Showing posts with label 51. Show all posts
Showing posts with label 51. Show all posts

19 Jul 2013

വർഗ്ഗ സങ്കരണം വരുമാന വർദ്ധനയ്ക്ക്‌


സി. ശശികുമാർ
ടെക്നിക്കൽ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി
ദീർഘകാല വിളയായ തെങ്ങിൽ പരപരാഗണം മുഖേനയാണ്‌ വംശ വർദ്ധനവ്‌ നടക്കുന്നത്‌. മാതൃ, പിതൃ വൃക്ഷങ്ങളുടെ ഹിതകരമല്ലാത്ത ജനിതക ഗുണങ്ങൾ ഇതുവഴി കൈമാറ്റം ചെയ്യപ്പെടുന്നു. ജനിതക ഗുണങ്ങളാൽ സമൃദ്ധമായ തെങ്ങിൻ തൈകൾ നട്ടുപിടിപ്പിച്ച്‌ വിളവും ആദായവും മെച്ചപ്പെടുത്താനാണ്‌ ഇന്ന്‌ ഓരോ കർഷകനും ശ്രമിക്കുന്നത്‌. ഇതാണ്‌ സങ്കരയിനം തെങ്ങുകളുടെ ആവശ്യകത വർദ്ധിച്ചുവരുന്നതിന്റെ പ്രധാന കാരണം.
കുറിയയിനങ്ങളുടേയും നെടിയയിനങ്ങളുടേയും സ്വഭാവഗുണങ്ങൾ ഒത്തുചേരുന്ന സങ്കരയിനം തെങ്ങുകൾ ഉത്പാദനക്ഷമതയിൽ മുൻപന്തിയിലാണ്‌. ആവശ്യാനുസരണം സങ്കരയിനം തെങ്ങിൻ തൈകൾ ലഭ്യമല്ലാത്തതിനാൽ കർഷകർക്ക്‌ താൽപര്യമനുസരിച്ച്‌ അവ കൃഷി ചെയ്യാൻ സാധിക്കാതെ വരുന്നു.  സ്വകാര്യ നഴ്സറികളിൽ നിന്ന്‌ ലഭിക്കുന്ന സങ്കരയിനം തൈകൾക്കാകട്ടെ ഗുണനിലവാരത്തിൽ യാതൊരു വിശ്വാസ്യതയുമില്ല താനും. ഇവിടെയാണ്‌ കർഷകർ സ്വന്തമായി സങ്കരയിനങ്ങൾ ഉത്പാദിപ്പിക്കുന്നതിന്റെ പ്രസക്തി വർദ്ധിക്കുന്നത്‌. സങ്കരയിനങ്ങളുടെ ഉത്പാദനം വഴി കർഷകന്റെ വരുമാനത്തിൽ ഗണ്യമായ വർദ്ധനയുണ്ടാകുകയും ചെയ്യും.
തമിഴ്‌നാട്ടിൽ കോയമ്പത്തൂർ ജില്ലയിലുള്ള സുൽത്താൻപേട്ട്‌ സ്വദേശി ശ്രീ. കെ. കതിരവൻ സങ്കരയിനം തൈ ഉത്പാദനത്തിന്റെ സാദ്ധ്യതകൾ തൊട്ടറിഞ്ഞ വ്യക്തിയാണ്‌. കഴിഞ്ഞ 2 ദശാബ്ദങ്ങളായി ശ്രീ.കതിരവൻ തെങ്ങുകൃഷി ചെയ്തുവരുന്നു. പിതാവിൽ നിന്ന്‌ പരമ്പരാഗതമായി ലഭിച്ച 96 ഏക്കർ സ്ഥലത്ത്‌ വിവിധയിനത്തിൽപ്പെട്ട തെങ്ങുകളാണ്‌ കൃഷി ചെയ്യുന്നത്‌. പശ്ചിമതീര നെടിയയിനമാണ്‌ 40 ഏക്കറിൽ കൃഷി ചെയ്യുന്നത്‌. തീപ്തൂർ നെടിയയിനം 20 ഏക്കറിലും മലയൻ മഞ്ഞ കുറിയയിനം 12 ഏക്കറിലും ചാവക്കാട്‌ ഓറഞ്ച്‌ കുറിയയിനം 8 ഏക്കറിലും കൃഷി ചെയ്യുന്നുണ്ട്‌. പതിനാറ്‌ ഏക്കറിൽ ഡി തടി സങ്കരയിനങ്ങൾ കൃഷി ചെയ്യുന്നു.
സാധാരണ കർഷകരിൽ നിന്ന്‌ വേറിട്ട്‌ ചിന്തിക്കുന്നു എന്നതാണ്‌ കതിരവനെ വ്യത്യസ്തനാക്കുന്നത്‌. സങ്കരയിനം തൈകൾക്ക്‌ അധികം വില കൊടുക്കേണ്ടി വന്നത്‌ കതിരവനെ വഴിമാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. 'സങ്കരയിനങ്ങൾക്ക്‌ ആവശ്യകത വർദ്ധിച്ചുവരികയാണ്‌, എന്തുകൊണ്ട്‌ സങ്കരയിനങ്ങൾ തന്റെ തോട്ടത്തിൽ ഉത്പാദിപ്പിച്ച്‌ കൂടാ' കതിരവന്റെ ആലോചന ആ വഴിയ്ക്കായിരുന്നു. പരുത്തിയിൽ സങ്കരണ പ്രവർത്തനം നടത്തിയിരുന്ന പിതാവിന്റെ അനുഭവസമ്പത്തും വിശ്വാസവും കതിരവന്‌ പ്രേരണയായി. വർഗ്ഗസങ്കരണത്തിൽ വിദഗ്ദ്ധരായ അഞ്ച്‌ ടെക്നീഷ്യന്മാരുടെ സേവനം പ്രയോജനപ്പെടുത്തി 2008 ൽ അദ്ദേഹം സങ്കരണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടു.
കതിരവന്റെ അനുഭവത്തിൽ മലയൻ മഞ്ഞ കുറിയയിനം, പശ്ചിമതീര നെടിയയിനവുമായി സങ്കരണം നടത്തി ഉത്പാദിപ്പിക്കുന്ന സങ്കരയിനമാണ്‌ കരിക്കിൻ വെള്ളത്തിന്റെ അളവിലും വലിപ്പത്തിലും മെച്ചപ്പെട്ടതായി കാണുന്നത്‌. ഭംഗിയുളള പച്ചനിറവും അതിനെ ആകർഷകമാക്കുന്നു. ഇത്തരത്തിലുള്ള സങ്കരയിനം തെങ്ങിൻ തൈയുടെ വില ഒന്നിന്‌ 300 രൂപയാണ്‌. ചാവക്കാട്‌ ഓറഞ്ചും പശ്ചിമ തീര നെടിയനും ബീജസങ്കലനം നടത്തി ഉത്പാദിപ്പിക്കുന്ന തൈയ്ക്ക്‌ 120 രൂപയാണ്‌ വില. തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, ആസ്സാം എന്നിവിടങ്ങളിലാണ്‌ തൈകൾ പ്രധാനമായും വിപണനം ചെയ്യുന്നത്‌.
കതിരവന്റെ തോട്ടത്തിൽ 1200 ചാവക്കാട്‌ ഓറഞ്ച്‌ കുറിയയിനം തെങ്ങുകളും 850 മലയൻ മഞ്ഞയും 94 ഗംഗാബോന്തം തെങ്ങുകളും 1120 ഡിഃടി സങ്കരയിനങ്ങളും 2736 നെടിയയിനം തെങ്ങുകളുമാണുള്ളത്‌. തോട്ടത്തിലെ തെങ്ങുകൾക്ക്‌ മുഴുവൻ തടമെടുത്ത്‌, കണിക ജലസേചനം ഏർപ്പെടുത്തി നന്നായി പരിപാലിച്ച്‌ വരുന്നു.
മലയൻ മഞ്ഞ കുറിയയിനത്തിൽപ്പെട്ട 420 തെങ്ങുകളിലാണ്‌ കതിരവൻ സങ്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്‌. ഇവയിൽ നിന്ന്‌ പ്രതിമാസം ലഭിക്കുന്ന 3500 ഓളം വിത്തുതേങ്ങകളിൽ നിന്ന്‌ 3,000 തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച്‌ വിൽപ്പന നടത്തുന്നു. ഇതുവരെ മൊത്തം1,60,000 തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച്‌ വിൽപന നടത്തിയിട്ടുണ്ട്‌. ഇതിൽ 40,000 എണ്ണം മലയൻ മഞ്ഞ ഃ പശ്ചിമതീര നെടിയൻ സങ്കരവും 20,000 ചാവക്കാട്‌ ഓറഞ്ച്‌ ഃ പശ്ചിമതീര നെടിയൻ സങ്കരവുമായിരുന്നു. ഒരു ലക്ഷത്തോളം ചാക്കാട്‌ കുറിയയിനത്തിൽപ്പെട്ട തെങ്ങിൻ തൈകളും വിൽപ്പന നടത്തിയിട്ടുണ്ട്‌.
ഇതിന്‌ പുറമേ വർഷം തോറും 1 ലക്ഷത്തോളം കരിക്കും കതിരവൻ വിൽപന നടത്തുന്നു. ഒരുവർഷം ഒരുകോടിയോളം രൂപ തെങ്ങിൻ തൈകളുടെ വിൽപന നടത്തുന്നതിലൂടെയും നാളികേര വിൽപനയിലൂടെ 35 ലക്ഷം രൂപയും വരുമാനം നേടുന്നുണ്ട്‌ കതിരവൻ. തെങ്ങിൻ തോട്ടത്തിൽ വിവിധയിനം ഫലവൃക്ഷങ്ങളും, അലങ്കാര സസ്യങ്ങളും, വനവൃക്ഷത്തൈകളും വളർത്തി വിൽപന നടത്തുന്നുണ്ട്‌. കതിരവന്റെ നഴ്സറി സുൽത്താൻപെട്ടിലും തെങ്ങിൻ തോട്ടങ്ങൾ നായിക്കൻപാളയത്തും പൂരണ്ടപാളയത്തുമാണ്‌. കതിരവന്റെ ഫോൺ നമ്പർ: 09842256623.
മേൽവിലാസം:
കെ. കതിരവൻ,
ശ്രീ അംബാൾ നഴ്സറി, സേഞ്ചേരി പിരിവ്‌, സുൽത്താൻപേട്ട്‌- 641669, സൂലാൻ താലൂക്ക്‌, കോയമ്പത്തൂർ

