Showing posts with label raju kanjnjirangad. Show all posts
Showing posts with label raju kanjnjirangad. Show all posts

26 Oct 2015

ചിരിച്ചു കൊണ്ട് മരിച്ചവൻ

രാജു  കാഞ്ഞിരങ്ങാട്

.........................................................
അവൻ ജന്മനാ അന്ധനായിരുന്ന വൻ
ഉൾക്കണ്ണിനാലെ ഉലകം തൊട്ടവൻ
എല്ലാ അന്ധരേയും പോലെ
അവന്റെ കാര്യങ്ങളെല്ലാം അവൻ
സ്വയം അഭ്യസിച്ചു
കൈ പിടിച്ചു നടത്താൻ അച്ഛനോ
പാലൂട്ടി വളർത്താൻ അമ്മയോ ഉണ്ടായിരുന്നില്ല.
അവന് സ്വന്തവും ബന്ധവും സംഗീതമായിരുന്നു
പഠിക്കാതെ പതിച്ചു കിട്ടിയ ജന്മ സ്വത്ത്
പിയാനോ സ്വരങ്ങളും, വയലിൻ നാദവും
അവന്റെ കാതിലെന്നും അലയടി
ച്ചു കൊണ്ടേയിരുന്നു
സംഗീതത്തിന്റെ അപസ്മാര ബാധിതനെപ്പോലെ
അവൻ പാടിക്കൊണ്ടുമിരുന്നു
ഡിസംബറിലെമഞ്ഞുവീഴ്ച്ചയിലും
അവൻ വീടുകൾ കയറിയിറങ്ങി
നിശബ്ദമായിരുന്ന വീടുകൾ തൊട്ടാൽ സംഗീതം പൊഴിയുന്ന
സംഗീതോപകരണം പോലെ വിറച്ചു
നെരിപ്പോടിനരികിലിരുന്നാ നന്ദിച്ചവർ
വലിച്ചെറിഞ്ഞതുട്ടുമായി നടന്നു
മലഞ്ചെരുവ് പൂത്തു നരച്ച മഞ്ഞു
പെയ്ത രാത്രിയിൽ
തെരുവോരത്ത് കിടന്ന അവൻ പിന്നെയുണർന്നില്ല
മരണകാരണം കൊടും തണുപ്പെന്ന്
അന്തിമ വിധിയിൽ തുല്യം ചാർത്തുമ്പോഴും
അവന്റെ മുഖത്ത് മായാത്ത പുഞ്ചിരിയുണ്ടായിരുന്നു

18 Dec 2014

മുയൽപ്പേടി



രാജൂ കാഞ്ഞിരങ്ങാട്

വീടിനുചുറ്റുംമുയൽപാർപ്പുകളായിരുന്നു
ദുഖത്തിൽ നിന്ന് സുഖ ത്തിലേക്കും
മരണത്തിൽ നിന്ന് ജീവിതത്തിലേക്കും
മറിച്ചും-
ഒറ്റ കുതിപ്പിന്റെ ദൂരമെന്നു
മുയലാണെന്നെ പഠിപ്പിച്ചത്
മുന്നേറും തോറും മുയൽപ്പേടി 
ബാക്കിയുണ്ടാവണ മെന്നും
എനിക്ക് പറഞ്ഞു തന്നു
അതെല്ലാം പഴയ കാലം
ഇന്ന് മുയലിനെ തേടിയാണ്
ഞാൻ തിരിച്ചു വന്നത്
എങ്ങുമില്ല ഒരു മുയലടയാളം
ബാക്കിയില്ല മറന്നു വെച്ച
പഴയ കാലം
സൌമ്യതയുടെ മുയലുകളെ
ഇനിയും പ്രതീക്ഷി ക്കേണ്ടതില്ല
നാടുകളിൽ
ഉള്ളതെല്ലാം മാംസത്തിന്റെയും
കൊല്ലലിന്റെയും മുയൽ ക്കാലം 
------------------------------------------------------------

