Showing posts with label 49. Show all posts
Showing posts with label 49. Show all posts

24 Aug 2013

ചിത്രങ്ങള്‍

എം.കെ.ഹരികുമാർ

നിശ്ശബ്ദത ഒരു വലിയ ജീവിതമാണ്‌.
എന്നാല്‍ ഈ ജീവിതത്തില്‍
നമ്മള്‍ വലിയ ഒറ്റപ്പെടല്‍ അനുഭവിക്കുകയാണ്‌.
ഒറ്റപ്പെടല്‍ ഒരു കാവ്യ ഭാവനയാണ്‌.
കുറേ ചെറിയ കാര്യങ്ങളെ
വലുതാക്കി ഷോകേസ്‌ ചെയ്യാനുള്ള വഴി.
എന്നാല്‍ ഏത്‌ കവി വിചാരിച്ചാലും
ജീവിതം നന്നാവില്ല.
അതിന്‌ ആരിലും ഒന്നും പ്രതീക്ഷിക്കാനില്ല.
ജീവിതം എത്രയോ മുമ്പേ
എല്ലാം എഴുതുന്നു ,മായ്ക്കുന്നു.
ആര്‍ക്കും മനസ്സിലാകാത്ത
ചിത്രങ്ങള്‍ ജീവിതത്തിനുള്ളതാണ്‌.

19 Jul 2013

അക്ഷരരേഖ


        ആർ.ശ്രീലതാവർമ്മ
വായന-ചില വിചാരങ്ങൾ
            വായനയ്ക്കായി നീക്കിവച്ച ഒരു ദിവസം-ജൂൺ 19 - കഴിഞ്ഞുപോയിരിക്കുന്നു.ഗ്രന്ഥശാ
ലാസംഘത്തിന്റെ സ്ഥാപകനായ പി.എൻ.പണിക്കരുടെ സ്മരണാർഥമാണ് നമ്മൾ ജൂൺ 19 വായനദിനമായി ആചരിക്കുന്നത്.ജൂൺ 19 മുതൽ ഒരാഴ്ച വായനയ്ക്കായി സമർപ്പിച്ചുകൊണ്ട് വായനാവാരവും നമ്മൾ ആഘോഷിക്കുന്നുണ്ട്.അക്ഷരവ്യവസ്ഥ-ലിപിവ്യവസ്ഥ-ആരംഭിച്ച

 കാലം മുതൽ
വായനയുണ്ട്.താളിയോലകളിൽ നിന്ന് ഇ-റീഡിങ്ങിലേക്കുള്ള ദൂരം സാങ്കേതികവിദ്യയുടെ പുരോഗതിയായി മാത്രമല്ല അളക്കേണ്ടത്.ചരിത്രത്തിന്റെയും സംസ്കൃതിയുടെയും വികാസപരിണാമങ്ങളുടെ നേർരേഖ കൂടിയാണത്.സാക്ഷരതയുടെ കാര്യത്തിൽ എന്നും മുന്നിൽനിൽക്കുന്ന മലയാളി,വായനയുടെ കാര്യത്തിലും മുന്നിൽത്തന്നെയുണ്ട്.ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രചാരവും സ്വാധീനവും വായനയെ പിന്നിലേക്ക് കൊണ്ടുപോകുന്നു എന്ന ചിന്ത നിലനിൽക്കുമ്പോൾത്തന്നെ ഇ-റീഡിങ്ങിലൂടെയായാലും നമ്മൾ വായനയിൽ നിന്ന് അകലാതെയിരിക്കുന്നു എന്ന സത്യം അംഗീകരിക്കാതെ വയ്യ.മാധ്യമത്തിലുള്ള ഭേദം മാത്രമേ ഇവിടെ സംഭവിക്കുന്നുള്ളൂ എന്നോർക്കണം.
             എന്താണ് വായനയുടെ ഗുണഫലങ്ങൾ?"വായിച്ചാൽ വിളയും,വായിച്ചില്ലേൽ വളയും" എന്ന് കുഞ്ഞുണ്ണിമാഷ് തനത് ശൈലിയിൽ എത്രയോ സരസമായും  എത്രയോ ശക്തമായും നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.അറിവ് ലഭിക്കുന്നു എന്നത് മാത്രമല്ല വായനയുടെ ഫലം.നമ്മുടെ ചിന്തയെ ഉദ്ദീപിപ്പിക്കാനും ഭാവനയെ സജീവക്കാനും ഭാവനയെ സജീവമാക്കാനും സർഗാത്മകതയെ പരിപോഷിപ്പിക്കാനും വായനയ്ക്ക് കഴിയും.ഭാഷയിലുള്ള പ്രാവീണ്യം വർദ്ധിക്കാനും പദപരമായി സമ്പന്നത കൈവരിക്കാനും വായനയിലൂടെ സാധിക്കും.ഇതിനെല്ലാമുപരി മാനസികമായ ആരോഗ്യം-മനസ്സിന്റെ സമതുലിതാവസ്ഥ-നിലനിർത്താൻ വായന അത്യന്താപേക്ഷിതമാണ്.
             എന്താണ് വായിക്കേണ്ടത് എന്നത് വ്യക്തിനിഷ്ഠമായ തെരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കും.പഠനകാലയളവിൽ പാഠപുസ്തകങ്ങൾ വായിക്കുമ്പോൾത്തന്നെ ഏതു വിഷയത്തിലും കൂടുതൽ അറിവും ആധികാരികതയും നേടാൻ ആ വിഷയവുമായി ബന്ധപ്പെട്ട എത്രയോ റഫറൻസ് ഗ്രന്ഥങ്ങളെ നാം ആശ്രയിക്കുന്നു.പഠനസംബന്ധിയായി ചിന്തിക്കുമ്പോൾ,പുസ്തകത്തിന്റെ പരിധിയിൽ നിൽക്കുന്നതല്ല വായന എന്ന് ആർക്കും അറിയാം.പാഠ്യേതരമായ വായനകളിൽ വിശേഷിച്ചും സാഹിത്യവായനയിൽ കഥയോ,നോവലോ,കവിതയോ ഇഷ്ടപ്പെടുന്നവരുണ്ടാകും.ജീവചരിത്രങ്ങളും യാത്രാവിവരനങ്ങളും ഇഷ്ടപ്പെടുന്നവരുണ്ടാകും.വ്യക്തിയുടെ അഭിരുചിക്കനുസരിച്ചാണല്ലോ സാഹിതീയമായ താത്പര്യങ്ങളും പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പും പ്രസക്തമാകുക.
       നമ്മുടെ ഗ്രാമങ്ങളിൽ മുൻപ് വായനസംഘങ്ങൾ സജീവമായിരുന്നു.ഗ്രന്ഥശാലയുടെ പശ്ചാത്തലത്തിലല്ല,തൊഴിലെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ സംഘങ്ങൾ സജീവമായിരുന്നത് എന്നോർക്കുമ്പോൾ ഇന്ന് നമുക്ക് അദ്ഭുതം തോന്നാം.പത്രവായനയും ഗൗരവപ്പെട്ട സാഹിത്യവായനയും ഈ വായനസംഘങ്ങളിൽ പതിവായിരുന്നു.ഇതിൽ പത്രവായനയുടെ കാര്യം എടുത്തുപറയണം.ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയും അപേക്ഷിച്ച് കേരളം രാഷ്ട്രീയസാക്ഷരത്യിൽ മുൻപന്തിയിലെത്താനുള്ള പ്രധാനകാരണങളിലൊന്ന് ഈ പത്രവായനപാരമ്പര്യമാണ്.ദിനപത്രത്തോടെ മാത്രമേ മലയാളിയുടെ ഒരു ദിവസം ഇക്കാലത്തുപോലും ആരംഭിക്കുന്നുള്ളൂ എന്നതും രസകരമാണ്.വാർത്ത,വായിക്കാനുള്ളതല്ല കാണാനും കേൾക്കാനുമുള്ളതാണെന്ന് ദൃശ്യമാധ്യമങ്ങൾ നാൾതോറും പരത്തിക്കൊണ്ടിരിക്കുന്ന വേളയിലും പത്രം വായിച്ചുകൊണ്ട് തന്റെ ദിവസം ആരംഭിക്കുന്ന മലയാളി രസകരമായൊരു വൈചിത്ര്യമല്ലെങ്കിൽ പിന്നെ മറ്റെന്താണ്? 
            നമ്മുടെ സാംസ്കാരികചരിത്രത്തിൽ വായനശാലകൾക്കുള്ള പങ്കിനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ പറയുക അസാദ്ധ്യമാണ്.അത്രയ്ക്ക് സുദീർഘവും സുവിസ്തൃതവുമാണത്.ഒരു ലൈബ്രറിലെങ്കിലും അംഗത്വമില്ലാതിരിക്കുന്ന അവസ്ഥയെക്കുറിച്ച്,ഒരുപക്ഷേ,മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞെന്നു വരില്ല.ലൈബ്രൈറിയെക്കുറിച്ച് ആലോചിക്കുമ്പോൾ പുസ്തകങ്ങൾ ശേഖരിച്ചുവച്ചിരിക്കുന്നതിന്റെ ചിത്രമാണ് ആദ്യം മനസ്സിലെത്തുന്നത്.വായനയ്ക്കായി വിവരങ്ങളും വിഭവങ്ങളും ശേഖരിച്ച് ക്രമപ്പെടുത്തിവച്ചിട്ടുള്ള സംവിധാനമാണ് ലൈബ്രറി.നമ്മുടെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും എല്ലാം സമ്പന്നങ്ങളായ ലൈബ്രറികളുണ്ട് ഇന്ന്.സാംസ്കാരിക സ്ഥാപനങ്ങളുടെയും മറ്റും ഭാഗമായി പ്രവർത്തിക്കുന്ന ലൈബ്രറികൾക്ക് ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങൾ പൂർണമായും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടുള്ളതിനാൽ റഫറൻസ് വിഭാഗത്തിൽ വിവരങ്ങളുടെയും വിഭവങ്ങളുടെയും പരമാവധി ലഭ്യതയുണ്ട്.പ്രാദേശികമായ വായനശാലകളുടെ പങ്കാളിത്തവും ഇവിടെ എടുത്തു പറയാം.വായനയെ സംബന്ധിച്ച ഈ വിചാരങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നത് നമ്മുടെ നാട്ടിൽ വായന ഒർറ്റിക്കലും വറുതിയിൽ എത്തില്ല എന്നു തന്നെയാണ്.സാമ്രാജ്യാധിപനല്ലായിരുന്നെങ്കിൽ ഒരു ഗ്രന്ഥശാലാസൂക്ഷിപ്പുകാരനായിരിക്കാനാണ് തനിക്ക് താത്പര്യം എന്നുപറഞ്ഞ നെപ്പോളിയനെ ഓർത്തുകൊണ്ട് ഈ വിചിന്തനം അവസാനിപ്പിക്കട്ടെ.

