21 Apr 2012

മലയാളസമീക്ഷ ഏപ്രിൽ 15- മെയ് 15/2012

 പുതിയ ലക്കം മലയാളസമീക്ഷ ഈ മാസം 22 നു പ്രസിദ്ധീകരിക്കും.

MALAYALASAMEEKSHA/APRIL15-MAY 15/2012

reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE


ഉള്ളടക്കം
ആത്മീയം
പുലരിയിലേക്ക് നടന്ന ദിവസം
സി.രാധാകൃഷ്ണൻ
 മലയാളസമീക്ഷ കഴിഞ്ഞലക്കം വായന
എ.എസ്.ഹരിദാസ്
 അഭിമുഖം:
ബോസ് കൃഷ്ണമാചാരി/എസ്.എസ്.ഹരിദാസ്
കൃഷി
സ്ത്രീശാക്തീകരണവും സുസ്ഥിരകേരവികസനവും നമുക്ക് ലക്ഷ്യമിടാം
ടി.കെ.ജോസ് ഐ.എ.എസ്
 വനിതകൾക്കാശ്രയം ഈ കേരവൃക്ഷത്തണൽ
രമണി ഗോപാലകൃഷ്ണൻ
വെട്ടത്തുനാട്ടിലെ ഏതൻ തോട്ടം
മിനി മാത്യൂ
ഫലമറിയാൻ നാളികേരം
പായിപ്ര രാധാകൃഷ്ണൻ
ചാപ്ലിന്റെ പെരിയ ചിന്നമ്മ
കെ.എസ്.സെബാസ്റ്റ്യൻ 
കൽപ്പവൃക്ഷത്തിന്റെ കരുത്തിൽ
ആർ.ജ്ഞാനദേവൻ
കേരകർഷകന് ഉയിർത്തെഴുന്നേൽക്കാം
ജോസഫ് ആലപ്പാട്ട്
രാമുവിന്റെ തേങ്ങാസൂത്രം
പോളി ജോർജ്ജ്
എന്റെ തെങ്ങ്
അഞ്ജലി രാജൻ
ഗ്രാമലക്ഷ്മി
ബീന എസ്
ഏപ്രിൽ :കേരകർഷകർ എന്ത് ചെയ്യണം?
നാളികേര ജേർണലിൽ നിന്ന്
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം
ലേഖനം
 പട്ടാളമേധാവിയുടെ രാഷ്ട്രീയപ്പോര്
പി.സുജാതൻ
ചാവുതുള്ളൽ
മീരാകൃഷ്ണ
ഇത്തിരി പതിയെ ഓടിക്കുന്നതിൽ വിഷമമുണ്ടോ?
രഘുനാഥ് പലേരി
 പംക്തികൾ
എഴുത്തുകാരന്റെ ഡയറി
കോൺഗ്രസ് പാർട്ടിയും പാർട്ടി കോൺഗ്രസും

സി.പി.രാജശേഖരൻ
അക്ഷരരേഖ
ഭാവനയുടെ വേറിട്ട വഴികൾ
ആർ.ശ്രീലതാ വർമ്മ
പ്രണയം
ആഗോളവിപണിയും കുടുംബവും
സുധാകരൻ ചന്തവിള

മനസ്സ്
എസ്.സുജാതൻ
അഞ്ചാംഭാവം
നഷ്ടപ്പെടുന്ന  ബാല്യങ്ങൾ
ജ്യോതിർമയി ശങ്കരൻ
നിലാവിന്റെ വഴി
നിങ്ങൾ പരയൂ , എനിക്ക് ഭ്രാന്തുണ്ടോ?
ശ്രീ പാർവ്വതി
 ചരിത്രരേഖ
എം.എസ്.ജയപ്രകാശ്
കൂട്ടിൽകിടത്തി വിസർജിപ്പിച്ചവരുടെ കുമ്പസാരം

 കഥ

മനുഷ്യബോംബ്
ജനാർദ്ദനൻ വല്ലത്തേരി
കാലം മായ്ച്ചുകളയുന്ന ഇഷ്ടങ്ങൾ
അനിൽകുമാർ സി.പി
കാളിപ്പൂച്ചയും പിടക്കോഴിയും
സത്യൻ താന്നിപ്പുഴ

ദയാവധം
സണ്ണി തായങ്കരി

പേപ്പട്ടികൾ
മോഹൻ ചെറായി

സ്ത്രീയാണ് നല്ല മാനേജർ
ബി.പ്രദീപ്കുമാർ
മാഡം
എസ്സാർ ശ്രീകുമാർ
റെഡി വൺ ടു ത്രീ
റോഷൻ പി.എം
ജാലകങ്ങൾ
ശ്രീജിത്ത് മൂത്തേടത്ത്

മുല്ലപ്പെരിയാറും സോളമന്റെ  ഭാവിയും
ദീപു കാട്ടൂർ
ദൃഷ്ടാന്തം
റഷീദ് തൊഴിയൂർ
ആത്മാവുകളെ വിളിച്ചുവരുത്തുന്നവർ
സരിജ എൻ.എസ്
പ്രഭാതസവാരി
പ്രമോദ് കെ.പി
എന്റെ യാത്രകൾ
ഷാജഹാൻ നന്മടണ്ടൻ

വൈഷ്ണ
ചിമ്പൻ
ചെകുത്താന്റെ ചുറ്റിക്കൽ
കൊച്ചൻ
പരിഭാഷ
ഖലിൽ ജിബ്രാന്റെ കവിതകൾ
എൻ.ബി.സുരേഷ്
ബോദ് ലേറുടെ കവിത
വി.രവികുമാർ
ആരോഗ്യം
പ്രമേഹം ഒരു നിശ്ശബ്ദകൊലയാളി
ബോബൻ ജോസഫ് കെ
യാത്ര
എന്റെ ഹിമാലയൻ യാത്രകൾ-3
പ്രഫുല്ലൻ തൃപ്പൂണിത്തുറ
മരുഭൂമിയിൽ രണ്ടുനാൾ അഥവാ ആടുജീവിതം റീലോഡഡ്
ബഷീർ വള്ളിക്കുന്ന്
സീക്രിത്തിലേക്കൊരു വിനോദയാത്ര
ആർട്ടോഫ് വേവ്
ഓർമ്മ
പ്രണയത്തെതേടി
സാലിഹ് പറപ്പൂർ
കവിത
ഉത്തരം:
ഒ.വി.ഉഷ
നീണാൾ വാഴട്ടെ മൗനം
സനൽ ശശിധരൻ
 കുടചൂടിയ വീട്
സത്യൻ മാടാക്കര
പ്രവാസ ദൂരം :
സന്തോഷ് പാലാ
തീവണ്ടി
ജിജോ അഗസ്സ്റ്റ്യൻ[തച്ചൻ]
വിഷാദഗീതം
വി.ദത്തൻ
ഉദ്യോഗസ്ഥ
ഗീതാരാജൻ
വരയും വാക്കും
രാജൻ സി.എം

