Showing posts with label 23. Show all posts
Showing posts with label 23. Show all posts

24 Jun 2015

കാലദോഷം പിന്തുടർന്ന ഗായകൻ




ടി.പി.ശാസ്തമംഗലം
    പാഠപുസ്തകങ്ങളിൽ മനസ്സ്‌ പൂഴ്ത്തേണ്ട ബാലൻ ആ സമയത്ത്‌ മുഹമ്മദ്‌ റഫിയുടെയും എം.കെ.ത്യാഗരാജന്റെയും പാട്ടുകൾ പാടി നടന്നാലോ? വീട്ടുകാർ ആദ്യമൊന്ന്‌ അന്ധാളിച്ചു. പക്ഷേ പരമ്പരാഗതമായി സംഗീതം ജീവവായു പോലെ കൊണ്ടുനടക്കുന്ന കുടുംബത്തിലെ കാരണവന്മാർ കുട്ടിയുടെ സംഗീതാഭിരുചി തിരിച്ചറിഞ്ഞു. അവർ ആ ബാലന്‌ സംഗീതം പഠിക്കാൻ ഗുരുവിനെ ഏർപ്പാടാക്കി.
    ആരാണ്‌ ആ ബാലൻ എന്നല്ലേ? ഈയിടെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത ഗായകൻ അയിരൂർ സദാശിവൻ. പാട്ട്‌ പഠിപ്പിക്കാൻ വീട്ടുകാർ കണ്ടെത്തിയ ഗുരു ആണ്ടിപ്പിള്ളി ഭാഗവതരായിരുന്നു. പത്താം ക്ലാസ്സ്‌ കഴിഞ്ഞതോടെ സദാശിവൻ തിരുവനന്തപുരത്തുള്ള കെ.എസ്‌.കുട്ടപ്പൻ ഭാഗവതരുടെ വീട്ടിൽ താമസിച്ചായിരുന്നു സംഗീതപഠനം തുടർന്നത്‌. അക്കാലത്ത്‌ ഡാൻസർ ചന്ദ്രശേഖരൻ ആരംഭിക്കുന്ന ഓപ്പറ ഹൗസിലേക്ക്‌ ഗായകരെ ആവശ്യമുണ്ടെന്ന പത്രപരസ്യം സദാശിവന്റെ ശ്രദ്ധയിൽപ്പെട്ടത്‌. വീട്ടുകാരറിയാതെ അദ്ദേഹം അപേക്ഷ അയച്ചു. അഭിമുഖത്തിനു ചെന്നപ്പോഴാണ്‌ എത്രമാത്രം ഗായകർ ഭാഗ്യപരീക്ഷണത്തിന്‌ തയ്യാറായി അവിടെ വന്നിട്ടുണ്ടെന്ന്‌ അദ്ദേഹത്തിന്‌ മനസ്സിലായത്‌. അദ്ദേഹത്തെപ്പോലെ കൂടിക്കാഴ്ചയ്ക്ക്‌ വന്ന മറ്റൊരാളെ അന്ന്‌ സദാശിവൻ പരിചയപ്പെട്ടു. കെ.പി.ബ്രാഹ്മാനന്ദൻ. ഏതായാലും സദാശിവനും ബ്രഹ്മാനന്ദനും നറുക്കുവീണു. രണ്ടുപേരും മൂന്നുവർഷം അവിടെ പാടി. അവിടെ വച്ചാണ്‌ അദ്ദേഹം സ്വന്തം പേര്‌ അയിരൂർ സദാശിവൻ എന്നാക്കിയത്‌. 
ഈയിടെ അന്തരിച്ച അയിരൂർ 
സദാശിവനെക്കുറിച്ച്

23 May 2015

Pride and Honour




Dr Anupama Janardhanan
Flipping through the childhood pictures,
I recalled the way I was held,
Security moulded with softness

Growing up in discipline and culture
Learning poise and etiquettes
For who I am today
Goes back to how I was polished everyday

“Never look back, ahead you should move”
Were the words from the person I derive strength from?
“Lower your expectations, focussed you shall be”
Were the verses of the person who makes me believe.

For they are the creators of my soul and pillars of my life
Today I am whole because of their blood and sweat
I walk with my head held high not for who I am, but to whom I belong
Parents, they are called naively
For me they are my Pride and Honour.

22 Apr 2015

അഹല്യ



രാധാമണി പരമേശ്വരൻ
ത്രേതായുഗത്തിന്‍ അവതാര ദേവന്‍റെ
ശ്രീപാദസ്പർശമേറ്റുണരാൻ കൊതിപ്പോൾ
.
വിധിതൻ കേളിയിൽ ഹോമിതയായൊരു
പൂജാമലരാമാഹല്യ തേജോമയി
.
ഉള്ളിൽ തുളസീവിശുദ്ധിയോലുന്നവൾ
വെണ്ണിലാച്ചന്തം തിളങ്ങും പ്രഭാമയി
.
സൌന്ദര്യമൊക്കെ പിഴിഞ്ഞെടുത്തീശ്വരൻ
സംമ്പൂർണമാക്കിയ സർഗ്ഗക്രിയാഫലം
.
നാന്മുഖൻ ഓമൽകിടാവായ് പിറന്നവൾ
നീലോല്പലത്തിൻറെ നീള്‍മിഴിയുള്ളവള്‍
.
ചാരിത്രശുദ്ധിതന്‍ പര്യായമായവൾ
മാമുനി ഗൌതമ പത്നിപ്രാണേശ്വരി
.
ശിലയായ് കിടക്കവേ ശ്രീരാമനാമങ്ങള്‍
ധ്യാനിക്കുന്നാശ്രമവാടതപസ്വിനി
.
ദാശരഥിതന്‍ പദനിസ്വനം കേള്‍ക്കാന്‍
കാതോര്‍ത്തിരിക്കയാണോരോ നിമിഷവും

രാമരാമേതി ജപം മു ഴങ്ങീടുന്നു
ഘോരവനാന്തര ശ്യാമളഛ യയില്‍  

വൃക്ഷലതാദികള്‍ പക്ഷി മൃഗാദികള്‍
നമജപത്തിലൂടോതുന്നു  സാത്വികo 
.
ആരിവള്‍, എന്‍ നാമം ചൊല്ലുന്നതാരിവള്‍
ഗദ്ഗദംപേറി വിതുമ്പുന്നതാരിവള്‍!
.
പൂഴിയിലാണ്ടു കിടക്കുമീ കല്ലിലും
കണ്ണുനീര്‍ തോരാത്ത വേദനയുള്ളിലോ
.
കാന്തന്‍ ശപിച്ചീ കൊടുംകാട്ടില്‍ നിശ്ചലം
കാലങ്ങളായി തപിച്ചു ധര്‍മ്മിഷ്ഠയായ്
.
ആനയിച്ചാലും ഭവാനെന്നെഗൗതമ-
മാമുനിത്തന്നുടെ ആശ്രമവാടിയില്‍
.
രാജീവലോചനന്‍ രാഘവേന്ദ്രസ്വാമി
കാനനമാര്‍ഗ്ഗേ വരും ദു:ഖമാറ്റിടും
.
ഋതുസാoഗമങ്ങള്‍ മറന്നുഗ്രശാപേ
ശ്രീപാദപൂജക്കൊരുങ്ങി ഞാന്‍ നില്പൂ
.
കെട്ടിപ്പുണര്‍ന്നും തത്തിക്കളിച്ചും
കേദാരഗൌളമുതിര്‍ക്കുന്നു വല്ലികള്‍

കോരിനിറയ്ക്കുന്നു കോള്‍മയിര്‍ക്കൊള്ളുന്നു
ഓരോ ഞരമ്പിലും മാദക സൌന്ദര്യം

തങ്കനിലാവിലും താരാഗണത്തിലും
മങ്കമാര്‍ക്കുള്ളിലും വൈകാരികോത്സവം

ഓമല്‍ക്കിടാങ്ങളെ പുല്‍കിയുറങ്ങുന്നു
താമര പൂത്ത തടാകഹൃദന്തങ്ങള്‍

ഏകാന്തമാമീ നിശ്ശബ്ദനിശീഥത്തില്‍
പൂങ്കോഴി കൂകുന്ന കേള്‍ക്കവേ ഗൌതമന്‍

മാറോടടങ്ങിക്കിടക്കുമഹല്യതന്‍
താരിളം പൂങ്കരം താഴെവച്ചീടിനാന്‍

ചാടിയെണീറ്റു പതിവുപോലുള്ളൊരു
നീരാട്ടിനായി നദിക്കരയെത്തുവാന്‍

ചാരത്തുറങ്ങുന്ന പത്നിതന്‍ നിദ്രയ്ക്കു
പോറലേശീടാത്ത ശബ്ദനിയന്ത്രണo  

പര്‍ണ്ണാശ്രമത്തിന്‍ കവാടം പതുക്കനെ
ഒച്ചയുണ്ടാക്കാതവധാനപൂതനായ്‌

എല്ലാം മറന്നുപൊടുന്നനെ വാതിലും  
ഭദ്രമായ് ചാരി പുറത്തിറങ്ങി സ്വയം

പര്‍ണ്ണാശ്രമം വിട്ടു ഗൗതമമാമുനി
കണ്ണെത്തിടാത്ത ദൂരത്തിലെത്തവേ

പൂങ്കോഴി വേഷമഴിച്ചുവച്ചിട്ടുടന്‍
പൂര്‍വ്വാകൃതിയിലേക്കെത്തി സുരപതി

മെല്ലേ നടന്നു ചെന്നാശ്രമവാതലിന്‍
മുന്നിലേക്കെത്തി നിശാചരന്‍ മാതിരി

നുള്ളി നോവിക്കാത്ത പൂവിനെയെന്നപോല്‍
കൈവെച്ചു പയ്യനാവാതലിന്‍ പാളിയില്‍ 

ചുറ്റും തിരിഞ്ഞോന്നു നോക്കി  മറ്റാരുമേ  
കൃത്യദൃക്‌സാക്ഷികള്‍ ഇല്ലന്നുറപ്പിക്കേ

ഉള്ളില്‍ കടന്നുടന്‍ പുല്പ്പായമേല്‍ നിദ്ര-
കൊള്ളുമഹല്യയെ നോക്കിക്കൊതിച്ചുപോയ്

ഗാഡമുറങ്ങുന്ന മല്ലികപ്പൂവുപോല്‍ 
ചാരുകളേബര വിസ്മയം കാണ്‍കവേ

ആസക്തിയുള്ളില്‍ പെരുത്തു മെയ്യാകയും
കാമോക്തികോന്മാദമാളിപ്പടര്‍ന്നുപോയ്‌

കാമോത്സകത്മാര്‍ക്ക് മാത്രമല്ലൂഴിയില്‍
ആണായി വന്നുപിറന്നവര്‍ക്കൊക്കെയും

ആശ തീരുംവെരെ കോരിക്കുടിക്കുവാന്‍ 
ആര്‍ത്തിയുണര്‍ത്തുമീ വശ്യമാം യൌവനം

ഇന്നിനി വൈകാതനുഭവിച്ചീടിലും
ഇന്നോരുവട്ടമീ സ്വര്‍ഗ്ഗീയസൌഭഗം

എന്തും വരട്ടെ ഞാനെന്‍ അമരാവതി
എല്ലാമിവള്‍ക്കായ്‌ ത്യജിക്കാനൊരുക്കമാo

പൊട്ടിയൊഴുകുവാന്‍ നില്‍ക്കയാണിന്ദ്രന്‍റെ
മുറ്റിയകാമവായ്പ്പിന്‍ അണക്കെട്ടുകള്‍

ആപാദചൂഡമായൌവനാംഗങ്ങളില്‍
ആസ്വാദ്യമുത്തങ്ങളര്‍പ്പിച്ചു പിന്നെയാള്‍

ആവേശപൂര്‍വ്വമൊരാലിoഗനത്തിനാല്‍
ആകര്‍ഷമാകും ഭ്രമത്തിലേക്കെത്തിനാള്‍

അസ്ഥികള്‍ പൂക്കുന്ന മാരമഹോത്സവ-
മത്സരത്തില്‍ തോറ്റടിമയായ്പോയവള്‍

കാമന്‍റെ സ്വര്‍ഗ്ഗത്തു നിന്നു പൊടുന്നനെ
ഭൂമിയിലേക്കു പതിച്ചുപോം വേളയില്‍

ഇന്നോളമില്ലാത്തോരാസക്തി കാന്തനു
വന്നതെന്നിങ്ങനെയെന്നവള്‍ ചിന്തിച്ചു
ഞെട്ടിപ്പിടഞ്ഞു പരിചയമില്ലാത്ത
മറ്റൊരാള്‍ മേനിയില്‍ കൈവെച്ചതാകുമോ!

വഞ്ചിതയായ് ധര്‍മ്മരോഷം പെരുത്തവള്‍
വെന്തെരിഞ്ഞാമനം കുറ്റബോധത്തിനാല്‍

ദു:ഖഭാരത്തിനാല്‍ താനേയുരുകീടും
കർപ്പൂരഗന്ധിയായ് മാറിയാ ചേതന

നീരാട്ടിനായിട്ടിറങ്ങിയ ഗൌതമന്‍
നീരിലെ ചൂടിനാല്‍ സംശയചിത്തനായ്

നേരറിയാതെ താന്‍ നീരാട്ടിനായിത്ര 
നേരത്തെയെത്തിയതോര്‍ത്തിട്ടു ഖിന്നനായ്

ആരോ നടത്തിയ വഞ്ചനക്കുള്ളിലെ 
നേരറിഞ്ഞപ്പോളപാര കോപിഷ്ടനായ്  

ആളിപ്പടരുന്ന രോഷാഗ്നിയോടവന്‍
ആശ്രമം നോക്കിപ്പുറപ്പെട്ടു മിന്നലായ്‌

ഇന്ദ്രജാലങ്ങളില്‍ ബോധം മറഞ്ഞപോയ്
പിന്നെയമാന്തിച്ചു നിന്നില്ല ഗൌതമന്‍ 

വഞ്ചനയെന്തെന്നറിഞ്ഞുടന്‍ കോപാഗ്നി
ആപാദചൂഡo പടര്‍ന്നെരിഞ്ഞങ്ങനെ
.
കാന്താരമദ്ധ്യത്തില്‍ കല്ലായ് തീരട്ടെന്നാ- 
ക്രോശിച്ചു മുനി തല്‍ക്ഷണം പത്നിയെ
.
ശാപച്ചൂടിലെരിഞ്ഞവല്‍ കനലുപോല്‍
വഞ്ചിച്ചതല്ലെന്നു വിസ്തരിച്ചൂ ചതി
.
സത്യമറിയാന്‍ തുനിയാതെ പോയതില്‍
സങ്കടമേറി വിഷാദവിവശനായ്   
.
മോക്ഷത്തിനായവള്‍ കേണുമൊഴിഞ്ഞേലും
മാര്‍ഗ്ഗമറിയാതവശനായ് മാമുനി
.
രാമസ്പര്‍ശത്താല്‍ ശാപമുക്തി ഭവിക്കു-
മെന്നോതിയനുഗ്രഹം ചാര്‍ത്തി പ്രിയനവന്‍
.
ത്രേതായുഗത്തില്‍ പിറക്കുന്ന രാമന്‍റെ
 പാദം പതിയവേ മോക്ഷം ലഭിച്ചീടും
.
ദേവസ്പര്‍ശത്താല്‍ ശാപമുക്തി ഭവിക്കു-
മെന്നോതിയനുഗ്രഹം ചാര്‍ത്തി പ്രിയനവന്‍
.
ഇത്രയുമോതി മറയുന്നു ഗൌതമന്‍
ഭര്‍ത്തൃശാപത്തിനാല്‍ കല്ലായ് അഹല്യയും
.
സ്വപതിയാലുഗ്രശാപമേറ്റാ രത്നം
ചേതനയറ്റവള്‍ കാലാന്തരങ്ങളായ്
.
ഭര്‍ത്തൃസാന്നിദ്ധ്യo മനസ്സാവരിച്ചവള്‍
ശാപമോക്ഷം ഭജിച്ചെത്രയുഗാന്തരം
.
''പകലിന്‍റെ മറുകര തേടിയെത്തും
ഇരുളിന്‍റെ ഹൃദയമലിക്കും വിലാപം
.
വിധിയുടെ ക്രൂരവിനോദമേറ്റവള്‍
വിളറിയുരുകി തപിച്ചെത്ര വത്സരം''

11 Mar 2015

നിനക്കായി...

സലില മുല്ലൻ

ഞാന്‍ ,
ഷെല്‍ഫില്‍ പാതിയോളം
ചിതലരിച്ച പുസ്തകം .
മരിക്കണമെന്നുണ്ട്
വടിയിലൂന്നി ,
തിമിരംബാധിച്ച കണ്ണുകളോടെ
ഏന്തി കിതച്ചുവരുന്ന
കിഴവന്റെ വിരലുകളാണ് മുടക്കുന്നത് .

ഓര്‍മ്മകളില്‍ ,
വെള്ളിവീഴുന്ന ചര്‍ച്ചകള്‍ ...
ആര്‍ത്തിപൂണ്ടെത്തിയ വിരലുകളും ,
എന്നെ നെഞ്ചോടു ചേര്‍ക്കാന്‍
മത്സരിച്ച ഉടലുകളും ...

വഴി പെരുകുന്നിടത്
എന്നെ മറന്നു നടന്നു നീങ്ങിയ‍വര്‍ ,
ചിതലിന് എറിഞ്ഞു കൊടുത്തവര്‍
അവര്‍ മടങ്ങി വരില്ല .

ഇന്ന് ,
ചിതലിനോടെതിരിട്ട്‌ നില്‍ക്കുന്നത്
ചുക്കിച്ചുളിഞ്ഞ ആ വിരലുകള്‍ക്കായ്

21 Feb 2015

വിശ്വാസങ്ങളും നാളികേരവും


അഡ്വ. സന്ദീപ്‌ പി. കെ.

