Showing posts with label kochi. Show all posts
Showing posts with label kochi. Show all posts

27 Mar 2013

MALAYALASAMEEKSHA/MARCH 15/APRIL 15


reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE

ഉള്ളടക്കം 
ലേഖനം
നിരുപാധികസ്നേഹം തന്നെ യോഗക്ഷേമാധാരം
സി.രാധാകൃഷ്ണൻ
വലുതും ചെറുതുമായ പാമ്പുകൾ
ഡോ വേണു തോന്നയ്ക്കൽ 
സൂര്യനെല്ലിയും; ജഡ്ജിയും കുറേ മാദ്ധ്യമ പ്രവർത്തകരും
മഹേഷ്കുമാർ എസ് 
കൂമൻ  കാവും  വിഷപ്പാമ്പുകളും
മോഹൻ  പുത്തഞ്ചിറ
 ചിന്താവിഷ്ടയാകാൻ സീതയ്ക്കു സമയമില്ല
അച്ചാമ്മ തോമസ്‌
അത്ര ഹൃദ്യമാകാനിടയില്ലാത്ത ചില ക്രിസ്തുമസ്‌, ഈസ്റ്റർ ചിന്തകൾ
തോമസ് പി കൊടിയൻ
ആർക്കും തടയാൻ കഴിയില്ല വാർദ്ധക്യം
കെ. ഡി സ്കന്ദൻ 
കുഞ്ഞേ നിന്റെ കണ്ണീരിൽ ഞങ്ങളുടെ ഹൃദയം ഉരുകുന്നു
വെള്ളിയോടൻ 
സാങ്കൽപ്പിക കൃതിയെ നിരൂപണം ചെയ്യാനൊക്കുമോ?
എം. കെ. ഹരികുമാർ 
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
ഉർവ്വശി മേനക-രംഭ-തിലോത്തമമാർക്ക്‌ സ്വാഗതം
സി.പി.രാജശേഖരൻ
അഞ്ചാംഭാവം
ചൌമീനും ഡാൻസും
ജ്യോതിർമയി ശങ്കരൻ
വിചിന്തനം
പുരോഗമാനസാഹിത്യം  ഉണ്ടാകുന്നതെങ്ങനെ?
സുധാകരൻ  ചന്തവിള 

നിലാവിന്റെ വഴി 
ഭക്തിയും പ്രണയവും തമ്മിലെന്ത്...
ശ്രീപാർവ്വതി

മഷിനോട്ടം
കൊച്ചുബാവയുടെ കഥാലോകം
ഫൈസൽബാവ
അക്ഷരരേഖ
ഫലപ്രദമായ മാറ്റം
ആർ.ശ്രീലതാവർമ്മ

കൃഷി
നാളികേര കർഷകർ ശുഭപ്രതീക്ഷയോടെ  പുതിയ സീസണിലേക്ക്
ടി കെ ജോസ്  ഐ എ എസ് 
ഇന്ത്യൻ  കേരരംഗം  ലോകനെറുകയിൽത്തന്നെ
രമണി  ഗോപാലകൃഷ്ണൻ 
കേരളത്തിന്റെ  ദേശീയ വിളയായ തെങ്ങ്
ദീപ്തി ആർ  
നാളികേരോൽപ്പന്നങ്ങൾ  ഹിമവൽഭൂമി കീഴടക്കുന്നു
കുമാരവേൽ എസ്‌.,ജി.ആർ.സിംഗ്‌ ,ജയകുമാർ എസ്‌ 
വെളിച്ചെണ്ണ കയറ്റുമതി പുതിയ ഉയരങ്ങളിലേക്ക്
എ. വി .രാമനാഥൻ 
നീര തന്നെ പരിഹാരം
ദീപ്തിനായർ എസ്  
സ്വപ്നങ്ങൾക്ക്‌ നിറം പകർന്ന്‌ കോക്കനട്ട്‌ പ്രോഡ്യൂസർ കമ്പനി
സണ്ണി  ജോർജ് 
നാളികേര വിപണന രംഗത്ത്‌ അവസരങ്ങൾ തുറക്കുന്നു
ബീന എസ് 
തെങ്ങ്‌ എന്ന കൽപവൃക്ഷം
ഏടപ്പാൾ  ശ്രീ  സുബ്രഹ്മണ്യൻ 
എന്റെ തെങ്ങ്
അനന്യ അനിൽ 
കവിത
ഒരു രാത്രിയും ഒരു പകളും ഒരു സന്ധ്യയും
മണർകാട് ശശികുമാർ
ഒന്നിനി പാടട്ടെ
ചവറ കെ.  എസ്  പിള്ള 
മേഘഗർഭങ്ങൾ
വി.പി ജോണ്‍സ് 
നുണമരങ്ങള്‍ പൂക്കും കാലം
ഡോ.കെ.ജി.ബാലകൃഷ്ണന്‍