അഭയം
ജ്യോതിഭായി പരിയാടത്ത്
ഓർത്തെടുക്കുമ്പോൾ
രാജൂ കാഞ്ഞിരങ്ങാട്
പൂവും മുള്ളും
ലീല എം.ചന്ദ്രൻ
ഒരമ്മയായതിൽ
തെരേസ ടോം
ഒച്ചയില്ലാത്ത പാട്ട്
ഡോ.കെ.ജി.ബാലകൃഷ്ണൺ
 ആസ്ഥാനഗായകൻ
രാംമോഹൻ പാലിയത്ത്
 വേനൽ
യാമിനി ജേക്കബ്
നിഴൽ
സജി സുരേന്ദ്രൻ
നിനക്കാരല്ല ഞാൻ
കെ.വി.സുമിത്ര
അഹരിതം
ടി.എ.ശശി
 ഭ്രൂണവിചാരം
ജാനകി
 ആലിപ്പഴം
ജയിംസ് ബ്രൈറ്റ്
ആദ്യസ്വപ്നം
ഗീത മുന്നൂർക്കോട്
മാൻ ഓഫ് ദ് മാച്ച്
സത്താർ അദൂർ
തമ്പുരാന്റെ തുമ്പി
ജയചന്ദ്രൻ പൂക്കരത്തറ
ഒരിടത്തൊരു പെണ്ണ് കാണൽ
മാധവധ്വനി
മഴരാഗം
മഹർഷി

വാർദ്ധക്യം
ശാന്താമേനോൻ
ഐ.ടി യുഗം
നിദർശ് രാജ്
ചവിട്ടിജന്മം
 ശ്രീകൃഷ്ണദാസ് മാത്തൂർ
നിള
ആർ നായർ[ഹരി]
ഓർമ്മയിലൊരു ജോസഫ്
ഷാജി നായരമ്പലം
ഓണാഘോഷസമാപനം
സുജാകൃഷ്ണ
മരം
ബി.ഷിഹാബ്
 മലർപ്പൊടിക്കാരൻ
സതീശൻ പയ്യന്നൂർ
 ഉന്മത്തതകളുടെ ക്രാഷ് ലാൻഡിംഗുകൾ
രാജേഷ് ചിത്തിര
അഹം
ശീതൾ പി.കെ
അക്ഷരം
ശ്രീദേവി നായർ
സാക്ഷ
അജിത് കെ.സി
വിവാഹിത
അഭയ
വിത്ത്
ഷൈൻ ടി തങ്കൻ
മണികണ്ഠൻ
കെ.ബി.വസന്തകുമാർ
 എവിടെയോ വായിച്ചത്
അഴീക്കോടൻ
കുടികിടപ്പ്
വി.ആർ.രാമകൃഷ്ണൻ
അവൾ
അജിത്ത്
ആ പറവ പറന്നുകൊണ്ടിരിക്കുകയാണ്
എം.കെ.ഹരികുമാർ
സിനിമ
ട്രാഫിക്കും ഉപ്പും കുരുമുളകും പിന്നെ ഒരു കോട്ടയംകാരിപ്പെണ്ണും
ജേക്കബ് മാമ്മൻ
നോവൽ
ദ് മദർ
എം.കെ.ചന്ദ്രശേഖരൻ
സമകാലീനം
മൈക്രോ കൊലയാളി
ബെഞ്ചാലി
അനുഭവം 
മരുഭൂമിയുടെ അതിരുകൾ
സൈനുദ്ദീൻ ഖുറൈഷി
ഭൂമിയുടെ പുതിയ അവകാശികൾ
രശീദ് പുന്നശേരി
ധ്യാനം
മൗനമീ ഗാനം 
എം.കെ.ഖരിം
ഇംഗ്ലീഷ് വിഭാഗം
dreams forcasted
winnie panicker
 my reminiscence
dr.k g balakrishnan
the reflection
geetha munnurcode
a feast for readers:
velliyodan
solaceof a forsaken wildflower
by lalithambika antharjanam
tra: a k sreenarayana bhattathiri
 കാർട്ടൂൺ
കാർട്ടൂണിൽ പൊരിയുന്ന മമത
ജോയ് കുളനട