21 Jun 2013

malayalasameeksha june 15-july15/2013

reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE


മലയാളസമീക്ഷ    ജൂൺ  15-ജൂലായ് 15/2013
ഉള്ളടക്കം

കവിത
കൂറച്ചോക്ക്‌
രാമകൃഷ്ണൻ ചുഴലി

ഭരിപ്പുകാരുടെ തിരക്ക് ആർക്ക് വേണ്ടി ?
ഡോ കെ ജി ബാലകൃഷ്ണൻ

 രണ്ടു കവിതകൾ
അച്ചാമ്മ തോമസ്‌

പറയാൻ മറന്നവർ
സലോമി ജോൺ വൽസൻ

 സഞ്ചാരം
സന്തോഷ് പാലാ
കാലന്മഴ.
ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍.
അവരിലൂടെ
എം.കെ.ജനാർദ്ദനൻ 

അന്ത്യവിധി
ടി. കെ. ഉണ്ണി
പരിണാമം
അരുൺകുമാർ അന്നൂർ
നഗ്നത ഒരു രാജ്യമാകുന്നു...
സുലോച് എം. എ 

വിശപ്പ്‌
ശ്രീദേവിനായർ
വിരോധാഭാസം
ഇന്ദിരാബാലൻ
മൃത്യുഞ്ജയി
ഗീത മുന്നൂർക്കോട്
 പുതിയ പടം
ചെമ്മനം ചാക്കോ

 പൊന്നാട
സത്താർ ആദൂർ

ഇഎംഎസ്‌ ഒരു ബസിലെ ഡ്രൈവറാണ്‌ (കണ്ടക്ടറും)
എ.കെ.ശ്രീനാരായണ ഭട്ടതിരി

ഓർമ്മ
ദിനകരൻ പി പി
ഉടയോൾ
സ്മിത പി കുമാർ
കഥ
കാഞ്ഞിരമധുരം
ഇരവി

ജഹാംഗീര്‍
കെ.എം.രാധ
രാത്രിമഴ
ബോണി പിന്റോ

ആഗോളസാദ്ധ്യതകൾ
മോഹൻ ചെറായി

കൃഷി
നീരയും കേരവും കേരളവും
ടി. കെ. ജോസ്‌  ഐ എ എസ്
കേരളത്തിന്റെ കാർഷിക സമ്പട്‌വ്യവസ്ഥയ്ക്ക്‌ ഊർജ്ജം പകരാൻ നീര
കെ.എം. ചന്ദ്രശേഖർ
ദൈവത്തിന്റെ സ്വന്തം നാട്‌ 'നീര'യ്ക്കായി കേഴുന്നു
ആർ. ഹേലി
നീര - സമീപനത്തിൽ സമഗ്ര മാറ്റം അനിവാര്യം
രമണി ഗോപാലകൃഷ്ണൻ
നീര-വൻ തൊഴിൽ 'വിപ്ലവ'ത്തിന്‌
മിനി മാത്യൂ
നിയമത്തിന്റെ ഊരാക്കുടുക്കിൽ നീര
സുഭാഷ്‌ കെ. കെ.
നീരയെ യുക്തിസഹമല്ലാത്ത അബ്കാരി നിയമത്തിൽ നിന്ന്‌ മോചിപ്പിക്കുക
ബാബു ജോസഫ്‌
കൽപവൃക്ഷത്തണലിൽ
ഇന്ദുലേഖ ടി. എസ്‌.
നീര: ചെത്തു തൊഴിലാളിയേയും രക്ഷിക്കും
പി.ഒ
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
നമ്മുടെ ആശുപത്രികളുടെ മുമ്പില്‍ നിന്നു്‌ ഒന്നുരണ്ടു ചോദ്യം ചോദിച്ചോട്ടെ ?
സി.പി.രാജശേഖരൻ
ആത്മപഥങ്ങൾ
കളിയരങ്ങിൽ സ്ത്രീപക്ഷസമരം നയിച്ച നായിക
ഇന്ദിരാബാലൻ
ചുവരെഴുത്ത്
മലയാളിയുടെ ലൈംഗികതൃഷ്ണ: കഴുക്കോലുകൾ പൊളിച്ചടുക്കേണ്ടിയിരിക്കുന്നു.!!
സുലോച് എം.എ
അഞ്ചാംഭാവം
ഭദ്രമല്ലാത്ത ലോകം
ജ്യോതിർമയി ശങ്കരൻ
പരിഭാഷ
ഞാൻ ഭ്രാന്തനാണോ? :മോപ്പസാങ്ങ്
വി.രവികുമാർ
ലേഖനം
 അന്തിപ്പേടി നീക്കാൻ കൈത്തിരിപ്രസാദം മതി
സി.രാധാകൃഷ്ണൻ 

