Showing posts with label manavadhvani. Show all posts
Showing posts with label manavadhvani. Show all posts

20 May 2012

അണക്കെട്ടിന്റെ തിരുമുറിവ്!

മാനവധ്വനി

നിലനില്പു തന്നെ അപകടത്തിലാണത്രെ!
നിൽക്കാത്തൊനെന്ത് നില നില്പ്!
ഉറക്കം വരുന്നില്ലത്രെ!
ഉറക്കമറിയാത്തോനെന്ത് ഉറക്കം!
ഒലിച്ചു പോകുമത്രെ!
ഒലിച്ചു പോകാനില്ലാത്തോനെന്ത് ഒലിപ്പ്!

അണക്കെട്ട് പൊട്ടിച്ച പുണ്യപിതാക്കന്മാരേ,
അണക്കെട്ട് കെട്ടി തന്ന വിശുദ്ധന്മാരേ,
നമ്മൾ നിങ്ങൾക്ക് നേർച്ചയിട്ടിട്ടാണോ
ഒലിച്ചു പോകാതെ ഇപ്പോഴും ജീവിതം നില നിന്നത്?
കാലാകാലങ്ങളായി തണ്ടു മുറിച്ചു നട്ട ചെടികളായി
നിങ്ങൾ വളർന്ന് പടർന്നു പന്തലിച്ചപ്പോൾ,
വന്മരങ്ങളായി നിങ്ങളുടെ വേരുകളിപ്പോൾ
ഭൂകമ്പത്തെ അതി ജീവിച്ചോ?

ഇപ്പോഴും ഭൂമി കുലുങ്ങുന്നുണ്ട്,
എന്തൊരു കുലുക്കം!
അത് അത്ഭുതം കാട്ടിയ,
നിങ്ങൾ ചവുട്ടി നടക്കുന്നത് കൊണ്ടാകാം!
അല്ലെങ്കിൽ നിങ്ങളെ ഒലിപ്പിക്കാനുള്ള,
ജലം അണക്കെട്ടിലില്ലാത്തതു കൊണ്ടാകാം!
എവിടെയോ കാർമേഘം ഉരുണ്ടു കൂടുന്നു..

ഇനിയെന്താണു പൊട്ടുക?
ആർക്കറിയാം?
ഇനിയെന്നാണ് ഉമ്മാക്കി കാട്ടി പേടിപ്പിക്കുക?
ആർക്കറിയാം!

ഉമ്മാക്കി കാട്ടുമ്പോൾ നമ്മൾക്ക് പനി വരണം!
ലിഖിതമായ ജന്മ വാസന!
യാഥാർത്ഥ്യം വന്നാൽ അവർക്ക് ഉള്ളാലെ ചിരി വരണം!
അലിഖിതമായ തത്വശാസ്ത്രം!
പണം കായ്ക്കുന്നമരമില്ലെങ്കിൽ
സുനാമിയെ പോലൊരു ചാകര!
സത്യമാണെങ്കിൽ അങ്ങിനെ..

പറഞ്ഞു പേടിപ്പിച്ചാണെങ്കിൽ അങ്ങിനെ..!

20 Apr 2012

ഒരിടത്തൊരു പെണ്ണുകാണൽ...


മാനവധ്വനി

പെണ്ണൊന്നു പരതണം!
കല്ല്യാണം കഴിക്കണം!,
പ്രായമായിരിക്കുന്നു..
വീട്ടു കൂട്ടത്തിന്റെ ആഗ്രഹമായിരുന്നു.!
കറങ്ങി നടക്കുമ്പോൾ,
നാട്ടുകൂട്ടത്തിന്റെ കല്പനയായിരുന്നു..!
സ്വന്തം മോഹമാ‍യിരുന്നു.
ഒറ്റത്തടിയായിരുന്നപ്പോൾ,
അമിതസ്വാതന്ത്ര്യം വന്നപ്പോൾ
ചങ്ങലയ്ക്കിടാനുള്ള അത്യാഗ്രഹം!

കൂട്ട് വന്ന അവന്റെ ആണയിടൽ
പെണ്ണു കാണാൻ പോയത്
ഒരേഒരു വീട്ടിൽ മാത്രം
കെട്ടിയതും ആ പെണ്ണിനെ!
“നീയ്യെന്താ ഇങ്ങനെ?”
തലയിൽ കൈവെച്ച്
ഞാനും സ്വയം ചോദിച്ചു
“ഞാനെന്താ ഇങ്ങനെ?”

ഒരിടത്തൊരു പെണ്ണുണ്ടത്രെ
അവൻ കണ്ടതാത്രെ
പ്രീയം വദ!
കണ്ടപ്പോൾ പ്രീയം തോന്നാതെ,
മുഷിഞ്ഞു തിരിഞ്ഞു നടന്ന്
വീടു വീടു തെണ്ടി നടന്ന്
നാടായ നാട് ചുറ്റി നടന്ന്
പരവശനാകുമ്പോൾ
അവൻ പറയുന്നു
ആ വീട്ടിലൊക്കെ അവൻ
പെണ്ണു കാണാൻ പോയതാത്രേ!

എനിക്കവനെ അഭിനന്ദിക്കണം
നൂറ് പെണ്ണിനെ കണ്ട്
ഒരു പെണ്ണിനെ കല്ല്യാണം കഴിച്ച
മിടുക്കൻ!

അവൻ യുക്തിവാദിയാത്രെ,
ജാതകമൊന്നും നോക്കേണ്ടത്രെ,
ഒടുവിലവൻ പറയുന്നു,
അവർക്ക് പത്തിൽ പത്തു
പൊരുത്തമുണ്ടത്രേ!
രസികൻ!

അവനു നാക്കിനെല്ലില്ലത്രെ,
വീണ്ടുംവീണ്ടും ഓർമ്മിപ്പിച്ചു,
സ്ത്രീധനം വാങ്ങേണ്ടത്രെ,
മോശാത്രെ,
അവനു നൂറു പവൻ കിട്ടീത്രെ,
ശുദ്ധൻ,
അവനൊരവാർഡ് കൊടുക്കണം!

-----------------------------------------------------
(…ഇനിയൊരു സത്യം... ഏതോ കശ്മലന്റെ കുടിലതയാവണം .പണ്ടുമുതലേ നമ്മുടെ നാട്ടിൽ നമുക്കിടയിൽ സ്ത്രീധനമില്ല.. അതിനാൽ തന്നെ അന്ന് നടന്നു തളർന്നപ്പോൾ  "സ്ത്രീധനം കൊടുക്കാതെഅഹങ്കാരികളായി തീരുന്ന വിശുദ്ധപിതാക്കന്മാരെ നിലക്കു നിർത്തുക.. .. പാവം പെൺ കുട്ടികളെ നമ്മളെ പോലുള്ളവർക്ക് കെട്ടിച്ചു തരിക" എന്നൊക്കെ വിളിച്ചു കൂവണമെന്നുണ്ടായിരുന്നു....ആരു കേൾക്കാൻ.!.. തല തിരിഞ്ഞ വർഗ്ഗം)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...