കത്തുകൾ

നവാദ്വൈതം
എഡിറ്ററുടെ കോളം

ജാലകങ്ങള്‍

ശ്രീജിത്ത് മൂത്തേടത്ത്

ക്ലാസ്സ് മുറിയില്‍ തുറന്നിട്ട ജാലകത്തിലൂടെ നീണ്ടുവന്ന സദാനന്ദിന്റെ കൈകള്‍ തന്നെ തോണ്ടുന്നതറിഞ്ഞ് ചരിത്രത്തിന്‍റെ മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ലോകയുദ്ധങ്ങളുടെ മുരള്‍ച്ചയില്‍ നിന്നും ജാലകപ്പഴുതിലൂടെ രക്ഷപ്പെടുന്പോള്‍ "തുറന്നിട്ട ജാലകം" സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനമായിരുന്നു.
ഇന്റര്‍നെറ്റ് കഫെയുടെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ മീനുവും, സദാനന്ദും "അരുതായ്മകള്‍" കണ്ടു. ഇത്തിരി "ചെയ്തു”. ഉള്ളില്‍ നിന്നും കൊളുത്തിട്ട ഹാഫ് ഡോറില്‍ മുട്ടുകേട്ട് ഞെട്ടി പിടഞ്ഞ് തുറന്നു വച്ചിരുന്ന "അരുതാത്ത ജാലകം' തിടുക്കത്തിന്‍ അടച്ച് കൊളുത്തിടാന്‍ മറന്ന് പുറത്തിറങ്ങി. സമയത്തിന്ന പണമൊടുക്കി നഗരത്തില്‍ ലയിച്ചു.
ബസ്സില്‍ സദാനന്ദുമൊത്ത് ഒരേ ഇരിപ്പിടത്തില്‍ ചേര്‍ന്നിരുന്ന് യാത്ര ചെയ്യുന്പോള്‍ ജാലകത്തിലൂടെ നാട്ടിലെ പരിചയക്കാരുടെ കണ്ണുകള്‍ തങ്ങളെ തിരിച്ചറിയുന്നത് മീനു തിരിച്ചറിഞ്ഞില്ല.
ബാങ്കില്‍ "ഏകജാലകം" - ഒന്നിലൂടെ പണം നിക്ഷേപിച്ച അയല്‍ക്കാരന്‍ രാമേട്ടന്‍ "ബസ്സ് ജാലക"ത്തിലൂടെ താന്‍ കണ്ട രഹസ്യം കൂടെ അച്ഛന്റെ മനസ്സില്‍ നിക്ഷേപിച്ച് വളിച്ച ചിരി ചിരിച്ച് നിര്‍വൃതിയോടെ പിരിഞ്ഞപ്പോള്‍ ". സി.” യുടെ തണുപ്പിലും അച്ഛന്‍ വിയര്‍ത്തു.
വൈകിട്ടി വീട്ടിലെത്തിയപ്പോള്‍ കൊളുത്തിടാന്‍ മറന്ന അടുക്കള ജാലകത്തിലൂടെ അകത്തു കടന്ന കള്ളിപ്പൂച്ച അമ്മ തനിക്കായി തിളപ്പിച്ചു വച്ചിരുന്ന പാല്‍ കട്ടു കുടിച്ചിരുന്നു. പാത്രം തട്ടി മറിച്ചിട്ടിരുന്നു.
തിരക്കിട്ട് ഭക്ഷണം കഴിച്ച് മുകളിലത്തെ തന്റെ മുറിയുടെ ജാലകങ്ങള്‍ തുറന്നിട്ട് അലസമായി പുറത്തേക്ക് നോക്കിയപ്പോള്‍ മതിലിന്നു വെളിയിലൂടെ റോഡില്‍ സൈക്കിളില്‍ ചൂളമടിച്ചെത്തിയ പൂവാലന്‍ അവള്‍ക്കു നേരെ "ഫ്ലയിംഗ് കിസ്സു് " പറത്തി. ചമ്മലോടെ മുഖം തിരിച്ചപ്പോള്‍ പൊടുന്നനെ ഒരു ശബ്ദം കേട്ടു. ബാലന്‍സു തെറ്റി സൈക്കിളില്‍ നിന്നും വീണതിന്റെ ചമ്മിയ ചിരി പൂവാലന്റെ മുഖത്ത്.
കഫേയില്‍ കൊളുത്തിടാന്‍ മറന്ന ജാല കത്തിന്‍റെ പാളി തുറന്ന് അകത്തു കയറിയ ഏതോ മാന്യ തസ്കരന്‍ തന്റെ പേരില്‍ നിരവധി മെയിലുകള്‍ അരുതാത്ത ".ഡി."കളിലേക്ക് പറത്തിയതറിഞ്ഞ് വാതിലുകളടച്ചിട്ട മുറിയില്‍ "പി.സി."ക്കു മുന്നിലിരുന്നു തന്റെ "മെയില്‍ പെട്ടി" തുറന്നപ്പോളായിരുന്നു. ഭാഗ്യം മറ്റനര്‍ത്ഥങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഓരോന്നായി "ഡിലീറ്റ് "ചെയ്യവേ "റിസീവ്ഡ് മെയിലി"ലൊന്നിന്റെ ഐ.ഡി.യില്‍ കണ്ണുടക്കി. തുറന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. പുറകില്‍ കരഞ്ഞ ജാലക വാതില്‍ക്കല്‍ അച്ഛന്‍ നിന്ന് പരുങ്ങുന്നത് മുന്നിലെ കണ്ണാടിയില്‍ പ്രതിഫലിച്ചു.
രാമേട്ടന്‍ പറഞ്ഞ അരുതാത്ത വാര്‍ത്തയുടെ നീറ്റലില്‍ നിന്നും രക്ഷ നേടാന്‍ "ഏകജാലകത്തിലെ" ഇടപാടുകള്‍ക്ക് അവധി കൊടുത്ത് സ്വന്തം മെയില്‍ ജാലകം തുറന്നപ്പോള്‍ കണ്ട "ഇക്കിളി മെയിലിന് " അലസമായി "റിപ്ലേ" ചെയ്തപ്പോള്‍ ഒരിക്കലും കരുതിയില്ല. സ്വന്തം മകളുടെതാവുമെന്ന്. സ്വയം ശപിച്ചുകൊണ്ട് അച്ഛന്‍ ജാലക വാതിലടച്ച് പിന്തിരിഞ്ഞപ്പോള്‍ മീനു വിളക്കുകള്‍ കെടുത്തി ഇത്തിരിക്കാറ്റിനായി പുറത്തേക്കുള്ള വാതിലുകള്‍ തുറന്നു. "തുറന്നിട്ട ജാലകങ്ങള്‍" വരുത്തി വച്ച പുലിവാലുകള്‍ ഓര്‍ത്തപ്പോള്‍ പെട്ടന്നു തന്നെ അടച്ച് കൊളുത്തിട്ട് മുറിക്കുള്ളിലെ ചൂട് സഹിച്ച് കിടന്നു.
ജാലകങ്ങളില്ലാത്ത സിനിമാ തിയേറ്ററിലെ സദാനന്ദുമൊത്തുള്ള "ചൂടുള്ള" അനുഭവങ്ങളില്‍ വിയര്‍ത്തു കൊണ്ട്....

എന്റെ യാത്രകള്‍...

ഷാജഹാൻ നന്മണ്ടൻ

ഈയിടെയായി എന്റെ യാത്രകള് സ്വപ്നങ്ങളില് കൂടെയാവുന്നത് യാദൃശ്ചികമായിരുന്നു. പലസ്തീനും ഇറാക്കും മിസ്റും കടന്നു സമീര്ജിഹാഫിയെത്തേടി ഞാന് യമനിലേക്ക് യാത്ര തിരിച്ചു.

അവനെത്തേടി മുമ്പൊരു തവണ ഞാന് യമനിലേക്ക് യാത്രചെയ്തിരുന്നു എന്നാണോര്മ്മ. പക്ഷേ പാതിവഴിയില് ആദില്ശുഐബി എന്നെ കഥ പറയാന് നിര്ബന്ധിച്ചപ്പോള് ഞാന് തല്ക്കാലത്തേക്ക് യാത്ര അവിടെ അവസാനിപ്പിക്കുകയായിരുന്നു.കഥകളോടുള്ള ഭ്രമമെന്നെ യാത്ര നിര്ത്തുവാന് പ്രേരിപ്പിച്ചു എന്നതാണ് സത്യം.

മരുഭൂമി താണ്ടുമ്പോള് ഒറ്റയാവാതിരിക്കാനാവണം ഒരു കാറ്റ് എന്നെ അനുധാവനം ചെയ്തിരുന്നു.തണുപ്പിന്റെ ആരംഭത്തിനായി ഒരു കുഞ്ഞുമഴ പെയ്തുലര്ന്ന മരുഭൂമി ലാസ്യഭാവത്തോടെ മയങ്ങിക്കിടന്നു.

കാറ്റ് തെളിയിച്ചു തന്ന പാതയിലൂടെ ഞാന് തായിസും ,എബും ,ഹളറമൌത്തും കടന്നു സമീര് ജിഹാഫിയുടെ ഗ്രാമം തേടി യാത്ര തുടര്ന്നു.
പത്തിരുപതു വര്ഷങ്ങള്ക്കു മുമ്പായിരുന്നു അറേബ്യയില് ഞാനും സമീറും ആദില്ശുഐബിയും ഒരുമിച്ചു ജോലി ചെയ്തിരുന്നത്.