നാളികേരത്തിന്റെ ഉൽപത്തിയുമായി ബന്ധപ്പെട്ട്‌ നിരവധി ഐതീഹ്യങ്ങളുണ്ട്‌. പരശുരാമ മഹർഷി കേരളീയരുടെ ഉന്നമനത്തിനായി സ്വർഗ്ഗത്തിൽ നിന്നു കൊണ്ടു വന്ന ഫലമാണ്‌ നാളികേരം എന്നതാണ്‌ അതിലൊന്ന്‌. വിശ്വാമിത്ര മഹർഷി തന്റെ ദിവ്യശക്തിയാൽ കേരവൃക്ഷത്തെ സൃഷ്ടിച്ചെടുത്തത്താണെന്നത്‌ മറ്റൊരു ഐതീഹ്യം. ഓരോ ഫലങ്ങളും ഓരോ മനുഷ്യജന്മങ്ങളായി തീരണമെന്നും ഉദ്ദേശിച്ചിരുന്നുവത്രേ. എന്നാൽ വിഷ്ണു ഭഗവാൻ ഈ ഉദ്ദേശശുദ്ധിയുടെ  വരുംവരായ്കകളെപ്പറ്റി ആകുലനാവുകയും ഇത്തരത്തിൽ മനുഷ്യസൃഷ്ടി തുടർന്നാൽ അവർക്കു വേണ്ടതായ ഭക്ഷണത്തിന്‌ ഭാവിയിൽ ബുദ്ധിമുട്ട്‌ വന്നേക്കാമെന്ന്‌ കാര്യകാരണ സഹിതം ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇനിയങ്ങോട്ട്‌ നാളികേരത്തിൽ നിന്നും മനുഷ്യ സൃഷ്ടി വേണ്ടെന്ന്‌ തീരുമാനത്തിലെത്തുകയും ചെയ്തു. എന്നാൽ നാളികേരത്തിന്‌ അർഹമായ പ്രാധാന്യം അതാതു മേഖലകളിൽ തുടർന്നും ഉണ്ടാവണമെന്ന്‌ തത്വത്തിൽ അംഗീകരിക്കുകയാറുന്നത്രെ.
നാളികേരം 'ശ്രീഫൽ', 'ലക്ഷ്മിഫൽ', 'നാരികേൽ' എന്നൊക്കെ അറിയപ്പെടുന്നു. ഹിന്ദു-പാർസി-സിക്ക്‌ തുടങ്ങി വിവിധ മതസ്ഥർ തങ്ങളുടെ വിശ്വാസപ്രമാണങ്ങളുടേയും ആചാരണുഷ്ഠാനങ്ങളുടേയും ഭാഗമായി നാളികേരം ഏതൊരു ശുഭകർമ്മത്തിനും ഉപയോഗിക്കാറുണ്ട്‌. അയ്യപ്പ സന്നിധിയിലേക്ക്‌ ഇരുമുടി കെട്ടുമേന്തി പോകുന്ന അയ്യപ്പൻമാർ, കെട്ടുനിറ തുടങ്ങി ദർശനാന്ത്യം വരെ വിവിധ ആവശ്യങ്ങൾക്കായി നാളികേരം ഉപയോഗിച്ചു വരുന്നു. നെയ്ത്തേങ്ങയായി ഉപയോഗിക്കുവാൻ നാളികേരത്തിന്റെ കണ്ണ്‌ തുരന്ന്‌ വെള്ളം കളഞ്ഞ്‌ ഉണങ്ങി, അതിൽ നെയ്‌ നിറച്ച്‌ കോർക്കിട്ട്‌ കൊണ്ടുപോകും. ശബരിമലയിൽ അയ്യപ്പന്മാർ അവരവരുടെ വരവിന്റെ എണ്ണമനുസരിച്ച്‌ യഥാക്രമം പടികളിൽ നാളികേരമുടയ്ക്കുന്ന പതിവുണ്ട്‌. പതിനെട്ടാം തവണ ദർശനം നടത്തുന്നയാൾ പതിനെട്ടാം പടിയിൽ നാളികേരം ഉടച്ചശേഷം ദേവസന്നിധിയിൽ ഒരു തെങ്ങിൻ തൈ നടും.
വിഘ്നങ്ങൾ മാറ്റാൻ വേണ്ടി നാളികേരം ഉടയ്ക്കാറുണ്ട്‌. പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ, പുതിയ വാഹനം വാങ്ങുമ്പോൾ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങൾക്കു മുമ്പും വിഘ്നേശ്വരന്‌ മുന്നിൽ നാളികേരം ഉടയ്ക്കാറുണ്ട്‌.
വേട്ടയ്ക്കൊരു മകൻ ക്ഷേത്രങ്ങളിലാകട്ടെ പന്തീരടി പൂജ നടത്താറുണ്ട്‌. അത്‌ ദേവസന്നിധിയിൽ പന്ത്രണ്ടായിരം  നാളികേരം ഉടച്ചു കൊണ്ടാണ്‌. ഉടയ്ക്കുന്ന നാളികേരം പ്രസാദമായി ഭക്തർക്ക്‌ നൽകുന്ന പതിവുണ്ട്‌.
ഇളനീരാട്ടം എന്ന പൂജ കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്‌. ഇളനീർ കൊണ്ട്‌ വിഗ്രഹത്തെ അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്‌. 'കൊട്ടിയൂർ ആനയ്ക്ക്‌ ഒരു കൊട്ടത്തേങ്ങ' എന്നിങ്ങനെ ഭക്തന്മാർ നേർച്ച നേരാറുമുണ്ട്‌.
പൂമൂടൽ, മുട്ട്‌ അറക്കൽ എന്നീ ചടങ്ങുകളിലൂടെ പ്രശസ്തിയാർജ്ജിച്ച ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ മുട്ട്‌ അറക്കൽ ചടങ്ങ്‌ നടക്കുന്നത്‌ ഭക്തർ അർപ്പിക്കുന്ന നാളികേരം പൂജാരി ദേവസന്നിധിയിൽ ധ്യാനിച്ചുകൊണ്ട്‌ തറയിൽ ഉടച്ചുകൊണ്ടാണ്‌. നാളികേരം നെടുനീളെ പിളർന്നാൽ മുട്ടുകൾ ; മുടക്കങ്ങൾ തീർന്നു എന്നതാണ്‌ വിശ്വാസം. അങ്ങിനെ നെടുനീളെ പിളർന്നില്ലെങ്കിൽ പിളരുന്നതുവരെ നാളികേരം ഉടച്ചുകൊണ്ടിരിക്കും. നാളികേര മുറിപ്പാട്‌ നോക്കി ഫലം പ്രവചിക്കുന്ന പതിവുമുണ്ട്‌.
ആറന്മുള ക്ഷേത്രത്തിൽ മത്സ്യ ഊട്ടിനായി തേങ്ങാപ്പീര ഉപയോഗിക്കാറുണ്ട്‌. ബ്രാഹ്മണ വിവാഹചടങ്ങുകളിൽ നാളികേരം കുംഭത്തിലാക്കി വെക്കുന്ന പതിവുമുണ്ട്‌. തേങ്ങപ്പീര ഭർതൃവീട്ടുകാർക്ക്‌ വെറ്റിലയോടൊപ്പം മുറുക്കാൻ കൊടുക്കാറുണ്ട്‌.
കേരളത്തിൽ വിഷുകണി വെക്കുന്നതിലേക്ക്‌ നാളികേരമുടച്ച്‌ രണ്ടായി പിളർന്ന്‌ ആയതിൽ എണ്ണയൊഴിച്ച്‌ തിരിയിട്ട്‌ മറ്റു കാണിക്കാഴ്ചകളോടൊപ്പം വെക്കുന്ന പതിവുമുണ്ട്‌. വിശിഷ്ട വ്യക്തികളെ ഹാർദ്ദമായി സ്വീകരിക്കുന്നതിലും താലപ്പൊലി എന്ന ചടങ്ങിലും നാളികേരത്തിന്റെ ഉപയോഗം കാണാം. നാളികേര വെള്ളത്തിൽ ഇട്ടുവെച്ചിരിക്കുന്ന പുഷ്പത്തിന്റെ നീക്കം നോക്കി ദോഷഫലങ്ങൾ പ്രവചിക്കുന്ന രീതിയും നിലവിലുണ്ട്‌.
കേരളത്തിനു പുറത്തും ശുഭകർമ്മങ്ങൾക്കും മറ്റും നാളികേരത്തിന്റെ പ്രസക്തി ഏറെയാണെന്ന്‌ കാണാം. ആസാമിലെ പല ക്ഷേത്രങ്ങളിലും നാളികേര പൂജ പതിവാണ്‌. വിശിഷ്ട വ്യക്തികളെ പൂർണ്ണകുംഭം നൽകി സ്വീകരിക്കുമ്പോൾ കുംഭത്തിന്‌ മുകളിൽ മാവിലയ്ക്കുള്ളിൽ ഒരു പൊതിച്ച നാളികേരം കൂടി വെയ്ക്കുന്ന പതിവുണ്ട്‌.
പഞ്ചാബിൽ പുതിയ കിണർ കുഴിക്കുമ്പോൾ ബഹുവർണ്ണ നൂലിൽ നാളികേരം കെട്ടിത്തൂക്കുന്ന പതിവും, പുഴ കരകവിഞ്ഞൊഴുകുമ്പോൾ രൗദ്രഭാവം ശമിക്കാൻ നാളികേരവും സ്വർണനാണയവും സമർപ്പിക്കുന്ന പതിവുണ്ട്‌. പുതുതായി കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ നാളികേരം, സ്വർണ്ണം എന്നിവ ആദ്യത്തെ കല്ലിന്റെ അടിയിൽ സൂക്ഷിക്കുന്ന പതിവുണ്ട്‌. ആന്ധ്രയിൽ കാളയ്ക്കും, നുകത്തിനും മുമ്പാകെ നാളികേരം ഉടയ്ക്കുന്ന ചടങ്ങിനെ എ#​‍ുവകപൂർണ്ണിമ എന്ന്‌ വിളിക്കുന്നു.
മണിപ്പൂരിൽ വരന്റെ കൈയിൽ സമർപ്പിക്കുന്ന നാളികേരം നാലാംദിവസം ഹോമകുണ്ഡത്തിൽ സമർപ്പിക്കുന്ന പതിവുമുണ്ട്‌. പഞ്ചാബിലും രാജസ്ഥാനിലും വധുവിന്റേ അച്ഛൻ വരന്‌ സമ്മാനമയി സ്വർണ്ണം, പണം, പഞ്ചസാര, ഉണക്ക ധാന്യങ്ങൾ എന്നിവയോടൊപ്പം നാളികേരവും നൽകാറുണ്ട്‌. പുതുതായി കീലിടുന്ന കപ്പൽ, ആദ്യമായി റോഡിലിറക്കുന്ന വാഹനങ്ങൾ എന്നിവയ്ക്കുള്ള പൂജയോടൊപ്പം നാളികേരം ഉടയ്ക്കാറുണ്ട്‌.
കേരളത്തിൽ അലങ്കാരങ്ങൾക്കായി നാളികേരം കുലയോടെ ഉപയോഗിച്ചു വരുന്നുണ്ട്‌. നാളികേരം വിവാഹശേഷം നിലത്തുരുട്ടുന്ന പതിവും വിവാഹാഘോഷങ്ങളിൽ പങ്കെടുത്തവർക്ക്‌ നാളികേരം സമ്മാനമായി കൊടുക്കുന്ന പതിവുമുണ്ട്‌.
മരണാനന്തര ചടങ്ങുകൾക്കുപോലും നാളികേരം ഉപയോഗിക്കാറുണ്ട്‌. ശവസംസ്ക്കാരത്തിനു മുമ്പ്‌ ജഡത്തിനു ചുറ്റും നാളികേരം പൊളിച്ച്‌ അതിൽ തിരിയിട്ട്‌ കത്തിച്ചു വെക്കുന്ന പതിവും ഉണ്ട്‌.
പരിശുദ്ധമായ നാളികേര വെള്ളം ഒരു  ദാഹശമനിയും രോഗശമനിയുമാണ്‌. നാളികേരത്തിന്റെ സർവ ഭാഗങ്ങളും ഉപയോഗയോഗ്യമാണ്‌. ചകിരി, ചിരട്ട എന്നിവ ഇന്ധനമായും കാമ്പ്‌, വെള്ളം എന്നിവ ഭക്ഷ്യ പദാർത്ഥമായും ഉപയോഗിക്കുന്നു. ഇത്രത്തോളം ഉപയോഗപ്രദമായ മറ്റൊരു ഫലം ഒരു പക്ഷേ ലോകത്ത്‌ ഉണ്ടാവില്ല. അതുകൊണ്ട്‌ തന്നെ കേരളം എന്ന പേരിലും കേരളീയർ എന്ന വിളിപ്പേരിലും നമുക്ക്‌ അഭിമാനം കൊള്ളാം.

15 Jan 2015

വർണ്ണങ്ങൾ അടയാള മാകുമ്പോൾ

രാജു കാഞ്ഞിരങ്ങാട്


അവളുടെ കണ്ണിൽ ചൂണ്ടൽ കോർത്ത്
അവൻ നില്ക്കുന്നു
ആസക്തിയുടെ തീനാമ്പുകൾ
ശാഖ കളായും
ജ്വലിക്കുന്ന നക്ഷത്രങ്ങളുമാകുന്നു.
പുൽത്തുമ്പിൽ വിതുമ്പി നില്ക്കുന്ന
ഒരു മഞ്ഞുതുള്ളി
അവൾ അവനോട് പറഞ്ഞു:
ചിത്രകാരാ,മരണ ത്തിന്റെ മഞ്ഞ നിറം
എന്താണിത്ര മാത്രം വൃത്തപ്പെട്ട് നില്ക്കുന്നത്
ആകാശത്തിനു ചുവന്ന നിറം വികാരത്തിന്റെ
വേലിയേറ്റം കുറിക്കുന്നെന്നു നീ വചന പ്പെട്ടേക്കാം
മണ്ണാങ്കട്ട; വയലറ്റ്,  ആഴത്തിലാഴത്തിലേക്കിറങ്ങുന്ന -
വയലറ്റ് എന്തുകൊണ്ട് ചേരില്ല?!
ഗസലിന്റെ അലകൾ ആൽ തറയിൽ നിന്നുയർന്നു
അവന്റെ കണ്ണിൻ, ചൂണ്ടൽ നാരു മുറിഞ്ഞു
ഇപ്പോൾ ക്യാൻ വാസിൽ
കുത്തിയൊലിക്കുന്ന പ്രവാഹത്തിൽ
ഒരു മഞ്ഞപ്പൂവ് രൂപപ്പെട്ടു
മുങ്ങിയും പൊങ്ങിയും വലിയ ഒരു
താഴ്ച്ചയിലേക്ക്‌
ഒരു നിമിഷം ;
മഞ്ഞു തുള്ളി അവന്റെ മാറിലേക്ക്
അടർന്നു വീണു

18 Dec 2014

എന്റെ വീട് എലികൾ തുരന്നുകൊണ്ടിരിക്കുന്നു


ഡോ കെ ജി ബാലകൃഷ്ണൻ
1.
ആ ആഗസ്ത് പതിനഞ്ചിന്
എന്റെ വീടിൻറെ
കുറ്റൂശ
ആയിരുന്നല്ലോ!
അന്നത്തെ
പാലടയുടെ
രുചി-
ജനഗനമനയുടെ
മധുരം-
സാരേ ജഹാംസേ അച്ചാ!

2.
നിമിഷം
പലപ്പോഴും
മധുരം
വിളമ്പുന്നു;
പിന്നെ, അത്
(അമൃതമാകിലും)
പഴകി-
കാകോളമാകുന്നു.
(അപ്പോൾ
പരിസ്ഥിതിക്കാർ,
സത്യാന്വേഷികൾ,
മുറവിളി കൂട്ടുന്നു.)

3.
മാലിന്യം
കുന്നുകൂടുന്നിടത്ത്
എലികളുണ്ടാകും;
ധാന്യപ്പുര
മൂഷികന്ന്
താവളം.

