പ്രസന്ന ജ്യോതി
രകാരം മന്ദാരച്ചെടി നട്ടു വള൪ത്തുന്നു. അതിനെ നിത്യവും ശുശ്രൂഷിച്ചു ചെടിയുമായി സംവാദത്തിലേ൪പ്പെടുന്നു. ആ യുവാവിനു ചെടിയുമായുണ്ടാകുന്ന
ബന്ധത്തെ വിവരിച്ചുകൊണ്ട് ചെടിയിലും തന്നിലും ഇരിക്കുന്ന സത്ത ഒന്നു
തന്നെയെന്നു വെളിപ്പെടുത്തുകയാണ്.
രകാരം മന്ദാരച്ചെടി നട്ടു വള൪ത്തുന്നു. അതിനെ നിത്യവും ശുശ്രൂഷിച്ചു ചെടിയുമായി സംവാദത്തിലേ൪പ്പെടുന്നു. ആ യുവാവിനു ചെടിയുമായുണ്ടാകുന്ന
ബന്ധത്തെ വിവരിച്ചുകൊണ്ട് ചെടിയിലും തന്നിലും ഇരിക്കുന്ന സത്ത ഒന്നു
തന്നെയെന്നു വെളിപ്പെടുത്തുകയാണ്.My Language/M K Harikumar
എഡിറ്റർ മോഹനാംഗൻ പാഠശാല പറയുന്നു: ഗുരുവും
കുമാരനാശാനും, വീണപൂവും ഒരു പുതിയ ദർശന സൗഭാഗ്യത്തോടൊപ്പം ,തെളിമ നിറഞ്ഞ
ജീവിതരഹസ്യവും ഇവിടെ അനാവരണം ചെയ്യുന്നു .
ജനനം മുതൽ മരണം വരെയുള്ള
മനുഷ്യജീവിതത്തിന്റെ അന്യാപദേശമായ കാവ്യാവിഷ്കാരമെന്ന നിലയിൽ നിന്ന്
വിട്ടിറങ്ങിവന്ന് മനുഷ്യന്റെ നിസ്സഹായാവസ്ഥയിലേക്ക് ചുരുങ്ങുന്ന ഒരനുഭവം
ഇവിടെ കാണാം. ഓരോ അദ്ധ്യായത്തിലും ഗുരുവിന്റെ ജനനം മുതൽ മഹാനിർവാണം
വരെയുള്ള സചേതനാവസ്ഥയിൽ സംവദിക്കാൻ ഭാഗ്യം കിട്ടിയ അനേകം മഹാത്മാക്കളുടെ
രേഖാചിത്രത്തിലൂടെ അമരത്വത്തെ ആവിഷ്കരിക്കാനും എം.കെ. ഹരികുമാറിനു
കഴിഞ്ഞിട്ടുണ്ട്.
കവിതയായി, സ്തോത്രകൃതികളായി,
വേദാന്തശാസ്ത്രഗ്രന്ഥങ്ങളായി, അറിവായി, അറിവിലുമേറിയ അറിവായ്,
ഷഡ്ദർശനങ്ങളുടെ സാരാംശമായ ദർശനമാലയായി, സർവ്വോപരി ഈ പ്രപഞ്ചസൃഷ്ടിയെ ദൈവമേ
എന്നു തുടങ്ങുന്ന ദൈവദശകമായി ഈ ലോകജനതയ്ക്കു മുമ്പിൽവച്ച ആ പരമഗുരുവിന്റെ
ജീവിതം ഇവിടെ അനാവരണം ചെയ്യുന്നു. ശ്രീനാരായണായ എന്ന വേദാന്തശാസ്ത്ര നോവൽ
ഏതൊരു ജ്ഞാന ജിജ്ഞാസുവിനും അത്യപൂർവ്വമായ അനുഭവമായിരിക്കും,
ചിന്താസൗരഭമായിരിക്കും.
കഴിഞ്ഞ രണ്ടുമാസമായി മുടങ്ങാതെ നടത്തുന്ന വായനായജ്ഞത്തിന്റെ എൺപതാം ദിവസമാണ് ഇന്ന്.ഈ പുസ്തകം വായിക്കാൻ തുടങ്ങിയിട്ട് ഇതുവടെ അടച്ചു വച്ചിട്ടില്ല . എന്റെ വായന തുടരുന്നു.