ശബ്ദത്തിന്റെ രസതന്ത്രം
അംബിക. എ. നായർ

വില്‍പ്പനയ്ക്ക്  വെക്കുന്ന യുവത്വം
കെ.വി.നദീർ
"പ്രകൃതി കൃഷിയുടെ പ്രവാചകന്‍ മസനോബു ഫുക്കുവോക്ക യുടെ ജന്മശതാബദി വര്‍ഷം 2013 "
 ഫൈസൽബാവ       
തക്ഷൻകുന്നു സ്വരൂപം - ഒരു നാടിന്റെ ആത്മകഥ
മീരാകൃഷ്ണ
യാത്ര
എന്റെ ഹിമാലയ യാത്ര/14
പ്രഫുല്ലൻ തൃപ്പൂണിത്തുറ
English Section
Investment in equity
Sunil MS
The mime
Dr K G Balakrishnan
The winner
Geetha munnurcode
നോവൽ
കുലപതികൾ
സണ്ണി തായങ്കരി

നവാദ്വൈതം/എഡിറ്ററുടെ കോളം
മണ്ണിനുവേണ്ടി
എം.കെ.ഹരികുമാർ

24 May 2013

ചുമടുതാങ്ങി

ശ്രീദേവിനായർ
പ്രിയമിത്രമേ
നീയെൻ ചുമടുതാങ്ങി
എൻ ചുമടെല്ലാം നിന്നിലിറക്കിവച്ചു
എൻ ഭാരം‌ ചുമക്കുവാൻ പ്രാപ്‌തനായ്‌ വന്ന നീ
തെല്ലൊന്നു ചുമലുകൾ താഴ്‌ത്തിടണം
നീളുന്ന പന്ഥാവിൽ നീയെനിക്കേകിയ
ശക്തമായ്‌ പാകിയ ചുമടുതാങ്ങി
ദുഃഖഭാരമെല്ലാമിറക്കിവച്ചീടുവാൻ
ഉത്തമനായൊരു താങ്ങുകല്ലായ്‌
എന്നുമീയേകാന്ത വീഥിതന്നോരത്തു
എന്നുമെനിക്കൊരാശ്രയമായ്‌
കല്ലായിരുമ്പായി മാനുഷരൂപമായ്‌
നിൽക്കുമോ മഴയും വെയിലുമേറ്റു വാങ്ങി?

27 Apr 2013

രാത്രി മഴ

രഞ്ജു നായർ 

പാതി തുറന്ന ജനല്‍പ്പാളിയിലുടെ
ക്ഷണിക്കാത്ത അതിഥിയായെത്തി 
രാത്രി മഴ 

എന്നോട് കലപില പറഞ്ഞും ഉമ്മവച്ചും
ഉറക്കം കളഞ്ഞു 
മഴത്തുള്ളിക്കുഞ്ഞുങ്ങള്‍ 

വീണ്ടുമെന്‍ മിഴികളില്‍ 
ഉറക്കം മടങ്ങവേ 
വന്നതാ സുര്യന്‍ 

പേടിച്ചോടി മറഞ്ഞു മഴ 
കൂടെ എന്നുറക്കവും 
മഴത്തുള്ളിക്കുഞ്ഞുങ്ങളും

26 Mar 2013

നിഴൽ വരകൾ .


പ്രേം കൃഷ്ണ 

ഞാനെന്ന ഒറ്റവര
ഇടയ്ക്കിടെ ചെറുതും വലുതുമായി
പല പ്രതലങ്ങളിലും
രേഖപ്പെടുത്തി ഒപ്പം നീങ്ങാറുണ്ട് .

അതെവിടെ പതിയിരിക്കുന്നു
എങ്ങോട്ട് മടങ്ങുന്നു
എന്നറിയാത്തൊരു
കണ്ണാവാറുണ്ട് മനുഷ്യൻ പലപ്പോഴും .
അൽപ്പം മുൻപ്
പോസ്റ്റ്‌ മാർട്ടം ചെയ്യപ്പെട്ടവന്റെ
മരണകാരണം
അവന്റെ നിഴലിറിയാമായിരുന്നു.
അത് പക വീട്ടിയത്
പതിയിരുന്ന കൊലപാതകിയുടെ
നിഴലായ് കൂടുമാറി
പിടി കൂടാനെത്തിയവർക്ക് മുന്നിൽ
സ്വയം അടയാളപ്പെടുത്തിയായിരുന്നു .

എല്ലാ നിഴലുകളും
ഇടയ്ക്കിടെ പുറന്തള്ളുകയും
വലിച്ചെടുക്കുകയും ചെയ്യുന്ന
ഭൂമിയുടെ ശരീരം
നിഴലുകളുടെതുമാണ് .
അതിനാൽ എല്ലാ നിഴലുകൾക്കും
മണ്ണിന്റെ മണമാണ് .

23 Feb 2013

4 കിലോ തൂക്കമുള്ള വൃഷണവുമായി

1

ജോണി വാക്കർ

പ്രത്യേക തരം അസുഖം കാരണം 4 കിലോ തൂക്കമുള്ള വൃഷണവുമായി ജീവിക്കുന്ന വെസ്ലി വാറന്‍ ജൂനിയര്‍ എന്നയാള്‍ തന്റെ അസുഖത്തിലും ഫുള്‍ ഹാപ്പിയായി ജീവിക്കുന്നു. തനിക്ക് നല്‍കപ്പെട്ട 1 മില്യണ്‍ ഡോളറിന്റെ ഓപ്പറേഷന്‍ ഫ്രീ ആയി ചെയ്തു തരാം എന്ന ഓഫര്‍ തന്റെ സെലിബ്രിറ്റി ലേബല്‍ പോകുമോ എന്ന് ഭയന്നിട്ടാകാം കക്ഷി നിരസിച്ചു എന്നാണു വാര്‍ത്ത. ലാസ് വേഗാസ് സ്വദേശിയാണ് വെസ്ലി വാറന്‍ ജൂനിയര്‍ .
ഒരു തണ്ണിമത്തന്റെ അത്ര വലുപ്പമുള്ള ഇദ്ദേഹത്തിന്റെ വൃഷണം ഇദ്ദേഹം തന്റെ 2 കാലുകള്‍ക്കിടയില്‍ താങ്ങി നിര്‍ത്തിയ ശേഷം ഇദ്ദേഹം ലാസ് വെഗാസില്‍ വെച്ച് നടന്ന 2 കോമഡി ഷോകളിലും പങ്കെടുത്തുവത്രേ.
ഒരു ഡോകുമെന്ററി ഫിലിം കമ്പനി ഇദ്ദേഹത്തെ കുറിച്ച് ഒരു ഡോകുമെന്ററി തയ്യാറാക്കുവാന്‍ കരാറും ആയിട്ടുണ്ട്‌ എന്നാണ് കേള്‍വി. അതെ സമയം ലാസ് വേഗാസ് ജേണലിനോടുള്ള അഭിമുഖത്തില്‍ കക്ഷി തനിക്കുള്ള വേദനയും പങ്കു വെച്ചു. മൂത്രമൊഴിക്കാന്‍ വരെ കക്ഷി വിഷമിക്കുകയാണത്രേ. സ്വന്തം ശരീരത്തിലൂടെ മൂത്രം ഒഴിച്ച് പോവുകയാണ് കക്ഷി. ഇതൊക്കെ ആണെങ്കിലും ഓപ്പറേഷന്റെ കാര്യം പറയുമ്പോള്‍ കക്ഷിക്ക് മിണ്ടാട്ടമില്ല എന്ന് ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്നിരുന്നാലും കക്ഷിക്ക് ചില ആഗ്രഹങ്ങള്‍ ഒക്കെയുണ്ട്. ഒരു സാധാരണ മനുഷ്യനെ പോലെ മൂത്രം ഒഴിക്കാന്‍ കഴിയണം. പിന്നെ ഒരു യുവതിയുമായി സ്നേഹം പങ്കു വെക്കാനും കഴിയണം.
47 വയസ്സുള്ള വാറന്‍ ചിലര്‍ നല്‍കിയ ഫ്രീ ഓപ്പറേഷന്‍ വാഗ്ദാനം നിരസിച്ചുവെങ്കിലും സ്വയം ആളുകളിലേക്ക് ഇറങ്ങി കാശുണ്ടാക്കുവാന്‍ ആണ് അങ്ങേരുടെ തീരുമാനം. അങ്ങിനെ ആണെങ്കില്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ ആകുമെന്നും അദ്ദേഹം കണക്ക് കൂട്ടുന്നു.