4.
സുഹൃത്തേ,
എലിപ്പത്തായം
എവിടെ?
===========================

22 Nov 2014

ജൈവകൃഷിയുടെ മൂല്യം മലയാളി മനസിലാക്കണം: ശ്രീനിവാസൻ


ആബെ ജേക്കബ്‌
നാളികേര വികസനബോർഡ്‌, കൊച്ചി -11


മലയാള സിനിമയിൽ നിർമ്മാതാവ്‌, നടൻ, തിരക്കഥാകൃത്ത്‌ തുടങ്ങി വിവിധ റോളുകളിൽ ശക്തമായ സ്വാധീനമുള്ള ബഹുമുഖവ്യക്തിത്വമാണ്‌ ശ്രീനിവാസൻ. കാമ്പുള്ള തിരക്കഥകൾ, ശക്തമായ കഥാപാത്രങ്ങൾ, ഹിറ്റായ ചിത്രങ്ങൾ ഇവയൊക്കെയാണ്‌  ചലച്ചിത്ര ലോകത്ത്‌ ശ്രീനിയുടെ മുഖമുദ്ര. മോഹൻലാൽ നായകനായി ഇവിടം സ്വർഗ്ഗമാണ്‌ എന്ന ചിത്രത്തിൽ അഡ്വ. പ്രബലന്റെ റോളിൽ, അമിക്കസ്‌ ക്യൂറിയായി ശ്രീനിവാസൻ കോടതി മുമ്പാകെ നടത്തുന്ന ഒരു തകർപ്പൻ  നിരീക്ഷണമുണ്ട്‌. വാസ്തവത്തിൽ അതു തന്നെയാണ്‌ കൃഷിയേയും കാർഷിക സങ്കൽപ്പത്തെയും സംബന്ധിച്ച ശ്രീനിവാസന്റെ കാഴ്ച്ചപ്പാട്‌.
ശ്രീനിവാസൻ തിരക്കഥയെഴുതിയ നഗരവാതിലിൻ നടുവിൽ എന്ന പുതിയ സിനിമയുടെ കൊച്ചിയിലെ ഷൂട്ടിംങ്ങ്‌ ലൊക്കേഷനിൽ നിന്ന്‌ വളരെ തിടുക്കപ്പെട്ടാണ്‌ ശ്രീനി ഞങ്ങൾക്ക്‌ അഭിമുഖം നൽകാൻ എത്തിയത്‌. കണ്ടനാട്ടെ വീട്ടിലിരുന്ന്‌  ജൈവകൃഷിയെക്കുറിച്ച്‌ അദ്ദേഹം ദീർഘമായി സംസാരിച്ചു. സത്യത്തിൽ ഒരു അഭിമുഖത്തിന്‌ അദ്ദേഹം ആദ്യമൊന്നും വലിയ താൽപര്യം കാണിച്ചിരുന്നില്ല. ഒടുവിൽ ജൈവകൃഷി എന്ന ദൗർബല്യത്തിലാണ്‌ ശ്രീനി വീണത്‌. അതു തന്നെയായിരുന്നു അദ്ദേഹത്തിൽ നിന്ന്‌ ഞങ്ങൾ ആഗ്രഹിച്ചതും.
സംസാരം തുടങ്ങിയത്‌  ശ്രീനിയുടെ ഗ്രീൻ റേറ്റിംങ്ങുള്ള വീടിനെ കുറിച്ചായിരുന്നു. വാസ്തവത്തിൽ ഇത്തരത്തിലൊരു വീടും കൃഷിയും തന്റെ സങ്കൽപത്തിലേ ഇല്ലായിരുന്നു എന്ന്‌ ശ്രീനിവാസൻ. എപ്പോഴാണ്‌ എന്നിൽ  കൃഷി എന്ന ആഗ്രഹം രൂപപ്പെട്ടത്‌ എന്ന്‌ ഇപ്പോഴും എനിക്ക്‌ ഓർമ്മയില്ല. നിമിത്തമായത്‌ ഒരിക്കൽ തമിഴ്‌നാട്ടിലെ ഒട്ടൻഛത്രം എന്ന സ്ഥലത്ത്‌ സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്‌ പോയ യാത്രയാണ്‌. അന്ന്‌ അവിടത്തെ കൃഷിക്കാർ അന്യസംസ്ഥാനങ്ങളിലേയ്ക്ക്‌ കയറ്റി വിടാനുള്ള പച്ചക്കറികൾ മുഴുവൻ വിഷം അടിച്ച്‌  കൃഷി ചെയ്യുന്നത്‌ കാണുകയുണ്ടായി. എന്നാൽ തമിഴ്‌നാട്ടിൽ പ്രാദേശിക മാർക്കറ്റിൽ വിൽപനയ്ക്കുള്ളവയിൽ കർഷകർ ഈ വിഷപ്രയോഗം നടത്തുന്നില്ല താനും. ഞാൻ അതും വാങ്ങി പാകം ചെയ്തു കഴിച്ചു നോക്കി. നമുക്കു കിട്ടുന്ന പച്ചക്കറികളിൽ നിന്നു വളരെ വ്യത്യസ്തമായിരുന്നു അതിന്റെ സ്വാദ്‌.  അന്നു ഞാൻ മനസിൽ ഉറപ്പിച്ചതാണ്‌ ഇനി മേലിൽ തമിഴന്റെ പച്ചക്കറി വാങ്ങില്ല എന്ന്‌.
അക്കാലത്ത്‌ ഞാൻ കടവന്തറയിൽ ഒരു ഫ്ലാറ്റിലാണ്‌ താമസം. എറണാകുളത്തെ മാർക്കറ്റിൽ നിന്ന്‌ പച്ചക്കറി വാങ്ങാതിരിക്കാൻ എന്തു മാർഗ്ഗം എന്നു ഞാൻ ആലോചിച്ചു. അങ്ങനെ വളരെ സാഹസികമായ ഒരു തീരുമാനത്തിലെത്തി. നഗരത്തിൽ നിന്ന്‌ അധികം അകലെയല്ലാതെ അൽപം സ്ഥലം വാങ്ങി രാസവളവും കീടനാശിനിയും പ്രയോഗിക്കാതെ വീട്ടിലേയ്ക്ക്‌ ആവശ്യമായ പച്ചക്കറി കൃഷി ചെയ്ത്‌ ഉണ്ടാക്കുക. കൃഷി എന്നെ കൊണ്ട്‌ പറ്റില്ല എന്ന്‌ അറിയാമായിരുന്നു. എങ്കിലും ആരെയെങ്കിലും കണ്ടു പിടിക്കണം. അങ്ങനെയാണ്‌ പത്തു വർഷം മുമ്പ്‌ ഈ സ്ഥലം ഞാൻ വാങ്ങിച്ചതു. പിന്നെ കൃഷിക്കു പറ്റിയ ഒരാളെ അന്വേഷിക്കലായി. അതു നീണ്ടു പോയി.
അതിനിടെ ഈ എൺപതു സെന്റിനു ചുറ്റും മതിൽ നിർമ്മിച്ച്‌ ഭദ്രമാക്കി. അപ്പോഴാണ്‌ ഇവിടെ വല്ലപ്പോഴും വരുമ്പോൾ ഒന്നു വിശ്രമിക്കാൻ ഒരു ഔട്ട്‌ ഹൗസ്‌ നിർമ്മിച്ചാലോ എന്നു തോന്നിയത്‌. അതിനായി മഹേഷ്‌ എന്ന ഒരു എൻജിനിയറുടെ സഹായം തേടി. പണിയാൻ നിർദ്ദേശവും കൊടുത്തു. എന്തിനു പറയുന്നു, അതോടെ ഞാൻ പുറത്തായി. ഔട്ട്‌ ഹൗസ്‌ നിർമ്മാണം കൈവിട്ടു പോയി. പിന്നെ എല്ലാ കാര്യങ്ങളും എൻജിനിയറുടെ കൈയിലായി എന്നു പറഞ്ഞാൽ മതിയല്ലോ. ഒടുവിൽ ഇതാ അത്‌ ഈ തരത്തിലായി, ഇമ്മാതിരി ഒരു വീട്‌ എന്റെ സങ്കൽപത്തിലെങ്ങും ഉണ്ടായിരുന്നില്ല. കാരണം നാട്ടിൽ ഞാൻ വലിയ തെറ്റില്ലാത്ത രീതിയിൽ ഒരു വീട്‌ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. - ശ്രീനിവാസൻ ചിരിച്ചു.
നാടും വീടും.....?
എന്റെ നാട്‌ തലശേരിക്ക്‌ സമീപമുള്ള ഒരു ഗ്രാമമാണ്‌. പാട്യം എന്നു പറയും. അഛൻ അധ്യാപകനായിരുന്നു. ഒപ്പം കൃഷിക്കാരനും. നെല്ലും തെങ്ങുമായിരുന്നു, പ്രധാന കൃഷികൾ. വീടിനു ചുറ്റും എല്ലാ ഇനം പച്ചക്കറികളും നട്ടു വളർത്തിയിരുന്നു. എല്ലാം നല്ല സ്വാദുള്ള നാടൻ പച്ചക്കറികൾ. തൊഴുത്തിൽ നിറയെ പശുക്കൾ ഉണ്ടായിരുന്നു. വീട്ടിലെ ഉപയോഗത്തിനുള്ള പാലും വയലിലേയും പുരയിടത്തിലേയും  കൃഷിക്കുള്ള ചാണക വളവും തൊഴുത്തിൽ നിന്ന്‌ യഥേഷ്ടം ലഭിച്ചിരുന്നു. നെൽകൃഷി പിന്നീട്‌ നടത്തിക്കൊണ്ടു പോകാൻ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ അച്ഛൻ തന്നെ വയൽ വിറ്റുകളഞ്ഞു.  തറവാട്‌ വീട്‌ പഴയ രീതിയിലുള്ളതായിരുന്നു. അതും താമസക്കാരില്ലാതെ വന്നപ്പോൾ പൊളിച്ചു കളഞ്ഞു, സഹോദരങ്ങളെല്ലാം അന്യ ദേശങ്ങളിലായി പോയി. ഞാൻ ഇങ്ങനെയും.
കൃഷി തുടങ്ങിയതോ..?
അതു ഞാൻ പറഞ്ഞില്ലേ,  കൃഷി ചെയ്യാൻ പറ്റിയ ആളിനു വേണ്ടിയുള്ള അന്വേഷണം നീണ്ടു. പലരും വന്നു. പക്ഷെ, അവർക്കൊന്നും കൃഷിയിലായിരുന്നില്ല താൽപര്യം. ഒടുവിൽ  മൂന്നു വർഷം മുമ്പാണ്‌ എന്റെ ആശയങ്ങൾക്കു പറ്റിയ ഒരാളെ കണ്ടെത്താൻ സാധിച്ചതു. അന്നു മുതൽ ഞാൻ കൃഷിയും തുടങ്ങി. അതിനു മുന്നോടിയായി ഞാൻ കാസർഗോഡ്‌ ഇനം ചെറിയ നാടൻ പശുവിനെയും വാങ്ങിയിരുന്നു.  ഇപ്പോൾ ഇവിടെ വരുമ്പോൾ എനിക്കു വലിയ സന്തോഷമാണ്‌. വല്ലപ്പോഴുമേ വരാറുള്ളു എങ്കിലും.
സാധാരണ സിനിമാ താരങ്ങൾ ഒരിക്കലും സഞ്ചരിക്കാത്ത വേറിട്ട ജൈവകൃഷിയുടെ വഴിയിലൂടെ സഞ്ചരിക്കാനുണ്ടായ കാരണം എന്താണ്‌?
ആര്‌ എന്തു പറഞ്ഞാലും നമ്മുടെ അടിസ്ഥാന മേഖല കൃഷി തന്നെയാണ്‌. സിനിമയുമായി ബന്ധപ്പെട്ട്‌ ചെന്നൈയിൽ താമസമാക്കിയപ്പോഴാണ്‌ നാട്ടിലെ കുടുംബവീടും അവിടുത്തെ കൃഷിയും അതു നൽകുന്ന സുരക്ഷിതത്വവും ഞാൻ തിരിച്ചറിഞ്ഞത്‌. അപ്പോഴേയ്ക്കും എന്റെ തൊഴിൽ മേഖലയിൽ ഞാൻ ഏതാണ്ട്‌ സ്ഥിരപ്പെട്ടു കഴിഞ്ഞിരുന്നു. ഒരു തിരിച്ചു പോക്ക്‌ അസാധ്യമാണ്‌ എന്ന്‌ എനിക്കും മനസിലായി. ഇക്കാണുന്നതൊക്കെ എന്റെ   ആഗ്രഹങ്ങളാണ്‌. അഛന്റെ കൃഷി അനുകരിക്കാനുള്ള ആഗ്രഹങ്ങൾ.  അന്നത്തെ വിഷം തളിക്കാത്ത പച്ചക്കറികളും നെല്ലും ഇന്നും എന്റെ ആഗ്രഹമാണ്‌.
കൃഷി നഷ്ടമല്ലേ..?
നഷ്ടം എന്നു പറയുന്നത്‌ ആപേക്ഷികമാണ്‌. അളവിൽ കവിഞ്ഞ കീടനാശിനികൾ ഉപയോഗിച്ച്‌ കൃഷി ചെയ്യുന്ന പച്ചക്കറികൾ ഭക്ഷിച്ച്‌ കാലാന്തരത്തിൽ രോഗികളായി ആശുപത്രികളിൽ ഡോക്ടറെ കാണാനും മരുന്നുകൾ വാങ്ങാനുമായി ചെലവഴിക്കുന്ന തുകയുമായി തട്ടിച്ചു നോക്കുമ്പോൾ സ്വന്തം കൃഷി തന്നെയാണ്‌ ലാഭം. എന്താണ്‌ നമുക്ക്‌ നഷ്ടപ്പെടുന്നത്‌ എന്നതിന്റെ യഥാർത്ഥ മൂല്യം നാം മനസിലാക്കണം. എന്റെ ഭാര്യ സ്കൂൾ അധ്യാപികയാണ്‌. കുറെ നാൾ മുമ്പ്‌ ഞാൻ തിരുവനന്തപുരത്ത്‌ വെള്ളായണി കാർഷിക കോളജിൽ നിന്ന്‌ കുറെ ചീര വിത്ത്‌ കൊണ്ടു വന്ന്‌ അവരെ ഏലിപ്പിച്ചു. ഏതാനും ആഴ്ച കഴിഞ്ഞ്‌ ഒരു ദിവസം ഞാൻ ചോദിച്ചു:  എന്തായി നമ്മുടെ ചീര? എന്തു ചീര? അത്‌ നട്ട്‌ ബുദ്ധിമുട്ടുന്നതിനെ ക്കാൾ എത്രയോ ലാഭത്തിന്‌ കടയിൽ നിന്ന്‌ വാങ്ങാൻ കിട്ടും. ഭാര്യയുടെ മറുപടി. എനിക്ക്‌ ഉത്തരം മുട്ടി. ശരിയാണ്‌ എല്ലാം കടയിൽ നിന്നു കിട്ടും. ഇതാണ്‌ ഇപ്പോഴത്തെ സാമാന്യക്കാരുടെ ചിന്താഗതി. താൽപര്യമില്ലാത്തവന്‌ കൃഷിയുടെ പ്രാധാന്യം മനസിലാവില്ല. എത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ല. നമുക്ക്‌ എന്താണ്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌ എന്നോ, അതിന്റെ മൂല്യം എന്ത്‌ എന്നോ തിരിച്ചറിയാൻ ഇപ്പോഴത്തെ ആളുകൾക്ക്‌ സാധിക്കുന്നില്ല. അതാണ്‌ പ്രശ്നം.  ഈ മനോഭാവമാണ്‌ മാറേണ്ടത്‌.
കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌ മൾട്ടി സൂപ്പർ സ്പേഷാലിറ്റി  ആശുപത്രികളാണ്‌. പണമുണ്ടെങ്കിൽ അവിടെ മികച്ച ചികിത്സയും ലഭിക്കും. നമ്മുടെയൊക്കെ ചിന്താഗതി രോഗം സ്വാഭാവികമായ അവസ്ഥയാണ്‌ എന്നാണ്‌. അങ്ങനെയല്ല. രോഗം വരാത്ത ഒരു അവസ്ഥ മനുഷ്യനുണ്ട്‌. വിരുദ്ധാഹാരങ്ങൾ കഴിച്ചാണ്‌ മനുഷ്യൻ രോഗിയാകുന്നത്‌.കേരളത്തിൽ വർഷം തോറും 35000 ക്യാൻസർ രോഗികൾ ഉണ്ടാകുന്നു എന്നാണ്‌ കണക്ക്‌. ഇതിനു പ്രധാന കാരണം നമ്മുടെ ഭക്ഷ്യശീലങ്ങളാണ്‌. പഞ്ചാബിൽ  ഭാട്ടിണ്ട എന്ന ഒരു സ്ഥലമുണ്ട്‌. പരുത്തി കൃഷി ചെയ്യുന്ന മേഖലയാണ്‌. കൂടാതെ കൂറ്റൻ എണ്ണശുദ്ധീകരണ ശാല, തെർമൽ പവർ പ്ലാന്റ്‌, രണ്ട്‌ കൽക്കരി പവർ പ്ലാന്റ്‌, വളം നിർമ്മാണ ഫാക്ടറികൾ, പിന്നെ എണ്ണമറ്റ ക്യാൻസർ രോഗികളും. ഇതാണ്‌ ഭാട്ടിണ്ട. ഭാട്ടിണ്ട  സ്റ്റേഷനിൽ നിന്ന്‌ രാത്രി 9.15 ന്‌ രാജസ്ഥാനിലെ ബിക്കാനീറിലേയ്ക്ക്‌ ഒരു ട്രെയിനുണ്ട്‌: 339 -​‍ാം നമ്പർ ട്രെയിൻ. ഒരു രാത്രികൊണ്ട്‌ അത്‌ ബിക്കാനീറിൽ എത്തും.  അതിന്റെ പേരു തന്നെ ക്യാൻസർ വണ്ടി എന്നാണ്‌. കാരണം നൂറുകണക്കിനു ക്യാൻസർ രോഗികളാണ്‌ ആ വണ്ടിയിൽ ഓരോ ദിവസവും ബിക്കാനീറിലേയ്ക്കു പോകുന്നത്‌. സാധാരണക്കാരനു ചികിത്സ ലഭിക്കുന്ന ക്യാൻസർ ആശുപത്രി ഭാട്ടിണ്ടയിലോ സമീപ പ്രദേശങ്ങളിലോ ഇല്ലാത്തതുകൊണ്ടാണ്‌ ഈ രോഗികളത്രയും ബിക്കാനീറിലേയ്ക്കു പോകുന്നത്‌.
ഒരുകാലത്ത്‌ ഇന്ത്യയുടെ ഭക്ഷ്യഅക്ഷയപാത്രം എന്ന്‌ അറിയപ്പെട്ടിരുന്ന പഞ്ചാബിലെ മാൾവാ മേഖലയിൽ നിന്നാണ്‌ ഇത്രമാത്രം ക്യാൻസർ രോഗികൾ വരുന്നത്‌ എന്നുകൂടി ഓർമ്മിക്കണം.  കീടനാശിനികളുടെയും രാസവളങ്ങളുടെയും ആവശ്യാധിഷ്ഠിത ഉപയോഗത്തിൽ നിന്നു കർഷകർ വ്യതിചലിച്ചു പോയി. മണ്ണും ജലവും വായുമടക്കം സർവതും വിഷലിപ്തമായി. അമേരിക്കയാണ്‌ മറ്റു രാജ്യങ്ങളിൽ കാർഷിക പരീക്ഷണങ്ങൾ നടത്തുന്നത്‌. ഇത്‌ സ്പോൺസർ ചെയ്യുന്നത്‌ റോക്ക്ഫെല്ലർ ഫൗണ്ടേഷൻ പോലുള്ള ഏജൻസികൾ. നാം അവരുടെ പരീക്ഷണങ്ങൾക്ക്‌ അറിയാതെ ബലിയാടുകളാവുകയായിരുന്നു. പക്ഷെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി മാത്രം ഇത്തരം നുഴഞ്ഞു കയറ്റക്കാരെ ഇങ്ങോട്ട്‌ അടുപ്പിച്ചില്ല. എതിരാളികൾ പ്രതികരിച്ചു.  ഇവിടേയ്ക്ക്‌ സൗജന്യമായി അയച്ചിരുന്ന ഭക്ഷ്യധാന്യം നിറുത്തിക്കളയും എന്ന്‌ അമേരിക്ക ഭീഷണിപ്പെടുത്തി. അപ്പോൾ, ഇന്ത്യക്കാർ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാൻ ശാസ്ത്രി ആഹ്വാനം ചെയ്തു. മാത്രമല്ല ജീവിതത്തിലുടനീളം ആ മനുഷ്യൻ അതു പ്രാവർത്തികമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ  ഈ നിലപാടാണോ താഷ്ക്കന്റിൽ വച്ചുള്ള അകാല മരണത്തിനു പോലും കാരണം എന്നു സംശയിക്കപ്പെടുന്നു. അതിനു ശേഷമായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. അതു ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമായിരുന്നു.
പിന്നീട്‌ ഒരു ഭരണാധികാരിയും അവരെ എതിർത്തിട്ടില്ല. എല്ലാവർക്കും കച്ചവട താൽപര്യങ്ങൾ മാത്രമായിരുന്നു. ക്യൂബയിലേയ്ക്കു നോക്കുക. ഏറ്റവും കൂടുതൽ പച്ചക്കറികൾ കൃഷി ചെയ്യുന്ന രാജ്യമാണ്‌ .   നേരത്തെ പഞ്ചസാരമാത്രമായിരുന്നു അവിടെ ഉത്പ്പാദിപ്പിച്ചിരുന്നത്‌. ബാക്കി എല്ലാം റഷ്യയിൽ നിന്ന്‌ കൊണ്ടുവന്നിരുന്നു. എന്നാൽ റഷ്യയുടെ പതനത്തോടെയാണ്‌ മറ്റ്‌ മാർഗ്ഗമൊന്നും ഇല്ലാതായപ്പോൾ അവർ കൃഷിയിലേയ്ക്കു തിരിഞ്ഞത്‌. ഹവാനയാണ്‌ തലസ്ഥാനം. 8000 ത്തോളം ജൈവ പച്ചക്കറി തോട്ടങ്ങൾ അതിനു പരിസരത്തു തന്നെയുണ്ട്‌.  ജോലിയിൽ നിന്നു വരമിച്ച ആളുകളെ ഉപയോഗിച്ചാണ്‌ അവിടെ പച്ചക്കറി കൃഷി ചെയ്യുന്നത്‌. തെക്കേ അമേരിക്കയിലെ രണ്ടു ശതമാനം മാത്രം ജനസംഖ്യയുള്ള ക്യൂബയിലാണ്‌ അവിടത്തെ 11 ശതമാനം കാർഷിക ശാസ്ത്രജ്ഞരും ജോലി ചെയ്യുന്നത്‌ എന്ന്‌ നാം അറിയണം. അവർ ജൈവ കീടനാശിനികൾ കണ്ടു പിടിച്ചിട്ടുണ്ട്‌. 89 മുതലാണ്‌ അവർ ജൈവ കൃഷിയെക്കുറിച്ച്‌ ആലോചന തുടങ്ങിയത്‌. 96 ൽ അത്‌ പ്രാവർത്തികമാക്കി. ശരിക്കു പറഞ്ഞാൻ നമ്മുടെ ഗവണ്‍മന്റ്‌ താൽപര്യമുള്ള കർഷകരെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അയച്ച്‌ അവരുടെ കൃഷി മാതൃകകൾ പഠിപ്പിക്കണം.
അപ്പോൾ നിത്യേന നാം കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ എത്രമാത്രം വിഷം അടങ്ങിയിരിക്കുന്നു എന്ന ചോദ്യത്തിൽ നിന്ന്‌ പഴമയിലേയ്ക്കു മടങ്ങാനുള്ള ഉത്തരം കിട്ടുന്നു. ഇവിടെ ലാഭ ചേത കണക്കുകളല്ല നോക്കേണ്ടത്‌. വിഷരഹിതമായ ആഹാരസാധനങ്ങൾ, സുരക്ഷിതമായ ഭക്ഷണം അതാണ്‌ നമുക്ക്‌ വേണ്ടത്‌. ആശുപത്രികൾക്കു മുമ്പിൽ ക്യൂ നിൽക്കാതിരിക്കാനുള്ള അവസരം ഒരുക്കുക. അതാണ്‌ ലാഭം. ആന്ധ്രയിൽ നിന്നും മറ്റും കൊണ്ടു വരുന്ന അരി രണ്ടും മൂന്നും രൂപയ്ക്ക്‌ നൽകി, കൃഷി ചെയ്യാനുള്ള ഇവിടുത്തെ മനുഷ്യന്റെ താൽപര്യത്തെ ഇല്ലാതാക്കുകയാണ്‌ സർക്കാർ ചെയ്യുന്നത്‌. ഇതെല്ലാം വോട്ടു കിട്ടാനുള്ള ചില തരികട ഏർപ്പാടുകൾ മാത്രമാണ്‌.
അതുകൊണ്ട്‌ ആളുകളെ ബോധവത്ക്കരിക്കണം. എല്ലാ തരത്തിലുമുള്ള ആളുകളെ കാര്യങ്ങൾ പറഞ്ഞ്‌ ബോധ്യപ്പെടുത്തണം. സിനിമാക്കാർ പറഞ്ഞാൽ ആളുകൾ കേൾക്കും എന്നൊരു ധാരണയുണ്ട്‌. അത്‌ അങ്ങനെ തന്നെ ഇരിക്കട്ടെ. ഞാൻ എന്നാൽ കഴിയുന്നത്ര ഇക്കാര്യത്തിൽ ചെയ്യാൻ ശ്രമിക്കുന്നു. 20 വർഷമായി കൃഷി ചെയ്യാതെ തരിശിട്ടിരുന്ന കണ്ടനാട്‌ പാടശേഖരത്തിലെ 35 ഏക്കർ ഇവിടുത്തെ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെ ഞാൻ പാട്ടത്തിനെടുത്ത്‌ കൃഷിയിറക്കിയിരിക്കുകയാണ്‌. വലിയ ലാഭമൊന്നും പ്രതീക്ഷിച്ചല്ല. എന്നാൽ ഇപ്പോൾ ആ ചെറുപ്പക്കാർ വലിയ ആത്മവിശ്വാസത്തിലാണ്‌. ലാഭം ഉണ്ടായില്ലെങ്കിലും നഷ്ടം ഉണ്ടാവില്ല എന്ന്‌ അവർ ഉറപ്പു പറയുന്നു. ലാഭ -നഷ്ടക്കണക്ക്‌ പറയാൻ പാടില്ല. കാരണം ഭക്ഷണമാണ്‌ നാം ഉത്പാദിപ്പിക്കുന്നത്‌.


ജൈവ കൃഷി വലിയ കാഴ്ച്ചപ്പാടാണ്‌. ഇതാണ്‌ അടുത്ത തലമുറയെ നാം പഠിപ്പിക്കേണ്ടത്‌. പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്തേണ്ടത്‌. അല്ലാതെ ലോക മഹായുദ്ധ ചരിത്രങ്ങളോ, മരിച്ച്‌ മണ്ണടിഞ്ഞ മഹാന്മാരുടെ അപദാനങ്ങളോ അല്ല സിലബസിൽ വേണ്ടത്‌, മറിച്ച്‌ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്താണ്‌ അത്‌ എങ്ങനെ നേടാം എന്ന പ്രായോഗിക പാഠങ്ങളാണ്‌ നാം  അടുത്ത തലമുറയെ പഠിപ്പിക്കേണ്ടത്‌. അല്ലെങ്കിൽ കൃഷി തന്നെ ഇവിട നിന്ന്‌ അപ്രത്യക്ഷമാകാം - ശ്രീനി പറഞ്ഞു നിർത്തി. അന്തരീക്ഷത്തിൽ മഴപെയ്തു തോർന്ന പ്രതീതിയായിരുന്നു. യാത്രപറഞ്ഞ്‌ ഇറങ്ങുമ്പാൾ ആതിഥേയൻ ക്ഷണിച്ചു, ഭക്ഷണം കഴിച്ചിട്ടു പോകാം. നല്ല പച്ചക്കറികൾ ഉണ്ട്‌. ഇനിയൊരിക്കലാവാം എന്നു പറഞ്ഞ്‌ ആ ക്ഷണം  സ്നേഹപൂർവം നിരസിച്ച്‌ ഞങ്ങൾ പുറത്ത്‌ ഇറങ്ങുമ്പോൾ ഗ്രാമം രാത്രിയുടെ നിശബ്ദതയിലേയ്ക്ക്‌  മെല്ലെ ചാഞ്ഞിരുന്നു.