ലോകസാഹിത്യത്തിലെ
എക്കാലത്തേയും മികച്ച കൃതികളായ , മാക്സിം ഗോർക്കിയുടെ അമ്മ, വിക്ടർ
യൂഗോയുടെ പാവങ്ങൾ, നിയോവിച്ചിന്റെ കാട്ടുകടന്നൽ , ഒ.വി.വിജയന്റെ
ഖസാക്കിന്റെ ഇതിഹാസം, തകഴിയുടെ ചെമ്മീൻ , നിക്കോസ് കസാന്ത്സാക്കിസിന്റെ
ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം, വിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ പഥേർ
പാഞ്ചാലി , തിച്ച് നാത്ഹാന്റെ പഴയ പാതകളും വെളുത്ത മേഘങ്ങളും തുടങ്ങിയ
കൃതികളോടൊപ്പമാണ് എം കെ ഹരികുമാറിന്റെ ശ്രീനാരായണായ എന്ന ദാർശനിക കൃതിയെ
ഞാൻ പ്രതിഷ്ഠിക്കുന്നത്.
നവഭാവുകത്വം നിറയുന്ന ശ്രീനാരായണായ
ബിനു വിശ്വനാഥൻ
ആരാണ് നാം എന്നു ചിന്തിച്ചു തുടങ്ങുന്നിടത്തുനിന്നാണ് നമ്മുടെ യഥാർത്ഥയാത്ര ആരംഭിക്കുന്നത്. അവിടെ നിന്നാണ് നമ്മുടെ സ്വത്വത്തെക്കുറിച്ചുള്ള അന്വേഷണമാരംഭിക്കുന്നതെന്നർത്ഥം. അല്ലാത്തിടത്തോളം കാലം അതിഭൗതികതയുടെ ഊരാക്കുടുക്കിൽക്കിടന്ന്, ആദ്ധ്യാത്മിക ഭാഷയിൽ, മായാപ്രപഞ്ചത്തിൽ രമിച്ചുവസിക്കുകയേ തരമുള്ളു.
മഹാത്മാക്കൾക്കു തലം രണ്ടുണ്ട്; ആദ്ധ്യാത്മികവും ഭൗതികവും.സാധാരണക്കാരാകട്ടെ ഭൗതികതയിൽ മാത്രം വിരാജിക്കുന്നു. അറിവിൻ്റെയും ഭൗതികതയുടെയും വാപീപരിധിയിൽ നിന്ന് മുക്തരാകാൻ അവർക്കു കഴിയുന്നില്ല. ഭക്തിപോലും സമകാലികാവസ്ഥയിൽ പ്രഹസനവും ഭൗതികവുമായി മാറുന്നു .അതിനു കാരണം അജ്ഞതയാണ്.
ആത്മീയത തന്നെയാണ് നിത്യജീവിതത്തിനാധാരം .ആത്മാവു
തന്നെയാണ് ഉല്പന്നത്തിനാധാരവും.
ആ ആത്മീയതയ്ക്ക് അന്യമായ ഊഷരഭൂമിയിലാണ് അന്ധവിശ്വാസവും അനാചാരവും അയിത്തങ്ങളും ജഡിലമായ വിശ്വാസപ്രമാണങ്ങളും ചൂഷണങ്ങളും അരങ്ങേറുന്നത്. അതിനെ ഉൻമൂലനം ചെയ്യാൻ കാലാകാലങ്ങളായി ദാർശനികരും ആചാര്യൻമാരും അവതാരo ചെയ്യും. അത് പ്രകൃതിനിയമമാണ്.
അഭേദ സങ്കല്പം
എല്ലാ നിത്യജീവനും പിറവി കൊള്ളുന്നത് ഭൗതികതയിലേയ്ക്കാണ്. അവ ദിനരാത്രങ്ങൾ പോലെയാണ്. അവിടെ പകലും രാത്രിയുമുണ്ട്. ബ്രഹ്മമാകുന്ന പ്രകാശം വേണോ ഗോപ്യമായ ഇരുൾ വേണോ ? നാം തന്നെ തിരെഞ്ഞെടുക്കണം.എന്നാൽ ഭൗതികകതയുടെ തട്ടകത്തിൽ നിന്നു കൊണ്ട് ആത്മീയതയിൽ മാത്രം രമിച്ചു ജീവിക്കുവാൻ ആത്മീയവാദികൾക്കു കഴിയില്ല. കാരണം ഭേദം രണ്ടിലുമുണ്ടെങ്കിലും അഭേദമായൊരു സങ്കല്പം എല്ലായിടത്തുമുണ്ട്. ഭേദങ്ങളെന്നു തോന്നുന്നിടങ്ങളിലെ അഭേദ സങ്കല്പങ്ങളെ അതിശ്രേഷ്ഠമായി അവതരിപ്പിക്കുന്നു 'ശ്രീനാരായണായ 'യിലൂടെ എം.കെ.ഹരികുമാർ .