പ്രണയം
ചന്ദ്രൻനായർ
ജാതിപ്പല്ല്
ചെമ്മനം ചാക്കോ 
നാളികേരപാകം
പായിപ്ര രാധാകൃഷ്ണൻ 
ചോദ്യം
സന്തോഷ് പാലാ 
നിവേദനം
ടി. കെ. ഉണ്ണി
നീ ശക്തിയാകുമ്പോള്‍
ഗീത മുന്നൂര്‍ക്കോട്

ഓന്ത്
ജയചന്ദ്രന്‍ പൂക്കരത്തറ

നീറ്റുല
മഹർഷി 
തിരിച്ചറിവ്‌
ശ്രീകൃഷ്ണദാസ്‌ മാത്തൂർ
 ഉണ്മ

ശ്രീദേവി  നായർ 
പ്രണയമേ
എം  എൻ  പ്രസന്നകുമാർ 
നീയും ഞാനും തമ്മിൽ
ഗീതാരാജൻ 
രണ്ടു വയസ്സുള്ള പെണ്‍കുട്ടി ചോദിക്കുന്നത്
ഫൈസൽ ബാവ
വ്രണിത തീർത്ഥാടനം
മീരാകൃഷ്ണ 
പ്രണയാരവം
അഭി  വെളിയമ്പ്ര 
പ്രണയചെമ്പകം
ആഷാ ശ്രീകുമാർ 
നിഴല വരകൾ
പ്രേംകൃഷ്ണ 
താജ്മഹൽ
ജി.അനിൽകുമാർ 
ശ്വാസ നിശ്വാസങ്ങള്‍
ഷാജഹാൻ നന്മണ്ടൻ

നാം
നിദർശ് രാജ്
പച്ചമുറിവുകൾ

സോണി  ദിത്ത്  
കനലടുപ്പിനു  സ്നേഹപൂർവ്വം
മോഹൻ  ചെറായി 
ഇടിവെട്ട്  ദൈവം
സുനിൽ  മാലൂർ 
പടിയിറക്കം
അനീഷ് പുതുവലിൽ 
അവസാനവാക്ക്
പ്രജിതാ നമ്പ്യാർ 
കരിയിലകൾ
ഗോപകുമാർ  
ദൈവം
സുനിൽ  പൂവറ്റൂർ 
ഞങ്ങള്‍ പ്രവാസികള്‍
അബ്ദുൾ ഷുക്കൂർ  കെ.ടി

പ്രഭാതവേശ്യ
മുനീർ ഇബ്നു അലി  
നരബലി
സലിം കുലുക്കല്ലൂർ 
മറ്റൊരു പ്രണയം
രകു  പന്തളം  
സൌഹൃദ കൂട്ടായ്മയിലെ സൌഹൃദങ്ങൾ .
ശിവശങ്കരൻ കാരാവിൽ

ആവർത്തനങ്ങൾ
ഫസൽ റഹ്മാൻ

വാക്കുകൾ
വിനിൽ വിശ്വൻ

ഓർമ്മ
മൂന്നു നൂറ്റാണ്ടിന്റെ  പിതാവിന് യാത്രാമംഗളം
നദുവി  സാഹിബ്  ഓച്ചിറ 
ഒരിക്കലും  മരിക്കാത്ത  ഓർമ്മകൾ
ഡോ. പി.എം. ആലംകോട് 
കഥ
മഴയാണ്  പാടിയത്
എസ്. ഭാസുരചന്ദ്രൻ 
തവളശാസ്ത്രം
ഗ്രീഷ്മാ മാത്യൂസ്
ഫ്രിജ്മുറാറിലേ തൊട്ടികൾ
ശിഹാബ്  മുദാരി 
മീസാൻ സൂക്ക്
ഫൈസൽബാബു 
വണ്‍  റുപ്പി  കോയിൻ
എൽ.ടി മാരാത്ത് 
മൂന്നാം തലമുറയിലെ  കുറുക്കൻ
ദിലീപ് മൂ ട്ടിൽ 
കലപ്പരാമന്റെ മരണം
 വെട്ടത്തൻ 
പ്രണയപുഷ്പം
സചിത് ചന്ദ്രൻ  
തുലാഭാരം
ശിവപ്രസാദ് താനൂർ 
പ്രണയത്തിന്റെ മാരിവില്ല്
ടി.സി വി സതീശൻ
വലിയ തലയുള്ള ആൾ  ദൈവം

