Showing posts with label SALOMI JOHN VALSAN. Show all posts
Showing posts with label SALOMI JOHN VALSAN. Show all posts

26 Oct 2015

നമ്മൾ എന്തിനാണു ജീവിക്കുന്നത്?


 സലോമി ജോണ്‍ വൽസൻ
‘’ജീവിതത്തിൽ ഇടയ്ക്കെല്ലാം നമ്മുടെ കണ്ണുകളെ കണ്ണീരിനാൽ
കഴുകേണ്ടതുണ്ട്.ജീവിതത്തെ കൂടുതൽ വ്യക്തമായി കാണാൻ അത് നമ്മെ
സഹായിക്കും.’’   അലെക്സ് സ്റ്റാൻ.
'എല്ലാ രാത്രിയിലും നാം കണക്കെടുക്കണം. ഏതു ദൌർബല്യത്തെയാണ്   ഞാനിന്നു
കീഴടക്കിയത്? ഏതെല്ലാം വികാര വിക്ഷോഭങ്ങളെയാണ് എതിർത്തത്? ഏതു
പ്രലോഭനത്തെയാണ്  ചെറുത്തത്? ഏതു സദ്ഗു ണമാണ് നേടിയത്?’’
റോമൻ ദാർശനികൻ  സെനേക്ക ഇതു പറയുന്നത് പുതിയ മാനവികതയോടല്ല എന്ന്
നമുക്കറിയാം.  ഒരു ദൌർബല്യവും നാം ഒരു കുറവായി കാണേണ്ടതില്ല എന്ന്
പ്രഖ്യാപിക്കുന്ന ആധുനികന്  പറയാൻ മറുവാക്കുണ്ട്.   '' ജീവിതം അടിച്ചു
പൊളിക്കു  മച്ചാനെ.....മരുന്നടിച്ചും, രണ്ടെണ്ണം വിട്ടും. ..പിന്നെ
....അങ്ങനെ പലതും..ഉണ്ട്....''ബ്രോ''  .......''
പ്രപഞ്ചത്തിന്റെ പ്രായം കൂടി . 1382 കോടി. മഹാവിസ്പോടനത്തിന്റെ അവശിഷ്ട
വികിരണങ്ങളെക്കുറിച്ചുള്ള പുതിയ പഠനങ്ങളനുസരിച്ച് പ്രായം
പുനർനിർണയിച്ചിരിക്കുന്നു. . ഇത്രയും കാലം 1370 കോടി വർഷമെന്നാണ്
കണക്കാക്കിയിരുന്നത്. അതെ....മാനവ ചരിത്രത്തെക്കുറിച്ച് ഒരുപാട്  നാം
കേട്ടറിഞ്ഞു. നമുക്ക് ഇനി അറിയേണ്ടത് ഒന്ന് മാത്രം. ഇനിയും ചരിത്രത്തിൽ
ഇടം പിടിക്കാൻ ഈ പ്രപഞ്ചം എത്ര കാലം നില നിൽക്കും?  ആനന്ദത്തിനു വേണ്ടി
മാത്രം നാം നിരന്തരം പ്രയത്നിച്ചിട്ടും എന്ത് കൊണ്ട് നാം രോഗികളും
നന്നായി വസ്ത്രം ധരിച്ച ഭ്രാന്തരുമാകുന്നു? എന്തെ നമ്മുടെ മുഖങ്ങളിൽ
മടുപ്പിന്റെ നിഴൽ ഇഴയുന്നു?
 ആനന്ദത്തിനു വേണ്ടിയുള്ള അദമ്യമായ ആഗ്രഹമാണ് മനുഷ്യനെക്കൊണ്ട്
മാനുഷികമല്ലാത്ത എല്ലാ പ്രവർത്തിയും ചെയ്യിക്കുന്നത്. പണ്ടൊക്കെ
മനുഷ്യരുടെ അതിരു വിട്ടുള്ള ചെയ്തികളെ   ''മൃഗീയം'' എന്ന്
വിശേഷിപ്പിച്ചിരുന്നു. വർത്തമാന പത്രങ്ങളിലൂടെ നാം അതിരാവിലെ
അനുഭവിക്കുന്നത് എങ്ങനെയാണ് ഇനി  മൃഗീയാനുഭവം എന്ന് വിശേഷിപ്പിക്കുക ?
നമുക്കവയെ വിലയിരുത്താം. ...''മാനുഷീകം'' ...
മൃഗങ്ങളെ നമുക്ക് വെറുതെ വിടാം. പ്രതികരണശേഷിയും ഭാഷാ വരവും ഇല്ലാത്ത
അവയെ അപമാനിക്കാതിരിക്കാം.
ഇരുണ്ട കൊടുംകാറ്റു   കെടുത്തിക്കളയുന്ന വിളക്കുകൾ  പോലെ ഈ പ്രപഞ്ചത്തിൽ
ജീവിച്ചു മരണപ്പെടുന്ന പുഴുക്കളെപ്പോലെ പെരുകിപ്പെരുത്ത കുറെ ജീവിതങ്ങൾ.
ഏതു തത്വ ശാസ്ത്രത്തിൽ ആധുനിക ജീവിതങ്ങളെ എഴുതിച്ചേർക്കണം?. ത്രികാല
ജ്ഞാനികൾ കാണാതെ പോയ കാലമാവുമോ ഇത് ?
''പല അനുഭവവും നമുക്കുണ്ടാകാറുണ്ട് . എന്നാൽ ഒരിക്കലും നമുക്ക്
ലഭിക്കാത്ത ഒരനുഭവമുണ്ട്. നാം മരിച്ചിരിക്കുന്നു എന്ന അനുഭവം.''  എച്ച്
.ജീ .വെൽസിന്റെ വാക്കുകൾ...ഈ ലോകത്തിലെ അശരണരായ
ലക്ഷക്കണക്കിന് അഭയാർത്ഥികളുടെ  അനുഭവം ഈ വാക്കുകൾക്കതീതമല്ലേ?
''മനസ്സ് തരിശായി കിടക്കുന്ന മണ്ണാണ് . പെട്ടെന്ന് ഊഷരമായിപ്പോകുന്ന
ക്രമേണ ഒന്നും വിളയാതായിപ്പോകുന്ന അല്ലെങ്കിൽ ഒരേ  വിള മാത്രം നൽകുന്ന
മണ്ണ്. അങ്ങനെയാവാതിരിക്കണമെങ്കിൽ
ഈ മണ്ണിൽ തുടർച്ചയായി വളമിട്ടു പുഷ്ടിപ്പെടുത്തിയേ മതിയാകൂ.'' പതിനെട്ടാം
നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിത്രകാരൻ  JOSHUA REYNOLD .
. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചു  ഉഴറുന്ന നിസ്സഹായരുടെ   മനസ്സിൽ
ഇടാൻ എന്ത് വളം?
ജീവിതം കാലങ്ങളിലൂടെ ഇഴഞ്ഞു വളർന്നു , അതിവിശാലമായി....! നമ്മുടെ
ആകാശങ്ങൾ അനന്തമായി...!ചിറകില്ലാത്തവരായി
ട്ടും  നമ്മൾ പറന്നു
കൊണ്ടേയിരിക്കുന്നു. പക്ഷെ ,എന്നിട്ടും      ഭൂമിയിൽ പാർക്കാൻ
ഒരുക്കപ്പെട്ട അതിഥി മന്ദിരങ്ങളിൽ പുലരന്തിയോളം നാം ഏതോ വിഹ്വലതകളിൽ
മുഴുകി ആരെയോ കാത്തിരിക്കുന്നു. ജീവിതം തികഞ്ഞ പരാജയമാണെന്ന്
അവനവനിലേക്ക് പാളി നോക്കി പതുക്കെ വേദനയോടെ മൊഴിയുന്നു. ഉറക്കറയിൽ
പെയ്തൊഴിയാത്ത കണ്ണീർ ഘനീഭവിച്ചു ഇരുട്ടിനെ അലിയിക്കുന്ന നിശ്വാസങ്ങളായ്
നിറയ്ക്കുന്നു. നമ്മൾ എന്നും ഇന്നും നിസ്സഹായതയുടെ പുതപ്പിനുള്ളിൽ നമ്മെ
പുതച്ചു മൂടുന്നു.
പരക്കം പായുന്ന ഓരോ നിമിഷവും നമ്മൾ നമ്മെത്തന്നെ നോക്കി
സഹതപിക്കുന്നു....നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മൌലികത
ഇനിയൊരിക്കലും മടങ്ങിവരില്ല. അത്രത്തോളം ഈ ലോകം നമ്മെ
വിഴുങ്ങിയിരിക്കുന്നു.
 ‘’Man is a noble animal
Splendid in ashes,
And pompous in the grave
Solemnizing nativities and
Death with equal luster,
Not omitting ceremonies of bravery……..’’
 Sir Thomas Browne.
നമുക്ക് മൌലികത നഷ്ടമായിക്കൊണ്ടെയിരിക്കുന്നു. സത്യത്തോട്
പ്രതിബധ്ധതയില്ലാതെ മനുഷ്യൻ ജീവിതം ആഘോഷമാക്കുന്നു. സ്വാതന്ത്ര്യം
അനുഭവിക്കുവാൻ നാം ഓരോ ദർശനങ്ങൾക്ക് ജീവൻ കൊടുക്കുന്നു. ധാർമികതയും
അധാർമികതയും ഒരു പോലെ ചോദ്യ ചിഹ്നം ഉയർത്തുന്നു.   മനുഷ്യ മഹത്വം ഏതു
ദാർശനികതയിലാണ് അളക്കപ്പെടുക?  .
വീക്ഷണ പരമായ പൊരുത്തക്കേടുകൾ കൊണ്ടാണോ ജീവിതം മടുപ്പിൻറെ കൂത്തരങ്ങായി
മാറുന്നത്...?
മുഖങ്ങളിൽ പുരട്ടിയിരിക്കുന്ന  പുഞ്ചിരികളിൽ മടുപ്പിൻറെ കറ ഏറെ
അവ്യക്തമല്ലാതെ തെളിയുന്നു.  എല്ലാവരും വലിയ കാര്യങ്ങൾ പറയുന്നു......
മൾട്ടിപ്ലെക്സുകളും, മാളുകളും വിനോദം വിളമ്പുന്നു. പക്ഷേ മനുഷ്യർ
ചിരിക്കാൻ മറന്നു മൌനത്തിന്റെ ചലിക്കുന്ന കല്ലറകൾ പോലെ നഗര പാതകളിലൂടെ
നീങ്ങുന്നു. പ്രഹസനം പോലെ വന്നു വീണ ജീവിതം വലിച്ചു നീട്ടുവാൻ വ്യത്യസ്ത
മാർഗങ്ങളിലൂടെ ഓരോരുത്തരും വെപ്രാളപ്പെട്ട് ഓടിക്കൊണ്ടെയിരിക്കുന്നു.
 അനുഭവത്തിനുമപ്പുറം കാത്തു വെച്ചിരിക്കുന്ന പ്രതീക്ഷകളിൽ വിശ്വാസമൂന്നി
ആയുസ്സിന്റെ തീർപ്പ് വരെ അവസാന ഊർജം കാത്തു വെച്ച് എവിടേക്കാണ്  നമ്മുടെ
യാത്ര? കാത്തു വെച്ചതും വെക്കാത്തതും നമുക്ക് സ്വന്തമല്ലെന്ന് മുന്നേ
പോയവരുടെ കാൽപ്പാടുകൾ നോക്കി നിന്നിട്ടും നാം മറക്കുന്നു.
ശുഭാപ്തി വിശ്വാസം ഏറ്റവും കൂടുതൽ അലയടിക്കുന്ന ഇടമാണ് ഭ്രാന്താ ലയം
എന്ന് പറഞ്ഞു Havelock Ellis. വൻ മോഹങ്ങൾ ജനിപ്പിച്ചു നമ്മെ
വലയിലാക്കുന്ന
ഇടമേതാണെന്ന്  നമുക്കിന്നു ചൂണ്ടി കാട്ടാൻ എത്രയോ  പരതണം?
 ഭൌതികമായ യാതൊരു അവലംബവുമില്ലാതെ അവനവനിൽ അന്തർലീന മായിരിക്കുന്ന
മന:ശക്തിയിൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉയരാൻ മനുഷ്യന് കഴിയുമെന്നു
Levitation ലൂടെ സന്യാസിമാർ കാണിക്കുന്നു………..
മനുഷ്യൻറെ അപാരമായ സിദ്ധികൾ അവനെ എന്ത് കൊണ്ട് സന്തുഷ്ടനാക്കുന്നില്ല?
പുതിയ കാല കാര്യകാരണങ്ങളെ ഉൾക്കൊള്ളാൻ ത്രാണിയില്ലാത്ത വർത്തമാനകാലത്തിൽ
നിന്ന് കൊണ്ട് ഭാവിയിലേക്ക് പരതുമ്പോൾ പ്രതീക്ഷയുടെ കണ്ണികൾ തേയുന്നു.
മനുഷ്യൻ   നിരവധി തലങ്ങളാൽ   നിർമിക്കപ്പെട്ട ഒരു ജീവിയാണ്. ശാരീരികം,
ആത്മീയം, വൈകാരികം . ഇവ യുടെ ഏകതാനതയിലാണ്[harmony ] മനുഷ്യ ജന്മത്തിനു
സ്വസ്ഥത കിട്ടുന്നത്. ബുദ്ധികൂടിയവർ പലരും, ലോകത്തിൽ ആത്മ ഹത്യ ചെയ്തു.
ഭൂമി ജീവിക്കാൻ കൊള്ളാത്ത ഇടമായി അവർക്ക് മനസ്സിലായിരുന്നുവോ ....!
മനുഷ്യൻറെ അപാരമായ സിദ്ധികൾ അവനെ എന്ത് കൊണ്ട് സന്തുഷ്ടനാക്കുന്നില്ല ?
‘’There is but one truly serious philosophical problem and that is
suicide. Judging whether life is or is not worth living amounts to
answering the fundamental question of philosophy. All the rest --
whether or not the world has three dimensions, whether the mind has
nine or twelve categories -- comes afterwards. These are games; one
must first answer.’’ ALBERT CAMUS.