27 Apr 2013

അനാഥന്‍

അൻസണ്‍ 


മുന്‍പിലിരിക്കുന്ന ആളെ കണ്ട ഞാന്‍ ചലിക്കുവാനാവാതെ അവിടെ തന്നെ നിന്നു………
വിശ്വസിക്കുവാന്‍ കഴിയുന്നില്ല, ഇത് അദ്ദേഹം തന്നെ അല്ലെ…….പക്ഷെ എങ്ങിനെ ഇവിടെ, അതും ഈ വേഷത്തില്‍………?
‘എന്ത് പറ്റി ചേട്ടാ……..’ എന്റെ നില്പ് കണ്ടു ഭാര്യ ഓടി അടുത്തേക്ക് വന്നു.
‘നീ ഇതൊന്നു കൊടുത്തെ………..’ കൈയിലിരുന്ന പാത്രം ഭാര്യയെ ഏല്പിച്ചു ഞാന്‍ അടുത്തുണ്ടായിരുന്ന സിമന്റ് ബെഞ്ചിനരികിലേക്ക് നടന്നു.
‘ചേട്ടാ, വല്ല വയ്യായ്‌കേം……………’
‘അതൊന്നുമല്ല, നീ ഇത് കൊടുത്തിട്ട് വാ, ഞാന്‍ പറയാം’
വിശ്വാസം വരാത്തതു പോലെ അവള്‍ വീണ്ടും സംശയിച്ചു നിന്നു, പിന്നെ തിരിഞ്ഞു ഭക്ഷണം വിളമ്പിത്തുടങ്ങി.
ബഞ്ചിലിരുന്നു ഞാന്‍ വീണ്ടും ആ മനുഷ്യനെ സൂക്ഷിച്ചു നോക്കി………..ഇത് അദ്ദേഹം തന്നെയോ………?
മകളുടെ ജന്മദിനം ഞങ്ങള്‍ ആഘോഷിക്കുന്നത് എന്നും തെരുവിലെ കുട്ടികളോടും അശരണരായ വൃദ്ധരോടും ഒപ്പമായിരുന്നു.
അവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതും അവരുടെ സന്തോഷത്തില്‍ പങ്കു ചേരുന്നതുമായിരുന്നു ഞങ്ങളുടെ സന്തോഷം………
ഇന്ന് അവളുടെ ആറാമത്തെ ജന്മദിനം ആണ്…….അങ്ങിനെയാണ് ഇന്ന് ഇവിടെ എത്തിയത്, പക്ഷെ ഇവരുടെ ഇടയില്‍ ഒരിക്കലും ഈ മുഖം പ്രതീക്ഷിച്ചില്ല……..
ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക് സഞ്ചരിച്ചു………
ഫാദര്‍ ഡാനിയേല്‍ നടത്തിയിരുന്ന സെന്റ് തോമസ് ഓര്‍ഫനേജ് …………. ആ അനാഥാലയത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്ന തന്റെ ബാല്യം………ആ സമയത്താണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.
വര്‍ഗീസ് മുതലാളി, എല്ലാവരുടെയും പ്രിയപ്പെട്ട വറീച്ചായന്‍ ……… മാസത്തില്‍ ഒരിക്കല്‍ അദ്ദേഹം അവിടെ എത്തിയിരുന്നു, ഞങ്ങള്‍ക്കുള്ള ഉടുപ്പുകളും ഭക്ഷണവും കൂടുതലും വറീച്ചായന്റെ നല്ല മനസിന്റെ ഔദാര്യമായിരുന്നു……….പഠിക്കാന്‍ മിടുക്കരായ കുട്ടികളെ അദ്ദേഹം എന്നും പ്രോത്സാഹിപ്പിച്ചിരുന്നു………അങ്ങിനെയാണ് എന്നെയും അദ്ദേഹം ശ്രദ്ധിച്ചത്………
+2വിനു ശേഷം ജോലി തേടാനിറങ്ങിയപ്പോള്‍ എന്റെ കഴിവുകള്‍ മനസിലാക്കിയ അദ്ദേഹം എന്നെ എന്ട്രന്‍സ് എഴുതാന്‍ പ്രേരിപ്പിച്ചു…………അതിനു ശേഷം എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്ന എനിക്ക് അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തു തന്നു, ഒപ്പം പഠനം മുടങ്ങാത രീതിയില്‍ ചെയ്യാന്‍ പറ്റിയ ഒരു ചെറിയ ജോലിയും……….അന്ന് അദ്ദേഹം ആ മനസ് കാട്ടിയിരുന്നില്ലെങ്കില്‍ ഇന്ന് എന്റെ ജീവിതം എന്താകുമായിരുന്നെന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്…………
കോടീശ്വരനായ വറീച്ചായന് അനാഥരായ കുട്ടികളോട് എന്ത് കൊണ്ടാണ് ഈ വാത്സല്യം എന്ന് അന്നൊക്കെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്………..ഒരിക്കല്‍ അത് ചോദിക്കുകയും ചെയ്തു. ‘സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം എന്നല്ലേ മോനെ…….ഇന്ന് എനിക്ക് പണമുണ്ട്, നാളത്തെ എന്റെ അവസ്ഥ എന്താണെന്നു ആര്‍ക്കറിയാം……….വഴീലു കിടന്നു മരിക്കേണ്ടി വന്നാല്‍, ഞാന്‍ ഇന്ന് സഹായിക്കുന്ന ആരേലും അന്ന് ചിലപ്പോ ഒരിറ്റു വെള്ളമെങ്കിലും തന്നാലോ…………..’ അതും പറഞ്ഞു അന്ന് അദ്ദേഹം പൊട്ടിച്ചിരിച്ചു.
ആ വറീച്ചായനെ ആണോ ഞാന്‍ ഇപ്പോള്‍ കണ്ടത്………..കണ്ണുകള്‍ എന്നെ വന്ചിക്കുകയാണോ………ക്ഷീണിച്ചു കവിളുകള്‍ ഒട്ടി, മുഷിഞ്ഞൂ കീറിയ ഉടുപ്പുമിട്ടു ഭിക്ഷാടകരെ പോലെ തോന്നിക്കുന്ന രൂപം……….പക്ഷെ എങ്ങിനെ എവിടെ വച്ച് കണ്ടാലും ആ ദൈവത്തെ തനിക്കു മനസിലാകും……….എന്നാലും ഇത്
പഠനം പൂര്‍ത്തിയാക്കി ഫാദറിനെ കാണാനെത്തിയപ്പോള്‍ അന്വേഷിച്ചിരുന്നു……….വറീച്ചായനെപ്പറ്റി, കാരണം അതിനും ഒരു വര്ഷം മുന്‍പു തന്നെ അദ്ദേഹവുമായുള്ള കോണ്ടാക്റ്റ് നിലച്ചിരുന്നു………..അന്ന് ഫാദര്‍ പറഞ്ഞത് അദ്ധേഹത്തിന്റെ ഭാര്യ മരിച്ചതോടു കൂടി ഇവിടെയുള്ള എല്ലാം വിറ്റ് അദ്ദേഹം മകന്റെ ഒപ്പം അമേരിക്കക്ക് പോയെന്നായിരുന്നു……..അപ്പോള്‍ പിന്നെ ഇത്, ഞാനീ കാണുന്നത്……….ഇത് അദ്ദേഹം തന്നെ ആണോ……..?
