Showing posts with label kavitha samgeeth. Show all posts
Showing posts with label kavitha samgeeth. Show all posts

26 Nov 2015

രണ്ടു കഥകൾ


കവിത സംഗീത്‌

"കറുത്ത മൂക്കുത്തിയിട്ട മണ്ടിപ്പെണ്ണ്‌"

പഴയ ഒരു തറവാട്‌ വീട്‌ - ഒരു കൂട്ടം പത്തു പതിനഞ്ചു വയസ്സുള്ള പെൺകുട്ടികൾ ജനാൽ ചുവട്ടിലിരുന്ന്‌ കൊത്തംങ്കല്ല്‌ കളിക്കുന്നു. കൂട്ടത്തിൽ വെച്ച്‌ ഏറ്റവും മണ്ടിയായിരുന്നു ഗീതു. ബാക്കിയുള്ളവരെല്ലാം അവളെ കളിയിൽ തോൽപ്പിക്കും. അവൾക്ക്‌ തോൽവി ഒരു പുതുമയല്ല. പാവം അവളെ കാണാനും മറ്റുള്ളവരുടെ അത്ര ചന്തം ഇല്ലായിരുന്നു.
സ്ക്കൂളിൽ അവൾ എന്നും വൈകിയേ എത്തു. അധ്യാപികമാർ അവളെ എന്നും വഴക്കു പറയുമായിരുന്നു. ഗീതു അവളുടെ സുഹൃത്തുക്കളായ രാധുവിന്റെയും നീലിയുടെയും സ്മിതയുടെയും അടുത്ത്‌ സങ്കടം പറഞ്ഞു. " നിങ്ങളൊക്കെ എങ്ങന്യാ പരീക്ഷക്കു പാസാവുന്നത്‌"? അവരെല്ലാം അവളെ കളിയാക്കി. അമ്മയി അകത്തുനിന്നു വിളിച്ചു കൂവി. "ഗീതു നീ ഇന്ന്‌ കണക്ക്‌ പഠിക്കാൻ എപ്പഴാ വര്യാ"?
അവൾ കണക്കിൽ മോശമായതുകൊണ്ട്‌ അവിടുത്തെ സ്ക്കൂളിലെ ടീച്ചർ ആയ അവളുടെ അമ്മായി പുഷ്പയാണ്‌ അവളെ വീട്ടിൽ പഠിപ്പിക്ക്യാ. അവൾ കളിച്ചുകൊണ്ടിരിക്കുമ്പോഴാ അമ്മായീടെ ഈ നശിച്ച വിളി!! അവൾ ആകെ തളർന്നു, ഒരു ബുക്കും പേനയും എടുത്ത്‌ അമ്മായിടെ മുറിയിലേക്ക്‌ അമ്മായി കറുത്ത ഫ്രെയിം ഉള്ള കണ്ണാടിയും ഇട്ട്‌ അവളെ കണക്കു പഠിപ്പിക്കാൻ തുടങ്ങി. അവൾടെ കൂട്ടുകാരികളായി നീലുവും രാധുവും സ്മിതയും അവൾ പഠിക്കാൻ ഇരിക്കുന്ന മുറിയിലേക്കു ചെന്നു. അവരെ കണ്ടയുടനെ അമ്മായി ഗൗരവത്തോടെ ചോദിച്ചു. "ഹും എന്താ എല്ലാവരും കൂടെ ഇവിടെ കൂടിയിരിക്കുന്നത്‌? ഗീതുവിനെ ഞാൻ പഠിപ്പിക്കുന്നത്‌ കണ്ടില്ലേ? എന്താ നിങ്ങൾക്കും കണക്കു പഠിക്കണോ? അവർ അമ്മായിയുടെ സ്വരം കേട്ടപ്പാതി എങ്ങോട്ടോ ഓടി രക്ഷപ്പെട്ടു. പാവം ഗീതു രാത്രി പാതിര വരെ അമ്മായി കൊടുത്ത കണക്കുകൾ ചെയ്തു തീർക്കുകയായിരുന്നു. അവൾടെ ദയനീയാവസ്ഥകണ്ട്‌ നീലു അവളുടെ മുറിയിൽ കയറി ചോദിച്ചു.
"ഗീതു നിനക്ക്‌ നല്ലപോലെ പഠിച്ചു മാർക്ക്‌ വാങ്ങിക്കൂടെ? എന്നാൽ പിന്നെ അമ്മായി നിന്നെ ഇങ്ങനിരുത്തി പഠിപ്പിക്കില്ലാലോ?"
ഗീതു തലയാട്ടി. അവൾ കൂട്ടുകാരികളുടെ ഒപ്പം ഉറങ്ങാൻ കിടന്നു.
കൂട്ടത്തിൽ കുസൃതിയായിരുന്നു രാധു. അവൾ ലൈറ്റ്‌ എല്ലാം ഓഫ്‌ ചെയ്ത്‌ എല്ലാവരും കിടന്ന ശേഷം ഒരു സൂത്രപണിയൊപ്പിച്ചു. എല്ലാ മുതിർന്നവരുടെ മുഖത്ത്‌ താടിയും മീശയും വരിച്ചിടുക. അവർ കറുത്ത കളറിലുള്ള മീശ ഓരോരുത്തർക്കായി രാധു വരച്ചു. പിറ്റേനാൾ പുലർന്നപ്പോൾ എല്ലാവരും തമ്മാമിൽ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു. ദേഷ്യക്കാരിയായി അമ്മായി പുഷ്പ രാധുവിനേം, നീലുനേം, ഗീതുവിനേം, കവിതനേം നിരത്തി നിർത്തി ചോദിച്ചു. "ആരാണിതു ചെയ്തത്‌. ആരാന്നുവേച്ചാ എളുപ്പം പറയ്ണതാ നല്ലത്‌. കുട്ടികളൊന്നും മിണ്ടിയില്ല. എല്ലാത്തിനേം അമ്മായി ചൂരൽ വെച്ച്‌ തല്ലി. അപ്പോഴാ രംഗത്തേക്ക്‌ അവർക്കേറ്റവും ഇഷ്ടമുള്ള ഒരു അമ്മാവൻ കയറി വന്നത്‌. സ്നേഹം കൊണ്ട്‌ അവർ അയാളെ "സേതുണ്ണാ" എന്നാ വിളിക്ക്യാ- സേതുവിന്‌ കുട്ടികളുടെ കുസൃതി പിടികിട്ടി. സേതു കൈനിറയെ മിഠായിയുമായി കുട്ടികളുടെ അടുത്തേക്കു വന്നു. ഗീതുവിനെ സ്നേഹപൂർവ്വം കെട്ടിപ്പിടിച്ചു കൊണ്ട്‌ അവൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ബുൾബുൾ മിഠായി കൊടുത്തു.
യൂർക്കാലിപ്റ്റസിന്റെ മരത്തിൽ കയറി എല്ലാവരും കളികൾ തുടങ്ങി. രാധുവും, സ്മിതയും, നീലുവും, ഗീതുവും പതിവുപോലെ വീടുവെച്ചു കളിച്ചു. പെട്ടെന്ന്‌ ആരോ അകത്തു നിന്ന്‌ ഉച്ചത്തിൽ കരയുന്നത്‌ കേട്ടു. നാലുപേരും കൂടെ പേടിച്ചകത്തേക്ക്‌ ചെന്നു. നോക്കുമ്പോൾ അമ്മായി മുത്തശ്ശിയുടെ കൈപിടിച്ച്‌ കരയുന്നു. "എന്താ പറ്റ്യേ അമ്മായി" എന്തിനാ കരയ്ണേ" എന്ന്‌ ഗീതു ചോദിച്ചു. "മുത്തശ്ശി നമ്മളെ വിട്ടു പോയി മക്കളേ" എന്നായിരുന്നു. അമ്മായീടെ ഉത്തരം നാലുപേരും കൂടെ കരയാൻ തുടങ്ങി. അപ്പോഴേക്കും ആ തറവാട്ടിലെ അംഗങ്ങളെല്ലാം അവിടെയെത്തി. എല്ലാവരും മുത്തശ്ശിയുടെ കാൽ തൊട്ട്‌ നമസ്ക്കരിക്കാൻ തുടങ്ങി. മുത്തശ്ശിയെ വെള്ളമുണ്ട്‌ പുതപ്പിച്ച്‌ താഴേക്കു കിടത്തി. കുട്ടികളെല്ലാവരും തുടങ്ങി. അന്ന്‌ ആ വീട്ടിൽ ആരും ഉണ്ടും ഉറങ്ങിയുമില്ല.
ഗീതുവിന്റെ സ്ക്കൂളിൽ റിസർട്ട്‌ വന്നു. ഗീതു എല്ലാ വിഷയത്തിനും തോറ്റു. വീട്ടിൽ തിരിച്ചെത്തിയ പാടെ അവൾ കട്ടിലിൽ കിടന്നു കരയാൻ തുടങ്ങി. അവളുടെ അമ്മ അവളെ ഒരുപാടു വഴക്കു പറഞ്ഞു. സ്മിതയും, രാധുവും അവളെ ആശ്വസിപ്പിച്ചു. അവൾക്ക്‌ ശിക്ഷയായി അന്നു മുഴുവനും അമ്മ ആഹാരം കൊടുത്തില്ല. അവൾ വിശന്നു അവശയായി. കൂട്ടുകാരികളെല്ലാവരും കൂടി അവളെ
വട്ടമിട്ടു. ഓരോരുത്തരും അവരവരുടെ കൈയ്യിലുള്ള ഭക്ഷ്യവസ്തുക്കൾ അവൾക്ക്‌ കൊടുത്തു. അപ്പോഴും അവളുടെ മുഖത്ത്‌ നിഷ്ക്കളങ്കത നിറഞ്ഞ മനോഭാവം.