‘’കേവലം ഘനീഭൂതമാകിന കണ്ണീരാണീ
ഭൂതലം, നെടുവീർപ്പാണീയന്തരീക്ഷം പോലും
ചോര തൻ തണുത്തുറച്ചോരു കട്ടകളാണീ-
പ്പാരിലെ പല കരിംപാറക്കെട്ടുകൾ  പോലും .
ദാരിദ്ര്യം ,രോഗം,യുദ്ധം - മർത്ത്യ ജീവിതത്തിൻറെ
വേരിലും തടിയിലും പൂവിലും കൈപ്പിൻ ഗന്ധം.
പാരിനെപ്പുതുക്കുന്ന കയ്യുകൾ ജീർണിക്കുന്നു.
പരിന്മേൽ പൂശും സ്വപ്നം മായുന്നു വിക്രുതമായ്
പിന്നെയും കുരുക്കുന്നു പിന്നെയും വിളറുവാൻ
പിന്നെയും ജീർണിക്കുവാൻ, ശാശ്വതമൊന്നേ ദുഃഖം. ''
''അന്തർദാഹം.''  ജീ . ശങ്കരകുറുപ്പ്.
ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും
ആഗമിക്കും മുൻപ് യൗവന കാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക. (സഭാ പ്രസംഗകൻ.
12;1 )
പഞ്ചഭൂതനിർമ്മിതമായ ഭൂമിയും ഇതേ നിർമ്മിതിയായ ശരീരവും ഏതൊക്കെയോ
കോണിലിരുന്നു ആരൊക്കെയോ സംഘടിതമായി വെട്ടിയൊതുക്കുകയാണ്. അതിനു പിന്നിലെ
താല്പര്യങ്ങൾ നമുക്കറിയാം . യാഥാർത്ധ്യങ്ങളുടെ കറുപ്പും. പക്ഷെ
അറിയില്ലെന്ന് നടിച്ചു മുന്നോട്ടു പോകാനാണ് നമ്മിലെ സ്വാർത്ഥനു
താൽപര്യം.
പൊതു രംഗത്ത് ശ്രദ്ധ പിടിച്ചു പറ്റുന്നതാണ് ജീവിതമെന്ഗിൽ ആ ജീവിതം
കൊതിക്കാത്തവർ എന്ത് ചെയ്യണം എന്ന ആശങ്കയിൽ മനസ്സ് അസ്വസ്ഥമാവുന്നു!
‘’The prevalence of suicide, without doubt, is a test of height in
civilization; it means that the population is winding up its nervous
and intellectual system to the utmost point of tension and that
sometimes it snaps.’’   Havelock Ellis
ജീവിത ഗുണത എന്താണ്? ഭൌതികതയിൽ നിക്ഷിപ്തമായ ലഹരിയോ ? അവനവനിൽ
അടങ്ങിയിരിക്കുന്ന ആത്മീയാനന്ദം ഒന്നുമല്ലെന്ന് വരുമോ ? വികാര പ്രകടനം
മനുഷ്യന് സാധ്യമാക്കാൻ മാനദൻടങ്ങൾ    ആവശ്യമായത് എങ്ങനെയാണ്?
മത ദർശനങ്ങൾ വേണ്ടുവോളം ഉണ്ടായിട്ടും നമുക്ക് എന്തുകൊണ്ട് മനശാന്തി
ഉണ്ടാകുന്നില്ല.? ഭൂമിയിലെ സർവ ചരാചരത്തിനും അധിപനെന്നു
വിശേഷിപ്പിക്കപ്പെട്ട മനുഷ്യന് എന്ത് കൊണ്ട് പ്രകൃതിയെ
പരിപാലിക്കുവാനുള്ള മനസ്സ് അന്യമായി.?
പഞ്ച നക്ഷത്ര ചികിത്സാലയങ്ങൾ ആരാധാലയങ്ങൾ പോലെ പെരുകിയതെന്തു കൊണ്ട് ? ,
, ശരണാലയങ്ങൾ, പൊലിസ് കേന്ദ്രങ്ങൾ, തടവറകൾ ,കോടതികൾ എല്ലാം ഉണ്ടായത്
നമ്മിൽ ചിലർക്ക് മാത്രമായതു എങ്ങനെ ?
അക്ഷരങ്ങള അറിഞ്ഞു. നമ്മൾ സാക്ഷരരായി. രോഗം വന്നു. പക്ഷെ ആയുസ്സ് കൂടി.
മരണം പലപ്പോഴും വഴി മാറി നീങ്ങുന്നു. എന്തിനു ? വൈദ്യം അനന്തമായി
വളർന്നു. ജീവനെ പിടിച്ചു നിർത്താൻ യന്ത്രങ്ങൾ ഉണ്ടായി.
യാന്ത്രികമായി ജീവൻ നിലനിർത്തിയത് പ്രകൃതി വിരുധ്ധമാണെന്ന് ഏറെ ആരും
പറഞ്ഞില്ല. അവയവങ്ങൾ പദാർഥങ്ങൾ പോലെ വിൽക്കുന്നു.... ജീവരക്തം
ഊറ്റിക്കളഞ്ഞു അപരന്റെ പുതു രക്തം ഏറ്റു വാങ്ങുന്നു.....ജീവിതം എന്താണ്?
വെറും ഒരു കോക്ക്റ്റൈൽ വിരുന്നോ?
''പ്രകൃതിയിൽ നിന്നും അനന്തതയിലേക്കുള്ള പ്രയാണത്തിൽ എല്ലാവരും മരിക്കും
. മരുന്ന് കൊണ്ട് ജീവിതം ദീര്ഘിപ്പിക്കാം.  പക്ഷെ മരണം ഡോക്ടറേയും
കീഴ്പ്പെടുത്തും ''.   ഷേക്ക്സ്പിയർ

28 Sept 2015

നുണ,Shallow shade




സലോമി ജോണ്‍  വത്സൻ

ഞാനൊരു വലിയ നുണയായ്
ജനിമൃതികൾ തേടുന്നു
പുലരന്തിയോളം നുണയുടെ
ഉടുക്ക് കൊട്ടിത്തളർന്നു
രാവിൻറെ സത്യം
സ്വപ്നമായറിഞ്ഞു
പകലിൻറെ പൂമുഖത്തേക്ക്
നുണയുടെ ഭാരിച്ച
വിഴുപ്പുമായി
ദിനങ്ങളിൽ നിന്ന്
പതിറ്റാണ്ടുകൾ പെയ്തുറങ്ങുന്ന
ജീവിതക്കാവിലേക്ക് നീങ്ങുന്നു.
 ഇനിയും വരാനിരിക്കുന്ന
ആയുസ്സിൻറെ കൊടുംകാറ്റിൽ
പിഴുതെറിയപ്പെടാതെ
യാത്രയിൽ മുങ്ങിപ്പൊങ്ങുമ്പോൾ
അസ്ഥികളിൽ നിന്ന്
അസ്ഥികളിലേക്ക്
ജീവിതം വരണ്ടു
പായുന്നു,
നുണയുടെ മാറാപ്പു
നെഞ്ജോടടുക്കി....
ജനിമൃതികൾ തേടുന്നു
അവിരാമം , അവിരാമം……………..
Shallow shade
 Salomi john valsan.

We pang for the embarkation
Of love not knowing
It is nothing but a bane.
We, the fainted souls
 Cannot elude from
The awesome,
Empowered moment of love
We all face in our episode of life.
It happen when we
Landed in our first love
When we love we become
Awestruck
 Awhile
The axle of our spirit
Awakens the road of
Awesome love, the first
And least awry emotional path
We hope against hope and
Wishfully waits the whisper
Which our sober heart
Throbs for our faded
Shadow of life
That makes us feel the heights
Of love which we hold through……..
Let it be first or last
Is a bale slips away when
The person who carries forwarded
It with great expectations…
At the end
The story turns a
Shuddering shift
With a blocked emotion that
Makes a blank mind encases
Our destitute hopes……
We with a big bang
Encapsulate our deep sorrow.
And feebly whisper to ourselves
Love is a shallow shade
Where no one waits for the other….
Never….never……

19 Jul 2015

നിഴൽ, An untold tale


സലോമി ജോണ്‍ വത്സൻ

നിഴൽ
നിഴലാണ് ഞാൻ
മണവും ഗുണവുമില്ലാതലയുന്നു...
യുഗാന്തരങ്ങളിലൂടെ
യുഗാന്തരങ്ങൾക്കപ്പുറം .......

സൂര്യനോടൊപ്പം ജനിച്ചു
പ്രണയിച്ചു സൂര്യനെ
കലഹിച്ചു
വിരഹത്താൽ വെന്തു
ഉത്തര, ദക്ഷിണായനങ്ങളിൽ...

കാറ്റനക്കങ്ങളിൽ
ആടിയുലഞ്ഞു
ചരാചരങ്ങൾക്കൊപ്പം....

മരിക്കുന്ന സ്നേഹം നെഞ്ചിൽഏറ്റി
ആയുസ്സെത്താതൊടുങ്ങിയവരോടൊപ്പം
നടന്നു നിഴൽപ്പാടായ്
ദേഹമില്ലാതെ
ദേഹിയില്ലാതെ
ആർദ്രമായൊഴുകിയലഞ്ഞു
നിരാലംബമായ്

നിഴലാണ് ഞാൻ
നേർത്തു വീശും കാറ്റിൻ
ഒംകാരമായ്
നിറ വിളക്കിലെ നാള പ്രഭയിൽ
പടുതിരി കരിഞ്ഞമർന്ന വേളയിൽ

നിലാ രാവിൻ നനഞ്ഞ
സ്പന്ദനങ്ങളിൽ
ഊടാടി ഞാൻ
നിഴൽ മാത്രയായ്

മലമടക്കുകളിൽ
നിന്നൂറിയെത്തിയ കോടയിൽ
ശൂന്യ ഗർത്തങ്ങളിൽ
മുങ്ങി താഴവേ
തേങ്ങി വിലാപാർദ്രം
എകാന്തമാം യാത്രാ പഥങ്ങളിൽ
വെറും നിഴലായ്
നിഴൽ മാത്രമായ്.....

An untold tale

Life is a tiny tale
At times an untold one….
The episodes are many
Where we meet the characters
Whom we love deeply, and
Some we hate knowingly…
We locked in with the characters
We meet….
We love the dear ones
And trust them
Without afterthoughts
We need someone with whom
We can unload our lost dreams
We live a life with full of back stories
The treacherous past survived
And the dangerous path ahead
Interruption arrests the wayward thoughts
Yet the sacred pang of the heart
Echoes every nook of the life we live
Our destiny stirs for an entity
Wide and solid ever after……

25 May 2015

കിരാതം ഈ ''കളി''