സിമന്റു ചാക്കുകള് അട്ടിയിട്ട ഗോഡൌണിന്റെ ഒഴിഞ്ഞ മൂലയിലിരുന്നു ഞാന് കഥ പറയുമ്പോള് ആദില്ശുഐബി ഉറക്കം തുടങ്ങാറാണ് പതിവ്. പകരം സമീര്ജിഹാഫി എന്റെ കഥകള് ജിജ്ഞാസയോടെ ശ്രവിക്കുകയും എന്നോട് പല ചോദ്യങ്ങളും ചോദിക്കുകയും ചെയ്യുമായിരുന്നു.

മരുഭൂമിയിലെ തണുപ്പേറിയ കനത്ത കാറ്റ് ഗോഡൌണിന്റെ തകരച്ചുവരുകളില് ഏല്പിച്ച താഡനമേറ്റ് ചുവരിന് ചാരിവെച്ച സിമന്റു ചാക്കുകള് കട്ടിയായിപ്പോയത് ആദില്ശുഐബി കണ്ടുപിടിച്ച വൈകുന്നേരമാണ് സമീര്ജിഹാഫി എനിക്ക് കഥകള് പറഞ്ഞുതരാന് ആരംഭിച്ചത്.

ഗൃഹാതുരതയും കുട്ടിക്കാലവും പ്രണയവും പറഞ്ഞു നിര്ത്തിയിടത്തു അല്പം നാണത്തോടെ വീണ്ടുമവന് തുടര്ന്നത് എന്റെ ജിഞാസകളെ ആകാശത്തോളം ഉയര്ത്തുകയും സദാചാരത്തിന്റെ അതിര്വരമ്പു ലംഘിക്കുന്ന വൃത്തികെട്ട സംസ്കാരത്തോട് ഒടുങ്ങാത്ത പുച്ഛവും എന്നില് അവശേഷിപ്പിക്കാനായിരുന്നു.

സമീര്ജിഹാഫിയുടെ ഉമ്മ വളര്ത്തുന്ന പെണ്കഴുതയെത്തേടി രാത്രികാലങ്ങളില് യുവാക്കള് വരുമത്രേ.ഉമ്മ എത്ര കരുതലോടെ ആല പൂട്ടിയിട്ടാലും പിറ്റേ ദിവസം പുലരുമ്പോളത് തകര്ത്തിരിക്കും.ഗ്രാമത്തില് പെണ്കഴുതകളെ വളര്ത്തുന്ന ഓരോ വീട്ടിലെയും സ്ഥിതി ഇതായിരുന്നത്രേ.

ഇത്രയും പറഞ്ഞു നിര്ത്തിയപ്പോള് ആദില്ശുഐബി ഓടിവന്നു സമീര്ജിഹാഫിയുടെ വായ പൊത്തിയപ്പോള് അവന്റെ കഥകള് മുറിഞ്ഞു.പിന്നെ അല്പം ഗാത്ത് വാങ്ങി വലതുചെള്ളയില് തിരുകിവെച്ച് മയങ്ങിത്തുടങ്ങി.
മഴ പതിച്ചിട്ട ചെറുകുന്നുകള്ക്കു മുകളിലെ ഇലകള്കാണാതെ വിരിഞ്ഞ മഞ്ഞപ്പൂക്കള് നിറഞ്ഞ പടരന്ചെടികളില് കാറ്റിന്റെ ശകലങ്ങള് പയ്യാരം പറഞ്ഞു കയറിയിറങ്ങി.
രാജ്യത്തെ ഉള്ഗ്രാമങ്ങളില് സുലഭമായി കൃഷി ചെയ്തുവരുന്ന ഗാത്ത് അനധികൃതമായി മറ്റൊരു രാജ്യത്തേക്ക് കടത്തുന്ന കണ്ണികളില് ഒരാളാണ് സമീര് ജിഹാഫിയെന്ന അറിവായിരുന്നെന്നു തോന്നുന്നു ഞങ്ങള് വഴിപിരിയാനുള്ള കാരണം.
വിളവെടുപ്പിനു പാകമായ ഗാത്ത്പാടങ്ങളിലേക്ക് നോക്കി വിതുമ്പിയ സമീര്ജിഹാഫിയുടെ ഉമ്മയുടെ മുഖത്തിന്റെ കരുവാളിപ്പ് പാടത്തിനു ഉച്ചിയില് കത്തിനിന്ന സൂര്യനു മങ്ങലേല്പിച്ചത് ഞാനറിഞ്ഞു.
അവനും ഞാനും വഴിപിരിഞ്ഞതിനും രണ്ട് വര്ഷങ്ങള്ക്കു മുമ്പാണ് ഉമ്മ അവനെ അവസാനമായി കണ്ടതെന്ന് തേങ്ങലിനിടെ എന്നോട് പറയുമ്പോള് എന്ത് പറയുമെന്നറിയാതെ ഞാനും തേങ്ങി.
സ്വപ്നവും യാധാര്ത്യവും തിരിച്ചറിയാനാവാതെ ഞാന് ഗാത്ത്പാടത്ത് സമീറിനെ കാത്തു കിടന്നു.മടക്കയാത്ര ആരംഭിക്കുമ്പോള് മരുഭൂമിയില് ഒരു പെണ് കഴുത അലയുന്നുണ്ടായിരുന്നു.
***************************************************************************************
ഗാത്ത്;- ലഹരി പകരുന്ന ഒരു തരം ചെടി.

വരയും വാക്കും.

രാജൻ സി.എം



 *വാളിനേക്കാള്‍ ശക്തി വാക്കിനാണെന്നു പഴംപുരാണം.
(വാള്‍ബലത്തെക്കാള്‍ ആള്‍ബലം കേമം എന്നുമുണ്ട്.)
വാഗ്ബലത്തെക്കാള്‍ കേമം, പക്ഷെ, വരബലം.
ആയിരം വാക്കുവേണ്ടിടത്തു ഒരു വര മതിയെന്ന്
വര വരപ്രസാദമായിക്കിട്ടിയവര്‍ പറയും.

വര നേര്‍വരയാകാതിരിക്കാന്‍ നോക്കണം.
വാക്കിനുപകരം ഒരു നോക്കായാലും മതി.
(പക്ഷെ, കണ്ണു കോങ്കണ്ണാകരുത്.)
നോക്കി നോക്കി വെള്ളമിറക്കുന്നവന് വാക്കെവിടെ വരാന്‍ ?

**വരയുടെ പരമശിവന്‍ വാസേവന്‍ നമ്പൂരിയാണെന്ന്
നരനാരായണന്‍ കുട്ടി പറഞ്ഞെങ്കിലും
ശൂദ്രരും മ്ലേച്ഛരും അത്ര മോശമൊന്നുമല്ല:
കുഞ്ഞമ്മാമന്‍ ഗഫൂര്‍
കോമണ്‍മാന്‍ ലക്ഷ്മണ്‍
കുഞ്ചുക്കുറുപ്പു യേശുദാസ്‌
ഗുരുജി അരവിന്ദന്‍
എ. എസ്സ്, കരുണാകരന്‍, ഉണ്ണി, കേശവ്, സുധീര്‍, സുഭാനി ...