അപ്പോഴേക്കും എല്ലാവര്ക്കും ഭക്ഷണം നല്‍കിയ ശേഷം ഭാര്യ അരികിലെത്തി….
‘എന്താ ചേട്ടാ, എന്താ പ്രശ്‌നം……….?’
‘അത് വറീച്ചായന്‍ ആണോന്നൊരു സംശയം………’
അനാഥനായ എന്നെ വിവാഹം കഴിക്കാന്‍ സമ്മതിച്ച അവളോട് എല്ലാ കഥകളും ഞാന്‍ പറഞ്ഞിരുന്നത് കൊണ്ട് അവള്‍ക്ക് ആളെ മനസിലാകാന്‍ പ്രയാസമുണ്ടായില്ല
‘അതെങ്ങിനെ? വറീച്ചായന് എങ്ങിനെ ഈ കൂട്ടത്തില്‍ വരാന്‍…………അമേരിക്കയില്‍ ആണെന്നല്ലേ ചേട്ടന്‍ പറഞ്ഞത് ?’
‘അതെ……….അത് തന്നെയാ എനിക്കും മനസിലാകാത്തത്’
‘വാ, നമുക്ക് ചോദിക്കാം’ അവള്‍ എന്നെയും വിളിച്ചു കൊണ്ട് ഭക്ഷണം കഴിച്ച ശേഷം പോകാന്‍ തുടങ്ങുകയായിരുന്ന അദ്ധേഹത്തിന്റെ അടുത്തേക്ക് നടന്നു.
‘വര്‍ഗീസ് മുതലാളി……………’ ഞാന്‍ പകുതി സംശയത്തോടെ വിളിച്ചു….
തിരിഞ്ഞു നിന്ന അദ്ദേഹം എന്റെ മുഖത്തേക്കൊന്നു നോക്കി, ആ കണ്ണുകള്‍ നിറഞ്ഞൊഴുകി………..പിന്നെ പൊട്ടിച്ചിരിച്ചു……..
‘ഹഹഹ………എന്റെ ഈ കോലം കണ്ടിട്ട് മുതലാളീന്നോ, മോന്‍ ഏതാ……..മനസിലായില്ലല്ലോ’
പതിനഞ്ചു വര്‍ഷങ്ങള്‍ക് ശേഷം എന്നെ കാണുന്ന അദ്ദേഹത്തിനു എങ്ങിനെ മനസിലാകാന്‍………..
‘ഞാന്‍ സതീശന്‍, സെന്റ് തോമസ് ഒര്‍ഫനേജിലെ……………. വറീച്ചായനല്ലേ, ഇതെന്താ ഇവിടെ, ഇങ്ങിനെ………..’ എന്റെ വാക്കുകള്‍ ഇടറി
‘സതീശന്‍……….’ ഓര്‍മകളില്‍ പരതിയ അദ്ധേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു ……….’നീ ആകെ അങ്ങ് മാറിപ്പോയല്ലോട മോനെ ‘
‘എന്താ ഇത് വറീച്ചായാ………..എന്താണ് സംഭവിച്ചത്?’
‘വിധി……….’ അദ്ധേഹത്തിന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു ‘വിദേശിയായ ഭാര്യയോടൊപ്പം കഴിയുന്ന മകന് എന്റെ സ്വത്തിനോടായിരുന്നു എന്നേക്കാള്‍ പ്രിയം……..അതിനായി നല്ല വാക്കുകള്‍ പറഞ്ഞു നാട്ടിലുള്ള എല്ലാം വില്പ്പിച്ച്ചു, അവന്റെ കൂടെ അമേരിക്കയില്‍ താമസം തുടങ്ങിയപ്പോളാണ് അറിഞ്ഞത് അവനു വേണ്ടത് ഒരു അച്ഛനെ ആയിരുന്നില്ല, ജോലിക്കാരനെ ആയിരുന്നെന്നു……….അവസാനം ആരോഗ്യം നശിച്ചപ്പോള്‍ ഞാന്‍ അവനു ഒരു അധികപ്പറ്റായി………….തിരികെ നാട്ടിലെത്തിച്ചു ഒരു ശരണാലയത്തിലാക്കി, ബാധ്യത കൂടുതലായപ്പോള്‍ ശരണാലയം പൂട്ടി……..പ്രതാപത്തോടെ ജീവിച്ചിരുന്ന നാട്ടിലേക്ക് തിരികെ പോകാന്‍ മടി തോന്നി, ഇവിടെ ഓരോ ചെറിയ ജോലികള്‍ ചെയ്തു ജീവിച്ചു പോകുന്നു’
‘ഇത് നിന്റെ ഭാര്യ ആണോ…………’
‘അതെ………’ എന്റെ മനസ്സില്‍ പല വിധ വികാരങ്ങള്‍ മിന്നി മറഞ്ഞു, ഭാര്യയുടെ മുഖത്തേക്ക് നോക്കിയ എന്റെ മുഖം അവള്‍ വായിച്ചെടുത്തു, സമ്മതം എന്നറിയിച്ചു കൊണ്ട് അവളുടെ മുഖത്ത് വിടര്‍ന്ന ചിരി മതിയായിരുന്നു എന്റെ മനസ് നിറയാന്‍………
‘എന്റെ കൂടെ വരാമോ……….’എന്റെ ചോദ്യം കേട്ട അദ്ദേഹം എന്റെ മുഖത്തേക്ക് വിശ്വാസം വരാത്ത പോലെ നോക്കി
‘ജോലിക്കരനായിട്ടല്ല…………എന്റെ, എന്റെ അച്ഛനായിട്ട്’ വിറയ്ക്കുന്ന ശബ്ദത്തോടെ ഞാന്‍ ചോദിച്ചു ‘ഒരു അച്ഛന്റെ സ്‌നേഹം എനിക്കും അനുഭവിക്കണം……….’
‘ആരാ അമ്മെ ഇത്………….’ കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരുന്ന മകള്‍ ഓടി അടുത്തേക്ക് വന്നു.
‘മോളുടെ മുത്തശ്ശനാ……’ ഭാര്യയുടെ മറുപടി എന്റെയും അദ്ധേഹത്തിന്റെയും മനസില്‍ ഒരു കുളിരായി പെയ്തിറങ്ങി
‘അതെ………..മോളുടെ മുത്തശ്ശന്‍’ അതും പറഞ്ഞു അദ്ദേഹം മോളെ വാരിയെടുത്തു കൊണ്ട് നടന്നു.
അദ്ദേഹത്തെ അനുഗമിക്കുമ്പൊല് ഇത്രയും നാള്‍ ഇല്ലാതിരുന്ന എന്തോ ഒന്ന് മനസ്സില്‍ സന്തോഷമായി നിറഞ്ഞു ………..’അച്ഛന്‍……..’ ചുണ്ടുകള്‍ പതിയെ മന്ത്രിച്ചപ്പോള്‍ ഭാര്യ എന്റെ തോളിലേക്ക് തല ചായ്ച്ചു അവളുടെ സന്തോഷം അറിയിച്ചു.
നഷ്ടപ്പെട്ട സിംഹാസനം തിരിച്ചു കിട്ടിയ രാജാവിനെ പോലെ മോളെയും എടുത്തു കൊണ്ട് നടക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ പണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ മനസ്സില്‍ എത്തി
‘സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം………..’