                     സലോമി  ജോൺ വൽസൻ

"I try to catch them right on the tip of his nose, because I try to
punch the bone into the brain"
Mike Tyson [former World Heavyweight Champion]
രണ്ടു മല്ലന്മാർ തമ്മിൽ പോർ വിളിക്കുക. അങ്കം   കുറിക്കുക. ആ ദിവസത്തിനായി
ലോകം ഉറ്റു നോക്കുക. ഇവരിൽ ആര് ജയി  ക്കുമെന്നു വാതു വെയ്ക്കുക. ഇതൊരു
‘’മഹത്തായ’’ വിനോദമാണ്. ബോക്സിംഗ് എന്നപേരിൽ രണ്ടു പേർ തമ്മിൽ നടത്തുന്ന
ബലാബല പരീക്ഷണം.
കഴിഞ്ഞ മെയ് രണ്ടിന് അമേരിക്കയിലെ ലാസ്വെഗാസിൽ  നടന്ന ബോക്സിംഗ് മത്സരം
ലോകം ആവേശത്തോടെ കണ്ടിരുന്നു .  അമേരിക്കയുടെ ഫ്ലോയ്ഡ് മെയ് വെതെറും
ഫിലിപ്പൈൻസിന്റെ മാന്നി പക്യോവോയും റിങ്ങിലിറങ്ങി. മെയ് വെതെർ പക്യോവോയെ
ഇടിച്ചിട്ടു. രണ്ടുപേരും ബോക്സിംഗ് മല്ലന്മാർ. 90 മിനിട്ട് നീണ്ട
''കളി''. ഒടുവിൽ മെയ് വെതെർ പക്യോവോയെ   ഇടിച്ചു നിലം പൊത്തിച്ചതോടെ
റിങ്ങിൽ വിജയ അട്ടഹാസം മുഴങ്ങി. മെയ് വെതെർ വിജയിച്ചു.   കാണികൾ ആവേശ
ഭരിതരായി . ആരവങ്ങൾ അരേനയിൽ മുഴങ്ങി. 400 മില്ലിയൻ ഡോളറായിരുന്നു ''ഇടി''
കളിയുടെ   പ്രതിഫലം.
16,800 പേർക്കിരിക്കാവുന്ന എം. ജീ. എം ഗ്രാൻഡ് ഗാർഡൻ അരേനയിൽ ടിക്കറ്റ്
കിട്ടാതെ പലർക്കും നിരാശപ്പെടെണ്ടി വന്നു. നൂറും ഇരുന്നൂറും ഡോളറിനല്ല
ടിക്കറ്റ് വിറ്റഴിഞ്ഞത്. ഒരു കസേരയ്ക്കു 1,500 ഡോളർ മുതൽ 10,000 ഡോളർ വരെ
വില വന്നു.
'ഫ്യ്റ്റ് ന്യ്റ്റിൽ  '     എ- ലിസ്റ്റ് സെലിബ്രിറ്റികൾ നിരവധി എത്തി
.ടെന്നീസ് രാജാവ്  ആന്ദ്രെ അഗാസി , ഹോളിവുഡ് താരം റോബർട്ട് ഡി നീറോ
തുടങ്ങിയവർ...
സിവിലൈസ്ഡ് സമൂഹങ്ങൾ എന്ന് സ്വയം കൊട്ടിഘോഷിക്കുന്നവർ .   വിനോദത്തിന്റെ
പേരിൽ രണ്ടു പേർ തമ്മിലിടിച്ചു , ഒടുവിൽ ഒരാൾ ഒപ്പം കളിക്കളത്തിൽ  കൂടെ
കളിക്കുന്നവനെ ഇടിച്ചു വീഴ്ത്തി അവന്റെ പതനത്തിൽ തന്റെ വിജയം
ഉറപ്പിക്കുന്നു.
ഒഴിവു വേളകൾ സന്തുഷ്ടമാക്കാൻ മനുഷ്യൻ വിനോദത്തിനായി നിരവധി മാർഗങ്ങൾ
തേടുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ മനുഷ്യർ പല പല വിനോദങ്ങളിൽ
എർപ്പെട്ടിരുന്നതായി ചരിത്രം.
4000 ബി. സീ . യിൽ  വടക്കൻ ആഫ്രിക്കയിൽ ബോക്സിംഗ് വിനോദ മേളകൾ
ഉണ്ടായിരുന്നു പോലും. ഗ്രീസ് , റോം എന്നിവിടങ്ങളിൽ അടിമകളെയും, കുറ്റ
വാളികളെയും ഗോദയിൽ ഇറക്കി ഇടിപ്പിച്ചു   ജയിക്കുന്നവരെ
സ്വതന്ത്രരാക്കുന്ന രീതിയും നില നിന്നിരുന്നു.  പിന്നീട് 500 എ .ഡി യിൽ
ഇതു പൊതു ജീവിതത്തെ ബാധിക്കുന്നു എന്ന് പറഞ്ഞു  നിരോധിച്ചു.  Pugilism –
( sweet science] എന്നാണു അക്കാലത്ത് ബോക്സിംഗ് അറിയപ്പെട്ടിരുന്നത്.
ലോകം എന്നും വിജയികളുടെതാണ് . ഫുട്ബോൾ , ഹോക്കി , ക്രിക്കെറ്റ്  ഓട്ടം,
ചാട്ടം , വെയ്റ്റ് ലിഫ്ടിംഗ്,     സ്യ്ക്ലിംഗ്, കാറോട്ടം അങ്ങനെ
എത്രയെത്ര മത്സരങ്ങൾ. ഇവയിൽ മത്സരിച്ചു തോൽക്കുകയും,  അപകടപ്പെട്ടു
ജീവനും ജീവിതവും നഷ്ടപ്പെടുകയും ചെയ്തവരെ ലോകം അറിയുന്നില്ല.
ബോക്സിങ്ങിനിടയിൽ  ഒരാൾ ബോധരഹിതനാകുമ്പോൾ ആജീവനാന്തം ആ വ്യക്തി
ബോധമില്ലാതെ  കിടക്കാൻ ഇടയാക്കിയേക്കാം. 1980 മുതൽ ഇന്നുവരെ റിങ്ങിൽ
മത്സരത്തിനും പരിശീലനത്തിനിടയിലുമായി ഏതാണ്ട് ഇരുനൂറോളം പേർ
മരിച്ചിട്ടുണ്ട്.   കിടക്കയിലും വീൽ ചെയറിലുമായി  ജീവിതം ദുരന്തമായി
മാറിയവരുടെ എണ്ണം ഇതിന്റെ മൂന്നിരട്ടി വരും.
1983 ൽ ജേണൽ    ഓഫ്  ദി അമേരിക്കൻ മെഡിക്കൽ അസോസിയെഷൻ  ബോക്സിംഗ്
നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. അന്നത്തെ എഡിറ്റർ ഡോക്ട്ടർ ജോർജ്
ലുണ്ട്ബെർഗ് '' കിരാതമായ ഈ സ്പോർട്സിനെ ഒരു സിവില്യ്സ്ട് സമൂഹവും
അന്ഗീകരിച്ചുകൂട'' എന്ന് പറഞ്ഞു. തുടർന്ന് ബ്രിട്ടീഷ്, കനേഡിയൻ ,
ഓസ്ട്രെല്യൻ മെഡിക്കൽ അസോസിയഷനുകളും ബോക്സിംഗ് നിരോധിക്കണമെന്ന ആവശ്യം
മുന്നോട്ടു വെച്ചു.
ബോക്സിങ്ങിൽ തലയ്ക്കു ഇടിയേൽക്കുമ്പോൾ  തലച്ചോറിനു മാരകമായി ക്ഷതം
എല്ക്കുന്നു. ഒരു മനുഷ്യനെ ഇടിച്ചു വീഴ്ത്തുവാൻ അല്ലെങ്കിൽ ഇങ്ങനെ
ഇടിക്കുമ്പോൾ ഒരാൾ മരിക്കുകയാണെങ്ങിൽ എത്ര മാത്രം ഫോഴ്സ് ശരീരത്തിൽ
ഏൽക്കണമെന്ന് കൃത്യമായി പറയാനാവില്ലെന്നാണ് വയ്ദ്യശാസ്ത്രം പറയുന്നത്.
കളിയുടെ ലക്ഷ്യം ജെയമാണ്. അതായത് മറ്റൊരാളെ ശാരീരികമായി പീഡിപ്പിച്ചു
കൊണ്ട്. റിങ്ങിൽ  മത്സരിക്കുന്നത് ശത്രുതാ മനോഭാവത്തോടെ ആകാതെ തരമില്ല.
എന്ഗിലെ മറ്റേ ആളെ ഇടിച്ചു വീഴ്താനാവൂ.യുദ്ധത്തിൽ ശത്രുവിനെ കാണുന്ന
പോലെ.
ജയം,  ഇരു പോരാളികളുടെയും മനസ്സിൽ എതിരാളിയെ എങ്ങനെയും ഇടിച്ചു കീഴടക്കി
  വിജയം നേടണമെന്ന ഒരേ ഒരു ലക്ഷ്യം, ചിന്ത അവരെ ഭരിക്കുന്നു.
'ശത്രു'വിനെ മാരകമായി ഉപദ്രവിക്കുക എന്ന വൃത്തികെട്ട  ഗൂഡോധെശമാണ് ഈ
സ്പോർട്സിൽ പങ്കെടുക്കുന്ന രണ്ടു മല്ലന്മാരും പ്രതിയോഗിയെക്കുറിച്ചു
ലക്ഷ്യമിടുന്നത്. മൈക്ക് റ്റ്യ്സന്റെ പരിശീലകനായിരുന്ന ബോക്സിംഗ്
ട്രെയിനർ കസ് ഡി അമാറ്റോ പറയുന്നു. “fights are won and lost in the
head”,

എതിരാളിയെ പരുക്കേൽപ്പിച്ചു വിജയം നേടുന്ന കിരാതമായ ഒരു സ്പോര്ട്സ് എന്നേ
ബോക്സിങ്ങിനെ വിശേഷിപ്പിക്കാനാവൂ .തികച്ചും നീതിശാസ്ത്ര വിരുദ്ധം . സ്വയം
പരുക്കേല്ക്കാതെ സൂക്ഷിച്ചു കൊണ്ട് കൂടെ റിങ്ങിൽ ഇറങ്ങുന്നവനെ
പരുക്കേല്പ്പിക്കുക. സുരക്ഷിത കവചങ്ങൾ ഉപയോഗിച്ചില്ലെങ്ങിൽ  മരണം
സുനിശ്ചിതമായ   കളി.  ഒരു ബോക്സർക്ക് കളിക്കളത്തിൽ വെച്ച് കളിയുടെ
ഭാഗമായി മത്സരത്തിനിടയിൽ എതിരാളിയെ കൊല്ലാം എന്നതാണ് ബോക്സിങ്ങിലെ
അധാർമികത .  അങ്ങേയറ്റം അപകടം പതിയിരിക്കുന്ന വിനോദം...എതിരാളി
ഉപദ്രവിക്കപ്പെട്ടു എന്നറിയുമ്പോൾ അത് വിജയം സൂചിപ്പിക്കുന്നു. അതോടൊപ്പം
എതിരാളിയുടെ ബലഹീനത മനസ്സിലായാൽ അവിടെ കൂടെ മത്സരിക്കുന്നയാളുടെ വിജയം
ഏതാണ്ട് ഉറപ്പാക്കാം.
അതുകൊണ്ട് തന്നെ ഇടിയുടെ ആഘാതത്തിൽ വേദന  കൊണ്ട് പുളയുമ്പോഴും ഒരു ബോക്സർ
എതിരാളിയുടെ മുന്നിൽ ശാന്തനായി നിന്ന് പൊരുതുകയാണ്. മുഖത്ത് വേദനയുടെ
ഭാവം വരാതെ നോക്കാൻ പാടുപെടുന്നു. ഒപ്പം റിങ്ങിൽ ആത്മവിശ്വാസത്തോടെ
നിന്ന് താൻ പൊരുതുകയാണെന്ന്എതിരാളിയെ, കാണികളെ, ആരാധകരെ
വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.
കളിയിൽ ഹെഡ് ഗാർഡുകൾ ഉപയോഗിക്കുന്നുന്ടെൻഗിലും  അവയ്ക്ക്
തലച്ചോറിനേൽക്കുന്ന ക്ഷതത്തെ പൂർണമായും ഇല്ലാതാക്കാൻ കഴിയില്ല എന്ന്
ന്യുറോളജിസ്റ്റുകൾ പറയുന്നു.  അമേചുഅർ കളിക്കാർക്കാണ് പലപ്പോഴും
തലച്ചോറിനു കൂടുതൽ  ക്ഷതം ഏൽക്കുന്നത് . .
  1977 ഇൽ അമേരിക്കൻ അസോസിയേഷൻ ഓഫ് പ്രൊഫെഷണൽ റിംഗ് സൈഡ് ഫിസിഷ്യൻസ് ഒരു
മെഡിക്കൽ പ്രോടോകോൾ ഉണ്ടാക്കി. ബോക്സിങ്ങിൽ ക്ഷതം ഏൽക്കാതിരിക്കുന്നതിനെ
സംബന്ധിച്ച്...എങ്കിലും ഇതു പൂർണമായും പ്രാവർത്തികമാക്കാൻ ഈ കളിയിൽ
സാധ്യമല്ല.