നോവലിലെ ഒരു ഭാഗത്ത് ,കഥാപാത്രമായ വെള്ളം പറയുന്നത് ഇങ്ങനെ:
''ഒഴുകുന്നത് മുൻപോട്ടു തന്നെ.എന്നാൽ ഒഴുകുവാതിരിക്കുവാനാകില്ല." ഒഴുകിയാലും കുറച്ചു നഷ്ടമാകും. അപ്പോഴും ഒഴുക്കു തുടരണം. എന്തെന്നാൽ ഒരിക്കൽ നാം അവിടെ എത്തിച്ചേരും.ജീവാത്മ പരമാത്മബന്ധവും തൽസാരൂപ്യവുമാണ് വെള്ളവും മത്സ്യവും തമ്മിലുള്ള ബന്ധം.വെളളം അകത്തും പുറത്തുമുണ്ട്. മത്സ്യത്തിന് വഴി വിഷയമേ അല്ല. കാരണം വെള്ളം ഉള്ളിടത്തോളം കാലം മത്സ്യത്തിന് വഴിയുണ്ട്. അവിടെ കാലപരിമാണസങ്കല്പം പോലും അസ്ഥാനത്താണ്. എവിടെ വെള്ളമുണ്ടോ ആ വെള്ളമാണ് മത്സ്യത്തിന് വഴി.ആ വെളളത്തിൻ്റെ സാന്നിദ്ധ്യം അകത്തും പുറത്തും എല്ലായിടത്തുമുണ്ട്. മത്സ്യം വെള്ളത്തിൽ തന്നെയുള്ളപ്പോൾ അവിടെ ഭേദകല്പനയ്ക്ക് എന്തു പ്രസക്തി? എന്നിരിക്കിലും ,മൂഢത്വം പേറുന്ന മത്സ്യങ്ങൾ ഇങ്ങനെയും വിചാരിക്കും ,താൻ വേറെന്നും വെള്ളം വേറെന്നും. ഇതാണ് ഭേദകല്പന .ഇത് അജ്ഞാന തിമിരത്താൽ ആവിർഭവിക്കുന്നതാണ്.ഇതിനെ ഭേദം ചെയ്യാനാണ് അറിവിനെ നാം ആശ്രയിക്കുന്നത് .ആ ആത്മീയജ്ഞാനം നേടിയാൽ ഭേദകല്പനയ്ക്ക് പ്രസക്തി തന്നെയില്ല.
എടുത്തു വളർത്തുന്ന ഒരു കുട്ടിയുടേയും, സ്വന്തം കുട്ടിയുടേയും കഥ 'ശ്രീനാരായണായ 'യിൽ പറഞ്ഞു വരുന്നുണ്ട്. സ്വന്തം കുട്ടിക്ക് എടുത്തു ഭക്ഷിക്കാൻ സ്വാതന്ത്ര്യം കിട്ടുമ്പോൾ ദത്തുപുത്രന് വിളമ്പി കൊടുക്കുന്നതിലെ ദർശനരഹിത്യം, ഭേദകല്പനയ്ക്ക് ഉദാഹരണമാണ്. സമകാലിക ജീവിതവ്യവസ്ഥയിലെ മകളെന്നും മരുമകളെന്നുമുള്ള ദ്വന്ദ്വബിംബങ്ങളും ഇതേ ഉദാഹരണത്തെ വഹിക്കുന്നു. എന്താണിതിന് കാരണം , അജ്ഞാനം. എൻ്റേത് അവൻ്റേത് എന്നുള്ള അല്പജ്ഞാനം .ഈ രോഗത്തിന് സിദ്ധൗഷധം ഒന്നു മാത്രമേ ഉള്ളു .അതാണ് ആത്മജ്ഞാനം .ഞാൻ ആരാണന്നുള്ള അറിവ് വരുന്നിടത്ത് സർവ്വവും ഒന്നായിത്തീരുന്നു. അവിടെ ഭേദകല്പന ലോപിക്കുന്നു. "തമസോമാ ജ്യോതിർഗമയ'' എന്നു പറയും പോലെ ജ്ഞാനദീപം ആഗതമാകുമ്പോൾ അജ്ഞാനത്തിൻ്റെ ഇരുട്ട് അലിഞ്ഞില്ലാതെയാകുന്നു. ഈ തത്വസംഹിതയെ അതിസമർത്ഥമായി അവതരിപ്പിക്കുന്നു മത്സ്യവും ജലവും തമ്മിലുള്ള ബന്ധത്തിലൂടെ .അവിടെ ഭേദമില്ല അഭേദം മാത്രം. മത്സ്യത്തിൻ്റെ അകവും പുറവും വെള്ളമുണ്ട്. വെള്ളം മത്സ്യത്തെ വഹിക്കുന്നുമുണ്ട്. പാരസ്പര്യപൂർണ്ണമായ മഹത്തായ സ്വത്വഭാവം ഇരുവരും കൈവരിക്കുന്നിടത്ത് നവാദ്വൈതം ദർശിതമാകുന്നു.