26 Mar 2013

നീയും ഞാനും- നമ്മള്‍!!


ഗീതാ  രാജൻ 

ഒരു കൈകുഞ്ഞു പോലെ നെഞ്ചില്‍
പറ്റിപിടിച്ചു കിടക്കുന്നുണ്ട്
കളഞ്ഞു കിട്ടിയ ചില ദിവസങ്ങള്‍

കൈവെള്ളയില്‍ പൂട്ടി വെച്ചിരിക്കുന്നു
കസ്തൂരി മണക്കുന്ന നിമിഷങ്ങള്‍
കറുത്ത കാടിനുള്ളില്‍ മാന്‍പേട പോലെ
തുള്ളിയോടുന്നുണ്ട് ഓര്‍മ്മകള്‍!!

ഇടയ്ക്കിടെ താണ്ടി പോകുന്നുണ്ട്
സ്വാര്‍ത്ഥത പൂക്കുന്ന പാഴ്മരങ്ങള്‍!
വെട്ടിമാറ്റാനാവാത്ത നിസഹായത
നിഴല്‍ വിരിക്കുന്ന വഴികള്‍ !!

നൊമ്പരങ്ങളുടെ ഇരുള്‍ വീണ വഴിയില്‍
ഒരു പൊട്ടു നിലാവിന്റെ തിളക്കം!
ഇതള്‍ വിടര്‍ന്നു സുഗന്ധം പൊഴിക്കും
നിശാഗന്ധിയായ് ചില നാളുകള്‍!!

ഒഴുക്കിനടിയില്‍ ഒളിപ്പിച്ചു വച്ച നിശ്ചലത
വിരുന്നു വന്നൊരു വൈകുന്നേരം
കൈപിടിച്ച് കൊണ്ടുവരുന്നുണ്ട്
എന്നോ കളഞ്ഞു പോയൊരു വസന്തത്തെ!
നീയും ഞാനും നമ്മളായതു പോലെ!!