24 Jan 2013

ചില വാക്കുകള്‍

 സി.വി.പി.നമ്പൂതിരി


ആരും തിരിഞ്ഞു നോക്കാത്ത
ചില വാക്കുകളുണ്ട്,നിഘണ്ടുവില്‍ .
ചെന്തമിഴ് മഴകളുടെ
ചെമ്പക സുഗന്ധം പെയ്തവ
തിരുനെല്‍ക്കതിരുകള്‍ക്കൊപ്പം
ചുവടു വെച്ചവ
ഭൂമുഖത്തു നിന്നും മറഞ്ഞ പക്ഷികളുടെ
ഇരുണ്ട മൌനം സൂക്ഷിക്കുന്നവ .
ആരെക്കെയോ ഉപക്ഷിചു പോയവ
അര്‍ഥം നഷ്ടപ്പെട്ട് അനാഥമായവ
പഴന്തുണി കളെയും
കവുങ്ങിന്‍ പാളകളെയും
ചൂട്ടുവെട്ടത്തേയും
ഓര്‍മ്മപ്പെടുത്തിക്കൊണ്ട്
അവയിന്നും നിഘണ്ടുവിലുണ്ട് .

ഓരോ മനസ്സിലും.
ആരോടും ഒരിക്കലും പറയാനാകാത്ത
ചില വാക്കുകളുണ്ട്,
രഹസ്യങ്ങളുടെ നിലവറയില്‍
അവ മുഴങ്ങുന്നുണ്ടാകും
ചിലത് താനേ വീണു ചിതറു ന്നുണ്ടാകും..

ഓരോ മനസ്സിലും
ഭൂകമ്പങ്ങളുടെ അവശിഷ്ടങ്ങളുണ്ട്,
സമുദ്രങ്ങളു ടെ വ്യാഖ്യാനങ്ങളുണ്ട്
വ്യാകരണമില്ലാത ഭാഷകളുണ്ട്
ഗോത്ര മുദ്രയുള്ള വാക്കുകളുണ്ട്
ഒരിക്കലും എഴുതാനാകാത്ത
കവിതകളുണ്ട്..

ആകാശത്തിന് എല്ലാം അറിയാം.

22 Dec 2012

നോവൽ/കുലപതികൾ[4]