24 May 2014

അമ്മ മനസ്സ്



രാജു കാഞ്ഞിരങ്ങാട്

ദിക്കുകൾ നാലുമിരുൽ കമ്പളം നീരത്തവേ
സ്തംഭിച്ചപോൾ പാതവക്കിൽ മരം നില്ക്കൂ
പ്രേതം കണക്കേ മരത്തിൻ കരിനിഴൽ
ക്ഷണത്താൽ വളർന്നുമാനംമുട്ടിനില്ക്കുന്നു
പ്രായമായുള്ള ചില പത്രങ്ങൾ പേടിച്ചു
നിശ്ചേഷ്ട്ടരായ് താഴെ വീണു കിടക്കുന്നു
വിശറിയുമായ്  വന്നിളം തെന്നൽ വീശവേ
വിലാപ കാവ്യങ്ങൾ എങ്ങോ മുഴങ്ങുന്നു
പക്ഷികൽ പാടാത്ത സന്ധ്യ,യിക്ഷിതി-
 തന്നെ മരവിച്ച സന്ധ്യ
മിന്നു മുഡുക്കൾ മാനത്ത് കണ്ണികൾ
എല്ലാം വിറങ്ങലിച്ചുള്ള  സന്ധ്യ
അമ്മതൻ ചാരത്തണഞ്ഞുള്ള മൃത്യു
അവസാന ദാഹനീർ ചുണ്ടോടു ചേർക്കവേ
പാതവക്കത്തെ മരത്തിൻ മടിത്തട്ടിൽ
അന്ത്യ യാത്രയ്ക്ക് തല നിവര്ത്തീടവേ
പാവം ഹരിച്ചെന്റെ മക്കള്ക്ക് പൊൻ പാത
കാണിക്ക വേണമെന്നെണ്ണി പ്പറയുന്നു

25 Feb 2014

മുപ്പത്തിരണ്ട് പല്ലും മുളക്കാത്തവർ

രാജൂ കാഞ്ഞിരങ്ങാട്


അഞ്ചുവീടും ആദ്യത്തെ വളവും കഴിഞ്ഞാൽ
അയമുക്കയുടെ വീടായി
ഞായറാഴ്ച എന്നും പാത്തുവിന്റെ പുയ്യാപ്ല
പോത്തിറച്ചി കൊണ്ടുവരും
അയമുക്കാന്റെ ഒഴിഞ്ഞ പറമ്പിൽ
ആരോരുമറിയാതെ ഞാൻ കാത്തിരിക്കും
കാറ്റിന്റെ കൈയിൽ നിന്നും
പോത്തിറച്ചി തിളയുടെ മസാലമണംവാങ്ങി
ഉമിനീരിന്റെ ഉറവയിലിട്ട്
ആദ്യരസം ഞാൻ നൊട്ടിനുണയും
പാത്തുവിന്റെ പുയ്യാപ്ലക്ക്
പോത്തിന്റെ നിറം
പോത്തൻ കണ്ണുകൾ
പോത്തക്കൻ മീശ
കാണാനൊരു പോത്തൻ
പോത്തിറച്ചി തിന്നു പുയ്യാപ്ല
പോത്തുപോലുറങ്ങുന്ന നട്ടുച്ചയിൽ
പാത്തു തട്ടത്തിന്റെ മട്ടത്തിലു
പോത്തിറച്ചി കെട്ടി
പതുങ്ങി പതുങ്ങി പറമ്പിലേക്ക് വരും
വായിൽ കിടന്നു പോത്തിറച്ചി
ചളിയിൽ നിന്ന് കാലു വലിക്കുമ്പോലെ
ചൾകോം,പുൾകോം ഒച്ചവെയ്ക്കും
കടിക്കുമ്പോൾ തെറിക്കും റബ്ബറുപൊലെ
പാത്തു  പുയ്യാപ്ലക്ക് പോത്തിന്റെ ചൂരെന്നു
പായാരം പറയും
കെട്ടിപിടിക്കുമ്പോൾ വെട്ടുപോത്തിന്റെ
മട്ടെന്നു അടക്കം പറയും
മണ്ണപ്പം ചുടാനും,പീട്യക്കച്ചോടം കളിക്കാനും
കൊതിയെന്നു സങ്കടൽ തിരയടിക്കും
പാഠബുക്കിലെ മയിൽ‌പീലി പെറ്റോന്ന്
ആഹ്ലാദപ്പെടും
ഒരു കാര്യത്തിൽ പുയ്യാപ്ലയും ഞാനും
തുല്ല്യരെന്നു
പാത്തു സമാധാനപ്പെടും
രണ്ട്പേർക്കും മുളചിട്ടില്ല ഇതുവരെ
മുപ്പത്തി രണ്ടു പല്ലും

............................................................

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...