നമ്പൂരി പരമശിവനായ്ക്കൊട്ടേ.
മറ്റുള്ളവര്‍ക്ക് ബ്രഹ്മാവോ വിഷ്ണുവോ ആകാമല്ലോ.
വര വഴി സൃഷ്ടിയും സംരക്ഷണവും സംഹാരവും നടന്നാല്‍ മതി.

വര, പക്ഷെ, പലപ്പോഴും വെള്ളത്തിലാണെന്ന കുറവുണ്ട്.
(വരക്കുന്നവര്‍ വെള്ളമടിക്കുന്നവരാണെന്ന ധ്വനിയില്ല.)
വരച്ചവര നിലനിര്‍ത്താന്‍ പ്രയാസം.
വരച്ച വരയില്‍ വാക്കു നില്‍ക്കില്ല.
വരനില്‍ക്കാന്‍ വാക്കു വേണേനും.
അപ്പോള്‍ വര വാക്കോടുകൂടിയിരിക്കട്ടെ.
പരമശിവന്‍ ശക്തിയോടു കൂടിയിരിക്കട്ടെ.
സൃഷ്ടി നടക്കട്ടെ.
 

പ്രണയം


സുധാകരൻ ചന്തവിള

ആഗോളവിപണിയും കുടുംബവും


കാലാനുസൃതമായി മാറാത്തതെന്തുണ്ട്‌ ലോകത്തിൽ? കുടുംബം എന്ന സങ്കൽപത്തിനും
യാഥാർത്ഥ്യത്തിനും വളരെയധികം മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞു. സ്വാശ്രയവും
സ്വതന്ത്രവുമായ വിക്തിജീവിതങ്ങൾ കൂട്ടിയോജിപ്പിക്കപ്പെടുന്ന
'സെറ്റില്‍മന്റു'കൾ മാത്രമായി കുടുംബം മാറി. ആരും ആർക്കും വിധേയരാകാത്ത
വിപണി മൂല്യാധിഷ്ഠിത ബന്ധങ്ങളുടെ ഏച്ചുകെട്ടലുകൾ മാത്രം.
ആഗോളമൂലധനത്തിന്റെ സ്വാധീനത്താൽ നിയന്ത്രിക്കപ്പെടുന്ന ജീവിതമാണ്‌
എവിടെയും കാണാൻ കഴിയുന്നത്‌.  ഏതുതരം ആഗ്രഹങ്ങളിലും ചിന്തയിലും
വർത്തമാനത്തിലും ഒളിഞ്ഞിരിക്കുന്നത്‌ വിപണി മൂല്യങ്ങളാണ്‌.  നമ്മുടെ
വിവാഹങ്ങൾതന്നെ ഏറ്റവും വലിയ വിപണിയായി മാറിയിട്ടുണ്ട്‌. വിലയ്ക്കു
വാങ്ങാൻ കഴിയുന്നതിനപ്പുറമെന്ത്‌ എന്ന ചിന്ത!  പണംപോലെ
ഭർത്താക്കന്മാരെയും ഭാര്യമാരെയും വിലക്കുവാങ്ങാൻ കഴിയുന്ന സ്ഥിതി!
അങ്ങനെയല്ലാതെ ചിന്തിക്കുവാൻ ആളില്ലാതായി.


       പ്രേമവിവാഹങ്ങൾ ചിലപ്പോഴൊക്കെ ഇതിനപവാദമായി  സംഭവിക്കാറുണ്ടെങ്കിലും
ഭൂരിഭാഗം വിവാഹങ്ങളും പണത്തെ ആശ്രയിച്ചുതന്നെയാണ്‌ നിലനിൽക്കുന്നത്‌.
കുടുംബം, കുലമഹിമ, ആഭിജാത്യം എന്നിവയെല്ലാം ഇന്ന്‌ വലിയ
ഗുണങ്ങളല്ലാതാവുകയും ഇവയെയെല്ലാം നിയന്ത്രിക്കപ്പെടുകയോ
അപ്രസക്തങ്ങളാക്കുകയോ ചെയ്യുന്നത്‌ പണമായിത്തീരുകയും ചെയ്തു.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന നിയമം
നിലവിലുള്ളപ്പോൾ തന്നെ അത്‌ യഥേഷ്ടം നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്നു.
മനുഷ്യബന്ധങ്ങളുടെ കൂട്ടായ്മയ്ക്കുപകരം കമ്പോളലാഭത്തിന്റെ കൂട്ടായ്മകൾ
സ്ഥാനം പിടിച്ചു. പണംകൊടുത്തുവാങ്ങുന്ന ഭർത്താവിന്റെ  അഭിപ്രായങ്ങൾക്ക്‌
എന്തുപ്രസക്തി എന്ന ചോദ്യം യാഥാർത്ഥ്യമായിത്തീർന്നു. വികാരവിചാരങ്ങളുടെ
ബന്ധത്തിനപ്പുറം വിനിമയം ചെയ്യപ്പെടുന്നത്‌ ക്യാപിറ്റലിസ്റ്റ്‌
മോഹങ്ങളാണ്‌. കുട്ടികളുണ്ടാകുന്നതും വളർത്തുന്നതുമെല്ലാം
കുലംനിലനിർത്താൻ, തലമുറകളുടെ ആവശ്യങ്ങൾക്ക്‌ എന്നതിനപ്പുറം ഒരു തരം
സൗന്ദര്യാത്മക പ്രവർത്തനമായിമാറി. കുട്ടികളുണ്ടാകുന്നത്‌ ഒരു കുറ്റമായി
കരുതുന്ന ദമ്പതികളും ഇല്ലാതില്ല.  അച്ഛനമ്മമാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കും
സ്വാതന്ത്ര്യത്തിനും കുട്ടികൾ വിഘാതമായിമാറുന്നതാതി അവർ വിശ്വസിക്കുന്നു.
വിവാഹാലോചനകൾ, പെണ്ണുകാണൽ, നിശ്ചയിച്ചുറപ്പിക്കൽ തുടങ്ങിയവയിലെല്ലാം ഏറെ
മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞു. 'പെണ്ണുകാണൽ' എന്ന പദംതന്നെ മാറി ഇനി
'ആണുകാണൽ' എന്നപദം സ്ഥാനം നേടുമോ എന്ന ആശങ്ക നിലനിൽക്കുന്നു. മുൻപെല്ലാം
പെണ്ണിനെ കാണാൻ പുരുഷനെത്തുമ്പോൾ പെണ്ണ്‌ ലജ്ജാവിവശയായി പുരുഷന്റെ
മുഖത്തുപോലും നോക്കാതെ നിൽക്കുമായിരുന്നെങ്കിൽ ഇപ്പോൾ പുരുഷൻ പെണ്ണിനെ
കാണാൻപോകുന്നത്‌ അൽപം പരുങ്ങലോടെയാണെന്നു പറയാം. പെണ്ണ്‌ മുന്നോട്ടു
വയ്ക്കുന്ന പല അഭിപ്രായങ്ങളും പുരുഷനെ തെല്ല്‌ ആശങ്കപ്പെടുത്തിയേയ്ക്കാം.
പുരുഷൻ ഏതുതരം വസ്ത്രം ധരിക്കണം എന്തെല്ലാം ശീലങ്ങൾ സ്വീകരിക്കണം,
എന്തെല്ലാം ശീലങ്ങൾ വെടിയണം എന്നെല്ലാം കൽപിക്കുവാൻ ധൈര്യമുള്ളവളാണ്‌
ഇന്നത്തെ സ്ത്രീ. അതുപോലെ ഏതുതരം സൗന്ദര്യവർദ്ധകവസ്തു അണിഞ്ഞാലാണ്‌
സ്ത്രീ കൂടുതൽ സുന്ദരിയാകുന്നതെന്ന അഭിപ്രായങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൽ
മിടുക്കന്മാരായ യുവാക്കന്മാരും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.