നോര്ത്ത് കൊറിയ , ഇറാൻ, ഐസ്ലാന്ഡ് എന്നിവ  പ്രൊഫെഷണൽ ബോക്സിംഗ് നിരോധിച്ച
രാജ്യങ്ങളാണ്. 2007 വരെ സ്വീഡനും നിരോധിച്ചിരുന്നു.  1965 മുതൽ അല്ബേനിയ
ബോക്സിംഗ് നിരോധിച്ചു. 1991 ഇൽ കമ്മ്യൂണിസം ഇവിടെ തകർന്നത് വരെ  ഈ
നിരോധനം നിലനിന്നു. ഇന്നു ഈ രാജ്യം
    .   വീണ്ടും മനുഷ്യന് നിരക്കാത്ത ഈ വിനോദത്തെ സ്വീകരിച്ചിരിക്കുന്നു.
2014 ഇൽ നോർവെയും ബോക്സിംഗ് നിയമ വിധേയമാക്കി. ഇതൊക്കെ വ്യക്തമാക്കുന്നത്
മനുഷ്യന് മനുഷ്യത്വ   രഹിതമായ  ഈ കളിയോടുള്ള അഭിനിവേശമാണ്.
പുരാതന റോമാ സാംബ്രാജ്യത്തിൽ ചക്രവർത്തിമാർ അടിമകളായ തടവുകാരെ തമ്മിൽ
ഇടിപ്പിച്ചു രസിക്കുക പതിവായിരുന്നു. കൊളൊസിയത്തിൽ നിസ്സഹായരായ അടിമകൾ
ചോര വാർന്നു വീണു മരിക്കുന്നത് കണ്ടു ചക്രവർത്തിമാർ ആർത്തു
വിളിച്ചു...പൌര പ്രമുഖരും പ്രഭുക്കന്മാരും കൂട്ടിനുണ്ടായി..
പിൽക്കാലത്ത് ഈ പ്രാകൃത വിനോദം,മല്ലയുദ്ധം  അഗസ്റ്റസ് ചക്രവർത്തി നിരോധിച്ചു.
വന്യ ജീവികളുടെ സംരക്ഷണം ഉറപ്പാക്കാൻ മുറവിളി കൂട്ടുന്നവർ വിനോദിക്കാൻ
വേണ്ടി മനുഷ്യരെ തമ്മിൽ ഇടിപ്പിച്ചു അക്രമാസക്തമാക്കുന്ന ബോക്സിംഗ്
നിരോധിക്കണമെന്ന് എന്ത് കൊണ്ട് പറയുന്നില്ല. സമാധാനത്തിനു വേണ്ടി
യുദ്ധങ്ങളും കൂട്ടക്കുരുതികളും ന്യായീകരിക്കപ്പെടുന്ന രാഷ്ട്ര
വ്യവഹാരങ്ങൾ നില നില്ക്കുന്ന ആധുനിക സമൂഹത്തിൽ ബോക്സിംഗ് പലരും
അത്യാസക്തിയോടെ ആസ്വദിക്കുന്നു.
മനുഷ്യൻ എത്ര മാത്രം പുരോഗമിച്ചാലും അവനിൽ അന്ദർലീനമായിരിക്കുന്ന സഹജ
വാസനകൾ പൂര്ണമായും ഇല്ലാതാകുന്നില്ല.  വന്യവാസനകൾ അവനിൽ മരിക്കില്ല.
വംശീയ ഹത്യകളും യുദ്ധങ്ങളും അടക്കം ഇന്നു നാം കാണുന്ന എല്ലാ
കുറ്റകൃത്യങ്ങളും ഇതു അടിവരയിട്ടു ഉറപ്പിക്കുന്നു.
ശാന്തനായ മനുഷ്യൻ എന്നു ആരാധകർ വിശേഷിപ്പിക്കുന്ന പക്യോവോ തന്റെ ഒഴിവു
വേളകളിൽ  ബൈബിൾ വായനയിൽ മുഴുകുന്നു എന്നു പറയുന്നു. എത്ര വിരുധ്ധാത്മകം.
എങ്ങനെ ഈ വ്യക്തിക്ക് കളിയുടെ പേരിൽ അല്ലെങ്ങിൽ പണത്തിനു വേണ്ടി   അപരനെ
ഇടിച്ചു വീഴ്ത്താൻ മനസ്സ് വരുന്നു.? .

22 Feb 2015

മലയാള സിനമകൾ നിർമിക്കുന്നതാർക്കുവേണ്ടി?

സലോമി ജോൺ വൽസൻ

തിയേറ്റർ സംസ്കാരം മലയാളിയുടെ പൊതു ജീവിതത്തിൽ നിന്നും പടി ഇറങ്ങിക്കഴിഞ്ഞു.

മലയാള സിനിമകൾ സൃഷ്ടിക്കുന്നത്ഏതാണ്ട് പൂർണമായും  പുതിയ തലമുറയ്ക്ക് വേണ്ടിമാത്രം എന്ന   സ്ഥിതിയിലുമെത്തി . 

വിനോദ മാധ്യമരംഗം യുവാക്കളുടെ കുത്തകയായി മാറിയപ്പോൾ ലോകത്തിലെ ഏഴാമത്തെ കലയെന്നു വിശേഷിപ്പിക്കപ്പെട്ട, ഒരു നൂറ്റാണ്ടിൽപരം വർഷം പ്രായമുള്ള  മഹത്തായ ചലച്ചിത്രം വെറും കാഴ്ച്ചയുടെ ശാസ്ത്രമായി ഒതുങ്ങി. 

കുടുംബത്തിന്റെ ഒഴിവു വേളകൾ , ഒരു വാരാന്ത്യം , അവധി ദിവസങ്ങൾ തിയെറ്ററിലേക്ക്  പായുന്ന ഒരു കാലം ഏറെ പഴകി.  ടെലിവിഷന്റെ വരവോടെ സിനിമ മരിക്കുമെന്ന് പ്രവചിച്ചത് തെറ്റി. പകരം അതിലൂടെ സിനിമ കൂടുതൽ ജനങ്ങളിലെക്കെത്തി. നിർമാതാക്കൾക്ക് ഇതു ഗുണം ചെയ്തു. ഒരു വ്യവസായമെന്ന നിലയിൽ സിനിമ കുറേക്കൂടി ജനകീയമായി . ആഴ്ചയിൽ     ഒരിക്കൽ  സ്വീകരണമുറിയിൽ ടെലിവിഷനിലൂടെ സിനിമ എത്തിയപ്പോൾ ഒരുപാട് പ്രേക്ഷകരുണ്ടായി. ഈ സാഹചര്യം ഏറെ മുതലെടുത്തത് ടീവീ ചാനലുകളാണ്. സിനിമയോടുള്ള മനുഷ്യന്റെ  എന്തെന്നില്ലാത്ത താല്പര്യം ചൂഷണം ചെയ്യപ്പെട്ടു. ഇന്നും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു.

സിനിമയില്ലെന്ഗിൽ  ചാനലുകൾ നില നിൽക്കില്ല എന്നായി. നാല്പതോളം വരുന്ന മലയാളം ചാനലുകൾ എടുത്താൽ , [മതത്തിന്റെ ചില ചാനലുകൾ ഒഴിച്ച്.]  സിനിമയ്ക്ക് പിന്നിലുള്ള വിശേഷങ്ങൾ പരത്തിപ്പറഞ്ഞു, താരങ്ങളെയും സംവിധായകരെയും എന്നല്ല അതിനു പിന്നിൽ പ്രവർത്തിക്കുന്ന സർവരേയും കുറിച്ചുള്ള വിശേഷങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് ചാനലുകൾ വിളമ്പി  വൻ ലാഭം കൊയ്യുന്ന ഒന്നായി ഈ കലാ രൂപം മാറി. ഇവിടെയാണ്‌ ഒരു കലയെന്ന നിലയിൽ സിനിമയെ സ്നേഹിച്ചവർക്ക് മഹത്തായ ഈ കലയുടെ മരണ തുല്യമായ അധപ്പതനം കാണേണ്ടി വന്നത്.

കഴിഞ്ഞ വർഷം ഏതാണ്ട് നൂറ്റി അൻപത്തിമൂന്നു സിനിമകൾ മലയാളത്തിലിറങ്ങി. ഇവയിൽ 110 എണ്ണവും സാമ്പത്തികമായി പരാജയപ്പെട്ടു   എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതാകട്ടെ ചെറുപ്പക്കാർക്ക് വേണ്ടി ചെറുപ്പക്കാരാൽ   നിർമിക്കപ്പെട്ടവയും.

ഷൈൻ ടോം എന്ന നടൻ തന്റെ കഴിവ് തെളിയിക്കാൻ തുടങ്ങിയ നേരം . എത്ര പെട്ടെന്നാണ് അയാളുടെ ജീവിതം മയക്കു മരുന്നിന്റെ ലഹരിയിൽ മുങ്ങിപ്പോയത്.  കാലങ്ങളായുള്ള തപസ്യ. 'ഇതിഹാസം' എന്ന ചലച്ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ ടോമിന്റെ ഭാവി ഇനി സിനിമയിൽ സുരക്ഷിതം എന്ന് കഴിവുള്ള നടന്മാരെ യാതൊരു എതിർപ്പും കൂടാതെ സ്വീകരിക്കുന്ന യുവാക്കൾ വിധിയെഴുതി. ന്യു ജെനെറേഷൻ സിനിമയുടെ പിന്നാമ്പുറം സാമൂഹ്യ ജീവിതത്തിനു നിരക്കാത്ത നിരവധി പ്രവർത്തനങ്ങളുടെ രഹസ്യ കേന്ദ്രമാണെന്ന് 'ഇതിഹാസം' നായകൻറെ യഥാർത്ഥ ജീവിത കഥയിലൂടെ കേരളം അറിഞ്ഞു. സിനിമ ഒരുപാട്  സ്വാതന്ധ്ര്യങ്ങൾ  യുവാക്കൾക്ക് വെച്ച് നീട്ടുന്ന ഒരു പ്രസ്ഥാനമാണ്.  സമൂഹം നിഷ്കർഷിക്കുന്ന പല മൂല്യങ്ങളും നിഷ്കർഷയോടെ പാലിക്കേണ്ടാത്ത  പ്രവര്ത്തന മണ്ഡലം.

  3.33 കോടി ജനങ്ങളുള്ള കേരളത്തിൽ ചലച്ചിത്ര വ്യവസായം 300 കോടിയിലെത്തിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ  സിനിമ  തിയേറ്ററിൽ    നിന്ന് കാശ് വാരിയില്ലെൻഗിലും മുടക്കിയ പണം നിർമാതാവിന് കിട്ടും. ഇതും ,ഈ രംഗത്തിന്റെ ''ഗ്ലാമറും'' യുവ നിർമാതാക്കളെ , അണിയറ പ്രവർത്തകരെ ചാകര പോലെ ചിത്രങ്ങൾ പടച്ചു വിടുവാൻ പ്രോത്സാഹിപ്പിച്ചു.  പ്രതിഭയില്ലെങ്ങിലും കുഴപ്പമില്ല. മുടക്കാൻ പണവും സാന്ഗേതിക ജ്ഞാനവും ഉണ്ടെങ്കിൽ ഒരു സിനിമ പിടിക്കാമെന്ന ആത്മ വിശ്വാസം ചെറുപ്പക്കാരുടെ ''മേളയാക്കി '' ചലച്ചിത്ര കലയെ അധപ്പതിപ്പിച്ചു.

സന്തോഷ്‌ പണ്ഡിറ്റുമാർ മലയാള സിനിമയുടെ പ്ലാറ്റ് ഫോമിൽ കസേര പണിതു അതിൽ കയറിയിരുന്നു. പുതിയ കാലം ഏവർക്കും , അതും പണമുന്ടെൻഗിൽ   പ്രത്യേകിച്ചും  ഒരു തട്ടകം  ഒരുക്കികൊടുക്കും. എന്താണ് സ്വന്തം താല്പര്യമെന്ന് മനസ്സിലാക്കിയാൽ മാത്രം മതി.

സിനിമയെ ദൃശ്യ ചന്തയാക്കി   സമൂഹ മാർകറ്റിൽ വിറ്റഴിക്കപ്പെടുന്നത്  കാണുമ്പോഴുള്ള വിഷമം , അത് സിനിമ എന്ന കലാരൂപത്തെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്നവർക്കെ മനസ്സിലാകൂ.

എല്ലാം വേഗത്തിൽ കിട്ടണമെന്ന് ആർത്തി പൂണ്ടു നടക്കുന്ന പുതിയ തലമുറ. ടെക്നോളജി അതിനു കൂട്ടുണ്ട് താനും. ഫാസ്റ്റ് ഫുഡ് പോലെ സിനിമ ഉത്ഭവിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്യുമ്പോൾ ഒരു പുതിയ സിനിമ സംസ്കാരം നമുക്കുണ്ടായിരിക്കുന്നു എന്ന തിരിച്ചറിവ്.....

ആശയങ്ങൾ ഉണ്ടാകണമെന്ഗിൽ  ചിന്തിക്കണം. അതിനു ധിഷണയെ  പരുവപ്പെടുത്തണം. ഇതിനെല്ലാമുള്ള അവധാനതയുമുണ്ടാകണം. ഏതൊരു കലയ്ക്കും ഇതു കൂടിയേ തീരൂ. പുതു തലമുറ സിനിമക്കാർക്കു ഇല്ലാതെ പോയത് ഇതാണ്. ഇന്നു സിനിമ എന്ന പേരിൽ വന്നു കൂട്ടുന്ന ചവറു കൂമ്പാരങ്ങളിൽ നാം എന്താണു തിരയേണ്ടത്? വിനോദം ? കല? കോമാളിത്തം?

അധപ്പതനം:-

രണ്ടു നൂറ്റാ ണ്ടിന്റെ പോലും പാരംബര്യം പറയാനില്ലാത്ത ഈ കലയ്ക്കു എന്ത് കൊണ്ടാണ് ഇത്ര മാത്രം പ്രാമുഖ്യം കിട്ടിയത് ? നമ്മുടെ ബോധ ധാരയിൽ നാം പോലുമറിയാതെ ഇടം പിടിച്ചു നമ്മെ അടിമുടി സ്വാധീനിച്ച  ഏക കല എന്ന് സിനിമയെ വിശേഷിപ്പിക്കാം.

