F§ns\bmWv kw`hnt¡­sX¶v XoÀ¨s¸Sp¯nbn«p­v. At¸mÄ ]ns¶ \mw F´n\v `bs¸SWw ? \apt¡hÀ¡pw, am\hcmin¡p am{XaÃ, {]IyXn¡pw PohPme§Ä¡pw amä§Ä kw`hn¨p sIm­ncn¡pIbmWv. imkv{Xw AXn\v thKX Iq«p¶p. \ap¡v Ah \ÃsXt¶m No¯sbt¶m tXm¶ntb¡mw. \mWb¯nsâ aqey¯IÀ¨bpw, km¼¯nIamµyhpw, ]pXnb BtKmfkahmIy§fpw, bp²w D­mtb¡msa¶ `bhpw, `£WhnZym`ymkmtcmKy taJeIfnse AhImis¯¡pdn¨pÅ t_m[hpw, ]pXnb ]pXnb tcmK§fpw

]IÀ¨hym[nIfpw, Nn´n¡m\pw ]dbm\papÅ kzmX{´y¯nsâ ]cnanXnIfpw FÃmw ]qcI§fmWv.

              apÃs¸cnbmÀ AWs¡«p s]m«n¯IÀ¶m D­mImhp¶  sISpXnIsf¡pdn¨pÅ `bw, AXv s]m«ptam F¶ `bs¯¡mÄ ]Xn·S§v iàamWv. _m¦v s]mfntª¡msa¶ `bw \nt£]Icn sIm­p h¶m XoÀ¨bmbpw _m¦p s]mfnbpw. I¼\n {]hÀ¯\w tamiamsW¶ hmÀ¯ ]c¯n `bw kyjvSn¨m I¼\nbpsS Hmlcnhne s]mSp¶s\ Ipdbpw. I¼\n \jvS¯n F¯pw.    

              `bw kyjvSn¨ am\pjnIkm¼¯nI \jvS¯n temINcn{X¯n H¶mw Øm\w CdmJv bp²¯n\mWv.

              Atacn¡bnsebpw {_n«\nsebpw cmjv{Sobanen«dn t\XyXz§Ä k±mw lpssksâ CdmJn kÀ¡mcnsâ ssIhiw \yq¢nbÀ Bbp[§Ä Ds­¶pw Ah D]tbmKn¨v Atacn¡sbbpw kJycmPy§sfbpw \in¸n¡m³ CdmJn\p Ignbpsa¶pw AXn\v AhÀ Xbmdmbns¡m­ncn¡pIbmsW¶pw IW¡pIfpw \nKa\§fpw Im«n \nc´cw aoUnbmbneqsS temIsa¼mSpw {]Ncn¸n¨p. bpssWäUv t\j³kv skIyqcnän Iu¬knensâ \nÀt±i{]Imcw CdmJnsâ  Bbp[ tiJcw ]cntim[n¨ hnZKv²À¡v sXfnhpIÄ H¶pw e`n¨nsænepw B ]cntim[\{]{InbIsf¡pdn¨v sshImcnIhpw kmt¦XnIhpamb CSs]SepIfoeqsS P\§fpsS `bw \ne \nÀ¯m³ ta¸dª cmjv{Sob anen«dn t\XyXz§Ä¡p Ignªp. CdmJn 2003 amÀ¨v 20 \v Bcw`n¨ bp²w 2011 Unkw_À  18 \mWv Ahkm\n¨Xv. k±mw lpssk³ XShnem¡s¸«p. Ahkm\w Xq¡pactadn.

CXnse Zp:JIcamb Xami CdmJn Atacn¡bpw {_n«\pw {]Ncn¸n¨ Xc¯nepÅ bmsXmcp \y¢nbÀ Bbp[tiJchpw CÃmbncp¶p F¶XmWv.

                ]s£ hmÀ¯IfneqsS A¡me¯v temIa\Ên DbÀ¯nb CdmJnt\mSpÅ `bw hmkvXhambncp¶p. bp²¯nsâ Bhiytam A\nhmcyXtbm `qcn]£w BÄ¡mÀ¡pw XÀ¡hnjbambncp¶nÃ. CdmJnsâ ssIhiw \yq¢nbÀ

Bbp[tiJcw D­v. k±mw lpssk³ F´n\pw aSn¡m¯ t\XmhmWv. CdmJns\ `bs¸SWw. CXmbncp¶p Nn´mKXn.

                ^ew.

                e£¡W¡n\v km[mcW¡mÀ sImÃs¸«p. AwK`wKw h¶p. AXv amän \nÀ¯n shdpw km¼¯nIcwKw ]cntim[n¡mw. 

                Cu `b¯nsâ C¡tWman¡v hmeyp .

                Atacn¡bv¡p am{Xw t\cn«pÅ bp²¨nehv. 42 e£w tImSn cq]m.

                Atacn¡³ km¼¯nIcwK¯n\v 150 e£w tImSn cq]m.

                aäp cmjv{S§fpsS km¼¯nI taJeIfnep­mb \jvSw IW¡pIq«m³ Akm²yamWv.

                ]s£ CdmJv bp²ap­mbXn\m Bbp[\nÀ½mWhyhkmb¯n\pw klmb hyhkmbtkh\ taJebv¡pw D­mb sa¨w em`¡W¡n am{Xw HXp¡n \nÀ¯mhp¶Xmbncp¶nÃ.

                `b¯n\v ]s£ Hcp henb KpWap­v. Hcp Iq«mbva ZyVam¡m³, \mw At\ym\yw Im«p¶ AI¨IÄ CÃmXm¡m³ `b¯n\p Ignbp¶p. H¶mtemNn¨m tIcfobkaqlw aps¼mcn¡epw PmXnaXhÀ¤cmjv{Sob km¼¯nI t`Zsat\y apÃs¸cnbmÀ t]mse C{X Häs¡«mbn \n¶v hnizkn¨ Hcp hnjbhpw D­mbn«nÃ. Xangv\mSn\pw CtX hnImcamWv. Häs¡«mWv. ]s£ hnizmkw tIcf¯ntâXn\v adn¨mWv F¶p am{Xw. CXv hnizmk¯ntem cmjv{Sob¡fnbntem HXp§nbnÃ. aebmfn imkv{XÚÀ¡v AWs¡«v ]cntim[\bv¡p tijw Hcp kwibhpanÃ, AWs¡«v s]m«pw. Xangv imkv{XÚÀ ]cntim[n¨p. AhÀ¡v Hcp kwibhpanÃ. AWs¡«v s]m«nÃ.

                `bw hmkvXh¯n imkv{Xs¯¡mÄ F{Xtbm hepXmWv.      

                `bw ssZhamWv.

                      þþþþþþþþþþþþþþþþþþþþþþþþþ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...