23 Feb 2013

പ്രണയപുഷ്പം അഥവാ ഒരു വാലന്റൈന്‍ കുറിപ്പ്

സചിത് ചന്ദ്രന്‍വിനു  

പൂവ് തന്റെ മിനുസമാര്‍ന്ന ഇതള്‍ത്തുടുപ്പുകളില്‍ അഭിമാനപുരസ്സരം നോക്കി…ചില്ലയില്‍ തളിര്‍ത്ത താന്‍ ചില്ലയെ വിണ്ണവനാക്കി…താനില്ലാതെ എന്തു ചില്ല.എന്ത് ചെടി….?
അവര്‍ പുല്‍ത്തകിടിലിരുന്നു….രാമുവുഃ ഝാന്‍സിയും അതോ സെറീനയും റിഹാനുമോ..പേരുകള്‍ സ്വന്തമാക്കാത്ത അവര്‍ പ്രണയിച്ചു….
അവന്‍ അവളെ നോക്കി ..അവളുടെ കണ്ണുകളില്‍ തേന്മാരി…
അവന്‍ ആ പൂവ് പൊട്ടിച്ചു.. ശ്രദ്ധാപൂര്‍വ്വം അവളുടെടെ ചുരുണ്ടു സമൃദ്ധമായ അളകങ്ങള്‍ക്കിടയില്‍ കുടുക്കി..
അവളുടെ മസൃണമായ കവിളില്‍ തലോടി അവന്‍ മന്ത്രിച്ചു..’ഇന്ന് എല്ലാ കാമുകഹൃദയങ്ങളും ഉണര്‍വ്വിന്റെ വായ്ത്താരി മുഴക്കുന്നതായ ഈ ദിനത്തില്‍ നമ്മുടെ പ്രേമം സ്ഖലിച്ചിറങ്ങി ഈ താഴ്വരയാകെ തൂമഞ്ഞു നിറക്കുന്നു. വെണ്‍പ്രാവുകള്‍ കൊക്കുരുമ്മുന്നത് കണ്ടില്ലേ?ദാ..മഴവില്ല്!..വാനം ഭൂമിയ്ക്ക നേര്‍ മലരമ്പ് തൊടുക്കുന്നു..പ്രകൃതി പ്രണയപ്പൊഴികളില്‍ ഗാന്ധര്‍വ്വലഗ്‌നം തേടുന്നു….
പൂവിന് തന്റെ പുക്കിള്‍ക്കൊടി അടര്‍ത്തിയതിലെ ദേഷ്യം ശമിച്ചു….നേരം പൊകെ അതിന്റെ അഭിമാനം വര്‍ദ്ധിച്ചു…ഇപ്പോള്‍ താനിരിക്കുന്ന കാര്‍കൂന്തലിനോട് പോലും തോന്നിയ പുഛം അതിന്റെ ഗരിമയിലെത്തി..
ഈ സമയം….കാമുകിയുടെ ശിരോചര്‍മ്മത്തില്‍ രക്തം ഊറ്റിയിരുന്ന ഒരു പേന്‍ പയ്യെ പൂവിന്നരികിലെത്തി…
പൂവിന്ന് തന്റെ ജന്മം സഫലമാകുവാന്‍ സമയമായതായി അനുഭവപ്പെട്ടു…
തന്റെ സമീപസ്ഥനായ ആ കൃശജീവിയുടെ പൗരുഷമാര്‍ന്ന രോമതന്തുക്കളുടെ സ്പര്‍ശനമേറ്റ്പൂവ് വിജൃംഭിതയായി..അതിന്റെ ഇതളുകള്‍ ഹര്‍ഷോന്മാദമറിഞ്ഞു….
അപ്പോഴാണ്…. തലയിലെ കടി സഹിക്ക വയ്യാതെ കാമുകി തല മാന്തിപ്പറിച്ചു…പേന്‍ വിദഗ്ദമായി ഒഴിഞ്ഞു മാറി.
.സ്ഥാനം തെറ്റിയ പൂവ് നിലത്ത് ഇതള്‍ കുത്തി വീണു…അരമണിക്കൂര്‍ ആ കിടപ്പ് തുടര്‍ന്ന പൂവ് ഒരു കാറ്റിന്‍ കഷ്ണത്തില്‍ ആകാശത്തെ അഭിമുഖീകരിച്ചു വന്നു..
ഒരു കുളിര്‍ന്ന ജലധാരയില്‍ അതിന്റെ സുഷുപ്തി വിടര്‍ന്നു…
പ്രണയം തേടി വഴി തെറ്റി അല!ഞ്ഞ ഒരു തെരുവ് നായ ഒരു കാലുയര്‍ത്തി തിരിച്ചു പോക്കിനുളള തന്റെ ഗണ്ഡാണരസം പൂവിന്റെ മേല്‍ സൃവിച്ചതായിരുന്നു….
പൂവ് അസ്തമനം തേടി ഉത്തരായനത്തിലലിഞ്ഞു

24 Jan 2013

നാക്കും വാക്കും വായനയും

കെ.എൽ.മോഹനവർമ്മ

                                   
               ssZhw a\pjy\v k½m\w \ÂIp¶ Znhkambncp¶p.
               N{IhÀ¯namcpw temIw IogS¡nb t\Xm¡·mcpw _p²nam·mcpw  tImSoizccpw \nc\ncbmbn h¶p. IocoShpw {]ikvXn]{Xhpw s]m¶mSbpw t]cp sIm¯nb kzÀ®^eIhpw AhÀ¡p th­n Im¯ncp¶p. At¸mgmWv I­Xv Hcp km[mcW¡mc³ I£¯n Hcp ]pkvXIhpambn ]p©ncn¨psIm­v im´\mbn sasà \S¶p hcp¶p.
               ssZhw Ahs\ t\m¡n tNmZn¨p. 
               \osb´n\mWv ChnsS hcp¶Xv ?\n\s¡´n\m thsdmcp k½m\w ? Fsâ Gähpw hne]nSn¸pÅ k½m\w \o kz´am¡n¡gnªtÃm.
               X§fpsS Dugw Im¯p Iyqhn \n¶hÀ AZv`pXt¯msS Abmsf  t\m¡n.
               ssZhw Dds¡ ]dªp. 
               Rm\nh\v hmbn¡m\pÅ Ignhv sImSp¯ncp¶p. Ah³ AXv ]qÀ®ambn D]tbmKn¨p. \n§Ä \qdp P·w sIm­p t\Sp¶ kpJhpw
kt´mjhpw Ch³ Cu P·¯n¯s¶ t\Sn¡gnªp.
               \½Ä F¶mWv hmbn¡m³ XpS§nbXv ?
               A½bpsS aSnbnencp¶mWv hmb\bpsS XpS¡w. A½bpsS hncepIfpsS amÀ±hapÅ XtemSembncp¶p hmb\bpsS BZy Xmfw
               ssZhw FÃmhÀ¡pw hmbn¡m\pÅ Ignhv H¶pt]mse \ÂIn.
               ]s£ A½bpsS aSnbn \n¶pw Fgpt\äv HmSm\pw NmSm\pw XpS§nbt¸mÄ hfcm\pw hfÀ¯m\pw XpS§nbt¸mÄ ]ecpw ]et¸mgpw Cu ssZhw X¶ Zm\w ad¶p. 
               tNmZn¡m³ XpS§n.
               F´n\mWv hmb\? F\n¡v ]{Xw hmbn¡m³ Xs¶ kabanÃ. CSbvs¡ms¡ hmbn¡mdp­v. ]s£ Cu Xnc¡n\nSbv¡v hmbn¡m³ kabw In«p¶nÃ. ....
               icoc¯nsâ BtcmKyw \ne\nÀ¯m³ \mw hymbmaw sN¿p¶p.  a\Ênsâ BtcmKy¯nt\m ? a\Ênsâ BtcmKy¯n\pÅ hymbmaamWv hmb\.    
hmb\bnÃmbva \½sf IpÅ·mcm¡p¶p. \mw BcmsW¶p I­p]nSn¡m³
t]mepw \ap¡p km[n¡p¶nÃ. \½psS IgnhpIÄ F´msW¶p Adnbm\pÅ iàn CÃmXm¡p¶p. \½psS Npäpw ImWp¶ h«w am{XamWv temIw F¶  [mcWbn \mw PohnX¯nsâ kpJhpw kt´mjhpw \jvSs¸Sp¯p¶p.
              F{X hmbn¡p¶p F¶XÃ {][m\w. F´p hmbn¡p¶p F¶XmWv {][m\w.
              GXp alm\mWv CXv ]dªXv ?
              ]dª alm³ BcmsW¶Xpw {][m\aÃ. F´mWv ]dªXv F¶XmWv {][m\w. ]dªbmÄ acn¨p ImWpw. AbmfpsS A¼XpIntem `mcapÅ icocw s]«n¡I¯v a®ncIÄ¡p `£Wambn, Asæn I¯n Nm¼embn hf¡qdpÅ a®mbn amdnbn«v \mtfsdbmbn¡mWpw. B A¼Xp Intembn \mhv shdpw Ccp]Xp {Kmw. Hcp tdmkms¨Sn¡v IjvSn¨v Hcp t\cs¯ `£Wamtb¡mw.
.
       ]s£ B hm¡pIÄ \ne \n¡pw.
              hmb\ hmkvXh¯n Hcp hmIzw ¢o\À Hm¸tdj\mWv. hnizmk§sfbpw BNmc§sfbpw kz´w Imgv¨¸mSneqsS I­v Ahsb Xq¯p hy¯nbm¡n PohnX¯n\v tijn \ÂIp¶ {Inb. F¶pw \mw ]cnkcw s]mSn Ifªv hbv¡m³ {i²n¡p¶p. icocw hy¯nbm¡p¶p. ]ÃptX¡p¶p. Ipfn¡p¶p. \à hkv{Xw [cn¡p¶p. AXpt]mse a\Êv hy¯nbm¡m³ F´mWv sN¿mhp¶Xv ?
              hmIzw Ivfo\À sXm«Sp¯p­v. ]pkvXI§Ä.
              \ap¡p hmbn¡mw.
              ]s£ ]pkvXIw shdpw hmIzw ¢o\À am{XaÃ, sU¡tdäÀ IqSnbmWv. \s½ kpµccm¡p¶, IÀ½\ncXcm¡p¶ Iq«pImc³. \½psS k´XklNmcnbmb h¡oÂ. ]ptcmlnX³. ]pkvXIw \ap¡pth­n hmZn¡pw; \s½ D]tZin¡pw. eIv¨d·msct¸msebÃ. F{X XhW thWsa¦nepw \ap¡p a\ÊnemIp¶Xp hsc BhÀ¯n¡m³ ]pkvXI¯n\v Hcp aSnbpanÃ.
             I­p I­§ncn¡pw P\¯ns\
             I­nsöp \Sn¡p¶Xpw `hm³.  
             amfnIapItfdnb a¶sâ tXmfnÂ
             amdm¸p tIäp¶Xpw `hm³
             ISense Hmfhpw Icfnse tamlhpw
             AS§pIntÃmat\, AS§pInÃ.
 