സണ്ണി തായങ്കരി 




പുൽനാമ്പുകളിൽ
മഞ്ഞുതുള്ളികൾ സ്ഫടികംപോലെ വെട്ടിത്തിളങ്ങിയപ്പോൾ അബ്രാഹവും ഭൃത്യന്മാരും പാരാൻ മരുഭൂമിയുടെ അതിർത്തിയിലെത്തി. രാത്രിയിൽ മഞ്ഞ്‌ നനച്ചിട്ട മണൽവിരിപ്പിൽ കഴുതകളുടെ കുളമ്പുകൾ ചിത്രങ്ങൾ നെയ്ത്മുന്നേറി. പ്രകാശം വളർന്നുവികസിച്ചപ്പോൾ മരുഭൂമിയുടെ വന്യത മനുഷ്യരെയും കഴുതകളെയും ആക്രമിച്ചുതുടങ്ങി.
മധ്യാഹ്നത്തിലേയ്ക്കുള്ള പാതയിൽ അഗ്നിച്ചിറകുകൾ വിടർന്നു. പൊടുന്നനെ മണൽക്കാറ്റും എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു. ചുറ്റിയടിച്ച മണൽക്കാറ്റ്‌ തെറുത്തുകൊണ്ടുപോയ മൺപായകൾ വിദൂരങ്ങളിൽ വിരിച്ചു. മണൽപ്പുറ്റുകൾ നെരിപ്പോടിലെ ഉമിത്തീപോലെ  ജ്വലിച്ചു. കുളമ്പുകൾ ചുട്ടുപൊള്ളിയപ്പോൾ കാലുകൾ വേഗം വലിച്ചുവെച്ചു, കഴുതകൾ.
മധ്യാഹ്നചൂടിന്റെ അധീശത്വം വൃദ്ധനായ അബ്രാഹത്തെ അസ്വസ്ഥനാക്കുന്നത്‌ ഏലിയേസർ ദുഃഖത്തോടെ അറിഞ്ഞു. കൈവശം വെള്ളവും ഭക്ഷണവും നന്നേകുറവ്‌. എല്ലാവർക്കും തികയില്ല. ദാസന്മാർ ഭക്ഷിക്കാതെ യജമാനൻ ഒരുതുള്ളി വെള്ളംപോലും ഇറക്കില്ലെന്ന്‌ അയാൾക്ക്‌ നിശ്ചയമുണ്ട്‌.
"അങ്ങേയ്ക്ക്‌ വിശപ്പും ദാഹവും കലശലായുണ്ട്‌. ക്ഷീണവും കൂടിയിരിക്കുന്നു. കഴുതയെ നിർത്തട്ടെയോ?" ഏലിയേസർ അനുവാദത്തിനായി കാത്തു.
"ഭക്ഷണം തികയില്ലല്ലോ?"
"അങ്ങ്‌ ഭക്ഷിച്ചാലും. ഈ ചൂട്‌ അങ്ങേയ്ക്ക്‌ താങ്ങാനാവില്ല."
"നമുക്കെല്ലാവർക്കും വേണ്ട ഭക്ഷണം കർത്താവ്‌ തരും."
വിശക്കുന്ന ദാസർക്ക്‌ ഭക്ഷണം കൊടുക്കാതെ യജമാനൻ ഭക്ഷിക്കുകയെന്നത്‌ അചിന്ത്യം. കർത്താവിനെതിരായ പാപമാണത്‌. വിശന്നു മരിച്ചാലും അദ്ദേഹമത്‌ ചെയ്യില്ല.
അബ്രാഹത്തിന്റെ ക്ഷീണിച്ച കണ്ണുകൾ ദൂരെ, പരിധിയില്ലാതെ പരന്നുകിടക്കുന്ന മണൽക്കാടുകളിലായിരുന്നെങ്കിലും വാക്കുകളിൽ പ്രതീക്ഷയുടെ നിറവുണ്ടായിരുന്നു.
"കർത്താവ്‌ കാരുണ്യവാനാണ്‌. തന്റെ മക്കൾക്കായി മഞ്ഞും മഴയും വസന്തവും നൽകുന്നവൻ. അവർക്കായി മണ്ണിൽനിന്ന്‌ ഫലം പുറപ്പെടുവിക്കുന്നവൻ. ഇരുവുപകൽ ഭേദമന്യേ ആ മിഴികൾ മക്കളെ വീക്ഷിക്കുന്നുണ്ട്‌."
മണൽക്കാടുകളെയും ചീറിയടിച്ച മണൽക്കാറ്റിനെയും ചുട്ടുപൊള്ളിക്കുന്ന ഉച്ചച്ചൂടിനേയും ആയാസപ്പെട്ടു പൈന്തള്ളി കഴുതകൾ മുന്നേറി. പാരാൻ മരുഭൂമിയുടെ മധ്യഭാഗത്തുള്ള പർവത താഴ്‌വരയിൽ എത്തിപ്പെട്ടപ്പോൾ മുന്നോട്ട്‌ വിരൽചൂണ്ടി ഒരു ഭൃത്യൻ ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞു-
"അതാ, അവിടെയൊരു ഗ്രാമത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്‌."
"ഈ മണലാരണ്യത്തിൽ ഗ്രാമമോ? നീ ദിവാസ്വപ്നം കാണുകയാണ്‌." മറ്റൊരു ഭൃത്യൻ കളിയാക്കി.
ഏലിയേസർ നെറ്റിക്കുമുകളിൽ കൈപ്പത്തിവച്ച്‌ സസൂക്ഷ്മം നോക്കി. ശരിയാണ്‌. അങ്ങകലെ ഈന്തപ്പനകൾ വളർന്നുനിൽക്കുന്നു. സൂര്യന്റെ ഉഗ്രതാപത്തെ തടഞ്ഞുനിറുത്തി അത്‌ പാരാനിൽ നിഴലിന്റെ കുളിർമ്മ സൃഷ്ടിക്കുന്നുണ്ടാവണം. അതിനുമപ്പുറം പൊട്ടുകൾപോലെ കാണുന്നത്‌ കൂടാരങ്ങളാവാം. മനുഷ്യൻ അവിടെ അധിവസിക്കുന്നുണ്ടെന്നതിന്‌ മതിയായ തെളിവ്‌. ഹാവൂ... ആശ്വാസമായി. യജമാനന്‌ വെള്ളവും ഭക്ഷണവും ഉടനടി കൊടുത്തേ മതിയാകൂ. അല്ലെങ്കിൽ ഈ മണൽക്കാട്ടിൽ ധനികരിൽ ധനികനായ തന്റെ യജമാനൻ...
പ്രത്യാശ മനസ്സിൽ കുളിർമ പകർന്നെങ്കിലും അടുത്ത ക്ഷണം മണലാരണ്യത്തിലെ കൊടുങ്കാറ്റ്‌ മണൽത്തരിയെ എന്നപോലെ പറത്തിക്കൊണ്ടുപോയി. ഈജിപ്തിലെ വ്യാപാരികൾ പറഞ്ഞതനുസരിച്ച്‌ അത്‌ ഇസ്മായേലിന്റെ താവളമാകാനേ തരമുള്ളു. അയാൾ തന്റെ യജമാനനോട്‌ ഏതുവിധമാകും വർത്തിക്കുക? അവനിൽനിന്ന്‌ നല്ലതൊന്നും പ്രതീക്ഷിക്കുക വയ്യ. പകയുടെ മൂർത്തരൂപമാണവൻ. പ്രതികാരമാണ്‌ അവന്റെ ലക്ഷ്യം. മുൻപിൻ ആലോചിക്കാതെ വെട്ടൊന്ന്‌ മുറി രണ്ട്‌ എന്ന പ്രകൃതവും!
ഏലിയേസർ യജമാനനെ ശ്രദ്ധിച്ചു. ഇവ്വിധമായ ചിന്തകളൊന്നും അദ്ദേഹത്തിലില്ല. മാത്രമല്ല, ആ കണ്ണുകളിലെ തിളക്കം അടുത്തകാലത്തൊന്നും കാണാത്തത്താണ്‌. വേർപിരിഞ്ഞ കടിഞ്ഞൂൽപുത്രനെ ഒരു നോക്കുകാണാൻ ഏതു പിതാവാണ്‌ ആഗ്രഹിക്കാത്ത്‌? അവന്‌ ജന്മമേകിയ സ്ത്രീയേയും. വിരഹദുഃഖം അനുഭവിച്ചവർക്കേ അതിന്റെ നീറ്റലും പുകച്ചിലും അറിയൂ. സാറാ യജമാനത്തിയുടെ വേർപാട്‌ അതിന്‌ ആക്കം കൂട്ടിയിട്ടുണ്ടാവണം.