എല്ലാവരും വീണ്ടും പഴയതുപോലെ കളിക്കാൻ തുടങ്ങി. ഗീതു കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒന്നു കാൽ തെന്നി വീണു. പിന്നീടവൾക്ക്‌ എഴുന്നേൽക്കാൻ പറ്റുന്നില്ലായിരുന്നു. കാലിന്റെ എല്ലിനു ക്ഷതം പറ്റി. ഉടനെ തന്നെ അവളുടെ അമ്മാവനും അമ്മയും കൂടെ അവളെ ആശുപത്രിയിൽ എത്തിച്ചു. അവളുടെ കാൽ പ്ലാസ്റ്റർ ഇട്ടു. നടക്കാൻ പറ്റാത്ത അവസ്ഥയായി. കൂട്ടുകാർക്ക്‌ അവൾ കളിക്കാൻ കൂടാത്തതുകൊണ്ട്‌ വല്ലാത്ത വിഷമമായി. അവൾ ആ കട്ടിലിൽ തന്നെ നാളുകൾ കിടപ്പായി. നീണ്ട നാളുകൾക്കു ശേഷം അവൾ വീണ്ടും സുഹൃത്തുക്കളുടെ കൂടെ കളിക്കാനിറങ്ങി. എല്ലാവരും കൂടി റോഡരികിൽ കളിച്ചുകൊണ്ടിരിക്കവെ പെട്ടെന്ന്‌ ഗീതുവിനെ കാണാതായി. രാധുവും നീലുവും വീട്ടിനകത്തേക്കു കരഞ്ഞോടി " അമ്മായി നമ്മുടെ ഗീതുവിനെ കാണാനില്ല" അവർ പരിഭ്രമത്തോടെ എല്ലായിടത്തും
തിരച്ചിൽ തുടങ്ങി. അവിടെയൊന്നും അവളെ കണ്ടില്ല.
അവളുടെ അമ്മാവൻ പോലീസിൽ പരാതി നൽകി. പക്ഷെ അതെല്ലാം
വിഫലമായി. പുതിയ അദ്ധ്യായന വർഷം വീണ്ടും തുടങ്ങി. രാധുവും, നീലുവും സ്മിതയും സ്ക്കൂളിൽ പോവാൻ തുടങ്ങി. ഗീതുവിനെ ഓർത്ത്‌ അവളുടെ
സഹപാഠികളും മറ്റും വല്ലാതെ വിഷമിച്ചിരുന്നു.
ഒരു പുലർക്കാല സന്ധ്യ എല്ലാവരും തിരുവാതിര വിളക്കിന്റെ ഉത്സവത്തിനായി എല്ലാവരും അമ്പലത്തിൽ പോയി തൊഴുതു നിൽക്കുമ്പോൾ അവിടെ കറുത്ത മൂക്കുത്തിയിട്ട ഒരു ചെറിയ പെൺകുട്ടിയെത്തി. അതു വേറാരുമല്ല. ഗീതുമോൾ തന്നെ. അവളെ കണ്ടതോടെ അവളുടെയമ്മ ഓടിപ്പോയി കെട്ടിപ്പിടിച്ചു. ശേഷം വീട്ടിലെത്തി അവൾ എല്ലാവരോടും അവളുടെ കഥ പറഞ്ഞു. ഒരമ്മൂമയുടെ അടുത്തായിരുന്നു അവൾ ഇത്രയും ദിവസം. ആ അമ്മൂമയാണ്‌ അവളെ കറുത്ത മൂക്കുത്തി ധരിപ്പിച്ച്‌ കാര്യങ്ങളെല്ലാം പറഞ്ഞ്‌ മനസ്സിലാക്കി കൊടുത്ത്‌ വീട്ടിലേക്കയച്ചതു.

മുറ്റത്തെ ഇലിമ്പിമരം
കവിത സംഗീത്‌

വെള്ള കുപ്പായമിട്ട്‌ വെള്ള മുണ്ടും പുതപ്പിച്ചു കിടത്തിയിരിക്കുന്നു എന്റെ അച്ഛനെ. അന്ത്യകർമ്മങ്ങൾ ചെയ്യാനായി കാർമിയും ഒപ്പം സുഹൃത്തുക്കളും ബന്ധുമിത്രാതികളും. ഒരുപാടു സംസാരവും സുഹൃത്തുക്കളുമായി നടക്കുന്ന അച്ഛന്റെ ചിരിച്ച മുഖം മാത്രമെ എനിക്കോർക്കാൻ കഴിഞ്ഞുള്ളു. ആ വിരൽ തുമ്പിൽ പിടിച്ച്‌ ലോകം മുഴുവൻ കാണുമായിരുന്നു ഞാൻ. ഒഴിഞ്ഞുകിടക്കുന്ന അച്ഛന്റെ മരകസേര വിയർപ്പുണങ്ങാത്ത കദർ ഷർട്ടും മുണ്ടും. പിന്നെ അച്ഛൻ നട്ടുവളർത്തിയ മുറ്റത്തെ ഇലിബി മരം. ഇതെല്ലാം കാണുമ്പോൾ അച്ഛന്റെ ഓർമ്മകൾ മനസ്സിൽ വല്ലാതെ വിങ്ങിപ്പൊട്ടുന്നു. എനിക്കെന്നും അമ്മയേക്കാളേറെ പ്രിയമായിരുന്നു അച്ഛനോട്‌.
സ്ക്കൂളിൽ പഠിച്ചിരുന്ന കാലം അന്ന്‌ അച്ഛന്റെ നാടായ പുന്നയൂർകുളത്ത്‌ ഞങ്ങൾ പോകുമായിരുന്നു. "തമ്പ്രാൻ" എന്നായിരുന്നു അവിടത്തെ ആളുകൾ അച്ഛനെ വിളിച്ചിരുന്നത്‌. ആ തറവാട്‌ വീട്‌ ഞാനിപ്പോഴും ഓർക്കുന്നു. തണുത്ത്‌ ഉപ്പിട്ട സോഡ തരും രാഘവേട്ടൻ. അച്ഛന്റെ കാര്യസ്ഥൻ. കിലികിലേ കിലുങ്ങുന്ന പച്ച കവറുള്ള കുറേ മിഠായികളും രാഘവേട്ടന്റെ സമ്മാനമാ..... അടുക്കളയിൽ അമ്മക്കു സഹായത്തിനു വരും "സരോജിനി". എനിക്കന്നു കുടപ്പിറപ്പുകൾ ഇല്ലാത്തതുകൊണ്ട്‌ എന്നും കൂട്ടിന്‌ സരോജിനിയുടെ മകൾ ഉഷയായിരിക്കും. എല്ലാ ഞായറാഴ്ചകളിലും ഞങ്ങൾ ഗുരുവായൂർക്ക്‌ പോകുമായിരുന്നു. ഞങ്ങളുടെ വെള്ള അംബാസിഡർ കാറിലായിരുന്നു അന്നത്തെ യാത്ര. ഞങ്ങളുടെ കൂടെ ഒപ്പം ഉഷയും ഉണ്ടാവുമായിരുന്നു. ഉഷക്കും എനിക്കും ഒരേപോലത്തെ പാവാട അമ്മ വാങ്ങിതരുമായിരുന്നു. തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ ഗുരുവായൂരിൽ നിന്നു വാങ്ങിയ കളിപ്പാട്ടം കൊണ്ട്‌ കളിക്കുമായിരുന്നു. എനിക്കും ഉഷയെ ജീവനായിരുന്നു. ഒരു കൂടപ്പിറപ്പിനെപ്പോലെ. സ്ക്കൂൾ തുറന്നു വീണ്ടും ഞങ്ങൾ കോഴിക്കോട്ടുള്ള വീട്ടിലേക്കു മടങ്ങി. ഉഷയെയും രാഘവനെയും സരോജിനിയേയും ഒക്കെ വിട്ടുപിരിയാൻ ഒരു സങ്കടമായിരുന്നു.
പുതിയ അദ്ധ്യയനവർഷത്തിന്റെ ആരംഭം. മൂടിപ്പുതച്ചു കിടന്നുറങ്ങിയ നാളുകൾ "ശ്ശോ ആകെ മടിപിടിച്ചു തുടങ്ങി". വീണ്ടും ഒരു വേനൽ കാലാവധിക്കായി ഞാൻ കാത്തിരുന്നു. അച്ഛന്‌ എന്നും ഒരുപാടു സുഹൃത്തുക്കൾ അമ്മക്കും അമ്മയുടെ ഏട്ടൻമാരും ഏട്ത്തിമാരുമായിരുന്നു ലോകം. ഇതിനിടയിൽ എപ്പോളൊക്കെയോ ഞാൻ ഒറ്റപ്പെട്ടു പോയിരുന്നു. എപ്പോഴൊക്കെയോ ഒരു കൂടപ്പിറപ്പിന്റെ അഭാവം ഉണ്ടായിരുന്നു. പഠിക്കാൻ ഒരുപാടു പാഠപുസ്തകങ്ങൾ അതിനിടയിൽ ഒളിച്ചിരുന്ന്‌ ചുമർചിത്രങ്ങൾ വരക്കുമായിരുന്നു. പഠിച്ച്‌ മിടുക്കിയായില്ലെങ്കിൽ അച്ഛനും വഴക്കുപറയുമായിരുന്നു. ബാല്യത്തിലെന്റെ കൂട്ടുകാരനും കളിതോഴനുമായ "കുഞ്ചു". അവൻ ഇടക്ക്‌ പുസ്തകവുമായി എന്റെ വീട്ടിലെത്തും. പഠിക്കാൻ മണ്ടനായിരുന്നു കുഞ്ചു. അവനെപ്പോഴും വീട്ടിൽ നിന്നും അമ്മ വഴക്കു പറയുമായിരുന്നു. എന്റെ മൂത്തമ്മ സ്ക്കൂൾ ടീച്ചറായിരുന്നതുകൊണ്ട്‌  എന്നെയും  കുഞ്ചുവിനേയും പഠിപ്പിക്കുമായിരുന്നു.
വരയ്ക്കാൻ താൽപര്യുള്ളതുകൊണ്ട്‌ അച്ഛനെപ്പോഴും ചിത്രരചനാ കേബിനും മറ്റും കൊണ്ടുപോകുമായിരുന്നു. ആയിടക്ക്‌ കുഞ്ഞുണ്ണിമാഷും സംഘവും നടത്തിയിരുന്ന ഒരു ചിത്രരചനാ ക്യാമ്പ്‌ ഇവിടെ ബേപ്പൂർ ഗവര്‍മന്റ്‌ സ്ക്കൂളിൽ വെച്ചു നടത്തിയിരുന്നു. ഞാനും എന്റെ ഇളയമ്മയുടെ മകൾ നീലിമയും ഈ ക്യാമ്പിനു പങ്കെടുത്തു.