       വിദ്യാഭ്യാസവും സംസ്കാരവും നാഗരികതയുമെല്ലാം ഒരുപോലെ സ്വാധീനിക്കപ്പെട്ട
പുതുതലമുറയ്ക്ക്‌ സങ്കോചമില്ലാതെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ്‌
കൂടുതലാണെന്നു സമ്മതിച്ചേ തീരൂ. അച്ഛനമ്മമാരുടെയോ കാരണവന്മാരുടെയോ
അഭിപ്രായം കാത്തിരിക്കുന്ന കാലം കഴിഞ്ഞുപോയി. സ്വന്തം കാലിൽ നിന്നു
പറയാനും പ്രവർത്തിക്കാനുമുള്ള ശക്തി വേഗത്തിൽ സമ്പാദിക്കുന്നവരായി അവർ
മാറപ്പെട്ടു. അതിന്റെ ഫലമായി ഞാൻ എന്ന ചിന്തയും സ്വയം എന്ന ബോധവും
കൂടുതലായിത്തീർന്നു.

ഇതിന്റെ ഫലമായി സാമൂഹ്യബോധം തീരെ മുറിഞ്ഞ്‌ 'വ്യക്തി' എന്ന സങ്കൽപം
മാത്രം ശ്രദ്ധിക്കപ്പെട്ട ഒരവസ്ഥ ജീവിതത്തിന്‌ കൈവന്നു. വലിയ ശംമ്പളം
കിട്ടുന്ന ജോലിയും ഉന്നതനിലവാരത്തിലുള്ള ജീവിതരീതികളും ആധുനിക ഫാഷൻ
ജീവിതമോഹങ്ങളുമെല്ലാം യുവത്വത്തെ പാരമ്പര്യനിഷേധികളാക്കിമാറ്റുവാ
പര്യാപ്തമാക്കിത്തീർന്നു.


അൽപസുഖത്തിനുവേണ്ടിയുള്ള അമിതാവേശം പോലെ പാഞ്ഞുപോകുന്ന
ആധുനികജീവിതംക്ഷമയോ സഹിഷ്ണുതയോ ഇല്ലാത്തവരുടെ കൂത്തരങ്ങായി മാറപ്പെട്ടു.
കമ്പോളത്തിലെ ഉൽപന്നങ്ങൾ എന്നതിനപ്പുറം ജീവിതത്തിന്‌ അർത്ഥമില്ലാതായി.
ഒരു പക്ഷേ ഇതാണ്‌ ഇന്നത്തെ ജീവിതം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ
പ്രശ്നമെന്ന്‌ സമ്മതിച്ചേ പററൂ. വേഗത്തിൽ തകരുന്ന കുടുംബ-ദാമ്പത്യ
ബന്ധങ്ങുളുടെ പട്ടിക പരിശോധിച്ചാൽ  അവയുടെ 'വിപണി മൂല്യസംസ്കാരം'
വ്യക്തമാകും.