 മറ്റേതൊരു കലയെക്കാളും  ഇന്നു സിനിമ തരം താണു കഴിഞ്ഞു. ഈ തരം താഴലിന്റെ തുഴ ചെറുപ്പക്കാർ സ്വന്തമാക്കി അവർക്കിഷ്ടമുള്ളിടത്തെക്ക് സിനിമയെന്ന തോണിയെ കൊണ്ടെത്തിച്ചു കഴിഞ്ഞു. സിനിമയുടെ വിശ്വ സ്വഭാവം മാറി. കടമെടുത്ത ടെക്നിക്കുകൾ കൊണ്ടുള്ള വെറും പേക്കൂത്തായി  സിനിമ മാറിയപ്പോൾ മുപ്പത്തൻജിനു മേലുള്ള തലമുറ തിയെറ്റരുകളിൽ  പോകാൻ മടിഞ്ഞു. ഇതു കൊണ്ട് സിനിമ വ്യവസായം മുടിൻജൊന്നുമില്ല..നഷ്ടപ്പെട്ടത് കാണികളായ സിനിമ ആസ്വാദകർക്കാണ്‌  .

നദി , തുലാഭാരം ,തണൽ,  അരനാഴികനേരം, ഉയരങ്ങളിൽ, താഴ്വാരം.പാദമുദ്ര.നഖക്ഷതങ്ങൾ, തൃഷ്ണ, ഇരകൾ, സ്വപ്നാടനം ,ഋതുഭേദങ്ങൾ ,ഇടനാഴിയിൽ ഒരു കാലൊച്ച. അക്ഷരങ്ങൾ,    ,  ചാമരം , പ്രയാണം ,കാതോടു കാതോരം, കരിയിലക്കാറ്റു പോലെ ,നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ , പിറവി, വിധേയൻ..,ഓർമ്മകൾ ഉണ്ടായിരിക്കണം, വേനൽ,  വചനം..,..ഓർമയ്ക്കായി.,പൈതൃകം ,മിഴിരണ്ടിലും.. ,

സ്പടികം, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ ,,അതിരാത്രം ,യവനിക, ആദാമിൻറെ വാരിയെല്ല് ,  പാഥേയം , ഉൾക്കടൽ ,ദേശാടനക്കിളി കരയാറില്ല. സദയം ,ഒരേ കടൽ, അകലെ, പെരുവഴിയമ്പലം, യാത്ര,  കഥാവശേഷൻ,  പക്ഷേ ,    ശേഷം., പക്ഷേ ,   .അപരിചിതൻ, ആരണ്യകം, ആരോ ഒരാൾ, ദേവലോകം , തൂവാനത്തുമ്പികൾ, അഭയം, ആരൂഡം, ആകാശഗംഗ, ദേവാസുരം , നീയെത്ര ധന്യ. , ഉള്ളടക്കം, മഴയെത്തും മുൻപേ……………..

എത്ര മനോഹരമായ പേരുകൾ.......പേര് പോലെ സുന്ദരമായ സിനിമകൾ........ പറഞ്ഞാൽ, എണ്ണിയാൽ തീരാത്ത ചിത്രങ്ങൾ .



തിയേറ്റർ വിട്ടിറങ്ങും മുൻപേ 'ഡിമെൻഷ്യ' ബാധിച്ച പോലെ മറക്കപ്പെടുന്ന സിനിമകളായിരുന്നില്ല ഇവ. 

ദിവസങ്ങളോളം നെഞ്ചിൽ ഒരു നീറ്റലായി രാപ്പകലുകൾ അസ്വസ്ഥമാക്കിയവ....

തിയേറ്റർ വിട്ടിറങ്ങുമ്പോൾ മറവിയിൽ മുങ്ങാനുള്ളത്ര ആയുസ്സേ ഇന്നു സിനിമ.ക്കുള്ളൂ.

സിനിമ വെറും സാങ്കേതിക വിസ്മയമാക്കി ലോകത്തിനു മുന്നിൽ ആദ്യമായി സമര്പ്പിച്ചത് ഹോളിവുഡ് ആണ്. എല്ലാ ശാസ്ത്രവും സ്വന്തം രാജ്യത്തിന് പുറത്തു കച്ചവടം ചെയ്യാൻ കഴിവുള്ള അമേരിക്കയ്ക്ക് സിനിമയെ വെറും സാങ്കേതിക വിസ്പോടനമാക്കാൻ എളുപ്പത്തിൽ കഴിഞ്ഞു.

സിനിമ ജനിച്ചതും ഒടുവിൽ അതിന്റെ ഗരിമ പാഴായി തകര്ച്ചയുടെ [സാമ്പത്തികമല്ല ] കീഴ്ക്കാട്ടിലേക്ക് തള്ളിയിട്ടതും  ഇവർ തന്നെ.  

സ്വന്തം ഭാഷയിൽ ഒരു പേര് നല്കാനുള്ള വകതിരിവ് പോലും നവ സിനിമ ക്കാരെന്ന്   സ്വയം പ്രഖ്യാപിക്കുന്ന ന്യു ജെൻ ചലച്ചിത്ര കാരന്മാർക്കു നഷ്ടപ്പെട്ടിരിക്കുന്നു.

നൊസ്റ്റാൾജിയ നുണഞ്ഞു കൊണ്ട് പഴയതെല്ലാം നല്ലത് എന്ന് പറയുകയല്ല. അതിനേക്കാൾ മെച്ചപ്പെട്ടത് അല്ലെങ്കിൽ  അതിനോളമുള്ളത്, നൽകുക. അതിനേക്കാൾ മോശം നല്കാതിരിക്കുക. സിനിമയിലും സാഹിത്യതിലുമൊക്കെ പിന്നിലേക്ക്‌ ചിന്തകൾ പായിക്കുവാൻ സഹൃദയരെ പ്രേരിപ്പിക്കുന്നത് ഈ രംഗത്ത്  കാണുന്ന അപചയങ്ങൾ തന്നെ.

തിയേറ്ററുകൾ മൾട്ടി  പ്ലെക്സുകൾക്ക് വഴിമാറി. സിനിമ വെറും സാന്ഗേതിക വിസ്മയമായി. അതും കൌമാരക്കാരും യുവാക്കളും മാത്രം  ആസ്വദിക്കുന്ന ഒരു അവസ്ഥയിലെത്തി. തിയേറ്ററുകൾ നഷ്ടത്തിലോടിക്കേണ്ട ഗതികെടുണ്ടാക്കിയത് വാരാന്ധ്യങ്ങളിൽ തിയേറ്ററുകളിൽ പോകുന്ന കുടുംബങ്ങളുടെ പിന്മാറ്റമാണ്. കുടുംബത്തിനു ആസ്വദിക്കാൻ പറ്റിയ സിനിമകൾ ഇല്ലാതായിട്ട് ഏകദേശം പത്തു വര്ഷമായി.

കഥയില്ലായ്മയും , സിനിമയെ  കച്ചവടമായി മാത്രം കാണുവാൻ തുടങ്ങിയതും സിനിമയ്ക്ക്  ഒരു നവ സംസ്ക്കാരം   മെനഞ്ഞു. കാലത്തെ അതിജീവിക്കാൻ കഴിയുന്ന ദീപ്തവും സുന്ദരവുമായ സിനിമകൾ ഇന്നു ജനിക്കുന്നില്ല. രണ്ടര മണിക്കൂർ നീളുന്ന ചലച്ചിത്രം ഒരു വീഡിയോ ഗെയിം കാണുന്ന ലാഘവത്തോടെ ആസ്വദിക്കുന്ന   ചെറുപ്പക്കാർ. അതിന്റെ നിർമാണ കലയും മറ്റൊന്നല്ല.. ശക്തവും ഗഹനവുമായ ഒന്നും തന്നെ സംവദിക്കാൻ ഇന്നത്തെ സിനിമകൾക്ക്‌ കഴിയുന്നില്ല. മുപ്പത്തൻജിനു    മുകളിലുള്ള സിനിമാസ്വാദകർക്ക് വിളമ്പാൻ ഇന്നു സിനിമയിൽ പ്രവർത്തിക്കുന്നവരുടെ അടുക്കളയിൽ നിന്നും രുചിയൂറുന്ന ഒരു വിഭവവും എത്തുന്നില്ല.

വരും കാലങ്ങളിൽ ചർച്ച ചെയ്യപ്പെടുവാൻ സ്വന്തം സംസ്കൃതിയുമായി ബന്ധപ്പെട്ട എത്ര ചിത്രങ്ങൾ ന്യു ജെനെറേഷൻ നിർമാതാക്കളിൽ നിന്നു   അടുത്ത കാലത്തുണ്ടായി?

  പൂര്ണമായും കച്ചവടവൽക്കരിക്കപ്പെട്ട ഒരു മാധ്യമമായി സിനിമ ഇവിടെ മാറിയപ്പോൾ തമിഴിലും ഹിന്ദിയിലും ന്യു ജെൻ കൂംബാരങ്ങളുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. സിനിമയുടെ നിലനിൽപ്പിനു ആസ്വാദ കന്റെ പങ്കു വലുതാണ്‌. പുതിയ തലമുറയ്ക്ക് വേണ്ടി മാത്രം സിനിമ നിർമിച്ചപ്പോൾ അതിന്റെ ബാഹുല്യത്തിൽ മുങ്ങിപ്പോയത് വിരലിൽ എണ്ണാവുന്ന ചില മികച്ച ചിത്രങ്ങളാണ്. ഉദാഹരണം..'മേൽവിലാസം','അയാളും ഞാനും തമ്മിൽ,' മുന്നറിയിപ്പ്' തുടങ്ങിയവ . തിയെറ്റരുകളിൽ പണം വാരാതെ ഒതുങ്ങിപ്പോയ മികച്ച സിനിമകളായിരുന്നു ഇവ.

മനുഷ്യന്റെ ജീവിതകാലം പ്രതിസന്ധികളുടെ തോരാ മഴയാണ്. അവിടെ നമുക്ക് അല്പം മേലാപ്പ് അഭയമായ്‌ നല്കാൻ സിനിമ , സാഹിത്യം തുടങ്ങിയ മനുഷ്യ നിർമിതികൾക്ക് കഴിയണം. അതിന്റെ നിർമാണ പ്രക്രിയയിൽ സാർഥകമായ വയ്കാരിക മൂല്യങ്ങൾ കൂടിയേ തീരു. അത് നഷ്ടമാകുമ്പോൾ സംഭവിക്കുന്നതെന്തും പാഴ്വേലയാണ്.

21 Feb 2015

വൃദ്ധ മന്ദിരം,Rag Pickers



                                                                                                
 സലോമി ജോൺ വൽസൻ

ജീർണിച്ചുറഞ്ഞ  ഞങ്ങളുടെ
വരണ്ട ഉടൽ വലിച്ചെറിയപ്പെടവേ
വിലാപങ്ങളുടെ മുങ്ങാംകുഴിയിൽ
വീണു , കേണു ,ഒരിറ്റു കരുണയ്ക്കായ് ......

ജീവൻറെ തിരയിളക്കങ്ങളിൽ
വീർപ്പുമുട്ടി കിതയ്ക്കവേ ...
ചടുലമായ് ഓർമ്മകൾ
ചുടല വഴികൾ താണ്ടവേ

വെറുപ്പിന്റെ കാറ്റിൽ
വീണമർന്ന ഓർമചില്ലകൾ
ജീവിതമെന്ന സമസ്യ പ്രളയത്തിൽ
ഇടിഞ്ഞു വീണ സ്മാരകങ്ങൾ.

ഞങ്ങൾ സനാഥത്വം പേറുന്ന
അനാഥമാം നീർപ്പോളകൾ......,
ജനി മൃതികൾ താണ്ടി
പും  നരകക്കോട്ടയിൽ
മോക്ഷമില്ലാതലയാൻ
വിധിക്കപ്പെട്ടവർ.

അണ്ടനാളിയിലൂടൊഴുകിയ
സ്നേഹ തീർത്ഥത്തിൽ
വിതയ്ക്കപ്പെട്ട വിത്തുകൾ
ഏറ്റു വാങ്ങി കൊയ്തെടുത്തു  
തരിശാക്കപ്പെട്ട   നിലങ്ങൾ.

പുരുഷായുസ്സിന്റെ
ഊർജപാതയിൽ
സ്നേഹം തുളുമ്പിതിളച്ചപ്പോൾ
പൈതൃക കർമകാണ്ഡം
ജീവനിലേറ്റിയവർ ....

സ്നേഹ നിരാസത്തിൻ
കാട്ടുതീയിൽ വെന്തു
പിടന്ജോടി അണയ്ക്കവെ
പിൻവിളികൾക്കായ്
കാതോർത്തു നിഷ്ഫലം .

പിന്തുടർന്ന പദവിന്യാസങ്ങളിൽ
കൊലവിളി ആക്രോശങ്ങൾ
പ്രകമ്പനം കൊണ്ടാടവേ
പിടന്ജോടി വൃദ്ധ ജന്മങ്ങൾ.