19 Oct 2014

ലക്ഷ്യം വിജയത്തിന്റെ മാർഗ്ഗദീപം


ജോൺ മുഴുത്തേറ്റ്‌
ഒന്നാം ക്ലാസിലെ കുട്ടികളോട്‌ അധ്യാപിക ഒരു കുസൃതി ചോദ്യം ചോദിച്ചു: നിങ്ങൾക്ക്‌ ആരാകാനാണ്‌ ആഗ്രഹം? കുട്ടികൾ ഓരോരുത്തരും ഉത്തരം പറയുവാൻ തുടങ്ങി.
എനിക്ക്‌ എൻജിനീയറാകണം, എനിക്ക്‌ ഡോക്ടറാകണം, അധ്യാപകനാകണം, ക്രിക്കറ്റു കളിക്കാരനാവണം, ഗായകനാകണം, സിനിമാനടനാവണം തുടങ്ങിയ മറുപടികൾ
"എനിക്ക്‌ കളക്ടറാവണം" വിളറിമെലിഞ്ഞ ഒരു പെൺകുട്ടി എഴുന്നേറ്റു നിന്നു പറഞ്ഞു: അതുകേട്ട്‌ ചിലകുട്ടികൾ ചിരിച്ചു. 
അധ്യാപിക അവരോട്‌ ചോദിച്ചു: "നിങ്ങളെന്തിനാണ്‌ ചിരിക്കുന്നത്‌" ആ കുട്ടിയുടെ ആഗ്രഹമല്ലേ പറഞ്ഞത്‌". അധ്യാപികയും ഉള്ളാലെ ചിരിക്കുന്നുണ്ടായിരുന്നു. പക്ഷേ, പെൺകുട്ടിയുടെ മുഖത്ത്‌ യാതൊരു നാണവും കാണപ്പെട്ടില്ല. അവളുടെ തിളങ്ങുന്ന കണ്ണിൽ ഉറച്ച വിശ്വാസവും നിശ്ചയദാർഢ്യവും പ്രകടമായിരുന്നു.
അവളുടെ അച്ഛനാണ്‌ ആമോഹം അവളിൽ ഉണർത്തിയത്‌ എന്ന്‌ അവൾ വ്യക്തമാക്കി. തനിക്ക്‌ ഐ. എ. എസ്‌. പരീക്ഷപാസായി ഒരു കളക്ടറായിത്തീരുവാൻ കഴിയുമെന്ന ആത്മവിശ്വാസം ജനിപ്പിച്ചതു അച്ഛനായിരുന്നു.
ആ പെൺകുട്ടി ഉത്സാഹത്തോടെ പഠിച്ചു. എൻജിനീയറിംഗിന്‌ ഉന്നതവിജയം നേടി. കാമ്പസ്‌ സെലക്ഷനിൽ ഉയർന്ന ശമ്പളത്തിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ലഭിച്ചു. പക്ഷേ, ഐ. എ. എസ്‌. മോഹം അതെല്ലാം ഉപേക്ഷിക്കാൻ അവളെ പ്രേരിപ്പിച്ചു. അവൾ ഐ. എ. എസ്‌. പരീക്ഷയ്ക്ക്‌ തയ്യാറായി 2009 ൽ പരീക്ഷ എഴുതി. അവൾ പരാജയപ്പെട്ടു. ഇന്റർവ്യൂനുപോലും ക്ഷണം ലഭിച്ചില്ല. അടുത്തകൊല്ലം വീണ്ടും എഴുതി 179-​‍ാം റാങ്ക്‌ ലഭിച്ചു. കളക്ടറായില്ലെങ്കിലും റവന്യൂ സർവ്വീസിൽ ഉയർന്ന ജോലി കിട്ടി. അവൾ അതിൽ തൃപ്തയായില്ല. ഐ. എ. എസ്സിനോടുള്ള അവളുടെ അഭിനിവേശം അതിശക്തമായിരുന്നു. തന്റെ മോഹം ഉപേക്ഷിക്കുവാൻ അവൾ തയ്യാറല്ലായിരുന്നു. ജോലിയിൽ നിന്ന്‌ ശമ്പളമില്ലാത്ത അവധി എടുത്ത്‌ പരിശീലനം തുടർന്നു. കൂടുതൽ വാശിയോടെ. പക്ഷേ ഇപ്രാവശ്യം അവൾക്ക്‌ കിട്ടിയ റാങ്ക്‌ കുറഞ്ഞുപോയി. അവൾക്ക്‌ നിരാശ തോന്നി. പക്ഷേ, അവൾ ആശ കൈവിട്ടില്ല. തന്റെ ലക്ഷ്യം കൈവരിയ്ക്കണമെന്ന വാശിയായിരുന്നു. അടക്കാനാവാത്ത അഭിനിവേശമായിരുന്നു. അവൾ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തി കൂടുതൽ ഉ ത്സാഹത്തോടെ പഠിച്ചു.. നാലാമതും  പരീക്ഷ എഴുതി. അത്‌ അവസാനത്തെ ചാൻസായിരുന്നു. 2012-ലെ ഐ. എ. എസ്‌. പരീക്ഷയിൽ ഹരിത വി. കുമാർ എന്ന ആ പെൺ കുട്ടി ഒന്നാം റാങ്ക്‌ നേടി മലയാളികളുടെ അഭിമാനമായി.
ഐ. എ. എസ്‌. നേടുക എന്നത്‌ അവളുടെ വെറും മോഹം മാത്രമായിരുന്നില്ല. അതി തീവ്രമായ അഭിനിവേശമായിരുന്നു, അഭിവാഞ്ഛയായിരുന്നു, പാഷനായിരുന്നു. ഇതാണ്‌ ഹരിത എന്ന പെൺകുട്ടിയ്ക്ക്‌ പരാജയങ്ങളിൽ തളരാതെ മുന്നേറുവാൻ ഊർജ്ജം പകർന്നത്‌. അവളുടെ വ്യക്തമായ ലക്ഷ്യബോധവും അതിനോടുള്ള തീവ്രമായ അഭിനിവേഗവും വിജയം മോഹിക്കുന്നവർക്കെല്ലാം പാഠമാകേണ്ടതാണ്‌. 
ലക്ഷ്യബോധത്തിന്റെ അത്ഭുതശക്തി
"മൂല്യവത്തായ ഒരു ലക്ഷ്യം അല്ലെങ്കിൽ ആദർശം പടിപടിയായി കൈവരിയ്ക്കലാണ്‌ വിജയം" എന്നാണ്‌ പ്രശസ്ത എഴുത്തുകാരനായ ഏൾനൈറ്റിംഗേൽ പറഞ്ഞത്‌. വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്‌ ഉദാത്തമായ ഒരു ലക്ഷ്യവും അത്‌ നേടുവാനുള്ള അതിതീവ്രമായ അഭിവാഞ്ഛയും ലക്ഷ്യംനേടുവാനുള്ള മാർഗ്ഗം എത്ര വിഷമകരമാണെങ്കിലും പ്രതിസന്ധികൾ നിറഞ്ഞതാണെങ്കിലും അവയെല്ലാം തരണം ചെയ്തു തളരാതെ മുന്നേറാനുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നത്‌ ലക്ഷ്യബോധവും, ലക്ഷ്യം നേടുവാനുള്ള അതിതീവ്രമായ അഭിവാഞ്ഛയുമാണ്‌. ലക്ഷ്യം വ്യക്തമായി നിർവ്വചിക്കാതെ മാർഗ്ഗം നിർണ്ണയിക്കുവാൻ കഴിയുകയില്ലല്ലോ. മാർഗ്ഗത്തിന്റെ ദിശ ലക്ഷ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ലക്ഷ്യം നേടാനുള്ള തീവ്രമായ അഭിവാഞ്ഛയാണ്‌ ഏതു പ്രതിസന്ധികളേയും പരാജയങ്ങളേയും അതിജീവിക്കുവാൻ കരുത്ത്‌ പകരുന്നത്‌. നെപ്പോളിയൻ ഹിൽ പറഞ്ഞതുപോലെ, "അതിശക്തവും ആഴത്തിൽ വേരൂന്നിയതുമായ ഒരു അഭിലാഷമാണ്‌ എല്ലാ നേട്ടങ്ങൾക്കും തുടക്കം".
വിജയവഴികൾ
എൽബർട്ട്‌ ഹുബ്ബാർഡ്‌ ഒരിയ്ക്കൽ വ്യക്തമാക്കിയതുപോലെ; ?വളരെയാളുകൾ ജീവിതത്തിൽ പരാജയപ്പെടുന്നത്‌ കഴിവിന്റെയോ, ബുദ്ധിയുടെയോ, ധൈര്യത്തിന്റെ പോലുമോ അഭാവം കൊണ്ടല്ല. എന്നാൽ, ഒരുലക്ഷ്യത്തിലേക്ക്‌ അവരുടെ ഊർജ്ജം കേന്ദ്രീകരിക്കുന്നില്ല എന്നതുകൊണ്ടാണ്‌".
"നിങ്ങൾ ഒരു സന്തുഷ്ട ജീവിതം ആഗ്രഹിക്കുന്നു എങ്കിൽ അതൊരു ലക്ഷ്യവുമായിട്ടാണ്‌ ബന്ധിപ്പിക്കേണ്ടത്‌: ആളുകളുമായിട്ടോ വസ്തുക്കളുമായിട്ടോ അല്ല". എന്ന്‌ ആൽബർട്ട്‌ ഐൻസ്റ്റീൻ നിർദ്ദേശിക്കുന്നു. അതുകൊണ്ട്‌ ലക്ഷ്യ നിർണ്ണയം വളരെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ്‌. നിങ്ങളുടെ ജീവിതത്തിന്റെ വിജയപരാജയങ്ങൾ നിങ്ങളുടെ ലക്ഷ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ശരിയായ ലക്ഷ്യനിർണ്ണയം നടത്തുകയും അതുനേടിയെടുക്കുകയും ചെയ്യുന്നതിനുള്ള ചില മാർഗ്ഗങ്ങൾ വിശദമാക്കാം.
1. പ്രചോദനാത്മകമായ ലക്ഷ്യം തെരഞ്ഞെടുക്കുക
അർത്ഥപൂർണ്ണവും പ്രചോദനാത്മകവുമായ ഒരു ലക്ഷ്യം നിങ്ങളെ എപ്പോഴും കർമ്മനിരതനാക്കാൻ സഹായിക്കും. ഏതു പ്രതികൂല സാഹചര്യങ്ങളേയും പ്രതിസന്ധികളേയും നേരിടുവാനും, മുന്നേറാനുമുള്ള ഊർജ്ജം പകരുകയും ചെയ്യും. ലൂയിസ്‌ ഇർവിംഗ്‌ വ്യക്തമാക്കിയതുപോലെ: "നിങ്ങൾ എന്തായിത്തീരുവാൻ പോകുന്നു എന്ന്‌ നിർണ്ണയിക്കുന്നത്‌ നിങ്ങളുടെ ലക്ഷ്യമാണ്‌ ". 
2. ലക്ഷ്യം വ്യക്തത്തയുള്ളതാക്കുക
വ്യക്തത്തയില്ലാത്ത ലക്ഷ്യത്തിലേക്ക്‌ പ്രയാണം ആയാസരഹിതമായിരിക്കില്ല. അതുകൊണ്ട്‌ ലക്ഷ്യം പൂർണ്ണമായും വ്യക്തമായും നിർവ്വചിക്കുക. ഞാൻ ഒരു എൻജിനീയറാകും എന്ന ചിന്തിക്കുന്നതിനുപകരം, ഒരു സിവിൽ എൻജിനീയർ അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ എൻജിനീയറാകും എന്ന്‌ വ്യക്തമായി നിർവചിക്കുക. ഞാൻ ഉന്നത വിജയം നേടും എന്നതിനുപകരം "ഞാൻ 80 ശതമാനം മാർക്കോടെ ഉയർന്ന നിലയിൽ പരീക്ഷപാസാകും" എന്ന്‌ വ്യക്തമായി തീരുമാനിക്കുക.
3. യാഥാർത്ഥ്യബോധത്തോടെ ലക്ഷ്യം നിർണ്ണയം നടത്തുക
മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച്‌ ലക്ഷ്യം തെരഞ്ഞെടുക്കുന്ന കുട്ടികളുണ്ട്‌. എന്നാൽ തന്റെ കഴിവിനും അഭിരുചിക്കും അനുസരിച്ച്‌ ലക്ഷ്യം തെരഞ്ഞെടുക്കുകയാണ്‌ വേണ്ടത്‌. അതു നിങ്ങൾക്ക്‌ ഊർജ്ജവും ഉത്സാഹവും നൽകിക്കൊണ്ടിരിക്കും. ലക്ഷ്യവും അഭിരുചിയും തമ്മിൽ പൊരുത്തമില്ലാതെ വന്നാൽ ലക്ഷ്യപ്രാപ്തി കൂടുതൽ സങ്കീർണ്ണവും ക്ലേശകരവുമായിത്തീരും. 
4. ലക്ഷ്യം ഡയറിയിൽ എഴുതുക.
ലക്ഷ്യം എന്താണെന്നും ഈ ലക്ഷ്യം തെരഞ്ഞെടുത്തത്‌ എന്തുകൊണ്ടാണെന്നും അതു നേടാനുള്ള വഴികളും ഒക്കെ ഡയറിയിൽ രേഖപ്പെടുത്തുക. അതുപോലെ ദിവസവും ലക്ഷ്യം ഇടതുകൈകൊണ്ട്‌ എഴുതുന്നതും      നല്ലതാണ്‌ എന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതോടതുകൈകൊണ്ട്‌ എഴുതുമ്പോൾ വികാരങ്ങൾ, ക്രിയേറ്റിവിറ്റി, ഭാവന തുടങ്ങിയവയുമായി ബന്ധപ്പെട്ട വലതു മസ്തിഷ്ക അർദ്ധഗോളം പ്രത്യേകമായി ഉത്തേജിപ്പിക്കപ്പെടുകയും ലക്ഷ്യവുമായി ഒരു വൈകാരിക ബന്ധം രൂപപ്പെടുകയും ചെയ്യുന്നു. ഇത്‌ ലക്ഷ്യപ്രാപ്തിയ്ക്ക്‌ കൂടുതൽ പ്രചോദനം നൽകുന്നു. 
5. അതിതീവ്രമായ അഭിനിവേശം നിലനിർത്തുക
ലക്ഷ്യപ്രാപ്തിക്കുള്ള അതിതീവ്രമായ അഭിനിവേശം അല്ലെങ്കിൽ ?പാഷൻ? ആണ്‌ വിജയത്തിന്റെ ഒരു സുപ്രധാന ഘടകം എന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. ഈ പാഷൻ ആണ്‌ പരാജയങ്ങളിലും പ്രതിസന്ധികളിലും മനസുമടുക്കാതെ മുന്നേറാൻ നിങ്ങൾക്ക്‌ ഊർജ്ജം പകരുന്നത്‌ എന്നോർക്കുക.
6. ലക്ഷ്യം സ്വപ്നം കാണുക
ലക്ഷ്യപ്രാപ്തി കൂടെക്കൂടെ സ്വപ്നം കാണുകയും ഭാവനയിൽ വിരിയിക്കുകയും ചെയ്യുക. എ. പി. ജെ. അബ്ദുൾ കലാം പറയുന്നതുപോലെ സ്വപ്നം ഉണർവ്വിനും ഉറക്കത്തിലും നിങ്ങൾക്ക്‌ ഊർജ്ജം പകർന്നുകൊണ്ടിരിക്കും. നിങ്ങൾ ഭാവനയിൽ കാണുന്നതും സ്വപ്നം കാണുന്നതും നിങ്ങളിലേക്കാകർഷിക്കപ്പെടുമെന്നാണ്‌ മന:ശാസ്ത്രമതം. 
7. ലക്ഷ്യപ്രാപ്തിക്കായി ഒരു കർമ്മപദ്ധതി തയ്യാറാക്കുക
ലക്ഷ്യം സ്വപ്നം കണ്ടാൽ മാത്രം പോരാ. അതുനേടിയെടുക്കാനുള്ള ഒരു ക്രിയാത്മകമായ പ്ലാൻ തയ്യാറാക്കുകയും അതനുസരിച്ച്‌ പ്രവർത്തിക്കുകയും ചെയ്യണം. മഹത്തായ ലക്ഷ്യങ്ങൾ കൈവരിച്ചവരുടെ തന്ത്രങ്ങൾ മനസിലാക്കുകയും അനുയോജ്യമായത്‌ അനുകരിക്കുകയും ചെയ്യാം. ഇത്‌ നിങ്ങളുടെ മാർഗ്ഗ രേഖയാവട്ടെ. (Zig Ziglar) സിഗ്‌ സിഗ്ലർ പറഞ്ഞതുപോലെ: ?ഒരു വീട്‌ പണിയുവാൻ നിങ്ങൾക്ക്‌ ഒരു പ്ലാൻ വേണം ഒരു ജീവിതം കെട്ടിപ്പടുക്കാൻ ഒരു പ്ലാൻ അല്ലെങ്കിൽ ലക്ഷ്യമുണ്ടാവുക എന്നത്‌ ഇതിനേക്കാൾ പ്രധാനമാണ്‌.
8. ദൃഢനിശ്ചയത്തോടെ പ്രവർത്തനം തുടങ്ങുക
പ്രവർത്തന പദ്ധതിയ്ക്കും തന്ത്രങ്ങൾക്കും രൂപംകൊടുത്തു കഴിഞ്ഞാൽ സമയം ഒട്ടും നഷ്ടപ്പെടുത്താതെ നിശ്ചയ ദാർഢ്യത്തോടെ പ്രവർത്തനം തുടങ്ങുക.
9. കൃത്യനിഷ്ഠപാലിക്കുക
ലക്ഷ്യപ്രാപ്തിയ്ക്കുള്ള പ്രവർത്തനങ്ങൾ കർമ്മപദ്ധതിയനുസരിച്ച്‌ വളരെ കൃത്യനിഷ്ഠയോടുകൂടി സമയബന്ധിതമായി ചെയ്യുക. ഇന്നു ചെയ്യേണ്ട കാര്യങ്ങൾ നാളേയ്ക്ക്‌ മാറ്റി വയ്ക്കാതെ ഇന്നുതന്നെ ചെയ്യുക. കൃത്യനിഷ്ഠയോടെയുള്ള പ്രവർത്തനം നിങ്ങൾക്ക്‌ വിജയലബ്ദി ഉറപ്പാക്കുന്നു.
10. നിരന്തരം പുരോഗതി വിലയിരുത്തുക
ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ പുരോഗതി നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുക അനിവാര്യമാണ്‌. അപ്രതീക്ഷിത പരാജയങ്ങളും പ്രശ്നങ്ങളും നേരിടേണ്ടിവന്നേക്കാം. പുരോഗതിയുടെ വേഗത കുറയ്ക്കാനും ദിശമാറിപ്പോകാനും ഇവ ഇടവരുത്തിയേക്കാം. അപ്പോഴൊക്കെ പൂർവ്വാധികം ശക്തിയോടെയും വേഗതയോടെയും ശരിയായ ദിശയിൽ മുന്നേറാൻ തയ്യാറാവണം.
11. ചെറിയ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുക
വിജയാഘോഷങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും കൂടുതൽ ശക്തിയോടെ മുന്നേറാനുള്ള ശക്തിപ്രദാനം ചെയ്യുകയും ചെയ്യും. ഇതൊരു സ്വയം പ്രചോദനമാർഗ്ഗം (Self Motivation)  കൂടിയാണ്‌.
നിങ്ങളുടെ ലക്ഷ്യം നിരന്തരം നിങ്ങളുടെ ചിന്തയിൽ തെളിയട്ടെ, ഭാവനയിൽ വിരിയട്ടെ. അതു നിങ്ങളുടെ ബോധമനസിലും ഉപബോധമനസിലും നിറഞ്ഞു നിൽക്കട്ടെ. ലക്ഷ്യപ്രാപ്തിയ്ക്കായി എപ്പോഴും നിങ്ങളുടെ ഹൃദയം സ്പന്ദിയ്ക്കട്ടെ. മനസ്‌ വെമ്പൽ കൊള്ളട്ടെ. ഓരോ ശരീരകോശവും വിജയത്തിനായി തുടിയ്ക്കട്ടെ. അപ്പോൾ വിജയം നിങ്ങളെത്തേടിയെത്തുക തന്നെ ചെയ്യും. ?മനുഷ്യൻ ജനിക്കാനായി ജനിച്ചവനാണ്‌ പരാജയപ്പെടാനല്ല?. ഹെന്റി ഡേവിഡ്‌ തോറോയുടെ ഈ വാക്കുകൾ എപ്പോഴും ഓർക്കുക.

19 Sept 2014

പനാമാ കനാൽ, ഒരെഞ്ചിനീയറിംഗ് അത്ഭുതം

സുനിൽ എം എസ്

എൺപതിനായിരം ടൺ ഭാരമുള്ളൊരു കപ്പലിനെ എൺപത്തഞ്ചടി ഉയർത്തുക! ആലോചിയ്ക്കാൻ പോലും പറ്റാത്തൊരു കാര്യമാണത്. ക്രെയിനുകളാണ് ഭാരമുയർത്താറ്. ഏറ്റവുമധികം ഭാരമുയർത്തുന്ന ക്രെയിനുകൾ കപ്പൽ നിർമ്മാണശാലകളിലാണ് ഉണ്ടാകാറ്. അവിടങ്ങളിൽ 1000 ടൺ മുതൽ 2000 ടൺ വരെ ഭാരോദ്വഹനശേഷിയുള്ള ക്രെയിനുകൾ സാധാരണയാണ്.  ഇക്കൂട്ടരേക്കാളൊക്കെ ശക്തനായ മറ്റൊരു ക്രെയിനുണ്ട്. തായ്സുൻ എന്ന പേരുമുള്ള ഈ അതിശക്തൻ ചൈനയിലാണുള്ളത്. ഷണ്ടോംഗ് പ്രവിശ്യയിലെ യന്റായ് റാഫിൾസ് കപ്പൽനിർമ്മാണശാലയിലുള്ള ഈ ക്രെയിൻ 20133 ടൺ ഭാരമുള്ള ഒരു കപ്പൽഭാഗം ഉയർത്തി ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു. അതിന്നിടെ ഇരുപതുലക്ഷം മണിക്കൂർ ലാഭിച്ച് കപ്പൽനിർമ്മാണം ത്വരിതപ്പെടുത്തുകയും ചെയ്തു. തായ്സുൻ ക്രെയിനിനു പോലും അസാദ്ധ്യമാണ്, 80000 ടൺ ഭാരമുള്ള ഒരു കപ്പലിനെ ഉയർത്തുകയെന്നത്. ഈ സാഹസം പതിവായിഎന്നുവച്ചാൽ ദിവസേന പല തവണനടക്കുന്നൊരു സ്ഥലം ഭൂമിയിലുണ്ട്പനാമാ കനാലാണ് ആ സ്ഥലം. കപ്പലുകളെ ഉയർത്തുന്ന ഈ ഭാരിച്ച പണി ഒരു ക്രെയിൻ പോലും ഉപയോഗിയ്ക്കാതെ, താരത‌മ്യേന അനായാസമായാണ് അവിടെ നിർവ്വഹിയ്ക്കപ്പെടുന്നതും.