അനസ് മുഹമ്മദ്‌ 
അന്ന് മഴ പെയ്തിരുന്നില്ല
അനീസ് ഈസ്സ  
പോസ്റ്റ് മോര്ട്ടം 
 മനാഫ് 
വൈരുദ്ധ്യങ്ങളുടെ  രാജകുമാരാൻ
എം.മനോജ്കുമാർ  
പൈതൃകം
എന്റെ സ്വ സ്വന്തം  ദേശം ; വേങ്ങശ്ശേരി
പി. ഗോപാലകൃഷ്ണൻ 
യാത്ര
എന്റെ ഹിമാലയ  യാത്ര
പ്രഫുല്ലൻ തൃപ്പൂണിത്തുറ 
സാങ്കേതികം
മാക്രോ  ഫോട്ടോഗ്രഫി 
ബിജൂ  വർണശാല 
പുസ്തകാനുഭവം
ഉത്തരാനന്തരം  നവാദ്വൈതം
ദിനേശൻ  വടക്കിനിയിൽ 
നോവൽക്കാഴ്ച/ എടുപ്പുകുതിരകൾക്കുള്ള സ്ഥാനം- ചരിത്രത്തിലും ജീവിതത്തിലും
എ  നാസർ 
ഇരകളും വേട്ടക്കാരും
രാജേഷ് ചിത്തിര 

നോവൽ
കുലപതികൾ
സണ്ണി തായങ്കരി 
ഹാസ്യം
പ്രതി കണ്ടന്റെ മൂക്കടയാളം തിരിച്ചറിഞ്ഞു
നന്ദകുമാർ 
ഇംഗ്ലീഷ്  വിഭാഗം
This i need to tell you
Gitajanaki
In  search  of
Sreedevi  nair 
The sound  of  waves
Dr  nalini janardanan 

Support
Dr  arnie cole 
The twinkles of the past
Geetha munnucode
The australian plant
Dr k g balakrishnan
നവാദ്വൈതം / എഡിറ്ററുടെ പേജ്
സിദ്ധാന്തത്തിന്റെ നിർമ്മിതിയിലേക്ക് / എം.കെ ഹരികുമാർ

