Showing posts with label kannan thattayil. Show all posts
Showing posts with label kannan thattayil. Show all posts

23 Feb 2013

കാടുതീണ്ടല്‍

കണ്ണന്‍ തട്ടയില്‍ 


ഞാനൊരു പാവം കാട്ടുപെണ്ണ്
എന്റെ കാട്ടുരുപം കണ്ടവരെന്നെ
‘രാക്ഷസി’ എന്നുവിളിച്ചു.
അതു കേട്ടു, പാതി ചിരിയുണരും മുന്‍പേ;
ഞൊടിയിടയില്‍ ആരാണ് എന്റെ മൂക്കും മുലയും . . .!
അകലെ നിര്‍വികാരമോടെ ചുവന്നുതുടുത്ത അന്തിമാനം
കടലില്‍ കയ്യിട്ടിളക്കി തപ്പിനോക്കുന്നു;ചുറ്റും.
ഏതു രാമനാണ് കളവുപദേശിച്ചത് ?
ഏതു ലക്ഷമണകുമാരനാണ് അരിഞ്ഞുവീഴ്ത്തിയത് ?
പീഡനം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ?
എല്ലാം സഹനത്തോടെ പൊറുത്തിട്ടും;
ഇപ്പോഴെന്റെ യോനിയിലേക്കാണല്ലോ,
അവരുടെ നായാട്ടുനോട്ടങ്ങള്‍ ?
കുറച്ചുനിമിഷങ്ങളുടെ സാവകാശമെങ്കിലും . . .
ഒരുവള്‍ നിന്നെ പെറ്റിട്ടപോലെ !
ആശങ്കയുടെയും ജിഗ്‌നാശയുടെയും നൊമ്പരങ്ങളുടെയും
നടുക്കളത്തിലേക്ക് ഞാനുമെന്റ്‌റെ കുഞ്ഞിനെ ?
അതിനുശേഷം നിങ്ങള്‍ക്കു കിള ച്ചുഴുതുമാരിക്കാന്‍ തരാം.
പക്ഷെ; ശേഷം തരിശുമാറിടത്തില്‍
തിരയുന്ന കുഞ്ഞിനു ഞാനിനിയെന്തുനല്‍കും ?
രാജകുമാരന്‍മാര്‍ കാടുതീണ്ടിയാല്‍
ഇതിലധികം വരാനിരിക്കുന്നതല്ലേയുള്ളൂ ?
നിന്നെ മോഹിച്ചു വന്നതെന്നു നീ ധരിച്ചു !
യചനയായിരുന്നു; സഹോദരാ ?
പേറ്റുനോവിന്റെ അത്യുന്നതങ്ങളില്‍പ്പെട്ട
ഒരു കാട്ടുപെണ്ണിന്റെ സഹായയാചന.
കാടത്തം കാടുവിട്ടകന്നു കിരീടമണിഞ്ഞു
മുലകള്‍ ഇടിച്ചുനിരത്തി യോനി നികത്തി
ഒരു തെങ്ങ് നട്ടിരുന്നെങ്കില്‍ ?
ഒരിക്കലും കുലക്കാത്ത ഒരു കല്പ്പവ്രക്ഷം
ഇപ്പോഴും ജാനകിമാര്‍ ഒരു വലിയ മഹാമവ്‌നമായി
കുന്തിച്ചുചിന്തിച്ചു മാറിയിരിക്കുന്നു !
ഇന്നും കുമാരന്‍മാര്‍ കിരീടമില്ലാതെയും കാടുകള്‍ തീണ്ടുന്നു.
ഞങ്ങള്‍ കാട്ടുപെണ്ണുങ്ങളെത്തേടിത്തന്നെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...