ദയാവധം


സണ്ണി തായങ്കരി

   അന്ന്‌ ഒരു ദുരന്തവാർത്തയുമായാണ്‌ ഗ്രാമം ഉണർന്നത്‌. ആർക്കുമത്‌
വിശ്വസിക്കാനായില്ല. മരങ്ങളെ ഏറെ സ്നേഹിച്ച ഒരാൾ. വിരോധാഭാസമെന്ന്‌
തോന്നാം, ഒരു മരം വെട്ടുകാരൻ സ്വയം വെട്ടിയിട്ട മരത്തിനടിയിൽ മരത്തെ
പുണർന്ന്‌ മരിച്ചുകിടക്കുന്നു!
  ദിവാകരനെ സംബന്ധിച്ചിടത്തോളം മരം അയാൾക്ക്‌ കേവലമൊരു മരമല്ല.
തന്നെപ്പോലെത്തന്നെ ജീവനുള്ള ശരീരമാണ്‌. മനുഷ്യശരീരത്തിലെന്നപോലെ അനേകം
ഞരമ്പുകൾ മരഗാത്രത്തിലുണ്ടെന്ന്‌ അയാൾ വിശ്വസിക്കുന്നു. അതിലൂടെ ഒരു
പ്രത്യേകതരം രക്തമോടുന്നു. മനുഷ്യനെന്നപോലെ, ശരീരത്തിൽ ഏൽ ക്കുന്ന ഏതു
മുറിവും മരത്തെയും വേദനിപ്പിക്കും. മരങ്ങൾ കരയാറുണ്ട്‌. എന്നാൽ അതിന്റെ
കരച്ചിൽ തിരിച്ചറിയാൻ സാധാരണ മനുഷ്യന്‌ കഴിയില്ല. അതിന്‌ മരത്തെ
സ്നേഹിക്കുന്ന ഒരു മനസ്സ്‌ വേണം. മനുഷ്യശരീരത്തെ കീറിമുറിക്കുന്ന
ഭിഷഗ്വരന്റെ അവഗാഹത്തോടെയാവണം മരഗാത്രത്തെ സമീപിക്കേണ്ടത്‌.
    ഇതൊക്കെ മരങ്ങളെ ദൈവങ്ങളെപ്പോലെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്ത
വൃക്ഷക്കുഞ്ഞൻ എന്ന വിളിപ്പേരുള്ള അച്ഛൻ കുഞ്ഞുകൃഷ്ണൻ പറഞ്ഞുതന്നിട്ടുള്ള
വിശ്വാസരഹസ്യങ്ങൾ. അതിനെ സാധൂകരിക്കാത്തതൊന്നും ഇന്നുവരെ ദിവാകരന്റെ
ജീവിതാനുഭവങ്ങളിൽനിന്ന്‌ ഉരുത്തിരിഞ്ഞിട്ടില്ല.
  മരത്തിന്‌ അതിന്റേതായ ഭാഷയുണ്ട്‌. ദിവാകരന്‌ ആ ഭാഷ മനസ്സിലാവും.
മഴുവിന്റെ ആദ്യവെട്ട്‌ മരഗാത്രത്തിൽ ഏൽപ്പിക്കുംമുമ്പ്‌ അയാൾ തന്റെ
ചുണ്ടുകൾ മരത്തോടുചേർത്ത്‌ സാന്ത്വനവചസ്സുകളോതും. ജീവനുള്ള മനുഷ്യശരീരം
കീറിമുറിക്കുന്നതിനുമുമ്പ്‌ അനസ്തീഷ്യനൽകുംപോലെയാണത്‌. സ്നേഹത്തിന്റെ
ഭാഷയിൽ ഒരു താരാട്ട്‌.അത്‌ അർധമരണത്തിലേക്കുള്ള വാതായനം തുറക്കും.
മഴുവിന്റെ ഓരോ പ്രഹരവും ഗാത്രത്തിൽ ഏൽപിക്കുന്ന വേദനയുടെ തീവ്രത മരം
അറിയാതെ പോകട്ടെയെന്ന പ്രാർഥനയാണ്‌ ആ സാന്ത്വനത്തിന്റെ കാതൽ. ഇതൊക്കെ
സാധാരണക്കാരന്‌ ദഹിക്കാത്ത കാര്യങ്ങൾ. അഥവാ ദിവാകരന്റെ ജൽപനങ്ങൾ.
അതുമല്ലെങ്കിൽ വിദ്യാഭ്യാസമില്ലാത്ത, ലോക പരിചയമില്ലാത്ത കേവലനായ ഒരു മരം
വെട്ടുകാരന്റെ വിഡ്ഢിത്തങ്ങൾ. മരത്തെ കേവലം ഉപഭോഗവസ്തുവായിമാത്രം
കാണുന്ന, അതിന്‌ ജീവനുണ്ടെന്നും അത്‌ പ്രകൃതിയുടെ പ്രഥമവും അഭിഭാജ്യവുമായ
ഘടകവുമാണെന്നും അംഗീകരിക്കാൻ തയ്യാറല്ലാത്ത ശരാശരി മനുഷ്യന്‌ ഇതൊക്കെ
എങ്ങനെ മനസ്സിലാകാൻ!
  മഴുവിന്റെ ആദ്യത്തെ പ്രഹരം ഏറെ വേദനാജനകമാണ്‌. മരത്തിനും അയാൾക്കും.
അതുകൊണ്ടുതന്നെ അയാളുടെ മനസ്സും മഴുവേന്തിയ കൈയും തരളിതമാകും. വളരെ
മൃദുവായി മാത്രമേ മരത്തിന്മേലുള്ള ആദ്യ പ്രഹരം ദിവാകരൻ നടത്താറുള്ളു.
എന്നാൽ പിന്നീടുള്ള പ്രഹരങ്ങൾ തീഷ്ണമായിരിക്കും എന്നല്ല ഇതിന്‌ അർഥം.
ആദ്യ പ്രഹരംപോലെത്തന്നെ തുടർന്നുള്ളവയും അയാളുടെ സ്നേഹത്തിന്റെ
മൃദുത്വമായാണ്‌ മരഗാത്രത്തിലേക്ക്‌ മന്ദം താഴ്‌ന്നിറങ്ങുക. അയാൾ
മുറിക്കുന്ന മരവും അത്‌ തിരിച്ചറിയുന്നു. അയാളുടെ നിസ്സഹായതയിലൂന്നിയ
കർമവും മരങ്ങളുടെ ശിരോലിഖിതവും ഇവിടെ സന്ധിക്കുകയാണ്‌. ഉറ്റവരുടെ
ആരുടെയെങ്കിലും ശരീരത്തിൽ ആയുധം പ്രയോഗിക്കുന്ന ഒരു വിമുഖതയും വിരക്തിയും
ആ നിമിഷങ്ങളിൽ അയാൾ അനുഭവിക്കുന്നുണ്ടെന്ന്‌ മരത്തിനും അറിയാം.
വെട്ടിയിട്ട മരത്തിന്റെ തായ്തടിയും ശിഖരങ്ങളും ഇലകളും എന്നുവേണ്ട,
വേരുകൾപോലും നേരിയ സ്വരത്തിൽ വിലാപമുതിർക്കുന്നത്‌ അയാൾ കേൾക്കുമത്രേ!
  മരങ്ങളെ സന്താനങ്ങളെപ്പോലെയോ അതിലധികമോ സ്നേഹിച്ചതുകൊണ്ട്‌ അവയും
അപ്രകാരം ദിവാകരനെയും പരിരക്ഷിച്ചു. മഴക്കാലത്ത്‌ മരത്തിന്റെ തൊലിയിൽ
പറ്റിപ്പിടിക്കുന്ന വഴുക്കലുള്ള പായലിന്‌ മരണത്തിന്റെ കറുത്ത
മുഖമാണെന്നാണ്‌ ജനം പറയാറ്‌. മരത്തിലേക്ക്‌ കയറുമ്പോഴേ താഴെ നിൽക്കുന്നവർ
നല്ല വഴുക്കലുണ്ടേ, സൂക്ഷിക്കണേയെന്ന്‌ മൂന്നാര്റിയിപ്പ്‌ നൽകും. എന്നാൽ
മരത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരെ അത്‌
ചതിക്കില്ലെന്ന്‌ ദിവാകരന്‌ നല്ല ഉറപ്പുണ്ട്‌.
  ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരും. മരങ്ങളെ ഇത്രയധികം അറിയുകയും
അവയെ സ്നേ ഹിക്കുകയും ചെയ്യുന്ന ഒരാൾ എന്തിന്‌ മൂർച്ചയേറിയ മഴുകൊണ്ട്‌