17 Jun 2012

മികച്ച ചങ്ങാതിമാർക്ക്‌ തൊഴിലവസരങ്ങളേറെ; സ്വദേശത്തും വിദേശത്തും

       ടി. കെ. ജോസ്‌ ഐ .എ .എസ്
ചെയർമാൻ,നാളികേര വികസന ബോർഡ്

തെങ്ങിന്റെ ചങ്ങാതിമാരുടെ ഒരു വർഷത്തെ പ്രവർത്തനങ്ങളെ
വിലയിരുത്തുന്നതിനും അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനുമായി ഈ ലക്കം
മാസിക ശ്രമിക്കുകയാണ്‌. കേരളത്തിലങ്ങോളമി ങ്ങോളമായി 5583 തെങ്ങിന്റെ
ചങ്ങാതിമാരെ പരിശീലിപ്പിച്ച്‌, മേഷീനും നൽകിക്കഴിഞ്ഞു. കർഷകരിൽ നിന്നും
പൊതുസമൂഹത്തിൽ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌.
പരിശീലനം നേടി, നല്ല നിലയിൽ, ആത്മാർത്ഥമായി പ്രവർത്തിക്കുന്ന
ചങ്ങാതിമാർക്കും പല അനുഭവങ്ങളും പങ്കുവയ്ക്കാനുണ്ടാവും.  അതിനുള്ള
അവസരമാണ്‌ ഈ ലക്കത്തിലൂടെ നൽകുന്നത്‌. കേരളത്തിലെ കേരകൃഷി മേഖലയിൽ
വിലയിടിവിന്റെ കദനകഥകളുമായി കർഷകർ മുന്നോട്ടുപോവുന്നു. രോഗകീടബാധയും
കർഷകരെ വലയ്ക്കുന്നു. ഇതിനിടയിൽ കേരകൃഷിയുടെ ഭാവി കേരളത്തിൽ
മികവുറ്റതാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ്‌ തെങ്ങിന്റെ ചങ്ങാതിമാരുടെ
പരിശീലനവും, നാളികേരോത്പാദക സംഘങ്ങളുടെ രൂപീകരണവും. രണ്ടിലും ബോർഡ്‌
ലക്ഷ്യമിട്ടിരുന്നതിനേക്കാൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിന്‌
കഴിഞ്ഞിട്ടുണ്ട്‌. ഇത്‌ കർഷകർക്ക്‌ കൂടുതൽ പ്രയോജനകരമാവുന്നതിനുവേണ്ട
പ്രവർത്തനങ്ങൾ നമുക്ക്‌ ഏറ്റെടുക്കേണ്ടതുണ്ട്‌. നേട്ടങ്ങൾ നിലനിർത്തി
കൂടുതൽ തിളക്കമുള്ളതാക്കുന്നതിനും ഈ വർഷവും വരും വർഷങ്ങളിലും ഇതു
തുടരുന്നതിനും നമുക്കു ശ്രമിക്കേണ്ടതുണ്ട്‌. ബോർഡ്‌ ഇക്കാര്യത്തിൽ
തുടർച്ചയായ പരിശ്രമം നടത്തുന്നതുമാണ്‌.

നമ്മുടെ ചങ്ങാതിമാരുടെ അനുഭവങ്ങൾ ഉൾക്കൊണ്ടും, കർഷകരുടെ ആവശ്യങ്ങൾ
പരിഗണിച്ചും ആയിരിക്കും 2012ലെ പരിശീലനപരിപാടികൾ മുന്നോട്ടുകൊണ്ടുപോകുക.
കഴിഞ്ഞ വർഷത്തെ പരിശീലനം നേടിയ ചങ്ങാതിമാരിൽ എത്ര പേർ ഈ തൊഴിലിൽ
പൂർണ്ണമായി ഏർപ്പെടുന്നുവേന്നും, എന്താണവരുടെ വരുമാനമെന്നും, ജീവിതത്തിൽ
അവർക്ക്‌ എന്തു മാറ്റങ്ങളാണ്‌ ഉണ്ടായതെന്നും അവരുടെ ഭാവി ലക്ഷ്യങ്ങൾ
എന്തൊക്കെയെന്നും നമുക്കു ചർച്ച ചെയ്യാം. കൂടാതെ അവരുടെ പ്രായോഗിക
അനുഭവങ്ങൾ അടുത്ത ഘട്ടം പരിശീലനത്തിൽ ഉൾക്കൊള്ളി ക്കുന്നതിനും
ശ്രമിക്കാം. ഈ വർഷം പരിശീലനത്തിന്‌ കുറച്ചുകൂടി മികവുണ്ടാക്കാനാണ്‌
ശ്രമം. തെങ്ങുകൃഷി മുഖ്യമായുള്ള എല്ലാ പഞ്ചായത്തുകളിലും ചുരുങ്ങിയത്‌
പത്ത്‌ (10) തെങ്ങിന്റെ ചങ്ങാതിമാരെങ്കിലും പരിശീലനം നേടി,
പ്രവർത്തനത്തിലുണ്ടാവണമെന്ന്‌ നമുക്ക്‌ ലക്ഷ്യം വയ്ക്കാം. അതു പോലെ തന്നെ
സിപിഎസ്സുകളുടെ പ്രവർത്തന പരിധിയിൽ നിന്നും കൂടുതൽ പരിശീലനാർത്ഥികളെ
കണ്ടെത്തി പഠിപ്പിച്ച്‌ എടുക്കണം. തങ്ങളുടെ പരിധിയിൽ ആവശ്യത്തിനു
പരിശീലനം നേടിയ ചങ്ങാതിമാരില്ലാത്ത ഒരു സിപിഎസ്സും കേരളത്തിലിനി
ഉണ്ടാവരുത്ത്‌. അതിനാവശ്യമായ രീതിയിൽ പരിശീലനാർത്ഥികളെ കണ്ടെത്തി,
പരിശീലനത്തിന്‌ അയയ്ക്കുന്ന ഉത്തരവാദിത്വം സിപിഎസ്സുകളും ഏറ്റെടുക്കണം.
ആളില്ലാത്തതിന്റെ പേരിൽ ഒരു തെങ്ങിലും വിളവെടുപ്പിന്‌ 45 ദിവസത്തിൽ
കൂടുതൽ വൈകാനും പാടില്ല. പരിശീലനം നേടുന്നവരിൽ 95ശതമാനവും ഈ തൊഴിലിൽ
തുടരുകയും സാമ്പത്തിക ഭദ്രതയും ജീവിത വിജയവും നേടുകയും വേണം.
ഇതിനാവശ്യമായ ഘടകങ്ങൾ പരിശീലനത്തിലും പ്രവർത്തനങ്ങളിലും ഉണ്ടാവണം. ഈ
വർഷവും, മുകളിൽ സൂചിപ്പിച്ച ലക്ഷ്യങ്ങൾ മുൻനിർത്തി കേരളത്തിൽ 5000
പേരെയെങ്കിലും പുതുതായി പരിശീലിപ്പിക്കുന്നതിനുദ്ദേശിക്
കുന്നു.