സൂയസ് കനാൽ

പനാമാ കനാലെന്നു കേൾക്കുമ്പോൾ സൂയസ് കനാലിനെയാണ് പെട്ടെന്നോർമ്മിച്ചു പോകുന്നത്. ഈ രണ്ടു കനാലുകളിൽ ജ്യേഷ്ഠൻ സൂയസ് കനാലാണ്നാൽപ്പത്തഞ്ചു വർഷത്തെ പ്രായക്കൂടുതൽ അതിനുണ്ട്. ചെങ്കടലിനെ മദ്ധ്യതരണ്യാഴിയുമായി ബന്ധിപ്പിയ്ക്കുന്നമനുഷ്യനിർമ്മിതമായ സൂയസ് കനാലിന് 193 കിലോമീറ്റർ നീളമുണ്ട്. ഏകദേശം എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ദൂരം. സൌദി അറേബ്യയുടെ ചെങ്കടൽ തീരത്തെ ജെദ്ദയിൽ നിന്ന് ആഫ്രിക്ക ചുറ്റിവളഞ്ഞ്മദ്ധ്യതരണ്യാഴിയിഗ്രീസിലുള്ള പിറേയസ് തുറമുഖത്തേയ്ക്കുള്ള ദൂരത്തിൽ 18311 കിലോമീറ്റർ കുറവു വരുത്തുന്നുണ്ട്സൂയസ് കനാൽ.

ദൂരലാഭം

പനാമാ കനാലിന്റെ കാര്യമെടുക്കാം. നീളത്തിന്റെ കാര്യത്തിൽ സൂയസ് കനാലിന്റെ പകുതി പോലുമില്ലപനാമാ കനാൽ: വെറും 77 കിലോമീറ്റർ നീളം മാത്രം. പനാമാ കനാൽ അറ്റ്ലാന്റിക് മഹാസമുദ്രത്തെ ശാന്തസമുദ്രവുമായി ബന്ധിപ്പിയ്ക്കുന്നു. അമേരിക്കയുടെ കിഴക്കൻ തീരത്താണ് അറ്റ്ലാന്റിക് മഹാസമുദ്രം. ആ തീരത്താണ് ന്യൂയോർക്കുള്ളത്. അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് പസിഫിക് മഹാസമുദ്രം. ആ തീരത്തുള്ള ഒരു നഗരമാണ് സാൻഫ്രാൻസിസ്കോ. ഈ രണ്ടു നഗരങ്ങളെ ഉദാഹരണമായി പറഞ്ഞെന്നേയുള്ളു. കിഴക്കൻ തീരത്തുള്ള ന്യൂയോർക്കിൽ നിന്ന് പടിഞ്ഞാറൻ തീരത്തുള്ള സാൻഫ്രാൻസിസ്കോയിലേയ്ക്ക് കടൽ മാർഗ്ഗംതെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള കേപ്പ് ഹോൺ ചുറ്റിവളഞ്ഞ്, 24589 കിലോമീറ്ററാണുള്ളത്. അപകടം പിടിച്ച റൂട്ടുമാണത്. ഒരല്പം കൂടി സുരക്ഷിതമായ റൂട്ട് ചിലി എന്ന രാജ്യത്തിനകത്തുള്ള മഗല്ലന്റെ കടലിടുക്കിലൂടെ ഉള്ളതാണ്ദൂരത്തിന് നേരിയ കുറവുമുണ്ട്. 24293 കിലോമീറ്റർ. എന്നാൽ പനാമാ കനാൽ വഴി കേവലം 9736 കിലോമീറ്റർ മാത്രമാണുള്ളത്. അതായത്ന്യൂയോർക്കിനും സാൻഫ്രാൻസിസ്കോയ്ക്കുമിടയിൽ മുൻപറഞ്ഞ രണ്ടു റൂട്ടുകളേയുംകാൾ പതിന്നാലായിരത്തിലേറെ കിലോമീറ്റർ കുറവ്. പതിനായിരക്കണക്കിനു കിലോമീറ്റർ ദൂരം കുറവു വരുത്തുക വഴി സൂയസ് കനാലും പനാമാ കനാലും വാണിജ്യലോകത്ത് വിപ്ലവകരമായ മാറ്റങ്ങളാണു വരുത്തിയത്.

വ്യത്യസ്ത സാങ്കേതികവിദ്യ

സൂയസ് കനാലിന്റെ നീളക്കൂടുതൽ കൊണ്ട് സൂയസ് കനാലിന് പനാമാ കനാലിനേക്കാൾ മഹത്വമേറും എന്നൊരു തോന്നലുണ്ടായേയ്ക്കാം. പക്ഷേഇവിടെയാണ് കപ്പലുകളെ സമുദ്രനിരപ്പിൽ നിന്ന് എൺപത്തഞ്ചടി ഉയർത്തുന്ന പനാമാ കനാലിന്റെ സാങ്കേതികമേന്മ രംഗത്തു വരുന്നത്. ലോകത്തെ ഏഴ് എഞ്ചിനീയറിംഗ് അത്ഭുതങ്ങളിൽ ഒന്നായാണ് പനാമാ കനാൽ കണക്കാക്കപ്പെടുന്നത്. കപ്പലുകളെ എൺപത്തഞ്ചടി ഉയർത്തുന്ന സാങ്കേതികവിദ്യയാണ് പനാമാ കനാലിനെ അത്ഭുതകരമാക്കിത്തീർക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് കപ്പലുകളെ എൺപത്തഞ്ചടി ഉയർത്തുന്നത് എന്തിനെന്നും എങ്ങനെയെന്നും ചുരുക്കിപ്പറയാം. അറ്റ്ലാന്റ്ക്പസിഫിക് എന്നീ രണ്ടു സമുദ്രങ്ങളിലെ ജലനിരപ്പുകൾ തമ്മിൽ വേലിയേറ്റംവേലിയിറക്കംഎന്നിവ മൂലം അപ്പപ്പോഴുണ്ടാകുന്ന വ്യത്യാസമല്ലാതെമറ്റൊരു വ്യത്യാസവുമില്ല. പസിഫിക് സമുദ്രത്തിൽ വേലിയേറ്റവും വേലിയിറക്കവും കൊണ്ടുണ്ടാകുന്ന വ്യതിയാനങ്ങൾ അറ്റ്ലാന്റിക്കിലേതിനേക്കാൾ അല്പം കൂടുതലാണെങ്കിലും രണ്ടു സമുദ്രങ്ങളിലേയും ജലനിരപ്പുകൾ പ്രായേണ ഒന്നു തന്നെയെന്നർത്ഥം. അറബിക്കടലിലേയും മദ്ധ്യധരണ്യാഴിയിലേയും അവയെ ബന്ധിപ്പിയ്ക്കുന്ന സൂയസ് കനാലിലേയും ജലനിരപ്പുകളെല്ലാം ഒന്നു തന്നെ.

കനാലിലെ ഉയർന്ന ജലനിരപ്പ്

എന്നാൽ പനാമാ കനാലിൽ സ്ഥിതി ഒന്നു വേറെ തന്നെയാണ്. മഹാസമുദ്രങ്ങളോടു ചേർന്നു കിടക്കുന്ന ഭാഗങ്ങളൊഴികെകനാലിന്റെ മദ്ധ്യഭാഗങ്ങളിലെ ജലനിരപ്പ് എൺപത്തഞ്ചടിയോളം ഉയരത്തിലാണുള്ളത്. അറ്റ്ലാന്റിക് മഹാസമുദ്രത്തിലോ പസിഫിക് മഹാസമുദ്രത്തിലോ നിന്നുള്ള ഒരു കപ്പലിന് പനാമാ കനാലിലൂടെ യാത്ര ചെയ്യണമെങ്കിൽകപ്പലിനെ കനാലിലെ ജലനിരപ്പോളം ഉയർത്തേണ്ടിയിരിയ്ക്കുന്നു. കനാലിലെ ഉയർന്ന ജലനിരപ്പിലൂടെ യാത്ര ചെയ്ത ശേഷംആ കപ്പലിന് മറുവശത്തെ മഹാസമുദ്രത്തിലേയ്ക്കു കടക്കണമെങ്കിൽഅതിനെ കനാലിലെ ഉയർന്ന ജലനിരപ്പിൽ നിന്ന് മഹാസമുദ്രത്തിലെ താഴ്ന്ന ജലനിരപ്പിലേയ്ക്ക് താഴ്ത്തേണ്ടിയുമിരിയ്ക്കുന്നു.

വ്യത്യസ്തതയ്ക്കുള്ള കാരണങ്ങൾ

ഇതിനെന്താണു കാരണംകപ്പലുകളെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന സാഹസമൊഴിവാക്കിക്കൊണ്ട്സൂയസ് കനാലിനെപ്പോലെ സമതലഭൂമിയിലൂടെ സമുദ്രനിരപ്പിലുള്ളൊരു തോടു കീറി പനാമാ കനാലും ഉണ്ടാക്കാമായിരുന്നില്ലേ? 1881 ജനുവരി ഒന്നാം തീയതി ഫ്രഞ്ചുകാർ പനാമാ കനാലിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ സൂയസ് കനാലിനെപ്പോലെ സമുദ്രനിരപ്പിലുള്ളൊരു കനാൽ പണിയാനായിരുന്നുപ്ലാൻ. സൂയസ് കനാൽ നിർമ്മിച്ചത് ഫ്രഞ്ചുകാരായിരുന്നു. ഫ്രഞ്ചു നയതന്ത്രജ്ഞനായിരുന്ന ഫെർഡിനന്റ് ഡി ലെസ്സപ്പാണ് അതിനു നേതൃത്വം നൽകിയത്. സൂയസ് കനാൽ നിർമ്മാണം വിജയകരമായി പൂർത്തീകരിച്ച ലെസ്സപ്പിനെത്തന്നെ പനാമാ കനാൽ നിർമ്മാണവും ഏൽപ്പിച്ചു. പക്ഷേസൂയസിലെ വിജയം നൽകിയ ആത്മവിശ്വാസത്തോടെ പനാമാ കനാലിന്റെ നിർമ്മാണം ഏറ്റെടുത്ത ലെസ്സപ്പിന്റെ വൈദഗ്ദ്ധ്യവും ആവേശവും പനാമയുടെ കാഠിന്യത്തിനു മുൻപിൽ മുട്ടു കുത്തി.

ഫ്രഞ്ചു കമ്പനിയുടെ പരാജയം

സൂയസ് കനാലിൽ നിന്നു വ്യത്യസ്തമായികുന്നുകൾ വെട്ടിമുറിച്ചാണ് പനാമാ കനാലിന്റെ ചില ഭാഗങ്ങൾ നിർമ്മിയ്ക്കേണ്ടിയിരുന്നത്. കനാൽ സമുദ്രനിരപ്പിലുള്ളതാകണമെങ്കിൽ ഗലിയാർഡ് കട്ട് എന്നറിയപ്പെടുന്ന കുന്നുകളുള്ളൊരു ഭാഗത്ത് പതിമ്മൂന്നു കിലോമീറ്ററോളം നീളത്തിൽ നൂറ്റിരുപത് അടിയിലേറെ ആഴത്തിൽ വെട്ടിമുറിയ്ക്കേണ്ടിയിരുന്നു. ഇതായിരുന്നുകനാൽ നിർമ്മാണത്തിന്റെ ഏറ്റവും ദുഷ്കരമായ ഭാഗം. ഇതിന്നാവശ്യമായ യന്ത്രസാമഗ്രികൾ ഫ്രഞ്ചു കമ്പനിയുടെ പക്കലുണ്ടായിരുന്നില്ല. മാത്രമല്ലഅക്കാലത്ത് പനാമയുടെ ആ ഭാഗങ്ങളിൽ കൊതുക് വളരെയധികം ഉണ്ടായിരുന്നതുകൊണ്ട് മലമ്പനിപീതജ്വരം (മഞ്ഞപ്പനി) എന്നിവ വ്യാപകമായിരുന്നു. രോഗങ്ങൾ ബാധിച്ചും അപകടങ്ങളിൽപ്പെട്ടും 22000 തൊഴിലാളികൾ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മരണമടഞ്ഞു. ഇതിനൊക്കെപ്പുറമെകമ്പനി ഗുരുതരമായ സാമ്പത്തികപ്രശ്നങ്ങളും നേരിട്ടു. എട്ടുകൊല്ലം കഴിഞ്ഞപ്പോഴേയ്ക്ക് ഫ്രഞ്ചുകമ്പനിയ്ക്ക് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച് സ്ഥലം വിടേണ്ട ഗതികേടും വന്നു.

അമേരിക്ക രംഗത്ത്

പനാമാ കനാലുകൊണ്ട് ഏറ്റവുമധികം പ്രയോജനം സിദ്ധിയ്ക്കുന്നത് അമേരിക്കയ്ക്കായിരുന്നു. 1904ൽ അമേരിക്ക പനാമാ കനാലിന്റെ നിർമ്മാണം ഏറ്റെടുത്തു. അന്ന് തിയൊഡോർ റൂസ്‌വെൽറ്റായിരുന്നുഅമേരിക്കൻ പ്രസിഡന്റ്. ജോൺ ഫ്രാങ്ക് സ്റ്റീവൻസ് എന്ന ഒരമേരിക്കൻ എഞ്ചിനീയർ സമുദ്രനിരപ്പിലുള്ള കനാൽ നിർമ്മിയ്ക്കാനുള്ള പദ്ധതിയെ എതിർത്തു. പതിമ്മൂന്നു കിലോമീറ്ററിലേറെ ദൂരം നൂറ്റിരുപതടിയിലേറെ ആഴത്തിൽ കുഴിച്ച് സമുദ്രനിരപ്പിലുള്ള കനാൽ നിർമ്മിയ്ക്കുന്നതിനേക്കാൾ ഏറ്റവും അനുയോജ്യമായത് കപ്പലുകളെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ലോക്കുകൾ നിർമ്മിയ്ക്കുന്ന രീതിയായിരിയ്ക്കുമെന്ന് സ്റ്റീവൻസ് ശക്തിയായി വാദിച്ചു. അക്കാര്യം റൂസ്‌വെൽറ്റിനു ബോദ്ധ്യപ്പെട്ടതോടെആ വാദം അംഗീകരിയ്ക്കപ്പെട്ടു.

ഗാറ്റൻ ഡാം

പനാമാ കനാലിന്റെ മദ്ധ്യഭാഗത്തു നിന്ന് ഏറെ തെക്കോട്ടു മാറിമലകൾക്കിടയിൽവനത്തിനു നടുവിൽആലഹ്വേലാ എന്ന പേരിൽ അറിയപ്പെട്ടിരുന്നൊരു തടാകമുണ്ടായിരുന്നു. ഛാഗ്രസ് നദി ആ തടാകത്തിൽ നിന്നുത്ഭവിച്ചു. ഛാഗ്രസ് അവിടുന്ന് താഴേയ്ക്കൊഴുകിഗാറ്റൻ താഴ്വരയിലൂടെ അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ ചെന്നു ചാടിയിരുന്നു. ആഴക്കുറവു മൂലം ഛാഗ്രസ് നദി കപ്പൽഗതാഗതത്തിന് യോജ്യമായിരുന്നില്ല. ഛാഗ്രസ് നദി രണ്ടിടങ്ങളിലൂടെ അറ്റ്ലാന്റിക്കിലേയ്ക്ക് ഒഴുകിപ്പൊയ്ക്കൊണ്ടിരുന്നു. അവയിൽ ഒരിടത്ത്പനാമാ കനാലിന്റെ ഭാഗമായിഗാറ്റൻ ഡാം എന്നൊരു കൂറ്റൻ അണക്കെട്ടു നിർമ്മിച്ചുകൊണ്ട് വെള്ളം തടഞ്ഞു നിർത്തി. മറ്റൊരിടത്ത് ഗാറ്റൻ ലോക്കുകൾ എന്നറിയപ്പെടുന്ന നിർമ്മിതിയിലൂടെയും വെള്ളം സമുദ്രത്തിലേയ്ക്കൊഴുകിപ്പോകുന്നതു നിയന്ത്രിച്ചുഇതോടെ ഛാഗ്രസ് നദിയിലെ വെള്ളം ഉയർന്ന് ഗാറ്റൻ ലേയ്ക്ക് എന്നൊരു കൃത്രിമത്തടാകം രൂപം കൊണ്ടു. അതു സൃഷ്ടിയ്ക്കപ്പെട്ട കാലത്ത് മനുഷ്യനിർമ്മിതമായ ഏറ്റവും വലിയ തടാകമായിരുന്നു ഗാറ്റൻ ലേയ്ക്ക്. നമ്മുടെ ഇടുക്കിയെപ്പോലുള്ള ആർച്ചു ഡാം ആണ് ഗാറ്റൻ ഡാം. ഗാറ്റൻ ഡാം നിർമ്മിച്ച കാലത്ത് അത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായിരുന്നു.

മാഡൻ ഡാം

ഛാഗ്രസ് നദി മഴക്കാലങ്ങളിൽ ഭീകരരൂപം പൂണ്ടു കൊണ്ടിരുന്നു. ഛാഗ്രസ് നദിയുടെ കുത്തൊഴുക്ക് പനാമാ കനാലിന് ഭീഷണിയായിത്തീർന്നു. ആ ഭീഷണിയ്ക്കുള്ള പരിഹാരമായി 1935ൽ മാഡൻ ഡാം നിർമ്മിയ്ക്കപ്പെട്ടു. ഛാഗ്രസ് നദിയുടെ ഉത്ഭവസ്ഥാനത്തുള്ള ആലഹ്വേലാ തടാകത്തിലാണ് മാഡൻ ഡാമുള്ളത്. മഴക്കാലത്ത് ചുറ്റുമുള്ള മലകളിലും വനപ്രദേശങ്ങളിലും നിന്നൊഴുകിവരുന്ന വെള്ളം ആലഹ്വേലാ തടാകത്തിൽ ശേഖരിയ്ക്കപ്പെട്ടു. ആലഹ്വേലാ തടാകത്തിലെ ജലനിരപ്പിന് സമുദ്രനിരപ്പിൽ നിന്ന് 250 അടിയോളം ഉയരമുണ്ട്. സദാസമയവും പനാമാ കനാലിലെ ഉയർന്ന ജലനിരപ്പു നിലനിർത്തികനാലിനെ കപ്പൽഗതാഗതയോഗ്യമാക്കി പരിരക്ഷിയ്ക്കാൻ ധാരാളം വെള്ളം ആവശ്യമാണ്. ഈ വെള്ളം ആലഹ്വേലാ തടാകത്തിൽ നിന്നു മാഡൻ ഡാം വഴി ലഭിച്ചു കൊണ്ടിരിയ്ക്കുന്നു.