അച്ഛന്റെ ഓർമ്മകൾ എന്നും മനസ്സിൽ തിങ്ങിനിന്നു. സ്ക്കൂളിൽ നിന്നു ഒരിക്കൽ അച്ഛന്റെ ഓഫീസിലേക്കെന്നും പറഞ്ഞു ഏതോ ഒരു വലിയ കെട്ടിടത്തിന്റെ ഴമലേൽ പോയി ചാരിനിന്നതോർമ്മയുണ്ട്‌. അന്നെനിക്ക്‌ വെറും എട്ടു വയസ്സ്‌ ആ ഓഫീസിലെ ജീവനക്കാരെല്ലാരും ആ എട്ടുവയസ്സുകാരിയെ കെട്ടിടത്തിനകത്തേക്കു കയറ്റി. കൂട്ടത്തിൽ സുപരിചിതമെന്നു തോന്നിയ ഒരു മധ്യവയസ്ക്കനാണ്‌ പിന്നീടെന്നെ തിരിച്ചറിഞ്ഞത്‌. ആയാൾ ഉടനെതന്നെ അച്ഛനെ വിവരമറിയിച്ചു. അച്ഛൻ ഉടനെതന്നെ സ്ഥലത്തെത്തിയെന്ന വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. വീട്ടിൽ സന്ധ്യയായിട്ടും തിരിച്ചെത്താത്ത കുട്ടിയെയും നോക്കി വീട്ടിൽ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്തെല്ലാം കുസൃതികൾ !!! അച്ഛന്റെ വീടിന്റെ മുൻവശത്തു കുറച്ചു പൂന്തോട്ടം നട്ടുപിടിപ്പിച്ചിരിക്കുന്നു. ഒരുപാടു പച്ചക്കറികളും ഉണ്ടായിരുന്നു. അമര, ചീര, പടവലൻ, പയർ അങ്ങനെയെന്തെല്ലാം.  ഒപ്പം അച്ഛനു ഏറ്റവും ഇഷ്ടപ്പെട്ട "ഇലിബിയും".
ഗവര്‍മന്റ്‌ ഉദ്ധ്യോഗസ്ഥനായതുകൊണ്ട്‌ ഒരുപാടു ഒഴിവുസമയം കിട്ടിയിരുന്നു അച്ഛന്‌. വയനാട്ടിൽ ഇടക്ക്‌ അച്ഛൻ മേടിച്ച കാപ്പിത്തോട്ടത്തിൽ ഞങ്ങൾ പോകാറുണ്ടായിരുന്നു. ടെന്നീസ്‌ അച്ഛന്റെയൊരു നേരംപോക്കായിരുന്നു. ആ കാലത്താണ്‌ സൗദി അറേബ്യയിലേക്ക്‌ കുറെ കമ്പനികൾ എഞ്ചിനീയർമാരെ കൊണ്ടുപോയിരുന്നത്‌. കൂട്ടത്തിൽ കിൽ​‍്ശലംനും തുടർന്ന്‌ ജോലിക്കും ഉള്ള ​‍ീളളലൃ അച്ഛന്‌ വന്നു. മനസ്സാദ്യമൊക്കെ സന്തോഷിച്ചെങ്കിലും പിന്നീട്‌ അച്ഛനില്ലാതെ കഴിയേണ്ടിവരുന്ന ദിനങ്ങളെയോർത്ത്‌ ഞാൻ വല്ലാതെ വിതുമ്പി. അങ്ങനെ അച്ഛനെ യാത്രയയക്കാനായി ഞാനും അമ്മയും ബോംബെക്കു പുറപ്പെട്ടു. ട്രെയിനിലായിരുന്നു യാത്ര. ബോംബെയിൽ ഞങ്ങൾ അച്ഛന്റെ പെങ്ങളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്‌. അവരുടെ ബാൽക്കണിയിലെ ജനാലിലൂടെ നോക്കിയാൽ പടുകൂറ്റൻ ചുറ്റും കെട്ടിടങ്ങൾ അതിലൂടെ ഓടി പിടഞ്ഞു നടക്കുന്ന ജനപ്രവാഹം എങ്ങും തുടിക്കുന്ന യുവമിഥുനങ്ങൾ. അങ്ങനെ അച്ഛനു സൗദിക്കു പോവാനുള്ള ദിവസം അടുത്തു. അച്ഛനെ മാലയിട്ടു എല്ലാവരും യാത്രയയച്ചു. എനിക്കു വല്ലാത്ത സങ്കടം തോന്നി. ഞാനച്ചനേയും കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. അപ്പോഴേക്കും ളഹശഴവ​‍േ രമഹഹ വന്ന്‌ അച്ഛൻ ദുരേക്കു മാഞ്ഞുമാഞ്ഞുപോയി. പറന്നുയരുന്ന വിമാനം കണ്ട്‌ അമ്മയും ഞാനും വല്ലാതെ വിഷമിച്ചു. പിന്നീട്‌ ഞങ്ങൾ അവിടെ നിന്ന്‌ നാട്ടിലേക്ക്‌ യാത്ര തിരിച്ചു.
സ്ക്കൂൾ അദ്ധ്യയന വർഷം കഴിഞ്ഞു. അച്ഛനും സ്ഥലത്തില്ലാത്തതിനാൽ എനിക്കു പോവാൻ ഇടമില്ലാതായി. ഇളയമ്മയുടെ മകൾ നീലിമ അവൾ മാത്രമായിരുന്നു എനിക്കു കൂട്ട്‌.
അപ്പോഴാണ്‌ അമ്മാവന്‌ കല്ല്യാണാലോചനക്കായി ഞങ്ങൾ കൊട്ടിയൂർ എന്ന സ്ഥലത്തേക്കു പോയത്‌, അവിടെ വെച്ച്‌ പെണ്ണുകണ്ട്‌ ഞങ്ങൾ അവിടെനിന്നും യാത്ര തിരിച്ചു. അമ്മാവന്റെ കല്ല്യാണമെല്ലാം ഗംഭീരമായി തന്നെ നടന്നു. നല്ല ഊക്കൻ സദ്യ. അന്നു ഞങ്ങൽ പെൺകുട്ടികൾ കല്ല്യാണപന്തലിൽ നിന്നും പൂ പറിച്ചെടുത്ത്‌ കല്ല്യാണ പെണ്ണായി കളിക്കുമായിരുന്നു. എല്ലാം ഒരു മിന്നായം പോലം എന്നും മനസ്സിൽ നല്ല ഓർമകളായി നിൽക്കുന്നു.
വർഷം ഒന്ന്‌ കഴിഞ്ഞു എല്ലാവരും എന്നെയും അമ്മയേയും അച്ഛൻ രണ്ടു മാസത്തെ ​‍്ശശെ​‍േ ​‍്ശമെയെടുത്തു കൊണ്ടു സൗദിയിലേക്കു പോയി. ഞങ്ങൾ സൗദിയിലേക്കു യാത്ര തിരിച്ചു. അങ്ങനെ രണ്ടു മാസം അവിടെ സുഖവാസം അശൃരീ​‍ിറശശ്​‍ിലറ മുറികൾക്കുള്ളിലെ വാസം അതിരസകരമായിരുന്നു. അവിടുത്തെ വിലകൂടിയ ഇമൃകളും, ടവീ​‍ു​‍ുശിഴ ​‍ാമഹഹകളും. എല്ലാം നല്ല രസമായിരുന്നു. ഒപ്പം കുറെ അറബി കുപ്പായവും അത്തറിന്റെ മണവും അതായിരുന്നു സൗദി. രണ്ടുമാസത്തെ സുഖവാസത്തിനുശേഷം ഞങ്ങൽ നാട്ടിലേക്കു മടങ്ങി. ഞാൻ തിരിച്ചു സ്ക്കൂളിൽ പോവാൻ തുടങ്ങി.
അഞ്ചു വർഷത്തിനുശേഷം ഞാൻ എന്റെ പത്താം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കൊരനിയൻ പിറന്നു. സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട്‌ അച്ഛനും ഒരാൺകുട്ടിയെ കിട്ടിയതിന്റെ ആഹ്ലാദം. എനിക്കും ഒരു കുഞ്ഞു കളിപാവ കിട്ടിയതിന്റെ സന്തോഷം. സഹപാഠികളെല്ലാവരും എന്നെ കളിയാക്കാൻ തുടങ്ങി. ഞാനതൊന്നും കാര്യമാക്കിയില്ല. സ്ക്കൂൾ വിട്ടു വരുമ്പോൾ അവനു ഞാനെന്നും മിഠായി വാങ്ങി വരുമായിരുന്നു.
എന്റെ സ്ക്കൂൾ പഠനം കഴിഞ്ഞ്‌ ഞാൻ കോളേജിൽ കയറി അങ്ങനെ ഡിഗ്രി കഴിഞ്ഞ സമയത്താണ്‌ എനിക്കു കല്ല്യാണാലോചനകൾ വരാൻ തുടങ്ങിയത്‌. ഉലഴൃലല ളശിമഹ ​‍്യലമൃ പരീക്ഷ എഴുതിയതോടെ എന്റെ കല്ല്യാണം തീരുമാനിച്ചു. സുഹൃത്തുക്കൾക്കെല്ലാം ഒരുപാടു വിഷമം. പക്ഷെ എനിക്കു പുതിയ ജീവിതം തുടങ്ങാനുള്ള ആവേശമായിരുന്നു. കല്ല്യാണമെല്ലാം അച്ഛൻ ഗംഭീരമായി നടത്തി. ആ നഗരത്തിൽ അടുത്തെങ്ങും കാണാത്ത ഒരു തരം കല്ല്യാണം.