             PohnXw N«nbpw Iehpw am{XaÃ, Hcp t\cnbXpw IqSnbmWv.
             tkXp, tkXphn\v Hcmsf am{Xta CjvSapÅp. tkXphns\. 
             ]q´m\hpw hbemdpw XIgnbpw Fw Sn bpw Gähpw efnXamb hm¡pIfneqsS \ap¡p \ÂInb Kl\amb Nn´IfmWv. .   
             Xp©s¯gp¨O\pw, Ip©³ \¼ymcpw, ]q´m\hpw, kn hn cma³]nÅbpw, hÅt¯mfpw, Ipamc\mim\pw, N§¼pgbpw, hbemdpw, _jodpw, XIgnbpw, H hn hnPb\pw, am[hn¡p«nbpw AXpt]mse \qdmbncw a\pjykvt\lnIfmb al¯p¡fpw AhÀ k©cn¨ tIcfa®nse \mS³
A£c¸mXIfn At\Iat\Iw Xmhf§fpw NpaSpXm§nIfpw \oÀ¯S§fpw \ap¡mbn kyjvSn¨n«p­v. C¶pw Fw Snbpw, H F³hn bpw ]pXpXeapdIfnse {]Xn`Ifpw kyjvSn¡p¶pap­v. aebmfw C¶v temIs¯hnsSbpw tIÄ¡mhp¶  i_vZambn¡gnªp. aebmf `mjbpsS at\mlmcnXbpw KylmXpcXzhpw hfÀ¯p¶Xn\nSbn X§fpsS Kl\amb Nn´Isfbpw A\p`h§sfbpw
\ap¡p cpNn¡mhp¶ Sn^n³ UºIfnem¡n Cu A£ckvt\lnIÄ Xbmdm¡n \ÂInbn«p­v. \½psS PohnXbm{Xbnse XfÀ¨bpw hni¸pw amäpI am{Xaà AhÀ sN¿p¶Xv. \ap¡p \½psS kz´w hgn I­p]nSn¡m\pÅ DuÀÖhpw AhÀ B hn{iatI{µ§fn cpNnIcamb UºIfpambn \½sf Im¯ncn¡p¶p.
              . \ap¡p AhsbSp¯v Xpd¶v hmbn¨v hni¸pamämw.
                \ap¡p IqSpXÂ \ÃhcmImw.

22 Dec 2012

എഴുത്തുകാരന്റെ ഡയറി

 സി.പി.രാജശേഖരൻ

ഒരു നവംബറിൽ തീരുന്ന മലയാളം


    ഇല്ല; നവംബർ മുഴുവനും ഇല്ല. കേവലം നവംബർ ഒന്നുമാത്രം ആഘോഷിച്ചു തള്ളിക്കളയുന്ന മലയാളമാണ്‌ നമ്മുടേത്‌. പ്രസംഗമണ്ഡപങ്ങളിൽ കയറിയാൽ മലയാള സ്നേഹം എല്ലാവരുടേയും കഴുത്തിനുമീതെ വഴിഞ്ഞൊഴുകി, തുള്ളി തുളുമ്പുകയാണ്‌. ഈ തുള്ളി തുളുമ്പുന്ന കക്ഷികളുടെയൊക്കെ വീട്ടിൽചെന്ന്‌ അവിടുത്തെ മലയാളം ഒന്ന്‌ പരീക്ഷിയ്ക്കേണ്ടതാണ്‌. മലയാളത്തിന്‌ ക്ലാസ്സിക്‌ പദവിയും ശ്രേഷ്ഠഭാഷാപദവിയും തേടിപ്പോകുന്ന മലയാള മല്ലന്മാരുടെ ശ്രദ്ധയ്ക്ക്‌ ഒരു ചെറിയ കാര്യം പറയട്ടെ.  മിനിമം ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട്‌ ടിവിയിലും മറ്റ്‌ റേഡിയോ ഫോണിൻ പരിപാടിയിലും പങ്കെടുക്കുന്ന മലയാള സാഹിത്യവല്ലഭന്മാരും നേതാക്കളും മലയാലം കൊഞ്ചിപറയുന്ന ഈ പെൺകൊടിമാരുടെ ചെകിടത്ത്‌ ഒന്ന്‌ പൊട്ടിച്ചിട്ട്‌ പോരാൻ പറ്റുമോ. ഇവളുമാരുടെ തന്തയും തള്ളയുമെല്ലാം 'മലയാലം ക്ലാശിക്കാണോ' വീട്ടിലും സംസാരിയ്ക്കുന്നത്‌ എന്ന്‌ അന്വേഷിയ്ക്കണം. മലയാളം സർവ്വകലാശാലയ്ക്കും വിശ്വമലയാളോത്സവത്തിനും കൊടിപറത്തി നടക്കുന്നവർ ഏതു കോടികളുടെ പുറകെയാണോവോ കണ്ണുംനട്ടിരിയ്ക്കുന്നത്‌. സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെ മലയാളം വായിയ്ക്കാനും എഴുതാനും പഠിപ്പിയ്ക്കാത്ത ആർക്കൊക്കെയാണാവോ ഇനി മലയാള സർവ്വകലാശാലാ എമിററ്റസ്സ്‌ പദവി നൽകാൻ പോകുന്നത്‌ എന്നും അറിയില്ല.
    സർക്കാരിനെ ഒരു വലിയ വെളളാനയായിക്കണ്ട്‌ വെള്ളാനകളെക്കൊണ്ട്‌ എല്ലാ സാഹിത്യസാംസ്കാരിക സദസ്സും നിശ്ചയിക്കുന്നഒരു പറ്റം ഉദരംഭരികളാണ്‌ എല്ലാരംഗത്തും ഇന്ന്‌ വിലസുന്നത്‌.മലയാള സർവ്വകലാശാലയിൽ മലയാളം മാത്രം പഠിപ്പിച്ചാൽ മതിയെന്ന്‌ ഈയുള്ളോനും നിർബന്ധിക്കുന്നില്ല പക്ഷേ, അവിടെ തുടങ്ങുന്ന ഏതൊരു കാര്യവും മലയാള ഭാഷയ്ക്ക്‌ പരോക്ഷമായെങ്കിലും ഗുണം ചെയ്യുന്നവയായിരിക്കണം. മലയാളസാഹിത്യത്തേയും ഭാഷയേയും വിവർത്തനം ചെയ്യുന്ന മറ്റ്‌ ഭാഷാ ഡിപ്പാർട്ടുമന്റുകളാണ്‌ വേണ്ടത്‌. അല്ലാതെ അത്‌ മറിച്ചാകരുത്‌. മറ്റ്‌ ഭാഷാകൃതികളെ മലയാളത്തിലേയ്ക്ക്‌ കൊണ്ടുവരുമ്പോഴും അത്‌ നമ്മുടെ ഭാഷയ്ക്ക്‌ എത്രഗുണം ചെയ്യും എന്ന്‌ ആലോചിയ്ക്കണം.
    ഇന്ത്യയിലേയും കേരളത്തിലേയും ഈ ദുർഗ്ഗതി രാഷ്ട്രീയധമന്മാരെക്കൊണ്ട്‌ മാത്രമല്ല, സാംസ്കാരികാധമന്മാരെക്കൊണ്ട്‌ കൂടി വന്നുചേർന്നതാണ്‌. മറ്റൊരു നാട്ടിലും ഭാഷയിലും ഇല്ലാത്തത്ര കുതികാൽ വെട്ടും താൻപോരിമയും മലയാളത്തിലുണ്ട്‌. ചാനലുകൾ ഊതിവീർപ്പിച്ച ബലൂണുകളാണ്‌ എല്ലാ കസേരകളിലും മേലാളായിച്ചമഞ്ഞിരിയ്ക്കുന്നത്‌
. എഴുത്തും വായനയും ഗുരുത്വത്തോടെ വിതരണം ചെയ്യുകയും ചെയ്യുന്ന അനേകം നിസ്വാർത്ഥർ ഈ ഭാഷാ ദേശത്തുണ്ട്‌. അവരെല്ലാം മൗനികളായിരിയ്ക്കുന്നു. ഭാഷാ സ്നേഹികളായ എഴുത്തുകാരും കവികളും കഥാകാരന്മാരുമൊന്നും ഈന്ന്‌ ഒന്നിലും മുൻനിരയിലില്ല. അർത്ഥമില്ലാതെ പലതും പറഞ്ഞുപറഞ്ഞ്‌ ചവച്ചരച്ച്‌ ചർവ്വിതചർവ്വണം നടത്തുന്ന ഡിക്ഷൻ പാനലിന്റെ കയ്യിലാണ്‌ നാളത്തെ മലയാളം. അത്‌ നമ്മെ ഓക്കാനിപ്പിക്കും.
    നവംബർ ഒന്ന്‌ കഴിഞ്ഞു. മാസം ഇതാ കടന്നുപോകുന്നു. പക്ഷേ ഈ ഒന്നിന്‌ ശേഷം നമ്മുടെ മലയാളത്തിനും മലയാള സർവ്വകലാശാലയ്ക്കും മലയാള സംസ്കാരത്തിനും എന്തെങ്കിലും, ഈവർഷമെങ്കിലും സംഭവിച്ചോ, എന്നും സംഭവിയ്ക്കുമോ എന്നും ആർക്കും അറിയില്ല. ഇനി നമുക്ക്‌ അടുത്ത നവംബറിൽ മലയാളത്തെ ഓർക്കാം; നമസ്കരിക്കാം.

