19 Jul 2013

ചിറകരിയാതെ പറക്കേ



സുമിത്ര

കുറത്തിയല്ല,
കറുത്തവളുമല്ല
എല്ലിൽ ചതയും
വീർപ്പുക്കെട്ടിന്റെ
കോണുകൾക്കിടയിലും
ഒരു ഗസൽരസം
പോലെയല്ലേ അവൾ?
അകലത്ത്‌ നിന്ന്‌,
അകത്തേക്കിറങ്ങാൻ
ഇനിയും അനുവാദമില്ലാത്തവൾ..
എത്ര പുഴയാറുകളിൽ
കുളിച്ചാലും തേഞ്ഞുപോവാത്ത
അരിക്ചരിഞ്ഞ ഒരു
കണ്ണാടിയുണ്ടവളിൽ...
പതുക്കേ, കാറ്റണക്കം
നിൽക്കുമ്പോൾ,
ശവപ്പറമ്പ്‌ പോലെ ശിരോവസ്ത്രം
ഉലയുമ്പോൾ,
അവളാ കണ്ണാടിയിലേക്കൊന്ന്‌
നോക്കും...
ഒരാട്ടും തുപ്പുമായത്‌
വീണ്ടും അവളിൽതന്നെ
ചതഞ്ഞരഞ്ഞ്‌
അരഞ്ഞൊഴുകി
വീണ്ടും അവളുടെയുള്ളിൽ
പൂഴും...
ചിറകരിയാതെ പറക്കാൻ
പഠിപ്പിച്ച
കണ്ണാടിശാലയിൽ
പിന്നെയും ജന്മം വാഴും...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...