വിവാഹം കഴിഞ്ഞു ഒരു മാസത്തിനകം ഭർത്താവിന്റെയടുത്തേക്ക്‌ പോയി ഞാൻ. അയാൾക്ക്‌ ഗൾഫിലായിരുന്നു ജോലി. പുതിയ സ്ഥലവും പുതിയ സുഹൃത്തുക്കളും ആയി നാളുകൾ പോയതറിഞ്ഞില്ല. അച്ഛനെയും അമ്മയേയും വിട്ടുപിരിഞ്ഞതിന്റെ വിഷമം ഉള്ളിലൊതുക്കി. ആയിടക്കാണ്‌ നാട്ടിലുള്ള വീടു വാങ്ങാനായി ഒരാൾ അവിടെയെത്തി. അയാൾ പക്ഷെ നല്ല ഉദ്ദേശത്തോടുകൂടിയല്ലായിരുന്നു വീടുവാങ്ങാനെത്തിയത്‌. വിൽപ്പനയുടെ പേരിൽ ഒരുപാടു വാക്‌ തർക്കങ്ങളും മറ്റുമായി, കോടതിയിൽ കേസിനു പോയി. അച്ഛന്റെ മനസ്സ്‌ ഒരു പാടു വേദനിച്ചു. വീടു തിരിച്ചു പിടിക്കാനുള്ള വാശിയിലായിരുന്നു അച്ഛൻ. അച്ഛനേറെ ഇഷ്ടപ്പെട്ടിരുന്ന ആ വീടും പരിസരവും അതു കേസ്സിൽ പെട്ടതിന്റെ മനോദു:ഖമായിരുന്നു ഏറെയും. പക്ഷെ വിധി വീടയാൾക്കു വിട്ടുകൊടുക്കാനായിരുന്നു. വിവരമറിഞ്ഞ്‌ അച്ഛൻ ഒരുപാട്‌ ദു:ഖിച്ചു. അച്ഛനു സുഖമില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി. അതിനിടെയാണ്‌ കൃഷി ഇഷ്ടപ്പെടുന്ന എന്റെ അചഛൻ "ഇലിമ്പി"യുടെ തൈ കുഴിച്ചിടുന്നത്‌. ഇലിമ്പി അച്ഛന്‌ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പച്ചക്കറിയായിരുന്നു.  അതിനിടയിലായിരുന്നു അച്ഛന്റെ മരണം.
ഇന്നു ആ ഇലിമ്പിമരത്തണലിൽ ഇരുന്നു ഞാനെന്റെയച്ഛനെയോർക്കും. മുറ്റത്തെ ഇലിബി മരം പറഞ്ഞ കഥ എപ്പോഴും എന്റെയച്ഛനെക്കുറിച്ചായിരുന്നു.

26 Oct 2015

രണ്ടു കഥകൾ


കവിത സംഗീത്‌


എന്റെ ബൾക്കീസ്‌
മാനത്തെ മാരിവില്ല്‌ പോലെ വിടർന്ന പുഞ്ചിരിയോടെയാണ്‌ എന്നെ സ്വീകരിക്കുക. എന്റെ ബൾക്കീസ്‌ തുന്നൽക്കാരിയായ ബൾക്കീസിന്‌ ടൗണിൽ ഒരു ചെറിയ മുറിയുണ്ട്‌. അവിടെയാണ്‌ ബൾക്കീസിന്റെ ലോകം. കുത്തനെ കയറിയുള്ള ഒരു ഏണിപ്പടി അവിടെ രണ്ടു തയ്യൽ മിഷനുകളും അതിനിടയിൽ തുന്നൽ പണിയെടുക്കുന്ന എന്റെ 'പ്രിയ ബൾക്കീസ്‌'. എന്നും ഞങ്ങളിരുന്ന്‌ കഥപറയും. ചിലപ്പോൾ ബൾക്കീസ്‌ എനിക്കു താഴത്തെ ചായകടയിൽ നിന്ന്‌ ചൂടുള്ള ഒരു ചായയും ഒരു പ്ലേറ്റ്‌ കപ്പയും വാങ്ങിത്തരും . തുന്നകടയിലെ ചെറിയ ജനാലിനുള്ളിലൂടെ നോക്കിയാൽ കാണുന്നത്‌ കുന്നിനപ്പുറമുള്ള ഒരു അരുവി. ബൾക്കീസിനു പറയാനുള്ളത്‌ അവളുടെ വീട്ടിലെ പ്രാരാബ്ദം. അവൾ തുന്നിയുണ്ടാക്കുന്ന പൈസക്കുവേണം വീട്ടിലെ മോളുടെയും കുഞ്ഞനുജത്തിയുടെയും   വയറു നിറയ്ക്കാൻ .പാവം ബൾക്കീസ്‌ അവളെ ഞാനെന്റെ ജീവനുതുല്യം സ്നേഹിക്കുന്നു. ബൾക്കീസിന്റെ അമ്മ അസ്സൽ ഒരു പാചകക്കാരിയാണ്‌.
ബൾക്കീസ്‌ അവളുടെ വിസ്താര മുറിയിലേക്ക്‌ കൂട്ടികൊണ്ടുപോയി. അവർ എന്നെ മാറോട്‌ ചേർത്തു പിടിച്ച്‌ പറഞ്ഞു 'ഇയ്യ്‌ ഞമ്മളെ ദോസ്താണ്‌' ബൾക്കീസിന്റെ മക്കളിൽ ഇളയവൾ മെഹ്‌റുനീസയ്ക്കു കാലിനു സ്വാദീനക്കുറവാണ്‌  ബൾക്കീസ്‌ ഞാൻ  കൊണ്ടുവന്ന കുറേ ചുവന്ന മിഠായി അവൾക്കെടുത്തു കൊടുത്തു. എന്നും രാവിലെ ബൾക്കീസ്‌ അവളുടെ തുന്നൽ കടയിലേക്ക്‌ പോകുമായിരുന്നു. അതിൽ നിന്നും കിട്ടുന്ന വരുമാനത്തിലാണ്‌ അവളുടെ ദൈനംദിന ചിലവുകൾ നടത്തിയിരുന്നത്‌. ഒരു ദിവസം ബൾക്കീസ്‌ അവിടെ ചെന്നുനോക്കുമ്പോൾ അവളുടെ തുന്നകട അതിന്റെ മുതലാളി രാജേഷ്‌ തല്ലി പൊളിച്ചിട്ടിരിക്കുന്നു.
അവൾ ആകെ വിഷമത്തോടെ വീട്ടിലേക്കു തിരിച്ചു നടന്നു. അവൾക്ക്‌ ആകെ കിട്ടിയിരുന്ന വരുമാനവും മുടങ്ങി. ബൾക്കീസ്‌ അവളുടെ കൈയിൽ ഉണ്ടായിരുന്ന ഒരു പവൻ സ്വർണമാല പണയത്തിനുവെച്ചു. അതിൽ നിന്നു കിട്ടിയ കുറച്ചു പണം സ്വന്തം വീട്ടുചിലവിനു വേണ്ടി അവൾ ഉപയോഗിച്ചു. ബൾക്കീസിന്റെ ഭർത്താവ്‌ സലീം ദുബായിൽ ഒരു ഹോട്ടലിൽ സപ്ലെയർ ആയി പണിയെടുക്കുന്നു. പക്ഷെ അയാൾ ബൾക്കീസിനും, കുട്ടികൾക്കും പൈസയൊന്നും അയച്ചു കൊടുക്കാറില്ല. ബൾക്കീസിന്റെ മൂത്തമകൾ സൈനബയുടെ പ്രസവം അടുക്കാറായി. അവൾ മാല പണയം വെച്ചതു തികയാതെ വളയും പണയം വെച്ചു. ഒടുവിൽ അവളുടെ ഉറ്റ സുഹൃത്തായ രാധ അവളെ കുറച്ച്‌ പണം കടം കൊടുത്തു സഹായിച്ചു. ബൾക്കീസും ഉമ്മയും വീടുവീടാന്തരം നടന്ന്‌ ഭക്ഷണം ഉണ്ടാക്കി കൊടുത്ത്‌ പൈസയുണ്ടാക്കി. ബൾക്കീസിന്റെ ബിരിയാണിയെന്നു കേട്ടാൽ ആ നാട്ടിലെ ആളുകളുടെ വായിൽ കപ്പലോടുമായിരുന്നു.
ബൾക്കീസ്‌ അവളുടെ തയ്യൽ പണി അവളുടെ വീട്ടിലിരുന്ന്‌ ചെയ്യുമായിരുന്നു. നല്ല നല്ല കുട്ടിക്കുപ്പായങ്ങൾ ഒരു ദിവസം അവർ രാത്രി ഭക്ഷണം കഴിച്ച്‌ എല്ലാവരും കിടന്ന സമയത്ത്‌ ഉച്ചത്തിൽ ഒരു കരച്ചിൽ കേട്ടു. ഏതോ ഒരു ചെറിയ കുട്ടിയുടെ കരച്ചിലായിരുന്നു അത്‌. ഇതു കേട്ട്‌ അയൽപക്കക്കാരും എഴുന്നേറ്റ്‌ ഓടി ചെന്നു നോക്കുമ്പോൾ ഏകദേശം ഒരു അഞ്ച്‌ മാസം പ്രായമുള്ള ഒരു കുട്ടി കിണറ്റിൽ കരയിലിരുന്നു കരയുന്നു. എല്ലാവരും നോക്കി നിൽക്കുമ്പോൾ ബൾക്കീസ്‌ ആ കുട്ടിയെ ഓടി ചെന്ന്‌ വാരിപുണർന്നെടുത്ത്‌ വീട്ടിലേക്കു കൊണ്ടുപോയി.  പിറ്റേദിവസം കിണറിനരികിൽ കുറേപേർ കൂടി നിൽക്കുന്നു. ഒരു മുപ്പത്തിയഞ്ചു വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീയുടെ ശവശരീരം പോലീസ്‌ വന്ന്‌ നാട്ടുകാരെയെല്ലാം ചോദ്യം ചെയ്തു പക്ഷെ ആർക്കും അവർ ആരാണെന്ന്‌ ഒരു പിടിയും കിട്ടിയില്ല. ബൾക്കീസ്‌ ആ കുഞ്ഞിനെ  സ്വന്തം കുഞ്ഞെന്നപോലെ വളർത്തി. അവൾക്ക്‌ പട്ടിണിയും പ്രാരാബ്ദവും ആയിരുന്നിട്ടു കൂടി ആ കുട്ടിയെ നോക്കാനുള്ള സൻമനസുണ്ടായിരുന്നു . മൂന്നു വർഷം കഴിഞ്ഞു.  ആയിടക്കാണ്‌ ബൾക്കീസിന്റെ  ഗൾഫിൽ ജോലി ചെയ്യുന്ന അവളുടെ ഭർത്താവായ ഹുസൈനിനെ ഫോൺ വഴി ബന്ധപ്പെട്ടത്‌. ഹുസൈൻ ഇതിനിടെ വെറൊരു  ശ്രീലങ്കൻ പെണ്ണുമായി ലോഹ്യത്തിലായി. അവളെ വിവാഹം കഴിച്ചിരുന്നു. അയാൾ ഒരിക്കൽപോലും ബൾക്കിസിനും മക്കൾക്കും പൈസ അയച്ചു കൊടുത്തിരുന്നില്ല. പിന്നീടു ബൾക്കീസ്‌ അയാളുടെ സുഹൃത്തുക്കളോട്‌ അന്വേഷിച്ചപ്പോഴാണ്‌ സംഭവം മനസ്സിലായത്‌. സംഭവം അറിഞ്ഞ്‌ അവൾ ഒരു പാട്‌ വേദനിച്ചു. അവൾ കുറെ നേരം ഒറ്റക്കിരുന്നു. കരഞ്ഞു തീർത്തു അവളെ ആശ്വസിപ്പിക്കാൻ മക്കളും ഉണ്ടായിരുന്നു.