അവർ മലയടിവാരത്തിൽ എത്തുംമുമ്പ്‌ എണ്ണമറ്റ ഒട്ടകങ്ങളുടെ ഒരുപടതന്നെ അവർക്കെതിരെവന്ന്‌ താഴ്‌വാരത്തിൽ നിലയുറപ്പിച്ചു. തടിച്ച വില്ലാളിവീരന്മാരായിരുന്നു അവർ. കല്ലും കവിണയും അമ്പും വില്ലും അവരുടെ കൈവശമുണ്ടായിരുന്നു. രക്ഷപ്പെടാനുള്ള പഴുതുകളൊന്നും ശേഷിച്ചിട്ടില്ലെന്ന്‌ ഭൃത്യന്മാർക്ക്‌ ബോധ്യമായി. ഭയപ്പെട്ട്‌ അലറിവിളിച്ച ഭൃത്യന്മാരെ അബ്രാഹം ധൈര്യപ്പെടുത്തി.
"നിർഭയരായിരിക്കുവിൻ. ദൈവം നമ്മോടുകൂടെയുണ്ട്‌. ഒരാപത്തും വരില്ല."
"യജമാനനെ... ആ കാട്ടുചെന്നായ്ക്കള്‌ നമ്മളെ വകവരുത്തും. അവരുടെ കയ്യിൽ ആയുധങ്ങളുമുണ്ട്‌. കൊള്ളയടിക്കാൻ കൈവശമൊന്നുമില്ലാത്തതിനാൽ നമ്മളെയവർ പിച്ചിച്ചീന്തും."
"ഒന്നും സംഭവിക്കില്ല. അത്‌ ഇസ്മായേലിന്റെ അംഗരക്ഷകരാണ്‌."
പറഞ്ഞുതീരും മുമ്പ്‌ കവിണയിൽനിന്ന്‌ പാഞ്ഞുവന്ന ഒരു കല്ല്‌ ഏലിയേസറിന്റെ കഴുതയുടെ പള്ളയ്ക്കുകൊണ്ടു. പ്രാണവേദനയോടെ അലറിക്കരഞ്ഞ കഴുത ഏലിയേസറിനൊപ്പം ചുട്ടുപഴുത്തമണ്ണിൽ വീണു. കല്ല്‌ കഴുതയുടെ പള്ളതുളച്ച്‌ ഉള്ളിൽ പ്രവേശിച്ചിരുന്നു. കല്ലുകയറിയ മുറിവിലൂടെ ചോര ചീറ്റി. ചൊരിമണൽ അത്‌ വലിച്ചുകുടിച്ചു. കഴുതയുടെ കരച്ചിൽ നേർത്തുനേർത്ത്‌ ഇല്ലാതായി. പിന്നെ സാവധാനം തല മണ്ണിൽ പൂഴ്ത്തി നിശ്ചലമായി.
അപ്രതീക്ഷിതമായ ആക്രമണത്തിൽ അബ്രാഹം പകച്ചുപോയി. നിമിഷാർധത്തിൽ മുന്നിൽ പ്രത്യക്ഷപ്പെട്ട ആജാനബാഹുവിനെ സാകൂതം നോക്കി. ഇരുനിറമുള്ള ആ വില്ലാളിവീരന്റെ ഓരോ അംഗങ്ങളെയും അബ്രാഹത്തിന്റെ കണ്ണുകൾ വാത്സല്യപൂർവം തലോടി. എത്രയോ നാളുകളായി കാണാൻ കൊതിച്ച മുഖം...!
'ഇസ്മായേൽ... എന്റെ മകൻ ഇസ്മായേൽ...' അബ്രാഹത്തിന്റെ മനം മുരണ്ടു. ഹൃദയം വാത്സല്യത്തിന്റെ സ്വർണച്ചാമരം വീശി. കനലുരുക്കുന്ന ചൂടിൽ അത്‌ സുഗന്ധം കോരിച്ചൊരിഞ്ഞ കുളിർകാറ്റായി. അകലെ നിലകൊണ്ട അവന്റെ ശിരസ്സിൽ സ്പർശിക്കാൻ കർത്താവ്‌ തനിക്ക്‌ ആയിരം കൈകൾ തന്നില്ലല്ലോയെന്ന്‌ ഒരു നിമിഷം കുണ്ഠിതപ്പെട്ടു.
എന്റെ കടിഞ്ഞൂൽപുത്രൻ, ഇസ്മായേൽ, നീയെത്രയോ വളർന്നിരിക്കുന്നു! എന്തൊരു തലയെടുപ്പ്‌!! കൈകാലുകളിലും വിരിഞ്ഞമാറിലും ഉരുണ്ടുകളിക്കുന്ന ഉറച്ച മസിലുകൾ... ഭൂമിയിലെ ഏതു ബലവാനെയും അവൻ കരബലത്താൽ നിഷ്പ്രഭനാക്കും.
എങ്കിലും എന്തോ ഒരു കുറവ്‌ സ്വത്വത്തെ അപൂർണ്ണമാക്കുന്നതുപോലെ... മഹിതമായ തന്റെ പാരമ്പര്യത്തിന്റെ അഭാവമോ...? അപരിചിതത്വത്തിന്റെ ഗഹനതയോ...?
ഒന്നിലും കൂസാത്ത ഇസ്മായേലും പിതാവിനെ മുഖാമുഖം കണ്ടപ്പോൾ അമ്പരന്നുപോയി. ജന്മം നൽകി, നിർദയം ഉപേക്ഷിച്ചവനെങ്കിലും ആ രക്തമാണ്‌ തന്നിലോടുന്നത്‌. ആ പാദങ്ങൾ തൊട്ടുവന്ദിച്ചാലോ? പിതാവിന്റെ മുന്നിൽ ശിരസ്സ്‌ നമിക്കുന്നതിൽ എന്താണ്‌ തെറ്റ്‌? അപ്പോൾ വിറയാർന്ന ആ കൈകൾ തന്റെ ശിരസ്സിൽ... പിതാവിന്റെ അനുഗ്രഹം പുത്രന്‌ എത്ര വിലപ്പെട്ടതാണ്‌...
അപ്പോൾതന്നെ അത്തരം വൈകാരിക ചിന്തകളെ ഗർവോടെ പറിച്ചെറിഞ്ഞ്‌ ഹൃദയം കൂടുതൽ കഠിനമാക്കി, ഇസ്മായേൽ. എന്തിനുവേണം ആ അനുഗ്രഹം? അയാൾ തനിക്ക്‌ ആരാണ്‌? കടിഞ്ഞൂൽ പുത്രനായിട്ടും ദാസിയിൽ ജനിക്കുകമൂലം അവകാശം നിഷേധിച്ചു. ദാസിയിൽ ജനിച്ചതു ആരുടെ കുറ്റം? ഒരു പിതാവിന്റെ സ്നേഹവാത്സല്യങ്ങൾ എന്തുകൊണ്ട്‌ നിഷേധിച്ചു? ആദ്യഭാര്യയിൽ പുത്രനുണ്ടായപ്പോൾ തന്നെയും അമ്മയേയും ഒരു സഞ്ചി വെള്ളവും ഏതാനും അപ്പക്കഷണങ്ങളുംതന്ന്‌ നിഷ്കരുണം മരുഭൂമിയിലേക്ക്‌ വലിച്ചെറിഞ്ഞ ദുഷ്ടൻ... കാരണമോ, കുഞ്ഞനുജനായി ഏറെ സ്നേഹിച്ച ഇസഹാക്കിനൊപ്പം കളിച്ചുപോൽ! ദാസിയുടെ മകന്റെകൂടെ യജമാനത്തിയുടെ മകൻ വളർന്നാൽ അവകാശം കൊടുക്കേണ്ടിവരില്ലേയെന്ന ദുഷ്ടചിന്ത... കടിഞ്ഞൂൽ പുത്രന്‌ ഇരട്ടി അവകാശത്തിന്‌ അർഹതയുണ്ടല്ലോ.
ഇസ്മായേലിനെ പരുക്കനും നിഷേധിയും പ്രതികാരദാഹിയുമാക്കിയത്‌ ആരാണ്‌? ജീവിത വ്യാമോഹങ്ങളുടെ സ്വപ്നഭൂമിയിൽനിന്ന്‌ പുറന്തള്ളപ്പെട്ടവന്‌ യാതനയും വേദനയും അവഗണനയും മാത്രമായിരുന്നല്ലോ കൈമുതൽ. സഹനങ്ങളുടെ ഊഷരഭൂമിയെ ജീവിതത്തട്ടകമാക്കുമ്പോൾ വിദ്വേഷത്തിന്റെ പാഞ്ചജന്യം മുഴക്കുവാൻ പ്രേരിപ്പിച്ചതു വിധിയോ വിധാതാവോ... അതോ ജന്മംനൽകിയ ഈ പിതാവുതന്നെയോ...?
