Showing posts with label faizal pakalkuri. Show all posts
Showing posts with label faizal pakalkuri. Show all posts

22 Feb 2013

കണ്ണട


Print all
In new window


ഫൈസല്‍ പകല്‍കുറി 









കണ്ണട വീണ്ടു മൊടിഞ്ഞു
ഞുരുങ്ങീ സഖീ വിലയില്ലാത്തൊരു
വാക്കാല്‍ വാങ്ങിയ
ഭൂത കണ്ണ ട വീണ്ടുമുടഞ്ഞു .
മേനിയഴക്
കണ്ടു മടുക്കാന്‍
നേരം കിട്ടാതുടയും
മൂക്കില്‍
കയറിയിരിക്കും
കറുത്ത കണ്ണട എന്‍
ഹൃദയം പോല്‍
ഉടഞ്ഞു തകര്‍ന്നു
സഖാവേ .

പ്രണയം കാണും
മിഴികളില്‍
ഇരുളും
കനവും മാത്രം
മതിയിനി -
കണ്ണട വാങ്ങാന്‍
കയ്യില്‍ പണവും
മെയ്യില്‍ ചൂടും
മതിയാകുമ്പോള്‍
മനസ്സ് മടിയ്ക്കും
സ്നേഹം കൊണ്ടൊരു
തീര്‍പ്പുണ്ടാക്കാന്‍ -
നിന്നെ തിരയാന്‍ കണ്ണുകള്‍
വേണം .

ഓരോ തവണയും
പല രൂപങ്ങളില്‍
മിഴിവേകി ഇറക്കും
മിഴികള്‍ തെളിയ്ക്കും
കണ്ണ ട വേണ്ടാ
ഇനി പ്രേമം മൂത്തൊരു
നിന്റെ മനസ്സുണ്ടെങ്കില്‍
കണ്ണട എന്തിനു വെറുതെ
വാങ്ങി -
പ്രായം കൂട്ടും
കൂത്തുകള്‍ കാട്ടുവതെന്തിനു
സഖിയേ -
അറിയുക .......................................!
ശുഭ രാത്രി നേരുന്ന -
ഫൈസല്‍ പകല്കുറി









24 Jan 2013

കണ്ണടക്കവിതകള്‍

ഫൈസൽ പകൽക്കുറി
കണ്ണടക്കവിതകള്‍
ദുഷകരമാകല്ലേ തോഴീ .
കണ്ണ് കാണാന്‍
കണ്ണട വേണമെങ്കിലും
എന്റെ മനസ്സുപോലവ
പൊട്ടി തകര്‍ന്നത് നീയറിഞ്ഞോ .

വമ്പന്മാര്‍ നാട് ഭരിയ്ക്കയും
പിമ്പന്മാര്‍
ഊന്നു കൊടുക്കയും
ചെയ്യുന്ന വേളയില്‍ -
മുഖപുസ്തക
താളുകളില്‍
സൂപര്‍ നക്ഷത്രങ്ങള്‍
നിറഞ്ഞു നില്‍ക്കുന്ന
നേരവും -
ഞാനീ കണ്ണാട പണിയുന്ന
പാഴ് വേലയില്‍ -
കുരുങ്ങി കിടക്കുന്നു .

മിഴികള്‍ അടഞ്ഞും
ചൂട് കൊതിയ്ച്ചും
സഖി കിടക്ക മുറിയില്‍
കിടന്നു അലറി വിളിയ്ക്കവേ
ഇരുള്‍ മൂത്ത -
വഴികളില്‍ കണ്ണടയില്ലാതെ
തപ്പി തടയുന്നു
ഒരു കീര്‍ വെളിച്ചത്തിനായി .

കണ്ണടയാണോ -
അതോ ഈ പഴകി ദ്രവിച്ച
ഹൃദയമോ
കാഴ്ചയ്ക്ക്
ഭംഗം വരുതുന്നതെന്ന്
അറിയാതെ അഴലുന്നു
സഖീ ഞാന്‍ ചിലപ്പോള്‍ .

നേരം പാതി രാത്രി
കഴിഞ്ഞിട്ടും
ഒരു പോള
കണ്ണടയ്ക്കാതെ എന്‍ കണ്ണാടി
തിരയുന്ന പെണ്ണേ -
നിനക്ക് പ്രണയമോ
എന്നോട് സ്നേഹമോ .

എങ്കിലും ശുഭ രാത്രി
നേര്‍ന്നു ഞാനുറങ്ങാന്‍
കിടക്കട്ടേ -
അല്ലെങ്കില്‍ സഖി
ചില നേരം
പുഴകടക്കാന്‍ നോക്കും .....!
..........ശുഭ രാത്രി നേരുന്ന -

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...