ആകാശത്തു നിഴലിക്കുന്നതും മയൂഖങ്ങളുടെ അസ്തിത്വമാകുന്നതും ജലത്തിൻ്റെ രൂപഭേദങ്ങൾ തന്നെ. ഭേദം ഭൗതികകല്പനയിൽ മാത്രം . ആകൃതിയിലും രൂപത്തിലും വലിപ്പത്തിലും ഭേദങ്ങൾ ഉണ്ടെങ്കിലും ആധാരം ജലം തന്നെ. സനാതന ബ്രഹ്മപ്രപഞ്ചപൊരുളിൻ്റെ യഥാർത്ഥ സ്വത്വത്തെ ഇത്രമേൽ സ്പഷ്ടമായി, സ്ഫുടമായി, സമർത്ഥമായി വിവരിക്കുവാൻ കഴിയുന്ന മറ്റൊരു ഉദാഹരണം കാണാൻ കഴിയില്ല.
ജന്തുക്കൾ മരിച്ചാലും വിഘടിത ധാതുക്കൾ രൂപാന്തരം പ്രാപിച്ച് ഈ മണ്ണിൽ തന്നെയുണ്ടാകും. ഇന്നലെകളിൽ അവയുണ്ടായിരുന്നു. ഇന്നുമുണ്ട്. ഭാവിയിൽ അവ ഇവിടെത്തന്നെ കാണും. ഒന്നിനെ പലതായി കാണുന്നത് അവിദ്യയും പലത് ഒന്നായി കാണുന്നത് വിദ്യയും. നവാദ്വൈതമെന്ന ആത്മീയഭാഷ്യത്തിലൂടെ അനുവാചകനും ആത്മീയ വാദികൾക്കും ഒരു ചിന്താധാരയും നവഭാവുകത്വവും പ്രദാനം ചെയ്യാൻ എഴുത്തുകാരന് കഴിഞ്ഞു.
ഭൗതികതയിൽ മാത്രം വ്യാപരിക്കുന്നവന് ആത്മീയതയുടെ തീർത്ഥം നുകരുക അസാദ്ധ്യമാണന്നത് സത്യമാണ്. അതൊന്നും പറഞ്ഞു ബോധ്യപ്പെടുത്താൻ ആവതല്ലല്ലോ.കല്ക്കണ്ടത്തിൻ്റെ മധുരവും, മാഹാത്മ്യവുമറിയണമെങ്കിൽ രുചിച്ചു തന്നെയറിയണം. രണ്ടും ഇവിടെത്തന്നെയുണ്ട് .രണ്ടിൽ നിന്നും യഥാതഥമായത് നാം തന്നെ അറിഞ്ഞെടുക്കണം, അനുഭവിക്കണം. അതുപോലെയാണ്. 'ശ്രീനാരായണായ ' യുടെ മഹത്വമറിയാൻ നാം അത് വായിച്ച് ഉൾക്കൊള്ളണം.
That Heard Only During Night /M K Harikumar
Suresh Aluva
Heard only during night
കാത്തിരുപ്പ്
എം.കെ.ഹരികുമാർ
ഞാൻ ബസ് സ്റ്റോപ്പിൽ
കത്തിരുന്നു.
സുഹൃത്ത് വന്നു ചേരാൻ
ഇനിയും മൂന്ന് മണിക്കൂർ കഴിയണം .
എന്നിട്ടും കാത്തിരിക്കുകയാണ്.
ധാരാളം വാഹനങ്ങളും
യാത്രക്കാരും എനിക്ക് മുന്നിലൂടെ
പായുകയാണ്.
എന്നാൽ ഞാൻ കാത്തിരിക്കുന്നത്
ആരെയാണെന്ന്
പെട്ടെന്ന് മറന്നു പോയിരിക്കുന്നു.
ചെറിയ കവിതകൾ
Stones/M K Harikumar
Translation :Muralai R
Stones building a past.
wearing the veil of own stillness,
They make silence strong
Without visualising some movements.
They don't understand the task
Which doesn't make any hindrance to any faith.
Like ideas,
Being erased by Time,
Stones also abandon memories.
Emotions,
Somewhere in the sky.
Like us,
Stones also searching for them.
Without believing any emotion to become guardian or path,
In the opaque of the world outside,
Like us, stones also hide themselves.
Stones keep a place,
A confluence of all doors,
Which never opens even when knocked.
But they never look at the doors or
The silent cycle of seasons inside them with expectations.
Stones transforms reminders that Time gives
Into stillness of stilence.
It's not knowledge of the stones, but dispassionate,
To know it is futile to vacate on their own own
Or to be vacated by others.
A change of form, destruction, journey-
All different states of hallucinatory lives.
However,
To pass through some illusions like renunciation, purity, virtue
Is the new oneness for the stones.
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...