എല്ലാം കഴിഞ്ഞിട്ടിപ്പോൾ വഴിതെറ്റി വന്നിരിക്കുന്നു! എന്തിനാവും ഇപ്പോൾ ഈ പുറപ്പാട്‌? ധർമപത്നിയുടെ വേർപാട്‌ ഒരു വിചിന്തനത്തിന്‌ പ്രേരിപ്പിച്ചിരിക്കുമോ? ഇനി അരുതെന്നുപറയാൻ ആളില്ലല്ലോ.
വേണ്ടാ. തിരസ്കൃതനെന്ന പദവിതന്നെ ധാരാളം. പിതാവിന്റെയും പുത്രന്റെയും ആ പഴയ കണക്കുപുസ്തകം തിരസ്കൃതനായ താനെന്നേ അടച്ച്‌ മുദ്രവെച്ചുകഴിഞ്ഞു. ആരുടെയും സഹായമില്ലാതെ തന്റേതായ വഴികൾ തെരഞ്ഞെടുത്തു. ഒരിക്കൽ ഹൃദയത്തിൽ തറച്ചുകയറിയ വിദ്വേഷത്തിന്റെ മുള്ള്‌ ജീവിതപന്ഥാവിൽ എന്തിനെയും അതിജീവിക്കാനുള്ള, പ്രതിരോധങ്ങളെ തകർത്ത്‌ തരിപ്പണമാക്കാനുള്ള ജീവേച്ഛയായി വളർന്നിരിക്കുന്നു.
"ഞങ്ങൾ ഇവരെ കൊള്ളയടിക്കട്ടോ?"
ഈ സമയമത്രയും നിഷ്ക്രിയനായിനിന്ന സംഘത്തലവൻ ഇസ്മായേലിന്റെ കൽപനക്കായി കാത്തു. ണല്ലോരു കോളൊത്തുവന്ന സന്തോഷമായിരുന്നു അയാൾക്ക്‌. ഇസ്മായേൽ സംഘത്തലവനുനേരെ തിരിഞ്ഞു.
"ആരാണ്‌ ഇവർക്കുനേരെ കല്ലെയ്തത്‌?"
കവിണ പ്രയോഗിച്ച മല്ലൻ പാരിതോഷികം കിട്ടുമെന്ന പ്രതീക്ഷയിൽ മുമ്പോട്ടുചെന്നു. തൽക്ഷണം ഒരട്ടഹാസത്തോടെ ഇസ്മായേൽ അവന്റെ കഴുത്തിനുപിടിച്ച്‌ പൊക്കി മൂന്നുവട്ടം കറക്കി, ഒരേറ്‌. കവിണയിൽനിന്ന്‌ കല്ലുചെന്നുപതിച്ച ദൂരത്തിൽ അയാൾ ഒരു ഭീമൻ പാറയിൽ പതിച്ചു. ഒന്നു ഞരങ്ങി, പിടച്ച്‌, ചലനമറ്റു. ഞെട്ടിത്തരിച്ചുനിന്ന സംഘത്തലവനോട്‌ ഇസ്മായേൽ ആജ്ഞാപിച്ചു-
"ചത്ത കഴുതയുടെയും ഈ നെറികെട്ടവന്റെയും ശവങ്ങൾ ഒരേകുഴിയിൽ അടക്കം ചെയ്തേക്കു."
തലവൻ ശിരസ്സുനമിച്ചു.
"ചത്ത കഴുതയ്ക്കുപകരം തടിമിടുക്കുള്ള പത്തുകഴുതകളെ കൊടുത്തേക്ക്‌."
അബ്രാഹത്തിന്റെ മുഖം ഒരിക്കൽക്കൂടി കാണാൻ ആഗ്രഹിക്കാതെ തിരിഞ്ഞുനടക്കുമ്പോൾ ആ കനത്ത സ്വരം വീണ്ടും കേട്ടു-
"അതിഥികൾക്ക്‌ ഭക്ഷണപാനീയങ്ങൾ നൽകി, വിശ്രമസൗകര്യം ചെയ്തുകൊടുത്ത്‌ യാത്രയാക്കുക..."
അബ്രാഹം 'മകനേ' യെന്ന്‌ വിളിക്കാൻ ശ്രമിച്ചതാണ്‌. പക്ഷേ, ശബ്ദം പുറത്തുവന്നില്ല.  അപ്പോഴേയ്ക്കും ഇസ്മായേൽ അപ്രത്യക്ഷണായിക്കഴിഞ്ഞിരുന്നു.
ഏലിയേസറിന്‌ തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. പിതാവ്‌ മകനോടുള്ള സ്നേഹം ഇടനെഞ്ചിൽ സൂക്ഷിക്കുംപോലെ പരുക്കനായ ഈ മകനും പിതാവിനോടുള്ള ആദരവ്‌ ഒരമൂല്യനിധിപോലെ കാക്കുന്നുവേന്നതിന്റെ തെളിവല്ലേ ഇത്‌? തന്റെ ഉത്കണ്ഠകൾ അസ്ഥാനത്തായിരുന്നുവേന്ന്‌ അയാൾക്കുതോന്നി.
അബ്രാഹത്തിന്റെ ആനന്ദത്തിന്‌ അതിരില്ലായിരുന്നു. എന്തെല്ലാം ദുഷ്ചിന്തകളായിരുന്നു. കാണുന്നമാത്രയിൽ ആട്ടിപ്പായിക്കുമെന്നാണ്‌ കരുത്തിയത്‌. പക്ഷേ, അറിയാതെപോലും തന്നെ ദ്രോഹിച്ചവനെ അവൻ നിഷ്കരുണം വധിച്ചില്ലേ?  മാത്രമോ, കഴുതയുടെ പിണത്തിനൊപ്പമല്ലേ കവിണപ്രയോഗം നടത്തിയവന്റെ ശവമടക്കാൻ കൽപിച്ചതു? അതിലൂടെ പിതാവിനോടുള്ള സ്നേഹവും ബഹുമാനവും ഉറക്കെ പ്രഖ്യാപിക്കുകയല്ലേ അവൻ ചെയ്തത്‌?
ഇസ്മായേൽ പരുക്കനാണെന്നതു ശരിതന്നെ. നന്നേ ചെറുപ്പം മുതൽ അവൻ അങ്ങനെയായിരുന്നു. എന്തെല്ലാം തിക്താനുഭവങ്ങളിലൂടെയാണ്‌ അവൻ കടന്നുപോയത്‌. എത്ര അഗ്നിപരീക്ഷണങ്ങളെ നേരിട്ടു. നിന്ദ, അവഹേളനം, അനാഥത്വം ഇതൊക്കെയല്ലേ അവന്‌ ലഭിച്ചിട്ടുള്ളു. ഇസഹാക്കിന്റെ ജനനശേഷം അവനെ ലാളിക്കാൻ സാധിച്ചിട്ടില്ല. ആഗ്രഹമുണ്ടായിരുന്നെങ്കിലും സാറാ അതിന്‌ സമ്മതിച്ചിട്ടില്ല. മരണശേഷമെങ്കിലും അവളത്‌ തിരിച്ചറിയുന്നു!
ഒരിക്കലെങ്കിലും 'മകനേ'യെന്ന്‌ വിളിക്കാമായിരുന്നു. ചേർത്തുനിർത്തി പിതൃനിർവിശേഷമായ വാത്സല്യത്തോടെ ആ ശിരസ്സിൽ തലോടാമായിരുന്നു. ഒരുപക്ഷേ, അതോടെ അവന്റെ പകയും വിദ്വേഷവും ഒലിച്ചുപോയേനെ. തനിക്കതിനുകഴിഞ്ഞില്ല. ദുരഭിമാനമാണ്‌ നാവിനെ തളർത്തിയത്‌.
സംഘത്തലവൻ അടുത്തെത്തി അബ്രാഹത്തിനെ താണുവണങ്ങി. ആദരവോടെ കൂടാരത്തിലേയ്ക്ക്‌ അവർ ആനയിക്കപ്പെട്ടു.
മണൽക്കാടുകളിൽ ചുറ്റിയടിച്ച കാറ്റിന്റെ ദിശമാറിത്തുടങ്ങി. ഈന്തപ്പനക്കുടകളുടെ നിഴൽ പൂർവദിക്കിലേയ്ക്ക്‌ ഒഴുകിപ്പരന്നു. ക്രമേണ വ്യക്തത്ത നഷ്ടപ്പെട്ട്‌ രാക്ഷസക്കൂട്ടങ്ങളുടെ ഭീകരചിത്രങ്ങളായി രൂപാന്തരം പ്രാപിച്ചു.

