Showing posts with label k g suraj. Show all posts
Showing posts with label k g suraj. Show all posts

19 Aug 2012

സ്പർശം


കെ.ജി.സൂരജ്
ആണി തിരഞ്ഞ യാത്രയിൽ
ആദ്യം കണ്ട കൊല്ലൻ

ആർത്തിയോടെ

ഹൃദയം ചോദിച്ചു ...

നെഞ്ചും കണ്ണും
പകുത്തു നൽകി ... ;
ഉലയും തീയും
സ്വന്തമാക്കി ...

തീ കൂട്ടിയുലയൂതി
കരളാൽ ഒരാണി തീർത്തു ...

വേദനിപ്പിക്കില്ലെന്ന
കാട്ടുറപ്പ് .. ;
പാദങ്ങളിലൂടെ
കാലും തുടകളും കടന്ന്
നിന്റെ തലച്ചോറിലേക്ക്‌ …

നീ വിരൽ തൊട്ടു ..
ഞാനൊരു പട്ടമായി ..
പീലി മുറിച്ച്
കണ്ണു കടന്ന്‍
ഒരൊറ്റപ്പറക്കല്‍

നൂലറ്റം മുറുകെപ്പിടിക്കണം ;
വിരലിൽ നീയതിറുക്കിക്കെട്ടണം ..
ഒരു പെരും കാറ്റെന്നെ
മോഷ്ടിച്ചു കടന്നാലോ …?

കാലറ്റത്തില്‍ ചവിട്ടി പിടിക്കണം
നീലമേഖങ്ങളില്‍ മറഞെങ്ങാന്‍ പോയാലോ ?

കാഴ്ച്ച പിരിയും നേരത്തിനപ്പുറം
കാറ്റുപിടിച്ചൊരു മഴ പാഞ്ഞതെത്തും ..
നിന്നെ നനയ്ക്കും -
അതെന്നെക്കുതിര്‍ക്കും ..
ഇടയിലെത്തൂക്കുപാലത്തെ തകര്‍ക്കും..

ഉരുള്‍പൊട്ടും ..
കടല്‍, മാമലകളാകും !
സൂര്യന്‍ തണുത്തു വിറക്കും ..
കാടുകള്‍ പെരും നദികളായൊഴുകും ..

അതിനിടയിലെവിടെയോ
ഞാനടിഞെത്തും ..
വിരലില്‍ , നഖങ്ങളില്‍ മൃദുവായ് കുരുങ്ങും ...

ഇമമുറിച്ചീടാന്‍ ..
പട്ടമായീടാന്‍ ..
സ്പര്‍ശതാപത്താല്‍ ജീവന്‍ പിടിക്കാന്‍ ..

18 Mar 2012

ബൈനോക്കുലര്‍


കെ.ജി.സൂരജ്


സൗഹൃദത്തിന്റെ ആദ്യ പാദത്തിൽ
നീ കുടു കുടെ ചരിച്ചു കൊണ്ടിരുന്നു

ഇലകളിൽ വീണ മഞ്ഞ്
ഓടി നടക്കുന്ന മഞ്ചാടിക്കുരുക്കൾ
കിലുങുന്ന കുപ്പിവളകൾ

ക്രമരഹിതമെങ്കിലും
നിന്റെ ഭ്രമങൾക്ക് മുലപ്പാൽ ഗന്ധം

വർത്തമാനത്തിന്റെ രണ്ടാംപാദം
ചെറിയൊരു ഫ്രെയ്മില് ആരംഭിക്കുന്നു

ചിതറിയ പുസ്തകങൾക്കും
അലക്ഷ്യം വസ്ത്രങൾക്കുമിടയിൽ
വിരിപ്പുകൾ വകഞ്ഞു മാറ്റി
കണ്ണുകളാൽ ആകാശം തൊടുന്നൊരു പെൺകുട്ടി

മേഘങ്ങൾക്ക് ചിറകുകളുണ്ടത്രേ..,
ചെറിയവയെങ്കിലും ഉറപ്പുള്ളവ,
പറക്കാൻ കെൽപ്പുള്ളവ…

ഇരുമ്പഴികൾ ഭേദിച്ച്
വെളിച്ചത്തിലേക്കു നീളുന്ന കുഞ്ഞു കൈകൾ.

മഴയാൽ സ്നാനം ചെയ്യപ്പെട്ട നിന്റെ മുഖം..

സമർത്ഥമായൊളിപ്പിച്ച ആഴമുള്ള മുറിവുകൾ.

കണ്ണീരും സ്വപ്നങളും ഇണ ചേരാറുണ്ടോ ?

സങ്കീർണ്ണമായൊരു ചോദ്യമെറിഞ്ഞ്
മഞ്ഞിൽ അലിയുന്ന ഒരോറഞ്ചുടുപ്പ്.

'വറുത്ത പലഹാരങ്ങൾക്കു പകരം
മേഘങൾ പ്രസവിക്കുമൊരു പുസ്തകം'.

കഥയിഷ്ട്ടമായി..,
ഇരുട്ടു ലാക്കാക്കുന്ന ഉള്ളടക്കമാണു പ്രശ്നം
അതു വല്ലാതെ അസ്വസ്ഥമാക്കുന്നു..

മുറി നിറയുന്ന പിറന്നാൾ സമ്മാനങൾ.

ഇതിന് മറ്റുള്ളവയുടെ വിലയുണ്ടാകില്ല.
പക്ഷേ ,നിനക്കും കാഴ്ച്ചക്കുമിടയിലെ
വലിയ അകലം ഇതു കുറക്കും.

കണ്ണുകൾ ചേർക്കുക
ഇടതു വശം സ്റ്റാച്യൂ..,
നഗരത്തിലെ സജീവമായൊരിടം..
മനോഹരമായതും.

കണ്ണു പൂട്ടേണ്ടതില്ല...
വെളിച്ചം വാഹനങളുടേതാണ്..

നിന്നെ കൊതിപ്പിക്കുന്ന മണം..
അരുൾജ്യോതിയിലെ മസാല ദോശയുടേതും

അപ്പുറം രമേശേട്ടന്റെ തട്ടുകട
പലതരം പുസ്തകങളുള്ളത്...

വഴികൾ പലതുണ്ട്
പലവിധം മനുഷ്യരും..

നിഴൽ മാറുമൊരുനാൾ. മഞ്ഞുരുകും..
കാത്തിരിക്കുകയതു വരെ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...