ലോക്കുകൾ’ അഥവാ കുളങ്ങൾ

ഛാഗ്രസ് നദീജലത്തെ ഗാറ്റൻ തടാകത്തിൽ തടഞ്ഞു നിർത്തിയിരുന്ന രണ്ടു നിർമ്മിതികളിലൊന്ന് ഗാറ്റൻ ലോക്കായിരുന്നെന്നു പറഞ്ഞുവല്ലോ. പൂട്ട്‘ എന്ന അർത്ഥത്തിൽത്തന്നെയാണ് ലോക്ക് എന്ന പദം ഇവിടെ പ്രയോഗിച്ചിരിയ്ക്കുന്നത്: വെള്ളത്തിനെ പൂട്ടിയിടുന്ന ഇടം. 110 അടിയകലത്തിൽ 1050 അടി നീളത്തിൽ 90 അടിയോളം ഉയരവും 55 അടിയോളം വണ്ണവുമുള്ള രണ്ടു കോൺക്രീറ്റ് ഭിത്തികൾ. ഈ ഭിത്തികൾക്കിടയിൽ സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്ന കനാലിൽ ഇടവിട്ടിടവിട്ട്ഏകദേശം ഭിത്തികളോളം തന്നെ ഉയരമുള്ളഭീമാകാരമായ നാലു സെറ്റ് ഗേറ്റുകൾ. ഈ ഗേറ്റുകളിലെ ഓരോ പാളിയ്ക്കും ഏഴടിയോളം വണ്ണമുണ്ട്! ഗേറ്റുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യാവുന്നവയാണ്. ഈ ഗേറ്റുകൾക്കിടയിലുള്ള ഭാഗങ്ങളെ ചേമ്പറുകൾ എന്നു പറയാറുണ്ടെങ്കിലും നമുക്കവയെ കുളങ്ങളെന്നു വിളിയ്ക്കാം. കുളങ്ങളുടെ അടിത്തട്ടും കോൺക്രീറ്റു കൊണ്ടുള്ളതായിരിയ്ക്കണം. ഗാറ്റൻ ലോക്കിൽ ആകെ മൂന്നു കുളങ്ങളുണ്ട്. അറ്റ്ലാന്റിക്കിന്റെ സമീപത്തുവച്ചുള്ള കപ്പലുകളുടെ ഉയർത്തലും താഴ്ത്തലും ഈ കുളങ്ങളിലാണു നടക്കുന്നത്.
ഗാറ്റൻ ലോക്കുകളിലെ പ്രക്രിയ
അറ്റ്ലാന്റിക്കിൽ നിന്നു വരുന്നൊരു കപ്പൽ ഗാറ്റൻ ലോക്കിലെ മൂന്നു കുളങ്ങളിലൂടെ ഗാറ്റൻ തടാകത്തിലേയ്ക്കു പ്രവേശിയ്ക്കുമ്പോഴേയ്ക്കും സമുദ്രനിരപ്പിൽ നിന്ന് എൺപത്തഞ്ചടിയോളം ഉയർന്നു കഴിഞ്ഞിരിയ്ക്കും. ഇതെങ്ങനെയെന്നു പരിശോധിയ്ക്കാം. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നു പനാമാ കനാലിലേയ്ക്കു പ്രവേശിയ്ക്കാൻ വേണ്ടി ഒരു കപ്പൽ വരുന്നെന്നു കരുതുക. ഗാറ്റൻ ലോക്കിന്റെ ഒന്നാംകുളത്തിന്റെ വാതിൽ തുറന്നുകിട്ടാൻ വേണ്ടി കപ്പൽ അതിനടുത്തു കാത്തുനിൽക്കും. ഒന്നാം കുളത്തിനകത്തെ ജലനിരപ്പ് സമുദ്രനിരപ്പിനേക്കാൾ ഉയരത്തിലുള്ളതായിരിയ്ക്കും. ഒന്നാം കുളത്തിലെ അധികജലം അടിയിലെ വാൽ‌വിലൂടെ കടലിലേയ്ക്കൊഴുക്കിക്കളയുന്നുജലവിതാനം താഴ്ന്ന് സമുദ്രനിരപ്പിലെത്തുന്നുവാതിൽ തുറക്കുന്നുകപ്പൽ ഒന്നാംകുളത്തിനകത്തു കടക്കുന്നു. ഉടനെ അതിന്റെ പുറകിലെ ഗേറ്റ് അടയുന്നു.

രണ്ടാം കുളത്തിലെ ജലവിതാനം ഒന്നാം കുളത്തിലേതിനേക്കാൾ ഉയർന്നതായിരിയ്ക്കും. ഒന്നാംകുളത്തിലേയും രണ്ടാം കുളത്തിലേയും ജലവിതാനങ്ങൾ തുല്യമാക്കാൻ വേണ്ടി രണ്ടാം കുളത്തിൽ അധികമുള്ള ജലം അടിയിലെ വാൽ‌വുകൾ വഴി ഒന്നാം കുളത്തിലേയ്ക്കൊഴുക്കുന്നു. ഒന്നാം കുളത്തിലെ ജലനിരപ്പ്കപ്പലോടൊപ്പംഉയരുന്നു. അതോടൊപ്പംതന്നെ രണ്ടാം കുളത്തിലെ ജലനിരപ്പു താഴുകയും ചെയ്യുന്നു. രണ്ടു കുളങ്ങളിലേയും ജലവിതാനങ്ങളും തുല്യമാകുമ്പോൾ ഒന്നിൽ നിന്നു രണ്ടിലേയ്ക്കുള്ള വാതിൽ തുറക്കുന്നുകപ്പൽ രണ്ടാം കുളത്തിനകത്തു കടക്കുന്നുതുറന്ന വാതിൽ ഉടൻ അടയുന്നു.

ഈ സമയമത്രയും രണ്ടാം കുളത്തിൽനിന്നു മൂന്നാം കുളത്തിലേയ്ക്കുള്ള വാതിൽ അടഞ്ഞു കിടക്കുകയായിരിയ്ക്കും. മൂന്നാം കുളത്തിലെ ജലനിരപ്പ് രണ്ടാം കുളത്തിലേതിനേക്കാൾ ഉയരത്തിലുള്ളതുമായിരിയ്ക്കും. മൂന്നാം കുളത്തിലേയും രണ്ടാം കുളത്തിലേയും ജലനിരപ്പുകൾ സമമാക്കുകയാണ് അടുത്ത പടി. മൂന്നാം കുളത്തിൽ നിന്ന് അധികജലം അടിയിലെ വാൽ‌വിലൂടെ രണ്ടാം കുളത്തിലേയ്ക്കൊഴുകുന്നു. അതിനനുസരിച്ച് രണ്ടാം കുളത്തിലെ ജലനിരപ്പ് - കപ്പലോടൊപ്പം - ഉയരുകയും അതേസമയം തന്നെ മൂന്നാം കുളത്തിലെ ജലനിരപ്പു താഴുകയും ചെയ്യുന്നു. ഇരുകുളങ്ങളിലേയും ജലവിതാനങ്ങൾ തുല്യമാകുമ്പോൾ മൂന്നാം കുളത്തിലേയ്ക്കുള്ള വാതിൽ തുറക്കുന്നുകപ്പൽ മൂന്നാം കുളത്തിലേയ്ക്കു പ്രവേശിയ്ക്കുന്നുപുറകിൽ വാതിലടയുന്നു.

മൂന്നാം കുളത്തിനപ്പുറം ഗാറ്റൻ തടാകമാണുള്ളത്. ഗാറ്റൻ തടാകത്തിലെ ജലനിരപ്പ് മൂന്നാം കുളത്തിലേതിനേക്കാൾ ഉയരത്തിലായിരിയ്ക്കും: സമുദ്രനിരപ്പിൽ നിന്ന് ആകെ എൺപത്തഞ്ചടി ഉയരത്തിൽ. മൂന്നാം കുളത്തിൽ നിന്ന് ഗാറ്റൻ തടാകത്തിലേയ്ക്കുള്ള വാതിൽ ഈ സമയമത്രയും അടഞ്ഞു കിടക്കുകയായിരിയ്ക്കും. അടിയിലെ വാൽ‌വിലൂടെ തടാകത്തിലെ വെള്ളം മൂന്നാം കുളത്തിലേയ്ക്കു കടക്കുന്നുമൂന്നാം കുളത്തിലെ ജലനിരപ്പ് - കപ്പലോടൊപ്പം ഉയരുന്നു. മൂന്നാം കുളത്തിലെ ജലനിരപ്പുയർന്ന് ഗാറ്റൻ തടാകത്തിലേതിനു തുല്യമായിക്കഴിയുമ്പോൾമൂന്നാം കുളത്തിൽ നിന്ന് ഗാറ്റൻ തടാകത്തിലേയ്ക്കുള്ള വാതിൽ തുറക്കുകയുംകപ്പൽ സുഗമമായി ഗാറ്റൻ തടാകത്തിലേയ്ക്കു പ്രവേശിയ്ക്കുകയും ചെയ്യുന്നു.

ക്രെയിനുകളില്ല

അറ്റ്ലാന്റിക്കിൽ നിന്നെത്തിയ ഒരു കപ്പൽ ഗാറ്റൻ ലോക്കിലെ മുൻപറഞ്ഞ മൂന്നു കുളങ്ങളിലൂടെ കടന്നു കഴിയുമ്പോഴേയ്ക്ക് കപ്പൽ സമുദ്രനിരപ്പിൽ നിന്ന് എൺപത്തഞ്ചടിയോളം ഉയർന്നു കഴിഞ്ഞിരിയ്ക്കും. കപ്പലിനെ എൺപത്തഞ്ചടി ഉയർത്തുന്നതിന് ക്രെയിനുകളൊന്നും ഉപയോഗിയ്ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. വെള്ളം മാത്രമാണ് കപ്പലിനെ ഉയർത്തുന്നത്. ജലവിതാനം ഉയരുമ്പോൾ കപ്പൽ അതോടൊപ്പം ഉയരുന്നു. ഭൂമിയുടെ ആകർഷണമാണ് ഇതിന്റെ പിന്നിലെ ശക്തിഎൺപതിനായിരം ടൺ വരെ ഭാരമുള്ള കപ്പലുകളുയർത്താനുള്ള ശേഷി പനാമാ കനാലിലെ ലോക്കുകൾക്കുണ്ട്. കപ്പലുകളുയരുകയും താഴുകയും ചെയ്യുമ്പോൾകപ്പലിലെ യാത്രികരും ജീവനക്കാരും ചരക്കുമെല്ലാം കപ്പലിൽത്തന്നെയുണ്ടാകും. അവർ പോലും അറിയാത്ത തരത്തിലായിരിയ്ക്കുംകപ്പൽമെല്ലെ മെല്ലെഉയരുന്നത്. ഒരു ഗേറ്റിന്റെ ഇരുവശങ്ങളിലേയും ജലവിതാനങ്ങൾ സമമായിക്കഴിഞ്ഞാൽ മാത്രമേ ഗേറ്റിന്റെ പാളികൾ തുറക്കാനാകുകയുള്ളു.


പസിഫിക്കിനടുത്തുള്ള ലോക്കുകൾ

ഗാറ്റൻ തടാകം പനാമാ കനാലിന്റെ ഭാഗങ്ങളിലൊന്നു മാത്രമാണ്. ഗാറ്റൻ ലോക്കുകളിലൂടെ ഗാറ്റൻ തടാകത്തിലേയ്ക്കു കടക്കുന്ന കപ്പൽ തടാകത്തിലൂടെയും കനാലിന്റെ ഇതരഭാഗങ്ങളിലൂടെയും എഴുപതോളം കിലോമീറ്റർ സഞ്ചരിച്ച് ശാന്തസമുദ്രത്തിനടുത്തെത്തുന്നു. ശാന്തസമുദ്രത്തിലെ ജലനിരപ്പിനേക്കാൾ എൺപത്തഞ്ചടിയോളം ഉയരത്തിലായിരിയ്ക്കും കനാലിലെ ജലനിരപ്പ്. കനാലിൽ നിന്ന് ശാന്തസമുദ്രത്തിലേയ്ക്കു കടക്കണമെങ്കിൽ കപ്പലിനെ എൺപത്തഞ്ചടിയോളം താഴ്ത്തേണ്ടി വരും. ഇതിന്നായി മൂന്നു ലോക്കുകൾഅഥവാ കുളങ്ങൾപസഫിക് സമുദ്രത്തിന്നടുത്ത്കനാലിൽണ്ടാക്കിയിട്ടുണ്ട്. ഈ കുളങ്ങൾക്ക് നമ്മുടെ സൌകര്യത്തിനു വേണ്ടി നാല്അഞ്ച്ആറ് എന്നീ നമ്പറുകൾ നൽകാം. ഗാറ്റൻ ലോക്കിലെ കുളങ്ങളിൽ നടന്ന പ്രക്രിയയുടെ നേർവിപരീതം ഈ കുളങ്ങളിൽ സംഭവിയ്ക്കുന്നുഅവയിലൂടെ പുറത്തു കടക്കുമ്പോഴേയ്ക്ക് കപ്പൽ സമുദ്രനിരപ്പിലേയ്ക്ക് ഇറങ്ങിക്കഴിഞ്ഞിരിയ്ക്കും. സമുദ്രനിരപ്പിലേയ്ക്കു താഴ്ന്നു കഴിഞ്ഞതുകൊണ്ട് കപ്പൽ നിർബ്ബാധം പസിഫിക്കിലേയ്ക്കു കടക്കുന്നു.

നാല്അഞ്ച്ആറ് എന്നീ കുളങ്ങളിൽ നാലാമത്തേത് വേറിട്ടു നിൽക്കുന്നു. അത് പെഡ്രോ മിഗ്വെൽ ലോക്ക് എന്നറിയപ്പെടുന്നു. അഞ്ച്ആറ് എന്നീ കുളങ്ങൾ ഒരുമിച്ച് മിറാഫ്ലോഴ്സ് ലോക്കുകൾ എന്നറിയപ്പെടുന്നു. പെഡ്രോ മിഗ്വെൽ ലോക്കിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്ററോളം അകലെയാണ് മിറാഫ്ലോഴ്സ് ലോക്കുകൾ. പെഡ്രോ മിഗ്വെൽ ലോക്ക് കപ്പലുകളെ മുപ്പത്തൊന്നടി ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുമ്പോൾമിറാഫ്ലോഴ്സ് ലോക്കുകൾ കപ്പലുകളെ അൻപത്തിനാലടി ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുന്നു. പനാമാ കനാലിൽ നിന്ന് പെഡ്രോ മിഗ്വെൽ ലോക്ക്മിറാഫ്ലോഴ്സ് ലോക്ക് എന്നീ കുളങ്ങളിലൂടെ പുറത്തു കടക്കുന്ന ഒരു കപ്പൽ പനാമാ കനാലിന്റെ ജലവിതാനത്തിൽ നിന്ന് എൺപത്തഞ്ചടിയോളം താഴ്ന്ന് ശാന്തസമുദ്രനിരപ്പിൽ തിരിച്ചെത്തിയിരിയ്ക്കും.

അറ്റ്ലാന്റിക്കിൽ നിന്ന് ശാന്തസമുദ്രത്തിലേയ്ക്കു സഞ്ചരിയ്ക്കുന്നൊരു കപ്പലിനെയാണ് ഉദാഹരണമായി നാമെടുത്തത്. ശാന്തസമുദ്രത്തിൽ നിന്ന് അറ്റ്ലാന്റിക് സമുദ്രത്തിലേയ്ക്ക് പനാമാ കനാൽ വഴി സഞ്ചരിയ്ക്കാനുദ്ദേശിയ്ക്കുന്നൊരു കപ്പൽ മിറാഫ്ലോഴ്സ് ലോക്കുകളിലും പെഡ്രോ മിഗ്വെൽ ലോക്കിലും വച്ച് സമുദ്രനിരപ്പിൽ നിന്ന് എൺപത്തഞ്ചടി ഉയർന്ന് പനാമാ കനാലിലേയ്ക്കു കടക്കുകയുംഗാറ്റൻ ലോക്കിൽ വച്ച് എൺപത്തഞ്ചടി താഴ്ന്ന് സമുദ്രനിരപ്പിൽ തിരിച്ചെത്തി അറ്റ്ലാന്റിക്കിലേയ്ക്കു പോകുകയും ചെയ്യുന്നു. എല്ലാ ലോക്കുകളിലും കനാലിന് രണ്ടു ലെയിനുകളുണ്ട്. ഒരു ലെയിനിലൂടെ പസിഫിക്കിന്റെ ദിശയിൽ കപ്പലുകൾ
പൊയ്ക്കൊണ്ടിരിയ്ക്കുമ്പോൾത്തന്നെ ഇതരലെയിനിലൂടെ അറ്റ്ലാന്റിക്കിന്റെ ദിശയിലും കപ്പലുകൾ പൊയ്ക്കൊണ്ടിരിയ്ക്കും. രണ്ടു ലെയിനുകളിലൂടെയും ഒരേ ദിശയിൽത്തന്നെ കപ്പലുകൾ ഒരേ സമയം പോകുന്നതും അപൂർവമല്ല.

കോവർ കഴുതകൾ
ലോക്കുകൾ കടക്കാൻ വേണ്ടിയെത്തിയിരിയ്ക്കുന്ന കപ്പലിനെ മുന്നോട്ടു നയിയ്ക്കുന്നത് കോവർകഴുത’ എന്ന അർത്ഥം വരുന്ന മ്യൂൾ’ എന്നറിയപ്പെടുന്ന റെയിൽ‌വേ എഞ്ചിനുകളാണ്. കപ്പലിനെ കെട്ടിവലിച്ചു കൊണ്ട്  ഒന്നിലേറെ മ്യൂളുകൾ കപ്പലിന്റെ ഇരുവശത്തുമുള്ള കോൺക്രീറ്റ് ഭിത്തിയുടെ മുകളരികിലുള്ള ബ്രോഡ്ഗേജ് റെയിലുകളിലൂടെ മെല്ലെ മുന്നോട്ടു നീങ്ങുകയും കപ്പലിനെ കുളങ്ങളിൽ വേണ്ടുംവിധം എത്തിയ്ക്കുകയും ചെയ്യുന്നു. ലോക്കുകൾക്കുള്ളിൽ കപ്പൽ മ്യൂളുകളുടെ കർശനനിയന്ത്രണത്തിലായിരിയ്ക്കും. അതുകൊണ്ട് കപ്പലും ലോക്കുകളും സുരക്ഷിതവുമായിരിയ്ക്കും. പനാമാ കനാൽ അതോറിറ്റി ഇക്കാര്യത്തിൽ കാണിയ്ക്കുന്ന ശുഷ്കാന്തി അപകടങ്ങൾ ഒഴിവാക്കാൻ സഹായകമായിട്ടുണ്ടെന്ന് കണക്കുകൾ തെളിയിയ്ക്കുന്നു.

വലിപ്പനിയന്ത്രണം

ഗാറ്റൻപെഡ്രോമിറാഫ്ലോഴ്സ് എന്നീ ലോക്കുകളുടെ വീതി 110 അടിയും നീളം 1050 അടിയും ആഴം 41 അടിയും മാത്രമാണ്അതേപോലെഗലിയാർഡ് കട്ടിലും ആഴം പരിമിതമാണ്ഇവയ്ക്കു പുറമെപനാമാ കനാലിനു മുകളിൽ പല പാലങ്ങളുള്ളവയിൽ ‘ബ്രിഡ്ജ് ഓഫ് ദി അമേരിക്കാസ്’ എന്ന പഴയ പാലവും കപ്പലുകളുടെ വലിപ്പത്തെ നിയന്ത്രിയ്ക്കുന്നുവലിപ്പം നിശ്ചിത അളവുകൾക്കുള്ളിലുള്ള കപ്പലുകൾക്കു മാത്രമേ പനാമാ കനാലിലൂടെ സഞ്ചരിയ്ക്കാനാകൂ. പനാമാ കനാലിലൂടെ അനുവദിയ്ക്കപ്പെട്ടിരിയ്ക്കുന്ന പരമാവധി വലിപ്പം മാത്രമുള്ള കപ്പലുകൾക്ക് പാനമാക്സ് കപ്പലുകൾ എന്നാണു പറയുന്നത്. പനാമാ കനാലിലൂടെ സഞ്ചരിച്ചിട്ടുള്ള കപ്പലുകളിൽ ഏറ്റവും നീളമേറിയത് സാൻ യുവാൻ പ്രോസ്പെക്റ്റർ എന്ന ചരക്കുകപ്പലായിരുന്നു. 973 അടി നീളവും 106 അടി വീതിയുമുണ്ടായിരുന്നുഅതിന്. ആ കപ്പൽ മാർക്കോണാ പ്രോസ്പെക്റ്റർ എന്ന പേരിലാണ് ഇപ്പോളറിയപ്പെടുന്നത്.

പനാമാ കനാലിലൂടെ സഞ്ചരിയ്ക്കുന്ന കപ്പലുകൾക്ക് 80000 ടൺ വരെ ഭാരം ആകാമെങ്കിലും, 52500 ടൺ വരെയുള്ള കപ്പലുകൾ മാത്രമാണ് കടത്തിവിടാറുള്ളത്. ആകെ ആറു ലക്ഷത്തിലേറെ ടൺ ഭാരമുള്ള കപ്പലുകൾ ഇന്നുണ്ടെങ്കിലും അവയ്ക്കൊന്നും പനാമാ കനാലിലൂടെ സഞ്ചരിയ്ക്കാനാകില്ല. ഇത് പനാമാ കനാലിന്റെ വലിയൊരു ന്യൂനതയാണ്. കനാലിന്റെ വികസനം നടന്നു കൊണ്ടിരിയ്ക്കുന്നു. പുതിയവലിപ്പമേറിയ ലോക്കുകൾ നിർമ്മിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. 2015ൽ അവയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ പനാമാ കനാലിന്റെ പ്രവർത്തനശേഷി ഇരട്ടിയാകുമെന്നാണു പ്രതീക്ഷിയ്ക്കുന്നത്.
ശുദ്ധജലനഷ്ടം

ഒരു കപ്പൽ പനാമാ കനാലിലെ എല്ലാ ലോക്കുകളും കടന്ന് ഒരു മഹാസമുദ്രത്തിൽ നിന്ന് മറ്റൊരു മഹാസമുദ്രത്തിൽ എത്തിച്ചേരുമ്പോഴേയ്ക്ക് ഗാറ്റൻ തടാകത്തിൽ നിന്ന് ഏകദേശം രണ്ടു കോടി ലിറ്റർ ശുദ്ധജലം സമുദ്രത്തിലേയ്ക്കൊഴുകിപ്പോകുന്നു. പനാമയിലെ ഏഴുമാസത്തോളം നീണ്ടു നിൽക്കുന്ന മഴക്കാലത്ത് മലകളിലെ വനങ്ങളിൽ നിന്നൊഴുകുന്ന മഴവെള്ളം ആലഹ്വേലാ തടാകത്തിലെത്തുകയും അവിടുന്ന് ആവശ്യാനുസരണം മാഡൻ അണക്കെട്ടുവഴിഛാഗ്രസ് നദിയിലൂടെ പനാമാ കനാലിലെത്തുകയും ചെയ്യുന്നുണ്ടെങ്കിലുംമഴ കുറയുകയും കപ്പൽഗതാഗതം വർദ്ധിയ്ക്കുകയും ചെയ്യുമ്പോൾ ജലലഭ്യത കുറയുകയും ജലനഷ്ടം കൂടുകയും ചെയ്യുന്നുതന്മൂലം കനാലിലൂടെ സഞ്ചരിയ്ക്കുന്ന കപ്പലുകളുടെ വലിപ്പത്തിൽ നിയന്ത്രണം അനിവാര്യമായിത്തീരുന്നു.