അവൾ വീണ്ടും മനസ്സു തുന്നൽ പണിയിലേക്കു മുഴുകി. ഒരു പാടാളുകൾക്ക്‌ അവളുടെ തുന്നൽ ഇഷ്ടപ്പെട്ടു. അങ്ങനെയിരിക്കുമ്പോഴായിരുന്നു ജഗത്ലാൽ എന്നൊരു സിനിമാ പ്രോഡ്യൂസർ അയാളുടെ പുതിയ റിലീസ്‌ ചെയ്യുന്ന സിനിമയ്ക്കു വേണ്ടി കുറെ നല്ല തുന്നൽ അറിയാവുന്നവരെ അന്വേഷിച്ചു വന്നു. അപ്പോഴാണ്‌  ബൾക്കീസ്‌  എന്ന തുന്നൽക്കാരി അയാളുടെ ശ്രദ്ധയിൽപ്പെട്ടത്‌. ജഗത്ലാൽ വാടകയ്ക്ക്‌ താമസിച്ചിരുന്ന വീടിനടുത്ത്‌ കുട്ടികൾ ഇട്ട ഒരു തരം പ്രത്യേകതയുള്ള കുപ്പായങ്ങൾ മുഴുവൻ തുന്നിയുണ്ടാക്കിയത്‌ ബൾക്കീസിന്റെ നല്ല കഴിവുതന്നെ.
അങ്ങനെയിരിക്കെ ഭാഗ്യം തേടിയെത്തി ബൾക്കീസിനെ ജഗത്ലാലിന്റെ പുതിയ ചിത്രത്തിലെ നായക നായികമാരുടെ വേഷവും എല്ലാത്തിന്റെയും തുന്നൽപ്പണി ബൾക്കീസിനു തന്നെ കൊടുത്തു. അവളുടെ കീശ നിറഞ്ഞൊഴുകാൻ അധികം താമസമുണ്ടായില്ല. പിന്നീട്‌ ചിത്രം റിലീസ്‌ ആയപ്പോൾ അവളുടെ പേരും ബാനറിൽ എഴുതിയിരുന്നു. ആ വിഷു റിലീസ്‌ ചിത്രമായിരുന്നു 'മഴമേഘതൂവൽപോലെ' എന്ന സിനിമ അവൾക്കൊരു ഭാഗ്യചിഹ്നമായി മാറി. പിന്നീട്‌ ജഗത്ലാലിന്റെ ഓരോ പടത്തിനും ബൾക്കീസായിരുന്നു തുന്നൽ പണി ഏറ്റെടുത്തിരുന്നത്‌. ആയിടയ്ക്കാണ്‌ ഹുസൈൻ അവളുടെ ഭർത്താവ്‌ വിവരമറിഞ്ഞ്‌ നാട്ടിൽ എത്തുന്നത്‌. അയാൾക്ക്‌ ബൾക്കീസിനെ പഴയ ഭാര്യയായി ത്തന്നെ വേണം പക്ഷെ ബൾക്കീസ്‌ അയാളെ തിരിച്ചു സ്വീകരിക്കാൻ തയ്യാറായില്ല. അവളുടെ കഷ്ടപ്പാടുകളെ ഒന്നും തിരിച്ചറിയാതെ ഭർത്താവെന്ന നിലയിലുള്ള ഒരു പിൻതുണയും അവൾക്കും കുട്ടികൾക്കും നൽകിയിരുന്നില്ല. ബൾക്കീസിന്റെ ഇളയമകൾ ഹിഷാന കാണാൻ സുന്ദരിയായിരുന്നു. ജഗത്ലാൽ തന്റെ പുതിയ സിനിമയ്ക്കു നായികമാരെ അന്വേഷിച്ചു നടക്കുമ്പോഴാണ്‌ ഹിഷാന അയാളുടെ ശ്രദ്ധയിൽ പ്പെട്ടത്‌. ഹിഷാനക്കു ജഗത്ലാൽ അയാളുടെ പുതിയപടത്തിൽ വേഷം കൊടുത്തു. അങ്ങനെ ബൾക്കീസിന്റെ കുടുംബം രക്ഷപ്പെട്ടു. അവൾ ടൗണിൽ തന്നെ ഒരു വീടുവെച്ചു. രണ്ടു നിലയുള്ള ഒരു ഗ്രീൻ വീട്‌ .അവിടെ ബൾക്കീസും അവളുടെ മക്കളും സുഖമായി കഴിഞ്ഞു. വർഷങ്ങൾ പിന്നിട്ടിട്ടും ഞങ്ങളുടെ സൗഹൃദം എന്നും പുഞ്ചിരിച്ചു പൂത്തു നിൽക്കുന്ന ജേമന്തി പുഷ്പം പോലെയായിരുന്നു.
ഒരു ദിവസം ഞാനെന്റെ ബൾക്കീസിനെ കാണാനായി അവളുടെ ടൗണിലെ വീട്ടിലേക്കുപോയി. എന്റെ ബൾക്കീസിന്‌ ഒട്ടും മാറ്റമില്ല. മാരിവില്ല്‌ പോലെ വിടർന്ന പുഞ്ചിരിയുമായി  എന്നെ സ്വീകരിച്ചു 'എന്റെ പ്രിയ ബൾക്കീസ്‌.'

മണലോര പ്രണയകഥ
കവിത സംഗീത്‌

ആ കണ്ണുകളിലെ പ്രണയം എനിക്കു തന്ന അനുഭൂതി. ഇതുവരെ കിട്ടിയിട്ടില്ലാത്ത പ്രണയം, സ്നേഹം ഞാനാ കണ്ണുകളിൽ കണ്ടു. "സ്നേഹകഥ പറയും കണ്ണുകൾ"
ഇതു നേഹയുടെ കഥ. അവൾ കോളേജിൽ പഠിച്ചിരുന്ന കാലം. പ്രണയ കണ്ണുള്ള നേഹക്ക്‌ ഒരുപാടു സുഹൃത്തുക്കൾ അവരുടെ കൂടെ ഏതോരു പെണ്ണിനേയും പോലെ ഓടി ചാടി നടന്നു. അവൾ. പക്ഷെ അവളുടെ ആ സന്തോഷ നാളുകൾക്ക്‌ അധികം ആയുസ്സാണ്ടായില്ല. ഒരു ദിവസം അവൾ കൂട്ടുകാരികളോടൊത്ത്‌ ഓടിചാടുന്നതിനിടയിൽ അവളുടെ അധ്യാപികയായി രാധ ടീച്ചർ അവളെ ക്ലാസ്സിൽ വന്നു വിളിച്ചു. "നേഹ നിന്റെ അച്ഛൻ കോളേജ്‌ ഓഫീസിൽ നിന്നെ കാണാൻ വന്നിട്ടുണ്ട്‌". പരിഭ്രമിച്ച്‌ നേഹ വേഗം സുഹൃത്തുക്കളുടെ ഇടയിൽ നിന്നും ഒഴിഞ്ഞുമാറി. അവൾ കോളേജ്‌ ഓഫീസിലേക്ക്‌ ഓടിയെത്തി. അച്ഛൻ അവിടെ മരകസേരയിൽ അവളെയും കാത്ത്‌ ഇരിക്കുന്നുണ്ടായിരുന്നു. കിതച്ചു കൊണ്ടവൾ ഓടിയെത്തി അച്ഛന്റെയടുത്തേക്ക്‌. അച്ഛൻ അവളെ കണ്ടപ്പോൾ കസേരയിൽ നിന്നു എഴുന്നേറ്റു. ശൗര്യത്തോടെ അവളോടു പറഞ്ഞു. "നേഹ ഇന്നു വീട്ടിൽ കുറച്ചു ഗെസ്റ്റ്‌ വരുന്നുണ്ട്‌" നീ വേഗം വീട്ടിൽ എത്തണം. അവൾ അടികൊണ്ട പൂച്ചയെപ്പോലെ തിരിഞ്ഞു ഓടി. അച്ഛനെ അനുസരിച്ചവൾ വീട്ടിൽ നേർത്തെ എത്തി. അന്നു വീട്ടിൽ പതിവില്ലാത്ത പല പലഹാരങ്ങളും മറ്റും അവളുടെ അമ്മ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. അവൾ വീട്ടിലേക്കു കയറി വന്നപ്പോൾ അമ്മ അവളോട്‌ നന്നായി ഒരുങ്ങി നിൽക്കാൻ പറഞ്ഞു. നേഹ അവളുടെ മുറിയിൽ പോയി ഏറ്റവും ആകർഷണീയമായ ഒരു ചുവന്ന സൽവാർ ധരിച്ചുകൊണ്ട്‌ ഉമ്മറത്തേക്കോടിയെത്തി. ഇളം മഞ്ഞ നിറത്തിലുള്ള ഒരു മാരുതി കാർ അവളുടെ വീട്ടുമുറ്റത്ത്‌. അതിൽ നിറയേ ആളുകൾ. അവൾ അകത്തളത്തിലേക്ക്‌ ഓടി. കാറിൽ നിന്നും ഇതുവരെ കണ്ടിട്ടില്ലാത്ത പല മുഖങ്ങൾ. അവളുടെ മനസ്സിൽ മിന്നായം പോലെ ഓടിയെത്തി. അതിഥികളെല്ലാം സൽക്കാരമുറിയിൽ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ നേഹയുടെ അച്ഛൻ അവളെ വിളിച്ചു. "നേഹാ ഒന്നിവിടെ വരൂ" അവളാകെ അംബരുന്നു. നേഹ അഥിതികളുടെ ഇടയിൽ വന്നു നിന്നു. അവളെ അച്ഛൻ അഥിതികൾക്ക്‌ പരിചയപ്പെടുത്തി. "ഇത്‌ എന്റെ മകൾ നേഹ എശിമഹ ഥലമൃ ഉലഴൃലലക്കു പഠിക്കുന്നു" അഥിതികളുടെ ഇടയിൽ നിന്നൊരാൾ എഴുന്നേറ്റു സ്വയം പരിചയപ്പെടുത്തി. "ഞാൻ മനോജ്‌. ടീള​‍േംമൃല ഋ​‍ിഴശിലലൃ ആയി ജോലി ചെയ്യുന്നു" നേഹയുടെ അച്ഛൻ അയാളെ വിസ്താരമുറിയിൽ നിന്നു അകത്തേക്ക്‌ കൂട്ടി കൊണ്ടുപോയി. അയാൾ നേഹയുമായി അൽപ സമയം സംസാരിച്ചു. നേഹക്കയാളോട്‌ എന്തു സംസാരിക്കണമെന്നറിയാതെ പാതി ചിരിയോടെ അയാൾ പറയുന്നതും കേട്ടു നിന്നു. അഥിതികളെല്ലാം പോയി കഴിഞ്ഞ ശേഷം നേഹയുടെ അച്ഛൻ അവളോട്‌ ചോദിച്ചു. "നേഹ നീ കല്യാണത്തിനു "സമ്മതമാണോ" നേഹക്കു സ്വയം തീരുമാനിക്കാൻ വിഷമമായിരുന്നു. അവൾ പതുങ്ങിയ ശബ്ദത്തിൽ സമ്മതമാണെന്നു അച്ഛനോട്‌ പറഞ്ഞു.
