Showing posts with label geetha munnucode. Show all posts
Showing posts with label geetha munnucode. Show all posts

25 Feb 2014

ആകാശപ്രവാസത്തിന് പോയവർ തിരിച്ച് വരുമ്പോൾ


 ഗീത മുന്നൂർക്കോട്
ഒരു ശ്വാസം മുറുകിത്തീരുമ്പോൾ                                                             
ആകാശത്തേക്ക്                                                                                                         
ഒരാത്മാവിനെ പ്രവാസിയാക്കുന്നുണ്ടെന്നും                                                                 
അവർ നിശ്ചിത സമയങ്ങളിൽ                                                                    ഭൂമിയിറങ്ങാറുണ്ടെന്നും.                                                     
എന്തിനായിരിക്കുംആവോ?
                                                                                                                             
 പയറ്റു പഠിച്ച്                                                                                                                
തറവാടിനെ പയറ്റിയൂട്ടിയിരുന്ന                                                                                 
വല്ല്യമ്മാവന്റെ ശാസനോച്ഛ്വാസങ്ങൾ                                                   
തെക്കേത്തൊടിയിൽ നിന്നും                                                                                     
പുലരിയുണരും മുമ്പെ തണുത്ത് വീശുന്നത്                                                        
പകലുറക്കങ്ങളെ                                                                      
നിഷ്ക്കർഷിക്കാനാണത്രേ.!
                                                                                                            
അഷ്ടദിക്കുകകളെ കാഴ്ച്ചയിലൊതുക്കിയിരുന്ന                                                         
മുത്തച്ഛന്റെയുലാത്തൽ                                                                                                           
മുട്ടൻ ഊന്നൽവടികളായി                                                                                  
സായന്തന മുറ്റങ്ങളിലേക്ക്                                                                                
കാതോരങ്ങൾ ചൊറിഞ്ഞ് നടക്കുന്നത്                                                                                        വായ് പൊത്തിയുള്ള  പെണ്ണനക്കങ്ങളെയും                                                                                        പെൺകൊടിച്ചിരികളുടെ                                                                                                              പാദസ്വനമില്ലാത്ത നടത്തകളെയും                                                                                                        ശാസിച്ചുറപ്പു വരുത്താനത്രേ.!
                                                                                                                               ഈയ്യിടെയായി                                                                                                              വൃദ്ധാലയമുറ്റങ്ങളിൽ നിന്നും                                                                                                               ഒളിച്ചോടി ഇടയ്ക്കിടെ വരാറുണ്ട്                                                                                                അച്ഛനമ്മമാരുടെ നെടുവീർപ്പുകൾ                                                                                                   പുത്തൻ പ്രവാസവഴികളിൽ                                                                                                                കളഞ്ഞു പോയ കിനാവുകൾ തേടി                                                                                              ഗതികിട്ടാതലയാൻ മാത്രം.                                                                                                                     

23 Dec 2013

അച്ഛനെന്ന ഭൂഖണ്ഡം


 ഗീത മുന്നൂർക്കോട്

ധാരാളം പുഴകൾ
അസാധാരണ വഴികൾ ചുറ്റി
അലസമായി
ഒഴുകി നടന്ന
ഒരു വലിയ ഭൂസ്ഥലിയായിരുന്നു അച്ഛൻ

പച്ചപ്പു വിരുന്നു വിളിക്കുന്ന
ഒരു വിനോദകേന്ദ്രമാകാറുണ്ടായിരുന്നീയിടം
കുളിരിന്റെ മണം പിടിച്ച്
സൌഹൃദത്തെന്നലുകൾ
പലപ്പോഴും വഴി മാറി
അച്ഛനിലേക്ക്
വീശിയടിക്കുന്നത്
ഹൃദ്യമായിരുന്നു

നിറഞ്ഞു പൂത്തിരുന്ന
ചിരിപ്പൂക്കളിറുക്കാൻ
ഞങ്ങൾ പോരാഞ്ഞ്
വഴിപോക്കർ പോലും
ഒരു ചിരിയെങ്കിലും നുണയാൻ
അച്ഛനിലേക്ക്
കയറിയിറങ്ങുന്നത്
ഒരു കാഴ്ച്ച തന്നെയായിരുന്നു

ചന്തം ചേർത്ത്
വളഞ്ഞും പുളഞ്ഞും
തിരിഞ്ഞും കുണുങ്ങിയും
ഓടിയൊഴുകിയിരുന്ന
 അച്ഛന്റെ വികാരപ്പുഴകളെ
ഞങ്ങൾ
വെവ്വേറെ പേരിട്ട്
തരം തിരിച്ചറിഞ്ഞിരുന്നു..
സ്നേഹദയക്ഷമ നീതിതൃപ്തി….
വിസ്മയ പൂർണ്ണ. ശക്തി
അങ്ങനെ എത്രയെത്ര നദികൾ.

എന്നായിരുന്നുഅത്.?