കേരളത്തിലെ തെങ്ങിന്റെ ചങ്ങാതിമാരുടെ പ്രവർത്തനങ്ങളിൽ നിന്നും
ആവേശമുൾക്കൊണ്ടു കൊണ്ട്‌, ലക്ഷദ്വീപിൽ നിന്നും 102 ചങ്ങാതിമാർ
കേരളത്തിലെത്തി പരിശീലനം നേടി, പ്രവൃത്തിപഥത്തിലുണ്ട്‌. മഹാരാഷ്ട്രയിൽ 3
ബാച്ചുകളിലായി 60 പേർ പരിശീലനം നേടിക്കഴിഞ്ഞു. കർണ്ണാടകയിലും ഒരു ബാച്ചിൽ
18 പേർ പരിശീലനം നേടിക്കഴിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രാപ്രദേശിൽ
നിന്നും തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനത്തിനുള്ള ആവശ്യം
വന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ 2012-13ൽ കേരളത്തിൽ 5000 പേർക്കു പുറമെ
തമിഴ്‌നാട്ടിൽ 2500 ഉം കർണ്ണാടകയിൽ 1000 ഉം , ആന്ധ്രപ്രദേശിൽ 500 ഉം
മഹാരാഷ്ട്രയിൽ 500ഉം , ഗോവയിൽ 200ഉം , ലക്ഷദ്വീപ്‌, ആൻഡമാൻ
എന്നിവിടങ്ങളിൽ 100-200 ഉം  ആളുകൾ എന്ന നിലയിൽ തെങ്ങിന്റെ ചങ്ങാതിമാരെ
പരിശീലിപ്പിച്ച്‌ പ്രവർത്തനസജ്ജരാക്കുക എന്നതായിരിക്കും ബോർഡിന്റെ
ലക്ഷ്യം.

പരിശീലനം നേടി, ഫീൽഡിലിറങ്ങിയവരുടെ ലിസ്റ്റ്‌ ജില്ല തിരിച്ച്‌
കൈപ്പുസ്തകമായി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും ഇതിന്റെ
കോപ്പികൾ ആവശ്യത്തിനു ലഭ്യമാക്കുന്നതാണ്‌.
ഏറ്റവും മികച്ച 1000 തെങ്ങിന്റെ ചങ്ങാതി മാർക്കെങ്കിലും തെങ്ങുകൃഷി
സംബന്ധമായ ജോലികൾക്ക്‌ വിദേശത്ത്‌ തൊഴിലവസരം നേടാനും ബോർഡ്‌
ശ്രമിക്കുന്നതാണ്‌. മെയ്‌ 17ന്‌ ട്രിനിഡാഡ്‌ ആൻഡ്‌ ടുബാഗോ എന്ന കരീബിയൻ
രാജ്യവും ഇന്ത്യ ഗവണ്‍മന്റിനുവേണ്ടി ബോർഡും തെങ്ങുകൃഷി വികസനത്തിനുള്ള
ധാരണാപത്രം ഒപ്പുവച്ചു കഴിഞ്ഞു. അതിൻപ്രകാരം തെങ്ങിൻതൈകൾ, വിത്തുതേങ്ങ,
വിദഗ്ദ്ധ തൊഴിലാളികൾ, തെങ്ങിൻ നഴ്സറി, കൃത്രിമ പരാഗണം എന്നിവയിൽ പരിശീലനം
നേടിയവർ, മികച്ച തെങ്ങിന്റെ ചങ്ങാതിമാർ എന്നിവരെയും ആ രാജ്യത്തിനു നൽകാൻ
കഴിയും. എല്ലാ ജില്ലകളിലേയും ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വച്ച
തെങ്ങിന്റെ ചങ്ങാതിമാരെ അടുത്ത മാസങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ തോറും
റിവ്യൂ നടത്തിയാണ്‌ ഇതിലേക്കായി തെരഞ്ഞെടുപ്പ്‌ നടത്തുക. മികച്ച വരുമാനം
വിദേശത്തു പോയും നേടാൻ തെങ്ങിന്റെ ചങ്ങാതിമാർക്ക്‌ ബോർഡ്‌ അവസരം
നൽകുമെന്നു ചുരുക്കം. ട്രിനിഡാഡ്‌ ആൻഡ്‌ ടുബാഗോ പോലെ തന്നെ, കെനിയ,
മോശാംബിക്‌ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും സമാനമായ ആവശ്യങ്ങൾ
പ്രകടിപ്പിച്ചു കഴിഞ്ഞു.