ഗലിയാർഡ് കട്ട്

ഗലിയാർഡ് കട്ട് (രണ്ടായിരാമാണ്ടു മുതൽ ഇത് കുലേറ കട്ട് എന്നാണറിയപ്പെടുന്നത്) എന്ന ഭാഗത്തുണ്ടായിരുന്ന കുന്നുകൾ വെട്ടിമുറിച്ചാണ് അവിടെ കനാലുണ്ടാക്കിയത്. ഡേവിഡ് ഡു ബോസ് ഗലിയാർഡ് എന്ന ഒരമേരിക്കൻ പട്ടാള എഞ്ചിനീയറുടെ നേതൃത്വത്തിൽ നിർമ്മിയ്ക്കപ്പെട്ടതായതുകൊണ്ട് കനാലിന്റെ ആ ഭാഗം 2000 വരെ ഗലിയാർഡ് കട്ട് എന്നറിയപ്പെട്ടു. കനാലിന്റെ നിർമ്മാണത്തിലെ ഏറ്റവും ബുദ്ധിമുട്ടു പിടിച്ച ഭാഗവും ഇതു തന്നെയായിരുന്നു. കനാലിന്റെ ഈ ഭാഗത്ത് ജലനിരപ്പിന് കനാലിന്റെ ഇതരഭാഗങ്ങളിലെപ്പോലെ തന്നെ സമുദ്രനിരപ്പിൽ നിന്ന് എൺപത്തഞ്ചടി ഉയരമാണുള്ളത്. ഗലിയാർഡ് കട്ടിന് മുന്നൂറടി വീതി മാത്രമാണ്
ആദ്യമുണ്ടായിരുന്നതെങ്കിലുംപിന്നീടത് പല ഘട്ടങ്ങളിലായി ഇരട്ടിയിലേറെയായി വർദ്ധിപ്പിച്ചു. ഇതോടെ ഈ ഭാഗത്തുകൂടിയും ഒരേ സമയം ഇരു ദിശകളിലേയ്ക്കുമുള്ള ഗതാഗതം സാദ്ധ്യമായി.


ആഴം നിലനിർത്തൽ

ലോക്കുകളിലും കുന്നുകൾ വെട്ടിമുറിച്ചുണ്ടാക്കിയ ഗലിയാർഡ് കട്ടിലും കനാലിന്റെ മറ്റു ഭാഗങ്ങളെയപേക്ഷിച്ച് ആഴം കുറവാണ്. ഗാറ്റൻ ലോക്കുകൾ മുതൽ മിറാഫ്ലോഴ്സ് ലോക്കുകൾ വരെയുള്ള പനാമാ കനാലിന്റെ വിവിധഭാഗങ്ങളിലെ ജലനിരപ്പിന്റെ ഉയരം എൺപത്തഞ്ചടിയായി നിലനിർത്താനാവശ്യമായ വെള്ളം ലഭിയ്ക്കുന്നത് ഗാറ്റൻ തടാകത്തിൽ നിന്നാണ്. വേനൽക്കാലത്ത് ജലനിരപ്പു താഴുമ്പോൾആലഹ്വേലാ തടാകത്തിൽ നിന്ന് മാഡൻ ഡാമിലൂടെ വെള്ളം വിടുകയും അത് ഛാഗ്രസ് നദിയിലൂടെ പനാമാ കനാലിൽ വന്നു ചേരുകയും ചെയ്യുന്നു. ജലനിരപ്പു കുറയുമ്പോൾ ലോക്കുകളിലൂടെയും ഗലിയാർഡ് കട്ടിലൂടെയുമുള്ള കപ്പൽഗതാഗതം നിയന്ത്രിയ്ക്കപ്പെടുന്നു. ആഴക്കുറവുള്ള ഗലിയാർഡ് കട്ടിലൂടെ ഒരേ സമയം ഇരുദിശകളിലേയ്ക്കുമുള്ള ഗതാഗതം സുഗമമാകാൻ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കേണ്ടിയിരിയ്ക്കുന്നു.

കനാലിലെ തിരക്ക്

ആകെ എഴുപത്തേഴു കിലോമീറ്റർ നീളമുള്ള പനാമാ കനാലിലൂടെ സഞ്ചരിച്ച് ഒരു മഹാസമുദ്രത്തിൽ നിന്ന് മറ്റൊന്നിലേയ്ക്കെത്താൻ ഒരു കപ്പലിന് ഇരുപതു മുതൽ മുപ്പതു മണിക്കൂർ വരെ വേണ്ടി വരുന്നു. കേപ്പ് ഹോൺ ചുറ്റിവളഞ്ഞു സഞ്ചരിച്ചിരുന്നെങ്കിൽ ഇരുപതോ മുപ്പതോ ദിവസം തന്നെ വേണ്ടി വരുമായിരുന്ന യാത്രയാണ് മുപ്പതു മണിക്കൂർ കൊണ്ടു തീരുന്നതെന്നോർക്കുമ്പോഴാണ് പനാമാ കനാലിന്റെ ഉപയുക്തത എത്രത്തോളമെന്നു മനസ്സിലാകുക. പനാമാ കനാലിന്റെ നിർമ്മാണം പൂർത്തിയായ വർഷം - 1914ൽ - 1000 കപ്പലുകൾ മാത്രമാണു സഞ്ചരിച്ചതെങ്കിൽ 2008ൽ ആകെ 14702 കപ്പലുകൾ സഞ്ചരിച്ചു. പ്രതിവർഷം ശരാശരി 13000 കപ്പലുകൾ കനാലിലൂടെ സഞ്ചരിയ്ക്കുന്നു. അഞ്ഞൂറ്റൊന്നു വർഷം മുൻപ്, 1513ൽ പനാമയ്ക്കു കുറുകെ ആദ്യമായി സഞ്ചരിച്ച വാസ്കോ ബൽബോവ എന്നൊരു ദീർഘദർശിയായ സ്പാനിഷ് പര്യവേക്ഷകന്റെ ചിന്തയിലുദിച്ച പനാമാ കനാലെന്ന ആശയത്തിന്റെ മഹത്വം നാമിന്നറിയുന്നു. ആ ആശയം നടപ്പിലാകാൻ നാനൂറ്റൊന്നു വർഷമെടുത്തു. 1914 ആഗസ്റ്റ് പതിനഞ്ചാം തീയതി പനാമാ കനാൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. 2014 ആഗസ്റ്റു പതിനഞ്ചിന് അത് ഒരു നൂറ്റാണ്ടു പൂർത്തിയാക്കി.

ചെലവു കുറവ്

ട്രെയിൻ വഴിയുള്ള ചരക്കുനീക്കമാണ് കരയിലൂടെയുള്ള ഏറ്റവും ചെലവുകുറഞ്ഞ മാർഗ്ഗം. എന്നാൽട്രെയിനിന്നു പരിമിതികളുണ്ട്. ഒരു ട്രെയിൻ വലിയ്ക്കുന്ന ഭാരം മൂവായിരം ടണ്ണിൽ കവിയാറില്ല. ദ്രാവകരൂപത്തിലുള്ള പ്രകൃതിവാതകം കൊണ്ടുപോകാൻ റോയൽ ഡച്ച് ഷെൽ ഉപയോഗിയ്ക്കുന്ന പ്രിലൂഡ്’ എന്ന കപ്പലിന്റെ ആകെ ഭാരം ആറു ലക്ഷം ടണ്ണിലേറെയാണ്. കപ്പൽഗതാഗതമാണ് ഭൂഖണ്ഡങ്ങൾക്കിടയിലെ ചരക്കുനീക്കത്തിനുള്ള ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗമെന്നതിനു മറ്റു തെളിവുകൾ വേണ്ട. പ്രിലൂഡ് പോലുള്ള വൻ കപ്പലുകൾക്ക് പനാമാ കനാലിലൂടെ സഞ്ചരിയ്ക്കാനാവുന്നില്ലെങ്കിലുകപ്പൽഗതാഗതം അത്യന്താപേക്ഷിതമായി തുടരുന്നിടത്തോളം കാലം പനാമാ കനാലിന്റെ പ്രസക്തി തുടരുക തന്നെ ചെയ്യും.

ടോൾ പിരിവ്

കനാലിലൂടെ സഞ്ചരിയ്ക്കുന്ന കപ്പലുകളിൽ നിന്ന് പനാമാ കനാൽ അതോറിറ്റി ടോൾ പിരിയ്ക്കുന്നുണ്ട്. കപ്പലുകളുടെ വലിപ്പവും ഭാരവുമനുസരിച്ച് ടോൾ കൂടുകയും കുറയുകയും ചെയ്യുന്നു. 2010 ഏപ്രിൽ പതിന്നാലിന് കനാലിലൂടെ സഞ്ചരിച്ച നോർവീജിയൻ പേൾ എന്ന കപ്പലാണ് ഏറ്റവുമുയർന്ന ടോൾ നൽകിയത്: 375600 ഡോളർഅഥവാ രണ്ടേകാൽ കോടി രൂപ! കനാലിലൂടെയുള്ള സഞ്ചാരം ചിലവേറിയതാണെങ്കിലും കനാലിലേയ്ക്കുള്ള പ്രവേശനത്തിനായി കപ്പലുകൾ കാത്തുകിടക്കുന്നതു പതിവാണ്. മുൻ‌ഗണനാനിരക്കിൽ ടോൾ നൽകിയാൽ പെട്ടെന്ന് അകത്തു കടക്കാം. ഒരിയ്ക്കൽ തൊണ്ണൂറു കപ്പലുകൾ ക്യൂ” നിൽക്കെഎറിക്കൌസ എന്ന ഒരോയിൽ ടാങ്കർ ഒന്നേകാൽക്കോടി രൂപയിലേറെ വരുന്ന മുൻ‌ഗണനാ നിരക്കിൽ ടോൾ നൽകിക്കൊണ്ട് ഏഴു ദിവസത്തെ വിളംബം ഒഴിവാക്കി. സാധാരണ നിരക്ക് എട്ടു ലക്ഷം രൂപ മാത്രമേ വരുമായിരുന്നുള്ളു. ചിലവേറുമെങ്കിലും കനാലിൽ തിരക്കിനു കുറവില്ലെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം.

മത്സരം

പനാമയുടെ വടക്കുഭാഗത്തുള്ള അയൽരാജ്യമായ നിക്കറാഗ്വ അറ്റ്ലാന്റിക്കിനേയും പസിഫിക്കിനേയും കൂട്ടിയോജിപ്പിയ്ക്കുന്ന ഒരു കനാൽ നിർമ്മിയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. 2014ൽ അതിന്റെ നിർമ്മാണമാരംഭിച്ച് ആറുവർഷം കൊണ്ടു പൂർത്തിയാക്കാനാകുമെന്നു കണക്കാക്കപ്പെട്ടിരിയ്ക്കുന്നു. നിക്കറാഗ്വൻ കനാൽ പൂർത്തിയാകുമ്പോൾ പനാമാ കനാലിലെ തിരക്ക് ഗണ്യമായി കുറയാൻ വഴിയുണ്ട്. അതോടൊപ്പം അതിൽ നിന്നു പനാമയ്ക്കു കിട്ടിക്കൊണ്ടിരിയ്ക്കുന്ന വരുമാനവും.

മറ്റൊരു ഭീഷണി കൂടി പനാമാ കനാലിനുണ്ട്കാനഡയുടേയും റഷ്യയുടേയും മറ്റും മുകളിലുള്ള ആർക്റ്റിക് സമുദ്രത്തിൽ ഇപ്പോഴുള്ള മഞ്ഞുമലകൾ ആഗോളതാപനം മൂലം ഉരുകുമെന്നും അപ്പോൾ ആ സമുദ്രത്തിലൂടെ കപ്പൽഗതാഗതം സുഗമമാകുമെന്നുമാണ് കണക്കുകൂട്ടൽഇതു സാദ്ധ്യമായാൽ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള സമുദ്രമാർഗ്ഗങ്ങളിൽ ഗണ്യമായ ദൂരക്കുറവുണ്ടാകുമെന്നും അങ്ങനെ വന്നാൽ പനാമാ കനാലിലൂടെയുള്ള തിരക്കു കുറയുമെന്നും പറയപ്പെടുന്നു.

പാലങ്ങൾ

തെക്കേ അമേരിക്കയും വടക്കേ അമേരിക്കയും രണ്ടു ഭൂഖണ്ഡങ്ങളാണെങ്കിലും പനാമയിലൂടെ അവ പരസ്പരം ബന്ധിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഈ രണ്ടു ഭൂഖണ്ഡങ്ങളെ പനാമാ കനാൽ വെട്ടിമുറിച്ചിരിയ്ക്കുന്നെന്നു വേണം പറയാൻ. ഉത്തരദക്ഷിണ അമേരിക്കകൾ തമ്മിൽ കരവഴിയുള്ള ബന്ധം നിലനിർത്താൻ വേണ്ടി പനാമാ കനാലിന്റെ മുകളിലൂടെ പാലങ്ങൾ നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്അവയിൽ രണ്ടെണ്ണം വലുതാണ്മൂന്നാമതൊന്നിന്റെ നിർമ്മാണം നടന്നു കൊണ്ടിരിയ്ക്കുന്നു. 1962ൽ നിർമ്മിയ്ക്കപ്പെട്ട ബ്രിഡ്ജ് ഓഫ് ദി അമേരിക്കാസ്” എന്ന പാലമാണ് ഇവയിൽ ആദ്യത്തേത്. 2004ൽ സെന്റനിയൽ ബ്രിഡ്ജ് നിർമ്മിയ്ക്കപ്പെടുന്നതു വരെ പാൻ അമേരിക്കൻ ഹൈവേയുടെ ഒരു മുഖ്യഘടകമായിരുന്നുബ്രിഡ്ജ് ഓഫ് ദി അമേരിക്കാസ്. സെന്റനിയൽ ബ്രിഡ്ജ് തുറന്നപ്പോൾ അതും പാൻ അമേരിക്കൻ ഹൈവേയുടെ ഭാഗമായിത്തീർന്നു.


പാൻ അമേരിക്കൻ ഹൈവേ

നാൽപ്പത്തെണ്ണായിരം കിലോമീറ്റർ ദൈർഘ്യമുള്ള പാൻ അമേരിക്കൻ ഹൈവേ വടക്കേ അമേരിക്കയുടെ വടക്കുള്ള കാനഡ മുതൽ തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തെ ചിലി വരെയുള്ള രാഷ്ട്രങ്ങളെ തമ്മിൽ ബന്ധിപ്പിയ്ക്കുന്നു. പക്ഷേപനാമയ്ക്കും കൊളോംബിയയ്ക്കുമിടയിലുള്ള നൂറു കിലോമീറ്റർ വിസ്തൃതിയുള്ള ഒരു ചതുപ്പുനിലം പാൻ അമേരിക്കൻ ഹൈവേയ്ക്കു കുറുകെ പ്രതിബന്ധം സൃഷ്ടിയ്ക്കുന്നു. ഈ വിടവ് ഡാരിയൻ ഗാപ് എന്നറിയപ്പെടുന്നു. പനാമാ കനാൽ ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് അത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുമ്പോഴുംകനാലിൽ നിന്ന് മുന്നൂറു കിലോമീറ്റർ മാത്രമകലെയുള്ള  ഈ ചതുപ്പുനിലത്തിനു കുറുകെ റോഡു നിർമ്മിയ്ക്കാൻ ഒരു രാഷ്ട്രത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. മനുഷ്യനു കീഴടക്കാൻ പറ്റാത്ത ഭൂവിഭാഗങ്ങളും പനാമയിലുണ്ടെന്ന് ഇതു തെളിയിയ്ക്കുന്നു.

കുറിപ്പുകൾ:  പനാമയുടെ കിഴക്കു വശത്തെ കടലിന് കരീബിയൻ കടൽ എന്നു പേരുണ്ടെങ്കിലുംഅത് അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെ തുടർച്ചയായതുകൊണ്ട്അതിനെ ഈ ലേഖനത്തിൽ പരാമർശസൌകര്യത്തിനു വേണ്ടി അറ്റ്ലാന്റിക് മഹാസമുദ്രമായിത്തന്നെ കണക്കാക്കിയിരിയ്ക്കുന്നുഅതുപോലെപനാമയുടെ പടിഞ്ഞാറു വശത്തെ കടലിന് പനാമ ഉൾക്കടൽ എന്നു പേരുണ്ടെങ്കിലും അത് പസിഫിക് മഹാസമുദ്രത്തിന്റെ തുടർച്ചയായതുകൊണ്ട് അതിനെ പസിഫിക് മഹാസമുദ്രം എന്നു തന്നെ ഈ ലേഖനത്തിൽ പരാമർശിച്ചിരിയ്ക്കുന്നുപസിഫിക് മഹാസമുദ്രവും ശാന്തസമുദ്രവും ഒന്നു തന്നെകുലേറ കട്ടും ഗലിയാർഡ് കട്ടും ഒന്നു തന്നെ. 
3 Attachments