ഒരു ഉരുൾപ്പൊട്ടലിന്റെ
ക്ഷണികക്ഷോഭത്തിൽ
എല്ലാ നീർവഴികളും
സന്ധിച്ചൊന്നായി
രുദ്രയായതും
                          ചെറുക്കാനാകാത്ത                                                                      
പർവ്വതക്കല്ലായി  
   പിതൃഹൃദയം
പരിണമിച്ചതും.

അപ്പോൾ
ഞങ്ങളൊന്നാകെ
പ്രളയക്കടലിൽ
ശ്വാസമടച്ചു മുങ്ങിയതും..!
       ************

24 Oct 2013

ന്റെ നാണിക്കവിത


ഗീത മുന്നൂർക്കോട്

ടീച്ചറമ്മേ..ങ്ങള് എയുതണതൊക്കെ
കവിതോളാ. ..?
എന്തായീക്കവിതാന്ന്വച്ചാ
ന്നെങ്കൂടൊന്ന് കേപ്പിച്ചൂടെ

..ന്നാളൊരൂസം നിയ്യ് മുറ്റമടിക്കുമ്പൊ
എഴുതീല്ലേ ഒന്ന്
അതന്നെ കവിത.

കല്ലീ തുണിയടിക്കുമ്പൊ
തിരിച്ചും മറിച്ചും നോക്കി
നിയ്യ് പിറുപിറുക്കുമ്പൊ
ഞാഅടുത്ത് വന്നാ അപ്പൊ വരും
ന്റെ കവിതേംന്റെ കൂടെ.

വട്ടപ്പാത്രത്തിന് ചകിരി ഉരസി
നീയങ്ങനെ താളത്തില്
വള കിലുക്കുമ്പൊ
ഞാനോർക്കണതും കവിതന്ന്യാ

തേങ്ങക്കൊപ്പം നെന്റെ മനസ്സും കൂടെ
ഈ ടീച്ചറമ്മക്ക് വേണ്ടി
ചെരകി കൂട്ടാറില്ലേ നാണീ..
അപ്പഴൊക്കെ ഞാനോരോ
നാണിക്കവിതണ്ടാക്ക്വായിരിക്കും

നീയങ്ങനെ ചൊപ്പനം കണ്ട്
സാമ്പാറില് സ്വാദിളക്കുമ്പഴും വരും
..ന്റെ  നാവിലൂറീംകൊണ്ടൊരു കവിത.

അരകല്ലില് ചതച്ചരച്ച്
എരിപൊരി നെന്റെ കൈകള്
ഉഷാറാകുമ്പൊ
ന്റെ കണ്ണിലാ നാണീ
കവിത ചൊമക്ക്വാ.

..ന്നാലും ..ന്റെ നാണിക്കുട്ടീ
എന്തോരു ചേലാ നാണിക്കവിതക്ക്
നെന്നെപ്പോലെന്നെ !

As I fell in love!


Geetha munnurcode



In the simple facet of an
Unforeseen splash of a second
I fell in love!

I’ve been scarcely wise
And for sure, the least cautioned
So startling was that stimulus!
Strikingly awful!
In the passion I raced down
As the vulnerable spirits aroused
Swiftly drifting up
The emotional ladders swung
Zeroing into a lightness
With inspired compassion
Hitting the unconscious strategies
Torn and thrown a piece!

None ever detailed how and why
It has been a fall for sure
From atop a graceful throne
Leapt upside down
Gliding slowly first
Diving into, deep…
Deep and further
Into an emptiness
But of blissful joy …

As I fell in love
Felt joyfully hurt..
Leaving the scars
Of the residual pains
Yet, it’s indeed a fall!

This pain, but in love tranquilized
As if a passion- portrait on the heart
Casts that the nature abides by
The survival fits
From the wounds damped
The love and warmth of life
Are re-born!

21 Jun 2013

മൃത്യുഞ്ജയി



ഗീത മുന്നൂർക്കോട്


അമ്മമ്മയുടെ അമ്മമ്മയുടെ അമ്മ
കുഞ്ചിയെ അഗാധമായി പ്രണയിച്ച
തമ്പുരാൻ ഓർത്തോ ആവോ
പ്രണയത്തിനു തീറെഴുതിയ
നാലാപ്പാട്ടകത്തളത്തിൽ
സമുദായ വിലക്കുകളുടെ നാലുകെട്ടിൽ
ഒച്ച വച്ചു പ്രണയം പാടാൻ
ചെളിയെ ഭേദിക്കും കമലം പോലെ
ഒരുവൾ തന്റേടിയായി നിവരുമെന്ന്

അന്യനാടുകളിലെ മറുമൊഴികൾ
കൌമാര ശലഭങ്ങളായിരുന്നു, അവൾക്കു ചുറ്റിലും

പ്രണയം തേടുന്ന സ്വപ്നക്കിളിയായി
അവൾ പറന്നു, കവിതകളിൽ…!
കുസൃതിപ്പൂക്കൾ വിടർന്ന കണ്ണുകൾ കൊണ്ട്
കൈരളിയോടവൾ രഹസ്യകഥകൾ പറഞ്ഞു.!