നാളികേരോത്പാദക സംഘങ്ങളെ തദ്ദേശ ഗവണ്‍മന്റുകളുടെ പദ്ധതികൾ
നടപ്പിലാക്കുന്നതിനുള്ള ഏജൻസികളായി അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന
സർക്കാരിന്റെ അറിയിപ്പ്‌ ലഭിച്ചുകഴിഞ്ഞു. കൊപ്രാ സംഭരണത്തിലും
സിപിഎസ്സുകൾക്ക്‌ വില്ലേജ്‌ ഓഫീസറുടെയും, കൃഷി ഓഫീസറുടെയും
സർട്ടിഫിക്കറ്റ്‌ ഇല്ലാതെ, അവരുടെ ബോർഡിലെ രജിസ്ട്രേഷൻ
സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ നേരിട്ട്‌ സംഭരണ ഏജൻസികൾക്ക്‌ കൊപ്ര
നൽകുന്നതിനും ഗവണ്‍മന്റുത്തരവുണ്ട്‌. ഈ അവസരങ്ങൾ സിപിഎസ്സുകളും
തെങ്ങിന്റെ ചങ്ങാതിക്കൂട്ടവും പ്രയോജനപ്പെടുത്തണമെന്ന്‌
അഭ്യർത്ഥിക്കുന്നു.

ഇളനീർ കൂടുതലായി വിളവെടുപ്പു നടത്തുന്നതിനും, സംസ്ക്കരിച്ച്‌ പായ്ക്കു
ചെയ്യുന്നതിനുമുള്ള പ്രോജക്ടുകൾ ഉത്പാദകസംഘങ്ങളും ചങ്ങാതിക്കൂട്ടവും വഴി
കൂടുതലായി ഏറ്റെടുക്കാൻ കഴിയണം.
അതുപോലെ തന്നെ തെങ്ങിന്റെ ചങ്ങാതിമാരിൽ നിന്നും ചെറിയ നഴ്സറികൾക്കുള്ള
പ്രോജക്ടുകളും പ്രതീക്ഷിക്കുന്നു. ആവശ്യമെങ്കിൽ ഡ്വാർഫ്‌ ഇനത്തിൽ പെട്ട
ഗുണമേന്മയുള്ള വിത്തുതേങ്ങകൾ അവർക്കും ലഭ്യമാക്കുന്നതാണ്‌.
അടുത്ത സീസണിലെങ്കിലും വിലിയിടിവുണ്ടാവാത്ത രീതിയിൽ, കേരളത്തിൽ
കരിക്കിന്റേയും, കരിക്കുൽപന്ന ങ്ങളുടേയും വിപണനം ആഗസ്റ്റ്‌ മുതൽ ഡിസംബർ
വരെയുള്ള മാസങ്ങളിൽ നടപ്പാക്കേണ്ടതുണ്ട്‌. കൂടാതെ സിപിഎസുകളും അവയുടെ
ഫെഡറേഷനുകളും വഴി തൃത്താല പഞ്ചായത്തുകളുടെ സഹായത്തോടെ 200 ആധുനിക കൊപ്ര
ഡ്രയറുകളും സ്ഥാപിക്കുന്നതിന്‌ ബോർഡ്‌ ലക്ഷ്യമിടുന്നു. ഇതിന്റെ
ആദ്യപടിയായി മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സിപിഎസ്സുകളുടെ
ഫെഡറേഷനുകൾക്ക്‌, ഓരോ ബാച്ചിലും 10000 നാളികേരം കൊപ്രയാക്കാൻ ശേഷിയുള്ള
20 കൊപ്രഡ്രയറുകൾ സ്ഥാപിക്കുകയാണെങ്കിൽ അൻപത്‌ ശതമാനം സ്ബ്സിഡി നൽകാനും
തീരുമാനമെടുത്തിട്ടുണ്ട്‌.