മരങ്ങളെ നിർദാക്ഷിണ്യം വെട്ടിവീഴ്ത്തു ന്നു? എത്ര ആയിരം മരങ്ങളാണ്‌ അയാൾ
വെട്ടിവീഴ്ത്തിയിട്ടുള്ളത്‌? അതിനുമുണ്ട്‌ ദിവാകരന്‌ ഉത്തരം.
സ്നേഹിക്കുന്നവന്റെ താഡനം അമ്മയുടേതുപോലെ വാത്സല്യം നിറഞ്ഞതായിരിക്കും.
അല്ലാത്തവന്റേത്‌ പ്രതിയോഗിയുടെ ക്രൂരമായ ആക്രമണവും. മരത്തിനത്‌
തിരിച്ചറിയാം. ദയാവധവും കൊലപാതകവും തമ്മിലുള്ള അന്തരമുണ്ട്‌ അതിന്‌.
  മരംവെട്ടും മരണത്തേക്കാൾ ഭീകരമായ ദാരിദ്ര്യവും തമ്മിൽ എന്തെങ്കിലും
ബന്ധമുണ്ടോയെന്ന്‌ ചോദിച്ചാൽ ദിവാകരൻ തഴമ്പ്പിടിച്ച്‌ മരംപോലെയായ
കൈമലർത്തും. ഒന്നറിയാം. അരയിൽ കൊളുത്തിയ വടവും തോളിൽ തൂക്കിയ മഴുവുമായി
ഇരുപതാം വയസ്സുമുതൽ മരങ്ങളിൽനിന്ന്‌ മരങ്ങളിലേക്ക്‌ സഞ്ചരിക്കുന്ന
അയാളുടെ ദാരിദ്ര്യത്തിന്‌ എന്നും ജരാനരകൾ ബാധിക്കാത്ത
നിത്യയൗവനമായിരുന്നു. ബലഹീനതയുടെ വാർധക്യത്തിലേക്ക്‌ അയാൾ
കൂപ്പുകുത്തുമ്പോൾ ദാരിദ്ര്യം യുവതയുടെ ആർജിതശക്തിയിൽ
പടർന്നുകയറുകയായിരുന്നു. മരത്തോടെന്നപോലെ അയാൾക്ക്‌ മനുഷ്യനോടും
എതിർവാക്കില്ലായിരുന്നല്ലോ! അധ്വാനത്തിന്റെ പ്രതിഫലത്തെ
മദ്യക്കച്ചവടക്കാരന്റെ നേർച്ചപ്പെട്ടിയിൽ കാണിക്കയിടുന്നുവേന്ന്‌
ദോഷൈക്ദൃക്കുകൾപോലും അയാളെപ്പറ്റി പറയില്ല.
  സർക്കാർവെളിയിലെ ചോർന്നൊലിക്കുന്ന കുടിലും സ്ത്രീയുടെ രൂപംപോലും
നഷ്ടപ്പെട്ട ഭാര്യയും നെഞ്ചുന്തി വയറൊട്ടിയ പേക്കോലങ്ങളായ മൂന്ന്‌
മക്കളും അയാളെപ്പോലെത്തന്നെ മരത്തെ സ്നേഹിക്കുന്ന സന്തത്തസഹചാരിയായ
മഴുവും ഏതാനും പൊട്ടിപ്പൊളിഞ്ഞ അലൂമിനിയം പാത്രങ്ങളുംമാത്രമാണ്‌,
മറ്റാരും അവകാശപ്പെടാനില്ലാത്ത അയാളുടെ സ്വത്ത്‌.
  ആധുനിക മനുഷ്യൻതീർത്ത അത്യാധുനിക യന്ത്രങ്ങൾ ദിവാകരന്റെയും
മഴുവിന്റെയും സ്ഥാനം ഏറ്റെടുത്തു എന്നതാണ്‌ പ്രശ്നത്തെ കൂടുതൽ
സങ്കീർണമാക്കുന്നത്‌. നിലനിൽപ്പിന്റെ നീതിശാസ്ത്രത്തെക്കാൾ അയാളെ
വേദനിപ്പിക്കുന്നത്‌ മരങ്ങളെ നിർദാക്ഷിണ്യം കൊലപ്പെടുത്തുന്ന
രീതിശാസ്ത്രത്തെയാണ്‌.
  ലാഭം ആത്യന്തിക ലക്ഷ്യമാക്കിയ ആഗോളീകരണ സാമ്പത്തിക വ്യവസ്ഥിതിയിൽ
സമയത്തിന്‌ അഗ്രിമസ്ഥാനമാണുള്ളത്‌. അവിടെ മനുഷ്യന്റെയോ പ്രകൃതിയുടെയോ
ജീവജാലങ്ങളുടെയോ വിചാരവികാരങ്ങൾക്ക്‌ പ്രസക്തിയില്ല. പണത്തിന്റെ മൂല്യം
അളക്കുക സമയത്തിന്റെ തുലാസിലാണ്‌. മഴുവും വടവും ദിവാകരനും ചേർന്ന്‌ ഒരു
ദിവസംകൊണ്ട്‌ ചെയ്യുന്ന ജോലി യന്ത്രം ഒരു മണിക്കൂർകൊണ്ട്‌ ചെയ്യും.
ജെ.സി.ബി.യും തൊഴിലാളിയും തമ്മിലുള്ള അകലംപോലെ. നവ-ഉദാരീകരണ സാമ്പത്തിക
ശാസ്ത്രത്തിന്‌ വിശക്കുന്നവന്റെ നിലവിളിപോലെ പ്രകൃതിയുടെയും
ജീവജാലങ്ങളുടെയും ഭാഷയും രോദനവും ഇമ്മെറ്റീരിയലാകുന്നു!
  ഏതായാലും ഈയിടെയായി മരംവെട്ടുകാരൻ ദിവാകരനെത്തേടി ആരും അയാളുടെ
കുടിലിലേക്ക്‌ വരാതെയായി. ഗ്രാമത്തിലുള്ളവർ മരംവെട്ട്‌ ആവശ്യത്തിനായി
കുടിലിനുമുമ്പിൽ ക്യൂനിന്നിരുന്നപ്പോൾപോലും  രണ്ടുനേരം കഷ്ടിച്ച്‌ തീ
പുകഞ്ഞിരുന്ന അയാളുടെ അടുപ്പ്‌ മാധവിയുടെയും മക്കളുടെയും ദൈന്യതയ്ക്ക്‌
ആക്കം വർധിപ്പിച്ചുകൊണ്ട്‌ വല്ലപ്പോഴും മാത്രം പുകയുന്ന ജീവിത
പരിണിതിയിലേക്ക്‌ വളരെപ്പെട്ടെന്ന്‌ സമരസപ്പെട്ടു.
  സ്റ്റേറ്റ്‌ ഹൈവേയ്ക്കായി കുടിയൊഴിപ്പിക്കുന്ന സർക്കാർ വെളിയിലെ
മരങ്ങൾ മുറിക്കാൻ വനം വകുപ്പ്‌ അധികൃതർ അനുമതി കൊടുത്തപ്പോൾതന്നെ ദിവാകരൻ
ഉറപ്പിച്ചതാണ്‌. തന്റെ പരിചരണമേറ്റ്‌ വളർന്ന കുടിലിനു മുമ്പിലുള്ള മരത്തെ
കൊലപാതകത്തിന്‌ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന്‌. കൊലപാതകമല്ല, ഒരു
ദയാവധമെങ്കിലുമാണ്‌ അത്‌ അർഹിക്കുന്നതെന്ന്‌ അയാൾക്ക്‌ നല്ല
നിശ്ചയമുണ്ട്‌.
  സ്വയം വെട്ടിയിട്ട മരത്തെ പുണർന്ന്‌ കിടന്ന ദിവാകരന്റെ ശരീരം അപ്പോൾ
മറ്റൊരു ശിരച്ഛേദം സംഭവിച്ച മരമായി മാറിയിരുന്നു. ആ മരഗാത്രത്തെ
തങ്ങളിലേക്ക്‌ ആവാഹിച്ച്‌ അയാളുടെ പ്രിയപ്പെട്ടവർ ഘനീഭവിച്ച കദനത്തിന്റെ
വിലാപമുതിർത്തു. മരംവെട്ട്‌ യന്ത്രത്തിന്റെ വാളുകൾ മരങ്ങൾക്ക്‌ വധശിക്ഷ
നടപ്പാക്കുന്ന ഭീകരസ്വരത്തിൽ ആ വിലാപങ്ങൾ അലിഞ്ഞുചേർന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...