ജന്മം പകര്ന്നു പുൽകിയ
കീടങ്ങൾ
തായ് വേരിൻറെ ജീർണതയറിഞ്ഞു 
ഉറഞ്ഞു താണ്ടവമാടി.
വെറുപ്പിന്റെ മഴക്കോളിൽ
ആടിയുലഞ്ഞ വന്മരങ്ങൾ
കെട്ടിപ്പുണർന്നു,പരസ്പരം,
വീണൊടുങ്ങാതെ  .

ഒടുവിൽ.......

വൃദ്ധ മന്ദിരങ്ങളുടെ
വിഷാദക്കൂട്ടിൽ  വിഷമവൃത്ത
കമ്പളം പുതച്ചു
പുരാവൃത്തങ്ങളിൽ അഭയം തേടി
ജനിമൃതികളുടെ തോരാക്കടലിൽ 
എപ്പോഴോ വന്നെത്തുന്ന
മരണ യാനത്തിന്റെ ആർപ്പൊച്ചകളിൽ
അലിഞ്ഞൊഴുകാൻ
ആയുസ്സിൻറെ ജീർണപാതയിൽ
പരസ്പരം കാതോർത്തിരുന്നു .    

RAG PICKERS
.                               

Destiny plays the fiddle of life
We, with hope against hope
With great expectation play the notes,
Wandering here and there to devour
The melodies which life has put forth
Like a rag picker who awaken each fresh day
Wandering through the amass of dumping yards
 To pick the rags which he needs to meet his day.
We dwell here and there to
Sweep into the realm of life
To pick the rags which he needs to meet his wants.

 World has its own way to stack the miseries of life.
With vices and dices we play the present.
Pulling behind the curtain of a vast stage
We try to negotiate for future parables.
The world count or mount around us
in the courtyard of furious fate.

The rag picker who fallen asleep deeply
At the corridor of an abandoned fort,
Dreaming the sumptuous days ahead
With wishful thoughts of getting innumerable filthy rags
And garbage makes his worthless existence being worthy
 in a world of glittering wealth.

God, what the hell notes played in our being…
We are boasting with a grin, of our glittering glamorous life.
Without shame we surpass the vanity in which we swim
Through the crucial juncture
Where no one waits …..
 With the impaired mind we warn our complicated senses
That we are wonderful cultured species
Hey, vanity clad man….
We are just here to live the life of a rag picker.
We are picking up our dear and near ones
As he picks needed rags from huge garbage.
But not ever been happy as the life of the rag picker.

As a passerby we see him……but
He is not other than us
Our glorified but faded life
We live our life for a barren reason.
 Not ever happy as the dark, but fully tuned
‘dirty’ life of rag picker.
We see him and ignore him on the walk way..
Each and every dawn we see him as a bad omen.
Curse him throughout the very day…
Though ignoring him as just a loafer
As sure as that he is in search of his destiny
From the dumping yard to the other with great hope.
Among the rotten ‘leftovers’ which we throw off
From our vital, splendor life
And walk away with great relief with a sly look.
The self centered idiots …we
Step into the warmth of our so called protected life.
With an inflated ego we walk through the
Beautifully paved sidewalk….
As if we are the one and only care taker of this planet
The planet earth which waits for the dooms day to dump us………
The malicious creatures live with hollow neurons in his head.

15 Jan 2015

ആത്മസമരങ്ങൾ, No One Needs Our Love


സലോമി ജോൺ വൽസൻ
                                                                         
                                                                                                  


ചൊല്ലി താളമില്ലാതായ
വാക്കാണ്സ്നേഹം
ചതിയരങ്ങാണ് സ്നേഹം…..
ഗോവിൻ കഴുത്തിലെ
കയറാണ് സ്നേഹം ,
കുറ്റിയിൽ വെറുതെ തേഞ്ഞു
 തീരും മുപ്പിരിക്കയർ.

ജീവിതത്തിൻറെ
വിസ്താരക്കൂട്ടിൽ ചോദ്യം
ചെയ്യപ്പെടാതെ മടങ്ങുന്ന
സാക്ഷിയാണ് സ്നേഹം.
ഏകാകിയുടെ മനസ്സിലെ
എഴുതാപ്പുറമാണു സ്നേഹം….. .
ശൂന്യതയിൽ 
തണലാണ്‌ സ്നേഹം .
ധിഷണയുടെ ഉലയൂതി കത്തി
ജ്വലിപ്പിച്ചു ,
മടുപ്പിൻറെ കാറ്റിൽ കെട്ടു
പുകയുന്ന കരിന്തിരി..

കുത്തിക്കൂർപ്പിച്ച  വാക്കാണ്സ്നേഹം
വെറുപ്പിന്റെ കടലാസുപൂവിൻ
ചുവപ്പും കറുപ്പും ചാലിച്ച
പാഴ് വാക്കിൻ കാറ്റാണ്സ്നേഹം.
അപരന്റെ നെഞ്ചിലെ കരയാണ് സ്നേഹം.
എറ്റുവാങ്ങുന്നവനു    കല്ലറ പണിതു
കണ്ണീർ തടമൊരുക്കി
 കാണാ കയത്തിൽ തള്ളി ,
പൊട്ടിച്ചിരിയല ഉയർത്തി
പിൻവാതിലിലൂടെ കടന്നു പോകുന്ന
അലറിയടിക്കുന്ന തിരയാണ് സ്നേഹം.         
വൻകരയെ നെഞ്ജോടടുക്കി
പിൻവാങ്ങുന്ന വൻ തിരയാണ്
സ്നേഹം..
.ഒടുവിൽ
വെറുപ്പിന്റെ തട്ടകത്തിൽ
വേദനയുടെ ചത്വരത്തിൽ
ഞെരിഞ്ഞൊതുങ്ങുന്ന
വിളക്കു വെക്കാനാളില്ലാത്ത

വിലാപം മരിച്ച അസ്ഥിമാടം
മാത്രമായ് മാറുന്നു സ്നേഹം............

NO ONE NEEDS OUR LOVE.

                                                                          
Love is a great white lie.
No one needs our love
As we need a space to substitute
Our withered identity, we are in search
To find a deep pothole,
To hide our moral turpitude
Which haunt us through as a
Tomb stone paved at an abandoned
Cemetery of massacred.
We the poor destitute
Yearn to pour our love to the dear ones
Like the harbor waves
Which so far turbulent and wild
Like the unfathomed human mind.
It roars with endless realms of thoughts
Like the garrulous grannies.
Whom no one cares, no one cares.

With a deadly heaviness in our hearts
We do or wish to love our bosom ones.
The stupid are we?
We live and love our life wearing a mask
With faded colors.
Yep, how we wish if could pull it off from.
To pacify our ashamed inner world
Like a disabled we damn off
But yet wish to get in to the den of love.
And trust with no twist further
We know that we are like a dethroned king.
Cheated by his kith and kin and the people he loves and trust.

Until he finished off by them 
by a hard penetrable stab.
Oh our loved ones….the shining stars at the darker skies
Will ever shoot a little light in our darker ways?
Are they impertinent of their cold vices..?
Like a ghost ship which had sink millions of eras
We drown and drown with weeping feeble hearts
With great expectations of a captain who
Failed to save the sea wards
Until he sinks and breaths for the last gasp
We the innocent souls waywardly whisper
Why we lost love…oh God where we lost the love?
Is love is a lumber …?
God teach us how not love thy neighbor…….
==============================

മലയാളി കൊളോണിയൽ മയക്കത്തിൽ .



 സലോമി ജോൺ വൽസൻ
                                                              

മാതൃഭാഷ ശ്രേഷ്ഠമാണെന്നു പുതിയതലമുറയെ അംഗീകരിപ്പിക്കാൻ കഴിയുമെന്ന വിശ്വാസമില്ല .. സൌകര്യങ്ങളാണ് ഇന്നു മനുഷ്യ ജീവിതത്തിന്റെ മുദ്രാവാക്യം.ഇടി മിന്നലിന്റെ വേഗതയാണ്  നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നത്. അവിടെ ചിലപ്പോൾ മാതൃഭാഷ  മരണാസന്നമാകും.
ജനിച്ച മണ്ണും ഗോത്രവും പിന്തള്ളപ്പെടും. അത് കാലഗതിയാണെന്ന് പറഞ്ഞു നമ്മൾ  ആശ്വസിക്കും. അതെ തരമുള്ളൂ. ആരെയും കുറ്റപ്പെടുത്താനാവില്ല..

എങ്കിലും ചിലത് ചിന്തിച്ചു പോകും, ഭാരതത്തിൽ ഇത്തരത്തിൽ മറ്റൊരു ജനസമൂഹമുണ്ടോ? .മലയാളിക്ക് അവന്റെതായ ഒരു വ്യക്തി ബോധം  നിരാശ തോന്നും വിധം നഷ്ടപ്പെട്ടു കഴിഞ്ഞില്ലേ.?
വിദ്യാലയതലത്തിൽ മാതൃ ഭാഷ ഒഴിച്ച് നിർത്തി വിദ്യ അഭ്യസിക്കാൻ അവസരമുള്ള, ഒരു പക്ഷെ , ഭാരതത്തിലെ ഏക ദേശമായിരിക്കും കേരളം എന്ന് സങ്കടത്തോടെ പറയട്ടെ.
വ്യവഹാര ഭാഷ  മലയാളത്തിലാക്കുമെന്നു എത്രയോ കാലമായി കേൾക്കുന്നു .. അത് പൂർണമായും നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന വൈഷമ്യം ചിന്തിക്കാവുന്നതെയുള്ളു.  ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോകാനിരിക്കുന്ന തലമുറ എങ്ങനെ മലയാളത്തിൽ എഴുത്തുകുത്തുകൾ നടത്തും?
അവർക്ക്‌   സാധ്യമാകുമോ?  മലയാളിത്തം അന്യമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയെ എങ്ങനെ പിന്നിലേക്ക്‌ നടത്തും?  തികച്ചും അസാധ്യം.

(പൊതു വാഹനങ്ങളിൽ പോലും ഇംഗ്ലീഷിൽ പേരിടൽ കർമ്മം നടത്തുന്ന മലയാളി. സ്ഥലപ്പേരുകൾ മലയാളത്തിൽ എഴുതില്ലെന്ന് വാശി. ഇംഗ്ലീഷ് അറിയാത്തവർ വീട്ടിലിരിക്കട്ടെ! യാത്ര ചെയ്യേണ്ട.!! അൽപം കരുണയുള്ള ചിലർ വളരെ ചെറുതാക്കി മലയാളത്തിൽ  സ്ഥലപ്പേരെഴുതാൻ  സന്മനസ്സു കാട്ടുന്നത് നന്ദിയോടെ ഓർക്കട്ടെ!!)

പുസ്തകച്ചന്തകളിൽ മലയാള  പുസ്തകശാലകളിൽ തിരക്കൊഴിയുന്നു. അതോടനുബന്ധിച്ച് നടക്കുന്ന സായാഹ്ന്ന സാഹിത്യ ചര്ച്ചാ വേദികൾ അമ്പതു കഴിഞ്ഞവരുടെ, അറുപതിനും എണ്‍പതിനും ഇടയ്ക്കുള്ള വിരലിൽ എണ്ണാവുന്നവരുടെ കൂട്ടം.

 ഇംഗ്ലീഷ് പുസ്തക പ്രസാധകർ തിരക്കിലാണ്.

വായിച്ചാൽ ദഹിക്കാത്ത ,വില്പനയ്ക്കില്ലെന്നു നന്നായറിയുന്ന  പുസ്തകങ്ങളുടെ പേര് മംഗ്ലീഷിലും ഇംഗ്ലീഷിലും ചോദിക്കുന്ന ജാടക്കൂട്ടങ്ങൾ.. മലയാളത്തിന്റെ ഭാവി അറിയണമെന്ഗിൽ  അന്താരാഷ്‌ട്ര പുസ്തകോൽ സവങ്ങളിൽ ഒന്ന് ചുറ്റി കറങ്ങണം. ചുരുങ്ങിയത് രണ്ടു മൂന്നു ദിവസമെന്ഗിലും….. മലയാളിയുടെ ഇംഗ്ലീഷ് പ്രേമം കാണാം. ചിലയിടങ്ങളിൽ വെറും പൊങ്ങച്ചത്തിന്റെ ശൂന്യ പേടകം ചുമന്നു കൊണ്ട് തന്നെ.

 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക പാർക്കിൽ അറുപത്തഞ്ചിനും എണ്‍പതിനും ഇടയ്ക്കുള്ള പത്തിരുപതിൽപ്പരം ''മുതിർന്ന'' പൗരന്മാരുടെ ഒരു സായാന്ന സ്നേഹ കൂട്ടം  ഉണ്ട്. അവിടെ നടക്കുന്ന ഏതാണ്ട് എല്ലാ മലയാള ഭാഷാ ചടങ്ങുകളിലും അവരുടെ സാന്നിധ്യം ഉണ്ട്. പോയ വർഷങ്ങളിൽ ഉണ്ടായിരുന്ന എത്രയോ പേർ ഇന്നു അവരുടെ ഇടം അടുത്ത ഊഴക്കാർക്ക് കൈ മാറി കാലത്തിന്റെ തിരശീലയ്ക്ക് പിന്നിലേക്ക്‌ മടങ്ങി. അവർ ഭാഷയെ , സ്വന്തം ദേശത്തെ, തള്ളിപ്പറയാത്തവരാണു.