തുടരും

23 Oct 2012

അഭിഭാഷകന്‍റെ വ്യഥകള്‍

ബിജോയ് കൈലാസ്


വിചാരണക്കോടതികളില്‍ പ്രാക്ടിസ് ചെയ്യുന്ന അഭിഭാഷകര്‍ അനുഭവിക്കുന്ന മനോവ്യഥകള്‍ അനവധിയാണ്. പ്രത്യേകിച്ചും കക്ഷികളുടെ വിഷമങ്ങള്‍ നേരിട്ട് കേള്‍ക്കുക എന്നത്.പല അവസരങ്ങളിലും കാലഹരണം വന്ന ചില നിയമങ്ങളും സംവിധാനങ്ങളും പോലെ മരവിച്ച്, യാതൊന്നും ചെയ്യാന്‍ കഴിയാതെ, നിസഹായരായി ഇരുന്നു പോകുകയാണ് ഞങ്ങള്‍
മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടെ മാതാപിതാക്കളുടെ എണ്ണം കൂടിവരുകയാണ് കേരളത്തില്‍. ഇന്നൊരു ഗള്‍ഫുകാരന്റെ അച്ഛനും അമ്മയും വന്നിരുന്നു. മകനെ ഗള്‍ഫിലയക്കുവാന്‍ സമ്പാദ്യമായി ഉണ്ടായിരുന്ന വസ്തു വിറ്റ് ചെറിയ ഒരു കിടപ്പാടത്തിലേക്ക് മാതാപിതാക്കള്‍ ഒതുങ്ങി. മകനോടുള്ള സ്‌നേഹം നിമിത്തം പുതിയ വീടും സ്ഥലവും അച്ഛന്റെയും അമ്മയുടെയും മകന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്തു.
ഗള്‍ഫിലെത്തിയ മകന്‍ ഫോണില്‍ വിളിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. ഗള്‍ഫില്‍ നിന്നുള്ള വരുമാനം വന്നു തുടങ്ങിയപ്പോള്‍ മകന്റെ ഭാര്യയും മക്കളും ഒരു വാടക വീട്ടിലേക്ക് മാറിത്താമസിച്ചു.
വൃദ്ധരും രോഗികളുമായ മാതാപിതാക്കള്‍ തനിച്ചായി.
മകന്‍ ജീവിതച്ചെലവിനു ഒന്നും നല്‍കുന്നില്ല. കിടപ്പാടം കൂട്ട് സ്വത്തായതിനാല്‍ ചികില്‌സക്കോ ജീവിക്കാനുള്ള തുക കണ്ടെത്താന്‍ വേണ്ടിയോ വില്‍പ്പന നടത്തുവാനും സാധിക്കുന്നില്ല. വസ്തു ഭാഗം ചെയ്‌തോ മറ്റോ വീട് വിറ്റാല്‍ തങ്ങളുടെ മരണശേഷം മകന് വീടില്ലതാകുമെന്ന് അമ്മ ആശങ്കപ്പെടുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്‍പില്‍ മകന് നാണക്കേട് ഉണ്ടാകുമെന്നതിനാല്‍ വൃദ്ധ സദനങ്ങളെ ആശ്രയിക്കാന്‍ മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ല. മകനെതിരെ ജീവിതച്ചെലവിനു വേണ്ടി കേസുകള്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണ് എന്നാണ് അമ്മയുടെ വാദം.
അവഗണനയുടെ പാതയില്‍ കൂടി മരണത്തിന്റെ തണുപ്പിലേക്ക് നടന്നടുക്കുമ്പോഴും പുത്രവാത്സല്യം ഒരു സ്‌നേഹച്ചൂടായി നെഞ്ചിന്റെ നെരിപ്പോടില്‍ സൂക്ഷിക്കുന്ന മാതാപിതാക്കള്‍ക്ക് മുന്‍പില്‍ നീതിദേവത എരിഞ്ഞില്ലാതാകുന്നത് ഞാന്‍ കണ്ടു.
അവര്‍ ഇറങ്ങിയ പുറകെ ജയന്‍ കയറി വന്നു. അയാള്‍ പത്ത് വര്‍ഷം ഗള്‍ഫിലായിരുന്നു. ഒരു സാധാരണ തൊഴിലാളി ആയിരുന്ന അയാള്‍ തുച്ഛമായ ശമ്പളത്തിന്റെ ഭൂരിഭാഗവും ഭാര്യയുടെ പേര്‍ക്ക് അയച്ചു കൊടുത്തിരുന്നു. ഭാര്യയെ വിശ്വാ സമായിരുന്നതിനാല്‍ അയച്ച പണത്തിനു രേഖകള്‍ സൂക്ഷിച്ചിരുന്നില്ല. തിരികെ വന്നപ്പോള്‍ ഭാര്യ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. പത്ത് വര്‍ഷം വിദേശത്തു ജോലി ചെയ്തിട്ടും ഒന്നും സമ്പാദിക്കാന്‍ കഴിയാത്ത, ഭാര്യക്കും മക്കള്‍ക്കും ചെലവിനു നല്‍കാത്ത, കഴിവുകെട്ട ക്രൂരനായ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുകയാണ് ഭാര്യ. ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്‍ കീഴില്‍ ഉള്ള നിരോധന ഉത്തരവ് നിലവിലുള്ളതിനാല്‍ മക്കളെപ്പോലും കാണാന്‍ കഴിയാത്ത അവസ്ഥയിലാണ് ജയന്‍. ജയന്‍ ധൂര്‍ത്തടിച്ചു നശിപ്പിച്ചു എന്ന് ഭാര്യ ആരോപിക്കുന്ന ഭാര്യയുടെ അമ്പതു പവന്‍ സ്വര്‍ണാഭരണങ്ങളും മാസം തോറും പതിനായിരം രൂപ ചെലവിലെക്കും ഉള്ള കേസിലെ ആവശ്യങ്ങളോട് അയാളുടെ പ്രതികരണം അയാളുടെ ഭാഷയില്‍ ഇങ്ങനെയാണ്….ഞാനൊരു സാധാരണക്കാരനാ സാറേ…എനിക്കൊന്നും അറിയില്ല…അവര് പറഞ്ഞതൊക്കെ കള്ളമാണ്…എന്റെ മക്കളാണ് സത്യം…ഞാന്‍ അധ്വാനിച്ചു നേടിയതെല്ലാം അവള്‍ക്കും മക്കള്‍ക്കും കൊടുത്തിട്ടുണ്ട്. ഇത് പറഞ്ഞാല്‍ കോടതി വിശ്വസിക്കില്ലേ?.
മതി ഇന്നത്തെ ഉറക്കം പോകാന്‍ ഇത്ര മാത്രം മതി..ആരുടെയൊക്കെയോ വിഷമങ്ങള്‍ ഞങ്ങളുടെതായി മാറുകയാണ്‌

20 Sept 2012

ഇന്നു നീ വന്നാൽ ?


ചെമ്മനം ചാക്കോ
(വഞ്ചിപ്പാട്ടു രീതി)

മഹാബലിത്തമ്പുരാനേ, മാറിപ്പോയ്കേരളം; വീണ്ടും
ഗൃഹാതുരത്വമാർന്നുനീവന്നണയൊല്ലേ
!
നദിയാകെവരണ്ടപോൽ ജനമനങ്ങളിൽ നിന്നും
മൃദുലവികാരം വറ്റിവരണ്ടുപോയി.
അഴിമതി,യധികാരദുര, ധനസുഖാസക്തി
വഴിവെട്ടി നീതിബോധം നശിച്ചുപോയി
ചതിയിൽ വാമനൻ നിന്നെകൊന്നതില്ല, പാതാളത്തിൽ
ചവിട്ടിത്താഴ്ത്തി,യതും നിൻ സമ്മതം വാങ്ങി.
തലയിലങ്ങണിഞ്ഞെത്തും നവരത്നകിരീടവും
തവകാൽപൊൻപാദുകവും കൈവശമാക്കാൻ
തിരുവോണനാളിലങ്ങുവരും നേരം കണക്കാക്കി
തൃക്കാക്കരയമ്പലത്തിന്നടുത്ത റോഡിൽ
വരും ഗുണ്ടാപ്പരിഷകളിരച്ചൊരിന്നോവാ കാറിൽ
വടിവാളും കഠാരയും കത്തിയുമായി,
രണ്ടായിരത്തിപ്പന്ത്രണ്ടു വെട്ടുവെട്ടിനുറുക്കി, നിൻ
പണ്ടങ്ങളും കൊണ്ടുപോകു, മിന്നുനീവന്നാൽ!
പാഞ്ഞടുക്കുവോർക്കുനേരെ ബോംബെറിഞ്ഞു കേരളത്തിൻ
കാഞ്ഞക്വൊട്ടേഷനംഗങ്ങൾ രക്ഷപെട്ടോടും!
നീതികളും നിയമവും പഴങ്കഥയിവിടെ; നിൻ
പാതാളം കേരളത്തേക്കാൾ മെച്ചമാം, മെച്ചം!
ആകയാൽമാബലീ, വേണ്ട വീണ്ടും നിൻ കേരളംകാണാൻ
മോഹമുള്ളിൽ; ജീവിതത്തിലാശവച്ചാലും .

* കുറിപ്പ്‌: 2012 മേയ്‌ 4-നു നടന്ന ടി.പി.ചന്ദ്രശേഖരൻ വധം പശ്ചാത്തലം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...