നേഹ മനോജിനെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്ന കാലം. അവൾക്ക്‌ കയ്യിൽ ഒരു കളി സുഹൃത്തിനെ കിട്ടിയതുപോലെയായിരുന്നു. അവരുടെ വിവാഹ ജീവിതം. നേഹക്കു മനോജിനെ ജീവനായിരുന്നു. തിരിച്ചു മനോജിനും. രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും നേഹ ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചു. അവനെ "ബിച്ചുവേന്നു പേരും ഇട്ടു" ഏതൊരു കുടുംബിനിയെപോലെ അവളും സന്തോഷമായ ജീവിതം നയിച്ചു.
ഒരു ദിവസം എത്ര നേരമായിട്ടും മനോജ്‌ ഓഫീസിൽ നിന്ന്‌ തിരിച്ചെത്തിയില്ല. നേഹ ഒരുപാടു പ്രാവശ്യം മനോജിന്റെ മൊബെയിലിലേക്ക്‌ വിളിച്ചു. ഒരു ശബ്ദവും ഇല്ല. അവൾ ആകെ പേടിച്ചമ്പരന്നു. കുറേ നേരം കഴിഞ്ഞപ്പോൾ മനോജ്‌ അയാളുടെ ബൈക്കിൽ വളരെ വിഷമത്തോടെ വീട്ടിലെത്തി. നേഹ ഓടിച്ചെന്നു മനോജിനെ കെട്ടിപ്പിടിച്ചുകൊണ്ട്‌ ചോദിച്ചു. " എന്തുപറ്റീ മനോജേട്ടാ?" അയാൾ മദ്യപിച്ചിരുന്നു. ഓഫീസിൽ എന്തൊക്കെയോ വാക്കു തർക്കങ്ങൾ ഉണ്ടായത്രെ. നേഹ എത്ര ശ്രമിച്ചിട്ടും മനോജ്‌ കാര്യം വ്യക്തമായി പറയുന്നില്ല. നേഹക്കും പരിഭ്രാന്തിയായി. ഒടുവിൽ വീട്ടിൽ കലഹം ആരംഭിച്ചു. സന്തോഷമായി ജീവിച്ചിരുന്ന ആ കുടുംബത്തിൽ അസ്വസ്ഥതകൾ വന്നു ചേർന്നു. മനോജ്‌ മദ്യപാനം ഒരു പതിവു ശീലമാക്കി. വീട്ടിൽ എന്നും വഴക്കും അടിപിടിയും .ഇതിന്റെ ഇടയിൽ വളരുന്ന പിഞ്ചുകുഞ്ഞുങ്ങളും.
നേഹക്കു പിന്നീട്‌ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. മനോജിന്റെ ഈ സ്വഭാവമാറ്റം അവളെ വല്ലാതെ പേടിപ്പെടുത്തി. എന്തു ചെയ്യണമെന്നറിയാതെ നേഹ അവളുടെ മുറിയിൽ തേങ്ങി കൊണ്ടേയിരുന്നു. അവൾക്ക്‌ അയാളിൽ നിന്ന്‌ കിട്ടിക്കൊണ്ടിരുന്ന സ്നേഹം കിട്ടാതെയായി. അവൾ ഒരു വിരഹപുത്രിയെപോലെയായി. മനോജ്‌ ഇതൊന്നും വക വെക്കാതെ മദ്യപാനം തുടർന്നുകൊണ്ടെയിരുന്നു. വഴക്കും കൈയ്യേറ്റവും തുടങ്ങി. പിന്നീടുള്ള ദിവസങ്ങളെല്ലാം അതിഭയങ്കരമായിരുന്നു. നേഹ പിന്നെയാണ്‌ കാര്യങ്ങൾ മനസ്സിലാക്കിയത്‌. മനോജിന്‌ നേഹയുടെ സ്വത്തിൽ കണ്ണുണ്ടായിരുന്നു. ഒരിക്കലും അവൻ നേഹയെ മനസ്സുകൊണ്ടിഷ്ടമായിട്ടല്ല വിവാഹം കഴിച്ചതു. മറിച്ച്‌ അവളുടെ സ്വത്തിൽ മോഹിച്ചായിരുന്നു. ഇതറിഞ്ഞ നേഹക്ക്‌ സങ്കടം പിടിച്ചു നിർത്താനായില്ല. ഒരു വേനൽ കാർമേഘം പോലെ അതവളുടെ മനസ്സിൽ തിങ്ങി കിടന്നു. മനോജ്‌ കൊച്ചു കൊച്ചു കാര്യങ്ങൾക്ക്‌ പോലും അവളോട്‌ പിണങ്ങി. അവളെ ശാരീരികമായി പീഡിപ്പിച്ചു. ഇതെല്ലാം മനസ്സിലൊതുക്കി അവൾ വളരെ ഒതുങ്ങികഴിഞ്ഞു.
നാളുകൾ കഴിഞ്ഞിട്ടും മനോജിന്റെ സ്വഭാവത്തിന്‌ ഒട്ടും വ്യത്യാസമുണ്ടായില്ല. മനോജിന്‌ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടു. അതും കൂടെയായപ്പോഴേക്കും ആ വീട്ടിൽ ദുരിതങ്ങൾ കൂടി വന്നു. സാമ്പത്തികമായും പ്രശ്നങ്ങൾ കൂടി. നേഹ ഒരുപാട്‌ പ്രാർത്ഥനയും, വഴിപാടുകളുമായി ആത്മവിശ്വാസത്തോടെ മുന്നോട്ട്‌ പോയി. അങ്ങനെയിരിക്കെ നല്ല ഒരു ജോലി മനോജിനെ തേടിയെത്തി. വിദേശത്തേക്കായിരുന്നു ആ വിളി. നേഹക്കും മനോജിനും എന്തെന്നില്ലാത്തൊരു ആഹ്ലാദം. അങ്ങനെ മനോജ്‌ വിദേശത്തേക്കു പോയി. നേഹക്കു വീണ്ടും വിരഹം അവൾ വീണ്ടും പ്രാർത്ഥനയും വഴിപാടുമായി ഒതുങ്ങി കൂടി. ഇതിനിടെ നേഹ രണ്ടാമത്തെ കുഞ്ഞിനെയും പ്രസവിച്ചു.
നേഹക്കു ഒരുപാട്‌ ബുദ്ധിമുട്ടുകൾ മനോജിന്റെ വീട്ടുകാരിൽ നിന്നും ഉണ്ടായിരുന്നു. അവരൊന്നും അവളെ വീട്ടിലെ ഒരാളിന്റെ സ്ഥാനം കൊടുത്തിരുന്നില്ല. അവളെ ഭർത്താവിന്റെ വീട്ടുകാർ ഒറ്റപ്പെടുത്തുമായിരുന്നു. ഈ വിവരങ്ങളൊന്നും അവൾ മനോജിനെ അറിയിക്കുമായിരുന്നില്ല. മനോജും അവളെ വേണ്ട വിധത്തിൽ സ്നേഹിച്ചില്ല. അവൾക്കു സ്നേഹം കിട്ടുന്നുണ്ടായിരുന്നില്ല. എവിടെ നിന്നും.