21 Aug 2014

ഇന്ത്യയിലെ ആദ്യത്തെ കോക്കനട്ട്‌ ഫാർമർ പ്രോഡ്യൂസർ കമ്പനി


സണ്ണി ജോർജ്‌
ചെയർമാൻ, തേജസ്വിനി ഫാർമർ പ്രോഡ്യൂസർ കമ്പനി, ചെറുപുഴ, കണ്ണൂർ

1956ലെ ഇന്ത്യൻ കമ്പനി ആക്ട്‌ പ്രകാരം  രാജ്യത്ത്‌  ആദ്യമായി രജിസ്റ്റർ ചെയ്ത കർഷകരുടെ ഉത്പാദക കമ്പനിയാണ്‌ ചെറുപുഴ തേജസ്വിനി കോക്കനട്‌ ഫാർമേഴ്സ്‌ പ്രോഡ്യൂസർ കമ്പനി. 2013 ജൂൺ മൂന്നിനാണ്‌  കമ്പനി രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചതു. കമ്പനിയുടെ പ്രവർത്തന പാതയിലെ ഏറ്റവും വലിയ നാഴിക കല്ലായി മാറിയത്‌ 2014 ജൂൺ 5-ന്‌ ബഹു. കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി കമ്പനിയുടെ ആധുനിക ഫാക്ടറി സമുച്ചയത്തിനു തറക്കല്ലിട്ട നടപടിയാണ്‌.  ചടങ്ങിൽ ഗ്രാമ വികസന മന്ത്രിയും ഇരിക്കൂർ എംഎൽഎയുമായ ശ്രീ കേശി ജോസഫും സന്നിഹിതനായിരുന്നു.
പ്രവർത്തനം തുടങ്ങി ആറുമാസത്തിനുള്ളിൽ തന്നെ കമ്പനി  ചെറുപുഴ - പയ്യന്നൂർ റോഡരികിൽ പെരിങ്ങോത്ത്‌ നാല്‌ ഏക്കർ സ്ഥലം വാങ്ങിയിരുന്നു. നാളികേരം മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള ഫാക്ടറി സമുച്ചയം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനാണ്‌ മുഖ്യമന്ത്രി തറക്കല്ലിട്ടിരിക്കുന്നത്‌. ഇവിടെ തന്നെയാണ്‌ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ്‌ ബ്ലോക്കും നിർമ്മിക്കുക. കർഷക കൂട്ടായ്മയിലാണ്‌ കമ്പനിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു നീങ്ങുന്നത്‌. ചീഫ്‌ എക്സിക്കുട്ടീവ്‌ ഓഫീസർ, എക്സിക്കുട്ടീവ്‌ ഓഫീസർ, കമ്പനി സെക്രട്ടറി, ഓഡിറ്റർ, അക്കൗണ്ടന്റ്‌ ഓഫീസ്‌ സ്റ്റാഫ്‌ എന്നിവരെയും നിയമിച്ചു കഴിഞ്ഞു. കമ്പനിയുടെ കീഴിലായി വിവിധ ഫെഡറേഷനുകളിൽ 10 കൃഷി അസിസ്റ്റന്റുമാരും സേവനം അനുഷ്ഠിക്കുന്നു. ഇപ്പോൾ കമ്പനിയുടെ ആസ്ഥാനം ചെറുപുഴയിലാണ്‌.
കണ്ണൂർ, കാസർഗോഡ്‌ ജില്ലകൾ പ്രവർത്തന മേഖലയായി നിശ്ചയിച്ച്‌ 10 ഫെഡറേഷനുകളും 152 സിപിഎസുകളും ചേർന്നാണ്‌ തേജസ്വിനി കമ്പനി രൂപീകരിച്ചിരിക്കുന്നത്‌. 16438 കർഷകർ കമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. ഈ കർഷകരുടെ നാളികേരം സംഭരിച്ച്‌ കമ്പനിയിൽ എത്തിച്ച്‌, സംസ്കരിച്ച്‌ മൂല്യ വർധിത ഉത്പ്പന്നങ്ങളാക്കി വിപണനം നടത്തുക എന്നതാണ്‌ കമ്പനിയുടെ ആദ്യ ലക്ഷ്യം. അതിനായി കമ്പനി കർഷകരിൽ നിന്ന്‌ ഇടനിലക്കാരില്ലാതെ നേരിട്ട്‌ കാർഷികോത്പ്പന്നങ്ങൾ വാങ്ങുകയും കമ്പനി ഉത്പ്പാദിപ്പിക്കുന്ന ജൈവവളവും, ജൈവ കീടനാശിനികളും, നടീൽ വസ്തുക്കളും നേരിട്ട്‌ കർഷകരിൽ എത്തിക്കുകയും ചെയ്യുന്നു.  ഇതു വഴി ലഭിക്കുന്ന ലാഭം കർഷകർക്കു തന്നെ തിരികെ വിതരണം ചെയ്യുകയും ചെയ്യുന്നു. പത്തുകോടി രൂപയുടെ ഫാക്ടറി സമുച്ചയമാണ്‌ മൂന്നു ഘട്ടങ്ങളായി  തേജസ്വിനി  നിർമ്മിക്കുക. ചകിരിയിൽ നിന്ന്‌ നാര്‌ വേർതിരിക്കുന്ന ഡീഫൈബറിംങ്ങ്‌ യൂണിറ്റ്‌, അതിൽ നിന്നു ലഭിക്കുന്ന കൊയർ പിത്ത്‌ ഉപയോഗിച്ച്‌ ജൈവവളം നിർമ്മിക്കുന്ന യൂണിറ്റ്‌ എന്നിവ ആദ്യഘട്ടത്തിൽ ഉണ്ടാവും. 25 ലക്ഷമാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.  കൂടാതെ ദിവസം 35000 തേങ്ങ കൊപ്രയാക്കാൻ ശേഷിയുള്ള ഡ്രയറും, മണിക്കൂറിൽ 1000 കിലോ കൊപ്ര വെളിച്ചെണ്ണയാക്കാൻ ശേഷിയുള്ള എക്സപ്പല്ലറും ഫാക്ടറിയുടെ പ്രധാന ഭാഗങ്ങളാണ്‌. ഇതോടൊപ്പം കോക്കനട്‌ ചിപ്സ്‌, തേങ്ങാവെള്ളത്തിൽ നിന്നുള്ള സോഡ, വെർജിൻ വെളിച്ചെണ്ണ, ഹെയർ ഓയിൽ, കോക്കനട്‌ ബിസ്ക്കറ്റ്‌ തുടങ്ങിയവയുടെ ഉത്പാദനവും കമ്പനി ലക്ഷ്യമിടുന്നു.
കമ്പനിയുടെ മേൽനോട്ടത്തിൽ ചെറുപുഴയിൽ, അത്യുത്പാദന ശേഷിയുള്ള തെങ്ങിൻ തൈകളുടെ നഴ്സറി പ്രവർത്തിച്ചുവരുന്നു. തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 30000 കുറിയ ഇനം മലയൻ തെങ്ങിൻ തൈകളും, 50000 വിത്തു തേങ്ങയും കർഷകർക്ക്‌ വിതരണം ചെയ്തു. തിരുമേനിയിൽ മുതുവം എന്ന സ്ഥലത്ത്‌ പരിശീലന കേന്ദ്രം സ്ഥാപിച്ച്‌ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തെ പരിശീലിപ്പിച്ചു വരുന്നു. ഏഴു ബാച്ചുകളായി 187 പേർ ഇതിനോടകം പരിശീലനം നേടി കഴിഞ്ഞു. ഇവർക്കെല്ലാം തിരിച്ചറിയൽ കാർഡുകളും നൽകിയിട്ടുണ്ട്‌.  നാളികേര ഉത്പ്പാദക സംഘം ഭാരവാഹികൾക്കുള്ള പരിശീലനവും ഇവിടെ നൽകുന്നുണ്ട്‌. ഇതിനകം നാലു ബാച്ചുകളിലായി 205 പേർ പരിശീലനം പൂർത്തിയാക്കി.
കമ്പനി നീര ടാപ്പിംങ്ങ്‌ ആരംഭിച്ചു കഴിഞ്ഞു. ആദ്യപടിയായി നീര പരമ്പരാഗത രീതിയിൽ സംസ്കരിച്ച്‌ പാനിയാക്കിയാണ്‌ വിൽപ്പന നടത്തുന്നത്‌. ഇതിന്റെ ആദ്യ വിൽപന ജൂൺ അഞ്ചിന്‌ മന്ത്രി ശ്രീ.കെ.സി ജോസഫ്‌ പെരിങ്ങോത്ത്‌ നിർവഹിക്കുകയുണ്ടായി. നിലവിൽ നീര ടാപ്പിങ്ങിനുള്ള ലൈസൻസ്‌ ലഭിച്ചിരിക്കുന്നത്‌  ചെറുപുഴ ഫെഡറേഷനാണ്‌. ചൂരപ്പടവ്‌ ഉത്പാദക സംഘം വക തെങ്ങുകളാണ്‌ ഇപ്പോൾ ടാപ്പു ചെയ്യുന്നത്‌.  ദിവസം 25 ലിറ്റർ നീര വീതമാണ്‌ ഇപ്പോൾ ഉത്പാദനം. മറ്റ്‌ ഫെഡറേഷനുകൾ നീര ടാപ്പിങ്ങിനുള്ള അപേക്ഷ നൽകി കാത്തിരിക്കുന്നു. കമ്പനിയുടെ ജൈവ വളയൂണിറ്റ്‌ ഈ മാസം പ്രവർത്തനം ആരംഭിക്കും.
കമ്പനിയുടെ കീഴിലുള്ള പത്തു ഫെഡറേഷനുകൾ തെങ്ങു പുനരുദ്ധാരണ പദ്ധതിപ്രകാരം  ഇതിനോടകം 15 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. അംഗങ്ങളായ കർഷകരുടെ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യുന്നതിന്‌ കമ്പനി നേരിട്ട്‌ വാഴ, ചേന, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകൾ വിതരണം ചെയ്തുവരുന്നു. നാളികേരത്തിനു പുറമെ മറ്റ്‌ കാർഷിക വിളകളുടെ ജൈവകൃഷിയും  ഉത്പാദനവും വിപണനവും കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. ജൈവ സാക്ഷ്യപത്രം നേടിയ 300 ഹെക്ടർ കൃഷിയിടം തേജസ്വിനിയുടെ പ്രവർത്തന പരിധിയിലുണ്ട്‌. കൂടുതൽ കർഷകർ സാക്ഷ്യപത്രത്തിനായി കാത്തിരിക്കുന്നു.
 ഗ്രാമീണ സഹവാസ പരിപാടി പ്രകാരം കേരള കാർഷിക സർവകലാശാലയിലെ  55 വിദ്യാർത്ഥികൾ ഒരാഴ്ച്ചക്കാലം തേജസ്വിനിയിൽ താമസിച്ച്‌ പ്രായോഗിക പരിശീലനം നേടുകയുണ്ടായി. കോഴിക്കോട്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മന്റിൽ നിന്നുള്ള 14 വിദ്യാർത്ഥികളും ഇതുപോലെ കമ്പനിയിൽ പരിശീലനം നേടുന്നുണ്ട്‌. കാർഷിക സർവകലാശാലയുടെ വെള്ളാനിക്കരയിലുള്ള കോളജ്‌ ഓഫ്‌ കോഓപ്പറേഷൻ, ബാങ്കിംങ്ങ്‌ ആൻഡ്‌ മാനേജ്‌മന്റിലെ
രണ്ട്‌ വിദ്യാർത്ഥികൾ കമ്പനിയിൽ ഇന്റേൺഷിപ്പും ചെയ്തുവരുന്നു.
ഒത്തിരി സ്വപ്നപദ്ധതികളുമായാണ്‌ കമ്പനി മുന്നോട്ടു നീങ്ങുന്നത്‌. ഗുണമേന്മയുള്ള ജൈവവളം കർഷകർക്ക്‌ ലഭ്യമാക്കാൻ ഒരു ജൈവവളപ്ലാന്റ്‌, നീര സംസ്കരണയൂണിറ്റ്‌, ചകരിനാര്‌ ഉത്പാദന യൂണിറ്റ്‌ എന്നിവ 2014 ഒക്ടോബറിനു മുമ്പായി പൂർത്തിയാക്കണം. കമ്പനിയുടെ പെരിങ്ങോം ഫാക്ടറി സമുച്ചയത്തിൽ നിർമ്മാണം നടക്കുന്ന കൊപ്രഡ്രയർ, എക്സ്പെല്ലർ യൂണിറ്റുകൾ എന്നിവ നവംബറിൽ  കമ്മിഷൻ ചെയ്യണം. അതോടൊപ്പം നീര ബ്രാൻഡ്‌ ചെയ്ത്‌ വിപണിയിലിറക്കണം. അതിനുള്ള വിപണന ശ്രുംഖല ഉണ്ടാക്കണം. മാധ്യമങ്ങളിലൂടെയും മറ്റുമുള്ള പരസ്യ പ്രചാരണങ്ങൾ നടത്തണം. നീര പ്ലാന്റിൽ ഗുണപരിശോധനയ്ക്കായി ലാബ്‌ സ്ഥാപിച്ച്‌  അവിടെ  കെമിസ്റ്റിൻ നിയമിക്കണം. ഇക്കാര്യങ്ങളെല്ലാം സമയബന്ധിതമായി ഈ വർഷം തന്നെ പൂർത്തിയാക്കാമെന്നു കരുതുന്നു.
തേജസ്വിനി കൂട്ടായ്മയിൽ വിശ്വസിക്കുന്നു. കൂട്ടായ്മയിലൂടെ മാത്രമെ വലിയ ലക്ഷ്യങ്ങൾ നേടാനാവൂ. നീര പോലുള്ള ഉത്പ്പന്നങ്ങളുടെ വിപണനത്തിന്‌ അത്‌ അത്യാവശ്യമാണെന്ന്‌ തേജസ്വനി കരുതുന്നു. ഇന്ത്യയിൽ മുന്തിരി കർഷകർക്ക്‌ ഇത്തരം കൂട്ടായ്മയുണ്ട്‌. അതുകൊണ്ടാണ്‌ വിപണന, കയറ്റുമതി മേഖലയിൽ അവർക്ക്‌ വിജയിക്കാനായത്‌.കർഷിക മേഖലയിൽ ഒരു കൺസോർഷ്യം ഉണ്ടായാൽ, അതിലെ ഏറ്റവും സജീവമായ അംഗമാകാൻ തേജസ്വിനി ആഗ്രഹിക്കുന്നു.
നിറമുള്ള സ്വപ്നങ്ങളാണ്‌ തേജസ്വിനി കാണുന്നത്‌. കേരളത്തിലുടനീളം കർഷകരുടെ സൂപ്പർമാർക്കറ്റുകൾ തുടങ്ങണം. ഇവിടേയ്ക്കുള്ള കാർഷിക ഉത്പ്പന്നങ്ങളുടെ സംഭരണം ശേഖരണം സംസ്കരണം എന്നിവയ്ക്കായി ഓരോ സിപിഎസുകളിലേയും 10-20 കർഷകർക്ക്‌ ഉത്തരവാദിത്വം നൽകണം. കർഷകരുടെ ഉത്പ്പന്നങ്ങൾക്ക്‌ ഓൺലൈൻ വിപണി തുടങ്ങണം. എല്ലാ ഉത്പാദക സംഘങ്ങളിലും പരിശീലനം നേടിയ യുവാക്കളെ നിയമിച്ച്‌ പ്രവർത്തനങ്ങൾ ശാസ്ത്രീയമാക്കണം. കാർഷിക ഉത്പ്ന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കായി സ്മോൾ ഫാർമേഴ്സ്‌ അഗ്രിബിസിനസ്‌ കൺസോർഷ്യവുമായി സഹകരണം ഉണ്ടാക്കണം. അന്താരാഷ്ട്ര സർട്ടിഫിക്കേഷനും അക്രഡിറ്റേഷനും നേടണം. അങ്ങനെ വാനോളം ഉയർന്ന സ്വപ്നപദ്ധതികളുമായി തേജസ്വിനി മുന്നോട്ടു പോകുന്നു. തേജസ്വിനിയുടെ സാരഥി ശ്രീ.ഷെബി സഖറിയായുടെ നിശ്ചയദാർഢ്യവും, ശ്രീ.ടി.എ റസാഖിന്റെ മാനേജ്‌മന്റ്‌ വൈദഗ്ധ്യവും, കർമ്മോത്സുകരായ ഡയറക്ടർമാരുടെ ആത്മാർത്ഥതയും  എല്ലാറ്റിനുമുപരി  തെങ്ങിനെ ഉപജീവനമാർഗ്ഗമായി കരുതി പരിപാലിക്കുന്ന കമ്പനിയുടെ നെടും തൂണുകളായ ഫെഡറേഷനുകളിലെ പതിനായിരക്കണക്കിനു കേര കർഷകരുടെ കൂട്ടായ പ്രവർത്തനങ്ങളുടെയും കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന്‌ ഉറപ്പാണ്‌.
ഫോൺ : 94951 47228

19 Jul 2014

വെള്ളം കൊട


 പീതൻ കെ വയനാട്
പന്തങ്ങളഞ്ചെട്ടു കെട്ടിയുണ്ടാക്കി 
പന്തിരു കുലത്തിലെ കീഴാള മക്കൾ
അന്തിയാകുമ്പോളിളയ്ക്കാനിരിയ്ക്കാൻ,
ആണ്ടു ബലിയ്ക്കുള്ളൊരാലയൊരുക്കി.
പ്ലാവിൻറെ തായ്ത്തടി കൊത്തിയടുക്കീ-
ട്ടിത്തിരി നാളം പകർന്നു ചിരാതിൻ,
രാവു പുതയ്ക്കും തണുപ്പകറ്റീടാൻ 
ഉച്ചയ്ക്കേ കത്തും കനൽ ചിത കൂട്ടി.
കർക്കിടക  കറു കറുത്ത വാവി-
ലിത്തിരി വെട്ടം തെളിയ്ക്കുവാനെള്ളി-
ന്നെണ്ണയൊഴിച്ചു തിരിയിട്ടു വച്ചു,
പണ്ടൊക്കെ പോയോരൊക്കെ വരൂലോ.....?
ചില്ലു വിളക്കിൻ കരിക്കറ മായ്ച്ചു 
മണ്ണെണ്ണ വേണ്ടുന്ന പോലെ നിറച്ചു, 
ചേലിൽ വിരിപ്പിട്ടിരിപ്പിടമാക്കി 
പാതിരി പണ്ടേ വരുന്നോരഥിതി.
.
തൊട്ടു തീണ്ടാത്തവർക്കേറെയകലെ
കെട്ടിയൊരുക്കിയ കൈയ്യാലയ്ക്കുള്ളിൽ,
പൂജാദി ദ്രവ്യങ്ങൾ പൂജയ്ക്കൊരുക്കി 
പൂജ്യർക്കു വേണ്ടുന്ന ഭോജ്യം വിളമ്പി.
വെള്ളം*കൊടയ്ക്കൊരു,കോമരമുണ്ട്  
കുരുതിയ്ക്കു കോഴീടെ ചോരച്ചാലുണ്ട്  
വെള്ളിടി വെട്ടുന്ന തീ തോറ്റമുണ്ട്
കള്ളിപ്പാല പൂവിൻ പൂമണമുണ്ട്.
അപ്പൂപ്പനപ്പൂപ്പനപ്പൂപ്പനാരോ...
ആടിയുറയുന്നോരര മണി ചെത്തം,
അച്ഛനലക്കി വെളുപ്പിച്ച കോറ, 
ചുറ്റിയുടുത്തു കുനിഞ്ഞു വണങ്ങി!
തുള്ളിയുറഞ്ഞു തുടി കൊട്ടിടുമ്പോൾ 
ഉള്ളിലുദിയ്ക്കുമരുളപ്പാടൊക്കെ 
തുള്ളിയ്ക്കൊരു കുടമെന്ന പോൽ നാവാൽ, 
വള്ളിയ്ക്കു തെറ്റാതെ ചൊല്ലും പരേതർ.
വാക്കിൻറെ മൂർച്ചകൾ വാൾമുന കാട്ടി  
വല്ല്യോരും കുട്ട്യോളും വന്ദിച്ചു നില്ക്കെ, 
ഉള്ളു നടുക്കിയുരയ്ക്കുമാത്മാക്കൾ
നല്ലോണ മസ്ഥിത്തറ കാത്തിടേണം! 
പിന്നീടൊരാണ്ടേയ്ക്കു പേടിച്ചിടേണ്ട 
പിഞ്ചു മനസ്സിനും പിൻ ബലമാകും, 
വെള്ളം കൊട,കുടി കെങ്കേമമാകും 
വെള്ളരി പ്രാക്കൾ വിളങ്ങി മടങ്ങും.
കാറ്റുലച്ചറ്റൊരു വന്മരം പോലെ
നെറ്റിയിലിറ്റിയ ചോരയൊലിയ്ക്കെ, 
നെഞ്ചിലൂടാളിയ പന്തം കെടുത്തി 
തുള്ളിയടങ്ങിയ കോമരക്കോലം 
   
ആകാശ ചോട്ടിലടങ്ങാ കിതപ്പോ-
ടാടിയുലഞ്ഞു കുടിച്ചു കുടങ്ങൾ,
കൊരിയെടുക്കുന്ന കോട്ടിയ പാള 
കീറി, കിണറ്റിലേയ്ക്കിറ്റുന്നു വെള്ളം.
കേറാ മലയിൽ കിലുങ്ങും മണികൾ, 
കേൾവിപ്പഴമകൾ കേൾപ്പിച്ച കേളി....
കൊട്ടി തളരുന്നു കോമൻറെ കൂട്ടർ,
കുട്ട്യോളില്ലിന്നിറ്റു വെള്ളം കൊടുക്കാൻ!
................................................................. 
*കീഴാളരുടെ കർക്കിട വാബലി .
വെച്ചു സേവിയ്ക്കുന്ന പരേതർക്കുള്ള 
'വെള്ളം കൊട'-ശ്രാദ്ധമൂട്ട്,വടക്കൻ
കേരളത്തിൽ ഇതിന്'ആത്തു വച്ചു
കൊടുക്കൽ' എന്നു പറയും.  കീഴാളർക്ക് 
ഊട്ടാനും അവകാശ മുണ്ടായിരുന്നില്ല!

27 Jun 2014

എന്റെ ഡയറിയിൽനിന്ന്


ഡോ കെ ജി ബാലകൃഷ്ണൻ
=========================
ഭാരതം,
ഒക്ടോബർ രണ്ട്, 2013

വിങ്ങും വിതുമ്പും
മനസ്സിന്റെ ദുഃഖമേ,
നിന്നിലെൻ സംഗീത-
മാതപിക്കുന്നുവോ?

പാടിപ്പറക്കും
പറവ കണക്കവേ
കൂടണയും സ്വപ്ന-
രാഗമാകാതെ നീ
മാനസപ്പൊയ്കയിൽ
നീന്തി നീരാടുന്ന
നാനാ കിനാനിര
തൂവും വെളിച്ചമേ,
സ്പർശരസഗന്ധ-
 നാദദർശങ്ങളാൽ
ഹർഷം ചൊരിയും
വിഭാതമാകാതെ നീ
കൂരുൾ തിങ്ങും
വനാന്തരാളങ്ങളിൽ
ഓരിയിടുന്ന
രാപ്പേടിയാകുന്നുവോ?

അന്ന് ഞാൻ പാടിയ
സ്വാതന്ത്ര്യഗീതികൾ
ഇന്ന് വിഴുപ്പായ്
കുമിഞ്ഞു നാറുന്നുവോ?
ഓരോ നിമേഷവും
വേവും ചുടലയിൽ
നീറായമർന്നു
തുലഞ്ഞു തീരുന്നുവോ?

2014 ജനുവരി 30

എന്റെ നിണം വീണ്
ചോന്നൊരീ മണ്ണിൽനി-
ന്നെന്ന് മിഴിയുമെൻ
സൌവർണ്ണഭാരതം?

2014 മെയ് 16

ഭാതമേ, നീയെൻ
മുളംകുഴലൂതുമോ,
നാദമേ,
നീയെൻ
അഭിരാമമാകുമോ?
നാനാത്വമേ,
ഒരേ
ധാരാപ്രവാഹമായ്
മാനവമാനസ-
സൌന്ദര്യപൂരമായ്;
ഭാരതഗംഗാ-
തരംഗ-
മുണരുമോ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...