14 Aug 2011

പുഴു


ജയൻ തെക്കേപ്പാട്ട്‌

പരവതാനി ഖണ്ഡിച്ചു,
കോമ്പല്ലുക്കാട്ടി,
നഗരങ്ങൾ തകർത്താടുമ്പോൾ
ശങ്കയാൽ യമനും!
തന്റെ വാഹനത്തിനും
രൂപമാറ്റമോ?
ജ്വലിക്കും ജീവിതാഗ്നിയിൽ
പതറും ചില ജന്മങ്ങൾ
കരിക്കുന്നു യമനെയും
പുതുനാമ്പുക്കണ്ടെത്താനായ്‌
ശിരസ്സിൽ കൈവയ്ക്കുന്നു,
മരണം വരിക്കാനായ്‌
പുഴുക്കളുമായ്‌ മല്ലിടുന്നു,
സന്തതിയെ പഴിക്കുന്നു
അവനോ ചിരിക്കുന്നു
കോമ്പല്ലും ചിതലുമായ്‌!
"യമനെ ഞാൻ ചുട്ടുതിന്നു
പകരം പക്കലാരുമില്ല"
ഇവിടെ
പുഴുക്കൾ ജയിക്കുന്നു
അപചയമാണിന്ന്‌
മരണത്തിനും


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...