23 Nov 2012

ആശ്വാസം.

ടി. കെ. ഉണ്ണി
കമ്പുള്ളമരത്തിന്‍  ഉറപ്പില്ല , കാമ്പില്ല , വേരോട്ടമില്ല 
പിന്നെയെന്തിനൊരു കൊമ്പ് 
അഴുക്കൊഴുക്കില്‍ പിഴച്ചുമരിച്ച പുഴകള്‍ , കടലും 
പിന്നെയെവിടെ നീന്താന്‍ 
തലയോളമുള്ള മലമുകളറ്റം , ചുറ്റുമൊരുപുറ്റും
പിന്നെയെന്തിന്‍ കല്ലുരുട്ടണം 
അന്തിക്കന്ധരാം അന്തണന്മാര് , അനന്തശയനമെന്നെന്നും 
‍പിന്നെയെന്തിനൊരു ഭദ്രദീപം 
താരകള്‍ക്കതിശീതത്തിന്‍ വെന്തുരുക്കം , ഞെരുക്കപ്പെരുക്കം 
പിന്നെയെന്തിനൊരുഷ്ണമേഘം
കവിളിണതഴുകും കാര്‍ക്കോടകനാം മന്ദമാരുതന്‍ , വിരുതന്ശങ്കു 
പിന്നെയെന്തിനൊരു കീടനാശിനി 
മേധതന്‍ മോഹാലസ്യമാം മാറാലയെമ്പാടും , നക്രഞ്ചരലോകം 
പിന്നെയെന്തിനൊരീയ്യല് വേട്ട 
അശ്വവിശ്വങ്ങളില്ല, വിശ്വാസങ്ങളും , ആഗോളഗ്രാമമത്രേ 
പിന്നെയെന്തിനൊരു ആശ്വാസം.!

23 Oct 2012

രാവുണ്ണി മാഷും ഒരു കയ്പക്ക കവിതയും

ശാന്തൻ


കാലങ്കുട ദൂരെ ദൂരെ കുത്തി,വലിച്ച് ,വലിച്ചു നടക്കുന്ന രാവുണ്ണി മാസറെരെ പിറകിലൂടെ ഓടി പിടിക്കുമ്പോള്‍ തീര്‍ക്കാന്‍ ഒറ്റ സംശയമേ ഉണ്ടായിരുന്നുള്ളൂ …
ഇന്നത്തെ മാഷുടെ ക്ലാസ് ചണ്ടാല ബിക്ഷുകി ആയിരുന്നു കുമാരാനാസാനെ കുറിച്ചും കവിതയെ കുറിച്ചും മാഷ് പാടിയതെല്ലാം കേട്ട് ,നല്ല കുട്ടിയായി സ്സില്‍ ഇരുന്ന ഞാന്‍ ക്ലാസ് തീര്‍ന്ന ഉടനെ മാഷുടെ പിന്നാലെ പാഞ്ഞെങ്കിലും ,അസ്ത്രം വിട്ടപോലെ ടീചീര്‌സ് റൂ മില്‍ മുങ്ങിയ രാവുണ്ണി മാഷ് പിന്നെ കാലന്‍ കുടയുമായി പുറത്തേക്കു പായുംവരെ
കാത്ത്തിരികേണ്ടി വന്നു ,എനിക്ക് !!
മാഷെ …മാഷെ ..എന്ന വിനീത ശിഷ്യന്റെ വിളികേട്ടു ചൊക്ല കണ്ണ് ഒന്നുകൂടെ തുറിച്ചു .എന്നെ തന്നെ നോക്കികൊണ്ട് മാഷ് കാലനെ പൂഴി മണ്ണില്‍ കുത്തി നിര്‍ത്തി
‘എന്താടാ …?’ എന്താ എന്നറിയില്ല തീര്കാനുള്ള സംശയം എന്നെ സംബന്തിച്ചു ഇന്ന് തന്നെ തീര്‌ത്തെ തീരു എന്നതിനാല്‍ ഞാന്‍ മടിച്ചു മടിച്ചു നില്‍കാതെ കാര്യം അവതരിപ്പിച്ചു ‘മാഷെ എനികൊരു ചെറ്യ സംശയം ……മ്മള് കവിത എഴുതുമ്പോള്‍ ഈ സന്ധി സമാസോം ,അലങ്കാരോം എല്ലാം നോക്കണോ …പുത്യ പുത്യ കവികളെല്ലാം അങ്ങനെ ഇതെല്ലാം വച്ചിട്ടാണോ എഴുതുന്നുണ്ടാവാ …?മ്മക്ക് അതില്ലാണ്ടും കവിത എഴുതി കൂടെ …’ചൊക്ല കണ്ണുകള്‍ ഒന്നുകൂടി തുറിച്ചു ..!
‘കവിത്യാ ….?ആര് നീയാ …?! എഴുത്തിക്കോ…എഴുതിക്കോ .. !ഓ മാഷുടെ ചമ്മതം !അതാര്‍ക്ക വേണ്ടതെന്നു ചോതിച്ചില്ല …അല്ല മാഷേ …അലങ്കാരം ..?സന്ധി സമാസോം …?കാലന്‍കുട കടന്നെടുത്ത് മാഷ് നടന്നു തുടങ്ങി ..
‘നീ വയ്കീട്ടു വീട്ടിലോട്ടു വാ അപ്പൊ പറഞ്ഞു തരാം …ഇപ്പോള്‍ ശ്ശി ..ധൃതി യുണ്ട് പ്രസാന്താ ..’ഓ ..പിന്നെ ധൃതി..!കയ്പ്പ കണ്ടത്തിലേക്ക് പായാനുള്ള ധൃതി..!ആര്‍ക്കാണറിയാത്തത് …എന്ത് ചെയ്യാം ..വയ്‌കെട്ടു വീട്ടിലോട്ടു പോയി നോക്കാം ….ഒരു ‘സാഹിത്യകാരന്‍ ‘എന്തൊക്കെ ജീവിത അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം …!
വയ്കീട്ട് മാഷ് കയ്പ്പ കണ്ടത്തില്‍ നിന്നും കയറി വന്നപാടെ ഞാനുമെത്തി ..വീട് അടുത്ത് തന്നെ ആയത് നന്നായി …എന്നെ കണ്ടതോടെ മാഷുടെ കണ്ണുകള്‍ വീണ്ടും നന്നായി തുറിച്ചത് കണ്ടപ്പോള്‍ തന്നെ ഞാന്‍ മനസ്സിലാക്കി ‘മാഷ് എന്നോട് പറഞ്ഞകാര്യം മറന്നുപോയി.എന്ന് ..
‘ങാ നീ വാ ..ചായ വേണോടാ ..’
വേണ്ട മാഷെ ഞാന്‍ കുടിച്ചു ‘..
.’..ശരി ശരി..നീ ഇരിക്ക് ..ഞാന്‍ എന്തെങ്കിലും കഴികട്ടെ എന്നിട്ട് വിസധമായി സംസാരിക്കാം… ന്താ …’
‘അയ്‌കോട്ടു മാഷെ…’മാഷ് ദൃതിയില്‍ അകത്തേക്കും അല്പം കഴിഞ്ഞു മാഷുടെ മകള് ബീ എ മലയാളം സുമ പുറത്തേക്കും ‘എന്നെ കാള്‍ നാല് വയസ്സ് മൂക്കും …സുന്ദരികുട്ടി …’
എന്താടാ നിന്റെ ധംസയം …?ഞാന്‍ തീര്‍ത്താലും പോരെ ..?നിന്റെ രാവുണ്ണി മാഷ് എന്നോട് പറഞ്ഞു ..നിന്റെ ധംസയം തീര്‍ക്കാന്‍ …!’ഓ .ബീയെ കാരിയുടെ ഒരു മൂച്ച് ….നാല് വയസ്സിന്റെ ഇളപ്പം ആണെങ്കിലും നമ്മളെ കേറി എടാ പോടാ എന്നൊക്കെ വിളിക്കാന്‍ പാടുണ്ടോ ..?അതും പോട്ടെ തന്തയെ കേറി രാവുണ്ണി മാഷ് എന്ന സംബോധന…!
ഈ മാഷുടെ ഒരു കാര്യം സമയം ഇല്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ ഈ പീര പെണ്ണിനെ എല്പികേണ്ട വല്ല കാര്യവും ഉണ്ടോ …ഇത്തരം സാഹിത്യ സംബന്തി യായ കാര്യങ്ങള്‍ ..?
‘കേറി ഇരി മോനെ ..’എന്ന മാധവിയേച്ചിയുടെ നിര്‌ധേസം കേട്ട് ഞാന്‍ ആ .ബീയെ മലയാളത്തിന്റെ മുന്‍പില്‍ കാര്യം ചുരുക്കി പറഞ്ഞു ..ചില വരികള് കുത്തികുരിക്കും …അതിനൊക്കെ ചിട്ട വട്ടം വല്ലതും നോക്കേണ്ടതുണ്ടോ എന്നതാണ് കാര്യം ..!..ഞാന്‍ ഒരു കവിയാനെന്നരിഞ്ഞപോള്‍ .ബീയെ മലയാളത്തിന്റെ മട്ടു മാറി
‘നീ അതൊന്നും നോക്കേണ്ട എഴുതിക്കോ ..എത്രയും എഴുതിക്കോ ..പക്ഷെ എഴുതിയ പാടെ എന്നെ കാട്ടാന്‍ മറക്കല്ലേ …?ഞാന്‍ വായിച്ചിട്ട് ഗുണമുള്ള വല്ലതും കിട്ടിയാല്‍ നമ്മക്ക് മാതൃ ഭൂമി ബാല പംക്തിയില്‍ അയച്ചു കൊടുക്കാം ….ന്താ ..?പോരെ ..?’
ഓ ..മതി….മതി …ചില തീരുമാനങ്ങള്‍ ഒക്കെ എടുത്തു കോലായില്‍ നിന്നും ഇറങ്ങാന്‍ നോക്കുമ്പോള്‍ ..മാഷ് ..!’
ഇന്നാടാ…. .,വെള്ളുള്ളി നന്നായ് ചതച്ചു ചേര്‍ത് ,ലവണമത് അല്പം വിതറിയിട്ട് ,വറ്റി ചെടുത്താല്‍ അത് ഉപ്പെരിയായിടും …’നീ ഇത് കൊണ്ട് പോയി
അമ്മ യ്ക് കൊടുക്ക് ….മാഷിന്റെ ചൊക്ല കണ്ണ് എന്റെ മുഖതല്ല …കയ്യിലെ കയ്പക്ക കെട്ടിലായിരുനു ..!ഈ മാഷുടെ ഒരു കാര്യം ..!അറിയില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ ..!