പതിനഞ്ചിൽ സദാചാരം ഗർജ്ജിച്ചു,
-      സമുദായത്തിന് പിഴയൊടുക്കുക    –
ദാമ്പത്യം ചങ്ങല മുറുക്കിയതറിഞ്ഞ്
വലുതായേതോ കുറ്റമേറ്റ്
സ്വയം വിധിച്ച ആഹൂതികൾ
നടപ്പിലാകാതെ
വിധിയും, ക്ഷയോന്മുഖമായ സ്വരൂപവും,
രോഗവും വ്യസനവുമെല്ലാം
വിരൂപമെന്നറിഞ്ഞ്
അർദ്ധാർത്ഥ പ്രജ്ഞയിൽ
അവളെതി നേർക്കഥ, “എന്റെ കഥ

കവിതകളെ വെളിച്ചം കാട്ടാൻ
ലിംഗം മാറ്റി സ്വയം പേരു കുറിച്ചവൾ -
പുനർജ്ജന്മത്തിന്റെ തന്റേടം
കല്ലേറുകളെ തടുത്തു
ബന്ധനങ്ങളെയറുത്ത്
വാങ്ശരങ്ങളുമായി
ഒറ്റയാൻ കാടിറങ്ങി.
തിരിച്ചെടുക്കാത്ത സ്നേഹദാനം -
സ്വയം സങ്കല്പസ്നേഹവും രുചിച്ച്
കവിതയുടെ സ്വപനച്ചിറകുകളിൽ
പാറി നടന്നു, കാമനയോടെ  
കഥകളെ  വേട്ടു
നൊബേൽ നഭസ്സിലും മുഖം കാട്ടി.
പിന്നെ -
ജാന്വോമ്മ കൊറെ കഥോളും പറഞ്ഞൂലോ…….

വെളുത്ത തലവരകൾക്കും
ഏകാന്തതയ്ക്കും
ബുർഖയിടുവിച്ച്
അപ്പോഴും രാധ സുന്ദരിയായി
കൃഷ്ണനുമൊത്ത് രഹസ്യമായി രമിച്ചതും
അല്ലാഹുവും ഗുരുവായൂരപ്പനും
മുഖാമുഖമിരുന്ന് സല്ലപിച്ചതും
നാവിൻ തുമ്പിൽ അല്ലാഹു വിറച്ച്
കാതിൽ ഹരിനാമകീർത്തനം കിതച്ച്
സ്നേഹത്തുള്ളി അന്ത്യശ്വാസത്തിന് കൂട്ടൂ വന്ന്
അമ്മുവിന്റെ മടിയിൽ വിടമൊഴിയായതും
നാലാപ്പാട്ടെ നായർപ്പെൺകൊടി
കബറിലടങ്ങിയതും…….

……ന്തേ .നീം നമ്മുക്കൊന്നും പഠിക്കാറായീല്ല്യാ.ല്ലേ……?

ഇനിയും നീർമാതളക്കൊമ്പിൽ
സ്നേഹം പൂക്കുമെങ്കിൽ…….
നീലാംബരി പ്രണയമുടുക്കുമെങ്കിൽ.
അഷ്ടദിക്കുകളിൽ നിന്നുമവൾ
പൂത്തിറങ്ങും മൃത്യുഞ്ജയിയായി.

25 May 2013

The reflection



Geetha Munnurcode
                                     
I looked at your illuminated face
Expectantly
To be admired and accepted. But….
Unwinding my thirsted speculations
You chose to drive me in, to absorb me
And the classic shape lines of my features…..
All the fineries of my soul and spirit……
Then swallowed all of me.

In an irrevocable instinct, I realize
My senses are swirling round to bouts of fits……
In the reflection……..
Against the hawk like face,
The eagle beak nose
And the jutting chin
Smiling dourly the crinkled lips
The sour eyes admonishing…..

Alas! In a moment’s scintillation
I could bounce at you, I am fortunate
That even on the peak of mounting agony
I could stamp and stab you
Yes, I’ve recovered myself
From the festooned cage!

24 Jan 2013

I Wish…




 Geetha Munnurcode 

You
Lend the life and lust
Of your eyes
To look at things
Penetrate, dig out
Assimilate and absorb
Then reflect into a stream
May as a brilliance it spread!

You
Open up, expose
The itching diaphragm
Of your ears to
The vibrant waves a-new
Let those resonate
Into the heart, may it leap!

You
Leave what attained
To storm the brains;
But, do protect the scalp
That shelters the huge inspirations
Shacking your head;
Like a gallant black hole
 May it suck what comes on the way;
Then denser,  may it sink…!
The invisible face of nature
Be it cast on the inner screen.

You
Revive the spirits
Let your head radiate
The luminescence into
Your tongue,
Flash those as
The words fused with
Tenderness and brilliance;
To the world to glow and rejoice!

May your hands and heels
Exhilarate, and then accelerate
With a love spilling heart
And tremendous goodwill
That would back you up.
May the imprints of your existence
Prove immortal .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...