തൊഴിൽ തീർന്നു . ഒടുവിൽ അതിൻറെ ഓർമ അയവിറക്കാൻ കിട്ടുന്ന പെൻഷൻ. ചിലർക്ക് അതുപോലുമില്ല. എന്നിട്ടും ശൈശവ ദശയിൽ നീങ്ങുന്ന ഒരു മലയാള സാംസ്കാരിക മാസികയെ പരിപോഷിപ്പിക്കാൻ അവർ  വരിക്കാരായി.. കയ്യിൽ കാശ്  കൊണ്ടുവരാതിരുന്നവർക്ക് കൂട്ടത്തിലുള്ളവർ കടം കൊടുത്തു. ഈയടുത്തുണ്ടായ അനുഭവം  ഭാഷാ സ്നേഹി എന്ന നിലയ്ക്ക് നിറഞ്ഞ നന്ദിയോടെ ഓർക്കുന്നു……

ടോൾസ്റ്റൊയ്, മാക്സിം ഗോർക്കി, ദസ്തെയെവ്സ്കി, തോമസ്‌ ഹാർഡി തുടങ്ങിയവരുടെ മഹദ് രചനകൾ പരിഭാഷപ്പെടുത്തി മലയാളിക്ക് വായനയൊരുക്കിയതു നിസ്സാരവൽക്കരിച്ചു കാണാനാവില്ല. ഇംഗ്ലീഷ് ഭാഷ ആശങ്കാകുലമാകും വിധം മലയാളത്തിനു ഭീഷണി ആകാതിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു മേൽപ്പറഞ്ഞ പരിഭാഷകൾ ഉണ്ടായത്.   ലോക സാഹിത്യം അറിയണം. പരിചയപ്പെടണം. എങ്കിലേ ലോക മാനവികതയുടെ സ്പർശം മനസ്സിനെ മഹത്വവൽകരിക്കൂ.
പക്ഷെ വീണ്ടു വിചാരമില്ലാത്ത വിദ്യാഭ്യാസ നയത്തിൽ നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ  ദേശ ബന്ധിതമായ ഭാഷയാണ്‌. അതിൽ വേര് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹിത്യമാണ്.

അതിജീവനം പ്രശ്നമായി മാറിയപ്പോൾ മലയാളിക്ക് ആദ്യം നഷ്ടപ്പെട്ടത് വീടും നാടും. അനുബന്ധമായി മാതൃ ഭാഷയും, സാഹിത്യവും.

ഗബ്രിഎൽ ഗാർസിയാ മാർകെസും, ഓർഹാൻ പാമുക്കും, യോസയും ,പാവ്ളോ കൊയ്ലയുമൊക്കെ പരാവർത്തനം   ചെയ്യപ്പെട്ടു  മലയാള സാഹിത്യ കുടുംബത്ത്തിലെത്തിയപ്പോൾ വായനക്കാരുണ്ടായി. പതിപ്പുകൾ പലകുറി ഇറക്കപ്പെട്ടു.

അവർ പ്രതിഭ കൊണ്ട്  മഹത്വമാർന്നവരാണു . സന്ദേഹമില്ല. പക്ഷെ, അവർ എഴുതിയത് സ്വന്തം ദേശത്തിന്റെ കഥയാണ്‌. ആ മണ്ണിൽ ഉറച്ച വേരുകളുടെ ഗരിമയോടെയാണ്. അതിലുപരി സ്വന്തം ഭാഷയിലാണ്.

എം.ടി എഴുതിയത് കൂടല്ലൂരിന്റെ അനുഭവം പേറിയാണ്. ബഷീർ, തകഴി, ഉറൂബ്,മലയാറ്റൂർ ,കോവിലൻ ,കാക്കനാടൻ ,സേതു ,എം മുകുന്ദൻ ,സഖറിയ ,തുടങ്ങിയവർ[പേര് പറയാത്ത മറ്റു പ്രശസ്ത സാഹിത്യകാരന്മാരും] ദേശത്തിനും ഭാഷയ്ക്കും കൊടുത്ത നിവേദ്യമാണ് അവരുടെ സർഗ സൃഷ്ടികൾ. എന്തിനു തിരക്കഥാകാരന്മാരും വെള്ളിത്തിരയിലൂടെ ഹൃദയത്തെ വേദനയുടെ വിത്തുകൾ പാകി ഉഴുതു മറിച്ചതും ദേശത്തിന്റെ നീണ്ട പാതയിലൂടെ സഞ്ചരിച്ചു കൊണ്ടായിരുന്നു. ഇന്നു സിനിമയ്ക്ക്‌ മലയാളത്തിൽ ഒരു പേര് പോലും നൽകാൻ യുവ ചലച്ചിത്ര കാരൻ മാർക്ക്‌ സന്മനസ്സില്ലാതായിരിക്കുന്നു. ഫ്രോഡ്  , ആന്ഗ്രി ബേബീസ്, ഫോർ സെയിൽ , അയ്‌ ലവ് മി ...എന്നിങ്ങനെ നൂറു കണക്കിന് പേരുകൾ  .                  

സാമൂഹ്യ മാധ്യമങ്ങളിൽ മലയാളി നിറയുന്നത് മാതൃഭാഷയിൽ  അല്ല. മംഗ്ലീഷിലും ഇംഗ്ലീഷിലും. ഭാഷ ജനിക്കുന്നതും അതിനെ ഊട്ടിവളർതുന്നതും ദേശത്തിന്റെ സൂതികാ ഗൃഹത്തിൽ നിന്നാണു. മൂന്നരക്കോടി ജനം സംസാരിക്കുന്ന മാതൃഭാഷ എങ്ങനെ നമുക്ക് നിസ്സാരവൽക്കരിക്കാനാകും?

നമ്മുടെ ഭാഷയെ കൊല്ലാൻ അധിനിവേശക്കാർക്ക് ചുവന്ന പരവതാനി വിരിച്ചു കൊടുത്തു കൊണ്ട് നാം പിൻവാതിലിലൂടെ പതുക്കെ മുങ്ങുകയായിരുന്നു. പല പല താല്പര്യങ്ങൾ അത് ചെയ്തവർക്കുണ്ടായിരുന്നു. മാതൃഭാഷയിൽ ജനിതക സ്പന്ദനമുണ്ട്. ഹൃദയമില്ലാത്തവരായി നാം മാറിയതിന്റെ പിൻപുറങ്ങൾ തേടുമ്പോൾ ചെന്നെത്തുന്നത് തത്വ ദീക്ഷ ഇല്ലാതെയുള്ള ,നമ്മുടെ അധിനിവേശ സംസ്കാരത്തോടുള്ള അതിവിധേയത്വത്തിലാണ്. അതെ. ഒന്ന് ''ബിനാലെ'' കാണുക.....മലയാളിയുടെ ഇനിയും മരിക്കാത്ത , അഥവാ ഒരിക്കലും മരിക്കാൻ ഇടയില്ലാത്ത ''കൊളോണിയൽ ഹാങ്ങ് ഓവർ'' കാണാം. അഭിമാനമുള്ളവർക്ക് അപമാന ഭാരത്താൽ തല കുനിക്കാം.... 

18 Dec 2014

മലയാളി കൊളോണിയൽ മയക്കത്തിൽ .



                                                                                           സലോമി ജോൺ വൽസൻ

നമ്മൾ മലയാളികൾ മയക്കത്തിലാണ്. '' കൊളോണിയൽ   ഹാൻഗ് ഓവർ'' എന്ന് പറഞ്ഞാൽ കാര്യം കുറെക്കൂടെ വ്യക്തമാകും. ഇംഗ്ലീഷ് പദങ്ങൾ സുലഭമായി ഉപയോഗിക്കുന്ന  സാഹചര്യം  കാലം വരുത്തി വെച്ച മാറ്റത്തിൽ സ്വീകരിക്കേണ്ടി വന്ന നമുക്ക് ഇതൊരു സൌഭാഗ്യമാണ്. ആദരിക്കേണ്ട വരദാനം..

'വല്ലാത്ത മാനസിക സംഘർഷം' എന്ന് പറഞ്ഞു ഭാഷയെ സ്നേഹിക്കാൻ ശ്രമിക്കുന്നതിനേക്കാൾ എളുപ്പത്തിൽ പറയാം- ടെൻഷനിലാണ്-. അന്ഗനവാടിയിലെ കുഞ്ഞിനു പോലും വാക്കറിയാം. അവനതു ഉപയോഗിക്കേണ്ട അവസരമറിയാം. അത് അവനിൽ നിന്നും വളരെ കൃത്യമായി ഒരു സാഹചര്യത്തിൽ കേൾക്കേണ്ടി വന്നിട്ടുമുണ്ട്.'' എന്റെ മാനസിക നില '' എന്ന് വാരി വലിച്ചു പറയാൻ ഇന്നു നമ്മൾ മെനക്കെടാറില്ല.'' മൂഡ്‌ '' ശെരിയല്ല എന്നു കേട്ടാൽ ഗ്രഹിക്കാൻ എന്തെളുപ്പം.
                                                          
കേരളത്തിൽ എന്നും, ഇന്നും ഒരു ദ്രാവിഡ അപകർഷത പിന്തള്ളപ്പെടാതെ വളരെ ശക്തമായിത്തന്നെ എവിടെയോ മലയാളിയുടെ മനസ്സിൽ കിടക്കുന്നു. ആര്യ വംശ മേൽക്കോയ്മയെ അങ്ങനെ പെട്ടെന്ന് പിന്തള്ളാൻ മലയാളിയുടെ മനസ്സ് മടിക്കുന്ന കാഴ്ച കൊച്ചി നിവാസി എന്ന നിലയിൽ  അനുഭവം.
അഭിരുചികൾ മാറി മറിയും. അതിൽ അപാകതകൾ ഉണ്ടാവുകയും ഇല്ലാതിരിക്കുകയും സാർവത്രികം.

ഇത്തവണ കേരളപ്പിറവിയോട് ചേർന്ന് മാതൃ ഭാഷാ സ്നേഹികൾ ''ശ്രേഷ്ഠ ഭാഷാ   വാരാചരണം'' പലയിടത്തും ആചരിച്ചുഭാഷാ ഉല്പത്തി  മുതൽ കവിതകളും, കഥകളും , നോവലുകളും , വായനയും ഒക്കെ സ്യ്ധാന്തിക തലത്തിൽ ചർച്ച ചെയ്യപ്പെട്ടു. ജനിച്ച മണ്ണും മാതൃഭാഷയും മറക്കാതിരിക്കാൻ പഴയ, പുതിയ തലമുറയിലെ എഴുത്തുകാരും, സാംസ്കാരിക നായകരുംരാഷ്ട്രീയ
നേതൃത്വത്തിലിരിക്കുന്നവരും  ഒട്ടൊരു ഉത്കന്ടയോടെ ഒത്തൊരുമിച്ചു അഭ്യർഥിച്ചു.                            

എറണാകുളം സാഹിത്യ പരിഷത്തിൽ നടന്ന വാരാചരണത്തിൽ പങ്കെടുക്കെ സ്വന്തം മാതൃഭാഷയുടെ ഭാവിയെക്കുറിച്ച്  വല്ലാത്തൊരു വ്യാകുലത മനസ്സിനെ അലട്ടി. ഭാവിയുടെ മുന്കാഴ്ചകൾ ഏതാണ്ടൊരു രൂപഘടനയോടെ മനസ്സിൽ തെളിഞ്ഞു.  
മലയാള വായന മരിക്കുന്നില്ലെന്ന്  എറണാകുളത് നടന്ന   പതിനെട്ടാമത് അന്താരാഷ്ട്ര പുസ്തകോത്സവവും ഒരു പരിധി വരെ തെളിയിച്ചു. സാഹിത്യത്തിൽ ഏറെ വായിക്കപ്പെടുന്നത് ഇന്നു പരിഭാഷകളാണെന്നതു ശ്രദ്ധേയമാണ്. മലയാളത്തിൽ ശ്രധ്ധേയമായ സാഹിത്യ സൃഷ്ടി ഇല്ലാത്തതാണോ ഇതിനു കാരണം എന്നു സ്വയം ചോദിച്ചു. അതിനു പിന്ബലമായി നിരവധി ഉത്തരങ്ങൾ നിഗമിച്ചു. അതിലെ സാന്ഗത്യം എത്രത്തോളമെന്ന് വിലയിരുത്തേണ്ടത് ഇതു വായിക്കുന്നവരാണ്.

 കേരളത്തിൽ എന്നും, ഇന്നും ഒരു ദ്രാവിഡ അപകർഷത പിന്തള്ളപ്പെടാതെ വളരെ ശക്തമായിത്തന്നെ എവിടെയോ മലയാളിയുടെ മനസ്സിൽ കിടക്കുന്നു. ആര്യ വംശ മേൽക്കോയ്മയെ അങ്ങനെ പെട്ടെന്ന് പിന്തള്ളാൻ മലയാളിയുടെ മനസ്സ് മടിക്കുന്ന കാഴ്ച  ......