20 Sept 2012

യാത്ര-7

 പ്രഫുല്ലൻ  തൃപ്പൂണിത്തുറ

ഹിമാലയ യാത്രാനുഭവങ്ങൾ-  ആദ്യത്തെ വ്യോമയാത്ര
        2011 സെപ്തംബർ 23-നു ഉത്തരകാശിയിൽ നിന്നും ഹിമവാനെ ലക്ഷ്യമാക്കി യാത്ര
തുടങ്ങി. 40 കി.മീ യാത്ര കഴിഞ്ഞപ്പോൾ ഒരു മലയിടുക്കിൽ വഴി ബ്ലോക്കായി
കണ്ടു. അവിടെ പലപ്പോഴും പതിവുള്ള മലയിടിച്ചിലായിരുന്നു കാരണം.
ഞങ്ങൾക്കുമുമ്പേ പോയ ഒരു ടൂറിസ്റ്റുബസ്സുതാഴെയുള്ള അഗാധമായ
കൊക്കയിലേയ്ക്കു മറിഞ്ഞു കിടക്കുന്നതു ഞങ്ങൾ കണ്ടു. കുറേ വൻമരങ്ങൾ മറിഞ്ഞ
ബസ്സിനെ താങ്ങിനിർത്തിയതുകൊണ്ട്‌ ഭാഗ്യവശാൽ വൻ അപകടം ഒഴിവാക്കി.
ഒരടിയന്തിര പട്ടാളസംഘം അവിടെപാഞ്ഞെത്തി കഠിനാദ്ധ്വാനം ചെയ്തുകൊണ്ട്‌
യുദ്ധകാലാടിസ്ഥാനത്തിൽ, പാതയിലെ കരിങ്കല്ലും മണ്ണും നീക്കി വഴി തൽക്കാലം
ഗതാഗതയോഗ്യമാക്കി. അപ്പോഴേയ്ക്കും ഞങ്ങളുടെ വാഹനത്തിനു പിന്നിൽ
നൂറുകണക്കിനു വാഹനങ്ങൾ ക്യൂവായി നിൽക്കുന്നുണ്ടായിരുന്നു.
        വഴിയിൽ ജിപ്സിമോഡൽ ഉടുപ്പണിഞ്ഞ ചെറിയ പെൺകുട്ടികൾ
ചെമ്മരിയാട്ടിൻ കൂട്ടങ്ങളെ തെളിച്ചു കൊണ്ടു പോകുന്നതു കണ്ടു. പലരുടേയും
മുതുകിൽ ചെറിയ സ്വന്തം കുഞ്ഞുങ്ങളെ തൂക്കിയമാറാപ്പുകളുണ്ടായിരുന്നു
. വലിയ
ടൂറിസ്റ്റു ബസ്സുകൾ എതിരേ വരുമ്പോൾ ആട്ടിൻപറ്റങ്ങളെ കൊക്കയ്ക്ക്‌
എതിർഭാഗത്തേയ്ക്ക്‌ മലയുടെ അടുത്തേയ്ക്ക്‌ മാറ്റാൻ അവർ തത്രപ്പെടുന്നതും
കണ്ടു.
        രാത്രി എട്ടരയോടെ ഗുപ്തകാശിയിലെത്തി. അവിടെ ത്രിദേവ്‌ ഹോട്ടലിലാണു തങ്ങിയത്‌.
        25-നു രാവിലെ കേദാർനാഥിലേയ്ക്കുള്ള യാത്രയിൽ ജോബ്സാറിന്റെ നേതൃത്വത്തിൽ
ഞങ്ങൾ ഒമ്പതുപേർ തൽക്കാലം സംഘത്തിൽനിന്നും വഴിപിരിഞ്ഞു. കാരണം രാവിലെ
ആറുമുതൽ ഏകദേശം എട്ടു മണിക്കൂർ നടന്നാലേ കേദാർനാഥിലെത്തു. വഴി കയറ്റവും
ഇറക്കവുമുള്ളതാണ്‌. തുടർച്ചയായുണ്ടായ യാത്രയും അപ്രിയഭക്ഷണവും പെട്ടെന്നു
പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഞങ്ങളെ ക്ഷീണിപ്പിച്ചിരുന്നു.
        ഒന്നുകിൽ പതിനാലു കിലോമീറ്റർ നടക്കണം. അല്ലെങ്കിൽ കുതിരപ്പുറത്തുകയറണം.
അതുമല്ലെങ്കിൽ മനുഷ്യൻ മനുഷ്യനെ മുതുകിൽ ചുമക്കുന്ന 'കുട്ട'യിൽ
കയറിപ്പറ്റണം. ഈ മൂന്നുകാര്യങ്ങളും ഞങ്ങൾക്കു പറ്റാത്തത്തായിരുന്നു.
കുതിരപ്പുറത്തുകയറുമ്പോൾ പലരും താഴെ വീഴുന്നതു കാണാമായിരുന്നു. ചില
തീർത്ഥാടകർ കുതിരപ്പുറത്തിരുന്നു ചെരിയുന്നതും മറിയുന്നതും കണ്ടു.
ഏതായാലും അങ്ങിനെയുള്ള പരീക്ഷണങ്ങൾക്കായി കുതിരപ്പുറത്തു കയറാൻ
ഒരിയ്ക്കലും കുതിരപ്പുറത്തു കയറിയിട്ടില്ലാത്ത ഞങ്ങൾക്കു
ധൈര്യമുണ്ടായില്ല. അങ്ങിനെയാണു ഹെലികോപ്ടർ തെരഞ്ഞെടുത്തത്‌. ഒരാൾക്കു
ഏഴായിരം രൂപയാണ്‌ ചാർജ്‌. ഞങ്ങളോരോരുത്തരും പേർ രജിസ്റ്റർ ചെയ്ത
ടിക്കറ്റെടുത്തു. ജീവിതത്തിലാദ്യമായി ഞാൻ വ്യോമയാത്ര ചെയ്യുകയായിരുന്നു.
        പണ്ട്‌ എന്റെ മരുമകൻ ഇന്ത്യൻ നേവിയിലുണ്ടായിരുന്നപ്പോൾ ഒരു നേവിദിനത്തിൽ
നേവിക്കാരും കുടുംബാംഗങ്ങളുമുള്ള ഞങ്ങൾ ഒരുസംഘം ഐ.എൻ.എസ്‌ ഗജ്‌ എന്ന
ചെറുകപ്പലിൽ കടൽയാത്ര ചെയ്തിരുന്നു. പക്ഷേ വ്യോമയാത്ര ഇതാദ്യം.
        "സേർ"സിയിലെ ഹെലിപ്പാഡിൽ ഞങ്ങളുടെ പൂർണ്ണവിലാസം വാങ്ങി, ടിക്കറ്റുതന്നു.
ഓരോരുത്തരുടേയും തൂക്കം നോക്കി. പേഴസ്‌ ഒഴികെ എല്ലാ ലഗ്ഗേജുകളും അവർ
ഏറ്റെടുത്തു സൂക്ഷിച്ചു. ഒടുവിലത്തെ പരിശോധനയിൽ എന്റെ പേനയും, ചെറിയ
പേനാക്കത്തിയും അവർ എന്റെ കയ്യിൽ നിന്നും വാങ്ങി.
        ആകെ അഞ്ചുപേരാണു ഓരോട്രിപ്പിലും യാത്ര ചെയ്തത്‌.
തൂക്കമനുസരിച്ചായിരുന്നു ഓരോരുത്തർക്കും സീറ്റ്‌ അനുവദിച്ചതു.
ചെകിടടപ്പിയ്ക്കുന്ന വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ പാടിപറത്തിക്കൊണ്ട്‌
ഹെലിക്കോപ്റ്റർ ഹെലിപാഡിൽ വന്നു നിന്നു. ഹെലിക്കോപ്റ്ററിന്റെ ലീഫിന്റെ
കറക്കം പൂർണ്ണമായി നിൽക്കുന്നതിനു മുമ്പായി അതിന്നടിയിൽക്കൂടി ഞങ്ങളെ
ഹെലിക്കോപ്റ്ററിൽ കയറ്റി ബൽറ്റിട്ടു മുറുക്കി. വേണ്ട നിർദ്ദേശങ്ങൾ തന്നു.
പെട്ടെന്നു തന്നെ ഞങ്ങൾ ഭൂമിയിൽ നിന്നും ആകാശത്തേയ്ക്കു ഉയർന്നു.
ജീവിതത്തിലെ ആദ്യ വ്യോമാനുഭവം. താഴേയ്ക്കു നോക്കിയപ്പോൾ വൻമലകളുടെ
അടിവാരത്തിൽ, താഴെ ഉറുമ്പുകൾ കൂട്ടമായി ജാഥയായി പോകുന്നതുപോലെ തീർത്ഥാടക
കൂട്ടങ്ങളെകണ്ടു; കൂട്ടത്തിൽ ഇടയ്ക്കിടെ പുറത്ത്‌ ആളുകൾ കയറിയ
കുതിരകളേയും !!മുകളിൽ അനന്തമായ നീലാകാശം. ഇടയ്ക്കിടെ മുകളിലൂടെ മേഘങ്ങൾ
പാഞ്ഞുപോകുന്നതും കണ്ടു. ഒരുവൻ പർവ്വതശിഖരത്തിന്റെ അരുകിലൂടെ കടന്നു
അടുത്ത അഗാധഗർത്തത്തിനുമുകളിലൂടെ പറന്ന്‌ ഹെലിക്കോപ്റ്റർ പാഞ്ഞു. എപ്പോഴോ
ഒന്നു രണ്ടു പ്രാവശ്യം വാഹനം ചെറുതായി ചരിയുന്നതുപോലെ തോന്നി. പക്ഷെ ഭയം
തോന്നിയില്ല. വീണ്ടും നേരെ പാഞ്ഞു. അങ്ങിനെ പർവ്വതങ്ങളും താഴ്‌വാരങ്ങളും
താണ്ടി ഞങ്ങളുടെ വ്യോമയാനം കേദാർനാഥിലെത്തി. 14 കി.മീ ദൂരം
നടക്കേണ്ടിടത്തു കേവലം ആറോ ഏഴോ മിനിറ്റേ ചിലവായുള്ളൂ. അപ്പോഴേയ്ക്കും
താഴെ ഇറങ്ങാൻ വൈമാനികർ ഞങ്ങളെ സഹായിച്ചു. പിന്നീട്‌ ഞങ്ങൾ സ്വതന്ത്രരായി.
സമനിരപ്പിലൂടെ വളരെ അടുത്തായി കാണാവുന്ന കേദാർനാഥ്‌ ക്ഷേത്രത്തിനെ
ലക്ഷ്യമായി നടന്നു.
        ക്ഷേത്രദർശനം നടത്തി. അതിരുപോലെ തൊട്ടടുത്തു മഞ്ഞണിഞ്ഞ
ഹിമാലയപർവ്വതനിരകൾ കൺകുളിർക്കെ കണ്ടു. തീർത്ഥാടകരെ പിഴിഞ്ഞു
കാശുണ്ടാക്കുന്ന കുറേഭക്തവേഷക്കാരെ അവിടെയും കണ്ടു.
        ഭാരതത്തിന്റെ ഏറ്റവും വടക്കുകിഴക്കേ അതിർത്തിയിലാണു
ഞങ്ങളെത്തിയിരിയ്ക്കുന്നതെന്നതിൽ അഭിമാനവും തോന്നി.
        കേദാർനാഥ്‌ ക്ഷേത്രത്തെക്കുറിച്ചും അതിന്റെ മാഹാത്മ്യത്തെക്കുറിച്ചും
ചതുർധാമങ്ങളെക്കുറിച്ചു വിവരിച്ച കൂട്ടത്തിൽ നേരത്തെ
വിസ്തരിച്ചിരുന്നുവല്ലോ! (ചതുർധാമങ്ങൾ, ബദരീനാഥ്‌, കേദാർനാഥ്‌, ഗംഗോത്രി,
യമുനോത്രി)
        ക്ഷേത്ര ദർശനം കഴിഞ്ഞ്‌ നടന്നു വീണ്ടും ഹെലിപാഡിലെത്തി. അഞ്ചുമിനിറ്റു
കാത്തപ്പോഴേയ്ക്കും  ആദ്യത്തെ ഹെലിക്കോപ്റ്റർ മടങ്ങിയെത്തി. ക്യൂവിൽ
നിന്നിരുന്ന യാത്രക്കാർ ക്രമമായി ആദ്യം വന്ന ഹെലിക്കോപ്റ്ററിൽ കയറി.
ഹെലിക്കോപ്റ്റർ ഞങ്ങളെയുംകൊണ്ട്‌ മടങ്ങി. വീണ്ടും, യാത്ര തുടങ്ങിയ
ഹെലിപ്പാഡിലേക്കു ഞങ്ങളെ എത്തിച്ചു. അവിടെ നിന്നും ലഗ്ഗേജുകളെല്ലാം
ഏറ്റുവാങ്ങി ഞങ്ങൾ സ്വതന്ത്രരായി പുറത്തിറങ്ങി.
        അവിടെ നിന്നും പ്രത്യേക വാഹനത്തിൽ രാമപുരത്തെത്തി. ഭക്ഷണം കഴിഞ്ഞു
അവിടത്തെ ഗ്രാമീണ ഹോട്ടലിൽ തങ്ങി. നടന്നുപോയ മൂന്നു സഹയാത്രികരും
മടങ്ങിയെത്തുംവരെ ഞങ്ങൾ അവിടെ തങ്ങി.




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...