നാളുകൾ കടന്നു പോയി നേഹക്ക്‌ ആരുടെയും ശ്രദ്ധയും പരിഗണനയും കിട്ടിയിരുന്നില്ല. അങ്ങനെ നാളുകൾ കടന്നു പോയി. മനോജിന്റെ ഫോൺ വിളിയും കാത്ത്‌ ദിവസങ്ങൾ കഴിച്ചു കൂട്ടി. അങ്ങനെയിരിക്കെ മനോജിന്റെ ഒരു സുഹൃത്ത്‌ വിദേശത്തു നിന്നും എത്തിയിട്ടുണ്ടായിരുന്നു. അയാളുടെ കൈയ്യിൽ മനേജ്‌ നേഹക്കു കൊടുക്കുവാൻ ഒരുപാടു മുട്ടായികളം, സാരികളും കൊടുത്തു വിട്ടിരുന്നു. അങ്ങനെയിരിക്കെ മനോജ്‌ വിദേശത്ത്‌ അയാളുടെ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു യുവതിയുമായി അടുത്തു. ഈ വിവരം നേഹക്ക്‌ എങ്ങനെയോ ലഭിച്ചു. അവളെ അതു വല്ലാതെ അലട്ടി. അങ്ങനെയിരിക്കെ നേഹയുടെ മാനസികനില വല്ലാതെ തളർന്നിരുന്നു. അവളെ ഒരു മനോരോഗ വിദഗ്ദന്റെ അടുത്തു കൊണ്ടു പോയി ചികിത്സിച്ചു. അവസാനം നേഹയുടെ വീട്ടുകാർ അവളെ മനോജിന്റെ അടുത്തേക്ക്‌ പറഞ്ഞയക്കാൻ തീരുമാനിച്ചു.
അങ്ങനെ നേഹ ഒരു ജൂൺ മാസത്തിൽ മരുഭൂമിയിലേക്ക്‌ കുട്ടികളെയും കൊണ്ട്‌ യാത്രയായി. നേഹക്ക്‌ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. പക്ഷെ മനോജിന്‌ നേഹയുടെ വരവ്‌ അത്ര തൃപ്തികരമായിരുന്നില്ല. അവൾ കൊച്ചുകുട്ടികളെപോലെ ആ പുതിയ നാടും ആളുകളുമായി അടുത്തു. പക്ഷെ മനോജിന്‌ അവളോട്‌ ഒരൽപം പോലും സ്നേഹമുണ്ടായില്ല. അവളുടെ മനസ്സ്‌ വല്ലാതെ വേദനിച്ചു. അവൾക്ക്‌ കഴിയാവുന്ന രീതിയിൽ മുഴുവൻ അവൾ മനോജിന്റെ ശ്രദ്ധയും, സ്നേഹവും പിടിച്ചു പറ്റാൻ ശ്രമിച്ചു. പക്ഷെ അതിനു ഒരു ഫലവും ഉണ്ടായില്ല. അങ്ങനെയിരിക്കെ നേഹ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. അവിടെ വെച്ചവൾ ഒരു ബിസിനസ്സുകാരനുമായി പരിചയപ്പെട്ടു. അയാൾ ദിവസവും സാധനങ്ങൾ വാങ്ങാൻ അവിടെ വരുമായിരുന്നു. അങ്ങിനെ അയാളുമായി അവൾ അടുത്തു. അയാൾ നേഹക്ക്‌ ഒരുപാട്‌ സ്നേഹം കൊടുത്തു. കളങ്കമില്ലാത്ത സ്നേഹം. അയാളുടെ പവിത്രമായ ആ സ്നേഹത്തിനു മുന്നിൽ അവൾ കീഴടങ്ങിപോയി. എന്നും അയാൾ കൊടുക്കുന്ന സമ്മാനപൊതികൾ അവൾ സന്തോഷത്തോടെ സ്വീകരിച്ചു. അവൾക്ക്‌ മനോജിന്റെ അടുത്തു നിന്ന്‌ കിട്ടാത്ത സ്നേഹവും പരിഗണനയും അയാൾ കൊടുത്തു. അങ്ങനെയിരിക്കെ നേഹ ഒരു ദിവസം അവളുടെ ജോലി സ്ഥലത്ത്‌ നിന്ന്‌ തിരിച്ചു പോകും വഴി ബസ്‌ സ്റ്റോപ്പിൽ ബസ്സും കാത്ത്‌ നിൽക്കുകയായിരുന്നു. തൽക്ഷണം അവളുടെ പരിചയക്കാരൻ ശ്യം എന്ന ചെറുപ്പക്കാരനായ ബിസിനസ്സുകാരൻ അതുവഴി വന്നു. നേഹയോട്‌ കാറിൽ കയറാൻ പറഞ്ഞു. നേഹ അയാളുടെ കാറിൽ കയറി രണ്ടുപേരും കൂടെ ഇണകുരുവികളെ പോലെ പാറി പറന്നു. ശ്യം നേഹയോട്‌ ചോദിച്ചു "നേഹാ നമുക്ക്‌ ഒരു നല്ല ഹോട്ടലിൽ പോയി ഭക്ഷണം കവിച്ചാലോ?" നേഹ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു. അവർ ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു. ഇണക്കുരുവികളെപോലെ കണ്ണുകളിൽ നോക്കിയിരുന്നു. ശ്യം അവളെ അയാൾ താമസിക്കുന്ന വീട്ടിലേക്ക്‌ കൂട്ടികൊണ്ടുപോയി. അവർ രണ്ടുപേരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. നേഹയെ ശ്യാം വീട്ടിൽ തിരിച്ചുകൊണ്ടുപോയി വിട്ടു. അവിടെ മനോജ്‌ ഓഫീസിൽ നിന്നു നേരത്തെ എത്തിയിരുന്നു. നേഹ മനോജിനെ ഒരു കുറ്റബോധത്തോടെ നോക്കി. പക്ഷെ അവൾ മനോജിനോട്‌ ഒന്നും പറഞ്ഞില്ല. മനോജ്‌ ആദ്യത്തെ പോലെ മദ്യപിച്ച്‌ വീട്ടിൽ വന്ന്‌ നേഹയെ മർദ്ദിക്കാൻ തുടങ്ങി. പക്ഷെ അവൾക്ക്‌ ഇതിൽ നിന്നും ഒരു മോക്ഷമുണ്ടായില്ല. അവൾ ദു:ഖാങ്ങളെല്ലാം ശ്യാമുമായി പങ്കുവെച്ചു. ശ്യാം അവളെ പല ഭംഗിവാക്കുകൾ പറഞ്ഞ്‌ ആശ്വസിപ്പിച്ചു. അവൾ ശ്യാമിന്റെ സ്നേഹത്തിനു മുമ്പിൽ തോറ്റുപോയി. അവൾ ശ്യാമിന്റെ പ്രേമത്തെ ഒരു അനുഗ്രഹമായി കണ്ടു. അതവൾക്കു കൊടുത്ത അനുഭൂതി സ്വർഗ്ഗതുല്യമായിരുന്നു. അവൾക്ക്‌ അത്‌ ദൈവം മനസ്സറിഞ്ഞുകൊടുത്ത ഒരു അനുഗ്രഹമായി.
നേഹ പതുക്കെ മനോജുമായി അകലാൻ  തുടങ്ങി. അയാൾക്ക്‌ നേഹ ചെയ്യുന്ന കാര്യങ്ങളൊന്നും തൃപ്തികരമല്ലാതായി. നേഹ പതിവുപോലെ ജോലിസ്ഥലത്തേക്കു പോയി. അവിടെ വീണ്ടും അവളെയും കാത്തു നിന്നു ശ്യം. അവൾ ശ്യാമിന്റെ കാറിൽ കയറി അവന്റെ വീട്ടിലേക്ക്‌ പോയി. ശ്യാം അവളെ അയാളുടെ കിടപ്പറയിലേക്ക്‌ ക്ഷണിച്ചു. ഇളം പിങ്ക്‌ നിറത്തിലുള്ള കിടക്ക. അതി​ന്മേൽ  ശ്യം അവളെയിരുത്തി. നെറ്റി  തൊട്ട്‌ കാൽപാദം വരെ ഇമവിടാതെ നോക്കിയിരുന്നു. അവളെ ഒന്നും ചെയ്തില്ല. നേഹ ആദ്യമായി കണ്ടു സ്നേഹത്തിന്റെ ആ കണ്ണുകൾ . അവൾ ശ്യാമുമായി വല്ലാതെയടുത്തു. മഴവില്ലുപോലെ തിളങ്ങി അവളുടെ മനസ്സ്‌. അവൾ ഹൃദയം നിറയെ സ്നേഹവുമായി ശ്യാമിന്റെ അടുത്തേക്കിരുന്നു. പതുക്കെ മങ്ങിയ ശബ്ദത്തിൽ അവൾ പറഞ്ഞു. "ശ്യാം എന്നെ സ്നേഹിക്കുന്നുണ്ടോ?" ഉണ്ട്‌ എനിക്കു നിന്നെ എന്റെ ജീവനുതുല്യം സ്നേഹമാ.'' അവൾ ശ്യാമിന്റെ നെഞ്ചത്തേക്ക്‌ ചാഞ്ഞു കിടന്നു. അവിടെ പ്രണയത്തിന്റെ പൂമൊട്ടുകൾ പൂത്തു. അതു വല്ലാത്തൊരു അനുഭൂതിയായിരുന്നു നേഹക്കു കൊടുത്തത്‌. പ്രണയകഥപറയും കണ്ണുകൾ.
ഒരു ദിവസം നേഹ അവളുടെ ജോലി സ്ഥലത്തേക്കു പോകും വഴി പെട്ടന്നു തളർന്നു വീണു. അവിടെ ഓടിക്കൂടിയ നാട്ടുകാർ അവളെ അടുത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേഹക്കു ബോധം തെളിഞ്ഞപ്പോൾ മുമ്പിൽ കണ്ടത്‌  ഡോ ജിഷലക്ഷ്മിയെ ആയിരുന്നു. അവർ നേഹയോട്‌ അവൾ ഗർഭിണിയാണെന്നുള്ള കാര്യം പറഞ്ഞു. കിടക്കയിൽ നിന്ന അവൾ ഞെട്ടിയെഴുന്നേറ്റു. "ഡോക്ടർ എനിക്ക്‌ അബോർഷൻ വേണം".
