14 Aug 2011

വേണം വേശ്യാലയങ്ങള്‍, ഹോട്ടലുകളെപ്പോലെ !


ചിത്രകാരൻ

ഏതൊരു അങ്ങാടിയിലും ഒന്നോ രണ്ടോ ഹോട്ടലോ ചായക്കടയോ സാധാരണമാണ്.
സദാചാരികളും മര്യാദ രാമന്മാരുമായ നമുക്ക് ഭക്ഷണം വീടുകളില്‍ നിന്നുതന്നെ ലഭിക്കുന്നുണ്ടെന്നിരിക്കേ മുക്കിനു മുക്കിനു ഹോട്ടലുകളെന്തിന് എന്ന് ആരും ചോദിക്കാറില്ല.
നമ്മുടെ പ്രാദേശിക ഭരണ സ്ഥാപനങ്ങളോ സംസ്ഥാന സര്‍ക്കാരോ പൊതുസ്ഥലങ്ങളില്‍
ആവശ്യത്തിനു വൃത്തിയുള്ള ടോയ്ലറ്റുകള്‍ നിര്‍മ്മിച്ചു പരിപാലിക്കുന്നതില്‍ കഴിവുകെട്ടവരാണെന്ന് നമുക്കറിയാം. സര്‍ക്കാരിന്റെ ആ കഴിവുകേടിനെപ്പോലും പരിഹരിക്കുന്നത് നമ്മുടെ ഹോട്ടലുകളാണ്. ഈ ഹോട്ടലുകള്‍ പോലെ എന്തുകൊണ്ട് നല്ല വേശ്യാലയങ്ങള്‍ വേണമെന്ന് നമുക്ക് തോന്നുന്നില്ല ? ആരോഗ്യകരമായും, വൃത്തിയോടെയും, അന്തസ്സോടെയും നടത്തപ്പെടുന്ന വേശ്യാലയങ്ങള്‍ക്ക് സമൂഹത്തിന്റെ സാംസ്ക്കാരിക രാഷ്ട്രീയ അഭിവൃദ്ധിക്കായി മഹനീയ സംഭാവന നല്‍കാനാകുമെന്ന സത്യം നമുക്ക് അംഗീകരിക്കാനാകില്ലെന്നു മാത്രമല്ല, ചിന്തിക്കാന്‍ കൂടി സാധിക്കില്ല. അത്രയും ഭീരുത്വം പേറുന്നതാണ് നമ്മുടെ സമൂഹ മനസാക്ഷി.

ചിത്രകാരനും ആ ഭീരുത്വത്തിന്റെ ഭാഗമാണ്. 46 വയസ്സായിട്ടും ഒരു വേശ്യാലയ സന്ദര്‍ശനത്തിന്
യോഗമോ, ഭാഗ്യമോ/നിര്‍ഭാഗ്യമോ ഉണ്ടായിട്ടില്ല. മാത്രമല്ല കലശാലായ  അറപ്പും, അയിത്തബോധവുമുള്ളതിനാല്‍ ശ്രമിച്ചിട്ടുമില്ല :) എന്നാല്‍, എല്ലാവരും ഒരുപോലാകുമെന്ന് കരുതാന്‍ പാടില്ലല്ലോ.  ഈ വക പ്രശ്നങ്ങളൊന്നുമില്ലാത്തതും,
സെക്സില്ലാതെ വിശന്നു പൊരിയുന്നവരുമായവരെ നമ്മുടെ സമൂഹത്തില്‍ മാത്രമല്ല, നെറ്റിലടക്കം ധാരാളമായി കാണേണ്ടിവരുന്നുണ്ട്. അവരുടേത് വലിയൊരു സമൂഹമാണ്. ആ സമൂഹത്തില്‍ സ്ത്രീകളും പുരുഷന്മാരുമെല്ലാമുണ്ട്. ധനികരും ദരിദ്രരുമുണ്ട്. അവരും നമ്മുടെ ഭാഗമാണ്.

 സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനും, വര്‍ഗ്ഗീയത വളരുന്നതിനും, രാഷ്ട്രീയം അക്രമ പ്രകടനങ്ങളായി അധപ്പതിക്കുന്നതിനും,സ്ത്രീപീഢനങ്ങള്‍ക്കും, ബാല പീഢനങ്ങാള്‍ക്കും, പൊതുമുതല്‍ നശിപ്പിക്കുന്നതിനും, ബീവറേജസിനു മുന്നിലെ നീണ്ട ക്യൂവിനും,  വ്യക്തിബഹുമാനമില്ലായ്മക്കും  ലൈഗീക ദാരിദ്ര്യം കാരണമാകുന്നുണ്ട് . ലൈംഗീകത മനസ്സിന്റെ വിശപ്പാണ് . ഇണചേരലിലൂടെ മനുഷ്യനു ലഭിക്കുന്ന സാന്ത്വനത്തെ സത്യസന്ധതയോടെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹം വളരേണ്ടതുണ്ട്. മാന്യമായി നമുക്ക് സമൂഹത്തില്‍ ജീവിക്കാന്‍ നാം മാത്രം നന്നായാല്‍ പോര. നമ്മുടെ വിശപ്പു മാറിയാലും അന്യന്‍ വിശന്നിരിക്കുന്നുണ്ടെങ്കില്‍ അവിടെ അസമാധാനം ഒരു തീപ്പൊരിക്കായി കാത്തിരിക്കുന്നുണ്ട്. എന്നാല്‍ ഭക്ഷണത്തിനായുള്ള വിശപ്പിനേക്കാള്‍ എത്രയോ ആയിരം മടങ്ങ് ശക്തമാണ് ഇണചേരാനാകാത്തതിന്റെ വിശപ്പെന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഒരു പക്ഷേ, ആ വിശപ്പിന്റെ പൊട്ടിത്തെറികളാണ് നമ്മുടെ വാര്‍ത്താമാധ്യമങ്ങളുടെ മുഖ്യമായ വാര്‍ത്താവിഭവങ്ങളിളേറെയും.  നമ്മള്‍ സദാചാരികളായിരുന്ന് കൊത്തിത്തിന്നുന്നതും ഇണചേരാനാകാതെ പരവശപ്പെടുന്ന മനുഷ്യന്റെ വിചാരരഹിതമായ പ്രവൃത്തികളുടെ ശവശരീരങ്ങളെയാണ്. നമ്മൂടെ നിലവിലുള്ള മാടമ്പി സംസ്ക്കാരപ്രകാരം ശവം തീനികളായ സദാചാരി സംസ്ക്കാരം മാന്യമായി തോന്നാം.


എന്നാല്‍ നമുക്ക് ജനാധിപത്യവ്യവ്സ്ഥയില്‍ ഇന്നല്ലെങ്കില്‍ നാളെ പ്രവേശിക്കേണ്ടതുണ്ട്.
അതായത് പുരോഗതി പ്രാപിക്ക്ക്കേണ്ടതുണ്ട്.  അതിനായുള്ള ആത്മശുദ്ധീകരണത്തിനായി, ജനാധിപത്യബോധത്തിനായി, വ്യക്തിസ്വാതന്ത്ര്യത്തിനായി നമ്മുടെ സമൂഹത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടതുണ്ട്.
അതിന്റെ ഭാഗമായി നാം ചിന്തിക്കാന്‍ ഭയപ്പെടുന്ന അടിസ്ഥാന വിഷയങ്ങള്‍ പോലും വസ്തുനിഷ്ടമായി വിശകലനം ചെയ്യേണ്ടതുണ്ട്.
നമ്മുടെ സമൂഹത്തിലെ തിന്മയെ സ്വാന്തനിപ്പിച്ച് ക്രിയാത്മകമാക്കാന്‍ ശേഷിയുള്ള വേശ്യകളുടെ
മാന്യതയും, അന്തസ്സും, സാമൂഹ്യ അംഗീകാരവും ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്ന തിരിച്ചറിവാണ് നമുക്കാദ്യം ഉണ്ടാകേണ്ടത്.  വിപ്പ്ലവകരമായ ആ തിരിച്ചറിവ് ചിന്താശീലര്‍ക്കിടയിലെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു.

ലൈംഗീകത സമൂഹത്തിന്റെ ഹൃദയപ്രവര്‍ത്തനമാകുമ്പോള്‍, അതിനു മാന്യത നല്‍കേണ്ടത് സമൂഹത്തിന്റെ ആരോഗ്യത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണ്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...