നമ്മുടെ സംസ്ഥാനത്ത്‌ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന താങ്ങുവിലയ്ക്കുള്ള
കൊപ്ര സംഭരണം വളരെ പരിതാപകരമായ നിലയിൽ നീങ്ങുകയാണ്‌. മെയ്മാസം 18-​‍ാം
തീയതിയിലെ വിവരമനുസരിച്ച്‌ കേരഫെഡ്ഡ്‌ 435.366 മെ. ടണ്ണും, മാർക്കറ്റ്‌
ഫെഡ്ഡ്‌ 307.179 മെ. ടണ്ണും മാത്രമാണ്‌ ഇതുവരെ സംഭരിച്ചിരിക്കുന്നത്‌.
തമിഴ്‌നാട്ടിൽ 5583.650 മെ. ടണ്ണും, ലക്ഷദ്വീപിൽ 3099.488 മെ.ടണ്ണും,
ആന്ധ്രാപ്രദേശിൽ 1850.550 മെ. ടണ്ണും ഇതുവരെ സംഭരിച്ചിട്ടുണ്ട്‌.
ലക്ഷദ്വീപിലെ ആകെ തെങ്ങുകൃഷി 2700 ഹെക്ടർ മാത്രവും കേരളത്തിൽ 818800
ഹെക്ടറുമാണ്‌.  ലക്ഷദ്വീപിൽ കേരളത്തിൽ ആകെ സംഭരിച്ചിരിക്കുന്നതിന്റെ 5
മടങ്ങ്‌ സംഭരണം നടന്നിരിക്കുന്നു. തെങ്ങുകൃഷിയുടെ വിസ്തൃതിയാകട്ടെ
കേരളത്തിലേതിന്റെ 300 ൽ ഒന്നു മാത്രവുമാണ്‌. ഈ താരതമ്യം കേരളത്തിലെ സംഭരണ
ഏജൻസികളുടെ (കെടു) കാര്യക്ഷമതയുടെ ഉത്തമ ദൃഷ്ടാന്തമല്ലേ? ഇവിടെയാണ്‌
നമ്മുടെ സിപിഎസ്സുകൾ സടകുടഞ്ഞെഴുന്നേൽക്കേണ്ടത്‌. ഔദാര്യങ്ങളുടേയും,
സഹായങ്ങളുടേയും പിറകേ മാത്രം പോയാൽ പോരാ; മറിച്ച്‌ കർഷകരുടെ ആത്മാഭിമാനം
ഉയർത്തിപ്പിടിച്ച്‌, അവരുടെ ന്യായമായ അവസരങ്ങളും അവകാശങ്ങളും
മനസ്സിലാക്കി, അവ നേടിയെടുക്കുന്നതിനുള്ള, ജീവനുള്ള കൂട്ടായ്മകളായി
സിപിഎസ്സുകൾ മാറേണ്ടതില്ലേ? അതിനായുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നാം
നടത്തേണ്ടതുണ്ട്‌.

ഇങ്ങനെ നിരവധി പ്രതിസന്ധികളും വിലയിടിവിന്റെ നിരാശയും കേരകർഷകരെ
അലട്ടുമ്പോൾ അവയ്ക്ക്‌ കൂട്ടായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്‌
മുൻപന്തിയിൽ ബോർഡ്‌ നിങ്ങളോടൊപ്പമുണ്ട്‌.
      