അതു കേട്ടതോടെ ഡോക്ടർ അവരുടെ മുറിയിലേക്ക്‌ നേഹയെ കൂട്ടിക്കൊണ്ടുപോയി. "എന്താ പ്രശ്നം?" അവൾ ഡോക്ടറോട്‌ കാര്യം പറഞ്ഞു. അബോർഷൻ ഇവിടെ ചെയ്യാൻ പറ്റില്ല എന്നുള്ള കാര്യം അവർ അവളെ പറഞ്ഞു ബോധിപ്പിച്ചു.
അവൾ ആശുപത്രിയിൽ നിന്നിറങ്ങി ശ്യാമിനെ വിവരമറിയിച്ചു. ശ്യാം അപ്പോൾ തന്നെ കാറും കൊണ്ട്‌ അവിടെ വന്നു .അവളെയും കൂട്ടി ശ്യാം അയാളുടെ ഫ്ലാറ്റിലേക്കു പോയി. അവർ രണ്ടുപേരും എന്തു ചെയ്യണമെന്നറിയാതെ വേവലാതിപ്പെട്ടു.
നേഹ മനോജിനെ എങ്ങനെ അഭിമുഖീകരിക്കും എന്ന പേടിയിലായിരുന്നു.  ശ്യം അവളോട്‌ നാട്ടിൽ പോയി ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. അങ്ങനെ അവൾ തിരിച്ചു വീട്ടിലെത്തി. അന്നു രാത്രി അവൾ ഉറങ്ങിയതേയില്ല. പിറ്റേ ദിവസം എങ്ങനെയോ അവൾ മനോജിനോട്‌ നാട്ടിൽ അമ്മക്കു സുഖമില്ലാത്തതുകൊണ്ട്‌ പോവുകയാണെന്ന്‌ പറഞ്ഞ്‌  യാത്രയായി. ശ്യാം അവളെ എയർപോർട്ടിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ശ്യാം അവളുടെ കൂടെ യാത്ര തിരിച്ചു. നാട്ടിലേക്ക്‌. അവിടെ എയർപോർട്ടിൽ എത്തി അവർ നേരെ ആശുപത്രിയിലേക്കാണ്‌ പോയത്‌. അവർ ലക്ഷോർ ഹോസ്പിറ്റലിൽ എത്തി അവിടുത്തെ ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്ന സമയത്ത്‌ മനോജിന്റെ അച്ഛനെ യാദൃശ്ചികമായി  കണ്ടു.
അയാൾ ഗർവ്വോടെ നേഹയോടു ചോദിച്ചു "നേഹ നീ ഇവിടെ എന്താ" ?അവൾ ഇടറിയ ശബ്ദത്തോടെ അയാളെ കണ്ടു പേടിച്ചമ്പരന്നു. അവൾക്ക്‌ കാര്യം അയാളോട്‌ പറയേണ്ടിവന്നു. ഇതുകേട്ടതോടെ അയാൾ അവിടെ നിന്നും പുറത്തിറങ്ങി, വീട്ടിലേക്കു പോയി. ഫോൺ കയ്യിലെടുത്തു കറക്കി മനോജിനെ വിവരമറിയിച്ചു.
മനോജ്‌ ഉടൻ തന്നെ കുട്ടികളെയും എടുത്ത്‌ നാട്ടിലേക്ക്‌ യാത്ര തിരിച്ചു. എയർപോർട്ടിൽ മനോജിന്റെ അച്ഛൻ കാത്തിരിക്കുന്നുണ്ടായിരുന്നു. അവർ വീട്ടിലേക്കു പോയി മനോജിന്റെ അച്ഛൻ അവനോട്‌ നേഹയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുവാൻ പറഞ്ഞു. അങ്ങനെയിരിക്കെ ഈ സമയത്ത്‌ നേഹ ഗർഭഛിദ്രത്തിനായി ഡോക്ടറുടെ മുറിയിലേക്ക്‌ പോയി അതേ സമയത്തു അവിടെ മനോജിന്റെ ഫോൺ കോൾ വന്നു. "Neha don't do it !!' അതുകേട്ടതോടെ അവൾ ഡോക്ടറോട്‌ ഗർഭഛിദ്രം ചെയ്യരുതെന്ന്‌ ആവശ്യപ്പെട്ടു. അവർ ഹോസ്പിറ്റലിൽ നിന്നു തിരികെയെത്തി. അവിടെ ടൗണിലുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു. അന്നത്തെ സായാഹ്നം അവിടെ ശ്യാമിന്റെ നിർബന്ധപ്രകാരം നേഹ റജിസ്റ്ററ്‌ വിവാഹത്തിനു തയ്യാറായി. രണ്ടുപേരും കൂടി റജിസ്റ്റർ ഓഫീസിൽ പോയി വിവാഹിതരായി. അന്നുതന്നെ തിരിച്ചു ദുബായിലേക്കു പോവുകയും ചെയ്തു. അങ്ങനെയിരിക്കെ മനോജ്‌ അച്ഛന്റെ നിർബന്ധപ്രകാരം വിവാഹ മോചനത്തിന്‌ നോട്ടീസ്‌ അയച്ചു. അയാൾ അയാളുടെ കുട്ടികളെയും കൊണ്ട്‌ വിദേശത്തുനിന്ന്‌ ജോലി ഉപേക്ഷിച്ച്‌ തിരിച്ചു നാട്ടിലേക്കുമടങ്ങി. മനോജ്‌ രണ്ടു കുട്ടികളെയും വെച്ച്‌ എന്തു ചെയ്യണമെന്നറിയാതെ വലഞ്ഞു.  അപ്പോഴാണ്‌ നഗരത്തിലെ ഒരു പ്രമുഖ ബിസിനസ്സുകാരനായ കരുണിനെ പരിചയപ്പെടുന്നത്‌. കരുൺ അയാളുടെ കമ്പനിയിൽ മനോജിന്‌ ജോലി കൊടുത്തു. സെയിൽസ്‌ മനേജറുടെ പോസ്റ്റ്‌ ആയിരുന്നു. മനോജ്‌ പല വലിയ വലിയ ബിസിനസ്സുകാരെ പരിചയപ്പെട്ടു. അയാൾക്ക്‌ ജോലിയിൽ ഒന്ന്‌ രണ്ട്‌ മാസം കൊണ്ട്‌ തന്നെ സ്ഥാനകയറ്റം കിട്ടി. അയാൾ ജോലിയിൽ സംതൃപ്തനായി.
ജോലി സംബന്ധമായി പല സ്ഥലങ്ങളിലും പോകേണ്ടി വന്നു. വിദേശ യാത്രകൾ പലതും. വീണ്ടും അയാൾക്ക്‌ ദുബായിലേക്ക്‌ ജോലി ആവശ്യമായി പോകേണ്ടിവന്നു. അവിടെ വെച്ച്‌ അയാൾ നീന എന്നൊരു യുവതിയെ പരിചയപ്പെടാൻ ഇടവന്നു. ഇരുനിറമുള്ള നീന ബാങ്ക്‌ ഉദ്യോഗസ്ഥയാണ്‌. അവർ തമ്മിൽ പലതവണ കാണാൻ ഇടയായി. അങ്ങനെ അവർ കൂടുതൽ അടുത്തു. അവിടെ പ്രണയമഴ പെയ്തു. അവർ വിവാഹിതരാവാൻ തീരുമാനിച്ചു. മനോജിന്‌ രണ്ടു കുട്ടികളുള്ള കാര്യം നീനക്ക്‌ അറിയാമായിരുന്നു. ഒരു ദിവസം അവർ പുറത്ത്‌ റസ്ടോറന്റിൽ ഇരിക്കുമ്പോൾ അവിടെ ഒരു വെള്ള ബെൻസ്‌ കാറിൽ ശ്യാമും നേഹയും വന്നിറങ്ങി. ശ്യാമിനെ കണ്ടതോടെ നീന എഴുന്നേറ്റുനിന്നു കൈ  കൊടുത്തു. അവൾ ശ്യാമിനെ മനോജിന്‌ പരിചയപ്പെടുത്തി.  രണ്ടുപേരും പരിചയമില്ലാത്ത ആളുകളെ പോലെ അഭിനയിച്ചു. നീനക്ക്‌ നേഹയാണ്‌ മനോജിന്റെ മുൻഭാര്യയെന്ന കാര്യം അറിയില്ലായിരുന്നു. അവർ അങ്ങനെ സുഹൃത്തുക്കളായി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നീന നേഹയുടെ വീട്ടിലേക്ക്‌ വന്നു. അവിടെ നേഹയുടെ കിടപ്പുമുറിയിലെ മേശക്കരികിൽ ഒരു ചെറിയ ഫ്രെയിമിൽ ഇട്ട ഫോട്ടോ കണ്ടമ്പരന്നു. അതിൽ നേഹയും മനോജും ഒരുമിച്ചു നിൽക്കുന്ന ഒരു ഫോട്ടോ കണ്ടു. നീന നേഹയോട്‌ രൗദ്രത്തിൽ ചോദിച്ചു. ഇതെങ്ങനെ നേഹക്ക്‌ മനോജിനെ അറിയുന്നത്‌.
നേഹ വിസ്തരിച്ച്‌ നീനയോട്‌ അവളുടെ കഥ മുഴുവൻ പറഞ്ഞു കേൾപ്പിച്ചു.  ഇതു കേട്ടപ്പോൾ നീന അവളെ കൈകോർത്തുപിടിച്ചിട്ട്‌ പറഞ്ഞു "ഞാനറിഞ്ഞില്ല ഇതൊന്നും. ഒന്നും അറിയാതെയാണ്‌ ഞാൻ !!" അവർ രണ്ടുപേരും നല്ല സുഹൃത്തുക്കളായി. മനോജിനെയും ശ്യാമിനെയും ഈ വിവരമറിയിച്ചു. മനോജ്‌ ഉടൻ തന്നെ അയാളുടെ കുട്ടികളെയും നാട്ടിൽ നിന്നും കൊണ്ടുവന്നു. കുട്ടികൾ നേഹയെ കണ്ടാഹ്ലാദരായി. അവർ എല്ലാവരും സുഖമായി ഒരേ കൂരയിൽ തന്നെ കഴിഞ്ഞു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...