മാതൃഭാഷ ശ്രേഷ്ഠമാണെന്നു പുതിയതലമുറയെ അന്ഗീകരിപ്പിക്കാൻ കഴിയുമെന്ന വിശ്വാസമില്ല .. സൌകര്യങ്ങളാണ് ഇന്നു മനുഷ്യ ജീവിതത്തിന്റെ മുദ്രാവാക്യം.ഇടി മിന്നലിന്റെ വേഗതയാണ്  നമ്മെ മുന്നോട്ടു കൊണ്ടുപോകുന്നത്. അവിടെ ചിലപ്പോൾ മാതൃ  ഭാഷ  മരണാസന്നമാകും.
ജനിച്ച മണ്ണും ഗോത്രവും പിന്തള്ളപ്പെടും. അത് കാലഗതിയാണെന്ന് പറഞ്ഞു നമ്മൾ  ആശ്വസിക്കും. അതെ തരമുള്ളൂ. ആരെയും കുറ്റപ്പെടുത്താനാവില്ല..

എങ്കിലും ചിലത് ചിന്തിച്ചു പോകും, ഭാരതത്തിൽ ഇത്തരത്തിൽ മറ്റൊരു ജനസമൂഹമുണ്ടോ? .മലയാളിക്ക് അവന്റെതായ ഒരു വ്യക്തി ബോധം  നിരാശ തോന്നും വിധം നഷ്ടപ്പെട്ടു കഴിഞ്ഞില്ലേ.?
വിദ്യാലയതലത്തിൽ മാതൃ ഭാഷ ഒഴിച്ച് നിർത്തി വിദ്യ അഭ്യസിക്കാൻ അവസരമുള്ള, ഒരുപക്ഷെ , ഭാരതത്തിലെ ഏക ദേശമായിരിക്കും കേരളം എന്ന് സംഗടത്തോടെ പറയട്ടെ.
വ്യവഹാര ഭാഷ  മലയാളത്തിലാക്കുമെന്നു എത്രയോ കാലമായി കേൾക്കുന്നു .. അത് പൂർണമായും നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന വ്യ്ഷമ്യം ചിന്തിക്കാവുന്നതെയുള്ള്.  ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോകാനിരിക്കുന്ന തലമുറ എങ്ങനെ മലയാളത്തിൽ എഴുത്തുകുത്തുകൾ നടത്തും?
അവർക്ക്   സാധ്യമാകുമോ?  മലയാളിത്തം അന്യമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയെ എങ്ങനെ പിന്നിലേക്ക്നടത്തും?  തികച്ചും അസാധ്യം.
(പൊതു വാഹനങ്ങളിൽ പോലും ഇംഗ്ലീഷിൽ പേരിടൽ കര്മം നടത്തുന്ന മലയാളി. സ്ഥലപ്പേരുകൾ മലയാളത്തിൽ എഴുതില്ലെന്ന് വാശി. ഇംഗ്ലീഷ് അറിയാത്തവർ വീട്ടിലിരിക്കട്ടെ! യാത്ര ചെയ്യേണ്ട.!! അൽപം കരുണയുള്ള ചിലർ വളരെ ചെറുതാക്കി മലയാളത്തിൽ  സ്ഥലപ്പേരെഴുതാൻ  സന്മനസ്സു കാട്ടുന്നത് നന്ദിയോടെ ഓർക്കട്ടെ!!)
പുസ്തകച്ചന്തകളിൽ മലയാള  പുസ്തകശാലകളിൽ തിരക്കൊഴിയുന്നു. അതോടനുബന്ധിച്ച് നടക്കുന്ന സായാഹ്ന്ന സാഹിത്യ ചര്ച്ചാ വേദികൾ അമ്പതു കഴിഞ്ഞവരുടെ, അറുപതിനും എണ്പതിനും ഇടയ്ക്കുള്ള വിരലിൽ എണ്ണാവുന്നവരുടെ കൂട്ടം.
 ഇംഗ്ലീഷ് പുസ്തക പ്രസാധകർ തിരക്കിലാണ്.
വായിച്ചാൽ ദഹിക്കാത്ത ,വില്പനയ്ക്കില്ലെന്നു നന്നായറിയുന്ന  പുസ്തകങ്ങളുടെ പേര് മംഗ്ലീഷിലും ഇംഗ്ലീഷിലും ചോദിക്കുന്ന ജാടക്കൂട്ടങ്ങൾ.. മലയാളത്തിന്റെ ഭാവി അറിയണമെന്ഗിൽ  അന്താരാഷ്ട്ര പുസ്തകോൽ സവങ്ങളിൽ ഒന്ന് ചുറ്റി കറങ്ങണം. ചുരുങ്ങിയത് രണ്ടു മൂന്നു ദിവസമെന്ഗിലും….. മലയാളിയുടെ ഇംഗ്ലീഷ് പ്രേമം കാണാം. ചിലയിടങ്ങളിൽ വെറും പൊങ്ങച്ചത്തിന്റെ ശൂന്യ പേടകം ചുമന്നു കൊണ്ട് തന്നെ.
 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക പാർക്കിൽ അറുപത്തൻജിനും എണ്പതിനും ഇടയ്ക്കുള്ള പത്തിരുപതിൽപ്പരം ''മുതിർന്ന'' പവുരന്മാരുടെ ഒരു സായാന്ന സ്നേഹ കൂട്ടം  ഉണ്ട്. അവിടെ നടക്കുന്ന ഏതാണ്ട് എല്ലാ മലയാള ഭാഷാ ചടങ്ങുകളിലും അവരുടെ സാന്നിധ്യം ഉണ്ട്. പോയ വർഷങ്ങളിൽ ഉണ്ടായിരുന്ന എത്രയോ പേർ ഇന്നു അവരുടെ ഇടം അടുത്ത ഊഴക്കാർക്ക് കൈ മാറി കാലത്തിന്റെ തിരശീലയ്ക്ക് പിന്നിലേക്ക്മടങ്ങി. അവർ ഭാഷയെ , സ്വന്തം ദേശത്തെ, തള്ളിപ്പറയാത്തവരാണു.
തൊഴിൽ തീർന്നു . ഒടുവിൽ അതിൻറെ ഓർമ അയവിറക്കാൻ കിട്ടുന്ന പെൻഷൻ. ചിലർക്ക് അതുപോലുമില്ല. എന്നിട്ടും ശൈശവ ദശയിൽ നീങ്ങുന്ന ഒരു മലയാള സാംസ്കാരിക മാസികയെ പരിപോഷിപ്പിക്കാൻ അവർ  വരിക്കാരായി.. കയ്യിൽ കാശ്  കൊണ്ടുവരാതിരുന്നവർക്ക് കൂട്ടത്തിലുള്ളവർ കടം കൊടുത്തു. ഈയടുത്തുണ്ടായ അനുഭവം  ഭാഷാ സ്നേഹി എന്ന നിലയ്ക്ക് നിറഞ്ഞ നന്ദിയോടെ ഓർക്കുന്നു……
ടോൾസ്റ്റൊയ്, മാക്സിം ഗോർക്കി, ദെസ്തെയ്വ്വിസ്കി, തോമസ്ഹാർഡി തുടങ്ങിയവരുടെ മഹദ് രചനകൾ പരിഭാഷപ്പെടുത്തി മലയാളിക്ക് വായനയൊരുക്കിയതു നിസ്സാരവൽക്കരിച്ചു കാണാനാവില്ല. ഇംഗ്ലീഷ് ഭാഷ ആശന്ഗാകുലമാകും വിധം മലയാളത്തിനു ഭീഷണി ആകാതിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു മേൽപ്പറഞ്ഞ പരിഭാഷകൾ ഉണ്ടായത്.   ലോക സാഹിത്യം അറിയണം. പരിചയപ്പെടണം. എന്ഗിലെ ലോക മാനവികതയുടെ സ്പർശം മനസ്സിനെ മഹത്വവൽകരിക്കു.
പക്ഷെ വീണ്ടു വിചാരമില്ലാത്ത വിദ്യാഭ്യാസ നയത്തിൽ നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ  ദേശ ബന്ധിതമായ ഭാഷയാണ്‌. അതിൽ വേര് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹിത്യമാണ്.
അതിജീവനം പ്രശ്നമായി മാറിയപ്പോൾ മലയാളിക്ക് ആദ്യം നഷ്ടപ്പെട്ടത് വീടും നാടും. അനുബന്ധമായി മാതൃ ഭാഷയും, സാഹിത്യവും.
ഗബ്രിഎൽ ഗാർസിയാ മാകെസും, ഓർഹാൻ പാമുക്കും, യോസയും ,പാവ്ളോ കൊയ്ലൊയുമൊക്കെ പരിവർത്തനം   ചെയ്യപ്പെട്ടു  മലയാള സാഹിത്യ കുടുംബത്ത്തിലെത്ത്തിയപ്പോൾ വായനക്കാരുണ്ടായി. പതിപ്പുകൾ പലകുറി ഇറക്കപ്പെട്ടു.
അവർ പ്രതിഭ കൊണ്ട്  മഹത്വമാർന്നവരാണു . സന്ദേഹമില്ല. പക്ഷെ, അവർ എഴുതിയത് സ്വന്തം ദേശത്തിന്റെ കഥയാണ്‌. മണ്ണിൽ ഉറച്ച വേരുകളുടെ ഗരിമയോടെയാണ്. അതിലുപരി സ്വന്തം ഭാഷയിലാണ്.
എം.ടി എഴുതിയത് കൂടല്ലൂരിന്റെ അനുഭവം പേറിയാണ്. ബഷീർ, തകഴി, ഉറൂബ്,മലയാറ്റൂർ ,കോവിലൻ ,കാക്കനാടൻ ,സേതു ,എം മുകുന്ദൻ ,സഖറിയ ,തുടങ്ങിയവർ[പേര് പറയാത്ത മറ്റു പ്രശസ്ത സാഹിത്യകാരന്മാരും] ദേശത്തിനും ഭാഷയ്ക്കും കൊടുത്ത നിവേദ്യമാണ് അവരുടെ സർഗ സൃഷ്ടികൾ. എന്തിനു തിരക്കഥാകാരന്മാരും വെള്ളിത്തിരയിലൂടെ ഹൃദയത്തെ വേദനയുടെ വിത്തുകൾ പാകി ഉഴുതു മറിച്ചതും ദേശത്തിന്റെ നീണ്ട പാതയിലൂടെ സഞ്ചരിച്ചു കൊണ്ടായിരുന്നു. ഇന്നു സിനിമയ്ക്ക്മലയാളത്തിൽ ഒരു പേര് പോലും നൽകാൻ യുവ ചലച്ചിത്ര കാരൻ മാർക്ക്സന്മനസ്സില്ലാതായിരിക്കുന്നു. ഫ്രോഡ്  , ആന്ഗ്രി ബേബീസ്, ഫോർ സെയിൽ , അയ്ലവ് മി ...എന്നിങ്ങനെ നൂറു കണക്കിന് പേരുകൾ  .                   
സാമൂഹ്യ മാധ്യമങ്ങളിൽ മലയാളി നിറയുന്നത് മാതൃഭാഷയിൽ  അല്ല. മംഗ്ലീഷിലും ഇംഗ്ലീഷിലും. ഭാഷ ജനിക്കുന്നതും അതിനെ ഊട്ടിവളർതുന്നതും ദേശത്തിന്റെ സൂതികാ ഗൃഹത്തിൽ നിന്നാണു. മൂന്നരക്കോടി ജനം സംസാരിക്കുന്ന മാതൃഭാഷ എങ്ങനെ നമുക്ക് നിസ്സാരവൽക്കരിക്കാനാകും?
നമ്മുടെ ഭാഷയെ കൊല്ലാൻ അധിനിവേശക്കാർക്ക് ചുവന്ന പരവതാനി വിരിച്ചു കൊടുത്തു കൊണ്ട് നാം പിൻവാതിലിലൂടെ പതുക്കെ മുങ്ങുകയായിരുന്നു. പല പല താല്പര്യങ്ങൾ അത് ചെയ്തവർക്കുണ്ടായിരുന്നു. മാതൃഭാഷയിൽ ജനിതക സ്പന്ദനമുണ്ട്. ഹൃദയമില്ലാത്തവരായി നാം മാറിയതിന്റെ പിൻപുറങ്ങൾ തേടുമ്പോൾ ചെന്നെത്തുന്നത് തത്വ ദീക്ഷ ഇല്ലാതെയുള്ള ,നമ്മുടെ അധിനിവേശ സംസ്കാരത്തോടുള്ള അതിവിധേയത്വത്തിലാണ്. അതെ. ഒന്ന് ''ബിനാലെ'' കാണുക.....മലയാളിയുടെ ഇനിയും മരിക്കാത്ത , അഥവാ ഒരിക്കലും മരിക്കാൻ ഇടയില്ലാത്ത ''കൊളോണിയൽ ഹാങ്ങ് ഓവർ'' കാണാം. അഭിമാനമുള്ളവർക്ക് അപമാന ഭാരത്താൽ തല കുനിക്കാം....  

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...