14 Sept 2011

മുഖക്കുറിപ്പ്/september 2011







ഓരോ മാസവും നൂറ് എഴുത്തുകാർ

എല്ലാ മാസവും 15 നു പുറത്തിറങ്ങുന്നു

സെപ്റ്റംബർ 15-ഒക്ടോബർ 15 ലക്കം
 ഇവിടെ വായിക്കാം  click here

മലയാളസമീക്ഷയുടെ മൂന്നാം  ലക്കമാണിത്.
വായനക്കാരുടെയും എഴുത്തുകാരുടെയും
പിന്തുണ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നേടാനായത്
കൂടുതൽ പ്രവർത്തിക്കാനുള്ള പ്രചോദനമാണ്.
മലയാളത്തിലെ എല്ലാ എഴുത്തുകാരെയും ഇന്റർനെറ്റിൽ
കൊണ്ടുവരുകയാണ് ഞങ്ങളുടെ ലക്ഷ്യം.
എഴുത്തുകാരുടെ രചനകളോടൊപ്പം അവരുടെ ചിത്രങ്ങളും നെറ്റിൽ ലഭ്യമാകണം.
മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ
എഴുത്തുകാരുടെ കൃതികൾ മാസംതോറും പ്രസിദ്ധീകരിക്കുന്നത് മലയാളസമീക്ഷയാണ്.
പല അച്ചടി മാസികകളിലും ഇന്ന് ഇടം കുറവാണ്.
സാഹിത്യത്തിനുള്ള ഇടം മറ്റു വിഷയങ്ങൾ കൊണ്ടുപോകുന്നു.
പത്രങ്ങളാകട്ടെ, സാംസ്കാരിക വാർത്തകൾ പ്രാദേശിക
 താളുകളിൽപ്പോലും കൊടുക്കാൻ മടികാണിക്കുന്നു.
ഇതു തീർച്ചയായും തെറ്റായ സന്ദേശമാവും നൽകുക.
മലയാളം എല്ലാ ക്ലാസ്സുകളിലും പഠിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് നന്നായി.
എന്നാൽ നമ്മുടെ ഭാഷയോടുള്ള മനോഭാവം മാറുന്നില്ല.
അതാണ് ഇനി മാറേണ്ടത്.
ഒരു സാംസ്കാരിക വികാരം ഇനിയും ശക്തിപ്പെട്ടിട്ടില്ല.
എഡിറ്റർ

2 Jul 2011

Contact

malayalasameeksha@gmail.com

About

നമുക്ക് മലയാളം കൃഷിചെയ്യാം

മലയാളത്തിന്റെ സാന്നിദ്ധ്യം , നമ്മുടെ പൊതുജീവിതത്തിൽ കുറഞ്ഞുവരുന്നതിൽ നാമെല്ലാം കുറ്റക്കാരാണ്‌.നമുക്ക് പാലും പഴവും പാട്ടും നൽകിയ ഈ ഭാഷ ഇന്ന് ജീവനുവേണ്ടി കഷ്ടപ്പെടുകയാണ്‌.അടിയന്തരമായ ശ്രദ്ധകൊടുത്ത് ഭാഷയെ നിലനിർത്താനും കൂടുതൽ പ്രചരിപ്പിക്കാനും നാം പരിശ്രമിക്കേണ്ടതുണ്ട്.
 ഭാഷ നമ്മുടെ അവകാശമാണ്‌.
നമ്മുടെ മതവും പ്രാർത്ഥനയും ജീവിതവുമാണ്‌.
നാം തൊഴിലിനായി ഏത് ദേശത്ത് ജീവിച്ചാലും, ഏത് ഭാഷയിൽ പെരുമാറേണ്ടിവന്നാലും , നമ്മുടെ സ്വന്തം ഭാഷയെ പ്രാണൻ പോലെ മനസ്സിന്റെ തൊടിയിൽ നട്ടു നനച്ച് വളർത്തണം.
ഭാഷയെ നമുക്ക് കൃഷി ചെയ്യാം.

ഇത് ഭാഷയ്ക്കുള്ള ഇടമാണ്‌.ഇവിടെ വരൂ, കൃഷി ചെയ്യൂ.

ഇതിൽ എഴുതാൻ താല്പര്യമുള്ളവർ രചനകൾ  താഴെകാണുന്ന ഇമെയിലിൽ  അയച്ചുതരണമെന്ന് അഭ്യർത്ഥിക്കുന്നു.
കൃതികൾ     യൂണികോഡിൽ റ്റൈപ്പ് ചെയ്തതോ ,[ WORD ഫോർമാറ്റിലോ ,
പേജ്മേക്കറിലോ ] അയക്കാം. PDF  വേണ്ട .രചയിതാവിന്റെ ഫോട്ടോയും  അയക്കണം

malayalasameeksha@gmail.com.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...